പറപ്പൂര്‍ : പറപ്പൂര്‍ പഞ്ചായത്തിലെ എസ്.സി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സൈക്കിൾ വിതരണം ചെയ്തു . മുൻ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി അദ്ദ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ബഷീർ മാസ്റ്റർ കാലടി വിതരണോദ്ഘാതനം നിര്‍വഹിച്ചു. ഇംപ്ലിമെന്‍റ് ഒാഫീസര്‍ അനിൽ കുമാർ മാസ്റ്റർ വിഷയാവതരണം നടത്തി.പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ നന്ദി പറഞു.
06 February 2018
സൈക്കിൾ വിതരണം ചെയ്തു
പറപ്പൂര്‍ : പറപ്പൂര്‍ പഞ്ചായത്തിലെ എസ്.സി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സൈക്കിൾ വിതരണം ചെയ്തു . മുൻ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി അദ്ദ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ബഷീർ മാസ്റ്റർ കാലടി വിതരണോദ്ഘാതനം നിര്‍വഹിച്ചു. ഇംപ്ലിമെന്‍റ് ഒാഫീസര്‍ അനിൽ കുമാർ മാസ്റ്റർ വിഷയാവതരണം നടത്തി.പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ നന്ദി പറഞു.
05 February 2018
നിങ്ങളുടെയടുത്ത് കാവുണ്ടോ? എങ്കില്‍ വിവരമറിയിക്കണേ...
വേങ്ങര: നാട്ടില്‍ എവിടെയെങ്കിലും കാവുണ്ടോ? എങ്കില്‍ അക്കാര്യം ജൈവവൈവിധ്യബോര്‍ഡിനെ അറിയിക്കണം. ജീവജാലങ്ങളുടെ കലവറയായ കാവുകളെ സംരക്ഷിക്കാനുള്ള പരിപാടിയുടെ ഭാഗമായാണ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കാവുകളുടെ വിവരശേഖരണം നടത്തുന്നത്. സംസ്ഥാനതലത്തില്‍ വിവരശേഖരണം നടന്നുകൊണ്ടിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ കാവുകളുടെ വിവരങ്ങള്‍ താഴെപറയുന്ന നമ്പറുകളിലോ, ജില്ലാ കോ -ഓര്‍ഡിനേറ്ററുടെ മേല്‍വിലാസത്തില്‍ തപാല്‍മാര്‍ഗമോ അറിയിക്കാം. കാവിന്റെ പേര്, ഗ്രാമപ്പഞ്ചായത്ത് അഥവാ നഗരസഭയുടെ പേര്, ഉടമസ്ഥാവകാശം, ജീവജാലങ്ങള്‍, കാവിനോടനുബന്ധിച്ചുള്ള കുളങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് അറിയിക്കേണ്ടത്. വിവരങ്ങള്‍ അയക്കേണ്ട വിലാസം: പ്രൊഫ. ആര്‍.വി. ഇബ്രാഹിം, ആര്‍.വി. ഹൗസ്, ഫാറൂഖ് കോളേജ് പി.ഒ., കോഴിക്കോട്, പിന്‍കോഡ് - 673 632. ഫോണ്‍: 9496716385, 9995625130, 8129398231
വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടില്‍ നിന്ന് വേങ്ങരക്ക് 30 ലക്ഷം തുക ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന്
വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടില്‍ നിന്ന് വേങ്ങരക്ക് 30 ലക്ഷം
തുക ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന്
വേങ്ങര:(www.vengaralive.com) വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടില്‍നിന്ന് വേങ്ങര മണ്ഡലത്തിലെ റോഡുകള്‍ നന്നാക്കാന്‍ 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എല്‍.എ കെ.എന്‍.എ. ഖാദറിന്റെ ഓഫീസ് അറിയിച്ചു. വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ ചേറ്റിപ്പുറം-പാക്കടപുറായ റോഡ് അഞ്ചുലക്ഷം, കൂരിയാട് മാര്‍ക്കറ്റ്-പനമ്പുഴ റോഡ് രണ്ടുലക്ഷം, കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ മുതുവില്‍കുണ്ട്-മുതു റോഡ് അഞ്ച് ലക്ഷം, ഒതുക്കുങ്ങല്‍ ഗ്രാമപ്പഞ്ചായത്തിലെ മുസ്ലിയാരങ്ങാടി-അത്തിക്കോട് റോഡ് അഞ്ച് ലക്ഷം എന്നിങ്ങനെ വകയിരുത്തി. എ.ആര്‍.നഗര്‍ ഗ്രാമപ്പഞ്ചായത്തിലെ ചെണ്ടപുറായ-ആസാദ് നഗര്‍ റോഡ് മൂന്ന് ലക്ഷം, ചെണ്ടപുറായ-പുകയൂര്‍ ചാന്തുരുത്തി റോഡ് രണ്ട് ലക്ഷം, പറപ്പൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മാട്ടണപ്പാട്-കമ്പളച്ചാട് റോഡ് മൂന്ന് ലക്ഷം, കുരിക്കള്‍ ബസാര്‍-കല്ലന്‍ങ്ങാട്ട് വളപ്പ് റോഡ് രണ്ട് ലക്ഷം, ഊരകം ഗ്രാമപ്പഞ്ചായത്തിലെ പുല്ലഞ്ചാല്‍ റോഡ് അഞ്ചുലക്ഷം എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
പെട്രോൾ, ഡീസൽ വില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് പെട്രോൾ പമ്പ് ഉപരോധം
പെട്രോൾ, ഡീസൽ വില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് പെട്രോൾ പമ്പ് ഉപരോധം
വേങ്ങര : പെട്രോൾ, ഡീസൽ വില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്റ് കമ്മിറ്റിയുടെ നിർദേശപ്രകാരം 100 പമ്പുകൾ ഉപരോധിക്കുനതി ന്റെ ഭാഗമായി വേങ്ങര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പെട്രോൾ പമ്പ് ഉപരോധം യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി ഉൽഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് അസീസ് അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പൂച്ചോങ്ങൽ TK റാഫി സലാം ഷാക്കിർ ഹാരിസ് അർജുൻ നവാസ് റംഷി എന്നിവർ സംസാരിച്ചു
SYS സാന്ത്വന വാരം തെരുവിന്റെറ മക്കൾക്ക് പൊതിച്ചോറ്
SYS സാന്ത്വന വാരം Feb: I - 7
തെരുവിന്റെറ മക്കൾക്ക് പൊതിച്ചോറ്
SYS വേങ്ങര സോൺ പൊതിച്ചോർ വിതരണം മുസ്ലിം ജമാഅത്ത് ജില്ലാ വൈ: പ്രസി: P അബ്ദുഹാജി ഉദ്ഘാടനം ചെയ്തു.ജീവിതത്തിന്റെറ
രണ്ടറ്റം മുട്ടിക്കാൻ വേണ്ടി പൊരി വൈലിൽ കഷ്ടപ്പെടുന്ന തെരുവ് കച്ചവടക്കാർ, പെരിപ്പുകുത്തികൾ.പ്ലാസ്റ്റിക് മാലിന്യം പെറുക്കി വിറ്റ് ജീവിക്കുന്നവർ, അന്തർ, നിർധന ഡ്രൈവർമാർ ആയൂർവേദ ആശുപത്രി രോഗി പരിസരത്തുള്ളവർ എന്നിവർക്ക് പൊതിച്ചോറ് നൽകി
SYS സോൺ സിക്രട്ടറി P അബ്ദു ഉമാനിയ്യ: സി ക്ര:അലവിക്കുട്ടി ഊരകം
ക്ഷേമകാര്യ വകുപ്പ് പ്രസി: മുഹമ്മദ് മുസ്തഫ സഖാഫി നേതൃത്വം നൽകി
തെരുവിന്റെറ മക്കൾക്ക് പൊതിച്ചോറ്
SYS വേങ്ങര സോൺ പൊതിച്ചോർ വിതരണം മുസ്ലിം ജമാഅത്ത് ജില്ലാ വൈ: പ്രസി: P അബ്ദുഹാജി ഉദ്ഘാടനം ചെയ്തു.ജീവിതത്തിന്റെറ
രണ്ടറ്റം മുട്ടിക്കാൻ വേണ്ടി പൊരി വൈലിൽ കഷ്ടപ്പെടുന്ന തെരുവ് കച്ചവടക്കാർ, പെരിപ്പുകുത്തികൾ.പ്ലാസ്റ്റിക് മാലിന്യം പെറുക്കി വിറ്റ് ജീവിക്കുന്നവർ, അന്തർ, നിർധന ഡ്രൈവർമാർ ആയൂർവേദ ആശുപത്രി രോഗി പരിസരത്തുള്ളവർ എന്നിവർക്ക് പൊതിച്ചോറ് നൽകി
SYS സോൺ സിക്രട്ടറി P അബ്ദു ഉമാനിയ്യ: സി ക്ര:അലവിക്കുട്ടി ഊരകം
ക്ഷേമകാര്യ വകുപ്പ് പ്രസി: മുഹമ്മദ് മുസ്തഫ സഖാഫി നേതൃത്വം നൽകി
04 February 2018
ക്യാന്‍സര്‍ ദിനത്തില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധ മൈക്ക്
ക്യാന്‍സര്‍ ദിനത്തില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധ മൈക്ക്
മലപ്പുറം: ക്യാന്‍സര്‍ ചികിത്സാ രംഗത്ത് മലബാറിന് തന്നെ ആശ്വാസമാകാന്‍ ഐക്യ ജനാധിപത്യ മുന്നണി കൊണ്ടുവന്ന മലപ്പുറം കാന്‍സര്‍ സെന്റര്‍ ഉപേക്ഷിക്കാനുള്ള ഇടതു പക്ഷ സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിനെതിരെ മുസ്്ലിം യൂത്ത്ലീഗ് കമ്മിറ്റി ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് സമര ദിനമായി ആചരിച്ചു. ജില്ലയില്‍ നൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ മൈക്ക് സ്ഥാപിച്ചു. ഇടതു പക്ഷ സര്‍ക്കാറിന്റെ മലപ്പുറം ജില്ലാ വിരുദ്ധ സമീപനമായാണ് ക്യാന്‍സര്‍ സെന്റർ ഇല്ലാതെയാകുന്നു. ഇതിനെതിരെ പൊതു ജനങ്ങള്‍ക്ക് പ്രതികരിക്കാനാണ് പഞ്ചായത്ത് തലങ്ങളില്‍ മൈക്ക് സ്ഥാപിച്ചത്. സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ മൈക്കിലൂടെ പ്രതികരിച്ചു. വേങ്ങരയിൽ ഷെരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. ഹാരിസ് മാളിയേക്കൽ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞാലൻ കുട്ടി,ഫത്താഹ് മൂഹിക്കൽ,ഹംസ പുല്ലൻ പലവൻ,MK സൈനുദ്ധീൻ,Ak സെലീം,തുടങ്ങി ധാരാളം പേർ പ്രസംഗിച്ചു.
ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ വ്യക്തമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലക്ക് ക്യാന്‍സര്‍ സെന്റര്‍ അനുവദിച്ചത്. അതിനായി ഒരു കോടി പത്ത് ലക്ഷം പ്രാഥമിക നടപടികള്‍ക്കായി അനുവദിക്കുകയും പാണക്കാട് വ്യവസായ യൂണിറ്റ് ഇന്‍കെലില്‍ 25 ഏക്കര്‍ ഭൂമി കണ്ടെത്തി പ്രോജക്ട്് ഓഫീസ് പ്രവര്‍ത്തനവും ക്യാന്‍സര്‍ സെന്ററിന് തറക്കല്ലിടല്‍ പ്രവര്‍ത്തനവും നടത്തി. ശേഷം വന്ന ഇടത് മുന്നണി ക്യാന്‍സര്‍ സെന്റര്‍ ഇല്ലാതെയാക്കാനുള്ള തീരുമാനം മലപ്പുറം വികസന വിരോധം മാത്രമാണ്. അല്ലെങ്കില്‍ സെന്റര്‍ നിര്‍ത്തലാക്കാന്‍ പുതിയ പഠന റിപ്പോര്‍ട്ടുകളുണ്ടാകണം അതുണ്ടായിട്ടുമില്ല. ലോക ക്യാന്‍സര്‍ ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രതികരിക്കാനാണ് പ്രതിഷേധ മൈക്ക് സ്ഥാപിച്ചത്.
മലപ്പുറം: ക്യാന്‍സര്‍ ചികിത്സാ രംഗത്ത് മലബാറിന് തന്നെ ആശ്വാസമാകാന്‍ ഐക്യ ജനാധിപത്യ മുന്നണി കൊണ്ടുവന്ന മലപ്പുറം കാന്‍സര്‍ സെന്റര്‍ ഉപേക്ഷിക്കാനുള്ള ഇടതു പക്ഷ സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിനെതിരെ മുസ്്ലിം യൂത്ത്ലീഗ് കമ്മിറ്റി ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് സമര ദിനമായി ആചരിച്ചു. ജില്ലയില്‍ നൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ മൈക്ക് സ്ഥാപിച്ചു. ഇടതു പക്ഷ സര്‍ക്കാറിന്റെ മലപ്പുറം ജില്ലാ വിരുദ്ധ സമീപനമായാണ് ക്യാന്‍സര്‍ സെന്റർ ഇല്ലാതെയാകുന്നു. ഇതിനെതിരെ പൊതു ജനങ്ങള്‍ക്ക് പ്രതികരിക്കാനാണ് പഞ്ചായത്ത് തലങ്ങളില്‍ മൈക്ക് സ്ഥാപിച്ചത്. സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ മൈക്കിലൂടെ പ്രതികരിച്ചു. വേങ്ങരയിൽ ഷെരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. ഹാരിസ് മാളിയേക്കൽ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞാലൻ കുട്ടി,ഫത്താഹ് മൂഹിക്കൽ,ഹംസ പുല്ലൻ പലവൻ,MK സൈനുദ്ധീൻ,Ak സെലീം,തുടങ്ങി ധാരാളം പേർ പ്രസംഗിച്ചു.
ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ വ്യക്തമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലക്ക് ക്യാന്‍സര്‍ സെന്റര്‍ അനുവദിച്ചത്. അതിനായി ഒരു കോടി പത്ത് ലക്ഷം പ്രാഥമിക നടപടികള്‍ക്കായി അനുവദിക്കുകയും പാണക്കാട് വ്യവസായ യൂണിറ്റ് ഇന്‍കെലില്‍ 25 ഏക്കര്‍ ഭൂമി കണ്ടെത്തി പ്രോജക്ട്് ഓഫീസ് പ്രവര്‍ത്തനവും ക്യാന്‍സര്‍ സെന്ററിന് തറക്കല്ലിടല്‍ പ്രവര്‍ത്തനവും നടത്തി. ശേഷം വന്ന ഇടത് മുന്നണി ക്യാന്‍സര്‍ സെന്റര്‍ ഇല്ലാതെയാക്കാനുള്ള തീരുമാനം മലപ്പുറം വികസന വിരോധം മാത്രമാണ്. അല്ലെങ്കില്‍ സെന്റര്‍ നിര്‍ത്തലാക്കാന്‍ പുതിയ പഠന റിപ്പോര്‍ട്ടുകളുണ്ടാകണം അതുണ്ടായിട്ടുമില്ല. ലോക ക്യാന്‍സര്‍ ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രതികരിക്കാനാണ് പ്രതിഷേധ മൈക്ക് സ്ഥാപിച്ചത്.
ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു
ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു
വേങ്ങര : ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു.കണ്ണമംഗലം അച്ചനമ്പലം
മാണിതൊടിക മുഹമ്മദിന്റെ മകന്‍
ഇബ്രാഹിം (27) ആണ് മരണപ്പെട്ടത്.ജിദ്ദയിലെ തൂവലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. നാട്ടിലെക്ക് മടങ്ങാനിരിക്കെയാണ് മരണപ്പെട്ടത്. നാട്ടിലും വിദേശത്തും സജീവ സുന്നീ സംഘടനാ പ്രവര്‍ത്തകനായിരുന്നു.
മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കും
ഉമ്മ: ഇത്തീമു
ഭാര്യ: സിബില നര്‍ഗീസ്
സഹോദരങ്ങള്‍: മുഹ് യദ്ധീന്‍, റാബിഹ സല്‍മത്ത്, ഹാജറ.
വേങ്ങര : ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു.കണ്ണമംഗലം അച്ചനമ്പലം
മാണിതൊടിക മുഹമ്മദിന്റെ മകന്‍
ഇബ്രാഹിം (27) ആണ് മരണപ്പെട്ടത്.ജിദ്ദയിലെ തൂവലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. നാട്ടിലെക്ക് മടങ്ങാനിരിക്കെയാണ് മരണപ്പെട്ടത്. നാട്ടിലും വിദേശത്തും സജീവ സുന്നീ സംഘടനാ പ്രവര്‍ത്തകനായിരുന്നു.
മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കും
ഉമ്മ: ഇത്തീമു
ഭാര്യ: സിബില നര്‍ഗീസ്
സഹോദരങ്ങള്‍: മുഹ് യദ്ധീന്‍, റാബിഹ സല്‍മത്ത്, ഹാജറ.
വേങ്ങരയില്‍ കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു ലോറിയും കത്തി നശിച്ചു
വേങ്ങരയില്‍ കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു ലോറിയും കത്തി നശിച്ചു
വേങ്ങര: വേങ്ങര മൃഗാശുപത്രിക്ക് സമീപം പഞ്ചായത്ത് ഇന്‍സിലേറിറ്റിനടുത്ത് അലക്ഷ്യമായി കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ലേലത്തിനു വെച്ച പഞ്ചായത്തിന്റെലോറിയും ഭാഗികമായി കത്തി നശിച്ചു.നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തമൊഴിവാക്കി -തി പടര്‍ന്ന പ്രദേശത്ത് സാമൂഹ്യാരോഗ്യ കേന്ദ്രം, മൃഗാശുപത്രി, ബ്ലോക്ക് ഓഫീസ്, കാര്‍ഷിക വിപണന കേ ന്ദ്രം, പകല്‍ വീട് തുടങ്ങി നിരവധി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. .പഞ്ചായത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നതിനായി സ്ഥാപിച്ച പ്രവര്‍ത്തനരഹിതമായ
ഇന്‍സിലേറ്ററിന് സമീപത്ത് വാരിവലിച്ചിട്ട മാലിന്യ കൂമ്പാരത്തിന് ഇന്നലെ പകല്‍ പതിനൊന്ന് മണിയോടെയാണ് തീ പടരാന്‍ തുടങ്ങിയത്. ഓടിക്കൂടിയ നാട്ടുകാരുടെ കഠിന പരിശ്രമമാണ് വന്‍ ദുരന്ത മൊഴിവാക്കിയത്.മലപ്പുറത്ത് നിന്നെത്തിയ അഗ്‌നിശമന സേനയും ചേര്‍ന്നാണ് തീയണച്ചത്.
വേങ്ങര: വേങ്ങര മൃഗാശുപത്രിക്ക് സമീപം പഞ്ചായത്ത് ഇന്‍സിലേറിറ്റിനടുത്ത് അലക്ഷ്യമായി കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ലേലത്തിനു വെച്ച പഞ്ചായത്തിന്റെലോറിയും ഭാഗികമായി കത്തി നശിച്ചു.നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തമൊഴിവാക്കി -തി പടര്‍ന്ന പ്രദേശത്ത് സാമൂഹ്യാരോഗ്യ കേന്ദ്രം, മൃഗാശുപത്രി, ബ്ലോക്ക് ഓഫീസ്, കാര്‍ഷിക വിപണന കേ ന്ദ്രം, പകല്‍ വീട് തുടങ്ങി നിരവധി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. .പഞ്ചായത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നതിനായി സ്ഥാപിച്ച പ്രവര്‍ത്തനരഹിതമായ
ഇന്‍സിലേറ്ററിന് സമീപത്ത് വാരിവലിച്ചിട്ട മാലിന്യ കൂമ്പാരത്തിന് ഇന്നലെ പകല്‍ പതിനൊന്ന് മണിയോടെയാണ് തീ പടരാന്‍ തുടങ്ങിയത്. ഓടിക്കൂടിയ നാട്ടുകാരുടെ കഠിന പരിശ്രമമാണ് വന്‍ ദുരന്ത മൊഴിവാക്കിയത്.മലപ്പുറത്ത് നിന്നെത്തിയ അഗ്‌നിശമന സേനയും ചേര്‍ന്നാണ് തീയണച്ചത്.
03 February 2018
ഭിക്ഷാടന മാഫിയക്കെതിരെ ബോധവത്‌കരണം
ഭിക്ഷാടന മാഫിയക്കെതിരെ ബോധവത്‌കരണം
വേങ്ങര: (www.vengaralive.com)ഇരിങ്ങല്ലുര്‍ അമ്പലമാട് ഫെയ്‌മസ് ആട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബും അമ്പലമാട് വായനശാലയും വേങ്ങര പോലീസും ചേര്‍ന്ന് ഭിക്ഷാടന മാഫിയക്കെതിരെ ബോധവത്‌കരണ വാരാചരണം സംഘടിപ്പിച്ചു. വേങ്ങര ഗ്രേഡ് എസ്.ഐ സി.ജി സലീഷ് ഉദ്‌ഘാടനം ചെയ്‌തു. ലഘുലേഖ വിതരണം, ബോധവത്‌കരണം, സ്‌ക്വാഡ് വര്‍ക്ക് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുക. കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കുമായി പ്രത്യേക നിര്‍ദ്ദേശങ്ങളാണ് നല്‍കുക. കുട്ടികളോട് അപരിചിതരുടെ വാഹനങ്ങളില്‍ യാത്ര ചെയ്യരുത്, അത്തരത്തിലുള്ളവര്‍ നല്‍കുന്ന മിഠായി, പാനീയങ്ങള്‍ കഴിക്കരുത് തുടങ്ങി അഞ്ചു പ്രധാന നിര്‍ദേശങ്ങളും സ്‌ത്രീകള്‍ പാലിക്കേണ്ട പ്രധാന കാര്യങ്ങളും സുചിപ്പിക്കുന്നതാണ് ലഘുലേഖ. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം.കെ.സൈനുദ്ദീന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. തുടര്‍ന്ന് ബസ്‌റ്റാന്റിലും പരിസരങ്ങളിലുമായി വിതരണം നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
വലിയോറപ്പാടത്ത് കൊയ്ത്തുത്സവം
വലിയോറപ്പാടത്ത് കൊയ്ത്തുത്സവം
വേങ്ങര: (www.vengaralive.com)വലിയോറ പാടശേഖരത്തിലെ കൊയ്‌തുത്സവം ഗ്രാമോത്സവമായി. മൂട്ടപ്പറമ്പന്‍ ബാവയുടേതടക്കം നൂറ് ഏക്കറിലെ വിളവെടുപ്പ് സ്‌ത്രീകളും കുട്ടികളുമടക്കം വലിയ ജനക്കൂട്ടം ഉത്സവഛായ പകര്‍ന്ന അന്തരീക്ഷത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ചെള്ളി അഹമ്മദ്, കുഞ്ഞിക്കുട്ടന്‍, വി.കെ.പുച്ചി, എം.പി കുഞ്ഞിമുഹമ്മദ്, എം.കുഞ്ഞിക്കോയ, പി.കെ.അലവിക്കുട്ടി, വി.കെ.ഹസ്സന്‍ ബാവ ,ഒ.പി.അബ്‌ദുറഹിമാന്‍ കുട്ടി, നാടിക്കുട്ടി, കരിമ്പില്‍ അയമുട്ടി, എ.കെ അബു ഹാജി, എന്നീ കര്‍ഷകരാണ് കൃഷിയിറക്കിയത്. ആയിരത്തൊമ്പത് സിയോന്‍ വിത്താണിവിടെ നട്ടത്. നല്ല വിളവ് ലഭിച്ചതായും ഇത്തവണത്തെ കൃഷി ആദായകരമാണെന്നും കര്‍ഷകര്‍ പറഞ്ഞു. നാടിച്ചി, വള്ളി, കാര്‍ത്യായിനി, എന്നിവരുടെ നേതൃത്വത്തില്‍ കൊയ്‌തുപാട്ടുമായാണ് കൊയ്‌തു തുടങ്ങിയത്. പൊതു പ്രവര്‍ത്തകരും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ക്ലബ്ബ്, യുവജന സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു. കൃഷിയും കൊയ്‌തും പരമ്പരാഗത രീതികളും പഠിക്കാനായി വലിയോറ ഈസ്‌റ്റ് എ.എം.യു.പി.സ്‌കൂള്‍ നാലാംതരം വിദ്യാര്‍ഥികള്‍ അധ്യാപകരുമൊത്ത് എത്തിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്‌ദുള്‍ ഹഖ്, പി.കെ.അസ്ലു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലന്‍കുട്ടി, വൈസ് പ്രസിഡന്റ് കെ.കദീജാബി, കൃഷി ഓഫീസര്‍ എം.നജീബ്, പഞ്ചായത്ത് സിക്രട്ടറി എസ്.ശിവകുമാര്‍, കൃഷി.അസിസ്‌റ്റന്റ് പി.വിക്രമന്‍ പിള്ള, പാടശേഖര സമിതി ഭാരവാഹികളായ ചെള്ളി ബാവ, തൂമ്പില്‍ പുച്ചി, പള്ളിയാളി ഹംസ എന്നിവരും പങ്കെടുത്തു.
30 January 2018
എഴുത്ത് ലോട്ടറി പരിശോധന: നാലുപേര്‍ അറസ്റ്റില്‍ ..
എഴുത്ത് ലോട്ടറി പരിശോധന: നാലുപേര്‍ അറസ്റ്റില്‍ ..
വേങ്ങര: (www.vengaralive.com)നാലുലോട്ടറി കടകളില്‍ മൂന്നക്ക എഴുത്തുലോട്ടറി വിറ്റിരുന്നതായി വേങ്ങര പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. അനധികൃതലോട്ടറി വില്പനനടത്തിയതിന് നാലുപേരെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. കച്ചേരിപ്പടി എമ്പയര്‍ ലക്കി സെന്റര്‍, വേങ്ങര അങ്ങാടിയിലുള്ള ഫ്രന്‍ഡ്‌സ് ലോട്ടറി, ധനശ്രീ ലോട്ടറി, എമ്പയര്‍ ലോട്ടറി എന്നിവിടങ്ങളിലാണ് മൂന്നക്ക എഴുത്ത് ലോട്ടറിവില്പന കണ്ടെത്തിയത്. നെയ്യാറ്റിന്‍കര ശിവപ്രസാദ് (37), കോട്ടയം ഇലവുങ്കല്‍ അബ്ദുല്‍ ഖാദര്‍(50), പാറയില്‍ അറമുഖന്‍ (55), ഇരിങ്ങല്ലൂര്‍ ഒളിയഞ്ചേരി വിഗ്നേഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു നാലുകടകളിലും ഒരേസമയം പരിശോധനനടത്തിയത്. ഇവരില്‍നിന്ന് 21340 രൂപയും വില്പന നടത്തിയ രേഖകളും പിടികൂടി. എസ്.ഐ. സംഗീത് പുനത്തില്‍, ഷിബിലാല്‍, സജിര്‍, ഷിജു, രഞ്ജിത്, സതീശന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
www.vengaralive.com
വേങ്ങര: (www.vengaralive.com)നാലുലോട്ടറി കടകളില്‍ മൂന്നക്ക എഴുത്തുലോട്ടറി വിറ്റിരുന്നതായി വേങ്ങര പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. അനധികൃതലോട്ടറി വില്പനനടത്തിയതിന് നാലുപേരെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. കച്ചേരിപ്പടി എമ്പയര്‍ ലക്കി സെന്റര്‍, വേങ്ങര അങ്ങാടിയിലുള്ള ഫ്രന്‍ഡ്‌സ് ലോട്ടറി, ധനശ്രീ ലോട്ടറി, എമ്പയര്‍ ലോട്ടറി എന്നിവിടങ്ങളിലാണ് മൂന്നക്ക എഴുത്ത് ലോട്ടറിവില്പന കണ്ടെത്തിയത്. നെയ്യാറ്റിന്‍കര ശിവപ്രസാദ് (37), കോട്ടയം ഇലവുങ്കല്‍ അബ്ദുല്‍ ഖാദര്‍(50), പാറയില്‍ അറമുഖന്‍ (55), ഇരിങ്ങല്ലൂര്‍ ഒളിയഞ്ചേരി വിഗ്നേഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു നാലുകടകളിലും ഒരേസമയം പരിശോധനനടത്തിയത്. ഇവരില്‍നിന്ന് 21340 രൂപയും വില്പന നടത്തിയ രേഖകളും പിടികൂടി. എസ്.ഐ. സംഗീത് പുനത്തില്‍, ഷിബിലാല്‍, സജിര്‍, ഷിജു, രഞ്ജിത്, സതീശന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
www.vengaralive.com
പീഡനം: അധ്യാപകന് ഏഴുവര്‍ഷം തടവ്
പീഡനം: അധ്യാപകന് ഏഴുവര്‍ഷം തടവ്
വേങ്ങര: പീഡനക്കേസില്‍ അധ്യാപകനെ കോടതി പോക്‌സൊ നിയമപ്രകാരം ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചു. വേങ്ങര ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തിലെ അറബി അധ്യാപകനായിരുന്ന കണ്ണമംഗലം കിളിനക്കോട് പുത്തന്‍പള്ളിയാളിത്തൊടി യു.പി. മുഹമ്മദ് (46)നെയാണ് കോടതി ശിക്ഷിച്ചത്. അഞ്ചുവര്‍ഷംമുമ്പ് വിദ്യാലയത്തിലെ ഒരുകൂട്ടം പെണ്‍കുട്ടികളുടെ പരാതിപ്രകാരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷിക്കുകയും ഇവരുടെ പരാതിയില്‍ പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയുമായിരുന്നു.
www.vengaralive.com
വേങ്ങര: പീഡനക്കേസില്‍ അധ്യാപകനെ കോടതി പോക്‌സൊ നിയമപ്രകാരം ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചു. വേങ്ങര ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തിലെ അറബി അധ്യാപകനായിരുന്ന കണ്ണമംഗലം കിളിനക്കോട് പുത്തന്‍പള്ളിയാളിത്തൊടി യു.പി. മുഹമ്മദ് (46)നെയാണ് കോടതി ശിക്ഷിച്ചത്. അഞ്ചുവര്‍ഷംമുമ്പ് വിദ്യാലയത്തിലെ ഒരുകൂട്ടം പെണ്‍കുട്ടികളുടെ പരാതിപ്രകാരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷിക്കുകയും ഇവരുടെ പരാതിയില്‍ പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയുമായിരുന്നു.
www.vengaralive.com
29 January 2018
അത്യാധുനിക മോഡലിള്ള ജൈവ കൃഷിയുമായി അവനി കർഷക കൂട്ടായ്മ
അത്യാധുനിക മോഡലിള്ള ജൈവ കൃഷിയുമായി അവനി കർഷക കൂട്ടായ്മ
എ ആർ നഗർ പഞ്ചായത്തിലെ "അവനി ഗ്രൂപ്പിന്റെ "കൃഷി വിപുലീകരണാർത്ഥം മറ്റു പഞ്ചായത്തിലേക്കും വ്യാപിപ്പിക്കുന്നു.അതിന്റെ ആദ്യപടിയെന്നോണം കണ്ണമംഗലം പഞ്ചായത്തിലെ 18-ആം വാർഡിലുള്ള Pk കുഞ്ഞാലൻ കുട്ടി ഹാജിയുടെ ഉടമസ്ഥയിലുള്ള ബംഗളങ്ങാട് പാടത്തിൽ (വള്ളിൽ )അത്യാധുനിക മോഡലിൽ ജൈവ കൃഷിക്ക് തുടക്കം കുറിച്ചു..
29-1-2018 ഇന്ന് രാവിലെ 9 മണിക്ക് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് AP സരോജിനി തൈ നടൽ ഉദ്ഘാടനം ചെയ്തു .. കണ്ണമംഗലം വാർഡ് മെമ്പർ ബേബി ചാലിൽ അടക്കമുള്ള ജനപ്രതിനിധികളും കൃഷി ഓഫീസിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു....
www.vengaralive.com
എ ആർ നഗർ പഞ്ചായത്തിലെ "അവനി ഗ്രൂപ്പിന്റെ "കൃഷി വിപുലീകരണാർത്ഥം മറ്റു പഞ്ചായത്തിലേക്കും വ്യാപിപ്പിക്കുന്നു.അതിന്റെ ആദ്യപടിയെന്നോണം കണ്ണമംഗലം പഞ്ചായത്തിലെ 18-ആം വാർഡിലുള്ള Pk കുഞ്ഞാലൻ കുട്ടി ഹാജിയുടെ ഉടമസ്ഥയിലുള്ള ബംഗളങ്ങാട് പാടത്തിൽ (വള്ളിൽ )അത്യാധുനിക മോഡലിൽ ജൈവ കൃഷിക്ക് തുടക്കം കുറിച്ചു..
29-1-2018 ഇന്ന് രാവിലെ 9 മണിക്ക് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് AP സരോജിനി തൈ നടൽ ഉദ്ഘാടനം ചെയ്തു .. കണ്ണമംഗലം വാർഡ് മെമ്പർ ബേബി ചാലിൽ അടക്കമുള്ള ജനപ്രതിനിധികളും കൃഷി ഓഫീസിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു....
www.vengaralive.com
28 January 2018
സർവ്വീസിൽ നിന്നും വിരമിക്കുന്ന ഇരിങ്ങല്ലൂർ ഈസ്റ്റ് AMLP സ്‌കൂൾ പ്രധാനാധ്യാപകൻ ശ്രീ എ.കെ മുഹമ്മദ് മാസ്റ്റർക്കുള്ള ഗുരുദക്ഷിണയായി മാറി 'പൊതു വിദ്യാലയങ്ങളും മാനവികതയും' എന്ന വിഷയത്തിലുന്നിയ വിദ്യാഭ്യാസ സദസ്സ്
സർവ്വീസിൽ നിന്നും വിരമിക്കുന്ന ഇരിങ്ങല്ലൂർ ഈസ്റ്റ് AMLP സ്‌കൂൾ പ്രധാനാധ്യാപകൻ ശ്രീ എ.കെ മുഹമ്മദ് മാസ്റ്റർക്കുള്ള ഗുരുദക്ഷിണയായി മാറി 'പൊതു വിദ്യാലയങ്ങളും മാനവികതയും' എന്ന വിഷയത്തിലുന്നിയ വിദ്യാഭ്യാസ സദസ്സ്
വേങ്ങര : എല്ലാ പ്രവർത്തനങ്ങളുടേയും കേന്ദ്രം
ജാതി, മത, വർഗ, വർണ, ലിംഗ വ്യത്യാസങ്ങളല്ല
മനുഷ്യനാണ്, മനുഷത്വമാണ് എന്ന ചിന്തയാണ് മാനവികത ......... മാനവികതയുടെ വിത്തുമുളപ്പിക്കൻ പറ്റിയ ഇടം പൊതു വിദ്യാലയങ്ങളും ,,,,,
സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ശ്രീ എ.കെ മുഹമ്മദ് മാസ്റ്റർക്കുള്ള ഗുരുദക്ഷിണയായി മാറി 'പൊതു വിദ്യാലയങ്ങളും മാനവികതയും' എന്ന വിഷയത്തിലുന്നിയ വിദ്യാഭ്യാസ സദസ്സ് ......പ്രശസ്ത കവി വീരാൻ കുട്ടി ,
പ്രമുഖ ശാസ്ത്ര ,സാഹിത്യ,സാംസ്കാരിക പ്രവർത്തകൻ ഡോ.സന്തോഷ് വള്ളിക്കാട് എന്നിവർ ഈ വിഷയത്തിൽ സംസാരിച്ചു.. വേങ്ങര ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീമതി ഭാവന .വി .ആർ പ്രതികരിച്ചു... പി ടി എ പ്രസിഡന്റ് ശ്രീ എം.ഷാഹുൽ ഹമീദ് ആധ്യക്ഷം വഹിച്ച യോഗം പറപ്പൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിoഗ് കമ്മറ്റി ചെയർമാൻ ശ്രീ അബ്ദുൾ റഹീം T K ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഹമീദ് , K K ആനന്ദൻ മാസ്റ്റർ , അഷ്റഫ് കപ്പൂർ ,അബ്ദുറസാഖ് AK ,സഫ് വാൻ AP , തുടങ്ങിയവർ നേതൃത്വം നൽകി .അലക്സ് തോമസ് സ്വാഗതവും അബ്ദുസമദ് Ak നന്ദിയും പറഞ്ഞു: .
ദ്യുദിന വ്യക്തിത്വ വികസന ക്യാമ്പ് ആരംഭിച്ചു
ദ്യുദിന വ്യക്തിത്വ വികസന ക്യാമ്പ് ആരംഭിച്ചു
കുറ്റൂർ നോർത്ത് :- ഹൈസ്കൂൾ ഹയർ സെക്കന്ററി തലങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽപെടുന്ന വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വം വികസനം ലക്ഷ്യം വെച് കൊണ്ട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന 'പാസ്‌വേഡ്' പദ്ധതി കെ.എം.എച്ച്.എസ്.എസ് സ്കൂളിൽ ആരംഭിച്ചു. തങ്ങളിൽ അന്തർലീനമായ കഴിവുകൾ കണ്ടെത്തി അഭിരുചികൾ മനസ്സിലാക്കി ഉപരിപഠന മേഖലയിലെ സാധ്യതകൾകൂടി കണക്കിലെടുത്തു കരിയർ ഏതാണെന്ന് നിശ്ചയിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സ്കൂൾ ക്യാമ്പ് കോർഡിനേറ്റർ അസ്‌ലം.കെ.പി.എം സ്വാഗതം പറഞ്ഞു.
സ്കൂൾ പി ടി എ പ്രസിഡന്റ് കെ.കെ മൊയ്‌തീൻ കുട്ടി അധ്യക്ഷത വഹിച്ചു.അഡ്വക്കേറ്റ് കെ.എൻ.എ ഖാദർ (എം.എൽ. എ) ഉൽഘാടനം ചെയ്തു.
വേങ്ങര മൈനോരിറ്റി കോചിംഗ് സെന്റർ പ്രിൻസിപ്പാൾ പ്രൊഫ. മമ്മദ്.പി മുഖ്യ പ്രഭാഷണം ചെയ്തു.യൂസഫ് കരുമ്പിൽ(സ്കൂൾ പ്രിൻസിപ്പൽ),അസീസ്,ഹസൻ ആലുങ്ങൽ,അബ്ദു റഹിമാൻ(സംസ്ഥാന ഹജ്ജ് കമ്മറ്റി സെക്രട്ടറി),വിജയൻ കണ്ടമ്പത്ത് എന്നിവർ
ആശംസകൾ അറിയിച്ചു. സംഗീത ടീച്ചർ നന്ദി അറിയിച്ചു.
ആദ്യ ദിനം മോട്ടിവേഷൻ ആന്റ് ഗോൾ സെറ്റിഗ് എന്ന വിഷയത്തിൽ ഷാഹിദ്, കരിയർ ഗൈഡൻസ് എന്ന വിഷയത്തിനു അബ്ദുൽ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
രണ്ടാം ദിനം പേഴ്സണാലിറ്റി ടവലെപ്മെന്റ് , ലീഡർഷിപ് ആന്റ് ടൈം മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടക്കുന്നത് ആയിരിക്ക്കും.
കുറ്റൂർ നോർത്ത് :- ഹൈസ്കൂൾ ഹയർ സെക്കന്ററി തലങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽപെടുന്ന വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വം വികസനം ലക്ഷ്യം വെച് കൊണ്ട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന 'പാസ്‌വേഡ്' പദ്ധതി കെ.എം.എച്ച്.എസ്.എസ് സ്കൂളിൽ ആരംഭിച്ചു. തങ്ങളിൽ അന്തർലീനമായ കഴിവുകൾ കണ്ടെത്തി അഭിരുചികൾ മനസ്സിലാക്കി ഉപരിപഠന മേഖലയിലെ സാധ്യതകൾകൂടി കണക്കിലെടുത്തു കരിയർ ഏതാണെന്ന് നിശ്ചയിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സ്കൂൾ ക്യാമ്പ് കോർഡിനേറ്റർ അസ്‌ലം.കെ.പി.എം സ്വാഗതം പറഞ്ഞു.
സ്കൂൾ പി ടി എ പ്രസിഡന്റ് കെ.കെ മൊയ്‌തീൻ കുട്ടി അധ്യക്ഷത വഹിച്ചു.അഡ്വക്കേറ്റ് കെ.എൻ.എ ഖാദർ (എം.എൽ. എ) ഉൽഘാടനം ചെയ്തു.
വേങ്ങര മൈനോരിറ്റി കോചിംഗ് സെന്റർ പ്രിൻസിപ്പാൾ പ്രൊഫ. മമ്മദ്.പി മുഖ്യ പ്രഭാഷണം ചെയ്തു.യൂസഫ് കരുമ്പിൽ(സ്കൂൾ പ്രിൻസിപ്പൽ),അസീസ്,ഹസൻ ആലുങ്ങൽ,അബ്ദു റഹിമാൻ(സംസ്ഥാന ഹജ്ജ് കമ്മറ്റി സെക്രട്ടറി),വിജയൻ കണ്ടമ്പത്ത് എന്നിവർ
ആശംസകൾ അറിയിച്ചു. സംഗീത ടീച്ചർ നന്ദി അറിയിച്ചു.
ആദ്യ ദിനം മോട്ടിവേഷൻ ആന്റ് ഗോൾ സെറ്റിഗ് എന്ന വിഷയത്തിൽ ഷാഹിദ്, കരിയർ ഗൈഡൻസ് എന്ന വിഷയത്തിനു അബ്ദുൽ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
രണ്ടാം ദിനം പേഴ്സണാലിറ്റി ടവലെപ്മെന്റ് , ലീഡർഷിപ് ആന്റ് ടൈം മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടക്കുന്നത് ആയിരിക്ക്കും.
25 January 2018
ചേറൂർ ഹയർസെക്കന്ററി സ്കൂളിൽ യാത്രയയപ്പും വാർഷികാഘോഷവും 27 ന്
ചേറൂർ ഹയർസെക്കന്ററി സ്കൂളിൽ യാത്രയയപ്പും വാർഷികാഘോഷവും 27 ന്
ചേറൂർ ഹയർസെക്കന്ററി സ്കൂളിൽ യാത്രയയപ്പും വാർഷികാഘോഷവും 27 ന്
വേങ്ങര: 1983ൽ ആരംഭിച്ച ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസിൽ ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും,വാർഷികാഘോഷവും 27 ന് ശനിയാഴ്ച്ച രാവിലെ 10.30 ന് സ്കൂൾ അങ്കണത്ത് നടക്കും. സ്കൂൾ ഹെഡ്മാസ്റ്റർ കെ.ജി.അനിൽകുമാർ അടക്കമുള്ള അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകും.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.മുഖ്യാതിഥിയായിരിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന യാത്രയയപ്പ് സമ്മേളനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.പി.ഉബൈദുല്ല എം.എൽ .എ, കെ.എൻ.എ.ഖാദർ എം.എൽ.എ.എന്നിവർ പങ്കെടുക്കും. വാർഷിക ആഘോഷ ഭാഗമായി ഫുട്ബോൾ ഫെസ്റ്റ്, ടാലന്റ് ക്വിസ്, ഭക്ഷ്യമേള, നിർധനരായ രണ്ട് കുട്ടികൾ ക്ക് വീട് നൽകൽ, കിടപ്പിലായ രോഗി കൾക്ക് ധനസഹായം ,ആരോഗ്യ ബോധവൽക്കരണം, മോട്ടിവേഷൻ ക്ലാസുകൾ, ഇഫക്ടീവ് പാരന്റിങ്ങ് ,ജൈവ വൈവിധ്യവൽക്കരണം, പരിസര ശുചീകരണം, പാലിയേറ്റീവ് കെയർ, ട്രാഫിക്ക് ബോധവൽക്കരണം, 35 ക്ലാസ് മുറികൾ ഹൈ-ടെക്ക്, സയൻസ് ലാബ്, സി.സി.ടി.വി.സ്ഥാപിക്കൽ, എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. വൈകീട്ട് 7ന് വിവിധ കലാപരിപാടികൾ, മിമിക്സ് പരേഡ്, പൂർവ്വ വിദ്യാർത്ഥി സംഗമം എന്നിവ നടക്കും. പത്ര സമ്മേളനത്തിൽ മാനേജർ കെ.ബീരാൻ കുട്ടി മാസ്റ്റർ, പ്രിൻസിപ്പാൾ കാപ്പൻ ഗഫൂർ, ഹെഡ് മാസ്റ്റർ അനിൽ കുമാർ, സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ മജീദ്, ചാക്കിരി ദാവൂദ്, സി. കുട്ട്യാലി, എം.ഉസ്മാൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
പ്രേംനസീറിന്റെ 29-ചരമവാർഷികവും സൂപ്പർ ഹിറ്റ് ചിത്രമായ അന്തപ്പുരത്തിന്റെ പ്രദർശനവും 28ന് വേങ്ങരയിൽ
പ്രേംനസീറിന്റെ 29-ചരമവാർഷികവും സൂപ്പർ ഹിറ്റ് ചിത്രമായ അന്തപ്പുരത്തിന്റെ പ്രദർശനവും 28ന് വേങ്ങരയിൽ
വേങ്ങര: നിത്യഹരിത നായകനും മലയാള സിനിമ നടമായിരുന്ന പ്രേംനസീറിന്റെ 29-ചരമവാർഷികവും സൂപ്പർ ഹിറ്റ് ചിത്രമായ അന്തപ്പുരത്തിന്റെ പ്രദർശനവും 28ന് വേങ്ങര വ്യാപാരഭവനിൽ വച്ച് നടക്കുമെന്ന് മ്യൂസിക് ലവോഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.നടൻമാമുക്കോയ ഉദ്ഘാടന ഠ ചെയ്യും നൗഷാദ് അരീക്കോട് പ്രഭാഷണം നടത്തുo ' പി.പി മീരാൻ, നൗഷാദ് വടക്കൻ, ടി.കെ.ശ്രീകുമാർ ,ഇ കെ.മജീദ് എന്നിവർ പങ്കെടുത്തു
വേങ്ങര: നിത്യഹരിത നായകനും മലയാള സിനിമ നടമായിരുന്ന പ്രേംനസീറിന്റെ 29-ചരമവാർഷികവും സൂപ്പർ ഹിറ്റ് ചിത്രമായ അന്തപ്പുരത്തിന്റെ പ്രദർശനവും 28ന് വേങ്ങര വ്യാപാരഭവനിൽ വച്ച് നടക്കുമെന്ന് മ്യൂസിക് ലവോഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.നടൻമാമുക്കോയ ഉദ്ഘാടന ഠ ചെയ്യും നൗഷാദ് അരീക്കോട് പ്രഭാഷണം നടത്തുo ' പി.പി മീരാൻ, നൗഷാദ് വടക്കൻ, ടി.കെ.ശ്രീകുമാർ ,ഇ കെ.മജീദ് എന്നിവർ പങ്കെടുത്തു
23 January 2018
വേങ്ങരയിൽ പണിമുടക്കിന് ഹർത്തലിന്റെ പ്രദീതി
വേങ്ങരയിൽ പണിമുടക്കിന് ഹർത്തലിന്റെ പ്രദീതി
വേങ്ങര : ഇന്ധനവിലയിൽ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച വാഹന പണിമുടക്ക് ആരംഭിച്ചു. ഓട്ടോ, ടാക്സി, സ്വകാര്യബസ്, ലോറി, ടാങ്കര്‍ ലോറി സര്‍വീസുകള്‍ക്കൊപ്പം കെഎസ്‌ആര്‍ടിസി ബസുകളും പണിമുടക്കിൽ പങ്കുചേരുന്നു. വേങ്ങരയിൽ ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നില്ല . വാഹനങ്ങൾ ഇല്ലാത്തതിനാൽ ചുരുക്കം ചില സ്ഥാപനങ്ങൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്ത് .മെഡിക്കൽ ഷോപ്പുകളും ചില ഹോട്ടലുകളും പതിവുപോലെ പ്രവർത്തിക്കുന്നുണ്ട് .സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെകിലും ഹാജർ നില വളരെ കുറവാണ് .രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. പാല്‍, പത്രം,ആംബുലന്‍സ്, ആശുപത്രി തുടങ്ങിയവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, എച്ച്‌എംഎസ്, എസ്ടിയു, ജനതാ ട്രേഡ് യൂണിയന്‍, ടിയുസിഐ, കെടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്, ലോറി, ടാങ്കര്‍, ഡ്രൈവിങ് സ്കൂള്‍, വര്‍ക്ഷോപ്, സ്പെയര്‍ പാര്‍ട്സ് ഡീലേഴ്സ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലുടമ സംഘടനകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട് .
വേങ്ങര : ഇന്ധനവിലയിൽ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച വാഹന പണിമുടക്ക് ആരംഭിച്ചു. ഓട്ടോ, ടാക്സി, സ്വകാര്യബസ്, ലോറി, ടാങ്കര്‍ ലോറി സര്‍വീസുകള്‍ക്കൊപ്പം കെഎസ്‌ആര്‍ടിസി ബസുകളും പണിമുടക്കിൽ പങ്കുചേരുന്നു. വേങ്ങരയിൽ ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നില്ല . വാഹനങ്ങൾ ഇല്ലാത്തതിനാൽ ചുരുക്കം ചില സ്ഥാപനങ്ങൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്ത് .മെഡിക്കൽ ഷോപ്പുകളും ചില ഹോട്ടലുകളും പതിവുപോലെ പ്രവർത്തിക്കുന്നുണ്ട് .സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെകിലും ഹാജർ നില വളരെ കുറവാണ് .രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. പാല്‍, പത്രം,ആംബുലന്‍സ്, ആശുപത്രി തുടങ്ങിയവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, എച്ച്‌എംഎസ്, എസ്ടിയു, ജനതാ ട്രേഡ് യൂണിയന്‍, ടിയുസിഐ, കെടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്, ലോറി, ടാങ്കര്‍, ഡ്രൈവിങ് സ്കൂള്‍, വര്‍ക്ഷോപ്, സ്പെയര്‍ പാര്‍ട്സ് ഡീലേഴ്സ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലുടമ സംഘടനകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട് .
മനുഷ്യജാലിക സന്ദേശ യാത്ര ആരംഭിച്ചു
മനുഷ്യജാലിക സന്ദേശ യാത്ര ആരംഭിച്ചു.
രാഷ്ട്ര രക്ഷക്ക് സൗഹൃഗത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26 ന് (റിപ്പബ്ലിക്ക് ദിനത്തില്‍) വേങ്ങരയില്‍ നനക്കുന്ന മനുഷ്യജാലികയുടെ ഭാഗമായി വിവിധ ക്യാമ്പസുകളും വിത്യസ്ഥ മത വിഭാഗങ്ങളുടെ ദേവാലയങ്ങളും പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
ഊരകം പൂളാപ്പീസ് അല്‍ഫോണ്‍സ ചര്‍ച്ചിലെ ഫാദര്‍ ജോസഫ് പാലക്കാട്ടിനും പുത്തന്‍പീടിക മടത്തില്‍കുളങ്ങര അയ്യപ്പസ്വാമി ക്ഷേത്രം കമ്മറ്റി ഭാരവാഹി അര്‍മുഖന്‍ എന്നിവര്‍ക്ക് ജാലിക സന്ദേശം് തങ്ങള്‍ കൈമാറി. ഹസ്ബുള്ള ബദ്‌രി, എം.എ ജലീല്‍ ചാലില്‍കുണ്ട്. മുജീബുറഹ്മാന്‍ ബാഖവി, ഹസീബ് ഓടക്കല്‍, മുസ്തഫ എം.ടി, പൂക്കുത്ത് മുഹമ്മദ്, ശംസുദ്ദീന്‍ പുത്തന്‍പീടിക, എന്‍.എം സ്വാദിഖ് കോട്ടുമല, ഹസ്സന്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.
ചെയര്‍മാന്‍ / കണ്‍വീനര്‍
സ്വാഗതസംഘം
9847294515
രാഷ്ട്ര രക്ഷക്ക് സൗഹൃഗത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26 ന് (റിപ്പബ്ലിക്ക് ദിനത്തില്‍) വേങ്ങരയില്‍ നനക്കുന്ന മനുഷ്യജാലികയുടെ ഭാഗമായി വിവിധ ക്യാമ്പസുകളും വിത്യസ്ഥ മത വിഭാഗങ്ങളുടെ ദേവാലയങ്ങളും പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
ഊരകം പൂളാപ്പീസ് അല്‍ഫോണ്‍സ ചര്‍ച്ചിലെ ഫാദര്‍ ജോസഫ് പാലക്കാട്ടിനും പുത്തന്‍പീടിക മടത്തില്‍കുളങ്ങര അയ്യപ്പസ്വാമി ക്ഷേത്രം കമ്മറ്റി ഭാരവാഹി അര്‍മുഖന്‍ എന്നിവര്‍ക്ക് ജാലിക സന്ദേശം് തങ്ങള്‍ കൈമാറി. ഹസ്ബുള്ള ബദ്‌രി, എം.എ ജലീല്‍ ചാലില്‍കുണ്ട്. മുജീബുറഹ്മാന്‍ ബാഖവി, ഹസീബ് ഓടക്കല്‍, മുസ്തഫ എം.ടി, പൂക്കുത്ത് മുഹമ്മദ്, ശംസുദ്ദീന്‍ പുത്തന്‍പീടിക, എന്‍.എം സ്വാദിഖ് കോട്ടുമല, ഹസ്സന്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.
ചെയര്‍മാന്‍ / കണ്‍വീനര്‍
സ്വാഗതസംഘം
9847294515
കോൺഗ്രസ്സ് സായാന്ഹ ധർണ വേങ്ങരയിൽ
കോൺഗ്രസ്സ് സായാന്ഹ ധർണ വേങ്ങരയിൽ
വേങ്ങര : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർ ഭരണ ത്തിനും പെട്രോൾ വില വർധന; കേരളത്തിലെ CPM ന്റെ അക്രമ രാഷ്ട്രീയം എന്നിവക്കെ തിരെ വേങ്ങര ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിലും ധർണയിലും നൂറു കണക്കിനു കോൺ ഗ്രസ് പ്രവർത്തകർ പങ്കെടുത്തു. ധർണ ഡോ: ഹരിപ്രിയ (DCC ജന: സിക്രട്ടറി) ഉദ്ഘാടനം ചെയ്തു. പി.എ.ചെറീത്. PK സിദ്ധീഖ് 'വി.എ. മൊയ്തീൻ ഹാജി, Mt അസൈനാർ ഫൈസൽ, എ കുഞ്ഞിപ്പ .തുടങ്ങിയവർ പ്രസംഗിച്ചു.K മജീദ് മാസ്റ്റർ സ്വാഗതവും ശിവരാമൻ നന്ദിയും പറഞ്ഞു. ധർണക്കു മുമ്പ് നടന്ന പ്രതിഷേധ പ്രകടനത്തിന് CT മൊയ്തീൻ, പാലമoത്തിൽ ആലസൻകുട്ടി. Vpc കുഞ്ഞിമുഹമ്മദാജി, PK കുഞ്ഞിൻ ഹാജി. K രാധാകൃഷ്ണൻ ,TV രാജഗോപാൽ, പുള്ളാട്ട ' സലീം മാസ്റ്റർ, കെ.ഗംഗാധരൻ ' എം.എ. അസീസ് നേതൃത്വം നൽകി
എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക വേങ്ങരയില്‍
വിഡിയോ 👉https://youtu.be/TkkRa9mrrQg
എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക വേങ്ങരയില്‍
വേങ്ങര : രാഷ്ട്ര രക്ഷക്ക് സൗഹൃഗത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26 ന് (റിപ്പബ്ലിക്ക് ദിനത്തില്‍) എസ്.കെ.എസ്.എസ്.എഫ് ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിവരാറുള്ള മനുഷ്യ ജാലിക വേങ്ങരയില്‍ വെച്ച് നടക്കും.
വര്‍ഗീയ ധ്രൂവീകരണ ഫാസിസ ചിന്ദാഗതിക്കാര്‍ രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും നശിപ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ മനുഷ്യജാലിക ഓരോവര്‍ഷവും കൂടുതല്‍ പ്രസക്തമായികൊണ്ടിരിക്കുകയാണ്. മത രാഷ്ട്രീയ ചിന്ദാഗതികള്‍ക്കപ്പുറം ഈ രാജ്യത്തിന്റെ നല്ല ഭാവിക്ക് വേണ്ടി സൗഹാര്‍ദ്ധത്തെ ഉയര്‍ത്തിപ്പിടിക്കണം എന്ന സന്ദേശമാണ് എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയിലൂടെ രാജ്യത്തിന് നല്‍കുന്നത്. പരിപാടിയില്‍ സാമൂഹ്യ മത രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
ജനുവരി 26 ന് രാവിലെ 8.30 ന് ജാലിക നഗരിയില്‍ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാതാക ഉയര്‍ത്തും. ഉച്ചക്ക് 3 മണിക്ക് നടക്കുന്ന മര്‍ഹും ഉസ്താദ് പി.പി മുഹമ്മദ് ഫൈസി ഖബര്‍ സിയാറത്തിന് ഒ.കെ കുഞ്ഞിമാനു മുസ്ലിയാര്‍ നേതൃത്വം നല്‍കും. 4 മണിക്ക് കുറ്റാളൂര്‍ ബദ്‌രിയ്യ കോളേജ് പരിസരത്ത് നിന്നും റാലി ആരംഭിക്കും. ജില്ലയിലെ 16 മേഖലകളില്‍ നിന്നായി വിഖായ വളണ്ടിയര്‍മാരും ത്വലബ, കാമ്പസ് പ്രവര്‍ത്തകരും റാലിയില്‍ അണിനിരക്കും
വൈകുന്നേരം 5 മണിക്ക് വേങ്ങര താഴെ അങ്ങാടിയില്‍ നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണംന്തളി അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയില്‍ സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ഭോതി സൗഹാര്‍ദ്ധ പ്രതിനിധിയായി പങ്കെടുക്കും. ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നിര്‍വ്വഹിക്കും. ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, എ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.
വൈകുന്നേരം 7 മണിക്ക് മതേതര ഇന്ത്യ മണ്ണുംമനസ്സും എന്ന പ്രമേയത്തില്‍ സാംസ്‌കാരിക സമ്മേളനം നടക്കും. സയ്യിദ് മുഈനിദ്ദീന്‍ ജിഫ്‌രി തങ്ങളുടെ അധ്യക്ഷതയില്‍ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി, അഡ്വ. ഫൈസല്‍ ബാബു, ആര്‍.പി റോഹില്‍ നാഥ്, എ ശിവദാസന്‍, ഇബ്രാഹീം ഖലീല്‍ ഹുദവി തളങ്കര തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.
മനുഷ്യ ജാലികയുടെ ഭാഗമായി 23, 24 തിയ്യതികളില്‍ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വിത്യസ്ത മത വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച് ബന്ധപ്പെട്ടവര്‍ക്ക് മനുഷ്യജാലിയുടെ സന്ദേശം കൈമാറുന്നതിന് വേണ്ടി സൗഹൃദ സന്ദേശ യാത്രയും വിവിധ കാമ്പസ് സന്ദര്‍ശനവും നടക്കും.
ചെയര്‍മാന്‍ / കണ്‍വീനര്‍
സ്വാഗതസംഘം
9847529081
പത്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍
1 പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ 2 എം.എ ജലീല്‍ ചാലില്‍കുണ്ട്
3 റഹീം മുസ്‌ലിയാര്‍ 4 ഹസീബ് ഓടക്കല്‍
5 മുഹമ്മദ് മുസ്തഫ എം.ടി 6 നിയാസ് വാഫി
വിഡിയോ 👉 https://youtu.be/TkkRa9mrrQg
എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക വേങ്ങരയില്‍
വേങ്ങര : രാഷ്ട്ര രക്ഷക്ക് സൗഹൃഗത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26 ന് (റിപ്പബ്ലിക്ക് ദിനത്തില്‍) എസ്.കെ.എസ്.എസ്.എഫ് ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിവരാറുള്ള മനുഷ്യ ജാലിക വേങ്ങരയില്‍ വെച്ച് നടക്കും.
വര്‍ഗീയ ധ്രൂവീകരണ ഫാസിസ ചിന്ദാഗതിക്കാര്‍ രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും നശിപ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ മനുഷ്യജാലിക ഓരോവര്‍ഷവും കൂടുതല്‍ പ്രസക്തമായികൊണ്ടിരിക്കുകയാണ്. മത രാഷ്ട്രീയ ചിന്ദാഗതികള്‍ക്കപ്പുറം ഈ രാജ്യത്തിന്റെ നല്ല ഭാവിക്ക് വേണ്ടി സൗഹാര്‍ദ്ധത്തെ ഉയര്‍ത്തിപ്പിടിക്കണം എന്ന സന്ദേശമാണ് എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയിലൂടെ രാജ്യത്തിന് നല്‍കുന്നത്. പരിപാടിയില്‍ സാമൂഹ്യ മത രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
ജനുവരി 26 ന് രാവിലെ 8.30 ന് ജാലിക നഗരിയില്‍ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാതാക ഉയര്‍ത്തും. ഉച്ചക്ക് 3 മണിക്ക് നടക്കുന്ന മര്‍ഹും ഉസ്താദ് പി.പി മുഹമ്മദ് ഫൈസി ഖബര്‍ സിയാറത്തിന് ഒ.കെ കുഞ്ഞിമാനു മുസ്ലിയാര്‍ നേതൃത്വം നല്‍കും. 4 മണിക്ക് കുറ്റാളൂര്‍ ബദ്‌രിയ്യ കോളേജ് പരിസരത്ത് നിന്നും റാലി ആരംഭിക്കും. ജില്ലയിലെ 16 മേഖലകളില്‍ നിന്നായി വിഖായ വളണ്ടിയര്‍മാരും ത്വലബ, കാമ്പസ് പ്രവര്‍ത്തകരും റാലിയില്‍ അണിനിരക്കും
വൈകുന്നേരം 5 മണിക്ക് വേങ്ങര താഴെ അങ്ങാടിയില്‍ നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണംന്തളി അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയില്‍ സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ഭോതി സൗഹാര്‍ദ്ധ പ്രതിനിധിയായി പങ്കെടുക്കും. ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നിര്‍വ്വഹിക്കും. ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, എ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.
വൈകുന്നേരം 7 മണിക്ക് മതേതര ഇന്ത്യ മണ്ണുംമനസ്സും എന്ന പ്രമേയത്തില്‍ സാംസ്‌കാരിക സമ്മേളനം നടക്കും. സയ്യിദ് മുഈനിദ്ദീന്‍ ജിഫ്‌രി തങ്ങളുടെ അധ്യക്ഷതയില്‍ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി, അഡ്വ. ഫൈസല്‍ ബാബു, ആര്‍.പി റോഹില്‍ നാഥ്, എ ശിവദാസന്‍, ഇബ്രാഹീം ഖലീല്‍ ഹുദവി തളങ്കര തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.
മനുഷ്യ ജാലികയുടെ ഭാഗമായി 23, 24 തിയ്യതികളില്‍ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വിത്യസ്ത മത വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച് ബന്ധപ്പെട്ടവര്‍ക്ക് മനുഷ്യജാലിയുടെ സന്ദേശം കൈമാറുന്നതിന് വേണ്ടി സൗഹൃദ സന്ദേശ യാത്രയും വിവിധ കാമ്പസ് സന്ദര്‍ശനവും നടക്കും.
ചെയര്‍മാന്‍ / കണ്‍വീനര്‍
സ്വാഗതസംഘം
9847529081
പത്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍
1 പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ 2 എം.എ ജലീല്‍ ചാലില്‍കുണ്ട്
3 റഹീം മുസ്‌ലിയാര്‍ 4 ഹസീബ് ഓടക്കല്‍
5 മുഹമ്മദ് മുസ്തഫ എം.ടി 6 നിയാസ് വാഫി
വിഡിയോ 👉 https://youtu.be/TkkRa9mrrQg
22 January 2018
നാളെ യു.ഡി.എഫ്. മലപ്പുറത്ത് പ്രഖ്യാപിച്ച ജില്ലാ ഹർത്താൽ പെരിന്തൽമണ്ണ താലൂക്ക് ഹർത്താലാക്കി മാറ്റി
നാളെ യു.ഡി.എഫ്. മലപ്പുറത്ത് പ്രഖ്യാപിച്ച ജില്ലാ ഹർത്താൽ പെരിന്തൽമണ്ണ താലൂക്ക് ഹർത്താലാക്കി മാറ്റി
മലപ്പുറം:പെരിന്തൽമണ്ണയിൽ മുസ്‍ലിം ലീഗിന്റെ നിയോജക മണ്ഡലം ഒാഫിസ് എസ്എഫ്ഐക്കാർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചു ചൊവ്വാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ പെരിന്തൽമണ്ണ താലൂക്കിൽ ഹർത്താൽ നടത്തുമെന്നു യുഡിഎഫ് അറിയിച്ചു. നേരത്തെ, മലപ്പുറം ജില്ലയിൽ ഹർത്താൽ എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ അഭ്യർഥന മാനിച്ചു ഹർത്താൽ പെരിന്തൽമണ്ണ താലൂക്കിൽ മാത്രമായി ചുരുക്കിയതായി യുഡിഎഫ് ജില്ലാനേതൃത്വം അറിയിച്ചു. എസ്എഫ്ഐ – മുസ്‍ലിം ലീഗ് സംഘർഷത്തെ തുടർന്നാണു ലീഗ് ഓഫിസ് തകർത്തത്. സംഭവത്തിൽ പ്രതിഷേധിച്ചു ലീഗുകാർ കോഴിക്കോട് – പാലക്കാട് ദേശീയപാത ഉപരോധിച്ചു. അങ്ങാടിപ്പുറം പോളിടെക്നിക്കിലെ എസ്എഫ്ഐ– യുഡിഎസ്എഫ് തർക്കമാണു ക്യാംപസ് വിട്ടു ടൗണിലേക്കെത്തിയത്. എന്നാല്‍ തീരുമാനം പിന്നീട് മാറ്റി. . രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി യു.ഡി.എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.
*www.vengaralive.com*
മലപ്പുറം:പെരിന്തൽമണ്ണയിൽ മുസ്‍ലിം ലീഗിന്റെ നിയോജക മണ്ഡലം ഒാഫിസ് എസ്എഫ്ഐക്കാർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചു ചൊവ്വാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ പെരിന്തൽമണ്ണ താലൂക്കിൽ ഹർത്താൽ നടത്തുമെന്നു യുഡിഎഫ് അറിയിച്ചു. നേരത്തെ, മലപ്പുറം ജില്ലയിൽ ഹർത്താൽ എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ അഭ്യർഥന മാനിച്ചു ഹർത്താൽ പെരിന്തൽമണ്ണ താലൂക്കിൽ മാത്രമായി ചുരുക്കിയതായി യുഡിഎഫ് ജില്ലാനേതൃത്വം അറിയിച്ചു. എസ്എഫ്ഐ – മുസ്‍ലിം ലീഗ് സംഘർഷത്തെ തുടർന്നാണു ലീഗ് ഓഫിസ് തകർത്തത്. സംഭവത്തിൽ പ്രതിഷേധിച്ചു ലീഗുകാർ കോഴിക്കോട് – പാലക്കാട് ദേശീയപാത ഉപരോധിച്ചു. അങ്ങാടിപ്പുറം പോളിടെക്നിക്കിലെ എസ്എഫ്ഐ– യുഡിഎസ്എഫ് തർക്കമാണു ക്യാംപസ് വിട്ടു ടൗണിലേക്കെത്തിയത്. എന്നാല്‍ തീരുമാനം പിന്നീട് മാറ്റി. . രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി യു.ഡി.എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.
*www.vengaralive.com*
16 January 2018
30 ന് വേങ്ങര ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറിസ്കൂളിൽ മോക്ക് ഡ്രില്ല്
30 ന് വേങ്ങര ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറിസ്കൂളിൽ മോക്ക് ഡ്രില്ല്
മലപ്പുറം: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളെയും വിദ്യാര്‍ഥികളേയും ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മോക്ക് ഡ്രില്ലുകള്‍ നടത്തും. 17-ന് മലപ്പുറം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും 30-ന് വേങ്ങര ഗവ. വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മോക്ക് ഡ്രില്‍ നടത്തും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മലപ്പുറം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി. ബാബുരാജിനെ നോഡല്‍ ഓഫീസറായും നിയമിച്ചു. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. ടി. വിജയന്‍ അധ്യക്ഷനായി. ഡി.വൈ.എസ്.പി. എം. ഉല്ലാസ്‌കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. പ്രസാദ്, പി.ഒ. സാദിഖ്, പി. സലീം തുടങ്ങിയവര്‍ പങ്കെടുത്തു.
മലപ്പുറം: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളെയും വിദ്യാര്‍ഥികളേയും ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മോക്ക് ഡ്രില്ലുകള്‍ നടത്തും. 17-ന് മലപ്പുറം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും 30-ന് വേങ്ങര ഗവ. വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മോക്ക് ഡ്രില്‍ നടത്തും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മലപ്പുറം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി. ബാബുരാജിനെ നോഡല്‍ ഓഫീസറായും നിയമിച്ചു. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. ടി. വിജയന്‍ അധ്യക്ഷനായി. ഡി.വൈ.എസ്.പി. എം. ഉല്ലാസ്‌കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. പ്രസാദ്, പി.ഒ. സാദിഖ്, പി. സലീം തുടങ്ങിയവര്‍ പങ്കെടുത്തു.
സശരസലൃ- സെന്‍ട്രല്‍ സ്‌കൂള്‍ കായികമേള ഊരകം നവോദയ ചാമ്പ്യന്മാര്‍
സശരസലൃ- സെന്‍ട്രല്‍ സ്‌കൂള്‍ കായികമേള ഊരകം നവോദയ ചാമ്പ്യന്മാര്‍
തേഞ്ഞിപ്പലം: കേന്ദ്രീയവിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, നവോദയ സ്‌കൂളുകള്‍ക്ക് പൊതുവായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ആദ്യ കായികമേളയില്‍ ഊരകം ജവഹര്‍ നവോദയ മേളയില്‍ ജില്ലാ ചാമ്പ്യന്മാരായി. 125 പോയിന്റാണ് നവോദയ നേടിയത്. 42 പോയിന്റോടെ ഹിറാ പബ്ലിക് സ്‌കൂള്‍ പൂളമണ്ണ രണ്ടാംസ്ഥാനവും 31 പേയിന്റ് നേടി കടകശ്ശേരി ഐഡിയല്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ 25 സി.ബി.എസ്.ഇ. സ്‌കുളുകളില്‍നിന്നായി 38 ഇനങ്ങളിലായി അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഷംസുദ്ദീന്‍ ഉദ്ഘാടനംചെയതു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രവര്‍ത്തകസമിതിയംഗം എം. വേലായുധന്‍ അധ്യക്ഷനായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജുനാരായണന്‍, സഹോദയ ട്രഷറര്‍ പി. ജനാര്‍ദ്ദനന്‍, എം. ജൗഹര്‍, ജില്ലാ സ്‌പോര്‍ട് ഓഫീസര്‍ പി.എ. ബീരാന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. സമാപനച്ചടങ്ങ് പി. 'അബ്ദുള്‍ ഹമീദ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായികവിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മജീദ് ഐഡിയല്‍, കണ്‍വീനര്‍ ഷാഫി അമ്മായത്ത്, അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി കെ.കെ. രവീന്ദ്രന്‍, സൈഫ് സഈദ് , മുഹമ്മദ് ഖാസിം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണംചെയതു. മികച്ച താരങ്ങള്‍ എ. അസ്മന്‍ ജാസ്മിന്‍ (14-ല്‍ താഴെ, പറക്കോട്ടില്‍ ഇ.എം.എച്ച്.എസ്. പുഴക്കാട്ടിരി), മുഹമ്മദ് ഫര്‍ഹാന്‍ അഹമ്മദ് (മഅദിന്‍ പബ്ലിക് സ്‌കൂള്‍ മലപ്പുറം), അംന റിയാസ് (17-ല്‍ താഴെ വിഭാഗം, ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ കടലുണ്ടി നഗരം), മുഹമ്മദ്‌റാസി (സില്‍വര്‍ മൗണ്ട്, പെരിന്തല്‍മണ്ണ)
തേഞ്ഞിപ്പലം: കേന്ദ്രീയവിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, നവോദയ സ്‌കൂളുകള്‍ക്ക് പൊതുവായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ആദ്യ കായികമേളയില്‍ ഊരകം ജവഹര്‍ നവോദയ മേളയില്‍ ജില്ലാ ചാമ്പ്യന്മാരായി. 125 പോയിന്റാണ് നവോദയ നേടിയത്. 42 പോയിന്റോടെ ഹിറാ പബ്ലിക് സ്‌കൂള്‍ പൂളമണ്ണ രണ്ടാംസ്ഥാനവും 31 പേയിന്റ് നേടി കടകശ്ശേരി ഐഡിയല്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ 25 സി.ബി.എസ്.ഇ. സ്‌കുളുകളില്‍നിന്നായി 38 ഇനങ്ങളിലായി അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഷംസുദ്ദീന്‍ ഉദ്ഘാടനംചെയതു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രവര്‍ത്തകസമിതിയംഗം എം. വേലായുധന്‍ അധ്യക്ഷനായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജുനാരായണന്‍, സഹോദയ ട്രഷറര്‍ പി. ജനാര്‍ദ്ദനന്‍, എം. ജൗഹര്‍, ജില്ലാ സ്‌പോര്‍ട് ഓഫീസര്‍ പി.എ. ബീരാന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. സമാപനച്ചടങ്ങ് പി. 'അബ്ദുള്‍ ഹമീദ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായികവിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മജീദ് ഐഡിയല്‍, കണ്‍വീനര്‍ ഷാഫി അമ്മായത്ത്, അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി കെ.കെ. രവീന്ദ്രന്‍, സൈഫ് സഈദ് , മുഹമ്മദ് ഖാസിം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണംചെയതു. മികച്ച താരങ്ങള്‍ എ. അസ്മന്‍ ജാസ്മിന്‍ (14-ല്‍ താഴെ, പറക്കോട്ടില്‍ ഇ.എം.എച്ച്.എസ്. പുഴക്കാട്ടിരി), മുഹമ്മദ് ഫര്‍ഹാന്‍ അഹമ്മദ് (മഅദിന്‍ പബ്ലിക് സ്‌കൂള്‍ മലപ്പുറം), അംന റിയാസ് (17-ല്‍ താഴെ വിഭാഗം, ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ കടലുണ്ടി നഗരം), മുഹമ്മദ്‌റാസി (സില്‍വര്‍ മൗണ്ട്, പെരിന്തല്‍മണ്ണ)
15 January 2018
കാരുണ്യ സന്ദേശവുമായി പാട്ട് വണ്ടി
കാരുണ്യ സന്ദേശവുമായി പാട്ട് വണ്ടി
പാലിയേറ്റീവ് സന്ദേശം യുവതലമുറയിലെത്തിക്കുന്നതിനു വേണ്ടി പാലിയേറ്റീവ് കുന്നുംപുറവും കെ.എം എച്ച്.എസ്.എസ് കുറ്റൂർ നോർത്തും സംയുക്തമായി സംഘടിപ്പിച്ച പാട്ടു വണ്ടി അബ്ദുറഹിമാൻ നഗർ,കണ്ണമംഗലം, പെരുവള്ളൂർ പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി കുന്നുംപുറത്ത് സമാപിച്ചു. ജനുവരി 15 പാലിയേറ്റിവ് ദിന പ്രചാരണവും നടന്നു . Rtd ട്രാൻസ്പോർട്ട് കമ്മീഷണർ സൈത് മുഹമ്മദ് പാട്ട് വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനത്തിൽ Rtd SP ചാക്കീരി അബൂബക്കർ ,M Vl ഷഫീഖ്, അബ്ദുറഹിമാൻ ചെമ്പൻ, സുബ്രമണ്യൻ, നിസാർ എം.പി, എ.യു.കുഞ്ഞഹമ്മദ് മാഷ് ,അസ്ലം കെ.പി.എം എന്നിവർ സംസാരിച്ചു. കറ്റൂർ നോർത്ത് കെ.എം എച്ച് എസ് എസ് ലെ മുജീബ് റഹ്മാൻ കെ വി ,കുട്ടികളായ അസ്ന , യൂനുസ്, അൻസില, ഷിംന, അമ്യത, സയന, നിജിഷ, വർഷപ്രോഗ്രാം കോഡിനേറ്റർ കെ.മുഹമ്മദ് മാഷ് സ്വാഗതവും, സക്കീറലി നന്ദിയും രേഖപ്പെടുത്തി
പാലിയേറ്റീവ് സന്ദേശം യുവതലമുറയിലെത്തിക്കുന്നതിനു വേണ്ടി പാലിയേറ്റീവ് കുന്നുംപുറവും കെ.എം എച്ച്.എസ്.എസ് കുറ്റൂർ നോർത്തും സംയുക്തമായി സംഘടിപ്പിച്ച പാട്ടു വണ്ടി അബ്ദുറഹിമാൻ നഗർ,കണ്ണമംഗലം, പെരുവള്ളൂർ പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി കുന്നുംപുറത്ത് സമാപിച്ചു. ജനുവരി 15 പാലിയേറ്റിവ് ദിന പ്രചാരണവും നടന്നു . Rtd ട്രാൻസ്പോർട്ട് കമ്മീഷണർ സൈത് മുഹമ്മദ് പാട്ട് വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനത്തിൽ Rtd SP ചാക്കീരി അബൂബക്കർ ,M Vl ഷഫീഖ്, അബ്ദുറഹിമാൻ ചെമ്പൻ, സുബ്രമണ്യൻ, നിസാർ എം.പി, എ.യു.കുഞ്ഞഹമ്മദ് മാഷ് ,അസ്ലം കെ.പി.എം എന്നിവർ സംസാരിച്ചു. കറ്റൂർ നോർത്ത് കെ.എം എച്ച് എസ് എസ് ലെ മുജീബ് റഹ്മാൻ കെ വി ,കുട്ടികളായ അസ്ന , യൂനുസ്, അൻസില, ഷിംന, അമ്യത, സയന, നിജിഷ, വർഷപ്രോഗ്രാം കോഡിനേറ്റർ കെ.മുഹമ്മദ് മാഷ് സ്വാഗതവും, സക്കീറലി നന്ദിയും രേഖപ്പെടുത്തി
ജനുവരി:15 പാലിയേറ്റിവ് ദിനം
സുഖലോപൽ തയില് മുങ്ങിയ സമൂഹത്തില് നാല് ചുമരുകള്ക്കുള്ളില് ഒതുങ്ങി കൂടി
വേദന കടിച്ചമര്ത്തി ജീവിക്കുന്ന അനേകം ആളുകള് ഉണ്ടെന്ന ഓര്മ്മിപ്പെടുത്തലാണ് ഈ ദിനം.
മാറാരോഗങ്ങളാലും ദീര്ഘ്കാല രോഗങ്ങളാലും കിടപ്പിലായി ദുരിതമനുഭവിക്കുന്ന സഹജീവികളിലേക്ക് "വിഷമിക്കേണ്ട ഞങ്ങളുണ്ട് കൂടെ " എന്ന സമാശ്വാസ വചനവുമായി കടന്നുചെല്ലാനും രോഗം രോഗിയുടെയും ആശ്രിതരുടെയും മാത്രം ബാധ്യതയല്ല - സമൂഹത്തിന്റെത് കൂടിയാണ് എന്ന തിരിച്ചറിഞ്ഞ് രോഗത്തെ ചികിത്സിക്കാനും രോഗിയെ സ്നേഹിക്കാനും പരിചരിക്കാനും സ്വമേധയാ മുന്നിട്ടിറങ്ങിയ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് പാലിയേറ്റിവ് കെയര് സംവീധാനം .
നാം സുഖിച്ചു ജീവിക്കുമ്പോള് നാല് ചുമരുകള്ക്കു ള്ളില് ഒതുങ്ങി കൂടി
വേദന കടിച്ചമര്ത്തി ജീവിക്കുന്ന അനേകം ആളുകള് നമ്മുടെ ഇടയില്
ഉണ്ട്. ഇത്തരം രോഗികള്ക്ക്ി വീടുകളിലെത്തി പരിചരണം നല്കുിന്ന ,
രോഗിയെ പരിചരിക്കാന് വീട്ടുകാരെ പ്രാപ്തരാക്കുന്ന സംവിധാനമാണ്
പാലിയേറ്റിവ് കെയര് . ജാതി മതഭേദമന്യേ,വലിപ്പ ചെറുപ്പമില്ലാതെ ആര്ക്കും അണിചേരാവുന്ന ,മാറാരോഗികള്ക്കും കിടപ്പിലായവര്ക്കും വേണ്ടി ഓരോ നാട്ടിലും ഒരു സ്നേഹ കൂട്ടായ്മ.
14 January 2018
വേങ്ങര ടൗണിലെ ഹൈമാസ് ലൈറ്റ്; നിവേതനം നൽകാൻ തീരുമാനിച്ചു
വേങ്ങര : വേങ്ങര ടൗണിലെ ബസ്റ്റാന്റിനു മുൻവഷമുള്ള ഹൈമാസ് ലൈറ്റിന്റെ എതാനും ബൾബുകൾ ( 2ണ്ണം ഒഴികെ) കത്തുന്നില്ല.എത്രയും പെട്ടന്ന് പുനസ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വേങ്ങരയൂണിറ്റ് സെക്രട്ടറിയേറ്റ് യോഗം വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് നിവേതനം നൽകാൻ തീരുമാനിച്ചു. യോഗത്തിൽ ജന:സെക്രട്ടറി അസീസ് ഹാജി സ്വാഗതവും പ്രസിഡന്റ് എ. കെ കുഞ്ഞുട്ടി ഹാജി അധ്യക്ഷതയും വഹിച്ചു. പ്രമേയാവതരണം എം കെ സൈനുദ്ധീൻ ഹാജി നിർവഹിച്ചു. എൻ മൊയ്‌ദീൻ ഹാജി ടി. കെ എം കുഞ്ഞുട്ടി ശിവൻ, കെ ആർ കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച
12 January 2018
അഴിമതിക്കാര്‍ക്ക് വളം വെക്കുന്നവരെ ഒറ്റപ്പെടുത്തണം; അഡ്വ. എ എ റഹീം -
അഴിമതിക്കാര്‍ക്ക് വളം വെക്കുന്നവരെ ഒറ്റപ്പെടുത്തണം; അഡ്വ. എ എ റഹീം -
വേങ്ങര: ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികളില്‍ അഴിമതി നടത്തുന്നവരെ സംരക്ഷിക്കുന്ന പാര്‍ട്ടികളെയും നേതാക്കളെയും ഒറ്റപ്പെടുത്തണമെന്ന് എസ്.ഡി.ടി.യു സംസ്ഥാന ഖജാന്‍ജി അഡ്വ. എ എ റഹീം. വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ നികുതിപ്പണത്തില്‍ കയ്യിട്ടുവാരാന്‍ പരസ്പരം സഹകരിക്കുന്ന ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയപാപ്പരത്തം തിരിച്ചറിയണം. സംസ്ഥാനത്ത് ഗയില്‍സമരമുള്‍പ്പെടെയുള്ളവയില്‍ ഇടതും വലതും കാണിക്കുന്ന ഇരട്ടത്താപ്പ് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. മാലിന്യ സംസ്‌കരണവും, കുടിവെള്ള ലഭ്യതയുമുള്‍പ്പെടെ സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളോട് ക്രിയാത്മക നിലപാട് സ്വീകരിക്കാതെ കബളിപ്പിക്കുന്ന ഭരണസമിതികള്‍ ജനവഞ്ചനാപരമായ നിലപാടുകള്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ എം ഹനീഫ അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ മണ്ഡലം ജോയിന്റ് സെക്രട്ടറി എം റഫീഖ്, എം ഖമറുദ്ദീന്‍, കെ ഹനീഫ സംസാരിച്ചു. താഴെ അങ്ങാടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരത്ത് പോലിസ് തടയുകയായിരുന്നു. സി പി അസീസ് ഹാജി, മാളിയേക്കല്‍ ഹുസൈന്‍ഹാജി, കെ കെ സൈതലവി, സി ശംസുദ്ദീന്‍, ഇ കെ റഫീഖ്, കെ സി നാസര്‍, പി സി റസാഖ്, സി മുസ്തഫ, പി എ മൊയ്തീന്‍, വി ടി കരീം നേതൃത്വം നല്‍കി.
