വേങ്ങര തരിശുരഹിത പഞ്ചായത്താകുന്നു
വേങ്ങര:വേങ്ങര പഞ്ചായത്തിലെ തരിശായിക്കിടക്കുന്ന വയലുകളിലെല്ലാം ഇത്തവണ നെൽകൃഷിയിറക്കും. കഴിഞ്ഞ പ്രളയത്തിൽ കർഷകർക്കുണ്ടായ നഷ്ടത്തിന് ഈവർഷത്തെ കൃഷിയിലൂടെ പരിഹാരംകാണും.
കൂരിയാട് പ്രദേശത്ത് കഴിഞ്ഞ ഇരുപതിലധികം വർഷമായി തരിശായിക്കിടന്നിരുന്ന 15 ഏക്കറോളം പാടം ഈഭാഗത്തെ ഒരുകൂട്ടം കർഷകർ ചേർന്ന് കൃഷിയോഗ്യമാക്കി കൃഷിയിറക്കിയായിരുന്നു തുടക്കം. വെട്ടൻ ശങ്കരൻ, കുറ്റിക്കായ് നാരായണൻ, അരീക്കാട്ട് മജീദ്, കാട്ടുമുണ്ട ശശിധരൻ എന്നിവരാണ് കൃഷിയിറക്കുന്നത്. കെ.പി. ചക്കിക്കുട്ടിയുടെ നേതൃത്വത്തിൽ ഞാറ്റുപാട്ടും നടന്നു.
ഞാറുനടീൽ ഉത്സവം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി ഉദ്ഘാടനംചെയ്തു. വാർഡ് അംഗം ഇ. മുഹമ്മദലി അധ്യക്ഷനായി. എം. നജീബ്, എം. ഹമീദ്, എ.ഇ. അബൂബക്കർ, നവീൻ, പി.പി. ചെറീത് ഹാജി, പി.പി. സഫീർബാബു, കെ.കെ. രാമകൃഷ്ണൻ, സെയ്തുമോൻ തങ്ങൾ, എ. സനൽകുമാർ എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment