Labels

02 June 2018

വിദ്യാര്‍ഥികള്‍ക്ക് ബസിലെ സീറ്റില്‍ ഇരിക്കാനുള്ള അവകാശം തടയരുതെന്ന് ജില്ലാ കലക്ടര്‍

വിദ്യാര്‍ഥികള്‍ക്ക് ബസിലെ സീറ്റില്‍ ഇരിക്കാനുള്ള അവകാശം തടയരുതെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: സ്വകാര്യ സ്സുകളില്‍ വിദ്യാര്‍ഥികളോട് വിവേചനം പാടില്ലെന്ന് ജില്ലാകലക്ടര്‍ അമിത് മീണ. കലക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. വിദ്യാര്‍ഥികള്‍ക്ക് ബസില്‍ ഇരിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും ക്യൂവില്‍ നിര്‍ത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും കലക്ടര്‍ പറഞ്ഞു.വിദ്യാര്‍ഥികളുടെ യാത്രാ പാസ് സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോകാന്‍ ബസ് ഉടമകളുടെയും വിദ്യാര്‍ഥികളുടേയും പ്രതിനിധികള്‍ അടങ്ങുന്ന യോഗത്തില്‍ ധാരണയായി. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അതത് സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ് തന്നെ യാത്രാപാസ് ആയി ഉപയോഗിക്കാം. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും ഇത് ബാധകമാണ്. മറ്റ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആര്‍.ടി.ഒ ഒപ്പുവെച്ച യാത്രാപാസ് വിതരണം ചെയ്യും. രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴ് മണി വരെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്കില്‍ യാത്രചെയ്യാന്‍ അനുവാദമുണ്ട്. ഐടിഐ വിദ്യാര്‍ഥികള്‍ക്ക് 7.30 ന് ക്ലാസ് തുടങ്ങുന്നതിനാല്‍ അവര്‍ക്ക് ആറ് മണി മുതല്‍ പാസ് അനുവദിക്കണം. 40 കിലോമീറ്റര്‍ വരെയാണ് സൗജന്യയാത്രക്ക് അവകാശമുള്ളത്. അവധിദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് പാസ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ അവകാശമുണ്ട്.
യാത്രാപാസിന്റെ കാര്യത്തില്‍ തുറന്ന സമീപനമാണ് തങ്ങള്‍ക്കുള്ളതെന്ന് ബസ് ഉടമകള്‍ യോഗത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കാന്‍ ബസ്സുടമകളും ജീവനക്കാരും സഹകരിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനാപ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ കെഎസ്ആര്‍ടിസി നല്‍കുന്ന പാസുകള്‍ ആയിരത്തില്‍ താഴെയാണെന്ന് ബസ്സുടമകളുടെ സംഘടനാപ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഇത് വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി പാസ് വിതരണത്തെക്കുറിച്ച് പഠിക്കാന്‍ ആര്‍.ടി.ഒ, എ.ഡി.എം, ഡി.ട്ടി.ഒ (കെഎസ്ആര്‍ടിസി) എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പാസ് അനുവദിക്കുന്ന കാര്യം പരിഗണിക്കും.
എ.ഡി.എം വി രാമചന്ദ്രന്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.സി മാണി, ഡി.ടി.ഒ രാധാകൃഷ്ണന്‍, ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികളായ എം.സി കുഞ്ഞിപ്പ, ശിവകരന്‍ മാസ്റ്റര്‍, പി..കെ മൂസ, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ ഹംസ എരീക്കുന്നന്‍, മുഹമ്മദ് എന്ന നാണി ഹാജി, പക്കീസ കുഞ്ഞിപ്പ, കെ.എസ്.യു ജില്ലാ സെക്രട്ടറി സിയാദ് പേങ്ങാടന്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാരിസ് ടി.പി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

എസ്.ഡി.പി.ഐ ഇഫ്താര്‍ സൗഹൃദസംഗമം

എസ്.ഡി.പി.ഐ ഇഫ്താര്‍ സൗഹൃദസംഗമം 
വേങ്ങര: എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദസംഗമം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു. എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് പി ഷെരീഖാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് പുള്ളാട്ട് സലീം മാസ്റ്റര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ നഹീം, സി.പി.എം ലോക്കല്‍ സെക്രട്ടറി ടി പത്മനാഭന്‍, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് ടി എ സമദ്, എന്‍.സി.പി ജില്ലാ സെക്രട്ടറി പി എച്ച് ഫൈസല്‍, വേങ്ങര ഗ്രാമപ്പഞ്ചായത്ത് മുന്‍പ്രസിഡന്റ് പി പി സഫീര്‍ബാബു, വെല്‍ഫയര്‍പാര്‍ട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് കെ എം ഹമീദ് മാസ്റ്റര്‍, പി.ഡി.പി മണ്ഡലം സെക്രട്ടറി അസ്‌ക്കര്‍ അലി, വേങ്ങര പ്രസ്‌റിപോര്‍ട്ടേഴ്‌സ് ക്ലബ് പ്രസിഡന്റ് കെ ഗംഗാധരന്‍, സെക്രട്ടറി കെ ടി അമാനുള്ള, വ്യാപാരിവ്യവസായി യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി എ കെ യാസര്‍ അറഫാത്ത്, പോപുലര്‍ഫ്രണ്ട് വേങ്ങര ഡിവിഷന്‍ സെക്രട്ടറി എം അബ്ദുല്‍ബാരി, ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ഫോറം മലപ്പുറം ജില്ലാ പ്രസിഡന്റ് കോയിസ്സന്‍ ബീരാന്‍കുട്ടി, എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി എം ഖമറുദ്ദീന്‍ സംസാരിച്ചു. കെ പി ഖയ്യൂംഹാജി, കെ അവറാന്‍, പി അബ്ദുല്‍മജീദ്, പി എം റഫീഖ്, എം മുസ്തഫ, കെ എം ഹനീഫ, പി കെ അബൂബക്കര്‍, കെ എം മുസ്തഫ, ഇ കെ നാസര്‍ നേതൃത്വം നല്‍കി.

സ്‌കൂൾ തുറക്കുന്നത് ജൂൺ 12 വരെ നീട്ടി

സ്‌കൂൾ തുറക്കുന്നത് ജൂൺ 12 വരെ നീട്ടി 

മലപ്പുറം: നിപ വൈറസ് ഭീതിയുടെ നിഴലില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടിവെച്ചു. ജില്ലാ കലക്ടര്‍ അമിത് മീണ ഐ എ എസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ജില്ലാ ആസ്ഥാനത്ത് ചേര്‍ന്ന നിപ വൈറസ് അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നേരത്തെ ജൂണ്‍ 12ലേക്ക നീട്ടിയിരുന്നു. നിപ വൈറസ് ബാധ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പൊതു സ്ഥലങ്ങളില്‍ നിന്ന് ജനങ്ങള്‍ അകലം പാലിക്കണമെന്നും, റമദാന്‍ ഷോപ്പിങ് ഉള്‍പ്പെടെ നിയന്ത്രിക്കണമെന്നും ജില്ലാ ഭരണകൂടം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

നിപ: കൂട്ടം കൂടിയുള്ള റംസാന്‍ ഷോപ്പിങ് നിയന്ത്രിക്കണമെന്ന് ജില്ലാ കലക്ടര്‍


നിപ: കൂട്ടം കൂടിയുള്ള റംസാന്‍ ഷോപ്പിങ് നിയന്ത്രിക്കണമെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: ജില്ലയില്‍ നിപ വൈറസ് വ്യാപനം സംബന്ധിച്ചുള്ള ആശങ്ക നില നില്‍ക്കുന്നതിനാല്‍ റംസാന്‍ പ്രമാണിച്ച് കടകള്‍ കേന്ദ്രീകരിച്ച് കൂട്ടമായി നടത്തുന്ന ഷോപ്പിംഗ് ആഘോഷം പൊതുജനങ്ങള്‍ പരമാവധി കുറക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. പലരും വസ്ത്രം വാങ്ങുന്നതിനായി കൂട്ടമായി എത്തി സ്ഥാപനങ്ങളില്‍ തിങ്ങി നിറയുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരം അപരിചിതരുടെ ആള്‍ക്കൂട്ടം വലിയ പ്രശ്‌നമായി മാറുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിപ വൈറസ് ആശങ്കയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നതിന് ജൂണ്‍ 11 വരെയെങ്കിലും കാത്തിരിക്കേണ്ടതുണ്ട്. ഇതിനിടയില്‍ രോഗം വരാതെ നോക്കേണ്ടത് ഒരോരുരുത്തരുടെയും കടമയാണ് ഇതില്‍ വീഴ്ചയുണ്ടായാല്‍ പ്രശ്‌നം ഗുരുതരമാവും.
വൈറസ് വ്യപനം ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ പൊതു പരിപാടികളും ഒഴിവാക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ സര്‍ക്കാര്‍ പരിപാടികള്‍ മുഴുവനും റദ്ദാക്കിയിട്ടുണ്ട്. ഒഴിവാക്കാന്‍ പറ്റാത്ത ഔദ്യോഗിക പരിപാടികള്‍ മാത്രമാണ് നടക്കുന്നത്. ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനം ഇതു വരെ എടുത്തിട്ടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
മാലിന്യ സംസ്‌ക്കരണം യഥാവിധി നടത്താത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കം എതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ ചുമത്താന്‍ കഴിയുന്ന പുതിയ ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിപയുടെ മായി ബന്ധപ്പെട്ട് ആംബുലന്‍സ് വഴി ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവും ദേശീയ ആരോഗ്യ ദൗത്യം നല്‍കും.
കലക്‌ട്രേറ്റില്‍ നടന്ന നിപ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന പ്രസംഗിച്ചു. 

31 May 2018

എസ്.എസ്.എഫ്. ബദർസ്മൃതി ഇന്ന്

എസ്.എസ്.എഫ്. ബദർസ്മൃതി ഇന്ന് 


വേങ്ങര: എസ്.എസ്.എഫ്. വേങ്ങര ഡിവിഷൻ ബദർസ്മൃതി വ്യാഴാഴ്ച 1.30-ന് ഊരകം കുന്നത്ത് ഹിദായ സുന്നി മദ്രസയിൽ നടക്കും. എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനംചെയ്യും. ബദ്‌റിന്റെപാഠം എന്നവിഷയത്തിൽ കെ.പി. യൂസുഫ് സഖാഫി കുറ്റാളൂർ ക്ലാസെടുക്കും. ജില്ലാ സാഹിത്യോത്സവിന്റെ വിപ്ലവസംഘം പ്രഖ്യാപനം എസ്.എസ്.എഫ് സംസ്ഥാന ജനറൽസെക്രട്ടറി അബ്ദുൽറഷീദ് നരിക്കോട് നിർവഹിക്കും. എം.കെ.എം. സ്വഫ്‌വാൻ സന്ദേശ പ്രഭാഷണം നടത്തും.

30 May 2018

വേങ്ങരയിൽ ജൻഔഷധി കേന്ദ്രം ആരംഭിച്ചു

വേങ്ങരയിൽ ജൻഔഷധി കേന്ദ്രം ആരംഭിച്ചു 

വേങ്ങര: കേന്ദ്ര ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷന്റെ കീഴിലുള്ള ജൻഔഷധി കേന്ദ്രം വേങ്ങരയിൽ പ്രവർത്തനം ആരംഭിച്ചു. ജൻ ശിക്ഷാ സൻസ്ഥാൻ ജില്ലയിലെ പത്ത് സർക്കാർആശുപത്രികൾ കേന്ദ്രീകരിച്ച്തുടങ്ങുന്ന ജൻഔഷധി കേന്ദ്രങ്ങളിൽ രണ്ടാമത്തേതാണ് വേങ്ങരയിൽ തുറന്നത്. പൊതുവിപണിയേക്കാൾ പത്ത് മുതൽ 80 ശതമാനംവരെ വിലക്കുറവിൽ അലോപ്പതിമരുന്നുകൾ ഇവിടെ ലഭിക്കും. വേങ്ങര ബ്ലോക്ക്പഞ്ചായത്ത് സൗജന്യമായി നൽകിയ സ്ഥലത്താണ്കേന്ദ്രം പ്രവർത്തിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനംചെയ്തു. കെ.എൻ.എ ഖാദർ എം.എൽ.എ. അധ്യക്ഷനായി. ജെ.എസ്.എസ്. ചെയർമാൻ പി.വി. അബ്ദുൾവഹാബ് എം.പി. ആദ്യമരുന്ന് വില്പന നടത്തി. വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൾഹഖ്, വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി, പി.കെ. കോയാമു, എ.കെ. അഹമ്മദാലി, പുള്ളാട്ട് ഷെരീഫ, പി.കെ. അസ്‌ലു, ഫസലു, മെഡിക്കൽ ഓഫീസർ അജിത്ഖാൻ, ജെ.എസ്.എസ്. ഡയറക്ടർ വി. ഉമ്മർക്കോയ എന്നിവർ പ്രസംഗിച്ചു.

29 May 2018

ഫെയ്മസ് ക്ലബ്ബ് സംഘടിപ്പിച്ച അവാർഡ് ദാനവും ഇഫ്ത്താർ മീറ്റും അഡ്വ.കെ.എൻ.എ. കാദർ MLA ഉൽഘാടനം ചെയ്തു

ഫെയ്മസ് ക്ലബ്ബ് സംഘടിപ്പിച്ച അവാർഡ് ദാനവും ഇഫ്ത്താർ മീറ്റും അഡ്വ.കെ.എൻ.എ. കാദർ MLA ഉൽഘാടനം ചെയ്തു

വേങ്ങര : ഫെയ്മസ് ക്ലബ്ബ് സംഘടിപ്പിച്ച അവാർഡ് ദാനവും ഇഫ്ത്താർ മീറ്റും അഡ്വ.കെ.എൻ.എ. കാദർ MLA ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ചാക്കീരി അബ്ദുൾ ഹഖ് അദ്ധ്യക്ഷത വഹിച്ചു.റംസാൻ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.ഇരുപത്തിരണ്ടാം വാർഷികത്തിന്റെ ഭാഗമായി 22 ഇന കർമ്മ പദ്ധതികളുടെ പ്രഖ്യാപനം പി കെ അസ്ലു നിർവ്വഹിച്ചു.ചൈൽഡ് ഹെൽപ് ലൈൻ പോസ്റ്റർ പ്രദർശനം പഞ്ചായത്ത് പ്രസി.ബഷീർ കാലടി നിർവ്വഹിച്ചു.

ഇറ്റാമന്റെ തെങ്ങ് കഥ മന്ത്രി കെ ടി ജലീൽ പ്രകാശനം ചെയ്തു

ഇറ്റാമന്റെ തെങ്ങ് കഥ മന്ത്രി കെ ടി ജലീൽ  പ്രകാശനം ചെയ്തു

വേങ്ങര : പ്രദേശത്തെ കലാ സാംസ്കാരിക രംഗങ്ങളും അതിൽ മികവ് തെളിയിച്ചവരെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇബ്രാഹിം അടക്കാപുര നിർമിക്കുന്ന വെത്യസ്ഥ ഡോക്യുമെന്ററിയിലെ ആദ്യ ഡോക്യൂമെന്ററി ഇറ്റാമന്റെ തെങ്ങ് കഥ മന്ത്രി കെ ടി ജലീൽ പ്രകാശനം നിർവ്വയിച്ചു 7മിനുട്ടും 47സെക്കന്റും Duration ഉള്ള ഡോക്യുമെന്ററിയിൽ ഇറ്റാമനെ കുറിച്ച് വിദേശ സ്വദേശ മാധ്യമങ്ങളിൽ ചർച്ച ചെയ്ത ന്യൂസുകളും അതോടൊപ്പം തന്നെ ഇറ്റാമൻ നിർമിച്ച പല  ശിൽപങ്ങളും  നിർമിക്കുന്ന ശിൽപങ്ങളെ കുറിച്ചും ഡോക്യൂമെന്ററിയിൽ വിവരിക്കുന്നു.വർഷങ്ങളായി തെങ്ങിൽ നിന്ന് വീണ് പരിക്ക് കാരണം തെങ്ങിൽ കയറാത്ത ഇറ്റാമൻ ഡോക്യുമെന്ററിയുടെ fictionനും വേണ്ടി തെങ്ങിൽ കയറാൻ ശ്രമിക്കുന്നത് ഡോക്യുമെന്ററിയുടെ വലിയൊരു മികവായി എന്ന് ഇബ്രാഹിം facebook - ൽ അഭിപ്രായപ്പെട്ടു.കലാകാരൻ മാർക് പ്രചോദനം നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ എന്ത് കൊണ്ടും മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപെട്ടു. ഡോക്യുമെന്ററിയുടെ  ക്യാമറ shereef pp,അസിസ്റ്റന്റ് ക്യാമറ shakeeb, എഡിറ്റിങ് Jisnu Raj Mഅസിസ്റ്റന്റ് ഡയറക്ടർ Ali Ansar Anjukandathil,സ്ക്രിപ്റ്റ്&ടാറ്റ കളക്ഷൻ Fathima shehara k തുടങ്ങിയവർ നിർവ്വഹിച്ചു.ചടങ്ങിൽ ഫാത്തിമ സഹ്റ കരിമ്പനക്കൽ,ജിസ്‌ണു രാജ് M,റിജു ദാസ് KT,പറമ്പൻ ഇറ്റാമൻ,ഇബ്രാഹിംഅടക്കപ്പുര,ഷരീഫ് T, പൂക്കയിൽ കരീം,ചന്ദ്രൻ മുല്ല പള്ളി,തുടങ്ങിയവർ പങ്കെടുത്തു.

28 May 2018

വൈദ്യുതി മുടക്കം പതിവാകുന്നു, പാണ്ടികശാല നിവാസികൾ പ്രക്ഷോഭത്തിലേക്ക്

വൈദ്യുതി മുടക്കം പതിവാകുന്നു, പാണ്ടികശാല നിവാസികൾ പ്രക്ഷോഭത്തിലേക്ക് 

വേങ്ങര: വേങ്ങര പഞ്ചായത്തിലെ 17 ാം വാർഡിൽ പെട്ട പാണ്ടികശാലയിലും പരിസര പ്രദേശത്തുംകഴിഞ്ഞ ഒരാഴ്ചയായി അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവായിയിരിക്കുകയാണ്‌. വെന്നിയൂർ കെ.എസ്.ഇ.ബി.സെക്ഷൻ ഓഫീസിന് കീഴിലാണ് ഈ പ്രദേശം വരുന്നത്.ഇവിടെ മഴ പെയ്യാൻ തുടങ്ങിയാൽ വൈദ്യുതി മുടങ്ങുന്നത് നിത്യസംഭവമാണ്. റംസാൻ മാസമായതോടെ നോമ്പ് തുറക്കുന്ന സമയത്ത് വൈദ്യുതി മുടങ്ങുന്നത് വിശ്വാസികൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. വെന്നിയൂർ കെ.എസ്ഇബി.ഓഫീസിലെ ജീവനക്കാരുടെ അനാസ്ഥയും ഇതിന് കാരണമായിട്ടുണ്ട്. മുന്നറിയിപ്പില്ലാതെവൈദ്യുതി മുടങ്ങുന്ന സമയത്ത് വെന്നിയൂർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ചാൽ ഫോൺ എടുക്കാത്ത അവസ്ഥയാണുള്ളതെന്നും ജീവനക്കാരെ മൊബൈൽ ഫോണിൽ വിളിച്ചാൽ ഓഫീസിലേക്ക് വിളിക്കാൻ പറയുന്ന അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.  മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്ന വെന്നിയൂർ കെ.എസ് ഇ.ബി.യുടെ അനാസ്ഥക്കെതിരെ വമ്പിച്ച ജനകീയ പ്രക്ഷോഭം നടത്താനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.
'ഇതിന്റെ വൈദ്യുതി വകുപ്പ് മന്ത്രിക്കും സ്ഥലം MLA ക്കും ഭീമ ഹർജി നൽകുമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ്മെമ്പർ.വി.ഉമ്മു ഐമൻ യൂസുഫലി പറഞ്ഞു.

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

കോഴിക്കോട്:  നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക് ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ 83 ശതമാനവും നെഗറ്റീവാണെന്നും യോഗത്തില്‍ ആരോഗ്യ  വകുപ്പ് അറിയിച്ചു.

27 May 2018

ഇറ്റാമന്റെ തെങ്ങ് കഥ പ്രകാശനത്തിന് ഒരുങ്ങുന്നു


ഇറ്റാമന്റെ തെങ്ങ് കഥ പ്രകാശനത്തിന് ഒരുങ്ങുന്നു

വേങ്ങര : പ്രദേശത്തെ കലാ സാംസ്കാരിക രംഗങ്ങളും അതിൽ മികവ് തെളിയിച്ചവരെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇബ്രാഹിം അടക്കാപുര നിർമിക്കുന്ന വ്യത്യസ്ത ഡോക്യുമെന്ററിയിലെ ആദ്യ ഡോക്യൂമെന്ററി ഇറ്റാമന്റെ തെങ്ങ് കഥ പ്രകാശനത്തിന് ഒരുങ്ങുന്നു.7മിനുട്ടും 47സെക്കന്റും Duration ഉള്ള ഡോക്യുമെന്ററിയിൽ ഇറ്റാമനെ കുറിച്ച് വിദേശ സ്വദേശ മാധ്യമങ്ങളിൽ ചർച്ച ചെയ്ത ന്യൂസുകളും അതോടൊപ്പം തന്നെ ഇറ്റാമൻ നിർമിച്ച പല  ശിൽപങ്ങളും  നിർമിക്കുന്ന ശിൽപങ്ങളെ കുറിച്ചും ഡോക്യൂമെന്ററിയിൽ വിവരിക്കുന്നു.വർഷങ്ങളായി തെങ്ങിൽ നിന്ന് വീണ് പരിക്ക് കാരണം തെങ്ങിൽ കയറാത്ത ഇറ്റാമൻ ഡോക്യുമെന്ററിയുടെ fictionനും വേണ്ടി തെങ്ങിൽ കയറാൻ ശ്രമിക്കുന്നത് ഡോക്യുമെന്ററിയുടെ വലിയൊരു മികവായി എന്ന് ഇബ്രാഹിം facebook - ൽ അഭിപ്രായപ്പെട്ടു.

