എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് പരിപാടികള്‍ക്ക് ഇന്ന് വേങ്ങരയിൽ തുടക്കമാവും
വേങ്ങര: എസ് എസ് എഫ് മലപ്പുറം ജില്ലാ (വെസ്റ്റ്) സാഹിത്യോത്സവിന്റെ അനുബന്ധ പരിപാടികള്‍ നാളെ (ബുധന്‍) തുടങ്ങും. 1993ല്‍ തുടക്കമായ സാഹിത്യോത്സവിന്റെ ഇരുപത്തിയഞ്ചാമത് എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത് സര്‍ഗാത്മകതയുടെ വിവിധ തലങ്ങള്‍ മാറ്റുരക്കുന്നതാണ് സാഹിത്യോത്സവ്. വര്‍ത്തമാന കാലത്തെ അനീതികളോട് പ്രതിരോധം തീര്‍ക്കുന്നതിനുള്ള തയ്യാറെടുപ്പാണ് സാധ്യമാകുന്നത്. മാപ്പിള പൈതൃക കലകളുടെയും സാഹിത്യ വൈഭവങ്ങളുടെയും അരങ്ങൊരുക്കിയാണ് ഇരുപത്തിയഞ്ചാമത് സാഹിത്യോത്സവ് നടക്കുന്നത്.
ജില്ലയിലെ 1200 ബ്ലോക്കുകളിലും 700 യൂണിറ്റുകളിലും 90 സെക്ടറുകളിലും മാറ്റുരച്ചാണ് 8 ഡിവിഷനുകളില്‍ പങ്കെടുത്തത്. ഡിവിഷന്‍ മത്സരങ്ങളില്‍ പ്രതിഭാത്വം തെളിയിച്ച 1500 മത്സരാര്‍ത്ഥികളാണ് മാറ്റുരക്കുക. അറബന, ദഫ്, മാപ്പിളപ്പാട്ട്, സീറാ പാരായണം, കവിത പാരായണം, പ്രസംഗം, ഡിസൈനിംഗ്, രചനകള്‍ തുടങ്ങിയ 120 മത്സരങ്ങളാണ് 12 വേദിയാല്‍ നടക്കുന്നത്. സബ്ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, കാമ്പസ്, സീനിയര്‍, ജനറല്‍ വിഭാഗത്തിലായി മത്സരിക്കുന്ന മത്സരാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്. 12000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രധാന വേദിയായ കാഫ് മലയുടെ പണി പൂര്‍ത്തിയായി. മറ്റു 11 വേദികളുടെ പ്രവൃത്തികള്‍ പുരോഗമിച്ച് വരുന്നു. 600 പേര്‍ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനുമുള്ള വിശാലമായ ഭക്ഷണ ഹാള്‍ തയ്യാറാക്കുന്നുണ്ട്.
നാളെ (ബുധന്‍) ഉച്ചക്ക് 2 മണിക്ക് മമ്പുറം മഖാം സിയാറത്തും 3 മണിക്ക് കോയപ്പാപ്പ മഖാം സിയാറത്തും നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന വേങ്ങരയുടെ വര്‍ത്തമാന ചരിത്രങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച സമ്മേളനത്തില്‍ 5 പഠനങ്ങള്‍ അവതരിപ്പിക്കും. മമ്പീതി മുഹമ്മദ്കുട്ടി മുസലിയാര്‍ ഡോ: പി ശിവദാസന്‍, പി കെ എം സഖാഫി, ചേറൂര്‍ അബ്ദുല്ല മുസ്ലിയാര്‍, ഡോ: അബ്ബാസ് പനക്കല്‍ എന്നിവര്‍ പങ്കെടുക്കും. വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക് പതാക ഉയര്‍ത്തല്‍ സയ്യിദ് ജഅഫര്‍ തുറാബ് തങ്ങളുടെ നേതൃത്വത്തില്‍ 25 പ്രാസ്ഥാനിക സാംസ്‌കാരിക നേതാക്കള്‍ നഗരിയില്‍ ഉയര്‍ത്തും. ഐ പി ബി ബുക്ക് ഫയര്‍ ഉദ്ഘാടനം സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് പി.പി മുഹമ്മദ് ജുനൈദ് ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിക്ക് നടക്കുന്ന സാഹിത്യോത്സവ് സ്നേഹ പ്രഭാഷണങ്ങള്‍ക്ക് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ: പി. എ മുഹമ്മദ് ഫാറൂഖ് നഈമി, ഇബ്റാഹീം സഖാഫി താത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച വൈകുന്നേരം കച്ചേരിപ്പടിയില്‍ നിന്നും ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര പ്രധാന വേദിയില്‍ എത്തും. രാത്രി നടക്കുന്ന തഅ്ജീലുല്‍ ഫുതൂഹ് സംഗമത്തില്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, ഡോ: അബ്ദുല്‍ ഹകീം അസ്ഹരി, ശൗകത്ത് നഈമി കശ്മീര്‍, എം അബ്ദുല്‍ മജീദ് എന്നിവര്‍ നേതൃത്വം നല്‍കും.
ശനിയാഴ്ച രാവിലെ സ്റ്റേജ് ഇതര മത്സരങ്ങള്‍ക്ക് ആരംഭമാവും. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം മന്തി ഡോ: കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. കവി ആലങ്കോട് ലീലാ കൃഷ്ണന്‍ മുഖ്യാതിഥിയായി സംസിരിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 12 വേദികളിലും പരിപാടികള്‍ ആരംഭിക്കും. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, അബ്ദുറശീദ് നരിക്കോട് എന്നിവര്‍ സംബന്ധിക്കും. സാഹിത്യോത്സവിന്റെ ഭാഗമായ മഴവില്‍ സംഘത്തിന്റെ കലാജാഥ 100 കേന്ദ്രങ്ങളില്‍ കലാമുറ്റം അവതരിപ്പിക്കും. വേങ്ങര സോണ്‍ പരിധിയിലെ 60 ഗ്രാമങ്ങളില്‍ സാഹിത്യോത്സവ് വിരുന്ന് നടന്നു. സാഹിത്യോത്സവ് വിപ്ലവ സംഘമായ ഉസ്ബത്തുല്‍ ഫാത്തിഹിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ പദ്ധതികളാണ് നടന്ന് വരുന്നത്. തീകൂട്ട്, മധുര കുമ്പിള്‍, സ്ട്രീറ്റ് ടോക്ക്, ക്രാഫ്റ്റി റൈഡ്, സൈക്കിള്‍ റാലി, കോര്‍പ്പസ് മണി, വിഭവ സമാഹരണം, പതാക ദിനം, കവല പ്രസംഗം, ഫ്ളവര്‍ ഷോ തുടങ്ങിയവ നടന്ന് വരുന്നു വേങ്ങരയിലെയും പരിസരങ്ങളിലെയും കലാ സ്നേഹികളുടെ കൂട്ടായ്മയായ അയല്‍ കൂട്ടം പ്രവര്‍ത്തകര്‍ വ്യത്യസ്തമായ വിഭവങ്ങളാണ് പ്രതിഭകളെ സ്വീകരിക്കാനായി ഒരുക്കുന്നത്. ഭക്ഷണത്തിന് ആവശ്യമായ പലവ്യഞ്ജനങ്ങള്‍, വിറക്, മറ്റു സാധനങ്ങള്‍ സമീപ പ്രദേശങ്ങളിലെ സ്തീകളാണ് നല്‍കുന്നത്. 1999 ലാണ് അവസാനമായി വേങ്ങരയില്‍ ജില്ലാ സാഹിത്യോത്സവിന് വേദിയായത്. 19 വര്‍ഷത്തിന് ശേഷം വേങ്ങരയിലേക്ക് വിരുന്നെത്തുന്ന ധാര്‍മിക കലാ മാമാങ്കത്തെ വരവേല്‍ക്കാന്‍ വേങ്ങരയിലെ സര്‍വരും രംഗത്തിറങ്ങിയിട്ടുണ്ട്.
വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘo ഭാരവാഹികളായ സയിദ് ശിഹാബുദ്ധീൻ ബുഖാരി
മുഹമ്മദ് സ്വഫ് വാൻ
പി അബ്ദുറഹിമാൻ
അലിയാർ ഹാജി
സാലിം കാരാതോട്
തുടങ്ങിയവർ സംബന്ധിച്ചു