Labels

26 September 2017

വോട്ട് വേങ്ങരക്കാർക് മാത്രമെങ്കിലും പ്രചാരണത്തിന് എല്ലാവരും


വേങ്ങര നിയയസഭാ മണ്ഡലത്തില്‍ മാത്രമേ വോട്ടെടുപ്പ് ഉള്ളൂവെങ്കിലും പ്രചാരണത്തിന് എല്ലാവരുമെത്തും. കെ.എന്‍.എ ഖാദറിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കുന്നതിനായി  സംസ്ഥാനജില്ലാമണ്ഡലം ഭാരവാഹികള്‍ക്കു പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ട്.
മുന്നണി അടിസ്ഥാനത്തില്‍ പഞ്ചായത്ത്, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടി നടക്കും. ഇതിനു പുറമേയാണ് ലീഗിന്റെയും ഘടകകക്ഷികളുടെയും സംസ്ഥാന ഭാരവാഹികളായ കെ.പി മുഹമ്മദ്കുട്ടി, ഡോ. സി.പി ബാവ ഹാജി, അഡ്വ. പി.എം.എ സലാം, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, അഡ്വ. നാലകത്ത് സൂപ്പി, കുറുക്കോളി മൊയ്തീന്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അഡ്വ. എം. റഹ്മത്തുല്ല, കെ. മുഹമ്മദുണ്ണിഹാജി, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി തുടങ്ങിയവര്‍ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുക.
സി.പി.എം സംസ്ഥാന നേതാക്കളായ എം.എന്‍ കൃഷ്ണദാസ്, എം. ചന്ദ്രന്‍ എന്നിവര്‍ ഇതിനകം ഇടതു സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തിക്കഴിഞ്ഞു. തെരഞ്ഞടുപ്പ് കഴിയുംവരെ ഇരുവരും മണ്ഡലത്തിലുണ്ടാകും.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കാണ് മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല. ജില്ലാ, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്കു പ്രത്യേക ചുമതല നല്‍കി ബൂത്തുതല പ്രവര്‍ത്തനത്തിനും ഇടതുപക്ഷം കര്‍മപദ്ധതി തയാറാക്കിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് ഇടതുഭരണത്തിന്റെ വിലയിരുത്തലാവും: കെഎൻഎ ഖാദർ

 
: വേങ്ങര ഉപതിരഞ്ഞെടുപ്പ് ഇടതുപക്ഷ സർക്കാരിന്റെ വിലയിരുത്തലാവുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ. ഇടതുസർക്കാരിന്റെ ജനവിരുദ്ധ നയത്തിന് വേങ്ങരയിലെ ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ മദ്യനയം അട്ടിമറിച്ച് കേരളമെങ്ങും മദ്യമൊഴുക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും പരിസരത്ത് വരെ മദ്യശാലകൾ അനുവദിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേരളത്തിലെ ലക്ഷകണക്കിന് വീട്ടമ്മമാരുടെ കണ്ണീർ വീഴ്ത്തുന്ന തീരുമാനമാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിതരണ സമ്പ്രദായം താറുമാറായിരിക്കുകയാണ്. ചരിത്രത്തിൽ കേട്ടുകൾവി പോലുമില്ലാത്ത റേഷൻ സ്തംഭനമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. അരി നൽകാൻ സർക്കാരിന് കഴിയുന്നില്ല. അഞ്ച് വർഷം വിലകയറ്റം ഉണ്ടാകില്ലെന്ന് പറഞ്ഞ അധികാരത്തിലെത്തിയ സർക്കാരിന് അവശ്യ സാധനങ്ങളുടെ വില പോലും നിയന്ത്രിക്കാനാവുന്നില്ലെന്നും കെഎൻഎ ഖാദർ പറഞ്ഞു.
വിദ്യാഭ്യാസ രംഗവും കുത്തഴിഞ്ഞ അവസ്ഥയിലാണുള്ളത്. മെഡിക്കൽ വിദ്യാർഥികളുടെ ഫീസ് കുത്തനെ ഉയർത്തുക വഴി സ്വകാര്യ ലോബികളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. പാവപ്പെട്ട വിദ്യാർഥികളുടെ മെഡിക്കൽ സ്വപ്നം അട്ടിമറിച്ച സർക്കാർ തിരഞ്ഞെടുപ്പിൽ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

25 September 2017

*ഫാസിസത്തെ ചെറുക്കാന്‍ ഇടതിനും വലതിനും തന്റേടമില്ല; അഡ്വ. കെ സി നസീർ


*ഫാസിസത്തെ ചെറുക്കാന്‍ ഇടതിനും വലതിനും തന്റേടമില്ല; അഡ്വ. കെ സി നസീർ*

വേങ്ങര: രണ്ടുതരം പൗരന്‍മാരെ സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘപരിവാര ഫാസിസത്തെ പ്രതിരോധിക്കാന്‍ കേരളത്തിലെ ഇടത്‌വലത് മുന്നണികള്‍ക്ക് തന്റേടമില്ലെന്ന് വേങ്ങര മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍. സംഘപരിവാരത്തേക്കാള്‍ കേമമായി ന്യൂനപക്ഷ-മുസ്ലിംവിരുദ്ധ നിലപാടുകള്‍ നടപ്പാക്കാനാണ് ഇടത് മുന്നണി സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മതംമാറ്റ ഇടിമുറികള്‍ സൃഷ്ടിച്ച് പൗരസ്വാതന്ത്ര്യം നിഷേധിക്കുകയും യുവതികളെ പീഡിപ്പിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ് കേന്ദ്രങ്ങളെ വെള്ള പൂശാനുള്ള ശ്രമം ഭരണഘടനാ വിരുദ്ധമാണ്.
ഫാസിസത്തെ ചെറുത്തു തോല്‍പിക്കുമെന്നു വീമ്പുപറയുന്ന യു.ഡി.എഫ് ആര്‍.എസ്.എസിനു മുമ്പില്‍ മുട്ടു വിറച്ചു നില്‍ക്കുകയാണ്. തിരുവനന്തപുരത്ത് ആര്‍.എസ്.എസ് ക്രിമിനല്‍ കൊല്ലപ്പെട്ടപ്പോള്‍ കോഴിക്കോട് ഉപവാസം നടത്തിയ പ്രതിപക്ഷ നേതാവിന് കൊടിഞ്ഞിയിലെ ഫൈസല്‍ കൊല്ലപ്പെട്ടപ്പോള്‍ ഉപവസിക്കാന്‍ തോന്നാതിരുന്നത് ആര്‍.എസ്.എസിനോടുള്ള ഭയം മൂലമാണ്. ആര്‍.എസ്.എസ് നേതാക്കളെ വിരുന്നൂട്ടി സല്‍ക്കരിച്ചാല്‍ ഫാസിസത്തെ ഇല്ലായ്മ ചെയ്യാമെന്ന മൂഡവിശ്വാസമാണ് യു.ഡി.എഫിനെ നയിക്കുന്നത്.
സംഘപരിവാരത്തെ അമര്‍ച്ച ചെയ്യാന്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയല്ല പ്രതിരോധ രാഷ്ട്രീയമാണ് വേണ്ടതെന്ന സന്ദേശമാണ് എസ്.ഡി.പി.ഐ വേങ്ങരയിലെ വോട്ടര്‍മാര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേങ്ങര, ഊരകം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് അഡ്വ. കെ സി നസീര്‍ തിങ്കളാഴ്ച പര്യടനം നടത്തിയത്. ഉച്ചക്ക് നാമനിര്‍ദേശ പത്രികയുടെ സൂഷ്മപരിശോധനയിലും അദ്ദേഹം പങ്കെടുത്തു. ചൊവ്വാഴ്ച കണ്ണമംഗലം, എ.ആര്‍.നഗര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തും.

നിങ്ങള്‍ മുട്ടുവേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണോ?


നിങ്ങള്‍ മുട്ടുവേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? എങ്കില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍ ഒഴിവാക്കി കൂടുതല്‍ വെളളം കുടിക്കുക. ദിനേന 12 ഗ്ലാസെങ്കിലും വെള്ളം കുടിക്കണം. മുളപ്പിച്ച ചെറുപയര്‍,കടല,വന്‍ പയര്‍ എന്നിവയെല്ലാം ഒഴിവാക്കി പഴവര്‍ഗങ്ങള്‍,പച്ചക്കറികള്‍,ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് പഴങ്ങള്‍,പച്ചകറികള്‍,ഇലക്കറികള്‍ എന്നിവ. ഇവ കോശങ്ങളെ സംരക്ഷിക്കാനും നീര്‍വീക്കം തടയാനും പല ആന്റി ഓക്‌സിഡന്റുകള്‍ക്കും കഴിവുണ്ട്.


ഗ്ലൈക്കോസമിനൊ ഗ്ലൈക്കന്‍സ് കൂടുതലായുള്ള പച്ചക്കറിയാണ് വെണ്ടക്ക. അത് കൊണ്ട് വെണ്ടക്ക ധാരാളമായി കഴിക്കണം. ഈ കുടുംബത്തില്‍ തന്നെ പെട്ടതാണ് കുറുന്തോട്ടിയും ചെമ്പരത്തിപ്പൂവും. ചെമ്പരത്തിപ്പൂവ് ഉപയോഗിച്ചുകൊണ്ടുണ്ടാക്കുന്ന രസവും മുട്ടിന് നല്ലതാണ്. കാല്‍സ്യം ധാരാളമായി കഴിക്കണം. പ്രത്യേകിച്ചും പ്രായമായവര്‍. പാല്‍,തൈര്,വെണ്ണ എള്ള്,മുതിര എന്നിവയെല്ലാം കാല്‍സ്യത്തിന്റെ നല്ല സ്രോതസുകളാണ്.

ചെമ്മീന്‍ മുതലായ തോടുള്ള കടല്‍ ജീവികളുടെ മാംസവും മുട്ടിന് നല്ലതാണ്.
സന്ധികളുടെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ വൈറ്റമിന്‍-സി സഹായിക്കും. നെല്ലിക്ക,മുസമ്പി,ഓറഞ്ച്,മുന്തിരി എന്നിവയൊക്കെ കഴിക്കുന്നത് മുട്ടുവേദനയില്ലാതാക്കാന്‍ സഹായിക്കും.

മുട്ടുവേദനയുള്ളവര്‍ ആഹാരത്തിന്റെ കാര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. തടിയും തൂക്കവും കൂടാതെ നോക്കണം. സമീകൃതമായ ഒരു ആഹാര രീതി പിന്തുടരുകയും ചെയ്താല്‍ മുട്ടുവേദന പമ്പ കടക്കും.

മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മന്ത്രി എ സി മൊയ്തീന്റെ വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചരണം.


വേങ്ങര: മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മന്ത്രി എ സി മൊയ്തീന്റെ വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചരണം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെ ലീഗ് എംപിമാര്‍ വിട്ടുനിന്നത് പഴയ കോലീബി സഖ്യത്തിന്റെ ഓര്‍മയിലാണൊയെന്ന് അവര്‍ വ്യക്തമാക്കണമെന്ന് മന്ത്രി പറഞ്ഞു. വേങ്ങര മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പറപ്പൂര്‍, ഒതുക്കുങ്ങല്‍ എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമാനം വൈകിയെന്ന കാരണം നിരത്തി വോട്ട് ചെയ്യാതിരുന്നതെന്ന് ആരെ ബോധിപ്പിക്കാനാണെന്ന് മന്ത്രി ചോദിച്ചു. മതനിരപേക്ഷ കക്ഷിയുടെ സ്ഥാനാര്‍ഥിക്ക് വോ്ട്ട് ചെയ്യുക എന്ന പ്രാഥമിക ചുമതല പോലും നിര്‍വഹിക്കാത്തവരെ എങ്ങനെ വിശ്വസിക്കുമെന്ന് അദ്ദേഹം ചോദിച്ചു. കച്ചവടലാഭത്തിനായി ആര്‍എസ്എസ് അടക്കം ആരുടെ തോളിലും കൈയ്യിടാമെന്ന് തെളിയിച്ച രാഷ്ട്രീയപ്രസ്ഥാനത്തില്‍ നിന്ന് മറ്റൊന്നും
പ്രതീക്ഷിച്ചിട്ട് കാര്യമില്ല.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് നാള്‍ക്കുനാള്‍ ജനപിന്തുണയേറുന്നു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന
എല്ലാ ഉപതെരഞ്ഞെടുപ്പ് ഫലവും അതാണ് തെളിയിക്കുന്നത്. എന്നാല്‍ യുഡിഎഫ് മുന്നണി അതീവ ദുര്‍ബലമാണ്. ഇതൊക്കെ വ്യക്തമായി അറിയുന്നത് കൊണ്ടാണ് പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി വിസമ്മതിച്ചത്. ഇപ്പോള്‍ അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും കെപിസിസി പ്രസിഡന്റാവാതെ ഒഴിഞ്ഞുമാറുന്നതും വെറുതേയല്ല. ഇല്ലാത്ത രോഗത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം സുധീരന്‍ ഉപേക്ഷിച്ചതിനും വേറെ കാരണം തേടേണ്ടതില്ല.
യുഡിഎഫിന്റെ ഘടകകക്ഷികള്‍ക്ക് കൂടി സ്വീകാര്യമായ മതനിരപേക്ഷ നിലപാടാണ് എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിജയവും സൗഹൃദവും പുതുക്കി വേങ്ങരയിൽ ഖാദറിന്റെ പ്രജരണം


വേങ്ങര ടൗണിലെ ആഫിയ മെഡിക്കല്‍ ഷോപ്പ് ഉടമ കുഞ്ഞാണിക്ക് ആ ശബ്ദം കേട്ട് നല്ല പരിചയമുണ്ടായിരുന്നു. അകക്കണ്ണിന്റെ വെളിച്ചത്തില്‍ കുഞ്ഞാണി തിരിച്ചറിഞ്ഞു വന്നത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഖാദറാണെന്ന്. അടുത്തെത്തി കൈപിടിച്ച് സംസാരിക്കുമ്പോള്‍ കുഞ്ഞാണിയുടെ മുഖത്ത് തെളിഞ്ഞ സന്തോഷത്തിന് പത്തരമാറ്റായിരുന്നു. കാഴ്ചയുണ്ടായിരുന്ന സമയത്ത് ഖാദര്‍ സാഹിബിനെ വീട്ടിലെത്തി കാണാന്‍ ചെന്നിരുന്നതും എല്ലാം ഓര്‍മകള്‍ പുതുക്കി. അന്ന് പക്ഷെ കുഞ്ഞാണിക്ക് കാഴ്ചയുണ്ടായിരുന്നു. പ്രാവസത്തിനിടക്ക് അസുഖംബാധിച്ച് എട്ടു വര്‍ഷം മുമ്പാണ് കാഴ്ച നഷ്ടപ്പെട്ടത്. വൈകല്യമുണ്ടെങ്കിലും നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചൊക്കെ കൃത്യമായ ബോധ്യമുണ്ട് കുഞ്ഞാണിക്ക്.

സ്ഥാനാര്‍ത്ഥിയായ വിവരമറിഞ്ഞതുമുതല്‍ വേങ്ങരയിലെത്തുമ്പോള്‍ നേരിട്ട് സംസാരിക്കാന്‍ കാത്തിരിക്കുകയായിരുന്നു കുഞ്ഞാണി. തന്റെ സൗഹൃദ വലയത്തിലുള്ള മുഴുവന്‍ പേരുടെയും പിന്തുണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുണ്ടാവുമെന്ന് ഉറപ്പ് നല്‍കി. പിന്തുണതേടി വേങ്ങര മണ്ഡലത്തിലെ മുക്കിലും മൂലയിലും സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറെത്തുമ്പോള്‍ അവിടെ സൗഹൃദത്തിന്റെയും സ്‌നേഹോഷ്മള സ്വീകരണത്തിന്റെയും നിമിഷങ്ങളായി അത് മാറുന്നു. വേങ്ങര മാര്‍ക്കറ്റിലും പരിസരങ്ങളിലും ഇന്നലെ കച്ചവടക്കാരെയും ഇവിടെ സാധനങ്ങള്‍ വാങ്ങാനെത്തിയവരെയും നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ചു.

