Labels

25 June 2019

ഊരകം മമ്പീതി മർകസിൽ നേർച്ചയ്ക്ക് തുടക്കം

ഊരകം മമ്പീതി മർകസിൽ നേർച്ചയ്ക്ക് തുടക്കം

തിരൂരങ്ങാടി:ഊരകം മമ്പീതി മർകസിൽ നടക്കുന്ന സി.എം. വലിയുല്ലാഹി ആണ്ടുനേർച്ചയ്ക്കും മർകസ് വാർഷികത്തിനും തുടക്കം. സയ്യിദ് ജലാലുദ്ദീൻ പതാക ഉയർത്തി. അബ്ദുൾഖാദർ അഹ്‌സനി, അബ്ദുഹാജി വേങ്ങര, എ.പി. അബ്ദുഹാജി, കുഞ്ഞീൻഹാജി, മജീദ് ചാലിൽകുണ്ട്, പി. അബൂബക്കർ ഹാജി, പി.ഐ. അബ്ദുറഹ്‌മാൻ ഹാജി, പി.ഐ. കുഞ്ഞാലൻ മുസ്‌ലിയാർ, കെ.ടി. അബ്ദുറഹ്‌മാൻ, പി. അലവിഹാജി, സാലിം സഖാഫി, അബ്ദുൽബാരി അഹ്‌സനി തുടങ്ങിയവർ പങ്കെടുത്തു.

അബ്ദുൾഖാദർ അഹ്‌സനി അനുസ്മരണ പ്രഭാഷണം നടത്തി. ബുധനാഴ്ച രാവിലെ ഇ. സുലൈമാൻ ഉസ്താദിന്റെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും. പേരോട് അബ്ദുറഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിക്കുന്ന അന്നദാനത്തോടെ നേർച്ച സമാപിക്കും.

19 June 2019

വായനാദിനത്തിൽ 'വായനാ ഗ്രാമം' പദ്ധതിയുമായി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകര

വായനാദിനത്തിൽ  'വായനാ ഗ്രാമം' പദ്ധതിയുമായി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകര

പെരുവള്ളൂർ: വായനാ ദിനത്തിൽ വായനാ ഗ്രാമം എന്ന ആശയത്തിലൂടെ രക്ഷിതാക്കളെക്കൂടി വായനയുടെ ലോകത്തേക്കാനയിക്കുന്ന  നവീന പദ്ധതിക്ക് തുടക്കമിട്ട് ഗവൺമെൻറ് എൽ പി സ്കൂൾ ഒളകര യിലെ വിദ്യാർത്ഥികൾ മാതൃകയാകുന്നു. വിദ്യാലയത്തിനു സമീപ പ്രദേശങ്ങളിലെ വീടുകൾ വായനശാലകൾ ആയി സജ്ജീകരിച്ച് അയൽപക്ക വായന എന്ന സമ്പ്രദായത്തിലൂടെ
വായനയെ  പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സമീപസ്ഥ വീടുകളിൽ നിന്നും നിന്നും വ്യക്തികളിൽ നിന്നും  പുസ്തകങ്ങൾ ശേഖരിച്ച്  വിദ്യാലയത്തിലെ ലൈബ്രറി വിപുലീകരിക്കുക എന്നതും  ഇതിന്റെ ലക്ഷ്യമാണെന്ന്  പ്രധാനധ്യാപകൻ  എൻ. വേലായുധൻ പറഞ്ഞു .വായന ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പെരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എം കെ വേണുഗോപാൽ വീട്ടുടമസ്ഥ ശ്രീമതി ഹബീബക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ട് നിർവ്വഹിച്ചു . പിടിഎ പ്രസിഡണ്ട് പി പി സൈദ് മുഹമ്മദ്, അദ്ധ്യാപകരായ സോമരാജ് പാലക്കൽ, സദഖത്തുള്ള പെരുവള്ളൂർ, ടിൻറു .ജെ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വായനയോടുള്ള താൽപര്യം പ്രകടിപ്പിച്ചു കൊണ്ട് നിരവധി രക്ഷിതാക്കൾ പരിപാടി യിൽ പങ്കെടുത്തു.

തോട്ടശ്ശേരിയറ എ.എം.എൽ.പി സ്കൂൾ സംഘടിപ്പിച്ച രക്ഷാകർതൃ സംഗമം

തോട്ടശ്ശേരിയറ എ.എം.എൽ.പി സ്കൂൾ സംഘടിപ്പിച്ച രക്ഷാകർതൃ സംഗമം

തോട്ടശ്ശേരിയറ എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച രക്ഷാകർതൃ സംഗമം
വേങ്ങര ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുൽ ഹഖ് ഉദ്ഘാsനം നിർവഹിച്ചു.

ഉന്നത വിജയം നേടിയ 5 LSS ജേതാക്കൾക്കും, സ്കൂളിന്റെ 
പൂർവ വിദ്യാർത്ഥികളായ 
USS,SSLC,+2 ഫുൾ എ പ്ലസ്  ജേതാക്കൾക്കും ഉപഹാരങ്ങൾ  നൽകി അനുമോദിച്ചു.
ഉപഹാര സമർപ്പണം ഉദ്ഘാടകനും വാർഡ് മെമ്പർ പി.ഇ ഷരീഫ നടത്തി.
  രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ്,
മലപ്പുറം ഡയറ്റ് സീനിയർ ലക്ചറർ പി. മുഹമ്മദ് മുസ്ഥഫ നയിച്ചു .

  സേവന വഴിയിൽ പുതു പാത തെളിച്ച പേങ്ങാട്ടുകുണ്ടിൽ പറമ്പ് വിക്ടറി ക്ലബ് ആവിഷ്ക്കരിച്ച ,നിർദ്ദന കുട്ടികൾക്കായുള്ള സൗജന്യ  ആരോഗ്യ പദ്ധതിയുടെ പ്രഖ്യാപനം, ക്ലബ് സെക്രട്ടറി ബിജീഷ്.NP നടത്തി.

കുട്ടികൾക്കായുള്ള  ഐ ഡി കാർഡ് വിതരണ ഉൽഘാടനം പഞ്ചായത്ത് മെമ്പർ, പള്ളിയാളി അബ്ദുറഹിമാൻ നിർവ്വഹിച്ചു.

 PTA പ്രസിഡണ്ട് പി ഇ രായിൻ മുഹമ്മദ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 
സീനിയർ അസിസ്റ്റൻറ് ബോബി ടീച്ചർ സ്വാഗതം പറഞ്ഞു.
ഹെഡ്മാസ്റ്റർ കെ വി ഹബീബ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ PTA കമ്മിറ്റി ഭാരവാഹികളായി
പി.ഇ രായിൻ മുഹമ്മത് (പ്രസിഡണ്ട്)
എൻ പി ബിജീഷ് (വൈസ് പ്രസിഡണ്ട്)
സുചിത്ര കെ(എം ടി എ പ്രസിഡണ്ട്)
ജുമൈലത്ത്(എം ടി എ വൈസ് പ്രസിഡണ്ട്)
എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.
പി.പി ശംസുദ്ദീൻ മാസ്റ്റർ,കെ സൈനുദ്ദീൻ മാസ്റ്റർ ആശംസകൾ നേർന്നു.
സ്റ്റാഫ് സെക്രട്ടറി ടി.കെ ഷാനി ടീച്ചർ നന്ദി പറഞ്ഞു

18 June 2019

വായന വാരാഘോഷം സജീവമാക്കി വില്ലേജ് ഓഫീസർ 

വായന വാരാഘോഷം സജീവമാക്കി വില്ലേജ് ഓഫീസർ 

കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഈ വർഷത്തെ വായനവാരാഘോഷം തുടങ്ങി. ഉദ്ഘാടന പരിപാടിയിൽ ഏ.ആർ നഗർ വില്ലേജ് ഓഫീസർ എ .എസ്. മുഹമ്മദിന്റെ ശേഖരത്തിലെ 160 ഓളം പ്രധാന്യമുള്ള പഴയ പത്രങ്ങളുടെ പ്രദർശനം നടന്നു.

നൂറ്റാണ്ടിലധികം പഴക്കമുള്ള പത്രങ്ങൾ മുതൽ പുതിയ വാർത്തകൾ വരെ ശേഖരത്തിലുണ്ട്. 

പ്രദർശനത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി.ബി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം .ബേബി ജോൺ, സംഗീത പി., സ്മിത എസ്, ജോഷിത്ത് പി. എന്നിവർ സംബന്ധിച്ചു.

വില്ലേജ് ഓഫീസർക്കുള്ള ഉപഹാരം ഹെഡ്മാസ്റ്റർ കൈമാറി.

വാരാഘോഷത്തോടനുബന്ധിച്ച് ക്വിസ് മത്സരം, വായന മത്സരം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്

രാജ്യത്ത് വർധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനത്തിനെതിരെ പണ്ഡിതർ ഒറ്റക്കെട്ടായി പ്രതികരിക്കണം വികെ കുഞ്ഞാലൻകുട്ടി പ്രസിഡണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത്

രാജ്യത്ത് വർധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനത്തിനെതിരെ പണ്ഡിതർ ഒറ്റക്കെട്ടായി പ്രതികരിക്കണം വികെ കുഞ്ഞാലൻകുട്ടി പ്രസിഡണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത്

വേങ്ങര : നമ്മുടെ രാജ്യത്ത് വർദ്ധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനത്തിനുo മറ്റ് വിധ്വംസക പ്രവർത്തനത്തിനുമെതിരെ പണ്ഡിതർ സംഘടനാ പരമായ അഭിപ്രായ വ്യത്യാസമോ ആദർശപരമായ ഭിന്നതയോ തടസ്സമാവാത്ത വിധത്തിൽ ഒറ്റക്കെട്ടായി പോരാടണമെന്നും യുവ സമൂഹത്തെ ബോധവൽക്കരിക്കുന്ന കാര്യത്തിൽ പണ്ഡിതന്മാർക്കുള്ള പങ്ക് വലുതാണെന്നും അവരെ നേരായ മാർഗത്തിലേക്ക് നയിക്കാൻ ഇതുപോലെയുള്ള ഖുർആൻ പoന ക്ലാസ്സിലൂടെ നിരന്തരം സമൂഹത്തെ ബോധവൽക്കരണം നടത്തണമെന്നും  അദ്ദേഹ o തൻ്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. വളർന്നുവരുന്ന തലമുറയെ മൂല്യനിരാസത്തിൻ്റെയും ലഹരിയുടെയും അടിമകളായി മാറ്റാതെ നേരായ മാർഗ്ഗത്തിൽ നയിക്കുന്നതിന് പണ്ഡിതന്മാർക്കുള്ള പങ്ക് വലുതാണ്. വേങ്ങര എസ് വൈ എസ് ഖുർആൻ പഠന കേന്ദ്രത്തിലെ പഠിതാക്കളുടെ കുടുംബത്തിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് വലിയ ഖാളി അബ്ദുൽ നാസർ ഹയ്യ് ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു . എസ്  വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി.  എസ് വൈ എസ് മണ്ഡലം സെക്രട്ടറി അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, വേങ്ങര എസ് വൈ എസ് ഖുർആൻ പഠന കേന്ദ്രം ഡയറക്ടർ ഉസ്താദ് മുസ്ഥഫ ഫൈസി വടക്കുമുറി, കൺവീനർ ഇ വി അബ്ദുസ്സലാം, വേങ്ങര റേഞ്ച്  മാനേജ്മെൻറ് സെക്രട്ടറി കെപി കുഞ്ഞിമോൻ ഹാജി ,ഡോക്ടർ പി പി അബ്ദുല്ല ,ടി അൻവർ സാദിഖ് എന്നിവർ പ്രസംഗിച്ചു.

05 May 2019

വീടെന്നു നാം വിളിക്കുന്ന കൽചുമരുകളുടെ നാനാർത്ഥങ്ങൾ

വീടെന്നു നാം വിളിക്കുന്ന 

കൽചുമരുകളുടെ നാനാർത്ഥങ്ങൾ

റോസ് മാനർ അഗഥികൾക്കൊരു വീട് വലിയോറ മനാട്ടിപ്പറമ്പ്
ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കു വേണ്ടിയുള്ള സ്ഥാപന
കേന്ദ്ര സർക്കാരിന്റെ ഗ്രാന്റ് നഷ്ടമായതോടെ സാബത്തികമായി വളരെയതികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സ്ഥാപനത്തിനെ ആരുടെയെങ്കിലും ഒരു സഹായം കിട്ടിയാൽ ഇവർക്കത് വലിയ ആശ്വാസം നൽകും 
കാരണം എന്തൊക്കെയായാലും  ഇവർക്കു നേരെ കണ്ണsക്കാൻ വയ്യ ആലംഭമർഹിക്കുന്നവർക്ക്  ഒരു അത്താണിയാണ് റോസ് മാനർ
പുറത്തു നിന്ന്  കേട്ടതിലും എത്രയോ വ്യത്യസ്തമായിരുന്നു മതിൽ കൊണ്ട് മറഞ്ഞു കിടക്കുന്ന റോസ് മാനറിലെ വിശേഷങ്ങളും അവസ്ഥകളും
കേന്ദ്ര സർക്കാരിന്റെ ഗ്രാന്റോടെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം എതാനും വർഷങ്ങളായി അത് ഇല്ലാതെയാണ് ഇപ്പോ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്
വീട് എന്നത് ഒരു ബിൽഡിങ്ങിനപ്പുറത്തേക്ക് പലതുമായ ഇടങ്ങളായതിനാലാണ്  നമുക്ക് വീട്ടിലെത്തുമ്പോൾ ആശ്വാസവും, വീട് വിട്ട് പോവുമ്പോൾ ഗ്രഹാതുരത്വവും, ഹോം സിക്ക്നസും ഒക്കെ അനുഭവപ്പെടുന്നത്. പക്ഷെ പതിനഞ്ച് വർഷത്തോളം പഴക്കമുള്ള റോസ് മാനർ എന്ന സ്ത്രീ റീഹാബിലിറ്റേഷൻ സെന്റർ ഒരു പാട് പേർക്ക് പുതു ജീവിതത്തിന്റെയും പുതു അഡ്രസ്സിന്റെയും ചുരുക്കപ്പേരാണ് 
ഗാർഹിക പീഡനം അനുഭവിച്ചവരും, തെരുവോരങ്ങളിൽ അനാഥരാക്കപ്പെട്ടവരും, സമൂഹത്തിൽ പുറം തള്ളപ്പെട്ടവരും, അച്ഛന്റെ കുഞ്ഞിനെ ഗർഭം ചുമന്നവരുമെല്ലാമടക്കം പലരും പല കാലങ്ങളിലായി ഇതു വഴി പുനധിവാസ  യാത്ര ചെയ്‌തവരാണ്.
ഇവിടെ വന്ന് വളർന്ന് കല്യാണം കഴിച്ചു പോയവർക്കും പ്രശ്നങ്ങൾക്ക് പരിഹാരം നേടി ജീവിതത്തിലേക്ക് തിരിച്ചു പോയവർക്കുമൊക്കെ ഇന്ന് റോസ് മാനർ ഒരു തറവാട് ആണ്. 
രാത്രിയിൽ അച്ഛന്റെ വരവിനെ ഭയന്നു കഴിയുന്ന ഒരിടത്തെ 'വീട് 'എന്ന് എങ്ങനെ വിളിക്കാം.?
ജീവിച്ച കാലമത്രയും അച്ഛനെയും,അമ്മയെയും തിരഞ്ഞ കുട്ടിയുടെ സ്വപ്‍നങ്ങളിലെ വീടിന്റെ രൂപം എങ്ങനെയായിരിക്കും.?
ജനലും വാതിലും കുറ്റിയിട്ടെന്നുറപ്പ് വരുത്തിയിട്ടും സുരക്ഷിതത്വം ഉറപ്പ് വരാത്തവരുടെ വീടിനെ വീടെന്നു വിളിക്കാമോ...?
വിവിധ കാരണങ്ങൾ കൊണ്ട് ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾകക്കും വേണ്ടിയുള്ള ഒരിടത്താവളമാണ് ഈ ഷോർട്ട് സ്റ്റേ ഹോം
ഇവിടേക്കക്ക് സഹായങ്ങൾ നൽകാൻ താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ
9526458537

03 May 2019

സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത കച്ചവടം അവസാനിപ്പിക്കുക

സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത കച്ചവടം അവസാനിപ്പിക്കുക

സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന നോട്ടുബുക്ക് യൂണിഫോം ബാഗ് പേന എന്നിവ അനധികൃതമായി വില്പന നടത്തുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യോഗം ആവിശ്യപ്പെട്ടു പഞ്ചായത്ത് ലൈസൻസ് ജിഎസ് ടി എന്നിവ എടുത്ത് കച്ചവടം നടത്തുമ്പോൾ ഇവ ഒന്നും ഇല്ലാതെ ഗവൺമെന്റിന് വലി നഷ്ടം വരുത്തുകയും ചെയ്യുന്ന ഈ കച്ചവടം എത്രയും പെട്ടെന്ന് നിർത്തണമെന്ന് വേങ്ങര മണ്ഡലം വ്യാപാരിവ്യവസായി ഏകോപന സമിതി സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു .
 മണ്ഡലം പ്രസിഡണ്ട് കെ കെ എസ് തങ്ങൾ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എം കെ സൈനുദ്ദീൻ ഹാജി വേങ്ങര സ്വാഗതം പറഞ്ഞു കെ കെ എം അശ്റഫ് തങ്ങൾ വികെ പടി,ഗഫൂർ കൊളപ്പുറം,മജീദ് അച്ചനമ്പലം എന്നിവർ സംസാരിച്ചു ഭാസ്ക്കരൻ നന്ദിയും പറഞ്ഞു

കോഴിമാലിന്യ സംസ്‌കരണപ്ലാന്റ് മാറ്റിസ്ഥാപിക്കാനാവശ്യപ്പെട്ട് സൂചനാ പ്രധിഷേധ മാർച്ച്

കോഴിമാലിന്യ സംസ്‌കരണപ്ലാന്റ് മാറ്റിസ്ഥാപിക്കാനാവശ്യപ്പെട്ട് സൂചനാ പ്രധിഷേധ മാർച്ച് | vengara |