വേങ്ങര ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ അടപ്പിച്ചു

വേങ്ങര ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ അടപ്പിച്ചു

വേങ്ങര: ടൗണിൽ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ ആരോഗ്യവകുപ്പ് അധികൃതർ അടപ്പിച്ചു
കംഫർട്ട് സ്റ്റേഷനിൽ നിന്നും മലിനജലം പുറത്തേകൊഴുകുന്നതായുള്ള പരാതിയെ തുടർന്നാണ് നടപടി.കഴിഞ്ഞ ദിവസം രാത്രി പോലീസ് സ്ഥലത്തെത്തിയിരുന്നു ഇന്നലെ ആരോഗ്യവകുപ്പ് അധിക്യതർ സ്ഥലത്തെത്തിപൂട്ടാൻ നിർദേശം നൽകുകയായിരുന്നു മാലിന്യപൈപ്പ് അടഞ്ഞ താണ് മലിനജലം പുറത്തെക്കൊഴുകാനിടയാക്കിയത്..

സ്‌കൂള്‍ തുറക്കുന്നു; നമ്മുടെ കുട്ടികള്‍ സുരക്ഷിതരാകണം

സ്‌കൂള്‍ തുറക്കുന്നു; നമ്മുടെ കുട്ടികള്‍ സുരക്ഷിതരാകണം
പൂവാലശല്യം ഇല്ലെന്ന് ഉറപ്പാക്കണം ബസ് യാത്രയില്‍ സുരക്ഷിതത്വം വേണം

മലപ്പുറം:അധ്യയനവര്‍ഷാരംഭത്തില്‍ത്തന്നെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എ.ഡി.എം വി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ യോഗംചേര്‍ന്നു. ബന്ധപ്പെട്ട സ്‌കൂള്‍, വകുപ്പ്് അധികൃതര്‍ ഇതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍കെട്ടിടങ്ങളുടെയും മതിലുകളുടെയും സുരക്ഷ ഉറപ്പുവരുത്തണം. അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍ണ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ ക്ലാസ് നടത്തരുത്. സ്‌കൂള്‍ പരിസരങ്ങളിലും മറ്റും അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍, കൊമ്പുകള്‍ എന്നിവ വെട്ടിമാറ്റണം. സ്‌കൂള്‍ ഗേറ്റുകളുടെ വീതി ചുരുങ്ങിയത് 15 അടിയാക്കണം. മോട്ടോര്‍വാഹന വകുപ്പിന്റെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയമായി സര്‍ട്ടിഫിക്കറ്റ് നേടാത്ത സ്‌കൂള്‍ബസുകള്‍, മറ്റു വാഹനങ്ങള്‍ എന്നിവ കുട്ടികളുടെ യാത്രയ്ക്കായി ഉപയോഗിക്കരുത്. മതിയായ പരിചയമില്ലാത്തതും പോക്‌സോ ഉള്‍പ്പെടെയുള്ള കേസുകളില്‍പ്പെട്ടവരുമായ ഡ്രൈവര്‍മാര്‍ സ്‌കൂള്‍വാഹനങ്ങള്‍ ഓടിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി. പ്രവേശനോത്സവം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ െഫ്‌ളക്‌സ് ഒഴിവാക്കി പരിസ്ഥിതിസൗഹൃദമാണെന്ന് ഉറപ്പുവരുത്തണം. പൂവാലശല്യം ഇല്ലെന്ന് ഉറപ്പുവരുത്താന്‍ മഫ്തിയിലുള്‍പ്പെടെ പോലീസ് സാന്നിധ്യം വേണം. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വില്‍പ്പന ഇല്ലെന്ന് ഉറപ്പുവരുത്തണം. സ്‌കൂള്‍ പരിസരങ്ങളിലും സ്‌കൂള്‍ ബസ്സ്‌റ്റോപ്പുകളിലും സീബ്രാലൈനും സി.സി.ടി.വി. നിരീക്ഷണവുമുണ്ടാകണമെന്നും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������