Labels

14 September 2020

ഇന്ത്യൻ സ്വാതന്ത്ര സമരം ചേറൂർ രക്ത സാക്ഷി സ്‌മാരക അംഗനവാടി മുനവ്വറലി തങ്ങൾ ഉദ്ഘടാനം ചെയ്തു

 ഇന്ത്യൻ സ്വാതന്ത്ര സമരം ചേറൂർ രക്ത സാക്ഷി സ്‌മാരക അംഗനവാടി മുനവ്വറലി തങ്ങൾ ഉദ്ഘടാനം ചെയ്തു


വേങ്ങര: കണ്ണമംഗലം മുതുവിൽ കുണ്ടിൽ നിർമാണം പൂർത്തീകരിച്ച ചേറൂർ രക്തസാക്ഷി സ്‌മാരക അംഗനവാടി നാടിനുസമർപ്പിച്ചു  മലപ്പുറം ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമാണം പൂർത്തീകരിച്ച കെട്ടിടം പാണക്കാട് സയ്യിദ് മുനവ്വറലി  ശിഹാബ് തങ്ങൾ ഉദ്ഘടാനം ചെയ്തു.ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ സലിം കുരുവമ്പലം അധ്യക്ഷത വഹിച്ചു.പുതുതായി നിർമിക്കുന്ന സ്ത്രീ ശാക്തീകരണ കേന്ദ്രത്തിന്റെ പ്രവർത്തി ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ  നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി ,കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലിൽ ,മെമ്പർമാരായ പൂകുത്ത് മുജീബ് ,നെടുമ്പള്ളി സൈദ് ,യു എം ഹംസ  ,പുളിക്കൽ അബൂബക്കർ മാസ്റ്റർ ,കൊമ്പത്തിയിൽ റസാഖ്, എൻ കെ നിഷാദ് എന്നിവർ പ്രസംഗിച്ചു.

അഞ്ചുലക്ഷം രൂപയില്‍ താഴെ മുടക്കുമുതലുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സ് വേണ്ട;

 അഞ്ചുലക്ഷം രൂപയില്‍ താഴെ മുടക്കുമുതലുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സ് വേണ്ട;


കൊല്ലം: അഞ്ചുലക്ഷം രൂപയില്‍ താഴെ മുടക്കുമുതലുള്ള ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇനി തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് വേണ്ടാ. ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അഞ്ച് എച്ച്‌.പി.യില്‍ താഴെ ശേഷിയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും വ്യവസായ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അംഗീകാരമുള്ളതുമായ സംരംഭങ്ങള്‍ക്കാണ് ഇളവ്.

കുടുംബശ്രീ യൂണിറ്റുകള്‍ അടക്കമുള്ള സംസ്ഥാനത്തെ ചെറുകിട സംരംഭകര്‍ക്ക് തീരുമാനം ആശ്വാസമാകും.

ചിപ്‌സ്-പലഹാര നിര്‍മ്മാണ യൂണിറ്റുകള്‍, ചെറുകിട വെല്‍ഡിങ് വര്‍ക്ഷോപ്പുകള്‍, റെഡിമെയ്ഡ് യൂണിറ്റുകള്‍ എന്നിവ തുടങ്ങുന്നവര്‍ക്ക് ഇനി ലൈസന്‍സിനായി തദ്ദേശ സ്ഥാപനങ്ങളില്‍ കയറിയിറങ്ങേണ്ടി വരില്ല. പുതിയ തീരുമാനം വന്നതോടെ വീടുകളോടു ചേര്‍ന്നും ടെറസുകളിലും മറ്റുമായി ഒട്ടേറെ ചെറുകിട സംരംഭങ്ങള്‍ ഉയര്‍ന്നുവരുമെന്നാണ് വ്യവസായവകുപ്പിന്റെ കണക്കുകൂട്ടല്‍.


13 September 2020

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര പ്രതിദിന സര്‍വീസുകൾ

 കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര പ്രതിദിന സര്‍വീസുകൾ


മലപ്പുറം: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര പ്രതിദിന സര്‍വീസുകള്‍. നേരത്തെ ആഴ്ചയില്‍ മൂന്നും നാലും ദിവസങ്ങളില്‍ മാത്രം സര്‍വീസ് നടത്തിയിരുന്ന വിമാനങ്ങളാണ് ഇനി മുതല്‍ പ്രതിദിന സര്‍വീസുകളാക്കി മാറ്റുന്നത്.കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ മൂന്നു ദിവസം സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ വിമാനം ഈ മാസം 16 മുതല്‍ ആഴ്ചയില്‍ ഏഴു ദിവസവും സര്‍വീസ് നടത്തും. ഹൈദരാബാദ് ഇന്‍ഡിഗോ വിമാനവും ആഴ്ചയില്‍ മൂന്നു ദിവസം മാത്രമായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. 17 മുതല്‍ കരിപ്പൂര്‍-ഹൈദരാബാദ് ഇന്‍ഡിഗോ സര്‍വീസ് പ്രതിദിനമാക്കാന്‍ കമ്പനി തീരുമാനിച്ചു. സമാനമായ രീതിയില്‍ ഇന്‍ഡിഗോയുടെ മുംബൈ സര്‍വീസും കരിപ്പൂരില്‍ നിന്ന് ആരംഭിച്ചു. ഇതോടെ മറ്റു കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ വഴി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കും

ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ബിസിനസ്-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്കും പുതിയ തീരുമാനം ഏറെ ഉപകാരപ്രദമാകും. ആഭ്യന്തര സര്‍വീസുകളുടെ എണ്ണം കൂടുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രതീക്ഷകള്‍ക്കാണ് വഴിതുറക്കുന്നത്.

അതേസമയം സര്‍വീസുകളുടെ സമയക്രമങ്ങളും പുനക്രമീകരിച്ചു. ഈ മാസം 17 മുതല്‍ പ്രതിദിന സര്‍വീസായി മാറുന്ന ഇന്‍ഡിഗോ മുംബൈ വിമാനം ഉച്ചക്ക് 12.30 ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട് 2.35 ന് കരിപ്പൂരിലെത്തും. തിരിച്ച് ഉച്ചക്ക് 3.05 ന് പുറപ്പെട്ട് 4.55 നാണ് മുംബൈയിലെത്തുക. ബുധന്‍, വെള്ളി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഹൈദരാബാദ് ഇന്‍ഡിഗോ വിമാനം രാവിലെ എട്ടിന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 9.45 ന് കരിപ്പൂരിലെത്തും. 10.15 ന് മടങ്ങുന്ന വിമാനം 12 ന് ഹൈദരാബാദിലെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകീട്ട് 4.20 ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 6.05നാണ് കരിപ്പൂരിലെത്തുക. 6.35 ന് മടങ്ങുന്ന വിമാനം 8.20 ന് ഹൈദരാബാദിലെത്തും. അതേസമയം ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്നും ഉച്ചക്ക് 2 മണിക്ക് പുറപ്പെട്ട് കണ്ണൂര്‍ വഴി വൈകുന്നേരം 6.35 നു കോഴിക്കോടെത്തും. തിരിച്ചു രാത്രി എട്ടുമണിക്ക് പുറപ്പെട്ടു 11 മണിയോടെ ഡല്‍ഹിയിലെത്തും.

 

ജലീലിന്റെ രാജി ആവശ്യം ശക്തമാക്കി യൂത്ത് ലീഗ് പതിനാലാം വാർഡ്

ജലീലിന്റെ രാജി ആവശ്യം ശക്തമാക്കി യൂത്ത് ലീഗ് പതിനാലാം വാർഡ് 


വേങ്ങര: എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് പുത്തനങ്ങാടി പതിനാലാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി പ്രധീകാത്മക കോലം കത്തിച്ചു. മന്ത്രി സ്ഥാനത് ഇരുന്നു കേരളത്തിലെ ജനങ്ങളെ മുഴുവൻ വിഡ്ഡികളാക്കാനാണ് കെ.ടി ജലീൽ ശ്രമിക്കുന്നതെന്നും മുഖ്യ മന്ത്രിയുടെ പിൻബലമാണ് മറ്റു മന്ത്രിമാർക്ക് കിട്ടാത്ത ആനുകൂല്യം ജലീലിന് ലഭിക്കുന്നതെന്നും പ്രസിഡന്റ് എ.കെ.പി ജുനൈദ് കോലം കത്തിച്ചുകൊണ്ട് സംസാരിച്ചു. സാദിഖ് കെ.വി,ശിഹാബ് പറങ്ങോടത്ത്,ബാപ്പു പൂക്കളം, ഹനീഫ കെ.കെ, ഷഫീഖ് വി.പി, യൂനുസ് എ.കെ, ഷബീർ പി,  ഷാനിബ് വടക്കൻ, അർഷദ് പി, മാസിൻ പി, റിഷാദ് പി, കാട്ടിൽ ജുനൈസ്  പൂക്കളം ബസാർ, വസീം പി എന്നിവർ പങ്കെടുത്തു.


കെ.എസ്‌.യു റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

 കെ.എസ്‌.യു റോഡ് ഉപരോധിച്ചു.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി


ഒതുക്കുങ്ങൽ: സ്വർണ്ണക്കള്ളക്കടത്ത്  കേസിൽ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലും ലൈഫ് മിഷൻ പദ്ധതിയിൽ മന്ത്രി ഇ.പി ജയരാജന്റെ പുത്രൻ കോഴ വാങ്ങിയതിലും  പ്രതിഷേധിച് മന്ത്രിമാർ രാജിവെക്കണമെന്ന ആവശ്യവുമായി കെ.എസ്‌.യു ഒതുക്കുങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ഒതുക്കുങ്ങൽ ടൗൺ റോഡ് ഉപരോധിച്ചും പ്രതിഷേധിച്ചു.ഒതുക്കുങ്ങൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.യു കുഞ്ഞാൻ ഉദ്ഘാടനം ചെയ്‌ത പരിപാടി മണ്ഡലം കെ എസ്‌ യു പ്രസിഡന്റ് സി.കെ നാഫിഹ് അധ്യക്ഷത വഹിച്ചു. 

കെ എസ്‌ യു വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ജസീൽ മൂച്ചിക്കാടൻ മുഖ്യാതിഥിയായി. അജ്മൽ വെളിയോട് , മണി കൂരിപ്പറമ്പ് , സൂഹൈൽ കൂട്ടീരി , മുജീബ് പി,വിഷ്ണു ദാസ് , അജൽ മേലേപുരക്കൽ , സഹൽ വി.യു , ഫഹദ് ഇബ്രാഹിം , ആദിൽ കുന്നക്കാടൻ എന്നിവർ നേതൃത്വം നൽകി.പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.


വേങ്ങരയിലെ ഓട്ടോ ടാക്സി വാഹനങ്ങൾ സൗജന്യമായി അണു വിമുക്തമാക്കി

വേങ്ങരയിലെ ഓട്ടോ ടാക്സി വാഹനങ്ങൾ സൗജന്യമായി അണു വിമുക്തമാക്കി 


വേങ്ങര: കൊറോണ മുൻകരുതലിന്റെ ഭാഗമായി മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ  നേതൃത്വത്തിൽ വേങ്ങര ബസ്റ്റാന്റ് പരിസരത്ത്‌ വെച്ച് വേങ്ങരയിലെ ടാക്സി വാഹനങ്ങൾ സൗജന്യമായി അണു വിമുക്തമാക്കി.ട്രോമാ കെയർ യൂണിറ്റ് പ്രസിഡന്റ് വിജയൻ ചേറൂർ പരിപാടി ഉത്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി വേങ്ങര മണ്ഡലം സെക്രട്ടറി എംകെ സൈനുദ്ധീൻ ഹാജി, വേങ്ങര പൗര സമിതി പ്രസിഡന്റ് എംകെ റസാഖ് വിവിധ യൂണിയൻ നേതാക്കളായ വേലായുധൻ ചാലിയത്ത്,കെ പി കെ തങ്ങൾ,മുസ്തഫ സി കെ,ട്രോമാ കെയർ പ്രവർത്തകരായ ഷാഫി കാരി, അജ്മൽ പി കെ, ഉനൈസ് പി, അലി എം കെ, മുഹമ്മദ്‌ കെ തുടങ്ങി പതിനഞ്ചോളം ട്രോമാകെയർ വളണ്ടിയർമാരും അണു നശീകരണത്തിൽ പങ്കെടുത്തു.


12 September 2020

ജസീലിന്റെ മുടി ക്യാൻസർ രോഗികൾക്ക്

ജസീലിന്റെ മുടി ക്യാൻസർ രോഗികൾക്ക്


വേങ്ങര: പത്ത് മാസത്തോളം ഓമനിച്ചു വളർത്തിയ മുടി ക്യാൻസർ രോഗികൾക്ക് നൽകി എസ്എഫ്ഐ നേതാവ് വേങ്ങര വെട്ടുതൊട്ടുതോട് സ്വദേശി  എസ്എഫ്ഐ വേങ്ങര ലോക്കൽ സെക്രട്ടറിയായ ജസീൽ മുസവ്വിർ ആണ് ക്യാൻസർ രോഗികൾക്ക് കൃത്രിമ മുടി വച്ചു പിടിപ്പിക്കാൻ തന്റെ മുടി നൽകുന്നത്.റെഡ് ഈസ് ബ്ലഡ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയും ഹെയർ ബാങ്ക് കോഴിക്കോടും ചേർന്ന് ശനിയാഴ്ച മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേശ ദാന ക്യാമ്പിലാണ് ജസീർ മുടി സംഭാവന നൽകുക.മലപ്പുറം കുന്നുമ്മൽ ബൈപാസിൽ സാജി റോഡ് റെസിഡൻസ് അസോസിയേഷനുസമീപം രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ കേശം സ്വീകരിച്ചു രക്തദാനം പോലെത്തന്നെ പ്രാധാന്യമർഹിക്കുന്നതാണ് കേശദാനമെന്ന് റെഡ് ഈസ് ബ്ലഡകേരള മലപ്പുറം ജില്ലാ പ്രസിഡന്റ് സുനിൽകുമാർ ഇരുമ്പുഴി പറഞ്ഞു .

സർക്കാർ ഭൂമി കയ്യേറ്റം; എസ്.ഡി.പി.ഐ പരാതി നൽകി

സർക്കാർ ഭൂമി കയ്യേറ്റം; എസ്.ഡി.പി.ഐ പരാതി നൽകി


വേങ്ങര: മഞ്ചേരി - പരപ്പനങ്ങാടി സംസ്ഥാന പാത കച്ചേരിപ്പടിയിൽ സർക്കാർ ഭൂമി കയ്യേറിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് എസ്.ഡി.പി.ഐ കച്ചേരിപ്പടി ബ്രാഞ്ച് ആവശ്യപ്പെട്ടു.കയ്യേറ്റം കണ്ടെത്താൻ സംസ്ഥാന പാതക്കിരുവശത്തും സർക്കാർ ഉടമസ്ഥതയിലുള്ള വലിയോറ ദേശം 241/15, 242, വേങ്ങര ദേശം 321/18 എന്നീ സർവേകളിൽ പെട്ട ഭൂമി അളന്ന് അതിർത്തി നിർണയിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി, റവന്യു മന്ത്രി, ജില്ലാ കളക്ടർ,തിരൂർ ആർ.ഡി.ഒ, തിരൂരങ്ങാടി തഹസിൽദാർ എന്നിവർക്ക് പരാതി നൽകി.യോഗത്തിൽ ടി ഇബ്രാഹിം അധ്യക്ഷത വഹിച്ചു.കെ കെ സൈതലവി,പള്ളിയാളി മുസ്തഫ,സി നൗഫൽ സംസാരിച്ചു


കോവിഡ് 19; ഹോമിയോപ്പതിക് പ്രതിരോധ മരുന്ന് രണ്ടാം ഘട്ട വിതരണം

കോവിഡ് 19; ഹോമിയോപ്പതിക് പ്രതിരോധ മരുന്ന് രണ്ടാം ഘട്ട വിതരണം


വേങ്ങര: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് എസ്.ഡി.പി.ഐ കച്ചേരിപ്പടി ബ്രാഞ്ച് വേങ്ങര പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിൽ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് രണ്ടാം ഘട്ട

വിതരണം തുടങ്ങി.ഡോ.ലമീസ് റഹ്മാനിൽ നിന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിനിധികൾ മരുന്ന് ഏറ്റ് വാങ്ങി. പി ആരിഫ അധ്യക്ഷത വഹിച്ചു. 

വിമൻ ഇന്ത്യാ മൂവ്മെന്റ് മണ്ഡലം സെക്രട്ടറി വി റസീന, എസ്.ഡി.പി.ഐ പഞ്ചായത്ത് സെക്രട്ടറി പള്ളിയാളി മുസ്തഫ,കെ കെ സൈതലവി,ടി ടി അസീസ്,പി ഇസ്മായിൽ,സി പി റസിയ അസീസ്,പി നുസൈബ ശറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.


മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവിശ്യപ്പെട്ട് കോലം കത്തിച്ച് പ്രതിഷേധിച്ചു

മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവിശ്യപ്പെട്ട് കോലം കത്തിച്ച് പ്രതിഷേധിച്ചു


അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവിശ്യപ്പെട്ട് കൊണ്ട് കെ.ടി.ജലീലിന്റെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ആലസ്സൻകുട്ടി സി കെ,മൊയ്ദീൻ കുട്ടി മാട്ടറ,മജീദ് പൂളക്കൽ,ഹസ്സൻ പി കെ,അശേകൻ സി,അബൂബക്കർ കെ കെ,അലി പി പി,ശ്രീധരൻ സി തുടങ്ങിയവർ പങ്കെടുത്തു.സുരേഷ് വി,ജാഫർ മമ്പുറം,സവാദ് സലിം കെ.വി എന്നിവർ നേതൃത്വം നൽകി.


സ്വര്‍ണകടത്ത് കേസ്: പുകമറ സൃഷ്ടിച്ച് അന്വേഷണം അട്ടിമറിക്കരുത്: പി.ഡി.പി

സ്വര്‍ണകടത്ത് കേസ്: പുകമറ സൃഷ്ടിച്ച് അന്വേഷണം അട്ടിമറിക്കരുത്: പി.ഡി.പി 


മലപ്പുറം: സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ പുകമറ സൃഷ്ടിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും നീതി പൂര്‍വ്വമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും  പി.ഡി.പി.കേന്ദ്രകമ്മിറ്റി. സ്വര്‍ണ്ണ വേട്ട വെളിപ്പെട്ടതുമുതല്‍ കേസില്‍ ദുരൂഹത നിറഞ്ഞ വെളിപ്പെടലുകളും ഇടപെടലുകളുമാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥ പ്രതികളിലേക്ക് ഇനിയും അന്വേഷണം എത്താതിരിക്കുകയോ , പ്രതികളെ സംരക്ഷിക്കാന്‍ അന്വേഷണം വഴിതിരിച്ച് വിടുകയോ ചെയ്യുന്നതായി സംശയിപ്പിക്കുന്ന നിലയിലാണ് ഓരോ നീക്കങ്ങളും. കേന്ദ്ര മന്ത്രിമാരിലേക്കും സംഘ്പരിവാര്‍ കേന്ദ്രങ്ങളിലേക്കുമെത്തിയ അന്വേഷണം മറ്റ് പല പ്രശ്നങ്ങളുമായി കൂട്ടിക്കലര്‍ത്തി രാഷ്ട്രീയ താല്പര്യത്തിനും നേട്ടത്തിനും വേണ്ടി ഉപയോഗിക്കുകയാണ്. കേസിലെ ഉന്നത ബന്ധങ്ങളും ഇടപെടലുകളും അന്വേഷണ പരിധിയില്‍ വരണം. കേന്ദ്ര -സംസ്ഥാന സര്‍ക്കാരിലും , ഉദ്യോഗസ്ഥ -രാഷ്ട്രീയ മേഖലയിലും പങ്കുള്ള മുഴുവന്‍ പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കണം. കുറ്റവാളി ആരായാലും നിയമത്തിന് മുന്നിലെത്തണമെന്നതാകണം രാഷ്ട്രീയ വിചാരണയുടെ മാനദണ്ഡം. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഉന്നത ഗൂഢാലോചന കൂടി അന്വേഷണ വിധേയമാക്കിയാലേ യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന് മുന്നിലെത്തുകയുള്ളൂവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹീം തിരൂരങ്ങാടി  പ്രസ്താവനയില്‍ പറഞ്ഞു.


കെ.ടി ജലീൽ രാജിവെക്കുക: യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

 കെ.ടി ജലീൽ രാജിവെക്കുക: യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി


വേങ്ങര: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെ ഇ ഡി ചോദ്യം ചെയ്‌തതിൽ പ്രതിഷേധിച് യൂത്ത് കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ഹുസ്സൈൻ കെ.വി,അജ്മൽ വെളിയോട്,ഷാക്കിർ കാലടിക്കൽ,ഷാഫി കൊളപ്പുറം,ആഷിക് മച്ചിഞ്ചേരി,ജസീൽ മൂച്ചിക്കാടൻ,അസ്‌ലം ചെങ്ങാനി,ഷുഹൈബ് മോൻ,അഷ്‌റഫ് ആവയിൽ,മുജീബ് അമ്പാളി,ഹാരിസ് പുളിക്കൽ,അനസ്‌ കുറുക്കൻ,അർജുൻ,മുഹമ്മദലി വി.ടി,അസ്‌കർ അലി,ആഷിക് ചേക്കത്ത്,അനിൽ പുൽത്തടത്തിൽ എന്നിവർ നേതൃത്വം നൽകി.


എസ്​.എസ്​.എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്

എസ്​.എസ്​.എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറിൽ 


 ഈ വര്‍ഷത്തെ എസ്​.എസ്​.എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്​ കീഴിലെ പരീക്ഷാഭവനാണ്​ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡിജി ലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന്​ പരീക്ഷ കമീഷണര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കേരള സംസ്​ഥാന ഐ.ടി മിഷന്‍, ഇ -മിഷന്‍, ദേശീയ ഇ -ഗവേണന്‍സ്​ ഡിവിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ്​ സംവിധാനം നടപ്പിലാക്കിയത്​.

നമു​ക്ക്​ ആവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ -രേഖകളാക്കി സൂക്ഷിക്കുവാനുള്ള സംവിധാനമാണ്​ ഡിജിലോക്കര്‍. https://digilocker.gov.in എന്ന വെബ്​സൈറ്റിലൂടെ മൊബൈല്‍ നമ്ബറും ആധാര്‍ നമ്ബറും ഉപയോഗിച്ച്‌​ ഡിജി ലോക്കര്‍ അക്കൗണ്ട്​ തുറക്കാം.

എസ്​.എസ്​.എല്‍സി സര്‍ട്ടിഫിക്കറ്റ്​ ലഭിക്കുന്നതിനായി ആദ്യം ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്​ത ശേഷം 'get more now' എന്ന ബട്ടണ്‍ ക്ലിക്ക്​ ചെയ്യണം. ശേഷം 'education' എന്ന സെക്​ഷനില്‍ നിന്ന്​ 'Board of public examination kerala' ​തിരഞ്ഞെടുക്കുക.

തുടര്‍ന്ന്​ 'Class X school leaving certificate' തെരഞ്ഞെടുത്ത്​ വര്‍ഷവും രജിസ്​റ്റര്‍ നമ്ബറും കൊടുത്ത്​ സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സര്‍ട്ടിഫിക്കറ്റ്​ ലഭ്യമാകും.

ഡിജിലോക്കര്‍ സംബന്ധമായ സംശയങ്ങള്‍ക്കും പ്രശ്​നപരിഹാരങ്ങള്‍ക്കും സംസ്​ഥാന ഐ.ടി മിഷന്‍െറ സിറ്റിസണ്‍ കാള്‍ സെന്‍ററിലെ 1800 4251 1800 (ടോള്‍ ഫ്രീ), 155300 (ബി.എസ്​.എന്‍.എല്‍ നെറ്റ്​വര്‍ക്ക്​​), 0471 233 5523 (മറ്റ്​ നെറ്റ്​വര്‍ക്കുകള്‍) എന്നീ ഫോണ്‍ നമ്പറുകളിൽ വിളിക്കാം.

പുക പരിശോധന: 6 മാസ സർട്ടിഫിക്കറ്റ് പണമടയ്ക്കാതെ ഒരു വർഷമാക്കി നൽകും

 പുക പരിശോധന: 6 മാസ സർട്ടിഫിക്കറ്റ് പണമടയ്ക്കാതെ ഒരു വർഷമാക്കി നൽകും



വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി 1 വർഷമാണെന്നിരിക്കെ 6 മാസത്തെ സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം ആർടിഒമാർക്ക് നൽകി.

ഒരു വർഷത്തേക്ക് നൽകേണ്ട സർട്ടിഫിക്കറ്റുകൾ ആറു മാസത്തേക്ക് നൽകിയതെല്ലാം അധികം തുകയില്ലാതെ 7 ദിവസത്തിനകം ഒരു വർഷത്തെക്ക് പുതുക്കി നൽകണമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശിച്ചു. ഓരോ ജില്ലയിലും ഇക്കാര്യത്തിൽ എന്തൊക്കെ നടപടിയടുത്തുവെന്നതിന്റെ റിപ്പോർട്ട് 18നകം കൈമാറണമെന്നും ട്രാൻസ്പോർട്ട് കമ്മിഷണറുടെ സർക്കുലറിലുണ്ട്.

2012ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4 മുതൽ വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റിന് 1 വർഷത്തെ കാലാപരിധിയായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. കേരളത്തിൽ പക്ഷേ പുകപരിശോധനാ കേന്ദ്രങ്ങളിൽനിന്ന് നൽകുന്നത് 6 മാസത്തെ സർട്ടിഫിക്കറ്റായിരുന്നു. ആറുമാസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങണം. ഇൗ ഇനത്തിൽ വാഹന ഉടമയ്ക്ക് പണം നഷ്ടമായി. മാത്രമല്ല, ആറുമാസം കഴിഞ്ഞ് സർട്ടിഫിക്കറ്റ് എടുക്കാൻ മറന്നുപോയതിനാൽ പൊലീസിനും മോട്ടോർ വാഹനവകുപ്പിനും റോഡ് പരിശോധനയിൽ പണം അടച്ചും പണം പോയി.

പുകപരിശോധനാ കേന്ദ്രം നടത്തുന്നവർക്ക് ചില കമ്പനികളാണ് പുകപരിശോധനാ ഉപകരണങ്ങളും ഇതിലേക്കുള്ള സോഫ്റ്റ്‌വെയറും നൽകുന്നത്. ഇൗ സോഫ്റ്റ്‌വെയറിൽ ഇൗ കമ്പനികൾ 6 മാസത്തേക്കുള്ള സർട്ടിഫിക്കറ്റ് എന്ന് തരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിരവധി വ്യാജ സോഫ്റ്റ്‌വെയറുകളും ഇൗ രംഗത്തുണ്ട്.

സർക്കാരിലേക്ക് നിരവധി തവണ ഇക്കാര്യമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് പുകപരിശോധനാ കേന്ദ്രം ഉടമകളുടെ അസോസിയേഷൻ വ്യക്തമാക്കുന്നത്. രാജ്യത്തുള്ള നിയമത്തെ അട്ടിമറിച്ച് വാഹന ഉടമകളുടെ കീശ കൊള്ളയടിക്കൽ വർഷങ്ങളായി തുടർന്നിട്ടും ഇപ്പോഴാണ് സർക്കാർ അറിയുന്നതും നടപടിയെടുക്കുന്നതും. നവംബർ 1 മുതൽ പുകപരിശോധാന സംവിധാനം മുഴുവൻ ഓൺലൈൻ വഴിയാകുന്നതോടെ ഇൗ തട്ടിപ്പിനും അവസാനമാകും.



കെ.കെ പൂക്കോയ തങ്ങൾ സ്മാരക സാംസ്കാരിക നിലയം നാടിന് സമർപ്പിച്ചു

കെ.കെ പൂക്കോയ തങ്ങൾ സ്മാരക സാംസ്കാരിക നിലയം നാടിന് സമർപ്പിച്ചു


ഊരകം പഞ്ചായത്തിന്റെ അതീനതയിൽ ഉള്ള കെ. കെ പൂക്കോയ തങ്ങൾ സാംസ്കാരിക നിലയത്തിന് എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവിൽ പണിപൂർത്തീകരിച്ച കെട്ടിടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീമതി. സഫ്രീനഅഷ്‌റഫിന്റെ അദ്ധ്യക്ഷതയിൽ എംപി ശ്രി.പികെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.ചടങ്ങിൽ കെ.ടി അബ്ദുസമദ്(ഊരകം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്‌), കെ.ടി അബൂബക്കർ മാസ്റ്റർ (ക്ഷേമകാര്യ സ്റ്റാന്റികമ്മിറ്റി ചെയർമാൻ), പി.പി ഹസ്സൻ (വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ), പി.കെ അസ്ലു(വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ), കെ.കെ മൻസൂർ കോയ തങ്ങൾ, ടി. നാരായണൻ, എം.ടി അലവി,ഷക്കീല അത്തോളി(വാർഡ് മെമ്പർ),പി.കെ അഷ്‌റഫ്‌,യു. കെ അബ്ദുൽ ഹസീസ് എന്നിവർ പങ്കടുത്തു. 

ദീർഘകാലം ഊരകം ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിക്കുകയും സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക നിലകളിൽ പ്രവർത്തിച്ച മഹത് വ്യക്തിത്വത്തിന് ഉടമയായ കെ.കെ പൂക്കോയതങ്ങളുടെ നാമോദയത്തിൽ ആണ് ഈ സാംസ്കാരിക നിലയം നാടിന് സമർപ്പിച്ചിട്ടുള്ളത്.

11 September 2020

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും

 പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും


പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച ( സെപ്റ്റംബര്‍ 14) പ്രസിദ്ധീകരിക്കും. രാവിലെ 9ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 19 വരെ സ്‌കൂളുകളിലെത്തി പ്രവേശനം നേടാം.അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. Candidate Login-SWS ലിങ്കില്‍ ലോഗിന്‍ ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ്? പരിശോധിക്കാം.അപേക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് സ്റ്റാറ്റസ് എസ്എംഎസ് ആയി ലഭിക്കും.





കണ്ണചിറ കുളം നവീകരിക്കുന്നതിന് 30 ലക്ഷം രൂപയുടെ ഭരണാനുമതിയായി

 കണ്ണചിറ കുളം നവീകരിക്കുന്നതിന് 30 ലക്ഷം രൂപയുടെ ഭരണാനുമതിയായി


വേങ്ങര: വേങ്ങര മണ്ഡലം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലുള്ള കണ്ണചിറ കുളം കർഷകർക്കും പ്രദേശവാസികൾക്കും കൃഷി ആവശ്യങ്ങൾക്കും മറ്റും ഉപയോഗ്യമല്ലാത്തതായ സ്ഥിതിക്ക് കുളം നവീകരിച്ച് പ്രദേശത്തുകാർക്ക് ഉപയോഗിക്കുന്നതിന് ആവശ്യമായ ഫണ്ട് അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വേങ്ങര എംഎൽഎ കെ എൻ എ കാദർ ഇരി കേഷൻ

ചീഫ് എൻജിനിയർക്ക്‌ നൽകിയ കത്തിനെ തുടർന്ന് 30ലക്ഷം രൂപ ഭരണാനുമതി ലഭിച്ചു.അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുറഹിമാൻ അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ ബാബു ഓവർസിയർ അസീസ് പഞ്ചിളി,പുളിക്കൽ അബൂബക്കർ മാസ്റ്റർ,കൊമ്പതിൽ അബ്ദുറസാഖ്,ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുറഹ്മാൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

ചിരട്ട കൊണ്ട് മൊബൈൽ സ്റ്റാൻഡ് നിർമിച്ച് വേങ്ങര പാക്കടപുറായ അൽത്താഫ് റഹിമാൻ

ചിരട്ട കൊണ്ട് മൊബൈൽ സ്റ്റാൻഡ് നിർമിച്ച് വേങ്ങര പാക്കടപുറായ സ്വദേശി അൽത്താഫ് റഹിമാൻ 



വേങ്ങര: ലോക്ക് ഡൗൺ കാലത്ത് വിദ്യാത്ഥികളുടെ പല തരത്തിലുള്ള കഴിവുകൾ നാംഓരോരുത്തരും കാണുകയുണ്ടായി.അത്തരത്തിൽ ഒഴിവ് സമയം ഉപയോഗപ്പെടുത്തി ചിരട്ട ഉപയോഗിച്ച് മൊബൈൽ സ്റ്റാന്റ് നിർമിച്ചിരിക്കുകയാണ് വേങ്ങര പാക്കടപുറായ അൽത്താഫ് റഹിമാൻ ചാക്കീരി ചോല.ചേറൂർ പി പി ടി എം വൈ എച്ച് എസ് സ്‌കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.ഓൺലൈൻ ക്ലാസ് കാണുന്നത് എളുപ്പമാക്കുന്നതിന് വേണ്ടിയാണ്  അൽത്താഫ് ഇത്തരത്തിലൊരു ഉപകരണം നിർമിച്ചത്.ചാക്കീരി ചോല ബുഷൈർ കെ വി റസിയ ബുഷൈർ എന്നീ ദമ്പതി കളുടെ മകനാണ് അൽത്താഫ്  റഹിമാൻ

ആര് കാണും ഈ ദുരിതം; ആര് പരിഹരിക്കും ഈ യാത്രാ ക്ലേശം

 ആര് കാണും ഈ ദുരിതം; ആര് പരിഹരിക്കും ഈ യാത്രാ ക്ലേശം


ഊരകം: ഊരകം കുറ്റാളൂർ മുതൽ കല്ലേങ്ങൽപടി വരെയുള്ള കാൽനടയാത്ര മഴക്കാലം വന്നാൽ ദുരിത യാത്രയാണ്.നല്ല ഒരു മഴ പെയ്താൽ വെള്ളം റോഡിലൂടെയാണ് പരന്നൊഴുകുന്നത്.റോഡിലെ വെള്ളവും വാഹനങ്ങളുടെ അശ്രദ്ധയും കാരണം കുട ഉണ്ടെങ്കിലും നനയാതെ  കാൽനടയായി ഈ പ്രദേശം വിട്ടു കടക്കൽ വളരെ പ്രയാസമാണ്.

കോവിഡ് പ്രതിസന്ധി തീരുമ്പോഴേക്ക് ഇതിനൊരു പരിഹാരം കണ്ടിട്ടില്ലെങ്കിൽ ഈ പ്രദേശത്തെ വിദ്യാർത്ഥികൾക്കായിരിക്കും വലിയ ദുരിതം.

റോഡിന്റെ ഇരുവശങ്ങളിലേയും കാടുകളും മണ്ണുകളും നീക്കം ചെയ്ത് അധികൃതർ ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവിശ്യം

10 September 2020

ബിസിനസ് പൊളിഞ്ഞതാണെന്നും വഞ്ചനയും തട്ടിപ്പുമല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി

 ബിസിനസ് പൊളിഞ്ഞതാണെന്നും വഞ്ചനയും തട്ടിപ്പുമല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി


മലപ്പുറം: മഞ്ചേശ്വരം എം.എല്‍.എ ആയ ഖമറുദ്ദീന്റെ ബിസിനസ് പൊളിഞ്ഞതാണെന്നും വഞ്ചനയും തട്ടിപ്പുമല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി. പ്രൈവറ്റ് കടം പാര്‍ട്ടി ഏറ്റെടുക്കില്ല, ആറു മാസത്തിനകം പണം തിരിച്ചു നല്‍കാന്‍ കര്‍ശനമായി പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ആളെന്ന നിലയില്‍ അദ്ദേഹം ബാധ്യതകള്‍ കൊടുത്തൂവീട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോഡ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട മുഴുവന്‍ കടങ്ങളും ഖമറുദ്ദീന്‍ എം.എല്‍.എ ആറ് മാസത്തിനകം കൊടുത്തു വീട്ടാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയതായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പറഞ്ഞു. പാണക്കാട്ട് കാസര്‍കോഡ് ജില്ലാ നേതാക്കളുടേയും സംസ്ഥാന നേതാക്കളുടേയും യോഗത്തിനു ശേഷം സംസാരിക്കുകയാരുന്നു തങ്ങള്‍. പാര്‍ട്ടിയുടെ ജില്ലാ നോതൃത്വവുമായും ഖമറുദ്ദീനുമായും സംസാരിച്ച ശേഷമാണ് ഈ തീരുമാനം പാര്‍ട്ടി എടുത്തതെന്നും തങ്ങള്‍ വ്യക്തമാക്കി.യോഗ വിവരങ്ങള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദാണ് പത്ര സമ്മേളനത്തില്‍ വ്യകത്മാക്കിയത്. പാര്‍ട്ടി നിക്ഷേപകര്‍ക്കൊപ്പമാണ്. ഈ മാസം 30 നകം എത്ര രൂപ കടമുണ്ടെന്നും എത്ര ആസ്തിയുണ്ടെന്നും ഖമറുദ്ദീന്‍ ലീഗ് നേതൃത്വത്തെ അറിയിക്കണം. ആറു മാസത്തിനകം മുഴുവന്‍ കടവും വീട്ടണം. ഇതിനു ഫാഷന്‍ ഗോള്‍ഡ് ബിസിനസ് സംരഭത്തിനുള്ള മുഴുവന്‍ ആസ്തിയും ബന്ധുക്കളുടേയും അഭ്യുദയ കാംക്ഷികളുടേയും ആസ്തിയും ഉപയോഗപ്പെടുത്തണം. നിലവില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം ഖമറുദ്ദീന്‍ രാജിവെച്ചിട്ടുണ്ടെന്നും പാര്‍ട്ടി ഗൗരവം കാണുന്നത് നിക്ഷേപകരുടെ പ്രശ്നത്തിലാണെന്നും മജീദ് പറഞ്ഞു.

ആധാരം സ്വന്തമായി എഴുതാൻ പ്രോൽസാഹിപ്പിച്ച് കേരള രജിസ്ട്രേഷൻ വകുപ്പ്

 ആധാരം സ്വന്തമായി എഴുതാൻ പ്രോൽസാഹിപ്പിച്ച് കേരള രജിസ്ട്രേഷൻ വകുപ്പ്


വസ്തു വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നവർ ആധാരം സ്വന്തമായി എഴുതാൻ പ്രോൽസാഹിപ്പിച്ച് കേരള രജിസ്ട്രേഷൻ വകുപ്പ്. ഇതിനായി കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ് ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂവെന്നും വ്യക്തമാക്കുന്നു. ഇതുവഴി ആധാരമെഴുത്തുകാർക്ക് നൽകിക്കൊണ്ടിരിക്കുന്ന വലിയൊരു തുക ലാഭിക്കാമെന്നും രജിസ്ട്രേഷൻ വകുപ്പ് വ്യക്തമാക്കുന്നു. രജിസ്ട്രേഷൻ വകുപ്പ് പുറത്തു വിട്ട കുറിപ്പ് ഇങ്ങനെ,

ഇത്ര നല്ല ഒരു കാര്യം അറിഞ്ഞിട്ട് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുത്തില്ലേല്‍ തെറ്റല്ലേ ആര്‍ക്കെങ്കിലും ഉപകരിക്കട്ടേ. ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ 200 പേർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥിക മനോഭാവവും ആണു കാണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട.

കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ് ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം.പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാൽ മതി. ആധാരമെഴുത്തുകാർ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതി.

പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കിൽ പതിനായിരങ്ങൾ കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പിക്കാൻ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് ലജ്ജാകരമാണ്. ആളുകൾ കാലത്തിനൊപ്പം അപ്‌ഡേറ്റ് ആകാത്തത് നിരാശാജനകമാണ്.

ആധാരമെഴുത്തുകാരൻ ആർക്കും മനസ്സിലാകാത്ത തരത്തിൽ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സർക്കാരിന്റെ റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്. എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് അരു നിൽക്കുന്നത്.

ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരൻ എന്ന രാജകീയപ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാർ തയ്യാറാകണം. എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷൻ എന്നത് കാലത്തിന്റെ അനിവാര്യതയാണു. ആർക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ.

വായ്പാ തിരിച്ചടവിന് മോറട്ടോറിയം; സമയം നീട്ടി സുപ്രീംകോടതി

വായ്പാ തിരിച്ചടവിന് മോറട്ടോറിയം; സമയം നീട്ടി സുപ്രീംകോടതി 


കൊറോണ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ബാങ്ക് വായ്പകളുടെ തിരിച്ചടവ് സമയം സുപ്രീം കോടതി നീട്ടി. ഈ മാസം 28-ാം തീയതിവരെ ഒരു വായ്പകളും കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ കാലയളവിലെ തിരിച്ചടവ് ഗഡുക്കള്‍ മുടങ്ങുന്നതിനെതിരെ യാതൊരു നടപടികളും പാടില്ലെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാരും ബാങ്കുകളുമായുള്ള ധാരണ പ്രകാരം മോറട്ടോറിയം കാലാവധി ആഗസ്റ്റ് മാസം 31-ാം തീയതി വരെയായിരുന്നു.

ആറുമാസം വരെ വായ്പാ തിരിച്ചടവ് കാലാവധി മുന്നോട്ട് നീട്ടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ പലിശ ഈടാക്കുന്നത് തുടരുമെന്നാണ് ബാങ്കുകള്‍ തീരുമാനമെടുത്തത്. എന്നാല്‍ തിരിച്ചടവ് കാലത്തെ പലിശയും പിടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.രണ്ടാഴ്ചയ്ക്കം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തിനും റിസര്‍വ്


 ബാങ്കിനും നിര്‍ദേശം നല്‍കി.

വസ്തു വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നവർ ആധാരം സ്വന്തമായി എഴുതാൻ പ്രോൽസാഹിപ്പിച്ച് കേരള രജിസ്ട്രേഷൻ വകുപ്പ്, ഈ ഫോം പൂരിപ്പിച്ചാൽ മതി.

കൂട്ടുപലിശയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. മൊറട്ടോറിയം കാലത്ത് അടയ്ക്കാത്ത വായ്പാ ഗഡുവിന് കൂട്ടുപലിശ ഈടാക്കുന്നതിന് എതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതി നിര്‍ദേശം. ഹര്‍ജികളില്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ ഉന്നത തലത്തില്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറള്‍ തുഷാര്‍ മേത്ത പറഞ്ഞു.

രണ്ടാഴ്ചയ്ക്കം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കോവിഡ് ഏതെല്ലാം മേഖലെയാണ് കൂടുതല്‍ ബാധിച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. വ്യക്തമായ തീരുമാനം വേണമെന്നും ഇനിയും കേസ് നീട്ടുക്കൊണ്ടുപോവാനാവില്ലെന്നും ബെഞ്ച് സോളിസിറ്റര്‍ ജനറലിനെ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെച്ചേക്കും

തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെച്ചേക്കും


തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെയ്ക്കുന്നത് നാളത്തെ സര്‍വ്വകക്ഷിയോഗം ചര്‍ച്ച ചെയ്യും. നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്നുണ്ടെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പും നീട്ടണമെന്നാണ് യു.ഡി.എഫ് ആവശ്യം. യു.ഡി.എഫിന്‍റെ ആവശ്യം പരിഗണിച്ച് മൂന്നാഴ്ചയിലേക്കെങ്കിലും തദ്ദേശതെരഞ്ഞെടുപ്പ് നീട്ടാമെന്ന ധാരണ ഉണ്ടായേക്കും.

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലനിലപാട് സ്വീകരിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് വേണ്ട എന്നാവശ്യം കമ്മീഷന് മുന്നിലേക്ക് വെയ്ക്കാന്‍ കഴിയൂ. ഉപതെരഞ്ഞെടുപ്പ് മാറ്റുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റണമെന്നാണ് യു.ഡി.എഫ് നിലപാട്. യു.ഡി.എഫിനെ അനുനയിപ്പിക്കാന്‍ വേണ്ടി തദ്ദേശതെരഞ്ഞെടുപ്പ് മൂന്നാഴ്ചക്കെങ്കിലും മാറ്റിവെയ്ക്കാമെന്ന ആലോചന സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. നാളത്തെ സര്‍വ്വകക്ഷി യോഗത്തില്‍ ഇതിന് അന്തിമ തീരുമാനമുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടുന്നതിനോട് വിയോജിപ്പുണ്ടായിരിന്ന സി.പി.എമ്മിനും ഇപ്പോള്‍ അനുകൂല നിലപാടാണുള്ളത്.

ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് സര്‍വ്വകക്ഷിയോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്താല്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. നാല് മാസത്തേക്ക് മാത്രമായി തെരഞ്ഞെടുപ്പ് വേണ്ട, സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ് തുടങ്ങിയ കാര്യങ്ങളായിരിക്കും സര്‍ക്കാര്‍ പറയുന്നത്.

09 September 2020

ജ്വല്ലറി നിക്ഷേപതട്ടിപ്പ്; എം സി കമറുദ്ദീൻ ഇന്ന് പാണക്കാട്ടെത്തി ലീഗ് നേതൃത്വത്തിന് വിശദീകരണം നൽകും

 ജ്വല്ലറി നിക്ഷേപതട്ടിപ്പ്; എം സി കമറുദ്ദീൻ ഇന്ന് പാണക്കാട്ടെത്തി ലീഗ് നേതൃത്വത്തിന് വിശദീകരണം നൽകും 


ജ്വല്ലറി നിക്ഷേപതട്ടിപ്പ് വിവാദം കത്തുന്നതിനിടെ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീൻ ഇന്ന് പാണക്കാട്ട് എത്തി ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകും. സംസ്ഥാന സമിതി അംഗമായ കമറുദ്ദീനെതിരെ നിരവധി തട്ടിപ്പ് കേസുകളായതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ ഒഴിഞ്ഞു മാറുന്നത് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. 

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നിക്ഷേപ തട്ടിപ്പ് കമറുദ്ദീന്‍റെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞു പാർട്ടിക്ക് കയ്യൊഴിയാനാവില്ലെന്നും നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്‌. 

കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ ഇന്നലെ അറിയിച്ചിരുന്നു. നിലവിൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കമറുദ്ദീനെതിരെ 14 കേസുകൾ കൂടി ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ കേസുകൾ 29 ആയി. കഴിഞ്ഞ ദിവസം പൊലീസ് കമറുദ്ദീന്‍റെയും ജ്വല്ലറി എംഡി ടി കെ പൂക്കോയ തങ്ങളുടേയും വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു.

വേങ്ങരയിലെ വിവിധ പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വേങ്ങരയിലെ വിവിധ പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി സമഗ്ര മത്സ്യ കൃഷിക്ക് തുടക്കം കുറിച്ചുകൊണ്ട് പഞ്ചായത്തിലെ വിവിധ പൊതു  കുളങ്ങളിൽ ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു, വേങ്ങര വലിയോറ മുണ്ടാകുയ്യിൽ എംഎസ്പി മണപ്പുറം ക്ലബ്ബും റിവെഞ്ചേഴ്‌സ് അടക്കാപുര ക്ലബ്ബും സംയുക്തമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.പ്രദേശത്ത് വിവിധ ക്ലബ്ബുകളുടെ കോഡിനേറ്റർ ഇബ്രാഹിം അടക്കാപുര നേതൃത്വം നൽകി.ക്ലബ്ബ് ഭാരവാഹികലായിട്ടുള്ള ഫഹദ് പി, യൂനുസ് എ കെ, ആദിൽ, ശബാബ് ഇ പി, സാജിദ് കെ കെ, അദ്നാൻ, ഇസ്മായിൽ, ലിജിൻ, ഹിസാമലി, സഫീൽ യൂ, സാനിദ് എ കെ, തുടങ്ങിയവർ പങ്കെടുത്തു

സിഎസ്എസ് ലൈബ്രറി ഗ്രന്ഥശാല വാരാചരണത്തിന് തുടക്കമായി

 സിഎസ്എസ് ലൈബ്രറി ഗ്രന്ഥശാല വാരാചരണത്തിന് തുടക്കമായി


പറപ്പൂർ: സെപ്റ്റംബർ 8 സാക്ഷരതാ ദിനത്തോടനുബന്ധധിച്ച് ചേക്കാലിമാട് സാംസ്കാരിക സമിതിയുടേയും സിഎസ്എസ് ലൈബ്രറിയുടെയും നേതൃത്വത്തിൽ എൽപി /യുപി വിദ്യാർത്ഥികൾക്കായി അക്ഷരക്കൂട്ടം സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് നൽകിയ സീറ്റിൽ അക്ഷരങ്ങൾ എഴുതി ഫോട്ടോ എടുത്തു ലൈബ്രറി അധികൃതർക്ക് അയച്ച് കൊടുക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. 

സെപ്റ്റംബർ എട്ട് മുതൽ 14 വരെ നടക്കുന്ന ഗ്രന്ഥശാല വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം,ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പയിൻ,ഹോം ലൈബ്രറി ഉദ്ഘാടനം,സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനത്തിൽ പതാക ദിനമായി ആചരിക്കലും വാരാചരണ സമാപനവും തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ നടക്കും.ലൈബ്രേറിയൻ അബ്ദുൽ സലാം എകെ, ആബിദ് സി, അബ്ദുൽ റസാഖ് പികെ,  സഹീർ ഇകെ, സക്കീർ എകെ, ഫവാസ് മണമ്മൽ, അബ്ദുൽ റഷീദ് തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.

വേങ്ങര വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

 വേങ്ങര വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു


വേങ്ങര: വേങ്ങര വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു.ഓൺലൈനിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോക്ടറെ ഷാജഹാൻ ഐ എ എസ് സ്വാഗതം പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ കെ ശൈലജ ടീച്ചർ ,ടി പി രാമകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ മണി റിപ്പോർട്ടും ശിലാഫലകം അനാച്ഛാദനം അഡ്വക്കേറ്റ് കെ എൻ എ കാദർ എംഎൽഎയും നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ പി ഉണ്ണികൃഷ്ണൻ, വി സുധാകരൻ, ജമീല അബൂബക്കർ ,ചാക്കീരി അബ്ദുൽ ഹഖ്,പി പി ഹസ്സൻ ,മറിയുമ്മ ,കെ സ്നേഹലത, ഇ എം ഉബൈദുള്ള ,കെഎസ് കുസുമം അബ്ദുൽ അസീസ് ,ഇ കെ അബ്ദുൽ ഗഫൂർ ,കെ വി വേണുഗോപാലൻ ,അബ്ദുൽ റഷീദ് ടി കെ, വൃന്ദ കുമാരി കെ ടി ,ബാലഗംഗാധരൻ വി കെ, ടോമി മാത്യു ,പുഴിത്തറ പോക്കർ ഹാജി,സഫീർബാബു ,വത്സകുമാർ ,അബ്ദുൽമജീദ് എം കെ ,അബ്ദുൽമജീദ് എം കെ,നയിം കെ ചേറൂർ ,ജയകൃഷ്ണൻ ,മുഹമ്മദ് മൻസൂർ പോക്കാട്ട്,ഹാറൂൺ ശരീഫ് ,ഹേമ രാജൻ മുഹമ്മദ് സഹദ് ,ഷഹസാദ് എന്നിവർ പങ്കെടുത്തു .പി ടി എ പ്രസിഡണ്ട് കെ ടി അബ്ദുൽ മജീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാജേഷ് കെ സി നന്ദിയും പറഞ്ഞു.

08 September 2020

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെ കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍ സമഗ്രശിക്ഷ കേരളം

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെ കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍ സമഗ്രശിക്ഷ കേരളം 


പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെയും സ്‌കൂളില്‍ പ്രവേശനം നേടാത്ത ആറിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളെയും കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍ സമഗ്രശിക്ഷ കേരളം ഒരുങ്ങുന്നു. പ്രായത്തിനും പഠനനിലവാരത്തിനുമനുസരിച്ച് സമീപത്തെ പൊതുവിദ്യാലയത്തിലായിരിക്കും ഇവര്‍ക്ക് പ്രവേശനം നല്‍കുക. പ്രത്യേക സെന്ററുകളില്‍ പ്രത്യേക പരിശീലനവും ലഭ്യമാകും. പദ്ധതിക്കായി 189.94 ലക്ഷം രൂപയാണ് എസ്എസ്‌കെ വകയിരുത്തിയത്.

അതിഥിത്തൊഴിലാളികളുടെ മക്കള്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കും ഈ പദ്ധതി കൂടുതല്‍ ഗുണം ചെയ്യും. വിവിധ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശവകുപ്പ് പ്രതിനിധികളുടെയും സഹായത്തോടെയാകും കുട്ടികളെ കണ്ടെത്തുക. സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാകും.

ഓരോ ജില്ലയിലും കണ്ടെത്തുന്ന കുട്ടികളുടെ എണ്ണമനുസരിച്ചാണ് പരിശീലനത്തിനുള്ള പ്രത്യേക സെന്ററുകള്‍ ഒരുക്കുന്നത്. സെന്ററുകളിലെ പരിശീലനത്തിന് സന്നദ്ധ പ്രവര്‍ത്തകരെയും നിയമിക്കും. കുട്ടികള്‍ കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാകും പരിശീലനം. സ്‌കൂള്‍ അധ്യാപകരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. അധ്യയന സമയത്തിന് പുറമെ ദിവസം ഒന്നരമണിക്കൂറെങ്കിലും ഇവരെ പരിശീലിപ്പിക്കണം. പരിശീലനം ആരംഭിക്കുന്നതിനു മുമ്പ് കുട്ടികളുടെ പഠനനിലവാരം കണ്ടെത്താന്‍ പ്രീ ടെസ്റ്റ് നടത്തും. ഇതിനനുസരിച്ചാകും തുടര്‍ പരിശീലനം.

സംസ്ഥാനത്താകെ 3164 കുട്ടികള്‍ക്ക് 136 സെന്ററിലായി പരിശീലനം നല്‍കാനുള്ള ഫണ്ടാണ് അനുവദിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രതീക്ഷിക്കുന്ന ഇടുക്കി (1020), എറണാകുളം (949), വയനാട് (902), മലപ്പുറം (139) എന്നീ ജില്ലകളില്‍ യഥാക്രമം 25, 30, 60, 15 സെന്ററുകളാണ് അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട (17), കോട്ടയം (23), കോഴിക്കോട് (16), കണ്ണൂര്‍ (36) എന്നീ ജില്ലകളില്‍ ഓരോ സെന്ററും പാലക്കാട് (40) രണ്ട് സെന്ററും ഉണ്ടാകും. കുട്ടികള്‍ കുറവുള്ള തിരുവനന്തപുരം (10), കൊല്ലം (ആറ്), കാസര്‍ഗോഡ് (ആറ്) എന്നീ ജില്ലകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാകും പരിശീലനം നല്‍കുക.


പബ്‌ജി വീണ്ടും ?


പബ്ജി മൊബൈല്‍ ആപ്പിന്റെ ഇന്ത്യയിലെ വിതരണ അവകാശം ടെന്‍സെന്‍റ് ഗെയിംസില്‍ നിന്ന് പബ്ജി കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു. ചൈനീസ് ബന്ധമുള്ള ആപ്പെന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പബ്ജി നിരോധിച്ചതോടെയാണ്  ഈ നടപടി എന്ന്  വ്യക്തമാക്കി. രാജ്യത്ത് ഗെയിം പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും പബ്ജി കോര്‍പ്പറേഷനയാരിക്കുമെന്നും ഇന്ത്യയിലെ പബ്ജി ഉപയോഗിക്കുന്നവർക്കായി  പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു.

രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമായി സര്‍ക്കാര്‍ സ്വീകരിച്ചനടപടികളെ ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നുവെന്നും സര്‍ക്കാരുമായി ചേര്‍ന്ന് നിയമങ്ങളെല്ലാം പാലിച്ച്‌ ഗെയിം തിരികെ എത്തിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ പറയുന്നു.സൗത്ത് കൊറിയന്‍ ഗെയിമിംഗ് കമ്പനി ആയ  ബ്ലൂ ഹോളിന്‍റെ ഉപസ്ഥാപനമായ പബ്ജി കോര്‍പ്പറേഷനാണ് ഗെയിമിന്റെ യഥാര്‍ത്ഥ നിര്‍മ്മതാക്കള്‍. മൊബൈല്‍ ആപ്പ് മാത്രമായിരുന്നു ടെന്‍സെന്റ് ഡെവലപ്പ് ചെയ്തത്. ആപ്പ് അവകാശം സൗത്ത് കൊറിയന്‍ കമ്ബനി ഏറ്റെടുക്കുന്നതോടെ ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ആപ്പ് വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യത തുറക്കുകയാണ്. ആരാധകരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് പബ്ജി കോര്‍പ്പറേഷന്‍ നന്ദി അറിയിച്ചു.


മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ്

 മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ്



മലപ്പുറം: അനാഥ യുവതിക്ക് വീടൊരുക്കി നല്‍കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹിക പ്രവര്‍ത്തനവും നടത്തുന്ന മലപ്പുറം ആമയൂര്‍ സ്വദേശി റാഫിയ ഷെറിന്‍ ജര്‍മനിയിലുള്ള പ്രതിശ്രുത വരന്‍ വാഴക്കാട് സ്വദേശി ഫവാസ് അഹ്മദിനോട് മഹറായി ആവശ്യപ്പെട്ടത് ഒരു വീടായിരുന്നു. തങ്ങള്‍ക്ക് താമസിക്കുവാനല്ല, വീടില്ലാത്ത ഒരു അനാഥ പെണ്‍കുട്ടിക്ക് തണലൊരുക്കി നല്‍കണമെന്നായിരുന്നു അത്.

റാഫിയയുടെ ആവശ്യത്തിനോട് ഫവാസ് സമ്മതം പറയുകയായിരുന്നു. അങ്ങിനെ വിവാഹത്തലേന്ന് റാഫിയ ജര്‍മനിയിലേക്ക് പറന്നു. ഫവാസിനൊപ്പം ചേര്‍ന്നു. സൂം പ്ലാറ്റ്ഫോം മുഖേനെ നടന്ന വിവാഹത്തിന് വീട്ടുകാരും ഉറ്റ ബന്ധുക്കളും പ്രമുഖ പ്രചോദന പ്രഭാഷകന്‍ പി.എം.എ ഗഫൂര്‍ ഉള്‍പ്പെടെ സുഹൃത്തുക്കളും ഓണ്‍ലൈനിലൂടെ സാക്ഷികളായി.

പാഴ്ചെലവുകളും ആര്‍ഭാടങ്ങളും കാട്ടിക്കൂട്ടലുകളും നിറഞ്ഞ ചടങ്ങായി വിവാഹം നടത്തുന്നതിനോട് തനിക്ക് മുമ്പ് തന്നെ അനിഷ്ടമായിരുന്നുവെന്നും ഇപ്പോഴത്തെ സാഹചര്യം മനസിനിണങ്ങിയ രീതിയില്‍ തന്നെ ഒരുമിച്ചു ചേര്‍ത്തുവെന്നും റാഫിയ വിവാഹത്തിനു തൊട്ടുമുമ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുഹൃത്തുക്കളെ അറിയിച്ചു. ബഷീര്‍ കുന്നുമ്മലിന്റേയും ഹസീനയുടെയും മകളാണ് റാഫിയ. സി.കെ. അബൂബക്കറും ടി. റംലയുമാണ് ഫവാസിന്റെ മാതാപിതാക്കള്‍.

07 September 2020

മമ്മുക്ക എന്ന മലയാളത്തിന്റെ മഹാ നടനെ ഹൃദയത്തിലേറ്റിയവരുടെ ഹൃദയത്തിൽ നിന്നൊരു രക്തദാന സമ്മാനം

മമ്മുക്ക എന്ന മലയാളത്തിന്റെ മഹാ നടനെ ഹൃദയത്തിലേറ്റിയവരുടെ ഹൃദയത്തിൽ നിന്നൊരു രക്തദാന സമ്മാനം 


 ബി ഡി കെ ഏറനാട് താലൂക്ക് കമ്മിറ്റിയും ആൾ കേരള മമ്മുട്ടി ഫാൻസ് അസോസിയേഷൻ അരീക്കോട് യൂണിറ്റും സംയുക്തമായി മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇൻ ഹൗസ് രക്തദാന ക്യാമ്പ് , മമ്മൂക്കയുടെ പിറന്നാൾ ദിനസമ്മാനമാക്കി 24 യുവ ഹൃദയങ്ങൾ.കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും കണ്ടൈനമെന്റ് സോണുകൾ കൂടുന്നതും ബ്ലഡ് ബാങ്കിലെ രക്തദൗർലഭ്യം കൂടുതലാക്കുന്ന സന്ദർഭത്തിൽ രക്തം കിട്ടാതെ ശസ്ത്രക്രിയകൾ മാറ്റിവെക്കുന്ന സ്ഥിതിയാണ് ജില്ലയിൽ.ഭീതിയല്ല വേണ്ടത് ജാഗ്രതയാണ് എന്ന മനസ്സുമായി ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ല കമ്മിറ്റി ഓരോ താലൂക്ക് കമ്മിറ്റികളുടെയും സഹകരണത്തോടെ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന 

ക്യാമ്പിനു ബി ഡി കെ ഏറനാട് താലൂക്ക് കോ-ഓർഡിനേറ്റർമാരായ അബു മൈത്ര, പ്രസീത മഞ്ചേരി, റാഷിദ് കാളികാവ്, ജ്യോതി അറവങ്കര, ഷിജിൻ പിലക്കൽ  ,ഫൈസൽ അരവങ്ങര, മുബഷിറ  മോങ്ങംഎന്നിവർ നേതൃത്വം നൽകി.

തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കണം,തെരുവുനായ ശല്യം നിയന്ത്രിക്കണം വേങ്ങര പൗര സമിതി പരാതി നൽകി

തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കണം,തെരുവുനായ ശല്യം നിയന്ത്രിക്കണം വേങ്ങര പൗര സമിതി പരാതി നൽകി 


വേങ്ങര: വേങ്ങര ടൗണിലും പരിസരപ്രദേശങ്ങളിലും പ്രവർത്തിക്കാത്ത തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കണം,ബസ്‌സ്റ്റാന്റിലും പരിസര പ്രദേശങ്ങളിലും കച്ചവടക്കാർക്കും യാത്രക്കാർക്കും ശല്യമായി മാറിയ തെരുവുനായ ശല്യം നിയന്ത്രിക്കണം എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് വേങ്ങര പൗരസമിതി വേങ്ങര പഞ്ചായത്തിന് പരാതി നൽകി.പ്രസിഡണ്ട് എം കെ റസാക്ക്,പൈക്കാടൻ ഉമ്മുറുട്ടി,സിഎച്ച് സൈനുദ്ദീൻ,പാലേരി മൊയ്തീൻ,ദിറാർ,സബാഹ്,ഹക്കീം തുപ്പിലികാട്ട്,തോട്ടശ്ശേരി മുസ്തഫ,പൂച്ചേങ്ങൽ അലവി,സുജ,സൈൻ മുഹമ്മദലി,ജബ്ബാർ ചേറൂർ,ടി കെ പൂച്യപ്പ്,ശങ്കർ എന്നിവർ പങ്കെടുത്തു.


വേങ്ങര പഞ്ചായത്ത് ബസ്സ്റ്റാൻറ്റ് കം ഷോപ്പിംഗ് കോപ്ലക്സ് ഇനി ഇ.അഹമ്മദ് സാഹിബിന്റെ നാമോദയത്തിൽ

വേങ്ങര പഞ്ചായത്ത് ബസ്സ്റ്റാൻറ്റ് കം ഷോപ്പിംഗ് കോപ്ലക്സ് ഇനി ഇ.അഹമ്മദ് സാഹിബിന്റെ നാമോദയത്തിൽ 


വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ബസ് സ്റ്റാന്റ് കം ഷോപ്പിംങ്ങ് കോപ്ലക്സ് മുൻ എം.പി ഇ അഹമദ് സാഹിബ് സ്മാരക ബസ് സ്റ്റാഡ് കം ഷോപ്പിങ്ങ് കോപ്ലക്സ് എന്ന് നാമകരണം ചെയ്യാൻ 7-10-2020 ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷ്യതയിൽ ചേർന്ന ഭരണ സമിതിയോഗം

തീരുമാനിച്ചു.പതിനാലാം വാർഡ് മെമ്പർ പറങ്ങോടത്ത് അസീസാണ് ഇ.അഹമ്മത് സാഹിബിന്റ പേര് നൽകണം എന്ന ആവശ്യം ഉന്നയിച്ച് കത്ത് നൽകിയത്.വേങ്ങര പഞ്ചായത്ത് ഉൾകെള്ളുന്ന മലപ്പുറം ലേകസഭ പ്രതിനിധിയായി വിശ്വപൗരനായി ഉയർന്ന ഇ.അഹമ്മദ് സാഹിബിന് നൽകാൻ കഴിയുന്ന ബഹുമതിയാണ് നാമകരണമെന്ന് മെമ്പർ അസീസ് അഭിപ്രായപ്പെട്ടു.

06 September 2020

കര്‍ഷകസംഘം അസീസ് പഞ്ചിളിയെ ആദരിച്ചു

കര്‍ഷകസംഘം അസീസ് പഞ്ചിളിയെ ആദരിച്ചു


വേങ്ങര: വേങ്ങര മണ്ഡലത്തിലെ വികസന പദ്ധതികള്‍ നിസ്വാര്‍ത്ഥമായി ചെയ്തു തീര്‍ക്കുന്നതിന് നേതൃത്വം കൊടുക്കുന്ന പഞ്ചിളി അസീസിനെ കര്‍ഷകസംഘം വേങ്ങര മണ്ഡലംകമ്മിറ്റി ആദരിച്ചു. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ യുടെ പി.എ യാണ് അസീസ് പഞ്ചിളി. കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും രോഗബാധിതരുടെ വീടുകളും അണുവിമുക്തമാക്കുന്നതിന് നേതൃത്വം വഹിച്ചതിനും രോഗികള്‍ക്ക് ഭക്ഷണമുള്‍പ്പെടയുള്ള സഹായങ്ങള്‍ എത്തിക്കുന്നതിലും വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുന്നതിനാണ് കര്‍ഷകസംഘം പഞ്ചിളി അസീസിനെ ആദരിച്ചത്. 

കഴിഞ്ഞപ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ വീണ് കാലിന് പരിക്കുപറ്റിയിട്ടും കര്‍ഷകര്‍ക്ക് സഹായമെത്തിക്കുന്നതിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ദുതിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിലും അസീസ് മുന്നിലുണ്ടായിരുന്നു. വേങ്ങര മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യുന്നതിലും നടപ്പാക്കുന്നതിലും എം.എല്‍.എ കെ.എന്‍.എ ഖാദറിനെ സഹായിക്കുന്നതില്‍ അസീസ് വഹിക്കുന്ന പങ്ക് വലുതാണ്. കഴിഞ്ഞ യു.ഡി.എഫ.് ഗവണ്‍മെന്റ് കാലത്ത്. ന്യൂനപക്ഷ നഗരകാര്യ വകുപ്പുമന്ത്രി മഞ്ഞളാംകുഴി അലിയുടെ സ്റ്റാഫ് എന്ന നിലക്കും. ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് ഉപഹാരം നല്‍കി. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി, കര്‍ഷക സംഘം നേതാവ് കറുമണ്ണില്‍ അബ്ദുസലാം എന്നിവര്‍ പങ്കെടുത്തു.

സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു

സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു


കരിപ്പൂർ : സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിന് സമീപമാണ് സംഭവം. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. സ്വർണം കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്. ബുള്ളറ്റിലും ഇന്നോവയിലുമായി ഉദ്യോഗസ്ഥർ സ്വർണക്കടത്ത് സംഘത്തിന്റെ വാഹനത്തെ പിന്തുടർന്നു. സ്വർണക്കടത്ത് സംഘത്തെ മറികടന്ന ഉദ്യോഗസ്ഥർ ബുള്ളറ്റ് കുറുകെ വച്ചു. ഇതിനിടെയാണ് അപകടം നടന്നത്. കള്ളക്കടത്ത് സംഘത്തിന്റെ വാഹനം ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഇന്നോവ കാർ നിയന്ത്രണം വിട്ട് സമീപത്തുള്ള ചതുപ്പിൽ വീണു.സ്വർണക്കടത്ത് സംഘത്തിലെ ഒരാളെ ഡിആർഐ പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ഡോ.അൻവറിനെ യൂത്ത് കോൺഗ്രസ് പത്തുമൂച്ചി യൂണിറ്റ് കമ്മിറ്റി ആദരിച്ചു

ഡോ.അൻവറിനെ യൂത്ത് കോൺഗ്രസ് പത്തുമൂച്ചി യൂണിറ്റ് കമ്മിറ്റി ആദരിച്ചു

എം ബി ബി എസ് പാസായി ആതുര സേവന രംഗത്ത് സജീവ സാനിദ്ധ്യമായി മാറിയ വേങ്ങര പത്തുമൂച്ചി ചീരങ്ങൻ ബാവയുടെ മകൻ ഡോ.അൻവറിനെ യൂത്ത് കോൺഗ്രസ് പത്തുമൂച്ചി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി മൊമെന്റോ നൽകി ആദരിച്ചു.

പരിപാടിക്ക് ജലീൽ ചീരങ്ങൻ അധ്യക്ഷത വഹിച്ചു.ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് അസീസ് ഹാജി, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹുസൈൻ കെ വി,ചീരങ്ങൻ ബാവ,  കുഞ്ഞീൻ ഹാജി, അജ്മൽ വെളിയോട്, ശാക്കിർ കാലടിക്കൽ, അസ്‌കർ എൻ ടി, ഇജാസ് കെ ടി, സിദ്ധീഖ് ടി പി, ഇട്ടി കെ ടി, മൂസ കുറുക്കൻ, ആലിക്കുട്ടി കെ ടി എന്നിവർ സംബന്ധിച്ചു.

പൊന്നോണ വീട്ടിലെ ആഘോഷങ്ങളുമായി സ്നേഹക്കൂട്ടിലെ മാലാഖ കുഞ്ഞുങ്ങൾ

 പൊന്നോണ വീട്ടിലെ ആഘോഷങ്ങളുമായി സ്നേഹക്കൂട്ടിലെ മാലാഖ കുഞ്ഞുങ്ങൾ


ഭിന്നശേഷിക്കരായ കുട്ടികളുടെ വാട്സപ്പ് കൂട്ടായ്മയായ എടപ്പാൾ സ്നേഹക്കൂടിന്റെ ഓണാഘോഷ പരിപാടികൾ " പൊന്നോണ വീട്" ആഗസ്ത് 24 മുതൽ ആരംഭിച്ചു.150 ഓളം കുട്ടികളുള്ള വാട്സപ്പ് ഗ്രൂപ്പ് കഴിഞ്ഞ ഒരാഴ്ച്ച പ്രൗഡഗംഭീരമായ ഓൺലൈൻ ഓണാഘോഷ പരിപാടികളുമായിമായി മുന്നോട്ട് പോവുകയാണ്. വിശേഷാവസരങ്ങളും ആഘോഷങ്ങളുമെല്ലാം സ്നേഹക്കൂട്ടിലെ മക്കൾക്ക് പുതുമോടിയല്ല. കൊറോണ മഹാമാരി ലോകത്തെ മൊത്തം അടച്ചു പൂട്ടിയപ്പോൾ ലോക്ഡൗൺ സമയത്ത് കുട്ടികൾക്ക് വേണ്ടി സ്നേഹക്കൂട് വാട്‌പ്പ് ഗ്രൂപ്പിന്റെ അധികാരികളായ നൗഷാദ് അയിങ്കലവും മുൻ റിസോഴ്സ് അധ്യാപികയുമായ രേഖ ടീച്ചറുമാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കമിട്ടത്. അടച്ചുപൂട്ടൽ നാളുകളിൽ കുട്ടികൾ  മാനസീകമായി ഉൾവലിയാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകിയത്. കുട്ടികളുടെ താൽപ്പര്യത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ വാട്സപ്പ് ഗ്രൂപ്പ് വഴി നൽകുകയും കുട്ടികൾ അതിനോട് മികച്ച പ്രതികരണം നൽകുകയും ചെയ്തു.കൂടാതെ കുട്ടികളുടെ രക്ഷിതാക്കൾക്ക് മാനസീ കോല്ലാസ പരിപാടികളും ഗ്രൂപ്പിൽ നടന്നുവരുന്നു. ഒറ്റക്കെട്ടായി ഒരു കുടുംബമായി മുന്നോട്ട് പോകുന്ന ഈ വാട്സപ്പ് കൂട്ടായ്മ ഈസ്റ്ററും വിഷുവും പെരുന്നാളും സ്വാതന്ത്ര്യ ദിനവും ഗംഭീരമായാണ് ആഘോഷിച്ചു പോന്നത്.ആഗസ്ത് 24 മുതൽ തുടങ്ങിയ ഓണാഘോഷ പരിപാടിയായ പൊന്നോണ വീട്ടിൽ കുട്ടികൾക്ക് മത്സരങ്ങളില്ല ആഘോഷങ്ങൾക്ക് അതിർവരമ്പുകളില്ലാതെ മുന്നോട്ട് പോവുകയാണ്.പേപ്പർ പൂക്കളം വരയ്ക്കൽ,പൂക്കളം തീർക്കൽ,തിരുവാതിരക്കളി,ഓണപ്പാട്ടുകൾ,മാവേലിയും മലയാളി മങ്കയും എന്നീ വിപുലമായ പരിപാടികളാണ് ഗ്രൂപ്പിൽ അരങ്ങേറുന്നത്


05 September 2020

പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം; ഉദ്ഘാടനം പ്രതിഷേധിച്ചു

 പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം; ഉദ്ഘാടനം പ്രതിഷേധിച്ചു


പറപ്പൂർ: പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം നിർമ്മിച്ചതായി ഫലകം വച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ കീഴിൽ ഇന്നലെ നടത്താനിരുന്ന ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ചോലക്കുണ്ട് മേഖല കമ്മിറ്റി പ്രതിഷേധിച്ചു.1983 നിർമ്മിച്ച ഉദ്ഘാടനം നിർവഹിച്ച പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം വീണ്ടും ഉദ്ഘാടനം ചെയ്യാനുള്ള നിലവിലുള്ള പഞ്ചായത്ത് ബോർഡിന്റെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം.നാസർ പറപ്പൂറിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രസിഡണ്ടിനെയും മറ്റു മെമ്പർമാരെയും തടഞ്ഞ. പുതിയതായി നിർമ്മിച്ച ഫലകത്തിൽ എഴുതിയ തെറ്റുകൾ തിരുത്തി പുതിയത് സ്ഥാപിക്കാനും പഴയ ഫലകം അതേപടി സ്ഥാപിക്കാനും ധാരണയായി.1983 ശ്രീ തുപ്പികാട്ട് മൂസാ സാഹിബ് ഉദ്ഘാടനം നിർവഹിക്കുകയും അദ്ദേഹത്തിന്റെ മരണശേഷം കഴിഞ്ഞ യുഡിഎഫ് എഫ് പഞ്ചായത്ത് ബോർഡ് ഈ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നാമകരണം ചെയ്യുകയും ചെയ്തിരുന്നു. മണ്ഡലം യൂത്ത് കോൺഗ്രസ് നേതാക്കളായ നിയാഫ് ഊർശ്ശമണ്ണിൽ,സജാദ് ഇ,ജസീം ,യാസിർ കെടി,കെഎസ്‌യു  നേതാക്കളായ ദിൽഖാഷ് യു,റോഷൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.പഞ്ചായത്ത് പുതിയതായി ചില നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് അതിനുപകരമായി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചതിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

പ്രധാനധ്യാപികക്ക് മധുരനാരങ്ങ തൈ നൽകി അധ്യാപക ദിനം ആചരിച്ചു

 പ്രധാനധ്യാപികക്ക് മധുരനാരങ്ങ തൈ നൽകി അധ്യാപക ദിനം ആചരിച്ചു


വലിയോറ: അടക്കാപുര ടൗൺ എം എസ് എഫ് കമ്മിറ്റി വലിയോറ എ എം യൂ പി സ്കൂൾ പ്രധാന അധ്യാപിക മോളി ടീച്ചർക്ക്  മധുരനാരങ്ങ തൈ നൽകി ഈ വർഷത്തെ അധ്യാപക ദിനം ആചരിച്ചു. 34 വർഷത്തെ തന്റെ അധ്യാപക ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ടീച്ചർ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര പഞ്ചായത്ത് എംഎസ്എഫ് ജനറൽ സെക്രട്ടറി ഇബ്രാഹിം അടക്കാപുര അദ്ധ്യക്ഷത നിർവഹിച്ചു, അടക്കാപുര എംഎസ്എഫ് ഭാരവാഹികലായിട്ടുള്ള അഫ്സൽ എ കെ,സാലിഹ് വി കെ,  യൂനുസ് എ കെ, അദ്നാൻ, ഫഹദ് പി, ഷബീബ് മോയൻ, അലി അക്ബർ എ കെ, സിനാൻ, സാജിദ്, ഹിസാമലി യൂ, നസീബ്, ഫുഹാദ് ചെമ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.

ട്രോമാ കെയർറിന് ഫോഗിങ് മെഷീൻ കൈമാറി

ട്രോമാ കെയർറിന് ഫോഗിങ് മെഷീൻ കൈമാറി


വേങ്ങര: മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂനിറ്റിന്ന് അബുഹാജി അഞ്ചുകണ്ടൻ  സ്പോൺസർ ചെയ്ത ഫോഗിങ് മെഷീൻ വേങ്ങര ഹെൽത്ത് സെന്ററിലെ എച്ച് എസ് മുഹമ്മദ്‌ സൈദിന്ന് കൈമാറി.വേങ്ങര എച്ച് ഐ മോഹൻദാസ് ഫോഗ് അടിച്ചു ഉത്ഘാടനം നിർവഹിച്ചു.

റെക്കോര്‍ഡ് വിലയില്‍ നിന്ന് 4,640 രൂപയുടെ കുറവില്‍; സ്വര്‍ണ വില വീണ്ടും താഴേക്ക്

റെക്കോര്‍ഡ് വിലയില്‍ നിന്ന് 4,640 രൂപയുടെ കുറവില്‍; സ്വര്‍ണ വില വീണ്ടും താഴേക്ക്


സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യു​ടെ കു​റ​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 37,360 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 4,670 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന​ശേ​ഷ​മാ​ണ് വി​ല​യി​ടി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല. ഇ​തി​നു​ശേ​ഷം ഇ​തു​വ​രെ പ​വ​ന് 4,640 രൂ​പ​യാ​ണു കു​റ​ഞ്ഞ​ത്.

വേങ്ങര ലയൺസ് ക്ലബ്ബ് അധ്യാപകരെ ആദരിച്ചു

വേങ്ങര ലയൺസ് ക്ലബ്ബ് അധ്യാപകരെ ആദരിച്ചു


വേങ്ങര: ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി വേങ്ങരയിലെ അധ്യാപകരായി വിരമിച്ച കൊമ്പൻ മുഹമ്മദലി മാസ്റ്റർ, മോഹനൻ മാസ്റ്റർ, പാലേരി ആലസ്സൻ കുട്ടി മാസ്റ്റർ എന്നിവരെ വേങ്ങര ലയൺസ് ക്ലബ്ബ് ആദരിച്ചു. പ്രസിഡന്റ് മുനീർ ബുഖാരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നൗഷാദ് വടക്കൻ, മൻസൂർ തമ്മാഞ്ചേരി എന്നിവർ പങ്കെടുത്തു.

നീണ്ട കാത്തിരിപ്പിനൊടുവിൽ പി ഡബ്ല്യൂ ഡി ഇടപെട്ടു, പൈപ്പ് പൊട്ടിശുദ്ധജലം പാഴാക്കുന്നതിന് പരിഹാരമായി

നീണ്ട കാത്തിരിപ്പിനൊടുവിൽ പി ഡബ്ല്യൂ ഡി ഇടപെട്ടു, പൈപ്പ് പൊട്ടിശുദ്ധജലം പാഴാക്കുന്നതിന് പരിഹാരമായി 



ചേറൂർ റോഡ് മിനിവാട്ടർടാങ്കിൽ നിന്നും ഊരകം ഭാഗത്തേക്ക് സ്ഥാപിച്ചിട്ടുള്ള ഹൗസ് കണക്ഷൻ പൈപ്പ് പൊട്ടിയതിനാൽ കഴിഞ്ഞ ആറുമാസമായി വാട്ടർ ടാങ്കിന് മുൻവശത്തുള്ള മെയിൻറോഡരികിലും തൊട്ടടുത്തുള്ളമൈത്രി ഗ്രാമം റോഡിലും ശുദ്ധജലം തളംകെട്ടി നിൽക്കുകയായിരുന്നു.പ്രശ്നപരിഹാരത്തിനായി കഴുകൻചീനമൈത്രി ഗ്രാമം റസിഡൻസ് അസോസിയേഷൻ പലതവണവാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറൂമായി ബന്ധപ്പെട്ടെങ്കിലും പരിഹാരമായിരുന്നില്ല.എന്നാൽ ഈവിഷയം കഴിഞ്ഞആഴ്ച ചില പ്രമുഖ പത്രമാധ്യമങ്ങൾ ഏറ്റെടുത്ത് വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.പത്രത്തിൽവാർത്തവന്ന അന്ന്തന്നെ മൈത്രി ഗ്രാമം റോഡിലേക്ക് ഒഴുകി വന്നിരുന്നവെള്ളം മറുഭാഗത്തേക്ക്തിരിച്ചു വിട്ടിരുന്നു.എന്നാൽഇന്ന് പിഡബ്ല്യുഡി ഇടപെട്ട് പൈപ്പുപൊട്ടിയഭാഗത്ത് റോഡരികിൽവെട്ടി പൊളിച്ചു പൈപ്പ്ജോയിൻ ചെയ്തുശരിയാക്കി.


04 September 2020

വെള്ളക്കരം കുടിശ്ശിക സെപ്റ്റംബർ 25-ന് മുൻപ് അടച്ച് മറ്റു നിയമനടപടികൾ ഒഴിവാക്കണം

വെള്ളക്കരം കുടിശ്ശിക സെപ്റ്റംബർ 25-ന് മുൻപ് അടച്ച് മറ്റു നിയമനടപടികൾ ഒഴിവാക്കണം 


വേങ്ങര: കേരള ജലഅതോറിറ്റി പരപ്പനങ്ങാടി സബ്ഡിവിഷന് കീഴിലുള്ള പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളിലും മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര, പെരുവള്ളൂർ, വള്ളിക്കുന്ന്, ഊരകം, കണ്ണമംഗലം, എ.ആർ.നഗർ, പള്ളിക്കൽ എന്നീ പഞ്ചായത്തുകളിലും വെള്ളക്കരം കുടിശ്ശിക സെപ്റ്റംബർ 25-ന് മുൻപ് അടച്ച് മറ്റു നിയമനടപടികൾ ഒഴിവാക്കണം. ഇവിടങ്ങളിലുള്ള കേടുവന്ന വാട്ടർമീറ്ററുകളും മേൽപ്പറഞ്ഞ തീയതിക്കകം ഓഫീസുമായി ബന്ധപ്പെട്ട് മാറ്റിവെക്കണം. മീറ്റർ മാറ്റിവെക്കാത്ത കണക്‌ഷനുകൾ ഇനിയൊരറിയിപ്പുംകൂടാതെ വിച്ഛേദിക്കുമെന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു

മുഖ്യമന്ത്രിക്കുള്ള മറുപടിയുമായി കുഞ്ഞാലിക്കുട്ടി എം പി

മുഖ്യമന്ത്രിക്കുള്ള മറുപടിയുമായി കുഞ്ഞാലിക്കുട്ടി എം പി



കൂമൻ കല്ല് പാലം സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നടപടി തുടങ്ങി

 കൂമൻ കല്ല് പാലം സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നടപടി തുടങ്ങി



പറപ്പൂർ: കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തിൽ തകർന്ന കൂമൻ കല്ല് പാലത്തിന്റെ സംരക്ഷണഭിത്തി പുനർനിർമ്മിക്കാൻ നടപടികൾ തുടങ്ങി.വേങ്ങര എം.എൽ.എ കെ.എൻ.എ.ഖാദറിന്റെ നിർദ്ദേശത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് സ്ഥലം സന്ദർശിച്ചു.സംരക്ഷണഭിത്തിക്ക് പ്രളയത്തിൽ കേട് പാടുകൾ സംഭവിച്ചത് പാലത്തിന് തന്നെ ഭീഷണിയായിരുന്നു.കൂമൻ കല്ല് പാലത്തിനടുത്ത് പള്ളിക്ക് സമീപമുള്ള ഭാഗമാണ് പൊതുമരാമത്ത് വകുപ്പ് പുനർ നിർമ്മിക്കുന്നത്. എം.എൽ.എ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്.പൊതുമരാമത്ത് വകുപ്പ് (പാലങ്ങളുടെ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനിയർ എസ് ഹരീഷ്, എ.എക്സ് ഇ പി രാമകൃഷണൻ, ഓവർസിയർ ദിനേശൻ, എം.എൽ.യുടെ പി എ അസീസ് പഞ്ചിളി, പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, അയമുതു മാസ്റ്റർ, എൻ.മജീദ് മാസ്റ്റർ എന്നിവരും സംബന്ധിച്ചു.

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു 


വേങ്ങര : മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഓഫീസിന്റെ ഉത്ഘാടനം വേങ്ങര എസ് ഐ മുഹമ്മദ് റഫീഖ് നിർവഹിച്ചു.ചടങ്ങിൽ വേങ്ങര എച്ച് ഐ മോഹൻദാസ്, എച്ച് എസ് മുഹമ്മദ്‌ സൈദ്, വേങ്ങര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ ടി ഫസൽ, വാർഡ് മെമ്പർ മൊയ്‌ദീൻ,സോഷ്യൽ അസീസ് ഹാജി,പി പി പോക്കർ ഹാജി,അബുഹാജി അഞ്ചുകണ്ടൻ,മുബാറക്ക് ഗാന്ധിക്കുന്ന്,ഹകീം കുറ്റാളൂർ, മറ്റു വേങ്ങരയിലെ സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രമുഖരും യൂണിറ്റ് മെമ്പർമാരും സംബന്ധിച്ചു. ഉത്ഘാടനതോടനുബന്ധിച്ച് വേങ്ങര ടൗണും ടൗണിലെ സ്ഥാപനങ്ങളും മറ്റും അണുവിമുക്തമാക്കി. അണു നശീകരണത്തിന് ടീം ലീഡർ ഷാഫി കാരി,പ്രസിഡന്റ് വിജയൻ ചേറൂർ,സെക്രട്ടറി, അജ്മൽ PK, എന്നിവർ നേതൃത്വം നൽകി.വേങ്ങര യൂണിറ്റിലെ 25ഓളം വളണ്ടിയർമാർ അണുനശീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.



എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ചിനു കീഴില്‍ അണു നശീകരണം നടത്തി

എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ചിനു കീഴില്‍ അണു നശീകരണം നടത്തി



വേങ്ങര: കോവിഡ് സാമൂഹിക വ്യാപനം ശക്തമായ സഹചര്യത്തില്‍ എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ച് പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍   അണുനശീകരണം നടത്തി.പറമ്പില്‍പടി,കച്ചേരിപ്പടി, പത്തുമൂച്ചി,ചേറ്റിപ്പുറം,പാലച്ചിറമാട് എന്നിവിടങ്ങളിലായി 7 പള്ളികളും മദ്‌റസയും വ്യാപാര സ്ഥാപനങ്ങളും  ബസ് സ്റ്റോപ്പുകളും കച്ചേരിപ്പടി വില്ലേജ് ഓഫീസും,അഞ്ചു  വീടുകളുമാണ് അണുനശീകരണം നടത്തിയത്.വി ടി അബ്ദുല്‍ കരീം, കെ കെ സൈതലവി, പി മുസ്തഫ, ടി ടി അബ്ദുല്‍ അസീസ്,കെ കെ ഹബീബ്,ഇ കെ അനസ്,പി അമീര്‍ സുഹൈല്‍,കെ കെ നുജൂം,പി ബാവ, കെ കെ യാസീൻ തുടങ്ങിയവർ നേതൃത്വം നല്‍കി.

ഊരകം കൃഷി ഭവൻ അറിയിപ്പ്

 ഊരകം കൃഷി ഭവൻ അറിയിപ്പ്


ഊരകം : ഊരകം പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിന് വളം ലഭിക്കുന്നതിനായി  ഗുണഭോകൃത വിഹിതം അടച്ചശേഷം വളം ലഭിക്കാത്ത കർഷകർ ഉണ്ടെങ്കിൽ സ്ലിപ്പ് സഹിതം കൃഷി ഭവനിൽ 4 - 09 - 2020 മുതൽ 7 - 09 - 2020 വരെ  വരേണ്ടതാണ് അപേക്ഷ സമർപ്പിച്ച കർഷകർ കൃഷിഭവനിൽ നിന്നും വിളിക്കുന്ന ദിവസങ്ങളിൽ ഹാജരായി വളം വാങ്ങണമെന്ന് കൃഷി ഓഫീസർ പിഎം മെഹറുന്നീസ അറിയിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������