Labels

23 December 2017

പടവ് 2017 ന് തുടക്കമായി

പടവ് 2017 ന് തുടക്കമായി
പറപ്പൂര്‍ : ഡയറക്ടറേറ്റ് ഒാഫ് ഹയര്‍സെക്കന്‍ററി എഡ്യുകേഷന്‍ പടവ്-2017 എന്‍.എസ്‌.എസ്‌ സപ്തദിന ക്യാമ്പിന്  മുണ്ടോത്ത്പറമ്പ്  ഗവണ്‍മെന്‍റ് യു.പി സ്കൂളിൽ തുടക്കമായി .ജില്ല.ആര്‍.എച്ച്.എസ്‌.എസ്‌ കോട്ടക്കൽ ഡിസംബർ 23 മുതൽ 29 വരെ  സംഘടിപ്പിച്ച ക്യാമ്പ്  പറപ്പൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ അബ്ദുൽ റഹീം അദ്ദ്യക്ഷതവഹിച്ച ചടങ്ങ് പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ബഹു.ബഷീർ മാസ്റ്റർ കാലടി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പി.വി.കെ ഹസീന ടീച്ചര്‍ , മുഹമ്മദ്കുട്ടി ,  അദ്ദ്യാപകര്‍ , എന്‍.എസ്‌.എസ്‌ ക്യാപ്റ്റൻ &  വളണ്ടിയേയ്സ് എന്നിവര്‍ പങ്കെടുത്തു .

പറപ്പൂര്‍ പഞ്ചായത്ത് ഹരിത സംഗമം സംഘടിപ്പിച്ചു

പറപ്പൂര്‍ പഞ്ചായത്ത് ഹരിത സംഗമം
സംഘടിപ്പിച്ചു

പറപ്പൂര്‍ :21/12/17 ന് എ.എം.എല്‍.പി സ്കൂൾ വീണാലുക്കല്‍ വെച്ച് പറപ്പൂര്‍ പഞ്ചായത്ത് ഹരിത സംഗമം നടത്തി .
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ിംഗ് കമറ്റി ചെയര്‍മാന്‍ ടി.കെ . അബ്ദുൽ റഹീം അദ്ദ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മാസ്റ്റർ കാലടി ഉദ്ഘാടനം നിര്‍വഹിച്ചു.
പി.വി.കെ ഹസീന ടീച്ചര്‍ , സലീം ഷാ കൃഷി അസിസ്റ്റന്റ് പറപ്പൂര്‍ , പറങ്ങോടത്ത് മുഹമ്മദ് കുട്ടി , മുഹമ്മദ് കുട്ടി (കില), കെ.എ.റഹീം , വാര്‍ഡ് മെമ്പര്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കൾ എന്നിവര്‍ പ്രസംഗിച്ചു . പഞ്ചായത്ത് സെക്രട്ടറി എം.മധുസൂദനൻ സ്വാഗതം പറഞു .

ശ്മശാന ഭൂമി_പഞ്ചായത്തിന്_കൈമാറി

ശ്മശാന ഭൂമി_പഞ്ചായത്തിന്_കൈമാറി
********************************
പറപ്പൂര്‍ : പറപ്പൂര്‍ പഞ്ചായത്ത് നിവാസികളുടെ സ്വപ്നവും നിരന്തര ആവശ്യവുമായിരുന്ന പഞ്ചായത്ത് പൊതു ശ്മശാനം യാഥാർത്ഥ്യമാകുന്നു.
ജനകീയ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്ന പഞ്ചായത്തിനൊരു പൊതു ശ്മശാനം എന്ന വാഗ്ദാനം യാഥാർത്ഥ്യത്തിലേക്ക് . ജനകീയ മുന്നണി നേതൃത്വം നല്‍കുന്ന  പൊതു ശ്മശാന ഭൂമി കമ്മറ്റി വാങ്ങിയ 52 സെന്റ് ഭൂമിയുടെ ആധാരം പഞ്ചായത്ത് സെക്രട്ടറി എം മധുസൂദനന്  കമ്മറ്റി അംഗങ്ങളായ കെ_എം പറങ്ങോടന്‍ കെ_കുഞമ്മദ് മാസ്റ്റർ ,അബ്ദുൽ ഹമീദ് പാലാണി എന്നിവര്‍ കൈമാറി .
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മാസ്റ്റർ കാലടി , മുൻ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി , വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അബ്ദുൽ റഹീം , വാര്‍ഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു .
പറപ്പൂര്‍ നിവാസികളുടെ സ്വപ്നമായിരുന്ന പൊതു ശ്മശാനം എന്ന ആവശ്യം ജനകീയ മുന്നണി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുള്‍പ്പെടുത്തി പ്രധാന പരിഗണന കൊടുത്തിരുന്നു  പദ്ദതിയായിരുന്നു. പൊതു ശ്മശാനം യാഥാർത്ഥ്യമാക്കാനായി ജനകീയ മുന്നണി നേതൃത്വത്തോടൊപ്പം സഹകരിച്ച സഹായിച്ച മുഴുവൻ സുമനസ്സുകള്‍ക്കും ജനകീയ മുന്നണി ശ്മശാനഭൂമി കമ്മറ്റി  ഹൃദയ മായ നന്ദി അറിയിക്കുന്നതായി കമറ്റി ഭാരവാഹികൾ അറിയിച്ചു .

ഫോട്ടോ: പറപ്പൂര്‍ ജനകീയ മുന്നണി പൊതു  ശ്മശാനത്തിനായി വാങ്ങിയ 52 സെന്റ്  ഭൂമി പഞ്ചായത്ത് സെക്രട്ടറി എം .മധുസൂദനന് കൈമാറുന്നു

22 December 2017

s.s.റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ s,s.റോഡ് സൗഹൃദകൂട്ടായ്മയുടെ *കയ്യൊപ്പ്*

s.s.റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ s,s.റോഡ് സൗഹൃദകൂട്ടായ്മയുടെ *കയ്യൊപ്പ്*

ജലനിധിക്കായ് വേങ്ങര പഞ്ചായത്തിൽ തന്നെ ആദ്യമായ് പൊളിച്ചു തകർത്ത എസ്.എസ്.റോഡ് ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിശേധിച്ച് S.S. റോഡ് സൗഹൃദ കൂട്ടായ്മ പ്രവർത്തകർ റോഡിനെ ആശ്രയിക്കുന്ന എല്ലാ പൊതുജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിച്ചു ഇതിന് ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും എത്തിക്കാൻ തീരുമാനമായതിന്റെ ഫലമായി പൊതു ജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിക്കുന്നു ..

മുജാഹിദ് സംസ്ഥാന സമ്മേളനം: ഒരു ലക്ഷം സന്ദേശങ്ങൾ കൈമാറി

മുജാഹിദ് സംസ്ഥാന സമ്മേളനം: ഒരു ലക്ഷം സന്ദേശങ്ങൾ കൈമാറി
വേങ്ങര: മതം: സഹിഷ്ണുത, സഹവർതിത്വം, സമാധാനം എന്ന പ്രമേയത്തിൽ ഈ മാസം 28 മുതൽ 31 വരെ കൂരിയാട് നടക്കുന്ന  മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഒരു ലക്ഷം  വ്യക്തികൾക്ക് സന്ദേശം കൈമാറി. വിവിധ സർക്കാർ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷനുകൾ, ബസ്റ്റാന്റ് ,റെയിൽവേ സ്‌റ്റേഷൻ, പ്രധാന ടൗണുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ജില്ലയിലെ നൂറുകണക്കിന് ശാഖ ഭാരവാഹികളുടെ നേതൃത്വത്തിൽ സന്ദേശ കൈമാറ്റം നടത്തിയത്. സന്ദേശ കൈമാറ്റത്തിന്റെ ജില്ലാതല ഉദ്ഘാടനം പ്രമുഖ സാഹിത്യക്കാരൻ അലങ്കോട് രാധാകൃഷ്ണന് നൽകി കെ.എൻ.എം. ജില്ലാ ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ നിർവഹിച്ചു.


