*ഫാസിസത്തെ ചെറുക്കാന്‍ ഇടതിനും വലതിനും തന്റേടമില്ല; അഡ്വ. കെ സി നസീർ*
വേങ്ങര: രണ്ടുതരം പൗരന്‍മാരെ സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘപരിവാര ഫാസിസത്തെ പ്രതിരോധിക്കാന്‍ കേരളത്തിലെ ഇടത്‌വലത് മുന്നണികള്‍ക്ക് തന്റേടമില്ലെന്ന് വേങ്ങര മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍. സംഘപരിവാരത്തേക്കാള്‍ കേമമായി ന്യൂനപക്ഷ-മുസ്ലിംവിരുദ്ധ നിലപാടുകള്‍ നടപ്പാക്കാനാണ് ഇടത് മുന്നണി സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മതംമാറ്റ ഇടിമുറികള്‍ സൃഷ്ടിച്ച് പൗരസ്വാതന്ത്ര്യം നിഷേധിക്കുകയും യുവതികളെ പീഡിപ്പിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ് കേന്ദ്രങ്ങളെ വെള്ള പൂശാനുള്ള ശ്രമം ഭരണഘടനാ വിരുദ്ധമാണ്.
ഫാസിസത്തെ ചെറുത്തു തോല്‍പിക്കുമെന്നു വീമ്പുപറയുന്ന യു.ഡി.എഫ് ആര്‍.എസ്.എസിനു മുമ്പില്‍ മുട്ടു വിറച്ചു നില്‍ക്കുകയാണ്. തിരുവനന്തപുരത്ത് ആര്‍.എസ്.എസ് ക്രിമിനല്‍ കൊല്ലപ്പെട്ടപ്പോള്‍ കോഴിക്കോട് ഉപവാസം നടത്തിയ പ്രതിപക്ഷ നേതാവിന് കൊടിഞ്ഞിയിലെ ഫൈസല്‍ കൊല്ലപ്പെട്ടപ്പോള്‍ ഉപവസിക്കാന്‍ തോന്നാതിരുന്നത് ആര്‍.എസ്.എസിനോടുള്ള ഭയം മൂലമാണ്. ആര്‍.എസ്.എസ് നേതാക്കളെ വിരുന്നൂട്ടി സല്‍ക്കരിച്ചാല്‍ ഫാസിസത്തെ ഇല്ലായ്മ ചെയ്യാമെന്ന മൂഡവിശ്വാസമാണ് യു.ഡി.എഫിനെ നയിക്കുന്നത്.
സംഘപരിവാരത്തെ അമര്‍ച്ച ചെയ്യാന്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയല്ല പ്രതിരോധ രാഷ്ട്രീയമാണ് വേണ്ടതെന്ന സന്ദേശമാണ് എസ്.ഡി.പി.ഐ വേങ്ങരയിലെ വോട്ടര്‍മാര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേങ്ങര, ഊരകം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് അഡ്വ. കെ സി നസീര്‍ തിങ്കളാഴ്ച പര്യടനം നടത്തിയത്. ഉച്ചക്ക് നാമനിര്‍ദേശ പത്രികയുടെ സൂഷ്മപരിശോധനയിലും അദ്ദേഹം പങ്കെടുത്തു. ചൊവ്വാഴ്ച കണ്ണമംഗലം, എ.ആര്‍.നഗര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തും.