Labels

29 August 2020

ഹോമിയോ മരുന്ന് വിതരണം ചെയ്തു


ഹോമിയോ മരുന്ന് വിതരണം ചെയ്തു

വേങ്ങര : പാക്കടപ്പുറായ ടീം സഹാറ ഖുമൈനി ക്ലബ് കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തു.എൻ.സി.പി.ജില്ലാ ജനറൽ സെക്രട്ടറി പി.എച്ച്.ഫൈസൽ ഉദ്ഘാടനം ചെയ്തു. പി.പി.ജലീൽ, പി.എ.റാഷിദ്, കെ.സി.സൈനുദ്ദീൻ, കാമ്പ്രൻ നസീർ എന്നിവർ സംബന്ധിച്ചു.

കൊവിഡ് 19 ഓണ വിപണിയെയും തളർത്തി; തിരക്കൊഴിഞ്ഞ വേങ്ങര ടൗൺ

 കൊവിഡ് 19 ഓണ വിപണിയെയും തളർത്തി; തിരക്കൊഴിഞ്ഞ വേങ്ങര ടൗൺ


വേങ്ങര : കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് വ്യാപാരികള്‍. ഓണമെത്തിയിട്ടും സാതനങ്ങളൊന്നും വില്‍ക്കാനാവാത്ത നിലയില്‍ സ്തംഭിച്ചിരിക്കുകയാണ് ഓണവിപണി.ആളും അനക്കവുമില്ല. കൊവിഡ് നിയന്ത്രണങ്ങളുടെ പഛാതലത്തിൽ. കച്ചവടം ഗണ്യമായി കുറഞ്ഞതോടെ വ്യാപാരികളുടെ പ്രതിസന്ധി തുടരുകയാണ്.


ഓര്‍മയില്‍ ഇത്തരമൊരു ഓണക്കാലം ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

ഓണമെത്തിയിട്ടും ഉണരാതെ പച്ചക്കറി വിപണി കച്ചവടത്തില്‍ വന്ന ഇടിവ് പച്ചക്കറി വിലയിലും പ്രതിഫലിച്ചു തുടങ്ങി.പല ഇനങ്ങള്‍ക്കും വില കൂടി. ബേക്കറികടകളിൽ ഓണത്തിന്റെ പ്രതേക വിപവമായ ഷർക്കര വരട്ടിയും കായവറവും 100 കിലോ വരെ വിൽപന നടന്നിരുന്ന കച്ചവടം ഇന്ന് 10 കിലോക്ക് താഴെ എത്തിയിരിക്കുന്നു.ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം  കൂടുന്നതാണ് വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നത്. സാധാരണ നിലയില്‍ കച്ചവടം നടന്നിട്ട് മാസങ്ങളായി. ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടെങ്കിലും, വരും ദിവസങ്ങളില്‍  വ്യാപാരം മെച്ചപ്പെടുമെന്നുമുള്ള നേരിയ പ്രതീക്ഷയാണ് പലര്‍ക്കുമുള്ളത്.

പ്രക്കാട്ടുകുണ്ട് റോഡ് യാഥാർഥ്യമാകുന്നു

 പ്രക്കാട്ടുകുണ്ട് റോഡ് യാഥാർഥ്യമാകുന്നു


വേങ്ങര : ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം പ്രാക്കാട്ടുകുണ്ട് റോഡ് യാഥാർഥ്യമാകുന്നു.  പ്രദേശത്തുകാർക്ക് യാത്രചെയ്യുന്നതിന് ആവശ്യമായ റോഡില്ലാത്തതിനാൽ വളരെയധികം പ്രയാസം നേരിടുന്നത് കാരണം മുസ്‌ലിം ലീഗ് കമ്മിറ്റിയും നാട്ടുകാരും വേങ്ങര എം എൽ എ അഡ്വ: കെ എൻ എ ഖാദർ സാഹിബിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ 20 ലക്ഷം രൂപ ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട്‌ അനുവദിച്ചു. MLA യുടെ PA അസീസ് പഞ്ചിളി, പഞ്ചായത്ത് മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ്‌ പുള്ളാട്ട് ബാവ, വാർഡ് മുസ്‌ലിംലീഗ് സെക്രട്ടറി പാക്കട സൈദ്, റിയാസ് പി.കെ.സി എന്നിവർ റോഡ് സന്ദർശിച്ചു

വായ്പാ മോറട്ടോറിയം കാലാവധി നീട്ടില്

 വായ്പാ മോറട്ടോറിയം കാലാവധി നീട്ടില്ല 


ഭവന വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യസ വായ്പകൾ തുടങ്ങിയുടെ എല്ലാം തിരിച്ചടവും തിങ്കളാഴ്ച മുതൽ സാധാരണ നിലയിലാകും.

ഇന്ത്യയിൽ കൊവിഡ് സാഹചര്യത്തിൽ എർപ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല. സെപ്തംബർ ഒന്ന് മുതൽ ലോണുകൾക്ക് തിരിച്ചടവ് നിർബന്ധമാണ്.


ടേം ലോണുകൾക്കും റീട്ടെയ്ൽ ലോണുകൾക്കും ഉൾപ്പടെ എല്ലാ വയ്പകളുടെയും മോറട്ടോറിയം അവസാനിക്കുകയാണ്. ഭവന വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യസ വായ്പകൾ തുടങ്ങിയുടെ എല്ലാം തിരിച്ചടവും തിങ്കളാഴ്ച മുതൽ സാധാരണ നിലയിലാകും.

ജോലി നഷ്ടപ്പെട്ടവരുടെ ലോൺ തിരിച്ചടവിന് സാവകാശം നൽകാൻ വ്യവസ്ഥ വേണം എന്ന നിർദേശവും റിസർവ്വ് ബാങ്ക് തള്ളിയിട്ടുണ്ട്.

ഓണം പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

 ഓണം പച്ചക്കറി കിറ്റ് വിതരണം ചെയ്തു.


കോവിഡ് മഹാമാരിയുടെ കാലത്ത് ഓണം ആഘോഷിക്കുന്നവർക്ക് ഒരു കൈത്താങ്ങ്,ഓണം പച്ചക്കറി കിറ്റ് വിതരണം ചെയ്തു.വലിയോറ കാളിക്കടവ് സിറ്റി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വലിയോറ കാളിക്കടവ്,മുതലമാട്‌,തേർക്കയം എന്നീ പ്രദേശങ്ങളിലെ നൂറ്റി എൺപതോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.ടി കെ സിറ്റി ക്ലബ് പ്രസിഡന്റ് മുഹമ്മദ് ശരീഫ് എ.കെ ഉദ്ഘാടനം ചെയ്തു.ക്ലബ് ജനറൽ സെക്രട്ടറി ജലീൽ നടക്കൽ,അംഗങ്ങളായ റഫീഖ് മടപ്പള്ളി,മുഹമ്മദ്‌ നടക്കൽ,വിനീഷ് അത്തിയേക്കൽ എന്നിവർ പങ്കെടുത്തു.

വേങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത്

 വേങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത്


വേങ്ങര: വാർഷിക പദ്ധതി 2020-21 പദ്ധതി ചെലവിൽ വേങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത്.സംസ്ഥാനത്ത് എട്ടാം സ്ഥാനം.പദ്ധതി നിർവഹണത്തിൽ ഈ മുന്നേറ്റത്തിന് പങ്കുവഹിച്ച മുഴുവൻ നിർവഹണ ഉദ്യോഗസ്ഥർക്കം അഭിനന്ദനങ്ങൾ നേരുന്നു.

28 August 2020

'ഒരുരാജ്യം ഒറ്റ വോട്ടര്‍ പട്ടിക' നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, ഭരണഘടനാ ഭേദഗതിക്ക് ആലോചന

 'ഒരുരാജ്യം ഒറ്റ വോട്ടര്‍ പട്ടിക' നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, ഭരണഘടനാ ഭേദഗതിക്ക് ആലോചന


തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാർഥ്യമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റവോട്ടർപട്ടിക എന്ന ആശയത്തേപ്പറ്റിയുള്ള ചർച്ചകൾ കേന്ദ്രം സജീവമാക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക എന്നതിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച ചെയ്തു. എന്നാൽ ഒറ്റ വോട്ടർ പട്ടിക എന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്.ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പുകൾ നടത്തണമെന്നത് ബിജെപിയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെക്കാലമായി മുന്നോട്ടുവെക്കുന്ന ആശയമാണ്. ഇതിന്റെ ഭാഗമായാണ് എല്ലാവോട്ടർ പട്ടികയും ഒന്നാക്കാനുള്ള നിർദ്ദേശവുമായി കേന്ദ്രമെത്തുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്ക് ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് പ്രത്യേകം വോട്ടർ പട്ടികയുണ്ട്. ഇവയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയും തമ്മിൽ ലയിപ്പിച്ച് ഒറ്റ വോട്ടർ പട്ടികയാക്കുക എന്നതാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.കേരളമടക്കം എഴ് സംസ്ഥാനങ്ങൾ വ്യത്യസ്തമായ വോട്ടർ പട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാത്തിനും പകരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക ആക്കുക എന്നതാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. യോഗത്തിൽ രണ്ട് നിർദ്ദേശങ്ങളാണ് ഉയർന്നുവന്നത്. വോട്ടർപട്ടിക ഒന്നാക്കി മാറ്റുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നതാണ് ഒരു നിർദ്ദേശം. മാത്രമല്ല തദ്ദേശഭരണ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാക്കുന്നതിന് നിയമ ഭേദഗതിയും ആവശ്യമാണെന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നുവന്നു.വോട്ടർപട്ടിക ഒന്നാക്കി മാറ്റുന്ന വിഷയത്തിൽ വ്യത്യസ്ത വോട്ടർ പട്ടികയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാൻ കാബിനറ്റ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരച്ചറിയൽ കാർഡുള്ളവർ പോലും ഇത്തരം സംസ്ഥാനങ്ങളിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളൊക്കെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. ഒരു രാജ്യം ഒറ്റ വോട്ടർ പട്ടിക എന്നത് നടപ്പിലാവുകയാണെങ്കിൽ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കാൻ സാധിക്കുമെന്ന് കേന്ദ്രം പറയുന്നു. ഇതിലൂടെ തിരഞ്ഞെടുപ്പുകൾക്ക് വേണ്ടിവരുന്ന വലിയ ചെലവുകൾ, കുറയ്ക്കാനാകുമെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നു

‘മണ’മില്ലാത്ത പൂക്കച്ചവടം; വേങ്ങര ബസ്റ്റാന്റിൽ പൂക്കച്ചവടം നടത്തുന്ന ഗംഗ ഫ്ലവേഴ്സ് ഉടമ അബ്ദുൽ ഗഫൂർ

 ‘മണ’മില്ലാത്ത പൂക്കച്ചവടം;വേങ്ങര ബസ്റ്റാന്റിൽ പൂക്കച്ചവടം നടത്തുന്ന ഗംഗ ഫ്ലവേഴ്സ് ഉടമ അബ്ദുൽ ഗഫൂർ


