Labels

29 August 2020

കൊവിഡ് 19 ഓണ വിപണിയെയും തളർത്തി; തിരക്കൊഴിഞ്ഞ വേങ്ങര ടൗൺ

 കൊവിഡ് 19 ഓണ വിപണിയെയും തളർത്തി; തിരക്കൊഴിഞ്ഞ വേങ്ങര ടൗൺ


വേങ്ങര : കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് വ്യാപാരികള്‍. ഓണമെത്തിയിട്ടും സാതനങ്ങളൊന്നും വില്‍ക്കാനാവാത്ത നിലയില്‍ സ്തംഭിച്ചിരിക്കുകയാണ് ഓണവിപണി.ആളും അനക്കവുമില്ല. കൊവിഡ് നിയന്ത്രണങ്ങളുടെ പഛാതലത്തിൽ. കച്ചവടം ഗണ്യമായി കുറഞ്ഞതോടെ വ്യാപാരികളുടെ പ്രതിസന്ധി തുടരുകയാണ്.


ഓര്‍മയില്‍ ഇത്തരമൊരു ഓണക്കാലം ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

ഓണമെത്തിയിട്ടും ഉണരാതെ പച്ചക്കറി വിപണി കച്ചവടത്തില്‍ വന്ന ഇടിവ് പച്ചക്കറി വിലയിലും പ്രതിഫലിച്ചു തുടങ്ങി.പല ഇനങ്ങള്‍ക്കും വില കൂടി. ബേക്കറികടകളിൽ ഓണത്തിന്റെ പ്രതേക വിപവമായ ഷർക്കര വരട്ടിയും കായവറവും 100 കിലോ വരെ വിൽപന നടന്നിരുന്ന കച്ചവടം ഇന്ന് 10 കിലോക്ക് താഴെ എത്തിയിരിക്കുന്നു.ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം  കൂടുന്നതാണ് വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നത്. സാധാരണ നിലയില്‍ കച്ചവടം നടന്നിട്ട് മാസങ്ങളായി. ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടെങ്കിലും, വരും ദിവസങ്ങളില്‍  വ്യാപാരം മെച്ചപ്പെടുമെന്നുമുള്ള നേരിയ പ്രതീക്ഷയാണ് പലര്‍ക്കുമുള്ളത്.

പ്രക്കാട്ടുകുണ്ട് റോഡ് യാഥാർഥ്യമാകുന്നു

 പ്രക്കാട്ടുകുണ്ട് റോഡ് യാഥാർഥ്യമാകുന്നു


വേങ്ങര : ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം പ്രാക്കാട്ടുകുണ്ട് റോഡ് യാഥാർഥ്യമാകുന്നു.  പ്രദേശത്തുകാർക്ക് യാത്രചെയ്യുന്നതിന് ആവശ്യമായ റോഡില്ലാത്തതിനാൽ വളരെയധികം പ്രയാസം നേരിടുന്നത് കാരണം മുസ്‌ലിം ലീഗ് കമ്മിറ്റിയും നാട്ടുകാരും വേങ്ങര എം എൽ എ അഡ്വ: കെ എൻ എ ഖാദർ സാഹിബിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ 20 ലക്ഷം രൂപ ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട്‌ അനുവദിച്ചു. MLA യുടെ PA അസീസ് പഞ്ചിളി, പഞ്ചായത്ത് മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ്‌ പുള്ളാട്ട് ബാവ, വാർഡ് മുസ്‌ലിംലീഗ് സെക്രട്ടറി പാക്കട സൈദ്, റിയാസ് പി.കെ.സി എന്നിവർ റോഡ് സന്ദർശിച്ചു

വായ്പാ മോറട്ടോറിയം കാലാവധി നീട്ടില്

 വായ്പാ മോറട്ടോറിയം കാലാവധി നീട്ടില്ല 


ഭവന വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യസ വായ്പകൾ തുടങ്ങിയുടെ എല്ലാം തിരിച്ചടവും തിങ്കളാഴ്ച മുതൽ സാധാരണ നിലയിലാകും.

ഇന്ത്യയിൽ കൊവിഡ് സാഹചര്യത്തിൽ എർപ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല. സെപ്തംബർ ഒന്ന് മുതൽ ലോണുകൾക്ക് തിരിച്ചടവ് നിർബന്ധമാണ്.


ടേം ലോണുകൾക്കും റീട്ടെയ്ൽ ലോണുകൾക്കും ഉൾപ്പടെ എല്ലാ വയ്പകളുടെയും മോറട്ടോറിയം അവസാനിക്കുകയാണ്. ഭവന വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യസ വായ്പകൾ തുടങ്ങിയുടെ എല്ലാം തിരിച്ചടവും തിങ്കളാഴ്ച മുതൽ സാധാരണ നിലയിലാകും.

ജോലി നഷ്ടപ്പെട്ടവരുടെ ലോൺ തിരിച്ചടവിന് സാവകാശം നൽകാൻ വ്യവസ്ഥ വേണം എന്ന നിർദേശവും റിസർവ്വ് ബാങ്ക് തള്ളിയിട്ടുണ്ട്.

ഓണം പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

 ഓണം പച്ചക്കറി കിറ്റ് വിതരണം ചെയ്തു.


കോവിഡ് മഹാമാരിയുടെ കാലത്ത് ഓണം ആഘോഷിക്കുന്നവർക്ക് ഒരു കൈത്താങ്ങ്,ഓണം പച്ചക്കറി കിറ്റ് വിതരണം ചെയ്തു.വലിയോറ കാളിക്കടവ് സിറ്റി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വലിയോറ കാളിക്കടവ്,മുതലമാട്‌,തേർക്കയം എന്നീ പ്രദേശങ്ങളിലെ നൂറ്റി എൺപതോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.ടി കെ സിറ്റി ക്ലബ് പ്രസിഡന്റ് മുഹമ്മദ് ശരീഫ് എ.കെ ഉദ്ഘാടനം ചെയ്തു.ക്ലബ് ജനറൽ സെക്രട്ടറി ജലീൽ നടക്കൽ,അംഗങ്ങളായ റഫീഖ് മടപ്പള്ളി,മുഹമ്മദ്‌ നടക്കൽ,വിനീഷ് അത്തിയേക്കൽ എന്നിവർ പങ്കെടുത്തു.

വേങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത്

 വേങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത്


വേങ്ങര: വാർഷിക പദ്ധതി 2020-21 പദ്ധതി ചെലവിൽ വേങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത്.സംസ്ഥാനത്ത് എട്ടാം സ്ഥാനം.പദ്ധതി നിർവഹണത്തിൽ ഈ മുന്നേറ്റത്തിന് പങ്കുവഹിച്ച മുഴുവൻ നിർവഹണ ഉദ്യോഗസ്ഥർക്കം അഭിനന്ദനങ്ങൾ നേരുന്നു.

28 August 2020

'ഒരുരാജ്യം ഒറ്റ വോട്ടര്‍ പട്ടിക' നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, ഭരണഘടനാ ഭേദഗതിക്ക് ആലോചന

 'ഒരുരാജ്യം ഒറ്റ വോട്ടര്‍ പട്ടിക' നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, ഭരണഘടനാ ഭേദഗതിക്ക് ആലോചന


തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാർഥ്യമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റവോട്ടർപട്ടിക എന്ന ആശയത്തേപ്പറ്റിയുള്ള ചർച്ചകൾ കേന്ദ്രം സജീവമാക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക എന്നതിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച ചെയ്തു. എന്നാൽ ഒറ്റ വോട്ടർ പട്ടിക എന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്.ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പുകൾ നടത്തണമെന്നത് ബിജെപിയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെക്കാലമായി മുന്നോട്ടുവെക്കുന്ന ആശയമാണ്. ഇതിന്റെ ഭാഗമായാണ് എല്ലാവോട്ടർ പട്ടികയും ഒന്നാക്കാനുള്ള നിർദ്ദേശവുമായി കേന്ദ്രമെത്തുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്ക് ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് പ്രത്യേകം വോട്ടർ പട്ടികയുണ്ട്. ഇവയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയും തമ്മിൽ ലയിപ്പിച്ച് ഒറ്റ വോട്ടർ പട്ടികയാക്കുക എന്നതാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.കേരളമടക്കം എഴ് സംസ്ഥാനങ്ങൾ വ്യത്യസ്തമായ വോട്ടർ പട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാത്തിനും പകരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക ആക്കുക എന്നതാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. യോഗത്തിൽ രണ്ട് നിർദ്ദേശങ്ങളാണ് ഉയർന്നുവന്നത്. വോട്ടർപട്ടിക ഒന്നാക്കി മാറ്റുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നതാണ് ഒരു നിർദ്ദേശം. മാത്രമല്ല തദ്ദേശഭരണ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാക്കുന്നതിന് നിയമ ഭേദഗതിയും ആവശ്യമാണെന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നുവന്നു.വോട്ടർപട്ടിക ഒന്നാക്കി മാറ്റുന്ന വിഷയത്തിൽ വ്യത്യസ്ത വോട്ടർ പട്ടികയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാൻ കാബിനറ്റ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരച്ചറിയൽ കാർഡുള്ളവർ പോലും ഇത്തരം സംസ്ഥാനങ്ങളിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളൊക്കെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. ഒരു രാജ്യം ഒറ്റ വോട്ടർ പട്ടിക എന്നത് നടപ്പിലാവുകയാണെങ്കിൽ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കാൻ സാധിക്കുമെന്ന് കേന്ദ്രം പറയുന്നു. ഇതിലൂടെ തിരഞ്ഞെടുപ്പുകൾക്ക് വേണ്ടിവരുന്ന വലിയ ചെലവുകൾ, കുറയ്ക്കാനാകുമെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നു

‘മണ’മില്ലാത്ത പൂക്കച്ചവടം; വേങ്ങര ബസ്റ്റാന്റിൽ പൂക്കച്ചവടം നടത്തുന്ന ഗംഗ ഫ്ലവേഴ്സ് ഉടമ അബ്ദുൽ ഗഫൂർ

 ‘മണ’മില്ലാത്ത പൂക്കച്ചവടം;വേങ്ങര ബസ്റ്റാന്റിൽ പൂക്കച്ചവടം നടത്തുന്ന ഗംഗ ഫ്ലവേഴ്സ് ഉടമ അബ്ദുൽ ഗഫൂർ


വേങ്ങര : ഓണക്കാലം ആഘോഷമാക്കാൻ കാത്തിരുന്ന പൂക്കച്ചവടക്കാർക്ക് കോവിഡ്കാലം സമ്മാനിക്കുന്നത്‌ ‘മണമില്ലാത്ത’ ദിവസങ്ങൾ. 500 കിലോയിലധികം പൂക്കൾ ദിവസവും വിറ്റിരുന്നവർക്കിപ്പോൾ ചെലവാകുന്നത് പത്തുകിലോയിൽ താഴെ മാത്രം. ഓഫീസുകളിലെയും സ്കൂളുകളിലെയും ആഘോഷങ്ങളായിരുന്നു വിപണിയുടെ പ്രധാന ആകർഷണം. ആഘോഷങ്ങളില്ലാത്ത ഈ ഓണക്കാലം കരിച്ചുകളഞ്ഞു വ്യാപാരികളെ.കോവിഡായതിനാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് പൂക്കൾ വരുന്നില്ല. കേരളത്തിലാണെങ്കിൽ ആവശ്യത്തിന് കിട്ടാനുമില്ല. കൂടാതെ കഴിഞ്ഞവർഷത്തേക്കാൾ വിലയും കൂടുതലാണ്. വാങ്ങാൻ ആളുകൾ വരാത്തതുകൊണ്ട് കൂടുതൽ ശേഖരിക്കാൻ കച്ചവടക്കാർക്കും പേടിയാണ്.നോട്ട് നിരോധനത്തിനുശേഷം വിപണി പൊതുവെ തളർച്ചയിലായിരുന്നു. ലോക്ഡൗൺ കൂടി വന്നതോടെ പലരും കച്ചവടംതന്നെ മതിയാക്കിയിട്ടുണ്ട്.കുറച്ചുപേരെ മാത്രം ലക്ഷ്യമിട്ടാണ് കട തുറക്കുന്നതെന്ന് വേങ്ങരയിലെ ഗംഗ ഫ്ലവേഴ്സ് ഉടമ അബ്ദുൽ ഗഫൂർ  പറഞ്ഞു. മല്ലിക, റോസ്, ജമന്തി, അരളി എന്നിവയാണ് കൂടുതൽ ചെലവാകാറ്. പാലക്കാട്ടുനിന്നാണ് ഇപ്പോൾ ജില്ലയിലേക്ക് പൂവ്‌ എത്തുന്നത്. പണ്ട് ഒരുദിവസം നടന്ന കച്ചവടം ഈ സീസണിൽ മൊത്തം കിട്ടുമോ എന്ന ആശങ്കയിലാണ്.

'രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ട'; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടങ്ങളില്‍ മാറ്റം

'രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ട'; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടങ്ങളില്‍ മാറ്റം


തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള ക്വാറന്‍റീന്‍ ചട്ടങ്ങളില്‍ മാറ്റം. ഏഴ് ദിവസത്തില്‍ താഴെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ടെന്നാണ് പുതിയ ഉത്തരവ്. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ക്വാറന്‍റീനില്‍ കഴിയണം.യാത്രകഴിഞ്ഞ് തിരികെ എത്തുന്നവര്‍ ആളുകളുമായി നേരിട്ടുള്ള ബന്ധം കുറയ്ക്കുന്നതിനായി ഓണ്‍ലൈന്‍ ആയി മാത്രം യോഗങ്ങള്‍ ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തും ആയിരിക്കണം ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രകളെന്നും ഉത്തരവില്‍ പറയുന്നുണ്ട്.


സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വീട്ടിലെത്തി സ്ത്രീയുടെ ഫോണ്‍ നമ്പര്‍ വാങ്ങി തട്ടിപ്പ്

 സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വീട്ടിലെത്തി സ്ത്രീയുടെ ഫോണ്‍ നമ്പര്‍ വാങ്ങി തട്ടിപ്പ്


തിരൂരങ്ങാടി: സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന പേരില്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. തെന്നല പുള്ളിതറ എല്‍പി സ്‌കൂളിന് പിറകിലുള്ള തോട്ടോളി ഉമ്മറിന്റ വീട്ടിലാണ് കഴിഞ്ഞദിവസം സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി വീട്ടില്‍ വന്ന് സ്ത്രീയോട് ഭര്‍ത്താവ് ഉമ്മറിന്റ പേരില്‍ കേസുള്ളത് അന്വേഷിക്കാന്‍ വേണ്ടി വന്നതാണ് എന്ന് പറഞ്ഞെത്തിയത്. തുടര്‍ന്ന് വീട്ടുകാരുടെ ഫോണ്‍ നമ്പര്‍ വാങ്ങുകയും വീട്ടുകാരെ ചേര്‍ത്ത് ഫോട്ടോ എടുക്കുകയും ചെയ്തു, ശേഷം ഭര്‍ത്താവിനെ എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയുണ്ടായി. എന്നാല്‍ അതിനുശേഷം വീട്ടുകാര്‍ തിരൂരങ്ങാടി പോലീസില്‍ വിവരം അന്വേഷിച്ചപ്പോള്‍ വന്ന വ്യക്തി വ്യാജനാണെന്ന് മനസ്സിലാവുകയും ചെയ്തു തുടര്‍ന്ന് ഉമ്മറിന്റ ഭാര്യ റാഹില തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി

FOLLOW US

വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും, മറ്റന്നാളും ഓണകിറ്റ് വിതരണം; ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും ലഭിക്കും

വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും, മറ്റന്നാളും ഓണകിറ്റ് വിതരണം; ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും ലഭിക്കും


വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും, മറ്റന്നാളും ഓണകിറ്റ് വിതരണം; ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും ലഭിക്കും, ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം സെപ്റ്റംബർ 5 വരെ തുടരും അവധി ദിവസങ്ങളിലും റേഷൻ കടകൾ തുറക്കും.വെള്ള റേഷൻ കാർഡിന്റെ നമ്പർ പൂജ്യം മുതൽ നാല് (0- 4) വരെ നാളെയും അവസാനത്തെ അഞ്ച് മുതൽ ഒമ്പത് (5- 9)വരെ അവസാനിക്കുന്ന കാർഡുകൾക്കു മറ്റന്നാളും കിറ്റ് കിട്ടുന്നതായിരിക്കും.ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും നാളെ മുതൽ വിതരണം ഉണ്ടായിരിക്കും.ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം സെപ്റ്റംബർ 5 വരെ തുടരുന്നതാണെ൬ു൦ അവധി ദിവസങ്ങളിലും റേഷൻ കടകൾ പ്രവർത്തിക്കുന്നതാണെന്നും  സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.


കൊളപ്പുറം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി

കൊളപ്പുറം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി


കുളപ്പുറം : ദുരൂഹസാചര്യത്തില്‍ സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചത് സുപ്രധാന ഫയലുകളാണ്. ഇതുമൂലം പല തെളിവുകളും ഇല്ലാതായി. ഇതില്‍പ്രതിഷേധിച്ച് അബ്ദുറഹിമാൻ നഗർ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  കൊളപ്പുറത്ത് പന്തം കൊളുത്തി പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.ഹംസതെങ്ങിലാൻ,മുസ്തഫ പുള്ളിശ്ശേരി,മൊയ്ദീൻ കുട്ടി മാട്ടറ,മജീദ് പൂളക്കൽ,കെ.കെ.അബൂബക്കർ,പി പി.അലി,ചാത്തഭാടൻ സൈതലവി,മുസ്തഫ ചേലക്കൻ,ഉസ്മാൻ കെ.ട്ടി,അശ്റഫ്.കെ.ട്ടി,വി.എ.റഷീദ്,കലാം പുള്ളിശ്ശേരി,കലാം ചാലിൽ,ശാഫി.എൻ.കെ,ആബിദ്.കെ എന്നിവർ നേതൃത്വം നൽകി


കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വേങ്ങര ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വേങ്ങര ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു


വേങ്ങര : പാലക്കാട് നോർത്ത് സ്റ്റേഷനിൽ കാംപസ് ഫ്രണ്ട് പ്രവർത്തകരെ പോലീസ് ക്രുരമായി പീഡിപ്പിച്ചതിലും വംശീയാധിക്ഷേപം നടത്തിയതിലും നടപടിയെടുക്കുക, ഇടത് സർക്കാരിന്റെ ആർ എസ് എസ് വിധേയത്വം അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വേങ്ങര ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.കാംപസ് ഫ്രണ്ട് വേങ്ങര ഏരിയ പ്രസിഡന്റ് ആസിഫ് സഹീർ, സെക്ക്രട്ടറി ഫായിസ്, ജോയിൻ സെക്ക്രട്ടറി അനസ് എന്നിവർ നേതൃത്വം നൽകി.


ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും സെപ്തംബര്‍ രണ്ട് വരെ ഇരുന്ന് ഭക്ഷണം കഴിക്കാം

ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും സെപ്തംബര്‍ രണ്ട് വരെ ഇരുന്ന് ഭക്ഷണം കഴിക്കാം


സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സെപ്തംബര്‍ രണ്ട് വരെ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാമെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. കൃത്യമായ സാമൂഹിക അകലം പാലിക്കണം. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ മാത്രമേ അനുമതിയുള്ളൂ. ലോഡ്ജുകളില്‍ അതിഥികള്‍ക്ക് താമസ സൗകര്യം നല്‍കുന്നതിന് മുന്‍പും ശേഷവും റൂമുകള്‍ അണുവിമുക്തമാക്കണം. ജീവനക്കാര്‍  കോവിഡ്  രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തണം. ഓണസദ്യയുടെ പേരിലുള്ള ആള്‍ക്കൂട്ടം അനുവദിക്കില്ല.  ഓണാഘോഷ പൊതുപരിപാടികൾ  പാടില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായ പരിശോധന നടത്തും. പൊതുജനങ്ങള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ കലക്ടര്‍ .



പെട്രോൾ പമ്പുകൾ അടച്ചിടും


പെട്രോൾ പമ്പുകൾ അടച്ചിടും


ഓയിൽ കമ്പനികളുടെ ഡീലർ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് തിരുവോണ ദിവസമായ ഓഗസ്റ്റ് 31ന് കേരളത്തിലെ എല്ലാ പെട്രോൾ  പമ്പുകളും അടച്ചിടുമെന്ന് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികൾ അറിയിച്ചു.

കടലുണ്ടിപ്പുഴയിൽനിന്ന് വ്യാപക മണൽക്കടത്ത്

കടലുണ്ടിപ്പുഴയിൽനിന്ന് വ്യാപക മണൽക്കടത്ത്



വേങ്ങര: കോവിഡ് രോഗവ്യാപന നിയന്ത്രണത്തിന്റെ മറവിൽ മണൽക്കടത്ത് സംഘം സജീവമായി. പുഴയിൽ വെള്ളം താഴുകയും മണൽത്തിട്ടകൾ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് മണൽവാരൽ സംഘങ്ങൾ സജീവമായത്.റവന്യൂവകുപ്പധികൃതരും പോലീസും കോവിഡ് രോഗനിയന്ത്രണത്തിന്റെ ചുമതലയേറ്റെടുത്ത അവസരം മുതലെടുത്താണ് മണൽക്കടത്ത്. പാറമടകൾക്കേർപ്പെടുത്തിയ നിയന്ത്രണവും നിർമാണമേഖലയിൽ അനുവദിച്ച ഇളവും ഇവർക്ക് തുണയാവുകയാണ്.മണൽകടത്തിനെതിരേ രൂപീകരിച്ച ജനകീയസമിതികൾ നിലവില്ല. രാത്രിയിൽ വീടിനടുത്തുനിന്ന് മണൽവാരുന്നത് ശ്രദ്ധയിൽപ്പെട്ടാൽപോലും ഭയംകാരണം ആരും പോലീസിൽ പരാതിപ്പെടാറില്ല. ഇതെല്ലാം അവഗണിച്ച് ചിലർ പോലീസിൽ വിവരം നൽകിയാലും അധികൃതർ ഗൗനിക്കാറില്ലെന്നും പരാതി ഉയരുന്നു.മണൽ വാരുന്നവർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാത്രികാലങ്ങളിൽ നടക്കുന്ന കൊള്ള പകൽ പുറത്തറിയാൻ കാരണമാവുന്നത്.എന്നാൽ കടലുണ്ടിപ്പുഴയിൽനിന്നും മണൽ വാരുന്നതായി ഇതുവരെ ആരും രേഖാമൂലം പരാതിപ്പെട്ടിട്ടില്ലെന്നും രാത്രികാല നീരീക്ഷണം ശക്തമാണെന്നും വേങ്ങര എസ്.ഐ. എൻ. മുഹമ്മദ് റഫീഖ് അറിയിച്ചു.രാത്രികാല നിരീക്ഷണത്തിൽ കഴിഞ്ഞദിവസം ഊരകം മമ്പീതിയിൽനിന്നും അനധികൃതമായി മണൽ കയറ്റുന്നതിനിടെ വാഹനം പിടികൂടിയെന്നും വാഹനത്തിനടുത്ത് പോലീസെത്തിയപ്പോഴേക്കും മണൽ കയറ്റുന്നവർ ഓടിരക്ഷപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു

ചെമ്മാട്ട് മൂന്നുമാസത്തിനകം പുതിയ ബസ്‌സ്റ്റാൻണ്ട്

ചെമ്മാട്ട് മൂന്നുമാസത്തിനകം പുതിയ ബസ്‌സ്റ്റാൻണ്ട്



തിരൂരങ്ങാടി: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ചെമ്മാട്ട് തിരൂരങ്ങാടി നഗരസഭയുടെ അനുമതിയോടെ പുതിയബസ്‌സ്റ്റാൻഡ് യാഥാർഥ്യമാകുന്നു. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പൂർണമായും സ്വകാര്യപങ്കാളിത്തത്തോടെ ബസ്‌സ്റ്റാൻഡ് നിർമിക്കുന്നത്.പ്രാരംഭ നിർമാണപ്രവർത്തനങ്ങൾ ഇതിനകം തുടങ്ങിയിട്ടുണ്ട്. ചെമ്മാട്ട് നിലവിലുള്ള ബസ്‌സ്റ്റാൻഡിൽ സ്ഥലസൗകര്യം കുറവുള്ളതിനാൽ മിനിബസുകൾ മാത്രമാണ് സ്റ്റാൻഡിൽ കയറാറുള്ളത്.വലിയ ബസുകൾ റോഡരികിൽ നിർത്തിയിടുകയാണ് പതിവ്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കാറുണ്ട്. വീതികുറഞ്ഞപ്രധാന റോഡരികിലുള്ള ബസ്‌സ്റ്റാൻഡിൽനിന്ന് ബസുകൾ റോഡിലേക്ക് ഇറങ്ങുന്നതും കയറുന്നതും ഗതാഗതക്കുരുക്കുകൾക്ക് കാരണമാകാറുണ്ട്. നിലവിലെ ബസ്‌സ്റ്റാൻഡുമായുള്ള കരാർ അവസാനിച്ചിരുന്നെങ്കിലും നഗരസഭ പുതുക്കിയിരുന്നില്ല. ബ്ലോക്ക് റോഡിലെ സ്ഥലത്ത് ബസ്‌സ്റ്റാൻഡ് നിർമിക്കുന്നതിന് സ്വകാര്യവ്യക്തിയുമായി നഗരസഭാ കരാർ ഉണ്ടാക്കിയിട്ടുണ്ട്. ജില്ലാ ആർ.ടി.എയും ബസ്‌സ്റ്റാൻഡ് നിർമിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്.നഗരസഭ നിർദേശിച്ച രൂപരേഖപ്രകാരം നിർമാണം പൂർത്തിയാകുന്നതോടെ ബസ്‌സ്റ്റാൻഡ് നടത്തുന്നതിനുള്ള അനുമതി നഗരസഭ നൽകും.പുതിയ ബസ്‌സ്റ്റാൻഡിൽ പത്ത് വലിയബസുകൾ ഒരേസമയം നിർത്തുന്നതിനുള്ള സൗകര്യങ്ങളുണ്ടാകും. ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പത്തുമീറ്റർ വീതിയിലുള്ള രണ്ടുവഴികളും നിർമിക്കുന്നുണ്ട്. യാത്രക്കാർക്ക് ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യങ്ങളും ശൗചാലയങ്ങളും സജ്ജീകരിക്കും.

ബസ്‌സ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഗതാഗതം സുഗമമാക്കുന്നതിന് റോഡിൽ ക്രമീകരണങ്ങൾ നടത്തും. പരപ്പനങ്ങാടി ഭാഗത്തുനിന്നും വരുന്ന ബസുകൾ താലൂക്ക് ആശുപത്രിക്ക് മുന്നിലൂടെ കൊടിഞ്ഞി റോഡിൽ കയറി ബ്ലോക്ക് റോഡിലൂടെ ബസ്‌സ്റ്റാൻഡിൽ പ്രവേശിക്കും. മലപ്പുറം ഭാഗത്തുനിന്നുവരുന്നവർ മമ്പുറം ബൈപ്പാസിൽനിന്നും ബ്ലോക്ക് റോഡിൽ കയറിയും ബസ്‌സ്റ്റാൻഡിൽ പ്രവേശിക്കും. ബസ്‌സ്റ്റാൻഡിൽനിന്നും പുറത്തിറങ്ങുമ്പോൾ എല്ലാബസുകളും ദർശനയ്ക്ക് സമീപം ബ്ലോക്ക് റോഡ് ജങ്ഷനിൽനിന്ന് പ്രധാനറോഡിലേക്കും പ്രവേശിക്കും.


ഇരുപതാം വാർഡിൽ കോവിഡ് സ്ഥിതീകരിച്ച വ്യക്തികളുടെ വീടും പള്ളിയും പരിസരവും അമ്പലവും പരിസരവും അണു വിമുക്തമാക്കി


ഇരുപതാം വാർഡിൽ കോവിഡ് സ്ഥിതീകരിച്ച വ്യക്തികളുടെ വീടും പള്ളിയും പരിസരവും അമ്പലവും പരിസരവും അണു വിമുക്തമാക്കി


വേങ്ങര പറമ്പിൽ പടിയിൽ പകടപ്പുറായ കെഎംസിസിയുടെ സഹകരണത്തോടെ ഇരുപതാം വാർഡിൽ കോവിഡ് സ്ഥിതീകരിച്ച വ്യക്തികളുടെ വീടും പള്ളിയും പരിസരവും അമ്പലവും അമ്പല പരിസരവും അണു വിമുക്തമാക്കി. പ്രഭാകരൻ സി എം,ഇല്ലിയാസ്,ഇൻഫാൻ,മുഹമ്മദ്‌ അലി മങ്ങാടൻ,മൊയ്‌ദീൻ കോയ,മൂച്ചിക്കാടൻ മുജീബ്,സൈദലവി തയ്യിൽ, എന്നിവർ നേതൃത്വം നൽകി.

എടയാട്ട് പറമ്പ് കിഴക്കേ പാടം റോഡിന് 30 ലക്ഷം

 എടയാട്ട് പറമ്പ് കിഴക്കേ പാടം റോഡിന് 30 ലക്ഷം



പറപ്പൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പറപ്പൂർ രണ്ടാം വാർഡിലെ എടയാട്ട് പറമ്പ് കിഴക്കേ പാടം റോഡിന് ശാപമോക്ഷം.കെ.എൻ.എ ഖാദർ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതോടെ നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്ക് പരിഹാരമായി.20 അടിയോളം താഴ്ചയുള്ള റോഡിന്റെ ഒരു വശം അടർന്ന് വീണ് സമീപ വീടുകൾക്കടക്കം ഭീഷണിയായിരുന്നു.കിഴക്കേ പാടത്തേക്കുള്ള ഏക ഗതാഗത മാർഗ്ഗം തടസ്സപ്പെട്ടത് കർഷകർക്കും പ്രയാസമുണ്ടാക്കിയിരുന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് നേതാവായിരുന്ന പരേതനായ പി.ടി മൊയ്തീൻ ഹാജി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഏറെ ശ്രമിച്ചിരുന്നു. ഒടുവിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി എം.എൽ.എക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. എം.എൽ.എയുടെ പി.എ പഞ്ചിളി അസീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, ഇ.കെ സൈദുബിൻ, ഇ.കെ സുബൈർ മാസ്റ്റർ, കർഷക സംഘം മണ്ഡലം സെക്രട്ടറി കറുമണ്ണിൽ അബ്ദുസ്സലാം, എ.കെ സിദ്ദീഖ്, പി.അഹമ്മദ് കുട്ടി, ചെമ്പൻ നാസർ, പി.മൊയ്തീൻ, പി.മുഹമ്മദ്, പി.ടി ഹംസത്ത് സിനാൻ എന്നിവരും സംബന്ധിച്ചു.

റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും വീണ്ടും ഇടിവ് തുടരുന്നു

 റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും വീണ്ടും ഇടിവ് തുടരുന്നു



ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37840 രൂപയായി. ചൈന,അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്പത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഗണ്യമായി ഉയരാന്‍ ഇടയാക്കിയിരുന്നത്. കഴിഞ്ഞ കുറച്ച് ആഴചാവാരാന്ത്യങ്ങളിലായി സ്വർണ വിലയിൽ ഇടിവ് തുടരുന്ന് കൊണ്ടിരിക്കുന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4730 രൂപയും

ഓണചന്ത ഉദ്ഘാടനം ചെയ്തു

 ഓണചന്ത ഉദ്ഘാടനം ചെയ്തു



അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൊളപ്പുറം അത്താണിയിൽ കൃഷി വകുപ്പിന്റെ ഓണസ്മൃതി 2020 സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈദ കുപ്പേരി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് റിയാസ് കല്ലൻ അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ എൻ.വി നഫീസ ടീച്ചർ, കള്ളിയത്ത് റുഖിയ ടീച്ചർ, കാവുങ്ങൽ ലിയാക്കത്തലി, കൃഷി ഓഫീസർ ശൈലജ, വാർഡ് മെമ്പർ ശൈലജ പുനത്തിൽ കൃഷി അസിസ്റ്റന്റ് മാരായ അജി, അസ്ലം വണ്ടൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു

എ ആർ നഗർ പഞ്ചായത്ത്‌ ഒൻപതാം വാർഡ്‌ കൊടക്കല്ലിൽ ഓണകിറ്റ് വിതരണം ചെയ്‌തു

 എ ആർ നഗർ പഞ്ചായത്ത്‌ ഒൻപതാം വാർഡ്‌ കൊടക്കല്ലിൽ ഓണകിറ്റ് വിതരണം ചെയ്‌തു

എ ആർ നഗർ പഞ്ചായത്ത്‌ വാർഡ് ഒൻപതാം വാർഡ്‌ കൊടക്കല്ലിൽ സംഘടിപ്പിച്ച ഓണകിറ്റ് വിതരണം എൻ സി പി സംസ്ഥാന നിർവാഹക  സമിതി അംഗം പി എച്ച് ഫൈസൽ ഉദ്‌ഘാടനം ചെയ്തു.അപ്പു പട്ടാളത്തിൽ,പൊന്നു പരക്കാട്ട് ഉബൈദ് ഇക്ബാൽ എന്നിവർ  പങ്കടുക്കുകയും രോഹിത് ഇ,സുധിൻലാൽ,പ്രജീഷ്,സൽമാൻ സി പി,ഷഫീഖ് കെ പി,ഫാരിസ് കെ കെ,മിസ്റാൻ പി കെ,ആഷിഫ് കെ കെ എന്നിവർ വിതരണത്തിന് നേതൃതം നൽകുകയും ചെയ്തു

06 November 2019

ബദ്‌റുദ്ദുജ മീലാദ് സമ്മേളനം പ്രൗഢമായി

ബദ്‌റുദ്ദുജ മീലാദ് സമ്മേളനം പ്രൗഢമായി

കുറ്റാളൂര്‍ ബദ്‌റുദ്ദുജാ ഇസ്‌ലാമിക് സെന്ററിന്റെ മീലാദ് സമ്മേളനത്തിന് പ്രൗഢമായ സമാപനം. രാവിലെ സുബ്ഹി നിസ്‌കാരത്തിന് ശേഷം നടന്ന മൗലിദ് സദസിന് സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, ഹക്കീം സഅദി അണ്ടോണ, യൂസുഫ് സഖാഫി കുറ്റാളൂര്‍, ശിഹാബുദ്ദീന്‍ അദനി നേതൃത്വം നല്‍കി. വൈകുന്നേരം നടന്ന മീലാദ് സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തി. ത്അ്ജീലുല്‍ ഫുതൂഹ് മജ്‌ലിസിന് ബദ്‌റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കി. സയ്യിദ് തുറാബ് തങ്ങള്‍ പാണക്കാട് പ്രാരംഭ പ്രാര്‍ഥന നടത്തി.  ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി,  ടി ടി അഹമ്മദ്കുട്ടി സഖാഫി, സയ്യിദ് മന്‍സൂര്‍ തങ്ങള്‍, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി തങ്ങള്‍, സൈനുല്‍ ആബിദീന്‍ പരുത്തിപ്പാറ, സയ്യിദ് സ്വാലിഹ് ബുഖാരി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍,  ഒ കെ സ്വാലിഹ് ബാഖവി, സിബ്ഗത്തുല്ല സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മമ്പീതി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അലവി സഅദി മോങ്ങം, സത്താര്‍ സഖാഫി, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, ഖാസിം ഹാജി പേരാമ്പ്ര സംബന്ധിച്ചു.

