ചേറൂര്‍ : വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി ചാക്കീരി അബ്ദുല്‍ ഹഖ് എന്ന ചാക്കീരി കുഞ്ഞുട്ടി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ട്ടിയിലെ മുന്‍ധാരണാ പ്രകാരം ബ്ലോക്ക് പ്രസിഡന്‍റ് പി.കെ.അസ്ലു രാജിവെച്ച ഒഴിവിലേക്കാണ് പുതിയ പ്രസിഡന്‍റ് പദം. ആദ്യ രണ്ട് വര്‍ഷം പി.കെ. അസ്ലുവിനും പിന്നീടുള്ള മൂന്ന് വര്‍ഷം ചാക്കീരി അബ്ദുല്‍ ഹഖിനും എന്നതായിരുന്നു ധാരണ. മുന്‍ വിദ്യാഭ്യാസ മന്ത്രിയും, നിയമസഭാ സ്പീക്കറുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്‍റെ പുത്രനാണ് ചാക്കീരി അബ്ദുല്‍ഹഖ് എന്ന ചാക്കീരി കുഞ്ഞുട്ടി. കണ്ണമംഗലം പഞ്ചായത്ത് രൂപീകൃതമായപ്പോള്‍ പ്രഥമ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതും ഇദ്ദേഹത്തെയാണ്.രാഷ്ട്രീയ എതിരാളികളോട് പ്രതികാരച്ഛുവയില്ലാത്ത അപൂര്‍വ്വം പൊതു പ്രവര്‍ത്തകരില്‍ ഒരാളാണ് ഇദ്ദേഹമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്ത് മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിലേക്ക് നിരവധി തവണ തിരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
24 December 2017
കാറില്‍ ഇടിച്ച് നിര്‍ത്താതെപോയ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു
കാറില്‍ ഇടിച്ച് നിര്‍ത്താതെപോയ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു
വേങ്ങര: മഞ്ചേരി പരപ്പനങ്ങാടി റൂട്ടിലോടുന്ന ഫിനിക്‌സ് ബസ്.ഇന്നലെ പന്ത്രണ്ടരയോടെ കാരാ തോട് വെച്ച് കാറിലിടിച്ചു. നിറുത്താതെ പോന്ന ബസിനെ പിന്‍തുടര്‍ന്ന് കാറിലെത്തിയവര്‍ ബസ്റ്റാന്റില്‍ കയറിയ ബസിന് കുറുകെ കാര്‍ നിര്‍ത്തി ബസ് ഡ്രൈവറെ വലിച്ച് താഴെയിറക്കുന്നതിനിടെ മുന്നോട്ട് നീങ്ങിയ ബസ് കാറില്‍ ഇടിച്ച് പത്തു മീറ്ററോളം മുന്നോട്ടു പോയി. ഭയന്നു വിറച്ച ബസ് യാത്രക്കാരായ സ്ത്രീകളും കുട്ടികളും ബഹളം വെക്കുന്നതിനിടെ കാറിലെത്തിയവര്‍ ബസ് ഡ്രൈവര്‍ മഞ്ചേരി സ്വദേശി ജിതേഷ് – 36-നെ മര്‍ദ്ദിച്ച് പരുക്കേല്പിച്ചു…. ഗുരുതര പരുക്കേറ്റഇയാള്‍ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറെ അക്രമിച്ചു പരുക്കേല്പിച്ച സംഭവത്തില്‍ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കു നടത്തി. ഇതിനെ തുടര്‍ന്ന് നാലു മുതല്‍ ഒരു മണിക്കൂര്‍ ബസോട്ടം നിലച്ചു. പോലീസ്, തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.ബസും, സംഭവത്തില്‍ പെട്ട കാറും രണ്ട് പേരെയും പോലീസ് കസ്റ്റടിയിലെടുത്തു.
വേങ്ങര: മഞ്ചേരി പരപ്പനങ്ങാടി റൂട്ടിലോടുന്ന ഫിനിക്‌സ് ബസ്.ഇന്നലെ പന്ത്രണ്ടരയോടെ കാരാ തോട് വെച്ച് കാറിലിടിച്ചു. നിറുത്താതെ പോന്ന ബസിനെ പിന്‍തുടര്‍ന്ന് കാറിലെത്തിയവര്‍ ബസ്റ്റാന്റില്‍ കയറിയ ബസിന് കുറുകെ കാര്‍ നിര്‍ത്തി ബസ് ഡ്രൈവറെ വലിച്ച് താഴെയിറക്കുന്നതിനിടെ മുന്നോട്ട് നീങ്ങിയ ബസ് കാറില്‍ ഇടിച്ച് പത്തു മീറ്ററോളം മുന്നോട്ടു പോയി. ഭയന്നു വിറച്ച ബസ് യാത്രക്കാരായ സ്ത്രീകളും കുട്ടികളും ബഹളം വെക്കുന്നതിനിടെ കാറിലെത്തിയവര്‍ ബസ് ഡ്രൈവര്‍ മഞ്ചേരി സ്വദേശി ജിതേഷ് – 36-നെ മര്‍ദ്ദിച്ച് പരുക്കേല്പിച്ചു…. ഗുരുതര പരുക്കേറ്റഇയാള്‍ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറെ അക്രമിച്ചു പരുക്കേല്പിച്ച സംഭവത്തില്‍ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കു നടത്തി. ഇതിനെ തുടര്‍ന്ന് നാലു മുതല്‍ ഒരു മണിക്കൂര്‍ ബസോട്ടം നിലച്ചു. പോലീസ്, തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.ബസും, സംഭവത്തില്‍ പെട്ട കാറും രണ്ട് പേരെയും പോലീസ് കസ്റ്റടിയിലെടുത്തു.
23 December 2017
പടവ് 2017 ന് തുടക്കമായി
പടവ് 2017 ന് തുടക്കമായി
പറപ്പൂര്‍ : ഡയറക്ടറേറ്റ് ഒാഫ് ഹയര്‍സെക്കന്‍ററി എഡ്യുകേഷന്‍ പടവ്-2017 എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന് മുണ്ടോത്ത്പറമ്പ് ഗവണ്‍മെന്‍റ് യു.പി സ്കൂളിൽ തുടക്കമായി .ജില്ല.ആര്‍.എച്ച്.എസ്.എസ് കോട്ടക്കൽ ഡിസംബർ 23 മുതൽ 29 വരെ സംഘടിപ്പിച്ച ക്യാമ്പ് പറപ്പൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ അബ്ദുൽ റഹീം അദ്ദ്യക്ഷതവഹിച്ച ചടങ്ങ് പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ബഹു.ബഷീർ മാസ്റ്റർ കാലടി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പി.വി.കെ ഹസീന ടീച്ചര്‍ , മുഹമ്മദ്കുട്ടി , അദ്ദ്യാപകര്‍ , എന്‍.എസ്.എസ് ക്യാപ്റ്റൻ & വളണ്ടിയേയ്സ് എന്നിവര്‍ പങ്കെടുത്തു .
പറപ്പൂര്‍ : ഡയറക്ടറേറ്റ് ഒാഫ് ഹയര്‍സെക്കന്‍ററി എഡ്യുകേഷന്‍ പടവ്-2017 എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന് മുണ്ടോത്ത്പറമ്പ് ഗവണ്‍മെന്‍റ് യു.പി സ്കൂളിൽ തുടക്കമായി .ജില്ല.ആര്‍.എച്ച്.എസ്.എസ് കോട്ടക്കൽ ഡിസംബർ 23 മുതൽ 29 വരെ സംഘടിപ്പിച്ച ക്യാമ്പ് പറപ്പൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ അബ്ദുൽ റഹീം അദ്ദ്യക്ഷതവഹിച്ച ചടങ്ങ് പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ബഹു.ബഷീർ മാസ്റ്റർ കാലടി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പി.വി.കെ ഹസീന ടീച്ചര്‍ , മുഹമ്മദ്കുട്ടി , അദ്ദ്യാപകര്‍ , എന്‍.എസ്.എസ് ക്യാപ്റ്റൻ & വളണ്ടിയേയ്സ് എന്നിവര്‍ പങ്കെടുത്തു .
പറപ്പൂര്‍ പഞ്ചായത്ത് ഹരിത സംഗമം സംഘടിപ്പിച്ചു
പറപ്പൂര്‍ പഞ്ചായത്ത് ഹരിത സംഗമം
സംഘടിപ്പിച്ചു
പറപ്പൂര്‍ :21/12/17 ന് എ.എം.എല്‍.പി സ്കൂൾ വീണാലുക്കല്‍ വെച്ച് പറപ്പൂര്‍ പഞ്ചായത്ത് ഹരിത സംഗമം നടത്തി .
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ിംഗ് കമറ്റി ചെയര്‍മാന്‍ ടി.കെ . അബ്ദുൽ റഹീം അദ്ദ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മാസ്റ്റർ കാലടി ഉദ്ഘാടനം നിര്‍വഹിച്ചു.
പി.വി.കെ ഹസീന ടീച്ചര്‍ , സലീം ഷാ കൃഷി അസിസ്റ്റന്റ് പറപ്പൂര്‍ , പറങ്ങോടത്ത് മുഹമ്മദ് കുട്ടി , മുഹമ്മദ് കുട്ടി (കില), കെ.എ.റഹീം , വാര്‍ഡ് മെമ്പര്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കൾ എന്നിവര്‍ പ്രസംഗിച്ചു . പഞ്ചായത്ത് സെക്രട്ടറി എം.മധുസൂദനൻ സ്വാഗതം പറഞു .
സംഘടിപ്പിച്ചു
പറപ്പൂര്‍ :21/12/17 ന് എ.എം.എല്‍.പി സ്കൂൾ വീണാലുക്കല്‍ വെച്ച് പറപ്പൂര്‍ പഞ്ചായത്ത് ഹരിത സംഗമം നടത്തി .