വേങ്ങര : ഓണക്കാലം ആഘോഷമാക്കാൻ കാത്തിരുന്ന പൂക്കച്ചവടക്കാർക്ക് കോവിഡ്കാലം സമ്മാനിക്കുന്നത്‌ ‘മണമില്ലാത്ത’ ദിവസങ്ങൾ. 500 കിലോയിലധികം പൂക്കൾ ദിവസവും വിറ്റിരുന്നവർക്കിപ്പോൾ ചെലവാകുന്നത് പത്തുകിലോയിൽ താഴെ മാത്രം. ഓഫീസുകളിലെയും സ്കൂളുകളിലെയും ആഘോഷങ്ങളായിരുന്നു വിപണിയുടെ പ്രധാന ആകർഷണം. ആഘോഷങ്ങളില്ലാത്ത ഈ ഓണക്കാലം കരിച്ചുകളഞ്ഞു വ്യാപാരികളെ.കോവിഡായതിനാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് പൂക്കൾ വരുന്നില്ല. കേരളത്തിലാണെങ്കിൽ ആവശ്യത്തിന് കിട്ടാനുമില്ല. കൂടാതെ കഴിഞ്ഞവർഷത്തേക്കാൾ വിലയും കൂടുതലാണ്. വാങ്ങാൻ ആളുകൾ വരാത്തതുകൊണ്ട് കൂടുതൽ ശേഖരിക്കാൻ കച്ചവടക്കാർക്കും പേടിയാണ്.നോട്ട് നിരോധനത്തിനുശേഷം വിപണി പൊതുവെ തളർച്ചയിലായിരുന്നു. ലോക്ഡൗൺ കൂടി വന്നതോടെ പലരും കച്ചവടംതന്നെ മതിയാക്കിയിട്ടുണ്ട്.കുറച്ചുപേരെ മാത്രം ലക്ഷ്യമിട്ടാണ് കട തുറക്കുന്നതെന്ന് വേങ്ങരയിലെ ഗംഗ ഫ്ലവേഴ്സ് ഉടമ അബ്ദുൽ ഗഫൂർ  പറഞ്ഞു. മല്ലിക, റോസ്, ജമന്തി, അരളി എന്നിവയാണ് കൂടുതൽ ചെലവാകാറ്. പാലക്കാട്ടുനിന്നാണ് ഇപ്പോൾ ജില്ലയിലേക്ക് പൂവ്‌ എത്തുന്നത്. പണ്ട് ഒരുദിവസം നടന്ന കച്ചവടം ഈ സീസണിൽ മൊത്തം കിട്ടുമോ എന്ന ആശങ്കയിലാണ്.

'രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ട'; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടങ്ങളില്‍ മാറ്റം

'രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ട'; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടങ്ങളില്‍ മാറ്റം


തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള ക്വാറന്‍റീന്‍ ചട്ടങ്ങളില്‍ മാറ്റം. ഏഴ് ദിവസത്തില്‍ താഴെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ടെന്നാണ് പുതിയ ഉത്തരവ്. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ക്വാറന്‍റീനില്‍ കഴിയണം.യാത്രകഴിഞ്ഞ് തിരികെ എത്തുന്നവര്‍ ആളുകളുമായി നേരിട്ടുള്ള ബന്ധം കുറയ്ക്കുന്നതിനായി ഓണ്‍ലൈന്‍ ആയി മാത്രം യോഗങ്ങള്‍ ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തും ആയിരിക്കണം ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രകളെന്നും ഉത്തരവില്‍ പറയുന്നുണ്ട്.


സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വീട്ടിലെത്തി സ്ത്രീയുടെ ഫോണ്‍ നമ്പര്‍ വാങ്ങി തട്ടിപ്പ്

 സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വീട്ടിലെത്തി സ്ത്രീയുടെ ഫോണ്‍ നമ്പര്‍ വാങ്ങി തട്ടിപ്പ്


തിരൂരങ്ങാടി: സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന പേരില്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. തെന്നല പുള്ളിതറ എല്‍പി സ്‌കൂളിന് പിറകിലുള്ള തോട്ടോളി ഉമ്മറിന്റ വീട്ടിലാണ് കഴിഞ്ഞദിവസം സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി വീട്ടില്‍ വന്ന് സ്ത്രീയോട് ഭര്‍ത്താവ് ഉമ്മറിന്റ പേരില്‍ കേസുള്ളത് അന്വേഷിക്കാന്‍ വേണ്ടി വന്നതാണ് എന്ന് പറഞ്ഞെത്തിയത്. തുടര്‍ന്ന് വീട്ടുകാരുടെ ഫോണ്‍ നമ്പര്‍ വാങ്ങുകയും വീട്ടുകാരെ ചേര്‍ത്ത് ഫോട്ടോ എടുക്കുകയും ചെയ്തു, ശേഷം ഭര്‍ത്താവിനെ എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയുണ്ടായി. എന്നാല്‍ അതിനുശേഷം വീട്ടുകാര്‍ തിരൂരങ്ങാടി പോലീസില്‍ വിവരം അന്വേഷിച്ചപ്പോള്‍ വന്ന വ്യക്തി വ്യാജനാണെന്ന് മനസ്സിലാവുകയും ചെയ്തു തുടര്‍ന്ന് ഉമ്മറിന്റ ഭാര്യ റാഹില തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി

FOLLOW US

വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും, മറ്റന്നാളും ഓണകിറ്റ് വിതരണം; ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും ലഭിക്കും

വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും, മറ്റന്നാളും ഓണകിറ്റ് വിതരണം; ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും ലഭിക്കും


വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും, മറ്റന്നാളും ഓണകിറ്റ് വിതരണം; ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും ലഭിക്കും, ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം സെപ്റ്റംബർ 5 വരെ തുടരും അവധി ദിവസങ്ങളിലും റേഷൻ കടകൾ തുറക്കും.വെള്ള റേഷൻ കാർഡിന്റെ നമ്പർ പൂജ്യം മുതൽ നാല് (0- 4) വരെ നാളെയും അവസാനത്തെ അഞ്ച് മുതൽ ഒമ്പത് (5- 9)വരെ അവസാനിക്കുന്ന കാർഡുകൾക്കു മറ്റന്നാളും കിറ്റ് കിട്ടുന്നതായിരിക്കും.ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും നാളെ മുതൽ വിതരണം ഉണ്ടായിരിക്കും.ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം സെപ്റ്റംബർ 5 വരെ തുടരുന്നതാണെ൬ു൦ അവധി ദിവസങ്ങളിലും റേഷൻ കടകൾ പ്രവർത്തിക്കുന്നതാണെന്നും  സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.


കൊളപ്പുറം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി

കൊളപ്പുറം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി


കുളപ്പുറം : ദുരൂഹസാചര്യത്തില്‍ സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചത് സുപ്രധാന ഫയലുകളാണ്. ഇതുമൂലം പല തെളിവുകളും ഇല്ലാതായി. ഇതില്‍പ്രതിഷേധിച്ച് അബ്ദുറഹിമാൻ നഗർ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  കൊളപ്പുറത്ത് പന്തം കൊളുത്തി പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.ഹംസതെങ്ങിലാൻ,മുസ്തഫ പുള്ളിശ്ശേരി,മൊയ്ദീൻ കുട്ടി മാട്ടറ,മജീദ് പൂളക്കൽ,കെ.കെ.അബൂബക്കർ,പി പി.അലി,ചാത്തഭാടൻ സൈതലവി,മുസ്തഫ ചേലക്കൻ,ഉസ്മാൻ കെ.ട്ടി,അശ്റഫ്.കെ.ട്ടി,വി.എ.റഷീദ്,കലാം പുള്ളിശ്ശേരി,കലാം ചാലിൽ,ശാഫി.എൻ.കെ,ആബിദ്.കെ എന്നിവർ നേതൃത്വം നൽകി


കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വേങ്ങര ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വേങ്ങര ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു


വേങ്ങര : പാലക്കാട് നോർത്ത് സ്റ്റേഷനിൽ കാംപസ് ഫ്രണ്ട് പ്രവർത്തകരെ പോലീസ് ക്രുരമായി പീഡിപ്പിച്ചതിലും വംശീയാധിക്ഷേപം നടത്തിയതിലും നടപടിയെടുക്കുക, ഇടത് സർക്കാരിന്റെ ആർ എസ് എസ് വിധേയത്വം അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വേങ്ങര ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.കാംപസ് ഫ്രണ്ട് വേങ്ങര ഏരിയ പ്രസിഡന്റ് ആസിഫ് സഹീർ, സെക്ക്രട്ടറി ഫായിസ്, ജോയിൻ സെക്ക്രട്ടറി അനസ് എന്നിവർ നേതൃത്വം നൽകി.


ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും സെപ്തംബര്‍ രണ്ട് വരെ ഇരുന്ന് ഭക്ഷണം കഴിക്കാം

ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും സെപ്തംബര്‍ രണ്ട് വരെ ഇരുന്ന് ഭക്ഷണം കഴിക്കാം


സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സെപ്തംബര്‍ രണ്ട് വരെ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാമെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. കൃത്യമായ സാമൂഹിക അകലം പാലിക്കണം. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ മാത്രമേ അനുമതിയുള്ളൂ. ലോഡ്ജുകളില്‍ അതിഥികള്‍ക്ക് താമസ സൗകര്യം നല്‍കുന്നതിന് മുന്‍പും ശേഷവും റൂമുകള്‍ അണുവിമുക്തമാക്കണം. ജീവനക്കാര്‍  കോവിഡ്  രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തണം. ഓണസദ്യയുടെ പേരിലുള്ള ആള്‍ക്കൂട്ടം അനുവദിക്കില്ല.  ഓണാഘോഷ പൊതുപരിപാടികൾ  പാടില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായ പരിശോധന നടത്തും. പൊതുജനങ്ങള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ കലക്ടര്‍ .



പെട്രോൾ പമ്പുകൾ അടച്ചിടും


പെട്രോൾ പമ്പുകൾ അടച്ചിടും


ഓയിൽ കമ്പനികളുടെ ഡീലർ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് തിരുവോണ ദിവസമായ ഓഗസ്റ്റ് 31ന് കേരളത്തിലെ എല്ലാ പെട്രോൾ  പമ്പുകളും അടച്ചിടുമെന്ന് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികൾ അറിയിച്ചു.

കടലുണ്ടിപ്പുഴയിൽനിന്ന് വ്യാപക മണൽക്കടത്ത്

കടലുണ്ടിപ്പുഴയിൽനിന്ന് വ്യാപക മണൽക്കടത്ത്



വേങ്ങര: കോവിഡ് രോഗവ്യാപന നിയന്ത്രണത്തിന്റെ മറവിൽ മണൽക്കടത്ത് സംഘം സജീവമായി. പുഴയിൽ വെള്ളം താഴുകയും മണൽത്തിട്ടകൾ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് മണൽവാരൽ സംഘങ്ങൾ സജീവമായത്.റവന്യൂവകുപ്പധികൃതരും പോലീസും കോവിഡ് രോഗനിയന്ത്രണത്തിന്റെ ചുമതലയേറ്റെടുത്ത അവസരം മുതലെടുത്താണ് മണൽക്കടത്ത്. പാറമടകൾക്കേർപ്പെടുത്തിയ നിയന്ത്രണവും നിർമാണമേഖലയിൽ അനുവദിച്ച ഇളവും ഇവർക്ക് തുണയാവുകയാണ്.മണൽകടത്തിനെതിരേ രൂപീകരിച്ച ജനകീയസമിതികൾ നിലവില്ല. രാത്രിയിൽ വീടിനടുത്തുനിന്ന് മണൽവാരുന്നത് ശ്രദ്ധയിൽപ്പെട്ടാൽപോലും ഭയംകാരണം ആരും പോലീസിൽ പരാതിപ്പെടാറില്ല. ഇതെല്ലാം അവഗണിച്ച് ചിലർ പോലീസിൽ വിവരം നൽകിയാലും അധികൃതർ ഗൗനിക്കാറില്ലെന്നും പരാതി ഉയരുന്നു.മണൽ വാരുന്നവർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാത്രികാലങ്ങളിൽ നടക്കുന്ന കൊള്ള പകൽ പുറത്തറിയാൻ കാരണമാവുന്നത്.എന്നാൽ കടലുണ്ടിപ്പുഴയിൽനിന്നും മണൽ വാരുന്നതായി ഇതുവരെ ആരും രേഖാമൂലം പരാതിപ്പെട്ടിട്ടില്ലെന്നും രാത്രികാല നീരീക്ഷണം ശക്തമാണെന്നും വേങ്ങര എസ്.ഐ. എൻ. മുഹമ്മദ് റഫീഖ് അറിയിച്ചു.രാത്രികാല നിരീക്ഷണത്തിൽ കഴിഞ്ഞദിവസം ഊരകം മമ്പീതിയിൽനിന്നും അനധികൃതമായി മണൽ കയറ്റുന്നതിനിടെ വാഹനം പിടികൂടിയെന്നും വാഹനത്തിനടുത്ത് പോലീസെത്തിയപ്പോഴേക്കും മണൽ കയറ്റുന്നവർ ഓടിരക്ഷപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു

ചെമ്മാട്ട് മൂന്നുമാസത്തിനകം പുതിയ ബസ്‌സ്റ്റാൻണ്ട്

ചെമ്മാട്ട് മൂന്നുമാസത്തിനകം പുതിയ ബസ്‌സ്റ്റാൻണ്ട്



തിരൂരങ്ങാടി: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ചെമ്മാട്ട് തിരൂരങ്ങാടി നഗരസഭയുടെ അനുമതിയോടെ പുതിയബസ്‌സ്റ്റാൻഡ് യാഥാർഥ്യമാകുന്നു. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പൂർണമായും സ്വകാര്യപങ്കാളിത്തത്തോടെ ബസ്‌സ്റ്റാൻഡ് നിർമിക്കുന്നത്.പ്രാരംഭ നിർമാണപ്രവർത്തനങ്ങൾ ഇതിനകം തുടങ്ങിയിട്ടുണ്ട്. ചെമ്മാട്ട് നിലവിലുള്ള ബസ്‌സ്റ്റാൻഡിൽ സ്ഥലസൗകര്യം കുറവുള്ളതിനാൽ മിനിബസുകൾ മാത്രമാണ് സ്റ്റാൻഡിൽ കയറാറുള്ളത്.വലിയ ബസുകൾ റോഡരികിൽ നിർത്തിയിടുകയാണ് പതിവ്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കാറുണ്ട്. വീതികുറഞ്ഞപ്രധാന റോഡരികിലുള്ള ബസ്‌സ്റ്റാൻഡിൽനിന്ന് ബസുകൾ റോഡിലേക്ക് ഇറങ്ങുന്നതും കയറുന്നതും ഗതാഗതക്കുരുക്കുകൾക്ക് കാരണമാകാറുണ്ട്. നിലവിലെ ബസ്‌സ്റ്റാൻഡുമായുള്ള കരാർ അവസാനിച്ചിരുന്നെങ്കിലും നഗരസഭ പുതുക്കിയിരുന്നില്ല. ബ്ലോക്ക് റോഡിലെ സ്ഥലത്ത് ബസ്‌സ്റ്റാൻഡ് നിർമിക്കുന്നതിന് സ്വകാര്യവ്യക്തിയുമായി നഗരസഭാ കരാർ ഉണ്ടാക്കിയിട്ടുണ്ട്. ജില്ലാ ആർ.ടി.എയും ബസ്‌സ്റ്റാൻഡ് നിർമിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്.നഗരസഭ നിർദേശിച്ച രൂപരേഖപ്രകാരം നിർമാണം പൂർത്തിയാകുന്നതോടെ ബസ്‌സ്റ്റാൻഡ് നടത്തുന്നതിനുള്ള അനുമതി നഗരസഭ നൽകും.പുതിയ ബസ്‌സ്റ്റാൻഡിൽ പത്ത് വലിയബസുകൾ ഒരേസമയം നിർത്തുന്നതിനുള്ള സൗകര്യങ്ങളുണ്ടാകും. ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പത്തുമീറ്റർ വീതിയിലുള്ള രണ്ടുവഴികളും നിർമിക്കുന്നുണ്ട്. യാത്രക്കാർക്ക് ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യങ്ങളും ശൗചാലയങ്ങളും സജ്ജീകരിക്കും.

ബസ്‌സ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഗതാഗതം സുഗമമാക്കുന്നതിന് റോഡിൽ ക്രമീകരണങ്ങൾ നടത്തും. പരപ്പനങ്ങാടി ഭാഗത്തുനിന്നും വരുന്ന ബസുകൾ താലൂക്ക് ആശുപത്രിക്ക് മുന്നിലൂടെ കൊടിഞ്ഞി റോഡിൽ കയറി ബ്ലോക്ക് റോഡിലൂടെ ബസ്‌സ്റ്റാൻഡിൽ പ്രവേശിക്കും. മലപ്പുറം ഭാഗത്തുനിന്നുവരുന്നവർ മമ്പുറം ബൈപ്പാസിൽനിന്നും ബ്ലോക്ക് റോഡിൽ കയറിയും ബസ്‌സ്റ്റാൻഡിൽ പ്രവേശിക്കും. ബസ്‌സ്റ്റാൻഡിൽനിന്നും പുറത്തിറങ്ങുമ്പോൾ എല്ലാബസുകളും ദർശനയ്ക്ക് സമീപം ബ്ലോക്ക് റോഡ് ജങ്ഷനിൽനിന്ന് പ്രധാനറോഡിലേക്കും പ്രവേശിക്കും.


ഇരുപതാം വാർഡിൽ കോവിഡ് സ്ഥിതീകരിച്ച വ്യക്തികളുടെ വീടും പള്ളിയും പരിസരവും അമ്പലവും പരിസരവും അണു വിമുക്തമാക്കി


ഇരുപതാം വാർഡിൽ കോവിഡ് സ്ഥിതീകരിച്ച വ്യക്തികളുടെ വീടും പള്ളിയും പരിസരവും അമ്പലവും പരിസരവും അണു വിമുക്തമാക്കി


വേങ്ങര പറമ്പിൽ പടിയിൽ പകടപ്പുറായ കെഎംസിസിയുടെ സഹകരണത്തോടെ ഇരുപതാം വാർഡിൽ കോവിഡ് സ്ഥിതീകരിച്ച വ്യക്തികളുടെ വീടും പള്ളിയും പരിസരവും അമ്പലവും അമ്പല പരിസരവും അണു വിമുക്തമാക്കി. പ്രഭാകരൻ സി എം,ഇല്ലിയാസ്,ഇൻഫാൻ,മുഹമ്മദ്‌ അലി മങ്ങാടൻ,മൊയ്‌ദീൻ കോയ,മൂച്ചിക്കാടൻ മുജീബ്,സൈദലവി തയ്യിൽ, എന്നിവർ നേതൃത്വം നൽകി.

എടയാട്ട് പറമ്പ് കിഴക്കേ പാടം റോഡിന് 30 ലക്ഷം

 എടയാട്ട് പറമ്പ് കിഴക്കേ പാടം റോഡിന് 30 ലക്ഷം



പറപ്പൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പറപ്പൂർ രണ്ടാം വാർഡിലെ എടയാട്ട് പറമ്പ് കിഴക്കേ പാടം റോഡിന് ശാപമോക്ഷം.കെ.എൻ.എ ഖാദർ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതോടെ നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്ക് പരിഹാരമായി.20 അടിയോളം താഴ്ചയുള്ള റോഡിന്റെ ഒരു വശം അടർന്ന് വീണ് സമീപ വീടുകൾക്കടക്കം ഭീഷണിയായിരുന്നു.കിഴക്കേ പാടത്തേക്കുള്ള ഏക ഗതാഗത മാർഗ്ഗം തടസ്സപ്പെട്ടത് കർഷകർക്കും പ്രയാസമുണ്ടാക്കിയിരുന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് നേതാവായിരുന്ന പരേതനായ പി.ടി മൊയ്തീൻ ഹാജി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഏറെ ശ്രമിച്ചിരുന്നു. ഒടുവിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി എം.എൽ.എക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. എം.എൽ.എയുടെ പി.എ പഞ്ചിളി അസീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, ഇ.കെ സൈദുബിൻ, ഇ.കെ സുബൈർ മാസ്റ്റർ, കർഷക സംഘം മണ്ഡലം സെക്രട്ടറി കറുമണ്ണിൽ അബ്ദുസ്സലാം, എ.കെ സിദ്ദീഖ്, പി.അഹമ്മദ് കുട്ടി, ചെമ്പൻ നാസർ, പി.മൊയ്തീൻ, പി.മുഹമ്മദ്, പി.ടി ഹംസത്ത് സിനാൻ എന്നിവരും സംബന്ധിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������