വേങ്ങര : വേങ്ങര ടൗണിലെ ബസ്റ്റാന്റിനു മുൻവഷമുള്ള ഹൈമാസ് ലൈറ്റിന്റെ എതാനും ബൾബുകൾ ( 2ണ്ണം ഒഴികെ) കത്തുന്നില്ല.എത്രയും പെട്ടന്ന് പുനസ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വേങ്ങരയൂണിറ്റ് സെക്രട്ടറിയേറ്റ് യോഗം വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് നിവേതനം നൽകാൻ തീരുമാനിച്ചു. യോഗത്തിൽ ജന:സെക്രട്ടറി അസീസ് ഹാജി സ്വാഗതവും പ്രസിഡന്റ് എ. കെ കുഞ്ഞുട്ടി ഹാജി അധ്യക്ഷതയും വഹിച്ചു. പ്രമേയാവതരണം എം കെ സൈനുദ്ധീൻ ഹാജി നിർവഹിച്ചു. എൻ മൊയ്‌ദീൻ ഹാജി ടി. കെ എം കുഞ്ഞുട്ടി ശിവൻ, കെ ആർ കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച
14 January 2018
12 January 2018
അഴിമതിക്കാര്‍ക്ക് വളം വെക്കുന്നവരെ ഒറ്റപ്പെടുത്തണം; അഡ്വ. എ എ റഹീം -
അഴിമതിക്കാര്‍ക്ക് വളം വെക്കുന്നവരെ ഒറ്റപ്പെടുത്തണം; അഡ്വ. എ എ റഹീം -
വേങ്ങര: ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികളില്‍ അഴിമതി നടത്തുന്നവരെ സംരക്ഷിക്കുന്ന പാര്‍ട്ടികളെയും നേതാക്കളെയും ഒറ്റപ്പെടുത്തണമെന്ന് എസ്.ഡി.ടി.യു സംസ്ഥാന ഖജാന്‍ജി അഡ്വ. എ എ റഹീം. വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ നികുതിപ്പണത്തില്‍ കയ്യിട്ടുവാരാന്‍ പരസ്പരം സഹകരിക്കുന്ന ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയപാപ്പരത്തം തിരിച്ചറിയണം. സംസ്ഥാനത്ത് ഗയില്‍സമരമുള്‍പ്പെടെയുള്ളവയില്‍ ഇടതും വലതും കാണിക്കുന്ന ഇരട്ടത്താപ്പ് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. മാലിന്യ സംസ്‌കരണവും, കുടിവെള്ള ലഭ്യതയുമുള്‍പ്പെടെ സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളോട് ക്രിയാത്മക നിലപാട് സ്വീകരിക്കാതെ കബളിപ്പിക്കുന്ന ഭരണസമിതികള്‍ ജനവഞ്ചനാപരമായ നിലപാടുകള്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ എം ഹനീഫ അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ മണ്ഡലം ജോയിന്റ് സെക്രട്ടറി എം റഫീഖ്, എം ഖമറുദ്ദീന്‍, കെ ഹനീഫ സംസാരിച്ചു. താഴെ അങ്ങാടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരത്ത് പോലിസ് തടയുകയായിരുന്നു. സി പി അസീസ് ഹാജി, മാളിയേക്കല്‍ ഹുസൈന്‍ഹാജി, കെ കെ സൈതലവി, സി ശംസുദ്ദീന്‍, ഇ കെ റഫീഖ്, കെ സി നാസര്‍, പി സി റസാഖ്, സി മുസ്തഫ, പി എ മൊയ്തീന്‍, വി ടി കരീം നേതൃത്വം നല്‍കി.
-ക്യാപ്ഷന്‍-
വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് എസ്.ഡി.ടി.യു സംസ്ഥാന ഖജാന്‍ജി അഡ്വ. എ എ റഹീം ഉദ്ഘാടനം ചെയ്യുന്നു.
അഴിമതിക്കാര്‍ക്ക് വളം വെക്കുന്നവരെ ഒറ്റപ്പെടുത്തണം; അഡ്വ. എ എ റഹീം -
വേങ്ങര: ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികളില്‍ അഴിമതി നടത്തുന്നവരെ സംരക്ഷിക്കുന്ന പാര്‍ട്ടികളെയും നേതാക്കളെയും ഒറ്റപ്പെടുത്തണമെന്ന് എസ്.ഡി.ടി.യു സംസ്ഥാന ഖജാന്‍ജി അഡ്വ. എ എ റഹീം. വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ നികുതിപ്പണത്തില്‍ കയ്യിട്ടുവാരാന്‍ പരസ്പരം സഹകരിക്കുന്ന ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയപാപ്പരത്തം തിരിച്ചറിയണം. സംസ്ഥാനത്ത് ഗയില്‍സമരമുള്‍പ്പെടെയുള്ളവയില്‍ ഇടതും വലതും കാണിക്കുന്ന ഇരട്ടത്താപ്പ് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. മാലിന്യ സംസ്‌കരണവും, കുടിവെള്ള ലഭ്യതയുമുള്‍പ്പെടെ സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളോട് ക്രിയാത്മക നിലപാട് സ്വീകരിക്കാതെ കബളിപ്പിക്കുന്ന ഭരണസമിതികള്‍ ജനവഞ്ചനാപരമായ നിലപാടുകള്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ എം ഹനീഫ അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ മണ്ഡലം ജോയിന്റ് സെക്രട്ടറി എം റഫീഖ്, എം ഖമറുദ്ദീന്‍, കെ ഹനീഫ സംസാരിച്ചു. താഴെ അങ്ങാടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരത്ത് പോലിസ് തടയുകയായിരുന്നു. സി പി അസീസ് ഹാജി, മാളിയേക്കല്‍ ഹുസൈന്‍ഹാജി, കെ കെ സൈതലവി, സി ശംസുദ്ദീന്‍, ഇ കെ റഫീഖ്, കെ സി നാസര്‍, പി സി റസാഖ്, സി മുസ്തഫ, പി എ മൊയ്തീന്‍, വി ടി കരീം നേതൃത്വം നല്‍കി.
-ക്യാപ്ഷന്‍-
വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് എസ്.ഡി.ടി.യു സംസ്ഥാന ഖജാന്‍ജി അഡ്വ. എ എ റഹീം ഉദ്ഘാടനം ചെയ്യുന്നു.
11 January 2018
വേങ്ങര ടൗണിലെ മാഞ്ഞുപോയ സീബ്രാ ലൈൻ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി നിവേദനം നൽകാൻ തീരുമാനിച്ചു
വേങ്ങര ടൗണിലെ മാഞ്ഞുപോയ സീബ്രാ ലൈൻ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി നിവേദനം നൽകാൻ തീരുമാനിച്ചു
വേങ്ങര : വേങ്ങര ടൗണിലെ മാഞ്ഞുപോയ സീബ്രാ ലൈൻ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി പരപ്പനങ്ങാടി PWD അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനിയർക്ക് വേങ്ങര വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറിയേറ്റ് യോഗം നിവേദനം നൽകാൻ തീരുമാനിച്ചു. യോഗത്തിൽ ജന:സെക്രട്ടറി അസീസ് ഹാജി സ്വാഗതവും പ്രസിഡന്റ് എ. കെ കുഞ്ഞുട്ടി ഹാജി അധ്യക്ഷതയും വഹിച്ചു. പ്രമേയാവതരണം എം കെ സൈനുദ്ധീൻ നിർവഹിച്ചു. എൻ മൊയ്‌ദീൻ ഹാജി പി. കെ എം കുഞ്ഞുട്ടി ശിവൻ, കെ ആർ കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.
വേങ്ങര : വേങ്ങര ടൗണിലെ മാഞ്ഞുപോയ സീബ്രാ ലൈൻ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി പരപ്പനങ്ങാടി PWD അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനിയർക്ക് വേങ്ങര വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറിയേറ്റ് യോഗം നിവേദനം നൽകാൻ തീരുമാനിച്ചു. യോഗത്തിൽ ജന:സെക്രട്ടറി അസീസ് ഹാജി സ്വാഗതവും പ്രസിഡന്റ് എ. കെ കുഞ്ഞുട്ടി ഹാജി അധ്യക്ഷതയും വഹിച്ചു. പ്രമേയാവതരണം എം കെ സൈനുദ്ധീൻ നിർവഹിച്ചു. എൻ മൊയ്‌ദീൻ ഹാജി പി. കെ എം കുഞ്ഞുട്ടി ശിവൻ, കെ ആർ കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.
വേങ്ങരയിൽ മോഷ്ടാക്കളുടെ വിളയാട്ടം
വേങ്ങരയിൽ മോഷ്ടാക്കളുടെ വിളയാട്ടം...
വേങ്ങര : ഇന്നലെ രാത്രി വേങ്ങര ബ്ലോക്ക് റോഡിൽ ഹൈദ്രസ് ഡോക്ടറുടെ ക്ലിനിക്കിന് മുന്നിൽ ഉള്ള സ്മാർട്ട് മൊബൈൽ എന്ന സ്ഥാപനത്തിൽ പൂട്ട് കുത്തി തുറന്ന് മോഷണം നടന്നിട്ടുണ്ട്. കുറച്ച് Hf ,ചാർജ്ജർ അത് പോലെ കംമ്പ്യൂട്ടർ സ്പീക്കർ അത് പോലെത്ത സാധനങ്ങൾ നഷ നഷ്ട്ടപെട്ടിട്ട്ണ്ട് .വേങ്ങര താഴെ അങ്ങാടിയിലെ ഷോപ്പിലും മോഷണം നടന്നു . ലാപ് ടോപ്പ് അടക്കം കുറച്ച് ഫോണുകളും മോഷണം പോയി . വേങ്ങര പോലീസ് എത്തിഅന്വോഷണം ആരംഭിച്ചു..ഏതെങ്കിലും ഷോപ്പുകളിൽ മൊബൈൽ മേഘലയിൽ പ്രവർത്തിക്കാത്തവർ (സംശയാസ്പതമായി) മേൽ പറഞ്ഞ സാധനങ്ങൾ വിൽക്കാൻ വന്നാൽ അറിയിക്കുക : 9544 22 2228
വേങ്ങര : ഇന്നലെ രാത്രി വേങ്ങര ബ്ലോക്ക് റോഡിൽ ഹൈദ്രസ് ഡോക്ടറുടെ ക്ലിനിക്കിന് മുന്നിൽ ഉള്ള സ്മാർട്ട് മൊബൈൽ എന്ന സ്ഥാപനത്തിൽ പൂട്ട് കുത്തി തുറന്ന് മോഷണം നടന്നിട്ടുണ്ട്. കുറച്ച് Hf ,ചാർജ്ജർ അത് പോലെ കംമ്പ്യൂട്ടർ സ്പീക്കർ അത് പോലെത്ത സാധനങ്ങൾ നഷ നഷ്ട്ടപെട്ടിട്ട്ണ്ട് .വേങ്ങര താഴെ അങ്ങാടിയിലെ ഷോപ്പിലും മോഷണം നടന്നു . ലാപ് ടോപ്പ് അടക്കം കുറച്ച് ഫോണുകളും മോഷണം പോയി . വേങ്ങര പോലീസ് എത്തിഅന്വോഷണം ആരംഭിച്ചു..ഏതെങ്കിലും ഷോപ്പുകളിൽ മൊബൈൽ മേഘലയിൽ പ്രവർത്തിക്കാത്തവർ (സംശയാസ്പതമായി) മേൽ പറഞ്ഞ സാധനങ്ങൾ വിൽക്കാൻ വന്നാൽ അറിയിക്കുക : 9544 22 2228
10 January 2018
8വര്‍ഷം മുമ്പ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട മേഘക്ക് കൈനിറയെ വിവാഹ സമ്മാനവുമായി കുഞ്ഞാലിക്കുട്ടി എത്തി
വേങ്ങര: എട്ടു വര്‍ഷം മുമ്പ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട വേങ്ങര പഞ്ചായത്തിലെ മനാട്ടിപ്പറമ്പിലെ റോസ് മനാറിലെ മേഘക്ക് ഇനി പുതു പ്രതീക്ഷയുടേയും സന്തോഷത്തിന്റേയും നാളുകള്‍. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്നാണ് മേഘ റോസ് മനാറിലെത്തുന്നത്.
മനാട്ടിപ്പറമ്പില്‍ പതിനഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അനാഥ, അഗതിമന്ദിരത്തില്‍ പതിനൊന്നാം വയസിലാണ് മേഘയെത്തുന്നത്. മേഘക്കിപ്പോള്‍ വയസ് പത്തൊമ്പത് .
മേഘക്ക് ഇരിങ്ങല്ലുര്‍ ചീനിപ്പടിയിലെ പരേതനായ തോന്നത്ത് വീട്ടില്‍ പരമേശ്വരന്റെ മകന്‍ രാജേഷാണ് വരണമാല്യം ചാര്‍ത്തുന്നത്.പതിമൂന്നിന് രാജേഷിന്റെ കുടുംബക്ഷേത്രമായ ശ്രീ തോ ന്നത്ത് ഭഗവതി ക്ഷേത്രത്തിലാണ് വിവാഹം. വിവാഹ സമ്മാനവുമായി ബുധനാഴ്ച ഒരു മണിയോടെ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.റോസ് മനാറിലെത്തി റോസ് മനാറിലെ അന്തേവാസികളും, അയല്‍വാസികളും, നാട്ടുകാരുടെയും സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.
സമൂഹത്തില്‍ നിന്ന് പിന്തള്ളപ്പെട്ട് അനാഥരും, അഗതികളുമായ ഒരു കൂട്ടം മനുഷ്യരുടെ ഇടയിലേക്ക് മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയുമായി റോസ് മനാറിന്റെ മുറ്റത്ത് എത്തിയപ്പോള്‍ അന്തേവാസിയായ ഒന്നര വയസുകാരി സത്യപ്രിയ പൂച്ചെണ്ടു നല്‍കി അദേഹത്തെ സ്വീകരിച്ചു.തുടര്‍ന്ന് തന്റെ വിവാഹ സമ്മാനം അദ്ദേഹം നവവധുവിന് കൈമാറി.
.ടി.വി.ഇബ്രാഹിം എം.എല്‍.എ., എം.ഇ.ടി.സിക്രട്ടറി മുഹമ്മദ് കല്ലായി .വൈ സ്.പ്രസിഡണ്ട് അബ്ദുസലാം മോങ്ങം, മഹല്ല് ഖത്തീബ് ഹസ്സന്‍കുട്ടി ദാരിമി കുട്ടശ്ശേരി ‘ എന്നിവരും ചടങ്ങിനെത്തിയിരുന്നു.
സമസ്ത ആദർശ സമ്മേളനം എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയത്തി
സമസ്ത ആദർശ സമ്മേളനം എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയത്തി
കൂരിയാട്: നാളെ നടക്കുന്ന സമസ്ത ആദര്‍ശ സമ്മേളനത്തിനു കൂരിയാട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. സമ്മേളന പരിപാടികള്‍ക്ക് മുന്നോടിയായി ഇന്നു മമ്പുറം മഖാമില്‍ നിന്നും സൈനുല്‍ ഉലമാ നഗറിലേക്ക് വിഖായ,ആമില റൂട്ട് മാര്‍ച്ച് നടന്നു . വൈകുന്നേരം നാലിനു മമ്പുറം മഖാമില്‍ സിയാറത്തിനു ശേഷം പുറപ്പെട്ട റൂട്ട് മാര്‍ച്ചില്‍ അഞ്ഞൂറോളം വളണ്ടിയര്‍മാര്‍ അണിനിരന്നു .
ആമില, വിഖായ അംഗങ്ങള്‍ സ്ഥാനവസ്ത്രം അണി്ഞ്ഞു മാര്‍ച്ചില്‍ അണിനിരന്നു. കൂരിയാട് നാഷണല്‍ ഹൈവേയുടെ ഓരത്ത് സ്ഥാപിച്ച സൈനുല്‍ ഉലമാ നഗറില്‍ മാര്‍ച്ച് അഞ്ച് മണിയോടെ എത്തിച്ചേർന്നു .തുടര്‍ന്നു എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തി. സമസ്തയുടേയും പോഷക സംഘടനകളുടേയും നേതാക്കള്‍ റൂട്ട് മാര്‍ച്ചിനു അഭിവാദ്യം നേർന്നു .
പതിനായിരങ്ങളെ വരവേല്‍ക്കാന്‍ വന്‍ തയാറെടുപ്പുകളാണ് സമ്മേളന നഗരിയില്‍ പൂര്‍ത്തിയായി വരുന്നത്.നൂറ് പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേജും പതിനായിരങ്ങള്‍ക്ക് സമ്മേളന നടപടികള്‍ വീക്ഷിക്കാനുള്ള ഗ്രൗണ്ടും സജ്ജമായി കഴിഞ്ഞു.തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറ് വളണ്ടിയര്‍മാര്‍ കര്‍മ്മരംഗത്ത് സജ്ജീകരിച്ചിട്ടുണ്ട്. അണിനിരക്കും.സമ്മേളന നഗരിയില്‍ ഇന്നലെ വൈകീട്ട് അഞ്ചിനു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. വൈകീട്ട് ദാറുല്‍ ഹുദാ ഇസ്്ലാമിക് സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം അവലോകന യോഗം സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷനായി. കോഡിനേറ്റര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ പദ്ധതികള്‍ വിശദീകരിച്ചു. സയ്യിദ് കെ.കെ.എസ്.തങ്ങള്‍, സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍,സയ്യിദ് ബാപ്പുട്ടി തങ്ങള്‍,സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, പുത്തനഴി മൊയ്തീന്‍ ഫൈി, അബ്ദുല്‍ഖാദിര്‍ ഖാസിമി,കാളാവ് സൈതലവി മുസ്്ലിയാര്‍,കാടാമ്പുഴ മൂസ ഹാജി, യു.ശാഫി ഹാജി, പി.എ.ജബ്ബാര്‍ ഹാജി, ഹംസ ഹാജി മൂന്നിയൂര്‍,സലീം എടക്കര,റഹീം ചുഴലി, നൗഷാദ് ചെട്ടി്പ്പടി സംസാരിച്ചു.
കൂരിയാട്: നാളെ നടക്കുന്ന സമസ്ത ആദര്‍ശ സമ്മേളനത്തിനു കൂരിയാട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. സമ്മേളന പരിപാടികള്‍ക്ക് മുന്നോടിയായി ഇന്നു മമ്പുറം മഖാമില്‍ നിന്നും സൈനുല്‍ ഉലമാ നഗറിലേക്ക് വിഖായ,ആമില റൂട്ട് മാര്‍ച്ച് നടന്നു . വൈകുന്നേരം നാലിനു മമ്പുറം മഖാമില്‍ സിയാറത്തിനു ശേഷം പുറപ്പെട്ട റൂട്ട് മാര്‍ച്ചില്‍ അഞ്ഞൂറോളം വളണ്ടിയര്‍മാര്‍ അണിനിരന്നു .
ആമില, വിഖായ അംഗങ്ങള്‍ സ്ഥാനവസ്ത്രം അണി്ഞ്ഞു മാര്‍ച്ചില്‍ അണിനിരന്നു. കൂരിയാട് നാഷണല്‍ ഹൈവേയുടെ ഓരത്ത് സ്ഥാപിച്ച സൈനുല്‍ ഉലമാ നഗറില്‍ മാര്‍ച്ച് അഞ്ച് മണിയോടെ എത്തിച്ചേർന്നു .തുടര്‍ന്നു എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തി. സമസ്തയുടേയും പോഷക സംഘടനകളുടേയും നേതാക്കള്‍ റൂട്ട് മാര്‍ച്ചിനു അഭിവാദ്യം നേർന്നു .
പതിനായിരങ്ങളെ വരവേല്‍ക്കാന്‍ വന്‍ തയാറെടുപ്പുകളാണ് സമ്മേളന നഗരിയില്‍ പൂര്‍ത്തിയായി വരുന്നത്.നൂറ് പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേജും പതിനായിരങ്ങള്‍ക്ക് സമ്മേളന നടപടികള്‍ വീക്ഷിക്കാനുള്ള ഗ്രൗണ്ടും സജ്ജമായി കഴിഞ്ഞു.തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറ് വളണ്ടിയര്‍മാര്‍ കര്‍മ്മരംഗത്ത് സജ്ജീകരിച്ചിട്ടുണ്ട്. അണിനിരക്കും.സമ്മേളന നഗരിയില്‍ ഇന്നലെ വൈകീട്ട് അഞ്ചിനു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. വൈകീട്ട് ദാറുല്‍ ഹുദാ ഇസ്്ലാമിക് സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം അവലോകന യോഗം സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷനായി. കോഡിനേറ്റര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ പദ്ധതികള്‍ വിശദീകരിച്ചു. സയ്യിദ് കെ.കെ.എസ്.തങ്ങള്‍, സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍,സയ്യിദ് ബാപ്പുട്ടി തങ്ങള്‍,സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, പുത്തനഴി മൊയ്തീന്‍ ഫൈി, അബ്ദുല്‍ഖാദിര്‍ ഖാസിമി,കാളാവ് സൈതലവി മുസ്്ലിയാര്‍,കാടാമ്പുഴ മൂസ ഹാജി, യു.ശാഫി ഹാജി, പി.എ.ജബ്ബാര്‍ ഹാജി, ഹംസ ഹാജി മൂന്നിയൂര്‍,സലീം എടക്കര,റഹീം ചുഴലി, നൗഷാദ് ചെട്ടി്പ്പടി സംസാരിച്ചു.
വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണത്തിനെതിരെ എസ്.ഡി.പി.ഐ പ്രതിഷേധമാര്‍ച്ച് നാളെ (12-01-18)
വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണത്തിനെതിരെ എസ്.ഡി.പി.ഐ പ്രതിഷേധമാര്‍ച്ച് നാളെ (12-01-18)
വേങ്ങര: ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ എസ്.ഡി.പി.ഐ വെള്ളിയാഴ്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക, ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി-ഉദ്യോഗസ്ഥ ശീതസമരം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. വെള്ളിയാഴ്ച രാവിലെ 10ന് താഴെ അങ്ങാടിയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് എസ്.ഡി.ടി.യു സംസ്ഥാന ഖജാന്‍ജി അഡ്വ. എ എ റഹീം ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വേങ്ങര: ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ എസ്.ഡി.പി.ഐ വെള്ളിയാഴ്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക, ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി-ഉദ്യോഗസ്ഥ ശീതസമരം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. വെള്ളിയാഴ്ച രാവിലെ 10ന് താഴെ അങ്ങാടിയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് എസ്.ഡി.ടി.യു സംസ്ഥാന ഖജാന്‍ജി അഡ്വ. എ എ റഹീം ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിന് വിപുലമായ കെട്ടിടമൊരുങ്ങുന്നു
വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിന് വിപുലമായ കെട്ടിടമൊരുങ്ങുന്നു.
വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന് മൂന്നുനിലക്കെട്ടിടത്തില്‍ വിപുലമായ സൗകര്യങ്ങളൊരുങ്ങുന്നു. സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണ് വേങ്ങര മണ്ഡലത്തിലെ നൂറിലധികം വരുന്ന വൃക്കരോഗികളുടെ പ്രതീക്ഷ. ഒരേസമയം പത്തിലധികം രോഗികളെ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമാണ് കെട്ടിടത്തിലെ രണ്ടാംനിലയില്‍ ഒരുക്കുന്നത്. താഴത്തെ നിലയില്‍ നവജാത ശിശുക്കള്‍ക്കുള്ള സൗകര്യത്തിന് പുറമേ പ്രസവമുറി, മെഡിക്കല്‍മുറി എന്നിവയുണ്ട്. ഒന്നാംനിലയില്‍ പോസ്റ്റ് നാറ്റേണ്‍ വാര്‍ഡ്, മൈനര്‍ ഓപ്പറേഷന്‍ വാര്‍ഡ്, ടി.ഇ.ഡി. വാര്‍ഡ്, നഴ്‌സിങ് മുറി തുടങ്ങിയവയും രണ്ടാംനിലയില്‍ ഡയാലിസിസ് കേന്ദ്രത്തിനുപുറമേ കോണ്‍ഫറന്‍സ് ഹാള്‍, നഴ്‌സിങ് മുറി, രോഗികളുടെ കൂടെ വരുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം എന്നിവയാണ് ഒരുക്കുന്നത്. നാലുകോടി രൂപയാണ് കെട്ടിടനിര്‍മാണത്തിന്റെ മതിപ്പുചെലവ് കണക്കാക്കുന്നത്.
വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന് മൂന്നുനിലക്കെട്ടിടത്തില്‍ വിപുലമായ സൗകര്യങ്ങളൊരുങ്ങുന്നു. സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണ് വേങ്ങര മണ്ഡലത്തിലെ നൂറിലധികം വരുന്ന വൃക്കരോഗികളുടെ പ്രതീക്ഷ. ഒരേസമയം പത്തിലധികം രോഗികളെ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമാണ് കെട്ടിടത്തിലെ രണ്ടാംനിലയില്‍ ഒരുക്കുന്നത്. താഴത്തെ നിലയില്‍ നവജാത ശിശുക്കള്‍ക്കുള്ള സൗകര്യത്തിന് പുറമേ പ്രസവമുറി, മെഡിക്കല്‍മുറി എന്നിവയുണ്ട്. ഒന്നാംനിലയില്‍ പോസ്റ്റ് നാറ്റേണ്‍ വാര്‍ഡ്, മൈനര്‍ ഓപ്പറേഷന്‍ വാര്‍ഡ്, ടി.ഇ.ഡി. വാര്‍ഡ്, നഴ്‌സിങ് മുറി തുടങ്ങിയവയും രണ്ടാംനിലയില്‍ ഡയാലിസിസ് കേന്ദ്രത്തിനുപുറമേ കോണ്‍ഫറന്‍സ് ഹാള്‍, നഴ്‌സിങ് മുറി, രോഗികളുടെ കൂടെ വരുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം എന്നിവയാണ് ഒരുക്കുന്നത്. നാലുകോടി രൂപയാണ് കെട്ടിടനിര്‍മാണത്തിന്റെ മതിപ്പുചെലവ് കണക്കാക്കുന്നത്.
09 January 2018
വേങ്ങരയില്‍ ലോറിമറിഞ്ഞ് ഏഴു പേര്‍ക്ക് പരിക്ക്
വേങ്ങരയില്‍ ലോറിമറിഞ്ഞ് ഏഴു പേര്‍ക്ക് പരിക്ക്
എ . ആര്‍. നഗര്‍ കുന്നുംപുറത്തിനും കക്കാടം പുറത്തിനു മിടയില്‍ ബോര്‍ വെല്‍ ലോറി മറിഞ്ഞു. ഏഴു ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക് . ഊക്കത്ത് പള്ളിക്ക് സമീപമാണ് റോഡില്‍ ലോറി മറിഞ്ഞത്. കുന്നുംപുറം ഭാഗത്തു നിന്ന് വരികയായിരുന്ന ലോറിയാണ് ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടത്തില്‍ പെട്ടത്. ഓസ്‌കാര്‍ (40), രാജന്‍ (25), സുനന്ദര്‍ (30), ഉമേഷ് (26), ഓഫ്ബീല്‍ (25), എന്നിവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലും, മഹേഷ് (18), ഗൗതം (25) എന്നിവടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സ്ഥിരം അപകടമേഖലയായ ഇവിടെ നിരവധി വാഹനങ്ങളാണ് അപകടത്തില്‍ പെട്ടിട്ടുള്ളത്.
വിഡിയോ 👇
കെ.എസ്.യു.പതാക നാട്ടലും, കൺവൻഷനും
കെ.എസ്.യു.പതാക നാട്ടലും, കൺവൻഷനും
വേങ്ങര: കെ.എസ്.യു.പരപ്പിൽ പാറ യൂണിറ്റ് പതാക സ്ഥാപനവും കൺവൻഷനും നടന്നു. യൂണിറ്റ് പ്രസിഡണ്ട് അദിനാൻ ഇരുമ്പൻ പതാകയുയർത്തി. വൈസ് പ്രസിഡണ്ട് അംജത് മോയൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് അസീസ് കൈപ്രൻ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് അസ്ലഹ്' വി., മുഹമ്മദ് നജീബ്.പി, മുബഷീർ കെ ,മുഹമ്മദ് നാ ജി.എം, മുഹമ്മദ് ഷബാബ് കെ.ഷഹീൻ.സെയത്.എ.ടി, മുഹമ്മദ് ഫായിസ് .വി .പി, മുഹമ്മദ് അസ്ലം, മുഹമ്മദ് അനസ്.കെ., സോനു വെട്ടൻ, റാഷിദ് എൻ.പി, മുഹമ്മദ് യാസിർ .കൈ പ്രൻ, എന്നിവർ സംബന്ധിച്ചു.
വേങ്ങര: കെ.എസ്.യു.പരപ്പിൽ പാറ യൂണിറ്റ് പതാക സ്ഥാപനവും കൺവൻഷനും നടന്നു. യൂണിറ്റ് പ്രസിഡണ്ട് അദിനാൻ ഇരുമ്പൻ പതാകയുയർത്തി. വൈസ് പ്രസിഡണ്ട് അംജത് മോയൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് അസീസ് കൈപ്രൻ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് അസ്ലഹ്' വി., മുഹമ്മദ് നജീബ്.പി, മുബഷീർ കെ ,മുഹമ്മദ് നാ ജി.എം, മുഹമ്മദ് ഷബാബ് കെ.ഷഹീൻ.സെയത്.എ.ടി, മുഹമ്മദ് ഫായിസ് .വി .പി, മുഹമ്മദ് അസ്ലം, മുഹമ്മദ് അനസ്.കെ., സോനു വെട്ടൻ, റാഷിദ് എൻ.പി, മുഹമ്മദ് യാസിർ .കൈ പ്രൻ, എന്നിവർ സംബന്ധിച്ചു.
കെ കെ പൂക്കോയ തങ്ങൾ സ്മാരക മെഡിക്കൽ ഡയഗ്നോസ്റ്റിക് സെന്ററിലേക്കുള്ള ഫണ്ട് കൈമാറി
കെ കെ പൂക്കോയ തങ്ങൾ സ്മാരക മെഡിക്കൽ ഡയഗ്നോസ്റ്റിക് സെന്ററിലേക്കുള്ള ഫണ്ട് കൈമാറി
വേങ്ങര : ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കെ കെ പൂക്കോയ തങ്ങൾ സ്മാരക മെഡിക്കൽ ഡയഗ്നോസ്റ്റിക് സെന്ററിലേക്കുള്ള ഫണ്ട് ദമ്മാം വേങ്ങര മണ്ഡലം കെ എം സി സി യും ദമ്മാം ഊരകം പഞ്ചായത്ത് കെ എം സി സി യും സംയുക്തമായി സ്വരൂപിച്ച ആദ്യ ഗഡു ഒരു ലക്ഷം രൂപ ദമ്മാം വേങ്ങര മണ്ഡലം കെ എം സി സി പ്രസിഡന്റ് വളപ്പിൽ ഉമർ സാഹിബ് പി.കെ കുഞ്ഞാലികുട്ടി സാഹിബിനു കൈമാറി. ചടങ്ങിൽ കെ.ടി സമദ് സാഹിബ്. എം കെ അബ്ദുൽ മജീദ്. പി കെ അസലു. എൻ ഉബൈദ് മാസ്റ്റർ. അഷ്‌റഫ് എൻ പി ഹനീഫ. സിദ്ധീഖ് എ കെ. ഇബ്രാഹിം കരിമ്പിലി എന്നിവർ സംബന്ധിച്ചു.
വേങ്ങര : ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കെ കെ പൂക്കോയ തങ്ങൾ സ്മാരക മെഡിക്കൽ ഡയഗ്നോസ്റ്റിക് സെന്ററിലേക്കുള്ള ഫണ്ട് ദമ്മാം വേങ്ങര മണ്ഡലം കെ എം സി സി യും ദമ്മാം ഊരകം പഞ്ചായത്ത് കെ എം സി സി യും സംയുക്തമായി സ്വരൂപിച്ച ആദ്യ ഗഡു ഒരു ലക്ഷം രൂപ ദമ്മാം വേങ്ങര മണ്ഡലം കെ എം സി സി പ്രസിഡന്റ് വളപ്പിൽ ഉമർ സാഹിബ് പി.കെ കുഞ്ഞാലികുട്ടി സാഹിബിനു കൈമാറി. ചടങ്ങിൽ കെ.ടി സമദ് സാഹിബ്. എം കെ അബ്ദുൽ മജീദ്. പി കെ അസലു. എൻ ഉബൈദ് മാസ്റ്റർ. അഷ്‌റഫ് എൻ പി ഹനീഫ. സിദ്ധീഖ് എ കെ. ഇബ്രാഹിം കരിമ്പിലി എന്നിവർ സംബന്ധിച്ചു.
08 January 2018
ഫുട്‌ബോള്‍താരം അനസ് എടത്തൊടികയുടെ പിതാവ് മരിച്ചു
ഫുട്‌ബോള്‍താരം അനസ് എടത്തൊടികയുടെ പിതാവ് മരിച്ചു
കൊണ്ടോട്ടി: മലപ്പുറത്തിന്റെ അഭിമാനവും ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായ അനസ് എടത്തൊടികയുടെ പിതാവ് മുണ്ടപ്പലം എടത്തൊടിക മുഹമ്മദ്കുട്ടി(67) നിര്യാതനായി. ന്യൂമോണിയയും ഹൃദ്രോഗവും മൂലം കിടപ്പിലായിരുന്നു. ഇന്ന്പുലര്‍ച്ചെ മരിച്ചു.മുണ്ടപ്പലം ജുമാമസ്ജിദില്‍ ഖബറടക്കി.ദീര്‍ഘകാലം കൊണ്ടോട്ടിയില്‍ ഡ്രൈവറായിരുന്നു.ഭാര്യ.ഖദീജ:മക്കള്‍ അനസ് എടത്തൊടിക,പരേതനായ അശ്‌റഫ്,റജീന,സലീന.മരുമക്കള്‍.ഹംസ(പുല്ലഞ്ചേരി),മുജീബ് റഹ്മാന്‍(വാലഞ്ചേരി),നസീന,സുലൈ
കൊണ്ടോട്ടി: മലപ്പുറത്തിന്റെ അഭിമാനവും ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായ അനസ് എടത്തൊടികയുടെ പിതാവ് മുണ്ടപ്പലം എടത്തൊടിക മുഹമ്മദ്കുട്ടി(67) നിര്യാതനായി. ന്യൂമോണിയയും ഹൃദ്രോഗവും മൂലം കിടപ്പിലായിരുന്നു. ഇന്ന്പുലര്‍ച്ചെ മരിച്ചു.മുണ്ടപ്പലം ജുമാമസ്ജിദില്‍ ഖബറടക്കി.ദീര്‍ഘകാലം കൊണ്ടോട്ടിയില്‍ ഡ്രൈവറായിരുന്നു.ഭാര്യ.ഖദീജ:മക്കള്‍ അനസ് എടത്തൊടിക,പരേതനായ അശ്‌റഫ്,റജീന,സലീന.മരുമക്കള്‍.ഹംസ(പുല്ലഞ്ചേരി),മുജീബ് റഹ്മാന്‍(വാലഞ്ചേരി),നസീന,സുലൈ
07 January 2018
ഇ.എന്‍ മോഹന്‍ദാസ് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി
ഇ.എന്‍ മോഹന്‍ദാസ് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി
മലപ്പുറം: ഇ.എന്‍ മോഹന്‍ദാസിനെ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയില്‍ പത്ത് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ നിലവിലുണ്ടായിരുന്ന് എട്ട് അംഗങ്ങളെ ഒഴിവാക്കി. ആകെയുള്ള 37 അംഗങ്ങളിലെ മറ്റ് കമ്മിറ്റി അംഗങ്ങള്‍
പി.പി വാസുദേവന്‍, സി. ദിവാകരന്‍, വി. ശശികുമാര്‍, വേലായുധന്‍വള്ളിക്കുന്ന്, പി. ജ്യോതിഭാസ്, വി.പി സക്കറിയ, കൂട്ടായി ബഷീര്‍, വി.എം ഷൗക്കത്ത്,ജോര്‍ജ് കെ ആന്റണി, എം.എം നാരായണന്‍, ടി.പി ജോര്‍ജ്, കെ. രാംദാസ്, ഐ.ടി നജീബ്, സി.എച്ച് ആഷിക്, കെ.പി അനില്‍, ടി.എം സിദ്ദീഖ്, അസൈന്‍ കാരാട്ട്, എ. ശിവദാസന്‍, ഇ. ജയന്‍, വി.പി അനില്‍, വി. രമേശന്‍, പി. രാധാകൃഷ്ണന്‍, പി. ഹംസക്കുട്ടി, പി.കെ അബ്ദുള്ള നവാസ്, ഇ. പത്മാക്ഷന്‍, എന്‍. കണ്ണന്‍, കെ. ഭാസ്‌ക്കരന്‍, എന്‍. പ്രമോദ് ദാസ്, കെ.പി ശങ്കരന്‍, പി.കെ ഖലീമുദ്ദീന്‍, ബി. മുഹമ്മദ് റസാഖ്, വി.പി സോമസുന്ദരന്‍, ടി. സത്യന്‍, വി.പി സാനു. രണ്ടുതവണ ജില്ലാ സെക്രട്ടറിയായിരുന്ന പി.പി വാസുദേവന് പകരമാണ് ഇ.എന്‍ മോഹന്‍ദാസിനെ തെരഞ്ഞെടുത്തത്.
അരീക്കുളം കോളനിക്കാര്‍ക്ക് ഇനി സ്വന്തം വീടുകള്‍ ; 20 കുടുംബങ്ങള്‍ക്ക് പുതിയ വീടിന്റെ താക്കോല്‍ കൈമാറി
അരീക്കുളം കോളനിക്കാര്‍ക്ക് ഇനി സ്വന്തം വീടുകള്‍ ;
20 കുടുംബങ്ങള്‍ക്ക് പുതിയ വീടിന്റെ താക്കോല്‍ കൈമാറി
വേങ്ങര: മണ്ഡലത്തിലെ അരീക്കുളം ലക്ഷംവീടുകോളനിയിലെ കുടുംബങ്ങള്‍ സന്തോഷത്തിലാണ്. ഇനിമുതല്‍ ഇവര്‍ക്ക് ചോര്‍ന്നൊലിക്കാത്തപുതിയ വീടുകളില്‍ തലചായ്ക്കാം. വര്‍ഷങ്ങളായി ഇവര്‍ താമസിച്ചിരുന്നത് ഈ കോളനിയിലെ ചോര്‍ന്നൊലിക്കുന്ന ഇരട്ടവീടുകളിലായിരുന്നു. രണ്ട് വ്യത്യസ്ത കുടുംബങ്ങള്‍ക്ക് ഒരുവീട്. സംസ്ഥാനത്ത് ലക്ഷംവീട് കോളനികള്‍ക്ക് തുടക്കംകുറിച്ച് 1975-ല്‍ നിര്‍മിച്ചതായിരുന്നു കോളനിയിലെ ഈ 10 ഇരട്ടവീടുകള്‍. പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കേ നടന്ന ജനസമ്പര്‍ക്ക പരിപാടിയിലായിരുന്നു കോളനിക്കാര്‍ ഈ പ്രശ്‌നം ആദ്യമായി ഉന്നയിച്ചത്. തുടര്‍ന്ന് കോളനി സന്ദര്‍ശിച്ച അദ്ദേഹം കോളനിനിവാസികളുടെ ദുരിതം നേരില്‍ക്കാണുകയും ഇരട്ടവീടുകള്‍ ഒറ്റവീടുകളാക്കാനുള്ള പദ്ധതി തയ്യാറാക്കുകയുമായിരുന്നു. പഴയ ഇരട്ടവീടുകള്‍ പൂര്‍ണമായി പൊളിച്ചുമാറ്റി 20 കുടുംബങ്ങള്‍ക്കായി 20 പുതിയ വീടുകളാണ് ഇവിടെ നിര്‍മിച്ചത്. വരാന്ത, ഒരു കിടപ്പുമുറി, ഭക്ഷണഹാള്‍, ശൗചാലയം, അടുക്കള എന്നിവയാണ് ഒരുവീട്ടിലുളള സൗകര്യം. വീടൊന്നിന് അഞ്ചുലക്ഷം രൂപയാണ് ചെലവ്. ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരുകോടി ചെലവിട്ടാണ് നവീകരണം നടത്തിയത്. വീടുകളുടെ താക്കോല്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉടമകള്‍ക്ക് കൈമാറി. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന്‍, സലീം കുരുമ്പലം, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി, വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡനന്റ് വി.കെ. കുഞ്ഞാലന്‍കുട്ടി, ഇ.കെ. ബുഷ്‌റമജീദ്, കെ. കദീജ ബീവി, പി.കെ. അസ്ലു, എന്‍.ടി. മൈമൂന, ഐക്കാടന്‍ ചാത്തക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
20 കുടുംബങ്ങള്‍ക്ക് പുതിയ വീടിന്റെ താക്കോല്‍ കൈമാറി
വേങ്ങര: മണ്ഡലത്തിലെ അരീക്കുളം ലക്ഷംവീടുകോളനിയിലെ കുടുംബങ്ങള്‍ സന്തോഷത്തിലാണ്. ഇനിമുതല്‍ ഇവര്‍ക്ക് ചോര്‍ന്നൊലിക്കാത്തപുതിയ വീടുകളില്‍ തലചായ്ക്കാം. വര്‍ഷങ്ങളായി ഇവര്‍ താമസിച്ചിരുന്നത് ഈ കോളനിയിലെ ചോര്‍ന്നൊലിക്കുന്ന ഇരട്ടവീടുകളിലായിരുന്നു. രണ്ട് വ്യത്യസ്ത കുടുംബങ്ങള്‍ക്ക് ഒരുവീട്. സംസ്ഥാനത്ത് ലക്ഷംവീട് കോളനികള്‍ക്ക് തുടക്കംകുറിച്ച് 1975-ല്‍ നിര്‍മിച്ചതായിരുന്നു കോളനിയിലെ ഈ 10 ഇരട്ടവീടുകള്‍. പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കേ നടന്ന ജനസമ്പര്‍ക്ക പരിപാടിയിലായിരുന്നു കോളനിക്കാര്‍ ഈ പ്രശ്‌നം ആദ്യമായി ഉന്നയിച്ചത്. തുടര്‍ന്ന് കോളനി സന്ദര്‍ശിച്ച അദ്ദേഹം കോളനിനിവാസികളുടെ ദുരിതം നേരില്‍ക്കാണുകയും ഇരട്ടവീടുകള്‍ ഒറ്റവീടുകളാക്കാനുള്ള പദ്ധതി തയ്യാറാക്കുകയുമായിരുന്നു. പഴയ ഇരട്ടവീടുകള്‍ പൂര്‍ണമായി പൊളിച്ചുമാറ്റി 20 കുടുംബങ്ങള്‍ക്കായി 20 പുതിയ വീടുകളാണ് ഇവിടെ നിര്‍മിച്ചത്. വരാന്ത, ഒരു കിടപ്പുമുറി, ഭക്ഷണഹാള്‍, ശൗചാലയം, അടുക്കള എന്നിവയാണ് ഒരുവീട്ടിലുളള സൗകര്യം. വീടൊന്നിന് അഞ്ചുലക്ഷം രൂപയാണ് ചെലവ്. ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരുകോടി ചെലവിട്ടാണ് നവീകരണം നടത്തിയത്. വീടുകളുടെ താക്കോല്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉടമകള്‍ക്ക് കൈമാറി. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന്‍, സലീം കുരുമ്പലം, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി, വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡനന്റ് വി.കെ. കുഞ്ഞാലന്‍കുട്ടി, ഇ.കെ. ബുഷ്‌റമജീദ്, കെ. കദീജ ബീവി, പി.കെ. അസ്ലു, എന്‍.ടി. മൈമൂന, ഐക്കാടന്‍ ചാത്തക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
ഗ്രാമപ്പഞ്ചായത്ത് റോഡുകള്‍ നവീകരിക്കും; ജലനിധിക്കുവേണ്ടി പൊളിച്ചത് പിന്നീട് നന്നാക്കും
ഗ്രാമപ്പഞ്ചായത്ത് റോഡുകള്‍ നവീകരിക്കും;
ജലനിധിക്കുവേണ്ടി പൊളിച്ചത് പിന്നീട് നന്നാക്കും
വേങ്ങര: ഗ്രാമപ്പഞ്ചായത്തിലെ 73 റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ നടപടികളായി. ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് കരാറുറപ്പിക്കല്‍ ആരംഭിച്ചു. 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണിത്. ജനുവരി പതിനഞ്ചിനുള്ളില്‍ റോഡുകളുടെ പണി ആരംഭിക്കും. ഗ്രാമപ്പഞ്ചായത്ത് 2,62,93,000 രൂപയാണ് പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി മാറ്റിവെച്ചത്. ജലനിധി പദ്ധതികള്‍ക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കാന്‍ 10 കോടിയാണ് മതിപ്പുതുക. ഇത് സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഇത് ലഭിക്കുന്ന മുറയ്ക്കുമാത്രമേ പഞ്ചായത്തിലെ ഗതാഗതപ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജലനിധിക്കുവേണ്ടി പൊളിച്ചത് പിന്നീട് നന്നാക്കും
വേങ്ങര: ഗ്രാമപ്പഞ്ചായത്തിലെ 73 റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ നടപടികളായി. ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് കരാറുറപ്പിക്കല്‍ ആരംഭിച്ചു. 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണിത്. ജനുവരി പതിനഞ്ചിനുള്ളില്‍ റോഡുകളുടെ പണി ആരംഭിക്കും. ഗ്രാമപ്പഞ്ചായത്ത് 2,62,93,000 രൂപയാണ് പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി മാറ്റിവെച്ചത്. ജലനിധി പദ്ധതികള്‍ക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കാന്‍ 10 കോടിയാണ് മതിപ്പുതുക. ഇത് സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഇത് ലഭിക്കുന്ന മുറയ്ക്കുമാത്രമേ പഞ്ചായത്തിലെ ഗതാഗതപ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
06 January 2018
വേങ്ങരയിലെ ഓടകൾ ചീഞ്ഞ് നാറുന്നു
വേങ്ങരയിലെ ഓടകൾ ചീഞ്ഞ് നാറുന്നു
വേങ്ങര: വേങ്ങരയിലെ ഓട (ചാബ്ര) കൊതുക് വളർത്തൽ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് അസഹ്യമായ ദുർഗന്ധവും ഓടയിൽ നിന്നും വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.ഓടകൾ വൃത്തിയാക്കാത്തതിനാൽ ഇപ്പോഴും കെട്ടിനിൽക്കുന്ന വെള്ളമാണ് ഈ ഈ പ്രശ്ങ്ങൾക്കെല്ലാം കാരണം. ഓരോ ദിവസവും നൂറുകണക്കിന് ആളുകൾ വന്ന് പോവുന്ന വേങ്ങര ബസ് സ്റ്റാന്റ് പരിസര്ത്തുള്ള ഓടയാണ് ദിവസങ്ങളായി ദുർഗന്ധവും കൊതുകു ശല്യവും കൊണ്ട് ജനങ്ങളെ പൊറുതി മുട്ടിച്ച് കൊണ്ടിരിക്കുന്നത് .ഓടയിൽ നിന്നുള്ള ദുർഗന്ധം സഹിക്കവയ്യാതെ വന്നപ്പോൾ ചിലർ ചേർന്ന് ഓടയിൽ പുൽതൈലം ഒഴിച്ച് നോക്കിയപ്പോൾ തേനീച്ച കൂട് ഇളക്കിയത് പോലെ കൊതുകുകളുടെ പെരുമഴക്കാലമായിരുന്നു . ഉടൻ തന്നെ ഓട മൂടുകയായിരുന്നു .അധികൃതരെ വിവരം അറിയിച്ചു.എത്രയും വേഗത്തിൽ ഇതിനൊരു പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവിശ്യം .
വേങ്ങര: വേങ്ങരയിലെ ഓട (ചാബ്ര) കൊതുക് വളർത്തൽ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് അസഹ്യമായ ദുർഗന്ധവും ഓടയിൽ നിന്നും വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.ഓടകൾ വൃത്തിയാക്കാത്തതിനാൽ ഇപ്പോഴും കെട്ടിനിൽക്കുന്ന വെള്ളമാണ് ഈ ഈ പ്രശ്ങ്ങൾക്കെല്ലാം കാരണം. ഓരോ ദിവസവും നൂറുകണക്കിന് ആളുകൾ വന്ന് പോവുന്ന വേങ്ങര ബസ് സ്റ്റാന്റ് പരിസര്ത്തുള്ള ഓടയാണ് ദിവസങ്ങളായി ദുർഗന്ധവും കൊതുകു ശല്യവും കൊണ്ട് ജനങ്ങളെ പൊറുതി മുട്ടിച്ച് കൊണ്ടിരിക്കുന്നത് .ഓടയിൽ നിന്നുള്ള ദുർഗന്ധം സഹിക്കവയ്യാതെ വന്നപ്പോൾ ചിലർ ചേർന്ന് ഓടയിൽ പുൽതൈലം ഒഴിച്ച് നോക്കിയപ്പോൾ തേനീച്ച കൂട് ഇളക്കിയത് പോലെ കൊതുകുകളുടെ പെരുമഴക്കാലമായിരുന്നു . ഉടൻ തന്നെ ഓട മൂടുകയായിരുന്നു .അധികൃതരെ വിവരം അറിയിച്ചു.എത്രയും വേഗത്തിൽ ഇതിനൊരു പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവിശ്യം .
ഹരിത സരണി സപ്ലിമെന്റ് പ്രകാശനം ചെയ്‌തു
വേങ്ങര മണ്ഡലം എം എൽ എ. KNA. ഖാദർ സാഹിബ് 7 കോടി രൂപ ചെലവിൽ മണ്ഡലത്തിൽ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി പുറത്തിറക്കിയ ഹരിത സരണി സപ്ലിമെന്റ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. വേങ്ങര മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ്. MM. കുട്ടി മൗലവിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്യുന്നു KNA ഖാദർ സാഹിബ്MLA
മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ PK. അസുലൂ. NT കുഞ്ഞുട്ടി. കടമ്പോട് മൂസഹാജി. NT. ഷെരീഫ്. അടാടീൽ കുഞ്ഞാപ്പു. തുടങ്ങിയ വർ സംബന്ധിച്ചു
മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ PK. അസുലൂ. NT കുഞ്ഞുട്ടി. കടമ്പോട് മൂസഹാജി. NT. ഷെരീഫ്. അടാടീൽ കുഞ്ഞാപ്പു. തുടങ്ങിയ വർ സംബന്ധിച്ചു
04 January 2018
ബദ്‌രിയ്യ ഫെസ്റ്റ് 2k18 സമാപിച്ചു
ബദ്‌രിയ്യ ഫെസ്റ്റ് 2k18 സമാപിച്ചു.
വേങ്ങര : കുറ്റാളൂർ ബദ്‌രിയ്യ ശരീഅത്ത് കോളേജ് സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച ബദ്‌രിയ്യ ആർട്സ് ഫെസ്റ്റ് 2k18 സമാപിച്ചു. അഡ്വ : കെ. എൻ. എ ഖാദർ M.L.A ഉദ്ഘടനം നിർവഹിച്ചു. അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ ട്രോഫികൾ വിതരണം ചെയ്തു. അലി റവാസ് ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി.
എം. എം കുട്ടി മൗലവി, കെ.പി വല്യാപ്പു ഹാജി, കെ.പി ചെറീത് ഹാജി, പി.പി ഹസ്സൻ,ഹുസൈൻ ബാഖവി, ഓ.കെ അബ്ദുറഹ്മാൻ നിസാമി, മൂസ ഫൈസി, റഫീഖ് വാഫി, സലീം ഹുദവി, ശാക്കിർ ഹുദവി, ഹുസൈൻ വാഫി, സാലിം വാഫി, ആരിഫ് ഹുദവി, റസാഖ് ഫൈസി എന്നിവർ സംസാരിച്ചു.
വേങ്ങര : കുറ്റാളൂർ ബദ്‌രിയ്യ ശരീഅത്ത് കോളേജ് സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച ബദ്‌രിയ്യ ആർട്സ് ഫെസ്റ്റ് 2k18 സമാപിച്ചു. അഡ്വ : കെ. എൻ. എ ഖാദർ M.L.A ഉദ്ഘടനം നിർവഹിച്ചു. അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ ട്രോഫികൾ വിതരണം ചെയ്തു. അലി റവാസ് ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി.
എം. എം കുട്ടി മൗലവി, കെ.പി വല്യാപ്പു ഹാജി, കെ.പി ചെറീത് ഹാജി, പി.പി ഹസ്സൻ,ഹുസൈൻ ബാഖവി, ഓ.കെ അബ്ദുറഹ്മാൻ നിസാമി, മൂസ ഫൈസി, റഫീഖ് വാഫി, സലീം ഹുദവി, ശാക്കിർ ഹുദവി, ഹുസൈൻ വാഫി, സാലിം വാഫി, ആരിഫ് ഹുദവി, റസാഖ് ഫൈസി എന്നിവർ സംസാരിച്ചു.
03 January 2018
കൽപറ്റ ജൈനക്ഷേത്രത്തിലെ വിഗ്രഹ കവർച്ച; 15 വർഷത്തിനുശേഷം പ്രതികൾ കൊണ്ടോട്ടിയിൽ പിടിയിൽ...
മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മൂന്നു ക്ഷേത്രങ്ങളില്‍ നിന്നു 15 വര്‍ഷങ്ങള്‍ക്കു മുമ്പ്് വിദേശത്തേക്ക് കടത്താനായി മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹം അടക്കം നാലുപേര്‍ കൊണ്ടോട്ടിയില്‍ പിടിയിലായി. ഇവരില്‍ നിന്നു ഒന്നര നൂറ്റാണ്ട് പഴക്കമുള്ള രണ്ടു ജൈനമത വിഗ്രങ്ങള്‍ മുറിച്ചെടുത്ത നിലയില്‍ കണ്ടെത്തി. വയനാടിനു പുറമെ കോഴിക്കോട് പെരുവയല്‍ കോട്ടയാട്ട് ഭഗവതി ക്ഷേത്രം, മലപ്പുറം പുളിയക്കോട് മുണ്ടക്കല്‍ കരിങ്കാളി ക്ഷേത്രം തുടങ്ങിയവിടങ്ങളിലും പ്രതികള്‍ ഇക്കാലയളിവില്‍ മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി. ഇതുസംബന്ധിച്ചു കൊണ്ടോട്ടി മുതുവല്ലൂര്‍ ആക്കത്തൊടി മുഹമ്മദലി(43), കുഴിമണ്ണ പുളിയക്കോട് ആക്കപ്പറന്പ് മാരത്തില്‍ മുഹമ്മദ്(45), പുളിയക്കോട് പട്ടക്കണ്ടത്തില്‍ ബാബു(45), കൊണ്ടോട്ടി നീറാട് എളക്കുത്ത് ജൈസല്‍(35) എന്നിവരെ മലപ്പുറം ജില്ലാ പോലീസ് മേദാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശത്തില്‍ കൊണ്ടോട്ടി പോലീസ് അറസ്റ്റു ചെയ്തു. കേസിലെ മറ്റൊരു പ്രതി നീറാട് തേനുട്ടിക്കല്ലിങ്ങല്‍ അബൂബക്കര്‍(43) കൊലക്കുറ്റത്തിനു ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
2002 ഡിസംബര്‍ 13 നു വയനാട് പുളിയാര്‍മല എം.പി വീരേന്ദ്രകുമാര്‍ ട്രസ്റ്റിയായ അനന്തനാഥസ്വാമി ക്ഷേത്രത്തിലാണ് പ്രതികള്‍ കവര്‍ച്ച നടത്തി വിഗ്രങ്ങള്‍ മോഷ്ടിച്ചത്. കേരളത്തിലെ 1500 വര്‍ഷത്തോളം പഴക്കമുള്ള ജൈനക്ഷേത്രത്തില്‍ 1933ല്‍ പുന:പ്രതിഷ്ട നടത്തിയ പത്മാവതി ദേവിയുടെയും ജ്വാലാമിലിനി ദേവിയുടേയും പീഠവും പ്രഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്ന രണ്ടു പഞ്ചലോഹ വിഗ്രഹങ്ങള്‍, രണ്ടു തീര്‍ഥങ്കര•ാരുടെ പിച്ചള വിഗ്രങ്ങള്‍, പഞ്ചപരമേഷ്ടി വിഗ്രഹം, നവദേവ•ാരുടെ വിഗ്രഹം, മൂന്ന് വെളളി പൂജ പാത്രങ്ങള്‍, വിഗ്രത്തിലിണിയിച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് ഇവിടെ നിന്നു മോഷ്ടിച്ചത്. ഇതില്‍ രണ്ടു വിഗ്രഹങ്ങള്‍ വിലമതിക്കാത്താനാകാത്തതാണ്. ശ്രീകോവിലന്റെ പൂട്ടു പൊളിച്ച് പിക്കാസ് കൊണ്ടു കൊത്തിയിളക്കിയാണ് സംഘം കവര്‍ച്ച നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു കല്‍പ്പറ്റ പോലീസ് കേസെടുത്തു അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇതിനിടെ ഇവര്‍ക്ക് വിഗ്രഹങ്ങള്‍ വിദേശത്തേക്കു കടത്താന്‍ കഴിഞ്ഞിരുന്നില്ല. 15 വര്‍ഷത്തിനിടെ സംഘം പലതവണ വില്‍പ്പനക്കായി വിദേശികളെ അടക്കം നാട്ടിലെത്തിച്ചെങ്കിലും ഇടപാട് നടന്നില്ല. ഇതോടെ വിഗ്രഹം മുറിച്ചു വില്‍ക്കാനും വിഗ്രഹത്തില്‍ നിന്നു സ്വര്‍ണം ഉരുക്കി വേര്‍തിരിച്ചെടുക്കാന്‍ ശ്രമം നടത്തി. ഇതും വിജയിക്കാതെ വന്നതോടെ പുതിയ സംഘത്തിനു വില്‍പ്പന നടത്താന്‍ ശ്രമം നടത്തുന്നതിനിടെയാണ് പോലീസിനു രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്നു പോലീസ് ഇടനിലക്കാരയി എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതി മാരത്തില്‍ മുഹമ്മദിന്റെ പറന്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു രണ്ടു വിഗ്രഹങ്ങള്‍. ഇവയും മുറിച്ചെടുത്ത നിലയിലായിരുന്നു. എട്ടു വിഗ്രഹങ്ങള്‍ ഇവര്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പേലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും.ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍, കൊണ്ടോട്ടി സിഐ എം.മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങങ്ങളായ ശശികുണ്ടറക്കാട്, സത്യനാഥന്‍, അബദുള്‍ അസീസ് സന്‍ജീവന്‍, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, എസ്‌ഐ രഞ്ജിത്ത്, മജീദ്, വി.ജയപ്രസാദ്, സന്തോഷ്, സുലൈമാന്‍, അശോകന്‍, സിപിഒ സിയാഹുല്‍ ഹക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
2002 ഡിസംബര്‍ 13 നു വയനാട് പുളിയാര്‍മല എം.പി വീരേന്ദ്രകുമാര്‍ ട്രസ്റ്റിയായ അനന്തനാഥസ്വാമി ക്ഷേത്രത്തിലാണ് പ്രതികള്‍ കവര്‍ച്ച നടത്തി വിഗ്രങ്ങള്‍ മോഷ്ടിച്ചത്. കേരളത്തിലെ 1500 വര്‍ഷത്തോളം പഴക്കമുള്ള ജൈനക്ഷേത്രത്തില്‍ 1933ല്‍ പുന:പ്രതിഷ്ട നടത്തിയ പത്മാവതി ദേവിയുടെയും ജ്വാലാമിലിനി ദേവിയുടേയും പീഠവും പ്രഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്ന രണ്ടു പഞ്ചലോഹ വിഗ്രഹങ്ങള്‍, രണ്ടു തീര്‍ഥങ്കര•ാരുടെ പിച്ചള വിഗ്രങ്ങള്‍, പഞ്ചപരമേഷ്ടി വിഗ്രഹം, നവദേവ•ാരുടെ വിഗ്രഹം, മൂന്ന് വെളളി പൂജ പാത്രങ്ങള്‍, വിഗ്രത്തിലിണിയിച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് ഇവിടെ നിന്നു മോഷ്ടിച്ചത്. ഇതില്‍ രണ്ടു വിഗ്രഹങ്ങള്‍ വിലമതിക്കാത്താനാകാത്തതാണ്. ശ്രീകോവിലന്റെ പൂട്ടു പൊളിച്ച് പിക്കാസ് കൊണ്ടു കൊത്തിയിളക്കിയാണ് സംഘം കവര്‍ച്ച നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു കല്‍പ്പറ്റ പോലീസ് കേസെടുത്തു അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇതിനിടെ ഇവര്‍ക്ക് വിഗ്രഹങ്ങള്‍ വിദേശത്തേക്കു കടത്താന്‍ കഴിഞ്ഞിരുന്നില്ല. 15 വര്‍ഷത്തിനിടെ സംഘം പലതവണ വില്‍പ്പനക്കായി വിദേശികളെ അടക്കം നാട്ടിലെത്തിച്ചെങ്കിലും ഇടപാട് നടന്നില്ല. ഇതോടെ വിഗ്രഹം മുറിച്ചു വില്‍ക്കാനും വിഗ്രഹത്തില്‍ നിന്നു സ്വര്‍ണം ഉരുക്കി വേര്‍തിരിച്ചെടുക്കാന്‍ ശ്രമം നടത്തി. ഇതും വിജയിക്കാതെ വന്നതോടെ പുതിയ സംഘത്തിനു വില്‍പ്പന നടത്താന്‍ ശ്രമം നടത്തുന്നതിനിടെയാണ് പോലീസിനു രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്നു പോലീസ് ഇടനിലക്കാരയി എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതി മാരത്തില്‍ മുഹമ്മദിന്റെ പറന്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു രണ്ടു വിഗ്രഹങ്ങള്‍. ഇവയും മുറിച്ചെടുത്ത നിലയിലായിരുന്നു. എട്ടു വിഗ്രഹങ്ങള്‍ ഇവര്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പേലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും.ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍, കൊണ്ടോട്ടി സിഐ എം.മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങങ്ങളായ ശശികുണ്ടറക്കാട്, സത്യനാഥന്‍, അബദുള്‍ അസീസ് സന്‍ജീവന്‍, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, എസ്‌ഐ രഞ്ജിത്ത്, മജീദ്, വി.ജയപ്രസാദ്, സന്തോഷ്, സുലൈമാന്‍, അശോകന്‍, സിപിഒ സിയാഹുല്‍ ഹക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Subscribe to:
Posts (Atom)
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...
Just touch and read Vengara news������
-
വേങ്ങരയിൽ ഗതാഗത നിയന്ത്രണം വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്തിലെ വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ദാസ് പ...
-
മലപ്പുറം: ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന്റെ പുതിയ സിനമയായ കമ്മാര സംഭവത്തിന്റെ ഷൂട്ടിംഗ് വേങ്ങരയില്‍ പുന:രാരംഭിച്ചു. ദിലീപ് അറസ്റ്റിലായ...
-
പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ് വേങ്ങര ലൈവ്...
-
വേങ്ങര കണ്ണമംഗലത്ത് യുവാവ് റൂമില്‍ മരിച്ച നിലയിൽ വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ ടയര്‍ കടയിലെ തൊഴിലാളിയായ യുവാവിനെ താമസിക്കുന്ന ...
-
17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ : 17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ. ഏറ്റവും പുതിയ ജോക...
-
മലപ്പുറം: പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തിനു മുന്‍പ് മലപ്പുറത്തെ ...
-
ചിരട്ട കൊണ്ട് മൊബൈൽ സ്റ്റാൻഡ് നിർമിച്ച് വേങ്ങര പാക്കടപുറായ സ്വദേശി അൽത്താഫ് റഹിമാൻ വേങ്ങര: ലോക്ക് ഡൗൺ കാലത്ത് വിദ്യാത്ഥികളുടെ പല തരത്തിലുള്...
-
വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ വേങ്ങര: 38,15500 രൂപയുടെ കുഴൽപ്പണവുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് വേങ്ങര എസ്.ഐ സംഗീത് ...
-
മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ് മലപ്പുറം: അനാഥ യുവതിക്ക് വീടൊരുക്കി നല്‍കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹ...