Labels

25 May 2018

ഫാസിസത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം  കലയും സഹിത്യവും: പ്രഫ.എ പി അബ്ദുൽ വഹാബ്

ഫാസിസത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം  കലയും സഹിത്യവും: പ്രഫ.എ പി അബ്ദുൽ വഹാബ്

വേങ്ങര. ഫാസിസത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സാഹിത്യവും  കലയുമാണെന്ന് കേരള ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാൻ പ്രഫ.എ പി അബ്ദുൽ വഹാബ് പറഞ്ഞു. ജർമനിയിൽ ഹിറ്റ്ലറുടെയും ഇറ്റലിയിൽ മുസോളിനിയുടെയും കാലത്ത് ഇത് തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് നമ്മുടെ രാജ്യത്ത് കലാസാഹിത്യ പ്രവര്‍ത്തകര്‍ക്കെതിരെ വന്‍ തോതില്‍ അസഹിഷ്ണുതയും അക്രമവും വളരുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് ഇരുപത്താഞ്ചാമത് ജില്ലാ സാഹിത്യോത്സവിന്റെ പ്രോജക്റ്റ് കൗൺസിൽ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ഗാത്മക രചനകള്‍ ചുട്ടെരിക്കാന്‍, എഴുത്തുകാരുടെ കൈകള്‍ ഛേദിക്കാന്‍, ചിന്തിക്കുന്നവരുടെ തലച്ചോറ് വെടിയുണ്ടയാല്‍ ചിതറിക്കാന്‍ ചിലര്‍ തയാറാവുന്നതും ഇതുകൊണ്ടാണ്. കലബുര്‍ഗിയും നരേന്ദ്രധബോല്‍ക്കറും ഗോവിന്ദ പന്‍സാരെയുമൊക്കെ നമ്മുടെ ഓര്‍മകളില്‍നിന്ന് മായാന്‍ പാടില്ല. പെരുമാള്‍ മുരുകന് സംഭവിച്ചതും ഓര്‍ക്കണം.   അക്ഷരങ്ങളെയും കലയെയും ഫാസിസ്റ്റുകള്‍ക്ക് എന്നും ഭയമാണ്.  ഇതിനെതിരെ അതര്‍ഹിക്കുന്ന ഗൌരവത്തില്‍  പ്രതികരണം നമ്മുടെ സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരുന്നതിന് എസ് എസ് എഫിന്റെ സാഹിത്യോത്സവ് ഏറെ ശ്രമങ്ങൾ നടത്തുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് രണ്ടു  മുതൽ അഞ്ചു വരെ വേങ്ങരയിലാണ് സാഹിത്യോത്സവിന് വേദിയൊരുങ്ങുന്നത്.


ഉദ്ഘാടന ചടങ്ങിൽ പ്രോജക്റ്റ് കൗൺസിൽ ജനറൽ കൺവീനർ പി കെ എം സഖാഫി ഇരിങ്ങല്ലൂർ അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിണ്ടന്റ് ടിടി അഹമ്മദ് കുട്ടി സഖാഫി പ്രാർത്ഥന നിർവഹിച്ചു. എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി എം ജുബൈർ, സാഹിത്യോത്സവ് പ്രോഗ്രാം ചെയർമാൻ മുഹമ്മദ് ബുഖാരി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ വേങ്ങര അബ്ദു ഹാജി, ജനറൽ സെക്രട്ടറി എ അലിയാർ, സുന്നി യുവജന സംഘം സോൺ പ്രസിണ്ടന്റ് പി പി അബ്ദുൽ ജബ്ബാർ ബാഖവി, പ്രോഗ്രാം കൺവീനർ മുഹമ്മദ് ഫളൽ സഖാഫി, ജില്ലാ സെക്രട്ടറി ശുക്കൂർ അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. സാഹിത്യോത്സവ് കോഡിനേറ്റർ പി പി അബ്ദുൽ നസിർ സഖാഫി സ്വാഗതവും കൺവീനർ മുഹമ്മദ് ഫൈറൂസും നന്ദിയും പറഞ്ഞു.

കരിയർ ഗെയ്‌ഡൻസ് സംഘടിപ്പിച്ചു

കരിയർ ഗെയ്‌ഡൻസ് സംഘടിപ്പിച്ചു 

വേങ്ങര: എസ് എസ് എൽ സി പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മാർക്ക് അക്കാദമികരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.
സി വിൽസർവീസ് ജേതാക്കളായ പി പി ജുനൈദ് ശാഹിദ് തിരുവള്ളുർ എന്നിവർക്ക് സ്വീകരണം നൽകി.
കുറ്റാളൂർ മലബാർ കോളേജിൽ ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു ജാഫർ ഓടക്കൽ അധ്യക്ഷനായി കെ ടി ഹാരിസ് കെ ടി ഹംസ എൻജസീം സംസാരിച്ചു റിയാസ് ചാലിൽ കരിയർ ഗൈഡൻസ് ക്ലാസെടുത്തു.

24 May 2018

നിപ: വവ്വാലുകളെ ആക്രമിക്കരുത് പ്രത്യാഘാതമുണ്ടാകുമെന്ന് ഡി.എം.ഒ ആരോഗ്യവകുപ്പ്

നിപ: വവ്വാലുകളെ ആക്രമിക്കരുത് പ്രത്യാഘാതമുണ്ടാകുമെന്ന് ഡി.എം.ഒ ആരോഗ്യവകുപ്പ്
മലപ്പുറം:നിപ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ വവ്വലുകളെ കൂട്ടത്തോടെ ഉൻ മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത്  കൂടുതല്‍ അപകടം ചെയ്യുമെന്ന് ജില്ലാ മെഡിക്കില്‍ ഓഫിസര്‍ ഡോ.കെ.സക്കീന അറിയിച്ചു. വാവ്വലുകള്‍ പരിസ്ഥിതി സംതുലനാവസ്ഥയുടെ ഭാഗമായി നിലനില്‍ക്കേണ്ട ജീവിയാണ്. അവയുടെ ആവാസ വ്യവസ്ഥകള്‍ക്കുനേരയുള്ള ആക്രമണങ്ങള്‍ ഗുരുതരമായി പ്രത്യാഘാതങ്ങള്‍ക്ക് വഴി വക്കും. അവയെ ഇളക്കി വിടരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
വവ്വലുകളുള്ള കിണറകളുണ്ടെങ്കില്‍ അവയെ വല വച്ച് പിടിച്ച് ഒഴിവാക്കുക. ഇതിന് പുറമെ ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യുക,തിളപ്പുച്ചാറിയ വെള്ളം ഉപയോഗിക്കുക. പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക എന്നിവ വൈറസ് നിയന്ത്രണത്തിന് സഹായമാവുമെന്നും അവര്‍ അറിയിച്ചു.
നിപ വൈറസ് ജില്ലയില്‍ ആശങ്കപ്പെടേണ്ട
സഹചര്യമില്ലെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമ ക്യഷ്ണന്‍
നിപ വൈറസ് വ്യാപനം സംബന്ധിച്ച് ജില്ലയില്‍ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്ന് നിയസഭ സ്പീക്കര്‍ പി. ശ്രീരാമ ക്യഷ്ണന്‍. കലക്‌ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍. രോഗ വ്യാപനം തടയുന്നതിന് നിലവില്‍ ആരോഗ്യ വകുപ്പ് ത്യപ്തികരമായ രീതിയില്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. മികച്ച രീതിയില്‍ ജാഗ്രതയും പുലര്‍ത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം വിലയിരുത്തുന്നതായും സ്പീക്കര്‍ അറിയിച്ചു.
വൈറസ് വ്യാപനവുമായി ഏതെങ്കിലും തരത്തില്‍ പൊതു ജനങ്ങള്‍ക്കുണ്ടായേക്കാവുന്ന ആശങ്കയകറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ സ്പീക്കര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി ബ്ലോക്ക് തലത്തില്‍ മ്യഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കും. ആശങ്കയുന്നയിക്കുന്നവര്‍ക്ക് ഈ ടീം ക്യത്യമായ മറുപടി നല്‍കും. ഇതിനു പുറമെ സ്ഥലം സന്ദര്‍ശിച്ച് ആശങ്കയകറ്റുന്നതിന് ആവശ്യമായ നടപടിയും സ്വീകരിക്കും.
ജില്ലയിലെ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചതായി ജില്ലാ കല്ടര്‍ അമിത് മീണ അറിയിച്ചു. എല്ലാ ദിവസവും അവലോകന യോഗങ്ങള്‍ നടത്തുന്നുണ്ട്. ബന്ധപ്പെട്ട കേസുകള്‍ വന്നാല്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് ആരോഗ്യ വകുപ്പ് ജീവനക്കര്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത രോഗിയുടെ രോഗം നിപയല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ അടിയന്തിര സഹചര്യത്തില്‍ ഉപയോഗിക്കാനായി ഐ.സി.യുവില്‍ ഏഴ് കിടക്കകളുള്ള പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേത്യത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പൂര്‍ണമായ സഹകരണം ഉറപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തിര സഹചര്യത്തില്‍ ഉപയോഗിക്കാനായി ജില്ലയില്‍ വെന്റിലേറ്റര്‍ ഉപയോഗിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ ലീസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. മണിക്കൂറിന് 100 രൂപ എന്ന നിരക്കില്‍ വെന്റിലേറ്റര്‍റിന ജില്ലാ ഭരണകൂടം പണം നല്‍കും. സ്വകാര്യ ആശുപത്രികള്‍ക്കുണ്ടാകുന്ന മറ്റ് ചെലവുകളും സര്‍ക്കാര്‍ വഹിക്കും.
സമാന രോഗ ലക്ഷണങ്ങള്‍ കാണുന്ന രോഗികളെ ജില്ലാ മെഡിക്കില്‍ ഓഫിസര്‍ അറിയാതെ ആശുപത്രികള്‍ മാറ്റുകയോ സ്വതന്ത്രമായ യാത്രക്കോ അനുവദിക്കരുതെന്ന് നിര്‍ദ്ദേശിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന യോഗത്തില്‍ അറിയിച്ചു. അനാവശ്യമായ ആശുപത്രികള്‍ സന്ദര്‍ശിക്കുന്ന ശീലം ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് നാസര്‍, ഇ.എന്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

23 May 2018

വേങ്ങരയിൽ ഗതാഗത നിയന്ത്രണം

വേങ്ങരയിൽ ഗതാഗത നിയന്ത്രണം 

വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്തിലെ വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ദാസ് പടി മുതൽ താഴെ അങ്ങാടി വരെ റോഡ് സൈഡിൽ നടന്നു കൊണ്ടിരിക്കുന്ന അനധ്രി ക്യതകച്ചവടങ്ങളും സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗും 26/5/2018 മുതൽ നിരോധിച്ചതായി വേങ്ങര പഞ്ചായത്ത് അറിയിച്ചു.അനധിക്യത കച്ചവടങ്ങൾ അടിയന്തരമായി നീക്കം ചെയ്യേണ്ടതും പഞ്ചായത്ത് ഒരിക്കിയ പാർക്കിംഗ് എരിയയിൽ മാത്രം വാഹനങ്ങൾ പാർക്ക് ച്ചെയ്യേണ്ടതുമാണ് അല്ലാത്ത പക്ഷം നിയമനടവടി സീകരിക്കുന്നതുമായിരിക്കും കൂടാതെ വ്യാപാര സ്ഥാപനങ്ങൾ ചരക്കുകൾ ഇറക്കുന്ന സമയത്തിലും മാറ്റം കൊണ്ട് വന്നിട്ടുണ്ട് രാവിലെ 8 മുതൽ 11 മണി വരെയും വൈകു 3 മുതൽ 7മണി വരെയും ചരക്കുകൾ ഇറക്കുന്നത് നിരോധിച്ചു.കൂടാതെ സ്വകാര്യ ബസുകൾ അവർക്ക് അനുവധിച്ചിട്ടുള്ള സ്റ്റോപ്പുകളിൽ മാത്രമേ നിർത്താൻ പാടുള്ളു.ഇത് നടപ്പിൽ വരുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു


വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ ധർണ

വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ ധർണ

വേങ്ങര : പെട്രോൾ ഡീസൽ വില വർധനവിതിരെ ജനങ്ങളെ കൊള്ളയടിച്ച് കൊള്ളലാഭം നേടാൻ എണ്ണക്കമ്പനികളും നികുതി നിരക്കുകൾ കുറക്കാതെ വലിയവരുമാനം നേടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളും മൽസരിക്കുകയാണ് എന്ന മുദ്രവാക്യവുമായി വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റി

വേങ്ങര മാളിയേക്കൽ പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി.
വെൽഫയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ ധർണ ഉദ്‌ഘാടനം ചെയ്‌തു.
വേങ്ങര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് നാസർ വേങ്ങര സ്വാഗതം പറഞ്ഞു.പ്രവാസി സാംസ്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മറ്റിയംഗം വേങ്ങര നാസർ,ഊരകം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അശ്റഫ് പാലേരി,
വേങ്ങര ടൗൺ കമ്മറ്റി പ്രസിഡന്റ് റഷീദ് പറങ്ങോടത്ത്
സെക്രട്ടറി ദേവരാജൻ,എ പി അബൂബക്കർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു .കുട്ടിമോൻ പരിപാടിക്ക് നന്ദി പറഞ്ഞു .

21 May 2018

നിപ വൈറസ്; വ്യാജപ്രചാരണം വേണ്ട


നിപ വൈറസ്; വ്യാജപ്രചാരണം വേണ്ട 
മലപ്പുറം: വേങ്ങര..നിപ വൈറസുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അമിത് മീണ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ വസ്തുതാവിരുദ്ധമായ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാഭരണകൂടെത്തയോ ആരോഗ്യവകുപ്പിനെയോ അറിയിക്കണം. അടിയന്തരസാഹചര്യങ്ങള്‍ നേരിടുന്നതിന് പത്തുവീതം ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരുടെ സംഘത്തെ ജില്ലയില്‍ തയ്യാറാക്കിനിര്‍ത്തും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ പരിശീലനം ഈ സംഘത്തിന് നല്‍കും. പരിശോധന കര്‍ശനമാക്കും പഴക്കടകളിലും ഭക്ഷ്യസ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവിഭാഗവും സംയുക്തമായി പരിശോധന നടത്തും. അനധികൃത വില്പനകേന്ദ്രങ്ങളും വൃത്തിഹീനമായ സാഹചര്യത്തിലുള്ളവയും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. വവ്വാല്‍ ഭക്ഷിക്കാന്‍ സാധ്യതയുള്ള പേരയ്ക്ക, മാങ്ങ, സപ്പോട്ട, സീതപ്പഴം എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാര്‍ഗം. മറ്റുപഴങ്ങളും പക്ഷിമൃഗാദികള്‍ ഭക്ഷിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം. പൊതുപരിപാടികളില്‍ പങ്കെടുക്കരുത് പനി, തലവേദന, പേശിവേദന തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുത്. ഇഫ്താര്‍പാര്‍ട്ടികളിലും ആരാധനാലയങ്ങളിലും ഇവര്‍ പങ്കെടുക്കുന്നത് രോഗവ്യാപനത്തിന് കാരണമാവും. പനിബാധിതരായ കുട്ടികളെ സ്‌കൂളില്‍ അയക്കരുത്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് നിപ വൈറസ് പെട്ടെന്ന് പകരാന്‍ സാധ്യതയുണ്ട്. ഇത്തരം രോഗലക്ഷണങ്ങളുള്ളവരെ ശുശ്രൂഷിക്കുന്നവരും മുന്‍കരുതല്‍ എടുക്കണം. വിസര്‍ജ്യങ്ങളും ശരീരസ്രവങ്ങളും കൈകാര്യംചെയ്യുമ്പോള്‍ ൈകയുറ ധരിക്കണം. ഉടന്‍തന്നെ സോപ്പോ മറ്റു അണുനാശിനിയോ ഉപയോഗിച്ച് കൈകള്‍ വൃത.....

വിദ്യാർത്ഥികളെ ആദരിച്ചു


വിദ്യാർത്ഥികളെ ആദരിച്ചു
2017-18 വർഷത്തെ SSLC  Exam-ൽ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ 18 വിദ്യാർത്ഥികളെ അടക്കാപുര ടൗൺ msf കമ്മറ്റി ആദരിച്ചു. പ്രസ്തുത പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ കുഞ്ഞാലൻ കുട്ടി സാഹിബ് നിർവഹിച്ചു. ഇബ്രാഹിം അടക്കാപുര അധ്യക്ഷൻ വഹിച്ചു.  വേങ്ങര  മുൻ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റും മണ്ഡലം മുസ്ലിംലീഗ് നിരീക്ഷകനുമായ പി. കെ അസ്ലു സാഹിബ് മുഖ്യ പ്രഭാഷണം നടത്തി. അലി അൻസാർ അഞ്ചുകണ്ടത്തിൽ, എ. കെ മുഹമ്മദലി,പതിനാറാം വാർഡ് മെമ്പർ ചെള്ളി ഷഹ്‌റാബനു, വി. കെ റസാഖ്,സഹീർ അബ്ബാസ്, യൂസുഫലി വലിയോറ,അവറാൻ കുട്ടി സാഹിബ്‌,  എ. കെ അലവി സാഹിബ്‌ , ഉസ്മാൻ ഹാജി,ഉമ്മർ ഹാജി,ഹമീദലി.യൂ, സജീർ, എ. കെ അബു സാഹിബ്‌, എ. കെ അവറു തുടങ്ങിയവർ സംസാരിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������