'പിന്മാറില്ല, സമ്മര്‍ദത്തിന് വഴങ്ങില്ല'; വേങ്ങരയില്‍ ലീഗിന് വെല്ലുവിളിയായി യഥാര്‍ഥ ലീഗുകാരുടെ സ്ഥാനാര്‍ഥി
വേങ്ങര. 'നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകാര്യനല്ല കെ എന്‍ എ ഖാദര്‍. ഞാന്‍ മത്സരിക്കുന്നത് വേങ്ങരക്കാരായ സാധാരണ ലീഗുകാരുടെ വികാരം പ്രകടിപ്പിക്കാനാണ്. ഖാദര്‍ മത്സരിക്കയാണെങ്കില്‍ ഞാനും സ്ഥാനാര്‍ഥിയാകും. മത്സരം ലീഗിനെതിരല്ല. ഞാന്‍ വിമതനുമല്ല, ലീഗ് നേതൃത്വത്തെ വിരട്ടി ഖാദര്‍ സീറ്റ് നേടിയതില്‍ രോഷമുള്ള പ്രവര്‍ത്തകരുടെ പ്രതിനിധി മാത്രം. യഥാര്‍ഥ ലീഗുകാരുടെ സ്ഥാനാര്‍ഥി വേങ്ങരയില്‍ മുസ്ളിംലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് വിമതനായി രംഗത്തെത്തിയ അഡ്വ. കെ ഹംസ പറഞ്ഞു.
വികാരപരമായ തന്ത്രമാണ് ഖാദര്‍ പയറ്റിയത്. തീരുമാനിച്ച സ്ഥാനാര്‍ഥിയെ മാറ്റിയാണ് ഖാദര്‍ സീറ്റ് തരപ്പെടുത്തിയത്. തികച്ചും ജനാധിപത്യവിരുദ്ധമാണ് ഈ തന്ത്രം. വേങ്ങരയിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ വിശ്വാസവും ഇതുതന്നെ. അവരുടെ പിന്‍ബലം തനിക്കുണ്ട്. വേങ്ങരക്കാര്‍ ഖാദറിനെ പിന്തുണയ്ക്കുന്നില്ല. പിന്നെന്തിന് അദ്ദേഹത്തെ മത്സരിപ്പിക്കണം. കൊണ്ടോട്ടിയില്‍ 2001നുശേഷം ഖാദറിന് അവസരം നിഷേധിച്ചത് നാട്ടുകാരുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ്. 2016ല്‍ വള്ളിക്കുന്നില്‍ സീറ്റ് നല്‍കാത്തതും പ്രാദേശിക വികാരം പറഞ്ഞ്.വരണാധികാരിക്ക് മുമ്പാകെ അദ്ദേഹം പത്രിക സമർപിച്ചു