Labels

18 November 2017

സി പി എം വേങ്ങര ലോക്കൽ പ്രീതിനിതി സമ്മേളനം പാകടാപുറയയിൽ നടന്നു

വേങ്ങര: വലിയോറ ചാലിതോട്‌ ഭൂവസ്‌ത്രം നല്‍കിയും മറ്റു പരമ്പരാഗത ജലസ്രോതസ്സുകളും സംരക്ഷിക്കണമെന്ന്‌ സി.പി.എം വേങ്ങര ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പാക്കടപ്പുറായയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. മുതിര്‍ന്ന പാര്‍ടി അംഗം കെ.കുഞ്ഞാലന്‍ പതാക ഉയര്‍ത്തി. പി.അച്യുതന്‍, സി.ഷക്കീല, എ.സനല്‍കുമാര്‍ എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി.എം.കൃഷ്‌ണന്‍കുട്ടി രക്‌തസാക്ഷി പ്രമേയവും കെ.എം.ഗണേശന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി.പത്മനാഭന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.ടി.അലവിക്കുട്ടി, തയ്യില്‍ അലവി, സി.വിശ്വനാഥന്‍, ടി.കെ.മുഹമ്മദ്‌, ഒ.കെ.അനില്‍കുമാര്‍ പ്രസംഗിച്ചു. 14 അംഗ ലോക്കല്‍ കമ്മിറ്റിയേയും സെക്രട്ടറിയായി പി.പത്മനാഭനേയും തെരഞ്ഞെടുത്തു. ബാലന്‍ പീടികയില്‍ നിന്നും റെഡ്‌ വളണ്ടിയര്‍ മാര്‍ച്ചോടു കൂടി നടന്ന പ്രകടനാനന്തരം പൂവഞ്ചേരി അലവി നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം കോട്ടയ്‌ക്കല്‍ ഏരിയാ സെക്രട്ടറി കെ.ടി.അലവിക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. ഇ.ജയന്‍, വി.ടി.സോഫിയ, കെ.പി.സുബ്രഹ്‌മണ്യന്‍ പ്രസംഗിച്ചു


വേങ്ങര : മുട്ട വിലയില്‍ വന്‍ വര്‍ദ്ധന. 6 രൂപ മുതല്‍ 7 രൂപ വരെയാണ് കടകളില്‍ മുട്ടകള്‍ക്ക് വില  ഈടാക്കുന്നത്. നാലു രൂപയും 4.30 രൂപയുമുണ്ടായിരുന്ന മുട്ടയുടെ വിലയാണ് ഇങ്ങനെ ഉയര്‍ന്നിരിക്കുന്നത്. മുട്ടയുടെ റെക്കോര്‍ഡ് വിലയാണിത്. നാള്‍ക്കുനാള്‍ മുട്ട വില വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

മുട്ട ഉത്പാദനം കുറഞ്ഞതോടെയാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നുമാണ് കേരളത്തിലേക്ക് മുട്ടയെത്തുന്നത്. മുട്ട വില ഉയര്‍ന്നതോടെ ബേക്കറി സാധനങ്ങള്‍ക്കും മറ്റു മുട്ട ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങള്‍ക്കൊക്കെ വില ഉയരാന്‍ കാരണമായിരിക്കുകയാണ്. ക്രിസ്മസ് സീസണ്‍ വരുന്നതോടെ കേക്കിന്റെ വിലയിലും വന്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്.

15 November 2017

ഐ എസ് എല്ലിൽ തിളങ്ങാൻ എം എസ് പിയുടെ അഭിമാന താരങ്ങൾ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പിന് നാളെ പന്തുരുളുമ്പോള്‍ മലപ്പുറം എം.എസ്.പി സ്‌കൂളിന് അഭിമാനിക്കാനേറെ. മലബാര്‍ സ്‌പെഷ്യല്‍ പോലീസ് സ്‌കൂളിന്റെ കളിമുറ്റത്ത് പന്തുതട്ടി വളര്‍ന്ന നാലു പേര്‍ ഇക്കുറി വിവിധ ഐ.എസ്.എല്‍ ടീമുകളില്‍ ഇടം പിടിച്ചിരിക്കുന്നു . ആഷിഖ് കുരുണിയന്‍, ജിഷ്ണു ബാലകൃഷ്ണന്‍, എം.എസ്.സുജിത്ത്, ബിബിന്‍ ബോബന്‍ എന്നിവരാണ് എം.എസ്.പി വളര്‍ത്തിയെടുത്ത ആ യുവ താരങ്ങള്‍. ആഷിഖ് പൂനെ സിറ്റിക്കും ബോബന്‍ ചെന്നൈയിന്‍ എഫ്.സിക്കും ജിഷ്ണുവും സുജിത്തും കേരള ബ്ലാസ്റ്റേഴ്‌സിനുമാണ് ജഴ്‌സിയണിയുന്നത്.
മലപ്പുറത്തിനടുത്ത പട്ടര്‍ക്കടവുകാരനായ ആഷിഖ് 2012ലെ സുബ്രതോ കപ്പിലൂടെയാണ് ശ്രദ്ധേയനായത്. അന്ന് ആ ടൂര്‍ണമെന്റില്‍ എം.എസ്.പിയുടെ എണ്ണം പറഞ്ഞ കളിക്കാരനായിരുന്നു ആഷിഖ്.ഡല്‍ഹി ഡൈനാമോസില്‍ ചേരാനിരുന്ന ആഷിഖിനെ ഐ.എസ്.എല്‍ മൂന്നാം സീസണില്‍ തന്നെ പൂനെ സ്വന്തമാക്കിയിരുന്നു.എന്നാല്‍ , സ്‌പെയിനിലെ വിയ്യാ റയല്‍ ജൂനിയര്‍ അക്കാദമിയിലെപരിശീലനം മൂലം പൂനെക്കു കളിക്കാന്‍ കഴിഞ്ഞില്ല. ഇക്കുറി ആഷിഖ് കളിക്കുകയും ഗോള്‍ നേടുകയുമുണ്ടാകുമെന്നു തന്നെയാണ് ഫുട്ബാള്‍ പ്രേമികളുടെ കണക്ക് കൂട്ടല്‍. നാലു വര്‍ഷത്തേക്കാണ് പുനെ സിറ്റിയുമായുമായുള്ള ആഷിഖിന്റെ കരാര്‍.
മലപ്പുറം കാവുങ്ങല്‍ സ്വദേശിയായ ജിഷ്ണു ബാലകൃഷ്ണന്‍ കേരളത്തിന്റെ മഞ്ഞപ്പടയായ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി മൂന്നു വര്‍ഷത്തെകരാറിലാണൊപ്പിട്ടിരിക്കുന്നത്. എം.എസ്.പി യിലൂടെ വളര്‍ന്ന ജിഷ്ണു ,ഗോകുലം എഫ്.സിക്കു കളിച്ചിട്ടുണ്ട്.ഇന്ത്യന്‍ അണ്ടര്‍ 23 ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജിഷ്ണു കാലിക്കറ്റ് സര്‍വകലാശാല ടീമില്‍ അംഗമായിരുന്നു. അര്‍ജന്റീനയിലെ ബൊക്ക ജൂനിയേഴ്‌സ് ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ള ജിഷ്ണു ഇരുവിംഗുകളിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള താരമാണ്. ഈ വര്‍ഷം സന്തോഷ് ട്രോഫി കളിച്ച ജിഷ്ണു കേരളത്തിനു വേണ്ടി മികച്ച കളി കാഴ്ചവെച്ചിരുന്നു.
കൊച്ചി കുമ്പളങ്ങി സ്വദേശിയായ ബിബിന്‍ ബോബന്റെ ചെന്നൈയിന്‍ എഫ്.സിയുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്കാണ്. എറണാകുളം ജില്ലാ സബ് ജൂനിയര്‍ ടീമിലൂടെ അരങ്ങേറ്റം കുറിച്ച ബിബിന്റെ വലിയ മോഹമായിരുന്നു എം.എസ്.പിക്ക് കളിക്കുക എന്നത്.2015ല്‍ ബിബിന്റെ ആഗ്രഹം സഫലമായി.ആ വര്‍ഷം സുബ്രതോ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ള ബിബിന്റെ വലിയ മോഹം സീനിയര്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയണിയണമെന്നാണ്. ചെന്നൈയിന്‍ എഫ്.സി.യുടെ ഇംഗ്ലണ്ടുകാരനായ പുതിയ കോച്ച് ജോണ്‍ ഗ്രിഗറിയുടെ കീഴില്‍ കളിയുടെ പുതിയ അടവുകളുമായി നീലക്കുപ്പായത്തില്‍ ബിബിന്‍ തകര്‍ത്ത് കളിക്കുമെന്നു തന്നെയാണ് ഫുട്ബാള്‍ പ്രേമികള്‍ കരുതുന്നത്.
എം.എസ്.സുജിത്ത് മലപ്പുറം എടക്കര സ്വദേശിയാണ്. ജിഷ്ണുവും ആഷിഖും ബിബിനും സ്‌ട്രൈക്കര്‍മാരാണെങ്കില്‍ സുജിത്ത് ഗോള്‍കീപ്പറാണ്. ബ്ലാസ്റ്റേഴ്‌സില്‍ ഒരു വിദേശിയടക്കം മൂന്ന് ഗോള്‍കീപ്പര്‍ മാര്‍ക്കു പിറകിലാണ് സുജിത്തിന്റെ നിലവിലെ സ്ഥാനം.(പോള്‍റച്ചുബ്ക, സുഭാഷിക് റോയ് ചൗധരി, സന്ദീപ് നന്ദി, എം.എസ്.സുജിത്ത് ) കളിക്കാനവസരം കിട്ടുകയാണങ്കില്‍ പോസ്റ്റ് ബാറിനു കീഴില്‍ സുജിത്ത് വിസ്മയം തീര്‍ക്കുക തന്നെ ചെയ്യുമെന്നാണ് സുബ്രതോ കപ്പ് ഫൈനലില്‍ സുജിത്തിന്റെ പ്രകടനം കണ്ടവര്‍ വിലയിരുത്തുന്നത്.
എം.എസ്.പിയും ബ്രസീലും തമ്മില്‍ നടന്ന സുബ്രതോ കപ്പിന്റെ കലാശപ്പോരില്‍ പതിനഞ്ചോളം മികച്ച സേവുകളാണ് സുജിത്ത് നടത്തിയത്.ബ്ലാസ് റ്റേഴ്‌സുമായി ഒരു വര്‍ഷത്തെകരാറിലാണ് സുജിത്ത് ഒപ്പിട്ടിരിക്കുന്നത്.പത്തൊന്‍പതുകാരനും അപാര പൊക്കത്തിനുടമയുമായ സുജിത്തിന് ഗോള്‍വല കാക്കാന്‍ അവസരം ലഭിക്കേണമേ എന്നാണ് മഞ്ഞപ്പട ആരാധകരുടെ പ്രാര്‍ത്ഥന. എം.എസ്.പിയുടെ സന്താനങ്ങളായ നാലു പേരുടെയും ലക്ഷ്യം ഭാവിയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലൊരിടമാണ്. അവരുടെ ആഗ്രഹ സഫലീകരണം ഐ.എസ്.എല്ലിലെ അവരുടെ പ്രകടനത്തെ ആശ്രയിച്ചാണിരികുന്നത്. ആ യുവ ഫുട്ബാളര്‍മാരുടെ അരങ്ങേറ്റം ഗംഭീരമാകട്ടെ.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������