Labels

09 November 2017

ഐ എസ് എൽ ടിക്കറ്റ് വില്പന ഇന്ന് മുതൽ

കൊച്ചി: ഇന്ത്യന് സൂപ്പര് ലീഗ് ഫുട്ബോളിലെ ഓണ്ലൈന് ടിക്കറ്റ് വില്പ്പനയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. കേരളത്തിന്റെ ടീം ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ടിക്കറ്റ് വില്പ്പന ആരംഭിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം നാലു മണി മുതല് www.bookmyshow.com വഴി ഓണ്ലൈനിലൂടെയും ബുക്ക് മൈ ഷോ ആപ്ലിക്കേഷനിലൂടെയുമാകും ആരാധകര്ക്ക് ടിക്കറ്റുകള് ലഭ്യമാക്കുക.
17ന് വെള്ളിയാഴ്ച കൊച്ചിയില് നടക്കുന്ന സീസണിലെ ഉദ്ഘാടന മത്സരമായ കേരള ബ്ലാസ്റ്റേഴ്സും കൊല്ക്കത്തയും തമ്മിലുള്ള പോരാട്ടത്തിന്റെ ടിക്കറ്റുകളാണ് വ്യാഴാഴ്ച മുതല് ലഭിക്കുക. കലൂര് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മുമ്ബേ വര്ണശബളമായ ഉദ്ഘാടനച്ചടങ്ങുകളും അരങ്ങേറും.

കെ.എന്‍.എ ഖാദര്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ

വേങ്ങര നിയമസഭാ മണ്ഡലത്തില്‍നിന്നും വിജയിച്ചു കയറിയ കെ.എന്‍.എ ഖാദര്‍ അള്ളാഹുവിന്റെ നാമത്തില്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍വെച്ചാണു ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചെല്ലുംമുമ്പ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടശേഷമാണു കെ.എന്‍.എ ഖാദര്‍ വേദിയിലേക്ക് കയറിയത്്. ഇതിന് മുമ്പ് തന്നെ പ്രതിപക്ഷം നേതാവ് രമേശ്‌ചെന്നിത്തലയുടേയും മറ്റു പ്രമുഖ യു.ഡി.എഫ് നേതാക്കളെയും നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.
നിയമസഭയില്‍ ന്യൂനപക്ഷങ്ങളുടേയും ലീഗിന്റെ കരുത്തുറ്റ ശബ്ദമാകാന്‍ കെ.എന്‍.എ ഖാദറിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ലീഗ് പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും.

06 November 2017

skssf മലപ്പുറം വെസ്റ്റ് ജില്ലാ മനുഷ്യജാലിക സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു

skssf മലപ്പുറം വെസ്റ്റ് ജില്ലാ
മനുഷ്യജാലിക
സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു

വേങ്ങര : ജനുവരി 26 ന് വേങ്ങരയില്‍ വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.,എഫ്  വെസ്റ്റ് ജില്ലാ മനുഷ്യജാലികയുടെ സ്വാഗത സംഘരൂപീകരണ *യോഗം സയ്യിദ് മുഈനുദ്ദീന്‍ ജിഫ്‌രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു*.പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ഖാദര്‍ ഫൈസി കുന്നുംപുറം, എം.എം കുട്ടിമൗലവി, സഹീര്‍ അന്‍വരി പുറങ്ങ്, ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍, നൗഷാദ് ചെട്ടിപ്പടി, ഒ.കെ.എം കുട്ടി ഉമരി, മുസ്തഫ ബാഖവി ഊരകം, പി.കെ.സി മുഹമ്മദ്,  റാസി ബാഖവി, മുഹമ്മദലി മാസ്റ്റര്‍, കെ.പി ചെറീദ് ഹാജി, എം.എ ജലീല്‍ ചാലില്‍കുണ്ട്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍ : *കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍* (മുഖ്യ രക്ഷാധികാരി) *പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍* (ചെയര്‍മാന്‍) *എം.എ ജലീല്‍ ചാലില്‍കുണ്ട്* (ജനറല്‍ കണ്‍വീനര്‍)
*മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍* (ട്രഷറര്‍) *ശിഹാബ് അടക്കാപ്പുര* (വര്‍ക്കിംഗ്  ചെയര്‍മാന്‍) *ഹസീബ് ഓടക്കല്‍*  (വര്‍ക്കിംഗ് കണ്‍വീനര്‍) എന്നിവരേയും വിവിധ സബ് കമ്മറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാരായി *ഒ.കെ.എ കുട്ടി ഉമരി, ആശിഖ് കുഴിപ്പുറം* (പ്രോഗ്രാം കമ്മറ്റി)  *ഇസ്മായീല്‍ ഫൈസി കിടങ്ങയം, നിയാസ് വാഫി* (പബ്ലിസിറ്റി) *മുസ്തഫ ബാഖവി ഊരകം, ശംസു പുള്ളാട്ട്* (ഫിനാന്‍സ് കമ്മറ്റി) *ഇഖ്ബാര്‍ ടി.വി, നദീര്‍ ഹുദവി* (ലൈറ്റ് & സൗണ്ട്) *ഹസ്ബുള്ള ബദ്‌രി, ഹുസൈന്‍ ദാരിമി* (സ്വീകരണ കമ്മറ്റി) *മുഹമ്മദ് കുട്ടി കുന്നുംപുറം, മുസ്തഫ എം.ടി* (വളണ്ടിയര്‍ കമ്മറ്റി) *ജാഫര്‍ ഓടക്കല്‍, സത്താര്‍ കുറ്റൂര്‍* (സപ്ലിമെന്റ് കമ്മറ്റി) *അമാനുള്ള റഹ്മാനി, സാദിഖ് കോട്ടുമല* (മീഡിയ) *പൂക്കു തങ്ങൾ അരികുളം, മുത്തു അരിക്കുളം* ( ട്രാഫിക് കമ്മറ്റി )എന്നിവരേയും തിരഞ്ഞെടുത്തു.
ബഷീര്‍ നിസാമു മുട്ടുംപുറം സ്വാഗതവും മുഹമ്മദ് ചിനക്കല്‍ നന്ദിയും പറഞ്ഞു.

എന്ന്
എം.എ ജലീല്‍ ചാലില്‍കുണ്ട്
ജനറല്‍ കണ്‍വീനര്‍ സ്വാഗത സംഘം

വേങ്ങരയിൽ രക്ത ശാലി വിപ്ലവം

വേങ്ങരയിൽ രക്ത ശാലി വിപ്ലവം
വേങ്ങര കൃഷി ഭവന്റ കീഴിൽ വരുന്ന കുറ്റൂർ സൗത്ത് പാടശേഖത്തിൽ ശ്രീ ജാഫർ ചെമ്പൻ എന്ന യുവ കർഷകന്റെ ഒരേക്കർ വരുന്ന പാടത്ത് രക്ത‌ ശാലി നെല്ലിന്റെ നടീൽ ഉൽഘാടനം വേങ്ങര കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശ്രീ അബ്ദു സലാം ടി കെ. നിർവഹിച്ചു.ചടങ്ങിൽ വേങ്ങര കൃഷി ഓഫിസർ ശ്രീ . നജീബ് എം അസിസ്റ്റൻറ് കൃഷി ഓഫിസർ ശ്രീമതി .വിജിത കെ കർഷകരായ ശ്രീ ചെമ്പൻ ജാഫർ, സനൽകുമാർ, അയ്യപ്പൻ, നാരായണൻ, മുജീബ്, അബ്ദുറിയാസ്, ' എന്നിവർ പങ്കെടുത്തു .
പരപ്പനങ്ങാടി ചന്ദ്രഗിരി മിൽ ഉടമ.ശ്രീ ചന്ദ്ര ശേഖരന്റ കൃഷിയിടത്തിൽ നിന്നും ഒരു കിലോ വിത്ത് 100/-  .രു പ പ്രകാരം ശ്രീ ജാഫർ  വാങ്ങിയത് ഇരുമ്പു സത്തും ധാതുലവണങ്ങളും ധാരാളം അടങ്ങിയ ര ക്ത ശാലി അരി കൊളസ്ട്രോൾ കുറക്കുന്നതിനും രക്തത്തിലെ ഹീമോ  ഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കും ഇതിന്റെ ഒരു കിലോ അരിക്ക് 210 /- രൂപയാണ് വില നിത്യ യൗവനവും അകാലവാർദ്ധക്യവും അകറ്റാനും ആരോഗ്യ സംരക്ഷണത്തിനുo പൂർവ്വികർ ഉപയോഗിച്ചിരുന്ന അരിയാണ് രക്ത ശാലി. കീമോ തറാപ്പി മൂലം ശരീരം ശോഷിച്ച ക്യാൻസർ രോഗികൾക്കും ശരീരം പുഷ്ടി വീണ്ടെടുക്കുന്നതിന് വളര ഫലപ്രദമാണ് ഈ ഔഷധ നെൽച്ചെടി
വേങ്ങര യിൽ വലിയോറ പാടശേഖര സെക്രട്ടറി ചെള്ളി ബാവയും ഒരേക്കർ സ്ഥലത്ത് ഈ നെൽ കൃഷി ചെയ്തിട്ടുണ്ട് അദേഹത്തിന്റെ പാടം ഈ കഴിഞ്ഞ ദിവസം  വയനാട്ടിൽ നിന്നും വന്ന പ്രശസ്ത   വയനാടൻ പൈതൃക നെൽ വിത്ത് സംരക്ഷകൻ ചെറു വയൽ രാമൻ സന്ദർശിക്കുകയുണ്ടായി

05 November 2017

ഫാം സ്‌കൂൾ '' പഠന ക്ലാസ്

വേങ്ങര കൃഷിഭവനും വേങ്ങര ബ്ലോക്ക്‌ പഞ്ചായത്തും പാടശേഖര സമിതിയും വലിയോറ എ.എം.യു.പി  സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബും  സംയുക്തമായി കർഷകർക്ക് ഇന്നലെ (04 /11 /2017.നു) മൂന്നാമത് " ഫാം സ്‌കൂൾ '' പഠന ക്ലാസ് ( വലിയോറ ഈസ്റ്റ് AMUP സ്ക്കൂളിൽ വച്ചു നടത്തപ്പെടുകയുണ്ടായി .ശ്രി.അബ്ദുസ്സലാം TK (കൃഷി അസി .ഡയറക്ടർ കൃഷിഭവൻ വേങ്ങര)ഉദ്ഘാടനം ചെയ്തു . ശ്രീ . മുഹ മ്മദ് നജീബ് (കൃഷി ഓഫിസർ കൃഷിഭവൻ വേങ്ങര) മറ്റു കൃഷി വകുപ്പ്  ഉദ്യോഗസ്ഥരും സ്ക്കൂൾ അ ദ്ധ്യാപകരും കർഷകരും വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടിയിൽ പ്രശസ്‌ത വയനാടൻ പൈതൃകനെൽവിത്ത് സംരക്ഷിത കർഷകൻ " ചെറുവയൽ രാമൻ " വയനാട് മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി. 40ൽ പരം ധാന്യങ്ങൾ അദ്ദേഹത്തിൻറെ കൃഷി യിടത്തിൽ ജൈവ രീതിയിലൂടെ മാത്രം ഉത്പാദിപ്പി ക്കുന്നുണ്ടെന്നും , കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിരവധി  പുരസ്‌ക്കാരളും, പ്രശസ്തി പത്രവും  അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നുമാണ് അറിയാൻ സാധിച്ചത് . പാദരക്ഷ യില്ലാതെയുള്ള അദ്ദേഹത്തിൻറെ നടപ്പ് എല്ലാവരും  കൗതുകത്തോ ടെയാണ് വീക്ഷിച്ചത് ..! പാദരക്ഷയില്ലാതെ ഭൂമിയുമായി ബന്ധപ്പെട്ട് നടക്കുന്നത് ആയൂരാരോഗ്യത്തിന് വളരെ ഗുണകരമാണെന്നും അദ്ദേഹം പറയുകയുണ്ടായി . DECCAN Chrornicle എന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ 31 /10 /2017നു അദ്ദേഹത്തെക്കുറിച്ചു വന്ന റിപ്പോർട്ട് കാണുക .!!

02 November 2017

വാടക വീട്ടിൽ നിന്ന് മോചനം കാത്തു ഇരുപത് കുടുംബങ്ങൾ

വേങ്ങര: സ്വന്തമായി ലഭിച്ച വീടുകളില്‍ എന്നു താമസിക്കാന്‍ സാധിക്കുമെന്നറിയാതെ ആശങ്കയില്‍ കഴിയുന്നത്‌ 20 കുടുംബങ്ങള്‍. അരിക്കുളം ലക്ഷംവീട്‌ കോളനിയിലെ 20 വീട്ടുകാരാണ്‌ സ്വന്തമായി കിട്ടിയ വീട്ടില്‍ എന്നു താമസിക്കാനാകുമെന്നറിയാതെ 21 മാസമായി വാടക വീടുകളില്‍ കഴിയുന്നത്‌. 1972ല്‍ എം.എന്‍ ഗോവിന്ദന്‍ നായര്‍ ഭവന വകുപ്പ്‌ മന്ത്രിയായിരിക്കെയാണ്‌ പാര്‍പ്പിട പ്രശ്‌നത്തിന്‌ പരിഹാരമായി ലക്ഷം വീടുകള്‍ നിര്‍മിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചത്‌. അന്ന്‌ ആയിരത്തി ഇരുനൂറ്‌ രൂപ മുതല്‍ ആയിരത്തി അഞ്ഞുറ്‌ രൂപ വരെയാണ്‌ ഒരു വീടിന്‌ ചെലവ്‌ കണക്കാക്കിയിരുന്നത്‌. തുടര്‍ന്ന്‌ ആ മേല്‍ക്കൂരക്കു കീഴെ ഇരുവശങ്ങളിലായി രണ്ടു വീടുകളാണ്‌ നിര്‍മിക്കപ്പെട്ടത്‌. നീണ്ട കാലത്തെ പരാതികള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാറിന്റെ അവസാന കാലത്താണ്‌ അരിക്കുളം ലക്ഷംവീട്‌ ഒറ്റ വീടാക്കി 20 വീടുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്‌. ഒരു വീടിന്‌ അഞ്ചുലക്ഷം രൂപ എന്ന കണക്കില്‍ ഒരു കോടി രൂപയാണ്‌ ഇതിനായി വകയിരുത്തിയത്‌. 2016ല്‍ ഗ്രാമപഞ്ചായത്തിന്റെ മുന്‍ കയ്യില്‍ പഴയ വീട്‌ പൊളിച്ച്‌ പുതിയ വീടുകള്‍ക്കായുള്ള പ്രവൃത്തിയും തുടങ്ങി. ഇതില്‍ താമസിച്ചിരുന്ന 20 കുടുംബങ്ങളും ഇതോടെ ലഭ്യമായ വാടക വീടുകളിലേക്കും ക്വാട്ടേഴ്‌സുകളിലേക്കും മാറി താമസിച്ചു. ആദ്യ മാസങ്ങളില്‍ വാടക ഇനത്തില്‍ ചെറിയ ധനസഹായം പഞ്ചായ ത്തു നല്‍കിയിരുന്നെങ്കിലും ഇത്‌ തുടരാനായില്ല. അതിനിടെ ഫണ്ടിന്റെ അപര്യാപ്‌തതയുടെ പേരില്‍ പണി പൂര്‍ത്തീകരിക്കുന്നതിനു മുമ്പേ നിര്‍മാണം നിലച്ചു. കുറച്ചു നാളുകളായി പ്രവൃത്തി പുനരാരംഭിച്ചെങ്കിലും ഏതാനും വീടുകളുടെ തേപ്പ്‌ കൂടി പൂര്‍ത്തീകരിച്ച്‌ നിലം ടൈല്‍ വിരിക്കാനും ശുചി മുറികളടക്കമുള്ള ജോലിയും ബാക്കി നില്‍ക്കുകയാണ്‌. നിത്യജീവിതത്തിന്‌ തന്നെ പാടുപെടുന്ന കുടുംബങ്ങളാണ്‌ ഇവിടുത്തെ താമസക്കാരിലധികവും. ജീവിതചെലവിനൊപ്പം വാടക കൂടി വന്നു ചേരുന്നത്‌ ഇവര്‍ക്ക്‌ ഏറെ പ്രയാസമായി മാറിയിരിക്കുകയാണ്‌. ഏറെ വിഷമം സഹിച്ചും സ്വന്തം വീട്ടില്‍ താമസിക്കാമെന്ന വലിയ മോഹവുമായി കാത്തിരിക്കയാണിവര്‍. അതിനിടെ വീടുകളുടെ പണി ഉടന്‍ പൂര്‍ത്തികരിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്‌.

01 November 2017

മമ്മൂട്ടി മലപ്പുറത്തെത്തും.

വള്ളുവനാടിന്റെ പോരാട്ടവീര്യം പറയുന്ന മാമാങ്കം സിനിമയാകുമ്പോള്‍ നായകന്‍ മമ്മൂട്ടി മലപ്പുറത്തെത്തും. തിരുന്നാവായ മണപ്പുറത്ത് നടിന്നിരുന്ന മാമാങ്കം മഹോത്സവത്തിന്റെ ചിത്രീകരണവും ഭാരതപ്പുഴയുടെ തീരങ്ങളില്‍ തന്നെയാവും.
നവാഗതനായ സജീവ് പിള്ള 12 വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ കരിയറിലെ മികച്ച ചിത്രമായിരിക്കും ഇതെന്ന് മമ്മൂട്ടി അഭിപ്രായപ്പെടുന്നു. വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പള്ളിയാണ് നിര്‍മിക്കുന്നത്.
ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീുനിന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്.
ചേരസാമ്രാജ്യത്തിന്റെ അധ:പതനത്തോടെ ഉത്സവത്തിന്റെ നടത്തിപ്പവകാശം വള്ളുവനാട്ടിലെ ഭരണാധിപന്‍മാരായിരുന്ന വള്ളുവക്കോനാതിരിമാര്‍ക്ക് ലഭിച്ചു. മാമാങ്കത്തിന് ആതിഥ്യം നല്‍കുന്നത് അന്തസ്സിന്റെ ചിഹ്നമായതിനാല്‍ രാജാക്കന്‍മാര്‍ പരസ്പരം മത്സരിച്ചു. കോഴിക്കോട് സാമൂതിരി തിരുനാവായ ആക്രമിച്ച് കീഴടക്കിയപ്പോള്‍ അദ്ദേഹമായി മാമാങ്കത്തിന്റെ നേതാവ്. സാമൂതിരിയുടെ മേല്‍ക്കോയ്മയോടുള്ള പ്രതിഷേധ സൂചകമായി വള്ളുവക്കോനാതിരി ചാവേറു പടയെ തിരുനാവായയിലേക്ക് അയച്ചിരുന്നു. പൂര്‍വികന്‍മാര്‍ക്ക് വേണ്ടി പ്രതികാരം നിര്‍വഹിക്കാനായി ചാവേറു പട സാമൂതിരിയോട് പടപൊരുതിപ്പോന്നു. എ.ഡി 1755 ലാണ് അവസാനമായി മാമാങ്കം നടന്നതെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു.

ആരോഗ്യ സംരക്ഷണം ശക്‌തിപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന്‌ പി.കെ അബ്‌ദുറബ്ബ്‌ എം.എല്‍.എ

ആരോഗ്യ സംരക്ഷണം ശക്‌തിപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന്‌ പി.കെ അബ്‌ദുറബ്ബ്‌ എം.എല്‍.എ പറഞ്ഞു. കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ പാനീയ ചികിത്സാ വാരാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എസ്‌.എസ്‌ യൂണിറ്റും ആരോഗ്യ വകുപ്പും സംയുക്‌തമായാണ്‌ പരിപാടി നടത്തിയത്‌. പ്രിന്‍സിപ്പല്‍ ഡോ. എ.പി. അബ്‌ദുള്ള അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ മുഹമ്മദ്‌ ഇസ്‌മയില്‍ മുഖ്യപ്രഭാഷണം നടത്തി. ശിശുരോഗ വിദഗ്‌ദന്‍ ഡോ. ഷാജി അറക്കല്‍ ക്ലാസെടുത്തു. എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പി.എസ്‌. ധന്യ, ടി. മുഹമ്മദ്‌ ഷാഫി, ജില്ലാ മാസ്‌ മീഡിയ ഓഫീസര്‍ ടി.എം ഗോപാലന്‍, ഹെല്‍ത്ത്‌ എജ്യുക്കേഷന്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ കെ.പി സാദിഖ്‌ അലി, ഡെപ്യൂട്ടി മാസ്‌ മീഡിയ ഓഫീസര്‍ എം.പി. മണി, കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ പി. മന്‍സൂര്‍, ഹെല്‍ത്ത്‌ സൂപ്പര്‍ വൈസര്‍ അനില്‍കുമാര്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ വി.പി. ദിനേഷ്‌ പ്രസംഗിച്ചു.

30 October 2017

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോളിൽ കെ.പി എംബസാർ ജേതാക്കളായി

             

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ ടൂർണ്ണമെൻറിൽ സിറ്റിയുണൈറ്റഡ് കെ.പി.എം ബസാർ ജേതാക്കളായി. യുണൈറ്റഡ് മുണ്ടക്കപ്പറമ്പ് രണ്ടാംസ്ഥാനം നേടി വിജയികൾക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ഫസൽട്രോഫി നൽകി.എൻ.സഹീർ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. സർട്ടിഫിക്കറ്റ് വിതരണം സംഘാടക സമിതി വൈസ് ചെയർമാൻ ഇബ്രാഹിം വലിയോറ നിർവ്വഹിച്ചു.ജലീൽ, സഫ്വാൻ എന്നിവർ സംസാരിച്ചു.                    
ഷട്ടിൽ ടൂർണ്ണമെൻറിൽ പരപ്പിൽ പാറ പി.വൈ.എ സി നു വേണ്ടി എ.കെ.നാസർ, അഭിരാമ് ടീം ജേതാക്കളായി, ചാലഞ്ച് മുതലമാടിന് വേണ്ടി ഹംസ ബാബു - മുഹമ്മദ് നിയാസ് ടീം രണ്ടാം സ്ഥാനം നേടി.വിജയികൾക് വേ'ങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ട്രോഫി നൽകി.

29 October 2017

ആറു വയസ്സായ കുട്ടിയടക്കം നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.

വേങ്ങര, കണ്ണമംഗലം അച്ചനമ്പലത്തും ,ചുലന്‍ കുന്നിലുമായി രാത്രി ആറു വയസ്സായ കുട്ടിയടക്കം നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.നാലു മണിക്ക് അച്ചമ്പലം അങ്ങാടിക്കടുത്ത് വെച്ച് തയ്യില്‍ സൈനുദ്ദീന്‍ (55) നാണ് ആദ്യം കടിയേറ്റത്. എട്ടു മണിയോടെ രണ്ട് ബംഗാളികള്‍ക്കും കടിയേറ്റു. ചൂലന്‍ കുന്നില്‍ വീട്ടുമുറ്റത്തു വെച്ചാണ് ആറു വയസ്സുള്ള കുട്ടിക്ക് കടിയേറ്റത്.നാട്ടുകാര്‍ നായയെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായില്ല

ഊരകം മേൽമുറി ജി എം എൽ പി നൂറാം വാർഷിക നിറവിൽ

വേങ്ങര: ഊരകം മേല്‍മുറി കാരാത്തോട്‌ ജി.എം.എല്‍.പി സ്‌കൂള്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലങ്ങളായ പരിപാടികളോടെ അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നു. നാളെ വൈകിട്ട്‌ മൂന്നിന്‌ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.ഉദ്‌ഘാടനം ചെയ്യ്യും.
നിയുക്‌ത എം.എല്‍.എ കെ.എന്‍.എ ഖാദര്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ.അസ്ലു, ഊരകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫ്രീന അശ്‌റഫ്‌, ജില്ലാ പഞ്ചായത്തംഗം ജമീല അബുബക്കര്‍, സൗദാ അബു ത്വാഹിര്‍, പി.നാരായണന്‍, പി.ടി.ബിരിയാമു, ഷൈനി മലയില്‍, കെ.കെ.ഉമ്മര്‍, എ.ഇ.ഒ.സി.പി വിശാലം, ഉഷാറാണി, മേനാട്ടില്‍ ഉസ്‌മാന്‍, പി.മറിയുമ്മ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ പി.കെ.അസ്ലു, ആയോളി അഹമ്മദ്‌ കുട്ടി, കെ.കെ.ഉമ്മര്‍, മേനാട്ടില്‍ ഉസ്‌മാന്‍, പി.മറിയുമ്മ, അനില്‍കുമാര്‍, മുഹമ്മദ്‌ നജീബ്‌ പങ്കെടുത്തു

28 October 2017

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം, ക്രിക്കറ്റിൽഗാസ്ക്കോ അരീക്കുളം ജേതാക്കളായി

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം,              
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഗാസ്ക്കോ അരീക്കുളം , ജേതാക്കളായി. വിജയികൾക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.മൻസൂർ ട്രോ ഫിനൽകി. GDFC വേങ്ങര രണ്ടാം സ്ഥാനം നേടി.വേങ്ങര പഞ്ചായത്ത് മെമ്പർ പി.അബ്ദുൽ അസിസ് ട്രോഫി നൽകി, വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ, ഇ മുഹമ്മദലി, നിർവഹിച്ചു. സംഘാടക സമതി വർക്കിംഗ് ചെയർമാൻ, യൂസുഫലി വലിയോറ അദ്ധ്യക്ഷത വഹിച്ചു.എൻ.സഹീർ അബ്ബാസ്, എ.കെ.നാസർ, എം ഇബ്രാഹിം, ജയേഷ്, ജലീൽ, ഷഫീഖ്, എന്നിവർ സംസാരിച്ചു.

" ഗ്രീൻ ആർമി ടീം രൂപീകരിച്ചു

" ഗ്രീൻ ആർമി ടീം രൂപീകരിച്ചു "ഇരിങ്ങല്ലൂർ :പറപ്പൂർ പഞ്ചായത്ത് ഏഴാം വാർഡ് മുസ്ലിം യൂത്ത് ലീഗിന്റെയും എം എസ് എഫ് ന്റെയും  നേതൃത്വത്തിൽ  നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട 50 അംഗ  വളണ്ടിയർ  ടീമിനെ രൂപീകരിച്ചു. ടീം അംഗങ്ങൾക്ക്  പ്രത്യേകം യൂണിഫോമും തയ്യാറാക്കുകയും ചെയ്തു  കുറ്റിത്തറ  എ എം യു പി സ്കൂളിൽ  നടന്ന ചടങ്ങിൽ  വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് PK അസ്ലു ടീം അംഗങ്ങൾക്ക്  ജേഴ്സി   വിതരണം നടത്തി

27 October 2017

എല്ലാ റേഷന്‍ കടകളും ഡിജിറ്റലാകും

ജനുവരിയോടെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഡിജിറ്റലാകും. അടുത്തമാസം ആദ്യം റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍വത്കരണം ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ജില്ലയില്‍ നടത്താനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14,335 റേഷന്‍ കടകളാണ് ഡിജിറ്റലാകുന്നത്. ആധാര്‍ അധിഷ്ഠിതമായി റേഷന്‍ വിതരണം നടത്തുന്നതിനുള്ള ബയോമെട്രിക് ഇ-പോസ് മെഷീനുകളാണ് ആദ്യഘട്ടത്തില്‍ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍വത്കരണം പൂര്‍ത്തീകരിക്കേണ്ട സമയപരിധി അടുത്തവര്‍ഷം മാര്‍ച്ച് 31 ആണ്. എന്നാല്‍ ജനുവരിയോടെ തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. എല്ലാ സംവിധാനങ്ങളോടും കൂടി ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇ-പോസ് മെഷീനുകള്‍ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്നതോടെ കാര്‍ഡ് ഉടമയ്ക്കും കാര്‍ഡിലെ അംഗങ്ങള്‍ക്കും മാത്രമേ റേഷന്‍ സാധനങ്ങള്‍ ലഭ്യമാകുകയുള്ളു. റേഷന്‍ നല്‍കുന്ന മുറയ്ക്ക് തന്നെ റേഷന്‍ വിതരണ ശൃംഖലയില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇതോടു കൂടി റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്ന പ്രവണതയ്ക്കും അന്ത്യമാകും.
കൂടാതെ റേഷന്‍ കടകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ജിപിഎസ് ട്രാക്കിങ് സംവിധാനവും ഏര്‍പ്പെടുത്തും. ഇതോടുകൂടി റേഷന്‍ സാധനങ്ങള്‍ കൊണ്ടു പോകുന്ന വാഹനം സര്‍ക്കാരിന്റെ കണ്‍ട്രോള്‍ റൂമില്‍ യഥാസമയം നിരീക്ഷണത്തിലായിരിക്കും. വാഹനം ഗതിമാറി ഓടുകയോ ധാന്യങ്ങള്‍ വിതരണം നടത്താതിരിക്കുകയോ ചെയ്താല്‍ കണ്‍ട്രോള്‍ റൂമില്‍ അപ്പപ്പോള്‍ വിവരം ലഭിക്കും. ജിപിഎസ് സംവിധാനം ഏതെങ്കിലും കാരണത്താല്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ ആ വിവരവും യഥാസമയം കണ്‍ട്രോള്‍ റൂമിലെത്തും. കണ്‍ട്രോള്‍ റൂമില്‍ നിന്നും ടെലിഫോണ്‍ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറും. മുന്‍ഗണനാ പട്ടികയില്‍ കടന്നു കൂടിയ അനര്‍ഹരെ ഒഴിവാക്കി അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ പട്ടികയും അടുത്ത മാസം തയ്യാറാകും. റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍വത്കരണം ആരംഭിക്കുന്നതോടു കൂടി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന പാക്കേജും നടപ്പിലാക്കി തുടങ്ങുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

26 October 2017

പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള (75) അന്തരിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള (75) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 7.40 ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹചമായ അസുഖം മൂലം കുറച്ചു നാളുകളായി അദ്ദേഹം ആശുപത്രിയിലായിരുന്നു.

ഇന്നലെ വൈകിട്ടോടെ ആരോഗ്യനില മോശമാകുകയും പുലര്‍ച്ചെയോടെ രക്തസമ്മര്‍ദ്ദം താഴുകയായിരുന്നു. മരണസമയത്ത് മക്കളും കോഴിക്കോട്ടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. അസുഖങ്ങള്‍ മൂലം രണ്ടു വര്‍ഷത്തോളമായി പൊതുവേദിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം.

1980ല്‍ ഇദ്ദേഹത്തിന്റെ സ്മാരകശിലകള്‍ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. 1978ലും 80ലും സംസ്ഥാന സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്. കോഴിക്കോട് വടകരയില്‍ ജനിച്ച അദ്ദേഹത്തിന് അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയിരുന്നു. നോവലുകള്‍ക്ക് പുറമെ ചെറുകഥകളും യാത്രവിവരണങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹവും സാഹിത്യകാരന്‍ എം മുകുന്ദനുമായുള്ള സൗഹൃദവും ശ്രദ്ധേയമാണ്.

കലോത്സവവും യാത്രയയപ്പും

കലോത്സവവും യാത്രയയപ്പും
: കുറ്റൂര്‍ നോര്‍ത്ത് കുഞ്ഞിമൊയ്തു സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവവും യാത്രയയപ്പും ഗായിക രഹ്ന ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ കുറ്റൂര്‍ നോര്‍ത്ത് പോസ്റ്റ്ഓഫീസില്‍നിന്ന് 31 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന വാപ്പാട്ട് വേണുഗോപാലിന് യാത്രയയപ്പും ഉപഹാരവും നല്‍കി. സംസ്ഥാന കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അജ്ഞലി, വിവിധ കായികമത്സരങ്ങളില്‍ മികവ് തെളിയിച്ച റാഷിയ, നവനീത് കൃഷ്ണന്‍, സുഹൈര്‍ റഹ്മാന്‍ എന്നിവരെ അനുമോദിച്ചു. മാനേജര്‍ കെ.പി. കുഞ്ഞിമൊയ്തു അധ്യക്ഷതവഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.കെ. മൊയ്തീന്‍കുട്ടി, പങ്കജാക്ഷി, പി.ബി. അനില്‍കുമാര്‍, കെ.പി. ദുര്‍ഗ്ഗാദാസ്, ഹസ്സന്‍ ആലുങ്ങല്‍, ബേബി ജോണ്‍, കെ. ഷൈജു, വി. ഷാജിത്ത്, കെ. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു...

24 October 2017

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം സാംസ്ക്കാരിക ഘോഷയാത്ര ഇന്ന്

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം സാംസ്ക്കാരിക ഘോഷയാത്ര ഇന്ന് (ബുധൻ)            
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം സാംസ്ക്കാരിക ഘോഷയാത്ര ഇന്ന് (ബുധൻ) വേങ്ങരയിൽ നടക്കും.വൈകുന്നേരം 4 മണിക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ആരംഭിക്കും. കേരളോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം 27 ന് വെള്ളിയാഴ്ച വലിയോറ ഈസ്റ്റ് എ.എം യു പി.സ്ക്കൂൾ ഗ്രൗണ്ടിൽ വോളിബോൾ മത്സരത്തോടെ തുടക്കമാവും. ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി നിർവ്വഹിക്കും.ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ക്ലബ്ബ് പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും പങ്കാളികളാകും, വാദ്യമേളങ്ങളോടുകൂടിയ ഘോഷയാത്ര വേങ്ങര ടൗൺ ചുറ്റി ബസ് സ്റ്റാന്റിൽ സമാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ, കെ.കെ.മൻസൂർ, കെ.പി ഫസൽ, പി.അബ്ദുൽ അസീസ്, യൂസുഫലി വലിയോറ, എ.കെ.നാസർ എൻ.സഹീർ അബ്ബാസ്, എന്നിവർ അറിയിച്ചു.

വേങ്ങരക്ക്‌ അഭിമാനമായി സൈഫുദ്ധീൻ

വേങ്ങരക്ക്‌ അഭിമാനമായി സൈഫുദ്ധീൻ

വേങ്ങര: സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്ന് വെള്ളി മെഡലുകൾ നേടി വേങ്ങരയുടെ അഭിമാനമായിരിക്കുകയാൺ ഐഡിയൽ കടകശ്ശേരി സ്കൂളിലെ പ്ലസ്‌ ടു വിദ്യാർത്ഥിയായ സൈഫുദ്ധീൻ 1500,800,4×400 റിലേ എന്നിവയിലാൺ വെള്ളി മെഡൽ ലഭിച്ചത്‌
വേങ്ങര പറമ്പിൽപടി സ്വദേശി തയ്യിൽ ഹംസയുടേയും മുനീറയുടേയും മകനാൺ. നേരത്തെ മലപ്പുറം റവ്വന്ന്യൂ ജില്ലാ കായിക മേളയിൽ 5000,1500,800മീറ്ററുകളിൽ ഒന്നാം സ്ഥാനം നേടി ട്രിപ്പിൾ സ്വർണ്ണം ലഭിച്ചിരുന്നു. വിജയവാഡയിൽ നടക്കാൻ പോവുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിലും ദേശീയ സ്കൂൾ കായിക മേളയിലും കേരളത്തിൻ വേണ്ടി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാൺ സൈഫുദ്ധീൻ.

ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷന് ഇനി ദിവസങ്ങൾ മാത്രം

ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷന് ഇനി ദിവസങ്ങൾ മാത്രം.

👉രജിസ്ട്രേഷൻ അവസാന ദിവസം 31-10 - 17 ചൊവ്വ

അവസാനമായി 2017-18 ൽ  ഇൻഷൂറൻസ് പുതുക്കാത്തവർ മാത്രം രജിസ്റ്റർ ചെയ്താൽ മതി.

അക്ഷയ കേന്ദ്രങ്ങളിലാണ് ഇൻഷുറൻസ് രജിസ്റ്റർ ചെയ്യേണ്ടത്.

പ്രത്യേക ഫീസ് നൽകേണ്ടതില്ല.

സൗജന്യ ഇൻഷൂറൻസിന് 👇അർഹരായ കുടുംബം👇

👉മഞ്ഞ    or   ചുവപ്പ്   കാർഡുള്ള കുടുംബം

👉 വാർധക്യ കാല അല്ലെങ്കിൽ വിധവ പെൻഷൻ  വാങ്ങുന്നവരുള്ള കുടുംബം

👉 തൊഴിലുറപ്പിൽ 15 ദിവസമെങ്കിലും പണിയെടുത്തവരുള്ള കുടുംബം

👉 കർഷകത്തൊഴിലാളി ക്ഷേമ നിധിയിൽ അംഗമായവർ

👉 നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ

👉 ബാർബർ തൊഴിലാളി ക്ഷേമനിധിയിൽ അംഗമായവർ

👉 ആശ്രയ പദ്ധതിയിലുൾപ്പെട്ട  കുടുംബം

👉 അഗർവാടി ജീവനക്കാരുൾപ്പെടുന്ന കുടുംബം

🤙അക്ഷയ കേന്ദ്രത്തിൽ രജിസ്ട്രേഷനായി ഹാജരാക്കേണ്ട രേഖകൾ

👉 റേഷൻ കാർഡ്
👉 ആധാർ കാർഡ്


👉 ക്ഷേമനിധി അംഗമെന്ന് തെളിയിക്കുന്ന രേഖ
👉 പെൻഷൻ പെയിമെന്റ് ഓർഡർ or പെൻഷൻ Slip.
👉 ബാങ്ക് പാസ് ബുക്ക്
👉 സൗജന്യ ഇൻഷൂറൻസിന് അർതാരണെന്ന് കാണിക്കുന്ന രേഖകൾ

🤙🤙 കുംടുമ്പത്തിലെ ഒരാൾ മാത്രം രേഖകളുമായി അക്ഷയ കേന്ദ്രത്തിൽ പോയി അവിടെ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ചു നൽകിയാൽ മതി.
ഫോട്ടോ കോപ്പികൾ കൂടെ വെക്കുക.



അവസാന ദിവസം  31-10 -2017 ചൊവ്വ
അവസാന ദിവസങ്ങളിൽ തിരക്ക് കൂടും.  അത് കൊണ്ട്  ഉടൻ അക്ഷയ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യുക.

23 October 2017

വേങ്ങര യൂണിറ്റ് യൂത്ത വിങ് പുനഃ സംഘടിപ്പിച്ചു

*വേങ്ങര യൂണിറ്റ് യൂത്ത വിങ് പുനഃ സംഘടിപ്പിച്ചു* .

**പ്രസിഡന്റ* -vs മുഹമ്മദ് അലി
*ജ .സെക്രട്ടറി* -അനീസ് KP (tkm)
*ട്രഷറർ* -അസീസ് AP (signal)

*വൈസ് പ്രസിഡന്റ്*
1.വാഹിദ് V (Nc)
2.പ്രഭീഷ്
3.അനീസ് (cypress)

*സെക്രട്ടറി*
1.മുജീബ് (pa vegetable)
2.അബ്ദുൽ റഹീം (mens own)
3.റെജു (galaxy)

*സെക്രട്ടറിയറ്റ് മെമ്പർമാർ*
1.ജബ്ബാർ (i do)
2.ഫൈസൽ (best)
3.നൗഷാദ് (അലങ്കാർ fancy)

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������