26 October 2019

വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാർക്ക് അരപ്പട്ടകൾ കൈമാറി

വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാർക്ക് അരപ്പട്ടകൾ കൈമാറി

വേങ്ങരയിലെ പ്രമുഖ വാട്സ് ആപ്പ് ഗ്രൂപ്പായ മുണ്ട്യാംതടം ഗ്രൂപ്പ് വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാരുടെ കോൽക്കളി ട്ടീമിന് ആവശ്യമായ അരപ്പട്ടകൾ സ്നേഹോപഹാരമായി നൽകി. വ്യത്യസ്ത വേദികളിൽ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാർ 27/10/2019. ഞായറാഴ്ച രാവിലെ  കുറ്റൂർ നോർത്ത് സ്കൂളിൽ വെച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവ കലാപരി പാടികളുടെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിക്കാനിരിക്കെവെയാണ് മുണ്ട്യാം തടം വാട്സ് ആപ്പ് ഗ്രൂപ്പിന്റെ  സ്നേഹോപഹാരം ലഭിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസൽ കൂളിപ്പാലാക്കൽ നിർവഹിച്ചു. സായം പ്രഭ ഇംബ്ലിമെൻറ് ഓഫീസർ ശ്രീമതി കമലാ ഭായ് അദ്ധ്യക്ഷത വഹിച്ചു. മെംബർമാരായ ഇ. മുഹമ്മദലി , അശ്റഫ് പറാഞ്ചേരി , ലതീഫ് പൂവഞ്ചേരി , ലാന്റ്സ് ക്ലബ് അംഗം മുനീർ ബുഖാരി , മുണ്ട്യാംതടം വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരായ പൂയിത്തറ അബ്ദുറഹ്മാൻ ( ബാവ) , സക്കീർ മുണ്ട്യാം വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളായ സൈതലവി ഹാജി മുതലായവർ ചടങ്ങിൽ പങ്കെടുത്തു. വേങ്ങര ഗ്രാമ പഞ്ചായത്ത് തലത്തിൽ അവതരിപ്പി ക്കാൻ അവസരം ലഭിച്ച തിന് പുറമെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് തലത്തിലും അവതരി പ്പിക്കാൻ അവസരം ലഭിച്ച തിൽ വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗര ന്മാർ ഇരട്ടി സന്തോഷത്തിലാണ്

25 October 2019

രാമേട്ടൻ @ 72: അരനൂറ്റാണ്ടിന്റെ വായന

രാമേട്ടൻ @ 72: അരനൂറ്റാണ്ടിന്റെ വായന

രാമേട്ടൻ പത്രവായനയിൽ
വേങ്ങര:
72 പിന്നിട്ട കറുത്തേടത്ത്‌ രാമേട്ടന്റെ ദേശാഭിമാനി വായനയ്ക്ക്‌ പ്രായം അൻപത്‌ പിന്നിട്ടു. ഇന്നും ചെറുപ്പത്തിന്റെ അതേ ഊർജത്തിൽ  കടയിലെ തയ്യൽ മെഷീനുസമീപമിരുന്ന്‌ വായന തുടരുകയാണ്‌ ഈ വയോധികൻ. കണ്ണടയില്ലാതെയാണ്‌  വായന. വാർത്തകൾ, ലേഖനങ്ങൾ, മുഖപ്രസംഗം എന്നിവയെല്ലാം പ്രഭാതത്തിലെ ഒറ്റവായനയിൽ ആ തലച്ചോറിലെത്തും. അതിനിടെ കടയിൽ വരുന്ന പതിവുകാർക്കെല്ലാം തയ്ച്ചുവച്ച ഉടുപ്പുകൾക്കൊപ്പം വായനയിലെ വിവരങ്ങളും ലഭ്യമാക്കും.  1966ലാണ്‌ ദേശാഭിമാനിയുമായുള്ള ഈ അഭേദ്യബന്ധം തുടങ്ങുന്നത്‌.  പിന്നെ ഒരിക്കലും ആ പതിവ് മുടങ്ങിയിട്ടില്ല. -  67ലാണ്‌ സിപിഐ എം അംഗമാവുന്നത്‌.  52 വർഷമായി ഇന്നും അംഗത്വം പുതുക്കുന്നു. അതിനിടെ നാലുതവണ കണ്ണമംഗലം  ബ്രാഞ്ച് സെക്രട്ടറിയായി. രണ്ടുതവണ വേങ്ങര ലോക്കൽ കമ്മിറ്റി അംഗവുമായി.

കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്തിയിരുന്ന കാലത്താണ് രാമേട്ടൻ പാർടിയുമായി അടുക്കുന്നത്. വെന്നിയൂരിലെ അമ്മാവന്റെ വീട്ടിൽനിന്നായിരുന്നു  പ്രൈമറി വിദ്യാഭ്യാസം. സ്കൂൾ വിട്ടുവരുമ്പോൾ പലപ്പോഴും കമ്യൂണിസ്റ്റുകാരുടെ പ്രസംഗങ്ങളുണ്ടാവും. ഈ പ്രസംഗങ്ങളിലെ പാവങ്ങളുടെ കഷ്ടപ്പാടുകൾ തന്റേതുകൂടിയാണെന്ന തിരിച്ചറിവാണ് രാമേട്ടനെ പാർടിയിലേക്ക്‌ അടുപ്പിച്ചത്‌.   57ൽ ഇ എം എസ് സർക്കാർ കൊണ്ടുവന്ന ഉച്ചഭക്ഷണ പദ്ധതിയും ആകർഷിച്ചു. 

പാർടി പിളരുന്നതിനുമുമ്പുതന്നെ നേതാക്കളുമായി ഇദ്ദേഹത്തിന്‌ ബന്ധമുണ്ടായിരുന്നു. പിന്നീട്‌ സിപിഐ നേതാക്കളായ  പി ഗംഗാധരൻ, കോയക്കുഞ്ഞു നഹ, സിപിഐ എം നേതാക്കളായിരുന്ന പരമേശ്വരൻ എമ്പ്രാന്തിരി, കെ ബാപ്പു തുടങ്ങിയവരുമായി  ബന്ധംപുലർത്തി. 95ൽ  തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പ്  വേളയിൽ കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ തന്റെ തയ്യൽ കടയിൽ വിശ്രമിച്ചത്‌ രാമേട്ടന്‌ ഇന്നും ഓർമയുണ്ട്‌.  

വർഗ–-ബഹുജന സംഘടനകളുടെ നേതൃതലത്തിലും രാമേട്ടൻ പ്രവർത്തിച്ചു.  95ൽ അവിഭക്ത  വേങ്ങര പഞ്ചായത്തിൽ മെമ്പറും സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു.  ഇപ്പോൾ സിപിഐ എം  തോട്ടശേരിയറ ബ്രാഞ്ച് അംഗമാണ്‌. ഭാര്യക്കും നാലുമക്കൾക്കുമൊപ്പം  പുള്ളിപ്പാറയിലെ കുറക്കൻപറമ്പിലാണ്‌ താമസം. എഴുപതുകഴിഞ്ഞിട്ടും ദേശാഭിമാനിയുടെ പ്രചാരണ പ്രവർത്തനങ്ങളിലും ഊർജിതം.

24 October 2019

പറപ്പൂർ ഗ്രാമപഞ്ചായത്തിന് ISO സർട്ടിഫിക്കറ്റ്

പറപ്പൂർ ഗ്രാമപഞ്ചായത്തിന് ISO സർട്ടിഫിക്കറ്റ്

പറപ്പൂർ പഞ്ചായത്ത് ISO സർട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിന് വേണ്ടി മാസങ്ങളോളമായി തീവ്രയത്നത്തിലായിരുന്നു.പഞ്ചായത്ത് ഉദ്യോഗസ്ഥൻ മാരും ഭരണ സമിതിക്കാരും പഞ്ചായത്തിന്റെ എല്ലാ കാര്യത്തിലും വളരെ അടുക്കും ചിട്ടയും വരുത്തുന്നതിന്നു വേണ്ടി രാവും പകലും കഠിനമായ ജോലിത്തിരക്കിലായിരുന്നു.

  ഈ മാസം 3ന് ISO യുടെ ഭാഗമായി ഗവൺമെന്റ് ചുമതലപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥന്റെ ചുമതലയിൽ ഭരണസമിതി മെമ്പർ മാരേയും ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തി മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിംഗിന്റെ ആദ്യഘട്ടത്തിൽ എന്താണ് ISO എന്നും അതിന്റെ പ്രത്യേകതയും വിവരിച്ചുതരികയും, ശേഷം പഞ്ചായത്ത് മുഴുവനായും ഓഡിറ്റ് നടത്തുകയും തുടർന്ന് രണ്ടാം ഘട്ടത്തിൽ ഓഡിറ്റിങ്ങിൽ കണ്ട പോരായ്മകളെ ബന്ധപ്പെട്ടവരെയെല്ലാം ബോധ്യപ്പെടുത്തുകയും ചെയ്തു.

   ശേഷം 19/10/19 ന് ഇതുപോലെ വീണ്ടും മീറ്റിംഗ് വിളിച്ച് ചേർത്തു. സൂചിപ്പിച്ച പോരായ്മകൾ നികത്തിയതിന്റെ അടിസ്ഥനത്തിൽ 21/10/19ന്  1SOസർട്ടിഫിക്കറ്റ് നൽകി രേഖപ്പെടുത്തി.
അങ്ങിനെ പഞ്ചായത്തിന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും.

വാർദ്ധക്യ സഹജമായ രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നവർക്ക് ഒരു കൈത്താങ്ങ്

വാർദ്ധക്യ സഹജമായ രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നവർക്ക് ഒരു കൈത്താങ്ങ്

സായംപ്രഭാ ഹോം വേങ്ങര ഗ്രാമ പഞ്ചായത്തും കോട്ടക്കൽ ചോലക്കുണ്ട് കർമ്മസിദ്ധി ഇന്റർനാഷണൽ ആയുർവേദ ഹോസ്പിറ്റലും സംയുക്തമായി സങ്കടിപ്പിക്കുന്ന വയോജനങ്ങൾക്കായുള്ള സൗജന്യ ആയുർവേദ ക്യാമ്പിലേക്കുള്ള റജിസ്റ്റ്റേഷൻ ആരംഭിച്ചിരിക്കുന്നു.
 കോട്ടക്കൽ പറപ്പൂർ ചോലക്കുണ്ടിൽ പ്രവര്ത്തിച്ചുവരുന്ന കിയാ ഹോസ്പിറ്റലിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ  പ്രശസ്ത ആയുർവേദ ചികിത്സകൻ ഡോക്ടർ കെ.ജി. വിദ്യാസാഗരൻ(റിട്ട. പ്രൊഫസർ കോട്ടക്കൽ ആയുർവേദ കോളേജ്) ന്റെ നേതൃത്വത്തിൽ വിദഗ്‌ധ ഡോക്ടർമാരടങ്ങുന്ന പാനൽ രോഗ നിർണ്ണയം നടത്തി ചികിത്സ നിശ്‌ചയിക്കുന്നു. 2019 നവംബർ ആദ്യവാരത്തിൽ ആരംഭിക്കുന്ന ക്യാമ്പ് രണ്ടാഴ്ചക്കാലം നീണ്ടു നിൽക്കുന്നതാണ്.
പ്രസ്തുത ക്യാമ്പിൽ പക്ഷാഘാതം, പാർക്കിൻസോണിസം, രക്തവാതം, ആമവാതം, സന്ധിരോഗങ്ങൾ, നട്ടെല്ല് രോഗങ്ങൾ (കഴുത്തുവേദന, നടുവേദന), എക്‌സീമ, സോറിയാസിസ് തുടങ്ങിയ ത്വക്ക് രോഗങ്ങൾ, രക്ത സംബന്ധമായ രോഗങ്ങൾ, അലർജി, ആസ്ത്മ, പ്രമേഹം, മൂത്രക്കല്ല്, പ്രോസ്റ്റേറ്റ്ഗ്രന്ഥി വീക്കം, സ്ത്രീരോഗങ്ങൾ, അർശസ്സ്, ഫിസ്റ്റുല, ദീർഘകാലം പഴക്കമുള്ള വ്രണങ്ങൾ, എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ നിർദ്ദേശിക്കുന്നതാണ് . 
ക്യാമ്പിനെ കുറിച്ച് കൂടുതലറിയാനും രജിസ്റ്റർ ചെയ്യാനും വേങ്ങര സായംപ്രഭാ ഹോമുമായി 2019 നവംബർ ഒന്നിന് മുമ്പായി ബന്ധപ്പെടുക.

