വേങ്ങര: പത്രിക നൽകിയത്
മലപ്പുറം: ഒക്ടോബര്‍ 11-ന് നടക്കുന്ന വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് 14 പേര്‍. അഞ്ചുപേര്‍ ഡെമ്മികളാണ്. പത്രികാ സമര്‍പ്പണത്തിനുള്ള സമയം വെള്ളിയാഴ്ചയാണ് അവസാനിച്ചത്. കെ.എന്‍.എ. ഖാദര്‍ (യു.ഡി.എഫ്.), പി.പി. ബഷീര്‍ (എല്‍.ഡി.എഫ്.), കെ. ജനചന്ദ്രന്‍ (എന്‍.ഡി.എ.) എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍. ഖാദറിന് വിമതനും പത്രിക നല്‍കിയിട്ടുണ്ട്. എസ്.ടി.യു. മുന്‍ ജില്ലാ പ്രസിഡന്റും അഭിഭാഷകനുമായ കറുമണ്ണില്‍ ഹംസയാണ് അവസാനദിവസം സ്വതന്ത്രനായി പത്രിക നല്‍കിയത്. കെ.സി. നസീര്‍ (എസ്.ഡി.പി.ഐ.), ശ്രീനിവാസ് (സ്വാഭിമാന്‍ പാര്‍ട്ടി), ശിവദാസന്‍ (ശിവസേന), എം.വി. ഇബ്രാഹീം (ഇന്ത്യന്‍ ഗാന്ധിയന്‍പാര്‍ട്ടി), കെ. പത്മരാജന്‍ (സ്വത.) എന്നിവരും രംഗത്തുണ്ട്. കഴിഞ്ഞതവണ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. അബ്ദുല്‍ ഹഖ് (മുസ്ലിംലീഗ്), അലവിക്കുട്ടി (എല്‍.ഡി.എഫ്.), സുബ്രഹ്മണ്യന്‍ (ബി.ജെ.പി.), അബ്ദുല്‍ മജീദ് (എസ്.ഡി.പി.ഐ.), ശിവപ്രസാദ് (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി) എന്നിവരാണ് ഡെമ്മി സ്ഥാനാര്‍ത്ഥികള്‍. 25-ന് സൂക്ഷ്മപരിശോധന നടക്കും. 27വരെ പത്രിക പിന്‍വലിക്കാം. ഒക്‌ബോടര്‍ 15-ന് വോട്ടെണ്ണും. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
വനിതാ സ്ഥാനാര്‍ഥിയില്ല
മലപ്പുറം: പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കിടെ നടക്കുന്ന വേങ്ങര തിരഞ്ഞെടുപ്പില്‍ പേരിനുപോലും വനിതാ സ്ഥാനാര്‍ഥിയില്ല. മൂന്ന് മുന്നണികളോ ചെറുകക്ഷികളോ വനിതകളെ മത്സരിപ്പിക്കുന്നില്ല. വേങ്ങ