സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കൂടെനിൽക്കും - ടി.എൻ. പ്രതാപൻ
മലപ്പുറം: യു.പി. പോലീസ് കരിനിയമങ്ങൾ ചുമത്തി അന്യായമായി തുറങ്കിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഏതുഘട്ടം വരെയും കൂടെയുണ്ടാകുമെന്ന് ടി.എൻ. പ്രതാപൻ എം.പി. സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് നടത്തിയ ഓപ്പൺഫോറം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കേരളസർക്കാരിന്റെ സജീവ ഇടപെടൽ അടിയന്തരമായി വിഷയത്തിലുണ്ടാകണം. പത്രസ്വാതന്ത്ര്യവും പൗരാവകാശങ്ങളും തല്ലിക്കെടുത്തി രാജ്യത്തെ ഇരുണ്ടയുഗത്തിലേക്കാണ് ബി.ജെ.പി. നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദ് അലി അധ്യക്ഷതവഹിച്ചു.
മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടി, വി.ആർ. അനൂപ്, അഡ്വ. കെ.സി. അഷ്‌റഫ്, അനീസ് കക്കാട്ട്, നൗഫൽ ബാബു, എം.കെ. മുഹസിൻ, മുജീബ് ആനക്കയം, പി.പി.എ. ബാവ തുടങ്ങിയവർ പ്രസംഗിച്ചു. സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തും മക്കളായ മുസമ്മിൽ, മുഹമ്മദ് സിദാൻ, സഹോദരൻ കാപ്പൻ ഹംസ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
No comments:
Post a Comment