Labels

28 September 2020

വൈദ്യുതിവിതരണ സ്വകാര്യവത്കരണം: നടപടിക്രമങ്ങൾ പൂർത്തിയായി

 വൈദ്യുതിവിതരണ സ്വകാര്യവത്കരണം: നടപടിക്രമങ്ങൾ പൂർത്തിയായി


രാജ്യത്തെ വൈദ്യുതിവിതരണരംഗം പൂർണമായി സ്വകര്യമേഖലയിലേക്ക്. ഇതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ഊർജമന്ത്രാലയം പുറത്തുവിട്ടു. ഓരോ സംസ്ഥാനത്തെയും വൈദ്യുതിവിതരണം സ്വകാര്യകമ്പനികൾക്ക് കൈമാറുന്നതിന് ടെൻഡർ വിളിക്കേണ്ട നടപടിക്രമങ്ങളും സമയക്രമവും ടെൻഡറുകളുടെ മാതൃകയും തയ്യാറായി.



സംസ്ഥാനം തീരുമാനിക്കണം


കേന്ദ്രം മാർഗനിർദേശമിറക്കിയെങ്കിലും തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്. വിതരണരംഗം സ്വകാര്യ കമ്പനികൾക്ക് കൈമാറാത്ത സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഫണ്ട്, വൈദ്യുതി എന്നിവ നിഷേധിക്കാനും സാധ്യതയുണ്ട്



സംസ്ഥാനങ്ങളിലെ വൈദ്യുതിരംഗത്തെ ആകെ ആസ്തികളുടെ 83 ശതമാനവും വിതരണത്തിലായതിനാൽ സമ്പൂർണ സ്വകാര്യവത്കരണത്തിന്റെ ഫലമാണ് ഉണ്ടാവുക. സ്വകാര്യവത്കരണ നീക്കത്തിൽ കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ ഉടൻ അറിയിക്കുമെന്നാണ് സൂചന.


ത്രിപുരയൊഴികെ എല്ലായിടത്തും സർക്കാർ കമ്പനികൾക്ക് കീഴിലാണ് വൈദ്യുതിവിതരണം. ത്രിപുരയിൽ സർക്കാർ വകുപ്പിലാണ്. ഡൽഹിയിൽ സ്വകാര്യ കമ്പനികളാണ് വിതരണം. വൈദ്യുതിരംഗത്ത് കേരളത്തിൽ മാത്രം ഒറ്റ കമ്പനിയും മറ്റിടങ്ങളിൽ വിതരണം, പ്രസരണം, ഉത്പാദനം എന്നിങ്ങനെ വെവ്വേറെ കമ്പനികളുമാണ്. നിലവിൽ വൈദ്യുതിവിതരണ കമ്പനികൾ ഇല്ലാത്ത സംസ്ഥാനങ്ങളിൽ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി. അഥവാ പ്രത്യേക ഉദ്ദേശ്യ കമ്പനി) ഉണ്ടാക്കണമെന്നാണ് മാർഗനിർദേശം. ഒറ്റക്കമ്പനിയായതുകൊണ്ട് കേരളത്തിൽ എസ്.പി.വി. രൂപവത്കരിക്കേണ്ടിവരും. അതോടെ കെ.എസി.ഇ.ബി.യിൽ ഉത്പാദനവും പ്രസരണവും മാത്രമാവും. വിതരണരംഗം പ്രത്യേക കമ്പനിയായിമാറും.


ഈ വൈദ്യുതിവിതരണ കമ്പനികൾക്ക് കീഴിൽവരുന്ന ഭൂമി ഒഴികെയുള്ള ആസ്തികളാണ് ഓഹരികളായി കൈമാറുന്നത്. ഭൂമി വാർഷിക വാടകയ്ക്ക് ഉപയോഗിക്കാൻ നൽകും. റെഗുലേറ്ററി കമ്മിഷനുകൾ അംഗീകരിച്ച ആസ്തിവിലയായിരിക്കും ഓഹരിവില. വൈദ്യുതി പ്രസരണ നഷ്ടം 15 ശതമാനം എന്ന നിലയ്ക്കാണ് കണക്കിലെടുക്കുക. അതിൽ കൂടുതലുള്ള സ്ഥലങ്ങളിൽ ഓഹരിവില കുറയ്ക്കും. കേരളത്തിൽ ഔദ്യോഗികരേഖകളനുസരിച്ച് 13.03 ആണ് പ്രസരണനഷ്ടം.



സംസ്ഥാനങ്ങളുടെ പവർപർച്ചേസ് കരാറുകൾ (പുറമേനിന്നുള്ള വൈദ്യുതി വാങ്ങൽ) പുതിയ കമ്പനിയിലേക്ക് കൈമാറും. കരാറിൽ ഏർപ്പെടുന്ന സമയത്തേക്കാൾ വൈദ്യുതിക്ക് വില ഇപ്പോൾ കുറവാണെങ്കിൽ മാത്രമേ സ്വകാര്യ കമ്പനികൾ ഏറ്റെടുക്കേണ്ടതുള്ളൂ.


സംസ്ഥാനം തീരുമാനിക്കണം


കേന്ദ്രം മാർഗനിർദേശമിറക്കിയെങ്കിലും തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്. വിതരണരംഗം സ്വകാര്യ കമ്പനികൾക്ക് കൈമാറാത്ത സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഫണ്ട്, വൈദ്യുതി എന്നിവ നിഷേധിക്കാനും സാധ്യതയുണ്ട്

ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തും

 ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തും


1. ശബരിമല സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായതിനാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനം പ്രതീകാത്മകമായി ചുരുക്കാതെ പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തുന്നതിന് തീരുമാനിച്ചു.


2. ഓരോ സംസ്ഥാനത്ത് നിന്നും ദിനം പ്രതി എത്ര തീർത്ഥാടകരെ വരെ പ്രവേശിപ്പിക്കാം എന്നത് ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടതാണ്. കൂടുതൽ വകുപ്പ് സെക്രട്ടറിമാരെ സമിതിയിൽ ഉൾപ്പെടുത്തുന്ന കാര്യം ചീഫ് സെക്രട്ടറി തീരുമാനിക്കുന്നതാണ്. മറ്റു സംസ്ഥാനങ്ങളിൽ ആവശ്യമെങ്കിൽ പ്രചരണാർത്ഥം ഉദ്യോഗസ്ഥരെ അയച്ച് ചർച്ചകൾ നടത്തേണ്ടതാണ്.


3. ശബരിമല തീർത്ഥാടനത്തിന് പൂർണ്ണമായും വെർച്വൽ ക്യൂ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യുന്ന പരിമിത എണ്ണം തീർത്ഥാടകർക്ക് മാത്രമായിരിക്കും ഈ വർഷത്തെ പ്രവേശനം. ഓരോ തീർത്ഥാടകനും എത്തിച്ചേരേണ്ട സമയക്രമം നിശ്ചയിച്ചു നൽകുന്നതാണ്.


4. ആന്ധ്ര, തെലങ്കാന, കർണ്ണാടക, തമിഴ് നാട്, പോണ്ടിച്ചേരി തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ദേവസ്വം മന്ത്രിതലത്തിൽ കത്ത് ഇടപാടോ വെർച്വൽ യോഗങ്ങളോ നടത്തുന്നതാണ്.


5. കോവിഡ് -19 രോഗ ബാധിതർ തീർത്ഥാടനത്തിന് എത്താത്ത സാഹചര്യം ഉറപ്പ് ഉറപ്പു വരുത്തും. ഇതിനായി വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആന്റിജൻ ടെസ്റ്റ് നടത്തും.


6. തീർഥാടകർക്ക് ശബരിമലയിൽ എത്തി ദർശനം നടത്തി ഉടനെ തിരികെ മല ഇറങ്ങാനുള്ള രീതിയിൽ തീർത്ഥാടനം ക്രമീകരിക്കും. പമ്പയിലും സന്നിധാനത്തും തീർത്ഥാടകരെ വിരിവയ്ക്കാനോ തങ്ങാനോ അനുവദിക്കുന്നതല്ല. നിലയ്ക്കലിൽ പരിമിതമായ രീതിയിൽ വിരിവയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.


7. കുടിവെള്ള വിതരണത്തിന് 100 രൂപ അടച്ച് സ്റ്റീൽ പാത്രത്തിൽവെള്ളം വാങ്ങാവുന്നതും മടങ്ങി വന്ന് പാത്രം ഏൽപ്പിക്കുമ്പോൾ തുക തിരികെ നൽകുന്നതുമാണ്.


8. തീർത്ഥാടകർക്ക് നേരത്തെ ഉള്ളത് പോലെ വലിയ തോതിലുള്ള അന്നദാനം നടത്തേണ്ടതില്ല. നിശ്ചിത സമയത്ത് വരുന്നവർക്ക് മാത്രം പേപ്പർ പ്‌ളേറ്റിൽ അന്നദാനം നൽകും.


9. സാനിറ്റേഷൻ സൊസൈറ്റി വഴി തമിഴ് നാട്ടിലെ തൊഴിലാളികളെ വിന്യസിച്ചായിരുന്നു മുൻ വർഷങ്ങളിൽ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി തീർത്ഥാടകരുടെ എണ്ണം നിശ്ചയിക്കുന്നതിന് അനുസരിച്ച് തമിഴ്‌നാട്ടിൽ നിന്നും എത്ര തൊഴിലാളികളെ ലഭ്യമാക്കണം എന്ന കാര്യം തീരുമാനിക്കുന്നതാണ്.


9. അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്ക് കടകളുടെ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറഞ്ഞതിനാൽ കൺസ്യൂമർഫെഡ്, സപ്ലൈകോ തുടങ്ങിയവയുടെ സേവനം ലഭ്യമാക്കും.


10. കെ.എസ്.ആർ.ടിസി ബസിൽ തീർത്ഥാടകർക്ക് സാമൂഹ്യ അകലം പാലിക്കുന്ന തരത്തിൽ കൂടുതൽ എണ്ണം ബസുകൾ വിന്യസിക്കും.


11. ഭക്തർ മല കയറുമ്പോൾ മാസ്‌ക്ക് നിർബന്ധമാക്കുന്നതിന്റെ ആരോഗ്യ വശം ആരോഗ്യവകുപ്പ് പരിശോധിക്കും. 


12. നെയ്യഭിഷേകത്തിനുള്ള നെയ്യ് പമ്പയിലോ സന്നിധാനത്തോ ശേഖരിച്ച് പകരം അഭിഷേകം നടത്തിയ നെയ്യ് ലഭ്യമാക്കാൻ പ്രത്യേക ക്രമീകരണം നടത്തുന്ന കാര്യം പരിശോധിക്കുന്നതാണ്.


13. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂർണ്ണമായും കോവിഡ് പ്രോട്ടോക്കാൾ പാലിച്ചുമാത്രം നടത്തുന്നതാണ്.


14. പമ്പ എരുമേലി എന്നിവിടങ്ങളിൽ സ്‌നാനഘട്ടങ്ങളിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ സ്പ്രിംഗ്‌ളർ/ഷവർ സംവിധാനം ഏർപ്പെടുത്തും.


15. തീർത്ഥാടനത്തിന് മുമ്പ് പമ്പയിലേയ്ക്കുള്ള വിള്ളൽ വീണ റോഡ് അടിയന്തിരമായി പുതുക്കിപ്പണിയും.


16. ശബരിമല തന്ത്രിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് ഉചിതമായ ക്രമീകരണങ്ങൾ നടത്തുന്നതാണ്.


17. 10 വയസ്സിന് താഴെയും 65 വയസ്സിനും മുകളിലുമുള്ളവർക്ക് ദർശനം അനുവദിക്കില്ല. 


ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, വെദ്യുത വകുപ്പ് മന്ത്രി എം.എം. മണി, ഇറിഗേഷൻ വകുപ്പ് മന്ത്രി എ.കെ. കൃഷ്ണൻ കുട്ടി, എം.എൽ.എമാരായ പി.സി.ജോർജ്, രാജു എബ്രഹാം, ഇ.എസ് ബിജിമോൾ, ജിനേഷ് കുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, റവന്യു(ദേവസ്വം) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, പത്തനംതിട്ട ജില്ലാകളക്ടർ നൂഹ് ബാവ, ശ്രീ.ജയദേവ്. ജി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, ജന പ്രതിനിധികൾ, തിരുവിതാംകൂർ ദേവസ്വം ബോർഡിലെയും വിവിധ വകുപ്പുകളിലെയും ഉന്നതോദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

കടകളില്‍ സാമൂഹിക അകലം നിര്‍ബന്ധം; കല്യാണത്തിന് 50 പേര്‍ മാത്രം; നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

 കടകളില്‍ സാമൂഹിക അകലം നിര്‍ബന്ധം; കല്യാണത്തിന് 50 പേര്‍ മാത്രം; നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍



സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് സർക്കാർ. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. പോലീസിന് ക്രമസമാധാനപാലനത്തിന് സമയം ചെലവഴിക്കേണ്ടി വന്നപ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൽ തടസ്സമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.



കടകളിൽ സാമൂഹ്യ അകലം പാലിച്ചില്ലെങ്കിൽ കടയുടമകൾക്ക് എതിരെ നടപടി

കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഉടമയ്ക്കെതിരെ നടപടിയുണ്ടാകും. കടയുടെ വിസ്തീർണ്ണമനുസരിച്ചുള്ള ആളുകൾ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവ ഉറപ്പുവരുത്തണം. ഒരേ സമയം പരിധിയിലപ്പുറം ആളുകൾ വന്നാൽ പുറത്ത് ക്യൂവായി നിൽക്കണം. അതിന് അടയാളം മാർക്ക് ചെയ്ത് നൽകണം. ഇതെല്ലാം കടയുടമയുടെ ഉത്തരവാദിത്തമാണ്. നേരത്തെയുള്ള തീരുമാനങ്ങളാണ് ഇതെങ്കിലും ഇനി മുതൽ ഇത് പാലിച്ചില്ലെങ്കിൽ കടയുടമയ്ക്കെതിരെ നടപടിയും കട അടച്ചിടുകയും വേണ്ടി വരും.

വിവാഹത്തിന് 50 ഉം മരണാനന്തര ചടങ്ങുകൾക്ക് 20 പേരും എന്ന തീരുമാനം കർശനമാക്കും.വിവാഹത്തിന് 50 പേരാണ് സാധാരണ നിലയിൽ പങ്കെടുക്കാവുന്നത്. മരണാനന്തര ചടങ്ങുകൾക്ക്20 പേരിൽ കൂടാൻ പാടില്ല. ഇത് അതേ രീതിയിൽ നടപ്പാക്കണം.

രോഗ പ്രതിരോധ സംവിധാനങ്ങൾ നിരീക്ഷിക്കാൻ സർക്കാർ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും.ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയ്യാറാക്കി, പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷനുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നേൽനോട്ടം നൽകും. പ്രത്യേകമായ ചില അധികാരങ്ങളും ഇവർക്ക് നൽകും. സംസ്ഥാനത്തെ എല്ല തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ഇത് നടപ്പാക്കും.

മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ വർധിപ്പിക്കും ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സംസ്ഥാനത്ത് ആകമാനം നിലവിൽ 225 കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. 32,979 ബെഡുകളാണ് ഇവിടങ്ങളിലായി ഉള്ളത്. അതിൽ 19,478 ബെഡുകളിൽ ഇപ്പോൾ രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

കോവിഡ്മുക്തരായവർക്ക് ചില രോഗങ്ങൾ വരുന്നതായി പറയുന്നുണ്ട്. ഇത്തരക്കാർക്ക് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നത് പരിഗണനയിലാണ്.

രോഗികളെ ചികിത്സിക്കാനാവശ്യമായ 38 കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. 18 ഇടങ്ങളിൽ 689 രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

തിരൂരില്‍ ഓട്ടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ ഇറങ്ങിയോടി

 തിരൂരില്‍ ഓട്ടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ ഇറങ്ങിയോടി


മലപ്പുറം: തിരൂരില്‍ ഓട്ടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ ഇറങ്ങിയോടിയതോടെ വന്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു. ഇന്നു രാവിലെ 11.30ഓടെയാണ് സംഭവം. തിരൂര്‍ തെക്കുമുറി അബ്ദുല്‍ ഹമീദിന്റെ കാറാണ് കത്തിയത്. ഹമീദിന്റെ മകന്‍ മുഹമ്മത് സുഹൈലാണ് കാര്‍ ഓടിച്ചിരുന്നത്. ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. കാറിനകത്ത് ചെറിയ രീതിയില്‍ ഉയര്‍ന്നു വന്ന പുക പൊടിപടലമാണെന്ന് കരുതി അവഗണിച്ചെ ങ്കിലും അഗ്‌നി നാളങ്ങള്‍ കണ്ടതോടെ പെട്ടെന്നു നിര്‍ത്തി കാറില്‍ നിന്നും സുഹൈല്‍ പുറത്തേക്കോടുകയായിരുന്നു. ബോണറ്റ് തുറന്ന് നിസ്സഹായാവസ്ഥയില്‍ മാറി നിന്നതും കാര്‍ അഗ്‌നിഗോളമായി.ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ച് പുകയൊന്ന് അടങ്ങിയപ്പോള്‍ കണ്ടത് കാറിന്റെ അസ്ഥികൂടം. തിരൂരി

ഓടിക്കൊണ്ടിരുന്നകാറിനു തീപിടിച്ചത്.തെക്കുമുറി സ്വദേശി മുഹമ്മത് സുഹൈല്‍ ഓടിച്ചകാറാണ് കത്തിനശിച്ചത്. വര്‍ക്ക്‌ഷോപ്പില്‍ നിന്നും കാറോടിച്ചു വരുമ്പോള്‍ ഡാഷ് ബോ

ര്‍ഡിന്റെ അടിയില്‍ നിന്നും പുക ഉയരുന്നത് കണ്ടു. പൊടിപറക്കുകയാണെന്ന് ആദ്യം തോന്നി. തുടര്‍ന്ന് തീ കണ്ടതോടെ കാര്‍ നിര്‍ത്തുകയായിരുന്നു. എ.സി.ഓണ്‍ചെയ്തു കിടന്നിരുന്നതായി മുഹമ്മത് സു

ഹൈല്‍ പറഞ്ഞു. നാട്ടുകാരും ഫയര്‍ഫോഴ്‌സ് യൂണിറ്റുമാണ് തീയണച്ചത്.

27 September 2020

അബ്ദുസമദ് നൽകുന്ന ഭൂമിയിൽ ഇരുപത് കുടുംബങ്ങൾക്ക് വീടൊരുങ്ങും

 അബ്ദുസമദ് നൽകുന്ന ഭൂമിയിൽ ഇരുപത് കുടുംബങ്ങൾക്ക് വീടൊരുങ്ങും


വേങ്ങര: ചേറൂർ മുതുവിൽകുണ്ടിലെ കോട്ടുക്കാരൻ അബ്ദുസമദ് എന്ന അബ്ദുപ്പ സൗജന്യമായി വിട്ടുനൽകിയ ഭൂമിയിൽ 20 കുടുംബങ്ങൾക്ക് വീടൊരുങ്ങും. വീടുവെക്കാൻ മൂന്നുസെന്റ്‌വീതം ഭൂമിയാണ് വീടില്ലാത്തവർക്ക് വിട്ടുനൽകിയത്. ഊരകംമലയുടെ അടിവാരത്തായി മഞ്ഞേങ്ങരയിലുള്ള 63 സെന്റ് ഭൂമിയാണ് ഇദ്ദേഹം വീതിച്ചുനൽകിയത്. വീടിനുള്ള സ്ഥലം നൽകിയതിനുപുറമെ അവിടേക്ക് അഞ്ചടി വീതിയിൽ വഴിയും നൽകും.

പലയിടത്തായി വാടക ക്വാർട്ടേഴ്‌സുകളിൽ അന്തിയുറങ്ങുന്നവർ, ഭിന്നശേഷിക്കാർ, അവശർ, നിലാരംബർ എന്നിവരിൽനിന്ന് അപേക്ഷ സ്വീകരിച്ച് അതിൽനിന്ന് യോഗ്യരായി കണ്ടെത്തിയവർക്കാണ് ഭൂമി കൈമാറുന്നത്. കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിൽനിന്നുള്ളവർക്ക് പുറമെ പരിസര പഞ്ചായത്തിൽനിന്നുള്ളവർക്കടക്കം ഭൂമി അനുവദിച്ചുണ്ട്. എങ്കിലും പരിസരപ്രദേശത്തുള്ളവർക്ക് പ്രത്യേക പരിഗണന നൽകിയതായും അബ്ദുപ്പ പറഞ്ഞു.

വേങ്ങര ജനമൈത്രി പോലീസ് പ്രത്യേക താത്പര്യമെടുത്താണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള എല്ലാവിധ പരിശോധനകൾക്കും പോലീസ് നേതൃത്വംനൽകി.

നേരത്തേ കവളപ്പാറയിൽ മണ്ണിടിഞ്ഞ് ദുരന്തമുണ്ടായ സമയത്താണ് അബ്ദുസമദിന് ഇത്തരമൊരാശയം മനസ്സിലുദിക്കുന്നത്. അന്ന് വീട് നഷ്ടപ്പെട്ടവർക്ക് ഭൂമി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചെങ്കിലും അവിടെയുള്ളവർ കവളപ്പാറ വിട്ടുപോരാൻ തയ്യാറാകാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു.


20 ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലോ അനുവദിച്ച പ്ലോട്ടിന്റെ സ്ഥാനം കണ്ടെത്തുന്നതിലോ പുറമെനിന്ന് യാതൊരു ഇടപെടലുകളുമുണ്ടായിട്ടില്ല. ഗുണഭോക്താക്കൾ ഓരോരുത്തരും നറുക്കെടുത്താണ് അവരവരുടെ ഭൂമി തിരഞ്ഞെടുത്തത്.


ഭൂമിനിർണയ നറുക്കെടുപ്പ് അബ്ദുറഹിമാൻ ഹാജിയുടെ സാന്നിധ്യത്തിൽ പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. ഭൂമി ലഭിച്ച 20 കുടുംബങ്ങൾക്കും അത് യാഥാർഥ്യമാക്കാൻ ചടങ്ങിൽ പങ്കെടുത്ത വിവിധ വ്യക്തികൾ സഹായം വാഗ്‌ദാനംചെയ്തു.


മുഴുവൻ വീടുകളുടെയും മെയിൻ വാർപ്പിനാവശ്യമായ സിമന്റ് സൗജന്യമായി നൽകുമെന്ന് കുണ്ടുപുഴക്കൽ സിമന്റ്‌സ് ഉടമ കെ.പി. സബാഹും 20 ലോഡ് മെറ്റൽ നൽകുമെന്ന് സഫാ ക്രഷർ ഉടമയും 20 ലോഡ് ചെങ്കല്ല് നൽകുമെന്ന് ചുക്കൻ കുഞ്ഞുവും അറിയിച്ചു.


കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തംഗം പൂക്കുത്ത് മുജീബ് അധ്യക്ഷതവഹിച്ചു. മഹല്ല് പ്രസിഡന്റ് മമ്മുക്കുട്ടി മൗലവി, വേങ്ങര എസ്.ഐമാരായ എൻ. മുഹമദ് റഫീഖ്, എം.പി. അബൂബക്കർ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ. നയീം, യു. സക്കീന, പോലീസ് വൊളന്റിയർമാരായ എ.ഡി. ശ്രീകുമാർ, കെ. ശരീഫ്, സക്കീർ വേങ്ങര, ഷാജി വാഴയിൽ, ടി. ഷിംജിത് കുഴിപ്പുറം, ടി.കെ. സഹദ് എന്നിവർ പ്രസംഗിച്ചു.

കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഊരകം മണ്ഡലം കിസാൻ കോൺഗ്രസ്

 കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഊരകം മണ്ഡലം കിസാൻ കോൺഗ്രസ്


ഊരകം മണ്ഡലം കിസാൻ കോൺഗ്രസിന്റ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ചുള്ള യോഗം പറപ്പൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് നാസർ പറപ്പൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കിസാൻ കോൺഗ്രസ് പ്രസിഡണ്ട് കെ സി മുസ്തഫ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സമീർ കാമ്പ്രൻ കിസാൻ കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം പ്രസിഡണ്ട് മുസ്തഫ പുള്ളിശേരി,കെ കെ റാഫി,ഉണ്ണി പഴമഠം,കബീർ പനോളി,പ്രമോദ് മണ്ണിൽ,ഹംസ കുട്ടി കെ ടി,സൈദലവി പറമ്പൻ,കുനാരി മൊയ്‌ദീൻ (കുഞ്ഞാപ്പ )ഉമ്മർ കരിമ്പിലി,പി ജംഷീദ്,എം ആഷിഖ്,കുട്ടൻ പി കാരത്തോട്,പ്രവീൺ കാരാട്ട് എന്നിവർ സംസാരിച്ചു.തുടർന്ന്കർഷക ബില്ല് കത്തിക്കലിന് മുസ്തഫ പുള്ളിശേരി നേതൃത്വം നൽകി ഷാജഹാൻ കെ ടി നന്ദി പറഞ്ഞു.

കൃഷിഭൂമിയിൽ നരേന്ദ്രമോദിയുടെ കോലം നാട്ടി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി

 കൃഷിഭൂമിയിൽ നരേന്ദ്രമോദിയുടെ കോലം നാട്ടി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി


വേങ്ങര: കർഷകർക്ക് പ്രതികൂലമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന നയത്തിൽ പ്രതിഷേധിച്ച് കർഷകരെ സംരക്ഷിക്കുന്നതിന് വേങ്ങര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയോറ അടക്കാപുരയിൽ നിന്ന് കർഷകരുടെ കൂടെ വലിയോറ പാടത്തേക്ക് കാൽനട ജാഥ സംഘടിപ്പിച്ചു. കർഷകസംഘം ജില്ലാസെക്രട്ടറി കെകെ  നഹ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് വി കെ റസാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്  എം എം കുട്ടി മൗലവി, ട്രഷറർ പി കെ അലി അക്ബർ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം ടി ശരീഫ്, ഇ വി റഹീം, യു എം ഹംസ, ടി കെ റഷീദ്, കെ കെ നജീബ് സിദ്ദീഖ് ഒതുക്കുങ്ങൽ, ഇബ്രാഹിം അടക്കാപുര, പികെ അലവിക്കുട്ടി ഹാജി, എകെ അലവി, യൂസഫലി വലിയോറ, വി എ ഷാഫി, യൂസഫ്, എം ഇബ്രാഹിം, ഹമീദ് മാസ്റ്റർ, ഇ വി ജഹീർ, വി വി ഷമീർ അലി തുടങ്ങിയവർ സംസാരിച്ചു.

മലപ്പുറം ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളുടെ അതിരുകള്‍ പുന:ക്രമീകരിച്ചു

 മലപ്പുറം ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളുടെ അതിരുകള്‍ പുന:ക്രമീകരിച്ചു


മലപ്പുറം: മലപ്പുറം ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലെ തിരക്ക് കുറക്കുന്നതിനായി പുതുതായി ആരംഭിച്ച കൊണ്ടോട്ടി സബ് ആര്‍.ടി.ഒ ഓഫീസ് ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. ഇതിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഓഫീസുകളുടെ കീഴിലെ വില്ലേജുകള്‍ പുന ക്രമീകരിച്ചു. മലപ്പുറത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള പെരിന്തല്‍മണ്ണ താലൂക്കില്‍ പെട്ട കോടൂരും കൂട്ടിലങ്ങാടിയും നേരത്തെ 18 കിലോമീറ്റര്‍ അകലെയുള്ള പെരിന്തല്‍മണ്ണ സബ് ആര്‍.ടി ഓഫീസിനു കീഴിലായിരുന്നു ഇവ മലപ്പുറത്തിന് കീഴിലാക്കിയും കോട്ടക്കല്‍, പെരുമണ്ണ വില്ലേജുകള്‍ തിരൂരില്‍ നിന്ന് തിരൂരങ്ങാടി ഓഫീസിലേക്കും പൊന്മള വില്ലേജ് തിരൂരിലേക്കും മാറ്റി . കോട്ടക്കല്‍ തിരൂരങ്ങാടിയിലേക്ക് മാറിയതോടെ ജില്ലയിലെ ഏറ്റവും വലിയ സബ് ആര്‍.ടി ഓഫീസായ തിരൂരിലെ തിരക്ക് കുറയും. ഏറനാട് താലൂക്കില്‍ പെട്ട ഊര്‍ങ്ങാട്ടിരി, വെറ്റിലപ്പാറ എന്നീ വില്ലേജുകള്‍ പുതുതായി രൂപീകരിച്ച കൊണ്ടോട്ടി ഓഫീസിന് കീഴിലേക്ക് മാറ്റി. തിരൂങ്ങാടി ഓഫീസിന് കീഴിലായിരുന്ന പള്ളിക്കല്‍, ചേലാമ്പ്ര എന്നീ സ്ഥലങ്ങള്‍ കൊണ്ടോട്ടിയുടെ പരിധിയിലാക്കി. തിരൂരില്‍ നിന്ന് പൊ പൊന്നാനി, നിലമ്പൂര്‍ ആര്‍.ടി ഓഫീസുകള്‍ക്ക് കീഴിലെ വില്ലേജുകള്‍ക്ക് മാറ്റമില്ലാതെ തുടരും. കോട്ടക്കല്‍ എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങളടക്കമുള്ള വിവിധ ജനപ്രതിനിധികളുടെ നിരന്തര ആവശ്യപ്രകാരമാണ് പൊതു ജന താത്പര്യാര്‍ത്ഥം ഓഫീസിന് കീഴിലെ വില്ലേജുകള്‍ ക്രമീകരിച്ചത്. ഓഫീസുകളുടെ ക്രമീകരണം സംബന്ധിച്ച് സര്‍ക്കര്‍ ഗസറ്റില്‍ വിജ്ഞാപനമായി പ്രസിദ്ധീകരിച്ച് കഴിഞ്ഞു. കൊണ്ടോട്ടി ഓഫീസ് ചൊവ്വാഴ്ചയോടെ ഉദ്ഘാടനം ചെയ്യുന്നതോടെ നിയമം പ്രാപല്യത്തിലാകും.

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു


കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യന്‍/സിഖ്/ബുദ്ധ/പാര്‍സി/ജൈന സമുദായങ്ങളില്‍പ്പെട്ട പ്ലസ് വണ്‍ മുതല്‍ പി എച്ച് ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2020-21 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്ത, തൊട്ട് മുന്‍വര്‍ഷത്തെ ബോര്‍ഡ്/യൂണിവേഴ്സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്ററി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം/എം.എഫില്‍/പി.എച്ച്.ഡി കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍ സി വി ടി യില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ഐ.ടി.സികളില്‍ പ്ലസ് വണ്‍, പ്ലസ് ടു തലത്തിലുള്ള ടെക്നിക്കല്‍/വൊക്കേഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

വിദ്യാര്‍ഥികള്‍ മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ വരാത്ത കോഴ്സുകളില്‍ പഠിക്കുന്നവരായിരിക്കണം. മുന്‍പ് സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ മുന്‍വര്‍ഷത്തെ രജിസ്ട്രേഷന്‍ ഐ.ഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവല്‍ അപേക്ഷകള്‍ www.scholarships.gov.in ല്‍ ഒക്ടോബര്‍ 31നകം സമര്‍പ്പിക്കണം. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.dcescholarship.kerala.gov.in ലും www.collegiateedu.kerala.gov.in ലും ലഭിക്കും. ഫോണ്‍: 9446096580, 9446780308, 0471-2306580. 

ഇ-മെയില്‍:postmatricscholarship@gmail.com.

26 September 2020

കോവിഡ് പരിശോധന: ജില്ലാ ആശുപത്രിയിൽ ട്രൂനാറ്റ് യന്ത്രം നാളെ മുതൽ പ്രവർത്തിക്കും

 കോവിഡ് പരിശോധന: ജില്ലാ ആശുപത്രിയിൽ ട്രൂനാറ്റ് യന്ത്രം നാളെ മുതൽ പ്രവർത്തിക്കും


ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സൗജന്യ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കി ട്രൂനാറ്റ് യന്ത്രത്തിന്റെ പ്രവർത്തനം തിങ്കളാഴ്ച തുടങ്ങും. ഇതോടൊപ്പം മറ്റ് സർക്കാർ ആശുപത്രികളിൽനിന്നും ഇവിടേക്ക് അയക്കുന്നവരുടെ കോവിഡ് പരിശോധനയും നടത്താനാവുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ശ്രീവിഷ്ണു അറിയിച്ചു.



കോവിഡ് വ്യാപനം വർധിക്കുകയും പരിശോധനാഫലം വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യന്ത്രം പ്രവർത്തനം തുടങ്ങുന്നത്. യന്ത്രത്തിന്റെ സജ്ജീകരണങ്ങൾ പൂർത്തിയാക്കാനുണ്ടായതിനാലാണ് വൈകിയത്. കോവിഡ് പരിശോധനയ്ക്ക് പുറമേ ചിക്കുൻഗുനിയ, ഡെങ്കിപ്പനി, എച്ച്.ഐ.വി., എച്ച് വൺ എൻ വൺ, മലേറിയ, ടി.ബി. തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളും ഈ യന്ത്രത്തിൽ നടത്താനാവും. രണ്ട് മണിക്കൂറിനുള്ളിൽ ഫലം അറിയാനാകും. നേരത്തെ പെരിന്തൽമണ്ണയിലെത്തിച്ച യന്ത്രം നിലമ്പൂരിലേക്ക് കൊണ്ടുപോയത് വിവാദമായിരുന്നു. പിന്നീടാണ് പെരിന്തൽമണ്ണയിലേക്ക് പുതിയ യന്ത്രം എത്തിച്ചത്. ആശുപത്രിയോടുചേർന്ന രക്തബാങ്കിൽ നിശ്ചിത തുക ഈടാക്കി കോവിഡ് പരിശോധന നേരത്തെ നടത്തുന്നുണ്ട്. കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമായ മഞ്ചേരി മെഡിക്കൽകോളേജിൽ തിരക്കേറുന്നത് കണക്കിലെടുത്ത് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മാതൃ -ശിശു വിഭാഗം കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

സൈലൻസർ ‘ഒച്ചപ്പാടാക്കി’ ഫ്രീക്കൻമാർ; പിഴയിനത്തിൽ ഈടാക്കിയത് എട്ടുലക്ഷം

 സൈലൻസർ ‘ഒച്ചപ്പാടാക്കി’ ഫ്രീക്കൻമാർ; പിഴയിനത്തിൽ ഈടാക്കിയത് എട്ടുലക്ഷം


ഒതുക്കുങ്ങൽ: വാഹനങ്ങൾ മോടികൂട്ടി നിരത്തിൽ ‘പ്രകടനം’ കാണിക്കുന്നവർ കരുതിയിരിക്കുക. മോട്ടോർവാഹന വകുപ്പ് പിറകിലുണ്ട്.

രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ കാതടപ്പിക്കുന്ന ശബ്ദത്തോടെ റോഡിലിറങ്ങിയതിന്  ജില്ലയിൽ കഴിഞ്ഞ സാമ്പത്തികവർഷം വാഹനവകുപ്പ് പിഴ ചുമത്തിയത് 1808 പേർക്ക്. ഇരുചക്രവാഹനങ്ങളുടെ സൈലൻസർ മാറ്റി അമിതശബ്ദത്തിൽ വാഹനമോടിച്ചതിനും അന്തരീക്ഷമലിനീകരണമുണ്ടാക്കിയതിനുമാണ് 1500 പേർക്കെതിരേ നടപടി. പിഴയിനത്തിൽ ഈടാക്കിയത് എട്ടുലക്ഷത്തോളം രൂപ.

കുറഞ്ഞ മുടക്കിൽ എല്ലാം സുലഭം

മുതൽ 1000 രൂപവരെ മുടക്കിൽ വിവിധ വലുപ്പത്തിലും ശബ്ദത്തിലുമുള്ള സൈലൻസറുകൾ വിപണിയിൽ സുലഭമാണ്. കടകളിൽ ഇത്തരം സൈലൻസറുകളുടെ വിൽപ്പന തടയാൻ മോട്ടോർ വാഹനവകുപ്പിന് അധികാരമില്ല. ഇവ നിരത്തിലിറക്കിയാൽ പിഴചുമത്തി നിയമനടപടിയെടുക്കുകയാണിപ്പോൾ.

രൂപമാറ്റം വരുത്തുന്ന വാഹനത്തിന്റെ ഓരോഭാഗത്തിനും 5000 രൂപയാണ് പിഴ. ശബ്ദമലിനീകരണത്തിനും സൈലൻസർ മാറ്റിയതിനും അധിക പിഴയും അടയ്ക്കണം. വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കാം.

പുകയാണ് പ്രശ്‌നം

വാഹനങ്ങളിൽനിന്ന് വരുന്ന ശബ്ദത്തേക്കാൾ പ്രശ്നം പുറത്തുവരുന്ന പുകയാണ്. വാഹനങ്ങൾ നിർമിക്കുമ്പോൾ മലിനീകരണവും വിഷവാതകങ്ങളുടെ ബഹിർഗമനവും നിയന്ത്രിക്കുന്നതിനായി സൈലൻസറിനുള്ളിൽ കാറ്റലിറ്റിക് കൺവേർട്ടർ ഘടിപ്പിക്കാറുണ്ട്. ഇതിൽ മാറ്റം വരുത്തുന്നതോടെ വിഷവാതകം പുറന്തള്ളുന്നതിന് നിയന്ത്രണമില്ലാതാകുന്നു.

സൈലൻസറുകൾ മാറ്റുന്നതോടെ വാഹനങ്ങളുടെ ശബ്ദവും ക്രമാതീതമായി വർധിക്കുന്നു. ഒരു ഇരുചക്രവാഹനത്തിന്റെ ശബ്ദം 80 ഡെസിബലിൽ കൂടാൻ പാടില്ല. എന്നാൽ, സൈലൻസർ മാറ്റുന്നതോടെ ഇത് 120 ഡെസിബലിൽ കൂടുതലാകും.

സ്‌കൂള്‍ പാചക തൊഴിലാളികള്‍ മന്ത്രിമാരുടെ വസതികള്‍ക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തും

 സ്‌കൂള്‍ പാചക തൊഴിലാളികള്‍ മന്ത്രിമാരുടെ വസതികള്‍ക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തും


മലപ്പുറം: കോവിഡ് മൂലം അടഞ്ഞു കിടക്കുന്ന സകൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് ജൂണ്‍ മാസം മുതല്‍ വേതനം ലഭിക്കാത്തതുമൂലം ദാരിദ്യത്തിലും പട്ടിണിയിലുമാണെന്ന് സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്എംഎസ്) മലപ്പുറം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.2017 മുതലുള്ള വേതചന വര്‍ദ്ധനവിന്റെ കുടിശ്ശിക സംഖ്യ സര്‍ക്കാര്‍ നല്‍കാന്‍ ഉത്തരവിട്ടിട്ടും അത് അനുവദിക്കാന്‍ തയ്യാറാവുന്നില്ല. പ്രതിമാസം 10 ദിവസത്തെ വേതനമെങ്കിലും 5500 രൂപ ഉടന്‍ അനുവദിക്കുക, വേതന വര്‍ദ്ധനവിന്റെ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഒക്ടോബര്‍ 12 മുതല്‍ മന്ത്രിമാരുടെ വസതികള്‍ക്ക് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തും. ഇതിന്റെ ഭാഗമായി ഭരണപക്ഷത്തെ എല്ലാ എം എല്‍ മാര്‍ക്കും ജില്ലാ കമ്മിറ്റികള്‍ നിവേദനം നല്‍കി. പി. വി. അന്‍വര്‍ എം എല്‍ എ ക്ക് മലപ്പുറം ജില്ലാ കമ്മിറ്റി നിവേദനം നല്‍കി. ജില്ലാ പ്രസിഡന്റ് കെ എം സുശീല, അബ്ദുള്ളക്കുട്ടി മമ്പാട്, പാറക്കല്‍ ശരീഫ്, ഹംസ എടക്കര, സുലൈഖ ഓടായിക്കല്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു

കൊളപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിൽ വിജയോത്സവം - 20 സംഘടിപ്പിച്ചു

 കൊളപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിൽ വിജയോത്സവം - 20 സംഘടിപ്പിച്ചു


ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ. പി. ഉണ്ണുകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി എ പ്ലസ് ജേതാക്കളെയും എൻ എം എം എസ്,യു എസ് എസ്, എൽ എസ് എസ് നേടിയവരെയും ആധരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുബൈദ കുപ്പേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ റിയാസ് കല്ലൻ, മെമ്പർ ശൈലജ പുനത്തിൽ, PTA പ്രസിഡന്റ്‌ കല്ലൻ റഷീദ്,  വൈസ് പ്രസിഡന്റ്‌ പികെ. റഷീദ്, MTA പ്രസിഡന്റ്‌ റസിയ എന്നിവർ ഉപഹാരങ്ങൾ നൽകി.

അഞ്ചാംതവണയും 100%വിജയം നേടിയ സ്‌കൂളിനുള്ള വ്യാപാരി വ്യവസായി കൊളപ്പുറം യൂണിറ്റ് ഏകോപന സമിതിയുടെ ഉപഹാരം യൂണിറ്റ് ഭാരവാഹികളായ ചോലക്കൽ മൂസ, സി. കെ. അയ്യപ്പൻ, അഭിലാഷ് സേവന, കെ. മുസമ്മിൽ, വി.ഫഖ്റുദ്ധീൻ എന്നിവർ ചേർന്ന് നൽകി.

HM ഇന്ദിര. ടി സ്വാഗതവും വിജയഭേരി കോർഡിനേറ്റർ പി. അബ്ദുൽഗഫൂർ നന്ദിയും പറഞ്ഞു.

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാക്ടർ മാർച്ച് നടത്തി

 അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാക്ടർ മാർച്ച് നടത്തി


അബ്ദുറഹിമാൻ നഗർ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അബ്ദുറഹിമാൻ നഗർ പോസ്റ്റാഫീസിലേക്ക് ട്രാക്ടർ മാർച്ച് നടത്തി.ഹംസതെങ്ങിലാൻ, കെ.കെ.രാധാകൃഷ്ണൻ, പി.സി.ഹുസൈൻ ഹാജി, മുസ്തഫ പുള്ളിശ്ശേരി, പി.കെ.മൂസഹാജി, സി.കെ.ആലസ്സൻ കുട്ടി, സി.പി മൊയ്ദീൻ കുട്ടി.കെ.എം.ശ്രീധരൻ.അഷ്ക്കറലി പി.പി,സക്കീർ ഹാജി,മൊയ്ദീൻ കുട്ടി മാട്ടറ.ഷമീർ കാബ്രൻ.സുലൈഖ മജീദ്.ഹസ്സൻ പി.കെ,അശോകൻ .സി, മജീദ് പൂളക്കൽ, രാജൻ വാക്കയിൽ, ഷൈലജ പുനത്തിൽ, ചാത്തമ്പാടൻ സൈദലവി,പ്രമോദ് ചാലിൽ,സുരേഷ് മമ്പുറം, ജാഫർ മമ്പുറം ,അസീസ് കാബ്രൻ ,ചന്ദ്രൻ സി, സമദ് പുകയുർ, അഫ്സൽ ചെണ്ടപ്പുറായ,സവാദ് സലിം, മുഹമ്മദ് ബാവ, കുഞ്ഞാത്തൻ പുതിയത് പുറായ, അഹമ്മദ് തിരുത്തി,അബ്ദുപ്പ എൻ കെ, ചെമ്പൻ മുഹമദലി, എന്നിവർ നേതൃത്വം നൽകി.

25 September 2020

കൊറോണ പോളിസിയെടുക്കാം, ചികിത്സിച്ച് പാപ്പരാവാതിരിക്കാൻ

 കൊറോണ പോളിസിയെടുക്കാം, ചികിത്സിച്ച് പാപ്പരാവാതിരിക്കാൻ



വേങ്ങര: സർക്കാർ ആശുപത്രികളിലാണ് ചികിത്സയെങ്കിൽ കോവിഡ് രോഗിക്ക് ഭക്ഷണമടക്കം എല്ലാം സൗജന്യം. സ്വകാര്യ ആശുപത്രികളിൽ ഭക്ഷണം മുതൽ നഴ്‌സുമാരും ഡോക്ടർമാരും ധരിക്കുന്ന പി.പി.ഇ. കിറ്റിന്റെ പണംവരെ രോഗി നൽകണം. ഒരാൾക്ക് 60,000 മുതൽ നാലും അഞ്ചും ലക്ഷംവരെ രൂപ ചെലവുവരാം.

സംസ്ഥാനത്ത് കോവിഡ് ബാധിതർ കൂടിവരുമ്പോഴും അപൂർവംചിലർ മാത്രമാണ് കൊറോണ ഇൻഷുറൻസ് എടുത്തവർ. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചതനുസരിച്ച് രാജ്യത്തെ പ്രമുഖ ജനറൽ -ആരോഗ്യ ഇൻഷുറൻസ് കമ്പനികളെല്ലാം കൊറോണ ഇൻഷുറൻസ് പോളിസികൾ തുടങ്ങിയിട്ടുണ്ട്. 500 രൂപമുതൽ 5000 രൂപവരെ പ്രീമിയം അടച്ചാൽ അമ്പതിനായിരംമുതൽ അഞ്ചുലക്ഷംവരെ ആനുകൂല്യം ലഭിക്കുന്നതാണ് പോളിസികൾ.അജ്ഞതയാണ് പ്രശ്‌നം


കൊറോണ ഇൻഷുറൻസ് പോളിസി സംബന്ധിച്ച അജ്ഞതയാണ് ഇതിന് വേണ്ടത്ര പ്രചാരം കിട്ടാത്തതിന് കാരണം. രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് പോളിസി അനിവാര്യമാണ്.

സമസ്ത പൊതുപരീക്ഷാ തിയതി പ്രഖ്യാപിച്ചു

 സമസ്ത പൊതുപരീക്ഷാ തിയതി പ്രഖ്യാപിച്ചു


സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ പൊതുപരീക്ഷ 2021 ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ നടക്കും. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്ത പൊതുപരീക്ഷ നടത്തുന്നത്. 2020 നവംബർ രണ്ടുമുതൽ ഡിസംബർ ഒന്നുവരെ ഫീസ് അടയ്ക്കാം. അപേക്ഷയും ഫീസും ഓൺലൈൻ മുഖേനയാണ് സ്വീകരിക്കുക. www. online.samastha.info സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.

ചേളാരി സമസ്താലയത്തിൽ ചേർന്ന സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ പരീക്ഷാബോർഡ് യോഗത്തിൽ ചെയർമാൻ എം.ടി. അബ്ദുല്ല മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനംചെയ്തു.


ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമർ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാൻ മുസ്‌ലിയാർ, ഡോ. എൻ.എ.എം. അബ്ദുൽഖാദിർ, കെ.എം. അബ്ദുല്ല കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, കെ. മോയിൻകുട്ടി എന്നിവർ പ്രസംഗിച്ചു.

കര്‍ഷക ദ്രോഹ ബില്ലിനെതിരെ പിഡിപി പ്രതിഷേധ റാലി

 കര്‍ഷക ദ്രോഹ ബില്ലിനെതിരെ പിഡിപി പ്രതിഷേധ റാലി


പറപ്പൂര്‍: രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും കാത്തു സൂക്ഷിക്കുന്ന നാടിന്റെ നട്ടെല്ലായ കര്‍ഷകരെയും കൃഷിയെയും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കാനും കര്‍ഷക സമൂഹത്തെ ഒറ്റു കൊടുക്കാനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കര്‍ഷക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പിഡിപി പറപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറപ്പൂര്‍ പാലാണിയില്‍ പ്രതിഷേധ റാലി നടത്തി. കുറ്റിത്തറ പെട്രോള്‍ പമ്പിന് സമീപത്തു നിന്നും ആരംഭിച്ച റാലി പാലാണിയില്‍ സമാപിച്ചു.

കുരുണിയന്‍ ചേക്കു, ത്വാഹ പൂന്തിരുത്തി ,നസീര്‍ ചെമ്പകശ്ശേരി ,ഷാജഹാന്‍ ,അബ്ദു റഹൂഫ് പാലാണി ,പി ടി കുഞ്ഞുമുഹമ്മദ് ,സിദ്ധീഖ് കുരിക്കള്‍ ബസാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വരണിക്കുളങ്ങര - വാളക്കുട റോഡ് കെ എൻ എ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു

 വരണിക്കുളങ്ങര - വാളക്കുട റോഡ്  കെ എൻ എ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു


കണ്ണമംഗലം ഗ്രാമപഞ്ചായത്  വരണിക്കുളങ്ങര - വാളക്കുട റോഡ് 2018 -19 വർഷത്തെ കെ എൻ എ  ഖാദർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവിൽ പ്രവൃത്തി പൂർത്തിയാക്കിയ റോഡ് എം എൽ എ ഉദ്ഘാടനം ചെയ്തു.ചാക്കീരി അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.ബ്ലോക് പ്രസി ,ചാലിൽ ബേബി (പ്രസി. പഞ്ചായത്ത്), സലീം മാസ്റ്റർ പുള്ളാട്ട് ( വൈസ് : പ്രപഞ്ചായത്ത് ) , പുളിക്കൽ അബൂബക്കർ മാസ്റ്റർ, റസാഖ് കൊമ്പത്തിയിൽ , ഷരിഫ PE, ബേബി ശ്രീ , അരീക്ക കുങ്ങുട്ടി, c കുട്ട്യാലി , പുള്ളാട്ട് കുഞ്ഞിപ്പാ, ചുക്കൽ കലാം, മനാട്ടിൽ സൈതലവി, പുള്ളാട്ട് അബ്ദൂ, പൂള്ളാട്ട് ആപ്പ,  പുള്ളാട്ട് മുസ്ഥഫ, പുള്ളാട്ട് മുജീബ്, cm.വിശ്വഭരൻ , അരീൻ സംഷുമാസ്റ്റർ, മുഹമ്മദ് കുട്ടി KT,

PP കുഞ്ഞി മൊയ്തീൻ കുട്ടി മാസ്റ്റർ, കുഞ്ഞഹമ്മദ് PT, മുഹമ്മദ് റാഫി , EK, മൂജീബ്, വേലായുധൻ സിദ്ദീഖ് M. കുട്ടൻ എം തുങ്ങിയവർ സംബന്ധിച്ചു.

മുപ്പത് വർഷത്തിലേറെ ട്ടാറിടാതെ കിടന്ന പൂച്ചോലമാട്-പുള്ളാട്ട്തൊടു റോഡിന് ഒടുവിൽ ശാപമോക്ഷം

 മുപ്പത് വർഷത്തിലേറെ ട്ടാറിടാതെ കിടന്ന പൂച്ചോലമാട്-പുള്ളാട്ട്തൊടു റോഡിന് ഒടുവിൽ ശാപമോക്ഷം


കണ്ണമംഗലം: കഴിഞ്ഞ 30 വർഷത്തിലേറെ ട്ടാറിടാതെ കിടന്ന പൂച്ചോലമാട്-പുള്ളാട്ട്തൊടു റോഡിന് ഒടുവിൽ ശാപമോക്ഷം. നൂറിലധികം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന ഈ റോഡ് പ്രദേശ വാസികളായ പുള്ളാട്ട്, വടക്കീൽ കുടുംബങ്ങൾ 50 ലക്ഷത്തിലധികം വിലവരുന്ന ഭൂമി സൗജന്യമായി ഗവൺമെന്റിന് വിട്ടുനൽകിയതിലൂടെ KNA കാദർ MLA യുടെ 2018-2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചു.

ഉൽഘാടനം:KNA KADHER MLA

അദ്ധ്യക്ഷൻ: ചാക്കീരി കുഞുട്ടി

സ്വാഗതം: പുള്ളാട്ട് റാഫി

നന്ദി: പുള്ളാട്ട് കുഞ്ഞിപ്പ.

പങ്കെടുത്തവർ: പുള്ളാട്ട് ഷാഫി, പുള്ളാട്ട് അഹമ്മദ് കുട്ടി പുള്ളാട്ട് മുസ്തഫറസാഖ് കൊബത്തിയിൽ, സൈതലവി, വിശ്വംഭരൻ, മുജീബ്

24 September 2020

കോവിഡ് ഇളവുകള്‍ ദുരുപയോഗിക്കരുത് ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ഡി.എം.ഒ: ഡോ.കെ.സക്കീന

കോവിഡ് ഇളവുകള്‍ ദുരുപയോഗിക്കരുത് ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ഡി.എം.ഒ: ഡോ.കെ.സക്കീന


മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന. ജില്ലയില്‍ ആദ്യമായാണ് രോഗബാധിതരുടെ എണ്ണം 700 പിന്നിടുന്നത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 763 പേരില്‍ ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 750 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നത് ആശങ്കാജനകമാണ്. ഇതര രാജ്യങ്ങള്‍, സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗബാധിതരാകുന്ന സ്ഥിതി ജില്ലയില്‍ കുറഞ്ഞു വരികയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരാകുന്നവരാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലായി വര്‍ധിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. വൈറസ് ബാധയ്ക്കുള്ള സാഹചര്യം സജീവമായിരിക്കെ സ്വയമുള്ള പ്രതിരോധമാണ് ഓരോരുത്തരും ഉറപ്പാക്കേണ്ടത്. അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടത്. പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലവും ശരിയായ രീതിയിലുള്ള മാസ്‌കിന്റെ ഉപയോഗവും ഉറപ്പാക്കണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ ശാസ്ത്രീയമായ രീതിയില്‍ ഇടക്കിടെ വൃത്തിയാക്കണം. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ശാരീരിക ശുചിത്വം ഉറപ്പാക്കി മാത്രമെ കുടുംബാംഗങ്ങളുമായി ഇടപഴകാവൂ.

മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് വീട്ടിലുള്ള മറ്റുള്ളവരും തിരിച്ചറിഞ്ഞ് പരമാവധി ജാഗ്രത പുലര്‍ത്തണം. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ അവശ്യം വേണ്ടവര്‍ മാത്രമാണ് പങ്കെടുക്കേണ്ടത്. ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

 ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി


തിരൂരങ്ങാടി: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കക്കാട് ദേശീയപാതയോരത്തുള്ള ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു.

മാലിന്യസംസ്‌കരണ സംവിധാനങ്ങളൊരുക്കാത്ത സ്ഥാപനങ്ങൾക്കെതിരേയും നടപടിയെടുത്തു

കക്കാട്ടെ മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും ആരോഗ്യവിഭാഗം അറിയിച്ചു.


പരിശോധനയ്ക്ക് മുനിസിപ്പൽ ഹെൽത്ത് ഇൻസ്‌പെക്ടർ ടി. ചന്ദ്രൻ, ജെ.എച്ച്.ഐമാരായ എം. സന്തോഷ്‌കുമാർ, കെ.വി. അൻവർ, പി.വി. അനുപമ തുടങ്ങിയവർ നേതൃത്വംനൽകി.

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിച്ച് ബാങ്കുകൾ

 ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിച്ച് ബാങ്കുകൾ


ഡിജിറ്റൽ പണമിടപാടുകളിലേക്ക് ആളുകൾ എളുപ്പം ചുവടുമാറ്റിയെന്നതാണ് കോവിഡുകാലത്ത് സംഭവിച്ച വലിയൊരു മാറ്റം. കോവിഡ് പകരുമെന്നഭീതിയിൽ, എ.ടി.എമ്മിൽ കയറി പണമെടുക്കുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞു.

പണം കൈമാറുന്നതിനും കെ.എസ്.ഇ.ബി., ടെലിഫോൺ, വാട്ടർ ബില്ലുകൾ തുടങ്ങിയവ അടയ്ക്കുന്നതിനും ഓൺലൈൻ സംവിധാനത്തിലേക്ക് കൂടുതൽപേർ മാറി.


കോവിഡുകാലത്തും ബാങ്കുകൾ അടച്ചിടാതിരുന്നതിനാൽ അടിയന്തരസേവനങ്ങൾക്ക് ജനങ്ങൾ ബുദ്ധിമുട്ടേണ്ടിവന്നില്ല. ബാങ്കുകൾ ഇടപാടുകൾക്കുള്ള സമയം പുനഃക്രമീകരിച്ചു. അക്കൗണ്ട് നമ്പർ അനുസരിച്ച് സമയംനൽകിയാണ് ബാങ്കുകളിലെ തിരക്ക് നിയന്ത്രിച്ചത്.


നിക്ഷേപം, പണം പിൻവലിക്കൽ, ചെക്ക് ക്ലിയറിങ്‌, സർക്കാർ ഇടപാടുകൾ എന്നീ നാലു അത്യാവശ്യ സാമ്പത്തിക ഇടപാടുകളിലേക്ക് ബാങ്കിങ് സേവനം

കിളിനക്കോട് മിനി റോഡ് റീ ടാറിങ്ങിന് ഫണ്ട് അനുവദിക്കണം;കെ എൻ എ ഖാദർ എം എൽ എ

 കിളിനക്കോട് മിനി റോഡ് റീ ടാറിങ്ങിന് ഫണ്ട് അനുവദിക്കണം;കെ എൻ എ ഖാദർ എം എൽ എ


കിളിനക്കോട്: കാലവർഷക്കെടുതിയിൽ ആകെ  തകർന്നു ഗതാഗത യോഗ്യമല്ലാതെ ആയിരിക്കുന്ന കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ കിളിനക്കോട്  മിനി റോഡ് അടിയന്തരമായി റീടാറിങ് ചെയ്യുന്നതിനാവശ്യമായ 15 ലക്ഷം രൂപ ഫണ്ട് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായ ഫണ്ടിൽനിന്നും അനുവദിക്കണമെന്നാവശ്യപ്പെട്ട് വേങ്ങര എംഎൽഎ അഡ്വക്കേറ്റ് കെ എൻ എ കാദർ.സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ശ്രീ ഇ. ചന്ദ്രശേഖരന് കത്തുനൽകി ആവശ്യപ്പെട്ടു.എംഎൽഎയുടെ നിർദ്ദേശപ്രകാരം വേങ്ങര ബ്ലോക്ക് എൽ എസ് ജി ഡി അസിസ്റ്റന്റ് എൻജിനീയർ നന്ദകുമാർ എംഎൽഎയുടെ പി എ അസീസ് പഞ്ചിളി എന്നിവർ സ്ഥലം സന്ദർശിച്ചു. ആവയിൽ ഉമ്മർ ഹാജി,യുഎൻ അബ്ദുൽമജീദ്,ഇ ലത്തീഫ് മിനി കാപ്പ്,മുസ്തഫ കൂത്തോട്,യു പി അലവിക്കുട്ടി ഹാജി,Un അബ്ദുൽ അസീസ്,അയ്യൂബ് കെ,സുൽഫീക്കർ യുകെ,അബ്ദുൽകരീം കെ എന്നിവർ നേതൃത്വം നൽകി.

കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത്‌ കോൺഗ്രസ്സ്‌ പ്രതിഷേധം

 കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത്‌ കോൺഗ്രസ്സ്‌ പ്രതിഷേധം


കൂരിയാട്: കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത്കോൺഗ്രസ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂരിയാട് പാടവരമ്പിൽ കർഷക ബില്ല് കത്തിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ചു. 

കെ.പി.സി.സി അംഗം പി.എ ചെറീത് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ.വി ഹുസൈൻ അധ്യക്ഷത വഹിച്ചു .ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ പി.പി.സഫീർബാബു,രാധാക്രിഷ്ണൻ‌മാഷ്,പി.പി.ആലിപ്പു,റിയാസ് കല്ലൻ,അജ്മൽ വെളിയോട്, മുജീബ് അമ്പാളി,ഷാക്കിർ കെ.കെ,ഷാഫി കൊളപ്പുറം,ഹാരിസ് പുളിക്കൽ,അസീസ് കൈപ്രൻ,നൗഷാദ് വാളക്കുട,ഷുഹൈബ് മോൻ കരുവള്ളി,റഫീഖ് ചാക്കീരി,എന്നിവർ സംസാരിച്ചു.

മുസ്തഫ കെ.വി,അബ്ദു പാറമ്മൽ,കോയ ചെമ്പൻ,ഷക്കീർ ചെമ്പൻ,മജീദ് ആലുങ്ങൽ,റഫീഖ് പൂവഞ്ചേരി,അഷ്റഫ് ആവയിൽ,അനിൽ,അമീർ ചോലക്കൻ,ഷബീർ.പി .പി,ഇസ്മായീൽ,മുജീബ് ചോലക്കൻ,രവി.സി.എം എന്നിവർ നേതൃത്വം നൽകി.

വേങ്ങരയിൽ അഞ്ച് ട്രാൻസ്ഫോർമേറുകൾ നാളെ ഉദ്ഘാടനം ചെയ്യുന്നു

 വേങ്ങരയിൽ അഞ്ച് ട്രാൻസ്ഫോർമേറുകൾ നാളെ ഉദ്ഘാടനം ചെയ്യുന്നു


വേങ്ങരയിലും പരിസര പ്രദേശങ്ങളിലും അഞ്ചു  ട്രാൻസ്‌ഫോമറുകളും അനുബന്ധ ലൈനുകളും സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചു. ട്രാൻസ്ഫോർമേറുകൾ ചാർജ് ചെയ്യുന്നു. പരിപാടി നാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് A P ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം  നിർവഹിക്കുന്നതാണ്. 

  രാവിലെ 11 മണിക്ക് യതീംഖാന,11.30 നു മുതുവിൽകുണ്ട്,ഉച്ചക്ക് ശേഷം 3 മണിക്ക് മനാട്ടി പറമ്പ്,3.30 നു കുണ്ടൂർ ചോല,4 pm നു പാലചിറമാട് എന്നീ സമയങ്ങളിൽ ഉദ്ഘാടന ചടങ്ങ് നടക്കും.

ചടങ്ങിൽ തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒ. പി. വേലായുധൻ സംബന്ധിക്കും.ഇതു മൂലം വൈദ്യുതി ബോർഡിന് വിതരണ നഷ്ടം  കുറയും എന്നതിന് പുറമെ  ഉപഭോക്താക്കൾക്ക് ഗുണമേന്മ ഉള്ള വൈദ്യുതി നൽകുവാനും   സാധിക്കും. 

കൂടാതെ വേങ്ങര ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വേങ്ങരയിലെ ജനങ്ങൾക്ക് വേണ്ടി KSEB യുടെ  PMU പദ്ധതിയിൽ ഉൾപ്പെടുത്തി 401 മീറ്റർ 11kV ലൈൻ വലിച്ചു 100kVA ട്രാൻസ്‌ഫോർമർ വേങ്ങര കോങ്ങാം പറമ്പിൽ  സ്ഥാപിച്ചു .25.09.2020 നു വെള്ളിയാഴ്ച രാവിലെ 10:30 നു കോങ്ങാംപറമ്പിലെ ട്രാൻസ്ഫോർമർ ചാർജ് ചെയ്യുന്നതാണ്.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2020 - 21 വാർഷിക പദ്ധതി:

 വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2020 - 21 വാർഷിക പദ്ധതി:


ഊരകം: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2020 - 21 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വികസന പദ്ധതിയുടെ ഭാഗമായി ഊരകം മേൽ മുറി പഞ്ചായത്ത് പടിയിലുള്ള ജി എൽ പി സ്കൂളിലേക്ക് അഞ്ച് ലക്ഷം രൂപയുടെ ഫർണീച്ചർ വിതരണ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കിരി അബ്ദുൽ ഹഖ് നിർവഹിച്ചു.ചടങ്ങിൽ വേങ്ങര  ബ്ലോക്ക് ഡിവിഷൻ മെമ്പർ പി പി ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു.സ്നേഹോപഹാരം വേങ്ങര ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഡിവിഷൻ മെമ്പർ പി പി ഹസ്സന് നൽകി. ഹെഡ് മാസ്റ്റർ ഇബ്രാഹിം പനമ്പുഴ ,പി കെ അഷ്റഫ് , അദ്ധ്യാപകർ  ആശംസകളർപ്പിച്ചു.

പുതിയ വസ്ത്രങ്ങള്‍ ഒരിക്കലും കഴുകാതെ ഉപയോഗിക്കരുത്: ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധർ

 പുതിയ വസ്ത്രങ്ങള്‍ ഒരിക്കലും കഴുകാതെ ഉപയോഗിക്കരുത്: ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധർ


പുതുമ നഷ്ടപ്പെടുമെന്ന് പേടിച്ച്‌ കഴുകാതെ തന്നെ പുതിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ അല്‍പം ജാഗ്രത പാലിക്കുക. കാരണം, പുത്തന്‍ വസ്ത്രങ്ങള്‍ കഴുകാതെ നേരിട്ട് ഉപയോഗിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. പല തരത്തിലുള്ള പ്രശ്നങ്ങളും ഇത് നിങ്ങളുടെ ശരീരത്തിലുണ്ടാക്കാമെന്നാണ് ഇവര്‍ പറയുന്നത്.


റെഡിമെയ്ഡായി വാങ്ങുന്ന വസ്ത്രങ്ങളാണെങ്കിലും അവ തയ്ച്ച്‌, തയ്യാറാക്കപ്പെടുന്നത് ഏതെങ്കിലും ഫാക്ടറികളിലോ യൂണിറ്റുകളിലോ ആയിരിക്കും. അതിന് ശേഷം അവ പാക്ക് ചെയ്ത്, വാഹനങ്ങളില്‍ കയറ്റിയായിരിക്കും നമ്മള്‍ വാങ്ങിക്കുന്ന കടകളിലെത്തുന്നത്. ഒരുപക്ഷേ ഒന്നിലധികം ഗതാഗത മാര്‍ഗങ്ങള്‍ ഇതിനായി ആശ്രയിച്ചിരിക്കാം.ഇത്തരത്തില്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോന്ന വസ്ത്രമാണ് ഒടുവില്‍ നിങ്ങളുടെ കൈകളിലെത്തുന്നത്.


ഇതില്‍ ഓരോ ഘട്ടത്തിലും എത്രമാത്രം ശുചിത്വത്തോടെയാണ് വസ്ത്രം കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് നമുക്കറിവില്ല. അതിനാല്‍ത്തന്നെ, ഇവ നേരിട്ട് ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കും.


അതുപോലെ തന്നെ കടകളില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന വസ്ത്രങ്ങള്‍ പലരും മുമ്ബ് വന്ന് ഉപയോഗിച്ച്‌ നോക്കിയ ശേഷം (ട്രയല്‍) മാറ്റിവച്ചവയാകാം. അതുതന്നെ നമ്മളും ധരിക്കുമ്ബോള്‍ നേരത്തേ ട്രയല്‍ നോക്കിയ വ്യക്തികളുടെ ശരീരത്തില്‍ നിന്ന് വസ്ത്രത്തിലെത്തിയ ഡെഡ്സ്‌കിന്‍ അണുക്കള്‍ എന്നിവ നമ്മുടെ ശരീരത്തിലുമെത്തുന്നു. കണ്ണുകള്‍ കൊണ്ട് കണ്ടെത്താനാകാത്ത അത്രയും നേര്‍ത്തതായിരിക്കും ഈ രോഗകാരികള്‍. അതിനാല്‍ പുതിയ വസ്ത്രങ്ങള്‍ വൃത്തിയായി കഴുകിയ ശേഷം ഉപയോഗിക്കുന്നത് തന്നെയാണ് സുരക്ഷിതം.


ഇനി മറ്റൊരു പ്രശ്നമുള്ളത്, വസ്ത്രം നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യമാണ്. ഫാബ്രിക് നിര്‍മ്മിക്കുമ്ബോഴും കളര്‍ ചെയ്യുമ്ബോഴുമെല്ലാം ഇത്തരത്തില്‍ വിവിധ തരം രാസപദാര്‍ത്ഥങ്ങള്‍ ചേരുന്നുണ്ട്. ഇവയും ചര്‍മ്മത്തില്‍ ചുവപ്പ്, തടിപ്പ്, ചൊറിച്ചില്‍ എന്നിവയ്ക്ക കാരണമാകാറുണ്ട്. പുതിയ വസ്ത്രങ്ങള്‍ വിയര്‍പ്പ് പിടിക്കാതിരിക്കുന്നത് മൂലവും അസ്വസ്ഥതകളുണ്ടായേക്കാം.

എൻ എസ് എസ് ഡേക്ക് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വളണ്ടിയർമാർ

 എൻ എസ് എസ് ഡേക്ക് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വളണ്ടിയർമാർ


വേങ്ങര ഗവ: മോഡൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം NSS യൂണിറ്റ് വലിയോറ മനാട്ടിപ്പറമ്പ്  "റോസ് മനാർ"  അഗതിമന്ദിരത്തിലേക്ക് ആവശ്യമായ സ്കൂൾ  പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ,ഭക്ഷണ സാധനങ്ങൾ ,മറ്റ് അവശ്യവസ്തുക്കളും എത്തിച്ച് കൊടുത്തു. ഈ സന്നദ്ധ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ NSS വളണ്ടിയർമാർ പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ NSS ദിനമായ സെപ്റ്റംബർ 24 ന്   സമാഹരിച്ച വിഭവങ്ങൾ "റോസ്  മനാർ" അഗതിമന്ദിരത്തിൽ വിതരണം ചെയ്തു  .ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച  കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ച് കൊണ്ടായിരുന്നു  വളണ്ടിയർമാർ വിഭവ സമാഹരണം നടത്തിയതും വിതരണം  ചെയ്തതും.ഈ സന്നദ്ധ പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീകൃഷ്ണദാസ് പി ഉൽഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ശ്രീ സെബീർ അലി എം ,ലീഡർമാരായ ജൂനൈദ് കെ , മുഫീദ എം പി , മുഹമ്മദ് ഫഹദ്, ഫാത്തിമ ഹിബ എം എന്നിവർ നേതൃത്വം നൽകി.

ദേശീയ രക്കദാന ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു; ജനകീയ രക്തദാന സേന (PBDA)

 ദേശീയ രക്കദാന ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു; ജനകീയ രക്തദാന സേന (PBDA)


മലപ്പുറം: രക്ത ബാങ്കുകളിൽ കോവിഡ്-19 സാഹചര്യത്തിൽ  രക്തത്തിന്റെ ദൗർലഭ്യത ഏറിവരുന്നു.അപകടങ്ങൾ, ശസ്ത്രക്രിയകൾ, ക്യാൻസർ പോലെയുള്ള അസുഖങ്ങൾക്ക് രക്തം അത്യാവശ്യമാണ്. 

 കൊറോണ ഭീതി മൂലം രക്തദാതാക്കൾ ഹോസ്പിറ്റലിൽ എത്തുന്നതിന് മടിക്കുന്ന സാഹചര്യം നിലനിൽക്കുന്നു. 

 സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് ജനകീയ രക്തദാന സേന (PBDA) ഒക്ടോബർ 1 വ്യാഴായ്ച ജില്ലയിലെ മൂന്നിടങ്ങളിലായി ക്യാമ്പുകൾ സംഘടിപ്പിക്കുകയാണ്.

ഏ ആർ നഗറിൽ നാസ്ക് ആർട്സ് & സ്പോർട്സ് ക്ലബും PBDA യും സംയുക്തമായി കുറ്റൂർ നോർത്തിലെ ഹൈഗ്രേഡ് കോളേജിൽ വെച്ച് നടത്തപ്പെടും.അതേ പോലെ പെരിന്തൽമണ്ണ മെഡിക്കൽ കോളേജിലും മഞ്ചേരി മെഡിക്കൽ കോളേജിലുമായിരിക്കും ഇതേ ദിവസം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. PBDA മലപ്പുറം ജില്ല ചീഫ് കോർഡിനേറ്റർ  അബ്ദു റഹ്മാൻ കൊളപ്പുറത്തിന്റെ അദ്യക്ഷധയിലുള്ള യോഗത്തിൽ, PBDA മലപ്പുറം ജില്ല കോർഡിനേറ്റർ ശബീർ അരീക്കൻ സ്വാഗതവും, PBDA ഉത്തരമേഖല കോർഡിനേറ്റർ നിയാസ് മഞ്ചേരി ഉദ്ഘാടനവും, PBDA സ്റ്റേറ്റ് അസിസ്റ്റന്റ് കോർഡിനേറ്റർ ഷാജഹാൻ ആലുമൂട്ടിൽ പരിപാടിയുടെ പ്രഖ്യാപനവും, PBDA GCC ചീഫ് കോർഡിനേറ്റർ ശരീഫ് കൈനിക്കര വിഷയാവതരണവും, PBDA പാലക്കാട് ജില്ല ചീഫ് കോർഡിനേറ്റർ മുനീർ കരങ്ങനാട് ആശംസയും, PBDA മലപ്പുറം ജില്ല കോർഡിനേറ്റർ കെ ടി എം റിയാസ് പുതിയങ്ങാടി നന്ദിയും പറഞ്ഞു. രക്തദാന ക്യാമ്പിൽ കഴിയുന്ന എല്ലാവരും പങ്കെടുക്കണമെന്നും വരുന്നവർ താഴെയുള്ള നബറുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും നേതൃത്വം അറിയിച്ചു.

മഞ്ചേരി- 

നിയാസ് മഞ്ചേരി 9061544454

ഏ ആർ നഗർ-

ശബീർ അരീക്കൻ 9544228017

പെരിന്തൽമണ്ണ- 

മുനീർ കരങ്ങനാട് 9947130919

23 September 2020

ഇക്കുറി കൊറോണ ബ്രേക്കിട്ടു വേഗത്തിനും അപകടങ്ങൾക്കും

 ഇക്കുറി കൊറോണ ബ്രേക്കിട്ടു വേഗത്തിനും അപകടങ്ങൾക്കും


കോട്ടയ്ക്കൽ: കോവിഡ്, വിമാനാപകടം, സ്വർണക്കടത്ത്.... നീണ്ടുപോകുന്ന അനിഷ്ടസംഭവങ്ങൾക്കിടയിൽ 2020 ആശ്വാസം നൽകുന്നത് റോഡപകടങ്ങളുടെ കണക്ക് പരിശോധിക്കുമ്പോഴാണ്. ഓഗസ്റ്റ് വരെയുള്ള കണക്കുകൾപ്രകാരം മുൻവർഷങ്ങളേക്കാൾ ശരാശരി 20 മുതൽ 25 ശതമാനം വരെ വാഹനാപകടങ്ങൾ ജില്ലയിൽ കുറഞ്ഞു. കൊറോണയെപ്പേടിച്ച് അടച്ചിടൽ വന്നപ്പോൾ നിരത്തിൽ വാഹനങ്ങൾ ഒഴിഞ്ഞതും അമിതവേഗം ഇല്ലാതായതുമാകാം ഇതിനു കാരണം. ലോക്ഡൗൺ സമയത്ത് 70 ശതമാനം വരെയാണ് അപകടങ്ങൾ കുറഞ്ഞത്.



ഓരോമാസവും ശരാശരി 300 അപകടങ്ങൾ ഉണ്ടായിരുന്ന ജില്ലയിൽ ലോക്ഡൗൺ സമയത്ത് 150-ൽ താഴെ മാത്രമാണ് അപകടങ്ങളുണ്ടായത്. ഈ വർഷം 1143 അപകടങ്ങളിലായി 169 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1173 പേർക്ക് പരിക്കുപറ്റി. കഴിഞ്ഞവർഷം 2562 അപകടങ്ങളിലായി 364 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിൽ ആദ്യ മൂന്നുമാസങ്ങളിൽ തന്നെ 28 മരണം എന്നത് മുൻവർഷത്തേക്കാൾ കുറവായിരുന്നു. പരിക്കും കുറവായിരുന്നു. അവസാന മൂന്നുമാസങ്ങളിൽ 14 ശതമാനം അപകടവും 23 ശതമാനം പരിക്കും 22 ശതമാനം മരണവും മുൻവർഷത്തേക്കാൾ കുറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി ഒരുദിവസം ശരാശരി ഏഴ് അപകടങ്ങളാണ് നടക്കുന്നത്.


405 ബൈക്കുകളും 297 കാറും അപകടത്തിൽപ്പെട്ടിട്ടുണ്ട്. 53 സ്വകാര്യബസ്സുകൾ അപകടത്തിൽപ്പെട്ടപ്പോൾ ഏഴ് കെ.എസ്.ആർ.ടി.സി. ബസാണ് ഈ വർഷം അപകടത്തിലായത്.

കെട്ടിടനിർമാണച്ചട്ടത്തിൽ വീണ്ടും ഭേദഗതി;

 കെട്ടിടനിർമാണച്ചട്ടത്തിൽ വീണ്ടും ഭേദഗതി


ചെറുവീടുകൾക്ക് മഴവെള്ള സംഭരണി വേണമെന്ന നിബന്ധന ഒഴിവാക്കി കെട്ടിടനിർമാണച്ചട്ടം ഭേദഗതിചെയ്തു. പുതിയ നിബന്ധനപ്രകാരം അഞ്ചുസെന്റിൽ താഴെയുള്ള വസ്തുവിൽ നിർമിക്കുന്ന വീടുകൾക്കും 300 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള വീടുകൾക്കും മഴവെള്ളസംഭരണി ഒരുക്കേണ്ട. 2019-ലെ കെട്ടിട നിർമാണച്ചട്ട ഭേദഗതിക്കെതിരേ വ്യാപക പരാതിയുയർന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഭേദഗതി.


1000 കോഴികളെയും 20 പശുക്കളെയും 50 ആടുകളെയും വളർത്തുന്ന ഫാമുകൾക്ക് പെർമിറ്റ് ആവശ്യമില്ല. 'സുഭിക്ഷ' പദ്ധതിയിൽ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇളവ് നൽകിയത്. കെട്ടിടനിർമാണത്തിലെ സെറ്റ് ബാക്ക് വ്യവസ്ഥയും പുനഃസ്ഥാപിച്ചു. 1999-ലെ ചട്ടത്തിൽ നിഷ്കർഷിച്ചിരുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. ഇതുപ്രകാരം ശരാശരി സെറ്റ്ബാക്ക് നൽകി കെട്ടിടം നിർമിക്കാം.


വ്യവസായസ്ഥാപനങ്ങളിലേക്കുള്ള റോഡുകൾക്കും ഇളവുണ്ട്. 4000 ചതുരശ്രമീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള വ്യവസായസ്ഥാപനങ്ങൾക്ക് 10 മീറ്റർ വീതിയിൽ റോഡുവേണമെന്ന നിബന്ധന ഒഴിവാക്കി. 6000 ചതുരശ്രമീറ്റർവരെ അഞ്ചുമീറ്ററും അതിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങളിലേക്ക് ആറുമീറ്ററും വീതിയിൽ റോഡ് മതിയാകും.


18,000 സ്ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള സ്ഥാപനങ്ങൾക്ക് എട്ടുമീറ്റർ വീതിയിലുള്ള റോഡ് മതിയാകും. നേരത്തേ 10 മീറ്റർ വീതിയിൽ റോഡ് വേണമെന്ന് നിബന്ധനവെച്ചിരുന്നു. ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയവയ്ക്ക് എട്ടുമീറ്റർ വീതിയിൽ റോഡ് മതിയാകും.



10 മീറ്റർ വീതിയിൽ സംസ്ഥാനത്ത് റോഡുകളില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇളവ് അനുവദിച്ചത്. ബിൽഡ്അപ് ഏരിയയുടെ അടിസ്ഥാനത്തിൽ ഫ്ളോർ ഏരിയ കണക്കാക്കിയിരുന്നതും പിൻവലിച്ചു.


കെട്ടിടനിർമാണമേഖലയ്ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നഷ്ടമായതായി പരാതിയുയർന്നതിന്റെ അടിസ്ഥാനത്തിലാണ് 2019-ലെ ചട്ടം വീണ്ടും ഭേദഗതിചെയ്തത്. 1999-ലെ പഴയ ചട്ടത്തിൽ അനുവദിച്ചിരുന്ന പല ഇളവുകളും നഷ്ടമായിരുന്നു. ഇത് കെട്ടിടനിർമാണമേഖലയെ പ്രതിസന്ധിയിലാക്കുമെന്ന വാദം സർക്കാർ അംഗീകരിച്ചുകൊണ്ടാണ് ഭേദഗതി.

കെ പി എസ് ടി എ ഗുരു സ്പർശം;

 കെ പി എസ് ടി എ ഗുരു സ്പർശം; 


എ ആർ നഗർ: കെ പി എസ് ടി എ ഗുരു സ്പർശം എന്ന പദ്ധതിയിലൂടെ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ പുതിയത്തുപ്പുറായ  എയുപി സ്കൂളിൽ അറുപതിൽപരം നിർധനരായ വിദ്യാർത്ഥികൾക്കുള്ള  പഠനോപകരണ കിറ്റ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റിയാസ് കല്ലൻ  വിതരണോദ്ഘാടനം  ചെയ്തു കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി  സ്കൂൾ പ്രധാന അധ്യാപകനുമായ കാമ്പ്രൻ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു, അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ വി നഫീസ ടീച്ചർ, വേങ്ങര സബ്ജില്ലാ കെ പി എസ് ടി എ  പ്രസിഡണ്ട് സത്യനാഥൻ, സ്കൂൾ പിടിഎ പ്രസിഡണ്ട് ഹസ്സൻ അലി സി, വൈസ് പ്രസിഡണ്ട്

 മജീദ് എപി,വിബിൻ  അദ്ധ്യാപകൻ , അസീസ് മാഷ്, ഉമ്മർ മാഷ്, എന്നിവർ പരിപാടി സംസാരിച്ചു.

ജില്ലയിൽ കോവിഡ് ആശങ്ക വർദ്ധിക്കുന്നു,

ജില്ലയിൽ കോവിഡ് ആശങ്ക വർദ്ധിക്കുന്നു


മലപ്പുറം: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ന് 512 പേർക്കാണ് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ദിവസങ്ങളുടെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് വൈറസ് ബാധിതരുടെ എണ്ണം 500 കവിയുന്നത്. രോഗബാധിതർ വൻതോതിൽ വർധിക്കുന്നത് ആശങ്കാജനകമാണ്. നിലവിലെ സാഹചര്യത്തിൽ ആരോഗ്യ ജാഗ്രത പാലിക്കുന്നതിൽ വിട്ടുവീഴ്ചകൾ പാടില്ല. ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കിട്ടുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 465 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 20 പേർക്കും 15 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരിൽ ഒരാൾ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 11 പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.

പി ഡി പി സമരജ്വാല

 പി ഡി പി സമരജ്വാല


പറപ്പൂര്‍ : അബ്ദുന്നാസര്‍ മഅ്ദനിക്ക് വിദഗ്ധമായ ചികിത്സ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടു കൊണ്ട്  മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വസതിക്കു മുന്നില്‍ പി ഡി പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പി ഡി പി പറപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറപ്പൂര്‍ വീണാലുക്കലില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.നസീര്‍ ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.കുരുണിയന്‍ ചേക്കു ,പി ടി കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.പഞ്ചായത്ത് സെക്രട്ടറി ത്വാഹ പൂന്തിരുത്തി സ്വാഗതവും ട്രഷറര്‍ ഷാജഹാന്‍ നന്ദിയും പറഞ്ഞു.

വിധവ പെൻഷൻ ലഭിക്കാൻ സർക്കാറിന്റെ പുതിയ നിർദ്ദേശം ഗുണഭോക്താക്കളെ കഷ്ടപ്പെടുത്തുന്നതാണ് കെ എൻ എ ഖാദർ എംഎൽ എ

 വിധവ പെൻഷൻ ലഭിക്കാൻ സർക്കാറിന്റെ പുതിയ നിർദ്ദേശം ഗുണഭോക്താക്കളെ കഷ്ടപ്പെടുത്തുന്നതാണ് കെ എൻ എ ഖാദർ എംഎൽ എ



വിധവ പെൻഷൻ തുടർന്നും ലഭിക്കാൻ പുനർവിവാഹിതയായില്ലയെന്ന സാക്ഷ്യപത്രം സമർപ്പിക്കണമെന്ന പുതിയ സർക്കാർ നിർദ്ദേശത്തേതുടർന്ന് സംസ്ഥാനത്തേ വിവിധ പെൻഷൻ ഗുണഭോക്താക്കൾ കഷ്ടപ്പെടുകയാണ്. ക്ഷേത്രങ്ങൾ, പള്ളികൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങളുമായി അക്ഷയകേന്ദ്രങ്ങളിലും തുടർന്ന് വില്ലേജ്ഓഫീസുകളിലും നേരിട്ടെത്തിയാലാണ് ഇവർക്ക് പുനർവിവാഹം ചെയ്തിട്ടില്ലെന്ന സർട്ടിഫിക്കറ്റ് ലഭ്യമാവുക. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രായാധിക്യമുള്ളവർ വീടുകളിൽ തന്നെ കഴിയണമെന്ന നിർദ്ദേശമുള്ളപ്പോഴാണ് അസുഖബാധിതരടക്കമുള്ള വയോധികരും അല്ലാത്തവരുമായ വിവിധ ഗുണഭോക്താക്കൾ ഇപ്രകാരം നെട്ടോട്ടമോടേണ്ടി വരുന്നത്. ഇപ്പോൾ തന്നെ ഇത്തരക്കാരിൽ പലർക്കും ആറ് മാസത്തെ വിധവ പെൻഷൻ കുടിശ്ശികയായിട്ടുണ്ട്. സാക്ഷ്യപത്രം ലഭ്യമായാൽ തന്നെ അത് വീണ്ടും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ സമർപ്പിക്കുകയും തുടർന്ന് തദ്ദേശസ്വയംഭരണസ്ഥാപനം സേവന പെൻഷൻ വെബ്സൈറ്റിൽ ഇത് അപ്ലോഡ് ചെയ്യുന്നതുമാണ് നിലവിലെ രീതി. ഇത് പിന്നെയും പെൻഷൻ വിതരണം താമസിക്കാനിടയാകുന്നു. പെൻഷൻ ഉപഭോക്താക്കൾക്ക് തന്നെ അവരുടെ സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതിന് സൗകര്യമൊരുക്കിയാൽ കാലതാമസം ഗണ്യമായി കുറക്കാനാകുമെന്ന് കണ്ട് ഇതിന് തക്ക സൗകര്യം സേവന വെബ്സൈറ്റിൽ ഏർപ്പെടുത്തുന്നതിന് വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി എം. തോമസ് ഐസകിനോട് അഡ്വ KNA ഖാദർ MLA കത്ത് നൽകി അവശ്യപ്പെട്ടു.

ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്

 ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്


ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്. സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം ഐ ഐ ടി, ഐ ഐ എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒ ബി സി വിഭാഗം വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപ. 

അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബര്‍ 31നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളില്‍ നല്‍കണം. വിശദമായ വിജ്ഞാപനവും, അപേക്ഷാഫോറവും www.bcdd.kerala.gov.in യില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍:  എറണാകുളം മേഖലാ ഓഫീസ് 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ് 0495 2377786.

തദ്ദേശ തിരഞ്ഞെടുപ്പ്; ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം നിജപ്പെടുത്തും, പുതിയ ബൂത്തുകൾ ഒരു മാസത്തിനകം

 തദ്ദേശ തിരഞ്ഞെടുപ്പ്; ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം നിജപ്പെടുത്തും, പുതിയ ബൂത്തുകൾ ഒരു മാസത്തിനകം


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിലെ ഒരു ബൂത്തിൽ ശരാശരി വോട്ടർമാരുടെ എണ്ണം ആയിരമായി നിജപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും 1500 വോട്ടർമാരായിരിക്കും ഒരു ബൂത്തിലുണ്ടാവുക. ഇതിൽ കുടുതൽ വോട്ടർമാരുള്ള ബൂത്തുകൾ വിഭജിക്കാനും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു.

കൊവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് ബൂത്തുകളിലെ ആകെ വോട്ടർമാരുടെ എണ്ണം നിജപ്പെടുത്താൻ തീരുമാനിച്ചത്. സംസ്ഥാനത്ത് നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ ഒരു ബൂത്തിലെ വോട്ടർമാരുടെ ശരാശരി എണ്ണം 1200 വരെയാണ്. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനിലും 1800 മുതൽ 2000 വരെ വോട്ടർമാരുള്ള ബൂത്തുകളുമുണ്ട്. അധികം വോട്ടർമാരുള്ള ബൂത്തുകൾ വിഭജിക്കും. നേരത്തെ കമ്മിഷൻ വിളിച്ച സർവകക്ഷിയോഗത്തിൽ രാഷ്ട്രീയപാർട്ടികൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 500 പേരായി ചുരുക്കണമെന്നായിരുന്നു യു.ഡി.എഫ് ആവശ്യം. രണ്ട് കൂടുതൽ വോട്ടിംഗ് യന്ത്രങ്ങൾ പ്രായോഗികമല്ലെന്ന് പറഞ്ഞ് യു.ഡി.എഫ് ആവശ്യം കമ്മിഷൻ അപ്പോൾ തന്നെ തളളിയിരുന്നു. വോട്ടെടുപ്പ് സമയം ഒരു മണിക്കുർ കൂടി കൂട്ടിയിട്ടുണ്ട്. അധികമായി എത്ര ബൂത്തുകൾ വരുമെന്ന് പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമായിരിക്കും നിശ്ചയിക്കുക. ഈ ആഴ്ച അവസാനം പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനുളള നീക്കമാണ് കമ്മിഷന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. ഒരു ബൂത്തിൽ വോട്ടർമാരുടെ എണ്ണം ആയിരം പേരായി ചുരുങ്ങുമ്പോൾ വോട്ടർമാർക്ക് കുടുതൽ സമയമെടുക്കില്ലെന്നാണ് കമ്മിഷൻ വിലയിരുത്തൽ.

22 September 2020

കാസ്പ്- എച്ച് എം എസ് ആശുപത്രി ധാരണാപത്രം ഒപ്പിട്ടു

 കാസ്പ്- എച്ച് എം എസ് ആശുപത്രി ധാരണാപത്രം ഒപ്പിട്ടു


കോട്ടക്കൽ: എച്ച്.എം.എസ് ആശുപത്രി മാനേജ്മെന്റ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കി വരുന്ന കാസ്പ്/ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി തുടരുന്നതിന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി ധാരണപത്രം ഒപ്പിട്ടു. ഇതോടെ ഗുണഭോക്താക്കൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ HMS ആശു പ ത്രിയിൽ തുടർന്നും ലഭിക്കുന്നതാണ്.

കഴിഞ്ഞ വർഷം ഗുണഭോക്താക്കൾക്ക് നൽകിയ മികച്ച സേവനം പരിഗണിച്ചാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ധാരണ തുടരാൻ തീരുമാനിച്ചത്.

ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ ഹൃദ് രോഗ ചികിത്സകൾക്കും ഹെർണിയ, അപ്പൻൻ്റിസൈറ്റിസ്, മൂലക്കുരു, മുട്ടുമാറ്റിവെക്കൽ തുടങ്ങിയ ശസ്ത്രക്രിയകൾക്കും, പ്രസവത്തിനും ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ കോട്ടക്കൽ HMS ആശുപത്രിയിൽ ലഭിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് - 9656800072  -  0494 260 5000


ഉംറ തീർത്ഥാടനം ഒക്​ടോബർ നാല്​ മുതൽ:

 ഉംറ തീർത്ഥാടനം ഒക്​ടോബർ നാല്​ മുതൽ:


കോവിഡ്​ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഉംറ തീർഥാടനം ഒക്​ടോബർ നാല്​ മുതൽ പുനരാരംഭിക്കുമെന്ന്​ സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നാല്​ ഘട്ടമായി പുനസ്ഥാപിക്കുന്ന ഉംറയിൽ ആഭ്യന്തര തീർഥാടകർക്ക്​ മാത്രമാണ് ആദ്യം​ അനുമതി. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ തീർഥാടകർക്ക്​​ മാത്രം ഹറമിലെത്തി ഉംറ ചെയ്യാം. എന്നാൽ കോവിഡ് പൂർണമായും ഇല്ലാതായെന്ന്​ സ്ഥിരീകരിച്ച ശേഷം മാത്രമാണ്​ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടനത്തിന്​ അനുമതി. ഒക്ടോബർ നാലിന്​ തുടങ്ങുന്ന ആദ്യഘട്ടത്തിൽ പ്രതിദിനം 6000 ആഭ്യന്തര തീർഥാടകരെ മസ്​ജിദുൽ ഹറാമിൽ പ്രവേശിക്കാൻ അനുവദിക്കും. ഹറമിലെ മൊത്തം ഉൾക്കൊള്ളൽ ശേഷിയുടെ 30 ശതമാനമാണ്​​ 6000 തീർഥാടകർ എന്നത്​. ഒക്ടോബർ 18ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ ഹറമിലെ ആകെ ഉൾക്കൊള്ളൽ ശേഷിയുടെ 75 ശതമാനത്തിന് അതായത്​ 15000 തീർഥാടകർക്ക് അനുമതി നൽകും. മദീന സിയാറത്തിനും രണ്ടാം ഘട്ടത്തിൽ അനുമതിയുണ്ടാവും. മസ്​ജിദുന്നബവിയിലെ ഉൾക്കൊള്ളൽ ശേഷിയുടെ 75 ശതമാനത്തിനാണ്​ അനുമതി. നവംബർ ഒന്നിന്​ തുടങ്ങുന്ന മൂന്നാം ഘട്ടത്തിൽ 100 ശതമാനത്തിനും അതായത്​ 20,000 പേർക്കും ഉംറയ്​ക്ക്​​ അനുമതി നൽകും. രണ്ടാം ഘട്ടം മുതൽ മക്ക ഹറമിൽ പ്രതിദിനം 40,000 പേരെ നമസ്​കാരത്തിനെത്താൻ അനുവദിക്കും. മൂന്നാം ഘട്ടത്തിൽ അത്​ 60,000 ആയി ഉയർത്തും. ഉംറ തീർഥാടകർക്കും ഹറമുകളിൽ നമസ്കരിക്കാനെത്തുന്നവർക്കും കർശന ആരോഗ്യ മുൻകരുതൽ നിബന്ധനകൾ ബാധകമാണ്​. ​കോവിഡ്​ ഭീഷണിയില്ലെന്ന്​ സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നായിരിക്കും വിദേശ ഉംറക്ക്​ അനുമതി നൽകുക. മൂന്നാംഘട്ടമായ നവംബർ ഒന്നു മുതൽ വിദേശത്ത്​ നിന്ന്​ കോവിഡില്ലെന്ന്​ സ്​ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ മാത്രം ഉംറയ്​ക്ക്​ അനുമതി നൽകും.​ നാലാം ഘട്ടത്തിൽ കോവിഡ്​ അപകട സാധ്യത ഇല്ലാതായി എന്ന ബന്ധപ്പെട്ട അതോറിറ്റി പ്രഖ്യാപിച്ചാൽ മസ്​ജിദുൽ ഹറാമിലും മസ്​ജിദുന്നബവിയിലും ഉൾ​കൊള്ളാൻ കഴിയുന്ന 100 ശതമാനം പേർക്ക്​ ഉംറക്കും സിയാറത്തിനും അനുമതി നൽകും. ഹജ്ജ്​ ഉംറ മന്ത്രാലയം നിശ്ചയിച്ച 'ഇഅ്​തമർനാ' എന്ന ആപ്​ വഴിയായിരിക്കും തീർഥാടകരുടെയും നമസ്​കരിക്കാനെത്തുന്നവരുടെയും സന്ദർശനകരുടെയും പ്രവേശനം നിയന്ത്രിക്കുക. മാസ്​ക്​, കൈയ്യുറ, സമൂഹ അകലപാലനം, സ്​പർശിക്കാതിരിക്കൽ തുടങ്ങിയ ആരോഗ്യ പ്രതിരോധ മുൻകരുതൽ നടപടികൾ തീർഥാടകരും നമസ്​കരിക്കാനെത്തുന്നവരും നിർബന്ധമായും പാലിക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയം ആവശ്യ​പ്പെട്ടു. രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവനാളുകൾക്കും ആ​രോഗ്യ സുരക്ഷ ഉറപ്പുവരുത്തി ഉംറ കർമം നിർവഹിക്കാൻ സാധ്യമാകണമെന്നാണ്​ സൗദി ഭരണകൂടം ആഗ്രഹിക്കുന്നതെന്നും കോവിഡ്​ സ്ഥിതിഗതികൾ നിരന്തരമായി വിലയിരുത്തി അതിനനുസൃതമായ തീരുമാനങ്ങളെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയ വ്യത്തങ്ങൾ വ്യക്തമാക്കി.

മലപ്പുറത്ത് പല മണ്ഡലങ്ങളിലും ലീഗ് പരാജയം മുന്നില്‍ക്കാണുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് അവര്‍ തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത് കെ.ടി.ജലീല്

 മലപ്പുറത്ത് പല മണ്ഡലങ്ങളിലും ലീഗ് പരാജയം മുന്നില്‍ക്കാണുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് അവര്‍ തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത് കെ.ടി.ജലീല്


സി.പി.എമ്മോ ഇടതുമുന്നണിയോ ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കാന്‍ ഒരു മടിയുമില്ലെന്നും അധികാരത്തില്‍ കടിച്ചു തൂങ്ങുന്നത് തന്റെ രീതിയല്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീല്‍. എന്നാല്‍ രാഷ്ട്രീയ ആരോപണങ്ങളുടെ പേരില്‍ രാജിവെക്കില്ലെന്നും മനഃസാക്ഷിയുടെ മുന്നില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ജലീല്‍ സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.

അതേ സമയം പി.കെ കുഞ്ഞിലിക്കുട്ടിയെ തനിക്ക് 35 വര്‍ഷമായി അറിയാമെന്നും കെ.ടി ജലീലിനെയുമറിയാമെന്നും ഇരുവരേയും വെച്ച് ഒരുമിച്ചു തൂക്കിയാല്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കുതന്നെയാകും കനം കൂടുതലെന്ന് മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി പ്രതികരിച്ചു. ചില വിഗ്രഹങ്ങള്‍ ഉടഞ്ഞുവീഴുമെന്നും അത്തരത്തിലേക്ക് കാര്യങ്ങള്‍ എത്തിത്തരുതെന്നും അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ്: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍,ഹോട്ടലുകളിൽ ഇരുന്നുകഴിക്കാം

 കോവിഡ്: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍,ഹോട്ടലുകളിൽ ഇരുന്നുകഴിക്കാം


കോവിഡ്​ നിയന്ത്രണങ്ങളില്‍ സംസ്​ഥാനത്ത്​ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സെക്ര​േട്ടറിയറ്റ്​ അടക്കം മുഴുവന്‍ സര്‍ക്കാര്‍ ഒാഫിസുകളിലും എല്ലാ ജീവനക്കാരും ജോലിക്കെത്താന്‍ അനുമതി നല്‍കി. പൊതുമേഖല സ്​ഥാപനങ്ങള്‍ക്കും ഇത്​ ബാധകമാണ്​. കോവിഡ്​ പ്രോ​േട്ടാകോള്‍ പാലിച്ചാകും പ്രവര്‍ത്തനം.

മറ്റ്​ സംസ്​ഥാനങ്ങള്‍ സന്ദര്‍ശിച്ചശേഷം മടങ്ങിയെത്തുന്നവര്‍ക്കും സംസ്​ഥാന​െത്തത്തുന്ന സന്ദര്‍ശകര്‍ക്കും ക്വാറന്‍റീന്‍ ഏ​ഴ്​ ദിവസമാക്കും. ഇവിടെയെത്തി ഏഴ്​ ദിവസത്തിന്​ ശേഷം കോവിഡ്​ പരിശോധന നടത്തുകയും നെഗറ്റീ​െവന്ന്​ ഉറപ്പാക്കുകയും വേണം. ശേഷം ഏഴ്​ ദിവസം കൂടി ക്വാറന്‍റീന്‍ ഉചിതമാണ്​. എന്നാല്‍ നിര്‍ബന്ധമില്ല.

ആരോഗ്യ പ്രോ​േട്ടാകോളിജിലെ 14 ദിവസ ക്വാറന്‍റീനാണ്​ അഭികാമ്യം. ഏഴ്​ ദിവസത്തിന്​ ​േശഷം ടെസ്​റ്റ്​ നടത്താത്തവര്‍ ഏഴ്​ ദിവസം കൂടി ക്വാറന്‍റീനില്‍ കഴിയണം.​ഹോട്ടലുകളിലും റസ്​റ്റാറന്‍റുകളിലും ഇരുന്ന്​ ഭക്ഷണം കഴിക്കാന്‍ അനുവദിക്കും. ചീഫ്​ സെക്രട്ടറിയാണ്​ ഇതുസംബന്ധിച്ച്‌​ ഉത്തരവിറക്കിയത്​.

കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മയ്യിത്ത് കോവിഡ് പ്രോട്ടോകൾ പാലിച്ച് മറവ് ചെയ്തു

 കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മയ്യിത്ത് കോവിഡ് പ്രോട്ടോകൾ പാലിച്ച് മറവ് ചെയ്തു 


കോവിഡ് ബാധിച്ച് മരണപ്പെട്ട എ ആർ നഗർ ഊക്കത്ത് മഹല്ല് നിവാസി വെള്ളക്കാട്ടിൽ മുഹമ്മദ് ബാവയുടെ മയ്യിത്ത് ഊക്കത്ത് ജുമഅ മസ്ജീദ് ഖബർസ്ഥാനിൽ എ ആർ നഗർ വൈറ്റ് ഗാർഡ് സന്നദ്ധ സേന അംഗങ്ങൾ കോവിഡ് പ്രോട്ടോകൾ അനുസരിച്ച് മാറവ് ചെയ്തു.മുനീർ വിലാശോരി, കെ.കെ സക്കരിയ, പി.ടി മഷ്ഹൂദ്, കെ.കെ മുജീബ്, മുബാരിഷ് കാവുങ്ങൽ, എം.സി മുസ്തഫ യമാനി ഏ.കെ ഇർഷാദ്, കെ.പി മുജീബ്, ഇസ്മായിൽ തെങ്ങിലാൻ, കെ.ടി സലഹുദ്ധീൻ, കെ.ടി അഷറഫ്, ഇസ്മായിൽ ചെമ്പൻ, പി.ടി ഇർഷാദ്, ഫൈസൽ താണിക്കൽ എന്നിവർ നേതൃത്വം നൽകി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ കോളജുകള്‍ വീണ്ടും തുറക്കുന്നു ; ഡിഗ്രി-പിജി ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതല്

 കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ കോളജുകള്‍ വീണ്ടും തുറക്കുന്നു ; ഡിഗ്രി-പിജി ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതൽ 


കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ കോളജുകള്‍ വീണ്ടും തുറക്കുന്നു. പുതിയ അക്കാദമിക് കലണ്ടറിന് യുജിസി വിദഗ്ധ സമിതി അംഗീകാരം നല്‍കി. ഇതനുസരിച്ച്‌ ഡിഗ്രി, ബിരുദാനന്തര ബിരുദ ( പി ജി ) ക്ലാസ്സുകള്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കണമെന്ന് നിര്‍ദേശിക്കുന്നു. നവംബര്‍ 30 ന് ശേഷം പ്രവേശന നടപടികള്‍ പാടില്ലെന്നും മാര്‍ഗനിര്‍ദശത്തില്‍ വ്യക്തമാക്കുന്നു.

യുജിസി മാര്‍ഗനിര്‍ദേശം അനുസരിച്ച്‌, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി 2020-21 അക്കാദമിക് സെഷന്‍ നവംബര്‍ 1 മുതല്‍ ആരംഭിക്കാം. യോഗ്യതാ പരീക്ഷയില്‍ ഫലം പ്രഖ്യാപിക്കുന്നതില്‍ കാലതാമസമുണ്ടെങ്കില്‍, നവംബര്‍ 18 നകം സര്‍വകലാശാലകള്‍ അക്കാദമിക് സെഷന്‍ ആസൂത്രണം ചെയ്ത് ആരംഭിക്കണം.

എന്നാല്‍ ക്ലാസ്സുകള്‍ ഓണ്‍ലൈനായോ, ഓഫ്‌ലൈനായോ നടത്തണമെന്നത് സംബന്ധിച്ച്‌ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നില്ല.

വിദ്യാര്‍ത്ഥികളുടെ മെറിറ്റ് അല്ലെങ്കില്‍ എന്‍ട്രന്‍സ് അധിഷ്ഠിത പ്രവേശനം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കുകയും അവശേഷിക്കുന്ന സീറ്റുകളിലെ അഡ്മിഷന്‍ നവംബര്‍ 30 നകം പൂര്‍ത്തിയാക്കുകയും വേണം. പ്രവേശന പ്രക്രിയ എത്രയും വേഗം പൂര്‍ത്തിയാക്കുന്ന സ്ഥാപനങ്ങള്‍ക്ക്, നവംബര്‍ 18 വരെ കാത്തിരിക്കാതെ അധ്യയന വര്‍ഷം നേരത്തെ ആരംഭിക്കാന്‍ കഴിയുമെന്ന് യുജിസി വൈസ് പ്രസിഡന്റ് ഭൂഷണ്‍ പട്‌വര്‍ധന്‍ പറഞ്ഞു.

പ്രവേശനം റദ്ദാക്കുകയോ / താമസം മാറുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ഫീസും നവംബര്‍ 30 വരെ തിരികെ നല്‍കുമെന്ന് യുജിസി അറിയിച്ചു. അതിനുശേഷം, ഡിസംബര്‍ 31 വരെ പ്രവേശനം റദ്ദാക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്ബോള്‍, 1,000 രൂപയില്‍ കൂടാത്ത പണം പ്രോസസ്സിംഗ് ഫീസായി ഈടാക്കും.

വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികള്‍ ഒക്ടോബര്‍ 31 നകം പൂര്‍ത്തിയാക്കണം. കോവിഡ് മൂലം ക്ലാസ്സുകള്‍ വൈകിയതിനാല്‍, ആഴ്ചയില്‍ ആറുദിവസം കോളജുകള്‍ പ്രവര്‍ത്തിക്കണം. ഇതനുസരിച്ച്‌ ശനിയാഴ്ചയും പഠനം ഉണ്ടാകണമെന്ന് യുജിസി നിര്‍ദേശിക്കുന്നു.

അവധി മാര്‍ച്ച്‌ ഒന്നു മുതല്‍ ഏഴു വരെയാണ്. പരീക്ഷകള്‍ മാര്‍ച്ച്‌ എട്ടു മുതല്‍ 26 വരെ നടത്താനും അക്കാദമിക് കലണ്ടറില്‍ നിര്‍ദേശിക്കുന്നു. സെമസ്റ്റര്‍ ബ്രേക്ക് മാര്‍ച്ച്‌ 27 മുതല്‍ ഏപ്രില്‍ നാലു വരെയായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയബന്ധിതമായി അവധിക്കാലം കുറയ്ക്കാനും സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറത്തെ മുസ്ലിം സഹോദരന് മനുഷ്യത്വവും സഹോദര്യവും പാലട പായസത്തിലൂടെ വിളമ്പി ക്ഷേത്ര കമ്മിറ്റി മാതൃകയായി

 മലപ്പുറത്തെ മുസ്ലിം സഹോദരന് മനുഷ്യത്വവും സഹോദര്യവും പാലട പായസത്തിലൂടെ വിളമ്പി ക്ഷേത്ര കമ്മിറ്റി മാതൃകയായി


കരുവാരകുണ്ട്: മനുഷ്യത്വം പാലട പായസത്തിലൂടെ വിളമ്പി ഒരു മുസ്ലിം സഹോദരന്റെ ചികിൽസക്ക് വേണ്ടി ധനം സമാഹരിച്ചു നൽകി അമ്പലക്കുന്ന് ശ്രീ.മഹാ ശിവ ക്ഷേത്ര യുവസമിതി. 

ഉലുവാൻ മുഹമ്മദ്‌ അനീസ് എന്ന നിർദ്ദനനായ യുവാവിന്റെ ചികിത്സാ  ധനശേഖരണാർത്ഥം കുട്ടത്തി  അമ്പലക്കുന്ന് ശ്രീമഹാ ശിവക്ഷേത്രം  യുവസമിതി സംഘടിപ്പിച്ച പാലട  പ്രഥമൻ വിതരണത്തിലൂടെ  സ്വരൂപിച്ച 45000/- രൂപ ക്ഷേത്ര  കമ്മിറ്റിയുടെയും  യുവസമിതിയുടേയും  നേതൃത്വത്തിൽ ഉളുവാൻ അനീസ്  ചികിത്സാകമ്മിറ്റിക്ക്‌ കൈമാറി.മലപ്പുറം വീണ്ടും സമാനതകളില്ലാത്ത മത സഹോദര്യ മാതൃക നിലനിർത്തി.

യുവജന പക്ഷം, കലക്ടറേറ്റ് മാർച്ച് നടത്തി

 യുവജന പക്ഷം, കലക്ടറേറ്റ് മാർച്ച് നടത്തി


സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജനപക്ഷം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു.

മാർച്ച് കലക്ടറേറ്റ് കവാടത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ കേരള ജനപക്ഷം ജില്ലാ പ്രസിഡണ്ടിൻ്റെ ചുമതല വഹിക്കുന്ന സലാഹുദ്ദീൻ കൊട്ടേക്കാട്ട് വേങ്ങര ഉദ്ഘാടനം ചെയ്തു.

മന്ത്രിസഭയിലെ അംഗങ്ങൾ കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്യുമ്പോൾ അവരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡണ്ട് പി കെ എ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാബുക്കുട്ടൻ പൊടിയാട് സ്വാഗതംവും അനീഷ് കോങ്ങമല, നാഗേരി മുജീബ്റഹ്മാൻ,ദേവദാസ് മൂന്നിയൂർ, ബഷീർ വേങ്ങര, എന്നിവർ പ്രസംഗിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിൽ കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

 തദ്ദേശ തെരഞ്ഞെടുപ്പിൽ കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ


കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ഒരു ബൂത്തിൽ ഒരേസമയം മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കാവു. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി ചർച്ച നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.

വോട്ടഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ പാടില്ല.

 പുറത്ത് നിന്ന് അകലം പാലിക്കണം. വോട്ടർ സ്ലിപ്പ് കൈയ്യിൽ കൊടുക്കുന്നതിന് പകരം പുറത്ത് വയ്ക്കണം. പൊതു പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ 5 പേരിൽ കൂടുതലാവാൻ പാടില്ല. പോളിംഗ് ബൂത്തിൽ 10 ഏജന്റുമാർ മാത്രമേ ഉണ്ടാവാൻ പാടുള്ളു.

അതേസമയം, സംവരണ വാർഡുകൾ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്നുള്ള ആവശ്യവും കമ്മീഷൻ ഈ ആഴ്ച പരിഗണിക്കും.

മുഖ്യമന്ത്രിയും നാലു മന്ത്രിമാരും രാജിവെക്കണം; അഡ്വ. കെ എൻ എ ഖാദർ എം എൽ എ

 മുഖ്യമന്ത്രിയും നാലു മന്ത്രിമാരും രാജിവെക്കണം; അഡ്വ. കെ എൻ എ ഖാദർ എം എൽ എ 


വേങ്ങര: സ്വർണ്ണ കടത്തു പോലുള്ള  കുറ്റകൃത്യങ്ങൾ ഇവിടെ പണ്ടും നടക്കാറുണ്ട് കസ്റ്റംസു പിടിച്ചു കേസ്സുകൾ എടുക്കാറുണ്ട് ഈ സർക്കാർ നേരിട്ട് ഈ കുറ്റം ചെയ്തു തുടങ്ങിയതാണ് പിണറായിയുടെ കാലത്ത് വന്ന മാറ്റം. ഉന്നത ഉദ്യോഗസ്ഥരും സ്വന്തക്കാരും ബന്ധുക്കളും പരമ്പരാഗത കള്ളക്കടത്തുകാരും ഇടതു ഭരണത്തിൽ ഒരുമിച്ചു ചേർന്നു. നയതന്ത്ര ബാഗ്ഗേജും ഇതിനായി ഉപയോഗിച്ചതോടെ അന്താരാഷ്ട്ര നിലവാരമുള്ള ഒന്നായി ഇതു മാറി. മുഖ്യമന്ത്രിയുടെ ചിറകിനു കീഴിൽ കുറ്റവാളികളെ സംരക്ഷിക്കാൻ ചിലർ ശ്രമിച്ചു.ഇതാണ് കാര്യങ്ങൾ കൈവിട്ടു പോകാൻ കാരണം. അവസരം കാത്തിരുന്ന കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി തന്നെ ക്ഷണിച്ചു. അവർ അവരുടെ സാധ്യതകൾ ഉപയോഗിച്ച് അന്വേഷണം വ്യാപകമായി നടത്താൻ തുടങ്ങിയതോടെ മുഖ്യമന്ത്രിയും സുമാർ നാലു മന്ത്രിമാരും നേതാക്കളുടെയും മന്ത്രിമാരുടെയും മക്കളും കുടുങ്ങി. ഉന്നത ഉദ്യോഗസ്ഥരും അതിൽ ഉൾപ്പെട്ടു. മുഖ്യമന്ത്രിയും നാലുമന്ത്രിമാരും രാജിവെക്കണമെന്ന് 

മലപ്പുറത്ത് നടന്ന യുഡിഎഫ് ജനപ്രതിനിധികളുടെ സമരത്തിൽ  പ്രസംഗിക്കുകവേ അഡ്വ കെ എൻ എ ഖാദർ എം എൽ എ ആവശ്യപ്പെട്ടു.

21 September 2020

സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം

 സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം 


കൊവിഡിന്റെ പശ്ചാത്തലത്തില്‍ രേഖകള്‍ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നത്.

പൊലീസില്‍ കറന്‍സി രഹിത പ്രവര്‍ത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം കൊണ്ടു വന്നത്. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുമ്ബോള്‍ പൊലീസ് പിടിച്ചുവെന്ന് കരുതുക. എന്നാല്‍, പിഴയടക്കാനുളള 500 രൂപ കയ്യിലില്ലെങ്കില്‍ എന്തുചെയ്യും? നേരെ എടിഎം കാര്‍ഡെടുത്ത് വീശിയാല്‍ മാത്രം ഇനി മതിയാകും.നിയമലംഘനങ്ങള്‍ നടത്തുന്ന വാഹന ഉടമകളെ കൊണ്ട് പിഴയടപ്പിക്കാനുളള ഇ പോസ് യന്ത്രം കേരള പൊലീസിന്‍റെ കയ്യിലുമെത്തി.

യന്ത്രത്തില്‍ വാഹനത്തിന്‍റെ നമ്ബര്‍ അടിച്ചുകൊടുത്താല്‍ വാഹന ഉടമയെ കുറിച്ച്‌ ആവശ്യമായ വിവരങ്ങളെല്ലാം കിട്ടും. ഇതിനു മുമ്ബ് നടത്തിയ സമാനമായ നിയമലംഘനങ്ങളും എളുപ്പത്തില്‍ പൊലീസിന് ലഭിക്കും.

കയ്യില്‍ എടിഎം കാര്‍ഡില്ലാത്ത നിയമലംഘകര്‍ക്ക് പൈസ നേരിട്ടും അടക്കാം.ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം ,തൃശൂര്‍ എന്നീ നഗരങ്ങളിലാണ് ഇത് നടപ്പാക്കുന്നത്. ഓരോ നഗരത്തിനും 100 വീതം യന്ത്രങ്ങളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പടിപടിയായി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������