സംസ്ഥാന അവാർഡിന്റെ കിരീടവും ചൂടി പന്ത്രണ്ടാം വയസ്സിലേക്ക്

സംസ്ഥാന അവാർഡിന്റെ കിരീടവും ചൂടി 

പന്ത്രണ്ടാം വയസ്സിലേക്ക് 

പറപ്പൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഇരിങ്ങല്ലൂർ തോണിക്കടവ് കട്ടക്കൽ 
'Ap അഹമ്മദാജി' മെമ്മോറിയൽ അംഗൻവാടി ഇന്ന് പന്ത്രണ്ടാം വാർഷികമാഘോഷിക്കുകയാണ്..., ഉച്ചക്ക് രണ്ട് മണിക്ക് കുട്ടികളുടെ കലാപരിപാടികളോടെ തുടങ്ങുന്ന ആഘോഷ ചടങ്ങിൽ, 
വൈകിട്ട് 4 മണിക്ക് നടക്കുന്ന പൊതുപരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർമാർ ,മറ്റ് സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ, A.L.M.S കമ്മിറ്റി അംഗങ്ങൾ ,ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി വർക്കേഴ്സ്, ഹെൽപ്പേഴ്സ്, PHC ജീവനക്കാർ ,
പൂർവ്വ വിദ്യാർത്ഥികൾ നാട്ടുകാർ പങ്കെടുക്കും
സംസ്ഥാന അവാർഡ് നേടിയ ഈ ഹൈടെക് അംഗൻവാടി 
(A/c) കഴിഞ്ഞ വർഷം മുതൽ ആറാം വാർഡ് മെമ്പർ Ap ഹമീദ് 12 ലക്ഷം രൂപ മുടക്കി സ്വന്തം ചിലവിൽ നിർമിച്ച് നൽകിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്

വേങ്ങര പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം

വേങ്ങര പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം

വേങ്ങര: കുടിയിറക്ക് ഭീക്ഷണിയിലായ വേങ്ങര മാതൃകാ പൊലിസ് സ്റ്റേഷന് അല്പമാശ്വാസം .സ്വന്തംകെട്ടിടമൊരുക്കുന്നതിന്ഭൂമിയായി. ധന ആഭ്യന്തര വകുപ്പുകൾ കനിഞ്ഞാൽ മാസങ്ങൾക്കുള്ളിൽ ഇനി സ്വന്തം  കെട്ടിടവും നിലവിൽ വരും. ഭൂമി സംബന്ധമായ രേഖകൾ ജില്ലാ കലക്ടർ ജില്ലാ പൊലിസ് മേധാവി യ്ക്ക് കൈമാറി.കമ്യൂണിറ്റി ഹെൽത്ത് സെന്റർ പരിസരത്ത് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിൽ  25 സെന്റാണ്  കെട്ടിടത്തിനായി വിട്ടു നൽകിയിട്ടുള്ളത്.2006 മുതൽ മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയോട് ചേർന്ന് ചേറൂർ റോഡ് പരിസരത്താണ് സ്റ്റേഷൻ പ്രവർത്തിച്ച് വരുന്നത്. ഉടമ നൽകിയ ഹരജിയെ തുടർന്ന് ജൂൺ 29നകം സ്റ്റേഷൻ മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.ഇതേ തുടർന്ന് അഡ്വക്കറ്റ് കെ എൻ എ ഖാദർ എൽ എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനെ തുടർന്നും  നിരന്തര ഇടപെടലുകളെ തുടർന്നുമാണ് നടപടി വേഗത്തിലായത്.ഭൂമി വിട്ടുകിട്ടുന്ന മുറയ്ക്ക് കെട്ടിട നിർമ്മാണം തുടങ്ങുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു. കെട്ടിട നിർമ്മാണത്തിനായി ബജറ്റിൽ 7 കോടി വകയിരുത്തുകയും ചെയ്തിട്ടുണ്ട്.1977ലാണ് വേങ്ങരയിൽ കച്ചേരിപ്പടി ആസ്ഥാനമായി പൊലിസ് സ്റ്റേഷൻ സ്ഥാപിക്കുന്നത്.1986 ൽ ചേറൂർ റോഡ് ജംക് ഷനിലേക്ക് മാറ്റി സ്ഥാപിക്കുകയും 2006  നിലവിലുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ച് വരികയുമാണ്. സ്വന്തമായി ഭൂമി അനുവദിച്ചു കിട്ടുന്നതിലുണ്ടായ താമസമാണ് 42 കൊല്ലം വാടകയ്ക്ക് പ്രവർത്തിക്കാനിടയാക്കിയത്. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് 
തിരുരങ്ങാടിതാലൂക്ക് സർവേയർ എ എ പ്രവീൺ, ചെയിൻ മാൻ സിബി അനുരാജ്, എസ് ഐ പ്രദീപ് കെ.ഒ, എ എസ് ഐ കൃഷ്ണമണി, സി പി ഒ മാരായ സി അരുൺകുമാർ, പി രഞ്ജിത്ത്, എം എൽ എ യുടെ പ്രതിനിധി പഞ്ചിളി അസീസ് എന്നിവർ നേതൃത്വം നൽകി

02 May 2019

”ഓരോ തുള്ളി ചോരയിലും ഒരായിരംപേർ ഉയരുന്നു” രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

https://youtu.be/m0P0U35hGG4

ഓരോ തുള്ളി ചോരയിലും ഒരായിരംപേർ ഉയരുന്നു” രക്തദാനക്യാമ്പ്  സംഘടിപ്പിച്ചു


രാജ്യ പുരസ്കാർ ക്യാംപ് സമാപിച്ചു

രാജ്യ പുരസ്കാർ ക്യാംപ് സമാപിച്ചു

കേരള സ്കൗട്ട് ആന്റ് ഗൈഡ്സ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ തല ത്രിദിന രാജ്യ പുരസ്കാർ
ടെസ്റ്റിംഗ് ക്യാമ്പ് കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കകന്ററി സ്കൂളിൽ ഇന്ന് സമാപിച്ചു .ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 500 ഓളം കുട്ടികൾ ക്യാമ്പിൽ  പങ്കെടുക്കുന്നു.  ഫസ്റ്റ് എയ്ഡ് പരിശോധന, കൂടാര നിർമ്മാണം, ക്യാമ്പ് ഫയർ എന്നിവ നടന്നു. 

ജില്ലാ സെക്രട്ടറി സി വി.അരവിന്ദൻ , ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ എ.എ.നവീൻ , എൻ സുപ്രിയ, ഇ. ശംസുദ്ധീൻ ,എ അനുസ്മിത, ടി.എം ഉഷ, ശോഭന പൂളക്കുത്ത്, ടി. സ്മിത, മുഹമ്മദ് ഖാസിം, ഹിദായത്തുള്ള, അൻവർ കളിയത്ത് എന്നിവർ നേതൃത്വം നൽകി. 

