Labels

20 October 2020

കേക്കുണ്ടാക്കിക്കോളൂ,രജിസ്‌ട്രേഷൻ എടുക്കാൻ മറക്കേണ്ട

 കേക്കുണ്ടാക്കിക്കോളൂ,രജിസ്‌ട്രേഷൻ എടുക്കാൻ മറക്കേണ്ട



വേങ്ങര: ലോക്ഡൗൺ കാലത്ത് രുചിയൂറും കേക്കുകളും പലഹാരങ്ങളുമായി വീട്ടമ്മമാർ അടുക്കളകളിൽ സജീവമായിരുന്നു. യുട്യൂബിന്റെ സഹായത്തോടെ കേക്ക് നിർമാണം പഠിച്ചെടുത്ത പലരും ആവശ്യക്കാർക്കനുസരിച്ച് കേക്കുണ്ടാക്കി നൽകാൻ തുടങ്ങി.


വാർഷികവിറ്റുവരവ് 12 ലക്ഷത്തിൽ താഴെയാണെങ്കിൽ രജിസ്‌ട്രേഷൻ എടുത്താൽ മതിയെന്നാണ് ഭക്ഷ്യസുരക്ഷാവിഭാഗം പറയുന്നത്. 100 രൂപ മാത്രമാണ് ഇതിന്റെ ചെലവ്. അക്ഷയ കേന്ദ്രങ്ങൾ വഴി അതത് സ്ഥലത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചാൽ മതിയാവും.

ലോക്ഡൗണിൽ വരുമാനം നിലച്ച പല കുടുംബങ്ങൾക്കും അതൊരു ഉപജീവനമാർഗം കൂടിയായിരുന്നു. എന്നാൽ ഇത്തരത്തിൽ കേക്ക്, അച്ചാർ, ബിരിയാണി തുടങ്ങിയവ വീടുകളിൽ ഉണ്ടാക്കി വിൽപ്പന നടത്തുന്നതിന് രജിസ്‌ട്രേഷനോ ലൈസൻസോ എടുക്കണമെന്ന് പലർക്കും അറിയില്ല.

രജിസ്‌ട്രേഷനില്ലാതെ ഇത്തരത്തിൽ വിൽപ്പന നടത്തുന്നത് ശിക്ഷാർഹമാണ്. വഴിയോരങ്ങളിൽ വീട്ടിലുണ്ടാക്കിയ പൊതിച്ചോറുകളും ബിരിയാണികളും വിൽപ്പന നടത്തുന്നവർക്കും ഈ രജിസ്‌ട്രേഷൻ മതിയാവും.

ഉപജീവനമാർഗമായി വീട്ടമ്മമാർ ചെയ്യുന്ന ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ശ്രമിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്‌ കമ്മീഷണർ ജി. ജയശ്രീ പറഞ്ഞു.

വീട്ടമ്മമാരുണ്ടാക്കുന്ന ഗുണനിലവാരമുള്ള ഭക്ഷണം മായംചേർക്കാതെ രുചിയോടെ കിട്ടുമെന്നതിനാൽ ഇതിനുള്ള ആവശ്യക്കാരും കൂടുതലാണ്. താരതമ്യേന വില കുറവാണെന്നതും ആകർഷണീയമാണ്

ടൂറിസം പാർക്ക് ഉദ്ഘാടനം നാളെ : ഹരിതാഭമായി കോട്ടക്കുന്ന്

 ടൂറിസം പാർക്ക് ഉദ്ഘാടനം നാളെ : ഹരിതാഭമായി കോട്ടക്കുന്ന്



മലപ്പുറം: നീണ്ട ഇടവേളയ്ക്കുശേഷം കൂടുതൽ അണിഞ്ഞൊരുങ്ങി കോട്ടക്കുന്ന് തയ്യാറെടുക്കുകയാണ്. കാഴ്ചക്കാർക്ക് പുതിയ അനുഭവങ്ങളും കാഴ്ചകളും തയ്യാറാക്കിയാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. പാർക്കിന്റെ നവീകരണം പൂർത്തിയായതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിർവഹിക്കും. ലോക്‌ഡൗൺ കാരണം മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു കോട്ടക്കുന്ന്.

വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. രണ്ടുകോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് നടത്തിയിരിക്കുന്നത്. മിറാക്കിൾ ഗാർഡനാണ് ഏറെ ആകർഷണീയം. വ്യത്യസ്തങ്ങളായ പൂച്ചെടികൾ, ഡ്രിപ്പ് ഇറിഗേഷൻ, സൈക്കിൾ ട്രാക്ക്, പാർട്ടി ഡക്ക്, ലാൻഡ്സ്‌കേപ്പിങ് തുടങ്ങിയ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്.സംസ്ഥാന നിർമിതി കേന്ദ്രയ്ക്കായിരുന്നു നവീകരണ പ്രവർത്തനങ്ങളുടെ ചുമതല.

19 October 2020

മൈത്രിഗ്രാമത്തിൽ മൈത്രിഗാർമെന്റ്സ് എന്നപേരിൽ ആദ്യത്തെവനിതാസംരംഭത്തിന് തുടക്കമായി

 മൈത്രിഗ്രാമത്തിൽ മൈത്രിഗാർമെന്റ്സ് എന്നപേരിൽ ആദ്യത്തെവനിതാസംരംഭത്തിന് തുടക്കമായി



വേങ്ങര: ചേറൂർ കഴുകൻചിന മൈത്രി ഗ്രാമത്തിൽ ആദ്യത്തെ വനിതാ സംരംഭമായ മൈത്രി ഗാർമെന്റ്സ് മൈത്രി ഗ്രാമത്തിലെ നിരവധിവനിതകളുടെ സാന്നിധ്യത്തിൽ മുതിർന്ന വനിതാ അംഗമായ പക്കിയൻ നഫീസഹജ്ജുമ്മ ഉദ്ഘാടനം ചെയ്തു.ഗാർമെന്റ്സിൽ നിന്നും വാങ്ങുന്ന മാക്സി,ചുരിദാർ,ടോപ്പ്,ലഗിൻസ്,കുഞ്ഞുടുപ്പുകൾ തുടങ്ങിയ എല്ലാഡ്രസ്സുകളും ഹോൾസെയിൽ വിലയിൽ ചില്ലറയായും വിൽക്കപ്പെടുന്നു.ഉദ്ഘാടന ചടങ്ങിൽ മൈത്രി വനിതാവിംഗ്പ്രവർത്തകരായ സി കെ റഷീദ,സിഎം ഫിറോസ,ശോഭ,ജസ്ന വടകര,ആഫിദ ചാലിയം,സിഎം സുലൈഖ,കെ റസീന,മാളുസലീം,സീനത്ത്,സിഎം സജ്ല,മൈത്രിമെമ്പർമാരായ കെ.ഹുസൈൻ,സിഎം ഇഖ്ബാൽ,എം ടി.ശരീഫ്,കെ വി അബ്ദുൽ അസീസ്,മൈത്രിവിദ്യാർത്ഥികളായസിഎം നവാസ്,കെവി.ജസീൽ,കെ സുഹൈബ് തുടങ്ങിയവർ പങ്കെടത്തു.മൈത്രിയുടെ രണ്ടാം പദ്ധതിയായ മൈത്രിഫുഡ് പ്രോഡക്റ്റ് എന്നപേരിൽ നിത്യോപയോക സാധനങ്ങൾ,ഫുഡ്ഐറ്റംസ്,മൈത്രി ഹോംമേഡ്അച്ചാറുകൾ എന്നിവയുടെ വിപണനം ഉടൻആരംഭിക്കും ഇതിനുള് ളഫുഡ്സേഫ്റ്റി ലൈസൻസ് ലഭിച്ചതായും മൈത്രിഗ്രാമം റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

പ്ലസ്​ വൺ സപ്ലിമെൻററി അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു; പ്രവേശനം 23 വരെ

 പ്ലസ്​ വൺ സപ്ലിമെൻററി അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു; പ്രവേശനം 23 വരെ 



പ്ലസ്​ വൺ സപ്ലിമെൻററി അലോട്ട്​്​മെൻറ്​ പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ ശേഷിച്ച 44,281 സീറ്റുകളിൽ 39,870 എണ്ണത്തിലേക്കാണ്​ അലോട്ട്​മെൻറ്​​. സപ്ലിമെൻററി അലോട്ട്​മെൻറിന്​ അപേക്ഷ പുതുക്കുകയോ പുതിയ അപേക്ഷ സമർപ്പിക്കുകയോ ചെയ്​തത്​ 1,07,915 പേരായിരുന്നു.

അലോട്ട്​മെൻറ്​ പൂർത്തിയായപ്പോൾ ശേഷിക്കുന്ന 68,045 പേർക്കായി ബാക്കിയുള്ളത്​ 4620 സീറ്റുകളാണ്​. ബാക്കി സീറ്റുകൾ കൂടി പരിഗണിച്ചാൽ 63,425 പേർക്ക്​ സീറ്റില്ല. സപ്ലിമെൻററി അലോട്ട്​മെൻറിൽ കൂടുതൽ അപേക്ഷ മലപ്പുറം ജില്ലയിലായിരുന്നു; 26,582. 5722 സീറ്റിൽ സപ്ലിമെൻററി അലോട്ട്​മെൻറിന്​ ശേഷം ബാക്കിയുള്ളത്​ രണ്ട്​ സീറ്റ്​ മാത്രമാണ്​. മലപ്പുറത്ത്​ സീറ്റില്ലാത്തത്​ 20,822 പേർക്കാണ്​.

തിങ്കൾ രാവിലെ 10​ മുതൽ വിദ്യാർഥി പ്രവേശനം നടക്കും. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ 23വരെ പ്രവേശനം നേടാം. അലോട്ട്‌മെൻറ്​ വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login - SWS ലെ Supplimentary Allot Results എന്ന ലിങ്കിൽ ലഭിക്കും. അലോട്ട്‌മെൻറ്​ ലെറ്ററിലെ നിർദിഷ്​ട തീയതിയിലും സമയത്തും പ്രവേശനത്തിന് സ്‌കൂളിൽ രക്ഷാകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.


അലോട്ട്‌മെൻറ്​ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ജില്ല/ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെൻറിനായി ഒഴിവ് ഒക്‌ടോബർ 27ന് പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിൽ മെറിറ്റ് ​േക്വാട്ടയിലോ സ്‌പോർട്‌സ് ​േക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം കിട്ടിയതെങ്കിലും ട്രാൻസ്ഫറിന് അപേക്ഷിക്കാം.

ജില്ലക്കകത്തോ/ മറ്റ് ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer എന്ന ലിങ്കിൽ അപേക്ഷിക്കാം. ട്രാൻസ്ഫർ അലോട്ട്‌മെൻറിനെ സംബന്ധിച്ച വിശദനിർദേശങ്ങൾ 27ന് പ്രസിദ്ധീകരിക്കും

18 October 2020

നിയമസഭാ തിരഞ്ഞെടുപ്പ്: ലീഗ് ലക്ഷ്യമിടുന്നത് 30 വരെ സീറ്റുകൾ

 നിയമസഭാ തിരഞ്ഞെടുപ്പ്: ലീഗ് ലക്ഷ്യമിടുന്നത് 30 വരെ സീറ്റുകൾ



മലപ്പുറം:വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിംലീഗ് ലക്ഷ്യമിടുന്നത് 30 വരെ സീറ്റുകൾ. കഴിഞ്ഞതവണ 24 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത്. അതിൽ 19 എണ്ണത്തിലും ജയിക്കാനായി. ഇത്തവണ ആറ് സീറ്റുകളെങ്കിലും കൂടുതൽ കിട്ടണമെന്നാണ് ലീഗിന്റെ ആവശ്യം.



ലോക് താന്ത്രിക് ജനതാദളിന് (എൽ.ജെ.ഡി.) ശേഷം കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗംകൂടി യു.ഡി.എഫ്. വിട്ടതോടെയാണ് കൂടുതൽ സീറ്റെന്ന അവകാശവാദത്തിന് ബലം കൂടിയത്. ഈയിനത്തിൽ 14 സീറ്റുകളെങ്കിലും ഒഴിവുവരും. അതിൽ മിക്കതും കോൺഗ്രസും ലീഗും പങ്കിട്ടെടുക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണ്.


2016-ൽ കേരളാ കോൺഗ്രസ് (എം.) 15 സീറ്റുകളിലും എൽ.ജെ.ഡി. ഏഴിടത്തുമാണ് മത്സരിച്ചത്. ഈ 22 സീറ്റുകളിൽ എട്ടെണ്ണംവരെ ഇക്കുറി പി.ജെ. ജോസഫ് വിഭാഗത്തിന് കൊടുക്കേണ്ടിവരും. ബാക്കിവരുന്ന 14 സീറ്റുകളിലാണ് കോൺഗ്രസിനൊപ്പം ലീഗും നോട്ടമിട്ടിരിക്കുന്നത്. ആർ.എസ്.പി., കേരള കോൺഗ്രസ് ജേക്കബ് വിഭാഗം, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ ഘടകകക്ഷികളും താത്പര്യമറിയിച്ചതായാണ് വിവരം.


യു.ഡി.എഫിന് പൊതുവിൽ പ്രതികൂല രാഷ്ട്രീയ സാഹചര്യമുള്ളപ്പോഴടക്കം പാർട്ടി മത്സരിക്കുന്ന മിക്ക മണ്ഡലങ്ങളിലും ജയം തുടരാനാകുന്നതാണ് ലീഗിന് ആത്മവിശ്വാസം പകരുന്നത്. അധികമായി കിട്ടുന്ന സീറ്റുകളിലും ജയിച്ചുകയറാനാകുമെന്ന് അവർ അവകാശപ്പെടുന്നു. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്ന കാര്യത്തിൽ കോൺഗ്രസടക്കമുള്ള കക്ഷികൾക്കും എതിരഭിപ്രായമില്ല.മലബാറിൽ ഒതുങ്ങരുതെന്ന വികാരം മലബാറിൽ ഒഴിവുവരുന്ന സീറ്റുകൾക്കാണ് ലീഗ് മുൻഗണന നൽകുന്നത്. എന്നാൽ, മലബാറിൽ ഒതുങ്ങിക്കൂടാതെ തെക്കൻകേരളത്തിലും മധ്യകേരളത്തിലും കൂടുതൽ സാന്നിധ്യം വേണമെന്ന വികാരം പാർട്ടിയിലുണ്ട്. ആ നിലയ്ക്ക് തിരുവനന്തപുരത്തെ കഴക്കൂട്ടം, കോട്ടയത്തെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലും ലീഗിന് താത്പര്യമുണ്ട്. കഴക്കൂട്ടം, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ പാർട്ടി നേരത്തേ മത്സരിച്ചതുമാണ്.


യൂത്ത്ലീഗ് സമ്മർദ്ദവും

കൂടുതൽ സീറ്റുകൾ വാങ്ങണമെന്ന യൂത്ത് ലീഗിന്റെ സമ്മർദ്ദവും ലീഗിലുണ്ട്. 28 മുതൽ 30 വരെ സീറ്റുകൾക്ക് അർഹതയുണ്ടെന്ന് ജോസ് കെ.മാണി വിഭാഗം യു.ഡി.എഫ്. വിടുന്നതിന് മുമ്പുതന്നെ യൂത്ത് ലീഗ് ബോധ്യപ്പെടുത്തിയതാണ്. യുവാക്കൾക്ക് 25 ശതമാനം സീറ്റുകൾ ആവശ്യപ്പെടുന്ന ഫോർമുല അവർ അവതരിപ്പിച്ചിട്ടുണ്ട്

കോവിഡ് മഹാമാരിക്കിടയിലും രക്തദാനം രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് വ്യത്യസ്തരാവുകയാണ് മലപ്പുറം ജില്ലാ ബി.ഡി.കെ

കോവിഡ് മഹാമാരിക്കിടയിലും രക്തദാനം രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് വ്യത്യസ്തരാവുകയാണ് മലപ്പുറം ജില്ലാ ബി.ഡി.കെ



മലപ്പുറം: ഏറനാട് താലൂക്ക് കമ്മിറ്റി മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിൽ, രക്തദാനമേഖലയിൽ സ്ത്രീ സാന്നിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി വനിതാക്യാമ്പും 101 ദിനം നീണ്ടു നിൽക്കുന്ന ജീവൻ രക്ഷാ ചാലഞ്ച് ഉദ്ഘാടനത്തിന്റെയും ഭാഗമായി  നടത്തിയ inhouse campൽ 40 പേർ രക്തദാനം ചെയ്‌തു.

ഏറനാട് താലൂക്ക് കോഓർഡിനേറ്റർമാരായ സൗദമുട്ടിപ്പാലം,പ്രസീത മഞ്ചേരി,ജ്യോതി അറവങ്കര,ഫൈസൽ അറവങ്കര,ഷിജിൻ അറവങ്കര,ഫാത്തിമാ നിഷാത് പുളിക്കൽ, അനീറ്റ കാരക്കുന്ന്,ദിബേഷ് അറവങ്കര എന്നിവർ നേതൃത്വം നൽകി.

കോവിഡ് ബാധിച്ചയാളെ പത്താം ദിവസം ഡിസ്ചാർജ് ചെയ്യാം; സർക്കാരിന് വിദഗ്ധ സമിതിയുടെ ശുപാർശ

 കോവിഡ് ബാധിച്ചയാളെ പത്താം ദിവസം ഡിസ്ചാർജ് ചെയ്യാം; സർക്കാരിന് വിദഗ്ധ സമിതിയുടെ ശുപാർശ



കേരളത്തിലെ കോവിഡ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. രോഗമുക്തരായോ എന്നറിയാൽ വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്നാണ് ശുപാര്‍ശ. രോഗമുക്തരായശേഷം ഒരാഴ്ചകൂടി വീടുകളില്‍ തങ്ങാനുള്ള നിര്‍ദേശവും ഇനി വേണ്ടെന്നാണ് വിദഗ്ധസമിതി നിലപാട്.


സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണം. ഈ സാഹചര്യത്തിലാണ് രോഗ മുക്തരെ കണ്ടെത്താനുള്ള പരിശോധന ഒഴിവാക്കണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളെ പത്താം ദിവസം ഡിസ്ചാര്‍ജ് ചെയ്യാം. ലക്ഷണങ്ങളുളളവരുടെ കാര്യത്തില്‍ ലക്ഷണങ്ങള്‍ മാറുന്ന മുറയ്ക്ക് ഡിസ്ചാര്‍ജ്. ഗുരുതരാവസ്ഥയില്‍ ഉള്ള രോഗിയാണെങ്കിലും ലക്ഷണങ്ങള്‍ മാറിയാൽ പരിശോധന നടത്താതെ ഡിസ്ചാര്‍ജ് ചെയ്യാം. പത്ത് ദിവസം കഴിഞ്ഞാൽ രോഗം പടര്‍ത്താനുളള സാധ്യത തീരെ ഇല്ല. അതുകൊണ്ട് നെഗറ്റീവായി എന്ന് കണ്ടെത്താനുള്ള പരിശോധന അനാവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിലപാട്.


ദിനംപ്രതി അയ്യായിരത്തിനുമുകളില്‍ പേര്‍ക്ക് കോവിഡ് നെഗറ്റീവ് ആയോ എന്നറിയാനുള്ള പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധന കൂടി പുതിയ രോഗികളെ കണ്ടെത്താൻ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഓഗസ്റ്റില്‍ വിദഗ്ധ സമിതി ഈ നിര്‍ദേശം നല്‍കിയെങ്കിലും ഡിസ്ചാര്‍ജിനായുള്ള പിസിആര്‍ പരിശോധന ഒഴിവാക്കി ആന്‍റിജൻ പരിശോധനയാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

17 October 2020

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കൂടെനിൽക്കും - ടി.എൻ. പ്രതാപൻ

 സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കൂടെനിൽക്കും - ടി.എൻ. പ്രതാപൻ



മലപ്പുറം: യു.പി. പോലീസ് കരിനിയമങ്ങൾ ചുമത്തി അന്യായമായി തുറങ്കിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഏതുഘട്ടം വരെയും കൂടെയുണ്ടാകുമെന്ന് ടി.എൻ. പ്രതാപൻ എം.പി. സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് നടത്തിയ ഓപ്പൺഫോറം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


കേരളസർക്കാരിന്റെ സജീവ ഇടപെടൽ അടിയന്തരമായി വിഷയത്തിലുണ്ടാകണം. പത്രസ്വാതന്ത്ര്യവും പൗരാവകാശങ്ങളും തല്ലിക്കെടുത്തി രാജ്യത്തെ ഇരുണ്ടയുഗത്തിലേക്കാണ് ബി.ജെ.പി. നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദ് അലി അധ്യക്ഷതവഹിച്ചു.


മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടി, വി.ആർ. അനൂപ്, അഡ്വ. കെ.സി. അഷ്‌റഫ്, അനീസ് കക്കാട്ട്, നൗഫൽ ബാബു, എം.കെ. മുഹസിൻ, മുജീബ് ആനക്കയം, പി.പി.എ. ബാവ തുടങ്ങിയവർ പ്രസംഗിച്ചു. സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തും മക്കളായ മുസമ്മിൽ, മുഹമ്മദ് സിദാൻ, സഹോദരൻ കാപ്പൻ ഹംസ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് അറിയിപ്പുമായി എയര്‍ ഇന്ത്

 യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് അറിയിപ്പുമായി എയര്‍ ഇന്ത്യ 



അബുദാബി : ഷാര്‍ജ അന്തരാഷ്‍ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സുപ്രധാന അറിയിപ്പുകളുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും.

അബുദാബിയില്‍ താമസിക്കുന്നവര്‍ ഷാര്‍ജ വിമാനത്താവളത്തിലേക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ അനുമതി വാങ്ങണമെന്നാണ് നിര്‍ദേശം.

പുതിയ നിര്‍ദേശം ഉടനടി പ്രാബല്യത്തില്‍ വന്നതായും എയര്‍ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ ഫേസ്‍ബുക്ക് പേജിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നു.

അല്‍ഐനിലും അബുദാബിയിലും ഇഷ്യൂ ചെയ‍്ത താമസ വിസയുള്ളവര്‍ ഷാര്‍ജയിലേക്കാണ് വരുന്നതെങ്കില്‍ ഐ.സി.എ അനുമതി വാങ്ങിയിരിക്കണമെന്നാണ് നിര്‍ദേശം.

അതേസമയം അബുദാബി, അല്‍ ഐന്‍ വിസയുള്ളവര്‍ ഷാര്‍ജയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്ബ് https://uaeentry.ica.gov.ae/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ സ്ഥിതി പരിശോധിക്കണമെന്നാണ് ഷാര്‍ജയുടെ ഔദ്യോഗിക വിമാനക്കമ്ബനിയായ എയര്‍ അറേബ്യ അറിയിച്ചിരിക്കുന്നത്.

തൊടാതെ, തലോടാതെ എന്ത് പരിചരണം...; കൈകൂപ്പിത്തൊഴണം ഈ പാലിയേറ്റീവ് പ്രവർത്തകരെ

തൊടാതെ, തലോടാതെ എന്ത് പരിചരണം...; കൈകൂപ്പിത്തൊഴണം ഈ പാലിയേറ്റീവ് പ്രവർത്തകരെ



എല്ലാ മേഖലയിലും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുമ്പോഴും ഇതൊന്നും കാര്യമായി ബാധിക്കാത്ത ഒരു മേഖലയുണ്ട്. ഒരു പക്ഷേ ഒരേയൊരു മേഖല, അതാണ് പാലിയേറ്റീവ് കെയർ.

അവരോട് അടുത്തുപോകരുത്, തൊടരുത്, പിടിക്കരുത് എന്നൊന്നും പറയാനാവില്ല.


അവർ സാമൂഹിക അകലം പാലിച്ചാൽ വലയുന്നത് കിടന്നുപോയ ആയിരങ്ങളാണ്. കോവിഡ് കാലത്ത് ഡോക്ടർമാർപോലും ടെലിമെഡിസിൻ മേഖലയിലേക്ക് തിരിഞ്ഞപ്പോൾ അന്നും ഇന്നും ഒരേരീതിയിൽ പ്രവർത്തിക്കുന്നവരാണ് ഈ കാരുണ്യപ്രവർത്തകർ.


ജില്ലയിൽ നിരന്തരപരിചരണം ആവശ്യമുള്ള പതിനാലായിരത്തിലേറെ കിടപ്പുരോഗികളുണ്ടെന്നാണ് കണക്ക്. പലരേയും ശാസ്ത്രീയമായി പരിചരിക്കാൻ വീട്ടുകാർക്ക് കഴിയില്ല. ആ സാഹചര്യത്തിലാണ് മലപ്പുറം ഇനീഷ്യേറ്റീവ് പാലിയേറ്റീവ് വൊളന്റിയർമാർ ആശ്വാസമാകുന്നത്.

രാജ്യത്തുതന്നെ വേറെയെവിടെയും കാണാത്ത ഒരു പാലിയേറ്റീവ് ശൃംഖലയാണ് മലപ്പുറത്തുള്ളത്. രണ്ട് ജില്ലാ സമിതികളിലായി 90 പാലിയേറ്റീവ് ക്ലിനിക്കുകളുണ്ടിവിടെ. ഓരോ ക്ലിനിക്കിലും സജീവമായി പ്രവർത്തിക്കുന്ന അമ്പത് വൊളന്റിയർമാരെങ്കിലും ഉണ്ട്. ഈസ്റ്റ് സമിതിയുടെ കേന്ദ്രം മഞ്ചേരിയും വെസ്റ്റിന്റേത് തിരൂരുമാണ്. രണ്ടിനെയും നിയന്ത്രിക്കുന്ന ഒരു കേന്ദ്രസമിതിയുമുണ്ട്. സ്വന്തമായി ഡോക്ടർമാരും പരിശീലനം സിദ്ധിച്ച നഴ്‌സുമാരുമുണ്ട്.


കോവിഡ് ഭീഷണി തുടങ്ങിയ കാലം മുതൽ ഇന്നുവരെ ഇവർ ഒരു ദിവസംപോലും വീട്ടിലിരുന്നിട്ടില്ല. ഒരു രോഗിക്കുപോലും ഇവരുടെ പരിചരണം നഷ്ടപ്പെട്ടിട്ടില്ല. ഏത് കൺടെയ്ൻമെന്റ് മേഖലയായാലും അവർ എത്തും.


കുളിപ്പിക്കൽ, മുറിവ് കഴുകൽ, മൂത്രംപോകാനുള്ള ട്യൂബിടൽ, മലം ടാപ്പ് ചെയ്ത് എടുക്കൽ, നീരുകുത്തിയെടുക്കൽ തുടങ്ങി പലരും ചെയ്യാൻമടിക്കുന്ന പ്രവൃത്തികളാണ് ഈ വൊളന്റിയർമാർ ചെയ്യുന്നത്. വെറും പരിചരണം മാത്രമല്ല, മറിച്ച് അവരുടെ പ്രശ്‌നങ്ങൾ തുറന്നുപറയാൻ പറ്റിയ കൂട്ടുകാരായും ചിലപ്പോൾ വീട്ടുകാരായും ഈ വൊളന്റിയർമാർ കൂടെയുണ്ടാവും. കുടുംബങ്ങളിലെ മറ്റു പ്രശ്‌നങ്ങളും പരിഹരിക്കാൻ ഇവർ മുൻകൈയെടുക്കും. പുതിയ സാഹചര്യത്തിൽ എല്ലാ സുരക്ഷാ തയ്യാറെടുപ്പുകളും സ്വീകരിച്ചാണ് പരിചരണം.



മാസ്ക്, സാനിറ്റൈസർ, അത്യാവശ്യഘട്ടങ്ങളിൽ പി.പി വസ്ത്രങ്ങൾ എന്നിവയെല്ലാം ഉപയോഗിക്കുന്നുണ്ട്. കോവിഡ് കാലത്തെ ഓരോ ചെറിയ സേവനങ്ങളും ആഘോഷിക്കപ്പെടുമ്പോൾ നിശ്ശബ്ദമായി ആരുമറിയാതെ ഇവർ സേവനംതുടരുകയാണ്.

16 October 2020

ഇരിങ്ങാളത്തൂർ കനാലിന്റെ പണി തുടങ്ങി

 ഇരിങ്ങാളത്തൂർ കനാലിന്റെ പണി തുടങ്ങി



കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ ഇരിങ്ങാളത്തൂർ പാടത്ത് കനാലിന്റെ പണി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഇരിങ്ങാളത്തൂർ പാടത്ത് 25 ലക്ഷം രൂപ ചിലവഴിച്ച് കനാൽ നിർമിക്കുന്നത്.ജില്ലാപഞ്ചായത്തംഗം സലീം കുരുവമ്പലം അധ്യക്ഷതവഹിച്ചു. വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ചാകീരി അബ്ദുൽ ഹഖ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലിൽ, നെടുമ്പള്ളി സൈതു, പി.പി. സോഫിയ,അലുങ്ങൽ മൊയ്ദീൻ ഹാജി,പുള്ളാട്ട് അഷ്‌റഫ്, ശിഹാബ് കാപ്പൻ,എം.ദേവദാസൻ, എന്നിവർ പ്രസംഗിച്ചു.

വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകണം; അഡ്വ. കെ. എൻ. എ ഖാദർ എം. എൽ. എ

 വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകണം; അഡ്വ. കെ. എൻ. എ ഖാദർ എം. എൽ. എ



വേങ്ങര: വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രവർത്തനമാരംഭിച്ച അന്ന് മുതൽ വാടകകെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലകളിലൊന്നായ വേങ്ങര ഉപജില്ലയിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ സുഗമമായ പ്രവർത്തനത്തിന് സ്വന്തമായ കെട്ടിടം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ നേരിട്ടു വരികയാണ്. ഇതോടൊപ്പം വാടകകെട്ടിടത്തിന്റെ ഉടമ നൽകിയ കേസും നടന്നു വരികയാണ്. ഒരു മാതൃകാ ഓഫീസായി വേങ്ങര ഉപജില്ലാവിദ്യാഭ്യാസ ഓഫീസിനെ മാറ്റിയെടുക്കുന്നതിന് നിലവിലുള്ള പ്രധാന തടസ്സം സ്വന്തമായ കെട്ടിട സൗകര്യങ്ങൾ ഇല്ലാത്തതാണ്. 

ഇപ്പോൾ ഊരകം ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള ഊരകം കീഴ്മുറി ജി. എൽ. പി സ്കൂളിന്റെ സ്ഥലത്ത് സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കെട്ടിടം നിർമിക്കുന്നതിനാവശ്യമായ സ്ഥലം അനുവദിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി തയ്യാറാക്കിയിരിക്കുകയാണ്. ഇത്തരത്തിലുള്ള പഞ്ചായത്ത് തീരുമാനം എടുത്തിട്ടുള്ളതായി പഞ്ചായത്ത് സെക്രട്ടറിയും സ്കൂളിന്റെ സ്ഥലത്ത് ഇപ്രകാരം ഓഫീസ് തുടങ്ങുന്നതിന് സമ്മതമാണെന്ന സ്കൂൾ പ്രധാനധ്യാപകന്റെയും പി. ടി. എ യുടെയും സ്റ്റാഫ് കൗൺസിലിന്റെയും തീരുമാനങ്ങൾ തുടർനടപടിക്കായി വേങ്ങര ഉപജില്ലാവിദ്യാഭ്യാസ ഓഫീസിൽ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അറിയിച്ചിട്ടുണ്ട്. ആയതിനാൽ അങ്ങ് ഈ കത്ത് പരിഗണിച്ച് വേങ്ങര നിയോജകമണ്ഡലത്തിലെ ഊരകം ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള ഊരകം കീഴ്മുറി ജി. എൽ. പി സ്കൂളിന്റെ സ്ഥലത്ത് വേങ്ങര ഉപജില്ലാവിദ്യാഭ്യാസ ഓഫീസിന് കെട്ടിടം നിർമിക്കുന്നതിനുള്ള അനുമതി നൽകി എത്രയും വേഗം കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശം നൽകാൻ  സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. രവീന്ദ്രനാഥിന് അഡ്വ. കെ. എൻ എ ഖാദർ എം. എൽ.എ കത്ത് നൽകി ആവശ്യപ്പെട്ടു.

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാം; നിര്‍ണായക വിധിയുമായി സുപ്രീംകോടതി

 വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാം; നിര്‍ണായക വിധിയുമായി സുപ്രീംകോടതി



വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാമെന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി. കോടതികളുടെ മറിച്ചുള്ള വിധികള്‍ക്ക് മുകളിലാണ് സുപ്രീംകോടതിയുടെ ഈ വിധി.ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.


വിവാഹ മോചനം നേടിയ സ്ത്രീയ ഭര്‍ത്താവിനോ അവരുടെ കുടുംബത്തിനോ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കില്ലെന്നും ആ വീട്ടില്‍ തന്നെ താമസം തുടരാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി വിധിച്ചു. വെള്ളിയാഴ്ചയാണ് സുപ്രീംകോടതിയുടെ ഈ നിര്‍ണായക വിധി ഉണ്ടായത്.

2019 ലെ ഡെല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സതീഷ് ചന്ദര്‍ അഹൂജ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. സതീഷിന്റെ മരുമകള്‍ സ്നേഹ അഹൂജയ്ക്ക് ഈ വീട്ടില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഡെല്‍ഹി ഹൈക്കോടതി വിധി. ഭര്‍ത്താവ് രവീണ്‍ അഹൂജയില്‍ നിന്ന് വിവാഹ മോചനം നേടാനുള്ള നിയമനടപടികളുമായി സ്നേഹ മുമ്പോട്ട് പോകവേയായിരുന്നു ഹൈക്കോടതി വിധി.


എന്നാല്‍ തന്റെ സ്വന്തം അധ്വാനത്താല്‍ പണികഴിപ്പിച്ച വീട്ടില്‍ മകന്‍ രവീണ്‍ അഹൂജയ്ക്ക് അവകാശമില്ലെന്നും പിന്നെങ്ങനെ ഭാര്യ സ്നേഹയ്ക്ക് അവകാശമുണ്ടാകുമെന്നും കാണിച്ച് കൊണ്ട് സതീഷ് ഫയല്‍ ചെയ്ത ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

15 October 2020

ഇഅ്ലാനെ സുറൂർ മീലാദ് വിളംബര പ്രോഗ്രാം സംഘടിപ്പിച്ചു

 ഇഅ്ലാനെ സുറൂർ മീലാദ് വിളംബര പ്രോഗ്രാം സംഘടിപ്പിച്ചു



പാലാണി: പാലാണി യൂണിറ്റ് മഴവിൽ സംഘത്തിന്റെ മീലാദ് വിളംബരം ഇഅ്ലാനെ സുറൂർ പ്രൗഢമായി സമാപിച്ചു. പരിപാടിയിൽ മഴവിൽ സംഘം സെക്രട്ടറി ഷഹബാസ് അഹ്‌മദ്‌ സ്വാഗതം പറഞ്ഞു. എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ്‌ ആഷിഖ് മുസ്‌ലിയാർ. എ.കെ യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി 

കേരളാ മുസ്ലിം ജമാഅത്ത്

വേങ്ങര സോൺ ഉപാധ്യക്ഷൻ ഒ.കെ കുഞ്ഞാപ്പു ഖാസിമി ഉദ്ഘാടനം ചെയ്തു.മഴവിൽ സംഘം മീലാദ് സമ്മേളനം വുലിദൽ ഹബീബ് SSF നാഷണൽ ജനറൽ സെക്രട്ടറി ഡോ: പി.എ മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം പ്രഖ്യാപിച്ചു. SSF വേങ്ങര ഡിവിഷൻ  സെക്രട്ടറി സുഹൈൽ സഖാഫി വിഷയാവതരണം നടത്തി.മഴവിൽ സംഘം യൂണിറ്റ് പ്രസിഡന്റ്‌ മുസ്വദിഖ്. ഒ.കെ മഴവിൽ ഗാനം ആലപിച്ചു. 

പരിപാടിയിൽ  മഴവിൽ സംഘം വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.SSF യൂണിറ്റ് ജനറൽ സെക്രട്ടറി ഇർഫാൻ എ.പി പരിപാടിക്ക് നന്ദിയും പറഞ്ഞു.

ഇഅ്ലാനെ സുറൂർ മീലാദ് വിളംബര പ്രോഗ്രാം സംഘടിപ്പിച്ചു

ഇഅ്ലാനെ സുറൂർ മീലാദ് വിളംബര പ്രോഗ്രാം സംഘടിപ്പിച്ചു



വേങ്ങര: കോട്ടപ്പറമ്പ് യൂണിറ്റ് മഴവിൽ സംഘത്തിന്റെ കീഴിൽ സംഘടിപ്പിച്ച മീലാദ് വിളംബരം 'ഇഅ്ലാനെ സുറൂർ' പ്രൗഢമായി സമാപിച്ചു.  

കേരളാ മുസ്ലിം ജമാഅത്ത്സെ ക്രട്ടറി എ കെ അബ്ദുറഹിമാൻ സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ മഴവിൽ സെക്രട്ടി ലബീബ് പി സി എച്ച് സ്വാഗതം പറഞ്ഞു.യൂണിറ്റ് പ്രസിഡന്റ് സി പി സഈദ് മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു.മഴവിൽ സംഘം മീലാദ് സമ്മേളനം വുലിദൽ ഹബീബ് എസ് എസ് എഫ് ഇന്ത്യ സെക്രട്ടറി ഡോ: ഫാറൂഖ് നഈമി കൊല്ലം പ്രഖ്യാപിച്ചു. വേങ്ങര ഡിവിഷൻ  സെക്രട്ടറി അനസ് നുസ്വ്രി വിഷയാവതരണം നടത്തി.

പരിപാടിയിൽ  മഴവിൽ സംഘം വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി ഇ കെ അർഷദ് നന്ദിയും പറഞ്ഞു.

കോവിഡ് - 19 ന്റെ പേരിലുള്ള അശാസ്ത്രീയമായ കട അടപ്പ് അവസാനിപ്പിക്കുക;

കോവിഡ് - 19 ന്റെ പേരിലുള്ള അശാസ്ത്രീയമായ കട അടപ്പ് അവസാനിപ്പിക്കുക;



തെരുവ് കച്ചവടക്കാർക്ക് സൗകര്യം ചെയ്യുന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗം പ്രതിഷേധം അറിയിച്ചു

വേങ്ങര: ഗവണ്‍മെന്റ് പറയുന്ന എല്ലാ ലൈസന്‍സും എടുത്തു കൊണ്ടും എല്ലാവിധ ടാക്സും അടച്ചു കൊണ്ടും കച്ചവടം ചെയ്യുന്ന കച്ചവടക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗം പ്രതിഷേധം അറിയിച്ചു.യോഗത്തിൽ പ്രസിഡന്റ് കെ കെ എച്ച് തങ്ങൾ എ ആർ നഗർ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എംകെ സൈനുദ്ദീൻ ഹാജി സ്വാഗതം പറഞ്ഞു.പുള്ളിശേരി ഗഫൂർ കൊളപുറം,മജീദ് അച്ചനമ്പലം,കുഞ്ഞിമുഹമ്മദ് കുന്നുംപുറം എന്നിവർ പ്രസംഗിച്ചു.കെ കെ അഷ്റഫ് തങ്ങൾ വി കെ പടി നന്ദിയും പറഞ്ഞു.

രേഖകൾ കൈയിലുണ്ട്; : പരിവാഹനിലില്ല

 രേഖകൾ കൈയിലുണ്ട്; : പരിവാഹനിലില്ല



കോട്ടയ്ക്കൽ: മോട്ടോർ വാഹനവകുപ്പ് പരിശോധന ഡിജിറ്റലാക്കിയതോടെ വാഹനരേഖകൾ കൈയിലുണ്ടായിട്ടും പിഴ അടയ്ക്കേണ്ടി വരുന്നതായി വാഹന ഉടമകൾ. ഇൻഷുറൻസ് അടച്ചതിന്റെ രേഖ വാഹന പരിശോധനയ്ക്കിടെ കാണിച്ചിട്ടും മഞ്ചേരി സ്വദേശിയോട് പിഴ അടയ്ക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടൂവെന്നാണ് പരാതി. എം. പരിവാഹൻ വെബ് സൈറ്റിൽ ഇൻഷുറൻസ് അടച്ചതായി കാണിക്കാതിരുന്നതിനാൽ കൈയിലുള്ള പോളിസി വ്യാജമാണെന്ന് പറഞ്ഞാണ് പിഴ


അടപ്പിച്ചത്. കുടുംബമായി യാത്രചെയ്ത മഞ്ചേരി സ്വദേശിയെ ഒരു മണിക്കൂറിനുശേഷം 200 രൂപ പിഴ അടച്ചതോടെയാണ് പോകാൻ അനുവദിച്ചത്. കോട്ടയ്ക്കലിലും സമാന സംഭവം ഉണ്ടായി. ഇൻഷുറൻസ് അടച്ചതായി വെബ് സൈറ്റിൽ കാണിക്കാതിരുന്നതിനാൽ 2,000 രൂപ കോട്ടയ്ക്കൽ സ്വദേശിക്കും പിഴയിട്ടു.


വിവരങ്ങൾ പുതുക്കുന്നില്ല



ഇൻഷുറൻസ് കമ്പനികൾ പോളിസി വിവരങ്ങൾ വെബ് സൈറ്റിൽ നൽകുമ്പോൾ ചില പോളിസികൾ അപ്‌ഡേറ്റ് ആവാത്തതാണ് പ്രശ്നം. പരിവാഹനിൽ വാഹനത്തിന്റെ വിവരങ്ങൾ കിട്ടുന്നില്ലെങ്കിൽ വാഹമുടമയുടെ കൈയിലുള്ള രേഖകൾ പരിശോധിക്കണമെന്ന് വെബ്‌സൈറ്റിൽത്തന്നെ പറയുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചിട്ടും വ്യാജമാണെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും എട്ട് മാസം മുൻപുള്ള ചില പോളിസികളാണ് സൈറ്റിൽ അപ്‌ഡേറ്റ് ആവാത്തതെന്നും ഇൻഷുറൻസ് ഏജന്റുമാർ പറയുന്നു. രണ്ട്‌ ദിവസത്തിനുള്ളിൽ പോളിസി സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുമെന്ന് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി പി.ആർ.ഒ. പറഞ്ഞു.


അപ്പീൽ നൽകാം


വാഹനപരിശോധനയും പിഴയും ഡിജിറ്റലായതോടെ റോഡ് നിയമം തെറ്റിക്കുന്ന വാഹനത്തിന്റെ ചിത്രം എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരുടെ മൊബൈലിലെ ആപ്പിൽ പതിഞ്ഞാൽ പിഴ വാഹൻ സോഫ്റ്റ് വെയറാണ്‌ നിശ്ചയിക്കുക. പിഴ ഓൺലൈനായി അടയ്ക്കാം. മൂന്ന് ദിവസം കഴിഞ്ഞും അടച്ചില്ലെങ്കിൽ വീണ്ടും സന്ദേശമെത്തും. നിശ്ചിത സമയത്തിന് ശേഷവും പിഴ അടച്ചില്ലെങ്കിൽ ഇ- കോടതിയിലേക്കു വിവരങ്ങൾ കൈമാറും. 90 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ വാഹനത്തെ കരിമ്പട്ടികയിൽപ്പെടുത്തും. വാഹനക്കൈമാറ്റവും ഇൻഷുറൻസ് പുതുക്കലുമൊന്നും പിന്നെ സാധിക്കില്ല. വാഹനത്തിന്‌ പിഴ ചുമത്തി സന്ദേശം വന്നാൽ ഉടമയ്ക്ക് ആർ.ടി.ഒയ്ക്ക് അപ്പീൽ നൽകാം. എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥൻ രേഖകൾ പരിശോധിച്ച് നിയമപ്രകാരമല്ല പിഴ എങ്കിൽ ശിക്ഷയിളവ് നൽകാം.

14 October 2020

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

 ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്



സംസ്ഥാനത്ത് മഴ ഇന്നും തുടരും. വടക്കൻ ജില്ലകളിലാകും ശക്തമായ മഴ ലഭിക്കുക. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.


വെള്ളിയാഴ്ച രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.


കേരള- കർണാടക തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു


തെലങ്കാനയ്ക്ക് മുകളിലുള്ള തീവ്രന്യൂനമർദം ഇന്ന് കൂടുതൽ ദുർബലമാകുമെന്നാണ് അറിയിപ്പ്. വൈകിട്ടോടെ മുംബൈ തീരം വഴി ന്യൂനമർദം അറബിക്കടലിൽ പ്രവേശിക്കും.

കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന മഴയ്ക്ക് ഇതോടെ നേരിയ ശമനമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വടക്കൻ ജില്ലകളിലാണ് ജാഗ്രതാ മുന്നറിയിപ്പെങ്കിലും തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്.

കരിപ്പൂർ വിമാനാപകടം: രണ്ടുമാസമായിട്ടും പ്രാഥമിക നിഗമനംപോലുമായില്ല

 കരിപ്പൂർ വിമാനാപകടം: രണ്ടുമാസമായിട്ടും പ്രാഥമിക നിഗമനംപോലുമായില്ല



കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ട് രണ്ടുമാസം കഴിഞ്ഞിട്ടും അപകടത്തിന്റെ പ്രാഥമിക നിഗമനംപോലും പുറത്തുവിടാതെ അന്വേഷണസംഘം. രാജ്യത്തെ വിമാനാപകടങ്ങൾ അന്വേഷിക്കുന്നതിൽനിന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡി.ജി.സി.എ.) മാറ്റി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക്‌ ചുമതല നൽകിയതാണ് കാരണമെന്നാണറിയുന്നത്.


2012-ലാണ് രാജ്യത്ത് വിമാനാപകടങ്ങളെക്കുറിച്ച്‌ അന്വേഷിക്കാൻ പ്രത്യേക ഏജൻസി രൂപംകൊണ്ടത്. അതുവരെയുള്ള വിമാനാപകടങ്ങളിൽ ഡി.ജി.സി.എ. ആയിരുന്നു അന്വേഷണ ഏജൻസി. പത്തുദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു അന്നത്തെ നിയമം.


2010-ൽ നടന്ന മംഗലാപുരം വിമാനാപകടത്തിൽ ചുരുങ്ങിയ സമയംകൊണ്ടുതന്നെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ഇവർക്കായിരുന്നു. പുതിയ അന്വേഷണ ഏജൻസി നിലവിൽവന്നതോടെ 10 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് എന്നനിയമത്തിൽ മാറ്റംവരുത്തി.


ഡി.ജി.സി.എയ്ക്ക് ആവശ്യമായ സാങ്കേതിവിദഗ്‌ധരും അന്വേഷണ വിദഗ്‌ധരുമുണ്ട്. ഒരപകടമുണ്ടായാൽ കുറഞ്ഞ സമയത്തിനകംതന്നെ കാരണം കണ്ടെത്താൻ ഇതിനാൽ ഇവർക്കാകും. എന്നാൽ എ.എ.ഐ.ബിക്ക് സാങ്കേതികവിദഗ്‌ധരെയും മറ്റും കണ്ടെത്തി അന്വേഷണം ഏൽപ്പിക്കണം. വിദേശങ്ങളിൽനിന്നുള്ള സാങ്കേതിക വിദഗ്‌ധരെയാണ് പലപ്പോഴും ഇവർ സമീപിക്കുന്നത്. കരിപ്പൂരിൽ ഏഴ് വിദേശ ഏജൻസികളാണ് അന്വേഷണം നടത്തുന്നത്. ഇവരുടെയെല്ലാം റിപ്പോർട്ടുകൾ ലഭ്യമായാൽ മാത്രമേ അന്തിമ റിപ്പോർട്ട് തയ്യാറാക്കാനാകൂ. ഇതിന് മാസങ്ങളെടുക്കും.



സാധാരണഗതിയിൽ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ (ബ്ലാക്ക് ബോക്സ്) പരിശോധിക്കുന്നതോടെതന്നെ അപകടത്തിന്റെ 99 ശതമാനം കാര്യങ്ങളും വ്യക്തമാകുമെന്ന് വിദഗ്‌ധർ പറയുന്നു. കരിപ്പൂരിൽ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ പരിശോധന പൂർത്തിയായിട്ടുണ്ട്.

എന്നാൽ മറ്റു ഏജൻസികളുടെ റിപ്പോർട്ടുകൾകൂടി ലഭ്യമായാൽ മാത്രമേ നിഗമനത്തിലെത്താനാകൂ എന്നാണ് എ.എ.ഐ.ബിയുടെ നിലപാട്

കിളിനക്കോട് മിനി റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് 10 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചു. അഡ്വ.കെ എൻ എ ഖാദർ എം എൽ എ

 കിളിനക്കോട് മിനി റോഡ്  പുനരുദ്ധാരണ പ്രവൃത്തിക്ക് 10 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചു;അഡ്വ.കെ എൻ എ ഖാദർ എം എൽ എ



വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ കിളിനക്കോട് മിനി റോഡ് കഴിഞ്ഞ കാലവർഷ കെടുതിയിൽ ഗതാഗത യോഗ്യമല്ലാതായതിനാൽ പുനരുദ്ധാരണ പ്രവൃത്തി നടത്തണമെന്നും, കുവപ്പറമ്പ് കാപ്പിലകുളം റോഡ് കോൺഗ്രീറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മുസ്‌ലിംലീഗ് കമ്മിറ്റി ആവയിൽ ഉമ്മർ ഹാജി,യു എൻ അബ്ദുൽ മജീദ്, ഇ ലത്തീഫ് മിനികാപ്പിൽ, മുസ്തഫ കുഞ്ഞോട്ട്, യു പി, അലവി കുട്ടി ഹാജി, യു എൻ അബ്ദുൽ അസീസ്,അയ്യൂബ് കുഞ്ഞോട്ട്,സുൽഫീക്കർ യു കെ, അബ്ദുൽ കരീം കുഞ്ഞോട്ട്, യു കെ അബു ഹാജി, പാലേരി മൻസൂർ, പൂക്കത്ത് ഷംസീർ, ഫിറോസ് മിനി കാപ്പിൽ, ജാസിം കുഞ്ഞോട്ട്, അനൂഫ് യു എൻ എന്നിവർ ചേർന്ന് വേങ്ങര എം എൽ എ അഡ്വ. കെ. എൻ. എ ഖാദർ സാഹിബിന് നൽകിയ നിവേദനത്തെ തുടർന്ന് കിളിനക്കോട് മിനി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്ക് ഫ്ലഡ് വർക്കിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചതായും കുറുവപ്പറമ്പ് കാപ്പിലകുളം റോഡ് കോൺഗ്രീറ്റിന്  എം എൽ എയുടെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും 2 ലക്ഷം രൂപ അനുവദിച്ചതായും എം എൽ എ  ഓഫീസിൽ നിന്നും അറിയിച്ചു.

13 October 2020

കോവിഡ് ഡിസ്ചാർജ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി; രോഗമുക്തി നിരക്ക് ഉയരാൻ സാധ്യത

 കോവിഡ് ഡിസ്ചാർജ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി; രോഗമുക്തി നിരക്ക് ഉയരാൻ സാധ്യത



സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. ഇതോടെ സംസ്ഥാന കൊവിഡ് രോഗമുക്തി നിരക്ക് കാര്യമായി വർധിച്ചേക്കും. 


കാറ്റഗറി ബിയിൽ ഉൾപ്പെട്ട കൊവിഡ് രോഗികൾക്ക് ഇനി രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ പത്താം ദിവസം തന്നെ ആൻ്റിജൻ പരിശോധന നടത്തും. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അതു മാറിയാൽ പിറ്റേദിവസം പരിശോധന നടത്തും ഫലം നെഗറ്റീവായാൽ അന്നു തന്നെ രോഗിയെ ഡിസ്ചാർജ് ചെയ്യും.  


കാറ്റഗറി സിയിൽ ഉൾപ്പെട്ട കൊവിഡ് രോഗികൾക്ക് പതിനാലാം ദിവസമായിരിക്കും ആന്റിജൻ പരിശോധന. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ കൊവിഡ് പരിശോധന ഫലം നെഗറ്റീവായുടൻ ഇവരേയും ഡിസ്‌ചാർജ് ചെയ്യും. കൊവിഡ് രോഗമുക്തി കണക്കിൽ ദേശീയ ശരാശരിയേക്കാളും ഏറെ താഴെയാണ് കേരളം.

നവകേരള സംസ്കാരിക വേദി ഗ്രന്ഥശാലയ്ക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്തിൻറെ ആദരം

 നവകേരള സംസ്കാരിക വേദി ഗ്രന്ഥശാലയ്ക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്തിൻറെ ആദരം



എ ആർ നഗർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ അവാർഡും കഴിഞ്ഞവർഷത്തെ നെഹ്റു യുവകേന്ദ്രയുടെ സംസ്ഥാന അവാർഡും നേടിയ കൊളപ്പുറം നവകേരള സാംസ്കാരികവേദി ഗ്രന്ഥശാലയെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് മെമന്റോ നൽകി ആദരിച്ചു.

വേങ്ങര ബ്ലോക്കിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസി.ബുഷറ മജീദ് മെമ്പർമാരായ സുലെഖ മജീദ്, പി കെ അസ് ലു , റംല ,നഫീസ , റംല ,ഷരീഫ, നാസർ മാസ്റ്റർ ,ഹസൻ ,വേലായുധൻ ,എച്ച് സി ഒ അഖിലേഷ് ,വി ഡി ഒ ഹൈദ്രോസ് എന്നിവർ പങ്കെടുത്തു.

നവകേരള പ്രവർത്തകരായ നാസർ മലയിൽ ,പി രവികുമാർ ,ഷറഫുദ്ധീൻചോലക്കൻ ,അഷറഫ് ബാലത്തിൽ ഫിറോസ് ടി എന്നിവർ ചേർന്ന് മൊമെന്റോ ഏറ്റുവാങ്ങി .

ഒതുക്കുങ്ങൽ ജി എച്ച് എസ് സ്കൂളിൽ മൂന്ന് കോടി ചെലവിൽ പുതിയ കെട്ടിടം അതിവേഗം പൂർത്തിയാക്കും: അഡ്വ.കെ എൻ എ ഖാദർ എംഎൽഎ

 ഒതുക്കുങ്ങൽ ജി എച്ച് എസ് സ്കൂളിൽ മൂന്ന് കോടി ചെലവിൽ പുതിയ കെട്ടിടം അതിവേഗം പൂർത്തിയാക്കും: അഡ്വ.കെ എൻ എ ഖാദർ എംഎൽഎ



ഒതുക്കുങ്ങൽ: ഒതുക്കുങ്ങൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി മൂന്നു കോടി രൂപ ചിലവിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പൂർത്തീകരണം അതിവേഗത്തിൽ നടക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന്  അഡ്വക്കറ്റ് കെ എൻ എ കാദർ എംഎൽഎ പറഞ്ഞു. 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അനുവദിച്ചിട്ടുള്ള കെട്ടിടത്തിന് ആവശ്യമായ ക്ലാസ് റൂമുകൾ,  ഓഡിറ്റോറിയം,പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ബാത്റൂം കോംപ്ലക്സ് ഉൾപ്പെടുത്തി  മൂന്ന് നിലകളിലായിട്ടാണ് കെട്ടിടം പണിയുന്നത്. പ്രവർത്തിയുടെ പുരോഗതി എംഎൽഎ നേരിട്ട് സന്ദർശിച്ചു വിലയിരുത്തി. 

ജില്ലാ പഞ്ചായത്ത് അംഗം പുല്ലാണി സൈദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അലി മേലേതിൽ, എ ഇ ഒ ബാലഗംഗാധരൻ. പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ അസീസ്,  പ്രിൻസിപ്പൽ സുമംഗലി തുടങ്ങിയവർ സംബന്ധിച്ചു.

12 October 2020

എസ്.എസ്.എഫ്. വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്: വേങ്ങര ഡിവിഷൻ ജേതാക്കൾ

 എസ്.എസ്.എഫ്. വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്: വേങ്ങര ഡിവിഷൻ ജേതാക്കൾ



കോട്ടയ്ക്കൽ: എസ്.എസ്.എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു.288 പോയിന്റ് നേടി വേങ്ങര ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. 270 പോയിന്റോടെ തിരൂരങ്ങാടി ഡിവിഷൻ റണ്ണേഴ്‌സ് അപ്പും 213 പോയിന്റോടെ കോട്ടയ്ക്കൽ ഡിവിഷൻ മൂന്നാംസ്ഥാനവും നേ‌ടി.


കാമ്പസ് വിഭാഗത്തിൽ പി.എം.എസ്.ടി. കോളേജ് കുണ്ടൂർ ഓവറോൾ ചാമ്പ്യന്മാരായി. കോട്ടയ്ക്കൽ വി.പി.എസ്.വി. ആയുർവേദ കോളേജ് രണ്ടാം സ്ഥാനവും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് മൂന്നാംസ്ഥാനവും നേടി.


സമാപനസമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽസെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി ഉദ്ഘാടനംചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അബൂഹനീഫൽ ഫൈസി തെന്നല പ്രാർഥന നിർവഹിച്ചു.എസ്.എസ്.എഫ്. സംസ്ഥാനസെക്രട്ടറി സി.എൻ. ജാഫർ സാദിഖ് അനുമോദനപ്രഭാഷണം നടത്തി. ജലീൽ സഖാഫി ചെറുശോല, അലി ബാഖവി ആറ്റുപുറം എന്നിവർ അവാർഡ് വിതരണം നടത്തി. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി പി.ടി. ശുക്കൂർ അബ്ദുള്ള, കെ.പി. ഇല്യാസ് നിസാമി, എൻ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

ആരോഗ്യ സംരക്ഷണ സന്ദേശവുമായി സൈക്കിൾ യാത്ര നടത്തി സാഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മിനിബസാർ പ്രവർത്തകർ

 ആരോഗ്യ സംരക്ഷണ സന്ദേശവുമായി സൈക്കിൾ യാത്ര നടത്തി സാഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മിനിബസാർ പ്രവർത്തകർ



ഊരകം: കോവിഡിനെ തടയാൻ ആരോഗ്യം സംരക്ഷിക്കണം എന്ന സന്ദേശവുമായി സാഗർ ആർട് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ ജൂനിയർ ടീം വേങ്ങരയിൽ നിന്നും ചാലിയം വരെ സൈക്കിളിൽ ആരോഗ്യ സംരക്ഷണ സന്ദേശയാത്ര നടത്തി. 

വേങ്ങര മിനിബസാർ ഡോ.ബിസിർ സിൻസാറുൽഹക്ക് ഉദ്ഘാടനം നിർവഹിച്ചു.ക്ലബ്ബ് പ്രസിഡന്റ്‌ വലീദ്, സെക്രട്ടറി അഫ്സൽ,ജോയിൻ സെക്രട്ടറി ഹനീഫ എന്നിവർ നേതൃത്വം നൽകി,അൻഷാദ്  കെ.കെ,ബുശൈർ,അജ്മൽ കെ,റിൻഷാദ് സി,സഫ്‌വാൻ സി.കെ,ഫളലുറഹ്‌മാൻ കെ.കെ എന്നിവരാണ് സന്ദേശവുമായി യാത്ര ചെയ്ത ക്ലബ്ബ്‌ മെമ്പർമാർ.

വേങ്ങര മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങളും ഹൈടെക് സംവിധാനമായി; അഡ്വ. കെ എൻ എ ഖാദർ എം എൽ എ

 വേങ്ങര മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങളും ഹൈടെക് സംവിധാനമായി; അഡ്വ. കെ എൻ എ ഖാദർ എം എൽ എ



വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പു നൽകിക്കൊണ്ട് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ നിയോജക മണ്ഡലമായി വേങ്ങര മാറിയിരിക്കുന്നു.നൂതനമായ പഠന സംവിധാനങ്ങൾ ഉപയോഗിച്ച് പഠിച്ചു വളരാനുള്ള സൗകര്യം ഇതോടെ വേങ്ങരമണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാകുന്ന സ്ഥിതിവിശേഷം സംജാതമായി. അഭിമാനകരമായ ഒരു നേട്ടമാണിത്.വിദ്യാഭ്യാസം എല്ലാ വിഭാഗം ആളുകൾക്കും ഏറ്റവും മികച്ച രീതിയിൽ ലഭ്യമാക്കുക എന്നത് നമ്മുടെ ഉറച്ച തീരുമാനമായിരുന്നു.പ്രളയങ്ങളും മഹാമാരിയുമടക്കം നിരവധി വെല്ലുവിളികൾ ഉയർന്നു വന്നിട്ടും ദൃഢനിശ്ചയത്തോടെ ആ ലക്ഷ്യം നമുക്ക് പൂർത്തീകരിക്കാനായി. നമുക്കൊത്തൊരുമിച്ച് കൂടുതൽ മികവിലേക്ക് വരും കാലങ്ങളിൽ നമ്മുടെ വിദ്യാലയങ്ങളെ കൈ പിടിച്ചുയർത്താം.അഡ്വക്കേറ്റ് കെ എൻ എ കാദർ എംഎൽഎ അഭിപ്രായപ്പെട്ടു. വേങ്ങര നിയോജക മണ്ഡലം ഫലപ്രഖ്യാപനം. ഒതുക്കുങ്ങൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് എംഎൽഎ നിർവഹിച്ചു. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീഫാത്തിമ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പുല്ലാണി സൈദ്,ബ്ലോക്ക്‌ പഞ്ചായത്ത് അംഗം അലി മേലേതിൽ,വേങ്ങര എ. ഇ. ഒ. ശ്രീ ബാല ഗംഗാധരൻ, സ്കൂൾ പി. ടി. എ വൈസ് പ്രസിഡന്റ്‌ അബ്ദുൽ അസീസ്, മുഹമ്മദ്‌ റാഫി,മാസ്റ്റർ ട്രൈനെർ കൈറ്റ് ശ്രീമതി സുമംഗല്യ പ്രിൻസിപ്പൾ  ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഒതുക്കുങ്ങൽ, ശ്രീമതി പ്രസീദ എച്. എം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഒതുക്കുങ്ങൽ എന്നിവർ പ്രസംഗിച്ചു.

11 October 2020

വിദ്യാഭ്യാസത്തിൽ കേരളം ആദ്യ ഡിജിറ്റൽ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്

 വിദ്യാഭ്യാസത്തിൽ കേരളം ആദ്യ ഡിജിറ്റൽ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്


തിരുവനന്തപുരം: മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം തിങ്കളാഴ്ച രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും. മന്ത്രി ഡോ. ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.



16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട് ക്ലാസ്‌റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4752 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാംഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയ്യാറാക്കി. കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

ഓടിക്കാന്‍ കാശില്ല; റൂട്ട് പെര്‍മിറ്റ് നിലനിര്‍ത്തി, ബസുകള്‍ വിറ്റ് ഒഴിവാക്കി ബസുടമകള്

 ഓടിക്കാന്‍ കാശില്ല; റൂട്ട് പെര്‍മിറ്റ് നിലനിര്‍ത്തി, ബസുകള്‍ വിറ്റ് ഒഴിവാക്കി ബസുടമകൾ 



പൊതുഗതാഗതം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും വരുമാനത്തിൽ ലാഭമില്ലാത്ത ബസുകൾ വിറ്റ് ഉടമകൾ. കോവിഡ് വ്യാപനത്തെ തുടർന്ന് വരവില്ലാതെ കഷ്ടപ്പെട്ട ബസ് ജീവനക്കാരും ഉടമകളും വലിയ പ്രതീക്ഷയോടെയാണ് ബസുകൾ നിരത്തിലിറക്കിയത്. എന്നാൽ, പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെയും അധികച്ചെലവും കൂടി ആയതോടെ മിക്കവരും ബസ് ഓടിക്കേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ഈ തീരുമാനത്തിന്റെ തുടർച്ചയായിട്ടാണ് ബസുകൾ വിൽക്കാനുള്ള ആലോചനയിലേക്ക് ഉടമകൾ എത്തിയത്. പിൽക്കാലത്ത് മേഖലയിൽ ഉണർവുണ്ടാകുമെന്ന പ്രതീക്ഷ കൈവിടാത്ത ഉടമകൾ പെർമിറ്റില്ലാതെ ബസ് മാത്രമായിട്ടാണ് വില്പന നടത്തുന്നത്. ഐ.ടി. സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്കാണ് ഇത്തരത്തിൽ ബസുകൾ കൊടുത്തത്.

എന്നാൽ പെർമിറ്റ് ഉൾപ്പെടെയല്ലാതെയുള്ള വില്പനയിൽ പെർമിറ്റ് ലാപ്സാകുകയും ചെയ്യും. ഈ നിയമം അറിയാത്തവരിൽ ചിലരാണ് ബസുകൾ വിറ്റിട്ടുള്ളത്. കോവിഡിന്റെ ഈ സാഹചര്യത്തിൽ ഈ നിയമത്തിൽ ഭേദഗതി വരുത്തി പെർമിറ്റ് നിലനിർത്തി ബസുകൾ വിൽക്കാനുള്ള അനുമതി ലഭ്യമാക്കണമെന്ന് സർക്കാരിനോട് ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.


പെർമിറ്റിന്റെ കാലാവധിയായ അഞ്ചു വർഷത്തിനിടയ്ക്ക് പുതിയ ബസ് വാങ്ങാമെന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്യുന്നത്. പെർമിറ്റ് ഉൾപ്പെടെയുള്ള ബസ് വാങ്ങിയാൽ മാത്രമേ അതിന് വിലയുള്ളു. അല്ലെങ്കിൽ ബസിന്റെ മോഡലിനുള്ള ചെറിയൊരു തുക മാത്രമെ ലഭിക്കുകയുള്ളു. ഇൻസ്റ്റിറ്റിയൂഷണൽ ആവശ്യത്തിനാണ് ഇത്തരത്തിൽ വണ്ടികൾ പോയിരുന്നത്. എന്നാലിപ്പോൾ അതിലും കുറവു വന്നിട്ടുണ്ടെന്ന് ആൾ കേരള പ്രവറ്റ് ബസ് മെമ്പേഴ്സ് സെക്രട്ടറിയും  മുഹബ്ബത്ത് ബസ് ഓണറുമായ ആഷിഖ് മച്ചിഞ്ചേരി വേങ്ങര പറഞ്ഞു.


20 ശതമാനം സ്വകാര്യ ബസുകൾ മാത്രമാണിപ്പോൾ സർവീസ് നടത്തുന്നത്. ഡീസൽ ചെലവും ജീവനക്കാർക്കുള്ള ശമ്പളവും കൊടുക്കാനുള്ള വരുമാനം സർവീസിൽനിന്ന് ലഭിക്കാതെ വന്നതോടെയാണ് മിക്ക ബസുകളും സർവീസ് നിർത്തിയത്. നിലവിൽ 400 മുതൽ 700 രൂപ വരെയാണ് പ്രതിദിനം ഒരു ബസിൽനിന്ന് ലഭിക്കുന്നത്. അതിനാൽ ജീവനക്കാരും തങ്ങളുടെ വേതനത്തിന്റെ പകുതിയിലാണ് ജീവിക്കുന്നത്.

വണ്ടിയെടുത്തപ്പോൾമുതലുള്ള ബാധ്യതകൾ പലർക്കും നിലനിൽപ്പുണ്ട്, ദിവസവും കൊടുക്കുന്ന രീതിയിലാണ് പലരും ഈ തുക ക്രമീകരിച്ചിരിക്കുന്നത്. പക്ഷേ, ഇപ്പോൾ അതുപോലും അടച്ചുതീർക്കാൻ കഴിയാത്ത സാഹചര്യമാണ്. റോഡിൽ യാത്രക്കാരുണ്ടെങ്കിലും ബസിലേക്ക് ആളുകൾ കയറുന്നത് കുറവാണ്, രാവിലെയും വൈകീട്ടും മാത്രമാണ് ബസിൽ പേരിനെങ്കിലും യാത്രക്കാരുള്ളതെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എം.പി. സത്യൻ.


റോഡ് ടാക്സ് അടയ്ക്കാനുള്ള ദിവസം അടുത്തിരിക്കുകയാണ്, എന്നാൽ, നിരത്തിലോടുന്ന ബസുകളിൽനിന്ന് വരുമാനം ലഭിക്കാത്തതിനാൽ അത് എങ്ങനെ അടയ്ക്കുമെന്ന ടെൻഷനിലാണ് ഉടമകൾ. ഇത്തവണത്തെ ടാക്സ് ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്നും സത്യൻ പറഞ്ഞു.


വണ്ടി വിറ്റ് പിന്മാറുന്നവർ കുറവാണ്, കാരണം വണ്ടി വാങ്ങാനും ആളുകുറവാണെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി അനിൽ വർഗീസ്. സർവീസ് ഇനി വേണ്ട എന്നു വയ്ക്കുന്ന ചുരുക്കം ചിലർ പെർമിറ്റ് നിലനിർത്തി വണ്ടി വിൽക്കുന്നുണ്ട്.


പെർമിറ്റിന്റെ കാലാവധിയായ അഞ്ചു വർഷത്തിനിടയ്ക്ക് പുതിയ ബസ് വാങ്ങാമെന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്യുന്നത്. പെർമിറ്റ് ഉൾപ്പെടെയുള്ള ബസ് വാങ്ങിയാൽ മാത്രമേ അതിന് വിലയുള്ളു. അല്ലെങ്കിൽ ബസിന്റെ മോഡലിനുള്ള ചെറിയൊരു തുക മാത്രമെ ലഭിക്കുകയുള്ളു. ഇൻസ്റ്റിറ്റിയൂഷണൽ ആവശ്യത്തിനാണ് ഇത്തരത്തിൽ വണ്ടികൾ പോയിരുന്നത്. എന്നാലിപ്പോൾ അതിലും കുറവു വന്നിട്ടുണ്ടെന്ന് അനിൽ വർഗീസ് പറഞ്ഞു.

ചൊവ്വ തിളങ്ങും ഈ ചൊവ്വാഴ്ച

 ചൊവ്വ തിളങ്ങും ഈ ചൊവ്വാഴ്ച


വേങ്ങര: ചൊവ്വയെ ഇനി ഇത്രയും തിളക്കത്തോടെ കാണണമെങ്കിൽ പതിനഞ്ച് വർഷമെടുക്കും. വരുന്ന ചൊവ്വാഴ്ച (ഒക്ടോബർ 13-ന് ) രാത്രി ചൊവ്വാഗ്രഹത്തെ അത്യപൂർമായ ശോഭയോടെ കാണാം. ഓപ്പസിഷൻ എന്ന പ്രതിഭാസം സംഭവിക്കുന്നതുകൊണ്ടാണിത്.



ഭൂമി മധ്യത്തിലും സൂര്യനും ഏതെങ്കിലും ഒരു ഗ്രഹവും എതിർദിശകളിലും നേർരേഖയിൽ വരുന്നതാണ് ഓപ്പസിഷൻ. ഈ ദിവസം ഓപ്പസിഷൻ സംഭവിക്കുന്ന ഗ്രഹം സൂര്യാസ്തമയത്തോടെ കിഴക്കുദിക്കും. പാതിരാത്രിയോടെ ഉച്ചിയിലെത്തും. പിറ്റേന്ന് പുലർച്ചെ സൂര്യോദയസമയത്ത് പടിഞ്ഞാറ്്‌ അസ്തമിക്കുകയും ചെയ്യും. അതിനാൽ രാത്രി മുഴുവൻ അതിനെ കാണാം.


ഓപ്പസിഷനിൽ വരുന്നതിനാൽ 13-ന് രാത്രി മുഴുവൻ അത്യധിക ശോഭയിൽ ചൊവ്വയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകുമെന്ന് അധ്യാപകനും വാനനിരീക്ഷകനായ ഇല്യാസ് പെരിമ്പലം പറഞ്ഞു.


സൂര്യാസ്തമയത്തോടെ കിഴക്ക് ഉദിക്കുമെങ്കിലും ചക്രവാളശോഭ മായുകയും ചൊവ്വ അൽപ്പം ഉയരുകയും ചെയ്താലേ നഗ്നനേത്രങ്ങൾകൊണ്ട് ഇത് കാണാനാകൂ. ഒരു മണിക്കൂറിൽ ഏകദേശം 15 ഡിഗ്രി വീതം ഉയരുന്ന ചൊവ്വ, രാത്രി 12 മണിയോടെ ഉച്ചിയിലെത്തും. അന്ന് രാത്രി ചൊവ്വയോളം തിളക്കമുള്ള ഒരു വസ്തു ആകാശത്തുണ്ടാവില്ല. ചൊവ്വയുടെ ചോരനിറവും വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കും.



ഗോളാകൃതിയുള്ള ഗ്രഹങ്ങളുടെ ഒരു പകുതിയിൽ എല്ലായ്പോഴും സൂര്യപ്രകാശം വീഴും. എന്നാൽ സൂര്യപ്രകാശംവീഴുന്ന ഭാഗം എല്ലായ്പോഴും പൂർണമായും ഭൂമിക്ക് അഭിമുഖമാവണമെന്നില്ല. ഓപ്പസിഷൻ ദിനങ്ങളിൽ ഗ്രഹങ്ങളുടെ സൂര്യപ്രകാശം ഏൽക്കുന്നഭാഗം പൂർണമായും ഭൂമിക്കഭിമുഖമായി വരുന്നു.


അതുകൊണ്ടാണ് അവയെ അന്ന് കൂടിയതിളക്കത്തിൽ കാണുന്നത്. ഓപ്പസിഷനോടടുത്തുള്ള ദിവസങ്ങളിലും സാമാന്യം നല്ലശോഭയിലാണ് ഗ്രഹങ്ങളെ കാണുക. അതിനാൽ ഒക്ടോബർ രണ്ട്, മൂന്ന് ആഴ്ചകൾ മുഴുവൻ ചൊവ്വയെ നല്ല തിളക്കത്തിൽ കാണാം.


1.88 വർഷംകൊണ്ടാണ് ചൊവ്വ സൂര്യനെ ചുറ്റുന്നത്. അതിനാൽ ചൊവ്വയുടെ ഓപ്പസിഷൻ ഒരു അത്യപൂർവ പ്രതിഭാസമല്ല. എന്നാൽ ചൊവ്വ സൂര്യനെ ചുറ്റുന്ന തലവും ഭൂമി സൂര്യനെ ചുറ്റുന്ന തലവും തമ്മിലുള്ള ചരിവുകാരണം കൃത്യമായ ഓപ്പസിഷൻ വിരളമായേ വരൂ. അതിനാൽ ഇത്രയും തിളക്കമേറിയ ചൊവ്വയെ ഇനി 2035 -ലേ കാണാനൊക്കൂ.

10 October 2020

വേങ്ങരയിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ഉടൻ

 വേങ്ങരയിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ഉടൻ


വേങ്ങര: ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി സർക്കാർ നിർദേശിച്ചപ്രകാരമുള്ള കോവിഡ് പ്രാഥമികപരിചരണകേന്ദ്രം ഉടൻ ആരംഭിക്കും. വേങ്ങര ബ്ലോക്ക്പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും തമ്മിലുള്ള ചർച്ചയ്ക്കുശേഷമാണ് തീരുമാനം.

സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരുടെയും തൊട്ടടുത്തുള്ള ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെയും വൈമനസ്യമാണ് ചികിത്സാകേന്ദ്രം തുടങ്ങുന്നതിന് തടസ്സമെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തു വന്നിരുന്നു. ഇതിനിടെ ചികിത്സാകേന്ദ്രം തുടങ്ങുന്നത് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽനിന്ന് വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി ഇറങ്ങിപ്പോവുകയുമുണ്ടായി.


വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതുതായി ഉദ്ഘാടനംചെയ്ത മൂന്നുനിലക്കെട്ടിടത്തിലാണ് ചികിത്സാകേന്ദ്രം ഒരുങ്ങുന്നത്. സാമൂഹികാരോഗ്യകേന്ദ്രത്തിനായി ഉദ്ഘാടനംചെയ്ത മൂന്നുനില കെട്ടിടത്തിലേക്ക് ഇതുവരെയും ആശുപത്രിസംവിധാനം മാറ്റിയിട്ടില്ല. ഒ.പിയും ഫാർമസിയും എല്ലാം പഴയകെട്ടിടത്തിൽത്തന്നെയാണ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിലേക്ക് കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രം തുടങ്ങണമെങ്കിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തേണ്ടിവരും.


കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ സജ്ജീകരണത്തിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുകളിൽനിന്ന് കിട്ടുന്ന നിർദേശപ്രകാരം തുക ചെലവഴിക്കുമെന്നും വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി അറിയിച്ചു.

ഗ്രാമപ്പഞ്ചായത്താണ് സജ്ജീകരണം ഒരുക്കേണ്ടതെന്നും വേങ്ങര ബ്ലോക്ക്പഞ്ചായത്ത് എല്ലാവിധ പിന്തുണയും നൽകുമെന്നും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽഹഖ് അറിയിച്ചു. കോവിഡ് പ്രാഥമികചികിത്സാകേന്ദ്രം തുടങ്ങാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്നും പ്രവർത്തനം ഏറെ ശ്രമകരമാണെന്നും വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. അജിത് ഖാൻ അറിയിച്ചു.

മാലിന്യം നീക്കാതെ ശുചിത്വ പദവി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു

 മാലിന്യം നീക്കാതെ ശുചിത്വ പദവി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു

പറപ്പൂർ: പ്രതിപക്ഷ വാർഡുകളിൽ നിന്ന് മാലിന്യം നീക്കാതെ നേടിയെടുത്ത ശുചിത്വ പദവി സർട്ടിഫിക്കറ്റ് ഏറ്റ് വാങ്ങൽ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു.മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിട്ടും ഭരണ സ്വാധീനം ചെലുത്തിയാണ് പദവി നേടിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.പ്രസിഡന്റിന്റെ വാർഡിൽ നിന്ന് തന്നെ രണ്ട് പരാതികൾ ബി.ഡി.ഒക്കും പഞ്ചായത്ത് സെക്രട്ടറിക്കും നാട്ടുകാർ സമർപ്പിച്ചിരുന്നു.ഒന്നാം ഘട്ടത്തിൽ 50 രൂപ വെച്ച് പണം പിരിച്ച് മാലിന്യം നീക്കാത്തതും വിവാദമായിരുന്നു. ജനപ്രതിനിധികളെ തഴഞ്ഞ് മലയാളം സർവ്വകലാശാല വി.സിയായ അനിൽ വള്ളത്തോളിനെയാണ് ഉദ്ഘാടനത്തിന് വരുത്തിയത്.സ്ഥിരം സമിതി ചെയർമാൻമാരായ കെ.മമ്മദ് കുട്ടി, ടി.കെ അബ്ദുറഹീം, പ്രതിപക്ഷത്തെ അംഗങ്ങൾ, സി.ഡി.എസ് പ്രസിഡൻ്റ് എന്നിവർ ചടങ്ങിൽ നിന്ന് വിട്ട് നിന്നു. സി.പി.എം സംഘടനാ നേതാക്കൾക്ക് വാർഡുകളിലെ ക്ലാസ്സുകളുടെ ചുമതല നൽകിയിരുന്നെങ്കിലും പല സ്ഥലങ്ങളിലും ക്ലാസ്സുകളും നടന്നില്ല. പദ്ധതിക്ക് ഹരിത കർമ്മ സേനാംഗങ്ങളെ വിട്ട് നൽകിയ കുടുംബശ്രീയെയും പല ചടങ്ങുകളിലും പങ്കെടുപ്പിച്ചിരുന്നില്ല. പ്രതിപക്ഷ വാർഡുകളെ അവഗണിച്ച് പേര് നേടാൻ നടത്തിയ മാലിന്യ നിർമ്മാർജനം പണം തട്ടാനുള്ള തട്ടിപ്പായിരുന്നെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഭരണ സമിതി പരിരക്ഷയുടെ പേരിൽ മുമ്പ് ഗാനമേള നടത്തി ഫണ്ട് തട്ടിയതിനെതിരെ വിജിലൻസിന് നേരത്തെ പ്രതിപക്ഷം പരാതി നൽകിയിരുന്നു.പല വാർഡുകളെയും അവഗണിച്ച് നടത്തിയ മാലിന്യ നിർമ്മാർജനം പ്രഹസനമാണെന്ന് പഞ്ചായത്ത് ലീഗ് നേതാക്കളായ ടി.പി.അഷ്റഫും വി.എസ് ബഷീർ മാസ്റ്ററും പറഞ്ഞു.


ബാക്കികയത്ത് സുരക്ഷാ കൈവരി; തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി

 ബാക്കികയത്ത് സുരക്ഷാ കൈവരി; തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി

വേങ്ങര: ബാക്കിക്കയത്ത് സുരക്ഷാ കൈവരി അടിയന്തരമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിരുരങ്ങാടി തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അടിയന്തര നടപടി സ്വീകരിക്കണമെന്ന് തഹസില്‍ദാര്‍ ബി-2 829620 നമ്പര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ദുരന്തനിവാരണത്തില്‍ ഉള്‍പ്പെടുത്തി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തിരൂരങ്ങാടി വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ എസ്റ്റിമേറ്റ് തയ്യാറിക്കി

ജലനിധിക്ക് കൈമാറുമെന്ന് ഇറിഗേഷന്‍ എ.ഇ അറിയിച്ചു. സുരക്ഷ കൈവരിക്ക് ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന് ജനപ്രതിനിധികളും കക്കാട് ടൗണ്‍ മുസ് ലിം ലീഗ് 12-ഡിവിഷന്‍ മുസ്‌ലിംലീഗ് കമ്മിറ്റിയും  ആവശ്യപ്പെട്ടിരുന്നു.

09 October 2020

2021 മുതല്‍ ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല

 2021 മുതല്‍ ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല


അടുത്തവര്‍ഷം മുതല്‍ ആന്‍ഡ്രോയിഡ് 4.0.3 അല്ലെങ്കില്‍ അതിനുമുകളിലുള്ള ഫോണുകളില്‍ മാത്രമേ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കൂ. കൂടാതെ ഐഓഎസ് 9 അല്ലെങ്കില്‍ അതിന്റെ മുകളില്‍ വരുന്ന ഐ ഫോണുകളില്‍ മാത്രമെ ആപ്പ് പ്രവര്‍ത്തിക്കൂ.


ഫീച്ചറുകളും സുരക്ഷയും മെച്ചപ്പെടുത്താന്‍ നിരന്തരമായി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാറുണ്ട്. അതിന്റെ ഭാഗമായി കാലക്രമേണ ചില ഉപയോക്താക്കളുടെ ഫോണുകളില്‍ ആപ്പ് പ്രവര്‍ത്തിക്കാതെ വരും. ഫോണിലെ കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറോ ഹാര്‍ഡ്‌വെയറോ മൂലമാണ് ഇത് സംഭവിക്കുന്നത്.

അതിനാല്‍ ഐഒഎസ് 9, ആന്റോയിഡ് 4.0.3 എന്നി പതിപ്പുകളേക്കാള്‍ പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം

മുതല്‍ തങ്ങളുടെ ഫോണില്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. 2021 മുതല്‍ വാട്‌സ്ആപ്പിനെ പിന്തുണയ്ക്കാത്ത ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇവയാണ്


ആന്‍ഡ്രോയ്ഡ് ഫോണുകള്‍


സാംസങ് ഗാലക്‌സി എസ്2

മോട്ടറോള ഡ്രോയ്ഡ് റേസര്‍

എല്‍.ജി ഒപ്ടിമസ് ബ്ലാക്

എച്ച്.ടി.സി ഡിസയര്‍


ഐ.ഒ.എസ്


ഐഫോണ്‍ 4എസ്

ഐഫോണ്‍ 5

ഐഫോണ്‍ 5സി

ഐഫോണ്‍ 5എസ്

45 തദ്ദേശസ്ഥാപനങ്ങൾക്ക് ശുചിത്വപദവി

 45 തദ്ദേശസ്ഥാപനങ്ങൾക്ക് ശുചിത്വപദവി വേങ്ങര മണ്ഡലത്തിൽ നിന്ന് ഊരകവും പറപ്പൂരും ഒതുക്കുങ്ങലും

മലപ്പുറം: ഖരമാലിന്യ സംസ്‌കരണത്തിൽ മികവ് തെളിയിച്ച് 45 തദ്ദേശസ്ഥാപനങ്ങളുടെ ശുചിത്വപദവി പ്രഖ്യാപനം ശനിയാഴ്ച രാവിലെ 10-ന് മുഖ്യമന്ത്രി ഓൺലൈൻ വഴി നടത്തും.

39 ഗ്രാമപ്പഞ്ചായത്തുകളും ആറു നഗരസഭകളുമാണ് ശുചിത്വപദവി നേടിയത്. 61 തദ്ദേശ സ്ഥാപനങ്ങളെയാണ് ജില്ലയിൽനിന്ന് ആദ്യഘട്ടത്തിൽ ശുചിത്വപദവി പ്രഖ്യാപനത്തിലേക്ക് തിരഞ്ഞെടുത്തത്. പരിശോധന കഴിഞ്ഞ 45 തദ്ദേശ സ്ഥാപനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ശുചിത്വ പദവി നൽകുന്നത്.


മാറഞ്ചേരി, നന്നമുക്ക്, തവനൂർ, വട്ടംകുളം, ആലങ്കോട്, വെളിയങ്കോട്, വളവന്നൂർ, നിറമരുതൂർ, ഊരകം, പറപ്പൂർ, ചാലിയാർ, കരുളായി, തുവൂർ, അമരമ്പലം, കരുവാരക്കുണ്ട്, മക്കരപ്പറമ്പ്, മൂർക്കനാട്, മൊറയൂർ, ആനക്കയം, കോഡൂർ, ഒതുക്കുങ്ങൽ, എടപ്പറ്റ, ചേലേമ്പ്ര, കുഴിമണ്ണ, പുൽപ്പറ്റ, ചെറുകാവ്, പുളിക്കൽ, മുതുവല്ലൂർ, വാഴയൂർ, തിരുനാവായ, വെട്ടം, പുറത്തൂർ, മംഗലം, എടയൂർ, തൃക്കലങ്ങോട്, കീഴാറ്റൂർ, എലംകുളം, തിരുവാലി, മേലാറ്റൂർ തുടങ്ങി 39 ഗ്രാമപഞ്ചായത്തുകളുടെയും പൊന്നാനി, പരപ്പനങ്ങാടി, നിലമ്പൂർ, മലപ്പുറം, മഞ്ചേരി, തിരൂർ ആറു നഗരസഭയുടെയുമാണ് ശുചിത്വപദവി പ്രഖ്യാപനം നടത്തുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് ‌ഡിസംബറിർ നടത്താൻ സാധ്യത; ആദ്യ ആഴ്ചകളിൽ നടന്നേക്കും

 തദ്ദേശ തിരഞ്ഞെടുപ്പ് ‌ഡിസംബറിർ നടത്താൻ സാധ്യത; ആദ്യ ആഴ്ചകളിൽ നടന്നേക്കും


തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടിവെച്ച തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരം നടത്താൻ ആലോചന. തിരഞ്ഞെടുപ്പ് നീണ്ടു പോവുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് കരുതുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 15നു മുൻപു നടത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പ് ഡിസംബറിന് അപ്പുറത്തേക്കു നീണ്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെ ബാധിക്കുമെന്നതിനാൽ ഇതിനുള്ള ഒരുക്കങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു.

നവംബർ 11 ന് നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിയുന്നത്. ഇതോടെ തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് മാറും. ഈ സാഹചര്യത്തിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമുണ്ട്.

കോവിഡ് വ്യാപനം കാരണമാണ് നവംബർ ആദ്യം നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്. അനിശ്ചിത കാലത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടി കൊണ്ടുപോകാൻ കഴിയില്ലെന്ന വിലയിരുത്തലാണ് കമ്മീഷന് നിലവിലുള്ളത്.

രണ്ട് തെരഞ്ഞെടുപ്പിനുമായി ഏറെ നാള്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അതുകൊണ്ട് ഡിസംബര്‍ ആദ്യം തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.


തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷന്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. തദ്ദേശസ്ഥാപങ്ങളിലെ അധ്യക്ഷന്‍മാരുടെ സംവരണം നിശ്ചയിക്കല്‍ ഈ മാസം നടക്കും. ഉദ്യോഗസ്ഥരുടെ പരിശീലനം ഈ മാസം 26 ന് പൂര്‍ത്തിയാകും. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു തവണ കൂടി വോട്ടര്‍ പട്ടിക പുതുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

08 October 2020

വാഹനങ്ങളുടെ പുക പരിശോധന; ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് പണമടയ്ക്കാതെ ഒരു വര്‍ഷമാക്കി നല്‍കും- ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്

 വാഹനങ്ങളുടെ പുക പരിശോധന; ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് പണമടയ്ക്കാതെ ഒരു വര്‍ഷമാക്കി നല്‍കും- ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണർ


വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 1 വര്‍ഷമാണെന്നിരിക്കെ 6 മാസത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം ആര്‍ടിഒമാര്‍ക്ക് നല്‍കി.



ഒരു വര്‍ഷത്തേക്ക് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ആറു മാസത്തേക്ക് നല്‍കിയതെല്ലാം അധികം തുകയില്ലാതെ 7 ദിവസത്തിനകം ഒരു വര്‍ഷത്തെക്ക് പുതുക്കി നല്‍കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.




2012ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4 മുതല്‍ വാഹനങ്ങളുടെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന് 1 വര്‍ഷത്തെ കാലാപരിധിയായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. കേരളത്തില്‍ പക്ഷേ പുകപരിശോധനാ കേന്ദ്രങ്ങളില്‍നിന്ന് നല്‍കുന്നത് 6 മാസത്തെ സര്‍ട്ടിഫിക്കറ്റായിരുന്നു. ആറുമാസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഈ ഇനത്തില്‍ വാഹന ഉടമയ്ക്ക് പണം നഷ്ടമായി. മാത്രമല്ല, ആറുമാസം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ മറന്നുപോയതിനാല്‍ പൊലീസിനും മോട്ടോര്‍ വാഹനവകുപ്പിനും റോഡ് പരിശോധനയില്‍ പണം അടച്ചും പണം പോയി. കെ എൻ




പുകപരിശോധനാ കേന്ദ്രം നടത്തുന്നവര്‍ക്ക് ചില കമ്പനികളാണ് പുകപരിശോധനാ ഉപകരണങ്ങളും ഇതിലേക്കുള്ള സോഫ്റ്റ്‌വെയറും നല്‍കുന്നത്. ഈ സോഫ്റ്റ്‌വെയറില്‍ ഈ കമ്പനികള്‍ 6 മാസത്തേക്കുള്ള സര്‍ട്ടിഫിക്കറ്റ് എന്ന് തരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിരവധി വ്യാജ സോഫ്റ്റ്‌വെയറുകളും ഈ രംഗത്തുണ്ട്.




സര്‍ക്കാരിലേക്ക് നിരവധി തവണ ഇക്കാര്യമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് പുകപരിശോധനാ കേന്ദ്രം ഉടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കുന്നത്. രാജ്യത്തുള്ള നിയമത്തെ അട്ടിമറിച്ച് വാഹന ഉടമകളുടെ കീശ കൊള്ളയടിക്കല്‍ വര്‍ഷങ്ങളായി തുടര്‍ന്നിട്ടും ഇപ്പോഴാണ് സര്‍ക്കാര്‍ അറിയുന്നതും നടപടിയെടുക്കുന്നതും.

വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ച് കൊടുത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മാതൃക

 വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ച് കൊടുത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മാതൃക



മലപ്പുറം: വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ചുകൊടുത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണന്റെ മാതൃക. വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ചുകൊടുത്ത പ്രസിഡന്റിന്റെ നന്മ നിറഞ്ഞ മനസിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം വഴിയരികില്‍ നിന്ന വൃദ്ധനായ ഭിക്ഷാടകന്‍ പ്രസിഡന്റിന്റെ വാഹനത്തിന് കൈകാണിച്ച് ഭക്ഷണം വാങ്ങിച്ചു തരുമോയെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. മരണ വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് യൂണിവേഴ്‌സിറ്റിക്കു സമീപമുള്ള ചെട്ടിയാര്‍മാട് വെച്ച് വയോധികന്‍ വാഹനത്തിനു കൈ നീട്ടിയത്. മൂന്നുദിവസമായി ഭക്ഷണവും വെള്ളവും കഴിച്ചിട്ട്, എന്തെങ്കിലും ഒന്ന് വാങ്ങിച്ചു തരുമോ എന്ന വൃദ്ധന്റെ ചോദ്യത്തിനു മുന്നില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കണ്ണുനിറഞ്ഞുപോയി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് അടുത്തുള്ള ഹോട്ടലില്‍ നിന്ന് വൃദ്ധന് ഭക്ഷണവും വെള്ളവും അദ്ദേഹം എത്തിച്ചു നല്‍കി. വൃദ്ധനുമായുള്ള കുശലാന്വേഷണത്തിനുശേഷം പ്രസിഡന്റ് മലപ്പുറത്തേക്കു മടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നന്മ നിറഞ്ഞ മനസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്

ഓഫീസ് ഉദ്ഘാടനവും സ്നേഹവീട് പ്രഖ്യാപനവും

 ഓഫീസ് ഉദ്ഘാടനവും സ്നേഹവീട് പ്രഖ്യാപനവും



പറപ്പൂര്‍: ജീവകാരുണ്യ , രക്ഷാപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് പറപ്പൂര്‍ വീണാലുക്കല്‍ കേന്ദ്രമായി രൂപീകരിച്ച 'വീണാലുക്കല്‍ പൗരസമിതി' യുടെ ഓഫീസ് ഉദ്ഘാടനം മഹല്ല് ഖാളി കുഞ്ഞാവ ഉസ്താദ് നിര്‍വഹിച്ചു.

വീണാലുക്കല്‍ മഹല്ലില്‍ വാടക വീട്ടില്‍ താമസിക്കുന്ന നിര്‍ധനരായ ഒരു അനാഥ കുടുംബത്തിനുളള 'സ്നേഹവീട്' നിര്‍മ്മാണത്തിന്റെ പ്രഖ്യാപനം മഹല്ല് പ്രസിഡന്റ് കുഞ്ഞിപ്പു മുസ്ല്യാര്‍ നിര്‍വഹിച്ചു.

പറപ്പൂരിലെ സുമനസ്കനായ പുലാക്കടവത്ത് മുഹമ്മദ് കുട്ടിഎന്നവര്‍ വില കൊടുത്ത് വാങ്ങി പ്രസ്തുത അനാഥ കുടുംബത്തിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കിയ ഭൂമിയിലാണ് വീണാലുക്കല്‍ പൗരസമിതിയുടെ കീഴില്‍ വീട് നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്.

ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായ യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട് സന്നദ്ധ സേനയും രൂപീകരിച്ചിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുടെ സമര്‍പ്പണവും പരിപാടിയില്‍ വെച്ച് നടന്നു.

ചടങ്ങിന് മഹല്ല് സെക്രട്ടറി മരക്കാര്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.

ടി ഐ സംഘം പ്രസിഡന്‍റ് ടി മൊയ്തീന്‍കുട്ടി,സി കബീര്‍ മാസ്റ്റര്‍,

ഹുസൈന്‍ വാഫി  , ഡോ: സബൂര്‍, സലാം ഹാജി, ചെറീത് ഹാജി, ശുഹൈബ് സഖാഫി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. 

ഷറഫുദ്ധീന്‍ മാസ്റ്റര്‍ സ്വാഗതവും അന്‍സാരി വാഴയില്‍ നന്ദിയും പറഞ്ഞു.


സന്നദ്ധ സേനയുമായി ബന്ധപ്പെടേണ്ട നമ്പര്‍ : 9847 794 117 

9961 17 73 73

07 October 2020

വേങ്ങര എസ് ഐക്ക് പരാതി നൽകി


 വേങ്ങര: യാതൊരു വിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ വേങ്ങരയിൽ നടക്കുന്ന തെരുവ് കച്ചവടങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവിശ്യപ്പെട്ട് വേങ്ങര പോലീസ് സബ് ഇൻസ്പെക്ടർക്ക് വ്യാപാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി യാസർ വേങ്ങര പരാതി നൽകി.യൂത്ത് വിംഗ് ഭാരവാഹികളായ അനീസ് കെ.പി,പ്രഭീഷ്,നൗഷാദ് അലങ്കാർ ,അൻസാർ ഇന്ത്യൻ ഹാർഡ് വെർസ് എന്നിവരും സംബന്ധിച്ചു.

      സർക്കാർ പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് വ്യാപാരികൾ കച്ചവടം ചെയ്യുമ്പോൾ ചെറിയ വീഴ്ചകൾക്ക് പോലും വലിയ ഫൈൻ അടക്കേണ്ടി വരുന്നു. അതേ സമയം യാതൊരു വിധ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയാണ് തെരുവ് കച്ചവടങ്ങൾ നടക്കുന്നതെന്നും ഇത് അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത് രണ്ട് നീതിയാണെന്നും ഈ വിഷയത്തിൽ ഭാവിയിൽ ശക്തമായ നടപടികൾക്ക് ഒരുങ്ങേണ്ടി വരുമെന്നും യൂത്ത് വിംഗ് ഭാരവാഹികൾ അറിയിച്ചു.

06 October 2020

കക്കാട് സ്‌കൂൾ പറയുന്നു : നാട്ടുനന്മയിൽ ഒരുങ്ങിയനേട്ടങ്ങൾ

 കക്കാട് സ്‌കൂൾ പറയുന്നു : നാട്ടുനന്മയിൽ ഒരുങ്ങിയനേട്ടങ്ങൾ


കക്കാട്: ദേശീയപാതയോരത്തെ ബഹളത്തിനിടയിലായിരുന്നു ഏറെക്കാലം കക്കാട് ഗവ. യു.പി. സ്‌കൂൾ. കക്കാട്ടെ എട്ടുവീട്ടിൽ മൂസക്കുട്ടിയുടെ കുടുംബം സൗജന്യമായി നൽകിയ 55-സെന്റ് സ്ഥലത്ത് പുതിയകെട്ടിടം പണിതാണ് 2013-ൽ വിദ്യാലയം ശാന്തമായൊരു അന്തരീക്ഷത്തിലേക്കെത്തിയത്.

ദേശീയപാതയോരത്തുനിന്നും അല്പം മാറിയാണ് ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്. 670-വിദ്യാർഥികൾക്കായുള്ള 23-ക്ലാസ് മുറികളിൽ യു.പി. വിഭാഗത്തിനായുള്ള പത്ത് ക്ലാസ് മുറികളും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പർടെക് സംവിധാനങ്ങളുമുണ്ട്.


പി.കെ. അബ്ദുറബ്ബ് എം.എൽ.എയും പൂർവവിദ്യാർഥികളും അനുവദിച്ച രണ്ട് ബസുകൾ സ്‌കൂളിനായുണ്ട്. വീതികുറഞ്ഞ റോഡിലൂടെ ബസുകൾ വരുന്നതിന് പ്രയാസമനുഭവപ്പെട്ടതോടെ കക്കാട്ടുകാർ ജനകീയമായി അതിന് പരിഹാരം കണ്ടു. റോഡരികിലെ സ്ഥലം വിട്ടുനൽകി പ്രദേശവാസികളും ക്ഷേത്രക്കമ്മിറ്റിയും വിദ്യാലയത്തിന്റെ ആവശ്യത്തിനൊപ്പംനിന്നാണ് ഗതാഗതം സുഗമമാക്കിയത്.


വിദ്യാർഥികളുടെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനായുള്ള ആസൂത്രണങ്ങളും വിജയിച്ചതോടെ ഈ സർക്കാർ വിദ്യാലയത്തിലേക്ക് സമീപപ്രദേശങ്ങളിൽനിന്നെല്ലാം വിദ്യാർഥികൾ പ്രവേശനം നേടുന്നുണ്ട്. വിദ്യാർഥി അഭിമാനരേഖ പുറത്തിറക്കി ഓരോ വിദ്യാർഥിയുടെയും പ്രകടനങ്ങൾ നിരന്തരം വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതിന് പ്രത്യേകസംവിധാനമാണുള്ളത്.



വിദ്യാലയവും പരിസരവും മാലിന്യമുക്തമാക്കുന്ന പ്രവർത്തനം വിജയിച്ചതോടെ നഗരസഭയിലെ സമ്പൂർണ ശുചിത്വവിദ്യാലയമായും കക്കാട് സ്കൂളിനെ പ്രഖ്യാപിച്ചു. മാലിന്യനിർമാജനത്തിനായി പൈപ്പ് കംമ്പോസ്റ്റ്, മിനി ഇൻസിനേറ്റർ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.‌


ഇഖ്ബാൽ കല്ലുങ്ങൽ (പി.ടി.എ. പ്രസിഡന്റ്), സയ്യിദ് അബ്ദുറഹ്‌മാൻ ജിഫ്‌രി (എസ്.എം.സി. ചെയർമാൻ), എം.ടി. അയ്യൂബ് (പ്രഥമാധ്യാപകൻ)എന്നിവരുടെ നേതൃത്വത്തിലാണ് പൂർവവിദ്യാർഥികളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെ കക്കാട് ജി.എം.യു.പി. സ്‌കൂൾ മികച്ചനേട്ടങ്ങളിലെത്തിയത്.

കോവിഡ് പ്രതിരോധ രംഗത്തെ പ്രവർത്തനത്തിന് വേങ്ങരയിൽ നിന്നുള്ള മൂന്ന് ക്ലബ്ബുകൾക്ക് ജില്ലാ പോലീസിന്റെ ആദരം

 കോവിഡ് പ്രതിരോധ രംഗത്തെ പ്രവർത്തനത്തിന് വേങ്ങരയിൽ നിന്നുള്ള മൂന്ന് ക്ലബ്ബുകൾക്ക് ജില്ലാ പോലീസിന്റെ ആദരം


വേങ്ങര: ജില്ലയിൽ മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ ക്ലബ്ബുകളിൽ നിന്നും മലപ്പുറം ജില്ലാ പോലീസ് തിരഞ്ഞെടുത്ത ക്ലബ്ബുകളിൽ   പറപ്പൂർ അമ്പലമാട് ഫെയമസ്‌ ക്ലബ്ബിനെ തിരഞ്ഞെടുത്തു. ജില്ലയിലെ ഏറ്റവും മികച്ച 6 ക്ലബ്ബ്കളുടെ പട്ടികയിലാണ് ഫെയ്മസ്  ഇടം നേടിയത്.കൂടാതെ  പഞ്ചായത്ത് തലത്തിൽ  തിരഞ്ഞെടുക്കപ്പെട്ട 63 ക്ലബ്ബുകളിൽ കണ്ണമംഗലം പഞ്ചായത്തിലുള്ള ഡയമണ്ട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് , വേങ്ങര പഞ്ചായത്തിൽ ഉൾപ്പെട്ട ഗാന്ധിക്കുന്ന് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി എന്നിവരും ഇടംനേടി.

05 October 2020

ഒരിടത്ത് സുരക്ഷാഭിത്തി നിർമിച്ചു; മറ്റൊരിടത്ത് സുരക്ഷയ്ക്കായി ആവശ്യം

ഒരിടത്ത് സുരക്ഷാഭിത്തി നിർമിച്ചു; മറ്റൊരിടത്ത് സുരക്ഷയ്ക്കായി ആവശ്യം


തിരൂരങ്ങാടി: നഗരസഭയിലെ കക്കാട് എൻ.എസ്.എസ്. പോക്കാട്ട് റോഡിൽ അപകടഭീഷണികളുള്ള ഭാഗങ്ങളിൽ സുരക്ഷാഭിത്തികൾ നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഹരിച്ചു.

റോഡരികിൽ ഏറെ താഴ്ചയുള്ള ഈ ഭാഗങ്ങളിൽ തിരൂരങ്ങാടി നഗരസഭയാണ് കോൺക്രീറ്റ് സുരക്ഷാഭിത്തികൾ നിർമിച്ചത്.

കക്കാട് ബാക്കിക്കയം റെഗുലേറ്ററിന് സമീപം കടലുണ്ടിപ്പുഴയോരത്ത് സുരക്ഷാ കൈവരികൾ നിർമിക്കണമെന്ന് പ്രദേശവാസികൾ ആവശ്യമുയർത്തി. പുഴയിൽ നല്ല ഒഴുക്കും ആഴവുമുള്ള ഭാഗമാണിത്. സമീപത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നുമുണ്ട്. പുഴയോരത്ത് സുരക്ഷാഭിത്തികൾ ഇല്ലാത്തത് ഇവിടുത്തുകാർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

കഴിഞ്ഞദിവസം പിതാവും മകനും പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ചത് ഈ ഭാഗത്താണ്. പുഴയോരത്തെത്തുന്നവർക്ക് അപകഭീഷണിയുള്ളതിനാൽ ഇവിടെ സുരക്ഷാഭിത്തികൾ നിർമിക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം.


കല്ലക്കയം തോട് സൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തിക്ക് 31 ലക്ഷം രൂപ ഫണ്ട്‌ അനുവദിക്കണം അഡ്വ.കെ.എൻ.എ ഖാദർ എം എൽ എ

 കല്ലക്കയം തോട് സൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തിക്ക് 31 ലക്ഷം രൂപ ഫണ്ട്‌ അനുവദിക്കണം അഡ്വ.കെ.എൻ.എ ഖാദർ എം എൽ എ


വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിലെ പറപ്പൂർ ഗ്രാമ പഞ്ചായത്ത് കല്ലക്കയം തോടിന്റെ ഇടതു ഭാഗത്ത് 2018-19 വർഷത്തെ മഹാ പ്രളയത്തിൽ സംരക്ഷണ ഭിത്തി തകർന്ന് ജീവനും വസ്തുക്കൾക്കും ഭീഷണി നേരിടുകയാണ്. ഈ പ്രദേശത്ത് 35 മീറ്റർ നീളത്തിലും 7 മീറ്റർ ഉയരത്തിലും സംരക്ഷണഭിത്തി നിർമ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് കാണിച്ച് കോഴിക്കോട് മൈനർ ഇറിഗേഷൻ സൂപ്രണ്ടിങ് എഞ്ചിനീയർ 31 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രവൃത്തിക്ക് ആവശ്യമായ ഫണ്ട്‌ ഇത് വരെ ലഭിച്ചിട്ടില്ല. ആയത്കൊണ്ട് പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കല്ലക്കയം തോട് സൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തിക്ക് എസ്റ്റിമേറ്റ് തുക 31 ലക്ഷം രൂപ ഫണ്ട്‌ എത്രയും വേഗം അനുവദിക്കണം എന്നാവശ്യപ്പെട്ട് വേങ്ങര MLA . Adv. KNA ഖാദർ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ കെ. കൃഷ്ണൻ കുട്ടിക്കും, ചീഫ് എഞ്ചിനീയർ സലസേചന വകുപ്പ് എന്നിവർക്ക് കത്ത് നൽകി ആവശ്യപ്പെട്ടു. 

Adv. KNA ഖാദർ MLA യുടെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് തിരൂരങ്ങാടി അസിസ്റ്റന്റ് എഞ്ചിനീയർ അബ്ദുറഹ്‌മാൻ, MLA യുടെ PA അസീസ് പഞ്ചളി, മുസ്ലിം ലീഗ് സെക്രട്ടറി മജീദ് മാസ്റ്റർ നെല്ലൂരാൻ, KT മുഹമ്മദ്‌ മാസ്റ്റർ എന്നിവർ സ്ഥലം സന്ദർശിച്ചു.

ജില്ലയിലെ കോവിഡ് മുക്തരുടെ കൂട്ടായ്മ സി ആർ ടി രൂപീകരിച്ചു

 ജില്ലയിലെ കോവിഡ് മുക്തരുടെ കൂട്ടായ്മ സി ആർ ടി രൂപീകരിച്ചു


ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി കോവിഡ് മുക്തരുടെ കൂട്ടായ്മയായ കോവിഡ് റിക്കവേർഡ് ടീം മലപ്പുറം (സി ആർ ടി ) ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ പ്രഖ്യാപിച്ചു. ജില്ലയിൽ കോവിഡ് ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം മുന്നോട്ടുവെക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുക, കോവിഡ് ബോധവൽക്കരണം കൃത്യമായി ജനങ്ങളിലേക്കെ ത്തിക്കുക,  സി.എഫ്. എൽ. ടി.സികളിൽ സൗജന്യ സേവനങ്ങൾ ലഭ്യമാക്കുക എന്നിവയാണ് സി ആർ ടി യുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് മുക്തയുടെ കൂട്ടായ്മ രൂപപ്പെടുന്നത്. ഇപ്പോൾ ജില്ലാ ഘടകമാണ് നിലവിൽ വന്നത്. മണ്ഡലം അടിസ്ഥാനത്തിലും ഘടകങ്ങൾ രൂപീകരിക്കും. ആവശ്യമായ ഘട്ടങ്ങളിൽ പഞ്ചായത്ത് തലങ്ങളിലേക്കും സി ആർ ടി യുടെ ഘടകങ്ങൾ രൂപീകരിക്കും. കോവിഡ് മുക്തരായ എല്ലാവരും സി ആർ ടി യിൽ അംഗങ്ങളായിരിക്കും.

മഞ്ചേരി മെഡിക്കൽ കോളേജിൽ കലക്ടറുടെ പ്ലാസ്മ ദാന ചടങ്ങിനിടെയാണ് സി.ആർ.ടി പ്രഖ്യാപനം നടന്നത്. പ്രഖ്യാപന സംഗമത്തിൽ കലക്ടർക്ക് പുറമെ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ:നന്ദകുമാർ നോഡൽ ഓഫീസർ ഡോ: ഷിനാസ് ബാബു സി.ആർ ടി പ്രതിനിധികളായ സിറാജ്, ഷീബ രാജേഷ് എന്നിവർ സംബന്ധിച്ചു.


കോവിഡ് റിക്കവേർഡ് ടീം മലപ്പുറം

ജില്ലാ ഭാരവാഹികൾ.

രക്ഷാധികാരികൾ

കെ ഗോപാലകൃഷ്ണൻ

(ജില്ലാ കളക്ടർ മലപ്പുറം)

അബ്ദുൽ കരീം

(  ജില്ലാ പോലീസ് സൂപ്രണ്ട്, മലപ്പുറം)

ഡോക്ടർ കെ സക്കീന

 (ജില്ലാ മെഡിക്കൽ ഓഫീസർ, മലപ്പുറം)

ഡോ: നന്ദകുമാർ

(മഞ്ചേരി മെഡിക്കൽ കോളേജ് സുപ്രണ്ട്.)

ഡോക്ടർ ഷിനാസ് ബാബു

(കോവിഡ് നോഡൽ ഓഫീസർ )പ്രസിഡണ്ട്

  ഉമർ സഖാഫി മൂർക്കനാട്

വൈസ് പ്രസിഡണ്ട്

 ഷബീറലി തിരൂരങ്ങാടി 

വൈസ് പ്രസിഡണ്ട്

 ഡോ: ബാസിൽ നിലമ്പൂർ

സെക്രട്ടറി :സിറാജ് ഇരിങ്ങാട്ടിരി.ജോ: സെക്രട്ടറി.ഷീബ രാജേഷ്.

ജോ സെക്രട്ടറി

 അൻഷാദ് നിലമ്പൂർ.ട്രഷറർ   

നിഖിൽ .എക്സിക്യൂട്ടീവ് അംഗങ്ങൾ.

ലെനിൻകുമാർ നിലമ്പൂർ.അദ്നാൻ ക്ലാരി

ജലീൽ കുഴിമണ്ണ.നൂറുദ്ദീൻ എ ആർ നഗർ.സൽമാൻ നിലമ്പൂർ.നിഷാദ്.ചങ്ങരംകുളം.ആഷിക് അലി താനൂർ

കേരള ജനപക്ഷം അൻപത് സീറ്റിൽ മത്സരിക്കും

 കേരള ജനപക്ഷം അൻപത് സീറ്റിൽ മത്സരിക്കും


മലപ്പുറം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ വിജയസാധ്യതയുള്ള അൻപതോളം വാർഡുകളിൽ മത്സരിക്കാൻ കേരള ജനപക്ഷം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 

ഇരുമുന്നണികളുടെയും അഴിമതിയും സ്വജനപക്ഷപാതവും കാരണം ഭൂരിപക്ഷം പഞ്ചായത്തുകളിലെയും സാധാരണക്കാരായ വോട്ടർമാർ അതൃപ്തരാണ്. 

താഴെ തട്ടിൽ ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിച്ചാൽ തീർച്ചയായും വിജയസാധ്യതയുണ്ട് എന്ന് യോഗം വിലയിരുത്തി. വരും ദിവസങ്ങളിൽ മണ്ഡലം കമ്മിറ്റികൾ ചേർന്ന് മത്സരിക്കാൻ തീരുമാനിച്ച വാർഡുകളിൽ സ്ഥാനാർത്തി നിർണ്ണയം നടത്തി പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു.


ജില്ലാ ജന. സെക്രട്ടറി സലാഹുദ്ദീൻ കൊട്ടേക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ ഹാജി പാമങ്ങാടൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി പ്രൊഫസർ അബ്ദുൾ ഖാദർ, യുവജനപക്ഷം ജില്ലാ പ്രസിഡൻ്റ് പി കെ അബ്ദുൽ റഷീദ്, ജില്ലാ വൈസ് പ്രസിഡൻറ് സതീഷ് കരിപ്പൂർ, മൺഡലം ഭാരവാഹികളായ അബദുൾ അസീസ്, അലവിക്കുട്ടി, അബ്ദുൽ റസാഖ് പെരുവള്ളൂർ, അഷ്റഫ് പൊന്നാനി, മുരളി കോഡൂർ, ഷെറിൻഷാജി നിലമ്പൂർ, അനീഷ് കൊങ്ങമല, ബാബുക്കുട്ടൻ പൊടിയാട്, സുരേന്ദ്രൻ നായർ തവനൂർ, ബഷീർ വേങ്ങര, മുജീബ് അരീക്കോട്, ഷാഫി വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു.

03 October 2020

ജി എം വി എച്ച് എസ് സ്‌കൂൾ വേങ്ങര ടൗൺ പുതിയ കെട്ടിടത്തിന് മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചു

 ജി എം വി എച്ച് എസ് സ്‌കൂൾ വേങ്ങര ടൗൺ പുതിയ കെട്ടിടത്തിന് മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചു


വേങ്ങര: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മികവിന്റെ കേന്ദ്രം വേങ്ങര ജി എം വി എച്ച് എസ് എസിൽ 3 കോടി രൂപ ചിലവിൽ പുതിയ കെട്ടിടത്തിന് ശ്രീ പിണറായി വിജയൻ തറക്കല്ലിട്ടു. ചടങ്ങിൽ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഡോ. ടി. എം തോമസ് ഐസക്, പി ചന്ദ്രശേഖരൻ,എ. കെ ശശീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.ഡോ. എ.ഷാനവാസ്‌ ഐ എ എസ് പൊതുവിദ്യാഭ്യാസ സെക്രട്ടറി, കെ. ജീവൻ ബാബു IAS പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രസംഗിച്ചു. വേങ്ങര സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് അഡ്വ. KNA ഖാദർ MLA അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാച്ഛാദനം വേങ്ങര MLA അഡ്വ. KNA ഖാദർ നിർവഹിച്ചു. സലീം കുരുവമ്പലം മെമ്പർ ജില്ലാ പഞ്ചായത്ത്, വികെ  കുഞ്ഞാലൻ കുട്ടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌, എൻ.ടി മൈമൂന മെമ്പർ ബ്ലോക്ക്‌ പഞ്ചായത്ത്, നഫ്സിദ സലീം വാർഡ് മെമ്പർ. ശ്രീമതി കെ. സ്നേഹലത, എം. ഉബൈദുള്ള, കെ. എസ്  ഖുസുമം, വി.കെ വേണു ഗോപാൽ, അബ്ദുറഷീദ് ടി.കെ,  വൃന്ദ കുമാരി, ബാല ഗംഗാധരൻ വി. കെ., ടോമി മാത്യു, വേങ്ങര ഗോപി, പറമ്പിൽ അബ്ദുൽ ഖാദർ, കെ. രാധാകൃഷ്ണൻ മാസ്റ്റർ, പി. പത്മനാപൻ, പി. എഛ് ഫൈസൽ, കെ. എം. ശിവദാസ് കൂരിയാട്, കൃഷ്ണദാസ്. പി, ദിനേശൻ ഇ. ടി.,  ടി. വി റഷീദ്, സുരേഷ് ബാബു ടി. വി തുടങ്ങിയവർ സംസാരിച്ചു.

ഗാന്ധിജയന്തി വാരാചരണം ശുചിത്വവാരമായി ആഘോഷിച്ച് മൈത്രി ഗ്രാമവാസികൾ

ഗാന്ധിജയന്തി വാരാചരണം ശുചിത്വവാരമായി ആഘോഷിച്ച് മൈത്രി ഗ്രാമവാസികൾ


വേങ്ങര: സത്യം വെറുമൊരുവാക്കല്ല, ജീവിതംമുഴുവൻ സത്യമാക്കിമാറ്റണം, എന്ന മഹാത്മാഗാന്ധിയുടെസന്ദേശം മുഖവിലക്കെടുത്ത് കൊണ്ട് ചേറൂർ കഴുകൻചിന മൈത്രിഗ്രാമം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി.വാരാഘോഷത്തിന്റെഭാഗമായി ഇന്നലെയും ഇന്നുമായിമൈത്രി ഗ്രാമംറോഡിന്റെ മുഴുവൻഭാഗങ്ങളും കാടുവെട്ടിയും.പുല്ല് പറിച്ചും.വേസ്റ്റുകൾ നീക്കംചെയ്തു പൂർണശുചീകരണം നടത്തി.കോവിഡ അതിരൂക്ഷമായ സാഹചര്യത്തിൽ, റോഡിന് ഇരുവശവും താമസിക്കുന്ന ഗ്രാമവാസികൾ അവരവരുടെ വീടിനുമുന്നിലുള്ള ഭാഗംസ്ത്രീകളും കുട്ടികളും ഇറങ്ങിയാണ് ശുചീകരണം നടത്തിയത്, വാരാചരണത്തി ന്റെഭാഗമായി അനുദിനം വർധിച്ചുവരുന്ന കോവിഡവ്യാപന ത്തകുറിച്ചുള്ള ബോധവൽക്കരണം, ഗ്രാമത്തിൽ പുതുതായി നടപ്പാക്കുന്ന പദ്ധതികൾഎന്നിവ വിശദീകരിച്ചുകൊണ്ടുള്ളലഘുലേഖ ഗ്രാമത്തിലെ 52 വീടുകളിലും വിതരണംചെയ്തു, തൊട്ടടുത്തുള്ള ദിവസങ്ങളിൽ ഗ്രാമത്തിലെഎല്ലാ വീടുകളിലും വിഷരഹിത ശീതകാല അടുക്കളകൃഷി തോട്ടം ആരംഭിക്കുവാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തും.തുടർന്ന് മൈത്രിഗ്രാമത്തെ സുന്ദരിആക്കുക എന്നലക്ഷ്യത്തോടെ മൈത്രിഗ്രാമം റോഡിന്റെഇരു മതിലുകളിലും പൂച്ചെടികൾ വെച്ചുപിടിപ്പിച്ച സൗന്ദര്യ വർധിപ്പിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തും, ഗ്രാമവാസികൾക്ക് മാത്രമായി പലിശരഹിത ലോൺവിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി മൈത്രിഗ്രാമം റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

02 October 2020

ഫാസിസം കൈവെച്ചത് രാജീവിന്റെ രക്തത്തിലാണ്; പ്രതിഷേധം സംഘടിപ്പിച്ചു

 ഫാസിസം കൈവെച്ചത് രാജീവിന്റെ രക്തത്തിലാണ്; പ്രതിഷേധം സംഘടിപ്പിച്ചു


ഏ ആർ നഗർ: ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയാകുകയും, ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും പെൺകുട്ടിയുടെ വീട് സന്ദർശിയ്ക്കുവാൻ പോയ രാഹുൽ ഗാന്ധിയേയും, പ്രിയങ്കാ ഗാന്ധിയേയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചും, നീതിന്യായ വ്യവസ്ഥകളെ പോലും ബി ജെ പി സർക്കാർ അധികാര ദുർവിനിയോഗത്തിലൂടെ  കോടതിവിധികൾ അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ച് അബ്ദുറഹിമാൻ നഗർ 

 ഇരുപതാം വാർഡ് കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംഘടിപ്പിച്ചു. അനസ്, മൻസൂർ, സ്വഫ്‌വാൻ കുരുണിയൻ, റിയാസ്, ഫസൽ, യാസർ. സുനിൽ, സന്തോഷ് എന്നിവർ നേതൃത്വം നൽകി.

സാമൂഹ്യക്ഷേമം യാഥാർത്യമാക്കിയ അംഗൻവാടി പ്രസ്ഥാനത്തിന് നാലര പതിറ്റാണ്ട്

 സാമൂഹ്യക്ഷേമം യാഥാർത്യമാക്കിയ അംഗൻവാടി പ്രസ്ഥാനത്തിന് നാലര പതിറ്റാണ്ട്


വേങ്ങര: വേങ്ങരയിൽ ജനിച്ച് കേരളത്തോളം വളർന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് 1975 ഒക്റ്റോബർ 2 ന് അടിത്തറ പാകിയ ഐ.സി.ഡി.എസ് പ്രൊജക്ടിന് തുടക്കം കുറിച്ചത് വേങ്ങരയിൽ.പ്രീ പ്രൈമറി വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, പോഷകാഹാരം തുടങ്ങി കേരളത്തിൽ അംഗൻവാടികൾ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ന് 33000 ത്തിലധികം അംഗൻവാടികൾ വഴി കേരളത്തിൽ അംഗൻവാടി പ്രസ്ഥാനം ഇന്ത്യക്ക് മാതൃകയായി മുന്നോട്ട് കുതിക്കുമ്പോൾ ഓരോ വേങ്ങരക്കാരനും അഭിമാനിക്കാം. കോവിഡ് മാനദണ്ഡം പാലിച്ച് അംഗൻവാടിയിൽ വിളക്ക് തെളിയിച്ചു.പാണ്ടികശാല അംഗൻവാടിയിൽ അങ്കൺവാടി ടീച്ചറായ ജമീല അനസ്,ഹെൽപ്പറായ ശ്യാമള,എ എൽ എം എസ് സി കമ്മറ്റി മെമ്പർ എം. ശിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������