Labels

21 September 2020

അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍; പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം

 അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍;


രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകള്‍ പരമാവധി 100 പേരുമായി നടത്താം. സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മത, രാഷ്ട്രീയ ചടങ്ങുകള്‍ക്കാണ് അനുമതി. മാസ്ക്, അകല വ്യവസ്ഥ, തെര്‍മല്‍ സ്കാനിങ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്∙ വിവാഹത്തിനും സംസ്കാരച്ചടങ്ങിനും 100 പേര്‍ക്കു പങ്കെടുക്കാം.

കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലുളള വിദ്യാര്‍ത്ഥിക്കും 50% അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സ്കൂളിലെത്താം.

പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം.

ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ട്.അതേസമയം കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് 4 നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അതേപടി പിന്തുടരുമെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണെങ്കില്‍ അക്കാര്യം പരിശോധിച്ചു തീരുമാനമെടുക്കുന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

20 September 2020

വേങ്ങരയിൽ വേണം ഒരു അഗ്നിരക്ഷാസേന യൂണിറ്റ്

വേങ്ങരയിൽ വേണം ഒരു അഗ്നിരക്ഷാസേന യൂണിറ്റ്


വേങ്ങര: തിരൂരിനും മലപ്പുറത്തിനും ഇടയ്ക്ക് ഒരു അഗ്നിരക്ഷാസേന യൂണിറ്റ് വേണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി.ഈ ഭാഗങ്ങളിൽ വാഹനാപകടം, തീപ്പിടിത്തം എന്നിവയുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്ന ട്രോമാകെയർ പ്രവർത്തകരുൾപ്പെടെയുള്ളവരുടെ ആവശ്യമാണിത്. മഴക്കാലത്ത് മിക്കവാറും പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുന്ന വേങ്ങരയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി പലപ്പോഴും താത്കാലികമായി ഇവിടെ അഗ്നിരക്ഷാസേനയുടെ യൂണിറ്റ് സ്ഥാപിക്കാറുണ്ട്. ഈ യൂണിറ്റ് ഇവിടെ നിലനിർത്തണമെന്നും ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇതുവരെ ആയിട്ടില്ല.


ദേശീയപാതയുടെ സമീപത്ത് സ്ഥിതിചെയ്യുന്ന സ്ഥലമെന്നതും കോഴിക്കോട് വിമാനത്താവളം, കണ്ണമംഗലത്തെ പാറമടകൾ മറ്റ് ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് വേഗത്തിലെത്തിച്ചേരാനുള്ളയിടം എന്ന നിലയ്ക്കും ഇവിടെ യൂണിറ്റ് തുടങ്ങുന്നതിന്റെ പ്രസക്തി വർധിക്കുന്നു. ചേളാരി ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പ്ലാൻുകൂടി ഉള്ളതിനാൽ അഗ്നിരക്ഷായൂണിറ്റിന്റെ ആവശ്യത കൂടുതലാണ്. മാത്രമല്ല നിരന്തരം അപകടങ്ങൾ ഉണ്ടാവുന്ന ദേശീയപാതയിലെ പൂക്കിപ്പറമ്പ്, കൂരിയാട്, കൊളപ്പുറം, തലപ്പാറ, തേഞ്ഞിപ്പലം, ചേളാരി, കൊണ്ടോട്ടി എന്നിവിടങ്ങളിലേക്ക് പെട്ടെന്ന് രക്ഷാസേനയ്ക്ക് വേങ്ങരയിൽനിന്ന് എത്തിച്ചേരാനാവും. ഈ ഭാഗത്ത് ഒരപകടം ഉണ്ടായാൽ മലപ്പുറത്തുനിന്നോ തിരൂരിൽനിന്നോ വേണം രക്ഷാപ്രവർത്തകരെത്താൻ. ഗതാഗതക്കുരുക്കേറിയ പാതയിലൂടെ ഈ രണ്ടുപാതയിലൂടെയും രക്ഷാപ്രവർത്തകരെത്തുമ്പോഴേക്കും ഒന്നുകിൽ ജീവൻ പൊലിയുകയോ പാതി കത്തിയമരുകയോ ചെയ്തിട്ടുണ്ടാവും.

രക്തം വേണോ? ഒറ്റവിളി മതി, നൗഷാദുമാർ റെഡി

 രക്തം വേണോ? ഒറ്റവിളി മതി, നൗഷാദുമാർ റെഡി


‘നൗഷാദ് അസോസിയേഷൻ’ മലപ്പുറം ജില്ലാകമ്മിറ്റി തിരൂർ ജില്ലാആശുപത്രിയിലെ രക്തബാങ്കിലേക്ക് രക്തദാനം നടത്തുന്നതിന്റെ ഉദ്ഘാടനം അഡ്വ. എൻ. ഷംസുദീൻ നിർവഹിച്ചു.

 ആപദ്ഘട്ടത്തിൽ രക്തംവേണോ ?-ഒറ്റ വിളിമതി. രക്തംനൽകാൻ നൗഷാദുമാർ റെഡി. ഒരേ നാമധേയക്കാരുടെ സംഘടനയായ ‘നൗഷാദ് അസോസിയേഷൻ’ ജില്ലാകമ്മിറ്റിയാണ് കോവിഡ് കാലത്ത് രക്തബാങ്കുകളിലെ ക്ഷാമം പരിഹരിക്കാൻ രംഗത്തിറങ്ങിയത്‌. തിരൂർ ജില്ലാ ആശുപത്രിയിൽ രക്തബാങ്കിലേക്ക് നൗഷാദുമാർ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ നൗഷാദ് അസോസിയേഷൻ ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുങ്കളിലും രക്തം ദാനംചെയ്യാൻ തീരുമാനമെടുത്തു.രക്തദാനക്യാമ്പിെന്റ രണ്ടാംഘട്ടം തിരൂർ ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ചു.

വരുംദിവസങ്ങളിൽ നിലമ്പൂർ, പൊന്നാനി, തുടങ്ങി ജില്ലയുടെ വിവിധഭാഗങ്ങൾ കേന്ദ്രീകരിച്ച്‌ രക്തദാനക്യാമ്പ് നടക്കും.

തിരൂർ പ്രദേശത്തെ 30 നൗഷാദുമാർ രക്തം ദാനംചെയ്തു. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. തിരൂർ ജില്ലാ ആശുപത്രിയിലെ ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. പി.പി. അബ്ദുൽമാലിക്ക് ബോധവത്‌കരണ ക്ലാസ്സെടുത്തു.

അസോസിയേഷൻ ചെയർമാൻ നൗഷാദ് പാതാരി, നൗഷാദ് മാമ്പ്ര, നൗഷാദ് വറ്റല്ലൂർ, നൗഷാദ് ബിസ്മി, നൗഷാദ് അരിപ്ര, നൗഷാദ് താനാളൂർ, നൗഷാദ് കാരാട്ടിൽ എന്നിവർ ക്യാമ്പിനു നേതൃത്വംനൽകി

അഴിമതിയെ മറയാക്കാന്‍ സര്‍ക്കാര്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നു-പി.കെ. കുഞ്ഞാലിക്കുട്ടി

അഴിമതിയെ മറയാക്കാന്‍ സര്‍ക്കാര്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നു-പി.കെ. കുഞ്ഞാലിക്കുട്ടി


മലപ്പുറം: അഴിമതിയെ മറയാക്കാൻ വിശുദ്ധ ഗ്രന്ഥത്തെ സർക്കാർ കൂട്ടുപിടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങൾക്കറിയാമെന്നും അഴിമതി ആരോപണത്തിന് മറുപടി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഗ്രന്ഥമായാലും നേരായ മാർഗത്തിൽ കൊണ്ടുവരുന്നതിന് എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു.

നയതന്ത്ര ചാനൽ ഉപയോഗിച്ച് ആരോപണ വിധേയരായ വ്യക്തികൾ പല സാധനങ്ങളും കൊണ്ടുവന്നതിനേക്കുറിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇപ്പോഴത്തെ ആരോപണം ഈന്തപ്പഴം കൊണ്ടുവന്നതിനേക്കുറിച്ചാണ്. അതിനൊപ്പം മറ്റെന്തെങ്കിലും കൊണ്ടുവന്നോ എന്നറിയാൻ ജനങ്ങൾക്ക് ആകാംക്ഷയുണ്ടെന്നും അന്വേഷണം നടത്തുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു

ഈന്തപ്പഴത്തിനകത്ത് കുരു തന്നെയാണോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കൊണ്ടുവന്ന ഈന്തപ്പഴത്തിന്റെ തൂക്കം കൂടുതൽ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ ഗ്രന്ഥമായാലും ഈന്തപ്പഴമായാലും നേരായ വഴിയിൽ കൊണ്ടുവരുന്നതിൽ എന്താണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചു.

അഴിമതി ആരോപണങ്ങൾക്കും അരുതാത്തത് നടന്നതിനും മറുപടി പറയണമെന്നും അല്ലാതെ മറ്റ് പലരേയും ബാധിക്കുന്ന തരത്തിൽ ചർച്ച വിഴിമാറ്റി വിടരുതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം താളം തെറ്റുന്നു. നിരോധിച്ചതാ,പക്ഷെ എവിടെയും സുലഭം

സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം താളം തെറ്റുന്നു. നിരോധിച്ചതാ,പക്ഷെ എവിടെയും സുലഭം 


സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം താളം തെറ്റുന്നു. കർശന നിരോധനം ഏര്‍പ്പെടുത്തിയ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പോലും സുലഭമായി വിപണികളിലുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പരിശോധനകള്‍ കുറഞ്ഞതും പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്.

നിരോധനം എവിടെ എത്തിയെന്ന് അറിയിണമെങ്കില്‍ ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ മതി. പ്ലാസ്റ്റിക്ക് ക്യാരി ബാഗ് മുതല്‍ നിരോധിച്ചിട്ടുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും നമ്മുടെ ചുറ്റും കാണാന്‍ സാധിക്കും. നിരോധനത്തിന്‍റെ പേരില്‍ പേപ്പര്‍ തുണിയും ഉപയോഗിച്ചുള്ള ക്യാരി ബാഗുകള്‍ ‌വിപണിയിലുണ്ട്. പക്ഷേ വിലക്കൂടുതല്‍ കാരണം ആരും ഇവ ഉപയോഗിക്കാറില്ല.

പരിശോധനകളും നടപടികളും കര്‍ശനമായി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് ‌ പശ്ചാത്തലത്തില്‍ അതെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയായി. ആവശ്യക്കാര്‍ ഉള്ളത് കൊണ്ട് തന്നെ ഇപ്പോഴും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിനം പ്രതി പ്ലാസ്റ്റിക്ക് മാലിന്യവും കൂടി വരുകയാണ്.

19 September 2020

കുന്നുംപുറം ഏഴാം വാർഡിലെ അമ്പലപ്പൊറ്റ കോൺ ഗ്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്‌തു

 കുന്നുംപുറം ഏഴാം വാർഡിലെ അമ്പലപ്പൊറ്റ കോൺ ഗ്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്‌തു


അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിൽ 2020-21 വാർഷിക പദ്ധതിയിലെ കുന്നുംപുറം  ഏഴാം വാർഡിലെ അമ്പലപ്പൊറ്റ  കോൺഗ്രീറ്റ് റോഡ് വാർഡ് മെമ്പർ വി.ട്ടി ജംഷീന ഇക്ബാലിനോടപ്പം ഇന്നലെ വിവാഹിതരായ എ .പി. ഹൈദർ അലിയും ഭാര്യ ഫർഹാന ജാസ്മിനയും കൂടി ചേർന്ന് വാർഡിന് സമർപ്പിച്ചു.പ്രസ്തുത റോഡ് ഉടമസ്ഥർ 2019ൽ പഞ്ചായത്തിലേക്ക് വിട്ട് നൽകുകയും 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് 66  മീറ്റർ ദൂരം  കോൺക്രീറ്റിംഗ് പൂർത്തീകരിക്കുകയും ചെയ്തു.

പരിപാടിയിൽ മുൻവാർഡ് മെമ്പർ മുഹമ്മദ് ഇക്ബാൽ വീട്ടി അധ്യക്ഷത വഹിച്ചു.സൈതലവി എ.പി, മൈലാഞ്ചി മുജീബ് ,ഗഫൂർ ഹാജി എ പി ,കുഞ്ഞാലി ഹാജി പി.ട്ടി ,സി പി സലിം ,അരീക്കൻ ജാഫർ ,ലത്തീഫ് വി.എം ,രാജൻ എ പി ,ഹസ്സൻകുട്ടി കാക്ക എ പി ,എന്നിവർ നേതൃത്വം നൽകി.


വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി

 വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി


വേങ്ങര: സ്വർണ്ണകള്ളകടത്ത് കേസിൽ എൻ.ഐ.എ ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ സമരത്തിന് നേരെ ഉണ്ടായ പോലിസ് നടപടിയിൽ പ്രതിഷേധിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡണ്ട് കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി. പി സഫീർ ബാബു എ. കെ  നസീർ, സി. എച്ച് സലാം ഇ. പി  കാദർ,എന്നിവർ സംസാരിച്ചു,  ഷാക്കിർ കാലടിക്കൽ, ടി. കെ പൂച്ചാപ്പു, ടി. വി റഷീദ്.പി. പി ആലിപ്പു, വി. ടി മൊയ്തീൻ, പി. കെ കഞ്ഞീൻ,പറാഞ്ചേരി അഷറഫ് ,കെ. പി അനീസ് കൈപ്രൻ ഉമ്മർ,  മേക്കമണ്ണിൽ കുഞ്ഞിപ്പ, നവാസ് ഇ, പി ബാലൻ, എ. കെ നാസർ വി.ടി മുഹമ്മദ്‌ അലി എന്നിവർ നേതൃത്വം നൽകി.

സംഘ കൃഷി കൊയ്ത്തുത്സവം നാടിന്റെ ആഘോഷമായി

 സംഘ കൃഷി കൊയ്ത്തുത്സവം നാടിന്റെ ആഘോഷമായി


വേങ്ങര: എസ് വൈ എസ് സംഘകൃഷിയിലെ കരനെല്ലിന്റെ കൊയ്ത്തുത്സവം കോട്ടുമലയിൽ നാടിന്റെ ആഘോഷമായി മാറി. എസ് വൈസ് വേങ്ങര സോൺ കമ്മിറ്റിയും കോട്ടുമല സാന്ത്വനം ക്ലബും സംയുക്തമായി ഊരകം കൃഷി ഭവനുമായി സഹകരിച്ചാണ് അഞ്ച് ഏകറിൽ സംഘ കൃഷി തുടങ്ങിയത്. രണ്ട് ഏക്കറിൽ കൃഷി ചെയത കരനെല്ലിൻ്റെ കൊയ്ത്താണ്  നടക്കുന്നത്. സുഭിക്ഷ കേരളത്തിൻ്റെ ഭാഗമായി ഇരു പൊത്തി ഒന്ന് ഇന വിവിധ കൃഷിയാണ് ഇറക്കിയിരുന്നത്. ഒന്നാം ഘട്ട വിളവെടുപ്പ് പൂർത്തിയായാൽ രണ്ടാം ഘട്ട വിത്തിറക്കൽ അടുത്ത ആഴ്ച ആരംഭിക്കും. സാന്ത്വനം ക്ലബ് പ്രവർത്തകരുടെ ആത്മാർത്ഥമായ സേവന പ്രവർത്തനത്തിലാണ് കൃഷിയിറക്കുന്നതും വിളവെടുക്കുന്നതും. കോട്ടുമലയിലെ സംഘ കൃഷിയെ  കേരള കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ പ്രതേകം  അഭിനന്ദനമറിയിച്ചു രു ന്നു. കൊയ്ത്തുത്സവത്തിൽ കോട്ടുമലയിലെ പഴയ കാല കൃഷിക്കാരായ പാപ്പാലി രാമൻ, ഇല്ലിക്കൽ മുഹമ്മദ് എന്നിവരെ ആദരിച്ചു. അസി.ഡയറക്ടർ കൃഷി വകുപ്പ് വേങ്ങര പ്രകാശ്  പുത്തൻ മഠത്തിൽ കൊയ്ത്തിന് നേതൃത്വം നൽകി.എസ് വൈ എസ്  സംസ്ഥാന സെക്രട്ടറി എം അബൂബക്കർ പടിക്കൽ ഉദ്ഘാടനം ചെയ്തു.കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ , എസ് വൈ എസ് ജില്ലാ ജനൽ സെക്രട്ടറി ബഷീർ പറവ ന്നൂർ,  എന്നിവർ പൊന്നട അണിയിച്ച് കൃഷിക്കാരെ ആദരിച്ചു.  കൃഷി വകുപ്പ് അസി. ഡയറക്ടർ പ്രകാശ്  പുത്തൻ മഠത്തിൽ കൊയ്ത്ത് ഉത്സവത്തിന് നേതൃത്ത്വം നല്‍കി .എസ് വൈ എസ്  സംസ്ഥാന സെക്രട്ടറി എം അബൂബക്കർ  ഉദ്ഘാടനം ചെയ്തു.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ , എസ് വൈ എസ് ജില്ലാ ജനൽ സെക്രട്ടറി ബഷീർ പറവന്നൂർ,  എന്നിവർ പൊന്നട അണിയിച്ച് കൃഷിക്കാരെ ആദരിച്ചു.  എസ് വൈ എസ് വേങ്ങര സോൺ പ്രസിണ്ടൻ്റ് ഉബൈദുല്ല ഇർഫാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഊരകം ഗ്രാമ പഞ്ചായത്ത്  മെമ്പർമാരായ കൊടിഞൻ സുന്ദരൻ, പി കെ അഷ്റഫ്  , എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി ടി അലവി ഹാജി , ജില്ലാ സെക്രട്ടറി  മുഹമ്മദ് ക്ലാരി, എ അലിയാർ ഹാജി, ബാവ ചേരൂർ, എം കെ മുഹമ്മദ് സഫ് വാന്‍ കെ കെ  അലവി കുട്ടി എന്നിവർ സംബന്ധിച്ചു. പി  ഷംസുദ്ദീൻ  സ്വാഗതവും  മുസ്തഫ ഹാജി നന്ദിയും പറഞ്ഞു.


തിരൂരങ്ങാടി ജോയിൻറ് ആർ.ടി.ഒ ഓഫീസിനു കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു

തിരൂരങ്ങാടി ജോയിൻറ് ആർ.ടി.ഒ ഓഫീസിനു കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു


കോവിഡ് ലോക് ഡൗണിന് ശേഷം തിരൂരങ്ങാടി ജോയിൻറ് ആർ.ടി.ഒ ഓഫീസിനു കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു. കോഴിച്ചെന ഗ്രൗണ്ടിൽ വച്ച് നടന്ന ഡ്രൈവിംഗ് ടെസ്റ്റിന് ജോയിൻറ് ആർ.ടി. ഒ പി. എ ദിനേശ് ബാബു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.കെ പ്രമോദ് ശങ്കർ എന്നിവർ നേതൃത്വം നൽകി. ഹെവി ലൈസൻസിനും ലൈറ്റ്  മോട്ടോർ വാഹനങ്ങൾക്കും മോട്ടോർസൈക്കിൾ ലൈസൻസിനുമുള്ള ടെസ്റ്റുകളാണ് ഇന്ന് നടന്നത്. ടെസ്റ്റിൽ പങ്കെടുത്ത എല്ലാവർക്കും ഫേസ് മാസ്കും മറ്റു കോവിഡ പ്രോട്ടോക്കോളും നിർബന്ധമാക്കിയിരുന്നു. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം. സുരേഷ് ബാബു, ഷാജിൽ.കെ. രാജ് എന്നിവർ ഡ്രൈവിംഗ് ടെസ്റ്റ് നിരീക്ഷണം നടത്തി.


18 September 2020

ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകി.

 ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകി


വേങ്ങര: വേങ്ങര എസ് എസ് റോഡിൽ 30 വർഷമായി ഒറ്റമുറി വാടക വീട്ടിൽ താമസിച്ചിരുന്ന മൂന്ന് രോഗികൾ അടങ്ങിയ ഏഴ് അംഗ കുടുംബത്തിന് ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകി.ജില്ലാ കമ്മിറ്റി അംഗം കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ താക്കോൽ ദാനം നിർവ്വഹിച്ചു. പാലിയേറ്റീവ് സെക്രട്ടറിയും  പ്രൊജക്റ്റ് കോർഡിനേറ്ററുമായസലാം വേങ്ങര അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി വേങ്ങര പ്രസിഡൻറ് കുട്ടി മോൻ,മണ്ഡലം കമ്മിറ്റി അംഗങ്ങൾ കുഞ്ഞാലി മാസ്റ്റർ  ,ഫൈസൽ ചേറൂർ, ഊരകം പഞ്ചായത്ത് പ്രസിഡണ്ട് അഷ്റഫ് പി ,ഹസീനുദ്ദീൻ, നിഷാദ് പി തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.

കൊളപ്പുറത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസും സംയുകതമായി പ്രതിഷേധ പ്രകടനം നടത്തി

കൊളപ്പുറത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസും സംയുകതമായി പ്രതിഷേധ പ്രകടനം നടത്തി 


മലപ്പുറത്ത് സമാദാന പരമായി നടത്തിയ കോൺഗ്രസ്സ്  പ്രതിഷേധ മാർച്ചിനു നേരെ കോൺഗ്രസ് പ്രവർത്തകരെ ഗുണ്ടായിസത്തിലൂടെ നേരിട്ട പോലിസിന്റെ നടപടിയിൽ പ്രതിഷേധിച്ച് കൊളപ്പുറം ടൗണിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.ഹംസ തെങ്ങിലാൻ, മുസ്തഫ പുളളിശ്ശേരി, സി.കെ.ആലസ്സൻ കുട്ടി, മൊയ്ദീൻ കുട്ടി മാട്ടറ, ഷെമീർ കാബ്രൻ,അഷ്കർ അലി, മജീദ് പളക്കൽ, ശ്രീധരൻ എ.ആർ.നഗർ, പ്രമോദ് ചാലിൽ,പി.പി, അലി, സുരേഷ് മമ്പുറം,അഫ്സൽ ചെണ്ടപ്പുറായ, സവാദ് സലിം, വിനീഷ്, സമദ് പുകയൂർ, മുഹമ്മദ് ബാവ, വി.എ.റഷീദ്, യാസർ മമ്പുറം, ഭാവ എ.ആർ.നഗർ, ചെമ്പൻ മുഹമദലി.ആശിഖ്, ശുഹൈബ്, ജമാൽ എന്നിവർ നേതൃത്വം നൽകി,

'കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല' എസ് വൈ എസ് കൂരിയാട് സർക്കിൾ നിൽപ്പ് സമരം സംഘടിപ്പിച്ചു

 'കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല' എസ് വൈ എസ് കൂരിയാട് സർക്കിൾ നിൽപ്പ് സമരം സംഘടിപ്പിച്ചു 


കച്ചേരിപ്പടി: സയ്യിദ് ജമലുല്ലൈലി മഖാമിൽ നടന്ന പ്രാർത്ഥനക്ക് സയ്യിദ്  ആബിദ് അൽ അഹ്സനി നേതൃത്വം നൽകി തുടർന്ന് നടന്ന നിൽപ്പ് സമരം സയ്യിദ് ആബിദ് അൽ അഹ്സനി വലിയോറ , റഫീഖ് പാക്കട കുഴിച്ചെന ,  ഷബീറലി നഈമി കൂരിയാട് , മുനീർ അഹ്സനി മാടംചിന, സഹദ് സഖാഫി പാണ്ടികശാല എന്നിവർ നേതൃത്വം നൽകി.

COVID-19 പ്രോട്ടോകോൾ പാലിച്ചു സാമൂഹിക അകലം പാലിച്ചു കൊണ്ട് കൂരിയാട് സർക്കിളിലെ 12 യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത 20 പ്രവർത്തകർ മാത്രം പങ്കെടുപ്പിച്ചായിരുന്നു സമരം.ഷബീറലി നഈമിയുടെ പ്രസംഗത്തോടെ സമരം പിരിഞ്ഞു.

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വേങ്ങരയിൽ യൂത്ത്ലീഗ് റോഡ് ഉപരോധിച്ചു

 മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വേങ്ങരയിൽ യൂത്ത്ലീഗ് റോഡ് ഉപരോധിച്ചു


വേങ്ങര: സ്വർണ്ണ കള്ളക്കടത്തിൽ ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ കേരളത്തിന് അപമാനമാണെന്നും ധാർമ്മികതയുടെ ഒരംശമെങ്കിലും ജീവിതത്തിലുണ്ടെങ്കിൽ മന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും ആവശ്യപ്പെട്ട് വേങ്ങര മണ്ഡലം മുസ്ലിം യൂത്ത്ലീഗ്‌ വേങ്ങര ബസ്റ്റാന്റിനു മുമ്പിൽ റോഡ് ഉപരോധിച്ചു. വേങ്ങര-മലപ്പുറം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കളെയും പ്രവർത്തകരെയും  പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത്ലീഗ് പ്രസിഡൻറ് റവാസ് ആട്ടീരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പുള്ളാട്ട് ശംസു സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി പി.കെ അസ് ലു, യൂത്ത്ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ടി. അബ്ദുൽ ഹഖ്, എം.എസ്.എഫ് ജില്ലാ ട്രഷറർ പി.എ ജവാദ് , പറമ്പിൽ ഖാദർ, പി. മുഹമ്മദ് ഹനീഫ എന്നിവർ പ്രസംഗിച്ചു. 

കുറ്റാളൂരിൽ നിന്നു തുടങ്ങിയ പ്രതിഷേധ പ്രകടനത്തിന്  വി.കെ.എ റസാഖ്, കെ.ടി ശംസുദ്ദീൻ, കെ.എം നിസാർ, മുനീർ വിലാശ്ശേരി, ഹാരിസ് മാളിയേക്കൽ, എ.കെ ഖമറുദ്ദീൻ, അഡ്വ. എ.പി നിസാർ, എം.എ റഹൂഫ് ,സമീർ കുറ്റാളൂർ,  വി കെ അമീർ ഊരകം , ഹസീബ് അരീക്കുളം, സ്വാദിഖ് മൂഴിക്കൽ, ഫിറോസ് കച്ചേരിപ്പടി, ഹുസൈൻ ഊരകം, ഫൈസൽ പുള്ളാട്ട്, ടി കെ റഷീദ്, അദ്നാൻ,  ഇസ്മായിൽ പി,ഹർഷദ് ഫാസിൽ, സി പി ഹാരിസ്, സി.കെ റഊഫ്, എ.വി സിദ്ധീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

ഓണ്‍ലൈന്‍ ക്ലാസ്സിനുള്ള പഠനോപകരണങ്ങളും ഇന്റര്‍നെറ്റും സ്കൂളുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്കണമെന്ന് ഹൈക്കോടതി

 ഓണ്‍ലൈന്‍ ക്ലാസ്സിനുള്ള പഠനോപകരണങ്ങളും ഇന്റര്‍നെറ്റും സ്കൂളുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്കണമെന്ന് ഹൈക്കോടതി


ഓണ്‍ലൈന്‍ ക്ലാസ്സിനുള്ള പഠനോപകരണങ്ങളും ഇന്റര്‍നെറ്റും സ്കൂളുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്കണമെന്ന് ഡല്‍ഹി ഹൈക്കോടതി.വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സിനാവശ്യമായ ആവശ്യമായ എല്ലാ സാധനങ്ങളും സര്‍ക്കാര്‍ ,സ്വകാര്യ സ്കൂളുകള്‍ നല്‍കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.അതുകൂടാതെ നല്‍കുന്ന പഠന സാമഗ്രികളെല്ലാം സൗജന്യമായി നല്‍കണമെന്നും ട്യൂഷന്‍ ഫീസില്‍ അതുള്‍പ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലെന്ന് മുന്‍പേ പരാതികള്‍ ഉയര്‍ന്നിരുന്നു.

"കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല" എസ് വൈ എസ് നിൽപ്പു സമരം നടത്തി

"കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല" എസ് വൈ എസ് നിൽപ്പു സമരം നടത്തി 


വേങ്ങര: കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന കരിപ്പൂർ വിമാനത്തവള സംരക്ഷണ സമരവുമായി ബന്ധപ്പെട്ട് എസ് വൈ എസ് വേങ്ങര സർക്കിൾ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വേങ്ങര ടൗണിൽ നിൽപ്പു സമരം നടത്തി. എസ് വൈ എസ് സോൺ പ്രസിഡണ്ട് ഉബൈദുള്ള ഇർഫാനി ഉദ്ഘാടന നിർവഹിച്ച സമരത്തിൽ സോൺ സെക്രട്ടറി ശംസു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള അനുമതി നിശേധിച്ച എയർപോർട്ട് അതോരിറ്റിയുടെ നടപടി പുനപരിശോധിക്കണമെന്നും മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്ന കാലിക്കറ്റ് വിമാനത്തവള അവകഗണ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സമരത്തിന് ജഅഫർ സഖാഫി, ജൗഹർ അഹ്സനി, മൂസ മുസ്ലിയാർ , നൗശാദ് ചുള്ളിപറമ്പ്, ലത്തീഫ് നിസാമി, ജഅഫർ ചിനക്കൽ നേതൃത്വം നൽകി.

കോരംകുളങ്ങര പള്ളിപാടയോരം റോഡിന് മഹല്ല് കമ്മിറ്റി രംഗത്തിറങ്ങുന്നു

 കോരംകുളങ്ങര പള്ളിപാടയോരം റോഡിന് മഹല്ല് കമ്മിറ്റി രംഗത്തിറങ്ങുന്നു


വേങ്ങര: പത്ത്മൂച്ചി കോരംകുളങ്ങര പള്ളി - വലിയോറ പാടയോരം റോഡ് യാഥാർത്ഥ്യമാക്കുന്നതിന്ന് മഹല്ല് കമ്മിറ്റി രംഗത്തിറങ്ങുന്നു. പ്രദേശത്തെ സ്ഥലയുടമകളുടെ യോഗം ചേരാനും ത്വരിതഗതിയിൽ റോഡ് നിർമിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാനുമാണ് കമ്മിറ്റി ആലോചിക്കുന്നത്.

പള്ളിയിലേക്കുള്ള പ്രധാന വഴികളിലൊന്നാണ് വലിയോറ പാടയോരം ഭാഗത്തെ നടപ്പാത. അഞ്ച് നേരത്തെ നമസ്കാരത്തിന് സമീപവാസികൾ ആശ്രയിക്കുന്നതും മറ്റു യാത്രാ സൗകര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതും ഈ നടപ്പാതയാണ്.


മഴക്കാലത്ത് വേഗം വെള്ളത്തിലാകുന്ന ഈ നടപ്പാതയാണ് സമീപ വാസികളുടെ ഏക ആശ്രയം.നാടും നാട്ടിൻ പുറങ്ങളും ഏറെ വികസിച്ചിട്ടും ഇതു വഴി റോഡ് യാഥാർത്ഥ്യമാകാത്തതിനാൽ ഏറെ ദുരിതമനുഭവിക്കുകയാണ് പ്രദേശത്തുകാർ.

ചേറ്റിപ്പുറമാട് ഭാഗത്തുള്ളവർ വരെ പളളിയിലേക്ക് വരാനും മയ്യിത്ത് കൊണ്ട് വരാനും ഉപയോഗപ്പെട്ടത്തുന്ന ഈ നടപ്പാത വെള്ളക്കുഴികൾക്ക് അരികിലൂടെയായതിനാൽ ഇതു വഴി സഞ്ചാരം തന്നെ ഏറെ ദുർഘടമാണ്. 

ഏറെക്കാലമായുള്ള പ്രദേശത്തുകാരുടെ ദുരിതത്തിന് അറുതി വരുത്താൻ മഹല്ല് കമ്മിറ്റി തന്നെ രംഗത്തിറങ്ങുകയാണിപ്പോൾ. 

റോഡ് യാഥാർത്ഥ്യമാക്കാൻ മഹല്ല് കമ്മിറ്റി മുന്നിട്ടിറങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തുകാർ ഒപ്പുശേഖരണം നടത്തി നിവേദനം കമ്മിറ്റിക്കു സമർപ്പിച്ചു.. മഹല്ല് പ്രസിഡൻ്റ് ഇല്ലിക്കൽ അഹ്മദ് ഹാജി, ജന.സെക്രട്ടറി സി.പി മുഹമ്മദ് ഹാജി, ട്രഷറർ ചീരങ്ങൻ മുഹമ്മദ് കുട്ടി ഹാജി എന്നിവർക്ക് നിവേദനം നൽകി. 

കെ.കെ മൊയ്തീൻ കുട്ടി എന്ന ബാപ്പു, കെ.കെ, കരീം, സി.പി ഖാദർ, എൻ.ടി ശാഫി, കെ.പി അക്ബർ സഈദ്, റഹീം സഖാഫി, മുഹമ്മദലി ഹുദവി കെ കെ, സി.പി ശഫീഖ്, കോയ പാറമ്മൽ സംബന്ധിച്ചു.


കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി സ്വർണക്കടത്തെന്ന് സംശയം

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി സ്വർണക്കടത്തെന്ന് സംശയം 


വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ തട്ടിക്കൊണ്ടുപോയാതായി പരാതി. കരിപ്പൂരിലെത്തിയ യാത്രക്കാരനെ യാത്രമദ്ധ്യേ വാഹനം തടഞ്ഞ് നിര്‍ത്തിയാണ് തട്ടിക്കൊണ്ടുപോയത്.

മുക്കത്തുള്ള ടാക്സി ഡ്രൈവര്‍ അഷ്റഫാണ് തന്റെ വാഹനം തടഞ്ഞ് യാത്രക്കാരനെ തട്ടി കൊണ്ട് പോയതായി കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയത്.കുറ്റ്യാടി സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് തട്ടി കൊണ്ട് പോയതന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ സംഭവത്തില്‍ ഇദ്ദേഹത്തിന്‍്റെ ബന്ധുകള്‍ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

ഇന്നലെ വൈകിട്ട് ആറ് മണിക്കായിരുന്നു സംഭവം. അബുദാബിയില്‍ നിന്ന് എത്തിയ യാത്രക്കാരനെ കൊണ്ടോട്ടി കോളോത്ത് വെച്ചണ് പിന്നാലെയെത്തിയ കാറില്‍ വന്ന സംഘം മര്‍ദ്ദിച്ച്‌ തട്ടി കൊണ്ട് പോവുകയായിരുന്നു.

വിവാദങ്ങളുയര്‍ത്തി വിശ്വാസികളുടെ മനസ്സ് വിഷമിപ്പിക്കരുത്- കുഞ്ഞാലിക്കുട്ടി

 വിവാദങ്ങളുയര്‍ത്തി വിശ്വാസികളുടെ മനസ്സ് വിഷമിപ്പിക്കരുത്- കുഞ്ഞാലിക്കുട്ടി


മലപ്പുറം: സർക്കാരിനെ ഇകഴ്ത്താനായി ഖുർആനെ പോലും രാഷ്ട്രീയക്കളിക്ക് പ്രതിപക്ഷം ആയുധമാക്കുന്നുവെന്ന് പരാമർശിച്ചുകൊണ്ടുളള സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തോട് പ്രതികരിച്ച് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കേസിൽ നിന്ന് രക്ഷപ്പെടുന്നതിനായി സി.പി.എം. ഇക്കാര്യം വിവാദമാക്കാൻ ശ്രമിക്കുകയാണെന്നും അതുകൊണ്ട് പ്രയോജനമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ഖുർആൻ വിഷയം സംബന്ധിച്ച് പല മതനേതാക്കളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ആരും അത് ഇഷ്ടപ്പെടുന്നില്ല. അത് വിശ്വാസികളുടെ മനസ്സ് വേദനിപ്പിച്ചു. ഓരോ മതവിശ്വാസികളുടെയും വിശുദ്ധ ഗ്രന്ഥങ്ങൾ ഈ നാട്ടിൽ നിർബാധം കൊണ്ടുനടക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം ഉണ്ട്. അത് ഇന്നലെ അധികാരത്തിൽ വന്ന കേരള സർക്കാർ കൊടുത്ത സൗജന്യമല്ല. ഇന്ത്യൻ ഭരണഘടന എല്ലാ മതവിഭാഗങ്ങൾക്കും നൽകുന്ന സ്വാതന്ത്ര്യമാണത്. കേസിൽനിന്ന് രക്ഷപ്പെടാനായി ഇക്കാര്യം വിവാദമാക്കുന്നതിൽ കാര്യമില്ല. ഞങ്ങളുന്നയിക്കുന്ന ആരോപണം വേറെയാണ്. അതിനാണ് കൃത്യമായി മറുപടി നൽകേണ്ടത്. അധികാര സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തിന് വിധേയനാകണം. അല്ലാതെ സക്കാത്തും റമദാൻ കിറ്റ് ഖുർആൻ എന്നുപറഞ്ഞ് വിശ്വാസികളുടെ മനസ്സ് വേദനിപ്പിക്കുകയല്ല വേണ്ടത്.' കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബി.ജെ.പിക്ക് മുതലെടുക്കാൻ അവസരം കൊടുക്കുന്നത് ഇത് വിവാദമാക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്നത്തെ സാഹചര്യത്തിൽ ബി.ജെ.പിക്ക് പല അജണ്ടയുമുണ്ട്. ഞങ്ങൾക്കത് അറിയാം. ശ്രദ്ധിക്കേണ്ടത് വിവാദമുണ്ടാക്കി തടിയൂരാൻ ശ്രമിക്കുന്നവരാണ്. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി യു.ഡി.എഫ്. തിരുവനന്തപുരത്ത് വെള്ളിയാഴ്ച വൈകീട്ട് യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

17 September 2020

സമസ്ത ഓണ്‍ലൈന്‍ മദ്റസ: പൊതുജനങ്ങള്‍ക്കുവേണ്ടി ഇന്ന് മുതല്

സമസ്ത ഓണ്‍ലൈന്‍ മദ്റസ: പൊതുജനങ്ങള്‍ക്കുവേണ്ടി ഇന്ന് മുതൽ 


ചേളാരി: സമസ്ത ഓണ്‍ലൈന്‍ മദ്റസ സംവിധാനം ഉപയോഗപ്പെടുത്തി പൊതുജനങ്ങള്‍ക്കുവേണ്ടി ഇന്ന് മുതല്‍ ഖുര്‍ആന്‍ പാരായണ പരിശീലനം നടത്തുന്നു. ‘തിലാവ’ എന്ന പേരില്‍ വെള്ളിയാഴ്ചകളില്‍ മാത്രം രാവിലെ 9 മണി മുതല്‍ പരിപാടി സംപ്രേഷണം ചെയ്യും. യൂട്യൂബ്, മൊബൈല്‍ ആപ്, വെബ്സൈറ്റ്, ദര്‍ശന ടി.വി എന്നിവയില്‍ പരിപാടി ലഭ്യമാവും. വിശുദ്ധ ഖുര്‍ആന്‍ പാരായണ നിയമങ്ങളും സൂറത്തുകളുടെ സ്രേഷ്ടതകളും അവതരണ പശ്ചാത്തലവും ഉള്‍ക്കൊള്ളിച്ചുള്ള ക്ലാസുകള്‍ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഖാരിഉകളും മുജവ്വിദുമാരും നേതൃത്വം നല്‍കും. ഖുര്‍ആന്‍ പാരായണ പരിശീലനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അദ്ധ്യക്ഷനായി. എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ ഹുദവി ഏഴൂര്‍, കെ.വി ഇബ്റാഹീം മുസ്ലിയാര്‍ സംബന്ധിച്ചു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കബീര്‍ ഫൈസി ചെമ്മാട് നന്ദിയും പറഞ്ഞു.

സൂറത്തുല്‍ഫാത്തിഹ ഉള്‍പ്പെടെ സാധാരണ പാരായണം ചെയ്യുന്ന സൂറകളാണ് ആദ്യഘട്ട പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സമസ്ത ഓണ്‍ലൈന്‍ വഴി ജൂണ്‍ ഒന്ന് മുതല്‍ സംപ്രേഷണം ചെയ്തുവരുന്ന മദ്റസ ക്ലാസുകള്‍ക്കും ഈ മാസം അഞ്ചാം തിയ്യതി മുതല്‍ തുടങ്ങിയ ബധിര-മൂകര്‍ക്കുള്ള ആംഗ്യഭാഷയിലുള്ള ക്ലാസുകള്‍ക്കും വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്. പൊതുസമൂഹത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ‘തിലാവ’ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ പരിശീലനം നടത്താന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചത്.


യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവര്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ അറിയിപ്പ്

യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവര്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ അറിയിപ്പ്


അബുദാബി : യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവര്‍ക്ക് സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. യാത്രക്കാര്‍ കോവിഡ് പി.സി.ആര്‍ ടെസ്റ്റ് തന്നെ നടത്തണം. ട്രൂനാറ്റ്, സി.ബി നാറ്റ് രീതികളിലുള്ള കോവിഡ് പരിശോധനകള്‍ അംഗീകരിക്കുന്നില്ല. മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ എടുക്കുന്ന സ്രവം ആര്‍.ടി പി.സി.ആര്‍ സംവിധാനത്തിലൂടെ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് വേണ്ടതെന്നും കമ്ബനി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.


96 മണിക്കൂറിനിടെയുള്ള പരിശോധനാ ഫലമാണ് വേണ്ടത്. സ്വാബ് അല്ലെങ്കില്‍ സാമ്ബിള്‍ ശേഖരിക്കുന്ന സമയം മുതലാണ് ഈ സമയപരിധി കണക്കാക്കുന്നത്.

ഐ.സി.എം.ആര്‍, പ്യുവര്‍ ഹെല്‍ത്ത്, മൈക്രോ ഹെല്‍ത്ത് എന്നീ ഏജന്‍സികളില്‍ ഏതെങ്കിലും ഒന്നിന്റെ അംഗീകാരമുള്ള ലബോറട്ടറികളിലായിരിക്കണം കോവിഡ് പരിശോധന നടത്തേണ്ടത്. ലബോറട്ടറിയുടെ ഒറിജിനല്‍ ലെറ്റര്‍ ഹെഡില്‍, ഇംഗീഷിലുള്ള പരിശോധനാ ഫലമാണ് ആവശ്യം. ഒപ്പും സീലും ഉണ്ടായിരിക്കണം. കൈകൊണ്ട് എഴുതിയ ഫലങ്ങളോ തിരുത്തലുകളുള്ളതോ സ്വീകരിക്കുന്നതല്ല. ഫോട്ടോകോപ്പിയും അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

എൻ ഐ എ ചോദ്യം ചെയ്ത മന്ത്രി മാലിന്യത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുക; എം.എസ്.എഫ്

എൻ ഐ എ ചോദ്യം ചെയ്ത മന്ത്രി മാലിന്യത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുക; എം.എസ്.എഫ്


സംസ്ഥാന ചരിത്രത്തിലാദ്യമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും എൻ.ഐ.എയും രാജ്യദ്രോഹ കേസിൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് വേങ്ങര പഞ്ചായത്ത്‌  കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ.ടി.ജലീലിനെ പ്രതീകാത്മകമായി കുപ്പതൊട്ടിയിലെറിഞ്ഞ് പ്രതിഷേധിച്ചു. ജില്ലാ എംഎസ്എഫ് ട്രഷറർ പി എ  ജവാദ് ഉദ്ഘാടനം നിർവഹിച്ചു, ആമിർ  മാട്ടിൽ അധ്യക്ഷത വഹിച്ചു,എൻ കെ നിഷാദ്, സൽമാൻ കടമ്പോട്ട്, സി പി ഹാരിസ്, ഇബ്രാഹീം അടക്കാപുര,കെ പി റാഫി, ആശിഖ് കാവുങ്ങൽ,ആബിദ് കൂന്തള, ഹാഫിസ് പറപ്പൂര്,സിറാജ്, പി എ അർഷാദ് ഫാസിൽ, സൽമാൻ അരീകുളം,നിയാസുദ്ധീൻ താട്ടയിൽ, എ കെ പി ജുനൈദ്, ഷംസീർ, ഫർഹാൻ അരീകുളം  തുടങ്ങിയവർ നേതൃത്വം നൽകി

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി  പ്രതിഷേധം സംഘടിപ്പിച്ചു


വി.ടി ബൽറാം എം.എൽ.എ. ഉൾപ്പടെ നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും മാരകമായ പരിക്ക് പറ്റുകയും സമരങ്ങളെ രക്തത്തിൽ മുക്കി കൊല്ലാനുള്ള എൽ.ഡി.എഫ്. സർക്കാരിനെതിരെ കൊളപ്പുറം ടൗണിൽ അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.ഹംസതെങ്ങിലാൻ, ആലസ്സൻകുട്ടി സി കെ ,മുസ്തഫ പുള്ളിശ്ശേരി, മൊയ്ദീൻ കുട്ടി മട്ടറ.ഹസ്സൻ പി കെ.മജീദ് പൂളക്കൽ, പി.പി.അലി, സവാദ് സലിം,ജാഫർ മമ്പുറം, അശ്കർ പൂവിൽ, മുഹമ്മദ്ഭാവ സി സി, സമദ് പുകയൂർ, അശ്റഫ് കെ.ട്ടി, റഷീദ് വി.എ, സിനാൻ മൂക്കന്മൽ, മുസ്തഫ കെ.കെ, മുഹമ്മദലി ചെമ്പൻ,എന്നിവർ നേതൃത്വം നൽകി.


16 September 2020

കാലിക്കറ്റ് സർവകലാശാല ട്രയൽ അലോട്ട്മെന്റ് തിയ്യതി പ്രഖ്യാപിച്ചു

കാലിക്കറ്റ് സർവകലാശാല ട്രയൽ അലോട്ട്മെന്റ് തിയ്യതി പ്രഖ്യാപിച്ചു 


2020-2021 അധ്യായന വർഷത്തിലേക്കുള്ള ബിരുദപ്രവേശനത്തോടനുബന്ധിച്ചുള്ള അലോട്ട്മെന്റ്18-09-2020 വൈകുന്നേരം 5:00 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമായിരിക്കും. ട്രയൽ അലോട്ട്മെന്റ് ശേഷം നേരത്തെ സമർപ്പിച്ച കോളേജ്, കോഴ്സ് ഓപ്‌ഷനുകൾ വിദ്യാർത്ഥികൾക്ക് 18-09-2020 മുതൽ 21-09-2020 വരെ പുനക്രമീകരിക്കാവുന്നതാണ്. ഇതിനായി വിദ്യാർത്ഥികളുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്തു കോളേജ്, കോഴ്സ് ഓപ്ഷൻ ഡ്രാഗ് ആൻഡ് ഡ്രോപ്പ് സൗകര്യമുപയോഗിച്ച് പുനക്രമീകരിക്കാവുന്നതാണ്. പുതിയ കോളേജ്, കോഴ്സുകൾ ഈ അവസരത്തിൽ കൂട്ടി ചേർക്കുന്നതിനോ ഒഴിവാക്കുന്നതിനോ സാധ്യമാകുന്നതല്ല.ഒന്നാം അലോട്ട്മെന്റ് 24-09-2020നും രണ്ടാം അലോട്ട്മെന്റ് 06-10-2020നും പ്രസിദ്ധീകരിക്കുന്നതായിരിക്കും.

കുറുക ഗവ.ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

കുറുക ഗവ.ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു


വേങ്ങര: വലിയോറ കുറുക ഗവ. ഹൈസ്കൂളിൽ പുതുതായി നിർമിച്ചകെട്ടിടം കെ.എൻ.എ. ഖാദർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്ന് രണ്ടുഘട്ടങ്ങളിലായി ഒരുകോടി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയകെട്ടിടം നിർമിച്ചത്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി. ജമീല അബൂബക്കർ, കെ. അലവിക്കുട്ടി, പറങ്ങോടത്ത് മുസ്തഫ, പറമ്പിൽ അബ്ദുൽഖാദർ, സി. വേലായുധൻ, ടി.വി. ഇഖ്ബാൽ, പി. പ്രഭാകരൻ പ്രഥമാധ്യാപകൻ പി.ആർ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.


ജൈവ ഗൃഹം പദ്ധതി തുടങ്ങി

 ജൈവ ഗൃഹം പദ്ധതി തുടങ്ങി


കൃഷി വകുപ്പിന്റെ ജൈവ ഗൃഹം പദ്ധതിക്ക് പറപ്പൂർ രണ്ടാം വാർഡിൽ തുടക്കമായി. പദ്ധതി ഗുണഭോക്താവായ അഞ്ചു കണ്ടൻ അബ്ദുൽ അസീസിന്റെ വീട്‌ കൃഷി ഓഫീസർ സന്ദർശിച്ചു.വാർഡ് മെമ്പർ റൈഹാനത്ത് സുബൈർ, എ കെ ഹുസൈൻ എന്നിവരും സംബന്ധിച്ചു. മുൻ പ്രവാസി കൂടിയായ അസീസ് കുറഞ്ഞ സ്ഥലത്താണ് എല്ലാം ഒരുക്കിയിട്ടുള്ളത്. ആട്, കോഴി, മൽസ്യം, അസോള, പച്ചക്കറികൾ, വിദേശ ഫല വൃക്ഷങ്ങൾ, പ്രത്യേകം രൂപകൽപ്പന ചെയ്ത ചെടിച്ചട്ടികൾ തുടങ്ങി അസീസ്ക്കയുടെ കരവിരുതും കഠിനാദ്ധ്വാനവും ആരെയും ആകർഷിക്കും.കൃഷി വകുപ്പ് സബ്സിഡി നൽകി നടപ്പാക്കുന്ന പദ്ധതി കൃഷി ഓഫീസർ ശ്രീമതി മഹ്സൂമ സന്ദർശിച്ചു.

ലയൺസ് ക്ലബ്ബ് ഓഫ് വേങ്ങര സൗജന്യ വെബിനാർ ക്ലാസ്സ് സംഘടിപ്പിച്ചു

 ലയൺസ് ക്ലബ്ബ് ഓഫ് വേങ്ങര സൗജന്യ വെബിനാർ ക്ലാസ്സ് സംഘടിപ്പിച്ചു


ലയൺസ് ക്ലബ്ബ് ഓഫ് വേങ്ങര പ്ലസ് ടു കഴിഞ്ഞ് ഹയർ സ്റ്റഡീസിന് കാത്തിരിക്കുന്നവർക്കായി സൗജന്യ വെബിനാർ ക്ലാസ്സ് സംഘടിപ്പിച്ചു.പരിപാടി വേങ്ങര ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എൽ എൻ മുനീർ ബുഖാരിയുടെ അധ്യക്ഷതയിൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ district 318D governor Ln Eng Saju Antony Pathadan PMJF ഉത്‌ഘാടന കർമ്മം നിർവഹിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ്‌ വിദക്തൻ ഡോ എം എസ് ജലീൽ (കരിയർ ഗുരു) ക്ലാസെത്തുടുത്തു, റീജിയണൽ ചെയർമാൻ എൽ എൻ എം ഡി രഘുരാജ് എം ജെ എഫ്, സോൺ ചെയർപേഴ്സൺ എൽ എൻ ഡോ സുബീർ ഹുസൈൻ,ഡോ കെ ടി സൈതലവി എന്നിവർ പ്രസംഗിച്ചു. ഐ പി പി നൗഷാദ് വടക്കൻ സ്വാഗതവും രജിത പ്രമോദ് നന്ദിയും രേഖപ്പെടുത്തി.


പത്രത്താളുകളിലൂടെ സായംപ്രഭ.. കൊളാഷ് പ്രകാശനം ചെയ്തു

പത്രത്താളുകളിലൂടെ സായംപ്രഭ.. കൊളാഷ് പ്രകാശനം ചെയ്തു


വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ വയോജനങ്ങൾക്കായി പ്രവർത്തിക്കുന്ന സായംപ്രഭാ  ഹോമിൽ നടന്ന വ്യത്യസ്ത പരിപാടികളുടെ പത്ര കട്ടിംഗ് ശേഖരിച്ച് തയ്യാറാക്കിയ പത്രത്താളുകളിലൂടെ സായംപ്രഭ എന്ന കൊളാഷ് വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻകുട്ടി പ്രകാശനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജ്മുന്നീസ ലത്തീഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസൽ കൂളി  പിലാക്കൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രഭാകരൻ, സായം പ്രഭ ഇമ്പ്ളിമെന്റ ഓഫീസർ ഷാഹിന, കെയർ ഗീവർ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിൽ തന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വേങ്ങര സായംപ്രഭാ ഹോം കോവിഡ് കാരണത്താൽ മുതിർന്ന പൗരന്മാർക്ക് വരാൻ സാധിക്കാത്ത നിലയിലാണ്. എങ്കിലും ഒന്നിടവിട്ട ദിവസങ്ങളിൽ വയോജനങ്ങളെ ഫോണിൽ ബന്ധപ്പെടുകയും വിശേഷങ്ങൾ പങ്കുവെക്കുകയും പ്രയാസപ്പെടുന്ന വയോജനങ്ങൾക്ക് മരുന്ന് എത്തിച്ചുകൊടുക്കുകയും, ജനമൈത്രി പോലീസിന്റെ സഹായത്താൽ ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകുകയും ചെയ്ത് കൊണ്ടരിക്കുന്നു.സർക്കാർ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ തങ്ങൾക്ക് സായം പ്രഭയിൽ വാരാനുള്ള തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വേങ്ങരയിലെ വയോജനങ്ങൾ.

തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ അണു നശീകരണം നടത്തി

തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ അണു നശീകരണം നടത്തി


തിരൂരങ്ങാടി പോലീസ് സ്റ്റഷനിൽ എസ് ഐ ഉൾപ്പെടെ നാല് പേർക്ക് കോവിഡ് സ്ഥിരിക്കരിച്ചതിനാൽ പോലീസ് സ്റ്റേഷനും ട്രഷററിയും തിരൂരങ്ങാടി ട്രോമോകെയർ പ്രവർത്തകരായ പോലീസ് വളണ്ടിയർമാർ അണുനശികരണം  നടത്തി.പോലീസ് സ്റ്റേഷൻന്റെയും വിവിധ പഞ്ചായത്തകളുടെയും നിർദ്ദേശപ്രകാരം കോറന്റയിൻകോന്ദ്രങ്ങൾ വളണ്ടിയർമാർ അണുനാശിനി തളിച്ചു കൊണ്ടിരിക്കുന്നു.

എസ് എ മാരായഅഹമദ് കുട്ടി ,ബക്തവത്സലൻ സി പി ഒ മാരായ സുധ ,മനോജ് ,അജയ്, ശിവൻ  വളണ്ടിയർമാരായ മൊയ്തീൻകോയ ചേളാരി , സത്താർ ചെമ്മാട് ,ഫൈസൽ താണിക്കൽ ,ഷഫീഖ് കക്കാട് ,സഫൽ കക്കാട് ,സൽമാൻ ഫാരീസ് , മൻസൂർ കളത്തിങ്ങൽ പാറ ,ജംഷാദ് പടിക്കൽ ,മുസ്തഫ മമ്പുറം ,ജസീൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ഗാർഡൻ സ്ട്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്‌തു

ഗാർഡൻ സ്ട്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്‌തു


വേങ്ങര പഞ്ചായത്തിലെ ആറാം വാർഡിൽ ഗാർഡൻ സ്ട്രീറ്റ് റോഡ് ഉദ്ഘാടനം വേങ്ങര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നജ്മുന്നീസ ലത്തീഫ് നിർവഹിച്ചു. വേങ്ങര പഞ്ചായത്ത് വാർഷിക പദ്ധതി 2020-21 ഫണ്ട് ഉപയോഗിച്ചു നിർമിച്ചിട്ടുള്ള റോഡ് വടേരിപ്പാടത്തേക്കുള്ള ആദ്യ പഞ്ചായത്ത് റോഡ് ആണ് . പൂവ്വഞ്ചേരി അലവിക്കുട്ടി, കാബ്രൻ സാലിഹ് , ലത്തീഫ് പൂവഞ്ചേരി , കാബ്രൻ യൂനിസ് ,  പികെഎം കുഞ്ഞിമൊയ്തീൻ കുട്ടി, അഹമ്മദ് ഹാജി പൂവ്വഞ്ചേരി, പി കെ ഹസ്സൻ കോയ, പികെ മുഹമ്മദ്, പികെ ഇബ്രാഹിം കുട്ടി ,  പാക്കട ജലീൽ , അബ്ബാസ് ഇരുകുളങ്ങര , ജലീൽ പിലാക്കൽ, ഷാജഹാൻ എംപി, അസീസ് കുഞ്ഞാപ്പു,  മൻസൂർ എംപി, പികെ യൂസഫലി തുടങ്ങിയവർ സംബന്ധിച്ചു .

15 September 2020

പുരസ്ക്കാര മികവിൽ വീണ്ടും ഒളകര ഗവൺമെന്റ് എൽ പി സ്കൂൾ

പുരസ്ക്കാര മികവിൽ വീണ്ടും ഒളകര ഗവൺമെന്റ് എൽ പി സ്കൂൾ


പെരുവള്ളൂർ: 2019-20 അധ്യയന വർഷത്തെ മികച്ച പി.ടി.എ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സബ് ജില്ലാതലത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുളള പുരസ്കാരം രണ്ടാമതും ഒളകര ഗവൺമെന്റ് എൽ പി സ്കൂൾ കരസ്ഥമാക്കി.ജില്ലാതലത്തിൽ വിദ്യാലയം രണ്ടാം സ്ഥാനത്തിന് അർഹതയും നേടി.വിദ്യാലയത്തിന്റെ അക്കാദമിക, ഭൗതിക, സാമൂഹിക മേഖലകളിലെ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അവാർഡ് നൽകുന്നത്.വിദ്യാലയത്തിന്റെ കീഴിൽ പി.ടി.എ ഏകോപിപ്പിച്ച് നടപ്പിൽ വരുത്തിയ വായന ഗ്രാമം പദ്ധതി, സമ്പാദ്യ ഗ്രാമം, ശുചിത്വ ഭവനം സുന്ദര ഭവനം, സഹപാഠിക്കൊരു കൈത്താങ്ങ്, പഠന പിന്നാക്കക്കാർക്കായി നടപ്പിൽ വരുത്തിയ ' മഴവില്ല് ' എന്നീ പരിപാടികൾ പ്രത്യേക ശ്രദ്ധ നേടുകയുണ്ടായി.

കലാ കായിക സാംസ്കാരിക പ്രവർത്തനങ്ങളിൽ പുലർത്തിയ മികവും എൽ.എസ് . എസ് പരീക്ഷയിലെ ഉന്നത വിജയവും വിദ്യാലയ മികവിന് കാരണമായി.കഴിഞ്ഞ വർഷം സർഗ്ഗവിദ്യാലയ പട്ടവും സ്കൂളിന് ലഭിക്കുകയുണ്ടായി.

പെരുവള്ളൂർ പഞ്ചായത്തിലെ ഒളകരയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തെ യു.പി സ്കൂൾ ആയി ഉയർത്തുകയെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമാണ്.  ശ്രീ പി.പി സെയ്ദ് മുഹമ്മദാണ് പി.ടി.എ പ്രസിഡന്റ്.ശ്രീമതി ഇ.ഹബീബ എം.പി.ടി.എ പ്രസിഡണ്ട് ,എസ് എം. സി.ചെയർമാൻ ശ്രീ കെ.എം പ്രദീപ് കുമാർ,പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വികസന ക്ഷേമകാര്യ അധ്യക്ഷനും വാർഡുമെമ്പറുമായ ഇസ്മായിൽ കാവുങ്ങൽ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കലാം മാസ്റ്റർ എന്നിവരുടെ പിന്തുണ എപ്പോഴും ഈ വിദ്യാലയത്തിനു ലഭിക്കാറുണ്ട് ശ്രീ സോമരാജ് പാലക്കൽ പ്രധാന അധ്യാപകന്റെ ചുമതലയും നിർവ്വഹിക്കുന്നു.


ജില്ലയ്ക്ക് അഭിമാന നേട്ടം; പതിനായിരത്തിലേറെ കോവിഡ് രോ​ഗികളെ ചികിത്സിച്ച് രോ​ഗമുക്തരാക്കി

ജില്ലയ്ക്ക് അഭിമാന നേട്ടം; പതിനായിരത്തിലേറെ കോവിഡ് രോ​ഗികളെ ചികിത്സിച്ച് രോ​ഗമുക്തരാക്കി 


മലപ്പുറം: കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലും രോ​ഗമുക്തിയുടെ കാര്യത്തിൽ ജില്ലയ്ക്ക് അഭിമാന നേട്ടം. ഇതുവരെ പതിനായിരത്തിലേറെ കോവിഡ് രോ​ഗികളാണ് ചികിത്സിച്ച് രോ​ഗമുക്തരായത്. ഇന്നലെയാണ് ജില്ലയിൽ രോ​ഗമുക്തരുടെ എണ്ണം പതിനായിരം കടന്നത്. ഇന്നലെ 10004 പേർ രോ​ഗമുക്തി നേടിയിരുന്നു. ഇന്ന് 306 പേര്‍ ജില്ലയിൽ രോഗമുക്തി നേടിയതോടെ 10,307 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയിരിക്കുന്നത്.

ജില്ലയില്‍ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 348 പേര്‍ക്കാണ്. 304 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 20 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

എ ആർ നഗർ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തീകരണത്തിന് കിഫ്ബി ഫണ്ട് അനുവദിക്കണം: അഡ്വ: കെ എൻ എ ഖാദർ എം എൽ എ


എ ആർ നഗർ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തീകരണത്തിന് കിഫ്ബി ഫണ്ട് അനുവദിക്കണം: അഡ്വ: കെ എൻ എ ഖാദർ എം എൽ എ


വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിലെ എ ആർ നഗർ ഗ്രാമപഞ്ചായത്ത്  രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്താണ്. ഇതിനു പരിഹാരം കാണുന്നതിനായി എ ആർ നഗർ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കി വരികയാണ്. കിണറിന്റെയും പമ്പിങ് പ്രവർത്തനങ്ങളുടെയും പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുള്ളതാണ്. ജലവിതരണ ലൈനുകളുടെയും വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റിന്റെയും  പ്രവർത്തികൾ ആണ് ഇനി പൂർത്തീകരിക്കാൻ ഉള്ളത്. ചില സാങ്കേതിക പ്രശ്നങ്ങളിൽ തുടർപ്രവർത്തനങ്ങൾ നിലച്ച അവസ്ഥയിലായിരുന്നു. ഈ കുടിവെള്ള പദ്ധതിയുടെ സാങ്കേതിക പ്രശ്നങ്ങൾ ഇപ്പോൾ അവസാനിച്ചതായി അറിയുന്നു. ഇപ്പോൾ പദ്ധതി പൂർത്തീകരിക്കുന്നതിന് പര്യാപ്തമായ ഫണ്ടില്ല. എന്ന കാരണത്താൽ വീണ്ടും ഈ കുടിവെള്ള പദ്ധതി അവഗണിക്കപ്പെടുകയാണ്. പ്രവർത്തികൾ ഭാഗികമായി പൂർത്തീകരിച്ച് എ ആർ നഗർ സമഗ്ര കുടിവെള്ള പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാതെ ഈ പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പര്യാപ്തമായ ഈ കുടിവെള്ള പദ്ധതി പൂർത്തീകരണത്തിനായി കിഫ്ബി മുഖേന ഫണ്ട് ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് കെ എൻ എ ഖാദർ എം എൽ എ സംസ്ഥാന ജലവിഭവ വകുപ്പ്മന്ത്രി കെ കൃഷ്ണൻകുട്ടി കത്തുനൽകി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ദാരിദ്ര്യരേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ വെട്ടിക്കുറച്ചു

സംസ്ഥാനത്തെ ദാരിദ്ര്യരേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍  വെട്ടിക്കുറച്ചു


സംസ്ഥാനത്തെ ദാരിദ്ര്യ രേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇവര്‍ക്ക് പതിനഞ്ച് രൂപ നിരക്കിലുള്ള സ്പെഷ്യല്‍ അരിയും ഒഴിവാക്കി. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് റേഷന്‍ വെട്ടിക്കുറച്ച നടപടി തിരിച്ചടിയാകും.

കേന്ദ്രവിഹിതത്തിലെ കുറവാണു പ്രതിസന്ധിയെന്നു സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. വെള്ളക്കാര്‍ഡുടമകളുടെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ 25 ലക്ഷത്തോളം കുടുംബങ്ങളെയാണ് ബാധിക്കുക.

ഇവര്‍ക്കു ഈ മാസം ലഭിക്കേണ്ട അരിയില്‍ രണ്ടു കിലോയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നീല വെള്ളക്കാര്‍ഡുടമകള്‍ക്കുള്ള പത്ത് കിലോ സ്പെഷ്യല്‍ അരിയും നിര്‍ത്തലാക്കി. കിലോക്ക് പതിനഞ്ച് രൂപ നിരക്കില്‍ ലഭിക്കേണ്ട അരിയാണ് ഒഴിവാക്കപ്പെട്ടത്. കേന്ദ്രത്തില്‍ നിന്നും അധികവിലക്ക് വാങ്ങിയാണ് 15 രൂപക്ക് സംസ്ഥാന സര്‍ക്കാര്‍ സ്പെഷ്യല്‍ അരി വിതരണം ചെയ്തിരുന്നത്.

ഇതോടെ വെള്ളക്കാര്‍ഡുടമകള്‍ക്ക് ഈ മാസം മൂന്ന് കിലോ അരി മാത്രമാണ് ലഭിക്കുക. നീല വെള്ള കാര്‍ഡുടമകള്‍ക്കുള്ള മണ്ണെണ്ണയും നിര്‍ത്തലാക്കി. 31 രൂപ നിരക്കില്‍ അര ലിറ്റര്‍ മണ്ണെണ്ണയായിരുന്നു ഇവര്‍ക്ക് കഴിഞ്ഞ മാസം വരെ ലഭിച്ചിരുന്നത്. സ്റ്റോക്കില്ലാത്തതാണ് റേഷന്‍ വിഹിതം വെട്ടിക്കുറക്കാന്‍ കാരണം.


14 September 2020

ഡോ. ജഅ്ഫര്‍ ഹുദവിക്ക് മലേഷ്യയില്‍ അസി.പ്രൊഫസറായി നിയമനം

 ഡോ. ജഅ്ഫര്‍ ഹുദവിക്ക് മലേഷ്യയില്‍ അസി.പ്രൊഫസറായി നിയമനം


തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ത്ഥി ഡോ. ജഅ്ഫര്‍ ഹുദവി പുവ്വത്താണിക്ക് പ്രമുഖ രാജ്യാന്തര ഇസ്ലാമിക സര്‍വകലാശാലയായ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി മലേഷ്യ (ഐ.ഐ.യു.എം)യില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം.ഐ.ഐ.യു.എമ്മിലെ കുല്ലിയ്യ ഓഫ് എജ്യുക്കേഷനിലാണ് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചത്.

ദാറുല്‍ഹുദാ ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു റാങ്കോടെ ഹുദവി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഐ.ഐ.യു.എം എജ്യൂക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ നിന്നു ബിരുദാനന്തര ബിരുദവും മലേഷ്യന്‍ ടെക്നോളജി സര്‍വകലാശാല (യു.ടി.എം)യില്‍ നിന്നു പി.എച്ച്.ഡിയും നേടി. ദാറുല്‍ഹുദാ യു.ജി സ്ഥാപനമായ പൊന്നാനി മഊനത്തുല്‍ ഇസ്ലാം അറബിക് കോളേജില്‍ നിന്നായിരുന്നു അദ്ദേഹം ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്.

2014 ല്‍ ഐ.ഐ.യു.എമ്മിലെ മികച്ച വിദ്യാര്‍ത്ഥി പട്ടം ലഭിച്ചത് ജഅ്ഫര്‍ ഹുദവിക്കായിരുന്നു.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പുവ്വത്താണി പറമ്പൂര്‍ യൂസുഫ്- ഫാത്വിമ സുഹ്‌റ ദമ്പതികളുടെ മകനാണ്. ദാറുല്‍ഹുദാ മാനേജ്മെന്റും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയും ജഅ്ഫര്‍ ഹുദവിയെ അനുമോദിച്ചു.


ഉപയോഗശൂന്യമായ സൈക്കിളിൽപൂച്ചെടികൾ ഒരുക്കി കേരളവാട്ടർ അതോറിറ്റിജീവനക്കാരൻ ഇസ്മായിൽ

ഉപയോഗശൂന്യമായ സൈക്കിളിൽപൂച്ചെടികൾ ഒരുക്കി കേരളവാട്ടർ അതോറിറ്റിജീവനക്കാരൻ ഇസ്മായിൽ 


വേങ്ങര: ചേറൂർ റോഡിലെ മിനിവാട്ടർ ടാങ്കിലെ ജീവനക്കാരനായ കെ കെ ഇസ്മായിൽ ഉപയോഗശൂന്യമായി കിടന്നിരുന്നസൈക്കിൾ ഉപയോഗപ്പെടുത്തിയാണ് പൂച്ചെടിതോട്ടം തയ്യാറാക്കിയത്,വാട്ടർ ടാങ്കിന്റെകോമ്പൗണ്ട് മുഴുവൻഇന്റർലോക്ക് പതിച്ചതിനാലാണ്,പൂച്ചെടികൾവളർത്താൻ പഴയ സൈക്കിൾ തിരഞ്ഞെടുത്തത്.ചങ്ങരംകുളം സ്വദേശിയായ ഇസ്മായിൽ 20 വർഷത്തോളമായി മിനി വാട്ടർടാങ്കിൽക് ലീനർജോലി ചെയ്തുവരികയാണ്,വാട്ടർടാങ്കിന്റെ ആരംഭത്തിൽ ഉണ്ടായിരുന്ന സൈക്കിൾ ജീർണിച്ച് കിടക്കുകയായിരുന്നു, അതെടുത്ത്പെയിന്റ് അടിച്ച്നന്നാക്കിയാണ്, പൂച്ചെടി പ്രേമിയായ ഇസ്മായിൽ സൈക്കിൾ തിരഞ്ഞെടുത്തത്.

എ കെ നാസര്‍ വേങ്ങര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു

എ കെ നാസര്‍ വേങ്ങര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു


വേങ്ങര: വേങ്ങര സര്‍വീസ് സഹകരണ റൂറല്‍ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിംലീഗ് റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച എ കെ നാസര്‍ സ്‌ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പത്താംദിവസമാണ് അപ്രതീക്ഷിത രാജി.തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഇടപെടലാണ് ഇന്നലെ വൈകിയുണ്ടായ രാജിക്ക് പിന്നില്‍. വേങ്ങരയില്‍ യു ഡി എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ഏകകണ്ഠമായി തീരുമാനമെടുത്തതിന് തൊട്ടു പിന്നാലെയാണ് റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് നാസര്‍ വിജയിച്ചത്. ഇതു മുന്നണിക്ക് തിരിച്ചടിയായതോടെയാണ് നേതൃത്വത്തിന്റെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് നാസറിന് ഇന്ന് രാജിവെക്കേണ്ടി വന്നത്. തെറ്റിദ്ധാരണ മൂലമാണ് ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും വീഴ്ച മനസിലാക്കിയതിനാല്‍ അത് തിരുത്തുകയാണെന്നുമാണ് നാസര്‍ രാജിക്ക് കാരണമായി നല്‍കുന്ന വിശദീകരണം. സമ്പൂര്‍ണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം രാജിക്കത്തില്‍  വ്യക്തമാക്കി.

എസ്. എസ്. എഫ് ചേറൂർ സെക്ടർ സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി

 എസ്. എസ്. എഫ് ചേറൂർ സെക്ടർ സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി


ചേറൂർ: രണ്ട് ദിവസങ്ങളായി വെർച്ച്വൽ സംവിധാനങ്ങളിലൂടെ സംഘടിപ്പിക്കപ്പെട്ട ചേറൂർ സെക്ടർ സാഹിത്യോത്സവിന് പ്രൗഢ സമാപ്തി. കാപ്പിൽ, കഴുകൻചിന, ചേറൂർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 

സമാപന സംഗമത്തിൽ  സയ്യിദ് അലവി അസ്സഖാഫി കോവിലപ്പാറ ഉദ്ഘാടനം നിർവഹിച്ചു. അഫ്‌ളൽ മുസ്‌ലിയാർ ചേറൂർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹഫീള് അഹ്സനി സന്ദേശപ്രഭാഷണം നടത്തി. സർക്കിൾ സെക്രട്ടറി സ്വാദിഖ് അഹ്സനി, കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി ബാവ ചേറൂർ, സെക്ടർ SO സൽമാൻ സഅദി എന്നിവർ ആശംസ അറിയിച്ചു. വേങ്ങര ഡിവിഷൻ പ്രസിഡന്റ്‌ അബ്ദുള്ള സഖാഫി ചേറൂർ വിജയികളെ പ്രഖ്യാപിച്ചു. ഷഫീഖ് റഹ്മാൻ ചണ്ണയിൽ സ്വാഗതവും നിബ്രാസ് നന്ദിയും പറഞ്ഞു.


ജില്ലയിൽ കോവിഡ് ആശങ്ക കൂടുന്നു,രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ജില്ലയിൽ കോവിഡ് ആശങ്ക കൂടുന്നു,രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് 


മല്പപ്പുറം: ജില്ലയിൽ ആശങ്ക കൂടുന്നു. ഇന്ന് 482 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 440 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 17 പേർക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരിൽ അഞ്ച് പേർ ആരോഗ്യ പ്രവർത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ജില്ലയിൽ ഇന്ന് 261 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 10,004 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടർ പറഞ്ഞു.31,936 പേർ നിരീക്ഷണത്തിൽ.31,936 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 3,032 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 425 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1,669 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,34,758 സാമ്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനക്കയച്ചത്. ഇതിൽ 1,255 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.

എസ് എസ് എഫ് വേങ്ങര സെക്ടർ സാഹിത്യോത്സവ് സമാപ്പിച്ചു. കിരീടം ചൂടി മുട്ടുമ്പുറം

എസ് എസ് എഫ് വേങ്ങര  സെക്ടർ സാഹിത്യോത്സവ് സമാപ്പിച്ചു.കിരീടം ചൂടി മുട്ടുമ്പുറം


വേങ്ങര: കഴിഞ്ഞ മൂന്ന് ദിനങ്ങളിലായി ഓൺലൈനിൽ നടന്ന വേങ്ങര  സെക്ടർ സാഹിത്യോത്സവ് അവസാനിച്ചു.50 മത്സര ഇനങ്ങളിലായി പത്ത് യൂണിറ്റുകളിൽ നിന്നും 300ൽ പരം പ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവിൽ 175 പോയിന്റോടെ മുട്ടുമ്പുറം യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.167 പോയിന്റൊടെ മാട്ടിൽ രണ്ടാം സ്ഥാനവും 157 പോയിന്റോടെ വേങ്ങര ടൗൺ  മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കഴിഞ്ഞ 26 വർഷമായി വളരെ വിപുലമായി നടത്തിവരാറുള്ള സാഹിത്യോത്സവ് കോവിഡ്- 19 പടർന്ന് പിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓൺലൈനിലൂടെ സംഘടിപ്പിക്കുന്നത്.ആദ്യമായിട്ടാണ് സാഹിത്യോത്സവ് ഈ രൂപത്തിൽ നടക്കുന്നത്.

 സമാപന സംഗമത്തിൽ  കേരള മുസ്ലിം ജമാഅത്ത്  ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ അസീസ് സഖാഫി എലമ്പ്ര ഉദ്ഘാടനം നിർവഹിച്ചു.SSF മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് അംഗം ഫാളിൽ നൂറാനി ദേവതിയാൽ സന്ദേശപ്രഭാഷണം നടത്തി.ഡിവിഷൻ ജ.സെക്രട്ടറി അതീഖ് റഹ്മാൻ SYS സർക്കിൾ പ്രസിഡൻ്റ് ജാഫർ സഖാഫി ,സെക്ടർ SO ജമാൽ സഖാഫി , എന്നിവർ ആശംസാ പ്രസംഗം നടത്തി. സെക്ടർ പ്രസിഡൻ്റ് നിഷാദ് സഖാഫി ചിനക്കൽ, വിജയികളെ പ്രഖ്യാപിക്കുകയും  സെക്ടർ സെക്രെട്ടറി മൂസക്കുട്ടി മാട്ടിൽ  ജേതാക്കൾക്കുളള ട്രോഫിയും സഹൽ മുസ്‌ലിയാർ റണ്ണേഴ്സ് ക പ്പിനുളള ട്രോഫിയും സമ്മാനിച്ചു. സുഹൈൽ സഖാഫി ഗാന്ധികുന്ന്  സ്വാഗതവും മൻസൂർ മുസ്‌ലിയാർ നന്ദിയും പറഞ്ഞു.


ഇന്ത്യൻ സ്വാതന്ത്ര സമരം ചേറൂർ രക്ത സാക്ഷി സ്‌മാരക അംഗനവാടി മുനവ്വറലി തങ്ങൾ ഉദ്ഘടാനം ചെയ്തു

 ഇന്ത്യൻ സ്വാതന്ത്ര സമരം ചേറൂർ രക്ത സാക്ഷി സ്‌മാരക അംഗനവാടി മുനവ്വറലി തങ്ങൾ ഉദ്ഘടാനം ചെയ്തു


വേങ്ങര: കണ്ണമംഗലം മുതുവിൽ കുണ്ടിൽ നിർമാണം പൂർത്തീകരിച്ച ചേറൂർ രക്തസാക്ഷി സ്‌മാരക അംഗനവാടി നാടിനുസമർപ്പിച്ചു  മലപ്പുറം ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമാണം പൂർത്തീകരിച്ച കെട്ടിടം പാണക്കാട് സയ്യിദ് മുനവ്വറലി  ശിഹാബ് തങ്ങൾ ഉദ്ഘടാനം ചെയ്തു.ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ സലിം കുരുവമ്പലം അധ്യക്ഷത വഹിച്ചു.പുതുതായി നിർമിക്കുന്ന സ്ത്രീ ശാക്തീകരണ കേന്ദ്രത്തിന്റെ പ്രവർത്തി ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ  നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി ,കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലിൽ ,മെമ്പർമാരായ പൂകുത്ത് മുജീബ് ,നെടുമ്പള്ളി സൈദ് ,യു എം ഹംസ  ,പുളിക്കൽ അബൂബക്കർ മാസ്റ്റർ ,കൊമ്പത്തിയിൽ റസാഖ്, എൻ കെ നിഷാദ് എന്നിവർ പ്രസംഗിച്ചു.

അഞ്ചുലക്ഷം രൂപയില്‍ താഴെ മുടക്കുമുതലുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സ് വേണ്ട;

 അഞ്ചുലക്ഷം രൂപയില്‍ താഴെ മുടക്കുമുതലുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സ് വേണ്ട;


കൊല്ലം: അഞ്ചുലക്ഷം രൂപയില്‍ താഴെ മുടക്കുമുതലുള്ള ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇനി തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് വേണ്ടാ. ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അഞ്ച് എച്ച്‌.പി.യില്‍ താഴെ ശേഷിയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും വ്യവസായ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അംഗീകാരമുള്ളതുമായ സംരംഭങ്ങള്‍ക്കാണ് ഇളവ്.

കുടുംബശ്രീ യൂണിറ്റുകള്‍ അടക്കമുള്ള സംസ്ഥാനത്തെ ചെറുകിട സംരംഭകര്‍ക്ക് തീരുമാനം ആശ്വാസമാകും.

ചിപ്‌സ്-പലഹാര നിര്‍മ്മാണ യൂണിറ്റുകള്‍, ചെറുകിട വെല്‍ഡിങ് വര്‍ക്ഷോപ്പുകള്‍, റെഡിമെയ്ഡ് യൂണിറ്റുകള്‍ എന്നിവ തുടങ്ങുന്നവര്‍ക്ക് ഇനി ലൈസന്‍സിനായി തദ്ദേശ സ്ഥാപനങ്ങളില്‍ കയറിയിറങ്ങേണ്ടി വരില്ല. പുതിയ തീരുമാനം വന്നതോടെ വീടുകളോടു ചേര്‍ന്നും ടെറസുകളിലും മറ്റുമായി ഒട്ടേറെ ചെറുകിട സംരംഭങ്ങള്‍ ഉയര്‍ന്നുവരുമെന്നാണ് വ്യവസായവകുപ്പിന്റെ കണക്കുകൂട്ടല്‍.


13 September 2020

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര പ്രതിദിന സര്‍വീസുകൾ

 കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര പ്രതിദിന സര്‍വീസുകൾ


മലപ്പുറം: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര പ്രതിദിന സര്‍വീസുകള്‍. നേരത്തെ ആഴ്ചയില്‍ മൂന്നും നാലും ദിവസങ്ങളില്‍ മാത്രം സര്‍വീസ് നടത്തിയിരുന്ന വിമാനങ്ങളാണ് ഇനി മുതല്‍ പ്രതിദിന സര്‍വീസുകളാക്കി മാറ്റുന്നത്.കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ മൂന്നു ദിവസം സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ വിമാനം ഈ മാസം 16 മുതല്‍ ആഴ്ചയില്‍ ഏഴു ദിവസവും സര്‍വീസ് നടത്തും. ഹൈദരാബാദ് ഇന്‍ഡിഗോ വിമാനവും ആഴ്ചയില്‍ മൂന്നു ദിവസം മാത്രമായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. 17 മുതല്‍ കരിപ്പൂര്‍-ഹൈദരാബാദ് ഇന്‍ഡിഗോ സര്‍വീസ് പ്രതിദിനമാക്കാന്‍ കമ്പനി തീരുമാനിച്ചു. സമാനമായ രീതിയില്‍ ഇന്‍ഡിഗോയുടെ മുംബൈ സര്‍വീസും കരിപ്പൂരില്‍ നിന്ന് ആരംഭിച്ചു. ഇതോടെ മറ്റു കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ വഴി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കും

ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ബിസിനസ്-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്കും പുതിയ തീരുമാനം ഏറെ ഉപകാരപ്രദമാകും. ആഭ്യന്തര സര്‍വീസുകളുടെ എണ്ണം കൂടുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രതീക്ഷകള്‍ക്കാണ് വഴിതുറക്കുന്നത്.

അതേസമയം സര്‍വീസുകളുടെ സമയക്രമങ്ങളും പുനക്രമീകരിച്ചു. ഈ മാസം 17 മുതല്‍ പ്രതിദിന സര്‍വീസായി മാറുന്ന ഇന്‍ഡിഗോ മുംബൈ വിമാനം ഉച്ചക്ക് 12.30 ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട് 2.35 ന് കരിപ്പൂരിലെത്തും. തിരിച്ച് ഉച്ചക്ക് 3.05 ന് പുറപ്പെട്ട് 4.55 നാണ് മുംബൈയിലെത്തുക. ബുധന്‍, വെള്ളി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഹൈദരാബാദ് ഇന്‍ഡിഗോ വിമാനം രാവിലെ എട്ടിന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 9.45 ന് കരിപ്പൂരിലെത്തും. 10.15 ന് മടങ്ങുന്ന വിമാനം 12 ന് ഹൈദരാബാദിലെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകീട്ട് 4.20 ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 6.05നാണ് കരിപ്പൂരിലെത്തുക. 6.35 ന് മടങ്ങുന്ന വിമാനം 8.20 ന് ഹൈദരാബാദിലെത്തും. അതേസമയം ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്നും ഉച്ചക്ക് 2 മണിക്ക് പുറപ്പെട്ട് കണ്ണൂര്‍ വഴി വൈകുന്നേരം 6.35 നു കോഴിക്കോടെത്തും. തിരിച്ചു രാത്രി എട്ടുമണിക്ക് പുറപ്പെട്ടു 11 മണിയോടെ ഡല്‍ഹിയിലെത്തും.

 

ജലീലിന്റെ രാജി ആവശ്യം ശക്തമാക്കി യൂത്ത് ലീഗ് പതിനാലാം വാർഡ്

ജലീലിന്റെ രാജി ആവശ്യം ശക്തമാക്കി യൂത്ത് ലീഗ് പതിനാലാം വാർഡ് 


വേങ്ങര: എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് പുത്തനങ്ങാടി പതിനാലാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി പ്രധീകാത്മക കോലം കത്തിച്ചു. മന്ത്രി സ്ഥാനത് ഇരുന്നു കേരളത്തിലെ ജനങ്ങളെ മുഴുവൻ വിഡ്ഡികളാക്കാനാണ് കെ.ടി ജലീൽ ശ്രമിക്കുന്നതെന്നും മുഖ്യ മന്ത്രിയുടെ പിൻബലമാണ് മറ്റു മന്ത്രിമാർക്ക് കിട്ടാത്ത ആനുകൂല്യം ജലീലിന് ലഭിക്കുന്നതെന്നും പ്രസിഡന്റ് എ.കെ.പി ജുനൈദ് കോലം കത്തിച്ചുകൊണ്ട് സംസാരിച്ചു. സാദിഖ് കെ.വി,ശിഹാബ് പറങ്ങോടത്ത്,ബാപ്പു പൂക്കളം, ഹനീഫ കെ.കെ, ഷഫീഖ് വി.പി, യൂനുസ് എ.കെ, ഷബീർ പി,  ഷാനിബ് വടക്കൻ, അർഷദ് പി, മാസിൻ പി, റിഷാദ് പി, കാട്ടിൽ ജുനൈസ്  പൂക്കളം ബസാർ, വസീം പി എന്നിവർ പങ്കെടുത്തു.


കെ.എസ്‌.യു റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

 കെ.എസ്‌.യു റോഡ് ഉപരോധിച്ചു.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി


ഒതുക്കുങ്ങൽ: സ്വർണ്ണക്കള്ളക്കടത്ത്  കേസിൽ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലും ലൈഫ് മിഷൻ പദ്ധതിയിൽ മന്ത്രി ഇ.പി ജയരാജന്റെ പുത്രൻ കോഴ വാങ്ങിയതിലും  പ്രതിഷേധിച് മന്ത്രിമാർ രാജിവെക്കണമെന്ന ആവശ്യവുമായി കെ.എസ്‌.യു ഒതുക്കുങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ഒതുക്കുങ്ങൽ ടൗൺ റോഡ് ഉപരോധിച്ചും പ്രതിഷേധിച്ചു.ഒതുക്കുങ്ങൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.യു കുഞ്ഞാൻ ഉദ്ഘാടനം ചെയ്‌ത പരിപാടി മണ്ഡലം കെ എസ്‌ യു പ്രസിഡന്റ് സി.കെ നാഫിഹ് അധ്യക്ഷത വഹിച്ചു. 

കെ എസ്‌ യു വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ജസീൽ മൂച്ചിക്കാടൻ മുഖ്യാതിഥിയായി. അജ്മൽ വെളിയോട് , മണി കൂരിപ്പറമ്പ് , സൂഹൈൽ കൂട്ടീരി , മുജീബ് പി,വിഷ്ണു ദാസ് , അജൽ മേലേപുരക്കൽ , സഹൽ വി.യു , ഫഹദ് ഇബ്രാഹിം , ആദിൽ കുന്നക്കാടൻ എന്നിവർ നേതൃത്വം നൽകി.പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.


വേങ്ങരയിലെ ഓട്ടോ ടാക്സി വാഹനങ്ങൾ സൗജന്യമായി അണു വിമുക്തമാക്കി

വേങ്ങരയിലെ ഓട്ടോ ടാക്സി വാഹനങ്ങൾ സൗജന്യമായി അണു വിമുക്തമാക്കി 


വേങ്ങര: കൊറോണ മുൻകരുതലിന്റെ ഭാഗമായി മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ  നേതൃത്വത്തിൽ വേങ്ങര ബസ്റ്റാന്റ് പരിസരത്ത്‌ വെച്ച് വേങ്ങരയിലെ ടാക്സി വാഹനങ്ങൾ സൗജന്യമായി അണു വിമുക്തമാക്കി.ട്രോമാ കെയർ യൂണിറ്റ് പ്രസിഡന്റ് വിജയൻ ചേറൂർ പരിപാടി ഉത്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി വേങ്ങര മണ്ഡലം സെക്രട്ടറി എംകെ സൈനുദ്ധീൻ ഹാജി, വേങ്ങര പൗര സമിതി പ്രസിഡന്റ് എംകെ റസാഖ് വിവിധ യൂണിയൻ നേതാക്കളായ വേലായുധൻ ചാലിയത്ത്,കെ പി കെ തങ്ങൾ,മുസ്തഫ സി കെ,ട്രോമാ കെയർ പ്രവർത്തകരായ ഷാഫി കാരി, അജ്മൽ പി കെ, ഉനൈസ് പി, അലി എം കെ, മുഹമ്മദ്‌ കെ തുടങ്ങി പതിനഞ്ചോളം ട്രോമാകെയർ വളണ്ടിയർമാരും അണു നശീകരണത്തിൽ പങ്കെടുത്തു.


12 September 2020

ജസീലിന്റെ മുടി ക്യാൻസർ രോഗികൾക്ക്

ജസീലിന്റെ മുടി ക്യാൻസർ രോഗികൾക്ക്


വേങ്ങര: പത്ത് മാസത്തോളം ഓമനിച്ചു വളർത്തിയ മുടി ക്യാൻസർ രോഗികൾക്ക് നൽകി എസ്എഫ്ഐ നേതാവ് വേങ്ങര വെട്ടുതൊട്ടുതോട് സ്വദേശി  എസ്എഫ്ഐ വേങ്ങര ലോക്കൽ സെക്രട്ടറിയായ ജസീൽ മുസവ്വിർ ആണ് ക്യാൻസർ രോഗികൾക്ക് കൃത്രിമ മുടി വച്ചു പിടിപ്പിക്കാൻ തന്റെ മുടി നൽകുന്നത്.റെഡ് ഈസ് ബ്ലഡ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയും ഹെയർ ബാങ്ക് കോഴിക്കോടും ചേർന്ന് ശനിയാഴ്ച മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേശ ദാന ക്യാമ്പിലാണ് ജസീർ മുടി സംഭാവന നൽകുക.മലപ്പുറം കുന്നുമ്മൽ ബൈപാസിൽ സാജി റോഡ് റെസിഡൻസ് അസോസിയേഷനുസമീപം രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ കേശം സ്വീകരിച്ചു രക്തദാനം പോലെത്തന്നെ പ്രാധാന്യമർഹിക്കുന്നതാണ് കേശദാനമെന്ന് റെഡ് ഈസ് ബ്ലഡകേരള മലപ്പുറം ജില്ലാ പ്രസിഡന്റ് സുനിൽകുമാർ ഇരുമ്പുഴി പറഞ്ഞു .

സർക്കാർ ഭൂമി കയ്യേറ്റം; എസ്.ഡി.പി.ഐ പരാതി നൽകി

സർക്കാർ ഭൂമി കയ്യേറ്റം; എസ്.ഡി.പി.ഐ പരാതി നൽകി


വേങ്ങര: മഞ്ചേരി - പരപ്പനങ്ങാടി സംസ്ഥാന പാത കച്ചേരിപ്പടിയിൽ സർക്കാർ ഭൂമി കയ്യേറിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് എസ്.ഡി.പി.ഐ കച്ചേരിപ്പടി ബ്രാഞ്ച് ആവശ്യപ്പെട്ടു.കയ്യേറ്റം കണ്ടെത്താൻ സംസ്ഥാന പാതക്കിരുവശത്തും സർക്കാർ ഉടമസ്ഥതയിലുള്ള വലിയോറ ദേശം 241/15, 242, വേങ്ങര ദേശം 321/18 എന്നീ സർവേകളിൽ പെട്ട ഭൂമി അളന്ന് അതിർത്തി നിർണയിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി, റവന്യു മന്ത്രി, ജില്ലാ കളക്ടർ,തിരൂർ ആർ.ഡി.ഒ, തിരൂരങ്ങാടി തഹസിൽദാർ എന്നിവർക്ക് പരാതി നൽകി.യോഗത്തിൽ ടി ഇബ്രാഹിം അധ്യക്ഷത വഹിച്ചു.കെ കെ സൈതലവി,പള്ളിയാളി മുസ്തഫ,സി നൗഫൽ സംസാരിച്ചു


കോവിഡ് 19; ഹോമിയോപ്പതിക് പ്രതിരോധ മരുന്ന് രണ്ടാം ഘട്ട വിതരണം

കോവിഡ് 19; ഹോമിയോപ്പതിക് പ്രതിരോധ മരുന്ന് രണ്ടാം ഘട്ട വിതരണം


വേങ്ങര: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് എസ്.ഡി.പി.ഐ കച്ചേരിപ്പടി ബ്രാഞ്ച് വേങ്ങര പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിൽ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് രണ്ടാം ഘട്ട

വിതരണം തുടങ്ങി.ഡോ.ലമീസ് റഹ്മാനിൽ നിന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിനിധികൾ മരുന്ന് ഏറ്റ് വാങ്ങി. പി ആരിഫ അധ്യക്ഷത വഹിച്ചു. 

വിമൻ ഇന്ത്യാ മൂവ്മെന്റ് മണ്ഡലം സെക്രട്ടറി വി റസീന, എസ്.ഡി.പി.ഐ പഞ്ചായത്ത് സെക്രട്ടറി പള്ളിയാളി മുസ്തഫ,കെ കെ സൈതലവി,ടി ടി അസീസ്,പി ഇസ്മായിൽ,സി പി റസിയ അസീസ്,പി നുസൈബ ശറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.


മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവിശ്യപ്പെട്ട് കോലം കത്തിച്ച് പ്രതിഷേധിച്ചു

മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവിശ്യപ്പെട്ട് കോലം കത്തിച്ച് പ്രതിഷേധിച്ചു


അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവിശ്യപ്പെട്ട് കൊണ്ട് കെ.ടി.ജലീലിന്റെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ആലസ്സൻകുട്ടി സി കെ,മൊയ്ദീൻ കുട്ടി മാട്ടറ,മജീദ് പൂളക്കൽ,ഹസ്സൻ പി കെ,അശേകൻ സി,അബൂബക്കർ കെ കെ,അലി പി പി,ശ്രീധരൻ സി തുടങ്ങിയവർ പങ്കെടുത്തു.സുരേഷ് വി,ജാഫർ മമ്പുറം,സവാദ് സലിം കെ.വി എന്നിവർ നേതൃത്വം നൽകി.


സ്വര്‍ണകടത്ത് കേസ്: പുകമറ സൃഷ്ടിച്ച് അന്വേഷണം അട്ടിമറിക്കരുത്: പി.ഡി.പി

സ്വര്‍ണകടത്ത് കേസ്: പുകമറ സൃഷ്ടിച്ച് അന്വേഷണം അട്ടിമറിക്കരുത്: പി.ഡി.പി 


മലപ്പുറം: സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ പുകമറ സൃഷ്ടിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും നീതി പൂര്‍വ്വമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും  പി.ഡി.പി.കേന്ദ്രകമ്മിറ്റി. സ്വര്‍ണ്ണ വേട്ട വെളിപ്പെട്ടതുമുതല്‍ കേസില്‍ ദുരൂഹത നിറഞ്ഞ വെളിപ്പെടലുകളും ഇടപെടലുകളുമാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥ പ്രതികളിലേക്ക് ഇനിയും അന്വേഷണം എത്താതിരിക്കുകയോ , പ്രതികളെ സംരക്ഷിക്കാന്‍ അന്വേഷണം വഴിതിരിച്ച് വിടുകയോ ചെയ്യുന്നതായി സംശയിപ്പിക്കുന്ന നിലയിലാണ് ഓരോ നീക്കങ്ങളും. കേന്ദ്ര മന്ത്രിമാരിലേക്കും സംഘ്പരിവാര്‍ കേന്ദ്രങ്ങളിലേക്കുമെത്തിയ അന്വേഷണം മറ്റ് പല പ്രശ്നങ്ങളുമായി കൂട്ടിക്കലര്‍ത്തി രാഷ്ട്രീയ താല്പര്യത്തിനും നേട്ടത്തിനും വേണ്ടി ഉപയോഗിക്കുകയാണ്. കേസിലെ ഉന്നത ബന്ധങ്ങളും ഇടപെടലുകളും അന്വേഷണ പരിധിയില്‍ വരണം. കേന്ദ്ര -സംസ്ഥാന സര്‍ക്കാരിലും , ഉദ്യോഗസ്ഥ -രാഷ്ട്രീയ മേഖലയിലും പങ്കുള്ള മുഴുവന്‍ പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കണം. കുറ്റവാളി ആരായാലും നിയമത്തിന് മുന്നിലെത്തണമെന്നതാകണം രാഷ്ട്രീയ വിചാരണയുടെ മാനദണ്ഡം. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഉന്നത ഗൂഢാലോചന കൂടി അന്വേഷണ വിധേയമാക്കിയാലേ യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന് മുന്നിലെത്തുകയുള്ളൂവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹീം തിരൂരങ്ങാടി  പ്രസ്താവനയില്‍ പറഞ്ഞു.


എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������