Labels

26 September 2017

ജിഫ്രി തങ്ങളുടെ അനുഗ്രഹം വാങ്ങി കെ എൻ എ ഖാദർ


വേങ്ങര : സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങളുടെ അനുഗ്രഹം വാങ്ങി യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെഎന്‍എ ഖാദര്‍. കൂരിയാട് വച്ചാണ് സ്ഥാനാര്‍ഥി ജിഫ്‌രി തങ്ങളെ അപ്രതീക്ഷിതമായി കണ്ടത്. മരണ വീട് സന്ദര്‍ശിച്ചു മടങ്ങും വഴിയായിരുന്നു സംഗമം. വിജയത്തിനായി പ്രാര്‍ഥനയും പിന്തുണ വേണമെന്നും കെ.എന്‍.എ ഖാദര്‍ തങ്ങളോട് അഭ്യാര്‍ത്ഥിച്ചു. സൗഹൃദം പങ്കിട്ടു തെരഞ്ഞെടുപ്പ വിശേഷങ്ങളും പങ്കുവെച്ചു. കെ.എന്‍.എ ഖാദറിനായി വിജയത്തിനായി ജിഫ്‌രി തങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്തു.
രാവിലെ എട്ട് മണിക്കാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തന്റെ പ്രചരണത്തിന് തുടക്കമിട്ടത്. വേങ്ങരയിലും കൂരിയാടും മരണ വീടു സന്ദര്‍ശിച്ചു. കണ്ണമംഗലം പഞ്ചായത്തിലായിരുന്നു ഇന്നലെ രാവിലെ സന്ദര്‍ശനം. യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം അച്ചനമ്പലത്തെത്തി അങ്ങാടിയിലെ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യാര്‍ച്ചു. ചെങ്ങാനിയിലും തോട്ടശ്ശേരിയറയിലും വോട്ടഭ്യാര്‍ത്ഥിച്ച പ്രദേശത്തെ രോഗികളുടേയും കാരണവന്‍മാരുടേയും രാഷ്ട്രീയ പ്രമുഖരുടേയും വീടുകളിലെത്തി പിന്തുണ അഭ്യാര്‍ഥിച്ചു. ഊരകം സെന്റ് അല്‍ഫോണ്‍സ പബ്ലിക് സ്‌കൂളിലെ പരിപാടിയിലും സ്ഥാനാര്‍ഥി പങ്കെടുത്തു. സ്‌കൂളിലെത്തിയ സ്ഥാനാര്‍ഥി താമരശ്ശേരി ബിഷപ് മാര്‍ റമിജിയോസ് ഇഞ്ചനാനിയേലുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

വേങ്ങര ഉപതിരഞ്ഞെടുപ്പ്:രണ്ടുപേർ കൂടി പത്രിക പിൻവലിച്ചു


വേങ്ങര ഉപതിരഞ്ഞെടുപ്പ്:രണ്ടുപേർ കൂടി പത്രിക പിൻവലിച്ചു: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിന് ഒരു ദിവസം കൂടി ബാക്കിയിരിക്കെ രണ്ടുപേർ കൂടി പത്രിക പിൻവലിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥികളായിരുന്ന അബ്ദുൽ മജീദ്, എം.വി. ഇബ്രാഹീം എന്നിവരാണ് പത്രിക പിൻവലിച്ചത്.
പി.പി. ബഷീർ (സി.പി.എം), കെ.എൻ.എ ഖാദർ (ഐ.യു.എം.എൽ), ജനചന്ദ്രൻ (ബി.ജെ.പി), നസീർ (എസ്.ഡി.പി.ഐ), ശ്രീനിവാസ് (സ്വത), കെ. ഹംസ (സ്വത) എന്നിവരാണ് സ്ഥാനാർത്ഥികളായി ബാക്കിയുള്ളത്. ഇന്ന് പത്രിക പിൻവലിക്കുന്ന സമയം പൂർത്തിയാൽ വൈകിട്ട് നാലിന് റിട്ടേണിംഗ് ഓഫിസർ സ്വതന്ത്രർക്ക് ചിഹ്നം അനുവദിക്കും.

അന്തിമപട്ടികയിൽ വേങ്ങരയിൽ
1.70 ലക്ഷം വോട്ടർമാർ
മലപ്പുറം: വേങ്ങര മണ്ഡലത്തിൽ സെപ്തംബർ 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 1,70,009 വോട്ടർമാരാണുള്ളത്. 148 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ഉണ്ടാവുക. ഇതിൽ 28 കേന്ദ്രങ്ങളിൽ രണ്ട് പോളിംഗ് സ്റ്റേഷനുകളും മൂന്ന് കേന്ദ്രങ്ങളിൽ 12 പോളിംഗ് സ്റ്റേഷനുകളും നാല് കേന്ദ്രങ്ങളിൽ രണ്ട് പോളിംഗ് സ്റ്റേഷനുകളും പ്രവർത്തിക്കും. ഇതിൽ 99 ബുത്തുകൾക്കും റാമ്പ്സൗകര്യം ഒരുക്കിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. മണ്ഡലത്തിൽ 14 രാഷ്ട്രീയ പ്രശ്‌ന ബാധിത ബൂത്തുകളുള്ളതായി കണക്കാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പിനായി 236 വി.വി പാറ്റ് മെഷീനുകളും 400 വീതം കൺട്രോൾ, പോളിംഗ് യൂണിറ്റുകളും സജ്ജീകരിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പ് ജോലിക്കായി ആകെ 990 പോളിംഗ് ഉദ്യോഗസ്ഥർക്ക് നിയമന ഉത്തരവ് നൽകി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിരീക്ഷണത്ത

വോട്ട് വേങ്ങരക്കാർക് മാത്രമെങ്കിലും പ്രചാരണത്തിന് എല്ലാവരും


വേങ്ങര നിയയസഭാ മണ്ഡലത്തില്‍ മാത്രമേ വോട്ടെടുപ്പ് ഉള്ളൂവെങ്കിലും പ്രചാരണത്തിന് എല്ലാവരുമെത്തും. കെ.എന്‍.എ ഖാദറിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കുന്നതിനായി  സംസ്ഥാനജില്ലാമണ്ഡലം ഭാരവാഹികള്‍ക്കു പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ട്.
മുന്നണി അടിസ്ഥാനത്തില്‍ പഞ്ചായത്ത്, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടി നടക്കും. ഇതിനു പുറമേയാണ് ലീഗിന്റെയും ഘടകകക്ഷികളുടെയും സംസ്ഥാന ഭാരവാഹികളായ കെ.പി മുഹമ്മദ്കുട്ടി, ഡോ. സി.പി ബാവ ഹാജി, അഡ്വ. പി.എം.എ സലാം, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, അഡ്വ. നാലകത്ത് സൂപ്പി, കുറുക്കോളി മൊയ്തീന്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അഡ്വ. എം. റഹ്മത്തുല്ല, കെ. മുഹമ്മദുണ്ണിഹാജി, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി തുടങ്ങിയവര്‍ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുക.
സി.പി.എം സംസ്ഥാന നേതാക്കളായ എം.എന്‍ കൃഷ്ണദാസ്, എം. ചന്ദ്രന്‍ എന്നിവര്‍ ഇതിനകം ഇടതു സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തിക്കഴിഞ്ഞു. തെരഞ്ഞടുപ്പ് കഴിയുംവരെ ഇരുവരും മണ്ഡലത്തിലുണ്ടാകും.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കാണ് മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല. ജില്ലാ, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്കു പ്രത്യേക ചുമതല നല്‍കി ബൂത്തുതല പ്രവര്‍ത്തനത്തിനും ഇടതുപക്ഷം കര്‍മപദ്ധതി തയാറാക്കിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് ഇടതുഭരണത്തിന്റെ വിലയിരുത്തലാവും: കെഎൻഎ ഖാദർ

 
: വേങ്ങര ഉപതിരഞ്ഞെടുപ്പ് ഇടതുപക്ഷ സർക്കാരിന്റെ വിലയിരുത്തലാവുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ. ഇടതുസർക്കാരിന്റെ ജനവിരുദ്ധ നയത്തിന് വേങ്ങരയിലെ ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ മദ്യനയം അട്ടിമറിച്ച് കേരളമെങ്ങും മദ്യമൊഴുക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും പരിസരത്ത് വരെ മദ്യശാലകൾ അനുവദിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേരളത്തിലെ ലക്ഷകണക്കിന് വീട്ടമ്മമാരുടെ കണ്ണീർ വീഴ്ത്തുന്ന തീരുമാനമാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിതരണ സമ്പ്രദായം താറുമാറായിരിക്കുകയാണ്. ചരിത്രത്തിൽ കേട്ടുകൾവി പോലുമില്ലാത്ത റേഷൻ സ്തംഭനമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. അരി നൽകാൻ സർക്കാരിന് കഴിയുന്നില്ല. അഞ്ച് വർഷം വിലകയറ്റം ഉണ്ടാകില്ലെന്ന് പറഞ്ഞ അധികാരത്തിലെത്തിയ സർക്കാരിന് അവശ്യ സാധനങ്ങളുടെ വില പോലും നിയന്ത്രിക്കാനാവുന്നില്ലെന്നും കെഎൻഎ ഖാദർ പറഞ്ഞു.
വിദ്യാഭ്യാസ രംഗവും കുത്തഴിഞ്ഞ അവസ്ഥയിലാണുള്ളത്. മെഡിക്കൽ വിദ്യാർഥികളുടെ ഫീസ് കുത്തനെ ഉയർത്തുക വഴി സ്വകാര്യ ലോബികളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. പാവപ്പെട്ട വിദ്യാർഥികളുടെ മെഡിക്കൽ സ്വപ്നം അട്ടിമറിച്ച സർക്കാർ തിരഞ്ഞെടുപ്പിൽ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

25 September 2017

*ഫാസിസത്തെ ചെറുക്കാന്‍ ഇടതിനും വലതിനും തന്റേടമില്ല; അഡ്വ. കെ സി നസീർ


*ഫാസിസത്തെ ചെറുക്കാന്‍ ഇടതിനും വലതിനും തന്റേടമില്ല; അഡ്വ. കെ സി നസീർ*

വേങ്ങര: രണ്ടുതരം പൗരന്‍മാരെ സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘപരിവാര ഫാസിസത്തെ പ്രതിരോധിക്കാന്‍ കേരളത്തിലെ ഇടത്‌വലത് മുന്നണികള്‍ക്ക് തന്റേടമില്ലെന്ന് വേങ്ങര മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍. സംഘപരിവാരത്തേക്കാള്‍ കേമമായി ന്യൂനപക്ഷ-മുസ്ലിംവിരുദ്ധ നിലപാടുകള്‍ നടപ്പാക്കാനാണ് ഇടത് മുന്നണി സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മതംമാറ്റ ഇടിമുറികള്‍ സൃഷ്ടിച്ച് പൗരസ്വാതന്ത്ര്യം നിഷേധിക്കുകയും യുവതികളെ പീഡിപ്പിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ് കേന്ദ്രങ്ങളെ വെള്ള പൂശാനുള്ള ശ്രമം ഭരണഘടനാ വിരുദ്ധമാണ്.
ഫാസിസത്തെ ചെറുത്തു തോല്‍പിക്കുമെന്നു വീമ്പുപറയുന്ന യു.ഡി.എഫ് ആര്‍.എസ്.എസിനു മുമ്പില്‍ മുട്ടു വിറച്ചു നില്‍ക്കുകയാണ്. തിരുവനന്തപുരത്ത് ആര്‍.എസ്.എസ് ക്രിമിനല്‍ കൊല്ലപ്പെട്ടപ്പോള്‍ കോഴിക്കോട് ഉപവാസം നടത്തിയ പ്രതിപക്ഷ നേതാവിന് കൊടിഞ്ഞിയിലെ ഫൈസല്‍ കൊല്ലപ്പെട്ടപ്പോള്‍ ഉപവസിക്കാന്‍ തോന്നാതിരുന്നത് ആര്‍.എസ്.എസിനോടുള്ള ഭയം മൂലമാണ്. ആര്‍.എസ്.എസ് നേതാക്കളെ വിരുന്നൂട്ടി സല്‍ക്കരിച്ചാല്‍ ഫാസിസത്തെ ഇല്ലായ്മ ചെയ്യാമെന്ന മൂഡവിശ്വാസമാണ് യു.ഡി.എഫിനെ നയിക്കുന്നത്.
സംഘപരിവാരത്തെ അമര്‍ച്ച ചെയ്യാന്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയല്ല പ്രതിരോധ രാഷ്ട്രീയമാണ് വേണ്ടതെന്ന സന്ദേശമാണ് എസ്.ഡി.പി.ഐ വേങ്ങരയിലെ വോട്ടര്‍മാര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേങ്ങര, ഊരകം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് അഡ്വ. കെ സി നസീര്‍ തിങ്കളാഴ്ച പര്യടനം നടത്തിയത്. ഉച്ചക്ക് നാമനിര്‍ദേശ പത്രികയുടെ സൂഷ്മപരിശോധനയിലും അദ്ദേഹം പങ്കെടുത്തു. ചൊവ്വാഴ്ച കണ്ണമംഗലം, എ.ആര്‍.നഗര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തും.

നിങ്ങള്‍ മുട്ടുവേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണോ?


നിങ്ങള്‍ മുട്ടുവേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? എങ്കില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍ ഒഴിവാക്കി കൂടുതല്‍ വെളളം കുടിക്കുക. ദിനേന 12 ഗ്ലാസെങ്കിലും വെള്ളം കുടിക്കണം. മുളപ്പിച്ച ചെറുപയര്‍,കടല,വന്‍ പയര്‍ എന്നിവയെല്ലാം ഒഴിവാക്കി പഴവര്‍ഗങ്ങള്‍,പച്ചക്കറികള്‍,ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് പഴങ്ങള്‍,പച്ചകറികള്‍,ഇലക്കറികള്‍ എന്നിവ. ഇവ കോശങ്ങളെ സംരക്ഷിക്കാനും നീര്‍വീക്കം തടയാനും പല ആന്റി ഓക്‌സിഡന്റുകള്‍ക്കും കഴിവുണ്ട്.


ഗ്ലൈക്കോസമിനൊ ഗ്ലൈക്കന്‍സ് കൂടുതലായുള്ള പച്ചക്കറിയാണ് വെണ്ടക്ക. അത് കൊണ്ട് വെണ്ടക്ക ധാരാളമായി കഴിക്കണം. ഈ കുടുംബത്തില്‍ തന്നെ പെട്ടതാണ് കുറുന്തോട്ടിയും ചെമ്പരത്തിപ്പൂവും. ചെമ്പരത്തിപ്പൂവ് ഉപയോഗിച്ചുകൊണ്ടുണ്ടാക്കുന്ന രസവും മുട്ടിന് നല്ലതാണ്. കാല്‍സ്യം ധാരാളമായി കഴിക്കണം. പ്രത്യേകിച്ചും പ്രായമായവര്‍. പാല്‍,തൈര്,വെണ്ണ എള്ള്,മുതിര എന്നിവയെല്ലാം കാല്‍സ്യത്തിന്റെ നല്ല സ്രോതസുകളാണ്.

ചെമ്മീന്‍ മുതലായ തോടുള്ള കടല്‍ ജീവികളുടെ മാംസവും മുട്ടിന് നല്ലതാണ്.
സന്ധികളുടെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ വൈറ്റമിന്‍-സി സഹായിക്കും. നെല്ലിക്ക,മുസമ്പി,ഓറഞ്ച്,മുന്തിരി എന്നിവയൊക്കെ കഴിക്കുന്നത് മുട്ടുവേദനയില്ലാതാക്കാന്‍ സഹായിക്കും.

മുട്ടുവേദനയുള്ളവര്‍ ആഹാരത്തിന്റെ കാര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. തടിയും തൂക്കവും കൂടാതെ നോക്കണം. സമീകൃതമായ ഒരു ആഹാര രീതി പിന്തുടരുകയും ചെയ്താല്‍ മുട്ടുവേദന പമ്പ കടക്കും.

മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മന്ത്രി എ സി മൊയ്തീന്റെ വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചരണം.


വേങ്ങര: മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മന്ത്രി എ സി മൊയ്തീന്റെ വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചരണം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെ ലീഗ് എംപിമാര്‍ വിട്ടുനിന്നത് പഴയ കോലീബി സഖ്യത്തിന്റെ ഓര്‍മയിലാണൊയെന്ന് അവര്‍ വ്യക്തമാക്കണമെന്ന് മന്ത്രി പറഞ്ഞു. വേങ്ങര മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പറപ്പൂര്‍, ഒതുക്കുങ്ങല്‍ എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമാനം വൈകിയെന്ന കാരണം നിരത്തി വോട്ട് ചെയ്യാതിരുന്നതെന്ന് ആരെ ബോധിപ്പിക്കാനാണെന്ന് മന്ത്രി ചോദിച്ചു. മതനിരപേക്ഷ കക്ഷിയുടെ സ്ഥാനാര്‍ഥിക്ക് വോ്ട്ട് ചെയ്യുക എന്ന പ്രാഥമിക ചുമതല പോലും നിര്‍വഹിക്കാത്തവരെ എങ്ങനെ വിശ്വസിക്കുമെന്ന് അദ്ദേഹം ചോദിച്ചു. കച്ചവടലാഭത്തിനായി ആര്‍എസ്എസ് അടക്കം ആരുടെ തോളിലും കൈയ്യിടാമെന്ന് തെളിയിച്ച രാഷ്ട്രീയപ്രസ്ഥാനത്തില്‍ നിന്ന് മറ്റൊന്നും
പ്രതീക്ഷിച്ചിട്ട് കാര്യമില്ല.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് നാള്‍ക്കുനാള്‍ ജനപിന്തുണയേറുന്നു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന
എല്ലാ ഉപതെരഞ്ഞെടുപ്പ് ഫലവും അതാണ് തെളിയിക്കുന്നത്. എന്നാല്‍ യുഡിഎഫ് മുന്നണി അതീവ ദുര്‍ബലമാണ്. ഇതൊക്കെ വ്യക്തമായി അറിയുന്നത് കൊണ്ടാണ് പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി വിസമ്മതിച്ചത്. ഇപ്പോള്‍ അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും കെപിസിസി പ്രസിഡന്റാവാതെ ഒഴിഞ്ഞുമാറുന്നതും വെറുതേയല്ല. ഇല്ലാത്ത രോഗത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം സുധീരന്‍ ഉപേക്ഷിച്ചതിനും വേറെ കാരണം തേടേണ്ടതില്ല.
യുഡിഎഫിന്റെ ഘടകകക്ഷികള്‍ക്ക് കൂടി സ്വീകാര്യമായ മതനിരപേക്ഷ നിലപാടാണ് എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിജയവും സൗഹൃദവും പുതുക്കി വേങ്ങരയിൽ ഖാദറിന്റെ പ്രജരണം


വേങ്ങര ടൗണിലെ ആഫിയ മെഡിക്കല്‍ ഷോപ്പ് ഉടമ കുഞ്ഞാണിക്ക് ആ ശബ്ദം കേട്ട് നല്ല പരിചയമുണ്ടായിരുന്നു. അകക്കണ്ണിന്റെ വെളിച്ചത്തില്‍ കുഞ്ഞാണി തിരിച്ചറിഞ്ഞു വന്നത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഖാദറാണെന്ന്. അടുത്തെത്തി കൈപിടിച്ച് സംസാരിക്കുമ്പോള്‍ കുഞ്ഞാണിയുടെ മുഖത്ത് തെളിഞ്ഞ സന്തോഷത്തിന് പത്തരമാറ്റായിരുന്നു. കാഴ്ചയുണ്ടായിരുന്ന സമയത്ത് ഖാദര്‍ സാഹിബിനെ വീട്ടിലെത്തി കാണാന്‍ ചെന്നിരുന്നതും എല്ലാം ഓര്‍മകള്‍ പുതുക്കി. അന്ന് പക്ഷെ കുഞ്ഞാണിക്ക് കാഴ്ചയുണ്ടായിരുന്നു. പ്രാവസത്തിനിടക്ക് അസുഖംബാധിച്ച് എട്ടു വര്‍ഷം മുമ്പാണ് കാഴ്ച നഷ്ടപ്പെട്ടത്. വൈകല്യമുണ്ടെങ്കിലും നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചൊക്കെ കൃത്യമായ ബോധ്യമുണ്ട് കുഞ്ഞാണിക്ക്.

സ്ഥാനാര്‍ത്ഥിയായ വിവരമറിഞ്ഞതുമുതല്‍ വേങ്ങരയിലെത്തുമ്പോള്‍ നേരിട്ട് സംസാരിക്കാന്‍ കാത്തിരിക്കുകയായിരുന്നു കുഞ്ഞാണി. തന്റെ സൗഹൃദ വലയത്തിലുള്ള മുഴുവന്‍ പേരുടെയും പിന്തുണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുണ്ടാവുമെന്ന് ഉറപ്പ് നല്‍കി. പിന്തുണതേടി വേങ്ങര മണ്ഡലത്തിലെ മുക്കിലും മൂലയിലും സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറെത്തുമ്പോള്‍ അവിടെ സൗഹൃദത്തിന്റെയും സ്‌നേഹോഷ്മള സ്വീകരണത്തിന്റെയും നിമിഷങ്ങളായി അത് മാറുന്നു. വേങ്ങര മാര്‍ക്കറ്റിലും പരിസരങ്ങളിലും ഇന്നലെ കച്ചവടക്കാരെയും ഇവിടെ സാധനങ്ങള്‍ വാങ്ങാനെത്തിയവരെയും നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ചു.

വിലക്കയറ്റവും നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും കച്ചവട സ്ഥാപനങ്ങളുടെ നിലനില്‍പിനെ ബാധിക്കുന്ന തരത്തിലേക്കെത്തിയെന്നും കച്ചവടക്കാര്‍ വേവലാതിപ്പെട്ടു. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ വേങ്ങരയിലെ സാധാരണക്കാരുടെയും സര്‍ക്കാറുകളുടെ തലതിരിഞ്ഞ നയങ്ങള്‍കൊണ്ട് ജീവിതമാര്‍ഗം വഴിമുട്ടിയ ചെറുകിട കച്ചവടക്കാരുടെയും പിന്തുണ തങ്ങളുടെ ക്ഷേമത്തിന് എന്നും കൂടെ നിന്നിട്ടുള്ള യു.ഡി.എഫിനാണെന്ന് അവര്‍ വ്യക്തമാക്കി. വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടി നടപ്പാക്കിയ തുല്യതയില്ലാത്ത വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്കായി താന്‍ അര്‍പ്പണ ബോധത്തോടെ വേങ്ങരക്കാര്‍ക്കൊപ്പം നില്‍ക്കുമെന്ന് സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കി. ഇന്നലെ രാവിലെ 8 മണിയോടെയാണ് സ്ഥാനാര്‍ത്ഥി പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഇതിനിടയില്‍ പറപ്പൂര്‍ ഇരിങ്ങല്ലൂരിലെ മരണവീട്ടില്‍ സന്ദര്‍ശനം നടത്തി. ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്ത ശേഷം 10 മണിയോടടുത്ത് കുറ്റാളൂരിലെ ഫര്‍ണിച്ചര്‍ ഷോറൂമിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായിരുന്നു ഉദ്ഘാടകന്‍. പിന്നീട് വേങ്ങര നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഉച്ചയോടെ പറപ്പൂര്‍, വേങ്ങര, ഒതുക്കുങ്ങല്‍, ഊരകം, എ.ആര്‍ നഗര്‍ പഞ്ചായത്തുകളിലായി ഒമ്പത് കല്യാണ വീടുകളിലെത്തി സല്‍ക്കാരത്തിനെത്തിയവരെയും വധൂവരന്മാരെയും നേരില്‍ കണ്ട് പിന്തുണ തേടി. പിന്നീട് കണ്ണമംഗലത്തെ മരണവീട്ടിലും സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കുഴിപ്പുറം, മൂലപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലടക്കം ബൂത്ത് തല കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തു.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ അന്തിമ ചിത്രം തെളിഞ്ഞു


വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ അന്തിമ ചിത്രം തെളിഞ്ഞു. സൂക്ഷ്മ പരിശോധനയില്‍ പ്രധാന മുന്നണികളുടേതുള്‍പ്പെടെ എട്ട് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു..ആറു പേരുടെ പത്രികകള്‍ തള്ളി.ഈ മാസം 27 വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം.
മലപ്പുറം കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ ആയിരുന്നു നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന..അഞ്ച് ഡമ്മി സ്ഥാനാര്ത്ഥികളുടേതടക്കം ആറ് പേരുടെ പത്രികകളാണ് തള്ളിയത്.പ്രചാരണ രംഗത്ത് മികച്ചമുന്നേറ്റം നടത്താനായത് ഫലത്തില്‍ പ്രതിഫലിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എ ന്‍ എ ഖാദര്‍ പറഞ്ഞു.
ഇടത് സ്ഥാനാര്‍ത്ഥി പിപി ബഷീറും മികച്ച പ്രതീക്ഷയിലാണ്. മികച്ച പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നതെന്നയാരിന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രന്‍റെ പ്രതികരണം.സമ്മര്‍ദങ്ങളുണ്ടെങ്കിലും മത്സര രംഗത്ത് ഉറച്ച് നില്‍ക്കുമെന്ന് മുസ്ലീം ലീഗ് വിമതന്‍ കെ ഹംസ പറഞ്ഞു.

കെ.എന്‍.എ. ഖാദര്‍ എന്തുപറഞ്ഞാണ് പാണക്കാട് തങ്ങളെ ഭീഷിപ്പെടുത്തിയത് -എ.സി. മൊയ്തീന്‍ .....


കെ.എന്‍.എ. ഖാദര്‍ എന്തുപറഞ്ഞാണ് പാണക്കാട് തങ്ങളെ ഭീഷിപ്പെടുത്തിയത് -എ.സി. മൊയ്തീന്‍ .....
വേങ്ങര: എന്ത് പറഞ്ഞാണ് കെ.എന്‍.എ. ഖാദര്‍ സ്ഥാനാര്‍ഥിത്വം നേടാന്‍ പാണക്കാട് തങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് പറയാന്‍ ലീഗ് നേതൃത്വത്തിന് ബാധ്യതയുണ്ടെന്ന് മന്ത്രി എ.സി. മൊയ്തീന്‍. വേങ്ങര പറപ്പൂര്‍ പാലാണിയില്‍ വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള എല്‍.ഡി.എഫ്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മോദി ഭരണത്തില്‍ 2008-ലെ വന്‍ സാമ്പത്തികപ്രതിസന്ധിയെ അതിജീവിച്ച രാജ്യം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. നോട്ട് നിരോധനവും ചരക്കുസേവനനികുതി നടപ്പാക്കുകയുംവഴി കൃഷിക്കാരും സാധാരണ ജനങ്ങളും അനുഭവിക്കുന്ന ദുരിതത്തിനെതിരേ എന്തു പ്രതികരണമാണ് ലീഗിനുള്ളതെന്നും അദ്ദേഹം ചോദിച്ചു. പഞ്ചിളി കബീര്‍ അധ്യക്ഷതവഹിച്ചു. എം. സ്വരാജ് എം.എല്‍.എ, കെ.പി. രാജേന്ദ്രന്‍, സി.പി.കെ. കുരിക്കള്‍, സി.പി. അബ്ദുല്‍വഹാബ്, ജോര്‍ജ് തോമസ്, സി.പി. രാധാകൃഷ്ണന്‍, എം. മുഹമ്മദ്, വി.ടി. സോഫിയ, വി.പി. സക്കറിയ എന്നിവര്‍ പ്രസംഗിച്ചു....

സമ്മതിദാന പ്രതിജ്ഞയും ക്വിസ് മത്സരവും....


സമ്മതിദാന പ്രതിജ്ഞയും ക്വിസ് മത്സരവും.....


 വേങ്ങര > മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് വിഭാഗം സ്കൂളുകള്‍ കേന്ദ്രീകരിച്ച് സമ്മതിദാന പ്രതിജ്ഞയും ക്വിസ് മത്സരവും നടത്തും.  25ന് രാവിലെ പത്തിന് പറപ്പൂര്‍ ഐവിഎച്ച്എസ്എസില്‍ സമ്മതിദാന പ്രതിജ്ഞ അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനംചെയ്യും. പകല്‍ 11ന് ഐവി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും 12ന് ജിഎച്ച്എസ്എസ് ഒതുക്കുങ്ങലിലും പരിപാടി നടത്തും. 26ന് പകല്‍ 11ന് കുന്നുംപുറം എഎം കോ-ഓപറേറ്റീവ് കോളേജിലും 12ന് ചേറൂര്‍ പിപിടിഎംവൈഎച്ച്എസ്എസിലും നടക്കും. 28ന് പകല്‍ 11ന് ഒതുക്കുങ്ങല്‍ കോ-ഓപറേറ്റീവ് കോളേജില്‍ സമ്മതിദാന പ്രതിജ്ഞ നടക്കും. മണ്ഡലത്തിലെ 25 വയസുവരെയുള്ളവരെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  ക്വിസ് മത്സരം  ഒക്ടോബര്‍ നാലിന് രാവിലെ പത്തിന് വേങ്ങര ജിവിഎച്ച്എസ്എസില്‍ നടത്തും. 3000, 2000, 1000 എന്ന ക്രമത്തില്‍ ക്യാഷ് പ്രൈസ് നല്‍കും.

24 September 2017

ചെറുത്തുനില്‍പ്പ് രാഷ്ട്രീയസന്ദേശം പകര്‍ന്ന് അഡ്വ. കെ സി നസീറിന്റെ പര്യടനം


ചെറുത്തുനില്‍പ്പ് രാഷ്ട്രീയസന്ദേശം പകര്‍ന്ന് അഡ്വ. കെ സി നസീറിന്റെ പര്യടനം -പടം
വേങ്ങര: സംഘപരിവാരം ഉയര്‍ത്തുന്ന വിധ്വംസക രാഷ്ട്രീയത്തിനെതിരെ ചെറുത്തുനില്‍പ്പ് രാഷ്ട്രീയ സന്ദേശവുമായി എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീറിന്റെ രണ്ടാം ഘട്ട പര്യടനം തുടങ്ങി. നേരത്തെ വിവിധ പഞ്ചായത്തുകളിലെ പ്രധാന വ്യക്തികളെയും മറ്റും നേരില്‍ കണ്ടുള്ള പര്യടനം നടത്തിയിരുന്നു.
പ്രധാന കവലകളിലും അങ്ങാടികളിലും വോട്ടര്‍മാരെ നേരില്‍ കണ്ട് സഹകരണം ഉറപ്പു വരുത്തിയാണ് രണ്ടാംഘട്ട പര്യടനം. ഒതുക്കുങ്ങല്‍, പറപ്പൂര്‍ പഞ്ചായത്തുകളിലായിരുന്നു ഞായറാഴ്ചത്തെ പര്യടനം. തിങ്കളാഴ്ച വേങ്ങര, ഊരകം പഞ്ചായത്തുകളില്‍ പര്യടനം നടത്തും.

ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വനിതാകമ്മീഷന്‍ ഹാദിയയുടെ വീട് സന്ദര്‍ശിക്കണം; അഡ്വ. കെ സി നസീര്‍


ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വനിതാകമ്മീഷന്‍ ഹാദിയയുടെ വീട് സന്ദര്‍ശിക്കണം; അഡ്വ. കെ സി നസീര്‍
വേങ്ങര: ഹാദിയക്കു നീതി ലഭ്യമാക്കണമെന്ന കാര്യത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഹാദിയയുടെ വീട് സന്ദര്‍ശിക്കാന്‍ തന്റേടം കാണിക്കണമെന്ന് വേങ്ങര മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍. ഹാദിയയുടെ വീട് സന്ദര്‍ശിക്കുന്നതിന് സുപ്രീംകോടതി അനുമതി തേടുമെന്ന വനിതാകമ്മീഷന്‍ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഹാദിയയുടെ കേസിന് മേല്‍നോട്ടം വഹിക്കുന്ന അഭിഭാഷകന്‍ കൂടിയായ നസീര്‍.
ഹാദിയയെ സന്ദര്‍ശിക്കുന്നതിന് ആര്‍ക്കും കോടതി വിലക്ക് ഇല്ലെന്നിരിക്കെ സുപ്രീംകോടതിയുടെ അനുമതി തേടി പോകുന്ന വനിതാകമ്മീഷന്‍ നടപടി സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.

വേങ്ങര സബ്ജില്ലാ ജൂനിയർ ഫുട്ബോൾ കിരീടം പറപ്പൂർ ഐ.യു.എച്ച്.എസ്.എസിന്


വേങ്ങര സബ്ജില്ലാ ജൂനിയർ ഫുട്ബോൾ കിരീടം പറപ്പൂർ ഐ.യു.എച്ച്.എസ്.എസിന്
പറപ്പൂർ: വേങ്ങര സബ്ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ പറപ്പൂർ ഐ.യു.എച്ച്.എസ്.എസ് വിജയികളായി. ഫൈനൽ മത്സരത്തിൽ കെ.എച്ച്.എം.എച്ച്.എസ്.എസ് വാളക്കുളത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പറപ്പൂർ ഐ.യു.എച്ച്.എസ്.എസ് വിജയികളായത്.

23 September 2017

ജില്ലയുടെ മുഖ്യ ജലസ്രോതസ്സ് വേണം, കടലുണ്ടിപ്പുഴയ്ക്ക് ഒരു കര്‍മ പദ്ധതി




വേങ്ങര > സെപ്തംബര്‍ 24ന്  ഐക്യരാഷ്ട്രസഭാ ആഭിമുഖ്യത്തില്‍ ലോകത്തെങ്ങുമുള്ള നദികളുടെ സംരക്ഷണം ഓര്‍മപ്പെടുത്തുന്ന ദിനം. ഓരോ നദികളിലെയും നീരൊഴുക്ക് കുറഞ്ഞുകൊണ്ടിരിക്കുക മാത്രമല്ല, നദീജലം ഭീതിതമായ നിലയില്‍ മലിനമായിക്കൊണ്ടിരിക്കുകയുംചെയ്യുന്നു. കേരളത്തിലെ നദികളുടെ വലുപ്പത്തില്‍ ആറാംസ്ഥാനത്ത് നില്‍ക്കുന്ന കടലുണ്ടിപ്പുഴയും ഏറെ മലിനമായിക്കൊണ്ടിരിക്കയാണ്.
മലപ്പുറം ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളില്‍ ഒന്നാണ് കടലുണ്ടിപ്പുഴ. ചേരക്കൊമ്പന്‍ മലനിരകളില്‍ കരുവാരക്കുണ്ടിന് സമീപത്തുനിന്ന് ഉത്ഭവിക്കുന്ന കരിമ്പുഴയും എരട്ടക്കൊമ്പന്‍ മലനിരകളില്‍ തിരുവിഴാംകുന്നില്‍നിന്ന് ഉത്ഭവിക്കുന്ന വെള്ളിയാറും ചേര്‍ന്നതാണ് 120 കിലോമീറ്റര്‍ നീളമുള്ള കടലുണ്ടിപ്പുഴ. കടലുണ്ടിപ്പുഴ അറബിക്കടലില്‍ പതിക്കുന്നത് കടലുണ്ടിയിലാണ്. ഇത് മലിനമാക്കുന്നതോടെ നശിച്ചുകൊണ്ടിരിക്കുന്നത് കടലുണ്ടി പക്ഷിസങ്കേതവും.
നവംബര്‍മുതല്‍ ഏപ്രില്‍വരെയുള്ള സമയത്ത് സൈബീരിയ അടക്കം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അറുപത്തിനാലിനങ്ങളിലുള്ള പക്ഷികളാണ് ഇവിടെയെത്തുന്നത്. സമീപകാലത്ത് പക്ഷികളുടെ വരവ് കുറഞ്ഞുകൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.  ഒരു പ്രജനനകാലത്തിനുവേണ്ടിയാണ്  ആയിരക്കണക്കിന് കിലോമീറ്റര്‍ പറന്ന് ഇവിടെ പക്ഷികള്‍ എത്തുന്നത്. പുഴ മലിനമാകുന്നതോടെ ഇവയുടെ ആവാസവ്യവസ്ഥക്ക് കോട്ടംതട്ടും. ....

കോണ്‍ഗ്രസ് യുവ എം.എല്‍.എമാര്‍ വേങ്ങരയില്‍ .....



വേങ്ങര : വേങ്ങരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാരുമെത്തുന്നു. ഇവര്‍ക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ചുമതല നല്‍കിയതായി ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, കെ.പി.സി.സി. സെക്രട്ടറിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ കെ.പി. അബ്ദുല്‍ മജീദ് എന്നിവര്‍ അറിയിച്ചു. കെ.എസ്. ശബരിനാഥ് (എ.ആര്‍. നഗര്‍), വി.പി. സജീന്ദ്രന്‍ (കണ്ണമംഗലം), റോജി എം. ജോണ്‍ (ഊരകം), സണ്ണി ജോസഫ് (വേങ്ങര), എല്‍ദോസ് കുന്നത്തുള്ളി (പറപ്പൂര്‍), അനില്‍ അക്കര (ഒതുക്കുങ്ങല്‍) എന്നീ എം. എല്‍.എമാര്‍ക്കാണ് ചുമതലയുള്ളത്.....

വേങ്ങര തിരഞ്ഞെടുപ്പ്: നിലപാട് അബ്ദുനാസര്‍ മദനി പ്രഖ്യാപിക്കും -പി.ഡി.പി


വേങ്ങര തിരഞ്ഞെടുപ്പ്: നിലപാട് അബ്ദുനാസര്‍ മദനി പ്രഖ്യാപിക്കും -പി.ഡി.പി ..
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിനിലപാട് ചെയര്‍മാന്‍ പ്രഖ്യാപിക്കുമെന്ന് പി.ഡി.പി. ജില്ലാകമ്മിറ്റി പറഞ്ഞു. വേങ്ങര വ്യാപാരഭവനില്‍ച്ചേര്‍ന്ന വേങ്ങര നിയോജകമണ്ഡലം കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സംസ്ഥാന ജനറല്‍സെക്രട്ടറി നിസാര്‍ മേത്തര്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാനസെക്രട്ടറി യൂസഫ് പാന്ത്ര അധ്യക്ഷനായി. നൗഷാദ് തിക്കോടി, വേലായുധന്‍ വെന്നിയൂര്‍, സക്കീര്‍ പരപ്പനങ്ങാടി, സലാം മൂന്നിയൂര്‍, ശശി പൂവന്‍ചിന, കെ.സി. അബൂബക്കര്‍, അനീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു......

സര്‍ക്കാര്‍ അഴിമതിക്ക് കുടപിടിക്കുന്നു -കുമ്മനം




വേങ്ങര: തോമസ്ചാണ്ടിയുടെ അഴിമതി മൂടിവെക്കുകവഴി എല്‍.ഡി.എഫ്. സര്‍ക്കാര്‍ അഴിമതിക്ക് കുടപിടിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കായലും വയലും നികത്തിയും മാത്തൂര്‍ ദേവസംഭൂമി കൈയേറിയും ചാണ്ടി നടത്തുന്ന അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് പിണറായി. മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ നിയമം, ഉജ്വല പദ്ധതി തുടങ്ങിയ ജനക്ഷേമ പദ്ധതികളോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, ജെ.എസ്.എസ്. സംസ്ഥാന ജനറല്‍സെക്രട്ടറി രാജന്‍ബാബു, വി.വി. രാജേന്ദ്രന്‍, പി. സുരേഷ്ബാബു, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, എന്‍. ശിവരാജന്‍, കെ. പ്രേമന്‍, രവി തേലത്ത്, എ. സുബ്രഹ്മണ്യന്‍, മഠത്തില്‍ രവി എന്നിവര്‍ പ്രസംഗിച്ചു.

ഗതാഗതം നിയന്ത്രിക്കാന്‍ ട്രോമാകെയറും ...




ചെമ്മാട്: ഗതാഗതക്കുരുക്ക് രൂക്ഷമായ ചെമ്മാട്ട് പോലീസിനെ സഹായിക്കാന്‍ ഇനി ട്രോമാകെയര്‍ പ്രവര്‍ത്തകരും സേവനത്തിനുണ്ടാകും. ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് പോലീസുകാരും ഹോംഗാര്‍ഡും ഇല്ലാത്തത് ഏറെ ദുരിതം തീര്‍ത്തിരുന്നു. എസ്.ഐ. വിശ്വനാഥന്‍ കാരയിലിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് സ്റ്റേഷന് കീഴിലെ ട്രോമാകെയര്‍ യൂണിറ്റ് സേവനത്തിനിറങ്ങിയിരിക്കുന്നത്. ചെമ്മാട്ടെ പ്രധാന ജങ്ഷനുകളില്‍ പത്തുപേരാണ് ശനിയാഴ്ച ഗതാഗത നിയന്ത്രണത്തിനെത്തിയത്. മമ്പുറം നേര്‍ച്ചയോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകരെ സേവനത്തിറക്കുമെന്ന് ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു


എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
വേങ്ങര: ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ജലീല്‍ നീലാമ്പ്ര മുഖ്യ രക്ഷാധികാരിയായി 313 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി വി ടി ഇക്‌റാമുല്‍ഹഖ്, എ കെ അബ്ദുല്‍മജീദ്, അഡ്വ. സാദിഖ് നടുത്തൊടി, ടി എം ഷൗക്കത്ത്, എ കെ സൈതലവിഹാജി, എം പി മുസ്തഫ, കൃഷ്ണന്‍ എരഞ്ഞിക്കല്‍ (രക്ഷാധികാരികള്‍), അരീക്കന്‍ ബീരാന്‍കുട്ടി (ചെയര്‍മാന്‍), കല്ലന്‍ അബൂബക്കര്‍ (വൈസ് ചെയര്‍മാന്‍), എം അബ്ദുല്‍ബാരി(ജനറല്‍ കണ്‍വീനര്‍), പി എം ഷെരീഖാന്‍ (കണ്‍വീനര്‍), എം മുസ്തഫ(ഖജാന്‍ജി), വിവിധ വകുപ്പുകളുടെ കോ-ഓഡിനേറ്റര്‍മാരായി കെ ബീരാന്‍കുട്ടി, എം ജലീല്‍, ഇ കെ നാസര്‍, എം ഖമറുദ്ദീന്‍, നൗഷാദ് ചുള്ളിയന്‍, കെ എം മുസ്തഫ, ടി നൗഷാദ്, കെ പി എ വഹാബ്, കെ ഷാജഹാന്‍, വി എം ബഷീര്‍, കെ എം ഹനീഫ, മജീദ് ചുള്ളിയന്‍, എം റഫീഖ്, പി കെ അബൂബക്കര്‍, കെ ഹനീഫ, എം എഫ് ഫുആദ്, എം ഇക്‌റാം, കെ കെ മുസ്തഫ, സി പി എ റഹീം, പി ആരിഫ മുസ്തഫ, പി സൈനബ കരീം, സി പി ഷരീഫ റഹീം, പി മുസ്തഫ, നാസര്‍ കോറാടന്‍, കെ കോയ എന്നിവരെയും തിരഞ്ഞെടുത്തു.

22 September 2017

വേങ്ങരയിലേത് സർക്കാരിനെതിരെയുള്ള വിധിയെയുത്താവും :ഉമ്മൻ ചാണ്ടി



വങ്ങര: പൊതുജനങ്ങളുടെ താത്പര്യംമറന്ന് പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിനെതിരേയുള്ള വിധിയെഴുത്താവും വേങ്ങര ഉപതിരഞ്ഞെടുപ്പിലുണ്ടാവുകയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

വേങ്ങര എ.ആര്‍. നഗറില്‍ യു.ഡി.എഫ്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. റോഡുകളെല്ലാം തകര്‍ന്നു. ആരോഗ്യരംഗം കുത്തഴിഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗം കലുഷിതമായി. പുതിയ ഒരു പദ്ധതിപോലും തുടങ്ങിയിട്ടില്ല.

ആകെ ഉണ്ടായത് ബാറുകള്‍ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് കാടേങ്ങല്‍ അസീസ് ഹാജി അധ്യക്ഷതവഹിച്ചു. ആര്യാടന്‍ മുഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, എന്‍. പ്രേമചന്ദ്രന്‍, അനൂപ്‌ജേക്കബ്, എ.പി. അനില്‍കുമാര്‍, സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍, പി. ഉബൈദുള്ള, വി.വി. പ്രകാശ്, യു.എ. ലത്തീഫ്, കെ.പി. അബ്ദുള്‍മജീദ്, ഡോ. എം. ഹരിപ്രിയ, മനോജ്, ഇ. മുഹമ്മദ് കുഞ്ഞി, ടി.കെ. മൊയ്തീന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.....

പത്രിക നല്കിയത് 14പേർ


വേങ്ങര: പത്രിക നൽകിയത്
മലപ്പുറം: ഒക്ടോബര്‍ 11-ന് നടക്കുന്ന വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് 14 പേര്‍. അഞ്ചുപേര്‍ ഡെമ്മികളാണ്. പത്രികാ സമര്‍പ്പണത്തിനുള്ള സമയം വെള്ളിയാഴ്ചയാണ് അവസാനിച്ചത്. കെ.എന്‍.എ. ഖാദര്‍ (യു.ഡി.എഫ്.), പി.പി. ബഷീര്‍ (എല്‍.ഡി.എഫ്.), കെ. ജനചന്ദ്രന്‍ (എന്‍.ഡി.എ.) എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍. ഖാദറിന് വിമതനും പത്രിക നല്‍കിയിട്ടുണ്ട്. എസ്.ടി.യു. മുന്‍ ജില്ലാ പ്രസിഡന്റും അഭിഭാഷകനുമായ കറുമണ്ണില്‍ ഹംസയാണ് അവസാനദിവസം സ്വതന്ത്രനായി പത്രിക നല്‍കിയത്. കെ.സി. നസീര്‍ (എസ്.ഡി.പി.ഐ.), ശ്രീനിവാസ് (സ്വാഭിമാന്‍ പാര്‍ട്ടി), ശിവദാസന്‍ (ശിവസേന), എം.വി. ഇബ്രാഹീം (ഇന്ത്യന്‍ ഗാന്ധിയന്‍പാര്‍ട്ടി), കെ. പത്മരാജന്‍ (സ്വത.) എന്നിവരും രംഗത്തുണ്ട്. കഴിഞ്ഞതവണ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. അബ്ദുല്‍ ഹഖ് (മുസ്ലിംലീഗ്), അലവിക്കുട്ടി (എല്‍.ഡി.എഫ്.), സുബ്രഹ്മണ്യന്‍ (ബി.ജെ.പി.), അബ്ദുല്‍ മജീദ് (എസ്.ഡി.പി.ഐ.), ശിവപ്രസാദ് (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി) എന്നിവരാണ് ഡെമ്മി സ്ഥാനാര്‍ത്ഥികള്‍. 25-ന് സൂക്ഷ്മപരിശോധന നടക്കും. 27വരെ പത്രിക പിന്‍വലിക്കാം. ഒക്‌ബോടര്‍ 15-ന് വോട്ടെണ്ണും. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

വനിതാ സ്ഥാനാര്‍ഥിയില്ല
മലപ്പുറം: പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കിടെ നടക്കുന്ന വേങ്ങര തിരഞ്ഞെടുപ്പില്‍ പേരിനുപോലും വനിതാ സ്ഥാനാര്‍ഥിയില്ല. മൂന്ന് മുന്നണികളോ ചെറുകക്ഷികളോ വനിതകളെ മത്സരിപ്പിക്കുന്നില്ല. വേങ്ങ

സംഘപരിവാര കീഴ്വണക്കത്തിന് ഇടത് വലത് മുന്നണികൾ മറുപടി പറയേണ്ടി വരും: പി അബ്ദുൽ മജീദ് ഫൈസി


സംഘപരിവാര കീഴ്വണക്കത്തിന് ഇടത് വലത് മുന്നണികൾ മറുപടി പറയേണ്ടി വരും: പി അബ്ദുൽ മജീദ് ഫൈസി

വേങ്ങര: ന്യൂനപക്ഷങ്ങളെയും മുസ്ലിംകളെയും ഉൻമൂലനം ചെയ്തു കൊണ്ടിരിക്കുന്ന സംഘപരിവാരത്തോട് കാണിക്കുന്ന കീഴ്വണക്കത്തിന് ഇടത് വലത് മുന്നണികൾ മറുപടി പറയേണ്ടി വരുമെന്ന് എസ്.ഡി.പി.ഐ.സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി. വേങ്ങരയിൽ എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കെ കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ജലീൽ നീലാമ്പ്ര, ജനറൽ സെക്രട്ടറി എ കെ അബ്ദുൽ മജീദ്, വൈസ് പ്രസിഡന്റുമാരായ വി ടി ഇക്റാ മുൽ ഹഖ്, അഡ്വ.സാദിഖ് നടുത്തൊടി, സെക്രട്ടറിമാരായ ബാബു മണി കരുവാരക്കുണ്ട്, അരീക്കൻ ബീരാൻ കുട്ടി, ടി എം ഷൗക്കത്ത്, ക്യഷ്ണൻ എരഞ്ഞിക്കൽ, വിമൻ ഇന്ത്യാ മുവ്മെന്റ് ജില്ലാ സെക്രട്ടറി സി കെ സൽമ, സ്ഥാനാർഥി അഡ്വ.കെ സി നസീർ, മണ്ഡലം സെക്രട്ടറി പി എം ഷെരീ ഖാൻ സംസാരിച്ചു.

'പിന്മാറില്ല, സമ്മര്‍ദത്തിന് വഴങ്ങില്ല:ലീഗ് റിബൽ


'പിന്മാറില്ല, സമ്മര്‍ദത്തിന് വഴങ്ങില്ല'; വേങ്ങരയില്‍ ലീഗിന് വെല്ലുവിളിയായി യഥാര്‍ഥ ലീഗുകാരുടെ സ്ഥാനാര്‍ഥി
വേങ്ങര. 'നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകാര്യനല്ല കെ എന്‍ എ ഖാദര്‍. ഞാന്‍ മത്സരിക്കുന്നത് വേങ്ങരക്കാരായ സാധാരണ ലീഗുകാരുടെ വികാരം പ്രകടിപ്പിക്കാനാണ്. ഖാദര്‍ മത്സരിക്കയാണെങ്കില്‍ ഞാനും സ്ഥാനാര്‍ഥിയാകും. മത്സരം ലീഗിനെതിരല്ല. ഞാന്‍ വിമതനുമല്ല,  ലീഗ് നേതൃത്വത്തെ വിരട്ടി ഖാദര്‍ സീറ്റ് നേടിയതില്‍ രോഷമുള്ള പ്രവര്‍ത്തകരുടെ പ്രതിനിധി മാത്രം.  യഥാര്‍ഥ ലീഗുകാരുടെ സ്ഥാനാര്‍ഥി വേങ്ങരയില്‍ മുസ്ളിംലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് വിമതനായി രംഗത്തെത്തിയ അഡ്വ. കെ ഹംസ പറഞ്ഞു.

വികാരപരമായ തന്ത്രമാണ് ഖാദര്‍ പയറ്റിയത്. തീരുമാനിച്ച സ്ഥാനാര്‍ഥിയെ മാറ്റിയാണ് ഖാദര്‍ സീറ്റ് തരപ്പെടുത്തിയത്.  തികച്ചും ജനാധിപത്യവിരുദ്ധമാണ് ഈ തന്ത്രം. വേങ്ങരയിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ വിശ്വാസവും ഇതുതന്നെ. അവരുടെ പിന്‍ബലം തനിക്കുണ്ട്. വേങ്ങരക്കാര്‍ ഖാദറിനെ പിന്തുണയ്ക്കുന്നില്ല. പിന്നെന്തിന് അദ്ദേഹത്തെ മത്സരിപ്പിക്കണം. കൊണ്ടോട്ടിയില്‍ 2001നുശേഷം ഖാദറിന് അവസരം നിഷേധിച്ചത് നാട്ടുകാരുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ്. 2016ല്‍ വള്ളിക്കുന്നില്‍ സീറ്റ് നല്‍കാത്തതും പ്രാദേശിക വികാരം പറഞ്ഞ്.വരണാധികാരിക്ക് മുമ്പാകെ അദ്ദേഹം പത്രിക സമർപിച്ചു 

കണ്‍വെന്‍ഷനില്‍നിന്ന് ബി.ഡി.ജെ.എസ്. വിട്ടുനില്‍ക്കും


വേങ്ങര: കണ്‍വെന്‍ഷനില്‍നിന്ന് ബി.ഡി.ജെ.എസ്. വിട്ടുനില്‍ക്കും :22 Sep 2017, 09:43
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍.ഡി.എ നടത്തുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ബി.ഡി.ജെ.എസ് തീരുമാനം. ഇത് സംബന്ധിച്ച് ബി.ഡി.ജെ.എസ് ജില്ലാ ഘടകത്തിന് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. എന്‍.ഡി.എയില്‍ നിന്ന് നിരന്തരം അവഗണന നേരിടുന്നതിനാലാണ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് ബി.ഡി.ജെ.എസ് നേതൃത്വം നല്‍കുന്ന വിശദീകരണം.
അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്ര സഹ മന്ത്രിയാക്കിയതിന് പിന്നാലെയാണ് ബി.ഡി.ജെ.എസ് ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞത്. എന്‍.ഡി.എയില്‍ തുടര്‍ന്നിട്ടും ബി.ഡി.ജെ.എസിനോട് ബി.ജെ.പി നേതൃത്തിന് സവര്‍ണാധിപത്യ നിലപാടാണുള്ളതെന്ന് ബി.ഡി.ജെ.എസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഡി.എ വിട്ട് പോരാന്‍ ബി.ഡി.ജെ.എസ് തയ്യാറാവണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വേങ്ങരയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ നേതൃത്വം തീരുമാനിച്ചത്.
ബി.ഡി.ജെ.എസ് വിട്ട് നില്‍ക്കുന്നതോടെ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്താന്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്ക് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. ബി.ജെ.പിക്ക് സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ട് ലഭിക്കുന്ന മണ്ഡലങ്ങളില്‍  ഒന്ന് കൂടിയായ വേങ്ങരയില്‍ മൂന്നാം സ്ഥാനത്തിന് വേണ്ടി എസ്.ഡി.പി.ഐയും തിരഞ്ഞെടുപ്പ് രംഗത്ത് ശക്തമായ പ്രചാരണവുമായുണ്ട്.
മൂന്നാം സ്ഥാനത്തെത്തുക എന്ന ഉദ്ദേശത്തോടെ മലപ്പുറം ജില്ലയില്‍ തന്നെ ബി.ജെ.പിയുടെ സൗമ്യ മുഖമായ കെ.ജനചന്ദ്രന്‍ മാസ്റ്ററേയാണ്  സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്. സംസ്ഥാ...



ബി ജെ ഡി എസ് ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷ:കുമ്മനം


മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ബി.ഡി.ജെ.എസ് ഉന്നയിച്ച കാര്യങ്ങൾ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നിട്ടുണ്ട്. പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേങ്ങരയിൽ എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിലെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.


എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്‌ചയെക്കുറിച്ച് തനിക്കറിയില്ല. നിലവിൽ അദ്ദേഹവുമായി പ്രശ്‌നങ്ങളൊന്നുമില്ല. വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം നൽകിയ പേര് തന്നെയാണ് കേന്ദ്രം അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.  വേങ്ങര, ബി.ഡി.ജെ.എസ്,

21 September 2017

ഇടത് പക്ഷം എനിക്കും വിരുന്നൊരുക്കേണ്ടി വരും :കെ എൻ എ ഖാദർ


  വേങ്ങര: ഇടതുപക്ഷക്കാരനായിരുന്ന കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോള്‍ വിരുന്നൊരുക്കി സത്കരിച്ച ഇടതുപക്ഷം വേങ്ങര മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ തന്നേയും സത്കരിക്കേണ്ടിവരുമെന്ന് യു.എന്‍.എ. ഖാദര്‍. തന്റെ രാഷ്ട്രീയജീവിതത്തില്‍ ആദ്യ 17 കൊല്ലം ഇടതുപക്ഷത്തോടൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വേങ്ങരയില്‍ നടന്ന വനിതാലീഗ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്തു. സുഹ്‌റ മമ്പാട് അധ്യക്ഷതവഹിച്ചു. കെ.പി. സുല്‍സിമിയ, ടി.കെ. മൊയ്തീന്‍കുട്ടി, ചാക്കീരി ഹഖ്, അബ്ദുല്‍ഹഖ്, ഖദീജ മൂത്തേടത്ത്, സക്കീന പുല്‍പ്പാടന്‍, ശ്രീദേവി, സുലൈഖാബി, വി.കെ. സുബൈദ എന്നിവര്‍ പ്രസംഗിച്ചു.   ലീഗ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് വ്യവസായികള്‍ -കോടിയേരിചര്‍ച്ചാവിഷയം ബീഫല്ല, അരിയാണ് -എ.എന്‍. രാധാകൃഷ്ണന്‍ യു.ഡി.എഫ്. പഞ്ചായത്തുതല കണ്‍വെന്‍ഷന്‍ ഇന്നു മുതൽ....

വോട്ടുള്ളത് ബഷീറിനു മാത്രം

                                                                >വേങ്ങര : വേങ്ങരയില്‍ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും വയസ്സിന്റെ കാര്യത്തില്‍ 'ഹാഫ് സെഞ്ച്വറി' തികച്ചവരാണ്. അനുഭവ സമ്പത്തിലെന്നപോലെ പ്രായത്തിലും യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറാണ് മൂപ്പന്‍. രണ്ടുതവണ എം.എല്‍.എയായ അദ്ദേഹത്തിന് 67 വയസ്സുണ്ട്. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.പി. ബഷീറാണ് ഇളയത്; വയസ്സ് 50. ബി.ജെ.പി. സ്ഥാനാര്‍ഥി കെ. ജനചന്ദ്രന് 66 വയസ്സായി. തിരഞ്ഞെടുപ്പ് മൂന്നുപേര്‍ക്കും പുത്തരിയല്ല. മുന്‍പും മത്സരരംഗത്തുണ്ടായിരുന്ന അവര്‍ ജില്ലയിലെ പരിചിത മുഖങ്ങള്‍തന്നെ. ബി.ജെ.പി. സ്ഥാനാര്‍ഥി ജനചന്ദ്രനാണ് അങ്കത്തില്‍ മുന്നില്‍. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും നാലുതവണവീതം മത്സരിച്ച അദ്ദേഹത്തിനിത് ഒന്‍പതാം അങ്കം. 1982, 1987, 1995, 2016 വര്‍ഷങ്ങളില്‍ നിയമസഭയിലേക്കും 1989, 1991, 1996, 2009 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്കും സ്ഥാനാര്‍ഥിയായിരുന്നു. കെ.എന്‍.എ. ഖാദറിന് നിയമസഭയിലേക്കിത് നാലാം അങ്കം. തിരൂരങ്ങാടി (1982), കൊണ്ടോട്ടി (2001), വള്ളിക്കുന്ന് (2011) എന്നിവിടങ്ങളിലായിരുന്നു മുന്‍പ് മത്സരം. സി.പി.ഐ. ടിക്കറ്റില്‍ മത്സരിച്ച തിരൂരങ്ങാടിയില്‍ മാത്രം തോല്‍വിയറിഞ്ഞു. ബഷീറിന് നിയമസഭയിലേക്ക് രണ്ടാംമത്സരമാണ്. 2016-ല്‍ വേങ്ങരയില്‍ത്തന്നെയായിരുന്നു കന്നിയങ്കം. അതിനുമുന്‍പ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച അദ്ദേഹം 2000-ല്‍ എ.ആര്‍. നഗര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളില്‍ പി.പി. ബഷീറിന് മാത്രമാണ് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. മണ്ഡലത്തിലെ എ.ആര്‍. നഗര്‍ സ്വദേശിയായ അദ്ദേഹത്തിന് സ്വന്തം പേരിനുനേരേ വോട്ടമര്‍ത്താം. കെ.എന്‍.എ. ഖാദറും കെ. ജനചന്ദ്രനും മണ്ഡലത്തിന് പുറത്തുനിന്നുള്ളവര

എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന്

വേങ്ങര : എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് (22-09) വേങ്ങര: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ കണ്‍വന്‍ഷന്‍ വെള്ളിയാഴ്ച വ്യാപാര ഭവനില്‍ നടക്കും. ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന ബഹുജന കണ്‍വന്‍ഷന്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായില്‍, വൈസ്പ്രസിഡന്റുമാരായ തുളസീധരന്‍ പള്ളിക്കല്‍, മൂവാറ്റുപുഴ അശ്‌റഫ് മൗലവി, സെക്രട്ടറിമാരായ റോയി അറക്കല്‍, കെ കെ റൈഹാനത്ത്, പി കെ ഉസ്മാന്‍, ജില്ലാ പ്രസിന്റ് ജലീല്‍ നീലാമ്പ്ര, എ കെ അബ്ദുല്‍മജീദ്, വി ടി  ഇക്‌റാമുല്‍ഹഖ് പങ്കെടുക്കും.

വേങ്ങരക്കാരൻ ഐ ലീഗിൽ പന്ത് തട്ടും


*മലപ്പുറം വേങ്ങരക്കാരൻ ജിഫിൻ മുഹമ്മദ്  പഞ്ചാബ് FC U 18 ഐലീഗ് ടീമിൽ പന്ത് തട്ടും*



*വേങ്ങര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലൂടെ കളിക്ക് തുടക്കം . പ്രാതേശിക തലങ്ങളിലെ കളി മികവ് കൊണ്ട് ജനശ്രദ്ധ പിടിച്ച് പറ്റുകയും നിരവധി ഒട്ടനവധി ക്യാമ്പുകളിലേക്ക് ജിഫിൻ മുഹമ്മദിന് സെലക്ഷൻ ലഭിക്കുകയും ചെയ്തു*

*കിട്ടിയ അറിവുകൾ പ്രായോഗികമാക്കിയപ്പോൾ കേരളാ ബ്ലാസ്റ്റേഴ്സ് അക്കാദമി ക്യാമ്പിലേക്കും..  അവിടെ നിന്ന് അവൻ പുറപ്പെടുകയാണ് പഞ്ചാബ് FC അണ്ടർ 18 ഐലീഗ് ടീമിലേക്ക്*
*ഊരകം ചാലിൽക്കുണ്ട് സ്വദേശിയാണ് **
*മന്തിക്കൽ മുഹമ്മദിന്റേയും മന്തിക്കൽ ഫാത്തിമയുടേയും ഇളയ മകനാണ് ജിഫിൻ മുഹമ്മദ്*

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ലീഗിനുള്ള ശക്തമായ പ്രഹരമായിരിക്കുമെന്ന്: കോടിയേരി ബാലകൃഷ്ണന്‍.


മലപ്പുറം > വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ലീഗിനുള്ള ശക്തമായ പ്രഹരമായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. വേങ്ങര മണ്ഡലം എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങളാണെന്നും എണ്ണവില വര്‍ധിപ്പിച്ചുകൊണ്ടാണോ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കുന്നതെന്നും കോടിയേരി ചോദിച്ചു. മോദി സര്‍ക്കാര്‍ 16 തവണ പെട്രോളിന്റെ നികുതി വര്‍ധിപ്പിച്ചു. ചരക്ക് സേവന നികുതിയുടെ പേരില്‍ നടക്കുന്നത് പകല്‍കൊള്ളയാണ് നടത്തുന്നത്. ബിജെപി വിദേശത്തും സ്വദേശത്തുമുള്ള കള്ളപ്പണക്കാരുടെ സംരക്ഷകരാണെന്നും കോടിയേരി പറഞ്ഞു. പശുവിന്റെ പേരില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത് 36 പേരെയാണെന്നും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇല്ലാത്ത ഇന്ത്യ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ലീഗിനൊരിക്കലും ബിജെപിയെ ചെറുക്കാന്‍ സാധിക്കില്ലന്നും ലീഗിന്റെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ഒരു വ്യവസായി ആണെന്നും കോടിയേരി പറഞ്ഞു.

*ഏ.ആർ.നഗർ പഞ്ചായത്ത് UDF തെരഞ്ഞെടുപ്പ് കൺവെൻഷൻ*/VENGARA LIVE NEWS


*ഏ.ആർ.നഗർ പഞ്ചായത്ത് UDF തെരഞ്ഞെടുപ്പ് കൺവെൻഷൻ*
2017 സെപ്തംബർ 22 (വെള്ളിയാഴ്ച) വൈകുന്നേരം 7 മണിക്ക്
കൊളപ്പുറം ആസാദ് ഭവൻ ( കോൺഗ്രസ് ഓഫീസ് ഓഡിറ്റോറിയത്തിൽ)           ....
ഒക്ടോബർ 11 നടക്കുന്ന വേങ്ങര നിയോജക മണ്ഡലം നിയമസഭ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന എ.ആർ.നഗർ പഞ്ചായത്ത് UDF  തെരഞ്ഞെടുപ്പ് കൺവെൻഷൻ *2017 സെപ്തംബർ 22 ( വെള്ളിയാഴ്ച) വൈകുന്നേരം 7 മണിക്ക്  കൊളപ്പുറം ആസാദ് ഭവൻ ( കോൺഗ്രസ് ഓഫീസ്  ഓഡിറ്റോറിയത്തിൽ)* വെച്ച് നടക്കുകയാണ്. കേന്ദ്ര ,സംസ്ഥാന സർക്കാറുകളുടെ കെടുകാര്യസ്ഥയും ജനദ്രോഹ നടപടികളും ന്യൂനപക്ഷ ദളിത് പിന്നോക്ക വിഭാഗങ്ങളോടുള്ള മനുഷ്യത്വ രഹിത സമീപനങ്ങളും ചർച്ച ചെയ്യുന്ന കൺവെൻഷനിൽ
🎤 *ബഹു.PK കുഞ്ഞാലിക്കുട്ടി സാഹിബ് MP*
🎤 *ബഹു. ഉമ്മൻ ചാണ്ടി (മുൻ മുഖ്യമന്ത്രി)*
🎤 *അഡ്വ.KNA ഖാദർ*
*അഡ്വ.ഫൈസൽ ബാബു*
ഉൾപ്പെടെയുള്ള  യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കൾ
പങ്കെടുക്കുന്നു. പ്രസ്തുത കൺവെൻഷനിലേക്ക് താങ്കളുടെ സാന്നിധ്യം സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
എന്ന്
ചെയർമാൻ &      കൺവീനർ
      UDF
ഏ.ആർ.നഗർ പഞ്ചായത

20 September 2017

വേങ്ങര : വേങ്ങര ഉപതിരഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തൽ ആകില്ലെന്ന്:കാനം

വേങ്ങര : വേങ്ങര ഉപതിരഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തൽ ആകില്ലെന്ന് CPi സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒരു കാലത്തും ഇടപക്ഷത്തിനൊപ്പം നിന്ന മണ്ഡലമല്ല വേങ്ങരയെന്നും കാനം പറഞ്ഞു. അതേ സമയം ഇടതു സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വോട്ടിംഗിൽ പ്രതി ഫലിക്കു മെ ന്ന് മാധ്യമ പ്രവർത്തകരോട് കാനം പറഞു.90 സീറ്റോടെ അധികാരത്തിലെത്തിയപ്പോഴും വേങ്ങരയിൽ ഇടതു പക്ഷം വിജയം കണ്ടിട്ടില്ലന്ന വസ്തുതയും കാനം കൂട്ടിചേർത്തു.എന്നാൽ ഫാസിസത്തെ ചെറുക്കാൻ ഇടതുപക്ഷത്തിനേക ഴി യൂവെന്ന് ന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കാനം വ്യാക്തമാക്കി.

എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ പത്രിക സമര്‍പ്പിച്ചു


എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ പത്രിക സമര്‍പ്പിച്ചു - 

വേങ്ങര: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരിയായ വേങ്ങര ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ ലിബു ടി കുര്യന്‍ മുമ്പാകെ ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായെത്തിയ ശേഷം ഉച്ചക്ക് 12.15നാണ് പത്രിക സമര്‍പ്പിച്ചത്. 

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കെ കെ അബ്ദുല്‍ജബ്ബാര്‍, കെ ഖാജാ ഹുസൈന്‍, ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, സെക്രട്ടറിമാരായ ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എ ബീരാന്‍കുട്ടി, മണ്ഡലം സെക്രട്ടറി പി എം ഷരീഖാന്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിനിധികളായ കെ ബീരാന്‍കുട്ടി, സി പി അസീസ് ഹാജി പങ്കെടുത്തു.

19 September 2017

എൽ ഡി ഫ് കുതിപ്പുണ്ടാകും :പി പി ബഷീർ


വേങ്ങര : (www.vengaralive.com)വേങ്ങരയില്‍ എല്‍ഡിഎഫിന്റെ കുതിപ്പുണ്ടാവുമെന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി അഡ്വ. പിപി ബഷീര്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തനിക്ക് അനുകൂലമാവും. മണ്ഡലത്തിന്റെ മുക്കു മൂലകള്‍ വരെ തനിക്ക് ചിരപരിചിതമാണ്. മണ്ഡലത്തിന്റെ വികസന മുരടിപ്പിന് അറുതി വരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വികസന കാര്യങ്ങളാവും തെരഞ്ഞെടുപ്പില്‍ കാര്യമായി ചര്‍ച്ചയാവുക. വികസനകാര്യത്തില്‍ വൈകിയോടുന്ന വണ്ടിയാണ് വേങ്ങര. മണ്ഡലത്തിന്റെ വികസന മുരടിപ്പ് പരിഹരിക്കാനല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സഹായം നല്‍കുകയാണ്. വേങ്ങര ബൈപാസ് തന്നെ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.
ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നും എന്തിന് വേണ്ടിയാണ് എംഎല്‍എ സ്ഥാനം രാജിവെച്ചതെന്ന് ലീഗ് ജനപ്രതിനിധി വിശദീകരിക്കണം. എന്തു പറഞ്ഞാണ് പാര്‍ലമെന്റിലേക്ക് മത്സരിച്ചതെന്നും ഉത്തരവാദിത്തം നിറവേറ്റിയോ എന്നും ജനം വിലയിരുത്തട്ടേയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

കനത്ത മഴ വേങ്ങരയിൽ വൻ കൃഷിനാശം

വേങ്ങര : കനത്ത മഴയിൽ വെള്ളം കയറിയതിനെത്തുടർന്ന് വലിയോറ പാടശേഖരങ്ങളിലെ വിവിധ കർഷകരുടെ ഏക്കർ കണക്കിന് നെല്ല്,മരച്ചീനി,പച്ചക്കറി ക്യഷികൾ വെള്ളത്തിനടിയിലായി.വലിയോറ പാടത്ത് മൂട്ടപ്പറമ്പൻ ബാവ,പൂച്ചി, കുഞ്ഞി കുട്ടൻ,രവി , ബാവ,ഗഫൂർ,കുഞ്ഞയമുതു,കുഞ്ഞിക്കോയ,എന്നിവരുടെ 100 ഏക്കറിലധികം വരുന്ന നെല്ലും അഞ്ചേക്കർ മരച്ചീനി കൃഷി പച്ചക്കറി  കൃഷി എല്ലാം  വെള്ളത്തിനടിയിലായത് .

അഡ്വ. കെ സി നസീര്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി


വേങ്ങര ഉപതിരഞ്ഞെടുപ്പ്;

അഡ്വ. കെ സി നസീര്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി 

വേങ്ങര: (www.vengaralive.com)അടുത്ത മാസം 11ന് നടക്കുന്ന വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി. പ്രമുഖ വ്യക്തികളെയും മറ്റും നേരില്‍കണ്ട് സഹകരണം ഉറപ്പാക്കിയാണ് ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കിയത്. മണ്ഡലം ഭാരവാഹികള്‍ക്കൊപ്പവും അല്ലാതെയും മണ്ഡലത്തിലെ വിവിധ വ്യക്തികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിവിധ പഞ്ചായത്തുകളില്‍ നടന്ന പാര്‍ട്ടി പരിപാടികളിലും വിമണ്‍ഇന്ത്യാ മൂവ്‌മെന്റ് കണ്‍വന്‍ഷനിലും അദ്ദേഹം പങ്കെടുത്തിരുന്നു. 22ന് മൂന്നു മണിക്ക് വേങ്ങര വ്യാപാര ഭവനില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനോടെ പരസ്യ പ്രചരണത്തിന് തുടക്കം കുറിക്കും. 


-ഇന്ന് പത്രിക സമര്‍പ്പിക്കും (20-09)

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11ന് ഉപവരണാധികാരിയായ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സ്ഥാനാർഥിയായി കളത്തിലിറങ്ങേണ്ടയാൾ വക്കീൽ കുപ്പായത്തിൽ കോടതിയിൽ


വേങ്ങര : സ്ഥാനാർഥിയായി കളത്തിലിറങ്ങേണ്ടയാൾ വക്കീൽ കുപ്പായത്തിൽ കോടതിയിൽ. വേങ്ങരയിൽ എൽഡിഎഫ് സ്ഥാനാർഥി പി പി ബഷീറാണു പ്രചാരണം താൽക്കാലത്തേക്കു "സ്റ്റേ"ചെയ്ത് ഇന്നലെ രാവിലെ കോടതി മുറിയിലെത്തിയത്. അത്യാവശ്യമായി ഒരു കേസിൽ ഹാജരാകാനാണു സ്ഥാനാർഥി ഇന്നലെ മഞ്ചേരി അഡീഷനൽ ജില്ലാ കോടതിയിൽ പോകേണ്ടി വന്നത്.ഉച്ചയ്ക്കു 12 വരെ അദ്ദേഹത്തിനു കോടതിയിൽ നിൽക്കേണ്ടി വന്നു. തിരിച്ചു മണ്ഡലത്തിലെത്തിയ അദ്ദേഹം ഇന്നലെ പ്രധാന വ്യക്തികളെ നേരിൽക്കണ്ടു സഹായം തേടി ARനഗർ പഞ്ചായത്തിന്റെ വിവിധ ഭാഗളിലായിരുന്നു. സന്ദർശനം ഓരോ പ്രദേശത്തയും പാർട്ടി ഭാരവാഹികളും നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഇനി വരുന്ന ദിവസങ്ങളിലും ഇതുപോലെ വോട്ടുറപ്പിക്കാന്നുള്ള സൗഹൃദ സന്ദർശനങൾ തുടരുമെന്ന് സ്ഥാനാർഥി പറഞ്ഞു. എൽ ഡി എഫ് മണ്ഡലം കൺവെൻഷൻ 21ന് ആണു നിശ്ചയിച്ചിരിക്കുന്നത് LDF ന്റെ സംസ്ഥാന നേതാക്കളല്ലാം പങ്കെടുക്കുന്ന കൺ വെൻഷനു ശേഷം പരസ്യ പ്രചാരണവുമായി രംഗത്തിറങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം..

ബി.ജെ.പി സ്ഥാനാര്‍ഥിയായി ജനചന്ദ്രന്‍ മാസ്റ്റര്‍


വേങ്ങര : വേങ്ങര നിയമസഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥിയായി ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗവും താനൂര്‍ സ്വദേശിയുമായ ജനചന്ദ്രന്‍ മാസ്റ്റര്‍ മത്സരിക്കും.
പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകും. മത്സരിക്കാന്‍ സജ്ജമാകാന്‍ ബി.ജെ.പി നേതൃത്വം ജനചന്ദ്രന്‍മാസ്റ്ററെ അറിയിച്ചിട്ടുണ്ട്.
ഇതോടെ മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഇത്തവണ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ.
കേന്ദ്ര സര്‍ക്കാറിന്റെ മികച്ച ഭരണവും സംസ്ഥാന സര്‍ക്കാറിന്റെയും പ്രതിപക്ഷത്തിന്റെ പിടിപ്പുകേടും ചൂണ്ടിക്കാട്ടിയാണു ബി.ജെ.പി പ്രചരണ രംഗത്തിറങ്ങുക.
സ്ഥാനാര്‍ഥി പരിഗണനാ ലിസ്റ്റില്‍ ശോഭാസുരേന്ദ്രന്റെ പേരും ഉയര്‍ന്നുവന്നിരുന്നെങ്കിലും അവസാന നിമിഷം തള്ളപ്പെടുകയായിരുന്നു.

18 September 2017

രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച് മുസ്ലിം ലീഗ്


വേങ്ങര : (www.vengaralive.com)മാധ്യമ പ്രവര്‍ത്തകരുടെ പ്രവചനങ്ങളേയും, രാഷ്ട്രീയ നിരീക്ഷകരുടെ കണക്കൂട്ടലുകളേയും പാടെ തെറ്റിച്ചാണ് മുസ്ലിം ലീഗ് വേങ്ങര ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ചോര്‍ന്ന് കിട്ടിയ വാര്‍ത്തകള്‍ക്കും, പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കും വഴി തെറ്റിയപ്പോള്‍ മുസ്ലിം ലീഗില്‍ പിറന്നത് പുതിയൊരു ചരിത്രം.
രണ്ടു ദിവസം മുമ്പാണ് കെ പി എ മജീദിനും, കെ എന്‍ എ ഖാദറിനുമൊപ്പം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു എ ലത്തീഫിന്റെ പേരുകൂടി സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. കെ പി എ മജീദ് മല്‍സര രംഗത്തു നിന്ന് പിന്‍മാറുക കൂടി ചെയ്തതോടെ അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി. ഞായറാഴ്ച വൈകുന്നേരത്തോടെ ഒരു വിഭാഗം അണികളും, മാധ്യമങ്ങളും യു എ ലത്തീഫ് സ്ഥാനാര്‍ഥിയാകും എന്ന കണക്കു കൂട്ടലുകളിലേക്കെത്തി.
തിങ്കളാഴ്ച രാവിലെ ആയതോടെ ഈ അഭ്യൂഹത്തിന് ആക്കം കൂടി. രാവിലെ തന്നെ ചില മാധ്യമങ്ങള്‍ക്ക് യു എ ലത്തീഫ് നല്‍കിയ അഭിമുഖം കൂടിയായതോടെ കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാകുന്നുവെന്ന സ്ഥിതി വിശേഷമായി. ഇതിനിടെ പാണക്കാട് ഉന്നതാധികാരി യോഗം ആരംഭിച്ചു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനുള്ള പത്രസമ്മേളനത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ചാനലുകളില്‍ ലൈവും പോയി തുടങ്ങി. സ്ഥാനാര്‍ഥി പ്രഖ്യാപനം അടുക്കുന്നതോടെ ചില മാധ്യമങ്ങള്‍ യു എ ലത്തീഫ് തന്നെ സ്ഥാനാര്‍ഥി എന്ന നിലയിലേക്ക് വാര്‍ത്തകള്‍ നല്‍കി തുടങ്ങി. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് ഏറ്റുപിടിച്ച് യു എ ലത്തീഫ് സ്ഥാനാര്‍ഥിയായി എന്ന രീതിയില്‍ വാര്‍ത്ത നല്‍കി.
ഇതിനിടെ പത്രസമ്മേളന വേദിയിലേക്ക് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബും, എം പി അബ്ദുസമദ് സമദാനിയുമെത്തി. തൊട്ടുപുറകെ കെ പി എ മജീദും, പിന്നെ പി കെ കുഞ്ഞാലിക്കുട്ടിയും, സാദിഖലി ശിഹാബ് തങ്ങളും, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും. പത്രസമ്മേളനം നടക്കുന്ന ഹാളിലേക്ക് യു എ ലത്തീഫ് കൂടി കയറി വന്നതോടെ അദ്ദേഹം തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് ഏവരും ഉറപ്പിച്ചു. എന്നാല്‍ അതിനിടെ അദ്ദേഹത്തെ ഒഴിവാക്കിയെന്ന അഭ്യൂഹവും വന്നു തുടങ്ങിയിരുന്നു. ഒടുവില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം.
ഹൈദരലി ശിഹാബ് തങ്ങള്‍ കെ എന്‍ എ ഖാദര്‍ ആണ് വേങ്ങരയിലെ സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിച്ചതോടെ ഏതാനും നിമിഷം പത്രസമ്മേളന ഹാള്‍ നിശബ്ദതയിലായി. നിശബ്ദതയ്ക്ക് വിരാമമിട്ട് പി കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം, ഇനിയെന്തെങ്കിലും അറിയേണ്ടതുണ്ടോ? ഏതാനും കുറച്ച് ചോദ്യങ്ങള്‍. ഒടുവില്‍ പതിവിലും വേഗം പത്രസമ്മേളനത്തിന് സമാപനം. അപ്പോഴും പല മാധ്യമങ്ങളിലും യു എ ലത്തീഫ് സ്ഥാനാര്‍ഥി എന്ന് പോയ്‌ക്കൊണ്ടിരുന്നു.

താന്‍ വിജയിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കെ.എന്‍.എ.ഖാദര്‍ വിജയിക്കുo: കുഞ്ഞാലിക്കുട്ടി


വേങ്ങര ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലീംലീഗില്‍ ആശയക്കുഴപ്പം ഇല്ലായിരുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. വേങ്ങര തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കെ.എന്‍.എ.ഖാദര്‍ വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വശവും പരിശോധിച്ച ശേഷമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പാണക്കാട് ചേര്‍ന്ന ലീഗ് പാര്‍ലമെന്ററി യോഗത്തിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി യുഎ ലത്തീഫ് ആണ് സ്ഥാനാര്‍ഥിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍.

എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ കെഎന്‍എ ഖാദറിനാണ് നറുക്കുവീണത്. അതേസമയം അഡ്വ.യു.എ.ലത്തീഫ് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയാകും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ലത്തീഫിന്റെ പേര് മാറി മറിഞ്ഞത് അവസാന നിമിഷത്തിലാണ്. കെഎന്‍എ ഖാദറിന്റെ സമ്മര്‍ദം ഫലിക്കുകയായിരുന്നെന്നാണ് സൂചന.

ഇന്ന് ചേര്‍ന്ന യോഗത്തിന് മുമ്പ് കെഎന്‍എ ഖാദര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണമെന്നായിരുന്നു ഖാദര്‍ ആവശ്യപ്പെട്ടത്. തന്നെ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ എന്താണെങ്കിലും അത് അംഗീകരിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി യു.എ ലത്തീഫ് സ്ഥാനാര്‍ത്ഥിയായി എന്നത് മാധ്യമസൃഷ്ടിയാണെന്നും പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

കെഎന്‍എ ഖാദര്‍ മല്‍സരിച്ചാല്‍ മതിയെന്ന് അവസാന നിമിഷം ഹൈദരലി തങ്ങള്‍ തീരുമാനിച്ചു. ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ തീരുമാനമെടുത്തത്. ഇടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഖാദറിന് വേണ്ടി വാദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വേങ്ങര തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും സീനിയര്‍ നേതാവിനെ എല്‍എഡിഎഫ് കളത്തിലിറക്കിയ സാഹചര്യത്തില്‍ പരിചയസമ്പന്നനായ കെ.എന്‍.എ ഖാദര്‍ മത്സരിക്കുന്നതാണ് ഉചിതമെന്ന് ബഷീര്‍ പറഞ്ഞതായാണ് വിവരം.

ദീര്‍ഘകാലം മഞ്ചേരി നഗരസഭാ ചെയര്‍മാനായിരുന്ന യുഎ ലത്തീഫ് സ്ഥാനാര്‍ഥിയാകുമെന്ന് കഴിഞ്ഞ ദിവസം സൂചനയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം കഴിഞ്ഞദിവസം പാണക്കാട്ടെത്തി ഹൈദരലി തങ്ങളെ കണ്ടിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തെ പാണക്കാട്ടെ തറവാട്ടിലേക്ക് വീണ്ടും വിളിച്ചുവരുത്തിയിരുന്നു. ഇതോടെ ലത്തീഫ് തന്നെയാകും സ്ഥാനാര്‍ഥിയെന്ന് ഉറപ്പിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.

കെഎന്‍എ ഖാദറിന് പുറമെ സംസ്ഥാന സെക്രട്ടറി യു.എ ലത്തീഫ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരായിരുന്നു സാധ്യതാ പട്ടികയിലുണ്ടായിരുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ മുന്നിലുണ്ടായിരുന്ന ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഇന്നലെ പിന്മാറിയിരുന്നു.

ജനവിരുദ്ധ നയത്തിനെതിരെ ജനം വിധിയെഴുതും .കെ എൻ ഖാദർ


വേങ്ങര : വേങ്ങര മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ ജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം പാണക്കാടെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയത്തിനെതിരെ ജനം വിധിയെഴുതുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ പല പേരുകളും ഉയര്‍ന്നു വരുന്നത് സ്വാഭാവികമാണ്. മുസ്ലിം ലീഗില്‍ വേങ്ങര മണ്ഡലത്തില്‍ സ്ഥാനാര്‍തിയാകാന്‍ യോഗ്യതയുള്ള പലരുമുണ്ട്. അതുപോലെ തന്നെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി സ്ഥാനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ യു എ ലത്തീഫിനും കഴിയുമെന്ന് കെ എന്‍ എ ഖാദര്‍ പറഞ്ഞു.
പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനാകും തന്റെ ശ്രമമെന്ന് കെ എന്‍ എ ഖാദര്‍ പറഞ്ഞു.

17 September 2017

വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ.കെ എൻ എ ഖാദർ


വേങ്ങര ; വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ.കെ എൻ എ ഖാദറിനെ പ്രഖ്യാപിച്ചു.മലപ്പുറം പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ ചേർന്ന മുസ്ലിംലീഗ് പാർലിമെന്ററി യോഗത്തിന് ശേഷം ഹൈദരലി തങ്ങളാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.ലീഗിന്റെ മുതിർന്നനേതാവായ കെ.എന്‍.എ ഖാദർ നിലവിൽ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.ലീഗ് സംസ്ഥാന സെക്രട്ടറി യു എ ലത്തീഫ് അന്തിമ സ്ഥാനാർത്ഥി പരിഗണന പട്ടികയിലുണ്ടായിരുന്നു.ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഇന്നലെ പിന്മാറിയിരുന്നു

വേങ്ങരയിൽ ഇടത് സ്ഥാനാര്‍ത്ഥിയായി അഡ്വ. പി പി ബഷീറിനെ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.എൽ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമായിട്ടുണ്ട്. . 20 ന് യു ഡി എഫ് 21 ന് എല്‍ ഡി എഫ് കണ്‍വെന്‍ഷനുകള്‍ നടക്കും. പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ക്കുള്ള ഒരുക്കങ്ങളും മുന്നണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.ബി ജെ പി സംസ്ഥാന നേതാവ് ശോഭാസുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ടെങ്കിലും ജില്ലാകമ്മിറ്റിയ്ക്ക് എതിര്‍പ്പുണ്ട്.
ജനചന്ദ്രന്‍ മാസ്റ്ററെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ താല്‍പ്പര്യം. എസ് ഡി പി ഐ അഡ്വക്കറ്റ് കെ സി നസീറിനെ സ്ഥാനാര്‍ത്ഥിയാക്കി മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

തിരഞ്ഞെടുപ്പ് രാജാവ് വേങ്ങരയിൽ

വേങ്ങര : തോറ്റ് തോറ്റ് വിജയം നേടിയ വ്യക്തിയാണ് ഡോ.കെ പത്മരാജന്‍. തോല്‍ക്കാനായി ജനിച്ചവന്‍ എന്നാണ് സ്വയം നല്‍കുന്ന വിശേഷണം. ഒരിക്കലും വിജയിക്കരുതെന്ന പ്രതിജ്ഞയുമായി ഇദ്ദേഹം ഇതു വരെ 183 തെരഞ്ഞെടുപ്പുകളില്‍ നാമനിര്‍ദേശ പത്രിക നല്‍കി. തോറ്റ്, തോറ്റ് ലിംക ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സിലും ഗിന്നസ് ബുക്കിലും ഇടം നേടിയ വ്യക്തികൂടിയാണ് ഇദ്ദേഹം.
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് അവസാനമായി പത്രിക നല്‍കിയത്. പികെ കുഞ്ഞാലിക്കുട്ടി വിജയിച്ച മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിലും പത്മരാജന്‍ മത്സര രംഗത്തുണ്ടായിരുന്നു. 2014 ല്‍ പ്രധാനമന്ത്രി മോദിക്കെതിരെ വഡോദരയിലും സ്ഥാനാര്‍ഥിയായിരുന്നു.1988 മുതല്‍ ഈ 58കാരന്‍ മത്സര രംഗത്തുണ്ട്. സേലത്തെ മേട്ടൂര്‍ നിയമസഭാ മണ്ഡലത്തില്‍ സിപിഎം സിറ്റിങ് എംഎല്‍എ എം ശ്രീരംഗത്തിനെതിരായിരുന്നു അദ്യ മത്സരം. തുടര്‍ന്നിങ്ങോട്ട് രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനത്തേക്കടക്കം എല്ലാ പ്രധാന തെരഞ്ഞെടുപ്പുകളിലും പത്മരാജന്റെ സാനിധ്യമുണ്ട്. ഇതുവരെ 25 ലക്ഷത്തോളം രൂപ തെരഞ്ഞെടുപ്പിനായി ചെലവഴിച്ചതായി പത്മരാജന്‍ പറയുന്നു. ജയിക്കണമെന്ന് ആഗ്രഹമില്ലെന്നും തോല്‍വിയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
മലപ്പുറത്തിത് പത്മരാജന്റെ മൂന്നാം അങ്കമാണ്. തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പില്‍ എകെ ആന്റണിക്കെതിരായിരുന്നു അദ്യ മത്സരം. മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിനായാണ് വീണ്ടും ജില്ലയിലെത്തിയത്. രണ്ട് തവണയും പത്രിക തള്ളി. കേരളത്തിലെ വോട്ടറല്ലാത്തതായിരുന്നു അദ്യ പത്രിക തള്ളാന്‍ കാരണമെങ്കില്‍ പത്രിക പൂരിപ്പിച്ചതിലെ അപാകതയായിരുന്നു മലപ്പുറം മണ്ഡലത്തിലേക്ക് നല്‍കിയത് തള്ളാന്‍ കാരണം.
പ്രണബ് മുഖര്‍ജി, എപിജെ അബ്ദുല്‍ കലാം, മന്‍മോഹന്‍ സിങ്, എബി വാജ്‌പേയ്, നരസിംഹ റാവു, ജയലളിത തുടങ്ങിയവര്‍ക്കെതിരെയെല്ലാം പത്മരാജന്‍ മത്സരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ഒരു സമയം രണ്ടു മണ്ഡലങ്ങളില്‍മാത്രം ജനവിധിതേടാന്‍ പാകത്തില്‍ നിയമം മാറ്റിയെഴുതാന്‍ കമ്മീഷനെ പ്രേരിപ്പിച്ചത് പത്മരാജനാണ്. 1996ല്‍ ലോക്‌സഭ നിയസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചത്തെിയപ്പോള്‍ എട്ടു മണ്ഡലങ്ങളിലാണ് പത്രിക നല്‍കിയത്. ലോക്‌സഭ 5, നിയമസഭ 3. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരാള്‍ക്ക് പരമാവധി രണ്ട് മണ്ഡലമെന്ന തീരുമാനമെടുത്തത്. മത്സരത്തനിറങ്ങിയതിന്റെ പേരില്‍ ദുരിതമനുഭവിക്കേണ്ടി വന്ന അനുഭവവും പത്മരാജനുണ്ടായിട്ടുണ്ട്. 1991ല്‍ ആന്ധ്രയിലെ നന്ദ്യാല്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി. നരസിംഹ റാവുവിനെതിരെ പത്രിക സമര്‍പ്പിച്ചതിന് തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം ഇരുട്ടുമുറിയില്‍ തടവിലാക്കി.
കണ്ണൂരില്‍നിന്ന് 100വര്‍ഷം മുമ്പ് സേലത്തത്തെിയതാണ് പത്മരാജന്റെ മുത്തച്ഛനായ പി. കേളു നമ്പ്യാര്‍. ഹോമിയോപതിയില്‍ ബിരുദമുണ്ടെങ്കിലും ടയര്‍ ബിസിനസിണ് ഉപജീവന മാര്‍ഗം. പത്മരാജന്റെ ഏക മകന്‍ ശ്രീജേഷ് പത്മരാജനും തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ്. 1994 ല്‍ മൂന്നര വയസ്സില്‍ നാമനിര്‍ദേശ പത്രിക നല്‍കിയാണ് ശ്രീജേഷ് റെക്കോര്‍ഡിട്ടത്. പെരുന്തുറൈ ഉപതെരഞ്ഞെടുപ്പിലാണ് ശ്രീജേഷ് പത്രിക നല്‍കിയത്. തെരഞ്ഞെടുപ്പ് ഗോദയില്‍ പിന്തുണയായി ഭാര്യ ശ്രീജ നമ്പ്യാരും മകനും കൂടെയുണ്ടെന്നും അദ്ദേഹം പറയുന്നു.

സംസ്ഥാന നേതാക്കളെ മത്സരിപ്പിക്കാൻ ബി ജെ പി


വേങ്ങര : വേങ്ങര ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന നേതാക്കളെ മത്സരിപ്പിക്കാൻ ബിജെപി.മണ്ഡലം കമ്മിറ്റി യോട് സംസ്ഥാന നേതൃത്വം നേരിട്ട് അഭിപ്രായം തേടി.ജില്ലയിൽ നിന്നെ രാളെ മത്സരിപ്പിക്കുന്നതാകും കൂടുതൽ നല്ലതെന്ന അഭിപ്രായത്തിലാണു ജില്ലാ കമ്മിറ്റി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ.എ.ൻ.രാധാക്യഷ്ണൻ.യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവരുടെ പേരുകളാണുകഴിഞദിവസം ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തത്.ഇവരിലൊരാളെ വേങ്ങരയിൽ മത്സരിപ്പിക്കാൻ തീരുമാനമെടുത്താണു യോഗം പിരിഞ്ഞത്.

യോഗത്തിനിടെ വേങ്ങര മണ്ഡലം കമ്മിറ്റിയെ ബന്ധപ്പെട്ട് അവരുടെ അഭിപ്രായവും തേടി സംസ്ഥാന നേതാവ് വരുന്നതിനോട് അനുകൂല പ്രതികരണമാണു മണ്ഡലം കമ്മിറ്റി നടത്തിയത് ജില്ലയിൽ നിന്ന് ഓരാൾ മത്സരിക്കുന്നതാവും കൂടുതൽ നല്ലതെന്ന പക്ഷമാണു ജില്ലാ കമ്മിറ്റിക്ക്. എന്നാൽ സംസ്ഥനകമ്മിറ്റി മറ്റൊരു പേരു നിർദേശിച്ചാൽ അംഗീരിക്കാൻ തയാറുമാണ്. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന നേതാക്കളിൽ ആരെയെങ്കിലും മത്സരിപ്പിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ ആവ്യശ്യം തള്ളികളഞിരിന്നു.എൻ ഡി എതിരഞ്ഞെടുപ്പു കൺവെൻഷൻ 22 ന് രാവിലെ പത്തിനു വേങ്ങര വ്യാപാരഭവനിൽ ചേരും.

യു ഡി എഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും


മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെ ഇന്ന്  പ്രഖ്യാപിക്കും. രാവിലെ പത്തു മണിക്ക് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പിന്‍മാറിയ സാഹചര്യത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ എന്‍ എ ഖാദറിനും, ലീഗ് നേതാവ് യു എ ലത്തീഫിനുമാണ് മുന്‍തൂക്കം.
ഇന്നലെ അപ്രതീക്ഷിതമായി മാധ്യമ പ്രവര്‍ത്തകരോടാണ് കെ പി എ മജീദ് താന്‍ സംഘടനാ സംവിധാനത്തില്‍ ശ്രദ്ധയൂന്നുകയാണെന്ന് അറിയിച്ചത്. സംഘടന ചുമതല ഭാരിച്ച ചുമതലയാണെന്നും, പാര്‍ട്ടിയുടെ മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ പാര്‍ട്ടി അധ്യക്ഷനെ അറിയിച്ചെന്നും, സംഘടനാ നേതൃത്വത്തില്‍ നില്‍ക്കുന്നതാണ് താല്‍പര്യമെന്നും അറിയിച്ചെന്നും കെ പി എ മജീദ് പറഞ്ഞു. താനിരിക്കെ മറ്റു പേരുകള്‍ ചര്‍ച്ച ചെയ്യുന്നതിലുള്ള അനൗചിത്യം ഒഴിവാക്കാനാണ് തന്റെ നിലപാട് വ്യക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

നയം വ്യക്തമാക്കി കെ പി എ മജീദ്‌


വേങ്ങര :വേങ്ങര ഉപതെരഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ മുസ്ലിം ലീഗ് സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ പി എ മജീദ് രംഗത്തെത്തി.പാണക്കാട് ശിഹാബ് തങ്ങളെ മജീദ് ഇക്കാര്യം അറിയിച്ചു.തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന കാര്യം മജീദ് കഴിഞ്ഞ ദിവസം തന്നെ കുഞ്ഞാ ലിക്കുട്ടി ഉർപ്പെടെയുള്ളവരെ അറിയിച്ചിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി എന്ന സംഘടനാ ചുമതലയിൽ തന്നെ തുടരാനാണ് താൻ താൽപര്യപ്പെടുന്നതെന്ന് മജീദ് വ്യക്ത ക്കി യി രു ന്നു.ഇക്കാര്യം ഇന്ന് വൈകുന്നേരത്തോടെ പാണക്കാട് ഗിഹാബ് തങ്ങളെയും മജീദ് അറിയിക്കുകയായിരുന്നു.
വേങ്ങര ഉപതെരഞ്ഞെടുപ്പിൽ കെ പി എ മജീദ് മത്സരിക്കേണ്ടതില്ലന്ന് മുസ്ലിം ലീഗിൽ ഒരു വിഭാഗം നേതാക്കൾ പാണക്കാട് ശിഹാബ് തങ്ങളോട് ആവശ്വപ്പെട്ടിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് അദേഹം തുടരുന്നതാകും ഉചിതമെന്നും ചില നേതാക്കൾ പറഞ്ഞിരുന്നു.മുസ്ലിം ലീഗിലെ പ്രബല വിഭാഗമാണ് മജീദിനെ രംഗത്തെത്തിയത്.മുജാഹിത് വിഭാഗത്തിൽ പെട്ട മജീദിന് സമസ്ഥ ഉൾപ്പെടെയുള്ള വരുടെ വോട്ട് ലഭിക്കില്ലെന്ന ഭയം ലീഗിനുണ്ട് അതുകൊണ്ടുതന്നെയാണ് മജീദ് മത്സരിക്കേണ്ടതില്ല എന്ന തീരൂമാനം അവർ സ്വീകരിച്ചത്.

യൂത്ത് കോൺഗ്രസ് ചക്ര സ്തംഭനസമരം സംഘടിപ്പിച്ചു


യൂത്ത് കോൺഗ്രസ് ചക്ര സ്തംഭനസമരം സംഘടിപ്പിച്ചു


കണ്ണമംഗലം . പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കണ്ണമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അച്ചനമ്പലം ടൗണിൽ ചക്ര സ്തംഭന സമരം നടത്തി
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് KV ഹുസൈൻകുട്ടി അധ്യക്ഷത വഹിച്ചു
വാർഡ് മെമ്പർ പുള്ളാട്ട് സലീം ഉദ്ഘാടനം ചെയ്തു
മുജീബ് Ck, അഫ്സൽ PA, സഫ്വാൻ PA, സക്കീറലി കണ്ണേത്ത്, ബഷീർ അമ്പലവൻ, മഹറൂഫ് CK ശിഹാബ് വാളക്കുട അസ്ലം ചെങ്ങാനി എന്നിവർ സംസാരിച്ചു നൗഫൽ PK സ്വാഗതവും ഫാസിൽ പനക്കത്ത് നന്ദിയും പറഞ്ഞു

പി പി ബഷീർ ഇടതു സ്ഥാനാർഥി


വേങ്ങര : വേങ്ങര നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പി പി ബഷീറിനെ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവും, മികച്ച പ്രഭാഷകനുമാണ് അഭിഭാഷകന്‍ കൂടിയായ പി പി ബഷീര്‍.
കഴിഞ്ഞ നിയമസഭ തിരിഞ്ഞെടുപ്പിലും പി പി ബഷീര്‍ തന്നെയായിരുന്നു ഇടതു മുന്നണി സ്ഥാനാര്‍ഥി. അന്ന് പി കെ കുഞ്ഞാലിക്കുട്ടിയോട് 38,057 വോട്ടുകള്‍ക്കായിരുന്നു തോല്‍വി. എ ആര്‍ പഞ്ചായത്തിലെ മുന്‍ വാര്‍ഡംഗമായിരുന്നു പി പി ബഷീര്‍. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ് പി പി ബഷീര്‍.

മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി


കനത്ത മഴ മൂലം മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 18/9/2017 (തിങ്കൾ) കളക്ടർ അവധി പ്രക്യാപിച്ചു.
 സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇതേത്തുടര്‍ന്ന് നാല് ജില്ലകളില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടസാധ്യതകള്‍ കൂടി കണക്കിലെടുത്താണ് നടപടി.

രണ്ട് ദിവസം കൂടി മഴ തുടരാനുള്ള സാധ്യത കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍  ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������