മുഖ്യമന്ത്രിക്കുള്ള മറുപടിയുമായി കുഞ്ഞാലിക്കുട്ടി എം പി
04 September 2020
കൂമൻ കല്ല് പാലം സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നടപടി തുടങ്ങി
കൂമൻ കല്ല് പാലം സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നടപടി തുടങ്ങി
പറപ്പൂർ: കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തിൽ തകർന്ന കൂമൻ കല്ല് പാലത്തിന്റെ സംരക്ഷണഭിത്തി പുനർനിർമ്മിക്കാൻ നടപടികൾ തുടങ്ങി.വേങ്ങര എം.എൽ.എ കെ.എൻ.എ.ഖാദറിന്റെ നിർദ്ദേശത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് സ്ഥലം സന്ദർശിച്ചു.സംരക്ഷണഭിത്തിക്ക് പ്രളയത്തിൽ കേട് പാടുകൾ സംഭവിച്ചത് പാലത്തിന് തന്നെ ഭീഷണിയായിരുന്നു.കൂമൻ കല്ല് പാലത്തിനടുത്ത് പള്ളിക്ക് സമീപമുള്ള ഭാഗമാണ് പൊതുമരാമത്ത് വകുപ്പ് പുനർ നിർമ്മിക്കുന്നത്. എം.എൽ.എ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്.പൊതുമരാമത്ത് വകുപ്പ് (പാലങ്ങളുടെ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനിയർ എസ് ഹരീഷ്, എ.എക്സ് ഇ പി രാമകൃഷണൻ, ഓവർസിയർ ദിനേശൻ, എം.എൽ.യുടെ പി എ അസീസ് പഞ്ചിളി, പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, അയമുതു മാസ്റ്റർ, എൻ.മജീദ് മാസ്റ്റർ എന്നിവരും സംബന്ധിച്ചു.
മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു
മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു
വേങ്ങര : മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഓഫീസിന്റെ ഉത്ഘാടനം വേങ്ങര എസ് ഐ മുഹമ്മദ് റഫീഖ് നിർവഹിച്ചു.ചടങ്ങിൽ വേങ്ങര എച്ച് ഐ മോഹൻദാസ്, എച്ച് എസ് മുഹമ്മദ് സൈദ്, വേങ്ങര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ ടി ഫസൽ, വാർഡ് മെമ്പർ മൊയ്‌ദീൻ,സോഷ്യൽ അസീസ് ഹാജി,പി പി പോക്കർ ഹാജി,അബുഹാജി അഞ്ചുകണ്ടൻ,മുബാറക്ക് ഗാന്ധിക്കുന്ന്,ഹകീം കുറ്റാളൂർ, മറ്റു വേങ്ങരയിലെ സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രമുഖരും യൂണിറ്റ് മെമ്പർമാരും സംബന്ധിച്ചു. ഉത്ഘാടനതോടനുബന്ധിച്ച് വേങ്ങര ടൗണും ടൗണിലെ സ്ഥാപനങ്ങളും മറ്റും അണുവിമുക്തമാക്കി. അണു നശീകരണത്തിന് ടീം ലീഡർ ഷാഫി കാരി,പ്രസിഡന്റ് വിജയൻ ചേറൂർ,സെക്രട്ടറി, അജ്മൽ PK, എന്നിവർ നേതൃത്വം നൽകി.വേങ്ങര യൂണിറ്റിലെ 25ഓളം വളണ്ടിയർമാർ അണുനശീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.
എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ചിനു കീഴില്‍ അണു നശീകരണം നടത്തി
എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ചിനു കീഴില്‍ അണു നശീകരണം നടത്തി
വേങ്ങര: കോവിഡ് സാമൂഹിക വ്യാപനം ശക്തമായ സഹചര്യത്തില്‍ എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ച് പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ അണുനശീകരണം നടത്തി.പറമ്പില്‍പടി,കച്ചേരിപ്പടി, പത്തുമൂച്ചി,ചേറ്റിപ്പുറം,പാലച്ചിറമാട് എന്നിവിടങ്ങളിലായി 7 പള്ളികളും മദ്‌റസയും വ്യാപാര സ്ഥാപനങ്ങളും ബസ് സ്റ്റോപ്പുകളും കച്ചേരിപ്പടി വില്ലേജ് ഓഫീസും,അഞ്ചു വീടുകളുമാണ് അണുനശീകരണം നടത്തിയത്.വി ടി അബ്ദുല്‍ കരീം, കെ കെ സൈതലവി, പി മുസ്തഫ, ടി ടി അബ്ദുല്‍ അസീസ്,കെ കെ ഹബീബ്,ഇ കെ അനസ്,പി അമീര്‍ സുഹൈല്‍,കെ കെ നുജൂം,പി ബാവ, കെ കെ യാസീൻ തുടങ്ങിയവർ നേതൃത്വം നല്‍കി.
ഊരകം കൃഷി ഭവൻ അറിയിപ്പ്
ഊരകം കൃഷി ഭവൻ അറിയിപ്പ്
ഊരകം : ഊരകം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിന് വളം ലഭിക്കുന്നതിനായി ഗുണഭോകൃത വിഹിതം അടച്ചശേഷം വളം ലഭിക്കാത്ത കർഷകർ ഉണ്ടെങ്കിൽ സ്ലിപ്പ് സഹിതം കൃഷി ഭവനിൽ 4 - 09 - 2020 മുതൽ 7 - 09 - 2020 വരെ വരേണ്ടതാണ് അപേക്ഷ സമർപ്പിച്ച കർഷകർ കൃഷിഭവനിൽ നിന്നും വിളിക്കുന്ന ദിവസങ്ങളിൽ ഹാജരായി വളം വാങ്ങണമെന്ന് കൃഷി ഓഫീസർ പിഎം മെഹറുന്നീസ അറിയിച്ചു.
03 September 2020
കാണാതെ പോയ വളർത്തു പൂച്ചയെ കണ്ടെത്തി
കാണാതെ പോയ വളർത്തു പൂച്ചയെ കണ്ടെത്തി
വേങ്ങര : കാണാതെ പോയ വളർത്തു പൂച്ചയെ കണ്ടെത്തി.ഇന്നലെ വേങ്ങര പാലശ്ശേരി മാടിൽ നിന്നും കാണാതായ ഊട്ടി പൂച്ചയെ കണ്ടെത്തി വീടിന് അടുത്ത് നിന്ന് 200 മീറ്റർ അകലെയുള്ള ചെറിയ കാട് മൂടിയ പ്രദേശത്ത് വച്ചാണ് പൂച്ചയെ കണ്ടെത്തിയത്.പരിസരത്തുള്ള ഒരു സ്ത്രീയാണ് പൂച്ചയെ കണ്ടത് ഉടനെ ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു.പൂച്ച ഉടമയെ കണ്ടതോടെ അടുത്തേക്ക് ഓടിവരികയായിരുന്നു.പരിസരവാസിയായ സ്ത്രിക്ക് പാരിതോഷികം നൽകുമെന്നും ഉടമ അറിയിച്ചു.
മഠത്തിൽ പാടം കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
മഠത്തിൽ പാടം കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് കൊളപ്പുറം സൗത്ത് പതിനെട്ടാം വാർഡിൽ കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച മഠത്തിൽ പാടം റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിയാസ് കല്ലൻ നിർവഹിച്ചു.പരിപാടിയിൽ ശാരത്ത് കുഞ്ഞുമുഹമ്മദ്, ഇടത്തിങ്ങൽ ഷറഫുദ്ദീൻ,പുളിശ്ശേരി കുഞ്ഞമ്മദ് ഹാജി, ഷാഫി ശാരത്ത്,കുഴിമണ്ണിൽ അബ്ദുള്ളക്കുട്ടി,മഠത്തിൽ കോയ,തേക്കിൽ അൻസാർ,ഷാഫി പുളിശ്ശേരി,മുഹമ്മദലി ചേരുംകണ്ടി, ഹൈദർ കെ.ടി എന്നിവർ പങ്കെടുത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രം; കർശന നടപടിവേണം
വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രം; കർശന നടപടിവേണം
ഊരകം: ഊരകം കുന്നത്ത് യൂണിറ്റ് എസ്.എസ്.എഫ്. സാഹിത്യോത്സവിന്റെ ഭാഗമായുണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രം പങ്കുവെച്ചവർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് എസ്.എസ്.എഫ്. വേങ്ങര ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മുൻകൂട്ടി ആസൂത്രണംചെയ്ത് സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുടുംബഗ്രൂപ്പിൽ അജ്ഞാത നമ്പറിൽനിന്നാണ് ഇത്തരം സന്ദേശങ്ങൾ അയച്ചത്. ഇത്തരം സമൂഹദ്രോഹികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഡിവിഷൻ പ്രസിഡന്റ് അബ്ദുല്ല സഖാഫി അധ്യക്ഷതവഹിച്ചു.
കടലുണ്ടിപ്പുഴ പാർശ്വഭിത്തി: ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു
കടലുണ്ടിപ്പുഴ പാർശ്വഭിത്തി: ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു
പറപ്പൂർ: 2018 ലെ പ്രളയത്തിൽ കരയിടിഞ്ഞ കടലുണ്ടിപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ പാർശ്വ ഭിത്തി നിർമ്മാണത്തിന് പ്രാരംഭ നടപടിയായി. കുഴിപ്പുറം, കൂമൻ കല്ല് പാലങ്ങളുടെ സമീപ ഭാഗങ്ങളിലാണ് പാർശ്വഭിത്തി നിർമ്മിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. പറപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എക്ക് ഇതിന് വേണ്ടി നിവേദനം നൽകിയിരുന്നു.മുഖ്യമന്ത്രിക്കും പ്രളയ സമയത്ത് ജില്ലയുടെ ചുമതലയുള്ള മന്ത്രിക്കും ചീഫ് എഞ്ചിനിയർക്കും ഇത് സംബന്ധിച്ച് എം.എൽ.എ കത്ത് നൽകിയിരുന്നു.ഇതിന് വേണ്ടി 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ജലസേചന വിഭാഗം ചീഫ് എഞ്ചിനിയർ തയ്യാറാക്കി സമർപ്പിച്ചിരുന്നു.ഇതേ തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്.മേജർ ഇറിഗേഷൻ എ.എക്സ്.ഇ ഷാജഹാൻ കബീർ, എ.ഇ.പി ഷബീർ, ഓവർസിയർ മൻസൂർ കവറൊടി, വി.എസ് ബഷീർ, ടി.മൊയ്തീൻ കുട്ടി, എം.എൽ. എ യുടെ പി.എ പഞ്ചിളി അസീസ്, സി.അയമുതു മാസ്റ്റർ, കറുമണ്ണിൽ അബ്ദുസ്സലാം, എൻ.മജീദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
വേങ്ങര വില്ലേജ്ഓഫീസും പരിസരവും മലപ്പുറം അണുവിമുക്തമാക്കി
വേങ്ങര വില്ലേജ്ഓഫീസും പരിസരവും മലപ്പുറം അണുവിമുക്തമാക്കി
കൊറോണാ മുൻകരുതലിന്റെ ഭാഗമായി വേങ്ങര വില്ലേജ്ഓഫീസും പരിസരവും മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ അണുവിമുക്തമാക്കി.യൂണിറ്റ് ക്യാപ്റ്റൻ ഷാഫി കാരി, വിജയൻ ചേറൂർ,അജ്മൽ പി കെ എന്നിവർ അണു നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
02 September 2020
മൈത്രീഗ്രാമം റോഡിൽ വെള്ളക്കെട്ടിന് പരിഹാരമായി
മൈത്രീഗ്രാമം റോഡിൽ വെള്ളക്കെട്ടിന് പരിഹാരമായി
ചേറൂർ: ചേറൂർ മിനി ശുദ്ധജലവിതരണപൈപ്പ് പൊട്ടിയൊഴുകി മൈത്രീഗ്രാമം റോഡിൽ സ്ഥിരമായി ജനങ്ങൾക്ക് യാത്രചെയ്യാൻ ബുദ്ധിമുട്ടുണ്ടാവുന്ന തരത്തിൽ വെള്ളക്കെട്ട് രൂപപ്പെടുക പതിവായിരുന്നു. ഇതിന് ജല അതോറിറ്റി എ.ഇ. ഉടപ്പെട്ട് താത്കാലിക പരിഹാരമുണ്ടാക്കി. റോഡിലൂടെ ഒഴുകിയിരുന്ന വെള്ളം ചാലുകീറി മറ്റൊരു ഭാഗത്തേക്ക് തിരിച്ചുവിട്ടാണ് യാത്രക്കാർക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കിയത്. ഇത് മൈത്രി ഗ്രാമത്തിന് ആശ്വാസമാണെങ്കിലും ശുദ്ധജലം പാഴാകുന്നത് തുടരുകയാണ്.
മേമാട്ടു പാറയിൽ കർശന നിയന്ത്രണം
മേമാട്ടു പാറയിൽ കർശന നിയന്ത്രണം
കണ്ണമംഗലം: മേമാട്ടു പാറയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി.കഴിഞ്ഞദിവസം മരണപ്പെട്ട ആളുമായി കഴിഞ്ഞ 27 മുതൽ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരും ചടങ്ങിൽ പങ്കെടുത്തവരും നിർബന്ധമായും രണ്ടാഴ്ച കോറന്റയ്നിൽ ഇരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ബന്ധു വീടുകളിൽ പോയി താമസിക്കുന്നതിനും ബന്ധുവീടുകളിൽ നിന്നും മേമാട്ടു പാറയിൽ വന്ന് താമസിക്കുന്നതിനും പോലീസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.കട കമ്പോളങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കരുതെന്നും നിർദേശമുണ്ട്
ഓണവും കഴിഞ്ഞു, ആശങ്ക ഒഴിയാതെ വ്യാപാരമേഖല; പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ലെന്ന് വിലയിരുത്തൽ
ഓണവും കഴിഞ്ഞു, ആശങ്ക ഒഴിയാതെ വ്യാപാരമേഖല; പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ലെന്ന് വിലയിരുത്തൽ
വേങ്ങര : ഓണക്കാലത്തും മുഖം തെളിയാതെ വ്യാപാരികള്‍.പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ലെന്ന വിലയിരുത്തലാണ് വ്യാപാരികള്‍ പങ്കുവയ്ക്കുന്നത്. വലിയ മാര്‍ക്കിറ്റിംഗ് ഉള്‍പ്പെടെ ചെയ്തിട്ടും വലിയ തോതില്‍ വിപണിയില്‍ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്.
വസ്ത്ര വ്യാപാരമേഖലയില്‍ ഉത്രാടദിനത്തില്‍ മാത്രമാണ് ഭേദപ്പെട്ട കച്ചവടം ഉണ്ടായത്.ഗൃഹോപകരണവിപണിയില് കാര്യമായ ചലനമുണ്ടായില്ല.വലിപ്പ ചെറുപ്പമില്ലാതെ എല്ലാ കടകളിലും പകുതിയില്‍ താഴെ മാത്രമേ കച്ചവടം നടന്നുള്ളൂ. വിഷുവും പെരുന്നാളും കോവിഡ് കൊണ്ടുപോയ സാഹചര്യത്തില്‍ അല്പമെങ്കിലും പ്രതീക്ഷ ഓണവിപണിയിലായിരുന്നു.
പല ഫാഷനുകളിലുള്ള വസ്ത്രങ്ങള്‍ എത്തിച്ചെങ്കിലും പ്രതീക്ഷിച്ച പോലെ വിറ്റഴിക്കാനായില്ല. വിഷു, ഈസ്റ്റര്‍ കാലത്തെ ഫാഷന്‍ അനുസരിച്ച് കൊണ്ടുവന്ന വസ്ത്രങ്ങളും കെട്ടിക്കിടക്കുന്നുണ്ട്. വഴിയോരത്തെ വസ്ത്രവിപണി ഇക്കുറി ഉണ്ടായില്ല.
പ്രധാന റോഡുകളുടെ ഓരം പറ്റി താത്കാലിക സ്റ്റാന്‍ഡില്‍ ഉറപ്പിച്ച വസ്ത്ര വില്‍പ്പന കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് സാധാരണ അനുഭവപ്പെടാറുള്ളത്. തുച്ഛവരുമാനക്കാര്‍ ഓണക്കോടി വാങ്ങിയിരുന്നത് ഇവിടങ്ങളില്‍ നിന്നായിരുന്നു.അതും പൊലിഞ്ഞു. അതേസമയം ഓണത്തോടടുത്ത രണ്ടുദിവസം കിട്ടിയ കച്ചവടം മാത്രമാണ് പൂവിപണിക്ക് എടുത്തുപറയാനുള്ളത്.
കൊവിഡ് മരണം; എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ കബറടക്കി
കൊവിഡ് മരണം; എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ കബറടക്കി
വേങ്ങര : ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ട കണ്ണമംഗലം മേമാട്ടുപാറ സ്വദേശി ആലുങ്ങല്‍ സൈദ് മുഹമ്മദിന്റെ മയ്യിത്ത് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വേങ്ങര സോണ്‍ എസ് വൈ എസ് സാന്ത്വനം എമര്‍ജന്‍സി ടീം പ്രവര്‍ത്തകര്‍ കബറടക്കി. വൈകുന്നേരം ഏഴ്മണിയോടെ മേമാട്ടുപാറ ജുമാമസ്ജിദ് കബര്‍സ്ഥാനിലാണ് കബറടക്കിയത്. മയ്യിത്ത് നിസ്ക്കാരത്തിനും കബറടക്കത്തിനും അനുബന്ധ ക്രിയകള്‍ക്കും വേങ്ങര സോണ്‍ എസ് വൈ എസ് ഭാരവാഹികളായ കെ കെ അലവികുട്ടി, ഇബ്രാഹീം ബാഖവി ഊരകം ,
പി സി എച്ച് അബൂബക്കര്‍ സഖാഫി, എമര്‍ജന്‍സി ടീം അംഗങ്ങളായ സയ്യിദ് ഹുസൈന്‍ ബുഖാരി വീണാലുക്കൽ, എന്‍ ടി
ശബീർ, സൽമാൻ മിനികാപ്പ്
റിയാസ് സൈനി കുന്നത്ത്
അബ്ബാസ് തെക്കെകുളമ്പ്
എ പി ശാഫി നേതൃത്ത്വം നല്‍കി.
ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ കോവിഡ് രോഗികൾക്ക് വീടുകളിൽ തന്നെ ചികിൽസ ലഭ്യമാക്കണം;കെഎൻഎ ഖാദർ
ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ കോവിഡ് രോഗികൾക്ക് വീടുകളിൽ തന്നെ ചികിൽസ ലഭ്യമാക്കണം;കെഎൻഎ ഖാദർ
വേങ്ങര: സംസ്ഥാനത്ത് കൊറോണ ബാധിതരെ വീടുകളിൽ നിന്നും സെന്ററുകളിലേക്ക് ആംബുലൻസുകളിൽ മാറ്റുമ്പോഴുണ്ടാകുന്ന ഭയാന്തരീക്ഷം ലഘൂകരിക്കുന്നതിനും സാധ്യമെങ്കിൽ മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത കോവിഡ് രോഗികൾക്ക് അവരുടെ വീടുകളിൽ തന്നെ തുടർന്ന് ചികിത്സ നടത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് അഡ്വ:കെ എൻ എ ഖാദർ എം എൽ എ മുഖ്യമന്ത്രിക്ക് കത്ത് നൽകി ആവിശ്യപ്പെട്ടു.സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ചുകൊണ്ടിരിക്കുന്ന ഈ വേളയിലും യാതൊരു ലക്ഷണമില്ലാത്തതും മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതുമായ നിരവധി പേരെ കോവിഡ് പോസിറ്റീവ് ആയി എന്ന ഒറ്റ കാരണത്താൽ കോവിഡ് ഫസ്റ്റ് ലൈൻ സെന്ററുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെയാവട്ടെ പ്രത്യേക പരിചരണവും മരുന്നുകളൊന്നും ആവശ്യമില്ല താനും. ഇത്തരത്തിൽ കോവിഡ് പോസിറ്റീവ് ആവുന്നവരെ വീടുകളിൽ നിന്നും ആംബുലൻസുകളിൽ കൊണ്ടു പോകുന്നത് രോഗികൾക്കും സമീപവാസികൾക്കും അനാവശ്യമായ ഭയം ഉളവാക്കുന്ന തരത്തിലാണ്. പ്രത്യേകിച്ചും കുട്ടികൾക്കും സ്ത്രീകൾക്കും ഈ തരത്തിലുള്ള സമീപനം ഭയവും ബുദ്ധിമുട്ടും അസ്വസ്ഥതയും ഉളവാക്കുന്നു. ആംബുലൻസ് ലഭ്യതക്ക് ബുദ്ധിമുട്ട് നേരിടുന്ന സ്ഥലങ്ങളിൽ ചിലപ്പോൾ രോഗം സ്ഥിരീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് രോഗികളെ മാറ്റുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത കോവിഡ് രോഗികൾക്ക് അവരുടെ വീടുകളിൽ സൗകര്യമുള്ള പക്ഷം അവിടെ തന്നെ തുടർന്ന് ചികിത്സ നടത്തുന്നതിന് അനുമതി നൽകുന്ന പക്ഷം ഈ ഭയാന്തരീക്ഷം ലഘൂകരിക്കാവുന്നതാണ്. ആയതിനാൽ അങ്ങ് ഈ വിഷയം പരിശോധിച്ച് രോഗലക്ഷണങ്ങളും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഒന്നുമില്ലാത്ത കോവിഡ് പോസിറ്റീവ് ആയ രോഗികളെ ആശുപത്രികളിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന ഭയാന്തരീക്ഷം ലഘൂകരിക്കുന്നതിനും ഇത്തരം രോഗികൾക്ക് അവരുടെ വീടുകളിൽ സൗകര്യമുള്ള പക്ഷം അവിടെ തന്നെ തുടർന്ന് ചികിത്സ നടത്തുന്നതിനും വേണ്ട നിർദ്ദേശം നൽകണമെന്നും MLA കത്തിൽ സൂചിപ്പിച്ചു
കുറ്റാളൂർ ജി എൽ പി സ്‌കൂൾ കവാടം ഉദ്ഘടനം ചെയ്തു
കുറ്റാളൂർ ജി എൽ പി സ്‌കൂൾ കവാടം ഉദ്ഘടനം ചെയ്തു
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഊരകം കിഴ്മുറി ജി എൽ പി സ്കൂളിൽ നിർമ്മിച്ച സി എച്ച് മുഹമ്മദ് കോയ സ്മാരക കവാടം പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. സുവനീർ വേങ്ങര എ.ഇ.ഒ ബാലഗംഗാധരൻ കോപ്പി നൽകി എം പി പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി പി ഹസ്സൻ കോൺട്രാക്ടർ കോയക്കുട്ടി എന്നിവരെ ആദരിച്ചു. ഊരകം പഞ്ചായത്ത് പ്രസിഡണ്ട് സഫ്രീന അഷ്റഫ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി പി ഹസ്സൻ വാർഡ് മെമ്പർമാരായ ഷക്കീല അത്തോളി ഹെഡ് മാസ്റ്റർ മൊയ്തീൻകുഞ്ഞി പിടിഎ പ്രസിഡണ്ട് എം പി മുനീർ കെ സി മൻസൂർ എന്നിവർ സംസാരിച്ചു
രാജ്യത്തെ മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂടും;
രാജ്യത്തെ മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂടും;
രാജ്യത്തെ മൊബൈല്‍ ഡാറ്റയുടെ നിരക്ക് അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ 10 ശതമാനം വര്‍ദ്ധിച്ചേക്കുമെന്ന് സൂചന. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളാണ് ഇത്തരം ആലോചന നടത്തുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധി വന്നിരുന്നു. സ്‌പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ സര്‍ക്കാരിന് ടെലികോം കമ്പനികള്‍ നല്‍കേണ്ട തുകയാണ് മൊത്ത വരുമാന കുടിശിക അഥവാ എജിആര്‍.
ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച് 31 ന് മുന്‍പ് നല്‍കണം എന്നും നിര്‍ദേശമുണ്ട്.
ഇത് പ്രകാരം ഭാരതി എയര്‍ടെല്‍ 2600 കോടിയും വൊഡാഫോണ്‍ ഐഡിയ 5000 കോടിയും അടയ്ക്കണം. ഈ തുക കണ്ടെത്താന്‍ മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂട്ടുമെന്നാണ് ടെലികോം വിപണി വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്
രാജ്യത്തെ കോള്‍ ഡാറ്റ നിരക്കുകള്‍ കഴിഞ്ഞ ഡിസംബറില്‍ 40 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. എയര്‍ടെല്‍ 43989 കോടിയും , വൊഡാഫോണ്‍, ഐഡിയ 58254 കോടിയുമാണ് എജിആര്‍ കുടിശിക ഇനത്തില്‍ അടുത്ത 10 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ടത്. ടാറ്റ ടെലി സര്‍വീസസ് 16798 കോടിയും നല്‍കണം. ആകെ 1.19 ലക്ഷം കോടിയാണ് ടെലികോം കമ്പനികളുടെ കുടിശിക.
01 September 2020
ലക്ഷണങ്ങളില്ലാത്തവരില്‍ കോവിഡ് പരിശോധന വേണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ;
ലക്ഷണങ്ങളില്ലാത്തവരില്‍ കോവിഡ് പരിശോധന വേണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ;
ലക്ഷണങ്ങളില്ലാത്തവരില്‍ കൊവിഡ് പരിശോധന വേണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ. ശാരീരിക അകലം, വ്യക്തിശുചിത്വം, മാസ്ക് ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിവേണം നിര്‍ദേശം നടപ്പിലാക്കേണ്ടതെന്നും സിഡിസി പറയുന്നു. എന്നാല്‍ ഈ നിര്‍ദേശം കേരളം അംഗീകരിക്കുമോ എന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല.
ലക്ഷണങ്ങളുള്ളവരെ മാത്രം പരിശോധിക്കുക. രോഗത്തിന്‍റെ തീവ്രത അനുസരിച്ച് ചികിത്സ തീരുമാനിക്കുക. ഇനിയുള്ള ഘട്ടത്തില്‍ ലക്ഷണങ്ങളില്ലാത്തവരെ പരിശോധിക്കേണ്ട കാര്യമില്ല. എന്നാല്‍, അടുത്തിടപെഴകാതിരിക്കുക, രോഗം പിടിപെടാൻ സാധ്യതയുള്ള വിഭാഗങ്ങളുമായുള്ള സമ്പര്‍ക്കം, ആൾക്കൂട്ടങ്ങൾ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. മാസ്കും സാനിട്ടൈസറും നിര്‍ബന്ധമാണ്. ഇതാണ് സെന്‍റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ പറയുന്നത്. എന്നാലിത് കേരളത്തില്‍ നടപ്പാക്കുമ്പോൾ തിരിച്ചടി നേരിടുമോ എന്നാണ് പേടി.
സമൂഹ വ്യാപന സാധ്യത അടക്കം കണ്ടെത്താൻ കൂടുതലിടങ്ങളില്‍ ആന്‍റിജൻ പരിശോധന നടത്തുകയാണ് കേരളത്തില്‍. കണ്ടെത്തുന്ന രോഗകളില്‍ 80 ശതമാനം പേര്‍ക്കും രോഗ ലക്ഷണങ്ങളുമില്ല. ഇവരെയൊക്കെ കണ്ടെത്താതിരുന്നാല്‍ വ്യക്തിപരമായുണ്ടാകുന്ന അശ്രദ്ധ കൊണ്ട് രോഗ വ്യാപനമുണ്ടാകുമോ എന്നാണ് ആശങ്ക. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കി മരണ നിരക്ക് കുറയ്ക്കാനുള്ള നടപടികളാണ് ഇനി വേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
മലപ്പുറത്തെ പത്താം ക്ലാസുകാരി ഫാത്തിമയെ കണ്ടുപഠിക്കാം..
മലപ്പുറത്തെ പത്താം ക്ലാസുകാരി ഫാത്തിമയെ കണ്ടുപഠിക്കാം..
മലപ്പുറം: കോവിഡും ലോക്ഡൗണും കാരണം വീട്ടിലിരുന്ന സ്വയംപരിതപ്പിക്കുന്നവര്‍ മലപ്പുറം സ്വദേശിനിയായ ഫാത്തിമയെ മാതൃകയാക്കണം. ലോക്ഡൗല്‍കാലഘട്ടം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് നേട്ടങ്ങളുടെ പടവുകള്‍ കയറുകയാണ് ഈ പത്താംക്ലാസുകാരി. 40 ദിവസത്തെ പരിശ്രമത്തിനൊടുവില്‍ ലോകോത്തര സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ ഹ്രസ്വകാല കോഴ്സുകള്‍ പൂര്‍ത്തിയാക്കി ഫാത്തിമ സമ്പാദിച്ചത് 30 സര്‍ട്ടിഫിക്കറ്റുകളാണ്. ‘കോഴ്സെറ’ എന്ന സൗജന്യ ഓണ്‍ലൈന്‍ പഠനസംവിധാനം വഴി ലോകത്തിലെ വിവിധ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകളാണ് പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം കൊണ്ടേരിത്തൊടി നൗഫലിന്റെയും ലമീഷിന്റെയും മകള്‍ ഫാത്തിമ പൂര്‍ത്തിയാക്കിയത്.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുമ്നി അസോസിയേഷന്‍ നൗഫലിനയച്ച ഇ-മെയിലാണ് ഫാത്തിമയെ ഹ്രസ്വ കോഴ്സുകളിലേക്കെത്തിച്ചത്. ക്ലാസ് മുറികളിലെ പഠനത്തിനു പകരം സ്‌കൂളില്‍ വിദൂരപഠനം ആരംഭിച്ചതില്‍നിന്നാണ് വേനലവധിക്ക് സ്‌കൂള്‍ അടച്ചതോടെ ‘കോഴ്സെറ’ പഠനസൗകര്യം പരീക്ഷിക്കാനുറച്ചത്.
സ്റ്റാന്‍ഫോഡ് യൂനിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രഫസര്‍മാരായ ആന്‍ഡ്രൂ എന്‍ജി, ഡാഫ്നെ കൊല്ലര്‍ എന്നിവര്‍ ചേര്‍ന്ന് 2012ല്‍ സ്ഥാപിച്ച ലോകമെമ്പാടുമുള്ള ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമാണ് കോഴ്സെറ. രജിസ്റ്റര്‍ ചെയ്ത് പഠനം തുടങ്ങി ആദ്യ സര്‍ട്ടിഫിക്കറ്റ് കിട്ടിയത് ജൂലൈ 14നായിരുന്നു. ലോകോത്തര സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ പഠനം തുടര്‍ന്നുകൊണ്ടേയിരുന്നു.
ആഗസ്റ്റ് 22നകം 22 ഓണ്‍ലൈന്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കി വിവിധ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടി. പത്താം ക്ലാസ് വിദ്യാര്‍ഥി ഇത്രയധികം കോഴ്സ് പൂര്‍ത്തിയാക്കുന്നത് അസാധാരണ സംഭവമാണെന്നാണ് പി.എസ്.എം.ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അസീസ് പറയുന്നത്.പൂര്‍വ വിദ്യാര്‍ഥിയായ നൗഫലിന്റെ മകള്‍ ഫാത്തിമയുടെ ലോക്ഡൗണ്‍ കാലയളവിലെ നേട്ടം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഫാത്തിമ പൂര്‍ത്തീകരിച്ച കോഴ്സുകളും സര്‍വകലാശാലയും
1• പോസിറ്റിവ് സൈക്കോളജി (യൂനിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയ)
2• ന്യൂ നോര്‍ഡിക് ഡയറ്റ് – ഗ്യാസ്ട്രോണമി ടു ഹെല്‍ത്ത് (യൂനിവേഴ്സിറ്റി ഓഫ് കോപന്‍ഹേഗന്‍)
3• കരിയര്‍ ആസൂത്രണം: നിങ്ങളുടെ കരിയര്‍, നിങ്ങളുടെ ജീവിതം (മാക്വാരി യൂനിവേഴ്സിറ്റി)
4• പാശ്ചാത്യ ലോകത്തിലെ സ്വകാര്യത (ഇ.ഐ.ടി ഡിജിറ്റല്‍)
5• സംഗീതം ബയോളജി: ഞങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട് (ഡ്യൂക് സര്‍വകലാശാല)
6• സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് (ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്സിറ്റി)
7• മരുന്ന് കണ്ടെത്തല്‍ (കാലിഫോര്‍ണിയ സാന്‍ ഡിയഗോ സര്‍വകലാശാല)
8• തലച്ചോറിന്റെ ആരോഗ്യം (ബയോഹാക്കിങ് എമോറി യൂനിവേഴ്സിറ്റി)
9• നല്ല വജ്രങ്ങള്‍ക്ക് മുകളിലെ അനുയോജ്യ വജ്രങ്ങള്‍ പ്രവചിക്കല്‍ (പ്രോജക്ട് നെറ്റ്വര്‍ക്)
10• ആരോഗ്യകരമായ പരിശീലനങ്ങള്‍: പോഷകാഹാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, സമൂഹം, കുടുംബ പങ്കാളിത്തം (കോളറാഡോ യൂനിവേഴ്സിറ്റി)
കോവിഡ് മഹാമാരിക്കിടയിലും കരുതലും സ്‌നേഹവും നിറഞ്ഞ ഗൃഹാതുര ഓര്‍മ്മകളോടെ നാടെങ്ങും ഓണം ആഘോഷിച്ചു
കോവിഡ് മഹാമാരിക്കിടയിലും കരുതലും സ്‌നേഹവും നിറഞ്ഞ ഗൃഹാതുര ഓര്‍മ്മകളോടെ നാടെങ്ങും ഓണം ആഘോഷിച്ചു
കോവിഡ് മഹാമാരിക്കിടയിലും നാടെങ്ങും ഓണം ആഘോഷിച്ചു. കേരളത്തില്‍ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണാഘോഷം കരുതലോടെ വേണം എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു ആ വാക്കുകള്‍ ഉള്‍ക്കൊണ്ട് തന്നെ മലയാളികള്‍ ഓണം ആഘോഷിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. കഴിഞ്ഞകാലങ്ങളില്‍ ഓണാഘോഷം ക്ലബ്ബുകള്‍ സംഘടനകള്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന കാഴ്ചയാണ് കണ്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം തികച്ചും വ്യത്യസ്തമായി കുടുംബങ്ങളില്‍ തന്നെ ഓണാഘോഷ കൊണ്ടാടുന്ന സാഹചര്യമാണ് ഉണ്ടായത്.
കോവിഡ് മഹാമാരിക്കിടയിലും നാടെങ്ങും ഓണം ആഘോഷിച്ചു. കേരളത്തില്‍ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണാഘോഷം കരുതലോടെ വേണം എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു ആ വാക്കുകള്‍ ഉള്‍ക്കൊണ്ട് തന്നെ മലയാളികള്‍ ഓണം ആഘോഷിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. കഴിഞ്ഞകാലങ്ങളില്‍ ഓണാഘോഷം ക്ലബ്ബുകള്‍ സംഘടനകള്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന കാഴ്ചയാണ് കണ്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം തികച്ചും വ്യത്യസ്തമായി കുടുംബങ്ങളില്‍ തന്നെ ഓണാഘോഷ കൊണ്ടാടുന്ന സാഹചര്യമാണ് ഉണ്ടായത്.
സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി
സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ ദിനങ്ങളില്‍ ഇടിഞ്ഞതിനുശേഷം ചൊവാഴ്ച നേരിയതോതില്‍ വര്‍ധിച്ചു. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില.പവന്‍ വില 42,000 രൂപയിലേയ്ക്ക് ഉയര്‍ന്നശേഷം 4,400 രൂപവരെ കുറഞ്ഞ് 37,600 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റ് 29 മുതല്‍ 31വരെ തുടര്‍ച്ചയായ നാലുദിവസം താഴ്ന്ന നിലവാരത്തില്‍ തുടര്‍ന്നശേഷമാണ് 200 രൂപയുടെ വര്‍ധന.
രാജ്യത്ത് അൺലോക്ക് 4 നിലവിൽ വന്നു; കൂടുതൽ ഇളവുകൾ, നിരത്തിലിറങ്ങി ജനം
രാജ്യത്ത് അൺലോക്ക് 4 നിലവിൽ വന്നു; കൂടുതൽ ഇളവുകൾ, നിരത്തിലിറങ്ങി ജനം
രാജ്യത്ത് അൺലോക്ക് നാലാം ഘട്ടം ഇന്ന് മുതൽ നിലവിൽ വരും. ഈ മാസം 7 മുതൽ മെട്രോ റെയില് സർവീസുകൾ പുനരാരംഭിക്കും. പ്രത്യേക കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം സർവ്വീസുകൾ നടത്താൻ. സെപ്റ്റംബർ 21 മുതൽ രാഷ്ട്രീയ, മത, സാംസ്കാരിക, കായിക കൂട്ടായ്മകൾക്കും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പരമാവധി 100 പേരെ മാത്രമേ പങ്കെടുക്കാൻഅനുവദിക്കൂ. പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടിക്ക് പങ്കെടുക്കുന്നവർക്ക് തെർമൽ പരിശോധന നിർബന്ധം. ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോഗിക്കണം. കണ്ടെയിൻമെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അൺലോക്ക് നാലിൽ വിലക്കുണ്ട്. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകൂ.
ഓപ്പൺ എയർ തിയേറ്ററുകൾ 21 മുതൽ തുറക്കാം. സിനിമാ തീയേറ്ററുകളും സ്വിമ്മിംഗ് പൂളുകളും അടഞ്ഞു കിടക്കും. അതേസമയം സ്കൂളുകളും കോളേജുകളും അടച്ചിടൽ നടപടി സെപ്തംബർ മുപ്പത് വരെ നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ളാസ് നടത്താൻ 50 ശതമാനം അധ്യാപകരെ വരാൻ അനുവദിക്കും. 9 മുതൽ 12 വരെ ക്ളാസിലുള്ളവർക്ക് അദ്ധ്യാപകരുടെ സഹായം തേടാൻ പുറത്തു പോകാം
ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകൾ, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എന്നിവ തുറക്കാൻ അനുമതി. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിളെ പിജി-ഗവേഷക വിദ്യാത്ഥികൾക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിനു അനുമതി നൽകാൻ.
സംസ്ഥാനങ്ങൾക്ക് അകത്തെ യാത്രകൾക്കും സംസ്ഥാനന്തര യാത്രകൾക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും. ഇത്തരം യാത്രകൾക്കായി പ്രത്യേക പെർമിറ്റ് ഏർപ്പെടുത്താൻ പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. അതേസമയം 65 വയസിന് മുകളിൽ പ്രായമുള്ളവർക്കും പത്ത് വയസിന് താഴെ പ്രായമുള്ളവർക്കുമുള്ള യാത്രാവിലക്ക് തുടരും.
അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നും പ്രതിദിന വര്‍ധന എഴുപതിനായിരത്തിനടുത്തെത്തുമെന്നാണ് സൂചന.
31 August 2020
ഐ എസ് എം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഐ എസ് എം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
കെ എൻ എമ്മിന്റെ യുവ ഘടകമായ ഐ എസ് എം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി മുബഷിർ കോട്ടക്കലിനെയും സെക്രട്ടറിയായി ഫൈസൽ ബാബു സലഫിയെയും ട്രഷററായി റഹീബ് തിരൂരങ്ങാടിയെയും തിരഞ്ഞെടുത്തു, മറ്റു ഭാരവാഹികൾ
വൈസ് പ്രസിഡന്റുമാർ :-
നിസാം വി കെ തിരൂർ
നജീബ് കുറുകത്താണി
യാസിർ അൻസാരി ചങ്ങരംകുളം
ജോയിന്റ് സെക്രട്ടറിമാർ
മുഹമ്മദ് ഷാഫി യൂണിവേഴ്സിറ്റി
അബ്ദുസ്സമദ് മയ്യേരി വളവന്നൂർ
മുദീർ വി പി താനാളൂർ
സെക്രട്ടറിയറ്റ് മെമ്പർമാർ :-
സുനീർ സി കോട്ടക്കൽ
നബീൽ വേങ്ങര
കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി ഉദഘാടനം ചെയ്തു , കെ എൻ എം ജില്ലാ പ്രസിഡന്റ് ഡോ. പി പി മുഹമ്മദ് , സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ , ട്രഷറർ ഹാഷിം ഹാജി എന്നിവർ നേതൃത്വം നൽകി , ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ , ജന.സെക്രട്ടറി ജംഷീർ ഫാറൂഖി , ട്രഷറർ ഷബീർ കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
ഡി വൈ എഫ് ഐ വേങ്ങര മേഖല കമ്മിറ്റി വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ഡി വൈ എഫ് ഐ വേങ്ങര മേഖല കമ്മിറ്റി വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
തിരുവനന്തപുരം വെഞ്ഞാറമൂട് ഡി വൈ എഫ് ഐ ഭാരവാഹികളായ മിഥ്ലാജിന്റെയും ഹക്ക് മുഹമ്മദിന്റെയും കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ വേങ്ങര മേഖല കമ്മിറ്റി വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
കൊലയാളികളെ ഒറ്റപ്പെടുത്തിക്കൊണ്ടും കൊലപാതക രാഷ്ട്രീയത്തെ തുറന്നു കാണിച്ചും സമാധാനത്തിന്റെ പതാക മുറുകെ പിടിച്ചും നാടൊന്നായി പ്രതികരിയ്ക്കേണ്ട സന്ദർഭമാണിതെന്നും ഡി വൈ എഫ് ഐ വ്യക്തമാക്കി.പ്രതിഷേധ പ്രകടനത്തിന് മേഖല സെക്രട്ടറി നൗഷാദ് ടികെ,പ്രസിഡന്റ് റഹീം വേങ്ങര, ട്രഷറർ സനൽ കൂരിയാട്, ജലീൽ ചിനക്കൽ എന്നിവർ നേതൃത്വം നൽകി.
ജാഗ്രത പാലിക്കണം എന്ന സന്ദേശം നൽകുന്ന മഹാബലി ശിൽപം കൗതുകമാകുന്നു
ജാഗ്രത പാലിക്കണം എന്ന സന്ദേശം നൽകുന്ന മഹാബലി ശിൽപം കൗതുകമാകുന്നു
ഈ കോവിഡ് കാലത്ത് ഓണാഘോഷങ്ങളിൽ മുഴുകുമ്പോഴും ജാഗ്രത പാലിക്കണം എന്ന സന്ദേശം നൽകുന്ന മഹാബലി ശിൽപം കൗതുകമാകുന്നു.കണ്ണമംഗലം മേമാട്ടുപാറയിലെ എം.വി.സുബ്രഹ്മണ്യനാണ് കളിമണ്ണുകൊണ്ട് 10 ഇഞ്ച് ഉയരമുള്ള കളിമൺ ശിൽപ്പം ഒരുക്കിയത്.മുമ്പും വ്യത്യസ്തങ്ങളായ കലാസൃഷ്ടികളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം എ ആർ നഗർ എം ഇ എസ് സ്കൂളിലെ ചിത്രകലാധ്യാപകനാണ്.
ജില്ലയിൽ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്, രോഗ മുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധന; കോവിഡ് കണക്കുകൾ ജില്ലക്ക് ആശ്വാസമേകുന്നു
ജില്ലയിൽ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്, രോഗ മുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധന; കോവിഡ് കണക്കുകൾ ജില്ലക്ക് ആശ്വാസമാകുന്നു
മലപ്പുറം: ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 31) 177 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 148 പേര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 22 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം ഓണ ദിവസമായ ഇന്ന് 253 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇതുവരെ 6,656 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.47,282 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുള്‍പ്പെടെ 2,659 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,482 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 349 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,552 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 93,796 സാമ്പിളുകളില്‍ 736 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ഉദ്യോഗാർത്ഥിയുടെ മരണം; വേങ്ങരയിൽ മുസ്‌ലിം യൂത്ത്ലീഗ് ഇടതു സർക്കാരിനെ ‘തൂക്കിലേറ്റി’
ഉദ്യോഗാർത്ഥിയുടെ മരണം; വേങ്ങരയിൽ മുസ്‌ലിം യൂത്ത്ലീഗ് ഇടതു സർക്കാരിനെ ‘തൂക്കിലേറ്റി’
വേങ്ങര : പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്ന് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത ദാരുണമായ സംഭവത്തിൽ പ്രതിഷേധിച്ച് തിരുവോണ നാളിൽ വേങ്ങര നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റാളൂരിൽ ഇടതു സർക്കാരിനെ യുവജനങ്ങൾ പ്രതീകാത്മകമായി തൂക്കിലേറ്റി.
പ്രതിഷേധ സംഗമം മുസ്‌ലിം യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം മുസ്‌ലിം യൂത്ത്ലീഗ് പ്രസിഡന്റ് റവാസ് ആട്ടീരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പുള്ളാട്ട് ശംസുദ്ദീൻ സ്വാഗതം പറഞ്ഞു.
ജില്ലാ പ്രവർത്തക സമിതി അംഗം പി.കെ അബ്ദുൽ റഷീദ്, നൗഫൽ മമ്പീതി, വി.കെ.എ റസാഖ്, കെ.ടി ശംസുദ്ദീൻ, പി. മുഹമ്മദ് ഹനീഫ, കെ.എം നിസാർ, അഡ്വ. എ.പി നിസാർ, എം.എ റഊഫ് ഊരകം, സമീർ, കുറ്റാളൂർ,വി.കെ അമീർ, ഫത്താഹ് മൂഴിക്കൽ, യാസിർ ഒള്ളക്കൻ, റഷീദ് കൊണ്ടാണത്ത്, ഫസൽ മറ്റത്തൂർ, ഷാഫി പരി, എ.വി ഇസ്‌ഹാഖ്, കെ.കെ സക്കരിയ്യ, ടി.കെ റഷീദ്, പി.അദ്നാൻ തുടങ്ങിയവർ നേതൃത്വം നൽകി.
കൊലപാതക രാഷ്ട്രീയത്തിന്റെ വേരറുക്കണം: പി.ഡി.പി
കൊലപാതക രാഷ്ട്രീയത്തിന്റെ വേരറുക്കണം: പി.ഡി.പി
വേങ്ങര : രാഷ്ട്രീയ കൊലകള്‍ക്ക് വീരപരിവേഷം നല്‍കാൻ അക്രമികള്‍ക്ക് രാഷ്ട്രീയ കക്ഷികളുടെ എല്ലാവിധ പിന്തുണയും ലഭിക്കുന്നതാണ് തുടരുന്ന കൊലപാതകങ്ങള്‍ക്ക് പ്രചോദനമെന്ന് പി.ഡി.പി.കേന്ദ്രകമ്മിറ്റി. പൊതുമധ്യത്തില്‍ അക്രമണങ്ങളേയും കൊലപാതകങ്ങളേയും തള്ളിപറയുകയും അകത്തളങ്ങളില്‍ പ്രാത്സാഹനം നല്‍കുകയും ചെയ്യുന്ന കാപട്യത്തിന്റെ രാഷ്ട്രീയമാണ് കൊലനിലങ്ങള്‍ സൃഷ്ടിക്കുന്നത്. രാഷ്ട്രീയ ശത്രുവിനെതിരെ ആയുധം ഉപയോഗിക്കാത്ത രാഷ്ട്രീയ സംസ്ക്കാരം അണികളെ പഠിപ്പിക്കാന്‍ പ്രസ്ഥാനങ്ങള്‍ തയ്യാറാകണം. അക്രമം ഏത് ഭാഗത്തുനിന്നുണ്ടായാലും അപലപനീയമാണ്. വെഞ്ഞാറമൂട് കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തി ശിക്ഷിക്കണം. കൊലപാതക രാഷ്ട്രീയത്തിന്റെ വേരറുക്കാന്‍ നിയമം ഉപയോഗപ്പെടുത്തണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ.സലിംബാബു വേങ്ങര പ്രസ്താവനയില്‍ പറഞ്ഞു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ യുഡിഎഫ് ശക്തി പെടുത്തി വൻ വിജയം ഉണ്ടാക്കാൻ തീരുമാനം
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ യുഡിഎഫ് ശക്തി പെടുത്തി വൻ വിജയം ഉണ്ടാക്കാൻ തീരുമാനം
വേങ്ങര : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ യുഡിഎഫ് ശക്തി പെടുത്തി വൻ വിജയം ഉണ്ടാക്കാൻ തീരുമാനം ഗ്രാമ പഞ്ചായത്ത് തല മുസ്ലിംലീഗ് പാർലമെന്ററി ബോഡ് നാല് ദിവസത്തിനുള്ളിൽ നിലവിൽവരും.വേങ്ങര അസംബ്ലി നിയോജക മണ്ഡലം മുസ്ലിം ലീഗ് പാർലമെന്ററി ബോഡ് യോഗം തീരുമാനിച്ചു. മലപ്പുറത്ത് ചേർന്ന യോഗം.അഡ്വ. കെ എൻ എ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എം എം കുട്ടി മൗലവി അധ്യക്ഷത വഹിച്ചു.മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി. ടി കെ മൊയ്തീൻ കുട്ടി മാസ്റ്റർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി സലീം കുരുവമ്പലം പ്രസംഗിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ പി കെ അലി അക്ബർ നന്ദിയും പറഞ്ഞു.
പൊന്നിൻ ചിങ്ങം കർഷകരെ ആദരിച്ചു പിഎൻസി
പൊന്നിൻ ചിങ്ങം; പിഎൻസി കർഷകരെ ആദരിച്ചു
തിരുവോണനാളിൽ പറപ്പൂർ നോർത്ത് ചാരിറ്റി ട്രസ്റ്റ് പ്രദേശത്തെ കർഷകരെ ആദരിച്ചു. എട്ട് കര്‍ഷകരെയും മുന്ന് ക്ഷീര കര്‍ഷകരെയും ഉൾപ്പെടെയുള്ള വരെയാണ് ആദരിച്ചത് . കര്‍ഷകര്‍ക്ക് ഷീല്‍ഡും വിത്തും കൈകോട്ടും നല്‍കി. ക്ഷീര കര്‍ഷകര്‍ക്ക് ഷീൽഡും പാല്‍ പത്രവും വിത്തും നല്‍കി. എരുമപുഴ പ്രദേശത്ത് വെച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സതീഷ് കെ അധ്യക്ഷനായി.മൊയ്തീൻ കുട്ടി ടി സ്വാഗതവും ഉബൈദ് എ നന്ദിയും പറഞു . രാമകൃഷ്ണൻ പിഎം , നാസർ കെസി , വിനോദ് വികെ , ഫാസിൽ സികെ , ഷെഫീഖ് എകെ , വിനീഷ് സിപി , സക്കീർ എംകെ , ജിനു കൃഷ്ണൻ എന്നിവർ പങ്കെടുത്തു .
ആദരിച്ച കർഷകർ :
1 : ഷംസുദ്ദീൻ ടിസി
2 : ആയിശ തയ്യിൽ
3 : ബീരാൻകുട്ടി ഇവി
4 : പാത്തുമ്മ തച്ചപറമ്പൻ ( ക്ഷീരകർഷക)
5 : മൊയ്തീൻകുട്ടി സികെ ( ക്ഷീരകർഷകൻ)
6 : സൈതലവി ഹാജി ഓലപ്പുലാൻ
7 : പ്രകാശൻ ടിടി
8 : രജിലേഷ് പിഎം
9 : പാത്തുമ്മാമ ഒകെ ( ക്ഷീരകർഷക)
10 : ലത്തീഫ് തട്ടാഞ്ചേരി
11 : ബാബു ചിറയിൽ
30 August 2020
മിനി ഊട്ടിയിലേക്കുളള റോഡുകൾ അടച്ചു
മിനി ഊട്ടിയിലേക്കുളള റോഡുകൾ അടച്ചു
വേങ്ങര : കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടി, ചെരുപ്പടി മല എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി കറങ്ങാൻ ഇറങ്ങുന്നവരെ തടയുക എന്നതാണ് ഉദ്ദേശം.ഇവിടങ്ങളിലേക്കുള്ള വിവിധ ഭാഗങ്ങളിലൂടെയുള്ള റോഡുകൾ കൊണ്ടോട്ടി പോലീസ് അടച്ചിട്ടുണ്ട്.
ഓണത്തിന് ഒരു മുറം പച്ചക്കറി നൽകി സോഷ്യൽ ചാരിറ്റി സെല്ലിന്റെ പ്രവർത്തനമാരംഭിച്ചു
ഓണത്തിന് ഒരു മുറം പച്ചക്കറി നൽകി സോഷ്യൽ ചാരിറ്റി സെല്ലിന്റെ പ്രവർത്തനമാരംഭിച്ചു
കണ്ണമംഗലം : കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ സന്തോഷപൂർവ്വം ഓണമാഘോഷിക്കുന്നതിനായി കണ്ണമംഗലം പടപ്പറമ്പ് പ്രദേശത്തെ എല്ലാ വീടുകളിലും ഒരുമുറം പച്ചക്കറി വിതരണം ചെയ്തു. സമൂഹത്തിൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി കണ്ണമംഗലം ആസ്ഥാനമായി രൂപീകരിച്ച സോഷ്യൽ ചാരിറ്റി സെല്ലിന്റെ പ്രാരംഭ പ്രവർത്തനമായിട്ടാണ് ഓണത്തിന് എല്ലാ വീടുകളിലേക്കും പച്ചക്കറി എത്തിച്ചത്. പാവപ്പെട്ട രോഗികളെയും മറ്റു പ്രയാസം അനുഭവിക്കുന്ന ജനവിഭാഗങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് കണ്ണമംഗലം പടപ്പറമ്പിലെ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ സോഷ്യൽ ചാരിറ്റി സെൽ പ്രവർത്തനം ആരംഭിച്ചത്.
ചടങ്ങിന് സംഘത്തിന്റെ ഭാരവാഹികളായ സെക്രട്ടറി അബ്ദുൽ റഹൂഫ്,പ്രസിഡന്റ് റഹൂഫ് പടപ്പറമ്പിൽ, തുടങ്ങിയവർ നേതൃത്വം നൽകി.
ലോക മലയാളികൾക്ക് ഇന്ന് തിരുവോണം,ഏവർക്കും വേങ്ങര ലൈവിന്റെ ഓണാശംസകൾ
ലോക മലയാളികൾക്ക് ഇന്ന് തിരുവോണം,ഏവർക്കും വേങ്ങര ലൈവിന്റെ ഓണാശംസകൾ
അപ്രതീക്ഷിതമായി ലോകത്തെ വരിഞ്ഞുമുറുക്കിയ കൊവിഡ് മഹാമാരിയുടെ ആശങ്കയിൽ ഇത്തവണ ആഘോഷങ്ങളത്രയും പരിമിതപ്പെടുത്തിയിരിക്കുകയാണ്. ചിങ്ങ പിറവി മുതൽ കാത്തിരുന്ന പൊന്നോണമാണിന്ന്. മാവേലി തമ്പുരാൻ വീട്ടുമുറ്റങ്ങളിൽ വിരുന്നെത്തുമെന്നാണ് ഐതീഹ്യം. കാണം വിറ്റും ഓണമുണ്ണാൻ മനസൊരുക്കുന്ന മലയാളിക്ക് ഇക്കുറി പക്ഷേ ആഘേഷങ്ങളെല്ലാം കുറവാണ്. അകലമില്ലാതിരുന്ന ഒരു സാമൂഹിക സങ്കൽപത്തെ അകലംപാലിച്ചുകൊണ്ട് ആഘോഷമാക്കുക എന്നത് മഹാമാരി കാലത്തെ നീതിയാണ്. കൊവിഡിനൊപ്പം ഏറെനാൾ കഴിയേണ്ടിവരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വർഷത്തിലൊരിക്കൽ സമൃദ്ധിയുടെയും ഒത്തൊരുമയുടെയും ഓർമ്മകളുമായി എത്തുന്ന ഓണനാളുകളെ അതുകൊണ്ടുതന്നെ ഹൃദയത്തോടു ചേർത്തുതന്നെ നിറുത്താം.എല്ലാ വായനക്കാർക്കും വേങ്ങര ലൈവിന്റെ ഓണാശംസകൾ
പി.എസ്.സി ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ കെ.എസ്.യൂ കോലം കത്തിച്ചു പ്രതിഷേധിച്ചു
പി.എസ്.സി ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ കെ.എസ്.യൂ കോലം കത്തിച്ചു പ്രതിഷേധിച്ചു
ഒതുക്കുങ്ങൽ : പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അനുവിന്റെ മരണത്തിനുത്തരവാദികളായ മുഖ്യമന്ത്രിയെയും ജനവിരുദ്ധ ഫാസിസ്റ്റ് കുപ്പായമണിഞ്ഞ പി.എസ്.സി ചെയർമാനേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യൂ ഒതുക്കുങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒതുക്കുങ്ങൽ ടൗണിൽ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചും പ്രതിഷേധിച്ചു.കെ.എസ്.യു വേങ്ങര നിയോജകമണ്ഡലം പ്രസിഡന്റ് ജസീൽ മൂച്ചിക്കാടൻ , മണ്ഡലം പ്രസിഡന്റ് സി.കെ നാഫിഹ് , സുഹൈൽ കൂട്ടീരി, വിഷ്ണു ദാസ്, അജൽ എം.പി , ആദിൽ , സഹൽ വി.യൂ എന്നിവർ നേതൃത്വം നൽകി.
വീണാലുക്കൽ പൗരസമിതി സന്നദ്ധ സേനയുടെ നേതൃത്വത്തിൽ വീണാലുക്കലും പരിസര പ്രദേശങ്ങളും ശുചീകരിച്ചു
വീണാലുക്കൽ പൗരസമിതി സന്നദ്ധ സേനയുടെ നേതൃത്വത്തിൽ വീണാലുക്കലും പരിസര പ്രദേശങ്ങളും ശുചീകരിച്ചു
വീണാലുക്കൽ : ക്ളീൻ വീണാലുക്കൽ എന്ന പദ്ധതിയുടെ ഭാഗമായി വീണാലുക്കൽ പൗരസമിതി സന്നദ്ധ സേനയുടെ നേതൃത്വത്തിൽ ഇന്ന് വീണാലുക്കലും പരിസര പ്രദേശങ്ങളും ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയതു.ഇതിന്റെ രണ്ടാം ഘട്ടം അടുത്തയാഴ്ച്ചയും തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേങ്ങര നിയോജക മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മത്സരിക്കും
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേങ്ങര നിയോജക മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മത്സരിക്കും
വേങ്ങര : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേങ്ങര നിയോജക മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മത്സരിക്കാൻ മണ്ഡലം യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. ചെയർമാൻ കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.കെ പി എ മജീദ് യോഗം ഉത്ഘാടനം ചെയ്തു. ജനറൽ കൺവീനർ ടി കെ മൊയ്തീൻ കുട്ടി മാസ്റ്റർ, കെ പി കെ തങ്ങൾ, എം എം കുട്ടി മൗലവി, പികെ അലി അക്ബർ, പികെ അസ്‌ലു, കെ എ റഹിം, എ കെ എ നാസർ, അബ്ദുൽ ഖാദർ, കെ രാധാകൃഷ്ണൻ, അഹ്‌മദ് ബഷീർ, എൻ ടി മുഹമ്മദ് ഷരീഫ്, കൊളക്കാട്ടിൽ ഇബ്രാഹിം, മൊയ്‌ദീൻ വിടി, ഇ കെ അബ്ദുറഹ്മാൻ, മൂസ കെ, പുളിക്കൽ അബൂബക്കർ, റസാഖ് കൊമ്പത്തിയിൽ, പുള്ളാട്ട് ബാവ, ഇ കുഞ്ഞാലി, എൻ ടി അബ്ദുൽ നാസർ, പികെ സിദ്ധീഖ്, ഹാരിസ് മാനു, കെപി അബ്ദുൽ മജീദ്, പികെ മുഹമ്മദ് ഷരീഫ്, ചാക്കീരി അബ്ദുൽ ഹഖ്, ഇസ്ഹാഖ് ഒതുക്കുങ്ങൽ,ടി ഹംസ, പി മുസ്തഫ, പി ഇസ്മായിൽ, പി പി സഫീർ ബാബു, വി യു കെ കുഞ്ഞാൻ, നാസർ പറപ്പൂർ എന്നവർ പങ്കെടുത്തു
പ്രീപെയ്ഡ് റീചാര്‍ജുകളില്‍ സൗജന്യ ഡേറ്റ ഓഫറുകളുമായി എയര്‍ടെൽ
പ്രീപെയ്ഡ് റീചാര്‍ജുകളില്‍ സൗജന്യ ഡേറ്റ ഓഫറുകളുമായി എയര്‍ടെൽ
പ്രീപെയ്ഡ് റീചാര്‍ജുകളില്‍ സൗജന്യ ഡേറ്റ ഓഫറുകളുമായി എയര്‍ടെല്‍. 219 രൂപയും അതിനുമുകളി219 രൂപയും അതിനുമുകളില്‍ 289, 448 രൂപ, 599 രൂപ എന്നിവയുടെ പ്രീപെയ്ഡ് റീചാര്‍ജുകളിലാണ് ഓഫര്‍. സൗജന്യ ഡാറ്റ കൂപ്പണുകള്‍ക്ക് യോഗ്യതയുള്ള മൂന്ന് പ്ലാനുകളും ഒടിടി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
289 രൂപ പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 1.5 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും 28 ദിവസത്തെ വാലിഡിറ്റിക്കായി 100 എസ്എംഎസും നല്‍കുന്നു. സൗജന്യ ഹലോ ട്യൂണുകളും ബണ്ടില്‍ ചെയ്ത സീ5 പ്രീമിയം സബ്സ്‌ക്രിപ്ഷനും ഉള്ള എയര്‍ടെല്‍ എക്സ്സ്ട്രീം സേവനങ്ങളും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഇവിടെയുള്ള സൗജന്യ ഡേറ്റ കൂപ്പണ്‍ 1 ജിബി ഡാറ്റയുടെ 2 കൂപ്പണുകള്‍ വാഗ്ദാനം ചെയ്യും, അത് 28 ദിവസത്തേക്ക് വാലിഡിറ്റിയുള്ളതായിരിക്കും.
448 രൂപ പ്ലാന്‍ അടുത്തിടെ ആരംഭിച്ചതാണ്. ഡിസ്നി + ഹോട്ട്സ്റ്റാറിലേക്കുള്ള വിഐപി സബ്സ്‌ക്രിപ്ഷനുമായാണ് ഇത് വരുന്നത്. പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 3 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും 28 ദിവസത്തെ വാലിഡിറ്റിയും 100 എസ്എംഎസും നല്‍കുന്നു. സൗജന്യ ഹലോ ട്യൂണ്‍സ് ഉള്ള എയര്‍ടെല്‍ എക്സ്സ്ട്രീം സേവനങ്ങളും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. 1 ജിബി ഡേറ്റ വീതമുള്ള 2 കൂപ്പണുകളും ഈ പ്ലാന്‍ കൊണ്ടുവരും, അത് 28 ദിവസത്തേക്ക് വാലിഡിറ്റി നല്‍കുന്നു.
599 രൂപയുടെ പ്ലാനും അടുത്തിടെ തുടങ്ങിയതാണ്. കൂടാതെ ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക് സൗജന്യ വാര്‍ഷിക വിഐപി സബ്സ്‌ക്രിപ്ഷനുമുണ്ട്. പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 3 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും 28 ദിവസത്തെ വാലിഡിറ്റിയും 100 എസ്എംഎസും നല്‍കുന്നു. സൗജന്യ ഹലോ ട്യൂണ്‍സ് ഉള്ള എയര്‍ടെല്‍ എക്സ്സ്ട്രീം സേവനങ്ങളും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാന്‍ 1 ജിബി ഡേറ്റയുടെ 4 കൂപ്പണുകള്‍ കൊണ്ടുവരുന്നു, അത് 56 ദിവസത്തേക്ക് വാലിഡിറ്റിയുണ്ട്.
പ്രീപെയ്ഡ് പ്ലാനുകള്‍ 399 രൂപ, 449 രൂപ, 558 രൂപ എന്നിവയും സൗജന്യ റീചാര്‍ജ് കൂപ്പണുകള്‍ നല്‍കുന്നു. ഈ പ്ലാനുകള്‍ 1 ജിബി ഡേറ്റയുടെ 4 കൂപ്പണുകള്‍ കൊണ്ടുവരുന്നു, അത് 56 ദിവസത്തേക്ക് വാലിഡിറ്റിയുണ്ട്. 598 രൂപയിലും 698 രൂപയിലുമുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് 84 ദിവസത്തേക്ക് വാലിഡിറ്റിയുള്ള 1 ജിബി ഡാറ്റയുടെ 6 കൂപ്പണുകള്‍ ലഭിക്കും
യോഗ്യത നിറവേറ്റുന്ന എയര്‍ടെല്‍ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ കൂപ്പണുകള്‍ നല്‍കും. ആക്റ്റിവേഷനും ക്ലെയിമിനുമായി അപ്ലിക്കേഷന്റെ 'മൈ കൂപ്പണ്‍' വിഭാഗത്തില്‍ ലഭ്യമായ കൂപ്പണുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ അവരുടെ എയര്‍ടെല്‍ നമ്പറിലെ ഡാറ്റ കൂപ്പണുകള്‍ നേടിയാല്‍ എസ്എംഎസ് വഴി അവരെ അറിയിക്കും. ദൈനംദിന വിജയികളുടെ എണ്ണത്തിന് പരിധിയൊന്നുമില്ലെന്ന് എയര്‍ടെല്‍ അഭിപ്രായപ്പെട്ടു.
29 August 2020
തിരുവനന്തപുരം സി.എച്ച് സെന്ററിന് ധനസഹായം കൈമാറി
തിരുവനന്തപുരം സി.എച്ച് സെന്ററിന് ധനസഹായം കൈമാറി
വേങ്ങര : വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബലിപെരുന്നാൾ ദിനത്തിൽ തിരുവനന്തപുരം സി.എച്ച് സെന്ററിന് വേണ്ടി പഞ്ചായത്തിലെ വിവിധ പള്ളികളിൽ നിന്ന് യൂണിറ്റ് കമ്മിറ്റികൾ മുഖേന ശേഖരിച്ച തുക തിരുവനന്തപുരം സി.എച്ച് സെന്റർ വൈസ് പ്രസിഡണ്ട് സി.എച്ച് മഹ് മൂദ് ഹാജിക്ക് വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പറമ്പിൽ അബ്ദുൽ ഖാദർ കൈമാറി.
തിരുവന്തപുരം ആർ സി.സിയിലും ശ്രീചിത്രയിലും വരുന്ന പാവപെട്ട രോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും സാമ്പത്തിക സഹായവും നൽകി വരുന്ന മഹത്തായ സ്ഥാപനമാണ് ഇ. ടി മുഹമ്മദ് ബഷീർ എം.പി ചെയർമാനായുള്ള തിരുവനന്തപുരം സി.എച്ച് സെൻ്റർ. അതിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള വിഹിതമായാണ് തുക കൈമാറിയത്.
ചടങ്ങിൽ തിരുവനന്തപുരം സി.എച്ച് സെൻ്റർ എക്സിക്യൂട്ടീവ് മെമ്പറും മുസ്ലിം ലീഗ് വേങ്ങര മണ്ഡലം ട്രഷററുമായി പി.കെ അലി അക്ബർ സാഹിബ് അധ്യക്ഷ്യത വഹിച്ചു. എസ്. ടി. യു സംസ്ഥാന ഉപാദ്ധ്യക്ഷ്യൻ അസീസ് പറങ്ങോടത്ത്, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ കുറുക്കൻ അലവിക്കുട്ടി, പഞ്ചായത്ത് സി.എച്ച് സെൻ്റർ കോഡിനേറ്റർ വി.കെ മജീദ്, മറ്റ് പഞ്ചായത്ത് ലീഗ് ഭാരവാഹികളായ പുള്ളാട്ട് ബാവ, ടി.വി ഇഖ്ബാൽ , കോയിസ്സൻ അഷ്റഫ്, തിരുവനന്തപുരം സി.എച്ച് സെൻ്റർ പി.ആർ.ഒ ഫത്താഹ് മൂഴിക്കൽ, എന്നിവർ സംബന്ധിച്ചു.
ജന്മദിനാഘോഷം രക്തദാനത്തിലൂടെ,രക്തദാനം ചെയ്‌ത് ജന്മദിനം ആഘോഷിച്ച് യുവാക്കൾ
ജന്മദിനാഘോഷം രക്തദാനത്തിലൂടെ,രക്തദാനം ചെയ്‌ത് ജന്മദിനം ആഘോഷിച്ച് യുവാക്കൾ
രക്തദാനം ചെയ്‌ത് ജന്മദിനം ആഘോഷിച്ച് യുവാക്കൾ.കോലളമ്പ് കോലത്ത് സ്വദേശി ഹഫ്സലും എടപ്പാൾ കണ്ടനകം സ്വദേശി രഞ്ജിത്തുമാണ് തങ്ങളുടെ ജന്മദിനദിനത്തിൽ എടപ്പാൾ ഹോസ്പിറ്റൽസ് ബ്ലഡ് ബാങ്കിൽ രക്തദാനം നിർവ്വഹിച്ച് മാതൃകയായത്. ഇരുവരും രക്തദാന രംഗത്തെ സന്നദ്ധ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരള (ബി കെ ഡി) പൊന്നാനി താലൂക്ക് കമ്മിറ്റി അംഗങ്ങളാണ്.ഹഫ്സൽ കോലത്തിന്റെ പതിമൂന്നാമത്തേതും രഞ്ജിത്ത് കണ്ടനകത്തിന്റെ എട്ടാമത്തേതും രക്തദാനമാണ് നിർവ്വഹിച്ചത്.നിലവിലെ കൊറോണ പ്രത്യേക സന്ദർഭത്തിലും ജന്മദിനം രക്തദാനത്തിലൂടെ അവിസ്മരണീയമാക്കിയ ഇരുവർക്കും ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും മലപ്പുറം ജില്ലാ കമ്മിറ്റിയും പ്രത്യേകം ആശംസകൾ അറിയിച്ചു.
വൈദ്യുതി ബില്ലടച്ചില്ലെങ്കിലും കണക്ഷൻ വിച്ഛേദിക്കില്ല; പക്ഷേ കനത്ത പിഴ
വൈദ്യുതി ബില്ലടച്ചില്ലെങ്കിലും കണക്ഷൻ വിച്ഛേദിക്കില്ല; പക്ഷേ കനത്ത പിഴ
കോവിഡ് പ്രതിസന്ധിക്കാലത്ത് വൈദ്യുതിബിൽ കുടിശ്ശിക വരുത്തിയാൽ ബോർഡ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത് 18 ശതമാനം വരെ പിഴ. എന്നാൽ കണക്ഷൻ തത്കാലം വിച്ഛേദിക്കില്ല. ജൂൺ 20-ന് ശേഷം നൽകിയ എല്ലാ ബില്ലുകളിലും കൃത്യമായി പണമടച്ചില്ലെങ്കിൽ പിഴ നൽകേണ്ടിവരും.ഏപ്രിൽ 19 മുതൽ ജൂൺ 20 വരെ നൽകിയ ബില്ലുകളിൽ സർച്ചാർജ് ഈടാക്കില്ല എന്നാണ് അധികൃതർ പറയുന്നതെങ്കിലും ഇക്കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ബിൽ തവണകളായി അടയ്ക്കാൻ പ്രത്യേക ഓപ്ഷൻ വാങ്ങാതെ ഓൺെലെനായി ബിൽത്തുകയുടെ ഒരു പങ്ക് മാത്രം അടച്ച പല ഉപഭോക്താക്കൾക്കും അടയ്ക്കാൻ ബാക്കിയുണ്ടായിരുന്ന തുകയ്ക്ക് സർച്ചാർജ് അടയ്ക്കേണ്ടിവന്നതായി പരാതിയുണ്ട്. തന്നെയുമല്ല ഏപ്രിൽ 19 മുതൽ ജൂൺ 20 വരെ നൽകിയ ബില്ലടയ്ക്കാൻ ഗുണഭോക്താക്കൾക്ക് ഡിസംബർവരെ സമയമുണ്ടെന്നാണ് കെ.എസ്.ഇ.ബി. ഗുണഭോക്തൃസേവനകേന്ദ്രം അധികൃതർ നൽകുന്ന വിശദീകരണം.
കോവിഡ് പ്രതിസന്ധിമൂലം ഗുണഭോക്താക്കളിൽനിന്ന് തത്കാലം അധിക സെക്യൂരിറ്റി ഈടാക്കേണ്ടതില്ലെന്നാണ് ബോർഡ് തീരുമാനം. അതേസമയം കെട്ടിവെച്ചിരിക്കുന്ന തുകയിൽ കുറവ് വന്നാൽ അത് ബില്ലിൽ ഈടാക്കിനൽകുകയും ചെയ്യും. ഇങ്ങനെ കെട്ടിവെച്ചിരിക്കുന്ന തുകയ്ക്ക് നിശ്ചിത ശതമാനം പലിശയും ബില്ലിൽ വകയിരുത്തി നൽകും.പുതിയ കണക്ഷനുള്ള അപേക്ഷകൾ ഓൺലൈനായി നൽകാം.പുതിയ വൈദ്യുതകണക്ഷന് ഇനി ഓൺലൈനായി അപേക്ഷിച്ചാൽ മതിയാകും. അപേക്ഷാഫീസും നൽകേണ്ടതില്ല. എൽ.ടി. ഗുണഭോക്താക്കൾക്ക് ജി.എസ്.ടി.യും പ്രളയസെസും അടക്കം 61 രൂപയും ഹൈടെൻഷൻ (എച്ച.ടി.) ഗുണഭോക്താക്കൾക്ക് 1118 രൂപയും എക്സ്ട്രാ ഹൈടെൻഷൻ ഗുണഭോക്താക്കൾക്ക് 5500-ലേറെ രൂപയുമാണ് മുൻപ് അപേക്ഷാഫീസായി നൽകേണ്ടിയിരുന്നത്. ഇതോടൊപ്പം ആദ്യമായി ഓൺലൈനിൽ ബില്ലടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് ബിൽത്തുകയുടെ അഞ്ച് ശതമാനം ഡിസ്കൗണ്ടും ലഭിക്കും. പരമാവധി 100 രൂപവരെയാകും ഇങ്ങനെ സബ്സിഡിയായി ലഭിക്കുക.
കാട്ടുപൂച്ചയുടെ ആക്രമണം; 13 കോഴികൾ ചത്തു
കാട്ടുപൂച്ചയുടെ ആക്രമണം; 13 കോഴികൾ ചത്തു
ഒതുക്കുങ്ങൽ: അരിച്ചോൾ ഉദരാണിയിൽ കാട്ടുപൂച്ചയുടെ ആക്രമണം രൂക്ഷം. പ്രദേശത്തെ താമസക്കാരായ കാവുങ്ങൽ സൈതലവി, പിലാക്കൽ ഫൈസൽ, വടക്കേതിൽ ഷരീഫ്, ഇബ്രാഹിം, മുഹമ്മദ് എന്നിവരുടെ വീടുകളിൽ വളർത്തിയിരുന്ന 13 ഓളം കോഴികളാണ് രണ്ടുദിവസത്തിനുള്ളിൽ കാട്ടുപൂച്ചയുടെ അക്രമണത്തിൽ ചത്തത്. രണ്ടുദിവസത്തിനുള്ളിൽ ഇത്രയും കോഴികളെ അക്രമിച്ചത് കൊണ്ടുതന്നെ ഒന്നിലധികം കാട്ടുപൂച്ചകൾ പ്രദേശത്തുണ്ടാകാമെന്നാണ് നാട്ടുകാർ പറയുന്നത്. വൈകുന്നേരങ്ങളിലാണ് കാട്ടുപൂച്ചയുടെ ആക്രമണം പ്രധാനമായും ഉണ്ടാവുന്നത്. തെരുവുനായ, വെരുക്, കീരി എന്നിവരുടെ ശല്യത്തിനുപുറമേ കാട്ടുപൂച്ചയുടെ ആക്രമവും തുടങ്ങിയതോടെ വളർത്തുകോഴികളെ പുറത്തു വിടാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ. കോഴികളെ പുറത്തുവിടാതെ വലകെട്ടി വളർത്തുന്ന വീട്ടിൽ അതിനകത്തുകയറിയും കോഴികളെ പിടിച്ചിട്ടുണ്ട്. അടിയന്തരമായി കാട്ടുപൂച്ചയെ പിടിയ്ക്കുന്നതിനുള്ള നടപടികൾ ബദ്ധപ്പെട്ട അധികൃതർ സ്വികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
അൺ ലോക്ക് നാലാം ഘട്ടം, സ്കൂളുകള്‍ തുറക്കില്ല, തീയറ്ററുകള്‍ അടഞ്ഞു കിടക്കും,പൊതുയോഗങ്ങൾക്ക് അനുമതി
അൺ ലോക്ക് നാലാം ഘട്ടം, സ്കൂളുകള്തുറക്കില്ല,തീയറ്ററുകള്‍ അടഞ്ഞു കിടക്കും,പൊതുയോഗങ്ങൾക്ക് അനുമതി
ന്യൂഡല്‍ഹി: കോവിഡ് അണ്‍ലോക്ക്-4 മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. സ്കൂളുകളും കോളജുകളും ഉടന്‍ തുറക്കാന്‍ തീരുമാനമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ 30 വരെ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം.9 മുതല്‍ 12 വരെ ക്ലാസിലുള്ള വിദ്യാര്‍ഥികള്‍ക്ക് പുറത്തുപോകാന്‍ അനുമതി നല്‍കി. അധ്യാപകരുടെ സഹായം തേടാന്‍ പുറത്തുപോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസിന് 50 ശതമാനം അധ്യാപകര്‍ക്ക് സ്കൂളിലെത്താമെന്നും മാര്‍ഗനിര്‍ദേശം.മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍ പുനരാരംഭിക്കാമെന്നും കേന്ദ്രം വിശദമാക്കി.രാജ്യത്ത് പൊതുപരിപാടികള്‍ സെപ്റ്റംബര്‍ 21 മുതല്‍ അനുവദിക്കും.100 പേര്‍ക്കു വരെ കൂട്ടായ്മകളില്‍ പങ്കെടുക്കാം.സിനിമാ തീയറ്ററുകള്‍, നീന്തല്‍ കുളങ്ങള്‍ അടഞ്ഞു കിടക്കും. എന്നാല്‍ ഓപ്പണ്‍ എയര്‍ തീയറ്ററുകള്‍ അനുവദിക്കും. സംസ്ഥാന, അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ഓണാഘോഷം; ഒത്തുകൂടുന്ന ആഘോഷവും ബന്ധു വീടുകളിലെ സന്ദര്‍ശനവും ഒഴിവാക്കണം: മുഖ്യമന്ത്രി
ഓണാഘോഷം; ഒത്തുകൂടുന്ന ആഘോഷവും ബന്ധു വീടുകളിലെ സന്ദര്‍ശനവും ഒഴിവാക്കണം: മുഖ്യമന്ത്രി
സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമായിരിക്കണം നടത്തേണ്ടതെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്.ആളുകള്‍ ഒത്തുകൂടുന്ന എല്ലാ ആഘോഷവും ഒഴിവാക്കണം.ബന്ധുവീടുകളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ നിര്‍ദേശിച്ചു .സംസ്ഥാനത്ത് സമ്ബര്‍ക്ക വ്യാപനം ഉയരുന്ന സാഹചര്യമാണ് .96.6 ശതമാനം പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധ ഉണ്ടായിട്ടുള്ളത് . അതേസമയം, രോഗികളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനവില്ല . സ്വാഭാവികമായ രോഗവ്യാപനം മാത്രമാണ് സംസ്ഥാനത്തുള്ളത് . ആരോഗ്യ സംവിധാനങ്ങള്‍ക്കപ്പുറം രോഗ വ്യാപനം ഉണ്ടാകാതെ നോക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു .
സംസ്ഥാനത്തെ റേഷൻ കടകൾൾ ഇന്ന് (ഞായറാഴ്ച) തുറന്ന് പ്രവർത്തിക്കും
സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് (ഞായറാഴ്ച) തുറന്ന് പ്രവർത്തിക്കും
സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും 30.08.2020 (ഞായറാഴ്ച) പ്രവർത്തി ദിവസമായിരിക്കും. ഇതിന് പകരമായി, 01.09.2020 (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും. ഉപഭോക്താക്കൾക്ക് ഓഗസ്റ്റ് മാസത്തെ റേഷൻ സെപ്തംബർ 5 (ശനി) വരെ വാങ്ങാം. റേഷൻ വിതരണം ദീർഘിപ്പിച്ചതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.സൗജന്യ കിറ്റ് ഈ മാസം വാങ്ങാൻ സാധിക്കാത്ത കാർഡ് ഉടമകൾക്ക് അടുത്ത മാസം കിറ്റ് വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
വേങ്ങര നെടുമ്പറമ്പ് രാജീവ് ഗാന്ധി കോളനിയിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു
വേങ്ങര നെടുമ്പറമ്പ് രാജീവ് ഗാന്ധി കോളനിയിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു
വേങ്ങര : ലയൺസ് ക്ലബ്ബ് ഓഫ് വേങ്ങര വേങ്ങര നെടുമ്പറമ്പ് രാജീവ് ഗാന്ധി കോളനിയിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു.പ്രസിഡന്റ് മുനീർ ബുഖാരിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്‌ലു കിറ്റ് വിതരണോദ്ഘാടനം നടത്തി. കെ കെ പ്രദീപ് സ്വാഗതവും മൻസൂർ തമ്മാഞ്ചേരി നന്ദിയും രേഖപ്പെടുത്തി. അബ്ദുൽ സലാം ഹയ്‌റ ഗോൾഡ്, കെ ഷക്കീർ ഹുസൈൻ എന്നവർ സംസാരിച്ചു.
ഇരിങ്ങല്ലൂർ തോണിക്കടവ് പ്രദേശത്ത് വെള്ളം കയറിയ വീട്ടുകാർക്കുള്ള ഓണക്കിറ്റ് വിതരണം ചെയ്‌തു
ഇരിങ്ങല്ലൂർ തോണിക്കടവ് പ്രദേശത്ത് വെള്ളം കയറിയ വീട്ടുകാർക്കുള്ള ഓണക്കിറ്റ് വിതരണം ചെയ്തു
വേങ്ങര : ലയൺസ് ക്ലബ്ബ് ഇന്റർനാഷനലിന്റെ പ്രളയ ബാധിതരായവർക്ക് വേണ്ടിയുള്ള ഫണ്ട് ഉപയോഗിച്ച് ഇരിങ്ങല്ലൂർ തോണിക്കടവ് പ്രദേശത്ത് വെള്ളം കയറിയ വീട്ടുകാർക്കുള്ള ഓണക്കിറ്റ് വിതരണം ചെയ്‌തു.മുൻ പഞ്ചായത്ത് മെമ്പർ എ പി ഇത്തീമ വിതരണോദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഓഫ് വേങ്ങര പ്രസിഡന്റ് മുനീർ ബുഖാരി അധ്യക്ഷത വഹിച്ചു. ട്രഷറർ മൻസൂർ തമ്മാഞ്ചേരി സ്വാഗതവും സിക്രട്ടറി പ്രമോദ് നന്ദിയും രേഖപ്പെടുത്തി
കൊവിഡ് 19 ഓണ വിപണിയെയും തളർത്തി; തിരക്കൊഴിഞ്ഞ വേങ്ങര ടൗൺ
കൊവിഡ് 19 ഓണ വിപണിയെയും തളർത്തി; തിരക്കൊഴിഞ്ഞ വേങ്ങര ടൗൺ
വേങ്ങര : കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് വ്യാപാരികള്‍. ഓണമെത്തിയിട്ടും സാതനങ്ങളൊന്നും വില്‍ക്കാനാവാത്ത നിലയില്‍ സ്തംഭിച്ചിരിക്കുകയാണ് ഓണവിപണി.ആളും അനക്കവുമില്ല. കൊവിഡ് നിയന്ത്രണങ്ങളുടെ പഛാതലത്തിൽ. കച്ചവടം ഗണ്യമായി കുറഞ്ഞതോടെ വ്യാപാരികളുടെ പ്രതിസന്ധി തുടരുകയാണ്.
ഓര്‍മയില്‍ ഇത്തരമൊരു ഓണക്കാലം ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
ഓണമെത്തിയിട്ടും ഉണരാതെ പച്ചക്കറി വിപണി കച്ചവടത്തില്‍ വന്ന ