Labels

02 October 2020

ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു

 ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു


ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച്നാസ്ക് ആർട്സ്  & സ്പോർട്സ്  ക്ലബ് കുറ്റൂർ നോർത്തും ജനകീയ രക്തദാന സേന (പി ബി ഡി എ)മലപ്പുറം ജില്ലാ നേതൃത്വവും

സംയുക്തമായി രക്തദാന ക്യാമ്പ് കുറ്റൂർ നോർത്ത് ഹൈഗ്രേഡിൽ സംഘടിപ്പിച്ചു. തിരൂർ ഗവണ്മെന്റ് ബ്ലഡ്‌ ബാങ്കുമായി സംയുക്തമായിട്ടാണ് ക്യാമ്പ് നടന്നത്.ക്യാമ്പിൽ മുപ്പതോളം ആളുകൾ രക്തം നൽകി. നാസ്ക് ക്ലബിന് പ്രത്യേക അഭിനന്ദനം അറിയിക്കുകയും PBDA മലപ്പുറം ജില്ലാ നേതൃത്വത്തിന്റെ പ്രത്യേക ഉപഹാരവും സിർട്ടിഫിക്കറ്റും ക്ലബിന് ലഭിക്കുകയും ചെയ്തു. തിരൂർ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ:മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമ്പിന് എത്തിയത്. 

ക്യാമ്പിന് PBDA കോ.ഓർഡിനേറ്റർമാരായ ശബീർ അരീക്കൻ,ഷാഫി ആലുങ്ങൽ മമ്പുറം,ക്ലബ്‌ സെക്രട്ടറി ഇൻസമാം വി ടി,റഫീഖ് പി കെ,ഹാറൂൺ കെ എം,  ഫവാസ് അരീക്കൻ,ഫായിസ് എ പി, ആദിൽ അരീക്കൻ,തഖിയുദ്ധീൻ,സുഹൈർ കെ,നുസൈർ കെ,  സുഹൈൽ അരീക്കൻ എന്നിവർ നേതൃത്വം നൽകി.

ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി കുളപ്പുറം ടൗണിൽ നിൽപ്പു സമരം സംഘടിപ്പിച്ചു.

 ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി കുളപ്പുറം ടൗണിൽ നിൽപ്പു സമരം സംഘടിപ്പിച്ചു.


കുളപ്പുറം: സ്വർണ കടത്തു കേസിൽ അന്വേഷണം നേരിടുന്ന മന്ത്രി ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി കുളപ്പുറം ടൗണിൽ നിൽപ്പു സമരം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ അനിൽ കുമാർ ഉത്ഘാടനം ചെയ്ത സമരത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ ദിലീപ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സുകുമാരൻ, എ ആർ നഗർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു, എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം സി കുട്ടൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ദാസൻ,  ഒബിസി മോർച്ച ഭാരവാഹികളായ ശ്രീനിവാസൻ, രതീഷ്, ജില്ലാ കമ്മിറ്റി അംഗം രവി സി, ബിജെപി മണ്ഡലം സെക്രട്ടറി സുധീഷ്, പഞ്ചായത്ത്‌ പ്രസിഡന്റു മാരായ അറുമുഖൻ, ശിവദാസൻ, ഗംഗാധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനമാഘോഷിച്ചു

 അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനമാഘോഷിച്ചു


എ.ആർ.നഗർ: ഗാന്ധി ജയന്തി  ദിനത്തോട് അനുബന്ധിച്ച് അബ്ദുറഹിമാൻ നഗർ മണ്ഡലംകോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ് ഓഫീസിൽ നടത്തിയി ഗാന്ധിജയന്തി ദിന പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി രാജൻ വാക്കയിൽ സ്വാഗതം പറഞ്ഞു  ,മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി അധ്യക്ഷനായി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, വാർഡ് മെമ്പർ, അഷ്ക്കർ അലി, യൂത്ത് കോൺഗ്രസ് അസംബ്ലി വൈസ് പ്രസിഡൻ്റ് ഷമീർ കാബ്രൻ, മുഹന്മദ് ബാവ ,എന്നിവർ സംസാരിച്ചു, മണ്ഡലം വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി നന്ദി പറഞ്ഞു, ബ്ലോക്ക് മെമ്പർ സുലൈഖ മജീദ്, വാർഡ് മെമ്പർ ഷെലജ പുനത്തിൽ,മണ്ഡലം ജനറൽ സിക്രട്ടറിമാരായ മൊയ്ദീൻ കുട്ടി മാട്ടറ, മജീദ് പൂളക്കൽ, അബൂബക്കർ കെ.കെ, അലി പി.പി, എന്നിവർ നേതൃത്വം നൽകി

01 October 2020

വിമാനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് സലാഹുദ്ദീൻ

 വിമാനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് സലാഹുദ്ദീൻ


വേങ്ങര: ഒറ്റയ്ക്ക് വാഹനത്തിൽ യാത്ര ചെയ്യണമെങ്കിൽ ട്രിപ്പ് വിളിക്കണം എന്നാൽ വിമാനത്തിൽ ഒരു യാത്രക്കാരന് ഒറ്റക്കക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണ്.വിമാനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് നാട്ടിലെത്തിയ സന്തോഷത്തിലാണ് കണ്ണമംഗലം ചേറൂറിലേ സലാഹുദ്ദീൻ 29.അബുദാബിയിൽ ജോലിചെയ്യുന്ന സലാഹുദ്ദീൻ ബുധനാഴ്ചയാണ് മുൻ തീരുമാനപ്രകാരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായ് എയർപോർട്ടിൽ നിന്നും കരിപ്പൂരിലേക്ക് യാത്രപുറപ്പെട്ടത് എയർപോർട്ടിൽ എത്തിയപ്പോഴാണ് വിമാനം മധുര വഴിയാണ് പോകുന്നത് എന്ന് അറിഞ്ഞത് മധുരയിലെത്തിയപ്പോൾ വിമാനത്തിലുള്ള യാത്രക്കാരെല്ലാം ഇറങ്ങി മധുരയിൽ നിന്നും വിമാനം ഉയരുന്ന നിർദ്ദേശം വന്നപ്പോഴാണ് ഞാൻ ഒറ്റക്കാണ് വിമാനത്തിൽ യാത്രക്കാരനെന്നുള്ളത് സലാഹുദ്ധീൻ അറിയുന്നത്.5 ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് കരിപ്പൂരിൽ ഇറങ്ങിയപ്പോൾ വി ഐ പി പരിഗണയും,ബാഗേജുകൾ എല്ലാം കയ്യിൽ തന്നെ നൽകി പരിശോധനകളെല്ലാം വേഗത്തിൽ പൂർത്തിയാക്കി.വിദേശത്തുനിന്ന് എത്തുന്നവർക്ക് ആരോഗ്യ വകുപ്പ് സംഘങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ ഒറ്റയ്ക്ക് നൽകി പെട്ടെന്ന് പുറത്തേക്ക് വിട്ടു.ഒറ്റക്കാണ് യാത്ര എന്ന അറിയിച്ചപ്പോൾ ചെറിയ ഭയമുണ്ടയിരുന്നെങ്കിലും അപൂർവമായി ലഭിച്ച അവസരത്തിൽ സന്തോഷിച്ചു.എയർപോർട്ടിൽ നിന്നും ജീവനക്കാർ ഫ്ലൈറ്റ് വിളിച്ച് പോകുന്നവരല്ല എന്ന് തമാശ പൂർവ്വ ചോദ്യത്തിന് മറുപടി പുഞ്ചിരിയായി നൽകിയാണ് വിമാനത്തിൽ നിന്നും പുറത്തിറങ്ങിയത്.

ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ പുതിയ കെട്ടിട ശിലാസ്ഥാപനം

 ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ പുതിയ കെട്ടിട ശിലാസ്ഥാപനം


വേങ്ങര: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 10 30 ന്. ബഹു കേരള സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻനിർവഹിക്കും.ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി. ശ്രീ പ്രൊഫസർ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോക്ടർ തോമസ് ഐസക് മന്ത്രിമാരായ കെ കെ ശൈലജ ടീച്ചർ,ടി പി രാമകൃഷ്ണൻ,എ കെ ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ശിലാഫലകം അനാച്ഛാദനം ബഹു വേങ്ങര എംഎൽഎ അഡ്വക്കേറ്റ് കെ എൻ എ ഖാദർ നിർവഹിക്കും. എ പി ഉണ്ണികൃഷ്ണൻ,ഡോക്ടർ എ. സനവാസ് ഐഎഎസ്,കെ ജീവൻ ബാബു ഐ എ എസ്,വീ.       സുധാകരൻ സലീം കുരുവമ്പലം,ചാക്കീരി അബ്ദുൽ ഹഖ്,വി കെ കുഞ്ഞാലൻ കുട്ടി, എംടി മൈമൂന,നഫ്സിദസലീം,ചാത്തൻ കുട്ടി. സ്നേഹലത. എം ഉബൈദുള്ള. കെ വി വേണുഗോപാൽ.അബ്ദുൽ റഷീദ് കെ ടി. വൃന്ദ കുമാരി. ബാലഗംഗാധരൻ. ടോമി മാത്യു. വേങ്ങര ഗോപി. പറമ്പിൽ അബ്ദുൽ ഖാദർ. കെ രാധാകൃഷ്ണൻ മാസ്റ്റർ. പി പത്മനാഭൻ. നെയിം ചേറൂർ. പി എച്ച് ഫൈസൽ. കെഎം ശിവദാസൻ കൂരിയാട്. കൃഷ്ണദാസ് ദിനേശൻ ഇടി. സുരേഷ് ബാബു ടി വി. തുടങ്ങിയവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ. അസീസ് പഞ്ചിളി.ടിവി റഷീദ്. ഏകെ സലീം. ടി വി സുരേഷ് ബാബു. ഇടി ദിനേശൻ. പി കൃഷ്ണദാസ്. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

 അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു 


എ.ആർ.നഗർ: ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയാകുകയും, ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും പെൺകുട്ടിയുടെ വീട് സന്ദർശിയ്ക്കുവാൻ പോയ ശ്രീ രാഹുൽ ഗാന്ധിയേയും, ശ്രീമതി പ്രിയങ്കാ ഗാന്ധിയേയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കൊളപ്പുറം ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി,മണ്ഡലം ജനറൽ സെക്രട്ടറിമാരായ, പി.കെ ഹനീഫ, സക്കീർ ഹാജി ,മൊയ്ദീൻ കുട്ടി മാട്ടറ, ഹസ്സൻ പി കെ, മജീദ് പൂളക്കൽ, അലി പി.പി, അബൂബക്കർ കെ.കെ, യൂത്ത് കോൺഗ്രസ് വേങ്ങര അസംബ്ലി വൈസ് പ്രസിഡന്റ് ഷെമീർ കാബ്രൻ, ദളിത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് മമ്പുറം, മൈനോറിറ്റി കോൺഗ്രസ് മണ്ഡലം ചെയർമാൻ ജാഫർ മമ്പുറം, വാർഡ് മെമ്പർ,ചാത്തബാടൻ സൈദലവി,സമദ് പുകയൂർ, ഉബൈദ് വി,മുഹമ്മ ബാവ കക്കാടംപുറം, റഷീദ് കൊളപ്പുറം, അഷറഫ് കൊളപ്പുറം, ശങ്കരൻ,മുസ്തഫ, മുനീർ, മുജീബ് എന്നിവർ സംബന്ധിച്ചു.

വേങ്ങര പറപ്പൂര്‍ സഹകരണ റൂറല്‍ ബാങ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിക്ഷേപകര്

 വേങ്ങര പറപ്പൂര്‍ സഹകരണ റൂറല്‍ ബാങ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിക്ഷേപകർ 


വേങ്ങര പറപ്പൂര്‍ സഹകരണ റൂറല്‍ ബാങ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത്. ബാങ്ക് ഉന്നതരുടെ അറിവില്ലാതെ തട്ടിപ്പ് നടത്താന്‍ ആകില്ലെന്ന് നിക്ഷേപകര്‍ പറയുന്നു. 2019 ലാണ് ബാങ്കില്‍ മൂന്നു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നത്.


വര്‍ഷങ്ങളോളം ഗള്‍ഫില്‍ പണി എടുത്തും നാട്ടില്‍ കച്ചവടം നടത്തിയും സ്വരുക്കൂട്ടി ബാങ്കില്‍ നിക്ഷേപിച്ച പണത്തിനാണ് സാധാരണക്കായ പാവങ്ങള്‍ കാത്തിരിക്കുന്നത്. ഓരോ തവണയും പണം ആവശ്യപ്പെട്ട് ബാങ്കില്‍ എത്തുമ്പോള്‍ അതികൃതര്‍ ഒഴിഞ്ഞ് മാറുകയാണെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. നിലവില്‍ ബാങ്ക് സജീവമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ആശങ്ക ഉണ്ടെന്നും ഇവര്‍ ചുണ്ടിക്കാട്ടുന്നു.


ബാങ്കിലെ തട്ടിപ്പ് നടന്ന് വര്‍ഷം രണ്ട് തികയുമ്പോഴും അന്വേഷണം ഇഴിഞ്ഞ് നീങ്ങുകയാണ്. കൊവിഡ് കാലത്ത് മറ്റ് വരുമാന മാര്‍ഗങ്ങളില്ലാതെ വലിയ പ്രയാസത്തിലാണെന്നും നിക്ഷേപിച്ച തുക ഉടന്‍ തിരിച്ച് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെടുന്നു.

സാഗർ ആർട്സ് & സ്പോർട്സ് ക്ലബ് മിനിബസാർ ഫ്രീഡം റൺ സംഘടിപ്പിച്ചു

 സാഗർ ആർട്സ് & സ്പോർട്സ് ക്ലബ് മിനിബസാർ ഫ്രീഡം റൺ സംഘടിപ്പിച്ചു


വേങ്ങര: ഫിറ്റ്‌ ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായി സാഗർ ആർട്സ് & സ്പോർട്സ് ക്ലബ് മിനിബസാർ കോവിഡ് 19 ന്റെ പ്രോട്ടോകോൾ പാലിച്ചു ഫ്രീഡം റൺ സംഘടിപ്പിച്ചു.മുൻ സന്തോഷ്‌ ട്രോഫി താരം കെ പി സുബൈർ പറപ്പൂർ ഉദ്ഘാടനം നിർവഹിച്ചു.പ്രവാസി പ്രസിഡന്റ്‌ കെ കെ മൊയ്‌ദീൻകുട്ടി, പ്രവാസി കോർഡിനേറ്റർ മരുതിൽ ഷബീബ്, ക്ലബ് പ്രസിഡന്റ്‌ കെ കെ വലീദ്,  സെക്രട്ടറി കെ കെ അഫ്സൽ, ട്രഷറർ കെ കെ അൻഷാദ്, സി ടി ആസിഫ്,സി റിൻഷാദ്,കെ കെ ഫളലു,കെ അജ്മൽ എന്നിവർ പങ്കെടുത്തു.

വലിയോറ പാണ്ടികശാല സ്വദേശി നാരായണന് മുചക്ര വാഹനം നൽകി

 വലിയോറ പാണ്ടികശാല സ്വദേശി നാരായണന് മുചക്ര വാഹനം നൽകി


വലിയോറ: പാണ്ടികശാല സ്വദേശി നാരായണൻ 18 വർഷമായി തെങ്ങിൽ നിന്ന് വീണ് അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായിട്ട്.പരസഹായമില്ലാതെ ഒന്നിനും കഴിയില്ല. എങ്കിലും വിധിയോട് പൊരുതി ജീവിക്കാൻ മനസു കാണിച്ച ഇദ്ദേഹത്തിന് 7 വർഷകാലത്തോളമായി സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന ഷബാന ചെമ്മാടാണ് മുച്ചക്ര വാഹനം നൽകിയത്‌.നാരായണന് സോപ്പ്, ലോഷനുകൾ എന്നിവ വീട്ടിൽ നിർമ്മിച്ച് സെയിൽസ് ചെയ്യാനാണ് വണ്ടി കൊടുത്തതെന്ന് അവർ പറഞ്ഞു.ഇതിനായി സഹായിച്ച എല്ലാ സുമനസുകൾക്കും നന്ദി അറിക്കുന്നതായി ഷബാന അറിയിച്ചു.

പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റ്

 പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റ്


2020-21 അധ്യയന വര്‍ഷം സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു.

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തില്‍ പരം കുട്ടികള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുക. ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 100 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്.

ചെറുപയര്‍, കടല, തുവര പരിപ്പ്, ഉഴുന്ന്, ഭക്ഷ്യ എണ്ണ, മൂന്ന് ഇനം കറി പൗഡറുകള്‍ തുടങ്ങി എട്ട് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി കിറ്റില്‍ ഉള്‍പ്പെടുത്തുന്നത്.

പ്രീപ്രൈമറി കുട്ടികള്‍ക്ക് രണ്ട് കിലോഗ്രാം അരിയും, പ്രൈമറി വിഭാഗത്തിന് ഏഴ് കിലോഗ്രാം അരിയും, അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 10 കിലോഗ്രാം അരിയും ആണ് നല്‍കുക.

സപ്ലൈകോ മുഖേന സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, എസ്എംസി എന്നിവയുടെ മേല്‍നോട്ടത്തില്‍ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും.

കൊവിഡ് വ്യാപനത്തിനിടെ വിലക്കയറ്റവും; അതിജീവന പാതയിൽ കിതച്ച് ജനം

 കൊവിഡ് വ്യാപനത്തിനിടെ വിലക്കയറ്റവും; അതിജീവന പാതയിൽ കിതച്ച് ജനം


കൊവിഡ് വ്യാപനം വിതച്ച ഭീതിയും സാമ്പത്തിക പരാധനതയും, ജീവിത പ്രതിസന്ധിയും അതിജീവന പാതയിൽ ജനങ്ങൾ കിതച്ചു നിൽക്കുന്നതിനിടെ കൂനിൻമേൽ കരുവായി വിലകയറ്റവും.


മുളക്, ചായപ്പൊടി, എണ്ണ ഉള്ളി തുടങ്ങിയ അവശ്യ ഭക്ഷ്യ സാധനങ്ങൾക്കും പച്ചക്കറികൾക്കമാണ് വില വർദ്ധിച്ചിട്ടുള്ളത്. പച്ചക്കറികൾക്ക് ചിലതിന് നൂറുശതമാനം വരെയാണ് വില വർദ്ധന.ഇതോടെ കൊവിഡ് ഭീതിയെത്തുടർന്ന് ആറു മാസത്തിലധികമായി തൊഴിലില്ലാതെ ജീവിക്കാൻ കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ടവരും സാധാരണക്കാരും ദുരിതത്തിലായി.

        ഒരു മാസം മുമ്പ് കിലോയ്ക്ക് നാൽപതു രൂപയുണ്ടായിരുന്ന വെണ്ട, പയർ, കോവയ്ക്ക, കക്കിരി എന്നിവയ്ക്ക് ഇപ്പോൾ എൺപതു രൂപയാണ് വില. നാൽപതു രൂപയ്ക്ക് ലഭിച്ചിരുന്ന ബീൻസിന് ഇപ്പോൾ കിലോയ്ക്ക് തൊണ്ണൂറു രൂപയാണ് വില. നാൽപതു രൂപയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് നാൽപത്തിയാറു രൂപയാണ് നിലവിലെ വില. ഇരുപതു രൂപയ്ക്ക് ലഭിച്ചിരുന്ന ഉള്ളി വാങ്ങണമെങ്കിൽ കിലോയ്ക്ക് നാൽപത്തിയെട്ടു രൂപ നൽകണം.


      280 രൂപ വിലയുണ്ടായിരുന്ന വള്ളിമുളകിന് ഇപ്പോൾ കിലോയ്ക്ക് 320 രൂപയായി ഉയർന്നിട്ടുണ്ട്. 180 രൂപയ്ക്ക് ലഭിച്ചിരുന്ന ചായപ്പൊടി 240 രൂപയ്ക്കാണ് ചില്ലറ വിൽപന. 110 രൂപ വിലയുണ്ടായിരുന്ന സൺ ഫ്ലവർ എണ്ണയ്ക്ക് ലിറ്ററിന് 25 രൂപ വർദ്ധിച്ച് 135 രൂപയിലെത്തി. 85 രൂപയ്ക്ക് ലഭിച്ചിരുന്ന പാം ഓയിലിനും ലിറ്ററിന് പത്തു രൂപ വർദ്ധിച്ചു.


         കൊവിഡ് നിയന്ത്രണം, വിലക്കയറ്റം എന്നീ വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് ശ്രദ്ധയില്ലെന്നും ഈ പ്രതിസന്ധി ഘട്ടങ്ങളിലും രാഷ്ട്രീയ വടംവലിയും സ്വാർത്ഥതയുമാണ് ഭരണകർത്താക്കൾക്കും ഇതര രാഷ്ട്രീയ പാർട്ടികൾക്കും താത്പര്യമെന്നും ജനങ്ങൾ പറയുന്നു.

30 September 2020

കോവിഡ് വ്യാപനം : വേങ്ങരയിൽ വാർഡുകൾ തിരിച്ച് കണക്കുകൾ പുറത്തു വിടണം

 കോവിഡ് വ്യാപനം: വേങ്ങരയിൽ വാർഡുകൾ തിരിച്ച് കണക്കുകൾ പുറത്തു വിടണം


വേങ്ങര: പഞ്ചായത്തിൽ രോഗവ്യാപനം തടയാനും സമ്പർക്കം കുറക്കാനും സഹായകമാകുന്ന വിധത്തിൽ കോവിഡ് രോഗികളുടെ

വാർഡുകൾ തിരിച്ചുള്ള  കണക്കുകൾ പുറത്തു വിടണമെന്ന് എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത് സെക്രട്ടറി മുസ്തഫ പള്ളിയാളി ആവശ്യപ്പെട്ടു.

ഇന്ന് (സെപ്തംബർ 30) വേങ്ങയിൽ 34 പേർക്കാണ് നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായ കണക്കുകൾ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ കൂടി പരിഗണിച്ചാൽ രോഗികൾ നൂറോളമായിട്ടുണ്ട്.

ജനങ്ങളുടെ ആശങ്കയകറ്റി രോഗവ്യാപനം തടയാൻ അടിയന്തര നടപടി വേണമെന്നും മുസ്തഫ പള്ളിയാളി ആവശ്യപ്പെട്ടു.

അണ്‍ലോക്ക് 5; സ്കൂളുകള്‍ തുറക്കാൻ തീരുമാനം,സിനിമാ തിയറ്ററുകൾ തുറക്കാൻ അനുമതി

 അണ്‍ലോക്ക് 5; സ്കൂളുകള്‍ തുറക്കാൻ തീരുമാനം,സിനിമാ തിയറ്ററുകൾ തുറക്കാൻ അനുമതി



രാജ്യത്ത് അണ്‍ലോക്ക് 5ന്റെ മാര്‍ഗനിര്‍ദേശമിറങ്ങി. തിയറ്ററുകള്‍, മള്‍ട്ടിപ്ലെക്സുകള്‍ ഉപാധികളോടെ തുറക്കാം. തിയറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം. സ്കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. നീന്തല്‍ക്കുളങ്ങള്‍ കായിക താരങ്ങള്‍ക്ക് പരിശീലനത്തിന് ഉപയോഗിക്കാം. മാനേജ്മെന്റുകളുമായി ആലോചിച്ച് തീരുമാനിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ഓണ്‍ലൈന്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുമതി നല്‍കണമെന്നും നിർദേശം. ഈ മാസം 15 മുതല്‍ നിര്‍ദേശം നിലവില്‍ വരും.


സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. സ്കൂളുകളുമായി ചർച്ച നടത്തി തീരുമാനിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഓൺലൈൻ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അനുമതി നൽകണം. സ്കൂളുകളിൽ ക്ലാസിൽ ഹാജരാവാൻ ആഗ്രഹിക്കാത്ത കുട്ടികളുണ്ടെങ്കിൽ അവർക്ക് ഓൺലൈൻ ക്ലാസിന് അവസരം ഒരുക്കണം. മാതാപിതാക്കളുടെ രേഖമൂലമുള്ള സമ്മത പത്രത്തോടെ മാത്രമേ കുട്ടികളെ നേരിട്ട് ക്ലാസിൽ പങ്കെടുപ്പിക്കാവൂ. ഹാജർ നിർബന്ധിക്കരുത്. ഇതിന് മാതാപിതാക്കളുടെ സമ്മതം വാങ്ങണം. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് വേണം ക്ലാസുകൾ പ്രവർത്തിക്കാനെന്നും കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബാബരി വിധിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു

 ബാബരി വിധിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു


വേങ്ങര: ബാബരി മസ്ജിദ് തകർത്തവരെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് വേങ്ങര ഏരിയയുടെ കീഴിൽ വേങ്ങര ടൗണിൽ  പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറം സെൻട്രൽ ജില്ലാ  പ്രസിഡന്റ്‌ അർഷക് ശർബാസ് പങ്കെടുത്തു. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ തകർക്കുന്ന തരത്തിലുള്ള ഇത്തരം വിധികൾ നീതി കാക്കേണ്ട നീതിപീഡവും കൈകൊള്ളുന്നുവെന്നത് ഇനിയും അനുവദിച്ചു കൊടുക്കുക ആസാധ്യമാണെന്നും നീതി പുലരും വരെ ബാബരിയിൽ നിന്നുയരുന്ന ബാങ്കൊലിക്കായി കാതോർത്ത് സമരപാതയിൽ ഈ ചെറുസംഘം എന്നുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര ഏരിയ പ്രസിഡന്റ് ആസിഫ് സഹീർ, സെക്ക്രട്ടറി ഫായിസ്, ട്രഷറർ അമീർ എന്നിവർ നേതൃത്വം നൽകി.

രോഗവ്യാപനം വര്‍ധിക്കുമ്പോള്‍ ഗുരുതരാവസ്ഥ പൊതുജനങ്ങള്‍ തിരിച്ചറിയണം: ജില്ലാ കലക്ടര്

 രോഗവ്യാപനം വര്‍ധിക്കുമ്പോള്‍ ഗുരുതരാവസ്ഥ പൊതുജനങ്ങള്‍ തിരിച്ചറിയണം: ജില്ലാ കലക്ടർ


മലപ്പുറം: കോവിഡ് 19 ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവര്‍ത്തിച്ച് അഭ്യർത്ഥിച്ച് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. സെപ്റ്റംബര്‍ 28ന് രോഗബാധിതരുടെ എണ്ണം അല്‍പം കുറഞ്ഞെങ്കിലും ് സെപ്റ്റംബര്‍ 29ന് പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കവിയുകയായിരുന്നു. 1,040 പേര്‍ക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നു എന്നത് ആശങ്കാജനകമായ സ്ഥിതിയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന സഹകരണം കൂടുതല്‍ ഉറപ്പാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.ജില്ലയില്‍ ആദ്യമായാണ് രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ അലംഭാവമാണ് രോഗബാധിതര്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചകളും അനുവദിക്കില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല.


പൊതുജനാരോഗ്യ സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞുള്ള ജനകീയ ഇടപെടലാണ് ആവശ്യം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് പൊതു പരിപാടികള്‍ തുടങ്ങിയവയില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനപങ്കാളിത്തത്തോടെ കോവിഡ് വ്യാപനം കുറക്കാനാകുമെന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

വിധി ബാബറി മസ്ജിദ് തകര്‍ത്തിട്ടില്ലെന്ന് പറയുന്നതിന് തുല്യം, അപ്പീലിന് പോകണം- കുഞ്ഞാലിക്കുട്ടി

വിധി ബാബറി മസ്ജിദ് തകര്‍ത്തിട്ടില്ലെന്ന് പറയുന്നതിന് തുല്യം, അപ്പീലിന് പോകണം- കുഞ്ഞാലിക്കുട്ടി


മലപ്പുറം : ബാബറി മസ്ജിദ് തകർത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യമാണ് വിധിയെന്നും അന്വേഷണ ഏജൻസി നിർബന്ധമായും അപ്പീൽ പോവേണ്ടതാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ കുറ്റവിമുക്തമാക്കിയ കോടതിവിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"നിയമവിരുദ്ധമായ പ്രവർത്തനമാണ് നടന്നതെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞതാണ് . മാത്രമല്ല അന്വേഷണ ഏജൻസി കുറ്റക്കാരെ പോയിന്റ് ഔട്ട് ചെയ്തതുമാണ്. എല്ലാവരെയും വെറുതെ വിടുന്ന വിധി ഒട്ടും പ്രതീക്ഷിച്ചതല്ല. വൈകി വരുന്ന വിധി തന്നെ ന്യായമല്ല. അത് നിയമത്തിലെ പ്രാഥമിക പാഠമാണ്. അങ്ങനെ വൈകി വിധി വന്നപ്പോൾ എല്ലാവരെയും വെറുതെ വിടുകയും ചെയ്തു. ബാബറി മസ്ജിദ് തകർത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യമാണ് വിധി. പള്ളി ഇപ്പോഴും അവിടെ ഉണ്ടെന്ന് പറയുന്നതിന് തുല്യമാണത്. അന്വേഷണ ഏജൻസി നിർബന്ധമായും അപ്പീൽ പോവേണ്ടതാണ്. ഇന്ത്യൻ നീതി ന്യായ സംവിധാനത്തിൽ നീതിയും ന്യായവും നിലനിൽക്കുന്നുവെന്ന് ലോകത്തിനു മുന്നിൽ കാണിക്കേണ്ടതുണ്ട്. പള്ളി അക്രമത്തിൽ തകർത്തതാണ്. പ്രതികളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. അവർ ആരും തടയാൻ ശ്രമിച്ചിട്ടുമില്ല", കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

വിധി നിർഭാഗ്യകരമാണെന്ന തങ്ങളുടെ പ്രസ്താവനയാണ് ശരിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മൂഴിക്കൽ തോട് സംരക്ഷണഭിത്തി കെട്ടാൻ പദ്ധതി

 മൂഴിക്കൽ തോട് സംരക്ഷണഭിത്തി കെട്ടാൻ പദ്ധതി


വേങ്ങര: 2018 - 19 വർഷത്തെ മഹാ പ്രളയത്തിൽ തകർന്ന ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പൊട്ടിക്കല്ല് മൂഴിക്കൽ തോട് ഇരു പാർഷ്യഭിത്തികൾ ആവശ്യമായ സംരക്ഷണഭിത്തി നിർമിച്ച് സംരക്ഷിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ പദ്ധതിയായി.അഡ്വക്കറ്റ് കെ എൻ എ ഖാദർ എം എൽ എ യുടെ നിർദ്ദേശപ്രകാരം മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ രാജ ഗോപാൽ എം കെ, ഓവർസിയർ മാരായ സതീഷ് കുമാർ എ & മുഹമ്മദ് കാസിം എംഎംഎൽഎയുടെ പി എ അസീസ് പഞ്ചിളി,ഒതുക്കുങ്ങൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി യുകെ അൻവർ,ഗ്രാമപഞ്ചായത്ത് മെമ്പർ യു കെ അഹ്മദ് കുട്ടി,ലീഗ് വാർഡ് സെക്രട്ടറി ശിഹാബ് മാസ്റ്റർ തുടങ്ങിയവർ സന്ദർശിച്ചു.

കേരളത്തിൽ തീവ്ര രോഗബാധ; രോഗികളുടെ എണ്ണവും മരണനിരക്കും ഉയരാം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

 കേരളത്തിൽ തീവ്ര രോഗബാധ; രോഗികളുടെ എണ്ണവും മരണനിരക്കും ഉയരാം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ


സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികൾ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. കേരളം തീവ്ര രോഗബാധയുള്ള സംസ്ഥാനമായി മാറുകയാണെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് സംസ്ഥാനത്തെ മൂവിംഗ് ഗ്രോത് റേറ്റ്. പരിശോധനകൾ കൂട്ടുകയും, നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്ത് രോഗവ്യാപന തോത് നിയന്ത്രിക്കണം. അല്ലാത്ത പക്ഷം സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

നിലവിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 7000 മുകളിലാണ്. വരും ആഴ്ചകളിൽ പ്രതിദിന വർദ്ധന 20,000 ന് മുകളിൽ ആകാൻ സാദ്ധ്യതയുണ്ട്. മൂവിംഗ് ഗ്രോത് റേറ്റിൽ ഒരാഴ്ചത്തെ കണക്ക് നോക്കിയാൽ ദേശീയ ശരാശരി 7 ഉം കേരളത്തിലേത് 28 ഉം ആണ്. ഒരു മാസത്തെ കണക്ക് പരിശോധിച്ചാൽ കേരളത്തിൽ 96 ഉം, ദേശീയ ശരാശരി 46 ഉം ആണ്.

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സ്ഥിതി വിശേഷമാണ് സംസ്ഥാനത്ത് ഉള്ളത്. മരണ നിരക്കിലും വർദ്ധനവുണ്ട്.

29 September 2020

കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മൂന്നാം ഘട്ട സമരം

 കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മൂന്നാം ഘട്ട സമരം


തിരൂരങ്ങാടി: സഹകരണ മേഖലയിലെ ജീവനക്കാരോട് സർക്കാർ കാണിക്കുന്ന വിവേചനത്തിനും പ്രതിസന്ധിയിൽ അകപെട്ട സഹകരണ മേഖലയെ സംരക്ഷിക്കാൻ വേണ്ട നടപടികളൊന്നും സർക്കാർ എടുക്കാത്തതിൽ പ്രതിഷേധിച്ചും , ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മൂന്നാം ഘട്ട സമരത്തിന്റെ ഭാഗമായി തിരുരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ്‌ റജിസ്റ്റ്രാർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. താലൂക്ക് സെക്രട്ടറി രാഹുൽ ജി നാഥ് സ്വാഗതം ആശംസിച്ച ചടങ്ങ് ജില്ല കോൺഗ്രസ്സ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി  കെ.പി .കെ തങ്ങൾ ധർണ്ണ ഉത്ഘാടനം ചെയ്തു.സി വിജയൻ അധ്യക്ഷത വഹിച്ചു .ബ്ലോക്ക്‌ കോൺഗ്രസ്സ്‌ പ്രസിഡന്റ്‌എൻ പി ഹംസക്കോയ ,ഡിസിസി മെമ്പർ ഏ ടി ഉണ്ണി ,മോഹനൻ വെന്നിയൂർ ,പി മുഹമ്മദ് കോയ ,അലവി കഴുങ്ങിൽ ,വിവി അബ്ദുറഹിമാൻ , കൃഷ്ണകുമാർ തറോൽ ,അജിത്‌ മംഗലശ്ശേരി ,അനിത ദാസ് ,രവീന്ദ്രനാഥ് ,ഓ കെ വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.

17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ :

17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ :


17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ. ഏറ്റവും പുതിയ ജോക്കർ മാൽവെയറുകൾ ഈ ആപ്ലിക്കേഷനുകളിൽ ബാധിച്ചിരിക്കുന്നതായി ‘Zscaler ThreatLabZ’ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഗൂഗിളിന്റെ നടപടി. കോൺ‌ടാക്റ്റുകൾ, എസ്‌എം‌എസ് ഉപകരണ വിവരങ്ങൾ എന്നിവ മോഷ്ടിക്കാനും പ്രീമിയം വയർലെസ് ആപ്ലിക്കേഷൻ പ്രോട്ടോക്കോൾ സേവനങ്ങൾക്കായി ഉപയോക്താക്കളെ സൈൻ അപ്പ് ചെയ്യിക്കാനും ഈ ആപ്ലിക്കേഷനുകൾക്ക് കഴിയുമെന്ന് സ്കളർ സുരക്ഷാ ഗവേഷകൻ വിരാൽ ഗാന്ധി ഒരു ബ്ലോഗിലൂടെ അറിയിച്ചു.


നീക്കം ചെയ്ത 17 ആപ്ലിക്കേഷനുകൾ ഏകദേശം 120,000 തവണ ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്യ്ത് കഴിഞ്ഞിരുന്നു. ചില മെസ്സേജിങ് ആപ്ലിക്കേഷനുകളും ഫോട്ടോ എഡിറ്റർ ആപ്പുകളും അതിൽ ഉണ്ടായിരുന്നു. ചുവടെ പറയുന്ന ആപ്പുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യുക.

All Good PDF Scanner, Hummingbird PDF Converter – Photo to PDF, Blue Scanner, Mint Leaf Message-Your Private Message, Unique Keyboard – Fancy Fonts & Free Emoticons, Paper Doc Scanner, Tangram App Lock, Part Message, Direct Messenger, Care Message, Private SMS, Talent Photo Editor – Blur focus, One Sentence Translator – Multifunctional Translator, Desire Translate, Style Photo Collage, Meticulous Scanner


മാൽവെയർ ബാധിച്ച ആപ്ലിക്കേഷനുകളെക്കുറിച്ച് ഗൂഗിളിന് അറിവ് ലഭിച്ചു കഴിഞ്ഞാൽ കമ്പനി അവ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യും. പിന്നീട് ഇവ ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. ബ്രെഡ്’ എന്ന വിഭാഗത്തിൽ വരുന്ന മാൽവെയർ ആപ്ലിക്കേഷനുകൾ തരംതിരിക്കുവാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഗൂഗിൾ. ഈ ശ്രമങ്ങൾക്കിടയിലും സുരക്ഷയെ മറികടക്കാൻ കഴിവുള്ള മറ്റൊരു മാൽവെയർ കൂടി രൂപപ്പെട്ടിരിക്കുന്നു. ഇതുവരെ 1,700 മാൽവെയർ ആപ്ലിക്കേഷനുകൾ നീക്കം ചെയ്തതായി ഈ വർഷം ജോക്കർ മാൽവെയറുള്ള കൂടുതൽ അപ്ലിക്കേഷനുകൾ കണ്ടെത്തുകയും അത് നീക്കം ചെയ്തുവെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������