യുഡിഎഫ് സർക്കാരിന്റെ മദ്യനയം അട്ടിമറിച്ച് കേരളമെങ്ങും മദ്യമൊഴുക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും പരിസരത്ത് വരെ മദ്യശാലകൾ അനുവദിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേരളത്തിലെ ലക്ഷകണക്കിന് വീട്ടമ്മമാരുടെ കണ്ണീർ വീഴ്ത്തുന്ന തീരുമാനമാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിതരണ സമ്പ്രദായം താറുമാറായിരിക്കുകയാണ്. ചരിത്രത്തിൽ കേട്ടുകൾവി പോലുമില്ലാത്ത റേഷൻ സ്തംഭനമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. അരി നൽകാൻ സർക്കാരിന് കഴിയുന്നില്ല. അഞ്ച് വർഷം വിലകയറ്റം ഉണ്ടാകില്ലെന്ന് പറഞ്ഞ അധികാരത്തിലെത്തിയ സർക്കാരിന് അവശ്യ സാധനങ്ങളുടെ വില പോലും നിയന്ത്രിക്കാനാവുന്നില്ലെന്നും കെഎൻഎ ഖാദർ പറഞ്ഞു.
വിദ്യാഭ്യാസ രംഗവും കുത്തഴിഞ്ഞ അവസ്ഥയിലാണുള്ളത്. മെഡിക്കൽ വിദ്യാർഥികളുടെ ഫീസ് കുത്തനെ ഉയർത്തുക വഴി സ്വകാര്യ ലോബികളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. പാവപ്പെട്ട വിദ്യാർഥികളുടെ മെഡിക്കൽ സ്വപ്നം അട്ടിമറിച്ച സർക്കാർ തിരഞ്ഞെടുപ്പിൽ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.