ചടങ്ങിൽ വി. മുഹമ്മദുണ്ണി ഹജി, കുഞ്ഞിമുഹമ്മദ് പന്താവൂർ, കെ. ഹമീദ് മാസ്റ്റർ, ഹമീദ് എൻ കോക്കൂർ, ഗഫൂർ കുമരനെല്ലൂർ, മജീദ് മാസ്റ്റർ, മൊയ്‌തു മാസ്റ്റർ കുറ്റിപ്പുറം, എൻ. വി. അബ്ദുൾറസാഖ്, എ. വി. അബ്ദു  എന്നിവർ പങ്കെടുത്തു.
ഫോട്ടോ: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശ കൈമാറ്റത്തിന്റെ ജില്ലാ തല ഉദ്ഘാടനം കെ.എൻ.എം. ജില്ലാ ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ പ്രശസ്ത സാഹിത്യക്കാരൻ ആലങ്കോട് ലീലാകൃഷ്ണന് നൽകി നിർവഹിക്കുന്നു.

നാലാമത് " ഫാം സ്‌കൂൾ '' പഠന ക്ലാസ് സംഘടിപ്പിച്ചു

നാലാമത് " ഫാം സ്‌കൂൾ '' പഠന ക്ലാസ് സംഘടിപ്പിച്ചു
വേങ്ങര : വേങ്ങര കൃഷിഭവനും വേങ്ങര ബ്ളോക്ക്‌ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച നാലാമത് " ഫാം സ്‌കൂൾ '' പഠന ക്ലാസ് അഞ്ചുകണ്ടൻ കുഞ്ഞാലിയാപ്പുവിന്റെ വസതിയിൽ വെച്ച് നടത്തപ്പെടുകയുണ്ടായി .ശ്രി. സലിംഷ എം. (കൃഷി അസി .ഡയറക്ടർ കൃഷി ഭവൻ പറപ്പൂർ) നടത്തിയ പഠന ക്ലാസ്സ് വളരെ ഫല പ്രദവും ഹൃദ്യവുമായി.
ശ്രീ . മുഹമ്മദ് നജീബ്  (കൃഷി ഓഫിസർ കൃഷിഭവൻ വേങ്ങര) സ്വാഗതം പറഞ്ഞു .ശ്രി. വിജിത ( കൃഷി അസി.) പരിപാടിയിൽ നന്ദി ആശംശിച്ചു. പാടശേഖര കമ്മിറ്റി ജ.ചെള്ളി ബാവ ഉൾപ്പെടെയുള്ള അംഗങ്ങളും  മറ്റു കർഷകരും പരിപാടിയിൽ പങ്കെടുത്തു. ചെള്ളി ബാവായുടെ  പ്രത്യേക നിർദേശ പ്രകാരം തയ്യാർ ചെയ്ത വിശിഷ്ടമായ  "ചക്ക ക്കൂട്ടാനും , നുറുക്ക് അരിയുടെ കഞ്ഞിയും ''പരിപാടിയിൽ വിതരണം ചെയ്‌തു

21 December 2017

അഴിമതിക്ക് കൂട്ടുനിന്നില്ല ;പഞ്ചായത്ത് സെക്രട്ടറിയായ വനിതയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയതായി പരാതി

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സിക്രട്ടറി അവധിയിലായതിനാല്‍ ചാര്‍ജ് വഹിക്കുന്ന അസി.സെക്രട്ടറി കൂടിയായ വനിതയെ അകാരണമായി ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പഞ്ചായത്തംഗം ഓഫീസില്‍ കയറി വാതിലടക്കുകയും ഉള്ളില്‍ നിന്ന് കൊളുത്തിട്ട്‌മേശപ്പുറത്ത് അടിക്കുകയും ,മേശമേലുള്ള ഫയലുകള്‍ വാരിവലിച്ചെറിയുകയുംചീത്ത വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്കും,പോലീസിനും പരാതി നല്‍കുമെന്ന് സിക്രട്ടറി പറഞ്ഞു. വിവാദമായ വലിയേറിപ്പാടത്തെ ചാലി നിര്‍മ്മാണം സംബന്ധിച്ച ഫയലില്‍ ഒപ്പുവെക്കാത്തതും, ചട്ടം മറികടന്ന് അഴിമതി നടത്തുന്നതിനായി ചില മെമ്പര്‍മാര്‍ കാട്ടിക്കൂട്ടുന്ന ചെയ്തികള്‍ക്ക് കുട പിടിക്കാത്തതുമാണ് ഈ സിക്രട്ടറിക്കെതിരെ തിരിയാന്‍ ഇടയാക്കിയതായി പറയുന്നത്.
്.പഞ്ചായത്ത് ഭരണസമിതിയിലെ ഒരു കൂട്ടം അംഗങ്ങളുടെ ചെയ്തികള്‍ വന്‍ വിവാദങ്ങള്‍ക്കിടവരുത്തിയിരുന്നു. വലിയോറപ്പാടത്ത് നീന്തല്‍കുളം നിര്‍മ്മിക്കാനെടുത്ത തീരുമാനം വന്‍ വിവാദമാണുയര്‍ത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ചാലിത്തോട് ആഴത്തില്‍ കീറി മണ്ണെടുത്ത് മണ്ണ് ഓട്ടുകമ്പനിക്ക് വില് കാനെടുത്ത തീരുമാനവും വിവാദത്തിലായി,
ജിയോളജി, റവന്യൂ വകുപ്പുകളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ പ്രവൃത്തി തുടങ്ങിയത്.ഇതിനെതിരിലും വിവിധ സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി – ഈ പ്രവൃത്തി എങ്ങനെയെങ്കിലും നടത്തണമെന്ന പഞ്ചായത്തംഗങ്ങളില്‍ ചിലരുടെനിര്‍ബന്ധ ബുധിക്ക് കൂട്ടുനില്കാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ്.വനിതാ സിക്രട്ടറിക്കെതിരായ ഭീഷണി അരങ്ങേറിയത്.പഞ്ചായസിക്രട്ടറി നീണ്ട അവധി എടുത്ത് പോയതും ഇതിനാലാണെന്നറിയുന്നു.പഞ്ചായത്ത് കളിസ്ഥലത്താനായി നാട്ടുകാരില്‍ നിന്നും, വ്യക്തികളില്‍ നിന്നും പിരിവെടുത്ത്പാടം വിലക്കു വാങ്ങി മണ്ണിട്ടു നികത്തി ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ ഒരുങ്ങിയതും വിവാദമായിരുന്നു. അതിനിടെ പഞ്ചായത്തു പ്രസിഡണ്ട് ചില അംഗങ്ങളുടെ തടങ്കല്‍ പാളയത്തിലാണെന്ന ആരോപണവും ശക്തമാവുകയാണ്.

19 December 2017

പുതുവത്സരത്തില്‍ വേങ്ങര പ്രകാശപൂരിതമാവും

പുതുവത്സരത്തില്‍ വേങ്ങര പ്രകാശപൂരിതമാവും
വേങ്ങര: മണ്ഡലത്തിലെ ഒതുക്കുങ്ങല്‍, പറപ്പൂര്‍, കണ്ണമംഗലം, എ.ആര്‍. നഗര്‍, വേങ്ങര, ഊരകം പഞ്ചായത്തുകളിലെ പ്രധാന കവലകളിലെല്ലാം ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നു. ഇവ ജനുവരി ആദ്യവാരം പ്രവര്‍ത്തിച്ചു തുടങ്ങും. വേങ്ങര മണ്ഡലം മുന്‍ എം.എല്‍.എ. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പഞ്ചായത്തിലും മൂന്നുവീതം വിളക്കുകളാണ് സ്ഥാപിക്കുന്നത്. ഇതില്‍ രണ്ടെണ്ണം വലിയ ഹൈമാസ്റ്റ് വിളക്കും ഒന്ന് ചെറിയ വിളക്കുമാണ്. ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ തെങ്കോള്‍, ആട്ടീരി കളത്തിങ്ങള്‍, മുനമ്പ് (ചെറുത്), പറപ്പൂര്‍ പഞ്ചായത്തില്‍ കോട്ടപ്പറമ്പ്, പുഴച്ചാല്‍ (ചെറുത്). കണ്ണമംഗലം പഞ്ചായത്തില്‍ തോട്ടശ്ശേരിയറ, ചിന്നമ്മപ്പടി, എടക്കാപ്പറമ്പ് (ചെറുത്), എ.ആര്‍. നഗര്‍ പഞ്ചായത്തില്‍ മമ്പുറം, വി.കെ. പടി, പുകയൂര്‍ (ചെറുത്). വേങ്ങര പഞ്ചായത്തില്‍ പുത്തനങ്ങാടി, തറയിട്ടാല്‍, പാക്കടപ്പുറായ (ചെറുത്), ഊരകം ഗ്രാമപ്പഞ്ചായത്തില്‍ കരിമ്പിലി, പുത്തന്‍പീടിക, നെല്ലിപ്പറമ്പ് (ചെറുത്), എന്നീ കവലകളിലാണ് വിളക്കുകള്‍ സ്ഥാപിക്കുന്നത്. ഇതിനുപുറമെ ദാറുല്‍ മ ആരിഫിന് സമീപം(ചെറുത്) പ്രത്യേകവിളക്കും സ്ഥാപിക്കുന്നുണ്ട്. ഹൈമാസ്റ്റ് വിളക്ക് വലുത് ഒന്നിന് 4.98 ലക്ഷം രൂപയും ചെറുതിന് 3.60 ലക്ഷംരൂപയും ചെലവു വരും. ഇവയുടെയെല്ലാം പണി ഏറ്റെടുത്ത് നടത്തുന്നത് സിഡ്‌കോ യാണ്. പണിപൂര്‍ത്തിയായ 19 വിളക്കുകളും ജനുവരി ആദ്യവാരം ഉദ്ഘാടനംചെയ്യും.

കുട്ടശ്ശേരി ചിന മസ്ജിദ് തര്‍ക്കം വഖഫ് ട്രൈബ്യൂണല്‍ വിധി നിലവിലെ കമ്മിറ്റിക്ക് അനുകൂലം

കുട്ടശ്ശേരി ചിന മസ്ജിദ് തര്‍ക്കം വഖഫ് ട്രൈബ്യൂണല്‍ വിധി നിലവിലെ കമ്മിറ്റിക്ക് അനുകൂലം

വേങ്ങര : വേങ്ങര എ ആര്‍ നഗര്‍ കുട്ടശ്ശേരി ശ്ശേരി ചെന മസ്ജിദ്.വഖഫ് ട്രൈബൂണല്‍ വിധി യാ ണ് നിലവിലുള്ള കമ്മിറ്റിക്ക് അനുകൂലമായത്..
വ്യാജ രേഖ ചമച്ച് പള്ളി കൈവശപ്പെടുത്താനും നാട്ടില്‍ സമാധാനന്തരീക്ഷം തകര്‍ക്കാനുമുള്ള ചിലയാളുടെ നീക്കമാണ് കോടതി വിധിയോടെ പരാജയപ്പെട്ടത്. എന്ന് ഭാരവാഹികള്‍ പറഞ്ഞു.
അരീക്കാട് പൊറ്റമ്മല്‍ കുടുബത്തിന്റെ വഖഫാണ് ഭൂമിയും മസ്ജിദും . 1986ല്‍ കൈവശക്കാരനായ അബ്ദു സമദാണ് സ്ഥലവും പള്ളിയും വഖഫായി രജിസ്തര്‍ ചെയ്തത്.പിന്നീട് വഖഫ് സ്വത്ത് നോക്കി നടത്തുന്നതിനായി കുടുമ്പത്തില്‍ തന്നെയുള്ള അരീക്കാട്ട് ആലസ്സന്‍ കുട്ടി ഹാജി എന്ന വ്യക്തിയെ ചുമതലപ്പെടുത്തിയിരുന്നു.ഇയാള്‍ അസുഖ ബാധിതനായി കിടപ്പിലായതോടെ വിരുദ്ധ ആശയക്കാരനായ മകന്‍ സ്വത്ത് കൈവശപ്പെടുത്താന്‍ ശ്രമിച്ചതാണ് മഹല്ലില്‍ അനൈക്ക്യമുണ്ടാവാനിടയാക്കിയത്.2008ല്‍ സബ് രജിസ്ത്രാര്‍ ഓഫീസില്‍ എതിര്‍കക്ഷിക്കു വേണ്ടി വ്യാജ രേഖയില്‍ രജിസ്തറേഷന്‍ നടത്തിയിരുന്നു.പ്രസ്തുത രജിസ്തറേഷന്‍ അസാധുവാക്കി. യഥാര്‍ഥ വഖഫുകാരന്‍ അബ്ദു സമദ് മുതവല്ലിയായി നിയമിച്ച അരീക്കാട്ട് കുഞിപോക്കര്‍ ഹാജിയുടെ പേരിലുള്ള രജിസ്തറേഷന്‍ ശരിവെച്ചു.2010ല്‍ ജില്ലാ രജിസ്ത്രാര്‍ ഓഫീസില്‍ രജിസ്തര്‍ ചെയ്ത മസ്ജിദുന്നൂരിയ കമ്മിറ്റിയെ ചോദ്യം ചെയ്തും ഇവര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ നിലവിലുള്ള കുഞി പോക്കര്‍ ഹാജി പ്രസിഡന്റും
അരീക്കാട്ട് ഹംസ ഹാജി സെക്രട്ടറി യും യു കെ ബഷീര്‍ മുസ്ലിയാര്‍ ട്രഷററുമായുള്ള കമ്മിറ്റിയെ ഹൈകോടതി ശരി വെച്ചിരുന്നു.
പ്രസിഡന്റായ കുഞി പോക്കര്‍ ഹാജിയെ മുതവല്ലിയായും വഖഫ് ട്രൈബൂണല്‍ അംഗീകരിച്ച് ഉത്തരവായി. കമ്മിറ്റിക്കു വേണ്ടി അഡ്വ.എം കെ മൂസക്കുട്ടി,അഡ്വ.ബി എം ശംഷുദ്ദീന്‍ എന്നിവര്‍ ഹാജരായി.
പാരമ്പര്യമായി നടന്ന് വന്ന മസ്ജിദും അനുബന്ധ സ്ഥലങ്ങളും മഹല്ലും കയ്യടക്കാനുള്ള എതിര്‍ വിഭഗത്തിന്റെ ശ്രമമാണ് ട്രൈബൂണല്‍ വിധിയിലൂടെ തടയപ്പെട്ടത്..

17 December 2017

രാജ്യത്തിന്റെ സൗഹൃദ അന്തരീക്ഷം തിരിച്ചുപിടിക്കാൻ മത വിശ്വാസികൾ ഒന്നിക്കണം: മുജാഹിദ് സ്നേഹ സംഗമം'

രാജ്യത്തിന്റെ സൗഹൃദ അന്തരീക്ഷം തിരിച്ചുപിടിക്കാൻ മത വിശ്വാസികൾ ഒന്നിക്കണം: മുജാഹിദ് സ്നേഹ സംഗമം'
വേങ്ങര: രാജ്യത്തെ സൗഹൃദ അന്തരീക്ഷം തിരിച്ചുപിടിക്കാൻ മത വിശ്വാസികൾ ശ്രമിക്കണമെന്ന് മതം :സഹിഷ്ണുത ,സഹവർത്തിത്വം, സമാധാനം എന്ന പ്രമേയത്തിൽ ഈ മാസം 28 മുതൽ 31 വരെ കൂരിയാട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായുള്ള സ്നേഹ സംഗമം അഭിപ്രായപ്പെട്ടു. മതങ്ങൾ മനുഷ്യനെ പുണ്യം ചെയ്യാനാണ് പഠിപ്പിക്കുന്നത്, എന്നാൽ മതത്തിന്റെ പേരിൽ ചിലർ ബോധപൂർവ്വം കലാപങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. മത ഗ്രന്ഥങ്ങളിലെ മാനവിക ആശയങ്ങൾ സമൂഹത്തിൽ പഠന വിധേയമാക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.മുജാഹിദ് സംസ്ഥാന സമ്മേളനം ഇതിന് നിമിത്തമാകുമെന്നും സംഗമം അഭിപ്രായപ്പെട്ടു.കെ.എൻ.എം.സംസ്ഥാന പ്രസിഡൻറ് ടി.പി.അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു.കെ.എൻ.എം.സംസ്ഥാന സെക്രട്ടറി എം.അബ്ദുറഹ്മാൻ സലഫി അദ്ധ്യക്ഷത വഹിച്ചു.കെ.എൻ.എം.സംസ്ഥാന ഭാരവാഹികളായ നൂർ മുഹമ്മദ് നൂരിഷ, അബ്ദുറഹ്മാൻ മദനി പാലത്ത്, ജില്ലാ സ്വാഗത സംഘം കൺവീനർ എൻ.കുഞ്ഞിപ്പ മാസ്റ്റർ, കെ.എം.സി.സി. നാഷണൽ കമ്മിറ്റി ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻ കുട്ടി, വാർഡ് അംഗം ഇ.മുഹമ്മദലി, തിരൂരങ്ങാടി മുനിസിപ്പൽ വൈസ് ചെയർമാൻ അബ്ദുറഹ്മാൻ കുട്ടി, എം.മുഹമ്മദ് കുട്ടി മുൻഷി വിവിധ രാഷ്ട്രീയ പ്രതിനിധികളായ എം.എ.അസീസ്, സിദ്ദീഖ് പനക്കൽ, എ.കെ.എ. നസീർ, മോഹനൻ വെന്നിയൂർ, കവറൊടി മുഹമ്മദ് മാസ്റ്റർ, തയ്യിൽ അബ്ദുസ്സമദ്, ഹനീഫ മുന്നിയൂർ, യു.കെ.മുസ്തഫ മാസ്റ്റർ, പി.പി.അബ്ദുൽ ഹമീദ് ,ടി.വി.അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ലഹരി ഉപയോഗത്തിനെതിരെ ഒതുക്കുങ്ങല്‍ പഞ്ചായത്ത്

ലഹരി ഉപയോഗത്തിനെതിരെ ഒതുക്കുങ്ങല്‍ പഞ്ചായത്ത്‌

ഒതുക്കുങ്ങല്‍: വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി സമഗ്രപദ്ധതിയുമായി ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത്‌ രംഗത്ത്‌. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച്‌ വിപുലമായ ബോധവത്‌ക്കരണം, പരിശോധന എന്നിവ സംഘടിപ്പിക്കാനാണ്‌ പഞ്ചായത്ത്‌ ഭരണ സമിതി തീരുമാനിച്ചിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി രാഷ്ര്‌ടീയ പാര്‍ട്ടികള്‍, മതസംഘടനകള്‍, വിദ്യാര്‍ഥിയുവജന സംഘനകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവയുടെ പഞ്ചായത്ത്‌തല നേതാക്കളുടെ യോഗം ഇന്ന്‌ രാവിലെ 10.30ന്‌ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും നിയമവിരുദ്ധമിയി നടക്കുന്ന ലഹരി വില്‍പനയും ഉപയോഗവും തടയുക, ലഹരി ഉപയോഗംമൂലമുണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ബോധവല്‍ക്കരിക്കുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീഫാത്തിമ പറഞ്ഞു.

മാസ്റ്റർ പീസിൽ ഓടിയൻസായി വേങ്ങര കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികൾ

വേങ്ങര കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികള്‍ ഓഡിയന്‍സായി ചിത്രീകരിച്ച മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് എന്ന സിനിമയുടെ പാട്ട് റിലീസായി.കോളേജ് സ്റ്റോറിയില്‍ കോളേജ് ഹാളില്‍ നടക്കുന്ന കലാപരിപാടികളുമായി ബന്ധപ്പെട്ട ഭാഗം കോഴിക്കോട് വെച്ച് രണ്ട് മാസം മുമ്പ് ചിത്രീകരിച്ചപ്പോഴാണ് വേങ്ങര കോ ഓപ്പറേറ്റീവ് കോളേജിലെ പെണ്‍ കുട്ടികള്‍ക്ക് ഓഡിയന്‍സാവാന്‍ ക്ഷണം ലഭിച്ചിരുന്നത്.എല്ലാ ചിലവുകളും നിര്‍മ്മാതാവ് തന്നെ വഹിച്ചാണ് സൗകര്യ മേര്‍പ്പെടുത്തി വേങ്ങരയിലെ കുട്ടികളെ ഷൂട്ടിങ്ങിന്റെ ഭാഗമാക്കിയത്.
ചരിത്രത്തിലാദ്യമാണ് വേങ്ങരയിലെ വിദ്യാര്‍ഥികള്‍ക്ക് ഷൂട്ടിംങ് കാണുന്നതിനോടൊപ്പം ചിത്രത്തിന്റെ ഭാഗമാവാനും അവസരം ലഭിക്കുന്നത് .ചിത്രം 21 ന് റിലീസാവും

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������