21 October 2019

ഉപജില്ല ഗാന്ധി ദർശൻ കലാമേള എടരിക്കോടും കുറ്റൂരും ചാമ്പ്യൻമാർ

ഉപജില്ല ഗാന്ധി ദർശൻ കലാമേള 
എടരിക്കോടും കുറ്റൂരും ചാമ്പ്യൻമാർ
വേങ്ങര: ഉപജില്ല ഗാന്ധി ദർശൻ കലാമേള സമാപിച്ചു. അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലിൽ അധ്യക്ഷത വഹിച്ചു.പി.കെ.നാരായണൻ ഗാന്ധി സന്ദേശം നൽകി.എ.ഇ.ഒ വി.കെ ബാലഗംഗാധരൻ, പൂക്കുത്ത് മുജീബ്, കെ. നഹീം, പി.സെയ്തലവി, വി.എൻ ഹരിദാസൻ, കെ.ഷാഹിദ എന്നിവർ പ്രസംഗിച്ചു. 500 പേർ പങ്കെടുത്ത മൽസരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പി.കെ.എം എച്ച് എസ് എസ് എടരിക്കോടും യു.പി വിഭാഗത്തിൽ പി.എം.എസ്.എ എം യു .പി എസ് കുറ്റൂരും ചാമ്പ്യൻമാരായി. ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.ഒതുക്കുങ്ങൽ രണ്ടാം സ്ഥാനവും എം.യു.എച്ച്.എസ് ഊരകം മൂന്നാം സ്ഥാനവും നേടി.യു.പി.വിഭാഗത്തിൽ എ.ആർ.നഗർ എച്ച്.എസ്.എസ് ചെണ്ടപ്പുറായ രണ്ടാം സ്ഥാനവും ജി.എം യു.പി എസ് ചേറൂർ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുള്ളാട്ട് സലീം ഉദ്ഘാടനം ചെയ്തു.കലയപുരം മോനച്ചൻ, കെ.സക്കീന, എം.അബ്ദുള്ളക്കുട്ടി.വി.സൈനത്ത് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: ഉപജില്ല ഗാന്ധിദർശൻ കലോൽസവം കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

20 October 2019

ഇൻകെൽ സംഘം സ്കൂൾ സന്ദർശിച്ചു ചാക്കീരി ഗവൺമെന്റ് മാപ്പിള യുപി സ്കൂളിന് 3 കോടിയുടെ ഫണ്ട്

ഇൻകെൽ സംഘം സ്കൂൾ സന്ദർശിച്ചു
ചാക്കീരി ഗവൺമെന്റ് മാപ്പിള യുപി സ്കൂളിന് 3 കോടിയുടെ ഫണ്ട്
ചേറൂർ: ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ഗവർമെന്റ് യു പീ സ്കൂളിൽ പുതിയ കെട്ടിട നിർമ്മാണത്തിന് ബജറ്റിൽ വകയിരുത്തിയതുമായി ബന്ധപ്പെട്ട് പ്രതിനിധി സംഘം സ്കൂൾ സന്ദർശിച്ചു. വേങ്ങര എം.എൽ.എ കെ.എൻ.എ ഖാദറിന്റെ അഭ്യർത്ഥനയെ തുടർന്ന് സർക്കാർ ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിരുന്നു. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പുതിയ കെട്ടിട നിർമാണപദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്  വേണ്ടി യാണ് ഇൻകെൽ പ്രതിനിധി സംഘം സ്കൂൾ സന്ദർശിച്ച്ത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച്  മൂന്ന് നിലകളിലായി 18 ക്ലാസ്സ് മുറികളും ലാബ് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കും.
 വേങ്ങര ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി,ഇൻകെൽ ചീഫ് എഞ്ചിനിയർ പ്രേംകുമാർ ശങ്കരപണിക്കർ, എ.ജി.എം മീര, എഞ്ചിനിയർമാരായ കൃഷ്ണരാജ്, ആദർശ്, എം.എൽ.എയുടെ പ്രതിനിധി പഞ്ചിളി അസീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പി.ടി.എ പ്രസിഡന്റ് എപി സൈദലവി,സ്കൂൾ ഹെഡമാസ്റ്റർ സൈദലവി. പി, ഇസ്മായിൽ P, എം.അബ്ദുല്ല, ഇസ്മാഈൽ ap,mk ജാബിർ  എന്നിവർ നേതൃത്വ

16 October 2019

ഇന്ന് ലോക ഭക്ഷ്യദിനം അബു ഹാജി കാണിച്ചു; ഇതാണ്‌ അക്വാപോണിക്സ്

ഇന്ന് ലോക ഭക്ഷ്യദിനം
അബു ഹാജി കാണിച്ചു; ഇതാണ്‌ അക്വാപോണിക്സ്
വേങ്ങര: കൃഷിക്ക്‌  സ്ഥലപരിമിതി പ്രശ്‌നമല്ലെന്ന്‌ തെളിയിച്ച്‌ വലിയോറ സ്വദേശി അഞ്ചുകണ്ടൻ അബു ഹാജി. അക്വാപോണിക്സ്  കൃഷിരീതിയാണ്‌ ഈ കർഷകൻ വിജയകരമായി പരീക്ഷിക്കുന്നത്‌.  ഭക്ഷ്യയോഗ്യമായ ജീവികളെ വെള്ളത്തിൽ വളർത്തുന്നരീതിയായ അക്വാകൾച്ചറും മണ്ണില്ലാത്ത കൃഷിരീതിയായ ഹൈഡ്രോപോണിക്സുംകൂടി ചേർന്നതാണ് അക്വാപോണിക്സ്‌. മണ്ണിൽനിന്നുള്ള ശത്രുകീടങ്ങളുടെ ആക്രമണം, ജലനഷ്ടം എന്നിവ തീർത്തും ഇല്ലാതാക്കാനും വളം ചേർക്കലും കീടനാശിനി പ്രയോഗവും ഒഴിവാക്കാനും കഴിയുന്നതാണ്‌ ഈ രീതി.  

രണ്ടുഭാഗങ്ങളാണ് അക്വാപോണിക്സ് കൃഷിക്കുള്ളത്.  മത്സ്യം വളർത്താനാവശ്യമായ സംഭരണിയും  ചെടികൾ നിർത്തുന്നതിനും വെള്ളം ഒഴുക്കിവിടുന്നതിനും  പിവിസി കുഴലുകളും. സംഭരണിയിൽനിന്നുള്ള ജലം കുഴലുകൾ വഴി ഒഴുക്കിവിട്ട് വീണ്ടും സംഭരണിയിലേക്ക് എത്തുന്നവിധത്തിൽ ചെറിയ മോട്ടോർ പമ്പുവച്ച് വെള്ളം ഒഴുക്കിവിടാനാകണം. ഒരുവർഷമുള്ള എല്ലാ വിളകളെയും ഇതിലൂടെ വളർത്താം. എന്നാൽ, കിഴങ്ങുവിള വളർത്തുന്നത് കുഴലുകളിലൂടെയുള്ള ജലമൊഴുക്കിന് തടസ്സമാകും. ഒന്നരയോ രണ്ടോ ഇഞ്ച് വ്യാസമുള്ള പിവിസി കുഴലുകൾ ഇതിനായി തെരഞ്ഞെടുക്കണം.   കുഴലുകളിൽ ചെടികൾ താങ്ങിനിർത്താൻ തുളകൾ ക്രമീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.  തുളകൾക്കുതാഴെ കരിങ്കൽ ചീളുകളോ മണൽ ചരലോ ഇട്ട് ചെടി താങ്ങിനിർത്താം. പിവിസി കുഴലുകളിലേക്ക് മത്സ്യം വളർത്തുന്ന സംഭരണിയിൽനിന്ന്‌ വെള്ളം ഒഴുക്കിവിടുന്നു, ഒപ്പം  മീനുകളുടെ വിസർജ്യത്തിലെ അമോണിയ വെള്ളത്തിലൂടെ ചെടികളുടെ ചുവട്ടിൽ എത്തുമ്പോൾ നൈട്രജനായി മാറി ഒരേസമയം വെള്ളവും വളവും ലഭിക്കുന്നു. അബു ഹാജി ഇന്റർനെറ്റ് വഴിയാണ് അക്വാപോണിക്സിനെ പരിചയപ്പെടുന്നത്. രണ്ട്‌ വർഷംമുമ്പ് മണ്ണുത്തി കാർഷിക സർവകലാശാലാ ആഭിമുഖ്യത്തിൽ നടന്ന രാജ്യാന്തര പ്രദർശനത്തിൽ   നിരവധി പേർ അഭിനന്ദിച്ചിരുന്നു.  ഏറെക്കാലം അബുദാബി ടെലഫോൺസിൽ ജോലിചെയ്ത ഈ കർഷകന്‌  സഹായവുമായി ഭാര്യയും പേരമക്കളുമെല്ലാം കൂട്ടുണ്ട്‌.  

13 October 2019

"സി. എച്ച്. മുഹമ്മദ്‌ കോയ പ്രതിഭ ക്വിസ് "ഉപജില്ല തല മത്സരം സമാപിച്ചു

"സി. എച്ച്. മുഹമ്മദ്‌ കോയ പ്രതിഭ ക്വിസ് "ഉപജില്ല തല മത്സരം സമാപിച്ചു

വേങ്ങര :KSTU സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന "സി. എച്ച്. മുഹമ്മദ്‌ കോയ പ്രതിഭ ക്വിസ് "ഉപജില്ല തല മത്സരം സമാപിച്ചു.സെപ്റ്റംബർ 30ന് നടന്ന സ്കൂൾ തല മത്സരത്തിൽ ഒന്നും, രണ്ടും സ്ഥാനം നേടിയവരാണ് ഉപജില്ല തല മത്സരത്തിൽ പങ്കെടുത്തത്.എൽ. പി,  യു. പി, ഹൈ സ്കൂൾ വിഭാഗങ്ങളിൽ നിന്നായി നൂറിലധികം വിദ്യാർഥികൾ മത്സരത്തിൽ  പങ്കെടുത്തു.ആവേശകരമായ മത്സരത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് വൈഷ്ണവി എ സ് കുമാർ, മുഹമ്മദ്‌ സലീൽ (MUHSS ഊരകം )ഒന്നാം സ്ഥാനവും, ശ്രീനന്ദ് സുധീഷ്  പി .  ശിവദ എ.സ് ( GMHSS CU ക്യാമ്പസ്‌ )രണ്ടാം സ്ഥാനവും, സൽഹ എം. കൽഫാൻ, ഫാദി ലത്തീഫ്. സി. (GVHSS വേങ്ങര )മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു. പി. വിഭാഗത്തിൽ നിന്നും അദ്വൈത് മോഹൻ, ഹംദ ജബീൻ പി. കെ (GUPS ക്ലാരി )ഹന്ന എസ്.വി, നവ്യ എ.സ് (GMHSS CU ക്യാമ്പസ്‌ )അമൻ റാഷിദ്. കെ. വി, ആദിൽ. കെ (AKHMUPS ചാത്രത്തൊടി )എന്നിവർ യദാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എ ൽ. പി. വിഭാഗത്തിൽ നിന്ന് മുഹമ്മദ്‌ നിഹാൽ, മുഹമ്മദ്‌ ശമ്മാസ് (AMLPS കുണ്ടിൽ പറമ്പ)ദേവിക എൻ.എസ്, അഫിൻ. സി. റിയാസ് (AMLPS തോട്ടശ്ശേരിയറ), ഇജ്‌ലാൻ തോതുങ്ങൽ, ശഹാൻ അരീക്കൻ (GLPS എടക്കപറമ്പ )തുടങ്ങിയവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.കെ. ബഷീർ അഹമ്മദ് അധ്യക്ഷതവഹിച്ച ചടങ്ങിൽ  വിജയികൾക്കുള്ള സമ്മാനദാനം തെന്നല പഞ്ചായത്ത് പ്രസിഡന്റ് എം. പി. കുഞ്ഞി മൊയ്‌തീൻ നിർവഹിച്ചു. ഇ. കെ. അബ്ദു റസാഖ് (മാനേജർ KHMHSS വാളക്കുളം )കെ ടി അമാനുള്ള(ജില്ല ട്രെഷറർ KSTU ) ശരീഫ് തെന്നല (സെക്രട്ടറി തെന്നല പഞ്ചായത്ത്‌ മുസ്ലിം ലീഗ് )എം. ഫൈസൽ (KSTU സ്റ്റേറ്റ് കമ്മിറ്റി അംഗം ) തുടങ്ങിയവർ സംസാരിച്ചു. പി. പി. ബാബു ശിഹാബ്,കെ. നിസാർ, ആഷിഖ് പി, ആബിദ് പാക്കട,ആഷിഫ്, അൻവർ സാദത്ത്, മുനീർ മോൻ, തുടങ്ങിയവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ചടങ്ങിൽ AK ഷമീർ സ്വാഗതവും, ഫൈസൽ മറ്റത്തൂർ നന്ദിയും പറഞ്ഞു.  

