എ ആർ നഗർ കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധീകരണശാലയും ടാങ്കും പണിയാൻ കുന്നുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്ര വളപ്പിൽ 44 സെന്റ് ഭൂമി വിട്ടു നൽകാൻ ആരോഗ്യ വകുപ്പിന്റെ അനുമതി
വേങ്ങര: എ ആർ നഗർ കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധീകരണശാലയും ടാങ്കും പണിയാൻ കുന്നുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്ര വളപ്പിൽ 44 സെന്റ് ഭൂമി വിട്ടു നൽകാൻ ആരോഗ്യ വകുപ്പിന്റെ അനുമതി .കഴിഞ്ഞ ദിവസം ഇതിനുള്ള ഉത്തരവ് ഇറങ്ങിയതായി കെഎൻഎ ഖാദർ എംഎൽഎയുടെ ഓഫിസിൽ നിന്ന് അറിയിച്ചു. ഭൂമിയുടെ ഉടമസ്ഥവകാശം ആരോഗ്യ വകുപ്പിൽ നിലനിർത്തി കാലാകാലങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ശുദ്ധജലം സൗജന്യമായി നൽകണം എന്നാണ് വ്യവസ്ഥ. 2013 ൽ ദേശിയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുഴുവൻ ജനങ്ങൾക്കും ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് .7 കോടി അനുവദിക്കുകയും കടലുണ്ടി പുഴ പനമ്പുഴ കടവിൽ കിണറും ,കടവ് തൊട്ട് കുന്നുംപുറം വരെ 7 കിലോമീറ്റർ ദൂരം പമ്പിംഗ് ലൈനിന്റെ ജോലികളും ഏകദേശം പൂർത്തിയായതാണ്. ശുദ്ധീകരണശാലയ്ക്ക് സ്ഥലം വിട്ടുകിട്ടുന്നതിനുണ്ടായ കാലതാമസമാണ് ജോലികൾ നീണ്ടുപോവാൻ കാരണം,എം എൽഎ യുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് വർഷങ്ങളായി മുടങ്ങി കിടന്ന പദ്ധതി പുനരുജീവിച്ചത്. പദ്ധതി പ്രദേശം കെ.എൻ എ ഖാദർ എംഎൽഎ സന്ദർശിച്ചു.ടി കെ മൊയ്തീൻ കുട്ടി മാസ്റ്റർ, കെ കെ മൊയ്തീൻ കുട്ടി, പുളിക്കൽ അബൂബക്കർ, ഹുസൈൻ ഹാജി എന്നിവരും എം എൽ എ ക്കൊപ്പമുണ്ടായിരുന്നു