Labels

21 September 2017

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ലീഗിനുള്ള ശക്തമായ പ്രഹരമായിരിക്കുമെന്ന്: കോടിയേരി ബാലകൃഷ്ണന്‍.


മലപ്പുറം > വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ലീഗിനുള്ള ശക്തമായ പ്രഹരമായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. വേങ്ങര മണ്ഡലം എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങളാണെന്നും എണ്ണവില വര്‍ധിപ്പിച്ചുകൊണ്ടാണോ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കുന്നതെന്നും കോടിയേരി ചോദിച്ചു. മോദി സര്‍ക്കാര്‍ 16 തവണ പെട്രോളിന്റെ നികുതി വര്‍ധിപ്പിച്ചു. ചരക്ക് സേവന നികുതിയുടെ പേരില്‍ നടക്കുന്നത് പകല്‍കൊള്ളയാണ് നടത്തുന്നത്. ബിജെപി വിദേശത്തും സ്വദേശത്തുമുള്ള കള്ളപ്പണക്കാരുടെ സംരക്ഷകരാണെന്നും കോടിയേരി പറഞ്ഞു. പശുവിന്റെ പേരില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത് 36 പേരെയാണെന്നും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇല്ലാത്ത ഇന്ത്യ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ലീഗിനൊരിക്കലും ബിജെപിയെ ചെറുക്കാന്‍ സാധിക്കില്ലന്നും ലീഗിന്റെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ഒരു വ്യവസായി ആണെന്നും കോടിയേരി പറഞ്ഞു.

*ഏ.ആർ.നഗർ പഞ്ചായത്ത് UDF തെരഞ്ഞെടുപ്പ് കൺവെൻഷൻ*/VENGARA LIVE NEWS


*ഏ.ആർ.നഗർ പഞ്ചായത്ത് UDF തെരഞ്ഞെടുപ്പ് കൺവെൻഷൻ*
2017 സെപ്തംബർ 22 (വെള്ളിയാഴ്ച) വൈകുന്നേരം 7 മണിക്ക്
കൊളപ്പുറം ആസാദ് ഭവൻ ( കോൺഗ്രസ് ഓഫീസ് ഓഡിറ്റോറിയത്തിൽ)           ....
ഒക്ടോബർ 11 നടക്കുന്ന വേങ്ങര നിയോജക മണ്ഡലം നിയമസഭ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന എ.ആർ.നഗർ പഞ്ചായത്ത് UDF  തെരഞ്ഞെടുപ്പ് കൺവെൻഷൻ *2017 സെപ്തംബർ 22 ( വെള്ളിയാഴ്ച) വൈകുന്നേരം 7 മണിക്ക്  കൊളപ്പുറം ആസാദ് ഭവൻ ( കോൺഗ്രസ് ഓഫീസ്  ഓഡിറ്റോറിയത്തിൽ)* വെച്ച് നടക്കുകയാണ്. കേന്ദ്ര ,സംസ്ഥാന സർക്കാറുകളുടെ കെടുകാര്യസ്ഥയും ജനദ്രോഹ നടപടികളും ന്യൂനപക്ഷ ദളിത് പിന്നോക്ക വിഭാഗങ്ങളോടുള്ള മനുഷ്യത്വ രഹിത സമീപനങ്ങളും ചർച്ച ചെയ്യുന്ന കൺവെൻഷനിൽ
🎤 *ബഹു.PK കുഞ്ഞാലിക്കുട്ടി സാഹിബ് MP*
🎤 *ബഹു. ഉമ്മൻ ചാണ്ടി (മുൻ മുഖ്യമന്ത്രി)*
🎤 *അഡ്വ.KNA ഖാദർ*
*അഡ്വ.ഫൈസൽ ബാബു*
ഉൾപ്പെടെയുള്ള  യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കൾ
പങ്കെടുക്കുന്നു. പ്രസ്തുത കൺവെൻഷനിലേക്ക് താങ്കളുടെ സാന്നിധ്യം സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
എന്ന്
ചെയർമാൻ &      കൺവീനർ
      UDF
ഏ.ആർ.നഗർ പഞ്ചായത

20 September 2017

വേങ്ങര : വേങ്ങര ഉപതിരഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തൽ ആകില്ലെന്ന്:കാനം

വേങ്ങര : വേങ്ങര ഉപതിരഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തൽ ആകില്ലെന്ന് CPi സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒരു കാലത്തും ഇടപക്ഷത്തിനൊപ്പം നിന്ന മണ്ഡലമല്ല വേങ്ങരയെന്നും കാനം പറഞ്ഞു. അതേ സമയം ഇടതു സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വോട്ടിംഗിൽ പ്രതി ഫലിക്കു മെ ന്ന് മാധ്യമ പ്രവർത്തകരോട് കാനം പറഞു.90 സീറ്റോടെ അധികാരത്തിലെത്തിയപ്പോഴും വേങ്ങരയിൽ ഇടതു പക്ഷം വിജയം കണ്ടിട്ടില്ലന്ന വസ്തുതയും കാനം കൂട്ടിചേർത്തു.എന്നാൽ ഫാസിസത്തെ ചെറുക്കാൻ ഇടതുപക്ഷത്തിനേക ഴി യൂവെന്ന് ന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കാനം വ്യാക്തമാക്കി.

എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ പത്രിക സമര്‍പ്പിച്ചു


എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ പത്രിക സമര്‍പ്പിച്ചു - 

വേങ്ങര: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരിയായ വേങ്ങര ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ ലിബു ടി കുര്യന്‍ മുമ്പാകെ ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായെത്തിയ ശേഷം ഉച്ചക്ക് 12.15നാണ് പത്രിക സമര്‍പ്പിച്ചത്. 

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കെ കെ അബ്ദുല്‍ജബ്ബാര്‍, കെ ഖാജാ ഹുസൈന്‍, ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, സെക്രട്ടറിമാരായ ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എ ബീരാന്‍കുട്ടി, മണ്ഡലം സെക്രട്ടറി പി എം ഷരീഖാന്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിനിധികളായ കെ ബീരാന്‍കുട്ടി, സി പി അസീസ് ഹാജി പങ്കെടുത്തു.

19 September 2017

എൽ ഡി ഫ് കുതിപ്പുണ്ടാകും :പി പി ബഷീർ


വേങ്ങര : (www.vengaralive.com)വേങ്ങരയില്‍ എല്‍ഡിഎഫിന്റെ കുതിപ്പുണ്ടാവുമെന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി അഡ്വ. പിപി ബഷീര്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തനിക്ക് അനുകൂലമാവും. മണ്ഡലത്തിന്റെ മുക്കു മൂലകള്‍ വരെ തനിക്ക് ചിരപരിചിതമാണ്. മണ്ഡലത്തിന്റെ വികസന മുരടിപ്പിന് അറുതി വരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വികസന കാര്യങ്ങളാവും തെരഞ്ഞെടുപ്പില്‍ കാര്യമായി ചര്‍ച്ചയാവുക. വികസനകാര്യത്തില്‍ വൈകിയോടുന്ന വണ്ടിയാണ് വേങ്ങര. മണ്ഡലത്തിന്റെ വികസന മുരടിപ്പ് പരിഹരിക്കാനല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സഹായം നല്‍കുകയാണ്. വേങ്ങര ബൈപാസ് തന്നെ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.
ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നും എന്തിന് വേണ്ടിയാണ് എംഎല്‍എ സ്ഥാനം രാജിവെച്ചതെന്ന് ലീഗ് ജനപ്രതിനിധി വിശദീകരിക്കണം. എന്തു പറഞ്ഞാണ് പാര്‍ലമെന്റിലേക്ക് മത്സരിച്ചതെന്നും ഉത്തരവാദിത്തം നിറവേറ്റിയോ എന്നും ജനം വിലയിരുത്തട്ടേയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

കനത്ത മഴ വേങ്ങരയിൽ വൻ കൃഷിനാശം

വേങ്ങര : കനത്ത മഴയിൽ വെള്ളം കയറിയതിനെത്തുടർന്ന് വലിയോറ പാടശേഖരങ്ങളിലെ വിവിധ കർഷകരുടെ ഏക്കർ കണക്കിന് നെല്ല്,മരച്ചീനി,പച്ചക്കറി ക്യഷികൾ വെള്ളത്തിനടിയിലായി.വലിയോറ പാടത്ത് മൂട്ടപ്പറമ്പൻ ബാവ,പൂച്ചി, കുഞ്ഞി കുട്ടൻ,രവി , ബാവ,ഗഫൂർ,കുഞ്ഞയമുതു,കുഞ്ഞിക്കോയ,എന്നിവരുടെ 100 ഏക്കറിലധികം വരുന്ന നെല്ലും അഞ്ചേക്കർ മരച്ചീനി കൃഷി പച്ചക്കറി  കൃഷി എല്ലാം  വെള്ളത്തിനടിയിലായത് .

അഡ്വ. കെ സി നസീര്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി


വേങ്ങര ഉപതിരഞ്ഞെടുപ്പ്;

അഡ്വ. കെ സി നസീര്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി 

വേങ്ങര: (www.vengaralive.com)അടുത്ത മാസം 11ന് നടക്കുന്ന വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി. പ്രമുഖ വ്യക്തികളെയും മറ്റും നേരില്‍കണ്ട് സഹകരണം ഉറപ്പാക്കിയാണ് ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കിയത്. മണ്ഡലം ഭാരവാഹികള്‍ക്കൊപ്പവും അല്ലാതെയും മണ്ഡലത്തിലെ വിവിധ വ്യക്തികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിവിധ പഞ്ചായത്തുകളില്‍ നടന്ന പാര്‍ട്ടി പരിപാടികളിലും വിമണ്‍ഇന്ത്യാ മൂവ്‌മെന്റ് കണ്‍വന്‍ഷനിലും അദ്ദേഹം പങ്കെടുത്തിരുന്നു. 22ന് മൂന്നു മണിക്ക് വേങ്ങര വ്യാപാര ഭവനില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനോടെ പരസ്യ പ്രചരണത്തിന് തുടക്കം കുറിക്കും. 


-ഇന്ന് പത്രിക സമര്‍പ്പിക്കും (20-09)

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11ന് ഉപവരണാധികാരിയായ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സ്ഥാനാർഥിയായി കളത്തിലിറങ്ങേണ്ടയാൾ വക്കീൽ കുപ്പായത്തിൽ കോടതിയിൽ


വേങ്ങര : സ്ഥാനാർഥിയായി കളത്തിലിറങ്ങേണ്ടയാൾ വക്കീൽ കുപ്പായത്തിൽ കോടതിയിൽ. വേങ്ങരയിൽ എൽഡിഎഫ് സ്ഥാനാർഥി പി പി ബഷീറാണു പ്രചാരണം താൽക്കാലത്തേക്കു "സ്റ്റേ"ചെയ്ത് ഇന്നലെ രാവിലെ കോടതി മുറിയിലെത്തിയത്. അത്യാവശ്യമായി ഒരു കേസിൽ ഹാജരാകാനാണു സ്ഥാനാർഥി ഇന്നലെ മഞ്ചേരി അഡീഷനൽ ജില്ലാ കോടതിയിൽ പോകേണ്ടി വന്നത്.ഉച്ചയ്ക്കു 12 വരെ അദ്ദേഹത്തിനു കോടതിയിൽ നിൽക്കേണ്ടി വന്നു. തിരിച്ചു മണ്ഡലത്തിലെത്തിയ അദ്ദേഹം ഇന്നലെ പ്രധാന വ്യക്തികളെ നേരിൽക്കണ്ടു സഹായം തേടി ARനഗർ പഞ്ചായത്തിന്റെ വിവിധ ഭാഗളിലായിരുന്നു. സന്ദർശനം ഓരോ പ്രദേശത്തയും പാർട്ടി ഭാരവാഹികളും നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഇനി വരുന്ന ദിവസങ്ങളിലും ഇതുപോലെ വോട്ടുറപ്പിക്കാന്നുള്ള സൗഹൃദ സന്ദർശനങൾ തുടരുമെന്ന് സ്ഥാനാർഥി പറഞ്ഞു. എൽ ഡി എഫ് മണ്ഡലം കൺവെൻഷൻ 21ന് ആണു നിശ്ചയിച്ചിരിക്കുന്നത് LDF ന്റെ സംസ്ഥാന നേതാക്കളല്ലാം പങ്കെടുക്കുന്ന കൺ വെൻഷനു ശേഷം പരസ്യ പ്രചാരണവുമായി രംഗത്തിറങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം..

ബി.ജെ.പി സ്ഥാനാര്‍ഥിയായി ജനചന്ദ്രന്‍ മാസ്റ്റര്‍


വേങ്ങര : വേങ്ങര നിയമസഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥിയായി ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗവും താനൂര്‍ സ്വദേശിയുമായ ജനചന്ദ്രന്‍ മാസ്റ്റര്‍ മത്സരിക്കും.
പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകും. മത്സരിക്കാന്‍ സജ്ജമാകാന്‍ ബി.ജെ.പി നേതൃത്വം ജനചന്ദ്രന്‍മാസ്റ്ററെ അറിയിച്ചിട്ടുണ്ട്.
ഇതോടെ മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഇത്തവണ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ.
കേന്ദ്ര സര്‍ക്കാറിന്റെ മികച്ച ഭരണവും സംസ്ഥാന സര്‍ക്കാറിന്റെയും പ്രതിപക്ഷത്തിന്റെ പിടിപ്പുകേടും ചൂണ്ടിക്കാട്ടിയാണു ബി.ജെ.പി പ്രചരണ രംഗത്തിറങ്ങുക.
സ്ഥാനാര്‍ഥി പരിഗണനാ ലിസ്റ്റില്‍ ശോഭാസുരേന്ദ്രന്റെ പേരും ഉയര്‍ന്നുവന്നിരുന്നെങ്കിലും അവസാന നിമിഷം തള്ളപ്പെടുകയായിരുന്നു.

18 September 2017

രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച് മുസ്ലിം ലീഗ്


വേങ്ങര : (www.vengaralive.com)മാധ്യമ പ്രവര്‍ത്തകരുടെ പ്രവചനങ്ങളേയും, രാഷ്ട്രീയ നിരീക്ഷകരുടെ കണക്കൂട്ടലുകളേയും പാടെ തെറ്റിച്ചാണ് മുസ്ലിം ലീഗ് വേങ്ങര ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ചോര്‍ന്ന് കിട്ടിയ വാര്‍ത്തകള്‍ക്കും, പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കും വഴി തെറ്റിയപ്പോള്‍ മുസ്ലിം ലീഗില്‍ പിറന്നത് പുതിയൊരു ചരിത്രം.
രണ്ടു ദിവസം മുമ്പാണ് കെ പി എ മജീദിനും, കെ എന്‍ എ ഖാദറിനുമൊപ്പം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു എ ലത്തീഫിന്റെ പേരുകൂടി സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. കെ പി എ മജീദ് മല്‍സര രംഗത്തു നിന്ന് പിന്‍മാറുക കൂടി ചെയ്തതോടെ അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി. ഞായറാഴ്ച വൈകുന്നേരത്തോടെ ഒരു വിഭാഗം അണികളും, മാധ്യമങ്ങളും യു എ ലത്തീഫ് സ്ഥാനാര്‍ഥിയാകും എന്ന കണക്കു കൂട്ടലുകളിലേക്കെത്തി.
തിങ്കളാഴ്ച രാവിലെ ആയതോടെ ഈ അഭ്യൂഹത്തിന് ആക്കം കൂടി. രാവിലെ തന്നെ ചില മാധ്യമങ്ങള്‍ക്ക് യു എ ലത്തീഫ് നല്‍കിയ അഭിമുഖം കൂടിയായതോടെ കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാകുന്നുവെന്ന സ്ഥിതി വിശേഷമായി. ഇതിനിടെ പാണക്കാട് ഉന്നതാധികാരി യോഗം ആരംഭിച്ചു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനുള്ള പത്രസമ്മേളനത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ചാനലുകളില്‍ ലൈവും പോയി തുടങ്ങി. സ്ഥാനാര്‍ഥി പ്രഖ്യാപനം അടുക്കുന്നതോടെ ചില മാധ്യമങ്ങള്‍ യു എ ലത്തീഫ് തന്നെ സ്ഥാനാര്‍ഥി എന്ന നിലയിലേക്ക് വാര്‍ത്തകള്‍ നല്‍കി തുടങ്ങി. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് ഏറ്റുപിടിച്ച് യു എ ലത്തീഫ് സ്ഥാനാര്‍ഥിയായി എന്ന രീതിയില്‍ വാര്‍ത്ത നല്‍കി.
ഇതിനിടെ പത്രസമ്മേളന വേദിയിലേക്ക് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബും, എം പി അബ്ദുസമദ് സമദാനിയുമെത്തി. തൊട്ടുപുറകെ കെ പി എ മജീദും, പിന്നെ പി കെ കുഞ്ഞാലിക്കുട്ടിയും, സാദിഖലി ശിഹാബ് തങ്ങളും, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും. പത്രസമ്മേളനം നടക്കുന്ന ഹാളിലേക്ക് യു എ ലത്തീഫ് കൂടി കയറി വന്നതോടെ അദ്ദേഹം തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് ഏവരും ഉറപ്പിച്ചു. എന്നാല്‍ അതിനിടെ അദ്ദേഹത്തെ ഒഴിവാക്കിയെന്ന അഭ്യൂഹവും വന്നു തുടങ്ങിയിരുന്നു. ഒടുവില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം.
ഹൈദരലി ശിഹാബ് തങ്ങള്‍ കെ എന്‍ എ ഖാദര്‍ ആണ് വേങ്ങരയിലെ സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിച്ചതോടെ ഏതാനും നിമിഷം പത്രസമ്മേളന ഹാള്‍ നിശബ്ദതയിലായി. നിശബ്ദതയ്ക്ക് വിരാമമിട്ട് പി കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം, ഇനിയെന്തെങ്കിലും അറിയേണ്ടതുണ്ടോ? ഏതാനും കുറച്ച് ചോദ്യങ്ങള്‍. ഒടുവില്‍ പതിവിലും വേഗം പത്രസമ്മേളനത്തിന് സമാപനം. അപ്പോഴും പല മാധ്യമങ്ങളിലും യു എ ലത്തീഫ് സ്ഥാനാര്‍ഥി എന്ന് പോയ്‌ക്കൊണ്ടിരുന്നു.

താന്‍ വിജയിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കെ.എന്‍.എ.ഖാദര്‍ വിജയിക്കുo: കുഞ്ഞാലിക്കുട്ടി


വേങ്ങര ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലീംലീഗില്‍ ആശയക്കുഴപ്പം ഇല്ലായിരുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. വേങ്ങര തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കെ.എന്‍.എ.ഖാദര്‍ വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വശവും പരിശോധിച്ച ശേഷമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പാണക്കാട് ചേര്‍ന്ന ലീഗ് പാര്‍ലമെന്ററി യോഗത്തിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി യുഎ ലത്തീഫ് ആണ് സ്ഥാനാര്‍ഥിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍.

എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ കെഎന്‍എ ഖാദറിനാണ് നറുക്കുവീണത്. അതേസമയം അഡ്വ.യു.എ.ലത്തീഫ് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയാകും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ലത്തീഫിന്റെ പേര് മാറി മറിഞ്ഞത് അവസാന നിമിഷത്തിലാണ്. കെഎന്‍എ ഖാദറിന്റെ സമ്മര്‍ദം ഫലിക്കുകയായിരുന്നെന്നാണ് സൂചന.

ഇന്ന് ചേര്‍ന്ന യോഗത്തിന് മുമ്പ് കെഎന്‍എ ഖാദര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണമെന്നായിരുന്നു ഖാദര്‍ ആവശ്യപ്പെട്ടത്. തന്നെ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ എന്താണെങ്കിലും അത് അംഗീകരിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി യു.എ ലത്തീഫ് സ്ഥാനാര്‍ത്ഥിയായി എന്നത് മാധ്യമസൃഷ്ടിയാണെന്നും പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

കെഎന്‍എ ഖാദര്‍ മല്‍സരിച്ചാല്‍ മതിയെന്ന് അവസാന നിമിഷം ഹൈദരലി തങ്ങള്‍ തീരുമാനിച്ചു. ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ തീരുമാനമെടുത്തത്. ഇടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഖാദറിന് വേണ്ടി വാദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വേങ്ങര തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും സീനിയര്‍ നേതാവിനെ എല്‍എഡിഎഫ് കളത്തിലിറക്കിയ സാഹചര്യത്തില്‍ പരിചയസമ്പന്നനായ കെ.എന്‍.എ ഖാദര്‍ മത്സരിക്കുന്നതാണ് ഉചിതമെന്ന് ബഷീര്‍ പറഞ്ഞതായാണ് വിവരം.

ദീര്‍ഘകാലം മഞ്ചേരി നഗരസഭാ ചെയര്‍മാനായിരുന്ന യുഎ ലത്തീഫ് സ്ഥാനാര്‍ഥിയാകുമെന്ന് കഴിഞ്ഞ ദിവസം സൂചനയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം കഴിഞ്ഞദിവസം പാണക്കാട്ടെത്തി ഹൈദരലി തങ്ങളെ കണ്ടിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തെ പാണക്കാട്ടെ തറവാട്ടിലേക്ക് വീണ്ടും വിളിച്ചുവരുത്തിയിരുന്നു. ഇതോടെ ലത്തീഫ് തന്നെയാകും സ്ഥാനാര്‍ഥിയെന്ന് ഉറപ്പിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.

കെഎന്‍എ ഖാദറിന് പുറമെ സംസ്ഥാന സെക്രട്ടറി യു.എ ലത്തീഫ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരായിരുന്നു സാധ്യതാ പട്ടികയിലുണ്ടായിരുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ മുന്നിലുണ്ടായിരുന്ന ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഇന്നലെ പിന്മാറിയിരുന്നു.

ജനവിരുദ്ധ നയത്തിനെതിരെ ജനം വിധിയെഴുതും .കെ എൻ ഖാദർ


വേങ്ങര : വേങ്ങര മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ ജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം പാണക്കാടെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയത്തിനെതിരെ ജനം വിധിയെഴുതുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ പല പേരുകളും ഉയര്‍ന്നു വരുന്നത് സ്വാഭാവികമാണ്. മുസ്ലിം ലീഗില്‍ വേങ്ങര മണ്ഡലത്തില്‍ സ്ഥാനാര്‍തിയാകാന്‍ യോഗ്യതയുള്ള പലരുമുണ്ട്. അതുപോലെ തന്നെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി സ്ഥാനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ യു എ ലത്തീഫിനും കഴിയുമെന്ന് കെ എന്‍ എ ഖാദര്‍ പറഞ്ഞു.
പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനാകും തന്റെ ശ്രമമെന്ന് കെ എന്‍ എ ഖാദര്‍ പറഞ്ഞു.

17 September 2017

വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ.കെ എൻ എ ഖാദർ


വേങ്ങര ; വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ.കെ എൻ എ ഖാദറിനെ പ്രഖ്യാപിച്ചു.മലപ്പുറം പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ ചേർന്ന മുസ്ലിംലീഗ് പാർലിമെന്ററി യോഗത്തിന് ശേഷം ഹൈദരലി തങ്ങളാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.ലീഗിന്റെ മുതിർന്നനേതാവായ കെ.എന്‍.എ ഖാദർ നിലവിൽ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.ലീഗ് സംസ്ഥാന സെക്രട്ടറി യു എ ലത്തീഫ് അന്തിമ സ്ഥാനാർത്ഥി പരിഗണന പട്ടികയിലുണ്ടായിരുന്നു.ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഇന്നലെ പിന്മാറിയിരുന്നു

വേങ്ങരയിൽ ഇടത് സ്ഥാനാര്‍ത്ഥിയായി അഡ്വ. പി പി ബഷീറിനെ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.എൽ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമായിട്ടുണ്ട്. . 20 ന് യു ഡി എഫ് 21 ന് എല്‍ ഡി എഫ് കണ്‍വെന്‍ഷനുകള്‍ നടക്കും. പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ക്കുള്ള ഒരുക്കങ്ങളും മുന്നണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.ബി ജെ പി സംസ്ഥാന നേതാവ് ശോഭാസുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ടെങ്കിലും ജില്ലാകമ്മിറ്റിയ്ക്ക് എതിര്‍പ്പുണ്ട്.
ജനചന്ദ്രന്‍ മാസ്റ്ററെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ താല്‍പ്പര്യം. എസ് ഡി പി ഐ അഡ്വക്കറ്റ് കെ സി നസീറിനെ സ്ഥാനാര്‍ത്ഥിയാക്കി മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

തിരഞ്ഞെടുപ്പ് രാജാവ് വേങ്ങരയിൽ

വേങ്ങര : തോറ്റ് തോറ്റ് വിജയം നേടിയ വ്യക്തിയാണ് ഡോ.കെ പത്മരാജന്‍. തോല്‍ക്കാനായി ജനിച്ചവന്‍ എന്നാണ് സ്വയം നല്‍കുന്ന വിശേഷണം. ഒരിക്കലും വിജയിക്കരുതെന്ന പ്രതിജ്ഞയുമായി ഇദ്ദേഹം ഇതു വരെ 183 തെരഞ്ഞെടുപ്പുകളില്‍ നാമനിര്‍ദേശ പത്രിക നല്‍കി. തോറ്റ്, തോറ്റ് ലിംക ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സിലും ഗിന്നസ് ബുക്കിലും ഇടം നേടിയ വ്യക്തികൂടിയാണ് ഇദ്ദേഹം.
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് അവസാനമായി പത്രിക നല്‍കിയത്. പികെ കുഞ്ഞാലിക്കുട്ടി വിജയിച്ച മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിലും പത്മരാജന്‍ മത്സര രംഗത്തുണ്ടായിരുന്നു. 2014 ല്‍ പ്രധാനമന്ത്രി മോദിക്കെതിരെ വഡോദരയിലും സ്ഥാനാര്‍ഥിയായിരുന്നു.1988 മുതല്‍ ഈ 58കാരന്‍ മത്സര രംഗത്തുണ്ട്. സേലത്തെ മേട്ടൂര്‍ നിയമസഭാ മണ്ഡലത്തില്‍ സിപിഎം സിറ്റിങ് എംഎല്‍എ എം ശ്രീരംഗത്തിനെതിരായിരുന്നു അദ്യ മത്സരം. തുടര്‍ന്നിങ്ങോട്ട് രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനത്തേക്കടക്കം എല്ലാ പ്രധാന തെരഞ്ഞെടുപ്പുകളിലും പത്മരാജന്റെ സാനിധ്യമുണ്ട്. ഇതുവരെ 25 ലക്ഷത്തോളം രൂപ തെരഞ്ഞെടുപ്പിനായി ചെലവഴിച്ചതായി പത്മരാജന്‍ പറയുന്നു. ജയിക്കണമെന്ന് ആഗ്രഹമില്ലെന്നും തോല്‍വിയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
മലപ്പുറത്തിത് പത്മരാജന്റെ മൂന്നാം അങ്കമാണ്. തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പില്‍ എകെ ആന്റണിക്കെതിരായിരുന്നു അദ്യ മത്സരം. മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിനായാണ് വീണ്ടും ജില്ലയിലെത്തിയത്. രണ്ട് തവണയും പത്രിക തള്ളി. കേരളത്തിലെ വോട്ടറല്ലാത്തതായിരുന്നു അദ്യ പത്രിക തള്ളാന്‍ കാരണമെങ്കില്‍ പത്രിക പൂരിപ്പിച്ചതിലെ അപാകതയായിരുന്നു മലപ്പുറം മണ്ഡലത്തിലേക്ക് നല്‍കിയത് തള്ളാന്‍ കാരണം.
പ്രണബ് മുഖര്‍ജി, എപിജെ അബ്ദുല്‍ കലാം, മന്‍മോഹന്‍ സിങ്, എബി വാജ്‌പേയ്, നരസിംഹ റാവു, ജയലളിത തുടങ്ങിയവര്‍ക്കെതിരെയെല്ലാം പത്മരാജന്‍ മത്സരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ഒരു സമയം രണ്ടു മണ്ഡലങ്ങളില്‍മാത്രം ജനവിധിതേടാന്‍ പാകത്തില്‍ നിയമം മാറ്റിയെഴുതാന്‍ കമ്മീഷനെ പ്രേരിപ്പിച്ചത് പത്മരാജനാണ്. 1996ല്‍ ലോക്‌സഭ നിയസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചത്തെിയപ്പോള്‍ എട്ടു മണ്ഡലങ്ങളിലാണ് പത്രിക നല്‍കിയത്. ലോക്‌സഭ 5, നിയമസഭ 3. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരാള്‍ക്ക് പരമാവധി രണ്ട് മണ്ഡലമെന്ന തീരുമാനമെടുത്തത്. മത്സരത്തനിറങ്ങിയതിന്റെ പേരില്‍ ദുരിതമനുഭവിക്കേണ്ടി വന്ന അനുഭവവും പത്മരാജനുണ്ടായിട്ടുണ്ട്. 1991ല്‍ ആന്ധ്രയിലെ നന്ദ്യാല്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി. നരസിംഹ റാവുവിനെതിരെ പത്രിക സമര്‍പ്പിച്ചതിന് തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം ഇരുട്ടുമുറിയില്‍ തടവിലാക്കി.
കണ്ണൂരില്‍നിന്ന് 100വര്‍ഷം മുമ്പ് സേലത്തത്തെിയതാണ് പത്മരാജന്റെ മുത്തച്ഛനായ പി. കേളു നമ്പ്യാര്‍. ഹോമിയോപതിയില്‍ ബിരുദമുണ്ടെങ്കിലും ടയര്‍ ബിസിനസിണ് ഉപജീവന മാര്‍ഗം. പത്മരാജന്റെ ഏക മകന്‍ ശ്രീജേഷ് പത്മരാജനും തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ്. 1994 ല്‍ മൂന്നര വയസ്സില്‍ നാമനിര്‍ദേശ പത്രിക നല്‍കിയാണ് ശ്രീജേഷ് റെക്കോര്‍ഡിട്ടത്. പെരുന്തുറൈ ഉപതെരഞ്ഞെടുപ്പിലാണ് ശ്രീജേഷ് പത്രിക നല്‍കിയത്. തെരഞ്ഞെടുപ്പ് ഗോദയില്‍ പിന്തുണയായി ഭാര്യ ശ്രീജ നമ്പ്യാരും മകനും കൂടെയുണ്ടെന്നും അദ്ദേഹം പറയുന്നു.

സംസ്ഥാന നേതാക്കളെ മത്സരിപ്പിക്കാൻ ബി ജെ പി


വേങ്ങര : വേങ്ങര ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന നേതാക്കളെ മത്സരിപ്പിക്കാൻ ബിജെപി.മണ്ഡലം കമ്മിറ്റി യോട് സംസ്ഥാന നേതൃത്വം നേരിട്ട് അഭിപ്രായം തേടി.ജില്ലയിൽ നിന്നെ രാളെ മത്സരിപ്പിക്കുന്നതാകും കൂടുതൽ നല്ലതെന്ന അഭിപ്രായത്തിലാണു ജില്ലാ കമ്മിറ്റി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ.എ.ൻ.രാധാക്യഷ്ണൻ.യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവരുടെ പേരുകളാണുകഴിഞദിവസം ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തത്.ഇവരിലൊരാളെ വേങ്ങരയിൽ മത്സരിപ്പിക്കാൻ തീരുമാനമെടുത്താണു യോഗം പിരിഞ്ഞത്.

യോഗത്തിനിടെ വേങ്ങര മണ്ഡലം കമ്മിറ്റിയെ ബന്ധപ്പെട്ട് അവരുടെ അഭിപ്രായവും തേടി സംസ്ഥാന നേതാവ് വരുന്നതിനോട് അനുകൂല പ്രതികരണമാണു മണ്ഡലം കമ്മിറ്റി നടത്തിയത് ജില്ലയിൽ നിന്ന് ഓരാൾ മത്സരിക്കുന്നതാവും കൂടുതൽ നല്ലതെന്ന പക്ഷമാണു ജില്ലാ കമ്മിറ്റിക്ക്. എന്നാൽ സംസ്ഥനകമ്മിറ്റി മറ്റൊരു പേരു നിർദേശിച്ചാൽ അംഗീരിക്കാൻ തയാറുമാണ്. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന നേതാക്കളിൽ ആരെയെങ്കിലും മത്സരിപ്പിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ ആവ്യശ്യം തള്ളികളഞിരിന്നു.എൻ ഡി എതിരഞ്ഞെടുപ്പു കൺവെൻഷൻ 22 ന് രാവിലെ പത്തിനു വേങ്ങര വ്യാപാരഭവനിൽ ചേരും.

യു ഡി എഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും


മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെ ഇന്ന്  പ്രഖ്യാപിക്കും. രാവിലെ പത്തു മണിക്ക് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പിന്‍മാറിയ സാഹചര്യത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ എന്‍ എ ഖാദറിനും, ലീഗ് നേതാവ് യു എ ലത്തീഫിനുമാണ് മുന്‍തൂക്കം.
ഇന്നലെ അപ്രതീക്ഷിതമായി മാധ്യമ പ്രവര്‍ത്തകരോടാണ് കെ പി എ മജീദ് താന്‍ സംഘടനാ സംവിധാനത്തില്‍ ശ്രദ്ധയൂന്നുകയാണെന്ന് അറിയിച്ചത്. സംഘടന ചുമതല ഭാരിച്ച ചുമതലയാണെന്നും, പാര്‍ട്ടിയുടെ മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ പാര്‍ട്ടി അധ്യക്ഷനെ അറിയിച്ചെന്നും, സംഘടനാ നേതൃത്വത്തില്‍ നില്‍ക്കുന്നതാണ് താല്‍പര്യമെന്നും അറിയിച്ചെന്നും കെ പി എ മജീദ് പറഞ്ഞു. താനിരിക്കെ മറ്റു പേരുകള്‍ ചര്‍ച്ച ചെയ്യുന്നതിലുള്ള അനൗചിത്യം ഒഴിവാക്കാനാണ് തന്റെ നിലപാട് വ്യക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

നയം വ്യക്തമാക്കി കെ പി എ മജീദ്‌


വേങ്ങര :വേങ്ങര ഉപതെരഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ മുസ്ലിം ലീഗ് സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ പി എ മജീദ് രംഗത്തെത്തി.പാണക്കാട് ശിഹാബ് തങ്ങളെ മജീദ് ഇക്കാര്യം അറിയിച്ചു.തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന കാര്യം മജീദ് കഴിഞ്ഞ ദിവസം തന്നെ കുഞ്ഞാ ലിക്കുട്ടി ഉർപ്പെടെയുള്ളവരെ അറിയിച്ചിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി എന്ന സംഘടനാ ചുമതലയിൽ തന്നെ തുടരാനാണ് താൻ താൽപര്യപ്പെടുന്നതെന്ന് മജീദ് വ്യക്ത ക്കി യി രു ന്നു.ഇക്കാര്യം ഇന്ന് വൈകുന്നേരത്തോടെ പാണക്കാട് ഗിഹാബ് തങ്ങളെയും മജീദ് അറിയിക്കുകയായിരുന്നു.
വേങ്ങര ഉപതെരഞ്ഞെടുപ്പിൽ കെ പി എ മജീദ് മത്സരിക്കേണ്ടതില്ലന്ന് മുസ്ലിം ലീഗിൽ ഒരു വിഭാഗം നേതാക്കൾ പാണക്കാട് ശിഹാബ് തങ്ങളോട് ആവശ്വപ്പെട്ടിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് അദേഹം തുടരുന്നതാകും ഉചിതമെന്നും ചില നേതാക്കൾ പറഞ്ഞിരുന്നു.മുസ്ലിം ലീഗിലെ പ്രബല വിഭാഗമാണ് മജീദിനെ രംഗത്തെത്തിയത്.മുജാഹിത് വിഭാഗത്തിൽ പെട്ട മജീദിന് സമസ്ഥ ഉൾപ്പെടെയുള്ള വരുടെ വോട്ട് ലഭിക്കില്ലെന്ന ഭയം ലീഗിനുണ്ട് അതുകൊണ്ടുതന്നെയാണ് മജീദ് മത്സരിക്കേണ്ടതില്ല എന്ന തീരൂമാനം അവർ സ്വീകരിച്ചത്.

യൂത്ത് കോൺഗ്രസ് ചക്ര സ്തംഭനസമരം സംഘടിപ്പിച്ചു


യൂത്ത് കോൺഗ്രസ് ചക്ര സ്തംഭനസമരം സംഘടിപ്പിച്ചു


കണ്ണമംഗലം . പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കണ്ണമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അച്ചനമ്പലം ടൗണിൽ ചക്ര സ്തംഭന സമരം നടത്തി
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് KV ഹുസൈൻകുട്ടി അധ്യക്ഷത വഹിച്ചു
വാർഡ് മെമ്പർ പുള്ളാട്ട് സലീം ഉദ്ഘാടനം ചെയ്തു
മുജീബ് Ck, അഫ്സൽ PA, സഫ്വാൻ PA, സക്കീറലി കണ്ണേത്ത്, ബഷീർ അമ്പലവൻ, മഹറൂഫ് CK ശിഹാബ് വാളക്കുട അസ്ലം ചെങ്ങാനി എന്നിവർ സംസാരിച്ചു നൗഫൽ PK സ്വാഗതവും ഫാസിൽ പനക്കത്ത് നന്ദിയും പറഞ്ഞു

പി പി ബഷീർ ഇടതു സ്ഥാനാർഥി


വേങ്ങര : വേങ്ങര നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പി പി ബഷീറിനെ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവും, മികച്ച പ്രഭാഷകനുമാണ് അഭിഭാഷകന്‍ കൂടിയായ പി പി ബഷീര്‍.
കഴിഞ്ഞ നിയമസഭ തിരിഞ്ഞെടുപ്പിലും പി പി ബഷീര്‍ തന്നെയായിരുന്നു ഇടതു മുന്നണി സ്ഥാനാര്‍ഥി. അന്ന് പി കെ കുഞ്ഞാലിക്കുട്ടിയോട് 38,057 വോട്ടുകള്‍ക്കായിരുന്നു തോല്‍വി. എ ആര്‍ പഞ്ചായത്തിലെ മുന്‍ വാര്‍ഡംഗമായിരുന്നു പി പി ബഷീര്‍. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ് പി പി ബഷീര്‍.

മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി


കനത്ത മഴ മൂലം മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 18/9/2017 (തിങ്കൾ) കളക്ടർ അവധി പ്രക്യാപിച്ചു.
 സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇതേത്തുടര്‍ന്ന് നാല് ജില്ലകളില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടസാധ്യതകള്‍ കൂടി കണക്കിലെടുത്താണ് നടപടി.

രണ്ട് ദിവസം കൂടി മഴ തുടരാനുള്ള സാധ്യത കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍  ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������