11 October 2019

വേങ്ങരയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു

വേങ്ങരയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു

വേങ്ങര സിനിമാഹാൾ ജങ്ഷനിലും പരിസരങ്ങളിലും (ചേറൂർ റോഡ് - മിനി ബസാർ, കോട്ടയ്ക്കൽ റോഡ്, ഹൈസ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിലടക്കം) തെരുവുനായ്ക്കൾ വർദ്ധിച്ച് വരുന്നത് ജനജീവിതത്തെ ബാധിയ്ക്കുന്നു. വേങ്ങര വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ അടക്കം ചെറുതും വലുതുമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് പോകുന്ന വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും, ബി.എസ്.എൻ.എൽ ഓഫീസ്, പോലീസ് സ്റ്റേഷൻ, ഫെഡറൽ ബാങ്ക്, തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്കും, നിരവധിയായ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്കും വരുന്ന ജീവനക്കാർക്കും നാട്ടുകാർക്കും ഇവ ഭീഷണിയാകുന്നു..ഈയടുത്ത കാലത്തായി രാപകൽ ഭേദമില്ലാതെ നായ്ക്കൾ റോഡിൽ അലഞ്ഞുനടക്കുന്നത് വാഹനഗതാഗതത്തെയും ബാധിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ബൈക്കുകളുടെ ചക്രങ്ങൾക്കിടയിൽ കുടുങ്ങി അപകടം സംഭവിയ്ക്കുന്നുണ്ട്. 
ഇങ്ങനെ അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ബാധിയ്ക്കാനുള്ള സാധ്യതയും ഏറെയാണ്.
ഒരാഴ്ചയോളമായി തലയുടെ ഒരു വശം മുഴുവൻ മുറിവു പറ്റി ചീഞ്ഞളിഞ്ഞ് വേദന സഹിയ്ക്കാൻ കഴിയാതെ ദുർഗന്ധം വമിപ്പിച്ച് വഴിയാത്രക്കാരിൽ ഭീതി പടർത്തി റോഡിലൂടെ പരക്കം പായുന്ന ഒരു നായ സ്ഥിരം കാഴ്ചയാണ്. 
ഇത്തരത്തിൽ ജനങ്ങളിൽ ഭീതി പരത്തുന്ന നായ്ക്കളിൽ നിന്നും ജനജീവിതം സ്വൈര്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിയ്ക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്രയും വേഗം ഇടപെടണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.

കെട്ടിട വാടക കുറക്കണം : KVVES വേങ്ങര യൂണിറ്റ്

കെട്ടിട വാടക കുറക്കണം : KVVES വേങ്ങര യൂണിറ്റ്

വേങ്ങര: കടുത്ത വ്യാപാര മാന്ദ്യം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ വേങ്ങരയിലെ വ്യാപാരികൾക്ക്   വാടക കുറച്ച് നൽകണമെന്ന് കെട്ടിട ഉടമസ്ഥരോട്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് സെക്രട്ടറിയേറ്റ് യോഗം അഭ്യർത്ഥിച്ചു. 
 
ഇതുവരെ വേങ്ങരയിലെ വ്യാപാരികൾക്ക് താങ്ങും തണലുമായി നിന്ന കെട്ടിട ഉടമസ്ഥർ ഈ പ്രതിസന്ധി ഘട്ടത്തിൽ വാപാരികളുടെ ഈ ന്യായമായ ആവശ്യം അനുഭാവപൂർവം പരിഗണിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

പ്രസിഡണ്ട് എ കെ കുഞ്ഞിതുട്ടി ഹാജി അധ്യക്ഷതവഹിച്ചു. പി അസീസ് ഹാജി സ്വാഗതം ആശംസിച്ചു. എം കെ സൈനുദ്ദീൻ ഹാജി, എം മൊയ്തിൻ ഹാജി ,കെ.ആർ കുഞ്ഞിമുഹമ്മദ്,ടി.കെ കുഞ്ഞുട്ടി,ഒ.അലവി ഹാജി,എ.കെ യാസർ അറഫാത്ത്, കെ.പി റഷീദ് 'ജെയ്കൊ കുഞ്ഞിതു എന്നിവർ 
സംസാരിച്ചു.

10 October 2019

കാഴ്ചയ്ക്കപ്പുറം

കാഴ്ചയ്ക്കപ്പുറം

ലോകതപാൽ ദിനത്തിൽ തപാൽ സ്റ്റാമ്പുകളുടെ വിസ്മയാവഹമായ കാഴ്ചകളൊരുക്കി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകര. ഒളകര പോസ്റ്റ് ഓഫീസിനു മുന്നിൽ  *കാഴ്ചയ്ക്കപ്പുറം* എന്ന പരിപാടിയിലൂടെ  
തപാൽ സ്റ്റാമ്പുകളുടെ കമനീയ ശേഖരമാണ് ഒരുക്കിയിരുന്നത്. ലോകത്തിൽ മൂന്നാമതായി ഇറങ്ങിയ റെഡ് പെന്നി സ്റ്റാമ്പും, സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ്, ഇരുന്നൂറോളം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്റ്റാമ്പുകൾ, ഖാദി തുണിയിൽ ഇറങ്ങിയ ഗാന്ധിജിയുടെ സ്റ്റാമ്പ് , ശ്രീനാരായണ ഗുരുവിൻറെ പേരിൽ ശ്രീലങ്കയിൽ ഇറങ്ങിയ സ്റ്റാമ്പ്, മലപ്പുറം ജില്ലയിൽ നിന്നും തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ഇ.എം.എസ് , വള്ളത്തോൾ, ശിഹാബ് തങ്ങൾ എന്നിവരുടെ  സ്റ്റാമ്പുകൾ, വിവിധ ചരിത്രങ്ങൾ വെളിപ്പെടുത്തുന്ന മിനിയേച്ചർ ഷീറ്റ്, വിവിധ കാലഘട്ടങ്ങളിലായി ഇറങ്ങിയ ചിൽഡ്രൻസ് സ്റ്റാമ്പ്, ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ വിവിധ മണങ്ങളുള്ള സ്റ്റാമ്പുകൾ, ഗാന്ധിജിയുടെ 150 ആം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാമ്പ്,
വിവിധ ആകൃതികളിൽ ഉള്ള തപാൽ സ്റ്റാമ്പുകൾ, കേരളത്തിലെ വിവിധ കലാരൂപങ്ങളെ പ്രതിനിധീകരിക്കുന്ന സ്റ്റാമ്പുകൾ,
ഇത്തരത്തിൽ സ്റ്റാമ്പുകളുടെ വൈവിധ്യവും വും വിജ്ഞാനപ്രദവുമായ ഒരു പ്രദർശനമാണ് ഒളകര തപാൽ ഓഫീസിനു മുമ്പിൽ ഒരുക്കിയത്. സ്കൂൾ പിടിഎ യുടെയും, തപാൽ വകുപ്പിന്റെയും  സംയുക്താഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്. ഒളകര പോസ്റ്റ് മാസ്റ്റർ എൻ.കെ പുകയൂർ, പിടിഎ അംഗം ഇബ്രാഹിം മൂഴിക്കൽ, ഹെഡ് മാസ്റ്റർ എൻ.വേലായുധൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ അബ്ദുൽകരീം കാടപ്പടി, സോമരാജ്, റഷീദ്, ഷാജി, ഷഫീഖ് അലി  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ദേശീയ തപാൽ ദിനാചരണം

ദേശീയ തപാൽ ദിനാചരണം

ഒക്ടോബർ 10 - ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്. എസിൽ അദ്ധ്യാപകർക്ക് കത്തയക്കാൻ കുട്ടികൾക്ക് അവസരമൊരുക്കി. "എന്റെ പ്രിയപ്പെട്ട ടീച്ചർക്ക് " എന്ന് പേരിട്ട പ്രോഗ്രാമിൽ തങ്ങളുടെ അദ്ധ്യാപകർക്ക് ക്ലാസിനെ കുറിച്ചും മറ്റ് വിശേഷങ്ങൾ പങ്ക് വെച്ചും കത്തുകളയക്കാൻ കുട്ടികൾക്ക് അവസരം കിട്ടി. 
    പുതു സാങ്കേതിക വിദ്യയുടെ കാലത്ത് കാലഹരണപ്പെട്ട് പോകുന്ന തപാൽ സംവിധാനം പുതുതലമുറക്ക് പരിചയപ്പെടുത്താനുദ്ദേശിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നൂറിൽ പരം കത്തുകൾ അദ്ധ്യാപകരെ തേടിയെത്തി. കൊണ്ടോട്ടി ഇ എം.ഇ. എ ട്രെയിനിംഗ് കോളേജിലെ അദ്ധ്യാപക-വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് തപാൽ ദിനാചരണം നടന്നത്. 
   കെ. നവാസ്, എം.പി. ഹബീബ് റഹ്മാൻ, ഷിജി, മുർഷിദ ജാസ്മിൻ, നസീറ. നാസിയ, ഷീബ, റിൻഷ ഷെറിൻ, ഗോപിക, റൗഫില, സുരഭി, ഹസ്ന തുടങ്ങിയ അദ്ധ്യാപക-വിദ്യാർത്ഥികൾ നേതൃത്വം നൽകി.

സ്വലാത്തുന്നാരിയ്യ വാർഷിക മഹാ സമ്മേളനത്തിന്‌ ഇന്ന്(വെള്ളി) തുടക്കമാവും

സ്വലാത്തുന്നാരിയ്യ വാർഷിക മഹാ സമ്മേളനത്തിന്‌  ഇന്ന്(വെള്ളി) തുടക്കമാവും

വലിയോറ: ചിനക്കൽ ജുമാ മസ്ജിദിൽ  മാസം തോറും നടന്നു വരാറുള്ള സ്വലാത്തുന്നാരിയ്യയുടെ മുപ്പത്തിയെട്ടാമത് വാർഷിക മഹാ സമ്മേളനത്തിന്  ജുമാമസ്ജിദ് അങ്കണത്തിൽ ഇന്ന് തുടക്കമാകും. ഇന്നു മുതൽ മൂന്നു ദിവസങ്ങളിലായി  വൈകുന്നേരം 6:30 ന് പ്രമുഖ ഖുർആൻ പ്രഭാഷകൻ ശാഫി സഖാഫി മുണ്ടമ്പ്ര സൂറത്തു ലുഖ്മാൻ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.പതിനാലാം തിയ്യതി തിങ്കളാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ സമസ്ത ട്രഷറർ താജുൽ മുഹഖിഖീൻ കോട്ടൂർ ഉസ്താദ് പ്രാരംഭ പ്രാർത്ഥന നിർവഹിക്കും. സമസ്ത സെക്രട്ടറി മുഹ് യിസുന്ന പൊന്മള ഉസ്താദ് ഉദ്ഘാടനം ചെയ്യും. അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി  മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ബായാർ തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി,സയ്യിദ് ജഹ്ഫർ തുറാബ് പാണക്കാട്, സയ്യിദ് മൻസൂർ ബുഖാരി, അബ്ദുല്ല കുട്ടി മഖ്ദൂമി,പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി, അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി എം.എ.അസീസ് സഖാഫി എലമ്പ്ര, അബ്ദുൽജബ്ബാർ ബാഖവി വെങ്കുളം,ടി.കെ.ഉബൈദുല്ല ഇർഫാനി,അബ്ദുല്ല സഖാഫിചേറൂർ  മറ്റു പ്രമുഖ പണ്ഡിത സദാ ത്തീങ്ങൾ,ഉമറാക്കൾ  സംബന്ധിക്കും.

ലോക കാഴ്ച ദിനം ആചരിച്ചു

ലോക കാഴ്ച ദിനം ആചരിച്ചു

വേങ്ങര:- അന്തർദേശീയ കാഴ്ചാ  ദിനത്തോടനുബന്ധിച്ച് വേങ്ങര പഞ്ചായത്ത് സായംപ്രഭാ ഹോമും, ഐറ്റീസ് മലബാർ കണ്ണാശുപത്രി മലപ്പുറവും സംയുക്തമായി വിവിധ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് അങ്കണത്തിൽ നിന്നും ആരംഭിച്ച കാഴ്ചാദിന സന്ദേശ ബോധവൽക്കരണ റാലിയിൽ സായംപ്രഭാ ഹോമിലെ വയോജനങ്ങളും ഐറ്റീസ് മലബാർ കണ്ണാശുപത്രിയിലെ ഒപ്ടോമെട്രി വിദ്യാർത്ഥികളും അണിനിരന്നു. പ്രസ്തുത പരിപാടി വേങ്ങര ബ്ലോക്ക് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ് ഫ്ലാഗ്ഓഫ് ചെയ്തു. 

തുടർന്ന് ഐടിസ് കണ്ണാശുപത്രിയുടെ നേതൃത്വത്തിലുള്ള സൗജന്യ നേത്ര പരിശോധന ക്യാമ്പ്  വാർഡ് മെമ്പർ ശ്രീ ചാത്തൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ വേങ്ങര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഫസൽ കൂളിപ്പിലാക്കൽ ഉദ്ഘാടനം ചെയ്തു. ആയിഷാബി, CDPO സിജി മജീദ്, സൂപ്പർവൈസർ കമല ഭായി, ഐടിസ് കണ്ണാശുപത്രി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഉദൈഫ്, ഐറ്റീസ്  കോളേജ് പ്രിൻസിപ്പൽ ധീരാജ്, PRM ഇസ്മയിൽ, ഹംസ പുല്ലം പലവൻ, ലത്തീഫ് പൂവഞ്ചേരി,  കെയർ ഗിവർ ഇബ്രാഹിം  എന്നിവർ സംസാരിച്ചു.

08 October 2019

സി.എച്ച് അനുസ്മരണവും എക്സിക്യുട്ടിവ് ക്യാമ്പും

സി.എച്ച് അനുസ്മരണവും എക്സിക്യുട്ടിവ് ക്യാമ്പും

വേങ്ങര പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റി 'എന്റെ സി.എച്ച്' എന്ന പേരിൽ വേങ്ങര വഫ കൺവെൻഷൻ  സെന്റററിൽ വെച്ച് സി.എച്ച് അനുസ്മരണവും എക്സിക്യുട്ടിവ് ക്യാമ്പും കോളേജ് യൂണിയൻ ഭാരവാഹികളെ ആദരിക്കുകയും ചെയ്തു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണൻ ഉൽഘടനം ചെയ്തു എ.കെ.എം. ഷറഫ് അധ്യക്ഷത വഹിച്ചു ജില്ലാ മുസ്ലിം യൂത്ത് ലീഗ് ഉപാധ്യക്ഷൻ ശരീഫ് കുറ്റൂർ സി.ച്ച്‌ അനുസ്മരണ പ്രഭാക്ഷണം നടത്തിനടത്തി എം.എസ്.എഫ്  ജില്ലാ പ്രസിഡന്റ് റിയാസ് പുൽപ്പറ്റ, എം.എസ്.എഫ്  ജില്ലാ വൈസ് പ്രസിഡന്റ് പി.എ ജവാദ്,  യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് മാളിയേക്കൽ, മണ്ഡലം  എം.എസ്.എഫ് പ്രസിഡന്റ്
നിഷാദ് എൻ.കെ, എം.എസ്.എഫ് മണ്ഡലം ട്രഷറർ ആമിർ മാട്ടിൽ, ഹാരിസ് സി. പി, സഹീർ അബാസ് നടക്കൽ പഞ്ചായത്ത് എം.എസ്.എഫ് ഭാരവാഹികളായ അർഷാദ് ഫാസിൽ പി.എ, സൽമാൻ അരീകുളം, സിറാജ് ഇ.വി,
നിയസുദ്ധീൻ താട്ടയിൽ, എന്നിവർ പ്രസംഗിച്ചു. ഇബ്രാഹീം എ.കെ സ്വഗതവും ജുനൈദ് എ.കെ.പി നന്ദിയും പറഞ്ഞു

07 October 2019

വേങ്ങര ഉപജില്ലാ ശാസ്ത്ര നാടക മത്സരം

വേങ്ങര ഉപജില്ലാ ശാസ്ത്ര നാടക മത്സരം

    വേങ്ങര ഉപജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ ശാസ്ത്ര നാടക മത്സരം കുറ്റൂർ നോർത്ത് KMHSSൽ നടന്നു.
വിവിധ സ്കൂളുകളിലെ ശാസത്ര നാടകങ്ങൾ അരങ്ങേറി.
 പ്രകൃതിദുരന്തങ്ങൾ, ജലദൗർലഭ്യം, പകർച്ച രോഗങ്ങളുടെ കാരണങ്ങൾ തുടങ്ങിയ ആനുകാലിക ശാസത്ര വിക്ഷയങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.
 മത്സരത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം അവതരിപ്പിച്ച കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ് എസ് ഒന്നാം സ്ഥാനം നേടി.
എടരിക്കോട് പി കെ.എം.എം എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും,വാളക്കുളംകെ.എച്ച് എം.എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.

ഡോ. സിമിൽ റഹ്മാൻ, സുഹ്റ ടീച്ചർ, മായ, ബീനകുമാരി, പ്രിൻസി, ഷിജു എന്നിവർ നേതൃത്വം നൽകി

അവധി യില്ലാതെ അറബിക് അധ്യാപകർ

അവധി യില്ലാതെ അറബിക് അധ്യാപകർ

സ്കൂൾ അവധി ദിനം ആയ മഹാനവമി ദിനത്തിൽ അവധി എടുക്കാതെ വേങ്ങര സബ്ജില്ലയിലെ അറബി അധ്യാപകർ
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് മുഴുവൻ അറബി അധ്യാപകരെയും ഐടി വിദക്തർ ആക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിശീലന പരിപാടിയിലാണ് അവധി എടുക്കാതെ അധ്യാപകർ പങ്കെടുത്തത്.
എടരിക്കോട് പി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു രണ്ടാം ഘട്ട ഐടി പരിശീലനം. അഞ്ച് ഘട്ടങ്ങളിൽ ആയി നടത്തുന്ന പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വേങ്ങരയിൽ നടന്നിരുന്നു.
2020 ജനുവരി ആകുമ്പോഴേക്കും മുഴുവൻ അറബി അധ്യപ്‌കരെയും ഐടി പരിശീലനം നൽകുകയാണ് സംഘടനയുടെ ലക്ഷ്യം.
എടരിക്കോട് പി കെ എം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന അധ്യാപക ഐടി പരിശീലനത്തിന് ശിഹാബ് കഴുങ്ങിൽ ക്ലാസ്സ് എടുത്തു.
ശ്രീ അബ്ദുറഹ്മാൻ അൻസാരി,വേങ്ങര സബ്ജില്ലാ ജന സെക്രട്ടറി അബ്ദുല്ല ഹുദവി,
മുഹമ്മദലി സി കെ പറപ്പൂർ എന്നിവർ ആശംസകൾ നേർന്നു
വീഡിയോ 👇👇👇👇👇
https://youtu.be/ODgM5SUkbwc

05 October 2019

കണ്ണമംഗലത്തെ മാലിന്യരഹിതമാക്കാൻ ‘ഹരിതം വിശുദ്ധം’ പദ്ധതി

കണ്ണമംഗലത്തെ മാലിന്യരഹിതമാക്കാൻ ‘ഹരിതം വിശുദ്ധം’ പദ്ധതി

കണ്ണമംഗലം:കണ്ണമംഗലം പഞ്ചായത്തിനെ അജൈവ മാലിന്യങ്ങളിൽനിന്ന് പൂർണമായും വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ’ഹരിതം വിശുദ്ധം മാലിന്യവിമുക്തം കണ്ണമംഗലം’ പദ്ധതി തുടങ്ങി.

വീടുകൾ, കടകൾ, ഓഫീസുകൾ, വിദ്യാലയങ്ങൾ തുടങ്ങിയവയിൽനിന്ന് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കൾ സന്നദ്ധപ്രവർത്തകർ ശേഖരിക്കുകയും തരംതിരിച്ച് സംസ്‌കരണത്തിനായി കയറ്റി അയക്കുകയും ചെയ്യും. ഗുണഭോക്താക്കളിൽനിന്ന് ചെറിയ തുക ഈടാക്കി പദ്ധതി വിപുലമാക്കും. പിന്നീട് മാലിന്യങ്ങൾ കത്തിക്കുകയോ വലിച്ചെറിയുകയോ ജലാശയങ്ങളിൽ നിക്ഷേപിക്കുകയൊ ചെയ്യുന്ന വീടുകൾക്കും സ്ഥാപനങ്ങൾക്കുമെതിരേ കർശന നിയമനടപടികൾ സ്വീകരിക്കും.
വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൾഹഖ് പദ്ധതി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുള്ളാട്ട് സലീം അധ്യക്ഷനായി. നിറവ് റഷീദ്, ബേബി ചാലിൽ, ടി.കെ. അബ്ദുട്ടി, കെ.പി. സരോജിനി, നെടുമ്പള്ളി സെയ്തു, സി.എം. ആമിനക്കുട്ടി, കെ. ജയലത, പുള്ളാട്ട് ഷമീർ, കാമ്പ്രൻ നൗഷാദ് എന്നിവർ പ്രസംഗിച്ചു

പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ ഒന്നാം ആണ്ട് പരിപാടികള്‍ക്ക് തിങ്കൾ തുടക്കമാകും

പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ 
ഒന്നാം ആണ്ട് പരിപാടികള്‍ക്ക് തിങ്കൾ തുടക്കമാകും

  • പറപ്പൂര്‍: പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാരുടെ ഒന്നാം ആണ്ട് ദിനത്തോടനുബന്ധിച്ച് നടക്കുന്ന അനുസ്മരണ പ്രാരര്‍ത്ഥനാ സമ്മേളനത്തിന്  (തിങ്കള്‍) തുടക്കമാകും. സിയാറത്ത്, മൗലിദ് പാരായണം, അനുസ്മരണം, മത പ്രഭാഷണം, തസവ്വുഫ് സെമിനാര്‍, മജ്‌ലിസുന്നൂര്‍, ഖത്മ് ദുആ, അന്നദാനം, ദുആ സമ്മേളനം, സ്മരണിക പ്രകാശനം എന്നീപരിപാടികള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജില്‍ വെച്ച് നടക്കും.മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ വിവിധ ദിവസങ്ങളിലായി അനുസ്മരണ സംഗമത്തില്‍ പങ്കെടുക്കും. നാളെ തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സി.എച്ച് ബാവ ഹുദവി പതാക ഉയര്‍ത്തുന്നതോടെ ആണ്ട് പരിപാടികള്‍ക്ക് തുടക്കമാവും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന മൗലിദ് പാരായണത്തിന് നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, ജഅ്ഫര്‍ തങ്ങള്‍ കുറ്റിപ്പുറം എന്നിവര്‍ നേതൃത്വം നല്‍കും. രാത്രി എട്ട് മണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ്സ് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. പറപ്പൂര്‍ ബാപ്പുട്ടി മുസ്‌ലിയാരുടെ ജീവിതം സമഗ്രമായി പ്രതിപാദിക്കുന്ന സ്മരണിക പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും. പരിപാടിയുടെ രണ്ടാം ദിവസമായ ഒക്ടോബര്‍ എട്ടിന് ചൊവ്വാഴ്ച ഉച്ചക്ക് നടക്കുന്ന തസവ്വുഫ് സെമിനാര്‍ സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും. സി. ഹംസ വിഷയാവതരണം നടത്തും.വൈകീട്ട് നാലരക്ക് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മജ്‌ലിസിന് നേതൃത്വം നല്‍കും. രാത്രി നടക്കുന്ന മതപ്രഭാഷണ സദസ്സില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സദസ്സ് ഉദ്ഘാടനം ചെയ്യും.  ഒക്ടോബര്‍ ഒമ്പതിന് ബുധനാഴ്ച രാവിലെ പത്ത് മണിക്ക് മൗലിദ് പാരായണ ശേഷം അന്നദാനമാരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.സി മുഹമ്മദ് ബാഖവി സംസാരിക്കും. വൈകീട്ട് നടക്കുന്ന ഖത്മ് ദുആ മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. രാത്രി ഏഴ് മണിക്ക് സമാപന ദുആ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്ഥാപന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.  സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.   സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അനുസ്മരണ പ്രഭാഷണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ദിക്ര്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. സി.കെ.എം സാദിഖ് മുസ്‌ലി യാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, കോട്ടുമല മൊയ്തീന്‍ മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, പി ഉബൈദുല്ല എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ, പി.കെ അബ്ദുറബ്ബ് എം.എല്‍.എ, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ മമ്മി ഹാജി വാണിയംകുളം, ഇബ്‌റാഹീം മുസ്‌ലിയാര്‍ മോളൂര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍,   മാനു മുസ്‌ലിയാര്‍ വല്ലപ്പുഴ, സബീല്‍ പാരന്റസ് കൗണ്‍സില്‍ പ്രസിഡന്റ് വി.ടി.എസ് ശിഹാബ് തങ്ങള്‍ പൊന്മുണ്ടം  സംബന്ധിക്കും.

ശുചിത്വ ഭവനം സുന്ദര ഭവനം

ശുചിത്വ ഭവനം സുന്ദര ഭവനം

മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മ വാർഷികാഘോഷ   വേളയിൽ                            "എല്ലായിടത്തും  ശുചിത്വം"
എന്ന അദ്ദേഹത്തിന്റെ  സന്ദേശ പ്രചരണാർത്ഥം ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ വീടുകൾ തോറും കയറിയിറങ്ങി ബോധവൽക്കരണ സന്ദേശയാത്ര നടത്തി. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി വീടുകളിൽ വിദ്യാർത്ഥികൾ  പോസ്റ്റർ പതിച്ചു . സീനിയർ അസിസ്റ്റന്റ്  സോമരാജ് പാലക്കൽ സന്ദേശയാത്ര ഫ്ലാഗ് ഓഫ് ചെയ്തു . 
ഗാന്ധി ജയന്തി ദിനത്തിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വിദ്യാലയവും പരിസരവും
വാർഡ് മെമ്പർ ഇസ്മായിൽ കാവുങ്ങലിന്റെ നേതൃത്വത്തിൽ ശുചീകരിച്ചിരുന്നു.ഗാന്ധി ക്ലബ് പ്രതിനിധികളായ പാർവതി, മിൻഹ , റിഫ ജെബിൻ,ഷഹ്മിയ, അനാമിക,ഹിഷാൻ എന്നി വിദ്യാർത്ഥികളും അധ്യാപകരായ ഷാജി,ജിജിന, സ്വദഖതുള്ള, ഷാഹിന ,അഫീദ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.

04 October 2019

എഴാം ക്ലാസുകാരൻ പഠിക്കുന്ന സ്കൂളിന് കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു

എഴാം ക്ലാസുകാരൻ പഠിക്കുന്ന സ്കൂളിന് കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു

കുറ്റൂർ നോർത്ത് കെ.എം എച്ച് എസ് എസിൽ പുതുതായി നിർമ്മിക്കുന്ന ബ്ലോക്കിന്റെ കുറ്റിയടിക്കൽ കർമ്മം സ്കൂളിലെ ഏഴാം ക്ലാസുകാരൻ പുള്ളാട്ട് മുഹമ്മദ് ഷാഫി നിർവ്വഹിച്ചു. മാനേജർ കെ.പി.ഹുസൈൻ എന്ന കുഞ്ഞുട്ടി, പി.ടി.എ പ്രസിഡന്റ് കെ.കെ.എം കുറ്റൂർ, പ്രിൻസിപ്പാൾ യൂസുഫ് കരുമ്പിൽ, ഹെഡ്മാസ്റ്റർ പി.ബി.അനിൽകുമാർ, ബേബി ജോൺ മാസ്റ്റർ, ആലുങ്ങൽ ഹസ്സൻമാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറിമാരായ പി.സി.ഗിരീഷ് കുമാർ, എം.പി. സുധീർ കുമാർ, കെ.ടി.ആലസ്സൻകുട്ടി, സണ്ണിച്ചായൻ കട്ക്ക മൂട്ടിൽ എന്നിവരുടെസാന്നിദ്ധ്യത്തിലാണ് മുഹമ്മദ് ഷാഫി കർമ്മം നിർവ്വഹിച്ചത്.

     കുട്ടികൾക്കിടയിൽ നിന്നും തെരെഞ്ഞടുത്ത പ്രതിനിധി ഒരു സ്കൂളിന്റെ കെട്ടിടത്തിന് കുറ്റിയടിക്കൽ കർമം നടത്തുന്നത് ഇത് ആദ്യമാവാം. കുറ്റൂർ നോർത്തിലെ പരേതനായ പുള്ളാട്ട് റഷീദിന്റെ മകനാണ് ഷാഫി.
    
    സ്റ്റേജ് ഉൾപ്പെടെ ആധുനീക സ്വകര്യങ്ങളോട് കൂടിയ 18 ക്ലാസ് മുറികളാണ് പുതിയ കെട്ടിടത്തിലുണ്ടാവുക. പൂർണ്ണമായും ഹൈടെക്ക് ക്ലാസ് മുറികൾ എന്ന   ലക്ഷ്യത്തിലേക്കുള്ള സ്കൂളിന്റെ ഒരു കാൽവെപ്പാണിത്.

03 October 2019

വേങ്ങര തരിശുരഹിത പഞ്ചായത്താകുന്നു

വേങ്ങര തരിശുരഹിത പഞ്ചായത്താകുന്നു

വേങ്ങര:വേങ്ങര പഞ്ചായത്തിലെ തരിശായിക്കിടക്കുന്ന വയലുകളിലെല്ലാം ഇത്തവണ നെൽകൃഷിയിറക്കും. കഴിഞ്ഞ പ്രളയത്തിൽ കർഷകർക്കുണ്ടായ നഷ്ടത്തിന് ഈവർഷത്തെ കൃഷിയിലൂടെ പരിഹാരംകാണും.

കൂരിയാട് പ്രദേശത്ത് കഴിഞ്ഞ ഇരുപതിലധികം വർഷമായി തരിശായിക്കിടന്നിരുന്ന 15 ഏക്കറോളം പാടം ഈഭാഗത്തെ ഒരുകൂട്ടം കർഷകർ ചേർന്ന് കൃഷിയോഗ്യമാക്കി കൃഷിയിറക്കിയായിരുന്നു തുടക്കം. വെട്ടൻ ശങ്കരൻ, കുറ്റിക്കായ് നാരായണൻ, അരീക്കാട്ട് മജീദ്, കാട്ടുമുണ്ട ശശിധരൻ എന്നിവരാണ് കൃഷിയിറക്കുന്നത്. കെ.പി. ചക്കിക്കുട്ടിയുടെ നേതൃത്വത്തിൽ ഞാറ്റുപാട്ടും നടന്നു.
ഞാറുനടീൽ ഉത്സവം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി ഉദ്ഘാടനംചെയ്തു. വാർഡ്‌ അംഗം ഇ. മുഹമ്മദലി അധ്യക്ഷനായി. എം. നജീബ്, എം. ഹമീദ്, എ.ഇ. അബൂബക്കർ, നവീൻ, പി.പി. ചെറീത് ഹാജി, പി.പി. സഫീർബാബു, കെ.കെ. രാമകൃഷ്ണൻ, സെയ്തുമോൻ തങ്ങൾ, എ. സനൽകുമാർ എന്നിവർ പ്രസംഗിച്ചു.

01 October 2019

ഒളകര ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കായികമേള 'ഫാസ്റ്റ് ട്രാക്ക് 2k 19 ' സമാപിച്ചു

ഒളകര ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കായികമേള
'ഫാസ്റ്റ് ട്രാക്ക് 2k 19 'സമാപിച്ചു

പെരുവള്ളൂർ: ഒളകര ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കായികമേള
'ഫാസ്റ്റ് ട്രാക്ക് 2k 19 '
സമാപിച്ചു.കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുരുന്നുകൾ ക്ക് പകർന്നു നൽകുന്നതോടൊപ്പം അവരുടെ മാനസികോല്ലാസവും
പരിഗണിച്ച് വൈവിധ്യമാർന്ന മൽസര ഇനങ്ങളാണ് കൊച്ചുകുട്ടികൾക്കായി
സംഘടിപ്പിച്ചത് .
ഫുട്ബോൾ മത്സരവും, കമ്പ വലിയും, ഷൂട്ടിംഗും,
ലെമൺ സ്പൂണും, ഷൂട്ടൗട്ടും മത്സരാർത്ഥികളിൽ ആവേശത്തിരയിളക്കി.
വിജയികൾക്ക് സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ
സമ്മാനദാനം നിർവഹിച്ചു.
പരിപാടികൾക്ക് അധ്യാപകരായ ജംഷീദ്, , ഷാജി, സദഖത്തുള്ള , സുൽഫിക്കർ, ഇബ്രാഹിം മൂഴിക്കൽ, പ്രമോദ്, ഉസ്മാൻ, എന്നിവർ
നേതൃത്വം നൽകി

27 September 2019

മൊബൈൽ ഗെയിമുകളിൽ നിന്നും ചൂണ്ടയിലേക്ക്

മൊബൈൽ ഗെയിമുകളിൽ നിന്നും ചൂണ്ടയിലേക്ക്

പഴമയെ തൊട്ടുണർത്തുന്ന  സാമൂഹിക ഇടപെടലുകളിൽ നിന്നും മനുഷ്യൻ തന്റെ വിരൽ തുമ്പിൽ എല്ലാം അടക്കിവാഴുന്ന കാലഘട്ടത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്.
എന്നും ഗ്രാമത്തിന്റെ ഭംഗിയെ മനോഹരമാക്കിയിരുന്നത് അരുവികളും, പുഴകളും, കുന്നുകളും,മലകളും,വയലുകളും തന്നെയായിരുന്നു.പണ്ട് കാലങ്ങളിൽ പ്രകൃതിയെ സ്നേഹിച്ചും സംരക്ഷിച്ചും പ്രകൃതി നൽകുന്ന വിഭവങ്ങൾ വളരെ സ്വാദോടെ കഴിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു നമ്മുടെ പൂർവികർക്ക്.
പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികരിൽ നിന്ന് കണ്ട് പഠിച്ചിരുന്ന ഇന്ന് അന്യം നിന്ന് പോയ പല കാര്യങ്ങളും  പാഠപുസ്തകത്തിലൂടെ ഓർമപ്പെടുത്തുകയാണ്.
പഠനപ്രവർത്തനത്തിന്റെ ഭാഗമായും,ടെക്‌നോളജി യുഗത്തിൽ നിന്നും ഗ്രാമീണതയിലേക്ക് എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് *AMLP സ്കൂൾ പറപ്പൂർ വെസ്റ്റിലെ* വിദ്യാർത്ഥികൾക്ക് പറപ്പൂരിന്റെ ഗ്രാമീണതയെ തൊട്ടുണർത്തുന്ന കടലുണ്ടി പുഴയുടെ കുഞ്ഞോളങ്ങളിൽ ചൂണ്ടയിടൽ മത്സരം നടത്തി.വിദ്യാർത്ഥികളും അധ്യാപകരും,അധ്യാപക വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.ഏറ്റവും കൂടുതൽ ചൂണ്ടയിൽ മീൻപിടിച്ചു കൊണ്ട് ഒന്നാം സ്ഥാനവും അഭിനവും  രണ്ടാം സ്ഥാനം സിനാനും കരസ്ഥമാക്കി.

News @ 9 വേങ്ങര വാർത്തകൾ

News @ 9 വേങ്ങര വാർത്തകൾ 

വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക്  ചെയ്യുക
👇👇👇👇👇👇👇👇👇👇👇

https://www.facebook.com/275734589572001/posts/680857735726349?sfns=mo
https://www.facebook.com/275734589572001/posts/680857735726349?sfns=mo

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������