08 January 2018
ഫുട്‌ബോള്‍താരം അനസ് എടത്തൊടികയുടെ പിതാവ് മരിച്ചു
ഫുട്‌ബോള്‍താരം അനസ് എടത്തൊടികയുടെ പിതാവ് മരിച്ചു
കൊണ്ടോട്ടി: മലപ്പുറത്തിന്റെ അഭിമാനവും ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായ അനസ് എടത്തൊടികയുടെ പിതാവ് മുണ്ടപ്പലം എടത്തൊടിക മുഹമ്മദ്കുട്ടി(67) നിര്യാതനായി. ന്യൂമോണിയയും ഹൃദ്രോഗവും മൂലം കിടപ്പിലായിരുന്നു. ഇന്ന്പുലര്‍ച്ചെ മരിച്ചു.മുണ്ടപ്പലം ജുമാമസ്ജിദില്‍ ഖബറടക്കി.ദീര്‍ഘകാലം കൊണ്ടോട്ടിയില്‍ ഡ്രൈവറായിരുന്നു.ഭാര്യ.ഖദീജ:മക്കള്‍ അനസ് എടത്തൊടിക,പരേതനായ അശ്‌റഫ്,റജീന,സലീന.മരുമക്കള്‍.ഹംസ(പുല്ലഞ്ചേരി),മുജീബ് റഹ്മാന്‍(വാലഞ്ചേരി),നസീന,സുലൈ
കൊണ്ടോട്ടി: മലപ്പുറത്തിന്റെ അഭിമാനവും ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായ അനസ് എടത്തൊടികയുടെ പിതാവ് മുണ്ടപ്പലം എടത്തൊടിക മുഹമ്മദ്കുട്ടി(67) നിര്യാതനായി. ന്യൂമോണിയയും ഹൃദ്രോഗവും മൂലം കിടപ്പിലായിരുന്നു. ഇന്ന്പുലര്‍ച്ചെ മരിച്ചു.മുണ്ടപ്പലം ജുമാമസ്ജിദില്‍ ഖബറടക്കി.ദീര്‍ഘകാലം കൊണ്ടോട്ടിയില്‍ ഡ്രൈവറായിരുന്നു.ഭാര്യ.ഖദീജ:മക്കള്‍ അനസ് എടത്തൊടിക,പരേതനായ അശ്‌റഫ്,റജീന,സലീന.മരുമക്കള്‍.ഹംസ(പുല്ലഞ്ചേരി),മുജീബ് റഹ്മാന്‍(വാലഞ്ചേരി),നസീന,സുലൈ
07 January 2018
ഇ.എന്‍ മോഹന്‍ദാസ് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി
ഇ.എന്‍ മോഹന്‍ദാസ് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി
മലപ്പുറം: ഇ.എന്‍ മോഹന്‍ദാസിനെ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയില്‍ പത്ത് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ നിലവിലുണ്ടായിരുന്ന് എട്ട് അംഗങ്ങളെ ഒഴിവാക്കി. ആകെയുള്ള 37 അംഗങ്ങളിലെ മറ്റ് കമ്മിറ്റി അംഗങ്ങള്‍
പി.പി വാസുദേവന്‍, സി. ദിവാകരന്‍, വി. ശശികുമാര്‍, വേലായുധന്‍വള്ളിക്കുന്ന്, പി. ജ്യോതിഭാസ്, വി.പി സക്കറിയ, കൂട്ടായി ബഷീര്‍, വി.എം ഷൗക്കത്ത്,ജോര്‍ജ് കെ ആന്റണി, എം.എം നാരായണന്‍, ടി.പി ജോര്‍ജ്, കെ. രാംദാസ്, ഐ.ടി നജീബ്, സി.എച്ച് ആഷിക്, കെ.പി അനില്‍, ടി.എം സിദ്ദീഖ്, അസൈന്‍ കാരാട്ട്, എ. ശിവദാസന്‍, ഇ. ജയന്‍, വി.പി അനില്‍, വി. രമേശന്‍, പി. രാധാകൃഷ്ണന്‍, പി. ഹംസക്കുട്ടി, പി.കെ അബ്ദുള്ള നവാസ്, ഇ. പത്മാക്ഷന്‍, എന്‍. കണ്ണന്‍, കെ. ഭാസ്‌ക്കരന്‍, എന്‍. പ്രമോദ് ദാസ്, കെ.പി ശങ്കരന്‍, പി.കെ ഖലീമുദ്ദീന്‍, ബി. മുഹമ്മദ് റസാഖ്, വി.പി സോമസുന്ദരന്‍, ടി. സത്യന്‍, വി.പി സാനു. രണ്ടുതവണ ജില്ലാ സെക്രട്ടറിയായിരുന്ന പി.പി വാസുദേവന് പകരമാണ് ഇ.എന്‍ മോഹന്‍ദാസിനെ തെരഞ്ഞെടുത്തത്.
അരീക്കുളം കോളനിക്കാര്‍ക്ക് ഇനി സ്വന്തം വീടുകള്‍ ; 20 കുടുംബങ്ങള്‍ക്ക് പുതിയ വീടിന്റെ താക്കോല്‍ കൈമാറി
അരീക്കുളം കോളനിക്കാര്‍ക്ക് ഇനി സ്വന്തം വീടുകള്‍ ;
20 കുടുംബങ്ങള്‍ക്ക് പുതിയ വീടിന്റെ താക്കോല്‍ കൈമാറി
വേങ്ങര: മണ്ഡലത്തിലെ അരീക്കുളം ലക്ഷംവീടുകോളനിയിലെ കുടുംബങ്ങള്‍ സന്തോഷത്തിലാണ്. ഇനിമുതല്‍ ഇവര്‍ക്ക് ചോര്‍ന്നൊലിക്കാത്തപുതിയ വീടുകളില്‍ തലചായ്ക്കാം. വര്‍ഷങ്ങളായി ഇവര്‍ താമസിച്ചിരുന്നത് ഈ കോളനിയിലെ ചോര്‍ന്നൊലിക്കുന്ന ഇരട്ടവീടുകളിലായിരുന്നു. രണ്ട് വ്യത്യസ്ത കുടുംബങ്ങള്‍ക്ക് ഒരുവീട്. സംസ്ഥാനത്ത് ലക്ഷംവീട് കോളനികള്‍ക്ക് തുടക്കംകുറിച്ച് 1975-ല്‍ നിര്‍മിച്ചതായിരുന്നു കോളനിയിലെ ഈ 10 ഇരട്ടവീടുകള്‍. പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കേ നടന്ന ജനസമ്പര്‍ക്ക പരിപാടിയിലായിരുന്നു കോളനിക്കാര്‍ ഈ പ്രശ്‌നം ആദ്യമായി ഉന്നയിച്ചത്. തുടര്‍ന്ന് കോളനി സന്ദര്‍ശിച്ച അദ്ദേഹം കോളനിനിവാസികളുടെ ദുരിതം നേരില്‍ക്കാണുകയും ഇരട്ടവീടുകള്‍ ഒറ്റവീടുകളാക്കാനുള്ള പദ്ധതി തയ്യാറാക്കുകയുമായിരുന്നു. പഴയ ഇരട്ടവീടുകള്‍ പൂര്‍ണമായി പൊളിച്ചുമാറ്റി 20 കുടുംബങ്ങള്‍ക്കായി 20 പുതിയ വീടുകളാണ് ഇവിടെ നിര്‍മിച്ചത്. വരാന്ത, ഒരു കിടപ്പുമുറി, ഭക്ഷണഹാള്‍, ശൗചാലയം, അടുക്കള എന്നിവയാണ് ഒരുവീട്ടിലുളള സൗകര്യം. വീടൊന്നിന് അഞ്ചുലക്ഷം രൂപയാണ് ചെലവ്. ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരുകോടി ചെലവിട്ടാണ് നവീകരണം നടത്തിയത്. വീടുകളുടെ താക്കോല്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉടമകള്‍ക്ക് കൈമാറി. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന്‍, സലീം കുരുമ്പലം, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി, വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡനന്റ് വി.കെ. കുഞ്ഞാലന്‍കുട്ടി, ഇ.കെ. ബുഷ്‌റമജീദ്, കെ. കദീജ ബീവി, പി.കെ. അസ്ലു, എന്‍.ടി. മൈമൂന, ഐക്കാടന്‍ ചാത്തക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
20 കുടുംബങ്ങള്‍ക്ക് പുതിയ വീടിന്റെ താക്കോല്‍ കൈമാറി
വേങ്ങര: മണ്ഡലത്തിലെ അരീക്കുളം ലക്ഷംവീടുകോളനിയിലെ കുടുംബങ്ങള്‍ സന്തോഷത്തിലാണ്. ഇനിമുതല്‍ ഇവര്‍ക്ക് ചോര്‍ന്നൊലിക്കാത്തപുതിയ വീടുകളില്‍ തലചായ്ക്കാം. വര്‍ഷങ്ങളായി ഇവര്‍ താമസിച്ചിരുന്നത് ഈ കോളനിയിലെ ചോര്‍ന്നൊലിക്കുന്ന ഇരട്ടവീടുകളിലായിരുന്നു. രണ്ട് വ്യത്യസ്ത കുടുംബങ്ങള്‍ക്ക് ഒരുവീട്. സംസ്ഥാനത്ത് ലക്ഷംവീട് കോളനികള്‍ക്ക് തുടക്കംകുറിച്ച് 1975-ല്‍ നിര്‍മിച്ചതായിരുന്നു കോളനിയിലെ ഈ 10 ഇരട്ടവീടുകള്‍. പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കേ നടന്ന ജനസമ്പര്‍ക്ക പരിപാടിയിലായിരുന്നു കോളനിക്കാര്‍ ഈ പ്രശ്‌നം ആദ്യമായി ഉന്നയിച്ചത്. തുടര്‍ന്ന് കോളനി സന്ദര്‍ശിച്ച അദ്ദേഹം കോളനിനിവാസികളുടെ ദുരിതം നേരില്‍ക്കാണുകയും ഇരട്ടവീടുകള്‍ ഒറ്റവീടുകളാക്കാനുള്ള പദ്ധതി തയ്യാറാക്കുകയുമായിരുന്നു. പഴയ ഇരട്ടവീടുകള്‍ പൂര്‍ണമായി പൊളിച്ചുമാറ്റി 20 കുടുംബങ്ങള്‍ക്കായി 20 പുതിയ വീടുകളാണ് ഇവിടെ നിര്‍മിച്ചത്. വരാന്ത, ഒരു കിടപ്പുമുറി, ഭക്ഷണഹാള്‍, ശൗചാലയം, അടുക്കള എന്നിവയാണ് ഒരുവീട്ടിലുളള സൗകര്യം. വീടൊന്നിന് അഞ്ചുലക്ഷം രൂപയാണ് ചെലവ്. ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരുകോടി ചെലവിട്ടാണ് നവീകരണം നടത്തിയത്. വീടുകളുടെ താക്കോല്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉടമകള്‍ക്ക് കൈമാറി. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന്‍, സലീം കുരുമ്പലം, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി, വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡനന്റ് വി.കെ. കുഞ്ഞാലന്‍കുട്ടി, ഇ.കെ. ബുഷ്‌റമജീദ്, കെ. കദീജ ബീവി, പി.കെ. അസ്ലു, എന്‍.ടി. മൈമൂന, ഐക്കാടന്‍ ചാത്തക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
ഗ്രാമപ്പഞ്ചായത്ത് റോഡുകള്‍ നവീകരിക്കും; ജലനിധിക്കുവേണ്ടി പൊളിച്ചത് പിന്നീട് നന്നാക്കും
ഗ്രാമപ്പഞ്ചായത്ത് റോഡുകള്‍ നവീകരിക്കും;
ജലനിധിക്കുവേണ്ടി പൊളിച്ചത് പിന്നീട് നന്നാക്കും
വേങ്ങര: ഗ്രാമപ്പഞ്ചായത്തിലെ 73 റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ നടപടികളായി. ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് കരാറുറപ്പിക്കല്‍ ആരംഭിച്ചു. 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണിത്. ജനുവരി പതിനഞ്ചിനുള്ളില്‍ റോഡുകളുടെ പണി ആരംഭിക്കും. ഗ്രാമപ്പഞ്ചായത്ത് 2,62,93,000 രൂപയാണ് പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി മാറ്റിവെച്ചത്. ജലനിധി പദ്ധതികള്‍ക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കാന്‍ 10 കോടിയാണ് മതിപ്പുതുക. ഇത് സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഇത് ലഭിക്കുന്ന മുറയ്ക്കുമാത്രമേ പഞ്ചായത്തിലെ ഗതാഗതപ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജലനിധിക്കുവേണ്ടി പൊളിച്ചത് പിന്നീട് നന്നാക്കും
വേങ്ങര: ഗ്രാമപ്പഞ്ചായത്തിലെ 73 റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ നടപടികളായി. ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് കരാറുറപ്പിക്കല്‍ ആരംഭിച്ചു. 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണിത്. ജനുവരി പതിനഞ്ചിനുള്ളില്‍ റോഡുകളുടെ പണി ആരംഭിക്കും. ഗ്രാമപ്പഞ്ചായത്ത് 2,62,93,000 രൂപയാണ് പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി മാറ്റിവെച്ചത്. ജലനിധി പദ്ധതികള്‍ക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കാന്‍ 10 കോടിയാണ് മതിപ്പുതുക. ഇത് സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഇത് ലഭിക്കുന്ന മുറയ്ക്കുമാത്രമേ പഞ്ചായത്തിലെ ഗതാഗതപ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
06 January 2018
വേങ്ങരയിലെ ഓടകൾ ചീഞ്ഞ് നാറുന്നു
വേങ്ങരയിലെ ഓടകൾ ചീഞ്ഞ് നാറുന്നു
വേങ്ങര: വേങ്ങരയിലെ ഓട (ചാബ്ര) കൊതുക് വളർത്തൽ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് അസഹ്യമായ ദുർഗന്ധവും ഓടയിൽ നിന്നും വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.ഓടകൾ വൃത്തിയാക്കാത്തതിനാൽ ഇപ്പോഴും കെട്ടിനിൽക്കുന്ന വെള്ളമാണ് ഈ ഈ പ്രശ്ങ്ങൾക്കെല്ലാം കാരണം. ഓരോ ദിവസവും നൂറുകണക്കിന് ആളുകൾ വന്ന് പോവുന്ന വേങ്ങര ബസ് സ്റ്റാന്റ് പരിസര്ത്തുള്ള ഓടയാണ് ദിവസങ്ങളായി ദുർഗന്ധവും കൊതുകു ശല്യവും കൊണ്ട് ജനങ്ങളെ പൊറുതി മുട്ടിച്ച് കൊണ്ടിരിക്കുന്നത് .ഓടയിൽ നിന്നുള്ള ദുർഗന്ധം സഹിക്കവയ്യാതെ വന്നപ്പോൾ ചിലർ ചേർന്ന് ഓടയിൽ പുൽതൈലം ഒഴിച്ച് നോക്കിയപ്പോൾ തേനീച്ച കൂട് ഇളക്കിയത് പോലെ കൊതുകുകളുടെ പെരുമഴക്കാലമായിരുന്നു . ഉടൻ തന്നെ ഓട മൂടുകയായിരുന്നു .അധികൃതരെ വിവരം അറിയിച്ചു.എത്രയും വേഗത്തിൽ ഇതിനൊരു പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവിശ്യം .
വേങ്ങര: വേങ്ങരയിലെ ഓട (ചാബ്ര) കൊതുക് വളർത്തൽ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് അസഹ്യമായ ദുർഗന്ധവും ഓടയിൽ നിന്നും വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.ഓടകൾ വൃത്തിയാക്കാത്തതിനാൽ ഇപ്പോഴും കെട്ടിനിൽക്കുന്ന വെള്ളമാണ് ഈ ഈ പ്രശ്ങ്ങൾക്കെല്ലാം കാരണം. ഓരോ ദിവസവും നൂറുകണക്കിന് ആളുകൾ വന്ന് പോവുന്ന വേങ്ങര ബസ് സ്റ്റാന്റ് പരിസര്ത്തുള്ള ഓടയാണ് ദിവസങ്ങളായി ദുർഗന്ധവും കൊതുകു ശല്യവും കൊണ്ട് ജനങ്ങളെ പൊറുതി മുട്ടിച്ച് കൊണ്ടിരിക്കുന്നത് .ഓടയിൽ നിന്നുള്ള ദുർഗന്ധം സഹിക്കവയ്യാതെ വന്നപ്പോൾ ചിലർ ചേർന്ന് ഓടയിൽ പുൽതൈലം ഒഴിച്ച് നോക്കിയപ്പോൾ തേനീച്ച കൂട് ഇളക്കിയത് പോലെ കൊതുകുകളുടെ പെരുമഴക്കാലമായിരുന്നു . ഉടൻ തന്നെ ഓട മൂടുകയായിരുന്നു .അധികൃതരെ വിവരം അറിയിച്ചു.എത്രയും വേഗത്തിൽ ഇതിനൊരു പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവിശ്യം .
ഹരിത സരണി സപ്ലിമെന്റ് പ്രകാശനം ചെയ്‌തു
വേങ്ങര മണ്ഡലം എം എൽ എ. KNA. ഖാദർ സാഹിബ് 7 കോടി രൂപ ചെലവിൽ മണ്ഡലത്തിൽ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി പുറത്തിറക്കിയ ഹരിത സരണി സപ്ലിമെന്റ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. വേങ്ങര മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ്. MM. കുട്ടി മൗലവിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്യുന്നു KNA ഖാദർ സാഹിബ്MLA
മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ PK. അസുലൂ. NT കുഞ്ഞുട്ടി. കടമ്പോട് മൂസഹാജി. NT. ഷെരീഫ്. അടാടീൽ കുഞ്ഞാപ്പു. തുടങ്ങിയ വർ സംബന്ധിച്ചു
മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ PK. അസുലൂ. NT കുഞ്ഞുട്ടി. കടമ്പോട് മൂസഹാജി. NT. ഷെരീഫ്. അടാടീൽ കുഞ്ഞാപ്പു. തുടങ്ങിയ വർ സംബന്ധിച്ചു
04 January 2018
ബദ്‌രിയ്യ ഫെസ്റ്റ് 2k18 സമാപിച്ചു
ബദ്‌രിയ്യ ഫെസ്റ്റ് 2k18 സമാപിച്ചു.
വേങ്ങര : കുറ്റാളൂർ ബദ്‌രിയ്യ ശരീഅത്ത് കോളേജ് സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച ബദ്‌രിയ്യ ആർട്സ് ഫെസ്റ്റ് 2k18 സമാപിച്ചു. അഡ്വ : കെ. എൻ. എ ഖാദർ M.L.A ഉദ്ഘടനം നിർവഹിച്ചു. അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ ട്രോഫികൾ വിതരണം ചെയ്തു. അലി റവാസ് ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി.
എം. എം കുട്ടി മൗലവി, കെ.പി വല്യാപ്പു ഹാജി, കെ.പി ചെറീത് ഹാജി, പി.പി ഹസ്സൻ,ഹുസൈൻ ബാഖവി, ഓ.കെ അബ്ദുറഹ്മാൻ നിസാമി, മൂസ ഫൈസി, റഫീഖ് വാഫി, സലീം ഹുദവി, ശാക്കിർ ഹുദവി, ഹുസൈൻ വാഫി, സാലിം വാഫി, ആരിഫ് ഹുദവി, റസാഖ് ഫൈസി എന്നിവർ സംസാരിച്ചു.
വേങ്ങര : കുറ്റാളൂർ ബദ്‌രിയ്യ ശരീഅത്ത് കോളേജ് സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച ബദ്‌രിയ്യ ആർട്സ് ഫെസ്റ്റ് 2k18 സമാപിച്ചു. അഡ്വ : കെ. എൻ. എ ഖാദർ M.L.A ഉദ്ഘടനം നിർവഹിച്ചു. അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ ട്രോഫികൾ വിതരണം ചെയ്തു. അലി റവാസ് ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി.
എം. എം കുട്ടി മൗലവി, കെ.പി വല്യാപ്പു ഹാജി, കെ.പി ചെറീത് ഹാജി, പി.പി ഹസ്സൻ,ഹുസൈൻ ബാഖവി, ഓ.കെ അബ്ദുറഹ്മാൻ നിസാമി, മൂസ ഫൈസി, റഫീഖ് വാഫി, സലീം ഹുദവി, ശാക്കിർ ഹുദവി, ഹുസൈൻ വാഫി, സാലിം വാഫി, ആരിഫ് ഹുദവി, റസാഖ് ഫൈസി എന്നിവർ സംസാരിച്ചു.
03 January 2018
കൽപറ്റ ജൈനക്ഷേത്രത്തിലെ വിഗ്രഹ കവർച്ച; 15 വർഷത്തിനുശേഷം പ്രതികൾ കൊണ്ടോട്ടിയിൽ പിടിയിൽ...
മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മൂന്നു ക്ഷേത്രങ്ങളില്‍ നിന്നു 15 വര്‍ഷങ്ങള്‍ക്കു മുമ്പ്് വിദേശത്തേക്ക് കടത്താനായി മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹം അടക്കം നാലുപേര്‍ കൊണ്ടോട്ടിയില്‍ പിടിയിലായി. ഇവരില്‍ നിന്നു ഒന്നര നൂറ്റാണ്ട് പഴക്കമുള്ള രണ്ടു ജൈനമത വിഗ്രങ്ങള്‍ മുറിച്ചെടുത്ത നിലയില്‍ കണ്ടെത്തി. വയനാടിനു പുറമെ കോഴിക്കോട് പെരുവയല്‍ കോട്ടയാട്ട് ഭഗവതി ക്ഷേത്രം, മലപ്പുറം പുളിയക്കോട് മുണ്ടക്കല്‍ കരിങ്കാളി ക്ഷേത്രം തുടങ്ങിയവിടങ്ങളിലും പ്രതികള്‍ ഇക്കാലയളിവില്‍ മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി. ഇതുസംബന്ധിച്ചു കൊണ്ടോട്ടി മുതുവല്ലൂര്‍ ആക്കത്തൊടി മുഹമ്മദലി(43), കുഴിമണ്ണ പുളിയക്കോട് ആക്കപ്പറന്പ് മാരത്തില്‍ മുഹമ്മദ്(45), പുളിയക്കോട് പട്ടക്കണ്ടത്തില്‍ ബാബു(45), കൊണ്ടോട്ടി നീറാട് എളക്കുത്ത് ജൈസല്‍(35) എന്നിവരെ മലപ്പുറം ജില്ലാ പോലീസ് മേദാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശത്തില്‍ കൊണ്ടോട്ടി പോലീസ് അറസ്റ്റു ചെയ്തു. കേസിലെ മറ്റൊരു പ്രതി നീറാട് തേനുട്ടിക്കല്ലിങ്ങല്‍ അബൂബക്കര്‍(43) കൊലക്കുറ്റത്തിനു ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
2002 ഡിസംബര്‍ 13 നു വയനാട് പുളിയാര്‍മല എം.പി വീരേന്ദ്രകുമാര്‍ ട്രസ്റ്റിയായ അനന്തനാഥസ്വാമി ക്ഷേത്രത്തിലാണ് പ്രതികള്‍ കവര്‍ച്ച നടത്തി വിഗ്രങ്ങള്‍ മോഷ്ടിച്ചത്. കേരളത്തിലെ 1500 വര്‍ഷത്തോളം പഴക്കമുള്ള ജൈനക്ഷേത്രത്തില്‍ 1933ല്‍ പുന:പ്രതിഷ്ട നടത്തിയ പത്മാവതി ദേവിയുടെയും ജ്വാലാമിലിനി ദേവിയുടേയും പീഠവും പ്രഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്ന രണ്ടു പഞ്ചലോഹ വിഗ്രഹങ്ങള്‍, രണ്ടു തീര്‍ഥങ്കര•ാരുടെ പിച്ചള വിഗ്രങ്ങള്‍, പഞ്ചപരമേഷ്ടി വിഗ്രഹം, നവദേവ•ാരുടെ വിഗ്രഹം, മൂന്ന് വെളളി പൂജ പാത്രങ്ങള്‍, വിഗ്രത്തിലിണിയിച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് ഇവിടെ നിന്നു മോഷ്ടിച്ചത്. ഇതില്‍ രണ്ടു വിഗ്രഹങ്ങള്‍ വിലമതിക്കാത്താനാകാത്തതാണ്. ശ്രീകോവിലന്റെ പൂട്ടു പൊളിച്ച് പിക്കാസ് കൊണ്ടു കൊത്തിയിളക്കിയാണ് സംഘം കവര്‍ച്ച നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു കല്‍പ്പറ്റ പോലീസ് കേസെടുത്തു അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇതിനിടെ ഇവര്‍ക്ക് വിഗ്രഹങ്ങള്‍ വിദേശത്തേക്കു കടത്താന്‍ കഴിഞ്ഞിരുന്നില്ല. 15 വര്‍ഷത്തിനിടെ സംഘം പലതവണ വില്‍പ്പനക്കായി വിദേശികളെ അടക്കം നാട്ടിലെത്തിച്ചെങ്കിലും ഇടപാട് നടന്നില്ല. ഇതോടെ വിഗ്രഹം മുറിച്ചു വില്‍ക്കാനും വിഗ്രഹത്തില്‍ നിന്നു സ്വര്‍ണം ഉരുക്കി വേര്‍തിരിച്ചെടുക്കാന്‍ ശ്രമം നടത്തി. ഇതും വിജയിക്കാതെ വന്നതോടെ പുതിയ സംഘത്തിനു വില്‍പ്പന നടത്താന്‍ ശ്രമം നടത്തുന്നതിനിടെയാണ് പോലീസിനു രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്നു പോലീസ് ഇടനിലക്കാരയി എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതി മാരത്തില്‍ മുഹമ്മദിന്റെ പറന്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു രണ്ടു വിഗ്രഹങ്ങള്‍. ഇവയും മുറിച്ചെടുത്ത നിലയിലായിരുന്നു. എട്ടു വിഗ്രഹങ്ങള്‍ ഇവര്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പേലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും.ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍, കൊണ്ടോട്ടി സിഐ എം.മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങങ്ങളായ ശശികുണ്ടറക്കാട്, സത്യനാഥന്‍, അബദുള്‍ അസീസ് സന്‍ജീവന്‍, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, എസ്‌ഐ രഞ്ജിത്ത്, മജീദ്, വി.ജയപ്രസാദ്, സന്തോഷ്, സുലൈമാന്‍, അശോകന്‍, സിപിഒ സിയാഹുല്‍ ഹക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
2002 ഡിസംബര്‍ 13 നു വയനാട് പുളിയാര്‍മല എം.പി വീരേന്ദ്രകുമാര്‍ ട്രസ്റ്റിയായ അനന്തനാഥസ്വാമി ക്ഷേത്രത്തിലാണ് പ്രതികള്‍ കവര്‍ച്ച നടത്തി വിഗ്രങ്ങള്‍ മോഷ്ടിച്ചത്. കേരളത്തിലെ 1500 വര്‍ഷത്തോളം പഴക്കമുള്ള ജൈനക്ഷേത്രത്തില്‍ 1933ല്‍ പുന:പ്രതിഷ്ട നടത്തിയ പത്മാവതി ദേവിയുടെയും ജ്വാലാമിലിനി ദേവിയുടേയും പീഠവും പ്രഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്ന രണ്ടു പഞ്ചലോഹ വിഗ്രഹങ്ങള്‍, രണ്ടു തീര്‍ഥങ്കര•ാരുടെ പിച്ചള വിഗ്രങ്ങള്‍, പഞ്ചപരമേഷ്ടി വിഗ്രഹം, നവദേവ•ാരുടെ വിഗ്രഹം, മൂന്ന് വെളളി പൂജ പാത്രങ്ങള്‍, വിഗ്രത്തിലിണിയിച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് ഇവിടെ നിന്നു മോഷ്ടിച്ചത്. ഇതില്‍ രണ്ടു വിഗ്രഹങ്ങള്‍ വിലമതിക്കാത്താനാകാത്തതാണ്. ശ്രീകോവിലന്റെ പൂട്ടു പൊളിച്ച് പിക്കാസ് കൊണ്ടു കൊത്തിയിളക്കിയാണ് സംഘം കവര്‍ച്ച നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു കല്‍പ്പറ്റ പോലീസ് കേസെടുത്തു അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇതിനിടെ ഇവര്‍ക്ക് വിഗ്രഹങ്ങള്‍ വിദേശത്തേക്കു കടത്താന്‍ കഴിഞ്ഞിരുന്നില്ല. 15 വര്‍ഷത്തിനിടെ സംഘം പലതവണ വില്‍പ്പനക്കായി വിദേശികളെ അടക്കം നാട്ടിലെത്തിച്ചെങ്കിലും ഇടപാട് നടന്നില്ല. ഇതോടെ വിഗ്രഹം മുറിച്ചു വില്‍ക്കാനും വിഗ്രഹത്തില്‍ നിന്നു സ്വര്‍ണം ഉരുക്കി വേര്‍തിരിച്ചെടുക്കാന്‍ ശ്രമം നടത്തി. ഇതും വിജയിക്കാതെ വന്നതോടെ പുതിയ സംഘത്തിനു വില്‍പ്പന നടത്താന്‍ ശ്രമം നടത്തുന്നതിനിടെയാണ് പോലീസിനു രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്നു പോലീസ് ഇടനിലക്കാരയി എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതി മാരത്തില്‍ മുഹമ്മദിന്റെ പറന്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു രണ്ടു വിഗ്രഹങ്ങള്‍. ഇവയും മുറിച്ചെടുത്ത നിലയിലായിരുന്നു. എട്ടു വിഗ്രഹങ്ങള്‍ ഇവര്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പേലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും.ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍, കൊണ്ടോട്ടി സിഐ എം.മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങങ്ങളായ ശശികുണ്ടറക്കാട്, സത്യനാഥന്‍, അബദുള്‍ അസീസ് സന്‍ജീവന്‍, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, എസ്‌ഐ രഞ്ജിത്ത്, മജീദ്, വി.ജയപ്രസാദ്, സന്തോഷ്, സുലൈമാന്‍, അശോകന്‍, സിപിഒ സിയാഹുല്‍ ഹക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
01 January 2018
വേങ്ങര കണ്ണമംഗലത്ത് യുവാവ് റൂമില്‍ മരിച്ച നിലയിൽ
വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ ടയര്‍ കടയിലെ തൊഴിലാളിയായ യുവാവിനെ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടിയിലെ ചൂരല്‍മല സ്വദേശി ശരത്ത് (24) ആണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. തോട്ടശ്ശേരിയറയിലെ ടയര്‍ കടയില്‍ ജോലിക്കാരനായിരുന്ന ശരത്ത് ശനിയാഴ്ച നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞു കിടന്നുറങ്ങിയതായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലായിട്ടും കാണാതായപ്പോള്‍ ഇയാളുടെ സുഹൃത്ത് മുറിയില്‍ അന്വേഷിച്ചെത്തുകയായിരുന്നു. വാതില്‍ തുറന്നിട്ട നിലയില്‍ കട്ടിലില്‍ കിടക്കുന്നതായി കണ്ട ശരത്തിനെ വിളിച്ചിട്ട് പ്രതികരണമുണ്ടായില്ലെന്നു പറയുന്നു. സംശയം തോന്നിയ ഇയാള്‍ വിവരമറിയിച്ചതോടെ നാട്ടുകാര്‍ എത്തി മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി. ഇരുട്ട് പരന്നതോടെ ഇന്‍ക്വസ്റ്റ് തിങ്കളാഴ്ചത്തേക്ക് മാറ്റിയ പോലീസ് റൂം പൂട്ടി സ്ഥലത്ത് കാവല്‍ ഏര്‍പ്പെടുത്തി. ഇതിനിടെ നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം വയനാട്ടില്‍ നിന്നും ഇയാളുടെ ബന്ധുക്കളെത്തി. ശബരി മലയിലേക്കു യാത്രയിലായിരുന്ന ഇയാളുടെ ജേഷ്ട്ടസഹോദരന്‍ അടങ്ങുന്ന സംഘവും സംഭവസ്ഥലത്തെത്തി.
ആരോപണം അടിസ്ഥാനരഹിതം- ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
വേങ്ങര: വലിയോറ ചാലിത്തോട് നവീകരണവുമായി ബന്ധപ്പെട്ട് വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരേ കര്‍ഷകസംഘം നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് വി.കെ. കുഞ്ഞാലന്‍കുട്ടി അറിയിച്ചു. കര്‍ഷകരുടെ ആവശ്യപ്രകാരമാണ് ചാലിത്തോട് നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ജിയോളജി വകുപ്പുമുതല്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേതടക്കം അനുമതി വാങ്ങിയാണ് മണ്ണ് നീക്കാന്‍ തുടങ്ങിയത്. കര്‍ഷകസംഘം നേതാവിന്റെ പരാതികാരണം മണ്ണ് നീക്കാനാവാതെ പദ്ധതി തടസ്സപ്പെട്ടു. സര്‍ക്കാറിന്റേയും തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മാര്‍ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പാലിച്ച് നടപ്പിലാക്കുന്ന പദ്ധതിയുമായി മുന്നോട്ട്‌പോകും. സര്‍ക്കാര്‍ ഏതന്വേഷണം നടത്തിയാലും ഭരണസമിതി സ്വാഗതംചെയ്യുമെന്നും പ്രസിഡന്റ് അറിയിച്ചു.
പുതുവത്സരത്തില്‍ പ്രതീക്ഷയായി ബാക്കിക്കയം റെഗുലേറ്റര്‍
വേങ്ങര:
വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളിലെ വിവിധ ജലസേചനപദ്ധതികള്‍ക്ക് ആക്കംകൂട്ടുകയാണ് കടലുണ്ടിപ്പുഴയ്ക്ക് കുറുകെ ബാക്കിക്കയത്ത് നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന റെഗുലേറ്റര്‍. പദ്ധതിയുടെ പണി അവസാനഘട്ടത്തിലാണ്. ഒമ്പതാം പദ്ധതിയുടെ തുടക്കത്തില്‍ വേങ്ങര പഞ്ചായത്തിലെ വിവിധ ഗ്രാമസഭകളില്‍ ഉയര്‍ന്നുവന്ന ഒരാവശ്യമായിരുന്നു കടലുണ്ടിപ്പുഴയില്‍ കൂരിയാട്ട് റെഗുലേറ്റര്‍ സ്ഥാപിക്കുക എന്നത്. പണി പുരോഗമിക്കവേ എത്തിയ കാലവര്‍ഷത്തെത്തുടര്‍ന്ന് പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെ പണി നിര്‍ത്തിവെക്കേണ്ടിവന്നു. പ്രവൃത്തി നടക്കുന്ന റെഗുലേറ്ററിന്റെ സംരക്ഷണഭിത്തി സ്ഥാപിക്കാന്‍ പാകപ്പെടുത്തിയ ഭാഗത്ത് കരയിടിഞ്ഞതിനാല്‍ ഭിത്തിയുടെ മാപ്പില്‍തന്നെ മാറ്റംവരുത്തേണ്ട സ്ഥിതിയുണ്ടായി.
20 കോടിയാണ് പദ്ധതിയുടെ മതിപ്പുതുക. റഗുലേറ്ററിന്റെ പണി പൂര്‍ത്തിയാകുന്നതോടെ ഒരുനാടിന്റെ രണ്ടുപതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് വിരാമമാവുക. വരുന്ന മാര്‍ച്ചില്‍ പദ്ധതി കമ്മിഷന്‍ ചെയ്യാനായേക്കും.
31 December 2017
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം
മുജാഹിദ് കേരളം ഒറ്റക്കെട്ടാണെന്ന് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ഒരു ദുശ്ശക്തിക്കും മുജാഹിദ് സഘശക്തിയെ തകര്‍ക്കാനാവില്ലെന്ന് സമ്മേളനത്തില്‍ ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ചു. മുസ്്‌ലിം സമുദായം ഒന്നടങ്കം ആഗ്രഹിച്ച മുജാഹിദ് ഐക്യം കാലഘട്ടത്തിന്റെ തേട്ടമാണെന്നും ഇതില്‍ വിള്ളല്‍ വീഴ്ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്നും സമ്മേളന നഗരിയിലെ ജനസഞ്ചയം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനും മത വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതിക്കും നായകത്വം വഹിച്ച മഹാരഥന്മാരായ നേതാക്കള്‍ രൂപംനല്‍കിയ സലഫി പ്രസ്ഥാനം അജയ്യമാണെന്നും ആരോപണങ്ങള്‍കൊണ്ട് ആദര്‍ശ മുന്നേറ്റത്തെ തകര്‍ക്കാനാവില്ലെന്നും ജനലക്ഷങ്ങള്‍ ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു. മുജാഹിദ് പ്രസ്ഥാനത്തിനും നേതാക്കള്‍ക്കും പ്രബോധകര്‍ക്കുമെതിരെ ആരോപണമുന്നയിച്ച നവോത്ഥാന പ്രബോധന മുന്നേറ്റത്തെ തടയാണെന്നത് വ്യാമോഹമാണെന്ന പ്രഖ്യാപനവും സമ്മേളനത്തില്‍ ഉണ്ടായി.
മുസ്‌ലിം സമുദായത്തിന്റെ നേതൃനിരയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ ഉന്നതരും ഭരണ പ്രതിപക്ഷ നേതാക്കളും ലോകപ്രശക്ത പണ്ഡിതരും അണിനിരന്ന മുജാഹിദ് സമ്മേളനത്തിന് കഴിഞ്ഞകാലങ്ങളിലില്ലാത്ത പിന്തുണയും പ്രചാരവും ലഭിച്ചുവെന്നത് മുജാഹിദ് പ്രസ്ഥാനത്തിന് ലഭിച്ച അംഗീകാരമാണ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സമ്മേളനം വലിയ പ്രാധാന്യത്തോടെ ഏറ്റെടുത്തത് അംഗീകാരമായിരുന്നു.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ സലഫി നഗറും പരിസരവും വിശ്വാസികളാല്‍ ജനനിബിഡമായിരുന്നു. പ്രധാന വേദിക്ക് പുറമെയുള്ള മറ്റ് ഏഴു വേദികളിലും വിവിധ സമ്മേളനങ്ങള്‍ ഉണ്ടായി. ഓരോ വേദിയും പ്രൗഢവും സമ്പന്നവുമായിരുന്നു. ഗവേഷണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അനുബന്ധ വേദികള്‍ പ്രധാനമായും സജ്ജീകരിച്ചത്. സമാപന സമ്മേളനത്തില്‍ പങ്കുകൊള്ളാന്‍ ഉച്ചയോടുകൂടി തന്നെ പ്രതിനിധികള്‍ നാനാഭാഗത്തുനിന്നും ഒഴുകുകയായിരുന്നു. ജനത്തിരക്ക് കാരണം ഗതാഗത തടസ്സമുണ്ടാകാതാരിക്കാന്‍ വളണ്ടിയര്‍മാര്‍ ഏറെ പാടുപെടുന്നത് കാണാമായിരുന്നു. പഴുതടച്ച സുരക്ഷയും ഗതാഗത ക്രമീകരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സമാപന സമ്മേളനം കെ.എന്‍.എം. പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. മുജാഹിദ് സംസ്ഥാന സമ്മേളനം പൊതുസമൂഹം ഏറ്റെടുത്തത് ചാരിതാര്‍ത്ഥ്യകരമാണെന്ന് മദനി പറഞ്ഞു. പരസ്പര വിശ്വാസവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരണം. തീവ്രവാദത്തിനും ഭീകരതക്കുമെതിരെ മതത്തിന്റെ യഥാര്‍ത്ഥ അന്തസത്ത ഉള്‍ക്കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. രാജ്യത്തിന്റെ പൊതു നന്മക്ക് ഭീഷണിയാവുന്ന നിലപാടുകള്‍ വിശ്വാസികളില്‍ നിന്നുണ്ടാവാന്‍ പാടില്ല. ഭീകരതയും തീവ്രവാദവും മതത്തിന് അന്യമാണ്. ഇസ്‌ലാം ഏറ്റവും ശക്തമായി ഇത്തരം ചിന്താഗതികളെ എതിര്‍ക്കുന്നു. അമിത ആത്മീയതയുടെ പേരില്‍ മറ്റുള്ളവരെ ശത്രുപക്ഷത്ത് കാണുന്ന രീതി അപകടകരമാണെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു.
പ്തമശ്രീ എം.എ. യൂസുഫലി മുഖ്യാതിഥിയായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., പി.വി. അബ്ദുല്‍ വഹാബ് എം.പി, സി. മുഹ്‌സിന്‍ എം.എല്‍.എ, എ.പി. അബുസ്സുബ്ഹാന്‍ മുഹ്‌യുദ്ദീന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. കെ.എന്‍.എം. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍ അദ്ധ്യക്ഷതവഹിച്ചു.മുഹമ്മദ് അശ്‌റഫ് ഒമാന്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ഡോ. അന്‍വര്‍ അമീന്‍ കല്‍പകഞ്ചേരി, മദ്‌റസ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, കെ.എന്‍.എം. വൈസ് പ്രസിഡണ്ട് പി.കെ. അഹമ്മദ്, കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, സെക്രട്ടറിമായ എം. അബ്ദുറഹ്മാന്‍ സലഫി, എം. സ്വലാഹുദ്ദീന്‍ മദനി, എ. അസ്ഗറലി, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, ഐ.എസ്.എം. പ്രസിഡണ്ട് ഡോ. എ.ഐ. അബ്ദുല്‍മജീദ് സ്വലാഹി, എം.എസ്.എം. പ്രസിഡണ്ട് ജലീല്‍ മാമാങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. പൊയില്‍ അബ്ദുല്ല, എന്‍.കെ. മുഹമ്മദലി, വി.കെ. അഷ്‌റഫ്, ഡോ. അബ്ദുല്‍ മജീദ് ഫാറൂഖ് മൂസ, വി.കെ. സിറാജ്, സി.പി. കുഞ്ഞിമുഹമ്മദ്, കെ.എം. മുഹമ്മദ്, പൊട്ടങ്കണ്ടി അബ്ദുല്ല പങ്കെടുത്തു.
രാവിലെ പ്രധാന പന്തലില്‍ വിദ്യാര്‍ത്ഥി സമ്മേളനം, ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ ഡോ. തലാത്ത് അഹമ്മദ് ഉദ്ഘാടനം ചെയ്തു. നൂര്‍ മുഹമ്മദ് സേഠ് അദ്ധ്യക്ഷതവഹിച്ചു. അഡ്വ. ടി. സിദ്ദീഖ്, വി.എസ്. ജോയ്, ടി.പി. അഷ്‌റഫലി, മിസ്അബ് കീഴരിയൂര്‍, എം.എസ്.എം. ജനറല്‍ സെക്രട്ടറി സിറാജ് ചേലേമ്പ്ര, ശുക്കൂര്‍ സ്വലാഹി, ജാസര്‍ രണ്ടത്താണി, റിഹാസ് പുലാമന്തോള്‍, ആദില്‍ അത്തീഫ്, ഹാസില്‍ മുട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശരീഅത്ത് സമ്മേളനത്തില്‍ മുഹ്‌യുദ്ദീന്‍കോയ മദീനി, അബ്ദുല്‍ അലി മദനി, അലി ശാക്കിര്‍ മുണ്ടേരി, അബ്ദുസ്സലാം പാലപ്പറ്റ, അലിഅക്ബര്‍ ഇരിവേറ്റി, മുഹമ്മദലി അന്‍സാരി, എന്‍.കെ. ത്വാഹ പ്രസംഗിച്ചു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി അദ്ധ്യക്ഷതവഹിച്ചു.
നിയമ സമ്മേളനം ജസ്റ്റിസ് അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. അബ്ദുസ്സത്താര്‍ പള്ളിപ്പാട് അദ്ധ്യക്ഷതവഹിച്ചു. അഡ്വ. ഹാരിസ് ബീരാന്‍, അഡ്വ. ആലിക്കോയ, അഡ്വ. എം. മൊയ്തീന്‍കുട്ടി, അഡ്വ. അബ്ദുറഹ്മാന്‍, അഡ്വ. കെ. ഹനീഫ് പ്രസംഗിച്ചു.
സയണിസ്റ്റ് സാമ്രാജ്യത്വത്തിനെതിരെ ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കണം
ഫലസ്തീന്‍: കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റരുതെന്ന് മുജാഹിദ് സമ്മേളനം
തിരുരങ്ങാടി : ഫലസ്തീന്‍ വിഷയത്തില്‍ രാജ്യം പുലര്‍ത്തിപ്പോരുന്ന നയനിലപാടുകളില്‍ മാറ്റംവരുത്തരുതെന്ന് 9 ാമത് മുജാഹിദ് സംസ്ഥാന സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇസ്രാഈല്‍ തലസ്ഥാനം ജറുസലമിലേക്ക് മാറ്റാനുള്ള അമേരിക്കയുടെ ധിക്കാര നടപടികള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി സയണിസ്റ്റ് സാമ്രാജ്യത്വ ലോബി നടത്തുന്ന അധിനിവേശ ശ്രമങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണം. വിശുദ്ധ നഗരമായ ഖുദ്‌സിനെ ജൂതവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്നും, ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നതിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലും വംശീയ അതിക്രമങ്ങളിലും മുജാഹിദ് സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. മനുഷ്യാവകാശം സംരക്ഷിക്കാനും പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പിലാക്കാനും ഭരണകൂടങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും ജാഗ്രത പുലര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ട ഇന്ത്യയുടെ ചരിത്രപൈതൃകത്തെ വര്‍ഗീയവത്കരിക്കരുത്
തിരുരങ്ങാടി :മതങ്ങളെ കുറിച്ചുള്ള അജ്ഞതയും മുന്‍വിധിയുമാണ് തെറ്റിദ്ധാരണകള്‍ക്ക് ഒരു പരിധി വരെ കാരണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വൈജ്ഞാനിക സമ്മേളനം അഭിപ്രായപ്പെട്ടു. മതങ്ങളെ അതിന്റെ മൂലഗ്രന്ഥത്തില്‍ നിന്ന് അറിയാന്‍ ശ്രമിക്കണം. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല വൈവിധ്യങ്ങളെ ഉള്‍കൊള്ളാനുള്ള സന്മനസ്സാണ് വളര്‍ത്തിയെടുക്കേണ്ടതെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട ഇന്ത്യയുടെ ചരിത്ര പൈതൃകത്തെ വര്‍ഗീയ വത്കരിക്കാനുള്ള ഗൂഢനീക്കം തിരിച്ചറിയണം. ഉന്നത വിദ്യാഭ്യാസം മുതല്‍ െ്രെപമറി തലം വരെയുള്ള പാഠപുസ്തകങ്ങളിലൂടെ തെറ്റായ ചരിത്രം പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചരിത്രപണ്ഡിതരും അക്കാദമിക സമൂഹവും ചേര്‍ന്ന് ചെറുക്കണം. താജ് മഹല്‍ അടക്കമുള്ള ഇന്ത്യയുടെ അഭിമാന അടയാളങ്ങള്‍ തുടച്ച് നീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് നിന്ന് പ്രതിരോധിക്കണമെന്നും മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു.
വൈജ്ഞാനിക സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സയ്യിദ് ഖൈറുല്‍ ഹസ്സന്‍ റിസ്‌വി ഉദ്ഘാടനം ചെയ്തു. കെ.ജെ.യു. വര്‍ക്കിംഗ് പ്രസിഡണ്ട് സി.പി. ഉമര്‍ സുല്ലമി അദ്ധ്യക്ഷതവഹിച്ചു. കെ.വി. തോമസ് എം.പി., എം.ഐ. ഷാനവാസ് എം.പി., ഉനൈസ് പാപ്പിനിശ്ശേരി, സി. മുഹമ്മദ് സലീം സുല്ലമി, ഇര്‍ഷാദ് സ്വലാഹി, കെ.സി. നിഅ്മത്തുല്ല സ്വലാഹി, അബ്ദുല്‍ ഖനി സ്വലാഹി, അക്ബര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.
പ്രവാസി സംഗമത്തില്‍ ഹുസൈന്‍ ഫുജൈറ അദ്ധ്യക്ഷതവഹിച്ചു. ബഷീര്‍ പട്ടേല്‍താഴം, ശിഹാബ് എടക്കര, സഅദുദ്ദീന്‍ സ്വലാഹി, ഡോ. ഫാറൂഖ്, വി. അബൂബക്കര്‍ സ്വലാഹി പങ്കെടുത്തു.
തിരുരങ്ങാടി:മതപ്രബോധനം കുറ്റകൃത്യമായി കണ്ട് പ്രബോധകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരെ വിവേചന പൂര്‍ണമായ നടപടികള്‍ സ്വീകരിക്കുകയും മതവും നിറവും നോക്കി യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചാര്‍ത്തുകയും ചെയ്യുന്ന നീക്കങ്ങള്‍ അപലപനീയമാണെന്നും മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മനുഷ്യാവകാശ സമ്മേളനം അഭിപ്രായപ്പെട്ടു. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാകുന്ന വര്‍ഗ്ഗീയ ഭ്രാന്ത് ഭീരുത്വമാണെന്നും നിര്‍ബന്ധമത പരിവര്‍ത്തനം ഇസ്‌ലാമിന് അന്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ച് മത വിശ്വാസികള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സമൂഹം തിരിച്ചറിയണം.
പരിസ്ഥിതിക്ക് ആഘാതം ഏല്‍പ്പിക്കുന്ന ഇടപെടലുകളില്‍ നിന്ന് വിട്ടുനില്‍ക്കണം. മണ്ണും വിണ്ണും മലിനമാക്കുന്നതില്‍ നിന്ന് മനുഷ്യരെ തടയാന്‍ പരസ്പര സഹകരണം ഉണ്ടാകണമെന്നും വെള്ളവും ഭക്ഷണവും മലിനമാക്കുന്നതില്‍ നിന്നും ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും സമൂഹം വിട്ടു നില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളും പരിസരങ്ങളും വൃത്തിയുടെ അടയാളങ്ങളും പരിസ്ഥിതി സൗഹൃദവുമാക്കി തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി
മുജാഹിദ് മഹല്ല് പരിധിയില്‍ ഒരാളും ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാവുകയില്ലെന്ന്ഉറപ്പ് വരുത്തേണ്ട ബാധ്യത മഹല്ല് നേതൃത്വങ്ങള്‍ക്കുണ്ട്. ജാതി മത, ഭേത വ്യത്യാസംകൂടാതെ ഇത് സാധ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. എം.പി. അബ്ദുസ്സമദ് സമദാനി മുഖ്യാതിഥിയായി. അഡ്വ. പി.എ. പൗരന്‍, അഡ്വ. ടി.ഒ. നൗഷാദ്, അഡ്വ. മായിന്‍കുട്ടി മേത്തര്‍, അബ്ദുല്‍ ഹസീബ് മദനി, ജഅ്ഫര്‍ വാണിമേല്‍, അഹമ്മദ് അനസ് മൗലവി, സലീം ഫാറൂഖി, നൗഷാദ് കുറ്റിയാടി പ്രസംഗിച്ചു. കെ.എന്‍.എം. വൈസ് പ്രസിഡണ്ട് എച്ച്.ഇ. മുഹമ്മദ് ബാബു സേഠ് അദ്ധ്യക്ഷതവഹിച്ചു.
ന്യൂനപക്ഷാവകാശ സമ്മേളനം മൈനോരിറ്റി ഡിപ്പാര്‍ട്ടുമെന്റ് ചെയര്‍മാന്‍ പ്രൊഫ. എ.പി. അബ്ദുല്‍ വഹ്ഹാബ് ഉദ്ഘാടനം ചെയ്തു. കെ.കെ. കൊച്ചുമുഹമ്മദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ഡോ. ഉമര്‍ ഫാറൂഖ്, സി.ടി. അബ്ദുറഹീം, പ്രൊഫ. മുസ്തഫ പുത്തൂര്‍, അലി മെക്ക, പി.സി. സുലൈമാന്‍ മദനി, നവാസ് റഷാദി, അബ്ദുസ്സലാം പള്ളിയില്‍ പ്രസംഗിച്ചു.
മലപ്പുറം വേങ്ങര ഭാഗങ്ങളിലെ എല്ലാ എല്ലാ കടകളും ഇന്ന് രാത്രി 10 മണിക്ക് മു
പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി പോലീസ്. ഞായറാഴ്ച രാത്രി പത്ത് മണിക്ക് വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും അടക്കണം. അല്ലാത്തവക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പെരിന്തല്‍മണ്ണ പോലീസും അറിയിച്ചു.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുത്ത് ആര്‍.ടി.ഒ. യ്ക്ക് കൈമാറും. കൂടാതെ ലൈസന്‍സ് റദ്ദാക്കുന്നതിനായി ആര്‍.ടി.ഒ. യ്ക്ക് സമര്‍പ്പിക്കും.
ഈ ദിവസങ്ങളില്‍ രാത്രി പത്തിന് ശേഷം ഉച്ചഭാഷിണികള്‍ അനുവദനീയമല്ല. ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പിടിച്ചെടുത്ത് കേരള പോലീസ് ആക്ട് പ്രകാരവും ശബ്ദമലിനീകരണത്തിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരവും കേസെടുക്കും. പുതുവര്‍ഷ പിറവിയില്‍ പ്രത്യേക വാഹനപരിശോധനയും ഇതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് പെരിന്തല്‍മണ്ണ പോലീസ് അറിയിച്ചു.
30 December 2017
വേങ്ങരമുതല്‍ നരണിപ്പുഴവരെ
വേങ്ങര : ഇ. അഹമ്മദിന്റെ മരണത്തോടെ 2017-ല്‍ കണ്ണുകളെല്ലാം പി.കെ. കുഞ്ഞാലിക്കുട്ടിയിലേക്കും വേങ്ങരയിലേക്കുമായിരുന്നു. എം.എല്‍.എ. സ്ഥാനം രാജിവെച്ച് ലോക്‌സഭയിലെത്തിയ കുഞ്ഞാലിക്കുട്ടി. ഭൂരിപക്ഷം അല്പം കുറഞ്ഞെങ്കിലും ജയിച്ചുകയറിയ കെ.എന്‍.എ. ഖാദര്‍. വര്‍ഷത്തിന്റെ ആദ്യപകുതി രാഷ്ട്രീയചര്‍ച്ചകള്‍ക്കും തീപാറുന്ന പോരാട്ടങ്ങള്‍ക്കും സാക്ഷിയായി. നിലമ്പൂര്‍ മേഖലയിലെ മാവോവാദിസാന്നിധ്യം ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറഞ്ഞു. പ്രമുഖരുടെ കീഴടങ്ങലും വാര്‍ത്തയായി. ഇ. അഹമ്മദിന്റെയും കോട്ടുമല ബാപ്പു മുസലിയാരടക്കമുള്ളവരുടെയും വിയോഗം മലപ്പുറത്തിന് തീരാനഷ്ടമായി. ഉണ്യാലില്‍ സംഘര്‍ഷം പലപ്പോഴായി തലപൊക്കിയത് തീരദേശത്തെ അശാന്തമാക്കി. വിവാദ പാര്‍ക്കില്‍ കുരുങ്ങി പി.വി. അന്‍വര്‍ എം.എല്‍.എ. വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. സംസ്ഥാനത്ത് ആഞ്ഞുവീശിയ ഓഖി കൊടുംകാറ്റ് മലപ്പുറത്തിന്റെ തീരങ്ങളെ കവര്‍ന്നെടുത്തു. നരണിപ്പുഴയില്‍ മുങ്ങി ആറ് കുരുന്നുജീവനുകള്‍ പൊലിഞ്ഞ വാര്‍ത്ത സമ്മാനിച്ചാണ് 2017 പടിയിറങ്ങിയത്. നിരത്തില്‍ പൊലിഞ്ഞത് 379 ജീവനുകള്‍ വിവിധ വാഹനാപകടങ്ങളിലായി ജില്ലയില്‍ 2017-ല്‍ മരിച്ചത് 379 പേരാണ്. മുന്‍വര്‍ഷം 402 പേരാണ് അപകടങ്ങളില്‍ മരിച്ചത്. കീഴടങ്ങി മാവോവാദികള്‍ മാവോവാദികളെ പ്രതിരോധത്തിലാക്കാന്‍ പോലീസിനു കഴിഞ്ഞു. ഭഗത്സിങ്, കാളിദാസ്, കന്യാകുമാരി തുടങ്ങി മുന്‍ പ്രവര്‍ത്തകരെല്ലാം പോലീസില്‍ കീഴടങ്ങി. ഇത്തവണയും അശാന്തം തിരൂര്‍ ഉണ്യാല്‍, താനൂര്‍ ഭാഗങ്ങളില്‍ പോയവര്‍ഷവും പല സമയങ്ങളിലായി അക്രമസംഭവങ്ങള്‍ അരങ്ങേറി. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവാദങ്ങളുടെ പാര്‍ക്ക് നിലമ്പൂരില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്ക് നിര്‍മാണം അനധികൃതമാണെന്ന് കണ്ടെത്തിയത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കി .
പെണ്‍മുന്നേറ്റം പ്രഖ്യാപിച്ച് മുജാഹിദ് വനിതാ സമ്മേളനം
പെണ്‍മുന്നേറ്റം പ്രഖ്യാപിച്ച് മുജാഹിദ് വനിതാ സമ്മേളനം ...
അരലക്ഷം വനിതകള്‍ സംഗമിച്ചു
വേങ്ങര (മലപ്പുറം): കൂരിയാട്ട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാംദിനത്തില്‍ അരലക്ഷം വനിതകള്‍ പങ്കെടുത്ത വനിതാ സമ്മേളനം. വിശ്വാസ-സാമൂഹ്യ-വിദ്യാഭ്യാസരംഗത്ത് പെണ്‍മുന്നേറ്റം പ്രഖ്യാപിക്കുന്നതായിരുന്നു സമ്മേളനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംവനിതകള്‍ ഒന്നിച്ചുപങ്കെടുത്ത സംഗമമാണ് കൂരിയാട്ട് നടന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. സ്ത്രീത്വം, സംസ്‌കാരം, സദാചാരം, സാമൂഹ്യതിന്മക്കെതിരേ കുടുംബ നായിക, കുടുംബഛിദ്രത, സൈബര്‍ കുരുക്കുകള്‍, വിശ്വാസ ജീര്‍ണതക്കെതിരേ പെണ്‍മുന്നേറ്റം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ബാഷ സിങ് ഡല്‍ഹി സമ്മേളനം ഉദ്ഘാടനംചെയ്തു. സമൂഹത്തിന്റെ പുരോഗതിവേഗത്തിലാക്കുന്നതിലും സമാധാനം നിലനിര്‍ത്തുന്നതിലും വനിതകള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് അവര്‍ പറഞ്ഞു. കുടുംബം, സമൂഹം, രാജ്യം തുടങ്ങിയവയുടെ സര്‍വോന്മുഖമായ പുരോഗതിയെക്കുറിച്ച് ചിന്തിക്കാനും സ്ത്രീകള്‍ക്ക് കഴിയണം. രാജ്യത്തിന്റെ നന്മയ്ക്കുതകുന്ന പുതിയ തലമുറയായി നമ്മുടെ കുട്ടികളെ വളര്‍ത്തിയെടുക്കണമെന്നും അവര്‍ പറഞ്ഞു. മുജാഹിദ് വനിതാ വിഭാഗമായ എം.ജി.എം. സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷയായി. അഡ്വ. മറിയുമ്മ, ബിന്ദുകൃഷ്ണ, ജില്ലാ പഞ്ചായത്തംഗം സി. ജമീല അബൂബക്കര്‍, നഗരസഭാ അധ്യക്ഷ കെ.ടി. റഹീദ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദ, ശമീമ ഇസ്ലാഹിയ്യ, എ. ജമീല എടവണ്ണ, സജ്‌ന തൊടുപുഴ, ആയിശ ചെറുമുക്ക്, പ്രൊഫ. ആമിന അന്‍വാരിയ്യ, സല്‍മ അന്‍വാരിയ്യ എന്നിവര്‍ പ്രസംഗിച്ചു.
29 December 2017
Msf കണ്ണമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച റാലി ജന ശ്രദ്ധേയമായി
വേങ്ങര : Msf കണ്ണമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച റാലി ജന ശ്രദ്ധേയമായി...വേങ്ങര ബ്ലോക്ക് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി സാഹിബ് ഫ്ലാഗ് ഓഫ് ചെയ്തു...പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻറ് പുളിക്കൽ അബൂബക്കർ മാസ്റ്റർ സെക്രട്ടറി കൊമ്പത്തിയിൽ റസാക്ക് സാഹിബ് യൂത്ത് ലീഗ് സെക്രട്ടറി ഷുക്കൂർ കണ്ണമംഗലം, കണ്ണമംഗലം ജിദ്ധ KMCC പ്രസിഡന്റ് നൗഷാദ് ചേറൂർ മറ്റു മുസ്ലിം ലീഗിന്റെ നേതാക്കന്മാരും പങ്കെടുത്തു... പഞ്ചായത്ത് MSF ഭാരവാഹികൾ ആയ ആബിദ് കൂന്തല, റാഫി TP, നിഷാദ് NK, അനീസ് KP, ഹർഷദ് ചേറൂർ,സഫ്വാൻ ഫാരിസ് കാപ്പൻ,ഇഹ്‌സാൻ PA, ജുനൈദ് കോയിസ്സൻ,സഫ്വാൻ EP എന്നിവർ പങ്കെടുത്തു...
റാലിയുടെ സമാപന സമ്മേളനം കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കൊമ്പത്തിയിൽ റസാക്ക് സാഹിബ് ഉദ്ഘാടനം ചെയ്തു.... MSF വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി ജവാദ് സാഹിബ്, ട്രെഷറർ CP ഹാരിസ്,നൗഷാദ് ചേറൂർ,കുട്ടിയാലി സാഹിബ്,ഷുക്കൂർ കണ്ണമംഗലം,നിഷാദ് NK, ആബിദ് കൂന്തല,റാഫി TP എന്നിവർ ആശംസകൾ അറിയിച്ചു. അനീസ് KP നന്ദി യും അറിയിച്ചു. വിഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
Msf കണ്ണമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച റാലി ജന ശ്രദ്ധേയമായിhttps://youtu.be/o8qGMdflPcE
മർകസ് റൂബീജൂബിലി ഇരിങ്ങല്ലൂർ സർക്കിൾ പ്രചരണ സന്ദേശയാത്ര
വേങ്ങര : ജനുവരി 5,6,7 തീയതികളിൽ കാരന്തൂരിൽ നടക്കുന്ന മർകസ് റൂബി ജൂബിലിയുടെ ഭാഗമായി ഇരിങ്ങല്ലൂർ സർക്കിൾ SYS സംഘടിപ്പിച്ച മർകസ് സമ്മേളന പ്രചരണ സന്ദേശയാത്ര സമാപിച്ചു. ഉച്ചക്ക് ഓടക്കൽ മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര ജില്ലാ പ്രസിഡന്റ് PKM സഖാഫി ഫ്‌ളാഗ് ഓഫ് ചെയ്‌തു. കുഴിപ്പുറം നിന്നും ആരംഭിച്ച് ഇരിങ്ങല്ലൂർ, പാലാണി, കോട്ടപ്പറമ്പ്, ചാലോടി, പുഴച്ചാൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വടക്കുമുറിയിൽ സമാപിച്ചു.
മമ്പുറം പുതിയ പാലം ജനുവരി 8ന് തുറക്കും
മമ്പുറം പുതിയ പാലം ജനുവരി 8ന് തുറക്കും
തിരൂരങ്ങാടി: പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിലേക്കുള്ള പുതിയ പാലത്തിന്റെ ഉദ്ഘാടനം 8-ന് നടക്കുമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. രാവിലെ 9 മണിക്ക് തിരൂരങ്ങാടിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ആദ്യവാരത്തോടെ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഒഴിവിനനുസരിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കാമെന്ന ധാരണയിലായിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളിലൊന്നും മുഖ്യമന്ത്രിക്ക് ഒഴിവില്ലാത്തതിനാല്‍ പാലം ഉദ്ഘാടനം ചെയ്യുന്നതിന് വകുപ്പ് മന്ത്രിക്ക് നിര്‍ദ്ധേശം നല്‍കുകയായിരുന്നു.
തിരൂരങ്ങാടി നഗരസഭയെയും എ.ആര്‍ നഗര്‍ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കൊണ്ട് മമ്പുറത്തേക്ക് വീതിയോട് കൂടിയ പാലം വേണമെന്നാവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാറാണ് തുക അനുവദിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിലെ വ്യവസായ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെയും വിദ്യഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബിന്റെയും ശ്രമഫലമായി 21 കോടി രൂപ അനുവദിക്കുകയും 2013 അവസാനത്തില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. നോട്ട് നിരോധനവും, ജി.എസ്.ടി ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ മറികടന്ന് കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സമയബന്ധിതമായി തന്നെ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും എം.എല്‍.എ പറഞ്ഞു.
തിരൂരങ്ങാടി: പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിലേക്കുള്ള പുതിയ പാലത്തിന്റെ ഉദ്ഘാടനം 8-ന് നടക്കുമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. രാവിലെ 9 മണിക്ക് തിരൂരങ്ങാടിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ആദ്യവാരത്തോടെ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഒഴിവിനനുസരിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കാമെന്ന ധാരണയിലായിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളിലൊന്നും മുഖ്യമന്ത്രിക്ക് ഒഴിവില്ലാത്തതിനാല്‍ പാലം ഉദ്ഘാടനം ചെയ്യുന്നതിന് വകുപ്പ് മന്ത്രിക്ക് നിര്‍ദ്ധേശം നല്‍കുകയായിരുന്നു.
തിരൂരങ്ങാടി നഗരസഭയെയും എ.ആര്‍ നഗര്‍ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കൊണ്ട് മമ്പുറത്തേക്ക് വീതിയോട് കൂടിയ പാലം വേണമെന്നാവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാറാണ് തുക അനുവദിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിലെ വ്യവസായ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെയും വിദ്യഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബിന്റെയും ശ്രമഫലമായി 21 കോടി രൂപ അനുവദിക്കുകയും 2013 അവസാനത്തില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. നോട്ട് നിരോധനവും, ജി.എസ്.ടി ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ മറികടന്ന് കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സമയബന്ധിതമായി തന്നെ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും എം.എല്‍.എ പറഞ്ഞു.
27 December 2017
ഐ.പി എച്ച് പുസ്തക മേള തുടങ്ങി
ഐ.പി എച്ച് പുസ്തക മേള തുടങ്ങി.
വേങ്ങര: കൂരിയാട് മുജാഹിദ് സംസ്ഥാന സമ്മേളന നഗരിയോട് ചേർന്ന് ഐ.പി.എച്ച് പുസ്തകമേള തുടങ്ങി. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.കുഞ്ഞാലൻ കുട്ടി ഉദ്ഘാടനം ചെയ്തു. അസി: ഡയറക്ടർ കെ.ടി.ഹുസൈൻ, മാനേജർ ടി.ടി.അബ്ദുൽ കരീം, ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയാ പ്രസിഡണ്ട് ഇ.വി.അബ്ദുസ്സലാം, സി.വി.സലീം, ഹിറാനഗർ ഹൽഖാ നാസിം നാസർ വേങ്ങര, കെ .പി .കുഞ്ഞീച്ചി ,വി.ടി.അബ്ദുൽ ജബ്ബാർ മൗലവി, ടി.ടി.അബ്ദുറഷീദ്, പി.അശ്രഫ്, നിസാർ വേങ്ങര ,ഫൈസൽ ചേറൂർ തുടങ്ങിയവർ പങ്കെടുത്തു
വേങ്ങര: കൂരിയാട് മുജാഹിദ് സംസ്ഥാന സമ്മേളന നഗരിയോട് ചേർന്ന് ഐ.പി.എച്ച് പുസ്തകമേള തുടങ്ങി. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.കുഞ്ഞാലൻ കുട്ടി ഉദ്ഘാടനം ചെയ്തു. അസി: ഡയറക്ടർ കെ.ടി.ഹുസൈൻ, മാനേജർ ടി.ടി.അബ്ദുൽ കരീം, ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയാ പ്രസിഡണ്ട് ഇ.വി.അബ്ദുസ്സലാം, സി.വി.സലീം, ഹിറാനഗർ ഹൽഖാ നാസിം നാസർ വേങ്ങര, കെ .പി .കുഞ്ഞീച്ചി ,വി.ടി.അബ്ദുൽ ജബ്ബാർ മൗലവി, ടി.ടി.അബ്ദുറഷീദ്, പി.അശ്രഫ്, നിസാർ വേങ്ങര ,ഫൈസൽ ചേറൂർ തുടങ്ങിയവർ പങ്കെടുത്തു
Subscribe to:
Posts (Atom)
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...
Just touch and read Vengara news������
-
വേങ്ങരയിൽ ഗതാഗത നിയന്ത്രണം വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്തിലെ വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ദാസ് പ...
-
മലപ്പുറം: ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന്റെ പുതിയ സിനമയായ കമ്മാര സംഭവത്തിന്റെ ഷൂട്ടിംഗ് വേങ്ങരയില്‍ പുന:രാരംഭിച്ചു. ദിലീപ് അറസ്റ്റിലായ...
-
പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ് വേങ്ങര ലൈവ്...
-
വേങ്ങര കണ്ണമംഗലത്ത് യുവാവ് റൂമില്‍ മരിച്ച നിലയിൽ വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ ടയര്‍ കടയിലെ തൊഴിലാളിയായ യുവാവിനെ താമസിക്കുന്ന ...
-
17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ : 17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ. ഏറ്റവും പുതിയ ജോക...
-
മലപ്പുറം: പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തിനു മുന്‍പ് മലപ്പുറത്തെ ...
-
ചിരട്ട കൊണ്ട് മൊബൈൽ സ്റ്റാൻഡ് നിർമിച്ച് വേങ്ങര പാക്കടപുറായ സ്വദേശി അൽത്താഫ് റഹിമാൻ വേങ്ങര: ലോക്ക് ഡൗൺ കാലത്ത് വിദ്യാത്ഥികളുടെ പല തരത്തിലുള്...
-
വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ വേങ്ങര: 38,15500 രൂപയുടെ കുഴൽപ്പണവുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് വേങ്ങര എസ്.ഐ സംഗീത് ...
-
മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ് മലപ്പുറം: അനാഥ യുവതിക്ക് വീടൊരുക്കി നല്കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹ...