Labels

14 October 2017

റോക്കറ്റ് പറത്തി സ്കൂൾ വിദ്യാർഥികൾ

കോട്ടയ്ക്കല്‍: കണ്ടിട്ടും കേട്ടിട്ടും മാത്രമുള്ള റോക്കറ്റിനെ സ്വന്തമായി നിര്‍മിക്കുകയും അവ വിക്ഷേപിക്കുകയുംചെയ്ത സന്തോഷത്തിലാണ് ക്ലാരി ജി.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ബഹിരാകാശ വാരത്തോടനുബന്ധിച്ച് കോഴിക്കോട് പ്ലാനറ്റോറിയവുമായി സഹകരിച്ചാണ് വിക്ഷേപണം നടത്തിയത്. റോക്കറ്റ് നിര്‍മാണത്തിനാവശ്യമായ പരിശീലനം കോഴിക്കോട്ടുവെച്ച് കുട്ടികള്‍ക്ക് നല്‍കിയിരുന്നു. ഇതിനുശേഷമാണ് വിദ്യാര്‍ഥികള്‍ റോക്കറ്റ് നിര്‍മാണം ആരംഭിച്ചത്. സ്‌കൂള്‍ഗ്രൗണ്ടില്‍ നടന്ന വിക്ഷേപണം പ്രഥമാധ്യാപകന്‍ റോയ് മാത്യു ഉദ്ഘാടനംചെയ്തു. ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതും കൃത്രിമ ഉപകരണങ്ങളുടെ സേവനങ്ങളെക്കുറിച്ചും പ്ലാനറ്റോറിയം സ്റ്റാഫ് ബിനോജ് ക്ലാസെടുത്തു. പ്ലാനറ്റോറിയം സ്റ്റാഫുമാരായ പ്രബിന്‍, ബ്രിനില്‍ എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. അബ്ദുല്‍ നസീര്‍, റോഷിത് എന്നിവര്‍ പ്രസംഗിച്ചു.

ജില്ല കായികോത്സവം :വേങ്ങര നാലാം സ്ഥാനത്തു സ്ഥാനത്ത്

ജില്ലാ കായികോത്സവത്തിന്റെ രണ്ടാം ദിനം പിന്നിട്ടപ്പോള്‍ എടപ്പാള്‍ ഉപജില്ല 230 പോയിന്റുമായി മുന്നില്‍. 43 പോയിന്റുള്ള മങ്കട ഉപജില്ലയാണ്‌ രണ്ടാം സ്‌ഥാനത്ത്‌. 37 പോയിന്റ്‌ നേടിയ താനൂര്‍ ഉപജില്ല മൂന്നാം സ്‌ഥാനത്തും 36 പോയിന്റുള്ള വേങ്ങര ഉപജില്ല നാലാം സ്‌ഥാനത്താണ്‌. മേളയുടെ രണ്ടാം ദിനം പൂര്‍ത്തിയായപ്പോള്‍ എട്ട്‌ പോയിന്റ്‌ മാത്രമുള്ള പരപ്പനങ്ങാടി ഉപജില്ലയാണ്‌ ഏറ്റവും പിറകില്‍. സ്‌കൂള്‍ തലത്തില്‍ 30 സ്വര്‍ണവും 14 വെള്ളിയും അഞ്ച്‌ വെങ്കലവുമായി 197 പോയിന്റോടെ ഐഡിയ കടശ്ശേരിയുടെ മുന്നേറ്റമാണ്‌ എടപ്പാളിനെ ബഹുദൂരം മുന്നിലെത്തിച്ചത്‌. സെന്റ്‌ മേരീസ്‌ പരിയാപുരം സ്‌കൂള്‍ മൂന്ന്‌ സ്വര്‍ണവും ആറ്‌ വെള്ളിയും നാല്‌ വെങ്കലവുമായി 37 പോയിന്റ്‌ നേടി രണ്ടാം സ്‌ഥാനത്താണ്‌. മൂന്ന്‌ സ്വര്‍ണവും രണ്ട്‌ വെള്ളിയുമായി 21 പോയിന്റ്‌ നേടിയ എച്ച്‌എച്ച്‌എസ്‌എസ്‌ പന്തല്ലൂര്‍ മൂന്നാം സ്‌ഥാനത്തുണ്ട്‌.മേളയുടെ രണ്ടാം ദിനത്തില്‍ 34 ഫൈനലുകളാണ്‌ നടന്നത്‌. ഇതോടെ മൊത്തം 64 ഇനങ്ങള്‍ പൂര്‍ത്തിയായി. മേളയിലെ ഗ്ലാമര്‍ ഇനങ്ങളായ 100 മീറ്റര്‍ ഫൈനലുകള്‍ ഇന്ന്‌ നടക്കും. രാവിലെ 6.30ന്‌ ആണ്‍- പെണ്‍വിഭാഗങ്ങളിലായുള്ള ക്രോസ്‌ കണ്‍ട്രിയോടെ മത്സരങ്ങള്‍ പുനരാരംഭിക്കും. 4ഃ100 റിലേ, പോള്‍വാള്‍ട്ട്‌, ഷോട്ട്‌പുട്ട്‌, ഡിസ്‌കസ്‌ ത്രോ, ലോംഗ്‌ ജംബ്‌ തുടങ്ങിയ ഇനങ്ങളിലാണ്‌ സമാപന ദിവസത്തെ മത്സരങ്ങള്‍. വൈകീട്ട്‌ നാലിന്‌ സമാപന സമ്മേളനം ഒളിംപ്യന്‍ കെ.ടി.ഇര്‍ഫാന്‍ ഉദ്‌ഘാടനം ചെയ്ും. എയന്നാല്‍ അതിരാവിലെ തന്നെ തുടങ്ങുന്ന മത്സരങ്ങളെ മഴ തടസപ്പെടുത്തുമോ എന്ന ആശങ്കയിലാണ്‌ സംഘാടകര്‍.

13 October 2017

ആകാംക്ഷയ്ക്ക് നാളെ വിരാമം


വേങ്ങര: ആകാംക്ഷയ്ക്ക് നാളെ വിരാമം

 വേങ്ങര... ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഒരുദിവസംകൂടി. ഞായറാഴ്ച പകല്‍ പതിനൊന്നോടെ ഫലം അറിയിക്കാനുള്ള ക്രമീകരണമാണ് തെരഞ്ഞെടുപ്പ് വിഭാഗം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ൃലിറ.സലൃമഹമ.ഴ്ീ.ശി ല്‍ വോട്ടെണ്ണലിന്റെ വിവരങ്ങള്‍ തത്സമയം അറിയാം.
ആദ്യം പോസ്റ്റല്‍ ബാലറ്റാണ് എണ്ണുക. ഇത്തവണ മണ്ഡലത്തിനുപുറത്തുള്ളവരെ മാത്രമാണ് തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരുന്നത്. ഒരു പോസ്റ്റല്‍ ബാലറ്റേയുള്ളൂ. സൈനികര്‍ക്കുള്ള സര്‍വീസ് വോട്ടിന് 25 പേര്‍ക്കാണ് അര്‍ഹതയുണ്ടായിരുന്നത്. ആറ് ബാലറ്റുകള്‍ വിലാസത്തിലുള്ളയാളെ കണ്ടെത്താനാകാതെ തിരിച്ചുവന്നു. 19 എണ്ണം തിരിച്ചുവരാനുണ്ട്. ഇവ വോട്ടെണ്ണല്‍ ആരംഭിക്കുന്ന ദിവസം രാവിലെ എട്ടിനുമുമ്പ് കിട്ടിയാല്‍ സാധുവാകും. 1,70,009 വോട്ടര്‍മാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇതില്‍  148 ബൂത്തിലായി 56,580 പുരുഷന്മാരും 66,030 സ്ത്രീകളും ഉള്‍പ്പെടെ 1,22,610 പേര്‍ വോട്ടുചെയ്തു.
 പതിനാല് ടേബിളുകളാണ് വോട്ടെണ്ണലിന് സജീകരിക്കുകയെന്ന് വരണാധികാരി സജീവ് ദാമോദര്‍ അറിയിച്ചു. ഒരു ടേബിളില്‍ 12 ബൂത്തുകളിലെ വോട്ട് എണ്ണും. 12 റൌണ്ട് വോട്ടെണ്ണല്‍ ഉണ്ടാകും. ഒരു ടേബിളില്‍ കൌണ്ടിങ് അസിസ്റ്റന്റ്, കൌണ്ടിങ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിങ്ങനെ മൂന്ന് ജീവനക്കാരുണ്ടാകും. പുറമേ ആറ് സ്ഥാനാര്‍ഥികളുടെ ആറ് ഏജന്റുമാരും. ജീവനക്കാര്‍ക്കുള്ള പരിശീലനം വെള്ളിയാഴ്ച കലക്ടറേറ്റില..

തിരഞ്ഞെടുപ്പ് ഫലം മുൻകൂട്ടി പ്രവചിച് മജീഷ്യൻ ലത്തീഫ്


നാളെ പ്രഖ്യാപിക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം മുന്‍കൂട്ടി പ്രവചിച്ച് മജീഷ്യന്‍ ലത്തീഫ് കോട്ടയ്ക്കല്‍. ഇന്നലെ വൈകിട്ടു അഞ്ചോടെ വേങ്ങര വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ലെറ്റര്‍പാഡിലാണ് നാളെ നടക്കുന്ന വോട്ടെണ്ണലിന്റെ ഫലം ലത്തീഫ് രേഖപ്പെടുത്തിയത്.
ഓരോ സ്ഥാനാര്‍ഥിക്കും ലഭിക്കുന്ന വോട്ടിന്റെ കണക്കും ഭൂരിപക്ഷവും കൃത്യമായി രേഖപ്പെടുത്തി എന്നവകാശപ്പെടുന്ന പ്രവചനം ഭദ്രമായി ഒരു ചെറിയപെട്ടിയിലിട്ട് പൂട്ടി ഇത് വീണ്ടും മറ്റൊരു പെട്ടിയില്‍ പൂട്ടിയ ശേഷം വേങ്ങര എസ്.ഐ.അബ്ദുള്‍ ഹക്കീം സീല്‍ ചെയ്ത് വേങ്ങര സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.ഹമീദിനെ ഏല്‍പിച്ചു. അദ്ദേഹം ഇത് ബാങ്ക് ലോക്കറിലേക്ക് മാറ്റി.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ദിവസം ബാങ്കിന് അവധിയും പിറ്റെ ദിവസം തിങ്കളാഴ്ച സംസ്ഥാനത്ത് യു.ഡി.എഫ് ഹര്‍ത്താലുമായതിനാല്‍ ചൊവ്വാഴ്ച രാവിലെ പത്തിനാണ് നാട്ടുകാരുടെയും ബന്ധപ്പെട്ടവരുടേയും സാന്നിധ്യത്തില്‍ പെട്ടി തുറന്ന് ഫലം പ്രസിദ്ധീകരിക്കുക.
ഫലമെഴുതുന്ന ചടങ്ങില്‍ എസ്.ഐ കെ.അബ്ദുള്‍ ഹക്കിം, ബ്ലോക്ക് പ്രസിഡന്റ് പി.കെ.അസ്ലു ,വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം, യൂണിറ്റ് ഭാരവാഹികള്‍, ഗോള്‍ഡ് ആന്റ്, സില്‍വല്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.ടി.അബ്ദുറഹിമാന്‍ ഹാജി, എം.എ.അസീസ്, ഹംസ പുല്ലമ്പലവന്‍, എം.കെ.സൈനുദ്ദീന്‍,പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ് ട്രഷറര്‍ ടി.മൊയ്തീന്‍ കുട്ടി, പഞ്ചായത്തംഗം കെ.പി. ഫസല്‍ എന്നിവർ പങ്കെടുത്തു.

ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായ ശാസ്‌ത്ര നാടക മത്സരം , വൈകീട്ട് നാലിന് വേങ്ങര സബ് ജില്ലാ മത്സരം

മലപ്പുറം: ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായ ശാസ്‌ത്ര നാടക മത്സരം ഒക്‌ടോബര്‍ 14ന്‌ രാവിലെ ഒമ്പതിന്‌ കോട്ടയ്‌ക്കല്‍ ഗവ. രാജാസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 17 സബ്‌ ജില്ലകളില്‍ നിന്ന്‌ ഒന്നാം സ്‌ഥാനം നേടിയ 17 നാടകങ്ങളാണ്‌ ജില്ലാതലത്തില്‍ മത്സരിക്കുക. മൂന്ന്‌ ക്ലസ്‌റ്ററുകളായിട്ടാണ്‌ മത്സരങ്ങള്‍. രാവിലെ ഒമ്പതിന്‌ ക്ലസ്‌റ്റര്‍ ഒന്നിലെ മഞ്ചേരി, മേലാറ്റൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, മലപ്പുറം, വണ്ടൂര്‍ സബ്‌ജില്ലകളും ഉച്ചക്ക്‌ 12ന്‌ ക്ലസ്‌റ്റര്‍ രണ്ടിലെ കുറ്റിപ്പുറം, നിലമ്പൂര്‍, താനൂര്‍, അരീക്കോട്‌, കൊണ്ടോട്ടി, എടപ്പാള്‍ സബ്‌ജില്ലകളും വൈകീട്ട്‌ നാലിന്‌ ക്ലസ്‌റ്റര്‍ മൂന്നിലെ കിഴിശ്ശേരി, പൊന്നാനി, മങ്കട, വേങ്ങര, പരപ്പനങ്ങാടി സബ്‌ജില്ലകളും മത്സരിക്കും. ശാസ്‌ത്രവും സമൂഹവും എന്ന വിഷയത്തിലാണ്‌ നാടകം സംഘടിപ്പിക്കുന്നത്‌.

12 October 2017

ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ പ്രഭാഷണവും മഹല്ല് കുടുംബ സംഗമവും


ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ പ്രഭാഷണവും മഹല്ല് കുടുംബ സംഗമവും ഒക്ടോബര്‍ 14, 16 തിയ്യതികളില്‍ വലിയോറ മനാട്ടിപ്പറമ്പിൽ

വേങ്ങര: വലിയോറ മാനാട്ടിപ്പറമ്പ് മസാലിഹുല്‍ മുസ്്‌ലിമീന്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാസം തോറും നടത്തിവരുന്ന മജ്‌ലിസുന്നൂറിന്റെ രണ്ടാം വാര്‍ഷികവും മഹല്ല് കുടുംബ സംഗമവും ഒക്ടോബര്‍ 14, 16 (ശനി, തിങ്കള്‍) തിയ്യതികളില്‍ വലിയോറ മനാട്ടിപ്പറമ്പ് അബ്ദുല്‍ ഗഫാര്‍ അന്‍വരി നഗറില്‍ നടക്കും. 14 ന് വൈകീട്ട്് 7 മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷികം മഹല്ല് ഖത്വീബ് ഹസന്‍ ദാരിമി കുട്ടശ്ശേരി ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് ഹാജി അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തും. ഹകീം ബാഖവി, അശ്‌റഫ് മുസ്്‌ലിയാര്‍, മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍, സിദ്ദീഖ് അന്‍വരി പ്രസംഗിക്കും. 16 ന് മഹല്ല് പ്രവാസി ഘടകം മസാലിഹുല്‍ മുസ്്‌ലിമീന്‍ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുടുംബ സംഗത്തില്‍ പ്രമുഖ ഇസ്്‌ലാമിക് ട്രൈനര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍ ക്ലാസെടുക്കും.

കാവലായി കേന്ദ്രസേന


വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്‌ടോബര്‍ 15ന് രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നടക്കും. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം നിരീക്ഷകന്‍ അമിത് ചൗധരിയുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിദ്ധ്യത്തില്‍ തുറക്കും.
നിലവില്‍ കേന്ദ്രസേനയാണു വോട്ടിംഗ്‌മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിന് കാവലായി നില്‍ക്കുന്നത്. ജില്ലാ കലക്ടര്‍ അമിത് മീണ, റിട്ടേണിങ് ഓഫീസര്‍ സജീവ് ദാമോദര്‍ തുടങ്ങിയവര്‍ സന്നിഹിതരാവും.
വോട്ടെണ്ണലിന് 14 ടേബിളുകളാണ് സജീകരിച്ചിരിക്കുന്നത്. ഇതില്‍ ഒന്നില്‍ മൂന്ന് വീതം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിന് നിയോഗിക്കും. ഒരു സൂപ്പര്‍വൈസര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരെയാണ് നിയോഗിക്കുക.
42 പേര്‍ക്ക് പുറമെ 20 റിസര്‍വ് ഉദ്യോഗസ്ഥന്മാരെയും ഇതിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. അനുവദിക്കുന്ന ടേബിളുകള്‍ സംബന്ധിച്ച റാന്റമൈസേഷന്‍ ഒക്‌ടോബര്‍ 14ന് നടക്കും. ഇവര്‍ക്കുള്ള പരിശീലനം ഇന്ന് (ഒക്‌ടോബര്‍ 13) രാവിലെ 10.30ന് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടക്കും.

ഫലപ്രഖ്യാപന പ്രവചനം നാളെ വേങ്ങരയിൽ


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഇലക്ഷൻ ഫലപ്രഖ്യാപനം (പ്രവചനം)
മജീഷ്യൻ ലത്തീഫ് MMA(മലപ്പുറം റിയാലി ഷോ)
13-10 -2017(വെള്ളി) വൈകു: 4 മണിക്ക് വേങ്ങര വ്യാപാരഭവനിൽ
രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മാധ്യമ ഉദ്യോഗസ്ഥ പ്രമുഖരുടെ സാന്നിധ്യം
ഏവർക്കും സ്വാഗതം
മജീഷ്യൻ ലത്തീഫ് കോട്ടക്കൽ
മലയാളി മാജിക് അസോസിയേഷൻ മലപ്പുറം ജില്ലാ മെമ്പർ
മാജിക്കൽ റിയലിസം (കോട്ടയം) മെമ്പർ
മുതുകാട് അക്കാഡമി അംഗം
(വേങ്ങര മണ്ഡത്തിൽ കോട്ടക്കലിന് അടുത്ത് വീട് )

അമിട്ട് പൊട്ടിച്ചു യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം


കൊണ്ടോട്ടി: രാജ്യത്ത് ബി.ജെ.പി.ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം അമിത് ഷായുടെ മകന്റെ കമ്പനിക്ക് പതിനാറായിരം കോടി രൂപയുടെ വരുമാന വര്‍ദ്ധനവ് ഉണ്ടായത് വന്‍ അഴിമതിയാണ്,ഇത് അന്വേഷിക്കണം എന്നും, പ്രധാനമന്ത്രി മൗനം വെടിയണം എന്നും, എന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമിട്ട് പൊട്ടിക്കല്‍ പ്രതിഷേധം നടന്നു,
ബി.ജെ.പി.ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ കോലത്തില്‍ അമിട്ടുകള്‍ മാലയായ് അണിയിച്ചു കൊണ്ട് ടൗണില്‍ പ്രകടനം നടത്തിയതിന് ശേഷം ബസ്റ്റാന്റിന് മുന്നില്‍ വെച്ച് തീക്കൊടുക്കുകയായിരുന്നു, പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു, സി.എം.ബ്രിജേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു, ജൈസല്‍ എളമരം, പി.നിധീഷ്, ജലീല്‍ ആലുങ്ങല്‍, അഷ്‌റഫ് പറക്കുത്ത്, പി.പി.റഹ്മത്തുള്ള, ലത്തീഫ് കുട്ടാ ലുങ്ങല്‍, ഹിഷാം തെറ്റന്‍, അന്‍വര്‍ അരൂര്, കെ.വി.ഹുസൈന്‍, ഫസല്‍ അല്ലിപ്ര,ഷമീര്‍ വാഴയൂര്‍, സതീഷ് പുളിക്കല്‍, എന്‍.വി. ബൈജു, സി.എ ഫൈറൂസ്, ഷഫീല്‍ പടിക്കല്‍ പങ്കെടുത്തു

റെക്കോർഡ്‌ പോളിംഗ് ,കണ്ണും നട്ട് മുന്നണികൾ


വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. 71.2 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77ശതമാനമായിരുന്നു  വേങ്ങരയിലെ പോളിങെങ്കിലും അഞ്ച് മാസം മുന്‍പ് നടന്ന  ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍  അത് മൂന്നd ശതമാനം കുറഞ്ഞിരുന്നു.ഉയര്‍ന്ന പോളിംഗ് ശതമാനം ആത്മവിശ്വാസം നല്‍കുന്നുവെന്നാണ്  സ്ഥാനാര്‍ത്ഥികളുടയെും  മുന്നണികളുടെയും പ്രതികരണം. ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലും, ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചായത്തുകളിലും നല്ല പോളിംഗ് നടന്നു.

വോട്ടിങ് തുടങ്ങിയ ആദ്യ മണിക്കൂറുകളില്‍ ചില ബൂത്തുകളില്‍ മാത്രമാണ് നീണ്ടനിര കണ്ടത്. ഉച്ചയോടെ പോളിങ് ഭേദപ്പെട്ടു. ഉച്ചയ്ക്ക് ശേഷം വീണ്ടും മന്ദഗതിയിലായി. വൈകുന്നേരത്തോടെയാണ് കൂടുതല്‍ വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിയത്. സ്ഥാനാര്‍ത്ഥികളില്‍ മണ്ഡലത്തിലെ ഏക വോട്ടര്‍ ഇടത് മുന്നണിയുടെ  പി.പി ബഷീര്‍ മാത്രമായിരുന്നു. രാവിലെ വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ത്ഥി ആത്മവിശ്വാസം പങ്കുവച്ചു.  എന്നാല്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും, ഘടകങ്ങളെല്ലാം  തനിക്കനുകൂലമാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍.
രണ്ടിടങ്ങളില്‍ വോട്ടിംഗ് മെഷീന്‍ തകരാര്‍ കാണിച്ചെങ്കിലും വേഗത്തില്‍ പരിഹരിച്ചു. മുഴുവന്‍ ബൂത്തുകളിലും വിവി പാറ്റ് സംവിധാനം ഏര്‍പ്പെടുത്തിയുള്ള  ആദ്യ തെരഞ്ഞെടുപ്പുകൂടിയായിരുന്നു വേങ്ങരയിലേത്. അമ്പരപ്പിനിടയിലും പുതിയ സംവിധാനത്തെ വോട്ടര്‍മാര്‍ പൂര്‍ണ്ണമനസോടെ സ്വീകരിച്ചു. പോളിങ് ശതമാനം ആത്മവിശ്വാസം നല്‍കുന്നുവെന്നാണ്  സ്ഥാനാര്‍ത്ഥികളുടയെും  മുന്നണികളുടെയും പ്രതികരണം. ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലും, ലീഗ് കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചായത്തുകളിലും നല്ല പോളിങ് നടന്നു. മണ്ഡലത്തിലെ 1,70,006 വോട്ടര്‍മാരില്‍ 40,000ത്തോളം പ്രവാസികളാണുള്ളത്. പ്രവാസി സംഘടനകള്‍ വഴി ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം മുന്നണികള്‍ നടത്തിയിരുന്നു.

വേങ്ങരയില്‍ വര്‍ധിച്ച പോളിംഗ് തങ്ങളുടേതാണെന്നു എല്‍.ഡി.എഫ് ക്യാമ്പുകള്‍


വേങ്ങരയില്‍ വര്‍ധിച്ച പോളിംഗ് തങ്ങളുടേതാണെന്നു എല്‍.ഡി.എഫ് ക്യാമ്പുകള്‍. സോളാര്‍കേസിലെ നാടകീയ നീക്കവും വേങ്ങരയിലേക്കുള്ള കള്ളപ്പണവേട്ടയും തങ്ങള്‍ക്ക് അനുകൂലമായെന്നാണ് എല്‍്ഡി.എഫ് ക്യാമ്പുകള്‍ ചൂണ്ടിക്കാട്ടുന്നത്.
മുസ്്‌ലിം ലീഗിന്റെ കുത്തക മണ്ഡലമായ വേങ്ങരയില്‍ ഇത്തവണ ഇടതുമുന്നണി ഉയര്‍ത്തുന്ന കടുത്തവെല്ലുവിളിക്ക് ബലമേകിക്കൊണ്ടാണ് സോളാര്‍ കേസിലെ പുതിയ സര്‍ക്കാര്‍ തീരുമാനം വന്നത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖനേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ മന്ത്രി സഭ തീരുമാനിച്ചത് വേങ്ങരയില്‍ യു.ഡി.എഫ് വിരുദ്ധ തരംഗമുണ്ടാക്കുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ ഇത്തരമൊരു നിര്‍ണായക തീരുമാനമെടുത്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കമായാണ് യു.ഡി.എഫ് കരുതുന്നത്.
സര്‍ക്കാര്‍ തീരുമാനത്തില്‍ അമ്പരന്ന യു.ഡി.എഫ് നേതൃത്വം കടുത്ത പ്രതിരോധത്തിലായിരുന്നു. യു.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാന്‍ സോളാര്‍ കേസ് ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. എന്നാല്‍ വേങ്ങരയിലെ ജനവിധിയെ സോളാര്‍ കോസ് ബാധിക്കില്ലെന്ന ആത്്മവിശ്വാസത്തിലാണ് യു.ഡി.എഫ് നേതാക്കള്‍.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തീരുമാനം വേങ്ങരയിലെ വോട്ടര്‍മാരെ ചെറിയ രീതിയിലെങ്കിലും സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. വേങ്ങര മണ്ഡലത്തിലെ ലീഗ്,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ആര്യാടന്‍ മുഹമ്മദിനെതിരെയും കേസെടുക്കാനുള്ള തീരുമാനം വേങ്ങരയിലെ ലീഗ് പ്രവര്‍ത്തകരെ പോലും സന്തോഷിപ്പിച്ചേക്കും. ലീഗ് അനുകൂല വോട്ടുകളില്‍ പലതും ഇളകാന്‍ ഇത് കാരണമായേക്കുമെന്നും ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
സോളാര്‍ കേസിലെ പുതിയ നീക്കങ്ങള്‍ വേങ്ങരയില്‍ യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുസ്്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി പ്രതികരിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുസ്്‌ലിം ലീഗ് നേതാക്കളുടെ പേരില്ല എന്നതാണ് വേങ്ങരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നത്.

യൂ ഡി എഫ് ക്യാമ്പുകള്‍ ശുഭപ്രതീക്ഷയില്‍


വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടുടുപ്പ് കഴിഞ്ഞ ശേഷം യു.ഡി.എഫ് ക്യാമ്പുകള്‍ ശുഭപ്രതീക്ഷയില്‍. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിനു സമാനമായ വോട്ടുകള്‍തന്നെ കെ.എന്‍.എ ഖാദറിനും ലഭിക്കുമെന്നു മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് പറഞ്ഞു. എല്‍.ഡി.എഫ് പുറമെയുണ്ടാക്കിയ ഓളം അടിത്തട്ടില്‍ എത്തിയില്ല. ബൂത്തുകള്‍ കേന്ദ്രീകരിച്ചുള്ള എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനം തങ്ങള്‍ കരിതയതുപോലെയൊന്നും ഉണ്ടായില്ലെന്നും യു.എ ലത്തീഫ് പറഞ്ഞു. യു.ഡി.എഫ് ക്യാമ്പ് തികച്ചും ആത്മവിശ്വാസത്തിലാണ്.
മുസ്്ലിം ലീഗിന്റെ കുത്തക മണ്ഡലമായ വേങ്ങരയില്‍ ഇത്തവണ ഇടതുമുന്നണി ഉയര്‍ത്തുന്ന കടുത്തവെല്ലുവിളിക്ക് ബലമേകിക്കൊണ്ടാണ് സോളാര്‍ കേസിലെ പുതിയ സര്‍ക്കാര്‍ തീരുമാനം വന്നത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖനേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ മന്ത്രി സഭ തീരുമാനിച്ചത് വേങ്ങരയില്‍ യു.ഡി.എഫ് വിരുദ്ധ തരംഗമുണ്ടാക്കുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. എന്നാല്‍ ഈ തീരുമാനത്തോടെ പിണങ്ങി നിന്നിരുന്ന കോണ്‍ഗ്രസ് വോട്ടുകള്‍പോലും യു.ഡി.എഫിന്റെ പെട്ടിയില്‍ വീഴാന്‍ സാധിച്ചുവെന്നാണു യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ ഇത്തരമൊരു നിര്‍ണായക തീരുമാനമെടുത്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കമായാണ് യു.ഡി.എഫ് കരുതുന്നത്.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തീരുമാനം വേങ്ങരയിലെ വോട്ടര്‍മാരെ ചെറിയ രീതിയിലെങ്കിലും സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. വേങ്ങര മണ്ഡലത്തിലെ ലീഗ്,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ആര്യാടന്‍ മുഹമ്മദിനെതിരെയും കേസെടുക്കാനുള്ള തീരുമാനം വേങ്ങരയിലെ ലീഗ് പ്രവര്‍ത്തകരെ പോലും സന്തോഷിപ്പിച്ചേക്കും. ലീഗ് അനുകൂല വോട്ടുകളില്‍ പലതും ഇളകാന്‍ ഇത് കാരണമായേക്കുമെന്നും ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
സോളാര്‍ കേസിലെ പുതിയ നീക്കങ്ങള്‍ വേങ്ങരയില്‍ യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുസ്്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി പ്രതികരിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുസ്്ലിം ലീഗ് നേതാക്കളുടെ പേരില്ല എന്നതാണ് വേങ്ങരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നത്.

11 October 2017

സ്വപ്‌നങ്ങള്‍ കീഴടക്കി നബീൽ തിരിച്ചെത്തി


മലപ്പുറം: സ്വപ്‌നങ്ങള്‍ കീഴടക്കി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ നബീല്‍ ലാലു നാട്ടില്‍ തിരിച്ചെത്തി. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ട് ഇന്ത്യ മുഴുവന്‍ കറങ്ങിയാണ് 18കാരന്‍ നബീല്‍ 26 ദിവസത്തിന് ശേഷം നാട്ടിലെത്തിയത്. കേരളത്തിലെത്തിയത് മുതല്‍ നിരവധി സ്വീകരണങ്ങളാണ് നബീലിന് ലഭിച്ചത്.

കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലിയോടൊപ്പം
ഇന്ത്യ മുഴുവന്‍ സ്വന്തം സ്‌കൂട്ടറില്‍ കറങ്ങണമെന്നത് നബീലിന്റെ ആഗ്രഹമായിരുന്നു. പഠനത്തോടൊപ്പം അധ്വാനിച്ചാണ് നബീല്‍ പണം കണ്ടെത്തിയത്. സെപ്തംബര്‍ 15ന് ജന്മനാടായ പൊന്‍മളയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. സേവ് നേച്ചര്‍ സേവ് വൈല്‍ഡ് ലൈഫ് എന്ന സന്ദേശമുയര്‍ത്തിയാണ് നബീല്‍ രാജ്യത്തുടനീളം യാത്ര നടത്തുന്നത്. ഹൈദരാബാദ്മണാലിറോത്താങ് പാസ് വഴി ലഡാക്ക്. അതായിരുന്നു ആദ്യ ലക്ഷ്യം. മുംബൈയും രാജസ്ഥാനും ഗുജറാത്തുമെല്ലാം കടന്ന് ഗോവ വഴി തിരിച്ചെത്തിയപ്പോള്‍ സഞ്ചരിച്ചത് 8500 കിലോമീറ്റര്‍. 26 ദിവസം കൊണ്ടാണ് ഇത്രയും ദൂരം യാത്ര ചെയ്തത്.

ഓരോ നാട്ടിലെത്തുമ്പോഴും ആളുകള്‍ കൗതുകത്തോടെയാണ് നബീലിനെ കണ്ടത്. വരവും ഉദ്ദേശവും അറിയിച്ചതോടെ കൗതുകം മറന്ന് അവര്‍ സൗഹൃദത്തിലാവും. സെല്‍ഫി എടുത്ത് സ്‌നേഹവും നല്‍കിയാണ് തിരിച്ചയക്കുക. കോഴിമുട്ട വിരിയിക്കുന്ന യന്ത്രം (എഗ് ഇന്‍ക്യുബേറ്റര്‍) സ്വന്തമായി നിര്‍മിച്ച് വില്‍പ്പന നടത്തിയാണ് നബീല്‍ യാത്രക്കുള്ള പണം കണ്ടെത്തിയത്. ഒ.എല്‍.എക്‌സ് പോലുള്ള ഓണ്‍ലൈന്‍ വ്യാപാര മാധ്യമങ്ങളിലൂടെയായിരുന്നു വിപണനം.

കോട്ടക്കല്‍ പൊന്മളയില്‍ അബ്ദുറഹിമാന്‍ കടവത്ത് ഹൗവ്വാ ഉമ്മ ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയവനായി 1999 മാര്‍ച്ച് 28ന് ജനിച്ച നബീല്‍ പഠനത്തോടൊപ്പം തന്നെ കാട ഫാം നടത്തിയും വരുമാനം കണ്ടെത്തിയിരുന്നു. മൂത്ത സഹോദരി നാജിയയാണ് നബീലിന്റെ പ്രധാന സഹായി. കാസര്‍ഗോഡ് മുതല്‍ ആരവങ്ങളോടെയാണ് ആളുകള്‍ നബീലിനെ സ്വീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി നേരിട്ടെത്തി നബീലിനെ അഭിനന്ദിച്ചു. കോട്ടക്കലില്‍ സഞ്ചാരി ഗ്രൂപ്പും ഹോണ്ട കമ്പനിയും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. ഈ തിരക്കൊന്ന് കഴിയുന്നതോടെ അടുത്ത യാത്രക്കുള്ള പണം കണ്ടെത്തണം. നബീല്‍ ആഗ്രഹം പറയുന്നു. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഒരു മാസത്തെ യാത്ര അതാണ് നബീലിന്റെ ആഗ്രഹം.

വേങ്ങരയില്‍ റെക്കോര്‍ഡ് പോളിംഗ് .


വേങ്ങരയില്‍ റെക്കോര്‍ഡ് പോളിംഗ് ...
വേങ്ങര: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ റെക്കോര്‍ഡ് പോളിംഗ് ഔദ്യോഗിക കണക്കുകള്‍ പുറത്തു വന്നില്ലെങ്കിലും 70 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. 2016-നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.7 ശതമാനം പോളിംഗാണ് വേങ്ങരയില്‍ രേഖപ്പെടുത്തിയത്. ഇക്കുറി അതിലേറെ വോട്ടുകള്‍ പെട്ടിയില്‍ വീണിട്ടുണ്ട്.
സ്ത്രീ വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തിയതാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിനെ ആഘോഷമാക്കി മാറ്റിയത്. രാവിലെ സാധാരണഗതിയില്‍ പോളിംഗ് ആരംഭിച്ചതെങ്കിലും സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടെ അന്തരീക്ഷം മാറി.
അവസാനനിമിഷമുണ്ടായ പുതിയ സംഭവവികാസങ്ങള്‍ എങ്ങനെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന ആശങ്ക ഉയര്‍ന്നു. പുതിയ വിവാദങ്ങള്‍ യുഡിഎഫിന് കടുത്ത ആഘാതം സൃഷ്ടിക്കുമെന്നും മുന്‍മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് വേങ്ങരയില്‍ തങ്ങള്‍ക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നായിരുന്നു എല്‍ഡിഎഫ് ക്യാംപിന്റെ വിലയിരുത്തല്‍.
അതേസമയം സോളാര്‍ വിവാദം തങ്ങള്‍ക്ക് കിട്ടേണ്ട വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനുള്ള കഠിനപ്രയത്‌നത്തിലായിരുന്നു യുഡിഎഫ്. പുതിയ സംഭവങ്ങള്‍ ജനങ്ങളെ സ്വാധീനിക്കരുതെന്നും സംഭവത്തില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നും യുഡിഎഫ് നേതൃത്വം അണികള്‍ക്ക് നിര്‍ദേശം നല്‍കി. വൈകുന്നേരം മൂന്ന് മണിയോടെ വോട്ട് ചെയ്യാതെ വോട്ടര്‍മാരെ തേടി യുഡിഎഫ് അണികള്‍ വീടുകളിലേക്ക് ഇറങ്ങി.
പതിവിന് വിപരീതമായി സ്ത്രീകളുടെ നല്ലരീതിയിലുള്ള പങ്കാളിത്തമാണ് വേങ്ങര തിരഞ്ഞെടുപ്പില്‍ കണ്ടത്. നാല് മണിക്ക് ശേഷവും സ്ത്രീകള്‍ കൂട്ടത്തോടെ .....

10 October 2017

: വേങ്ങര ഇന്ന് വിധിയെഴുതും


മലപ്പുറം: വേങ്ങര ഇന്ന് വിധിയെഴുതും. ഒരുമാസം നീണ്ട പ്രചാരണത്തിനൊടുവിലാണ് വിധിയെഴുത്ത്. 148 ബൂത്തുകളിലായി രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. 1,70,009 പേര്‍ക്കാണ് സമ്മതിദാനാവകാശം. വോട്ടെടുപ്പിനുള്ള എല്ലാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചെയ്ത വോട്ട് വോട്ടര്‍മാര്‍ക്ക് പരിശോധിച്ച്‌ ഉറപ്പാക്കാനുള്ള വിവിപാറ്റ് സംവിധാനത്തിലാണ് പോളിങ്. അഞ്ചു മാതൃകാ ബൂത്തുകളും അഞ്ചു വനിതാ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. പത്ത് പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്.15നാണ് വോട്ടെണ്ണല്‍.
ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍നിന്ന് എംപിയായ മുസ്ളിംലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ചതിനാലാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറും , യുഡിഎഫിന്റെ കെ എന്‍ എ ഖാദറും ,ബിജെപിയുടെ കെ ജനചന്ദ്രനും ഉള്‍പ്പെടെ ആറുപേരാണ് മത്സരരംഗത്തുള്ളത്.

വേങ്ങര വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ്


വേങ്ങര വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിം
By vengara live Web Desk | 08:35 PM October 10, 2017
വേങ്ങര വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ്
Highlights
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടരുന്നു

മലപ്പുറം: ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിനൊടുവില്‍  വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു.  വോട്ടിങ് രാവിലെ ഏഴിന് തുടങ്ങി. ആദ്യ രണ്ട് മണിക്കൂറില്‍ 8 ശതമാനം പോളിംഗ് രേഖപ്പെടുത്തി.  വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
ആകെ 165 പോളിങ് ബൂത്തുകളുണ്ട്. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ക്ക് കാണാന്‍ സൗകര്യമൊരുക്കുന്ന വിവി പാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്.
രണ്ട് സ്വതന്ത്രരുൾപ്പെടെ ആറ് സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. 1.7 ലക്ഷം വോട്ടർമാരാണു വേങ്ങരയിലുള്ളത്. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങൾ തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ സ്ട്രോങ് റൂമിലെത്തിക്കും. 15നാണ് വോട്ടെണ്ണല്‍.
പി.കെ.കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലീഗിലെ കെ എന്‍ എ ഖാദറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിലെ പി പി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രനും എസ്ഡിപിഐയുടെ കെ.സി.നസീറും വേങ്ങരയില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. ലീഗിന് വെല്ലുവിളിയുയര്‍ത്തി, വിമതന്‍ കെ.ഹംസയും സ്വതന്ത്രനായി മത്സരരംഗത്തുണ്ട്.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന് ഇന്നൊരു മുഖമുണ്ടെങ്കില്‍ അത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെതാണ്. കുറ്റിപ്പുറത്ത് 2006 ല്‍ കെ.ടി. ജലീലിനോട് തോറ്റ കുഞ്ഞാലിക്കുട്ടിയല്ല ഈ കുഞ്ഞാലിക്കുട്ടി. ലീഗിന്റെ അഖിലേന്ത്യ പ്രസിഡന്റ്. ഇക്കഴിഞ്ഞ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറം എന്ന ലീഗ് കോട്ട കാത്ത് സംരക്ഷിച്ച നേതാവ്. 
ലീഗിന്റെ പരമാത്മാവും ജീവാത്മാവുമായ പാണക്കാട്ട് തങ്ങളുടെ തറവാടിനടുത്തുള്ള വീട്ടിലെ ഓഫീസില്‍ കുഞ്ഞാലിക്കുട്ടിയുടെ പഴയൊരു ഫോട്ടോ. അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കൊപ്പം മുടി നീട്ടി വളര്‍ത്തി പഴയ ഹിപ്പികളെ ഓര്‍മ്മിപ്പിക്കുന്ന സുസ്‌മേരവദനനായ ചെറുപ്പക്കാരന്‍. ''1974 ലോ 75 ലോ എടുത്ത ഫോട്ടോയാണ്. ഞാന്‍ മുനിസിപ്പല്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ചിത്രം.''  കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളില്‍ ഓര്‍മ്മകളുടെ തിരയിളക്കം. ''ഞാനിപ്പോള്‍ പഴയ ചിത്രങ്ങള്‍ ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴുള്ള ഒരു ഫോട്ടോ കിട്ടി.'' ഓര്‍മ്മകളില്‍ കയ്പും മധുരവുമുണ്ട്. കാഞ്ഞിരക്കുരുവിന്റെ ചുവയുള്ള ചില ഓര്‍മ്മകള്‍ പിന്നിലേക്ക് മാറ്റി നിര്‍ത്തി കുഞ്ഞാലിക്കുട്ടി വേങ്ങര ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചും സമകാലിക രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കുന്നു.

വേങ്ങര ഉള്ളംകൈയിലെ രേഖകള്‍ പോലെ അറിയാം. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലുടനീളം സഞ്ചരിച്ചു കഴിഞ്ഞു. എന്താണു വേങ്ങര പറയുന്നത് ? 
ഫലം സുനിശ്ചിതമാണ്. ആളും അര്‍ത്ഥവുമൊഴുക്കി സി.പി.എമ്മും ബി.ജെ.പിയും പെടാപ്പാടു പെടുന്നുണ്ട്. പക്ഷെ, വേങ്ങര പിടിക്കാന്‍ ഇതൊന്നും മതിയാവില്ലെന്ന് അവര്‍ക്കു നന്നായി അറിയാം. ഇതു ഞങ്ങളുടെ ശക്തികേന്ദ്രമാണ്. ... വേങ്ങര ലൈവ്...

അകക്കണ്ണുകൊണ്ട് കലാശക്കൊട്ട് ആസ്വദിച്ചചവർ


ഇന്നലെ....കലാശക്കൊട്ടിന്റെ ആരവങ്ങളെ
അകക്കണ്ണു കൊണ്ടു കാണുന്നവർ
ചുകപ്പും, പച്ചയും, കുങ്കുമവുമായി
കൊടിതോരണങ്ങൾ നിറച്ചാർത്ത്
ഒരുക്കുമ്പോൾ അതൊന്നും നേരിട്ട്
കാണാനാവുന്നില്ലെങ്കിലും... കാതു
കൂർപ്പിച്ച് എല്ലാം കേൾക്കുകയാണിവർ
 കലാശക്കൊട്ടിന്റെ കോലാഹലങ്ങളിൽ
നിന്നും തങ്ങളുടെ ഇഷ്ടങ്ങളെ സ്വയം
വേർതിരിച്ചറിയുകയും പരസ്പരം
സംവദിക്കുകയുമാണിവർ

വേങ്ങര അങ്ങാടിയിൽ നിന്നും
പകർത്തിയ വേറിട്ടൊരു ചിത്രം ....

പിടികൂടിയ കുഴല്‍പണവുമായി ലീഗ് ബന്ധമില്ല: യു.എ ലത്തീഫ്




കുറ്റിപ്പുറത്ത് കുഴല്‍പണം പിടികൂടിയ സംഭവത്തില്‍ മുസ്ലിംലീഗിന് യാതൊരു ബന്ധവുമില്ലെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാജനറല്‍ സെക്രട്ടറി യു.എ ലത്തീഫ്. യു.ഡി.എഫിനെ താറടിച്ചു കാണിക്കാനാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ഏത് അന്വേഷണവും നേരിടാന്‍ തെയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഉപതൊരെഞ്ഞടുപ്പ് നടക്കുന്ന വേങ്ങരയിലേക്ക് കടത്തുകയായിരുന്ന 80 ലക്ഷത്തോളം രൂപയുമായി രണ്ടുപേരാണ് ഇന്ന് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. മലപ്പുറം എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പണം പിടികൂടിയത്.വേങ്ങര ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് 80 ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണവുമായി കുറ്റിപ്പുറത്ത് പിടിക്കപ്പെട്ടത്.
വേങ്ങര സ്വദേശികളായ അബ്ദുറഹ്മാന്‍, സിദ്ധീഖ് എന്നിവരുടെ കയ്യില്‍നിന്നുമാണ് 79 ലക്ഷത്തി 76000 രൂപ പിടികൂടിയത്. 2000 രൂപയുടെ നാല്‍പ്പത് കെട്ടുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. പ്രത്യേകം തയ്യാറാക്കിയ തുണിസഞ്ചിയിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി വിതരണം ചെയ്യാനാണ് ഇത്രയും അധികം കള്ളപ്പണം പുറത്തുനിന്ന് എത്തിച്ചിട്ടുള്ളതെന്ന് തിരൂര്‍ ഡിവൈഎസ്പി ഉല്ലാസ് പറഞ്ഞു.
ചെന്നൈയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കുറ്റിപ്പുറത്തെത്തിയ പ്രതികളെ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് പോലീസ് പിടികൂടിയത്.മലപ്പുറം എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് നീക്കമുണ്ടായത്.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഇവരെ ചോദ്യം ചെയ്തു വരുകയാണ്

ദിലീപിന്റെ പുതിയ സിനിമഷൂട്ടിങ്ങ് വേങ്ങരയിൽ ആരംഭിച്ചു


മലപ്പുറം: ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന്റെ പുതിയ സിനമയായ കമ്മാര
സംഭവത്തിന്റെ ഷൂട്ടിംഗ് വേങ്ങരയില്‍ പുന:രാരംഭിച്ചു. ദിലീപ് അറസ്റ്റിലായതോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന പടത്തിന്റെ ഷൂട്ടിംഗ് വേങ്ങരയിലെ തെരഞ്ഞെടുപ്പ് ആവേശം പകര്‍ത്തിയാണു പുനരാരംഭിച്ചത്. സമകാലീന രാഷ്ട്രീയം പ്രമേയമാകുന്ന സിനിമയുടെ യഥാര്‍ഥ രാഷ്ട്രീയ ആവേശം പകര്‍ത്തുന്നതിനായാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര മണ്ഡലത്തിലേക്കു സിനിമാ സംഘം എത്തിയത്.
മൂന്നുദിവസമാണു വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഷൂട്ടിംഗ് നടത്തുന്നത്. ദിലീപ് ഇതുവരെ സംഘത്തില്‍ചേര്‍ന്നിട്ടില്ല. ഈമാസം 20ഓടു കൂടി ദിലീപ് ചിത്രീകരണത്തിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ദിലീപും സംഘത്തില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ 25ദിവസത്തിനകം ചിത്രീകരണം പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്നലെ വേങ്ങര ബസ്റ്റാന്റ്, കുന്നുംപുറം, കോട്ടയ്ക്കല്‍ ടൗണിനോടടുത്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഷൂട്ടിംഗ് നടന്നു.
നാളെയും മറ്റെന്നാളും സംഘം വേങ്ങരയില്‍തന്നെയുണ്ടാകും. എറണാകുളം, ചെന്നൈ, തിരുവനന്തപുരം, തേനി എന്നിവിടങ്ങളാണു മറ്റു ലൊക്കേഷനുകള്‍. സമകാലീന രാഷ്ട്രീയം പ്രമേയമാകുന്ന സിനിമ നവാഗതനായ രതീഷ് അമ്പാട്ടാണ് സംവിധാനംചെയ്യുന്നത്. നമിതാപ്രമോദാണ് ചിത്രത്തിലെ നായിക. ഗോകുലം മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. 20കോടി രൂപാ ചെലവുള്ള സിനിമയുടെ ചിത്രീകരണം മലയാറ്റൂര്‍ വനത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു കഴിഞ്ഞ ജൂലൈയില്‍ ദിലീപിന്റെ അറസ്റ്റ് നടന്നത്.
ദിലീപ് വ്യത്യസ്തമായ മൂന്നു വേഷങ്ങളിലാണു ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതില്‍ 93വയസ്സുകാരനായും ദിലീപ് എത്തുന്നുണ്ട്. ദിലീപ്, സിദ്ദാര്‍ഥ്, ബോബി സിംഹ എന്നിവര്‍ക്കൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളാണു ഇനി ചിത്രീകരിക്കാനുള്ളത്. ദിലീപിന്റെ മറ്റൊരു ചിത്രമായ പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗും പാതിവഴിയിലാണ്. കമ്മാരസംഭവം പൂര്‍ത്തിയാക്കിയ ശേഷം ദിലീപ് ഇതിന്റെ ചിത്രീകരണത്തിലേക്ക് കടക്കും.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������