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ിംഗ് കമറ്റി ചെയര്‍മാന്‍ ടി.കെ . അബ്ദുൽ റഹീം അദ്ദ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മാസ്റ്റർ കാലടി ഉദ്ഘാടനം നിര്‍വഹിച്ചു.
പി.വി.കെ ഹസീന ടീച്ചര്‍ , സലീം ഷാ കൃഷി അസിസ്റ്റന്റ് പറപ്പൂര്‍ , പറങ്ങോടത്ത് മുഹമ്മദ് കുട്ടി , മുഹമ്മദ് കുട്ടി (കില), കെ.എ.റഹീം , വാര്‍ഡ് മെമ്പര്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കൾ എന്നിവര്‍ പ്രസംഗിച്ചു . പഞ്ചായത്ത് സെക്രട്ടറി എം.മധുസൂദനൻ സ്വാഗതം പറഞു .
ശ്മശാന ഭൂമി_പഞ്ചായത്തിന്_കൈമാറി
ശ്മശാന ഭൂമി_പഞ്ചായത്തിന്_കൈമാറി
********************************
പറപ്പൂര്‍ : പറപ്പൂര്‍ പഞ്ചായത്ത് നിവാസികളുടെ സ്വപ്നവും നിരന്തര ആവശ്യവുമായിരുന്ന പഞ്ചായത്ത് പൊതു ശ്മശാനം യാഥാർത്ഥ്യമാകുന്നു.
ജനകീയ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്ന പഞ്ചായത്തിനൊരു പൊതു ശ്മശാനം എന്ന വാഗ്ദാനം യാഥാർത്ഥ്യത്തിലേക്ക് . ജനകീയ മുന്നണി നേതൃത്വം നല്‍കുന്ന പൊതു ശ്മശാന ഭൂമി കമ്മറ്റി വാങ്ങിയ 52 സെന്റ് ഭൂമിയുടെ ആധാരം പഞ്ചായത്ത് സെക്രട്ടറി എം മധുസൂദനന് കമ്മറ്റി അംഗങ്ങളായ കെ_എം പറങ്ങോടന്‍ കെ_കുഞമ്മദ് മാസ്റ്റർ ,അബ്ദുൽ ഹമീദ് പാലാണി എന്നിവര്‍ കൈമാറി .
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മാസ്റ്റർ കാലടി , മുൻ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി , വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അബ്ദുൽ റഹീം , വാര്‍ഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു .
പറപ്പൂര്‍ നിവാസികളുടെ സ്വപ്നമായിരുന്ന പൊതു ശ്മശാനം എന്ന ആവശ്യം ജനകീയ മുന്നണി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുള്‍പ്പെടുത്തി പ്രധാന പരിഗണന കൊടുത്തിരുന്നു പദ്ദതിയായിരുന്നു. പൊതു ശ്മശാനം യാഥാർത്ഥ്യമാക്കാനായി ജനകീയ മുന്നണി നേതൃത്വത്തോടൊപ്പം സഹകരിച്ച സഹായിച്ച മുഴുവൻ സുമനസ്സുകള്‍ക്കും ജനകീയ മുന്നണി ശ്മശാനഭൂമി കമ്മറ്റി ഹൃദയ മായ നന്ദി അറിയിക്കുന്നതായി കമറ്റി ഭാരവാഹികൾ അറിയിച്ചു .
ഫോട്ടോ: പറപ്പൂര്‍ ജനകീയ മുന്നണി പൊതു ശ്മശാനത്തിനായി വാങ്ങിയ 52 സെന്റ് ഭൂമി പഞ്ചായത്ത് സെക്രട്ടറി എം .മധുസൂദനന് കൈമാറുന്നു
********************************
പറപ്പൂര്‍ : പറപ്പൂര്‍ പഞ്ചായത്ത് നിവാസികളുടെ സ്വപ്നവും നിരന്തര ആവശ്യവുമായിരുന്ന പഞ്ചായത്ത് പൊതു ശ്മശാനം യാഥാർത്ഥ്യമാകുന്നു.
ജനകീയ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്ന പഞ്ചായത്തിനൊരു പൊതു ശ്മശാനം എന്ന വാഗ്ദാനം യാഥാർത്ഥ്യത്തിലേക്ക് . ജനകീയ മുന്നണി നേതൃത്വം നല്‍കുന്ന പൊതു ശ്മശാന ഭൂമി കമ്മറ്റി വാങ്ങിയ 52 സെന്റ് ഭൂമിയുടെ ആധാരം പഞ്ചായത്ത് സെക്രട്ടറി എം മധുസൂദനന് കമ്മറ്റി അംഗങ്ങളായ കെ_എം പറങ്ങോടന്‍ കെ_കുഞമ്മദ് മാസ്റ്റർ ,അബ്ദുൽ ഹമീദ് പാലാണി എന്നിവര്‍ കൈമാറി .
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മാസ്റ്റർ കാലടി , മുൻ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി , വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അബ്ദുൽ റഹീം , വാര്‍ഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു .
പറപ്പൂര്‍ നിവാസികളുടെ സ്വപ്നമായിരുന്ന പൊതു ശ്മശാനം എന്ന ആവശ്യം ജനകീയ മുന്നണി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുള്‍പ്പെടുത്തി പ്രധാന പരിഗണന കൊടുത്തിരുന്നു പദ്ദതിയായിരുന്നു. പൊതു ശ്മശാനം യാഥാർത്ഥ്യമാക്കാനായി ജനകീയ മുന്നണി നേതൃത്വത്തോടൊപ്പം സഹകരിച്ച സഹായിച്ച മുഴുവൻ സുമനസ്സുകള്‍ക്കും ജനകീയ മുന്നണി ശ്മശാനഭൂമി കമ്മറ്റി ഹൃദയ മായ നന്ദി അറിയിക്കുന്നതായി കമറ്റി ഭാരവാഹികൾ അറിയിച്ചു .
ഫോട്ടോ: പറപ്പൂര്‍ ജനകീയ മുന്നണി പൊതു ശ്മശാനത്തിനായി വാങ്ങിയ 52 സെന്റ് ഭൂമി പഞ്ചായത്ത് സെക്രട്ടറി എം .മധുസൂദനന് കൈമാറുന്നു
22 December 2017
s.s.റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ s,s.റോഡ് സൗഹൃദകൂട്ടായ്മയുടെ *കയ്യൊപ്പ്*
s.s.റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ s,s.റോഡ് സൗഹൃദകൂട്ടായ്മയുടെ *കയ്യൊപ്പ്*
ജലനിധിക്കായ് വേങ്ങര പഞ്ചായത്തിൽ തന്നെ ആദ്യമായ് പൊളിച്ചു തകർത്ത എസ്.എസ്.റോഡ് ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിശേധിച്ച് S.S. റോഡ് സൗഹൃദ കൂട്ടായ്മ പ്രവർത്തകർ റോഡിനെ ആശ്രയിക്കുന്ന എല്ലാ പൊതുജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിച്ചു ഇതിന് ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും എത്തിക്കാൻ തീരുമാനമായതിന്റെ ഫലമായി പൊതു ജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിക്കുന്നു ..
ജലനിധിക്കായ് വേങ്ങര പഞ്ചായത്തിൽ തന്നെ ആദ്യമായ് പൊളിച്ചു തകർത്ത എസ്.എസ്.റോഡ് ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിശേധിച്ച് S.S. റോഡ് സൗഹൃദ കൂട്ടായ്മ പ്രവർത്തകർ റോഡിനെ ആശ്രയിക്കുന്ന എല്ലാ പൊതുജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിച്ചു ഇതിന് ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും എത്തിക്കാൻ തീരുമാനമായതിന്റെ ഫലമായി പൊതു ജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിക്കുന്നു ..
മുജാഹിദ് സംസ്ഥാന സമ്മേളനം: ഒരു ലക്ഷം സന്ദേശങ്ങൾ കൈമാറി
മുജാഹിദ് സംസ്ഥാന സമ്മേളനം: ഒരു ലക്ഷം സന്ദേശങ്ങൾ കൈമാറി
വേങ്ങര: മതം: സഹിഷ്ണുത, സഹവർതിത്വം, സമാധാനം എന്ന പ്രമേയത്തിൽ ഈ മാസം 28 മുതൽ 31 വരെ കൂരിയാട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഒരു ലക്ഷം വ്യക്തികൾക്ക് സന്ദേശം കൈമാറി. വിവിധ സർക്കാർ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷനുകൾ, ബസ്റ്റാന്റ് ,റെയിൽവേ സ്‌റ്റേഷൻ, പ്രധാന ടൗണുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ജില്ലയിലെ നൂറുകണക്കിന് ശാഖ ഭാരവാഹികളുടെ നേതൃത്വത്തിൽ സന്ദേശ കൈമാറ്റം നടത്തിയത്. സന്ദേശ കൈമാറ്റത്തിന്റെ ജില്ലാതല ഉദ്ഘാടനം പ്രമുഖ സാഹിത്യക്കാരൻ അലങ്കോട് രാധാകൃഷ്ണന് നൽകി കെ.എൻ.എം. ജില്ലാ ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ നിർവഹിച്ചു.
ചടങ്ങിൽ വി. മുഹമ്മദുണ്ണി ഹജി, കുഞ്ഞിമുഹമ്മദ് പന്താവൂർ, കെ. ഹമീദ് മാസ്റ്റർ, ഹമീദ് എൻ കോക്കൂർ, ഗഫൂർ കുമരനെല്ലൂർ, മജീദ് മാസ്റ്റർ, മൊയ്‌തു മാസ്റ്റർ കുറ്റിപ്പുറം, എൻ. വി. അബ്ദുൾറസാഖ്, എ. വി. അബ്ദു എന്നിവർ പങ്കെടുത്തു.
ഫോട്ടോ: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശ കൈമാറ്റത്തിന്റെ ജില്ലാ തല ഉദ്ഘാടനം കെ.എൻ.എം. ജില്ലാ ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ പ്രശസ്ത സാഹിത്യക്കാരൻ ആലങ്കോട് ലീലാകൃഷ്ണന് നൽകി നിർവഹിക്കുന്നു.
വേങ്ങര: മതം: സഹിഷ്ണുത, സഹവർതിത്വം, സമാധാനം എന്ന പ്രമേയത്തിൽ ഈ മാസം 28 മുതൽ 31 വരെ കൂരിയാട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഒരു ലക്ഷം വ്യക്തികൾക്ക് സന്ദേശം കൈമാറി. വിവിധ സർക്കാർ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷനുകൾ, ബസ്റ്റാന്റ് ,റെയിൽവേ സ്‌റ്റേഷൻ, പ്രധാന ടൗണുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ജില്ലയിലെ നൂറുകണക്കിന് ശാഖ ഭാരവാഹികളുടെ നേതൃത്വത്തിൽ സന്ദേശ കൈമാറ്റം നടത്തിയത്. സന്ദേശ കൈമാറ്റത്തിന്റെ ജില്ലാതല ഉദ്ഘാടനം പ്രമുഖ സാഹിത്യക്കാരൻ അലങ്കോട് രാധാകൃഷ്ണന് നൽകി കെ.എൻ.എം. ജില്ലാ ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ നിർവഹിച്ചു.
ചടങ്ങിൽ വി. മുഹമ്മദുണ്ണി ഹജി, കുഞ്ഞിമുഹമ്മദ് പന്താവൂർ, കെ. ഹമീദ് മാസ്റ്റർ, ഹമീദ് എൻ കോക്കൂർ, ഗഫൂർ കുമരനെല്ലൂർ, മജീദ് മാസ്റ്റർ, മൊയ്‌തു മാസ്റ്റർ കുറ്റിപ്പുറം, എൻ. വി. അബ്ദുൾറസാഖ്, എ. വി. അബ്ദു എന്നിവർ പങ്കെടുത്തു.
ഫോട്ടോ: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശ കൈമാറ്റത്തിന്റെ ജില്ലാ തല ഉദ്ഘാടനം കെ.എൻ.എം. ജില്ലാ ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ പ്രശസ്ത സാഹിത്യക്കാരൻ ആലങ്കോട് ലീലാകൃഷ്ണന് നൽകി നിർവഹിക്കുന്നു.
നാലാമത് " ഫാം സ്‌കൂൾ '' പഠന ക്ലാസ് സംഘടിപ്പിച്ചു
നാലാമത് " ഫാം സ്‌കൂൾ '' പഠന ക്ലാസ് സംഘടിപ്പിച്ചു
വേങ്ങര : വേങ്ങര കൃഷിഭവനും വേങ്ങര ബ്ളോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച നാലാമത് " ഫാം സ്‌കൂൾ '' പഠന ക്ലാസ് അഞ്ചുകണ്ടൻ കുഞ്ഞാലിയാപ്പുവിന്റെ വസതിയിൽ വെച്ച് നടത്തപ്പെടുകയുണ്ടായി .ശ്രി. സലിംഷ എം. (കൃഷി അസി .ഡയറക്ടർ കൃഷി ഭവൻ പറപ്പൂർ) നടത്തിയ പഠന ക്ലാസ്സ് വളരെ ഫല പ്രദവും ഹൃദ്യവുമായി.
ശ്രീ . മുഹമ്മദ് നജീബ് (കൃഷി ഓഫിസർ കൃഷിഭവൻ വേങ്ങര) സ്വാഗതം പറഞ്ഞു .ശ്രി. വിജിത ( കൃഷി അസി.) പരിപാടിയിൽ നന്ദി ആശംശിച്ചു. പാടശേഖര കമ്മിറ്റി ജ.ചെള്ളി ബാവ ഉൾപ്പെടെയുള്ള അംഗങ്ങളും മറ്റു കർഷകരും പരിപാടിയിൽ പങ്കെടുത്തു. ചെള്ളി ബാവായുടെ പ്രത്യേക നിർദേശ പ്രകാരം തയ്യാർ ചെയ്ത വിശിഷ്ടമായ "ചക്ക ക്കൂട്ടാനും , നുറുക്ക് അരിയുടെ കഞ്ഞിയും ''പരിപാടിയിൽ വിതരണം ചെയ്തു
വേങ്ങര : വേങ്ങര കൃഷിഭവനും വേങ്ങര ബ്ളോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച നാലാമത് " ഫാം സ്‌കൂൾ '' പഠന ക്ലാസ് അഞ്ചുകണ്ടൻ കുഞ്ഞാലിയാപ്പുവിന്റെ വസതിയിൽ വെച്ച് നടത്തപ്പെടുകയുണ്ടായി .ശ്രി. സലിംഷ എം. (കൃഷി അസി .ഡയറക്ടർ കൃഷി ഭവൻ പറപ്പൂർ) നടത്തിയ പഠന ക്ലാസ്സ് വളരെ ഫല പ്രദവും ഹൃദ്യവുമായി.
ശ്രീ . മുഹമ്മദ് നജീബ് (കൃഷി ഓഫിസർ കൃഷിഭവൻ വേങ്ങര) സ്വാഗതം പറഞ്ഞു .ശ്രി. വിജിത ( കൃഷി അസി.) പരിപാടിയിൽ നന്ദി ആശംശിച്ചു. പാടശേഖര കമ്മിറ്റി ജ.ചെള്ളി ബാവ ഉൾപ്പെടെയുള്ള അംഗങ്ങളും മറ്റു കർഷകരും പരിപാടിയിൽ പങ്കെടുത്തു. ചെള്ളി ബാവായുടെ പ്രത്യേക നിർദേശ പ്രകാരം തയ്യാർ ചെയ്ത വിശിഷ്ടമായ "ചക്ക ക്കൂട്ടാനും , നുറുക്ക് അരിയുടെ കഞ്ഞിയും ''പരിപാടിയിൽ വിതരണം ചെയ്‌തു
21 December 2017
അഴിമതിക്ക് കൂട്ടുനിന്നില്ല ;പഞ്ചായത്ത് സെക്രട്ടറിയായ വനിതയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയതായി പരാതി
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സിക്രട്ടറി അവധിയിലായതിനാല്‍ ചാര്‍ജ് വഹിക്കുന്ന അസി.സെക്രട്ടറി കൂടിയായ വനിതയെ അകാരണമായി ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പഞ്ചായത്തംഗം ഓഫീസില്‍ കയറി വാതിലടക്കുകയും ഉള്ളില്‍ നിന്ന് കൊളുത്തിട്ട്‌മേശപ്പുറത്ത് അടിക്കുകയും ,മേശമേലുള്ള ഫയലുകള്‍ വാരിവലിച്ചെറിയുകയുംചീത്ത വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്കും,പോലീസിനും പരാതി നല്‍കുമെന്ന് സിക്രട്ടറി പറഞ്ഞു. വിവാദമായ വലിയേറിപ്പാടത്തെ ചാലി നിര്‍മ്മാണം സംബന്ധിച്ച ഫയലില്‍ ഒപ്പുവെക്കാത്തതും, ചട്ടം മറികടന്ന് അഴിമതി നടത്തുന്നതിനായി ചില മെമ്പര്‍മാര്‍ കാട്ടിക്കൂട്ടുന്ന ചെയ്തികള്‍ക്ക് കുട പിടിക്കാത്തതുമാണ് ഈ സിക്രട്ടറിക്കെതിരെ തിരിയാന്‍ ഇടയാക്കിയതായി പറയുന്നത്.
്.പഞ്ചായത്ത് ഭരണസമിതിയിലെ ഒരു കൂട്ടം അംഗങ്ങളുടെ ചെയ്തികള്‍ വന്‍ വിവാദങ്ങള്‍ക്കിടവരുത്തിയിരുന്നു. വലിയോറപ്പാടത്ത് നീന്തല്‍കുളം നിര്‍മ്മിക്കാനെടുത്ത തീരുമാനം വന്‍ വിവാദമാണുയര്‍ത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ചാലിത്തോട് ആഴത്തില്‍ കീറി മണ്ണെടുത്ത് മണ്ണ് ഓട്ടുകമ്പനിക്ക് വില് കാനെടുത്ത തീരുമാനവും വിവാദത്തിലായി,
ജിയോളജി, റവന്യൂ വകുപ്പുകളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ പ്രവൃത്തി തുടങ്ങിയത്.ഇതിനെതിരിലും വിവിധ സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി – ഈ പ്രവൃത്തി എങ്ങനെയെങ്കിലും നടത്തണമെന്ന പഞ്ചായത്തംഗങ്ങളില്‍ ചിലരുടെനിര്‍ബന്ധ ബുധിക്ക് കൂട്ടുനില്കാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ്.വനിതാ സിക്രട്ടറിക്കെതിരായ ഭീഷണി അരങ്ങേറിയത്.പഞ്ചായസിക്രട്ടറി നീണ്ട അവധി എടുത്ത് പോയതും ഇതിനാലാണെന്നറിയുന്നു.പഞ്ചായത്ത് കളിസ്ഥലത്താനായി നാട്ടുകാരില്‍ നിന്നും, വ്യക്തികളില്‍ നിന്നും പിരിവെടുത്ത്പാടം വിലക്കു വാങ്ങി മണ്ണിട്ടു നികത്തി ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ ഒരുങ്ങിയതും വിവാദമായിരുന്നു. അതിനിടെ പഞ്ചായത്തു പ്രസിഡണ്ട് ചില അംഗങ്ങളുടെ തടങ്കല്‍ പാളയത്തിലാണെന്ന ആരോപണവും ശക്തമാവുകയാണ്.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്കും,പോലീസിനും പരാതി നല്‍കുമെന്ന് സിക്രട്ടറി പറഞ്ഞു. വിവാദമായ വലിയേറിപ്പാടത്തെ ചാലി നിര്‍മ്മാണം സംബന്ധിച്ച ഫയലില്‍ ഒപ്പുവെക്കാത്തതും, ചട്ടം മറികടന്ന് അഴിമതി നടത്തുന്നതിനായി ചില മെമ്പര്‍മാര്‍ കാട്ടിക്കൂട്ടുന്ന ചെയ്തികള്‍ക്ക് കുട പിടിക്കാത്തതുമാണ് ഈ സിക്രട്ടറിക്കെതിരെ തിരിയാന്‍ ഇടയാക്കിയതായി പറയുന്നത്.
്.പഞ്ചായത്ത് ഭരണസമിതിയിലെ ഒരു കൂട്ടം അംഗങ്ങളുടെ ചെയ്തികള്‍ വന്‍ വിവാദങ്ങള്‍ക്കിടവരുത്തിയിരുന്നു. വലിയോറപ്പാടത്ത് നീന്തല്‍കുളം നിര്‍മ്മിക്കാനെടുത്ത തീരുമാനം വന്‍ വിവാദമാണുയര്‍ത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ചാലിത്തോട് ആഴത്തില്‍ കീറി മണ്ണെടുത്ത് മണ്ണ് ഓട്ടുകമ്പനിക്ക് വില് കാനെടുത്ത തീരുമാനവും വിവാദത്തിലായി,
ജിയോളജി, റവന്യൂ വകുപ്പുകളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ പ്രവൃത്തി തുടങ്ങിയത്.ഇതിനെതിരിലും വിവിധ സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി – ഈ പ്രവൃത്തി എങ്ങനെയെങ്കിലും നടത്തണമെന്ന പഞ്ചായത്തംഗങ്ങളില്‍ ചിലരുടെനിര്‍ബന്ധ ബുധിക്ക് കൂട്ടുനില്കാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ്.വനിതാ സിക്രട്ടറിക്കെതിരായ ഭീഷണി അരങ്ങേറിയത്.പഞ്ചായസിക്രട്ടറി നീണ്ട അവധി എടുത്ത് പോയതും ഇതിനാലാണെന്നറിയുന്നു.പഞ്ചായത്ത് കളിസ്ഥലത്താനായി നാട്ടുകാരില്‍ നിന്നും, വ്യക്തികളില്‍ നിന്നും പിരിവെടുത്ത്പാടം വിലക്കു വാങ്ങി മണ്ണിട്ടു നികത്തി ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ ഒരുങ്ങിയതും വിവാദമായിരുന്നു. അതിനിടെ പഞ്ചായത്തു പ്രസിഡണ്ട് ചില അംഗങ്ങളുടെ തടങ്കല്‍ പാളയത്തിലാണെന്ന ആരോപണവും ശക്തമാവുകയാണ്.
19 December 2017
പുതുവത്സരത്തില്‍ വേങ്ങര പ്രകാശപൂരിതമാവും
പുതുവത്സരത്തില്‍ വേങ്ങര പ്രകാശപൂരിതമാവും
വേങ്ങര: മണ്ഡലത്തിലെ ഒതുക്കുങ്ങല്‍, പറപ്പൂര്‍, കണ്ണമംഗലം, എ.ആര്‍. നഗര്‍, വേങ്ങര, ഊരകം പഞ്ചായത്തുകളിലെ പ്രധാന കവലകളിലെല്ലാം ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നു. ഇവ ജനുവരി ആദ്യവാരം പ്രവര്‍ത്തിച്ചു തുടങ്ങും. വേങ്ങര മണ്ഡലം മുന്‍ എം.എല്‍.എ. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പഞ്ചായത്തിലും മൂന്നുവീതം വിളക്കുകളാണ് സ്ഥാപിക്കുന്നത്. ഇതില്‍ രണ്ടെണ്ണം വലിയ ഹൈമാസ്റ്റ് വിളക്കും ഒന്ന് ചെറിയ വിളക്കുമാണ്. ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ തെങ്കോള്‍, ആട്ടീരി കളത്തിങ്ങള്‍, മുനമ്പ് (ചെറുത്), പറപ്പൂര്‍ പഞ്ചായത്തില്‍ കോട്ടപ്പറമ്പ്, പുഴച്ചാല്‍ (ചെറുത്). കണ്ണമംഗലം പഞ്ചായത്തില്‍ തോട്ടശ്ശേരിയറ, ചിന്നമ്മപ്പടി, എടക്കാപ്പറമ്പ് (ചെറുത്), എ.ആര്‍. നഗര്‍ പഞ്ചായത്തില്‍ മമ്പുറം, വി.കെ. പടി, പുകയൂര്‍ (ചെറുത്). വേങ്ങര പഞ്ചായത്തില്‍ പുത്തനങ്ങാടി, തറയിട്ടാല്‍, പാക്കടപ്പുറായ (ചെറുത്), ഊരകം ഗ്രാമപ്പഞ്ചായത്തില്‍ കരിമ്പിലി, പുത്തന്‍പീടിക, നെല്ലിപ്പറമ്പ് (ചെറുത്), എന്നീ കവലകളിലാണ് വിളക്കുകള്‍ സ്ഥാപിക്കുന്നത്. ഇതിനുപുറമെ ദാറുല്‍ മ ആരിഫിന് സമീപം(ചെറുത്) പ്രത്യേകവിളക്കും സ്ഥാപിക്കുന്നുണ്ട്. ഹൈമാസ്റ്റ് വിളക്ക് വലുത് ഒന്നിന് 4.98 ലക്ഷം രൂപയും ചെറുതിന് 3.60 ലക്ഷംരൂപയും ചെലവു വരും. ഇവയുടെയെല്ലാം പണി ഏറ്റെടുത്ത് നടത്തുന്നത് സിഡ്‌കോ യാണ്. പണിപൂര്‍ത്തിയായ 19 വിളക്കുകളും ജനുവരി ആദ്യവാരം ഉദ്ഘാടനംചെയ്യും.
വേങ്ങര: മണ്ഡലത്തിലെ ഒതുക്കുങ്ങല്‍, പറപ്പൂര്‍, കണ്ണമംഗലം, എ.ആര്‍. നഗര്‍, വേങ്ങര, ഊരകം പഞ്ചായത്തുകളിലെ പ്രധാന കവലകളിലെല്ലാം ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നു. ഇവ ജനുവരി ആദ്യവാരം പ്രവര്‍ത്തിച്ചു തുടങ്ങും. വേങ്ങര മണ്ഡലം മുന്‍ എം.എല്‍.എ. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പഞ്ചായത്തിലും മൂന്നുവീതം വിളക്കുകളാണ് സ്ഥാപിക്കുന്നത്. ഇതില്‍ രണ്ടെണ്ണം വലിയ ഹൈമാസ്റ്റ് വിളക്കും ഒന്ന് ചെറിയ വിളക്കുമാണ്. ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ തെങ്കോള്‍, ആട്ടീരി കളത്തിങ്ങള്‍, മുനമ്പ് (ചെറുത്), പറപ്പൂര്‍ പഞ്ചായത്തില്‍ കോട്ടപ്പറമ്പ്, പുഴച്ചാല്‍ (ചെറുത്). കണ്ണമംഗലം പഞ്ചായത്തില്‍ തോട്ടശ്ശേരിയറ, ചിന്നമ്മപ്പടി, എടക്കാപ്പറമ്പ് (ചെറുത്), എ.ആര്‍. നഗര്‍ പഞ്ചായത്തില്‍ മമ്പുറം, വി.കെ. പടി, പുകയൂര്‍ (ചെറുത്). വേങ്ങര പഞ്ചായത്തില്‍ പുത്തനങ്ങാടി, തറയിട്ടാല്‍, പാക്കടപ്പുറായ (ചെറുത്), ഊരകം ഗ്രാമപ്പഞ്ചായത്തില്‍ കരിമ്പിലി, പുത്തന്‍പീടിക, നെല്ലിപ്പറമ്പ് (ചെറുത്), എന്നീ കവലകളിലാണ് വിളക്കുകള്‍ സ്ഥാപിക്കുന്നത്. ഇതിനുപുറമെ ദാറുല്‍ മ ആരിഫിന് സമീപം(ചെറുത്) പ്രത്യേകവിളക്കും സ്ഥാപിക്കുന്നുണ്ട്. ഹൈമാസ്റ്റ് വിളക്ക് വലുത് ഒന്നിന് 4.98 ലക്ഷം രൂപയും ചെറുതിന് 3.60 ലക്ഷംരൂപയും ചെലവു വരും. ഇവയുടെയെല്ലാം പണി ഏറ്റെടുത്ത് നടത്തുന്നത് സിഡ്‌കോ യാണ്. പണിപൂര്‍ത്തിയായ 19 വിളക്കുകളും ജനുവരി ആദ്യവാരം ഉദ്ഘാടനംചെയ്യും.
കുട്ടശ്ശേരി ചിന മസ്ജിദ് തര്‍ക്കം വഖഫ് ട്രൈബ്യൂണല്‍ വിധി നിലവിലെ കമ്മിറ്റിക്ക് അനുകൂലം
കുട്ടശ്ശേരി ചിന മസ്ജിദ് തര്‍ക്കം വഖഫ് ട്രൈബ്യൂണല്‍ വിധി നിലവിലെ കമ്മിറ്റിക്ക് അനുകൂലം
വേങ്ങര : വേങ്ങര എ ആര്‍ നഗര്‍ കുട്ടശ്ശേരി ശ്ശേരി ചെന മസ്ജിദ്.വഖഫ് ട്രൈബൂണല്‍ വിധി യാ ണ് നിലവിലുള്ള കമ്മിറ്റിക്ക് അനുകൂലമായത്..
വ്യാജ രേഖ ചമച്ച് പള്ളി കൈവശപ്പെടുത്താനും നാട്ടില്‍ സമാധാനന്തരീക്ഷം തകര്‍ക്കാനുമുള്ള ചിലയാളുടെ നീക്കമാണ് കോടതി വിധിയോടെ പരാജയപ്പെട്ടത്. എന്ന് ഭാരവാഹികള്‍ പറഞ്ഞു.
അരീക്കാട് പൊറ്റമ്മല്‍ കുടുബത്തിന്റെ വഖഫാണ് ഭൂമിയും മസ്ജിദും . 1986ല്‍ കൈവശക്കാരനായ അബ്ദു സമദാണ് സ്ഥലവും പള്ളിയും വഖഫായി രജിസ്തര്‍ ചെയ്തത്.പിന്നീട് വഖഫ് സ്വത്ത് നോക്കി നടത്തുന്നതിനായി കുടുമ്പത്തില്‍ തന്നെയുള്ള അരീക്കാട്ട് ആലസ്സന്‍ കുട്ടി ഹാജി എന്ന വ്യക്തിയെ ചുമതലപ്പെടുത്തിയിരുന്നു.ഇയാള്‍ അസുഖ ബാധിതനായി കിടപ്പിലായതോടെ വിരുദ്ധ ആശയക്കാരനായ മകന്‍ സ്വത്ത് കൈവശപ്പെടുത്താന്‍ ശ്രമിച്ചതാണ് മഹല്ലില്‍ അനൈക്ക്യമുണ്ടാവാനിടയാക്കിയത്.2008ല്‍ സബ് രജിസ്ത്രാര്‍ ഓഫീസില്‍ എതിര്‍കക്ഷിക്കു വേണ്ടി വ്യാജ രേഖയില്‍ രജിസ്തറേഷന്‍ നടത്തിയിരുന്നു.പ്രസ്തുത രജിസ്തറേഷന്‍ അസാധുവാക്കി. യഥാര്‍ഥ വഖഫുകാരന്‍ അബ്ദു സമദ് മുതവല്ലിയായി നിയമിച്ച അരീക്കാട്ട് കുഞിപോക്കര്‍ ഹാജിയുടെ പേരിലുള്ള രജിസ്തറേഷന്‍ ശരിവെച്ചു.2010ല്‍ ജില്ലാ രജിസ്ത്രാര്‍ ഓഫീസില്‍ രജിസ്തര്‍ ചെയ്ത മസ്ജിദുന്നൂരിയ കമ്മിറ്റിയെ ചോദ്യം ചെയ്തും ഇവര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ നിലവിലുള്ള കുഞി പോക്കര്‍ ഹാജി പ്രസിഡന്റും
അരീക്കാട്ട് ഹംസ ഹാജി സെക്രട്ടറി യും യു കെ ബഷീര്‍ മുസ്ലിയാര്‍ ട്രഷററുമായുള്ള കമ്മിറ്റിയെ ഹൈകോടതി ശരി വെച്ചിരുന്നു.
പ്രസിഡന്റായ കുഞി പോക്കര്‍ ഹാജിയെ മുതവല്ലിയായും വഖഫ് ട്രൈബൂണല്‍ അംഗീകരിച്ച് ഉത്തരവായി. കമ്മിറ്റിക്കു വേണ്ടി അഡ്വ.എം കെ മൂസക്കുട്ടി,അഡ്വ.ബി എം ശംഷുദ്ദീന്‍ എന്നിവര്‍ ഹാജരായി.
പാരമ്പര്യമായി നടന്ന് വന്ന മസ്ജിദും അനുബന്ധ സ്ഥലങ്ങളും മഹല്ലും കയ്യടക്കാനുള്ള എതിര്‍ വിഭഗത്തിന്റെ ശ്രമമാണ് ട്രൈബൂണല്‍ വിധിയിലൂടെ തടയപ്പെട്ടത്..
വേങ്ങര : വേങ്ങര എ ആര്‍ നഗര്‍ കുട്ടശ്ശേരി ശ്ശേരി ചെന മസ്ജിദ്.വഖഫ് ട്രൈബൂണല്‍ വിധി യാ ണ് നിലവിലുള്ള കമ്മിറ്റിക്ക് അനുകൂലമായത്..
വ്യാജ രേഖ ചമച്ച് പള്ളി കൈവശപ്പെടുത്താനും നാട്ടില്‍ സമാധാനന്തരീക്ഷം തകര്‍ക്കാനുമുള്ള ചിലയാളുടെ നീക്കമാണ് കോടതി വിധിയോടെ പരാജയപ്പെട്ടത്. എന്ന് ഭാരവാഹികള്‍ പറഞ്ഞു.
അരീക്കാട് പൊറ്റമ്മല്‍ കുടുബത്തിന്റെ വഖഫാണ് ഭൂമിയും മസ്ജിദും . 1986ല്‍ കൈവശക്കാരനായ അബ്ദു സമദാണ് സ്ഥലവും പള്ളിയും വഖഫായി രജിസ്തര്‍ ചെയ്തത്.പിന്നീട് വഖഫ് സ്വത്ത് നോക്കി നടത്തുന്നതിനായി കുടുമ്പത്തില്‍ തന്നെയുള്ള അരീക്കാട്ട് ആലസ്സന്‍ കുട്ടി ഹാജി എന്ന വ്യക്തിയെ ചുമതലപ്പെടുത്തിയിരുന്നു.ഇയാള്‍ അസുഖ ബാധിതനായി കിടപ്പിലായതോടെ വിരുദ്ധ ആശയക്കാരനായ മകന്‍ സ്വത്ത് കൈവശപ്പെടുത്താന്‍ ശ്രമിച്ചതാണ് മഹല്ലില്‍ അനൈക്ക്യമുണ്ടാവാനിടയാക്കിയത്.2008ല്‍ സബ് രജിസ്ത്രാര്‍ ഓഫീസില്‍ എതിര്‍കക്ഷിക്കു വേണ്ടി വ്യാജ രേഖയില്‍ രജിസ്തറേഷന്‍ നടത്തിയിരുന്നു.പ്രസ്തുത രജിസ്തറേഷന്‍ അസാധുവാക്കി. യഥാര്‍ഥ വഖഫുകാരന്‍ അബ്ദു സമദ് മുതവല്ലിയായി നിയമിച്ച അരീക്കാട്ട് കുഞിപോക്കര്‍ ഹാജിയുടെ പേരിലുള്ള രജിസ്തറേഷന്‍ ശരിവെച്ചു.2010ല്‍ ജില്ലാ രജിസ്ത്രാര്‍ ഓഫീസില്‍ രജിസ്തര്‍ ചെയ്ത മസ്ജിദുന്നൂരിയ കമ്മിറ്റിയെ ചോദ്യം ചെയ്തും ഇവര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ നിലവിലുള്ള കുഞി പോക്കര്‍ ഹാജി പ്രസിഡന്റും
അരീക്കാട്ട് ഹംസ ഹാജി സെക്രട്ടറി യും യു കെ ബഷീര്‍ മുസ്ലിയാര്‍ ട്രഷററുമായുള്ള കമ്മിറ്റിയെ ഹൈകോടതി ശരി വെച്ചിരുന്നു.
പ്രസിഡന്റായ കുഞി പോക്കര്‍ ഹാജിയെ മുതവല്ലിയായും വഖഫ് ട്രൈബൂണല്‍ അംഗീകരിച്ച് ഉത്തരവായി. കമ്മിറ്റിക്കു വേണ്ടി അഡ്വ.എം കെ മൂസക്കുട്ടി,അഡ്വ.ബി എം ശംഷുദ്ദീന്‍ എന്നിവര്‍ ഹാജരായി.
പാരമ്പര്യമായി നടന്ന് വന്ന മസ്ജിദും അനുബന്ധ സ്ഥലങ്ങളും മഹല്ലും കയ്യടക്കാനുള്ള എതിര്‍ വിഭഗത്തിന്റെ ശ്രമമാണ് ട്രൈബൂണല്‍ വിധിയിലൂടെ തടയപ്പെട്ടത്..
17 December 2017
രാജ്യത്തിന്റെ സൗഹൃദ അന്തരീക്ഷം തിരിച്ചുപിടിക്കാൻ മത വിശ്വാസികൾ ഒന്നിക്കണം: മുജാഹിദ് സ്നേഹ സംഗമം'
രാജ്യത്തിന്റെ സൗഹൃദ അന്തരീക്ഷം തിരിച്ചുപിടിക്കാൻ മത വിശ്വാസികൾ ഒന്നിക്കണം: മുജാഹിദ് സ്നേഹ സംഗമം'
വേങ്ങര: രാജ്യത്തെ സൗഹൃദ അന്തരീക്ഷം തിരിച്ചുപിടിക്കാൻ മത വിശ്വാസികൾ ശ്രമിക്കണമെന്ന് മതം :സഹിഷ്ണുത ,സഹവർത്തിത്വം, സമാധാനം എന്ന പ്രമേയത്തിൽ ഈ മാസം 28 മുതൽ 31 വരെ കൂരിയാട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായുള്ള സ്നേഹ സംഗമം അഭിപ്രായപ്പെട്ടു. മതങ്ങൾ മനുഷ്യനെ പുണ്യം ചെയ്യാനാണ് പഠിപ്പിക്കുന്നത്, എന്നാൽ മതത്തിന്റെ പേരിൽ ചിലർ ബോധപൂർവ്വം കലാപങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. മത ഗ്രന്ഥങ്ങളിലെ മാനവിക ആശയങ്ങൾ സമൂഹത്തിൽ പഠന വിധേയമാക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.മുജാഹിദ് സംസ്ഥാന സമ്മേളനം ഇതിന് നിമിത്തമാകുമെന്നും സംഗമം അഭിപ്രായപ്പെട്ടു.കെ.എൻ.എം.സംസ്ഥാന പ്രസിഡൻറ് ടി.പി.അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു.കെ.എൻ.എം.സംസ്ഥാന സെക്രട്ടറി എം.അബ്ദുറഹ്മാൻ സലഫി അദ്ധ്യക്ഷത വഹിച്ചു.കെ.എൻ.എം.സംസ്ഥാന ഭാരവാഹികളായ നൂർ മുഹമ്മദ് നൂരിഷ, അബ്ദുറഹ്മാൻ മദനി പാലത്ത്, ജില്ലാ സ്വാഗത സംഘം കൺവീനർ എൻ.കുഞ്ഞിപ്പ മാസ്റ്റർ, കെ.എം.സി.സി. നാഷണൽ കമ്മിറ്റി ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻ കുട്ടി, വാർഡ് അംഗം ഇ.മുഹമ്മദലി, തിരൂരങ്ങാടി മുനിസിപ്പൽ വൈസ് ചെയർമാൻ അബ്ദുറഹ്മാൻ കുട്ടി, എം.മുഹമ്മദ് കുട്ടി മുൻഷി വിവിധ രാഷ്ട്രീയ പ്രതിനിധികളായ എം.എ.അസീസ്, സിദ്ദീഖ് പനക്കൽ, എ.കെ.എ. നസീർ, മോഹനൻ വെന്നിയൂർ, കവറൊടി മുഹമ്മദ് മാസ്റ്റർ, തയ്യിൽ അബ്ദുസ്സമദ്, ഹനീഫ മുന്നിയൂർ, യു.കെ.മുസ്തഫ മാസ്റ്റർ, പി.പി.അബ്ദുൽ ഹമീദ് ,ടി.വി.അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
വേങ്ങര: രാജ്യത്തെ സൗഹൃദ അന്തരീക്ഷം തിരിച്ചുപിടിക്കാൻ മത വിശ്വാസികൾ ശ്രമിക്കണമെന്ന് മതം :സഹിഷ്ണുത ,സഹവർത്തിത്വം, സമാധാനം എന്ന പ്രമേയത്തിൽ ഈ മാസം 28 മുതൽ 31 വരെ കൂരിയാട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായുള്ള സ്നേഹ സംഗമം അഭിപ്രായപ്പെട്ടു. മതങ്ങൾ മനുഷ്യനെ പുണ്യം ചെയ്യാനാണ് പഠിപ്പിക്കുന്നത്, എന്നാൽ മതത്തിന്റെ പേരിൽ ചിലർ ബോധപൂർവ്വം കലാപങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. മത ഗ്രന്ഥങ്ങളിലെ മാനവിക ആശയങ്ങൾ സമൂഹത്തിൽ പഠന വിധേയമാക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.മുജാഹിദ് സംസ്ഥാന സമ്മേളനം ഇതിന് നിമിത്തമാകുമെന്നും സംഗമം അഭിപ്രായപ്പെട്ടു.കെ.എൻ.എം.സംസ്ഥാന പ്രസിഡൻറ് ടി.പി.അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു.കെ.എൻ.എം.സംസ്ഥാന സെക്രട്ടറി എം.അബ്ദുറഹ്മാൻ സലഫി അദ്ധ്യക്ഷത വഹിച്ചു.കെ.എൻ.എം.സംസ്ഥാന ഭാരവാഹികളായ നൂർ മുഹമ്മദ് നൂരിഷ, അബ്ദുറഹ്മാൻ മദനി പാലത്ത്, ജില്ലാ സ്വാഗത സംഘം കൺവീനർ എൻ.കുഞ്ഞിപ്പ മാസ്റ്റർ, കെ.എം.സി.സി. നാഷണൽ കമ്മിറ്റി ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻ കുട്ടി, വാർഡ് അംഗം ഇ.മുഹമ്മദലി, തിരൂരങ്ങാടി മുനിസിപ്പൽ വൈസ് ചെയർമാൻ അബ്ദുറഹ്മാൻ കുട്ടി, എം.മുഹമ്മദ് കുട്ടി മുൻഷി വിവിധ രാഷ്ട്രീയ പ്രതിനിധികളായ എം.എ.അസീസ്, സിദ്ദീഖ് പനക്കൽ, എ.കെ.എ. നസീർ, മോഹനൻ വെന്നിയൂർ, കവറൊടി മുഹമ്മദ് മാസ്റ്റർ, തയ്യിൽ അബ്ദുസ്സമദ്, ഹനീഫ മുന്നിയൂർ, യു.കെ.മുസ്തഫ മാസ്റ്റർ, പി.പി.അബ്ദുൽ ഹമീദ് ,ടി.വി.അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
ലഹരി ഉപയോഗത്തിനെതിരെ ഒതുക്കുങ്ങല്‍ പഞ്ചായത്ത്
ലഹരി ഉപയോഗത്തിനെതിരെ ഒതുക്കുങ്ങല്‍ പഞ്ചായത്ത്
ഒതുക്കുങ്ങല്‍: വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി സമഗ്രപദ്ധതിയുമായി ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് രംഗത്ത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ ബോധവത്‌ക്കരണം, പരിശോധന എന്നിവ സംഘടിപ്പിക്കാനാണ് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാഷ്ര്‌ടീയ പാര്‍ട്ടികള്‍, മതസംഘടനകള്‍, വിദ്യാര്‍ഥിയുവജന സംഘനകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവയുടെ പഞ്ചായത്ത്‌തല നേതാക്കളുടെ യോഗം ഇന്ന് രാവിലെ 10.30ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും നിയമവിരുദ്ധമിയി നടക്കുന്ന ലഹരി വില്‍പനയും ഉപയോഗവും തടയുക, ലഹരി ഉപയോഗംമൂലമുണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ബോധവല്‍ക്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീഫാത്തിമ പറഞ്ഞു.
മാസ്റ്റർ പീസിൽ ഓടിയൻസായി വേങ്ങര കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികൾ
വേങ്ങര കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികള്‍ ഓഡിയന്‍സായി ചിത്രീകരിച്ച മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് എന്ന സിനിമയുടെ പാട്ട് റിലീസായി.കോളേജ് സ്റ്റോറിയില്‍ കോളേജ് ഹാളില്‍ നടക്കുന്ന കലാപരിപാടികളുമായി ബന്ധപ്പെട്ട ഭാഗം കോഴിക്കോട് വെച്ച് രണ്ട് മാസം മുമ്പ് ചിത്രീകരിച്ചപ്പോഴാണ് വേങ്ങര കോ ഓപ്പറേറ്റീവ് കോളേജിലെ പെണ്‍ കുട്ടികള്‍ക്ക് ഓഡിയന്‍സാവാന്‍ ക്ഷണം ലഭിച്ചിരുന്നത്.എല്ലാ ചിലവുകളും നിര്‍മ്മാതാവ് തന്നെ വഹിച്ചാണ് സൗകര്യ മേര്‍പ്പെടുത്തി വേങ്ങരയിലെ കുട്ടികളെ ഷൂട്ടിങ്ങിന്റെ ഭാഗമാക്കിയത്.
ചരിത്രത്തിലാദ്യമാണ് വേങ്ങരയിലെ വിദ്യാര്‍ഥികള്‍ക്ക് ഷൂട്ടിംങ് കാണുന്നതിനോടൊപ്പം ചിത്രത്തിന്റെ ഭാഗമാവാനും അവസരം ലഭിക്കുന്നത് .ചിത്രം 21 ന് റിലീസാവും
ചരിത്രത്തിലാദ്യമാണ് വേങ്ങരയിലെ വിദ്യാര്‍ഥികള്‍ക്ക് ഷൂട്ടിംങ് കാണുന്നതിനോടൊപ്പം ചിത്രത്തിന്റെ ഭാഗമാവാനും അവസരം ലഭിക്കുന്നത് .ചിത്രം 21 ന് റിലീസാവും
16 December 2017
അപകട ഭീതിയിൽ മനാട്ടി - കച്ചേരിപ്പടി റോഡ് ഗതാഗതം ദുരിതത്തിൽ
അപകട ഭീതിയിൽ മനാട്ടി - കച്ചേരിപ്പടി റോഡ്
ഗതാഗതം ദുരിതത്തിൽ
വേങ്ങര : മനാട്ടി- കച്ചേരിപ്പടി റോഡ് അരികിലുള്ള തോട്ടിലേക്ക് ഇടിഞ്ഞു വീണ് അതിലൂടെയുള്ള ഗതാഗതം ദുരിതപൂർണമായി കൊണ്ടിരിക്കുന്നു.
അപരിചിതരാരുടെയെങ്കിലും അതിലൂടെ ഉള്ള യാത്ര അപകടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്
രാത്രിയുള്ള ഗതാഗതം അതിലേറെ ദുഷ്കരമാണ് കാര്യമായ Street Light സൗകര്യമോ ആ ഭാഗത്ത് എവിടെയും ഇല്ല.
ഇത് അതികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ല എന്ന് കരുതുന്നു. വേണ്ടപെട്ടവരിൽ ഇതെത്തി എത്രയും വേഗം തന്നെ ഇതിനൊരു നടപടി ഉണ്ടാക്കി റോഡ് ഗതാഗത പൂർണമാക്കണം എന്നാണ് നാട്ടുകാരുടെ ആവിശ്യം
ഗതാഗതം ദുരിതത്തിൽ
വേങ്ങര : മനാട്ടി- കച്ചേരിപ്പടി റോഡ് അരികിലുള്ള തോട്ടിലേക്ക് ഇടിഞ്ഞു വീണ് അതിലൂടെയുള്ള ഗതാഗതം ദുരിതപൂർണമായി കൊണ്ടിരിക്കുന്നു.
അപരിചിതരാരുടെയെങ്കിലും അതിലൂടെ ഉള്ള യാത്ര അപകടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്
രാത്രിയുള്ള ഗതാഗതം അതിലേറെ ദുഷ്കരമാണ് കാര്യമായ Street Light സൗകര്യമോ ആ ഭാഗത്ത് എവിടെയും ഇല്ല.
ഇത് അതികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ല എന്ന് കരുതുന്നു. വേണ്ടപെട്ടവരിൽ ഇതെത്തി എത്രയും വേഗം തന്നെ ഇതിനൊരു നടപടി ഉണ്ടാക്കി റോഡ് ഗതാഗത പൂർണമാക്കണം എന്നാണ് നാട്ടുകാരുടെ ആവിശ്യം
15 December 2017
മോട്ടോര്‍ വാഹന നിയമ ഭേദഗതിബില്ല് ചെറുത്ത് തോല്‍പ്പിക്കണം: സംരക്ഷണ സമിതി
മോട്ടോര്‍ വാഹന നിയമ ഭേദഗതിബില്ല് ചെറുത്ത് തോല്‍പ്പിക്കണം: സംരക്ഷണ സമിതി
വേങ്ങര: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ല് ചെറുത്ത് പരാജയപ്പെടുത്തണമെന്ന് വേങ്ങര മണ്ഡലം മോട്ടോര്‍ വാഹന സംരക്ഷണ സമിതി കണ്‍വന്‍ഷന്‍. നിയമ ഭേദഗതി നടപ്പിലാകുന്നതോടെ ഓട്ടോറിക്ഷകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാവും, നിലവിലുള്ള ടാക്‌സി സംവിധാനം, ചരക്ക് കടത്ത് സംവിധാനം, പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട്-സ്വകാര്യ ബസ് സംവിധാനം പൂര്‍ണ്ണമായും തകരും. ഡ്രൈവിംഗ് സ്‌കൂളുകള്‍, സ്‌പെയര്‍ പാട്‌സ് സംഭരണ വിപണന ശാലകള്‍, വര്‍ക്കു ഷോപ്പുകള്‍ എന്നിവയും അടച്ചു പൂട്ടേണ്ടിവരും. ഈ ബില്ലിന്റെ അപകടം മുഴുവന്‍ തൊഴിലാളികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നതിനാവശ്യമായ യോജിച്ച പ്രചാരണ പ്രവര്‍ത്തനത്തിനാവശ്യമായ തീരുമാനങ്ങള്‍ കൈകൊള്ളാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കണ്‍വന്‍ഷന്‍ എ.ഐ.ടി.യു.സി സംസ്‌ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ.പി.ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. അസീസ് പഞ്ചിലി അധ്യക്ഷത വഹിച്ചു.
സി.ഫൈസല്‍, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.എം.ഗണേശന്‍, ഐ.എന്‍.ടി.യു.സി വേങ്ങര മണ്ഡലം പ്രസിഡന്റ് എം.എ അസീസ്, ഓട്ടോ വര്‍ക്ക്‌ഷോപ്പ് കേരള വേങ്ങര യൂണിറ്റ് പ്രസിഡന്റ് എ.ഡി. ശ്രീകുമാര്‍, സി.വേലായുധന്‍ പ്രസംഗിച്ചു. യോഗത്തില്‍ മോട്ടോര്‍ വാഹന മേഖല സംരക്ഷണ സമിതി വേങ്ങര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി അസീസ് പഞ്ചിലി (ചെയര്‍മാന്‍), സി.െൈഫസല്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വേങ്ങര: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ല് ചെറുത്ത് പരാജയപ്പെടുത്തണമെന്ന് വേങ്ങര മണ്ഡലം മോട്ടോര്‍ വാഹന സംരക്ഷണ സമിതി കണ്‍വന്‍ഷന്‍. നിയമ ഭേദഗതി നടപ്പിലാകുന്നതോടെ ഓട്ടോറിക്ഷകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാവും, നിലവിലുള്ള ടാക്‌സി സംവിധാനം, ചരക്ക് കടത്ത് സംവിധാനം, പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട്-സ്വകാര്യ ബസ് സംവിധാനം പൂര്‍ണ്ണമായും തകരും. ഡ്രൈവിംഗ് സ്‌കൂളുകള്‍, സ്‌പെയര്‍ പാട്‌സ് സംഭരണ വിപണന ശാലകള്‍, വര്‍ക്കു ഷോപ്പുകള്‍ എന്നിവയും അടച്ചു പൂട്ടേണ്ടിവരും. ഈ ബില്ലിന്റെ അപകടം മുഴുവന്‍ തൊഴിലാളികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നതിനാവശ്യമായ യോജിച്ച പ്രചാരണ പ്രവര്‍ത്തനത്തിനാവശ്യമായ തീരുമാനങ്ങള്‍ കൈകൊള്ളാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കണ്‍വന്‍ഷന്‍ എ.ഐ.ടി.യു.സി സംസ്‌ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ.പി.ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. അസീസ് പഞ്ചിലി അധ്യക്ഷത വഹിച്ചു.
സി.ഫൈസല്‍, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.എം.ഗണേശന്‍, ഐ.എന്‍.ടി.യു.സി വേങ്ങര മണ്ഡലം പ്രസിഡന്റ് എം.എ അസീസ്, ഓട്ടോ വര്‍ക്ക്‌ഷോപ്പ് കേരള വേങ്ങര യൂണിറ്റ് പ്രസിഡന്റ് എ.ഡി. ശ്രീകുമാര്‍, സി.വേലായുധന്‍ പ്രസംഗിച്ചു. യോഗത്തില്‍ മോട്ടോര്‍ വാഹന മേഖല സംരക്ഷണ സമിതി വേങ്ങര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി അസീസ് പഞ്ചിലി (ചെയര്‍മാന്‍), സി.െൈഫസല്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വേങ്ങരയിൽ തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ പാമ്പുകടിയേറ്റു മരിച്ചു
വേങ്ങര: തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ പാമ്പുകടിയേറ്റു മരിച്ചു. ഊരകം വെങ്കുളം പരേതനായ ശങ്കരന്റെ ഭാര്യ: മണ്ണില്‍ സരോജിനി (55) നാണ് കടിയേറ്റത്. ഇന്ന് വൈകുന്നേരം നാലു മണിയോടെ ഊരകം നെല്ലിപ്പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലിക്കിടെയാണ് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല -ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ വെങ്കുളം കുടുംബശ്മശാനത്തില്‍ സംസ്‌കരിക്കും. മക്കള്‍: പ്രദീപ്, വിദ്യാര്‍ത്ഥികളായ സുഭാഷ്, പ്രബീഷ്.
13 December 2017
മലപ്പുറം വെസ്റ്റ് ജില്ല മനുഷ്യ ജാലിക ഫണ്ട് ഉദ്ഘാടനം ചെയ്തു
മലപ്പുറം വെസ്റ്റ് ജില്ല മനുഷ്യ ജാലിക
ഫണ്ട് ഉദ്ഘാടനം ചെയ്തു
വേങ്ങര : ജനുവരി 26 ന് വേങ്ങരയില്‍ എസ് കെ എസ് എസ് എഫ് നടത്തുന്ന മനുഷ്യ ജാലികയുടെ ഫണ്ട് ഉദ്ഘാടനം മല അലവി ഹാജിയില്‍ നിന്നും സ്വീകരിച്ച് കൊണ്ട് പാണക്കാട് സയ്യദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍, ആശിഖ് കുഴിപ്പുറം, മുസ്തഫ ബാഖവി ഊരകം, പുള്ളാട്ട് ശംസു, മുജീബ് പൂക്കുത്ത്, എം.എ ജലീല്‍ ചാലില്‍കുണ്ട്, ജാഫര്‍ ഓടക്കല്‍, മൂസക്കുട്ടി ചാലില്‍കുണ്ട്. ഹസീബ് ഓടക്കല്‍, അസൈനാര്‍ വാഫി, മുഹമ്മദ് കുട്ടി കുന്നുംപുറം, ശിഹാബ് അടക്കാപ്പുര, മുജീബു റഹ്മാന്‍ ബാഖവി, മുസ്തഫ എം.ടി, നിയാസ് വാഫി, ഇസ്മായീല്‍ മണ്ണില്‍പിലാക്കല്‍, നാസര്‍ കണ്ണമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു
ഫണ്ട് ഉദ്ഘാടനം ചെയ്തു
വേങ്ങര : ജനുവരി 26 ന് വേങ്ങരയില്‍ എസ് കെ എസ് എസ് എഫ് നടത്തുന്ന മനുഷ്യ ജാലികയുടെ ഫണ്ട് ഉദ്ഘാടനം മല അലവി ഹാജിയില്‍ നിന്നും സ്വീകരിച്ച് കൊണ്ട് പാണക്കാട് സയ്യദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍, ആശിഖ് കുഴിപ്പുറം, മുസ്തഫ ബാഖവി ഊരകം, പുള്ളാട്ട് ശംസു, മുജീബ് പൂക്കുത്ത്, എം.എ ജലീല്‍ ചാലില്‍കുണ്ട്, ജാഫര്‍ ഓടക്കല്‍, മൂസക്കുട്ടി ചാലില്‍കുണ്ട്. ഹസീബ് ഓടക്കല്‍, അസൈനാര്‍ വാഫി, മുഹമ്മദ് കുട്ടി കുന്നുംപുറം, ശിഹാബ് അടക്കാപ്പുര, മുജീബു റഹ്മാന്‍ ബാഖവി, മുസ്തഫ എം.ടി, നിയാസ് വാഫി, ഇസ്മായീല്‍ മണ്ണില്‍പിലാക്കല്‍, നാസര്‍ കണ്ണമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു
ഊരകം കൊടലിക്കുണ്ട് തൻവീറുൽ അനാം മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്‌തു
മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്തു
ഊരകം: മദ്‌റസകള്‍ നാടിന്റെ വിളക്കാണെന്നും സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരത്തോളം മദ്‌റസകളും മറ്റ് ദീനി സ്ഥാപനങ്ങളും മതപരമായും സാമൂഹ്യപരമായും കേരളത്തെ ഒരുപാട് മുന്നോട്ട് നയിച്ചെന്നും തങ്ങള്‍ പറഞ്ഞു. ഊരകം കൊടലിക്കുണ്ടില്‍ തന്‍വീറുല്‍ അനാം മദ്‌റസയുടെ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം . ഒ.കെ മൂസാന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.
ബവാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം .കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, യു ശാഫി ഹാജി, സയ്യിദ് മന്‍സൂര്‍കോയ തങ്ങള്‍,, സയ്യിദ് അലി അക്ബര്‍ തങ്ങള്‍,, മുസ്തഫ ഫൈസി വടക്കുമുറി, ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍, ഇസ്മായീല്‍ ഫൈസി കിടങ്ങയം, അബ്ദുള്ള മുസ്‌ലിയാര്‍, ഹുസൈന്‍ ദാരിമി, കെ.ടി അബ്ദുസ്സമദ്, രായീന്‍കുട്ടി ഹാജി, കെ.ടി സിദ്ദീഖ് മരക്കാര്‍ മൗലവി, അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി, വി.ടി ബാവ മുസ്‌ലിയാര്‍, ഹാരിസ് ഫൈസി. എം.ടി അലവി, സിദ്ദീഖ് ഫൈസി, താജുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. എം.കെ ഹംസ ഹുദവി സ്വാഗതവും കെ.ടി സലാം നന്ദിയും പറഞ്ഞു.
ഊരകം: മദ്‌റസകള്‍ നാടിന്റെ വിളക്കാണെന്നും സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരത്തോളം മദ്‌റസകളും മറ്റ് ദീനി സ്ഥാപനങ്ങളും മതപരമായും സാമൂഹ്യപരമായും കേരളത്തെ ഒരുപാട് മുന്നോട്ട് നയിച്ചെന്നും തങ്ങള്‍ പറഞ്ഞു. ഊരകം കൊടലിക്കുണ്ടില്‍ തന്‍വീറുല്‍ അനാം മദ്‌റസയുടെ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം . ഒ.കെ മൂസാന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.
ബവാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം .കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, യു ശാഫി ഹാജി, സയ്യിദ് മന്‍സൂര്‍കോയ തങ്ങള്‍,, സയ്യിദ് അലി അക്ബര്‍ തങ്ങള്‍,, മുസ്തഫ ഫൈസി വടക്കുമുറി, ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍, ഇസ്മായീല്‍ ഫൈസി കിടങ്ങയം, അബ്ദുള്ള മുസ്‌ലിയാര്‍, ഹുസൈന്‍ ദാരിമി, കെ.ടി അബ്ദുസ്സമദ്, രായീന്‍കുട്ടി ഹാജി, കെ.ടി സിദ്ദീഖ് മരക്കാര്‍ മൗലവി, അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി, വി.ടി ബാവ മുസ്‌ലിയാര്‍, ഹാരിസ് ഫൈസി. എം.ടി അലവി, സിദ്ദീഖ് ഫൈസി, താജുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. എം.കെ ഹംസ ഹുദവി സ്വാഗതവും കെ.ടി സലാം നന്ദിയും പറഞ്ഞു.
12 December 2017
മുജാഹിദ് സംസ്ഥാന സമ്മേളനം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.
മുജാഹിദ് സംസ്ഥാന സമ്മേളനം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.
വേങ്ങര: മതം:സഹിഷ്ണുത, സഹവർതിത്ത്വം, സമാധാനം എന്ന പ്രമേയത്തിൽ ഈ മാസം 28 മുതൽ 31 വരെ നടക്കുന്ന മുജാഹിദ് ഒൻപതാമത് സംസ്ഥാന സമ്മേളന പ്രവർത്തനങ്ങൾക്കായുള്ള സംഘാടക സമിതി ഓഫീസ് കൂരിയാട് സമ്മേളന നഗരിയിൽ തുറന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.കെ.എൻ.എം.സംസ്ഥാന സെക്രട്ടറി എം.അബ്ദുറഹ്മാൻ സലഫി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.അസ്ക്കറലി, കെ.ജെ.യു.നിർവാഹക സമിതി അംഗം കെ.സി.മുഹമ്മദ് മൗലവി, സലീം ചാലിയം, എം.കെ.ബാവ, കെ.എൻ.എം. ജില്ലാ സംഘടനകാര്യ സമിതി ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ, എം.എസ്.എം.സംസ്ഥാന സെക്രട്ടറി സിറാജ് ചേലേമ്പ്ര, ഓഫീസ് സെക്രട്ടറി യാസർ അറഫാത്ത്,പ്രൊഫസർ അബ്ദു, എം.മുഹമ്മദ് കുട്ടി മുൻഷി, ഉബൈദുല്ല താനാളൂർ,കെ.കുഞ്ഞാലൻ കുട്ടി മദനി, ഇ.വി.മുസ്തഫ, ഹംസ മാസ്റ്റർ കരുമ്പിൽ, പി.കെ.അബ്ദുൽ വഹാബ് മാസ്റ്റർ, ടി .വി.അഹമ്മദ്, പി.കെ.സി.ബീരാൻ കുട്ടി, ഐ.മുഹമ്മദ്, സി.ടി.ബഷീർ, ജാഫർ കൊയപ്പ, എ.പി. റാഫി, എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം കൂരിയാട് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു.
വേങ്ങര: മതം:സഹിഷ്ണുത, സഹവർതിത്ത്വം, സമാധാനം എന്ന പ്രമേയത്തിൽ ഈ മാസം 28 മുതൽ 31 വരെ നടക്കുന്ന മുജാഹിദ് ഒൻപതാമത് സംസ്ഥാന സമ്മേളന പ്രവർത്തനങ്ങൾക്കായുള്ള സംഘാടക സമിതി ഓഫീസ് കൂരിയാട് സമ്മേളന നഗരിയിൽ തുറന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.കെ.എൻ.എം.സംസ്ഥാന സെക്രട്ടറി എം.അബ്ദുറഹ്മാൻ സലഫി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.അസ്ക്കറലി, കെ.ജെ.യു.നിർവാഹക സമിതി അംഗം കെ.സി.മുഹമ്മദ് മൗലവി, സലീം ചാലിയം, എം.കെ.ബാവ, കെ.എൻ.എം. ജില്ലാ സംഘടനകാര്യ സമിതി ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ, എം.എസ്.എം.സംസ്ഥാന സെക്രട്ടറി സിറാജ് ചേലേമ്പ്ര, ഓഫീസ് സെക്രട്ടറി യാസർ അറഫാത്ത്,പ്രൊഫസർ അബ്ദു, എം.മുഹമ്മദ് കുട്ടി മുൻഷി, ഉബൈദുല്ല താനാളൂർ,കെ.കുഞ്ഞാലൻ കുട്ടി മദനി, ഇ.വി.മുസ്തഫ, ഹംസ മാസ്റ്റർ കരുമ്പിൽ, പി.കെ.അബ്ദുൽ വഹാബ് മാസ്റ്റർ, ടി .വി.അഹമ്മദ്, പി.കെ.സി.ബീരാൻ കുട്ടി, ഐ.മുഹമ്മദ്, സി.ടി.ബഷീർ, ജാഫർ കൊയപ്പ, എ.പി. റാഫി, എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം കൂരിയാട് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു.
Subscribe to:
Posts (Atom)
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...
Just touch and read Vengara news������
-
വേങ്ങരയിൽ ഗതാഗത നിയന്ത്രണം വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്തിലെ വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ദാസ് പ...
-
മലപ്പുറം: ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന്റെ പുതിയ സിനമയായ കമ്മാര സംഭവത്തിന്റെ ഷൂട്ടിംഗ് വേങ്ങരയില്‍ പുന:രാരംഭിച്ചു. ദിലീപ് അറസ്റ്റിലായ...
-
പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ് വേങ്ങര ലൈവ്...
-
വേങ്ങര കണ്ണമംഗലത്ത് യുവാവ് റൂമില്‍ മരിച്ച നിലയിൽ വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ ടയര്‍ കടയിലെ തൊഴിലാളിയായ യുവാവിനെ താമസിക്കുന്ന ...
-
17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ : 17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ. ഏറ്റവും പുതിയ ജോക...
-
മലപ്പുറം: പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തിനു മുന്‍പ് മലപ്പുറത്തെ ...
-
ചിരട്ട കൊണ്ട് മൊബൈൽ സ്റ്റാൻഡ് നിർമിച്ച് വേങ്ങര പാക്കടപുറായ സ്വദേശി അൽത്താഫ് റഹിമാൻ വേങ്ങര: ലോക്ക് ഡൗൺ കാലത്ത് വിദ്യാത്ഥികളുടെ പല തരത്തിലുള്...
-
വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ വേങ്ങര: 38,15500 രൂപയുടെ കുഴൽപ്പണവുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് വേങ്ങര എസ്.ഐ സംഗീത് ...
-
മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ് മലപ്പുറം: അനാഥ യുവതിക്ക് വീടൊരുക്കി നല്‍കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹ...