Labels

10 September 2020

തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെച്ചേക്കും

തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെച്ചേക്കും


തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെയ്ക്കുന്നത് നാളത്തെ സര്‍വ്വകക്ഷിയോഗം ചര്‍ച്ച ചെയ്യും. നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്നുണ്ടെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പും നീട്ടണമെന്നാണ് യു.ഡി.എഫ് ആവശ്യം. യു.ഡി.എഫിന്‍റെ ആവശ്യം പരിഗണിച്ച് മൂന്നാഴ്ചയിലേക്കെങ്കിലും തദ്ദേശതെരഞ്ഞെടുപ്പ് നീട്ടാമെന്ന ധാരണ ഉണ്ടായേക്കും.

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലനിലപാട് സ്വീകരിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് വേണ്ട എന്നാവശ്യം കമ്മീഷന് മുന്നിലേക്ക് വെയ്ക്കാന്‍ കഴിയൂ. ഉപതെരഞ്ഞെടുപ്പ് മാറ്റുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റണമെന്നാണ് യു.ഡി.എഫ് നിലപാട്. യു.ഡി.എഫിനെ അനുനയിപ്പിക്കാന്‍ വേണ്ടി തദ്ദേശതെരഞ്ഞെടുപ്പ് മൂന്നാഴ്ചക്കെങ്കിലും മാറ്റിവെയ്ക്കാമെന്ന ആലോചന സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. നാളത്തെ സര്‍വ്വകക്ഷി യോഗത്തില്‍ ഇതിന് അന്തിമ തീരുമാനമുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടുന്നതിനോട് വിയോജിപ്പുണ്ടായിരിന്ന സി.പി.എമ്മിനും ഇപ്പോള്‍ അനുകൂല നിലപാടാണുള്ളത്.

ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് സര്‍വ്വകക്ഷിയോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്താല്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. നാല് മാസത്തേക്ക് മാത്രമായി തെരഞ്ഞെടുപ്പ് വേണ്ട, സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ് തുടങ്ങിയ കാര്യങ്ങളായിരിക്കും സര്‍ക്കാര്‍ പറയുന്നത്.

09 September 2020

ജ്വല്ലറി നിക്ഷേപതട്ടിപ്പ്; എം സി കമറുദ്ദീൻ ഇന്ന് പാണക്കാട്ടെത്തി ലീഗ് നേതൃത്വത്തിന് വിശദീകരണം നൽകും

 ജ്വല്ലറി നിക്ഷേപതട്ടിപ്പ്; എം സി കമറുദ്ദീൻ ഇന്ന് പാണക്കാട്ടെത്തി ലീഗ് നേതൃത്വത്തിന് വിശദീകരണം നൽകും 


ജ്വല്ലറി നിക്ഷേപതട്ടിപ്പ് വിവാദം കത്തുന്നതിനിടെ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീൻ ഇന്ന് പാണക്കാട്ട് എത്തി ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകും. സംസ്ഥാന സമിതി അംഗമായ കമറുദ്ദീനെതിരെ നിരവധി തട്ടിപ്പ് കേസുകളായതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ ഒഴിഞ്ഞു മാറുന്നത് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. 

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നിക്ഷേപ തട്ടിപ്പ് കമറുദ്ദീന്‍റെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞു പാർട്ടിക്ക് കയ്യൊഴിയാനാവില്ലെന്നും നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്‌. 

കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ ഇന്നലെ അറിയിച്ചിരുന്നു. നിലവിൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കമറുദ്ദീനെതിരെ 14 കേസുകൾ കൂടി ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ കേസുകൾ 29 ആയി. കഴിഞ്ഞ ദിവസം പൊലീസ് കമറുദ്ദീന്‍റെയും ജ്വല്ലറി എംഡി ടി കെ പൂക്കോയ തങ്ങളുടേയും വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു.

വേങ്ങരയിലെ വിവിധ പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വേങ്ങരയിലെ വിവിധ പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി സമഗ്ര മത്സ്യ കൃഷിക്ക് തുടക്കം കുറിച്ചുകൊണ്ട് പഞ്ചായത്തിലെ വിവിധ പൊതു  കുളങ്ങളിൽ ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു, വേങ്ങര വലിയോറ മുണ്ടാകുയ്യിൽ എംഎസ്പി മണപ്പുറം ക്ലബ്ബും റിവെഞ്ചേഴ്‌സ് അടക്കാപുര ക്ലബ്ബും സംയുക്തമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.പ്രദേശത്ത് വിവിധ ക്ലബ്ബുകളുടെ കോഡിനേറ്റർ ഇബ്രാഹിം അടക്കാപുര നേതൃത്വം നൽകി.ക്ലബ്ബ് ഭാരവാഹികലായിട്ടുള്ള ഫഹദ് പി, യൂനുസ് എ കെ, ആദിൽ, ശബാബ് ഇ പി, സാജിദ് കെ കെ, അദ്നാൻ, ഇസ്മായിൽ, ലിജിൻ, ഹിസാമലി, സഫീൽ യൂ, സാനിദ് എ കെ, തുടങ്ങിയവർ പങ്കെടുത്തു

സിഎസ്എസ് ലൈബ്രറി ഗ്രന്ഥശാല വാരാചരണത്തിന് തുടക്കമായി

 സിഎസ്എസ് ലൈബ്രറി ഗ്രന്ഥശാല വാരാചരണത്തിന് തുടക്കമായി


പറപ്പൂർ: സെപ്റ്റംബർ 8 സാക്ഷരതാ ദിനത്തോടനുബന്ധധിച്ച് ചേക്കാലിമാട് സാംസ്കാരിക സമിതിയുടേയും സിഎസ്എസ് ലൈബ്രറിയുടെയും നേതൃത്വത്തിൽ എൽപി /യുപി വിദ്യാർത്ഥികൾക്കായി അക്ഷരക്കൂട്ടം സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് നൽകിയ സീറ്റിൽ അക്ഷരങ്ങൾ എഴുതി ഫോട്ടോ എടുത്തു ലൈബ്രറി അധികൃതർക്ക് അയച്ച് കൊടുക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. 

സെപ്റ്റംബർ എട്ട് മുതൽ 14 വരെ നടക്കുന്ന ഗ്രന്ഥശാല വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം,ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പയിൻ,ഹോം ലൈബ്രറി ഉദ്ഘാടനം,സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനത്തിൽ പതാക ദിനമായി ആചരിക്കലും വാരാചരണ സമാപനവും തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ നടക്കും.ലൈബ്രേറിയൻ അബ്ദുൽ സലാം എകെ, ആബിദ് സി, അബ്ദുൽ റസാഖ് പികെ,  സഹീർ ഇകെ, സക്കീർ എകെ, ഫവാസ് മണമ്മൽ, അബ്ദുൽ റഷീദ് തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.

വേങ്ങര വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

 വേങ്ങര വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു


വേങ്ങര: വേങ്ങര വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു.ഓൺലൈനിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോക്ടറെ ഷാജഹാൻ ഐ എ എസ് സ്വാഗതം പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ കെ ശൈലജ ടീച്ചർ ,ടി പി രാമകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ മണി റിപ്പോർട്ടും ശിലാഫലകം അനാച്ഛാദനം അഡ്വക്കേറ്റ് കെ എൻ എ കാദർ എംഎൽഎയും നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ പി ഉണ്ണികൃഷ്ണൻ, വി സുധാകരൻ, ജമീല അബൂബക്കർ ,ചാക്കീരി അബ്ദുൽ ഹഖ്,പി പി ഹസ്സൻ ,മറിയുമ്മ ,കെ സ്നേഹലത, ഇ എം ഉബൈദുള്ള ,കെഎസ് കുസുമം അബ്ദുൽ അസീസ് ,ഇ കെ അബ്ദുൽ ഗഫൂർ ,കെ വി വേണുഗോപാലൻ ,അബ്ദുൽ റഷീദ് ടി കെ, വൃന്ദ കുമാരി കെ ടി ,ബാലഗംഗാധരൻ വി കെ, ടോമി മാത്യു ,പുഴിത്തറ പോക്കർ ഹാജി,സഫീർബാബു ,വത്സകുമാർ ,അബ്ദുൽമജീദ് എം കെ ,അബ്ദുൽമജീദ് എം കെ,നയിം കെ ചേറൂർ ,ജയകൃഷ്ണൻ ,മുഹമ്മദ് മൻസൂർ പോക്കാട്ട്,ഹാറൂൺ ശരീഫ് ,ഹേമ രാജൻ മുഹമ്മദ് സഹദ് ,ഷഹസാദ് എന്നിവർ പങ്കെടുത്തു .പി ടി എ പ്രസിഡണ്ട് കെ ടി അബ്ദുൽ മജീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാജേഷ് കെ സി നന്ദിയും പറഞ്ഞു.

08 September 2020

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെ കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍ സമഗ്രശിക്ഷ കേരളം

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെ കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍ സമഗ്രശിക്ഷ കേരളം 


പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെയും സ്‌കൂളില്‍ പ്രവേശനം നേടാത്ത ആറിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളെയും കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍ സമഗ്രശിക്ഷ കേരളം ഒരുങ്ങുന്നു. പ്രായത്തിനും പഠനനിലവാരത്തിനുമനുസരിച്ച് സമീപത്തെ പൊതുവിദ്യാലയത്തിലായിരിക്കും ഇവര്‍ക്ക് പ്രവേശനം നല്‍കുക. പ്രത്യേക സെന്ററുകളില്‍ പ്രത്യേക പരിശീലനവും ലഭ്യമാകും. പദ്ധതിക്കായി 189.94 ലക്ഷം രൂപയാണ് എസ്എസ്‌കെ വകയിരുത്തിയത്.

അതിഥിത്തൊഴിലാളികളുടെ മക്കള്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കും ഈ പദ്ധതി കൂടുതല്‍ ഗുണം ചെയ്യും. വിവിധ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശവകുപ്പ് പ്രതിനിധികളുടെയും സഹായത്തോടെയാകും കുട്ടികളെ കണ്ടെത്തുക. സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാകും.

ഓരോ ജില്ലയിലും കണ്ടെത്തുന്ന കുട്ടികളുടെ എണ്ണമനുസരിച്ചാണ് പരിശീലനത്തിനുള്ള പ്രത്യേക സെന്ററുകള്‍ ഒരുക്കുന്നത്. സെന്ററുകളിലെ പരിശീലനത്തിന് സന്നദ്ധ പ്രവര്‍ത്തകരെയും നിയമിക്കും. കുട്ടികള്‍ കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാകും പരിശീലനം. സ്‌കൂള്‍ അധ്യാപകരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. അധ്യയന സമയത്തിന് പുറമെ ദിവസം ഒന്നരമണിക്കൂറെങ്കിലും ഇവരെ പരിശീലിപ്പിക്കണം. പരിശീലനം ആരംഭിക്കുന്നതിനു മുമ്പ് കുട്ടികളുടെ പഠനനിലവാരം കണ്ടെത്താന്‍ പ്രീ ടെസ്റ്റ് നടത്തും. ഇതിനനുസരിച്ചാകും തുടര്‍ പരിശീലനം.

സംസ്ഥാനത്താകെ 3164 കുട്ടികള്‍ക്ക് 136 സെന്ററിലായി പരിശീലനം നല്‍കാനുള്ള ഫണ്ടാണ് അനുവദിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രതീക്ഷിക്കുന്ന ഇടുക്കി (1020), എറണാകുളം (949), വയനാട് (902), മലപ്പുറം (139) എന്നീ ജില്ലകളില്‍ യഥാക്രമം 25, 30, 60, 15 സെന്ററുകളാണ് അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട (17), കോട്ടയം (23), കോഴിക്കോട് (16), കണ്ണൂര്‍ (36) എന്നീ ജില്ലകളില്‍ ഓരോ സെന്ററും പാലക്കാട് (40) രണ്ട് സെന്ററും ഉണ്ടാകും. കുട്ടികള്‍ കുറവുള്ള തിരുവനന്തപുരം (10), കൊല്ലം (ആറ്), കാസര്‍ഗോഡ് (ആറ്) എന്നീ ജില്ലകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാകും പരിശീലനം നല്‍കുക.


പബ്‌ജി വീണ്ടും ?


പബ്ജി മൊബൈല്‍ ആപ്പിന്റെ ഇന്ത്യയിലെ വിതരണ അവകാശം ടെന്‍സെന്‍റ് ഗെയിംസില്‍ നിന്ന് പബ്ജി കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു. ചൈനീസ് ബന്ധമുള്ള ആപ്പെന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പബ്ജി നിരോധിച്ചതോടെയാണ്  ഈ നടപടി എന്ന്  വ്യക്തമാക്കി. രാജ്യത്ത് ഗെയിം പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും പബ്ജി കോര്‍പ്പറേഷനയാരിക്കുമെന്നും ഇന്ത്യയിലെ പബ്ജി ഉപയോഗിക്കുന്നവർക്കായി  പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു.

രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമായി സര്‍ക്കാര്‍ സ്വീകരിച്ചനടപടികളെ ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നുവെന്നും സര്‍ക്കാരുമായി ചേര്‍ന്ന് നിയമങ്ങളെല്ലാം പാലിച്ച്‌ ഗെയിം തിരികെ എത്തിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ പറയുന്നു.സൗത്ത് കൊറിയന്‍ ഗെയിമിംഗ് കമ്പനി ആയ  ബ്ലൂ ഹോളിന്‍റെ ഉപസ്ഥാപനമായ പബ്ജി കോര്‍പ്പറേഷനാണ് ഗെയിമിന്റെ യഥാര്‍ത്ഥ നിര്‍മ്മതാക്കള്‍. മൊബൈല്‍ ആപ്പ് മാത്രമായിരുന്നു ടെന്‍സെന്റ് ഡെവലപ്പ് ചെയ്തത്. ആപ്പ് അവകാശം സൗത്ത് കൊറിയന്‍ കമ്ബനി ഏറ്റെടുക്കുന്നതോടെ ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ആപ്പ് വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യത തുറക്കുകയാണ്. ആരാധകരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് പബ്ജി കോര്‍പ്പറേഷന്‍ നന്ദി അറിയിച്ചു.


മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ്

 മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ്



മലപ്പുറം: അനാഥ യുവതിക്ക് വീടൊരുക്കി നല്‍കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹിക പ്രവര്‍ത്തനവും നടത്തുന്ന മലപ്പുറം ആമയൂര്‍ സ്വദേശി റാഫിയ ഷെറിന്‍ ജര്‍മനിയിലുള്ള പ്രതിശ്രുത വരന്‍ വാഴക്കാട് സ്വദേശി ഫവാസ് അഹ്മദിനോട് മഹറായി ആവശ്യപ്പെട്ടത് ഒരു വീടായിരുന്നു. തങ്ങള്‍ക്ക് താമസിക്കുവാനല്ല, വീടില്ലാത്ത ഒരു അനാഥ പെണ്‍കുട്ടിക്ക് തണലൊരുക്കി നല്‍കണമെന്നായിരുന്നു അത്.

റാഫിയയുടെ ആവശ്യത്തിനോട് ഫവാസ് സമ്മതം പറയുകയായിരുന്നു. അങ്ങിനെ വിവാഹത്തലേന്ന് റാഫിയ ജര്‍മനിയിലേക്ക് പറന്നു. ഫവാസിനൊപ്പം ചേര്‍ന്നു. സൂം പ്ലാറ്റ്ഫോം മുഖേനെ നടന്ന വിവാഹത്തിന് വീട്ടുകാരും ഉറ്റ ബന്ധുക്കളും പ്രമുഖ പ്രചോദന പ്രഭാഷകന്‍ പി.എം.എ ഗഫൂര്‍ ഉള്‍പ്പെടെ സുഹൃത്തുക്കളും ഓണ്‍ലൈനിലൂടെ സാക്ഷികളായി.

പാഴ്ചെലവുകളും ആര്‍ഭാടങ്ങളും കാട്ടിക്കൂട്ടലുകളും നിറഞ്ഞ ചടങ്ങായി വിവാഹം നടത്തുന്നതിനോട് തനിക്ക് മുമ്പ് തന്നെ അനിഷ്ടമായിരുന്നുവെന്നും ഇപ്പോഴത്തെ സാഹചര്യം മനസിനിണങ്ങിയ രീതിയില്‍ തന്നെ ഒരുമിച്ചു ചേര്‍ത്തുവെന്നും റാഫിയ വിവാഹത്തിനു തൊട്ടുമുമ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുഹൃത്തുക്കളെ അറിയിച്ചു. ബഷീര്‍ കുന്നുമ്മലിന്റേയും ഹസീനയുടെയും മകളാണ് റാഫിയ. സി.കെ. അബൂബക്കറും ടി. റംലയുമാണ് ഫവാസിന്റെ മാതാപിതാക്കള്‍.

07 September 2020

മമ്മുക്ക എന്ന മലയാളത്തിന്റെ മഹാ നടനെ ഹൃദയത്തിലേറ്റിയവരുടെ ഹൃദയത്തിൽ നിന്നൊരു രക്തദാന സമ്മാനം

മമ്മുക്ക എന്ന മലയാളത്തിന്റെ മഹാ നടനെ ഹൃദയത്തിലേറ്റിയവരുടെ ഹൃദയത്തിൽ നിന്നൊരു രക്തദാന സമ്മാനം 


 ബി ഡി കെ ഏറനാട് താലൂക്ക് കമ്മിറ്റിയും ആൾ കേരള മമ്മുട്ടി ഫാൻസ് അസോസിയേഷൻ അരീക്കോട് യൂണിറ്റും സംയുക്തമായി മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇൻ ഹൗസ് രക്തദാന ക്യാമ്പ് , മമ്മൂക്കയുടെ പിറന്നാൾ ദിനസമ്മാനമാക്കി 24 യുവ ഹൃദയങ്ങൾ.കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും കണ്ടൈനമെന്റ് സോണുകൾ കൂടുന്നതും ബ്ലഡ് ബാങ്കിലെ രക്തദൗർലഭ്യം കൂടുതലാക്കുന്ന സന്ദർഭത്തിൽ രക്തം കിട്ടാതെ ശസ്ത്രക്രിയകൾ മാറ്റിവെക്കുന്ന സ്ഥിതിയാണ് ജില്ലയിൽ.ഭീതിയല്ല വേണ്ടത് ജാഗ്രതയാണ് എന്ന മനസ്സുമായി ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ല കമ്മിറ്റി ഓരോ താലൂക്ക് കമ്മിറ്റികളുടെയും സഹകരണത്തോടെ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന 

ക്യാമ്പിനു ബി ഡി കെ ഏറനാട് താലൂക്ക് കോ-ഓർഡിനേറ്റർമാരായ അബു മൈത്ര, പ്രസീത മഞ്ചേരി, റാഷിദ് കാളികാവ്, ജ്യോതി അറവങ്കര, ഷിജിൻ പിലക്കൽ  ,ഫൈസൽ അരവങ്ങര, മുബഷിറ  മോങ്ങംഎന്നിവർ നേതൃത്വം നൽകി.

തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കണം,തെരുവുനായ ശല്യം നിയന്ത്രിക്കണം വേങ്ങര പൗര സമിതി പരാതി നൽകി

തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കണം,തെരുവുനായ ശല്യം നിയന്ത്രിക്കണം വേങ്ങര പൗര സമിതി പരാതി നൽകി 


വേങ്ങര: വേങ്ങര ടൗണിലും പരിസരപ്രദേശങ്ങളിലും പ്രവർത്തിക്കാത്ത തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കണം,ബസ്‌സ്റ്റാന്റിലും പരിസര പ്രദേശങ്ങളിലും കച്ചവടക്കാർക്കും യാത്രക്കാർക്കും ശല്യമായി മാറിയ തെരുവുനായ ശല്യം നിയന്ത്രിക്കണം എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് വേങ്ങര പൗരസമിതി വേങ്ങര പഞ്ചായത്തിന് പരാതി നൽകി.പ്രസിഡണ്ട് എം കെ റസാക്ക്,പൈക്കാടൻ ഉമ്മുറുട്ടി,സിഎച്ച് സൈനുദ്ദീൻ,പാലേരി മൊയ്തീൻ,ദിറാർ,സബാഹ്,ഹക്കീം തുപ്പിലികാട്ട്,തോട്ടശ്ശേരി മുസ്തഫ,പൂച്ചേങ്ങൽ അലവി,സുജ,സൈൻ മുഹമ്മദലി,ജബ്ബാർ ചേറൂർ,ടി കെ പൂച്യപ്പ്,ശങ്കർ എന്നിവർ പങ്കെടുത്തു.


വേങ്ങര പഞ്ചായത്ത് ബസ്സ്റ്റാൻറ്റ് കം ഷോപ്പിംഗ് കോപ്ലക്സ് ഇനി ഇ.അഹമ്മദ് സാഹിബിന്റെ നാമോദയത്തിൽ

വേങ്ങര പഞ്ചായത്ത് ബസ്സ്റ്റാൻറ്റ് കം ഷോപ്പിംഗ് കോപ്ലക്സ് ഇനി ഇ.അഹമ്മദ് സാഹിബിന്റെ നാമോദയത്തിൽ 


വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ബസ് സ്റ്റാന്റ് കം ഷോപ്പിംങ്ങ് കോപ്ലക്സ് മുൻ എം.പി ഇ അഹമദ് സാഹിബ് സ്മാരക ബസ് സ്റ്റാഡ് കം ഷോപ്പിങ്ങ് കോപ്ലക്സ് എന്ന് നാമകരണം ചെയ്യാൻ 7-10-2020 ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷ്യതയിൽ ചേർന്ന ഭരണ സമിതിയോഗം

തീരുമാനിച്ചു.പതിനാലാം വാർഡ് മെമ്പർ പറങ്ങോടത്ത് അസീസാണ് ഇ.അഹമ്മത് സാഹിബിന്റ പേര് നൽകണം എന്ന ആവശ്യം ഉന്നയിച്ച് കത്ത് നൽകിയത്.വേങ്ങര പഞ്ചായത്ത് ഉൾകെള്ളുന്ന മലപ്പുറം ലേകസഭ പ്രതിനിധിയായി വിശ്വപൗരനായി ഉയർന്ന ഇ.അഹമ്മദ് സാഹിബിന് നൽകാൻ കഴിയുന്ന ബഹുമതിയാണ് നാമകരണമെന്ന് മെമ്പർ അസീസ് അഭിപ്രായപ്പെട്ടു.

06 September 2020

കര്‍ഷകസംഘം അസീസ് പഞ്ചിളിയെ ആദരിച്ചു

കര്‍ഷകസംഘം അസീസ് പഞ്ചിളിയെ ആദരിച്ചു


വേങ്ങര: വേങ്ങര മണ്ഡലത്തിലെ വികസന പദ്ധതികള്‍ നിസ്വാര്‍ത്ഥമായി ചെയ്തു തീര്‍ക്കുന്നതിന് നേതൃത്വം കൊടുക്കുന്ന പഞ്ചിളി അസീസിനെ കര്‍ഷകസംഘം വേങ്ങര മണ്ഡലംകമ്മിറ്റി ആദരിച്ചു. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ യുടെ പി.എ യാണ് അസീസ് പഞ്ചിളി. കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും രോഗബാധിതരുടെ വീടുകളും അണുവിമുക്തമാക്കുന്നതിന് നേതൃത്വം വഹിച്ചതിനും രോഗികള്‍ക്ക് ഭക്ഷണമുള്‍പ്പെടയുള്ള സഹായങ്ങള്‍ എത്തിക്കുന്നതിലും വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുന്നതിനാണ് കര്‍ഷകസംഘം പഞ്ചിളി അസീസിനെ ആദരിച്ചത്. 

കഴിഞ്ഞപ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ വീണ് കാലിന് പരിക്കുപറ്റിയിട്ടും കര്‍ഷകര്‍ക്ക് സഹായമെത്തിക്കുന്നതിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ദുതിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിലും അസീസ് മുന്നിലുണ്ടായിരുന്നു. വേങ്ങര മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യുന്നതിലും നടപ്പാക്കുന്നതിലും എം.എല്‍.എ കെ.എന്‍.എ ഖാദറിനെ സഹായിക്കുന്നതില്‍ അസീസ് വഹിക്കുന്ന പങ്ക് വലുതാണ്. കഴിഞ്ഞ യു.ഡി.എഫ.് ഗവണ്‍മെന്റ് കാലത്ത്. ന്യൂനപക്ഷ നഗരകാര്യ വകുപ്പുമന്ത്രി മഞ്ഞളാംകുഴി അലിയുടെ സ്റ്റാഫ് എന്ന നിലക്കും. ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് ഉപഹാരം നല്‍കി. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി, കര്‍ഷക സംഘം നേതാവ് കറുമണ്ണില്‍ അബ്ദുസലാം എന്നിവര്‍ പങ്കെടുത്തു.

സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു

സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു


കരിപ്പൂർ : സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിന് സമീപമാണ് സംഭവം. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. സ്വർണം കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്. ബുള്ളറ്റിലും ഇന്നോവയിലുമായി ഉദ്യോഗസ്ഥർ സ്വർണക്കടത്ത് സംഘത്തിന്റെ വാഹനത്തെ പിന്തുടർന്നു. സ്വർണക്കടത്ത് സംഘത്തെ മറികടന്ന ഉദ്യോഗസ്ഥർ ബുള്ളറ്റ് കുറുകെ വച്ചു. ഇതിനിടെയാണ് അപകടം നടന്നത്. കള്ളക്കടത്ത് സംഘത്തിന്റെ വാഹനം ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഇന്നോവ കാർ നിയന്ത്രണം വിട്ട് സമീപത്തുള്ള ചതുപ്പിൽ വീണു.സ്വർണക്കടത്ത് സംഘത്തിലെ ഒരാളെ ഡിആർഐ പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ഡോ.അൻവറിനെ യൂത്ത് കോൺഗ്രസ് പത്തുമൂച്ചി യൂണിറ്റ് കമ്മിറ്റി ആദരിച്ചു

ഡോ.അൻവറിനെ യൂത്ത് കോൺഗ്രസ് പത്തുമൂച്ചി യൂണിറ്റ് കമ്മിറ്റി ആദരിച്ചു

എം ബി ബി എസ് പാസായി ആതുര സേവന രംഗത്ത് സജീവ സാനിദ്ധ്യമായി മാറിയ വേങ്ങര പത്തുമൂച്ചി ചീരങ്ങൻ ബാവയുടെ മകൻ ഡോ.അൻവറിനെ യൂത്ത് കോൺഗ്രസ് പത്തുമൂച്ചി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി മൊമെന്റോ നൽകി ആദരിച്ചു.

പരിപാടിക്ക് ജലീൽ ചീരങ്ങൻ അധ്യക്ഷത വഹിച്ചു.ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് അസീസ് ഹാജി, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹുസൈൻ കെ വി,ചീരങ്ങൻ ബാവ,  കുഞ്ഞീൻ ഹാജി, അജ്മൽ വെളിയോട്, ശാക്കിർ കാലടിക്കൽ, അസ്‌കർ എൻ ടി, ഇജാസ് കെ ടി, സിദ്ധീഖ് ടി പി, ഇട്ടി കെ ടി, മൂസ കുറുക്കൻ, ആലിക്കുട്ടി കെ ടി എന്നിവർ സംബന്ധിച്ചു.

പൊന്നോണ വീട്ടിലെ ആഘോഷങ്ങളുമായി സ്നേഹക്കൂട്ടിലെ മാലാഖ കുഞ്ഞുങ്ങൾ

 പൊന്നോണ വീട്ടിലെ ആഘോഷങ്ങളുമായി സ്നേഹക്കൂട്ടിലെ മാലാഖ കുഞ്ഞുങ്ങൾ


ഭിന്നശേഷിക്കരായ കുട്ടികളുടെ വാട്സപ്പ് കൂട്ടായ്മയായ എടപ്പാൾ സ്നേഹക്കൂടിന്റെ ഓണാഘോഷ പരിപാടികൾ " പൊന്നോണ വീട്" ആഗസ്ത് 24 മുതൽ ആരംഭിച്ചു.150 ഓളം കുട്ടികളുള്ള വാട്സപ്പ് ഗ്രൂപ്പ് കഴിഞ്ഞ ഒരാഴ്ച്ച പ്രൗഡഗംഭീരമായ ഓൺലൈൻ ഓണാഘോഷ പരിപാടികളുമായിമായി മുന്നോട്ട് പോവുകയാണ്. വിശേഷാവസരങ്ങളും ആഘോഷങ്ങളുമെല്ലാം സ്നേഹക്കൂട്ടിലെ മക്കൾക്ക് പുതുമോടിയല്ല. കൊറോണ മഹാമാരി ലോകത്തെ മൊത്തം അടച്ചു പൂട്ടിയപ്പോൾ ലോക്ഡൗൺ സമയത്ത് കുട്ടികൾക്ക് വേണ്ടി സ്നേഹക്കൂട് വാട്‌പ്പ് ഗ്രൂപ്പിന്റെ അധികാരികളായ നൗഷാദ് അയിങ്കലവും മുൻ റിസോഴ്സ് അധ്യാപികയുമായ രേഖ ടീച്ചറുമാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കമിട്ടത്. അടച്ചുപൂട്ടൽ നാളുകളിൽ കുട്ടികൾ  മാനസീകമായി ഉൾവലിയാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകിയത്. കുട്ടികളുടെ താൽപ്പര്യത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ വാട്സപ്പ് ഗ്രൂപ്പ് വഴി നൽകുകയും കുട്ടികൾ അതിനോട് മികച്ച പ്രതികരണം നൽകുകയും ചെയ്തു.കൂടാതെ കുട്ടികളുടെ രക്ഷിതാക്കൾക്ക് മാനസീ കോല്ലാസ പരിപാടികളും ഗ്രൂപ്പിൽ നടന്നുവരുന്നു. ഒറ്റക്കെട്ടായി ഒരു കുടുംബമായി മുന്നോട്ട് പോകുന്ന ഈ വാട്സപ്പ് കൂട്ടായ്മ ഈസ്റ്ററും വിഷുവും പെരുന്നാളും സ്വാതന്ത്ര്യ ദിനവും ഗംഭീരമായാണ് ആഘോഷിച്ചു പോന്നത്.ആഗസ്ത് 24 മുതൽ തുടങ്ങിയ ഓണാഘോഷ പരിപാടിയായ പൊന്നോണ വീട്ടിൽ കുട്ടികൾക്ക് മത്സരങ്ങളില്ല ആഘോഷങ്ങൾക്ക് അതിർവരമ്പുകളില്ലാതെ മുന്നോട്ട് പോവുകയാണ്.പേപ്പർ പൂക്കളം വരയ്ക്കൽ,പൂക്കളം തീർക്കൽ,തിരുവാതിരക്കളി,ഓണപ്പാട്ടുകൾ,മാവേലിയും മലയാളി മങ്കയും എന്നീ വിപുലമായ പരിപാടികളാണ് ഗ്രൂപ്പിൽ അരങ്ങേറുന്നത്


05 September 2020

പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം; ഉദ്ഘാടനം പ്രതിഷേധിച്ചു

 പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം; ഉദ്ഘാടനം പ്രതിഷേധിച്ചു


പറപ്പൂർ: പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം നിർമ്മിച്ചതായി ഫലകം വച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ കീഴിൽ ഇന്നലെ നടത്താനിരുന്ന ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ചോലക്കുണ്ട് മേഖല കമ്മിറ്റി പ്രതിഷേധിച്ചു.1983 നിർമ്മിച്ച ഉദ്ഘാടനം നിർവഹിച്ച പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം വീണ്ടും ഉദ്ഘാടനം ചെയ്യാനുള്ള നിലവിലുള്ള പഞ്ചായത്ത് ബോർഡിന്റെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം.നാസർ പറപ്പൂറിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രസിഡണ്ടിനെയും മറ്റു മെമ്പർമാരെയും തടഞ്ഞ. പുതിയതായി നിർമ്മിച്ച ഫലകത്തിൽ എഴുതിയ തെറ്റുകൾ തിരുത്തി പുതിയത് സ്ഥാപിക്കാനും പഴയ ഫലകം അതേപടി സ്ഥാപിക്കാനും ധാരണയായി.1983 ശ്രീ തുപ്പികാട്ട് മൂസാ സാഹിബ് ഉദ്ഘാടനം നിർവഹിക്കുകയും അദ്ദേഹത്തിന്റെ മരണശേഷം കഴിഞ്ഞ യുഡിഎഫ് എഫ് പഞ്ചായത്ത് ബോർഡ് ഈ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നാമകരണം ചെയ്യുകയും ചെയ്തിരുന്നു. മണ്ഡലം യൂത്ത് കോൺഗ്രസ് നേതാക്കളായ നിയാഫ് ഊർശ്ശമണ്ണിൽ,സജാദ് ഇ,ജസീം ,യാസിർ കെടി,കെഎസ്‌യു  നേതാക്കളായ ദിൽഖാഷ് യു,റോഷൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.പഞ്ചായത്ത് പുതിയതായി ചില നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് അതിനുപകരമായി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചതിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

പ്രധാനധ്യാപികക്ക് മധുരനാരങ്ങ തൈ നൽകി അധ്യാപക ദിനം ആചരിച്ചു

 പ്രധാനധ്യാപികക്ക് മധുരനാരങ്ങ തൈ നൽകി അധ്യാപക ദിനം ആചരിച്ചു


വലിയോറ: അടക്കാപുര ടൗൺ എം എസ് എഫ് കമ്മിറ്റി വലിയോറ എ എം യൂ പി സ്കൂൾ പ്രധാന അധ്യാപിക മോളി ടീച്ചർക്ക്  മധുരനാരങ്ങ തൈ നൽകി ഈ വർഷത്തെ അധ്യാപക ദിനം ആചരിച്ചു. 34 വർഷത്തെ തന്റെ അധ്യാപക ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ടീച്ചർ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര പഞ്ചായത്ത് എംഎസ്എഫ് ജനറൽ സെക്രട്ടറി ഇബ്രാഹിം അടക്കാപുര അദ്ധ്യക്ഷത നിർവഹിച്ചു, അടക്കാപുര എംഎസ്എഫ് ഭാരവാഹികലായിട്ടുള്ള അഫ്സൽ എ കെ,സാലിഹ് വി കെ,  യൂനുസ് എ കെ, അദ്നാൻ, ഫഹദ് പി, ഷബീബ് മോയൻ, അലി അക്ബർ എ കെ, സിനാൻ, സാജിദ്, ഹിസാമലി യൂ, നസീബ്, ഫുഹാദ് ചെമ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.

ട്രോമാ കെയർറിന് ഫോഗിങ് മെഷീൻ കൈമാറി

ട്രോമാ കെയർറിന് ഫോഗിങ് മെഷീൻ കൈമാറി


വേങ്ങര: മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂനിറ്റിന്ന് അബുഹാജി അഞ്ചുകണ്ടൻ  സ്പോൺസർ ചെയ്ത ഫോഗിങ് മെഷീൻ വേങ്ങര ഹെൽത്ത് സെന്ററിലെ എച്ച് എസ് മുഹമ്മദ്‌ സൈദിന്ന് കൈമാറി.വേങ്ങര എച്ച് ഐ മോഹൻദാസ് ഫോഗ് അടിച്ചു ഉത്ഘാടനം നിർവഹിച്ചു.

റെക്കോര്‍ഡ് വിലയില്‍ നിന്ന് 4,640 രൂപയുടെ കുറവില്‍; സ്വര്‍ണ വില വീണ്ടും താഴേക്ക്

റെക്കോര്‍ഡ് വിലയില്‍ നിന്ന് 4,640 രൂപയുടെ കുറവില്‍; സ്വര്‍ണ വില വീണ്ടും താഴേക്ക്


സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന് 37,360 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് വിലയിടിഞ്ഞത്. കഴിഞ്ഞ ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില. ഇതിനുശേഷം ഇതുവരെ പവന് 4,640 രൂപയാണു കുറഞ്ഞത്.

വേങ്ങര ലയൺസ് ക്ലബ്ബ് അധ്യാപകരെ ആദരിച്ചു

വേങ്ങര ലയൺസ് ക്ലബ്ബ് അധ്യാപകരെ ആദരിച്ചു


വേങ്ങര: ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി വേങ്ങരയിലെ അധ്യാപകരായി വിരമിച്ച കൊമ്പൻ മുഹമ്മദലി മാസ്റ്റർ, മോഹനൻ മാസ്റ്റർ, പാലേരി ആലസ്സൻ കുട്ടി മാസ്റ്റർ എന്നിവരെ വേങ്ങര ലയൺസ് ക്ലബ്ബ് ആദരിച്ചു. പ്രസിഡന്റ് മുനീർ ബുഖാരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നൗഷാദ് വടക്കൻ, മൻസൂർ തമ്മാഞ്ചേരി എന്നിവർ പങ്കെടുത്തു.

നീണ്ട കാത്തിരിപ്പിനൊടുവിൽ പി ഡബ്ല്യൂ ഡി ഇടപെട്ടു, പൈപ്പ് പൊട്ടിശുദ്ധജലം പാഴാക്കുന്നതിന് പരിഹാരമായി

നീണ്ട കാത്തിരിപ്പിനൊടുവിൽ പി ഡബ്ല്യൂ ഡി ഇടപെട്ടു, പൈപ്പ് പൊട്ടിശുദ്ധജലം പാഴാക്കുന്നതിന് പരിഹാരമായി 



ചേറൂർ റോഡ് മിനിവാട്ടർടാങ്കിൽ നിന്നും ഊരകം ഭാഗത്തേക്ക് സ്ഥാപിച്ചിട്ടുള്ള ഹൗസ് കണക്ഷൻ പൈപ്പ് പൊട്ടിയതിനാൽ കഴിഞ്ഞ ആറുമാസമായി വാട്ടർ ടാങ്കിന് മുൻവശത്തുള്ള മെയിൻറോഡരികിലും തൊട്ടടുത്തുള്ളമൈത്രി ഗ്രാമം റോഡിലും ശുദ്ധജലം തളംകെട്ടി നിൽക്കുകയായിരുന്നു.പ്രശ്നപരിഹാരത്തിനായി കഴുകൻചീനമൈത്രി ഗ്രാമം റസിഡൻസ് അസോസിയേഷൻ പലതവണവാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറൂമായി ബന്ധപ്പെട്ടെങ്കിലും പരിഹാരമായിരുന്നില്ല.എന്നാൽ ഈവിഷയം കഴിഞ്ഞആഴ്ച ചില പ്രമുഖ പത്രമാധ്യമങ്ങൾ ഏറ്റെടുത്ത് വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.പത്രത്തിൽവാർത്തവന്ന അന്ന്തന്നെ മൈത്രി ഗ്രാമം റോഡിലേക്ക് ഒഴുകി വന്നിരുന്നവെള്ളം മറുഭാഗത്തേക്ക്തിരിച്ചു വിട്ടിരുന്നു.എന്നാൽഇന്ന് പിഡബ്ല്യുഡി ഇടപെട്ട് പൈപ്പുപൊട്ടിയഭാഗത്ത് റോഡരികിൽവെട്ടി പൊളിച്ചു പൈപ്പ്ജോയിൻ ചെയ്തുശരിയാക്കി.


04 September 2020

വെള്ളക്കരം കുടിശ്ശിക സെപ്റ്റംബർ 25-ന് മുൻപ് അടച്ച് മറ്റു നിയമനടപടികൾ ഒഴിവാക്കണം

വെള്ളക്കരം കുടിശ്ശിക സെപ്റ്റംബർ 25-ന് മുൻപ് അടച്ച് മറ്റു നിയമനടപടികൾ ഒഴിവാക്കണം 


വേങ്ങര: കേരള ജലഅതോറിറ്റി പരപ്പനങ്ങാടി സബ്ഡിവിഷന് കീഴിലുള്ള പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളിലും മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര, പെരുവള്ളൂർ, വള്ളിക്കുന്ന്, ഊരകം, കണ്ണമംഗലം, എ.ആർ.നഗർ, പള്ളിക്കൽ എന്നീ പഞ്ചായത്തുകളിലും വെള്ളക്കരം കുടിശ്ശിക സെപ്റ്റംബർ 25-ന് മുൻപ് അടച്ച് മറ്റു നിയമനടപടികൾ ഒഴിവാക്കണം. ഇവിടങ്ങളിലുള്ള കേടുവന്ന വാട്ടർമീറ്ററുകളും മേൽപ്പറഞ്ഞ തീയതിക്കകം ഓഫീസുമായി ബന്ധപ്പെട്ട് മാറ്റിവെക്കണം. മീറ്റർ മാറ്റിവെക്കാത്ത കണക്‌ഷനുകൾ ഇനിയൊരറിയിപ്പുംകൂടാതെ വിച്ഛേദിക്കുമെന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു

മുഖ്യമന്ത്രിക്കുള്ള മറുപടിയുമായി കുഞ്ഞാലിക്കുട്ടി എം പി

മുഖ്യമന്ത്രിക്കുള്ള മറുപടിയുമായി കുഞ്ഞാലിക്കുട്ടി എം പി



കൂമൻ കല്ല് പാലം സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നടപടി തുടങ്ങി

 കൂമൻ കല്ല് പാലം സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നടപടി തുടങ്ങി



പറപ്പൂർ: കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തിൽ തകർന്ന കൂമൻ കല്ല് പാലത്തിന്റെ സംരക്ഷണഭിത്തി പുനർനിർമ്മിക്കാൻ നടപടികൾ തുടങ്ങി.വേങ്ങര എം.എൽ.എ കെ.എൻ.എ.ഖാദറിന്റെ നിർദ്ദേശത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് സ്ഥലം സന്ദർശിച്ചു.സംരക്ഷണഭിത്തിക്ക് പ്രളയത്തിൽ കേട് പാടുകൾ സംഭവിച്ചത് പാലത്തിന് തന്നെ ഭീഷണിയായിരുന്നു.കൂമൻ കല്ല് പാലത്തിനടുത്ത് പള്ളിക്ക് സമീപമുള്ള ഭാഗമാണ് പൊതുമരാമത്ത് വകുപ്പ് പുനർ നിർമ്മിക്കുന്നത്. എം.എൽ.എ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്.പൊതുമരാമത്ത് വകുപ്പ് (പാലങ്ങളുടെ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനിയർ എസ് ഹരീഷ്, എ.എക്സ് ഇ പി രാമകൃഷണൻ, ഓവർസിയർ ദിനേശൻ, എം.എൽ.യുടെ പി എ അസീസ് പഞ്ചിളി, പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, അയമുതു മാസ്റ്റർ, എൻ.മജീദ് മാസ്റ്റർ എന്നിവരും സംബന്ധിച്ചു.

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു 


വേങ്ങര : മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഓഫീസിന്റെ ഉത്ഘാടനം വേങ്ങര എസ് ഐ മുഹമ്മദ് റഫീഖ് നിർവഹിച്ചു.ചടങ്ങിൽ വേങ്ങര എച്ച് ഐ മോഹൻദാസ്, എച്ച് എസ് മുഹമ്മദ്‌ സൈദ്, വേങ്ങര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ ടി ഫസൽ, വാർഡ് മെമ്പർ മൊയ്‌ദീൻ,സോഷ്യൽ അസീസ് ഹാജി,പി പി പോക്കർ ഹാജി,അബുഹാജി അഞ്ചുകണ്ടൻ,മുബാറക്ക് ഗാന്ധിക്കുന്ന്,ഹകീം കുറ്റാളൂർ, മറ്റു വേങ്ങരയിലെ സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രമുഖരും യൂണിറ്റ് മെമ്പർമാരും സംബന്ധിച്ചു. ഉത്ഘാടനതോടനുബന്ധിച്ച് വേങ്ങര ടൗണും ടൗണിലെ സ്ഥാപനങ്ങളും മറ്റും അണുവിമുക്തമാക്കി. അണു നശീകരണത്തിന് ടീം ലീഡർ ഷാഫി കാരി,പ്രസിഡന്റ് വിജയൻ ചേറൂർ,സെക്രട്ടറി, അജ്മൽ PK, എന്നിവർ നേതൃത്വം നൽകി.വേങ്ങര യൂണിറ്റിലെ 25ഓളം വളണ്ടിയർമാർ അണുനശീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.



എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ചിനു കീഴില്‍ അണു നശീകരണം നടത്തി

എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ചിനു കീഴില്‍ അണു നശീകരണം നടത്തി



വേങ്ങര: കോവിഡ് സാമൂഹിക വ്യാപനം ശക്തമായ സഹചര്യത്തില്‍ എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ച് പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍   അണുനശീകരണം നടത്തി.പറമ്പില്‍പടി,കച്ചേരിപ്പടി, പത്തുമൂച്ചി,ചേറ്റിപ്പുറം,പാലച്ചിറമാട് എന്നിവിടങ്ങളിലായി 7 പള്ളികളും മദ്‌റസയും വ്യാപാര സ്ഥാപനങ്ങളും  ബസ് സ്റ്റോപ്പുകളും കച്ചേരിപ്പടി വില്ലേജ് ഓഫീസും,അഞ്ചു  വീടുകളുമാണ് അണുനശീകരണം നടത്തിയത്.വി ടി അബ്ദുല്‍ കരീം, കെ കെ സൈതലവി, പി മുസ്തഫ, ടി ടി അബ്ദുല്‍ അസീസ്,കെ കെ ഹബീബ്,ഇ കെ അനസ്,പി അമീര്‍ സുഹൈല്‍,കെ കെ നുജൂം,പി ബാവ, കെ കെ യാസീൻ തുടങ്ങിയവർ നേതൃത്വം നല്‍കി.

ഊരകം കൃഷി ഭവൻ അറിയിപ്പ്

 ഊരകം കൃഷി ഭവൻ അറിയിപ്പ്


ഊരകം : ഊരകം പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിന് വളം ലഭിക്കുന്നതിനായി  ഗുണഭോകൃത വിഹിതം അടച്ചശേഷം വളം ലഭിക്കാത്ത കർഷകർ ഉണ്ടെങ്കിൽ സ്ലിപ്പ് സഹിതം കൃഷി ഭവനിൽ 4 - 09 - 2020 മുതൽ 7 - 09 - 2020 വരെ  വരേണ്ടതാണ് അപേക്ഷ സമർപ്പിച്ച കർഷകർ കൃഷിഭവനിൽ നിന്നും വിളിക്കുന്ന ദിവസങ്ങളിൽ ഹാജരായി വളം വാങ്ങണമെന്ന് കൃഷി ഓഫീസർ പിഎം മെഹറുന്നീസ അറിയിച്ചു.

03 September 2020

കാണാതെ പോയ വളർത്തു പൂച്ചയെ കണ്ടെത്തി

കാണാതെ പോയ വളർത്തു പൂച്ചയെ കണ്ടെത്തി


വേങ്ങര : കാണാതെ പോയ വളർത്തു പൂച്ചയെ കണ്ടെത്തി.ഇന്നലെ വേങ്ങര പാലശ്ശേരി മാടിൽ നിന്നും കാണാതായ ഊട്ടി പൂച്ചയെ കണ്ടെത്തി വീടിന് അടുത്ത് നിന്ന് 200 മീറ്റർ അകലെയുള്ള ചെറിയ കാട് മൂടിയ പ്രദേശത്ത് വച്ചാണ് പൂച്ചയെ കണ്ടെത്തിയത്.പരിസരത്തുള്ള ഒരു സ്ത്രീയാണ് പൂച്ചയെ കണ്ടത് ഉടനെ  ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു.പൂച്ച ഉടമയെ കണ്ടതോടെ അടുത്തേക്ക് ഓടിവരികയായിരുന്നു.പരിസരവാസിയായ സ്ത്രിക്ക് പാരിതോഷികം നൽകുമെന്നും ഉടമ അറിയിച്ചു.

മഠത്തിൽ പാടം കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

 മഠത്തിൽ പാടം കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു


അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് കൊളപ്പുറം സൗത്ത് പതിനെട്ടാം വാർഡിൽ കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച മഠത്തിൽ പാടം റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിയാസ് കല്ലൻ നിർവഹിച്ചു.പരിപാടിയിൽ ശാരത്ത് കുഞ്ഞുമുഹമ്മദ്, ഇടത്തിങ്ങൽ  ഷറഫുദ്ദീൻ,പുളിശ്ശേരി കുഞ്ഞമ്മദ് ഹാജി, ഷാഫി ശാരത്ത്,കുഴിമണ്ണിൽ അബ്ദുള്ളക്കുട്ടി,മഠത്തിൽ കോയ,തേക്കിൽ അൻസാർ,ഷാഫി പുളിശ്ശേരി,മുഹമ്മദലി ചേരുംകണ്ടി, ഹൈദർ കെ.ടി എന്നിവർ പങ്കെടുത്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രം; കർശന നടപടിവേണം

വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രം; കർശന നടപടിവേണം


ഊരകം: ഊരകം കുന്നത്ത് യൂണിറ്റ് എസ്.എസ്.എഫ്. സാഹിത്യോത്സവിന്റെ ഭാഗമായുണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രം പങ്കുവെച്ചവർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് എസ്.എസ്.എഫ്. വേങ്ങര ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മുൻകൂട്ടി ആസൂത്രണംചെയ്ത് സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുടുംബഗ്രൂപ്പിൽ അജ്ഞാത നമ്പറിൽനിന്നാണ്‌ ഇത്തരം സന്ദേശങ്ങൾ അയച്ചത്. ഇത്തരം സമൂഹദ്രോഹികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഡിവിഷൻ പ്രസിഡന്റ് അബ്ദുല്ല സഖാഫി അധ്യക്ഷതവഹിച്ചു.

കടലുണ്ടിപ്പുഴ പാർശ്വഭിത്തി: ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു

കടലുണ്ടിപ്പുഴ പാർശ്വഭിത്തി: ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു


പറപ്പൂർ: 2018 ലെ പ്രളയത്തിൽ കരയിടിഞ്ഞ കടലുണ്ടിപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ പാർശ്വ ഭിത്തി നിർമ്മാണത്തിന് പ്രാരംഭ നടപടിയായി. കുഴിപ്പുറം, കൂമൻ കല്ല് പാലങ്ങളുടെ സമീപ ഭാഗങ്ങളിലാണ് പാർശ്വഭിത്തി നിർമ്മിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. പറപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എക്ക് ഇതിന് വേണ്ടി നിവേദനം നൽകിയിരുന്നു.മുഖ്യമന്ത്രിക്കും പ്രളയ സമയത്ത് ജില്ലയുടെ ചുമതലയുള്ള മന്ത്രിക്കും ചീഫ് എഞ്ചിനിയർക്കും ഇത് സംബന്ധിച്ച് എം.എൽ.എ കത്ത് നൽകിയിരുന്നു.ഇതിന് വേണ്ടി 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ജലസേചന വിഭാഗം ചീഫ് എഞ്ചിനിയർ തയ്യാറാക്കി സമർപ്പിച്ചിരുന്നു.ഇതേ തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്.മേജർ ഇറിഗേഷൻ എ.എക്സ്.ഇ ഷാജഹാൻ കബീർ, എ.ഇ.പി ഷബീർ, ഓവർസിയർ മൻസൂർ കവറൊടി, വി.എസ്‌ ബഷീർ, ടി.മൊയ്തീൻ കുട്ടി, എം.എൽ. എ യുടെ പി.എ പഞ്ചിളി അസീസ്, സി.അയമുതു മാസ്റ്റർ, കറുമണ്ണിൽ അബ്ദുസ്സലാം, എൻ.മജീദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

വേങ്ങര വില്ലേജ്ഓഫീസും പരിസരവും മലപ്പുറം അണുവിമുക്തമാക്കി

 വേങ്ങര വില്ലേജ്ഓഫീസും പരിസരവും മലപ്പുറം അണുവിമുക്തമാക്കി


കൊറോണാ മുൻകരുതലിന്റെ ഭാഗമായി വേങ്ങര വില്ലേജ്ഓഫീസും പരിസരവും മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ അണുവിമുക്തമാക്കി.യൂണിറ്റ് ക്യാപ്റ്റൻ ഷാഫി കാരി, വിജയൻ ചേറൂർ,അജ്മൽ പി കെ എന്നിവർ അണു നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

02 September 2020

മൈത്രീഗ്രാമം റോഡിൽ വെള്ളക്കെട്ടിന് പരിഹാരമായി

 മൈത്രീഗ്രാമം റോഡിൽ വെള്ളക്കെട്ടിന് പരിഹാരമായി


ചേറൂർ: ചേറൂർ മിനി ശുദ്ധജലവിതരണപൈപ്പ് പൊട്ടിയൊഴുകി മൈത്രീഗ്രാമം റോഡിൽ സ്ഥിരമായി ജനങ്ങൾക്ക് യാത്രചെയ്യാൻ ബുദ്ധിമുട്ടുണ്ടാവുന്ന തരത്തിൽ വെള്ളക്കെട്ട് രൂപപ്പെടുക പതിവായിരുന്നു. ഇതിന് ജല അതോറിറ്റി എ.ഇ. ഉടപ്പെട്ട് താത്കാലിക പരിഹാരമുണ്ടാക്കി. റോഡിലൂടെ ഒഴുകിയിരുന്ന വെള്ളം ചാലുകീറി മറ്റൊരു ഭാഗത്തേക്ക് തിരിച്ചുവിട്ടാണ് യാത്രക്കാർക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കിയത്. ഇത് മൈത്രി ഗ്രാമത്തിന് ആശ്വാസമാണെങ്കിലും ശുദ്ധജലം പാഴാകുന്നത് തുടരുകയാണ്.

മേമാട്ടു പാറയിൽ കർശന നിയന്ത്രണം

 മേമാട്ടു പാറയിൽ കർശന നിയന്ത്രണം


കണ്ണമംഗലം: മേമാട്ടു പാറയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി.കഴിഞ്ഞദിവസം മരണപ്പെട്ട ആളുമായി കഴിഞ്ഞ 27 മുതൽ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരും ചടങ്ങിൽ പങ്കെടുത്തവരും നിർബന്ധമായും രണ്ടാഴ്ച കോറന്റയ്നിൽ ഇരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ബന്ധു വീടുകളിൽ പോയി താമസിക്കുന്നതിനും ബന്ധുവീടുകളിൽ നിന്നും മേമാട്ടു പാറയിൽ വന്ന് താമസിക്കുന്നതിനും പോലീസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.കട കമ്പോളങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കരുതെന്നും നിർദേശമുണ്ട്

ഓണവും കഴിഞ്ഞു, ആശങ്ക ഒഴിയാതെ വ്യാപാരമേഖല; പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ലെന്ന് വിലയിരുത്തൽ

 ഓണവും കഴിഞ്ഞു, ആശങ്ക ഒഴിയാതെ വ്യാപാരമേഖല; പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ലെന്ന് വിലയിരുത്തൽ


വേങ്ങര : ഓണക്കാലത്തും മുഖം തെളിയാതെ വ്യാപാരികള്‍.പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ലെന്ന വിലയിരുത്തലാണ് വ്യാപാരികള്‍ പങ്കുവയ്ക്കുന്നത്. വലിയ മാര്‍ക്കിറ്റിംഗ് ഉള്‍പ്പെടെ ചെയ്തിട്ടും വലിയ തോതില്‍ വിപണിയില്‍ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്.

വസ്ത്ര വ്യാപാരമേഖലയില്‍ ഉത്രാടദിനത്തില്‍ മാത്രമാണ് ഭേദപ്പെട്ട കച്ചവടം ഉണ്ടായത്.ഗൃഹോപകരണവിപണിയില്‍ കാര്യമായ ചലനമുണ്ടായില്ല.വലിപ്പ ചെറുപ്പമില്ലാതെ എല്ലാ കടകളിലും പകുതിയില്‍ താഴെ മാത്രമേ കച്ചവടം നടന്നുള്ളൂ. വിഷുവും പെരുന്നാളും കോവിഡ്‌ കൊണ്ടുപോയ സാഹചര്യത്തില്‍ അല്‍പമെങ്കിലും പ്രതീക്ഷ ഓണവിപണിയിലായിരുന്നു.

പല ഫാഷനുകളിലുള്ള വസ്ത്രങ്ങള്‍ എത്തിച്ചെങ്കിലും പ്രതീക്ഷിച്ച പോലെ വിറ്റഴിക്കാനായില്ല. വിഷു, ഈസ്റ്റര്‍ കാലത്തെ ഫാഷന് അനുസരിച്ച് കൊണ്ടുവന്ന വസ്ത്രങ്ങളും കെട്ടിക്കിടക്കുന്നുണ്ട്. വഴിയോരത്തെ വസ്ത്രവിപണി ഇക്കുറി ഉണ്ടായില്ല.

പ്രധാന റോഡുകളുടെ ഓരം പറ്റി താത്കാലിക സ്റ്റാന്‍ഡില്‍ ഉറപ്പിച്ച വസ്ത്ര വില്‍പ്പന കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് സാധാരണ അനുഭവപ്പെടാറുള്ളത്. തുച്ഛവരുമാനക്കാര്‍ ഓണക്കോടി വാങ്ങിയിരുന്നത് ഇവിടങ്ങളില്‍ നിന്നായിരുന്നു.അതും പൊലിഞ്ഞു. അതേസമയം ഓണത്തോടടുത്ത രണ്ടുദിവസം കിട്ടിയ കച്ചവടം മാത്രമാണ് പൂവിപണിക്ക് എടുത്തുപറയാനുള്ളത്.

കൊവിഡ് മരണം; എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ കബറടക്കി

 കൊവിഡ് മരണം; എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ കബറടക്കി


വേങ്ങര : ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ട കണ്ണമംഗലം മേമാട്ടുപാറ സ്വദേശി ആലുങ്ങല്‍ സൈദ് മുഹമ്മദിന്റെ മയ്യിത്ത് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വേങ്ങര സോണ്‍ എസ് വൈ എസ് സാന്ത്വനം എമര്‍ജന്‍സി ടീം  പ്രവര്‍ത്തകര്‍ കബറടക്കി. വൈകുന്നേരം ഏഴ്മണിയോടെ മേമാട്ടുപാറ ജുമാമസ്ജിദ് കബര്‍സ്ഥാനിലാണ് കബറടക്കിയത്.  മയ്യിത്ത് നിസ്ക്കാരത്തിനും കബറടക്കത്തിനും അനുബന്ധ ക്രിയകള്‍ക്കും വേങ്ങര സോണ്‍ എസ് വൈ എസ് ഭാരവാഹികളായ കെ കെ അലവികുട്ടി, ഇബ്രാഹീം ബാഖവി ഊരകം ,

 പി സി എച്ച് അബൂബക്കര്‍ സഖാഫി, എമര്‍ജന്‍സി ടീം അംഗങ്ങളായ സയ്യിദ് ഹുസൈന്‍ ബുഖാരി  വീണാലുക്കൽ, എന്‍ ടി

ശബീർ, സൽമാൻ മിനികാപ്പ്

റിയാസ് സൈനി കുന്നത്ത്

അബ്ബാസ് തെക്കെകുളമ്പ് 

എ പി ശാഫി നേതൃത്ത്വം നല്‍കി.

ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ കോവിഡ് രോഗികൾക്ക് വീടുകളിൽ തന്നെ ചികിൽസ ലഭ്യമാക്കണം;കെഎൻഎ ഖാദർ

 ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ കോവിഡ് രോഗികൾക്ക് വീടുകളിൽ തന്നെ ചികിൽസ ലഭ്യമാക്കണം;കെഎൻഎ ഖാദർ


വേങ്ങര: സംസ്ഥാനത്ത് കൊറോണ ബാധിതരെ വീടുകളിൽ നിന്നും സെന്ററുകളിലേക്ക് ആംബുലൻസുകളിൽ മാറ്റുമ്പോഴുണ്ടാകുന്ന ഭയാന്തരീക്ഷം ലഘൂകരിക്കുന്നതിനും സാധ്യമെങ്കിൽ മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത കോവിഡ് രോഗികൾക്ക് അവരുടെ വീടുകളിൽ തന്നെ തുടർന്ന് ചികിത്സ നടത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് അഡ്വ:കെ എൻ എ ഖാദർ എം എൽ എ മുഖ്യമന്ത്രിക്ക് കത്ത് നൽകി ആവിശ്യപ്പെട്ടു.സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ചുകൊണ്ടിരിക്കുന്ന ഈ വേളയിലും യാതൊരു ലക്ഷണമില്ലാത്തതും മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതുമായ നിരവധി പേരെ കോവിഡ് പോസിറ്റീവ് ആയി എന്ന ഒറ്റ കാരണത്താൽ കോവിഡ് ഫസ്റ്റ് ലൈൻ സെന്ററുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെയാവട്ടെ പ്രത്യേക പരിചരണവും മരുന്നുകളൊന്നും ആവശ്യമില്ല താനും. ഇത്തരത്തിൽ കോവിഡ് പോസിറ്റീവ് ആവുന്നവരെ വീടുകളിൽ നിന്നും ആംബുലൻസുകളിൽ  കൊണ്ടു പോകുന്നത് രോഗികൾക്കും സമീപവാസികൾക്കും അനാവശ്യമായ ഭയം ഉളവാക്കുന്ന തരത്തിലാണ്. പ്രത്യേകിച്ചും കുട്ടികൾക്കും സ്ത്രീകൾക്കും ഈ തരത്തിലുള്ള സമീപനം ഭയവും ബുദ്ധിമുട്ടും അസ്വസ്ഥതയും ഉളവാക്കുന്നു. ആംബുലൻസ് ലഭ്യതക്ക് ബുദ്ധിമുട്ട് നേരിടുന്ന സ്ഥലങ്ങളിൽ ചിലപ്പോൾ രോഗം സ്ഥിരീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് രോഗികളെ മാറ്റുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത കോവിഡ് രോഗികൾക്ക് അവരുടെ വീടുകളിൽ സൗകര്യമുള്ള പക്ഷം അവിടെ തന്നെ തുടർന്ന് ചികിത്സ നടത്തുന്നതിന് അനുമതി നൽകുന്ന പക്ഷം ഈ ഭയാന്തരീക്ഷം ലഘൂകരിക്കാവുന്നതാണ്. ആയതിനാൽ അങ്ങ് ഈ വിഷയം പരിശോധിച്ച് രോഗലക്ഷണങ്ങളും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഒന്നുമില്ലാത്ത കോവിഡ് പോസിറ്റീവ് ആയ രോഗികളെ ആശുപത്രികളിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന ഭയാന്തരീക്ഷം ലഘൂകരിക്കുന്നതിനും ഇത്തരം രോഗികൾക്ക് അവരുടെ വീടുകളിൽ സൗകര്യമുള്ള പക്ഷം അവിടെ തന്നെ തുടർന്ന് ചികിത്സ നടത്തുന്നതിനും വേണ്ട നിർദ്ദേശം നൽകണമെന്നും MLA കത്തിൽ സൂചിപ്പിച്ചു

കുറ്റാളൂർ ജി എൽ പി സ്‌കൂൾ കവാടം ഉദ്ഘടനം ചെയ്തു

 കുറ്റാളൂർ ജി എൽ പി സ്‌കൂൾ കവാടം ഉദ്ഘടനം ചെയ്തു


വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി ഊരകം കിഴ്മുറി ജി എൽ പി സ്കൂളിൽ നിർമ്മിച്ച സി എച്ച് മുഹമ്മദ് കോയ സ്മാരക കവാടം പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. സുവനീർ വേങ്ങര എ.ഇ.ഒ ബാലഗംഗാധരൻ കോപ്പി നൽകി എം പി പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി പി ഹസ്സൻ  കോൺട്രാക്ടർ കോയക്കുട്ടി എന്നിവരെ ആദരിച്ചു. ഊരകം പഞ്ചായത്ത് പ്രസിഡണ്ട് സഫ്രീന അഷ്റഫ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി പി ഹസ്സൻ വാർഡ് മെമ്പർമാരായ ഷക്കീല അത്തോളി ഹെഡ് മാസ്റ്റർ  മൊയ്തീൻകുഞ്ഞി പിടിഎ പ്രസിഡണ്ട് എം പി മുനീർ  കെ സി മൻസൂർ എന്നിവർ സംസാരിച്ചു

രാജ്യത്തെ മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകള്‍ പത്ത്‌ ശതമാനം കൂടും;

 രാജ്യത്തെ മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകള്‍ പത്ത്‌ ശതമാനം കൂടും;


രാജ്യത്തെ മൊബൈല്‍ ഡാറ്റയുടെ നിരക്ക് അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ 10 ശതമാനം വര്‍ദ്ധിച്ചേക്കുമെന്ന് സൂചന. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളാണ് ഇത്തരം ആലോചന നടത്തുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധി വന്നിരുന്നു. സ്‌പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ സര്‍ക്കാരിന് ടെലികോം കമ്പനികള്‍ നല്‍കേണ്ട തുകയാണ് മൊത്ത വരുമാന കുടിശിക അഥവാ എജിആര്‍.

ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച് 31 ന് മുന്‍പ് നല്‍കണം എന്നും നിര്‍ദേശമുണ്ട്.

ഇത് പ്രകാരം ഭാരതി എയര്‍ടെല്‍ 2600 കോടിയും വൊഡാഫോണ്‍ ഐഡിയ 5000 കോടിയും അടയ്ക്കണം. ഈ തുക കണ്ടെത്താന്‍ മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂട്ടുമെന്നാണ് ടെലികോം വിപണി വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്

രാജ്യത്തെ കോള്‍ ഡാറ്റ നിരക്കുകള്‍ കഴിഞ്ഞ ഡിസംബറില്‍ 40 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. എയര്‍ടെല്‍ 43989 കോടിയും , വൊഡാഫോണ്‍, ഐഡിയ 58254 കോടിയുമാണ് എജിആര്‍ കുടിശിക ഇനത്തില്‍ അടുത്ത 10 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ടത്. ടാറ്റ ടെലി സര്‍വീസസ് 16798 കോടിയും നല്‍കണം. ആകെ 1.19 ലക്ഷം കോടിയാണ് ടെലികോം കമ്പനികളുടെ കുടിശിക.

01 September 2020

ലക്ഷണങ്ങളില്ലാത്തവരില്‍ കോവിഡ് പരിശോധന വേണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ;

 ലക്ഷണങ്ങളില്ലാത്തവരില്‍ കോവിഡ് പരിശോധന വേണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ;


ലക്ഷണങ്ങളില്ലാത്തവരില്‍ കൊവിഡ് പരിശോധന വേണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ. ശാരീരിക അകലം, വ്യക്തിശുചിത്വം, മാസ്ക് ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിവേണം നിര്‍ദേശം നടപ്പിലാക്കേണ്ടതെന്നും സിഡിസി പറയുന്നു. എന്നാല്‍ ഈ നിര്‍ദേശം കേരളം അംഗീകരിക്കുമോ എന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല.

ലക്ഷണങ്ങളുള്ളവരെ മാത്രം പരിശോധിക്കുക. രോഗത്തിന്‍റെ തീവ്രത അനുസരിച്ച് ചികിത്സ തീരുമാനിക്കുക. ഇനിയുള്ള ഘട്ടത്തില്‍ ലക്ഷണങ്ങളില്ലാത്തവരെ പരിശോധിക്കേണ്ട കാര്യമില്ല. എന്നാല്‍, അടുത്തിടപെഴകാതിരിക്കുക, രോഗം പിടിപെടാൻ സാധ്യതയുള്ള വിഭാഗങ്ങളുമായുള്ള സമ്പര്‍ക്കം, ആൾക്കൂട്ടങ്ങൾ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. മാസ്കും സാനിട്ടൈസറും നിര്‍ബന്ധമാണ്. ഇതാണ് സെന്‍റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ പറയുന്നത്. എന്നാലിത് കേരളത്തില്‍ നടപ്പാക്കുമ്പോൾ തിരിച്ചടി നേരിടുമോ എന്നാണ് പേടി.

സമൂഹ വ്യാപന സാധ്യത അടക്കം കണ്ടെത്താൻ കൂടുതലിടങ്ങളില്‍ ആന്‍റിജൻ പരിശോധന നടത്തുകയാണ് കേരളത്തില്‍. കണ്ടെത്തുന്ന രോഗകളില്‍ 80 ശതമാനം പേര്‍ക്കും രോഗ ലക്ഷണങ്ങളുമില്ല. ഇവരെയൊക്കെ കണ്ടെത്താതിരുന്നാല്‍ വ്യക്തിപരമായുണ്ടാകുന്ന അശ്രദ്ധ കൊണ്ട് രോഗ വ്യാപനമുണ്ടാകുമോ എന്നാണ് ആശങ്ക. ‌രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കി മരണ നിരക്ക് കുറയ്ക്കാനുള്ള നടപടികളാണ് ഇനി വേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

മലപ്പുറത്തെ പത്താം ക്ലാസുകാരി ഫാത്തിമയെ കണ്ടുപഠിക്കാം..

 മലപ്പുറത്തെ പത്താം ക്ലാസുകാരി ഫാത്തിമയെ കണ്ടുപഠിക്കാം..


മലപ്പുറം: കോവിഡും ലോക്ഡൗണും കാരണം വീട്ടിലിരുന്ന സ്വയംപരിതപ്പിക്കുന്നവര്‍ മലപ്പുറം സ്വദേശിനിയായ ഫാത്തിമയെ മാതൃകയാക്കണം. ലോക്ഡൗല്‍കാലഘട്ടം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് നേട്ടങ്ങളുടെ പടവുകള്‍ കയറുകയാണ് ഈ പത്താംക്ലാസുകാരി. 40 ദിവസത്തെ പരിശ്രമത്തിനൊടുവില്‍ ലോകോത്തര സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ ഹ്രസ്വകാല കോഴ്സുകള്‍ പൂര്‍ത്തിയാക്കി ഫാത്തിമ സമ്പാദിച്ചത് 30 സര്‍ട്ടിഫിക്കറ്റുകളാണ്. ‘കോഴ്സെറ’ എന്ന സൗജന്യ ഓണ്‍ലൈന്‍ പഠനസംവിധാനം വഴി ലോകത്തിലെ വിവിധ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകളാണ് പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം കൊണ്ടേരിത്തൊടി നൗഫലിന്റെയും ലമീഷിന്റെയും മകള്‍ ഫാത്തിമ പൂര്‍ത്തിയാക്കിയത്.

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുമ്നി അസോസിയേഷന്‍ നൗഫലിനയച്ച ഇ-മെയിലാണ് ഫാത്തിമയെ ഹ്രസ്വ കോഴ്സുകളിലേക്കെത്തിച്ചത്. ക്ലാസ് മുറികളിലെ പഠനത്തിനു പകരം സ്‌കൂളില്‍ വിദൂരപഠനം ആരംഭിച്ചതില്‍നിന്നാണ് വേനലവധിക്ക് സ്‌കൂള്‍ അടച്ചതോടെ ‘കോഴ്സെറ’ പഠനസൗകര്യം പരീക്ഷിക്കാനുറച്ചത്.

സ്റ്റാന്‍ഫോഡ് യൂനിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രഫസര്‍മാരായ ആന്‍ഡ്രൂ എന്‍ജി, ഡാഫ്നെ കൊല്ലര്‍ എന്നിവര്‍ ചേര്‍ന്ന് 2012ല്‍ സ്ഥാപിച്ച ലോകമെമ്പാടുമുള്ള ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമാണ് കോഴ്സെറ. രജിസ്റ്റര്‍ ചെയ്ത് പഠനം തുടങ്ങി ആദ്യ സര്‍ട്ടിഫിക്കറ്റ് കിട്ടിയത് ജൂലൈ 14നായിരുന്നു. ലോകോത്തര സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ പഠനം തുടര്‍ന്നുകൊണ്ടേയിരുന്നു.

ആഗസ്റ്റ് 22നകം 22 ഓണ്‍ലൈന്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കി വിവിധ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടി. പത്താം ക്ലാസ് വിദ്യാര്‍ഥി ഇത്രയധികം കോഴ്സ് പൂര്‍ത്തിയാക്കുന്നത് അസാധാരണ സംഭവമാണെന്നാണ് പി.എസ്.എം.ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അസീസ് പറയുന്നത്.പൂര്‍വ വിദ്യാര്‍ഥിയായ നൗഫലിന്റെ മകള്‍ ഫാത്തിമയുടെ ലോക്ഡൗണ്‍ കാലയളവിലെ നേട്ടം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഫാത്തിമ പൂര്‍ത്തീകരിച്ച കോഴ്സുകളും സര്‍വകലാശാലയും

1• പോസിറ്റിവ് സൈക്കോളജി (യൂനിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയ)

2• ന്യൂ നോര്‍ഡിക് ഡയറ്റ് – ഗ്യാസ്ട്രോണമി ടു ഹെല്‍ത്ത് (യൂനിവേഴ്സിറ്റി ഓഫ് കോപന്‍ഹേഗന്‍)

3• കരിയര്‍ ആസൂത്രണം: നിങ്ങളുടെ കരിയര്‍, നിങ്ങളുടെ ജീവിതം (മാക്വാരി യൂനിവേഴ്സിറ്റി)

4• പാശ്ചാത്യ ലോകത്തിലെ സ്വകാര്യത (ഇ.ഐ.ടി ഡിജിറ്റല്‍)

5• സംഗീതം ബയോളജി: ഞങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട് (ഡ്യൂക് സര്‍വകലാശാല)

6• സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് (ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്സിറ്റി)

7• മരുന്ന് കണ്ടെത്തല്‍ (കാലിഫോര്‍ണിയ സാന്‍ ഡിയഗോ സര്‍വകലാശാല)

8• തലച്ചോറിന്റെ ആരോഗ്യം (ബയോഹാക്കിങ് എമോറി യൂനിവേഴ്സിറ്റി)

9• നല്ല വജ്രങ്ങള്‍ക്ക് മുകളിലെ അനുയോജ്യ വജ്രങ്ങള്‍ പ്രവചിക്കല്‍ (പ്രോജക്ട് നെറ്റ്വര്‍ക്)

10• ആരോഗ്യകരമായ പരിശീലനങ്ങള്‍: പോഷകാഹാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, സമൂഹം, കുടുംബ പങ്കാളിത്തം (കോളറാഡോ യൂനിവേഴ്സിറ്റി)

കോവിഡ് മഹാമാരിക്കിടയിലും കരുതലും സ്‌നേഹവും നിറഞ്ഞ ഗൃഹാതുര ഓര്‍മ്മകളോടെ നാടെങ്ങും ഓണം ആഘോഷിച്ചു

 കോവിഡ് മഹാമാരിക്കിടയിലും കരുതലും സ്‌നേഹവും നിറഞ്ഞ ഗൃഹാതുര ഓര്‍മ്മകളോടെ നാടെങ്ങും ഓണം ആഘോഷിച്ചു 


കോവിഡ് മഹാമാരിക്കിടയിലും നാടെങ്ങും ഓണം ആഘോഷിച്ചു. കേരളത്തില്‍ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണാഘോഷം കരുതലോടെ വേണം എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു ആ വാക്കുകള്‍ ഉള്‍ക്കൊണ്ട് തന്നെ മലയാളികള്‍ ഓണം ആഘോഷിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. കഴിഞ്ഞകാലങ്ങളില്‍ ഓണാഘോഷം ക്ലബ്ബുകള്‍ സംഘടനകള്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന കാഴ്ചയാണ് കണ്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം തികച്ചും വ്യത്യസ്തമായി കുടുംബങ്ങളില്‍ തന്നെ ഓണാഘോഷ കൊണ്ടാടുന്ന സാഹചര്യമാണ് ഉണ്ടായത്.

കോവിഡ് മഹാമാരിക്കിടയിലും നാടെങ്ങും ഓണം ആഘോഷിച്ചു. കേരളത്തില്‍ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണാഘോഷം കരുതലോടെ വേണം എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു ആ വാക്കുകള്‍ ഉള്‍ക്കൊണ്ട് തന്നെ മലയാളികള്‍ ഓണം ആഘോഷിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. കഴിഞ്ഞകാലങ്ങളില്‍ ഓണാഘോഷം ക്ലബ്ബുകള്‍ സംഘടനകള്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന കാഴ്ചയാണ് കണ്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം തികച്ചും വ്യത്യസ്തമായി കുടുംബങ്ങളില്‍ തന്നെ ഓണാഘോഷ കൊണ്ടാടുന്ന സാഹചര്യമാണ് ഉണ്ടായത്.

സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി

 സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി


സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ ദിനങ്ങളില്‍ ഇടിഞ്ഞതിനുശേഷം ചൊവാഴ്ച നേരിയതോതില്‍ വര്‍ധിച്ചു. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില.പവന്‍ വില 42,000 രൂപയിലേയ്ക്ക് ഉയര്‍ന്നശേഷം 4,400 രൂപവരെ കുറഞ്ഞ് 37,600 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റ് 29 മുതല്‍ 31വരെ തുടര്‍ച്ചയായ നാലുദിവസം താഴ്ന്ന നിലവാരത്തില്‍ തുടര്‍ന്നശേഷമാണ് 200 രൂപയുടെ വര്‍ധന.

രാജ്യത്ത് അൺലോക്ക് 4 നിലവിൽ വന്നു; കൂടുതൽ ഇളവുകൾ, നിരത്തിലിറങ്ങി ജനം

രാജ്യത്ത് അൺലോക്ക് 4 നിലവിൽ വന്നു; കൂടുതൽ ഇളവുകൾ, നിരത്തിലിറങ്ങി ജനം


രാജ്യത്ത് അൺലോക്ക് നാലാം ഘട്ടം ഇന്ന് മുതൽ നിലവിൽ വരും. ഈ മാസം 7 മുതൽ മെട്രോ റെയില് സർവീസുകൾ പുനരാരംഭിക്കും. പ്രത്യേക കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം സ‍ർവ്വീസുകൾ നടത്താൻ. സെപ്റ്റംബർ  21 മുതൽ രാഷ്ട്രീയ, മത, സാംസ്കാരിക, കായിക കൂട്ടായ്മകൾക്കും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പരമാവധി 100 പേരെ മാത്രമേ പങ്കെടുക്കാൻഅനുവദിക്കൂ. പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടിക്ക് പങ്കെടുക്കുന്നവ‍ർക്ക് തെ‍ർമൽ പരിശോധന നി‍ർബന്ധം. ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോഗിക്കണം. കണ്ടെയിൻമെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അൺലോക്ക് നാലിൽ വിലക്കുണ്ട്. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകൂ.

ഓപ്പൺ എയർ തിയേറ്ററുകൾ 21 മുതൽ തുറക്കാം. സിനിമാ തീയേറ്ററുകളും സ്വിമ്മിംഗ് പൂളുകളും അടഞ്ഞു കിടക്കും. അതേസമയം സ്കൂളുകളും കോളേജുകളും അടച്ചിടൽ നടപടി സെപ്തംബ‍ർ മുപ്പത് വരെ നീട്ടി.  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ളാസ് നടത്താൻ 50 ശതമാനം അധ്യാപകരെ വരാൻ അനുവദിക്കും. 9 മുതൽ 12 വരെ ക്ളാസിലുള്ളവർക്ക് അദ്ധ്യാപകരുടെ സഹായം തേടാൻ പുറത്തു പോകാം

ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകൾ, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എന്നിവ തുറക്കാൻ അനുമതി. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിളെ പിജി-ഗവേഷക വിദ്യാ‍ത്ഥികൾക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിനു അനുമതി നൽകാൻ.

സംസ്ഥാനങ്ങൾക്ക് അകത്തെ യാത്രകൾക്കും സംസ്ഥാനന്തര യാത്രകൾക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും. ഇത്തരം യാത്രകൾക്കായി പ്രത്യേക പെ‍ർമിറ്റ് ഏ‍ർപ്പെടുത്താൻ പാടില്ലെന്നും മാ‍ർഗനി‍ർദേശത്തിൽ പറയുന്നു. അതേസമയം 65 വയസിന് മുകളിൽ പ്രായമുള്ളവ‍ർക്കും പത്ത് വയസിന് താഴെ പ്രായമുള്ളവ‍ർക്കുമുള്ള യാത്രാവിലക്ക് തുടരും.

അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നും പ്രതിദിന വര്‍ധന എഴുപതിനായിരത്തിനടുത്തെത്തുമെന്നാണ് സൂചന.

31 August 2020

ഐ എസ്‌ എം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഐ എസ്‌ എം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു


കെ എൻ എമ്മിന്റെ യുവ ഘടകമായ ഐ എസ്‌ എം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി മുബഷിർ കോട്ടക്കലിനെയും സെക്രട്ടറിയായി ഫൈസൽ ബാബു സലഫിയെയും ട്രഷററായി റഹീബ് തിരൂരങ്ങാടിയെയും തിരഞ്ഞെടുത്തു, മറ്റു ഭാരവാഹികൾ 

വൈസ് പ്രസിഡന്റുമാർ :-

നിസാം വി കെ തിരൂർ

നജീബ് കുറുകത്താണി

യാസിർ അൻസാരി ചങ്ങരംകുളം

ജോയിന്റ് സെക്രട്ടറിമാർ 

മുഹമ്മദ് ഷാഫി യൂണിവേഴ്സിറ്റി

അബ്ദുസ്സമദ് മയ്യേരി വളവന്നൂർ

മുദീർ വി പി താനാളൂർ

സെക്രട്ടറിയറ്റ് മെമ്പർമാർ :-

സുനീർ സി കോട്ടക്കൽ

നബീൽ വേങ്ങര

കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി ഉദഘാടനം ചെയ്തു , കെ എൻ എം ജില്ലാ പ്രസിഡന്റ്‌ ഡോ. പി പി മുഹമ്മദ് , സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ , ട്രഷറർ ഹാഷിം ഹാജി എന്നിവർ നേതൃത്വം നൽകി , ഐ എസ്‌ എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ , ജന.സെക്രട്ടറി ജംഷീർ ഫാറൂഖി , ട്രഷറർ ഷബീർ കൊടിയത്തൂർ എന്നിവർ സംസാരിച്ചു.

ഡി വൈ എഫ് ഐ വേങ്ങര മേഖല കമ്മിറ്റി വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

 ഡി വൈ എഫ് ഐ വേങ്ങര മേഖല കമ്മിറ്റി വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു


തിരുവനന്തപുരം വെഞ്ഞാറമൂട്‌ ഡി വൈ എഫ് ഐ ഭാരവാഹികളായ  മിഥ്ലാജിന്റെയും ഹക്ക് മുഹമ്മദിന്റെയും കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ വേങ്ങര മേഖല കമ്മിറ്റി വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

കൊലയാളികളെ ഒറ്റപ്പെടുത്തിക്കൊണ്ടും കൊലപാതക രാഷ്ട്രീയത്തെ തുറന്നു കാണിച്ചും സമാധാനത്തിന്റെ പതാക മുറുകെ പിടിച്ചും നാടൊന്നായി പ്രതികരിയ്ക്കേണ്ട സന്ദർഭമാണിതെന്നും ഡി വൈ എഫ് ഐ വ്യക്തമാക്കി.പ്രതിഷേധ പ്രകടനത്തിന്  മേഖല സെക്രട്ടറി നൗഷാദ് ടികെ,പ്രസിഡന്റ്‌ റഹീം വേങ്ങര, ട്രഷറർ സനൽ കൂരിയാട്, ജലീൽ ചിനക്കൽ എന്നിവർ നേതൃത്വം നൽകി.

ജാഗ്രത പാലിക്കണം എന്ന സന്ദേശം നൽകുന്ന മഹാബലി ശിൽപം കൗതുകമാകുന്നു

 ജാഗ്രത പാലിക്കണം എന്ന സന്ദേശം നൽകുന്ന മഹാബലി ശിൽപം കൗതുകമാകുന്നു


ഈ കോവിഡ് കാലത്ത് ഓണാഘോഷങ്ങളിൽ മുഴുകുമ്പോഴും ജാഗ്രത പാലിക്കണം എന്ന സന്ദേശം നൽകുന്ന മഹാബലി ശിൽപം കൗതുകമാകുന്നു.കണ്ണമംഗലം മേമാട്ടുപാറയിലെ എം.വി.സുബ്രഹ്മണ്യനാണ് കളിമണ്ണുകൊണ്ട് 10 ഇഞ്ച് ഉയരമുള്ള കളിമൺ ശിൽപ്പം ഒരുക്കിയത്.മുമ്പും വ്യത്യസ്തങ്ങളായ കലാസൃഷ്ടികളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം എ ആർ നഗർ എം ഇ എസ് സ്കൂളിലെ ചിത്രകലാധ്യാപകനാണ്.


ജില്ലയിൽ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്‌, രോഗ മുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധന; കോവിഡ് കണക്കുകൾ ജില്ലക്ക് ആശ്വാസമേകുന്നു

 ജില്ലയിൽ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്‌, രോഗ മുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധന; കോവിഡ് കണക്കുകൾ ജില്ലക്ക് ആശ്വാസമാകുന്നു


മലപ്പുറം: ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 31) 177 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 148 പേര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 22 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം ഓണ ദിവസമായ ഇന്ന് 253 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇതുവരെ 6,656 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.47,282 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുള്‍പ്പെടെ 2,659 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,482 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 349 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,552 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 93,796 സാമ്പിളുകളില്‍ 736 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ഉദ്യോഗാർത്ഥിയുടെ മരണം; വേങ്ങരയിൽ മുസ്‌ലിം യൂത്ത്ലീഗ് ഇടതു സർക്കാരിനെ ‘തൂക്കിലേറ്റി’

 ഉദ്യോഗാർത്ഥിയുടെ മരണം; വേങ്ങരയിൽ മുസ്‌ലിം യൂത്ത്ലീഗ് ഇടതു സർക്കാരിനെ ‘തൂക്കിലേറ്റി’


വേങ്ങര : പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്ന് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത ദാരുണമായ സംഭവത്തിൽ പ്രതിഷേധിച്ച്‌ തിരുവോണ നാളിൽ വേങ്ങര നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റാളൂരിൽ  ഇടതു സർക്കാരിനെ യുവജനങ്ങൾ പ്രതീകാത്മകമായി തൂക്കിലേറ്റി.

പ്രതിഷേധ സംഗമം മുസ്‌ലിം യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് കുറ്റൂർ  ഉദ്ഘാടനം ചെയ്‌തു. മണ്ഡലം മുസ്‌ലിം യൂത്ത്ലീഗ് പ്രസിഡന്റ്‌ റവാസ് ആട്ടീരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പുള്ളാട്ട് ശംസുദ്ദീൻ സ്വാഗതം പറഞ്ഞു.

ജില്ലാ പ്രവർത്തക സമിതി അംഗം പി.കെ അബ്ദുൽ റഷീദ്, നൗഫൽ മമ്പീതി, വി.കെ.എ റസാഖ്, കെ.ടി ശംസുദ്ദീൻ, പി. മുഹമ്മദ് ഹനീഫ, കെ.എം നിസാർ, അഡ്വ. എ.പി നിസാർ, എം.എ റഊഫ് ഊരകം, സമീർ, കുറ്റാളൂർ,വി.കെ അമീർ, ഫത്താഹ് മൂഴിക്കൽ, യാസിർ ഒള്ളക്കൻ, റഷീദ് കൊണ്ടാണത്ത്, ഫസൽ മറ്റത്തൂർ, ഷാഫി പരി, എ.വി ഇസ്‌ഹാഖ്‌, കെ.കെ സക്കരിയ്യ, ടി.കെ റഷീദ്, പി.അദ്നാൻ തുടങ്ങിയവർ നേതൃത്വം നൽകി.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������