വിലക്കയറ്റവും നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും കച്ചവട സ്ഥാപനങ്ങളുടെ നിലനില്‍പിനെ ബാധിക്കുന്ന തരത്തിലേക്കെത്തിയെന്നും കച്ചവടക്കാര്‍ വേവലാതിപ്പെട്ടു. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ വേങ്ങരയിലെ സാധാരണക്കാരുടെയും സര്‍ക്കാറുകളുടെ തലതിരിഞ്ഞ നയങ്ങള്‍കൊണ്ട് ജീവിതമാര്‍ഗം വഴിമുട്ടിയ ചെറുകിട കച്ചവടക്കാരുടെയും പിന്തുണ തങ്ങളുടെ ക്ഷേമത്തിന് എന്നും കൂടെ നിന്നിട്ടുള്ള യു.ഡി.എഫിനാണെന്ന് അവര്‍ വ്യക്തമാക്കി. വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടി നടപ്പാക്കിയ തുല്യതയില്ലാത്ത വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്കായി താന്‍ അര്‍പ്പണ ബോധത്തോടെ വേങ്ങരക്കാര്‍ക്കൊപ്പം നില്‍ക്കുമെന്ന് സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കി. ഇന്നലെ രാവിലെ 8 മണിയോടെയാണ് സ്ഥാനാര്‍ത്ഥി പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഇതിനിടയില്‍ പറപ്പൂര്‍ ഇരിങ്ങല്ലൂരിലെ മരണവീട്ടില്‍ സന്ദര്‍ശനം നടത്തി. ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്ത ശേഷം 10 മണിയോടടുത്ത് കുറ്റാളൂരിലെ ഫര്‍ണിച്ചര്‍ ഷോറൂമിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായിരുന്നു ഉദ്ഘാടകന്‍. പിന്നീട് വേങ്ങര നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഉച്ചയോടെ പറപ്പൂര്‍, വേങ്ങര, ഒതുക്കുങ്ങല്‍, ഊരകം, എ.ആര്‍ നഗര്‍ പഞ്ചായത്തുകളിലായി ഒമ്പത് കല്യാണ വീടുകളിലെത്തി സല്‍ക്കാരത്തിനെത്തിയവരെയും വധൂവരന്മാരെയും നേരില്‍ കണ്ട് പിന്തുണ തേടി. പിന്നീട് കണ്ണമംഗലത്തെ മരണവീട്ടിലും സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കുഴിപ്പുറം, മൂലപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലടക്കം ബൂത്ത് തല കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തു.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ അന്തിമ ചിത്രം തെളിഞ്ഞു


വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ അന്തിമ ചിത്രം തെളിഞ്ഞു. സൂക്ഷ്മ പരിശോധനയില്‍ പ്രധാന മുന്നണികളുടേതുള്‍പ്പെടെ എട്ട് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു..ആറു പേരുടെ പത്രികകള്‍ തള്ളി.ഈ മാസം 27 വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം.
മലപ്പുറം കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ ആയിരുന്നു നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന..അഞ്ച് ഡമ്മി സ്ഥാനാര്ത്ഥികളുടേതടക്കം ആറ് പേരുടെ പത്രികകളാണ് തള്ളിയത്.പ്രചാരണ രംഗത്ത് മികച്ചമുന്നേറ്റം നടത്താനായത് ഫലത്തില്‍ പ്രതിഫലിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എ ന്‍ എ ഖാദര്‍ പറഞ്ഞു.
ഇടത് സ്ഥാനാര്‍ത്ഥി പിപി ബഷീറും മികച്ച പ്രതീക്ഷയിലാണ്. മികച്ച പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നതെന്നയാരിന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രന്‍റെ പ്രതികരണം.സമ്മര്‍ദങ്ങളുണ്ടെങ്കിലും മത്സര രംഗത്ത് ഉറച്ച് നില്‍ക്കുമെന്ന് മുസ്ലീം ലീഗ് വിമതന്‍ കെ ഹംസ പറഞ്ഞു.

കെ.എന്‍.എ. ഖാദര്‍ എന്തുപറഞ്ഞാണ് പാണക്കാട് തങ്ങളെ ഭീഷിപ്പെടുത്തിയത് -എ.സി. മൊയ്തീന്‍ .....


കെ.എന്‍.എ. ഖാദര്‍ എന്തുപറഞ്ഞാണ് പാണക്കാട് തങ്ങളെ ഭീഷിപ്പെടുത്തിയത് -എ.സി. മൊയ്തീന്‍ .....
വേങ്ങര: എന്ത് പറഞ്ഞാണ് കെ.എന്‍.എ. ഖാദര്‍ സ്ഥാനാര്‍ഥിത്വം നേടാന്‍ പാണക്കാട് തങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് പറയാന്‍ ലീഗ് നേതൃത്വത്തിന് ബാധ്യതയുണ്ടെന്ന് മന്ത്രി എ.സി. മൊയ്തീന്‍. വേങ്ങര പറപ്പൂര്‍ പാലാണിയില്‍ വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള എല്‍.ഡി.എഫ്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മോദി ഭരണത്തില്‍ 2008-ലെ വന്‍ സാമ്പത്തികപ്രതിസന്ധിയെ അതിജീവിച്ച രാജ്യം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. നോട്ട് നിരോധനവും ചരക്കുസേവനനികുതി നടപ്പാക്കുകയുംവഴി കൃഷിക്കാരും സാധാരണ ജനങ്ങളും അനുഭവിക്കുന്ന ദുരിതത്തിനെതിരേ എന്തു പ്രതികരണമാണ് ലീഗിനുള്ളതെന്നും അദ്ദേഹം ചോദിച്ചു. പഞ്ചിളി കബീര്‍ അധ്യക്ഷതവഹിച്ചു. എം. സ്വരാജ് എം.എല്‍.എ, കെ.പി. രാജേന്ദ്രന്‍, സി.പി.കെ. കുരിക്കള്‍, സി.പി. അബ്ദുല്‍വഹാബ്, ജോര്‍ജ് തോമസ്, സി.പി. രാധാകൃഷ്ണന്‍, എം. മുഹമ്മദ്, വി.ടി. സോഫിയ, വി.പി. സക്കറിയ എന്നിവര്‍ പ്രസംഗിച്ചു....

സമ്മതിദാന പ്രതിജ്ഞയും ക്വിസ് മത്സരവും....


സമ്മതിദാന പ്രതിജ്ഞയും ക്വിസ് മത്സരവും.....


 വേങ്ങര > മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് വിഭാഗം സ്കൂളുകള്‍ കേന്ദ്രീകരിച്ച് സമ്മതിദാന പ്രതിജ്ഞയും ക്വിസ് മത്സരവും നടത്തും.  25ന് രാവിലെ പത്തിന് പറപ്പൂര്‍ ഐവിഎച്ച്എസ്എസില്‍ സമ്മതിദാന പ്രതിജ്ഞ അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനംചെയ്യും. പകല്‍ 11ന് ഐവി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും 12ന് ജിഎച്ച്എസ്എസ് ഒതുക്കുങ്ങലിലും പരിപാടി നടത്തും. 26ന് പകല്‍ 11ന് കുന്നുംപുറം എഎം കോ-ഓപറേറ്റീവ് കോളേജിലും 12ന് ചേറൂര്‍ പിപിടിഎംവൈഎച്ച്എസ്എസിലും നടക്കും. 28ന് പകല്‍ 11ന് ഒതുക്കുങ്ങല്‍ കോ-ഓപറേറ്റീവ് കോളേജില്‍ സമ്മതിദാന പ്രതിജ്ഞ നടക്കും. മണ്ഡലത്തിലെ 25 വയസുവരെയുള്ളവരെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  ക്വിസ് മത്സരം  ഒക്ടോബര്‍ നാലിന് രാവിലെ പത്തിന് വേങ്ങര ജിവിഎച്ച്എസ്എസില്‍ നടത്തും. 3000, 2000, 1000 എന്ന ക്രമത്തില്‍ ക്യാഷ് പ്രൈസ് നല്‍കും.

24 September 2017

ചെറുത്തുനില്‍പ്പ് രാഷ്ട്രീയസന്ദേശം പകര്‍ന്ന് അഡ്വ. കെ സി നസീറിന്റെ പര്യടനം


ചെറുത്തുനില്‍പ്പ് രാഷ്ട്രീയസന്ദേശം പകര്‍ന്ന് അഡ്വ. കെ സി നസീറിന്റെ പര്യടനം -പടം
വേങ്ങര: സംഘപരിവാരം ഉയര്‍ത്തുന്ന വിധ്വംസക രാഷ്ട്രീയത്തിനെതിരെ ചെറുത്തുനില്‍പ്പ് രാഷ്ട്രീയ സന്ദേശവുമായി എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീറിന്റെ രണ്ടാം ഘട്ട പര്യടനം തുടങ്ങി. നേരത്തെ വിവിധ പഞ്ചായത്തുകളിലെ പ്രധാന വ്യക്തികളെയും മറ്റും നേരില്‍ കണ്ടുള്ള പര്യടനം നടത്തിയിരുന്നു.
പ്രധാന കവലകളിലും അങ്ങാടികളിലും വോട്ടര്‍മാരെ നേരില്‍ കണ്ട് സഹകരണം ഉറപ്പു വരുത്തിയാണ് രണ്ടാംഘട്ട പര്യടനം. ഒതുക്കുങ്ങല്‍, പറപ്പൂര്‍ പഞ്ചായത്തുകളിലായിരുന്നു ഞായറാഴ്ചത്തെ പര്യടനം. തിങ്കളാഴ്ച വേങ്ങര, ഊരകം പഞ്ചായത്തുകളില്‍ പര്യടനം നടത്തും.

ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വനിതാകമ്മീഷന്‍ ഹാദിയയുടെ വീട് സന്ദര്‍ശിക്കണം; അഡ്വ. കെ സി നസീര്‍


ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വനിതാകമ്മീഷന്‍ ഹാദിയയുടെ വീട് സന്ദര്‍ശിക്കണം; അഡ്വ. കെ സി നസീര്‍
വേങ്ങര: ഹാദിയക്കു നീതി ലഭ്യമാക്കണമെന്ന കാര്യത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഹാദിയയുടെ വീട് സന്ദര്‍ശിക്കാന്‍ തന്റേടം കാണിക്കണമെന്ന് വേങ്ങര മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍. ഹാദിയയുടെ വീട് സന്ദര്‍ശിക്കുന്നതിന് സുപ്രീംകോടതി അനുമതി തേടുമെന്ന വനിതാകമ്മീഷന്‍ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഹാദിയയുടെ കേസിന് മേല്‍നോട്ടം വഹിക്കുന്ന അഭിഭാഷകന്‍ കൂടിയായ നസീര്‍.
ഹാദിയയെ സന്ദര്‍ശിക്കുന്നതിന് ആര്‍ക്കും കോടതി വിലക്ക് ഇല്ലെന്നിരിക്കെ സുപ്രീംകോടതിയുടെ അനുമതി തേടി പോകുന്ന വനിതാകമ്മീഷന്‍ നടപടി സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.