25 April 2019

പ്രളയ ദുരിതർക്ക് കൈത്താങ്ങായി വേങ്ങര വ്യാപാരിവ്യവസായി ഏകോപനസമിതി

പ്രളയ ദുരിതർക്ക് കൈത്താങ്ങായി വേങ്ങര വ്യാപാരിവ്യവസായി ഏകോപനസമിതി

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന്  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വേങ്ങര യൂണിറ്റ് നിർമിച്ച വീട് കുടുംബത്തിന് കൈമാറുന്ന ചടങ്ങ് എപ്രിൽ 27 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പറപ്പൂർ പഞ്ചായത്തിലെ ഇല്ലിപ്പിലാക്കൽ കുറും കുളത്ത് വെച്ച് നാട്ടിലെ ജനപ്രതിനിധികളുടെയും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളുടെയും, രാഷ്ട്രീയ ,സാമൂഹ്യ, മത, സാംസ്കരിക നേതാക്കളുടെയും പൗരപ്രമുഖരുടെയും സാന്നിദ്ധ്യത്തിൽ വെച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്റുദ്ദീൻ നിർവ്വഹിക്കുന്നു.

10 ലക്ഷം രൂപ ചിലവിൽ 98 ദിവസം കൊണ്ടാണ് പണി പൂർത്തികരിച്ചതെന്ന് യൂണിറ്റ് ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 
 വേങ്ങര ,ഊരകം ,പറപ്പൂർ എന്നീ പഞ്ചായത്തിൽ നിന്ന് 13 അപേക്ഷകരിൽനിന്ന് അർഹതപ്പെട്ട ഒരാളെ തിരഞ്ഞെടുത്താണ് വീട് നിർമ്മിച്ചു നൽകിയത്.

 വാർത്താസമ്മേളനത്തിൽ   KVVES വേങ്ങര യൂണിറ്റ് ജന:സെക്രട്ടറി അസീസ് ഹാജി , മണ്ഡലം ജന:സെക്രട്ടറി M. K സെനുദ്ദീൻ ഹാജി ,ട്രഷറർ മൊയ്തീൻ, പ്രസിഡൻറ് കുഞ്ഞീതുട്ടി ഹാജി,യൂത്ത് വിംഗ് പ്രസിഡന്റ് യാസർ അറഫാത്ത്, CHമുഹമ്മ ദാജി.റഷീദ്  K. R കുഞ്ഞുമുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മുതുകില്‍ കയറി പോസ്റ്ററൊട്ടിക്കല്‍ കുഞ്ഞുങ്ങളെ ആദരിച്ച് കുഞ്ഞാലിക്കുട്ടി

മുതുകില്‍ കയറി പോസ്റ്ററൊട്ടിക്കല്‍ കുഞ്ഞുങ്ങളെ ആദരിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറത്ത് മുസ്ലിംലീഗിനായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടയില്‍ ഒരാളുടെ മുതുകില്‍ ചവിട്ടിക്കയറി പോസ്‌റ്റൊടിച്ച കുഞ്ഞുങ്ങളെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആദരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോട്ടെ വീട്ടില്‍വെച്ചായിരുന്നു കുഞ്ഞുങ്ങളെ ആദരിച്ചത്.

കുഞ്ഞുങ്ങള്‍ തെരഞ്ഞെടുപ്പ് ച്രപരണത്തിന്റെ ഭാഗമായി വീടിന്റെ മുമ്പിലുള്ള മതിലിലാണ് പോസ്‌റ്റൊറൊട്ടിക്കാനെത്തിയത്. പി.കെ കുഞ്ഞാലിക്കുട്ടിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള പോസ്റ്ററുകളാണ് കുട്ടികള്‍ പതിച്ചത്. തുടര്‍ന്ന് ഇവരുടെ പ്രചരണ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട കുഞ്ഞാലിക്കുട്ടി കുട്ടികളെ അഭിനന്ദിക്കുമെന്നും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘ഹൃദയം തുറന്ന് ഇവരെ അഭിനന്ദിക്കുന്നു. ഇവരെയൊന്നു നേരില്‍കാണാനും ഞാന്‍ ആഗ്രഹിക്കുന്നു.’കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ന്ന് ഇന്ന് കുഞ്ഞുങ്ങളെ ആദരിക്കുകയായിരുന്നു. കുട്ടികള്‍ക്ക് കെ.എം.സി.സിയുടെ വക സൈക്കിളും സമ്മാനമായി നല്‍കി.

കുട്ടികളുടെ സമര്‍പ്പണ ബോധവും ആത്മാര്‍ത്ഥതയും കണ്ട് അവരെ അഭിനന്ദിക്കുകയായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നാളഎ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ സമര്‍പ്പണ ബോധത്തോടെ മുന്നിട്ടിറങ്ങുവാന്‍ ഇവര്‍ക്ക് കഴിയും. ഇത് സമൂഹത്തിന് മാതൃകയാണെന്നും അതിനെ താന്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

20 April 2019

മലപ്പുറത്തെവി.പി സാനുവിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ പ്രകാശ് രാജ്

മലപ്പുറത്തെവി.പി സാനുവിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ പ്രകാശ് രാജ്

മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനുവിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ പ്രകാശ് രാജ്. ചില സ്ഥാനാര്‍ത്ഥികളെ തനിക്ക് പിന്തുണയ്ക്കേണ്ടതുണ്ടെന്നും അത്തരത്തില്‍ ഒരാളാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് രൂപപ്പെട്ടുവന്ന വി പി സാനുവെന്നും പ്രകാശ് രാജ് പറയുന്നു. രാജ്യത്തിന് ഇപ്പോള്‍ ആവശ്യമുള്ളത് ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളാണെന്നും. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൂടിയാണ് നടന്‍ പ്രകാശ് രാജ്.
ചില സ്ഥാനാര്‍ത്ഥികളെ എനിക്ക് പിന്തുണയ്ക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതും പരാജയപ്പെടുന്നതും നമ്മള്‍ ജനങ്ങളാണെന്ന് മനസിലാക്കേണ്ടതുണ്ട്. ശരിയായ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നത്. അത്തരത്തിലുള്ള ഒരു യുവ സ്ഥാനാര്‍ത്ഥിയുണ്ട്, മലപ്പുറം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന വി പി സാനു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് രൂപപ്പെട്ടുവന്ന ആളാണ് അദ്ദേഹം. ഒരു യുവശബ്ദം. നമ്മുടെ രാജ്യം ഇപ്പോള്‍ ആവശ്യപ്പെടുന്നതും ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളാണ്. സാനുവിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ശരിയായതിനെ തിരഞ്ഞെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’, പ്രകാശ് രാജിന്റെ വാക്കുകള്‍.
ഇത്തവണത്തെ ഇടത് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ (30) വി പി സാനുവിന് മലപ്പുറത്തെ മുഖ്യ എതിരാളി പി കെ കുഞ്ഞാലിക്കുട്ടിയാണ്. ബാലസംഘം മുതല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള സാനു നിലവില്‍ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റാണ്.
ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രകാശ രാജിന് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ട്. പ്രകാശ് രാജിന് അംആദ്മി പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ നാല്‍പ്പതിനായിരത്തോളം വോട്ട് നേടിയ ആം ആദ്മി പാര്‍ട്ടിയും പ്രകാശ് രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്തിരുന്നു.എന്നാല്‍ പ്രകാശ്രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കാതെ കോണ്‍ഗ്രസ് അവിടെ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയാണ് ചെയ്തത്.

15 April 2019

ജനകീയ ഫുട്ബോളിന് രാജകീയ പരിസമാപ്തി

ജനകീയ ഫുട്ബോളിന് രാജകീയ പരിസമാപ്തി

കുറ്റൂർ നോർത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച രണ്ടാമത് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു.ഓപ്പൺ, അണ്ടർ18 വിഭാഗങ്ങളിലായി 32 ഓളം ടീമുകൾ മത്സരിച്ചു. 
PTL ക്രഷർ സ്പോൺസർ ചെയ്ത B6 കറുപ്പത്തും  ഗാലക്സി പടപ്പറമ്പും വിജയികളായി. 
നാട്ടിലെ എല്ലാ ക്ലബ്ബുകളും സംയുക്തമായി നേതൃത്വം നൽകിയ ടൂർണ്ണമെന്റ് സംഘാടനത്തിലും അച്ചടക്കത്തിലും മികച്ച് നിന്നു..
കുറ്റൂർ നോർത്ത് KMHSS ഫ്ലഡ് ലൈറ്റ് മൈതാനിയലാണ് കളി നടന്നത്. സമാപന സമ്മേളനം കെ.പി.ഹുസൈൻ ഹാജി ഉദ്ഘാടനം ചെയ്തു. എ ആർ നഗർ കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് അബ്ദുല്ലത്തീഫ് , കെ .ടി.ആലസൻകുട്ടി, സണ്ണി കടുക്കാമൂട്ടിൽ, ഷാഫി പി,  കെ.കെ.മൊയ്തീൻ കുട്ടി എന്നിവർ പങ്കെടുത്തു. അസ്‌ലം കെ.പി.എം സ്വാഗതവും സി.വി.മുഹമ്മദലി നന്ദിയും പറഞ്ഞു.
സി വി യാസിർ, അജ്മൽ എം.വി, ജോഷിത്ത് പി., ഹബീബ് കെ. അരിക്കൻ കുഞ്ഞിമുഹമ്മദ്, പെരിങ്ങാടൻ അബ്ദുൽ മജീദ്, ദുർഗ്ഗാദാസ് കെ.പി,  കുരിക്കൾ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി

10 April 2019

പിഡിപി മലപ്പുറം പാര്‍ലമെന്‍റ് മണ്ഡലം സ്ഥാനാർത്ഥി നിസാര്‍ മേത്തര്‍ വേങ്ങരമണ്ഡലം തല പര്യാടനം നടത്തി

പിഡിപി മലപ്പുറം പാര്‍ലമെന്‍റ് മണ്ഡലം സ്ഥാനാർത്ഥി നിസാര്‍ മേത്തര്‍ വേങ്ങരമണ്ഡലം തല പര്യാടനം നടത്തി 

വേങ്ങര : മണ്ഡലം തല പര്യാടനത്തിന്‍റെ രണ്ടാം  ഘട്ട പ്രചരണത്തിന്‍റെ ഭാഗമായി
 ഊരകം , പറപ്പൂര്‍ , ഒതുക്കുങ്ങല്‍ എന്നീ  പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യർത്ഥിച്ചു .
ആനുകാലിക രാഷ്ട്രീയമാണ് പിഡിപി സ്ഥാനാർത്ഥി ജനങ്ങള്‍ക്ക് മുൻമ്പാകെ ചര്‍ച്ചയാക്കുന്നത് . മണ്ഡലത്തിലെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് പിന്തുണ ഉറപ്പാക്കുന്നതില്‍ അദ്ദേഹം  വ്യാപൃതനായി.പാര്‍ശ്വവല്‍ക്കരിക്കപെട്ടവര്‍ക്കും അരുക് വത്കരിക്കപെട്ടവര്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ്  തന്‍റെ സ്ഥാനാർത്ഥിത്വമെന്നും ഫാസിസത്തെ കുറിച്ച് രാജ്യം ഒന്നടംഘം ചര്‍ച്ച ചെയ്യുമ്പോള്‍ ഫാസിസത്തിനെതിരെ പോരാട്ടം നയിച്ചതിന്‍റെ പേരിൽ രണ്ട് പതിറ്റാണ്ടായി വിചാരണ തടവുകാരനായി ജയിൽ വാസം അനുഭവിക്കുന്ന അബ്ദുൽ നാസര്‍ മഅ്ദനിയുടെ സ്ഥാനാർത്ഥിയാണ് താനെന്നും അദ്ദേഹം പറഞു .  ജനങ്ങളെ വിഢികളാക്കുന്ന ഇടത് വലത് മുന്നണികളുടെ  രാഷ്ട്രീയ രഹസ്യ  സഖ്യത്തിനെതിരെ യുള്ള പോരാട്ടത്തെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞു . ഊരകം പഞ്ചായത്തിലെ ചേറൂർ റോഡ് ജംങ്ങ്ഷനില്‍ നിന്ന് രാവിലെ ആരംഭിച്ച പര്യടനം ഒതുക്കുങ്ങലില്‍ സമാപിച്ചു . 
സലാം മൂനിയൂര്‍ ജില്ലാ പ്രസിഡന്റ് , യൂസുഫ് പാന്ത്ര സംസ്ഥാന സെക്രട്ടറി , വഫ പരപ്പനങ്ങാടി ഐ.എസ്‌ എഫ് , അബൂബക്കർ ചോലക്കന്‍ മണ്ഡലം പ്രസിഡന്റ് , മന്‍സൂര്‍ യാറത്തുംപടി മണ്ഡലം സെക്രട്ടറി , ചേക്കു പാലാണി , നസീർ ചെമ്പകശ്ശേരി , അഷ്റഫ്.എ.കെ , ഹമീദ്   ചാലില്‍, ലിംസാദ് മമ്പുറം , അഫ്സൽ മമ്പുറം , പിടി കുഞിമുഹമ്മദ് , നൗഷാദ് .എം.കെ  എന്നിവര്‍ സംസാരിച്ചു.

09 April 2019

പണം പാവപ്പെട്ടവര്‍ക്ക് നല്‍കി, കാറ് ഉപേക്ഷിച്ചു, അഹങ്കാരി എന്ന വിളി മാത്രം ബാക്കി;

പണം പാവപ്പെട്ടവര്‍ക്ക് നല്‍കി, കാറ് ഉപേക്ഷിച്ചു, അഹങ്കാരി എന്ന വിളി മാത്രം ബാക്കി;

 കൈപിടിച്ചു നടന്നവര്‍ ഇന്ന് ഒരുപാട് അകലെ; വേദനയോടെ പ്രളയകാല രക്ഷകന്‍ ജെയ്‌സല്‍


താനൂര്‍: പ്രളയകാലത്ത് രക്ഷകനായി എത്തിയ ജെയ്‌സലിനെ നാം മറന്നു കാണില്ല. പാതി മുങ്ങിയ ഇടത്ത് ബോട്ടില്‍ കയറാന്‍ യുവതിയ്ക്ക് മുതുക് ചവിട്ടുപടിയാക്കിയ നന്മ കേരളക്കര ഒന്നടങ്കം വാഴ്ത്തിയതുമാണ്. ഉമ്മാ ധൈര്യമായിട്ട് ചവിട്ടികേറിക്കോളിന്‍ ആ വാക്കുകളിലാണ് ജെയ്‌സലിന്റെ നന്മ കേരളം ഒന്നടങ്കം മനസിലാക്കിയതും ഇടംനെഞ്ചിലേറ്റിയതും. പക്ഷേ ഇപ്പോള്‍ ജെയ്‌സലിന് വേദനകള്‍ മാത്രമാണ് ലഭിക്കുന്നത്. പണം വന്നതില്‍ പിന്നെ കൈപിടിച്ച് നടന്ന സുഹൃത്തുക്കള്‍ ഇന്ന് ഒരുപാട് അകലെയാണെന്ന് ജെയ്‌സല്‍ പറയുന്നു. ഉള്ളിലുള്ള എല്ലാ വേദനകളും ഇപ്പോള്‍ തുറന്ന് പറയുകയാണ് ജെയ്‌സല്‍.‘ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നടങ്കം എന്നെ സ്‌നേഹിക്കുന്നുണ്ട്. പക്ഷേ, സ്‌നേഹിച്ചു കൊണ്ടിരുന്ന പല സുഹൃത്തുക്കളും പ്രളയത്തിന് ശേഷം ശത്രുക്കളായി. നീയിപ്പോള്‍ കോടീശ്വരനായി. ആ അഹംഭാവത്തിലാണ് ഇപ്പോഴത്തെ നിന്റെ ജീവിതമെന്നാണ് സുഹൃത്തുക്കളായി കൈപിടിച്ചു നടന്ന പലരും ഇപ്പോള്‍ എന്നോടു പറയുന്നത്. സത്യം പറഞ്ഞാല്‍ ഞാന്‍ എന്റെ കാര്‍ ഒഴിവാക്കി ബൈക്കിലാണ് പോകുന്നത്. എനിക്കു മറ്റുള്ളവരുടെ അവകാശപ്പെട്ട ഒരു ഉറുപ്പിക പോലും വേണ്ട. എന്റെ കൈയില്‍ കിട്ടുന്ന പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നുണ്ട്. പല മാധ്യമങ്ങളും എനിക്ക് കോടികള്‍ കിട്ടിയെന്ന് വരെ പ്രചരിപ്പിച്ചു’ ജെയ്‌സല്‍ പറയുന്നു.പ്രളകാലത്തെ ആ പ്രവര്‍ത്തനത്തിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. അതിലൂടെ ലഭിച്ച സഹായം കൊണ്ട് വീട് നന്നാക്കി, മഹീന്ദ്ര ഒരു വണ്ടിയും സമ്മാനിച്ചു, അക്കൗണ്ടില്‍ മൂന്നര- നാലു ലക്ഷം രൂപയും കിട്ടി, അത് പവപ്പെട്ടവരുടെ കല്യാണത്തിനും മറ്റുമായി സഹായങ്ങള്‍ ചെയ്തു. എന്നിട്ടും അഹങ്കാരി എന്ന പേര് മാത്രമാണ് ബാക്കി നില്‍ക്കുന്നതെന്ന് അദ്ദേഹം വേദനയോടെ പറയുന്നു. ഇപ്പോള്‍ എന്റെ അക്കൗണ്ടില്‍ ചില്ലിക്കാശു പോലുമില്ലെന്നതാണ് വാസ്തവമെന്നും ജെയ്‌സല്‍ കൂട്ടിച്ചേര്‍ത്തു.‘ഞാന്‍ ചെയ്തതു ചെറിയൊരു കാര്യം മാത്രമാണ്. ഇതിലും വലിയ സാഹസികപ്രവര്‍ത്തനം നടത്തിയ നിരവധി സുഹൃത്തുക്കളുണ്ട്. ഒരാള്‍ വലിയ കുന്നിന്‍മുകളില്‍ കയറി ഒരു ഗര്‍ഭിണിയെ ചുമന്നു താഴെയെത്തിച്ച അനുഭവം വരെയുണ്ട്. ഇങ്ങനെ, പുറംലോകമറിയാത്ത ഒട്ടേറെ പേരുടെ രക്ഷാദൗത്യമാണ് പ്രളയകാലത്തു താനടക്കമുള്ള ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ ചെയ്തത്. ജെയ്‌സല്‍ വ്യക്തമാക്കി.‘ഒന്നും ഞാന്‍ എനിക്കു വേണ്ടി ചെയ്തിട്ടില്ല. ചിലര്‍ പ്രചരിപ്പിച്ചത് എനിക്കു 40 ലക്ഷം രൂപ കിട്ടിയെന്നായിരുന്നു. അടുത്തറിയാവുന്നവര്‍ പോലും അങ്ങനെ പറഞ്ഞപ്പോള്‍ വലിയ സങ്കടം തോന്നി. അക്കൗണ്ടില്‍ അഞ്ചു പൈസ പോലുമില്ലാത്തതില്‍ എനിക്കൊരു ദുഃഖവുമില്ല. എനിക്കു പണമോ പദവിയോ വേണ്ട. എന്റെ ആരോഗ്യം നിലനില്‍ക്കുവോളം ഞാന്‍ മറ്റുള്ളവരെ സഹായിക്കാനുണ്ടാവുമെന്നും ജെയ്‌സല്‍ കൂട്ടിച്ചേര്‍ത്തു.

08 April 2019

വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രചാരണയോഗങ്ങളില്‍ പങ്കെടുത്ത് എസ്ഡിപിഐ സ്ഥാനാർഥി പി അബ്ദുല്‍ മജീദ് ഫൈസി

വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രചാരണയോഗങ്ങളില്‍ പങ്കെടുത്ത് എസ്ഡിപിഐ സ്ഥാനാർഥി പി അബ്ദുല്‍ മജീദ് ഫൈസി

മലപ്പുറം: 
വേങ്ങര:- ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ ഇടതുപക്ഷത്തിനും യുഡിഎഫിനും ആത്മാര്‍ഥതയുണ്ടെങ്കില്‍ ഫഷിസ്റ്റുകള്‍ വിജയിക്കുമെന്ന് സര്‍വേകള്‍ പ്രവചിക്കുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും പരസ്പര സഹകരണം പ്രഖ്യാപിക്കാന്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റും മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പി അബ്ദുല്‍ മജീദ് ഫൈസി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് കോണ്‍ഗ്രസിനെയും പത്തനംതിട്ടയില്‍ എല്‍ഡിഎഫിനെയും രണ്ടാം സ്ഥാനത്തേക്ക് തള്ളി ബിജെപി ജയിക്കുമെന്നാണ് സര്‍വേ പ്രവചനം. ഇതില്ലാതിരിക്കാന്‍ ഇരുമുണണികളും തയ്യാറാവുമോ എന്നതാണ് പ്രധാന ചോദ്യം. തലസ്ഥാനത്ത് ശശി തരൂരിന് വോട്ടുചെയ്യാന്‍ എല്‍ഡിഎഫും പത്തനംതിട്ടയില്‍ വീണാ ജോര്‍ജിന് വോട്ടുചെയ്യാന്‍ യുഡിഎഫും തയ്യാറായാല്‍ മാത്രമേ ഫാഷിസത്തോടുള്ള നിലപാടും എതിര്‍പ്പും ആത്മാര്‍ഥവും സത്യസന്ധതയുള്ളതുമാണെന്ന് ജനങ്ങള്‍ അംഗീകരിക്കുകയുള്ളൂ. എസ്ഡിപിഐ ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. ഫാഷിസ്റ്റുകള്‍ ജയിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ കൂടുതല്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുകയാണ് പാര്‍ട്ടി ചെയ്യാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വേങ്ങര മണ്ഡലത്തിലെ പ്രചാരണം മമ്പുറം മഖാമില്‍നിന്നും തുടങ്ങി കണ്ണമംഗലം, വേങ്ങര, ഊരകം, പറപ്പൂര്‍, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഒതുക്കുങ്ങലില്‍ പൊതുയോഗത്തോടെ സമാപിച്ചു. പി പി റഫീക്ക്, അരീക്കന്‍ ബീരാന്‍കുട്ടി, പി ഷരീഖാന്‍, കേറാടന്‍ നാസര്‍, കല്ലന്‍ അബൂബക്കര്‍, റഫീഖ് മമ്പുറം, എം അബ്ദുല്‍ ബാരി, വി ബഷീര്‍ എന്നിവരും മജീദ് ഫൈസിയെ അനുഗമിച്ചു.

എൻ.ഡി.എ. സ്ഥാനാർഥി വി. ഉണ്ണിക്കൃഷ്ണൻ വേങ്ങരയിൽ പര്യടനംനടത്തി

എൻ.ഡി.എ. സ്ഥാനാർഥി വി. ഉണ്ണിക്കൃഷ്ണൻ വേങ്ങരയിൽ പര്യടനംനടത്തി

വേങ്ങര:മലപ്പുറം ലോക്‌സഭാമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി വി. ഉണ്ണിക്കൃഷ്ണൻ തിങ്കളാഴ്ച വേങ്ങര മണ്ഡലത്തിൽ പര്യടനംനടത്തി. വേങ്ങരയിലെ വിവിധ കവലകളിലായിരുന്നു വോട്ടഭ്യർഥന.

രാവിലെ എ.ആർ. നഗർ പഞ്ചായത്തിലെ കൊടുവായൂർ അങ്ങാടിയിൽനിന്ന് തുടങ്ങി. എം. പ്രേമൻ ഉദ്ഘാടനംചെയ്തു. മമ്പുറം, പുകയൂർ, ചെണ്ടപ്പുറായ, തീണ്ടേക്കാട്, വേങ്ങര പഞ്ചായത്തിലെ കുറ്റൂർ, കൂരിയാട്, ചേറ്റിപ്പുറമാട്, വേങ്ങര അങ്ങാടി, പറപ്പൂർ പഞ്ചായത്തിലെ കാട്ട്യേക്കാവ്, കുളത്തുപറമ്പ്, ഒതുക്കുങ്ങൽ, വേങ്ങര സിനിമാഹാൾ പരിസരം, ഊരകം പഞ്ചായത്തിലെ പഞ്ചായത്തുപടി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം കാരാത്തോട് സമാപിച്ചു.

ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. എ.കെ. നസീർ, അഡ്വ. എൻ. അരവിന്ദൻ, പി. സുബ്രഹ്മണ്യൻ, ചന്ദ്രൻ മണ്ഡലത്ത്, സി.എം. സുകുമാരൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. വി.എൻ. ജയചന്ദ്രൻ, ടി. ജനാർദ്ദനൻ, കെ.എം. ശിവദാസൻ, സി.എം. സുധീഷ്, വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ വിവിധ കവലകളിൽ പ്രസംഗിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������