-ക്യാപ്ഷന്‍-
വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് എസ്.ഡി.ടി.യു സംസ്ഥാന ഖജാന്‍ജി അഡ്വ. എ എ റഹീം ഉദ്ഘാടനം ചെയ്യുന്നു.
അഴിമതിക്കാര്‍ക്ക് വളം വെക്കുന്നവരെ ഒറ്റപ്പെടുത്തണം; അഡ്വ. എ എ റഹീം -
വേങ്ങര: ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികളില്‍ അഴിമതി നടത്തുന്നവരെ സംരക്ഷിക്കുന്ന പാര്‍ട്ടികളെയും നേതാക്കളെയും ഒറ്റപ്പെടുത്തണമെന്ന് എസ്.ഡി.ടി.യു സംസ്ഥാന ഖജാന്‍ജി അഡ്വ. എ എ റഹീം. വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ നികുതിപ്പണത്തില്‍ കയ്യിട്ടുവാരാന്‍ പരസ്പരം സഹകരിക്കുന്ന ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയപാപ്പരത്തം തിരിച്ചറിയണം. സംസ്ഥാനത്ത് ഗയില്‍സമരമുള്‍പ്പെടെയുള്ളവയില്‍ ഇടതും വലതും കാണിക്കുന്ന ഇരട്ടത്താപ്പ് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. മാലിന്യ സംസ്‌കരണവും, കുടിവെള്ള ലഭ്യതയുമുള്‍പ്പെടെ സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളോട് ക്രിയാത്മക നിലപാട് സ്വീകരിക്കാതെ കബളിപ്പിക്കുന്ന ഭരണസമിതികള്‍ ജനവഞ്ചനാപരമായ നിലപാടുകള്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ എം ഹനീഫ അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ മണ്ഡലം ജോയിന്റ് സെക്രട്ടറി എം റഫീഖ്, എം ഖമറുദ്ദീന്‍, കെ ഹനീഫ സംസാരിച്ചു. താഴെ അങ്ങാടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരത്ത് പോലിസ് തടയുകയായിരുന്നു. സി പി അസീസ് ഹാജി, മാളിയേക്കല്‍ ഹുസൈന്‍ഹാജി, കെ കെ സൈതലവി, സി ശംസുദ്ദീന്‍, ഇ കെ റഫീഖ്, കെ സി നാസര്‍, പി സി റസാഖ്, സി മുസ്തഫ, പി എ മൊയ്തീന്‍, വി ടി കരീം നേതൃത്വം നല്‍കി.
-ക്യാപ്ഷന്‍-
വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് എസ്.ഡി.ടി.യു സംസ്ഥാന ഖജാന്‍ജി അഡ്വ. എ എ റഹീം ഉദ്ഘാടനം ചെയ്യുന്നു.
11 January 2018
വേങ്ങര ടൗണിലെ മാഞ്ഞുപോയ സീബ്രാ ലൈൻ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി നിവേദനം നൽകാൻ തീരുമാനിച്ചു
വേങ്ങര ടൗണിലെ മാഞ്ഞുപോയ സീബ്രാ ലൈൻ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി നിവേദനം നൽകാൻ തീരുമാനിച്ചു
വേങ്ങര : വേങ്ങര ടൗണിലെ മാഞ്ഞുപോയ സീബ്രാ ലൈൻ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി പരപ്പനങ്ങാടി PWD അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനിയർക്ക് വേങ്ങര വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറിയേറ്റ് യോഗം നിവേദനം നൽകാൻ തീരുമാനിച്ചു. യോഗത്തിൽ ജന:സെക്രട്ടറി അസീസ് ഹാജി സ്വാഗതവും പ്രസിഡന്റ് എ. കെ കുഞ്ഞുട്ടി ഹാജി അധ്യക്ഷതയും വഹിച്ചു. പ്രമേയാവതരണം എം കെ സൈനുദ്ധീൻ നിർവഹിച്ചു. എൻ മൊയ്‌ദീൻ ഹാജി പി. കെ എം കുഞ്ഞുട്ടി ശിവൻ, കെ ആർ കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.
വേങ്ങര : വേങ്ങര ടൗണിലെ മാഞ്ഞുപോയ സീബ്രാ ലൈൻ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി പരപ്പനങ്ങാടി PWD അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനിയർക്ക് വേങ്ങര വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറിയേറ്റ് യോഗം നിവേദനം നൽകാൻ തീരുമാനിച്ചു. യോഗത്തിൽ ജന:സെക്രട്ടറി അസീസ് ഹാജി സ്വാഗതവും പ്രസിഡന്റ് എ. കെ കുഞ്ഞുട്ടി ഹാജി അധ്യക്ഷതയും വഹിച്ചു. പ്രമേയാവതരണം എം കെ സൈനുദ്ധീൻ നിർവഹിച്ചു. എൻ മൊയ്‌ദീൻ ഹാജി പി. കെ എം കുഞ്ഞുട്ടി ശിവൻ, കെ ആർ കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.
വേങ്ങരയിൽ മോഷ്ടാക്കളുടെ വിളയാട്ടം
വേങ്ങരയിൽ മോഷ്ടാക്കളുടെ വിളയാട്ടം...
വേങ്ങര : ഇന്നലെ രാത്രി വേങ്ങര ബ്ലോക്ക് റോഡിൽ ഹൈദ്രസ് ഡോക്ടറുടെ ക്ലിനിക്കിന് മുന്നിൽ ഉള്ള സ്മാർട്ട് മൊബൈൽ എന്ന സ്ഥാപനത്തിൽ പൂട്ട് കുത്തി തുറന്ന് മോഷണം നടന്നിട്ടുണ്ട്. കുറച്ച് Hf ,ചാർജ്ജർ അത് പോലെ കംമ്പ്യൂട്ടർ സ്പീക്കർ അത് പോലെത്ത സാധനങ്ങൾ നഷ നഷ്ട്ടപെട്ടിട്ട്ണ്ട് .വേങ്ങര താഴെ അങ്ങാടിയിലെ ഷോപ്പിലും മോഷണം നടന്നു . ലാപ് ടോപ്പ് അടക്കം കുറച്ച് ഫോണുകളും മോഷണം പോയി . വേങ്ങര പോലീസ് എത്തിഅന്വോഷണം ആരംഭിച്ചു..ഏതെങ്കിലും ഷോപ്പുകളിൽ മൊബൈൽ മേഘലയിൽ പ്രവർത്തിക്കാത്തവർ (സംശയാസ്പതമായി) മേൽ പറഞ്ഞ സാധനങ്ങൾ വിൽക്കാൻ വന്നാൽ അറിയിക്കുക : 9544 22 2228
വേങ്ങര : ഇന്നലെ രാത്രി വേങ്ങര ബ്ലോക്ക് റോഡിൽ ഹൈദ്രസ് ഡോക്ടറുടെ ക്ലിനിക്കിന് മുന്നിൽ ഉള്ള സ്മാർട്ട് മൊബൈൽ എന്ന സ്ഥാപനത്തിൽ പൂട്ട് കുത്തി തുറന്ന് മോഷണം നടന്നിട്ടുണ്ട്. കുറച്ച് Hf ,ചാർജ്ജർ അത് പോലെ കംമ്പ്യൂട്ടർ സ്പീക്കർ അത് പോലെത്ത സാധനങ്ങൾ നഷ നഷ്ട്ടപെട്ടിട്ട്ണ്ട് .വേങ്ങര താഴെ അങ്ങാടിയിലെ ഷോപ്പിലും മോഷണം നടന്നു . ലാപ് ടോപ്പ് അടക്കം കുറച്ച് ഫോണുകളും മോഷണം പോയി . വേങ്ങര പോലീസ് എത്തിഅന്വോഷണം ആരംഭിച്ചു..ഏതെങ്കിലും ഷോപ്പുകളിൽ മൊബൈൽ മേഘലയിൽ പ്രവർത്തിക്കാത്തവർ (സംശയാസ്പതമായി) മേൽ പറഞ്ഞ സാധനങ്ങൾ വിൽക്കാൻ വന്നാൽ അറിയിക്കുക : 9544 22 2228
10 January 2018
8വര്‍ഷം മുമ്പ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട മേഘക്ക് കൈനിറയെ വിവാഹ സമ്മാനവുമായി കുഞ്ഞാലിക്കുട്ടി എത്തി
വേങ്ങര: എട്ടു വര്‍ഷം മുമ്പ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട വേങ്ങര പഞ്ചായത്തിലെ മനാട്ടിപ്പറമ്പിലെ റോസ് മനാറിലെ മേഘക്ക് ഇനി പുതു പ്രതീക്ഷയുടേയും സന്തോഷത്തിന്റേയും നാളുകള്‍. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്നാണ് മേഘ റോസ് മനാറിലെത്തുന്നത്.
മനാട്ടിപ്പറമ്പില്‍ പതിനഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അനാഥ, അഗതിമന്ദിരത്തില്‍ പതിനൊന്നാം വയസിലാണ് മേഘയെത്തുന്നത്. മേഘക്കിപ്പോള്‍ വയസ് പത്തൊമ്പത് .
മേഘക്ക് ഇരിങ്ങല്ലുര്‍ ചീനിപ്പടിയിലെ പരേതനായ തോന്നത്ത് വീട്ടില്‍ പരമേശ്വരന്റെ മകന്‍ രാജേഷാണ് വരണമാല്യം ചാര്‍ത്തുന്നത്.പതിമൂന്നിന് രാജേഷിന്റെ കുടുംബക്ഷേത്രമായ ശ്രീ തോ ന്നത്ത് ഭഗവതി ക്ഷേത്രത്തിലാണ് വിവാഹം. വിവാഹ സമ്മാനവുമായി ബുധനാഴ്ച ഒരു മണിയോടെ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.റോസ് മനാറിലെത്തി റോസ് മനാറിലെ അന്തേവാസികളും, അയല്‍വാസികളും, നാട്ടുകാരുടെയും സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.
സമൂഹത്തില്‍ നിന്ന് പിന്തള്ളപ്പെട്ട് അനാഥരും, അഗതികളുമായ ഒരു കൂട്ടം മനുഷ്യരുടെ ഇടയിലേക്ക് മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയുമായി റോസ് മനാറിന്റെ മുറ്റത്ത് എത്തിയപ്പോള്‍ അന്തേവാസിയായ ഒന്നര വയസുകാരി സത്യപ്രിയ പൂച്ചെണ്ടു നല്‍കി അദേഹത്തെ സ്വീകരിച്ചു.തുടര്‍ന്ന് തന്റെ വിവാഹ സമ്മാനം അദ്ദേഹം നവവധുവിന് കൈമാറി.
.ടി.വി.ഇബ്രാഹിം എം.എല്‍.എ., എം.ഇ.ടി.സിക്രട്ടറി മുഹമ്മദ് കല്ലായി .വൈ സ്.പ്രസിഡണ്ട് അബ്ദുസലാം മോങ്ങം, മഹല്ല് ഖത്തീബ് ഹസ്സന്‍കുട്ടി ദാരിമി കുട്ടശ്ശേരി ‘ എന്നിവരും ചടങ്ങിനെത്തിയിരുന്നു.
സമസ്ത ആദർശ സമ്മേളനം എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയത്തി
സമസ്ത ആദർശ സമ്മേളനം എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയത്തി
കൂരിയാട്: നാളെ നടക്കുന്ന സമസ്ത ആദര്‍ശ സമ്മേളനത്തിനു കൂരിയാട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. സമ്മേളന പരിപാടികള്‍ക്ക് മുന്നോടിയായി ഇന്നു മമ്പുറം മഖാമില്‍ നിന്നും സൈനുല്‍ ഉലമാ നഗറിലേക്ക് വിഖായ,ആമില റൂട്ട് മാര്‍ച്ച് നടന്നു . വൈകുന്നേരം നാലിനു മമ്പുറം മഖാമില്‍ സിയാറത്തിനു ശേഷം പുറപ്പെട്ട റൂട്ട് മാര്‍ച്ചില്‍ അഞ്ഞൂറോളം വളണ്ടിയര്‍മാര്‍ അണിനിരന്നു .
ആമില, വിഖായ അംഗങ്ങള്‍ സ്ഥാനവസ്ത്രം അണി്ഞ്ഞു മാര്‍ച്ചില്‍ അണിനിരന്നു. കൂരിയാട് നാഷണല്‍ ഹൈവേയുടെ ഓരത്ത് സ്ഥാപിച്ച സൈനുല്‍ ഉലമാ നഗറില്‍ മാര്‍ച്ച് അഞ്ച് മണിയോടെ എത്തിച്ചേർന്നു .തുടര്‍ന്നു എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തി. സമസ്തയുടേയും പോഷക സംഘടനകളുടേയും നേതാക്കള്‍ റൂട്ട് മാര്‍ച്ചിനു അഭിവാദ്യം നേർന്നു .
പതിനായിരങ്ങളെ വരവേല്‍ക്കാന്‍ വന്‍ തയാറെടുപ്പുകളാണ് സമ്മേളന നഗരിയില്‍ പൂര്‍ത്തിയായി വരുന്നത്.നൂറ് പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേജും പതിനായിരങ്ങള്‍ക്ക് സമ്മേളന നടപടികള്‍ വീക്ഷിക്കാനുള്ള ഗ്രൗണ്ടും സജ്ജമായി കഴിഞ്ഞു.തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറ് വളണ്ടിയര്‍മാര്‍ കര്‍മ്മരംഗത്ത് സജ്ജീകരിച്ചിട്ടുണ്ട്. അണിനിരക്കും.സമ്മേളന നഗരിയില്‍ ഇന്നലെ വൈകീട്ട് അഞ്ചിനു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. വൈകീട്ട് ദാറുല്‍ ഹുദാ ഇസ്്ലാമിക് സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം അവലോകന യോഗം സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷനായി. കോഡിനേറ്റര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ പദ്ധതികള്‍ വിശദീകരിച്ചു. സയ്യിദ് കെ.കെ.എസ്.തങ്ങള്‍, സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍,സയ്യിദ് ബാപ്പുട്ടി തങ്ങള്‍,സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, പുത്തനഴി മൊയ്തീന്‍ ഫൈി, അബ്ദുല്‍ഖാദിര്‍ ഖാസിമി,കാളാവ് സൈതലവി മുസ്്ലിയാര്‍,കാടാമ്പുഴ മൂസ ഹാജി, യു.ശാഫി ഹാജി, പി.എ.ജബ്ബാര്‍ ഹാജി, ഹംസ ഹാജി മൂന്നിയൂര്‍,സലീം എടക്കര,റഹീം ചുഴലി, നൗഷാദ് ചെട്ടി്പ്പടി സംസാരിച്ചു.
കൂരിയാട്: നാളെ നടക്കുന്ന സമസ്ത ആദര്‍ശ സമ്മേളനത്തിനു കൂരിയാട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. സമ്മേളന പരിപാടികള്‍ക്ക് മുന്നോടിയായി ഇന്നു മമ്പുറം മഖാമില്‍ നിന്നും സൈനുല്‍ ഉലമാ നഗറിലേക്ക് വിഖായ,ആമില റൂട്ട് മാര്‍ച്ച് നടന്നു . വൈകുന്നേരം നാലിനു മമ്പുറം മഖാമില്‍ സിയാറത്തിനു ശേഷം പുറപ്പെട്ട റൂട്ട് മാര്‍ച്ചില്‍ അഞ്ഞൂറോളം വളണ്ടിയര്‍മാര്‍ അണിനിരന്നു .
ആമില, വിഖായ അംഗങ്ങള്‍ സ്ഥാനവസ്ത്രം അണി്ഞ്ഞു മാര്‍ച്ചില്‍ അണിനിരന്നു. കൂരിയാട് നാഷണല്‍ ഹൈവേയുടെ ഓരത്ത് സ്ഥാപിച്ച സൈനുല്‍ ഉലമാ നഗറില്‍ മാര്‍ച്ച് അഞ്ച് മണിയോടെ എത്തിച്ചേർന്നു .തുടര്‍ന്നു എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തി. സമസ്തയുടേയും പോഷക സംഘടനകളുടേയും നേതാക്കള്‍ റൂട്ട് മാര്‍ച്ചിനു അഭിവാദ്യം നേർന്നു .
പതിനായിരങ്ങളെ വരവേല്‍ക്കാന്‍ വന്‍ തയാറെടുപ്പുകളാണ് സമ്മേളന നഗരിയില്‍ പൂര്‍ത്തിയായി വരുന്നത്.നൂറ് പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേജും പതിനായിരങ്ങള്‍ക്ക് സമ്മേളന നടപടികള്‍ വീക്ഷിക്കാനുള്ള ഗ്രൗണ്ടും സജ്ജമായി കഴിഞ്ഞു.തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറ് വളണ്ടിയര്‍മാര്‍ കര്‍മ്മരംഗത്ത് സജ്ജീകരിച്ചിട്ടുണ്ട്. അണിനിരക്കും.സമ്മേളന നഗരിയില്‍ ഇന്നലെ വൈകീട്ട് അഞ്ചിനു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. വൈകീട്ട് ദാറുല്‍ ഹുദാ ഇസ്്ലാമിക് സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം അവലോകന യോഗം സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷനായി. കോഡിനേറ്റര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ പദ്ധതികള്‍ വിശദീകരിച്ചു. സയ്യിദ് കെ.കെ.എസ്.തങ്ങള്‍, സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍,സയ്യിദ് ബാപ്പുട്ടി തങ്ങള്‍,സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, പുത്തനഴി മൊയ്തീന്‍ ഫൈി, അബ്ദുല്‍ഖാദിര്‍ ഖാസിമി,കാളാവ് സൈതലവി മുസ്്ലിയാര്‍,കാടാമ്പുഴ മൂസ ഹാജി, യു.ശാഫി ഹാജി, പി.എ.ജബ്ബാര്‍ ഹാജി, ഹംസ ഹാജി മൂന്നിയൂര്‍,സലീം എടക്കര,റഹീം ചുഴലി, നൗഷാദ് ചെട്ടി്പ്പടി സംസാരിച്ചു.
വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണത്തിനെതിരെ എസ്.ഡി.പി.ഐ പ്രതിഷേധമാര്‍ച്ച് നാളെ (12-01-18)
വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണത്തിനെതിരെ എസ്.ഡി.പി.ഐ പ്രതിഷേധമാര്‍ച്ച് നാളെ (12-01-18)
വേങ്ങര: ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ എസ്.ഡി.പി.ഐ വെള്ളിയാഴ്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക, ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി-ഉദ്യോഗസ്ഥ ശീതസമരം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. വെള്ളിയാഴ്ച രാവിലെ 10ന് താഴെ അങ്ങാടിയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് എസ്.ഡി.ടി.യു സംസ്ഥാന ഖജാന്‍ജി അഡ്വ. എ എ റഹീം ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വേങ്ങര: ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ എസ്.ഡി.പി.ഐ വെള്ളിയാഴ്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക, ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി-ഉദ്യോഗസ്ഥ ശീതസമരം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. വെള്ളിയാഴ്ച രാവിലെ 10ന് താഴെ അങ്ങാടിയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് എസ്.ഡി.ടി.യു സംസ്ഥാന ഖജാന്‍ജി അഡ്വ. എ എ റഹീം ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിന് വിപുലമായ കെട്ടിടമൊരുങ്ങുന്നു
വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിന് വിപുലമായ കെട്ടിടമൊരുങ്ങുന്നു.
വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന് മൂന്നുനിലക്കെട്ടിടത്തില്‍ വിപുലമായ സൗകര്യങ്ങളൊരുങ്ങുന്നു. സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണ് വേങ്ങര മണ്ഡലത്തിലെ നൂറിലധികം വരുന്ന വൃക്കരോഗികളുടെ പ്രതീക്ഷ. ഒരേസമയം പത്തിലധികം രോഗികളെ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമാണ് കെട്ടിടത്തിലെ രണ്ടാംനിലയില്‍ ഒരുക്കുന്നത്. താഴത്തെ നിലയില്‍ നവജാത ശിശുക്കള്‍ക്കുള്ള സൗകര്യത്തിന് പുറമേ പ്രസവമുറി, മെഡിക്കല്‍മുറി എന്നിവയുണ്ട്. ഒന്നാംനിലയില്‍ പോസ്റ്റ് നാറ്റേണ്‍ വാര്‍ഡ്, മൈനര്‍ ഓപ്പറേഷന്‍ വാര്‍ഡ്, ടി.ഇ.ഡി. വാര്‍ഡ്, നഴ്‌സിങ് മുറി തുടങ്ങിയവയും രണ്ടാംനിലയില്‍ ഡയാലിസിസ് കേന്ദ്രത്തിനുപുറമേ കോണ്‍ഫറന്‍സ് ഹാള്‍, നഴ്‌സിങ് മുറി, രോഗികളുടെ കൂടെ വരുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം എന്നിവയാണ് ഒരുക്കുന്നത്. നാലുകോടി രൂപയാണ് കെട്ടിടനിര്‍മാണത്തിന്റെ മതിപ്പുചെലവ് കണക്കാക്കുന്നത്.
വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന് മൂന്നുനിലക്കെട്ടിടത്തില്‍ വിപുലമായ സൗകര്യങ്ങളൊരുങ്ങുന്നു. സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണ് വേങ്ങര മണ്ഡലത്തിലെ നൂറിലധികം വരുന്ന വൃക്കരോഗികളുടെ പ്രതീക്ഷ. ഒരേസമയം പത്തിലധികം രോഗികളെ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമാണ് കെട്ടിടത്തിലെ രണ്ടാംനിലയില്‍ ഒരുക്കുന്നത്. താഴത്തെ നിലയില്‍ നവജാത ശിശുക്കള്‍ക്കുള്ള സൗകര്യത്തിന് പുറമേ പ്രസവമുറി, മെഡിക്കല്‍മുറി എന്നിവയുണ്ട്. ഒന്നാംനിലയില്‍ പോസ്റ്റ് നാറ്റേണ്‍ വാര്‍ഡ്, മൈനര്‍ ഓപ്പറേഷന്‍ വാര്‍ഡ്, ടി.ഇ.ഡി. വാര്‍ഡ്, നഴ്‌സിങ് മുറി തുടങ്ങിയവയും രണ്ടാംനിലയില്‍ ഡയാലിസിസ് കേന്ദ്രത്തിനുപുറമേ കോണ്‍ഫറന്‍സ് ഹാള്‍, നഴ്‌സിങ് മുറി, രോഗികളുടെ കൂടെ വരുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം എന്നിവയാണ് ഒരുക്കുന്നത്. നാലുകോടി രൂപയാണ് കെട്ടിടനിര്‍മാണത്തിന്റെ മതിപ്പുചെലവ് കണക്കാക്കുന്നത്.
09 January 2018
വേങ്ങരയില്‍ ലോറിമറിഞ്ഞ് ഏഴു പേര്‍ക്ക് പരിക്ക്
വേങ്ങരയില്‍ ലോറിമറിഞ്ഞ് ഏഴു പേര്‍ക്ക് പരിക്ക്
എ . ആര്‍. നഗര്‍ കുന്നുംപുറത്തിനും കക്കാടം പുറത്തിനു മിടയില്‍ ബോര്‍ വെല്‍ ലോറി മറിഞ്ഞു. ഏഴു ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക് . ഊക്കത്ത് പള്ളിക്ക് സമീപമാണ് റോഡില്‍ ലോറി മറിഞ്ഞത്. കുന്നുംപുറം ഭാഗത്തു നിന്ന് വരികയായിരുന്ന ലോറിയാണ് ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടത്തില്‍ പെട്ടത്. ഓസ്‌കാര്‍ (40), രാജന്‍ (25), സുനന്ദര്‍ (30), ഉമേഷ് (26), ഓഫ്ബീല്‍ (25), എന്നിവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലും, മഹേഷ് (18), ഗൗതം (25) എന്നിവടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സ്ഥിരം അപകടമേഖലയായ ഇവിടെ നിരവധി വാഹനങ്ങളാണ് അപകടത്തില്‍ പെട്ടിട്ടുള്ളത്.
വിഡിയോ 👇
കെ.എസ്.യു.പതാക നാട്ടലും, കൺവൻഷനും
കെ.എസ്.യു.പതാക നാട്ടലും, കൺവൻഷനും
വേങ്ങര: കെ.എസ്.യു.പരപ്പിൽ പാറ യൂണിറ്റ് പതാക സ്ഥാപനവും കൺവൻഷനും നടന്നു. യൂണിറ്റ് പ്രസിഡണ്ട് അദിനാൻ ഇരുമ്പൻ പതാകയുയർത്തി. വൈസ് പ്രസിഡണ്ട് അംജത് മോയൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് അസീസ് കൈപ്രൻ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് അസ്ലഹ്' വി., മുഹമ്മദ് നജീബ്.പി, മുബഷീർ കെ ,മുഹമ്മദ് നാ ജി.എം, മുഹമ്മദ് ഷബാബ് കെ.ഷഹീൻ.സെയത്.എ.ടി, മുഹമ്മദ് ഫായിസ് .വി .പി, മുഹമ്മദ് അസ്ലം, മുഹമ്മദ് അനസ്.കെ., സോനു വെട്ടൻ, റാഷിദ് എൻ.പി, മുഹമ്മദ് യാസിർ .കൈ പ്രൻ, എന്നിവർ സംബന്ധിച്ചു.
വേങ്ങര: കെ.എസ്.യു.പരപ്പിൽ പാറ യൂണിറ്റ് പതാക സ്ഥാപനവും കൺവൻഷനും നടന്നു. യൂണിറ്റ് പ്രസിഡണ്ട് അദിനാൻ ഇരുമ്പൻ പതാകയുയർത്തി. വൈസ് പ്രസിഡണ്ട് അംജത് മോയൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് അസീസ് കൈപ്രൻ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് അസ്ലഹ്' വി., മുഹമ്മദ് നജീബ്.പി, മുബഷീർ കെ ,മുഹമ്മദ് നാ ജി.എം, മുഹമ്മദ് ഷബാബ് കെ.ഷഹീൻ.സെയത്.എ.ടി, മുഹമ്മദ് ഫായിസ് .വി .പി, മുഹമ്മദ് അസ്ലം, മുഹമ്മദ് അനസ്.കെ., സോനു വെട്ടൻ, റാഷിദ് എൻ.പി, മുഹമ്മദ് യാസിർ .കൈ പ്രൻ, എന്നിവർ സംബന്ധിച്ചു.
കെ കെ പൂക്കോയ തങ്ങൾ സ്മാരക മെഡിക്കൽ ഡയഗ്നോസ്റ്റിക് സെന്ററിലേക്കുള്ള ഫണ്ട് കൈമാറി
കെ കെ പൂക്കോയ തങ്ങൾ സ്മാരക മെഡിക്കൽ ഡയഗ്നോസ്റ്റിക് സെന്ററിലേക്കുള്ള ഫണ്ട് കൈമാറി
വേങ്ങര : ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കെ കെ പൂക്കോയ തങ്ങൾ സ്മാരക മെഡിക്കൽ ഡയഗ്നോസ്റ്റിക് സെന്ററിലേക്കുള്ള ഫണ്ട് ദമ്മാം വേങ്ങര മണ്ഡലം കെ എം സി സി യും ദമ്മാം ഊരകം പഞ്ചായത്ത് കെ എം സി സി യും സംയുക്തമായി സ്വരൂപിച്ച ആദ്യ ഗഡു ഒരു ലക്ഷം രൂപ ദമ്മാം വേങ്ങര മണ്ഡലം കെ എം സി സി പ്രസിഡന്റ് വളപ്പിൽ ഉമർ സാഹിബ് പി.കെ കുഞ്ഞാലികുട്ടി സാഹിബിനു കൈമാറി. ചടങ്ങിൽ കെ.ടി സമദ് സാഹിബ്. എം കെ അബ്ദുൽ മജീദ്. പി കെ അസലു. എൻ ഉബൈദ് മാസ്റ്റർ. അഷ്‌റഫ് എൻ പി ഹനീഫ. സിദ്ധീഖ് എ കെ. ഇബ്രാഹിം കരിമ്പിലി എന്നിവർ സംബന്ധിച്ചു.
വേങ്ങര : ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കെ കെ പൂക്കോയ തങ്ങൾ സ്മാരക മെഡിക്കൽ ഡയഗ്നോസ്റ്റിക് സെന്ററിലേക്കുള്ള ഫണ്ട് ദമ്മാം വേങ്ങര മണ്ഡലം കെ എം സി സി യും ദമ്മാം ഊരകം പഞ്ചായത്ത് കെ എം സി സി യും സംയുക്തമായി സ്വരൂപിച്ച ആദ്യ ഗഡു ഒരു ലക്ഷം രൂപ ദമ്മാം വേങ്ങര മണ്ഡലം കെ എം സി സി പ്രസിഡന്റ് വളപ്പിൽ ഉമർ സാഹിബ് പി.കെ കുഞ്ഞാലികുട്ടി സാഹിബിനു കൈമാറി. ചടങ്ങിൽ കെ.ടി സമദ് സാഹിബ്. എം കെ അബ്ദുൽ മജീദ്. പി കെ അസലു. എൻ ഉബൈദ് മാസ്റ്റർ. അഷ്‌റഫ് എൻ പി ഹനീഫ. സിദ്ധീഖ് എ കെ. ഇബ്രാഹിം കരിമ്പിലി എന്നിവർ സംബന്ധിച്ചു.
08 January 2018
ഫുട്‌ബോള്‍താരം അനസ് എടത്തൊടികയുടെ പിതാവ് മരിച്ചു
ഫുട്‌ബോള്‍താരം അനസ് എടത്തൊടികയുടെ പിതാവ് മരിച്ചു
കൊണ്ടോട്ടി: മലപ്പുറത്തിന്റെ അഭിമാനവും ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായ അനസ് എടത്തൊടികയുടെ പിതാവ് മുണ്ടപ്പലം എടത്തൊടിക മുഹമ്മദ്കുട്ടി(67) നിര്യാതനായി. ന്യൂമോണിയയും ഹൃദ്രോഗവും മൂലം കിടപ്പിലായിരുന്നു. ഇന്ന്പുലര്‍ച്ചെ മരിച്ചു.മുണ്ടപ്പലം ജുമാമസ്ജിദില്‍ ഖബറടക്കി.ദീര്‍ഘകാലം കൊണ്ടോട്ടിയില്‍ ഡ്രൈവറായിരുന്നു.ഭാര്യ.ഖദീജ:മക്കള്‍ അനസ് എടത്തൊടിക,പരേതനായ അശ്‌റഫ്,റജീന,സലീന.മരുമക്കള്‍.ഹംസ(പുല്ലഞ്ചേരി),മുജീബ് റഹ്മാന്‍(വാലഞ്ചേരി),നസീന,സുലൈ
കൊണ്ടോട്ടി: മലപ്പുറത്തിന്റെ അഭിമാനവും ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായ അനസ് എടത്തൊടികയുടെ പിതാവ് മുണ്ടപ്പലം എടത്തൊടിക മുഹമ്മദ്കുട്ടി(67) നിര്യാതനായി. ന്യൂമോണിയയും ഹൃദ്രോഗവും മൂലം കിടപ്പിലായിരുന്നു. ഇന്ന്പുലര്‍ച്ചെ മരിച്ചു.മുണ്ടപ്പലം ജുമാമസ്ജിദില്‍ ഖബറടക്കി.ദീര്‍ഘകാലം കൊണ്ടോട്ടിയില്‍ ഡ്രൈവറായിരുന്നു.ഭാര്യ.ഖദീജ:മക്കള്‍ അനസ് എടത്തൊടിക,പരേതനായ അശ്‌റഫ്,റജീന,സലീന.മരുമക്കള്‍.ഹംസ(പുല്ലഞ്ചേരി),മുജീബ് റഹ്മാന്‍(വാലഞ്ചേരി),നസീന,സുലൈ
07 January 2018
ഇ.എന്‍ മോഹന്‍ദാസ് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി
ഇ.എന്‍ മോഹന്‍ദാസ് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി
മലപ്പുറം: ഇ.എന്‍ മോഹന്‍ദാസിനെ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയില്‍ പത്ത് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ നിലവിലുണ്ടായിരുന്ന് എട്ട് അംഗങ്ങളെ ഒഴിവാക്കി. ആകെയുള്ള 37 അംഗങ്ങളിലെ മറ്റ് കമ്മിറ്റി അംഗങ്ങള്‍
പി.പി വാസുദേവന്‍, സി. ദിവാകരന്‍, വി. ശശികുമാര്‍, വേലായുധന്‍വള്ളിക്കുന്ന്, പി. ജ്യോതിഭാസ്, വി.പി സക്കറിയ, കൂട്ടായി ബഷീര്‍, വി.എം ഷൗക്കത്ത്,ജോര്‍ജ് കെ ആന്റണി, എം.എം നാരായണന്‍, ടി.പി ജോര്‍ജ്, കെ. രാംദാസ്, ഐ.ടി നജീബ്, സി.എച്ച് ആഷിക്, കെ.പി അനില്‍, ടി.എം സിദ്ദീഖ്, അസൈന്‍ കാരാട്ട്, എ. ശിവദാസന്‍, ഇ. ജയന്‍, വി.പി അനില്‍, വി. രമേശന്‍, പി. രാധാകൃഷ്ണന്‍, പി. ഹംസക്കുട്ടി, പി.കെ അബ്ദുള്ള നവാസ്, ഇ. പത്മാക്ഷന്‍, എന്‍. കണ്ണന്‍, കെ. ഭാസ്‌ക്കരന്‍, എന്‍. പ്രമോദ് ദാസ്, കെ.പി ശങ്കരന്‍, പി.കെ ഖലീമുദ്ദീന്‍, ബി. മുഹമ്മദ് റസാഖ്, വി.പി സോമസുന്ദരന്‍, ടി. സത്യന്‍, വി.പി സാനു. രണ്ടുതവണ ജില്ലാ സെക്രട്ടറിയായിരുന്ന പി.പി വാസുദേവന് പകരമാണ് ഇ.എന്‍ മോഹന്‍ദാസിനെ തെരഞ്ഞെടുത്തത്.
അരീക്കുളം കോളനിക്കാര്‍ക്ക് ഇനി സ്വന്തം വീടുകള്‍ ; 20 കുടുംബങ്ങള്‍ക്ക് പുതിയ വീടിന്റെ താക്കോല്‍ കൈമാറി
അരീക്കുളം കോളനിക്കാര്‍ക്ക് ഇനി സ്വന്തം വീടുകള്‍ ;
20 കുടുംബങ്ങള്‍ക്ക് പുതിയ വീടിന്റെ താക്കോല്‍ കൈമാറി
വേങ്ങര: മണ്ഡലത്തിലെ അരീക്കുളം ലക്ഷംവീടുകോളനിയിലെ കുടുംബങ്ങള്‍ സന്തോഷത്തിലാണ്. ഇനിമുതല്‍ ഇവര്‍ക്ക് ചോര്‍ന്നൊലിക്കാത്തപുതിയ വീടുകളില്‍ തലചായ്ക്കാം. വര്‍ഷങ്ങളായി ഇവര്‍ താമസിച്ചിരുന്നത് ഈ കോളനിയിലെ ചോര്‍ന്നൊലിക്കുന്ന ഇരട്ടവീടുകളിലായിരുന്നു. രണ്ട് വ്യത്യസ്ത കുടുംബങ്ങള്‍ക്ക് ഒരുവീട്. സംസ്ഥാനത്ത് ലക്ഷംവീട് കോളനികള്‍ക്ക് തുടക്കംകുറിച്ച് 1975-ല്‍ നിര്‍മിച്ചതായിരുന്നു കോളനിയിലെ ഈ 10 ഇരട്ടവീടുകള്‍. പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കേ നടന്ന ജനസമ്പര്‍ക്ക പരിപാടിയിലായിരുന്നു കോളനിക്കാര്‍ ഈ പ്രശ്‌നം ആദ്യമായി ഉന്നയിച്ചത്. തുടര്‍ന്ന് കോളനി സന്ദര്‍ശിച്ച അദ്ദേഹം കോളനിനിവാസികളുടെ ദുരിതം നേരില്‍ക്കാണുകയും ഇരട്ടവീടുകള്‍ ഒറ്റവീടുകളാക്കാനുള്ള പദ്ധതി തയ്യാറാക്കുകയുമായിരുന്നു. പഴയ ഇരട്ടവീടുകള്‍ പൂര്‍ണമായി പൊളിച്ചുമാറ്റി 20 കുടുംബങ്ങള്‍ക്കായി 20 പുതിയ വീടുകളാണ് ഇവിടെ നിര്‍മിച്ചത്. വരാന്ത, ഒരു കിടപ്പുമുറി, ഭക്ഷണഹാള്‍, ശൗചാലയം, അടുക്കള എന്നിവയാണ് ഒരുവീട്ടിലുളള സൗകര്യം. വീടൊന്നിന് അഞ്ചുലക്ഷം രൂപയാണ് ചെലവ്. ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരുകോടി ചെലവിട്ടാണ് നവീകരണം നടത്തിയത്. വീടുകളുടെ താക്കോല്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉടമകള്‍ക്ക് കൈമാറി. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന്‍, സലീം കുരുമ്പലം, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി, വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡനന്റ് വി.കെ. കുഞ്ഞാലന്‍കുട്ടി, ഇ.കെ. ബുഷ്‌റമജീദ്, കെ. കദീജ ബീവി, പി.കെ. അസ്ലു, എന്‍.ടി. മൈമൂന, ഐക്കാടന്‍ ചാത്തക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
20 കുടുംബങ്ങള്‍ക്ക് പുതിയ വീടിന്റെ താക്കോല്‍ കൈമാറി
വേങ്ങര: മണ്ഡലത്തിലെ അരീക്കുളം ലക്ഷംവീടുകോളനിയിലെ കുടുംബങ്ങള്‍ സന്തോഷത്തിലാണ്. ഇനിമുതല്‍ ഇവര്‍ക്ക് ചോര്‍ന്നൊലിക്കാത്തപുതിയ വീടുകളില്‍ തലചായ്ക്കാം. വര്‍ഷങ്ങളായി ഇവര്‍ താമസിച്ചിരുന്നത് ഈ കോളനിയിലെ ചോര്‍ന്നൊലിക്കുന്ന ഇരട്ടവീടുകളിലായിരുന്നു. രണ്ട് വ്യത്യസ്ത കുടുംബങ്ങള്‍ക്ക് ഒരുവീട്. സംസ്ഥാനത്ത് ലക്ഷംവീട് കോളനികള്‍ക്ക് തുടക്കംകുറിച്ച് 1975-ല്‍ നിര്‍മിച്ചതായിരുന്നു കോളനിയിലെ ഈ 10 ഇരട്ടവീടുകള്‍. പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കേ നടന്ന ജനസമ്പര്‍ക്ക പരിപാടിയിലായിരുന്നു കോളനിക്കാര്‍ ഈ പ്രശ്‌നം ആദ്യമായി ഉന്നയിച്ചത്. തുടര്‍ന്ന് കോളനി സന്ദര്‍ശിച്ച അദ്ദേഹം കോളനിനിവാസികളുടെ ദുരിതം നേരില്‍ക്കാണുകയും ഇരട്ടവീടുകള്‍ ഒറ്റവീടുകളാക്കാനുള്ള പദ്ധതി തയ്യാറാക്കുകയുമായിരുന്നു. പഴയ ഇരട്ടവീടുകള്‍ പൂര്‍ണമായി പൊളിച്ചുമാറ്റി 20 കുടുംബങ്ങള്‍ക്കായി 20 പുതിയ വീടുകളാണ് ഇവിടെ നിര്‍മിച്ചത്. വരാന്ത, ഒരു കിടപ്പുമുറി, ഭക്ഷണഹാള്‍, ശൗചാലയം, അടുക്കള എന്നിവയാണ് ഒരുവീട്ടിലുളള സൗകര്യം. വീടൊന്നിന് അഞ്ചുലക്ഷം രൂപയാണ് ചെലവ്. ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരുകോടി ചെലവിട്ടാണ് നവീകരണം നടത്തിയത്. വീടുകളുടെ താക്കോല്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉടമകള്‍ക്ക് കൈമാറി. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന്‍, സലീം കുരുമ്പലം, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി, വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡനന്റ് വി.കെ. കുഞ്ഞാലന്‍കുട്ടി, ഇ.കെ. ബുഷ്‌റമജീദ്, കെ. കദീജ ബീവി, പി.കെ. അസ്ലു, എന്‍.ടി. മൈമൂന, ഐക്കാടന്‍ ചാത്തക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
ഗ്രാമപ്പഞ്ചായത്ത് റോഡുകള്‍ നവീകരിക്കും; ജലനിധിക്കുവേണ്ടി പൊളിച്ചത് പിന്നീട് നന്നാക്കും
ഗ്രാമപ്പഞ്ചായത്ത് റോഡുകള്‍ നവീകരിക്കും;
ജലനിധിക്കുവേണ്ടി പൊളിച്ചത് പിന്നീട് നന്നാക്കും
വേങ്ങര: ഗ്രാമപ്പഞ്ചായത്തിലെ 73 റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ നടപടികളായി. ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് കരാറുറപ്പിക്കല്‍ ആരംഭിച്ചു. 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണിത്. ജനുവരി പതിനഞ്ചിനുള്ളില്‍ റോഡുകളുടെ പണി ആരംഭിക്കും. ഗ്രാമപ്പഞ്ചായത്ത് 2,62,93,000 രൂപയാണ് പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി മാറ്റിവെച്ചത്. ജലനിധി പദ്ധതികള്‍ക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കാന്‍ 10 കോടിയാണ് മതിപ്പുതുക. ഇത് സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഇത് ലഭിക്കുന്ന മുറയ്ക്കുമാത്രമേ പഞ്ചായത്തിലെ ഗതാഗതപ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജലനിധിക്കുവേണ്ടി പൊളിച്ചത് പിന്നീട് നന്നാക്കും
വേങ്ങര: ഗ്രാമപ്പഞ്ചായത്തിലെ 73 റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ നടപടികളായി. ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് കരാറുറപ്പിക്കല്‍ ആരംഭിച്ചു. 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണിത്. ജനുവരി പതിനഞ്ചിനുള്ളില്‍ റോഡുകളുടെ പണി ആരംഭിക്കും. ഗ്രാമപ്പഞ്ചായത്ത് 2,62,93,000 രൂപയാണ് പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി മാറ്റിവെച്ചത്. ജലനിധി പദ്ധതികള്‍ക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കാന്‍ 10 കോടിയാണ് മതിപ്പുതുക. ഇത് സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഇത് ലഭിക്കുന്ന മുറയ്ക്കുമാത്രമേ പഞ്ചായത്തിലെ ഗതാഗതപ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
06 January 2018
വേങ്ങരയിലെ ഓടകൾ ചീഞ്ഞ് നാറുന്നു
വേങ്ങരയിലെ ഓടകൾ ചീഞ്ഞ് നാറുന്നു
വേങ്ങര: വേങ്ങരയിലെ ഓട (ചാബ്ര) കൊതുക് വളർത്തൽ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് അസഹ്യമായ ദുർഗന്ധവും ഓടയിൽ നിന്നും വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.ഓടകൾ വൃത്തിയാക്കാത്തതിനാൽ ഇപ്പോഴും കെട്ടിനിൽക്കുന്ന വെള്ളമാണ് ഈ ഈ പ്രശ്ങ്ങൾക്കെല്ലാം കാരണം. ഓരോ ദിവസവും നൂറുകണക്കിന് ആളുകൾ വന്ന് പോവുന്ന വേങ്ങര ബസ് സ്റ്റാന്റ് പരിസര്ത്തുള്ള ഓടയാണ് ദിവസങ്ങളായി ദുർഗന്ധവും കൊതുകു ശല്യവും കൊണ്ട് ജനങ്ങളെ പൊറുതി മുട്ടിച്ച് കൊണ്ടിരിക്കുന്നത് .ഓടയിൽ നിന്നുള്ള ദുർഗന്ധം സഹിക്കവയ്യാതെ വന്നപ്പോൾ ചിലർ ചേർന്ന് ഓടയിൽ പുൽതൈലം ഒഴിച്ച് നോക്കിയപ്പോൾ തേനീച്ച കൂട് ഇളക്കിയത് പോലെ കൊതുകുകളുടെ പെരുമഴക്കാലമായിരുന്നു . ഉടൻ തന്നെ ഓട മൂടുകയായിരുന്നു .അധികൃതരെ വിവരം അറിയിച്ചു.എത്രയും വേഗത്തിൽ ഇതിനൊരു പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവിശ്യം .
വേങ്ങര: വേങ്ങരയിലെ ഓട (ചാബ്ര) കൊതുക് വളർത്തൽ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് അസഹ്യമായ ദുർഗന്ധവും ഓടയിൽ നിന്നും വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.ഓടകൾ വൃത്തിയാക്കാത്തതിനാൽ ഇപ്പോഴും കെട്ടിനിൽക്കുന്ന വെള്ളമാണ് ഈ ഈ പ്രശ്ങ്ങൾക്കെല്ലാം കാരണം. ഓരോ ദിവസവും നൂറുകണക്കിന് ആളുകൾ വന്ന് പോവുന്ന വേങ്ങര ബസ് സ്റ്റാന്റ് പരിസര്ത്തുള്ള ഓടയാണ് ദിവസങ്ങളായി ദുർഗന്ധവും കൊതുകു ശല്യവും കൊണ്ട് ജനങ്ങളെ പൊറുതി മുട്ടിച്ച് കൊണ്ടിരിക്കുന്നത് .ഓടയിൽ നിന്നുള്ള ദുർഗന്ധം സഹിക്കവയ്യാതെ വന്നപ്പോൾ ചിലർ ചേർന്ന് ഓടയിൽ പുൽതൈലം ഒഴിച്ച് നോക്കിയപ്പോൾ തേനീച്ച കൂട് ഇളക്കിയത് പോലെ കൊതുകുകളുടെ പെരുമഴക്കാലമായിരുന്നു . ഉടൻ തന്നെ ഓട മൂടുകയായിരുന്നു .അധികൃതരെ വിവരം അറിയിച്ചു.എത്രയും വേഗത്തിൽ ഇതിനൊരു പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവിശ്യം .
ഹരിത സരണി സപ്ലിമെന്റ് പ്രകാശനം ചെയ്‌തു
വേങ്ങര മണ്ഡലം എം എൽ എ. KNA. ഖാദർ സാഹിബ് 7 കോടി രൂപ ചെലവിൽ മണ്ഡലത്തിൽ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി പുറത്തിറക്കിയ ഹരിത സരണി സപ്ലിമെന്റ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. വേങ്ങര മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ്. MM. കുട്ടി മൗലവിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്യുന്നു KNA ഖാദർ സാഹിബ്MLA
മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ PK. അസുലൂ. NT കുഞ്ഞുട്ടി. കടമ്പോട് മൂസഹാജി. NT. ഷെരീഫ്. അടാടീൽ കുഞ്ഞാപ്പു. തുടങ്ങിയ വർ സംബന്ധിച്ചു
മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ PK. അസുലൂ. NT കുഞ്ഞുട്ടി. കടമ്പോട് മൂസഹാജി. NT. ഷെരീഫ്. അടാടീൽ കുഞ്ഞാപ്പു. തുടങ്ങിയ വർ സംബന്ധിച്ചു
04 January 2018
ബദ്‌രിയ്യ ഫെസ്റ്റ് 2k18 സമാപിച്ചു
ബദ്‌രിയ്യ ഫെസ്റ്റ് 2k18 സമാപിച്ചു.
വേങ്ങര : കുറ്റാളൂർ ബദ്‌രിയ്യ ശരീഅത്ത് കോളേജ് സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച ബദ്‌രിയ്യ ആർട്സ് ഫെസ്റ്റ് 2k18 സമാപിച്ചു. അഡ്വ : കെ. എൻ. എ ഖാദർ M.L.A ഉദ്ഘടനം നിർവഹിച്ചു. അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ ട്രോഫികൾ വിതരണം ചെയ്തു. അലി റവാസ് ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി.
എം. എം കുട്ടി മൗലവി, കെ.പി വല്യാപ്പു ഹാജി, കെ.പി ചെറീത് ഹാജി, പി.പി ഹസ്സൻ,ഹുസൈൻ ബാഖവി, ഓ.കെ അബ്ദുറഹ്മാൻ നിസാമി, മൂസ ഫൈസി, റഫീഖ് വാഫി, സലീം ഹുദവി, ശാക്കിർ ഹുദവി, ഹുസൈൻ വാഫി, സാലിം വാഫി, ആരിഫ് ഹുദവി, റസാഖ് ഫൈസി എന്നിവർ സംസാരിച്ചു.
വേങ്ങര : കുറ്റാളൂർ ബദ്‌രിയ്യ ശരീഅത്ത് കോളേജ് സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച ബദ്‌രിയ്യ ആർട്സ് ഫെസ്റ്റ് 2k18 സമാപിച്ചു. അഡ്വ : കെ. എൻ. എ ഖാദർ M.L.A ഉദ്ഘടനം നിർവഹിച്ചു. അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ ട്രോഫികൾ വിതരണം ചെയ്തു. അലി റവാസ് ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി.
എം. എം കുട്ടി മൗലവി, കെ.പി വല്യാപ്പു ഹാജി, കെ.പി ചെറീത് ഹാജി, പി.പി ഹസ്സൻ,ഹുസൈൻ ബാഖവി, ഓ.കെ അബ്ദുറഹ്മാൻ നിസാമി, മൂസ ഫൈസി, റഫീഖ് വാഫി, സലീം ഹുദവി, ശാക്കിർ ഹുദവി, ഹുസൈൻ വാഫി, സാലിം വാഫി, ആരിഫ് ഹുദവി, റസാഖ് ഫൈസി എന്നിവർ സംസാരിച്ചു.
03 January 2018
കൽപറ്റ ജൈനക്ഷേത്രത്തിലെ വിഗ്രഹ കവർച്ച; 15 വർഷത്തിനുശേഷം പ്രതികൾ കൊണ്ടോട്ടിയിൽ പിടിയിൽ...
മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മൂന്നു ക്ഷേത്രങ്ങളില്‍ നിന്നു 15 വര്‍ഷങ്ങള്‍ക്കു മുമ്പ്് വിദേശത്തേക്ക് കടത്താനായി മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹം അടക്കം നാലുപേര്‍ കൊണ്ടോട്ടിയില്‍ പിടിയിലായി. ഇവരില്‍ നിന്നു ഒന്നര നൂറ്റാണ്ട് പഴക്കമുള്ള രണ്ടു ജൈനമത വിഗ്രങ്ങള്‍ മുറിച്ചെടുത്ത നിലയില്‍ കണ്ടെത്തി. വയനാടിനു പുറമെ കോഴിക്കോട് പെരുവയല്‍ കോട്ടയാട്ട് ഭഗവതി ക്ഷേത്രം, മലപ്പുറം പുളിയക്കോട് മുണ്ടക്കല്‍ കരിങ്കാളി ക്ഷേത്രം തുടങ്ങിയവിടങ്ങളിലും പ്രതികള്‍ ഇക്കാലയളിവില്‍ മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി. ഇതുസംബന്ധിച്ചു കൊണ്ടോട്ടി മുതുവല്ലൂര്‍ ആക്കത്തൊടി മുഹമ്മദലി(43), കുഴിമണ്ണ പുളിയക്കോട് ആക്കപ്പറന്പ് മാരത്തില്‍ മുഹമ്മദ്(45), പുളിയക്കോട് പട്ടക്കണ്ടത്തില്‍ ബാബു(45), കൊണ്ടോട്ടി നീറാട് എളക്കുത്ത് ജൈസല്‍(35) എന്നിവരെ മലപ്പുറം ജില്ലാ പോലീസ് മേദാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശത്തില്‍ കൊണ്ടോട്ടി പോലീസ് അറസ്റ്റു ചെയ്തു. കേസിലെ മറ്റൊരു പ്രതി നീറാട് തേനുട്ടിക്കല്ലിങ്ങല്‍ അബൂബക്കര്‍(43) കൊലക്കുറ്റത്തിനു ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
2002 ഡിസംബര്‍ 13 നു വയനാട് പുളിയാര്‍മല എം.പി വീരേന്ദ്രകുമാര്‍ ട്രസ്റ്റിയായ അനന്തനാഥസ്വാമി ക്ഷേത്രത്തിലാണ് പ്രതികള്‍ കവര്‍ച്ച നടത്തി വിഗ്രങ്ങള്‍ മോഷ്ടിച്ചത്. കേരളത്തിലെ 1500 വര്‍ഷത്തോളം പഴക്കമുള്ള ജൈനക്ഷേത്രത്തില്‍ 1933ല്‍ പുന:പ്രതിഷ്ട നടത്തിയ പത്മാവതി ദേവിയുടെയും ജ്വാലാമിലിനി ദേവിയുടേയും പീഠവും പ്രഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്ന രണ്ടു പഞ്ചലോഹ വിഗ്രഹങ്ങള്‍, രണ്ടു തീര്‍ഥങ്കര•ാരുടെ പിച്ചള വിഗ്രങ്ങള്‍, പഞ്ചപരമേഷ്ടി വിഗ്രഹം, നവദേവ•ാരുടെ വിഗ്രഹം, മൂന്ന് വെളളി പൂജ പാത്രങ്ങള്‍, വിഗ്രത്തിലിണിയിച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് ഇവിടെ നിന്നു മോഷ്ടിച്ചത്. ഇതില്‍ രണ്ടു വിഗ്രഹങ്ങള്‍ വിലമതിക്കാത്താനാകാത്തതാണ്. ശ്രീകോവിലന്റെ പൂട്ടു പൊളിച്ച് പിക്കാസ് കൊണ്ടു കൊത്തിയിളക്കിയാണ് സംഘം കവര്‍ച്ച നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു കല്‍പ്പറ്റ പോലീസ് കേസെടുത്തു അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇതിനിടെ ഇവര്‍ക്ക് വിഗ്രഹങ്ങള്‍ വിദേശത്തേക്കു കടത്താന്‍ കഴിഞ്ഞിരുന്നില്ല. 15 വര്‍ഷത്തിനിടെ സംഘം പലതവണ വില്‍പ്പനക്കായി വിദേശികളെ അടക്കം നാട്ടിലെത്തിച്ചെങ്കിലും ഇടപാട് നടന്നില്ല. ഇതോടെ വിഗ്രഹം മുറിച്ചു വില്‍ക്കാനും വിഗ്രഹത്തില്‍ നിന്നു സ്വര്‍ണം ഉരുക്കി വേര്‍തിരിച്ചെടുക്കാന്‍ ശ്രമം നടത്തി. ഇതും വിജയിക്കാതെ വന്നതോടെ പുതിയ സംഘത്തിനു വില്‍പ്പന നടത്താന്‍ ശ്രമം നടത്തുന്നതിനിടെയാണ് പോലീസിനു രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്നു പോലീസ് ഇടനിലക്കാരയി എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതി മാരത്തില്‍ മുഹമ്മദിന്റെ പറന്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു രണ്ടു വിഗ്രഹങ്ങള്‍. ഇവയും മുറിച്ചെടുത്ത നിലയിലായിരുന്നു. എട്ടു വിഗ്രഹങ്ങള്‍ ഇവര്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പേലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും.ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍, കൊണ്ടോട്ടി സിഐ എം.മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങങ്ങളായ ശശികുണ്ടറക്കാട്, സത്യനാഥന്‍, അബദുള്‍ അസീസ് സന്‍ജീവന്‍, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, എസ്‌ഐ രഞ്ജിത്ത്, മജീദ്, വി.ജയപ്രസാദ്, സന്തോഷ്, സുലൈമാന്‍, അശോകന്‍, സിപിഒ സിയാഹുല്‍ ഹക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
2002 ഡിസംബര്‍ 13 നു വയനാട് പുളിയാര്‍മല എം.പി വീരേന്ദ്രകുമാര്‍ ട്രസ്റ്റിയായ അനന്തനാഥസ്വാമി ക്ഷേത്രത്തിലാണ് പ്രതികള്‍ കവര്‍ച്ച നടത്തി വിഗ്രങ്ങള്‍ മോഷ്ടിച്ചത്. കേരളത്തിലെ 1500 വര്‍ഷത്തോളം പഴക്കമുള്ള ജൈനക്ഷേത്രത്തില്‍ 1933ല്‍ പുന:പ്രതിഷ്ട നടത്തിയ പത്മാവതി ദേവിയുടെയും ജ്വാലാമിലിനി ദേവിയുടേയും പീഠവും പ്രഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്ന രണ്ടു പഞ്ചലോഹ വിഗ്രഹങ്ങള്‍, രണ്ടു തീര്‍ഥങ്കര•ാരുടെ പിച്ചള വിഗ്രങ്ങള്‍, പഞ്ചപരമേഷ്ടി വിഗ്രഹം, നവദേവ•ാരുടെ വിഗ്രഹം, മൂന്ന് വെളളി പൂജ പാത്രങ്ങള്‍, വിഗ്രത്തിലിണിയിച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് ഇവിടെ നിന്നു മോഷ്ടിച്ചത്. ഇതില്‍ രണ്ടു വിഗ്രഹങ്ങള്‍ വിലമതിക്കാത്താനാകാത്തതാണ്. ശ്രീകോവിലന്റെ പൂട്ടു പൊളിച്ച് പിക്കാസ് കൊണ്ടു കൊത്തിയിളക്കിയാണ് സംഘം കവര്‍ച്ച നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു കല്‍പ്പറ്റ പോലീസ് കേസെടുത്തു അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇതിനിടെ ഇവര്‍ക്ക് വിഗ്രഹങ്ങള്‍ വിദേശത്തേക്കു കടത്താന്‍ കഴിഞ്ഞിരുന്നില്ല. 15 വര്‍ഷത്തിനിടെ സംഘം പലതവണ വില്‍പ്പനക്കായി വിദേശികളെ അടക്കം നാട്ടിലെത്തിച്ചെങ്കിലും ഇടപാട് നടന്നില്ല. ഇതോടെ വിഗ്രഹം മുറിച്ചു വില്‍ക്കാനും വിഗ്രഹത്തില്‍ നിന്നു സ്വര്‍ണം ഉരുക്കി വേര്‍തിരിച്ചെടുക്കാന്‍ ശ്രമം നടത്തി. ഇതും വിജയിക്കാതെ വന്നതോടെ പുതിയ സംഘത്തിനു വില്‍പ്പന നടത്താന്‍ ശ്രമം നടത്തുന്നതിനിടെയാണ് പോലീസിനു രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്നു പോലീസ് ഇടനിലക്കാരയി എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതി മാരത്തില്‍ മുഹമ്മദിന്റെ പറന്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു രണ്ടു വിഗ്രഹങ്ങള്‍. ഇവയും മുറിച്ചെടുത്ത നിലയിലായിരുന്നു. എട്ടു വിഗ്രഹങ്ങള്‍ ഇവര്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പേലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും.ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍, കൊണ്ടോട്ടി സിഐ എം.മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങങ്ങളായ ശശികുണ്ടറക്കാട്, സത്യനാഥന്‍, അബദുള്‍ അസീസ് സന്‍ജീവന്‍, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, എസ്‌ഐ രഞ്ജിത്ത്, മജീദ്, വി.ജയപ്രസാദ്, സന്തോഷ്, സുലൈമാന്‍, അശോകന്‍, സിപിഒ സിയാഹുല്‍ ഹക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
01 January 2018
വേങ്ങര കണ്ണമംഗലത്ത് യുവാവ് റൂമില്‍ മരിച്ച നിലയിൽ
വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ ടയര്‍ കടയിലെ തൊഴിലാളിയായ യുവാവിനെ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടിയിലെ ചൂരല്‍മല സ്വദേശി ശരത്ത് (24) ആണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. തോട്ടശ്ശേരിയറയിലെ ടയര്‍ കടയില്‍ ജോലിക്കാരനായിരുന്ന ശരത്ത് ശനിയാഴ്ച നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞു കിടന്നുറങ്ങിയതായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലായിട്ടും കാണാതായപ്പോള്‍ ഇയാളുടെ സുഹൃത്ത് മുറിയില്‍ അന്വേഷിച്ചെത്തുകയായിരുന്നു. വാതില്‍ തുറന്നിട്ട നിലയില്‍ കട്ടിലില്‍ കിടക്കുന്നതായി കണ്ട ശരത്തിനെ വിളിച്ചിട്ട് പ്രതികരണമുണ്ടായില്ലെന്നു പറയുന്നു. സംശയം തോന്നിയ ഇയാള്‍ വിവരമറിയിച്ചതോടെ നാട്ടുകാര്‍ എത്തി മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി. ഇരുട്ട് പരന്നതോടെ ഇന്‍ക്വസ്റ്റ് തിങ്കളാഴ്ചത്തേക്ക് മാറ്റിയ പോലീസ് റൂം പൂട്ടി സ്ഥലത്ത് കാവല്‍ ഏര്‍പ്പെടുത്തി. ഇതിനിടെ നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം വയനാട്ടില്‍ നിന്നും ഇയാളുടെ ബന്ധുക്കളെത്തി. ശബരി മലയിലേക്കു യാത്രയിലായിരുന്ന ഇയാളുടെ ജേഷ്ട്ടസഹോദരന്‍ അടങ്ങുന്ന സംഘവും സംഭവസ്ഥലത്തെത്തി.
ആരോപണം അടിസ്ഥാനരഹിതം- ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
വേങ്ങര: വലിയോറ ചാലിത്തോട് നവീകരണവുമായി ബന്ധപ്പെട്ട് വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരേ കര്‍ഷകസംഘം നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് വി.കെ. കുഞ്ഞാലന്‍കുട്ടി അറിയിച്ചു. കര്‍ഷകരുടെ ആവശ്യപ്രകാരമാണ് ചാലിത്തോട് നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ജിയോളജി വകുപ്പുമുതല്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേതടക്കം അനുമതി വാങ്ങിയാണ് മണ്ണ് നീക്കാന്‍ തുടങ്ങിയത്. കര്‍ഷകസംഘം നേതാവിന്റെ പരാതികാരണം മണ്ണ് നീക്കാനാവാതെ പദ്ധതി തടസ്സപ്പെട്ടു. സര്‍ക്കാറിന്റേയും തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മാര്‍ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പാലിച്ച് നടപ്പിലാക്കുന്ന പദ്ധതിയുമായി മുന്നോട്ട്‌പോകും. സര്‍ക്കാര്‍ ഏതന്വേഷണം നടത്തിയാലും ഭരണസമിതി സ്വാഗതംചെയ്യുമെന്നും പ്രസിഡന്റ് അറിയിച്ചു.
പുതുവത്സരത്തില്‍ പ്രതീക്ഷയായി ബാക്കിക്കയം റെഗുലേറ്റര്‍
വേങ്ങര:
വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളിലെ വിവിധ ജലസേചനപദ്ധതികള്‍ക്ക് ആക്കംകൂട്ടുകയാണ് കടലുണ്ടിപ്പുഴയ്ക്ക് കുറുകെ ബാക്കിക്കയത്ത് നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന റെഗുലേറ്റര്‍. പദ്ധതിയുടെ പണി അവസാനഘട്ടത്തിലാണ്. ഒമ്പതാം പദ്ധതിയുടെ തുടക്കത്തില്‍ വേങ്ങര പഞ്ചായത്തിലെ വിവിധ ഗ്രാമസഭകളില്‍ ഉയര്‍ന്നുവന്ന ഒരാവശ്യമായിരുന്നു കടലുണ്ടിപ്പുഴയില്‍ കൂരിയാട്ട് റെഗുലേറ്റര്‍ സ്ഥാപിക്കുക എന്നത്. പണി പുരോഗമിക്കവേ എത്തിയ കാലവര്‍ഷത്തെത്തുടര്‍ന്ന് പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെ പണി നിര്‍ത്തിവെക്കേണ്ടിവന്നു. പ്രവൃത്തി നടക്കുന്ന റെഗുലേറ്ററിന്റെ സംരക്ഷണഭിത്തി സ്ഥാപിക്കാന്‍ പാകപ്പെടുത്തിയ ഭാഗത്ത് കരയിടിഞ്ഞതിനാല്‍ ഭിത്തിയുടെ മാപ്പില്‍തന്നെ മാറ്റംവരുത്തേണ്ട സ്ഥിതിയുണ്ടായി.
20 കോടിയാണ് പദ്ധതിയുടെ മതിപ്പുതുക. റഗുലേറ്ററിന്റെ പണി പൂര്‍ത്തിയാകുന്നതോടെ ഒരുനാടിന്റെ രണ്ടുപതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് വിരാമമാവുക. വരുന്ന മാര്‍ച്ചില്‍ പദ്ധതി കമ്മിഷന്‍ ചെയ്യാനായേക്കും.
31 December 2017
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം
മുജാഹിദ് കേരളം ഒറ്റക്കെട്ടാണെന്ന് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ഒരു ദുശ്ശക്തിക്കും മുജാഹിദ് സഘശക്തിയെ തകര്‍ക്കാനാവില്ലെന്ന് സമ്മേളനത്തില്‍ ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ചു. മുസ്്‌ലിം സമുദായം ഒന്നടങ്കം ആഗ്രഹിച്ച മുജാഹിദ് ഐക്യം കാലഘട്ടത്തിന്റെ തേട്ടമാണെന്നും ഇതില്‍ വിള്ളല്‍ വീഴ്ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്നും സമ്മേളന നഗരിയിലെ ജനസഞ്ചയം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനും മത വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതിക്കും നായകത്വം വഹിച്ച മഹാരഥന്മാരായ നേതാക്കള്‍ രൂപംനല്‍കിയ സലഫി പ്രസ്ഥാനം അജയ്യമാണെന്നും ആരോപണങ്ങള്‍കൊണ്ട് ആദര്‍ശ മുന്നേറ്റത്തെ തകര്‍ക്കാനാവില്ലെന്നും ജനലക്ഷങ്ങള്‍ ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു. മുജാഹിദ് പ്രസ്ഥാനത്തിനും നേതാക്കള്‍ക്കും പ്രബോധകര്‍ക്കുമെതിരെ ആരോപണമുന്നയിച്ച നവോത്ഥാന പ്രബോധന മുന്നേറ്റത്തെ തടയാണെന്നത് വ്യാമോഹമാണെന്ന പ്രഖ്യാപനവും സമ്മേളനത്തില്‍ ഉണ്ടായി.
മുസ്‌ലിം സമുദായത്തിന്റെ നേതൃനിരയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ ഉന്നതരും ഭരണ പ്രതിപക്ഷ നേതാക്കളും ലോകപ്രശക്ത പണ്ഡിതരും അണിനിരന്ന മുജാഹിദ് സമ്മേളനത്തിന് കഴിഞ്ഞകാലങ്ങളിലില്ലാത്ത പിന്തുണയും പ്രചാരവും ലഭിച്ചുവെന്നത് മുജാഹിദ് പ്രസ്ഥാനത്തിന് ലഭിച്ച അംഗീകാരമാണ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സമ്മേളനം വലിയ പ്രാധാന്യത്തോടെ ഏറ്റെടുത്തത് അംഗീകാരമായിരുന്നു.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ സലഫി നഗറും പരിസരവും വിശ്വാസികളാല്‍ ജനനിബിഡമായിരുന്നു. പ്രധാന വേദിക്ക് പുറമെയുള്ള മറ്റ് ഏഴു വേദികളിലും വിവിധ സമ്മേളനങ്ങള്‍ ഉണ്ടായി. ഓരോ വേദിയും പ്രൗഢവും സമ്പന്നവുമായിരുന്നു. ഗവേഷണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അനുബന്ധ വേദികള്‍ പ്രധാനമായും സജ്ജീകരിച്ചത്. സമാപന സമ്മേളനത്തില്‍ പങ്കുകൊള്ളാന്‍ ഉച്ചയോടുകൂടി തന്നെ പ്രതിനിധികള്‍ നാനാഭാഗത്തുനിന്നും ഒഴുകുകയായിരുന്നു. ജനത്തിരക്ക് കാരണം ഗതാഗത തടസ്സമുണ്ടാകാതാരിക്കാന്‍ വളണ്ടിയര്‍മാര്‍ ഏറെ പാടുപെടുന്നത് കാണാമായിരുന്നു. പഴുതടച്ച സുരക്ഷയും ഗതാഗത ക്രമീകരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സമാപന സമ്മേളനം കെ.എന്‍.എം. പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. മുജാഹിദ് സംസ്ഥാന സമ്മേളനം പൊതുസമൂഹം ഏറ്റെടുത്തത് ചാരിതാര്‍ത്ഥ്യകരമാണെന്ന് മദനി പറഞ്ഞു. പരസ്പര വിശ്വാസവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരണം. തീവ്രവാദത്തിനും ഭീകരതക്കുമെതിരെ മതത്തിന്റെ യഥാര്‍ത്ഥ അന്തസത്ത ഉള്‍ക്കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. രാജ്യത്തിന്റെ പൊതു നന്മക്ക് ഭീഷണിയാവുന്ന നിലപാടുകള്‍ വിശ്വാസികളില്‍ നിന്നുണ്ടാവാന്‍ പാടില്ല. ഭീകരതയും തീവ്രവാദവും മതത്തിന് അന്യമാണ്. ഇസ്‌ലാം ഏറ്റവും ശക്തമായി ഇത്തരം ചിന്താഗതികളെ എതിര്‍ക്കുന്നു. അമിത ആത്മീയതയുടെ പേരില്‍ മറ്റുള്ളവരെ ശത്രുപക്ഷത്ത് കാണുന്ന രീതി അപകടകരമാണെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു.
പ്തമശ്രീ എം.എ. യൂസുഫലി മുഖ്യാതിഥിയായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., പി.വി. അബ്ദുല്‍ വഹാബ് എം.പി, സി. മുഹ്‌സിന്‍ എം.എല്‍.എ, എ.പി. അബുസ്സുബ്ഹാന്‍ മുഹ്‌യുദ്ദീന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. കെ.എന്‍.എം. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍ അദ്ധ്യക്ഷതവഹിച്ചു.മുഹമ്മദ് അശ്‌റഫ് ഒമാന്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ഡോ. അന്‍വര്‍ അമീന്‍ കല്‍പകഞ്ചേരി, മദ്‌റസ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, കെ.എന്‍.എം. വൈസ് പ്രസിഡണ്ട് പി.കെ. അഹമ്മദ്, കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, സെക്രട്ടറിമായ എം. അബ്ദുറഹ്മാന്‍ സലഫി, എം. സ്വലാഹുദ്ദീന്‍ മദനി, എ. അസ്ഗറലി, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, ഐ.എസ്.എം. പ്രസിഡണ്ട് ഡോ. എ.ഐ. അബ്ദുല്‍മജീദ് സ്വലാഹി, എം.എസ്.എം. പ്രസിഡണ്ട് ജലീല്‍ മാമാങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. പൊയില്‍ അബ്ദുല്ല, എന്‍.കെ. മുഹമ്മദലി, വി.കെ. അഷ്‌റഫ്, ഡോ. അബ്ദുല്‍ മജീദ് ഫാറൂഖ് മൂസ, വി.കെ. സിറാജ്, സി.പി. കുഞ്ഞിമുഹമ്മദ്, കെ.എം. മുഹമ്മദ്, പൊട്ടങ്കണ്ടി അബ്ദുല്ല പങ്കെടുത്തു.
രാവിലെ പ്രധാന പന്തലില്‍ വിദ്യാര്‍ത്ഥി സമ്മേളനം, ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ ഡോ. തലാത്ത് അഹമ്മദ് ഉദ്ഘാടനം ചെയ്തു. നൂര്‍ മുഹമ്മദ് സേഠ് അദ്ധ്യക്ഷതവഹിച്ചു. അഡ്വ. ടി. സിദ്ദീഖ്, വി.എസ്. ജോയ്, ടി.പി. അഷ്‌റഫലി, മിസ്അബ് കീഴരിയൂര്‍, എം.എസ്.എം. ജനറല്‍ സെക്രട്ടറി സിറാജ് ചേലേമ്പ്ര, ശുക്കൂര്‍ സ്വലാഹി, ജാസര്‍ രണ്ടത്താണി, റിഹാസ് പുലാമന്തോള്‍, ആദില്‍ അത്തീഫ്, ഹാസില്‍ മുട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശരീഅത്ത് സമ്മേളനത്തില്‍ മുഹ്‌യുദ്ദീന്‍കോയ മദീനി, അബ്ദുല്‍ അലി മദനി, അലി ശാക്കിര്‍ മുണ്ടേരി, അബ്ദുസ്സലാം പാലപ്പറ്റ, അലിഅക്ബര്‍ ഇരിവേറ്റി, മുഹമ്മദലി അന്‍സാരി, എന്‍.കെ. ത്വാഹ പ്രസംഗിച്ചു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി അദ്ധ്യക്ഷതവഹിച്ചു.
നിയമ സമ്മേളനം ജസ്റ്റിസ് അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. അബ്ദുസ്സത്താര്‍ പള്ളിപ്പാട് അദ്ധ്യക്ഷതവഹിച്ചു. അഡ്വ. ഹാരിസ് ബീരാന്‍, അഡ്വ. ആലിക്കോയ, അഡ്വ. എം. മൊയ്തീന്‍കുട്ടി, അഡ്വ. അബ്ദുറഹ്മാന്‍, അഡ്വ. കെ. ഹനീഫ് പ്രസംഗിച്ചു.
സയണിസ്റ്റ് സാമ്രാജ്യത്വത്തിനെതിരെ ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കണം
ഫലസ്തീന്‍: കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റരുതെന്ന് മുജാഹിദ് സമ്മേളനം
തിരുരങ്ങാടി : ഫലസ്തീന്‍ വിഷയത്തില്‍ രാജ്യം പുലര്‍ത്തിപ്പോരുന്ന നയനിലപാടുകളില്‍ മാറ്റംവരുത്തരുതെന്ന് 9 ാമത് മുജാഹിദ് സംസ്ഥാന സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇസ്രാഈല്‍ തലസ്ഥാനം ജറുസലമിലേക്ക് മാറ്റാനുള്ള അമേരിക്കയുടെ ധിക്കാര നടപടികള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി സയണിസ്റ്റ് സാമ്രാജ്യത്വ ലോബി നടത്തുന്ന അധിനിവേശ ശ്രമങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണം. വിശുദ്ധ നഗരമായ ഖുദ്‌സിനെ ജൂതവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്നും, ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നതിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലും വംശീയ അതിക്രമങ്ങളിലും മുജാഹിദ് സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. മനുഷ്യാവകാശം സംരക്ഷിക്കാനും പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പിലാക്കാനും ഭരണകൂടങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും ജാഗ്രത പുലര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ട ഇന്ത്യയുടെ ചരിത്രപൈതൃകത്തെ വര്‍ഗീയവത്കരിക്കരുത്
തിരുരങ്ങാടി :മതങ്ങളെ കുറിച്ചുള്ള അജ്ഞതയും മുന്‍വിധിയുമാണ് തെറ്റിദ്ധാരണകള്‍ക്ക് ഒരു പരിധി വരെ കാരണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വൈജ്ഞാനിക സമ്മേളനം അഭിപ്രായപ്പെട്ടു. മതങ്ങളെ അതിന്റെ മൂലഗ്രന്ഥത്തില്‍ നിന്ന് അറിയാന്‍ ശ്രമിക്കണം. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല വൈവിധ്യങ്ങളെ ഉള്‍കൊള്ളാനുള്ള സന്മനസ്സാണ് വളര്‍ത്തിയെടുക്കേണ്ടതെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട ഇന്ത്യയുടെ ചരിത്ര പൈതൃകത്തെ വര്‍ഗീയ വത്കരിക്കാനുള്ള ഗൂഢനീക്കം തിരിച്ചറിയണം. ഉന്നത വിദ്യാഭ്യാസം മുതല്‍ െ്രെപമറി തലം വരെയുള്ള പാഠപുസ്തകങ്ങളിലൂടെ തെറ്റായ ചരിത്രം പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചരിത്രപണ്ഡിതരും അക്കാദമിക സമൂഹവും ചേര്‍ന്ന് ചെറുക്കണം. താജ് മഹല്‍ അടക്കമുള്ള ഇന്ത്യയുടെ അഭിമാന അടയാളങ്ങള്‍ തുടച്ച് നീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് നിന്ന് പ്രതിരോധിക്കണമെന്നും മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു.
വൈജ്ഞാനിക സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സയ്യിദ് ഖൈറുല്‍ ഹസ്സന്‍ റിസ്‌വി ഉദ്ഘാടനം ചെയ്തു. കെ.ജെ.യു. വര്‍ക്കിംഗ് പ്രസിഡണ്ട് സി.പി. ഉമര്‍ സുല്ലമി അദ്ധ്യക്ഷതവഹിച്ചു. കെ.വി. തോമസ് എം.പി., എം.ഐ. ഷാനവാസ് എം.പി., ഉനൈസ് പാപ്പിനിശ്ശേരി, സി. മുഹമ്മദ് സലീം സുല്ലമി, ഇര്‍ഷാദ് സ്വലാഹി, കെ.സി. നിഅ്മത്തുല്ല സ്വലാഹി, അബ്ദുല്‍ ഖനി സ്വലാഹി, അക്ബര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.
പ്രവാസി സംഗമത്തില്‍ ഹുസൈന്‍ ഫുജൈറ അദ്ധ്യക്ഷതവഹിച്ചു. ബഷീര്‍ പട്ടേല്‍താഴം, ശിഹാബ് എടക്കര, സഅദുദ്ദീന്‍ സ്വലാഹി, ഡോ. ഫാറൂഖ്, വി. അബൂബക്കര്‍ സ്വലാഹി പങ്കെടുത്തു.
തിരുരങ്ങാടി:മതപ്രബോധനം കുറ്റകൃത്യമായി കണ്ട് പ്രബോധകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരെ വിവേചന പൂര്‍ണമായ നടപടികള്‍ സ്വീകരിക്കുകയും മതവും നിറവും നോക്കി യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചാര്‍ത്തുകയും ചെയ്യുന്ന നീക്കങ്ങള്‍ അപലപനീയമാണെന്നും മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മനുഷ്യാവകാശ സമ്മേളനം അഭിപ്രായപ്പെട്ടു. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാകുന്ന വര്‍ഗ്ഗീയ ഭ്രാന്ത് ഭീരുത്വമാണെന്നും നിര്‍ബന്ധമത പരിവര്‍ത്തനം ഇസ്‌ലാമിന് അന്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ച് മത വിശ്വാസികള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സമൂഹം തിരിച്ചറിയണം.
പരിസ്ഥിതിക്ക് ആഘാതം ഏല്‍പ്പിക്കുന്ന ഇടപെടലുകളില്‍ നിന്ന് വിട്ടുനില്‍ക്കണം. മണ്ണും വിണ്ണും മലിനമാക്കുന്നതില്‍ നിന്ന് മനുഷ്യരെ തടയാന്‍ പരസ്പര സഹകരണം ഉണ്ടാകണമെന്നും വെള്ളവും ഭക്ഷണവും മലിനമാക്കുന്നതില്‍ നിന്നും ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും സമൂഹം വിട്ടു നില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളും പരിസരങ്ങളും വൃത്തിയുടെ അടയാളങ്ങളും പരിസ്ഥിതി സൗഹൃദവുമാക്കി തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി
മുജാഹിദ് മഹല്ല് പരിധിയില്‍ ഒരാളും ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാവുകയില്ലെന്ന്ഉറപ്പ് വരുത്തേണ്ട ബാധ്യത മഹല്ല് നേതൃത്വങ്ങള്‍ക്കുണ്ട്. ജാതി മത, ഭേത വ്യത്യാസംകൂടാതെ ഇത് സാധ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. എം.പി. അബ്ദുസ്സമദ് സമദാനി മുഖ്യാതിഥിയായി. അഡ്വ. പി.എ. പൗരന്‍, അഡ്വ. ടി.ഒ. നൗഷാദ്, അഡ്വ. മായിന്‍കുട്ടി മേത്തര്‍, അബ്ദുല്‍ ഹസീബ് മദനി, ജഅ്ഫര്‍ വാണിമേല്‍, അഹമ്മദ് അനസ് മൗലവി, സലീം ഫാറൂഖി, നൗഷാദ് കുറ്റിയാടി പ്രസംഗിച്ചു. കെ.എന്‍.എം. വൈസ് പ്രസിഡണ്ട് എച്ച്.ഇ. മുഹമ്മദ് ബാബു സേഠ് അദ്ധ്യക്ഷതവഹിച്ചു.
ന്യൂനപക്ഷാവകാശ സമ്മേളനം മൈനോരിറ്റി ഡിപ്പാര്‍ട്ടുമെന്റ് ചെയര്‍മാന്‍ പ്രൊഫ. എ.പി. അബ്ദുല്‍ വഹ്ഹാബ് ഉദ്ഘാടനം ചെയ്തു. കെ.കെ. കൊച്ചുമുഹമ്മദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ഡോ. ഉമര്‍ ഫാറൂഖ്, സി.ടി. അബ്ദുറഹീം, പ്രൊഫ. മുസ്തഫ പുത്തൂര്‍, അലി മെക്ക, പി.സി. സുലൈമാന്‍ മദനി, നവാസ് റഷാദി, അബ്ദുസ്സലാം പള്ളിയില്‍ പ്രസംഗിച്ചു.
മലപ്പുറം വേങ്ങര ഭാഗങ്ങളിലെ എല്ലാ എല്ലാ കടകളും ഇന്ന് രാത്രി 10 മണിക്ക് മു
പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി പോലീസ്. ഞായറാഴ്ച രാത്രി പത്ത് മണിക്ക് വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും അടക്കണം. അല്ലാത്തവക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പെരിന്തല്‍മണ്ണ പോലീസും അറിയിച്ചു.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുത്ത് ആര്‍.ടി.ഒ. യ്ക്ക് കൈമാറും. കൂടാതെ ലൈസന്‍സ് റദ്ദാക്കുന്നതിനായി ആര്‍.ടി.ഒ. യ്ക്ക് സമര്‍പ്പിക്കും.
ഈ ദിവസങ്ങളില്‍ രാത്രി പത്തിന് ശേഷം ഉച്ചഭാഷിണികള്‍ അനുവദനീയമല്ല. ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പിടിച്ചെടുത്ത് കേരള പോലീസ് ആക്ട് പ്രകാരവും ശബ്ദമലിനീകരണത്തിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരവും കേസെടുക്കും. പുതുവര്‍ഷ പിറവിയില്‍ പ്രത്യേക വാഹനപരിശോധനയും ഇതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് പെരിന്തല്‍മണ്ണ പോലീസ് അറിയിച്ചു.
Subscribe to:
Posts (Atom)
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...
Just touch and read Vengara news������
-
വേങ്ങരയിൽ ഗതാഗത നിയന്ത്രണം വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്തിലെ വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ദാസ് പ...
-
മലപ്പുറം: ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന്റെ പുതിയ സിനമയായ കമ്മാര സംഭവത്തിന്റെ ഷൂട്ടിംഗ് വേങ്ങരയില്‍ പുന:രാരംഭിച്ചു. ദിലീപ് അറസ്റ്റിലായ...
-
പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ് വേങ്ങര ലൈവ്...
-
വേങ്ങര കണ്ണമംഗലത്ത് യുവാവ് റൂമില്‍ മരിച്ച നിലയിൽ വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ ടയര്‍ കടയിലെ തൊഴിലാളിയായ യുവാവിനെ താമസിക്കുന്ന ...
-
17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ : 17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ. ഏറ്റവും പുതിയ ജോക...
-
മലപ്പുറം: പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തിനു മുന്‍പ് മലപ്പുറത്തെ ...
-
ചിരട്ട കൊണ്ട് മൊബൈൽ സ്റ്റാൻഡ് നിർമിച്ച് വേങ്ങര പാക്കടപുറായ സ്വദേശി അൽത്താഫ് റഹിമാൻ വേങ്ങര: ലോക്ക് ഡൗൺ കാലത്ത് വിദ്യാത്ഥികളുടെ പല തരത്തിലുള്...
-
വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ വേങ്ങര: 38,15500 രൂപയുടെ കുഴൽപ്പണവുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് വേങ്ങര എസ്.ഐ സംഗീത് ...
-
മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ് മലപ്പുറം: അനാഥ യുവതിക്ക് വീടൊരുക്കി നല്‍കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹ...