Labels

21 September 2017

വോട്ടുള്ളത് ബഷീറിനു മാത്രം

                                                                >വേങ്ങര : വേങ്ങരയില്‍ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും വയസ്സിന്റെ കാര്യത്തില്‍ 'ഹാഫ് സെഞ്ച്വറി' തികച്ചവരാണ്. അനുഭവ സമ്പത്തിലെന്നപോലെ പ്രായത്തിലും യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറാണ് മൂപ്പന്‍. രണ്ടുതവണ എം.എല്‍.എയായ അദ്ദേഹത്തിന് 67 വയസ്സുണ്ട്. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.പി. ബഷീറാണ് ഇളയത്; വയസ്സ് 50. ബി.ജെ.പി. സ്ഥാനാര്‍ഥി കെ. ജനചന്ദ്രന് 66 വയസ്സായി. തിരഞ്ഞെടുപ്പ് മൂന്നുപേര്‍ക്കും പുത്തരിയല്ല. മുന്‍പും മത്സരരംഗത്തുണ്ടായിരുന്ന അവര്‍ ജില്ലയിലെ പരിചിത മുഖങ്ങള്‍തന്നെ. ബി.ജെ.പി. സ്ഥാനാര്‍ഥി ജനചന്ദ്രനാണ് അങ്കത്തില്‍ മുന്നില്‍. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും നാലുതവണവീതം മത്സരിച്ച അദ്ദേഹത്തിനിത് ഒന്‍പതാം അങ്കം. 1982, 1987, 1995, 2016 വര്‍ഷങ്ങളില്‍ നിയമസഭയിലേക്കും 1989, 1991, 1996, 2009 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്കും സ്ഥാനാര്‍ഥിയായിരുന്നു. കെ.എന്‍.എ. ഖാദറിന് നിയമസഭയിലേക്കിത് നാലാം അങ്കം. തിരൂരങ്ങാടി (1982), കൊണ്ടോട്ടി (2001), വള്ളിക്കുന്ന് (2011) എന്നിവിടങ്ങളിലായിരുന്നു മുന്‍പ് മത്സരം. സി.പി.ഐ. ടിക്കറ്റില്‍ മത്സരിച്ച തിരൂരങ്ങാടിയില്‍ മാത്രം തോല്‍വിയറിഞ്ഞു. ബഷീറിന് നിയമസഭയിലേക്ക് രണ്ടാംമത്സരമാണ്. 2016-ല്‍ വേങ്ങരയില്‍ത്തന്നെയായിരുന്നു കന്നിയങ്കം. അതിനുമുന്‍പ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച അദ്ദേഹം 2000-ല്‍ എ.ആര്‍. നഗര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളില്‍ പി.പി. ബഷീറിന് മാത്രമാണ് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. മണ്ഡലത്തിലെ എ.ആര്‍. നഗര്‍ സ്വദേശിയായ അദ്ദേഹത്തിന് സ്വന്തം പേരിനുനേരേ വോട്ടമര്‍ത്താം. കെ.എന്‍.എ. ഖാദറും കെ. ജനചന്ദ്രനും മണ്ഡലത്തിന് പുറത്തുനിന്നുള്ളവര

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������