വേങ്ങര സബ്ജില്ലാ ജൂനിയർ ഫുട്ബോൾ കിരീടം പറപ്പൂർ ഐ.യു.എച്ച്.എസ്.എസിന്


വേങ്ങര സബ്ജില്ലാ ജൂനിയർ ഫുട്ബോൾ കിരീടം പറപ്പൂർ ഐ.യു.എച്ച്.എസ്.എസിന്
പറപ്പൂർ: വേങ്ങര സബ്ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ പറപ്പൂർ ഐ.യു.എച്ച്.എസ്.എസ് വിജയികളായി. ഫൈനൽ മത്സരത്തിൽ കെ.എച്ച്.എം.എച്ച്.എസ്.എസ് വാളക്കുളത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പറപ്പൂർ ഐ.യു.എച്ച്.എസ്.എസ് വിജയികളായത്.

23 September 2017

ജില്ലയുടെ മുഖ്യ ജലസ്രോതസ്സ് വേണം, കടലുണ്ടിപ്പുഴയ്ക്ക് ഒരു കര്‍മ പദ്ധതി




വേങ്ങര > സെപ്തംബര്‍ 24ന്  ഐക്യരാഷ്ട്രസഭാ ആഭിമുഖ്യത്തില്‍ ലോകത്തെങ്ങുമുള്ള നദികളുടെ സംരക്ഷണം ഓര്‍മപ്പെടുത്തുന്ന ദിനം. ഓരോ നദികളിലെയും നീരൊഴുക്ക് കുറഞ്ഞുകൊണ്ടിരിക്കുക മാത്രമല്ല, നദീജലം ഭീതിതമായ നിലയില്‍ മലിനമായിക്കൊണ്ടിരിക്കുകയുംചെയ്യുന്നു. കേരളത്തിലെ നദികളുടെ വലുപ്പത്തില്‍ ആറാംസ്ഥാനത്ത് നില്‍ക്കുന്ന കടലുണ്ടിപ്പുഴയും ഏറെ മലിനമായിക്കൊണ്ടിരിക്കയാണ്.
മലപ്പുറം ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളില്‍ ഒന്നാണ് കടലുണ്ടിപ്പുഴ. ചേരക്കൊമ്പന്‍ മലനിരകളില്‍ കരുവാരക്കുണ്ടിന് സമീപത്തുനിന്ന് ഉത്ഭവിക്കുന്ന കരിമ്പുഴയും എരട്ടക്കൊമ്പന്‍ മലനിരകളില്‍ തിരുവിഴാംകുന്നില്‍നിന്ന് ഉത്ഭവിക്കുന്ന വെള്ളിയാറും ചേര്‍ന്നതാണ് 120 കിലോമീറ്റര്‍ നീളമുള്ള കടലുണ്ടിപ്പുഴ. കടലുണ്ടിപ്പുഴ അറബിക്കടലില്‍ പതിക്കുന്നത് കടലുണ്ടിയിലാണ്. ഇത് മലിനമാക്കുന്നതോടെ നശിച്ചുകൊണ്ടിരിക്കുന്നത് കടലുണ്ടി പക്ഷിസങ്കേതവും.
നവംബര്‍മുതല്‍ ഏപ്രില്‍വരെയുള്ള സമയത്ത് സൈബീരിയ അടക്കം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അറുപത്തിനാലിനങ്ങളിലുള്ള പക്ഷികളാണ് ഇവിടെയെത്തുന്നത്. സമീപകാലത്ത് പക്ഷികളുടെ വരവ് കുറഞ്ഞുകൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.  ഒരു പ്രജനനകാലത്തിനുവേണ്ടിയാണ്  ആയിരക്കണക്കിന് കിലോമീറ്റര്‍ പറന്ന് ഇവിടെ പക്ഷികള്‍ എത്തുന്നത്. പുഴ മലിനമാകുന്നതോടെ ഇവയുടെ ആവാസവ്യവസ്ഥക്ക് കോട്ടംതട്ടും. ....

കോണ്‍ഗ്രസ് യുവ എം.എല്‍.എമാര്‍ വേങ്ങരയില്‍ .....



വേങ്ങര : വേങ്ങരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാരുമെത്തുന്നു. ഇവര്‍ക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ചുമതല നല്‍കിയതായി ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, കെ.പി.സി.സി. സെക്രട്ടറിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ കെ.പി. അബ്ദുല്‍ മജീദ് എന്നിവര്‍ അറിയിച്ചു. കെ.എസ്. ശബരിനാഥ് (എ.ആര്‍. നഗര്‍), വി.പി. സജീന്ദ്രന്‍ (കണ്ണമംഗലം), റോജി എം. ജോണ്‍ (ഊരകം), സണ്ണി ജോസഫ് (വേങ്ങര), എല്‍ദോസ് കുന്നത്തുള്ളി (പറപ്പൂര്‍), അനില്‍ അക്കര (ഒതുക്കുങ്ങല്‍) എന്നീ എം. എല്‍.എമാര്‍ക്കാണ് ചുമതലയുള്ളത്.....

വേങ്ങര തിരഞ്ഞെടുപ്പ്: നിലപാട് അബ്ദുനാസര്‍ മദനി പ്രഖ്യാപിക്കും -പി.ഡി.പി


വേങ്ങര തിരഞ്ഞെടുപ്പ്: നിലപാട് അബ്ദുനാസര്‍ മദനി പ്രഖ്യാപിക്കും -പി.ഡി.പി ..
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിനിലപാട് ചെയര്‍മാന്‍ പ്രഖ്യാപിക്കുമെന്ന് പി.ഡി.പി. ജില്ലാകമ്മിറ്റി പറഞ്ഞു. വേങ്ങര വ്യാപാരഭവനില്‍ച്ചേര്‍ന്ന വേങ്ങര നിയോജകമണ്ഡലം കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സംസ്ഥാന ജനറല്‍സെക്രട്ടറി നിസാര്‍ മേത്തര്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാനസെക്രട്ടറി യൂസഫ് പാന്ത്ര അധ്യക്ഷനായി. നൗഷാദ് തിക്കോടി, വേലായുധന്‍ വെന്നിയൂര്‍, സക്കീര്‍ പരപ്പനങ്ങാടി, സലാം മൂന്നിയൂര്‍, ശശി പൂവന്‍ചിന, കെ.സി. അബൂബക്കര്‍, അനീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു......

സര്‍ക്കാര്‍ അഴിമതിക്ക് കുടപിടിക്കുന്നു -കുമ്മനം




വേങ്ങര: തോമസ്ചാണ്ടിയുടെ അഴിമതി മൂടിവെക്കുകവഴി എല്‍.ഡി.എഫ്. സര്‍ക്കാര്‍ അഴിമതിക്ക് കുടപിടിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കായലും വയലും നികത്തിയും മാത്തൂര്‍ ദേവസംഭൂമി കൈയേറിയും ചാണ്ടി നടത്തുന്ന അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് പിണറായി. മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ നിയമം, ഉജ്വല പദ്ധതി തുടങ്ങിയ ജനക്ഷേമ പദ്ധതികളോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, ജെ.എസ്.എസ്. സംസ്ഥാന ജനറല്‍സെക്രട്ടറി രാജന്‍ബാബു, വി.വി. രാജേന്ദ്രന്‍, പി. സുരേഷ്ബാബു, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, എന്‍. ശിവരാജന്‍, കെ. പ്രേമന്‍, രവി തേലത്ത്, എ. സുബ്രഹ്മണ്യന്‍, മഠത്തില്‍ രവി എന്നിവര്‍ പ്രസംഗിച്ചു.

ഗതാഗതം നിയന്ത്രിക്കാന്‍ ട്രോമാകെയറും ...




ചെമ്മാട്: ഗതാഗതക്കുരുക്ക് രൂക്ഷമായ ചെമ്മാട്ട് പോലീസിനെ സഹായിക്കാന്‍ ഇനി ട്രോമാകെയര്‍ പ്രവര്‍ത്തകരും സേവനത്തിനുണ്ടാകും. ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് പോലീസുകാരും ഹോംഗാര്‍ഡും ഇല്ലാത്തത് ഏറെ ദുരിതം തീര്‍ത്തിരുന്നു. എസ്.ഐ. വിശ്വനാഥന്‍ കാരയിലിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് സ്റ്റേഷന് കീഴിലെ ട്രോമാകെയര്‍ യൂണിറ്റ് സേവനത്തിനിറങ്ങിയിരിക്കുന്നത്. ചെമ്മാട്ടെ പ്രധാന ജങ്ഷനുകളില്‍ പത്തുപേരാണ് ശനിയാഴ്ച ഗതാഗത നിയന്ത്രണത്തിനെത്തിയത്. മമ്പുറം നേര്‍ച്ചയോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകരെ സേവനത്തിറക്കുമെന്ന് ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു


എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
വേങ്ങര: ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ജലീല്‍ നീലാമ്പ്ര മുഖ്യ രക്ഷാധികാരിയായി 313 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി വി ടി ഇക്‌റാമുല്‍ഹഖ്, എ കെ അബ്ദുല്‍മജീദ്, അഡ്വ. സാദിഖ് നടുത്തൊടി, ടി എം ഷൗക്കത്ത്, എ കെ സൈതലവിഹാജി, എം പി മുസ്തഫ, കൃഷ്ണന്‍ എരഞ്ഞിക്കല്‍ (രക്ഷാധികാരികള്‍), അരീക്കന്‍ ബീരാന്‍കുട്ടി (ചെയര്‍മാന്‍), കല്ലന്‍ അബൂബക്കര്‍ (വൈസ് ചെയര്‍മാന്‍), എം അബ്ദുല്‍ബാരി(ജനറല്‍ കണ്‍വീനര്‍), പി എം ഷെരീഖാന്‍ (കണ്‍വീനര്‍), എം മുസ്തഫ(ഖജാന്‍ജി), വിവിധ വകുപ്പുകളുടെ കോ-ഓഡിനേറ്റര്‍മാരായി കെ ബീരാന്‍കുട്ടി, എം ജലീല്‍, ഇ കെ നാസര്‍, എം ഖമറുദ്ദീന്‍, നൗഷാദ് ചുള്ളിയന്‍, കെ എം മുസ്തഫ, ടി നൗഷാദ്, കെ പി എ വഹാബ്, കെ ഷാജഹാന്‍, വി എം ബഷീര്‍, കെ എം ഹനീഫ, മജീദ് ചുള്ളിയന്‍, എം റഫീഖ്, പി കെ അബൂബക്കര്‍, കെ ഹനീഫ, എം എഫ് ഫുആദ്, എം ഇക്‌റാം, കെ കെ മുസ്തഫ, സി പി എ റഹീം, പി ആരിഫ മുസ്തഫ, പി സൈനബ കരീം, സി പി ഷരീഫ റഹീം, പി മുസ്തഫ, നാസര്‍ കോറാടന്‍, കെ കോയ എന്നിവരെയും തിരഞ്ഞെടുത്തു.

