സൈലൻസർ ‘ഒച്ചപ്പാടാക്കി’ ഫ്രീക്കൻമാർ; പിഴയിനത്തിൽ ഈടാക്കിയത് എട്ടുലക്ഷം
ഒതുക്കുങ്ങൽ: വാഹനങ്ങൾ മോടികൂട്ടി നിരത്തിൽ ‘പ്രകടനം’ കാണിക്കുന്നവർ കരുതിയിരിക്കുക. മോട്ടോർവാഹന വകുപ്പ് പിറകിലുണ്ട്.
രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ കാതടപ്പിക്കുന്ന ശബ്ദത്തോടെ റോഡിലിറങ്ങിയതിന് ജില്ലയിൽ കഴിഞ്ഞ സാമ്പത്തികവർഷം വാഹനവകുപ്പ് പിഴ ചുമത്തിയത് 1808 പേർക്ക്. ഇരുചക്രവാഹനങ്ങളുടെ സൈലൻസർ മാറ്റി അമിതശബ്ദത്തിൽ വാഹനമോടിച്ചതിനും അന്തരീക്ഷമലിനീകരണമുണ്ടാക്കിയതിനുമാണ് 1500 പേർക്കെതിരേ നടപടി. പിഴയിനത്തിൽ ഈടാക്കിയത് എട്ടുലക്ഷത്തോളം രൂപ.
കുറഞ്ഞ മുടക്കിൽ എല്ലാം സുലഭം
മുതൽ 1000 രൂപവരെ മുടക്കിൽ വിവിധ വലുപ്പത്തിലും ശബ്ദത്തിലുമുള്ള സൈലൻസറുകൾ വിപണിയിൽ സുലഭമാണ്. കടകളിൽ ഇത്തരം സൈലൻസറുകളുടെ വിൽപ്പന തടയാൻ മോട്ടോർ വാഹനവകുപ്പിന് അധികാരമില്ല. ഇവ നിരത്തിലിറക്കിയാൽ പിഴചുമത്തി നിയമനടപടിയെടുക്കുകയാണിപ്പോൾ.
രൂപമാറ്റം വരുത്തുന്ന വാഹനത്തിന്റെ ഓരോഭാഗത്തിനും 5000 രൂപയാണ് പിഴ. ശബ്ദമലിനീകരണത്തിനും സൈലൻസർ മാറ്റിയതിനും അധിക പിഴയും അടയ്ക്കണം. വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കാം.
പുകയാണ് പ്രശ്‌നം
വാഹനങ്ങളിൽനിന്ന് വരുന്ന ശബ്ദത്തേക്കാൾ പ്രശ്നം പുറത്തുവരുന്ന പുകയാണ്. വാഹനങ്ങൾ നിർമിക്കുമ്പോൾ മലിനീകരണവും വിഷവാതകങ്ങളുടെ ബഹിർഗമനവും നിയന്ത്രിക്കുന്നതിനായി സൈലൻസറിനുള്ളിൽ കാറ്റലിറ്റിക് കൺവേർട്ടർ ഘടിപ്പിക്കാറുണ്ട്. ഇതിൽ മാറ്റം വരുത്തുന്നതോടെ വിഷവാതകം പുറന്തള്ളുന്നതിന് നിയന്ത്രണമില്ലാതാകുന്നു.
സൈലൻസറുകൾ മാറ്റുന്നതോടെ വാഹനങ്ങളുടെ ശബ്ദവും ക്രമാതീതമായി വർധിക്കുന്നു. ഒരു ഇരുചക്രവാഹനത്തിന്റെ ശബ്ദം 80 ഡെസിബലിൽ കൂടാൻ പാടില്ല. എന്നാൽ, സൈലൻസർ മാറ്റുന്നതോടെ ഇത് 120 ഡെസിബലിൽ കൂടുതലാകും.
No comments:
Post a Comment