കൊറോണ പോളിസിയെടുക്കാം, ചികിത്സിച്ച് പാപ്പരാവാതിരിക്കാൻ
വേങ്ങര: സർക്കാർ ആശുപത്രികളിലാണ് ചികിത്സയെങ്കിൽ കോവിഡ് രോഗിക്ക് ഭക്ഷണമടക്കം എല്ലാം സൗജന്യം. സ്വകാര്യ ആശുപത്രികളിൽ ഭക്ഷണം മുതൽ നഴ്‌സുമാരും ഡോക്ടർമാരും ധരിക്കുന്ന പി.പി.ഇ. കിറ്റിന്റെ പണംവരെ രോഗി നൽകണം. ഒരാൾക്ക് 60,000 മുതൽ നാലും അഞ്ചും ലക്ഷംവരെ രൂപ ചെലവുവരാം.
സംസ്ഥാനത്ത് കോവിഡ് ബാധിതർ കൂടിവരുമ്പോഴും അപൂർവംചിലർ മാത്രമാണ് കൊറോണ ഇൻഷുറൻസ് എടുത്തവർ. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചതനുസരിച്ച് രാജ്യത്തെ പ്രമുഖ ജനറൽ -ആരോഗ്യ ഇൻഷുറൻസ് കമ്പനികളെല്ലാം കൊറോണ ഇൻഷുറൻസ് പോളിസികൾ തുടങ്ങിയിട്ടുണ്ട്. 500 രൂപമുതൽ 5000 രൂപവരെ പ്രീമിയം അടച്ചാൽ അമ്പതിനായിരംമുതൽ അഞ്ചുലക്ഷംവരെ ആനുകൂല്യം ലഭിക്കുന്നതാണ് പോളിസികൾ.അജ്ഞതയാണ് പ്രശ്‌നം
കൊറോണ ഇൻഷുറൻസ് പോളിസി സംബന്ധിച്ച അജ്ഞതയാണ് ഇതിന് വേണ്ടത്ര പ്രചാരം കിട്ടാത്തതിന് കാരണം. രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് പോളിസി അനിവാര്യമാണ്.
No comments:
Post a Comment