22 September 2017

വേങ്ങരയിലേത് സർക്കാരിനെതിരെയുള്ള വിധിയെയുത്താവും :ഉമ്മൻ ചാണ്ടി



വങ്ങര: പൊതുജനങ്ങളുടെ താത്പര്യംമറന്ന് പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിനെതിരേയുള്ള വിധിയെഴുത്താവും വേങ്ങര ഉപതിരഞ്ഞെടുപ്പിലുണ്ടാവുകയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

വേങ്ങര എ.ആര്‍. നഗറില്‍ യു.ഡി.എഫ്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. റോഡുകളെല്ലാം തകര്‍ന്നു. ആരോഗ്യരംഗം കുത്തഴിഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗം കലുഷിതമായി. പുതിയ ഒരു പദ്ധതിപോലും തുടങ്ങിയിട്ടില്ല.

ആകെ ഉണ്ടായത് ബാറുകള്‍ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് കാടേങ്ങല്‍ അസീസ് ഹാജി അധ്യക്ഷതവഹിച്ചു. ആര്യാടന്‍ മുഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, എന്‍. പ്രേമചന്ദ്രന്‍, അനൂപ്‌ജേക്കബ്, എ.പി. അനില്‍കുമാര്‍, സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍, പി. ഉബൈദുള്ള, വി.വി. പ്രകാശ്, യു.എ. ലത്തീഫ്, കെ.പി. അബ്ദുള്‍മജീദ്, ഡോ. എം. ഹരിപ്രിയ, മനോജ്, ഇ. മുഹമ്മദ് കുഞ്ഞി, ടി.കെ. മൊയ്തീന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.....

പത്രിക നല്കിയത് 14പേർ


വേങ്ങര: പത്രിക നൽകിയത്
മലപ്പുറം: ഒക്ടോബര്‍ 11-ന് നടക്കുന്ന വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് 14 പേര്‍. അഞ്ചുപേര്‍ ഡെമ്മികളാണ്. പത്രികാ സമര്‍പ്പണത്തിനുള്ള സമയം വെള്ളിയാഴ്ചയാണ് അവസാനിച്ചത്. കെ.എന്‍.എ. ഖാദര്‍ (യു.ഡി.എഫ്.), പി.പി. ബഷീര്‍ (എല്‍.ഡി.എഫ്.), കെ. ജനചന്ദ്രന്‍ (എന്‍.ഡി.എ.) എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍. ഖാദറിന് വിമതനും പത്രിക നല്‍കിയിട്ടുണ്ട്. എസ്.ടി.യു. മുന്‍ ജില്ലാ പ്രസിഡന്റും അഭിഭാഷകനുമായ കറുമണ്ണില്‍ ഹംസയാണ് അവസാനദിവസം സ്വതന്ത്രനായി പത്രിക നല്‍കിയത്. കെ.സി. നസീര്‍ (എസ്.ഡി.പി.ഐ.), ശ്രീനിവാസ് (സ്വാഭിമാന്‍ പാര്‍ട്ടി), ശിവദാസന്‍ (ശിവസേന), എം.വി. ഇബ്രാഹീം (ഇന്ത്യന്‍ ഗാന്ധിയന്‍പാര്‍ട്ടി), കെ. പത്മരാജന്‍ (സ്വത.) എന്നിവരും രംഗത്തുണ്ട്. കഴിഞ്ഞതവണ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. അബ്ദുല്‍ ഹഖ് (മുസ്ലിംലീഗ്), അലവിക്കുട്ടി (എല്‍.ഡി.എഫ്.), സുബ്രഹ്മണ്യന്‍ (ബി.ജെ.പി.), അബ്ദുല്‍ മജീദ് (എസ്.ഡി.പി.ഐ.), ശിവപ്രസാദ് (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി) എന്നിവരാണ് ഡെമ്മി സ്ഥാനാര്‍ത്ഥികള്‍. 25-ന് സൂക്ഷ്മപരിശോധന നടക്കും. 27വരെ പത്രിക പിന്‍വലിക്കാം. ഒക്‌ബോടര്‍ 15-ന് വോട്ടെണ്ണും. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

വനിതാ സ്ഥാനാര്‍ഥിയില്ല
മലപ്പുറം: പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കിടെ നടക്കുന്ന വേങ്ങര തിരഞ്ഞെടുപ്പില്‍ പേരിനുപോലും വനിതാ സ്ഥാനാര്‍ഥിയില്ല. മൂന്ന് മുന്നണികളോ ചെറുകക്ഷികളോ വനിതകളെ മത്സരിപ്പിക്കുന്നില്ല. വേങ്ങ

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������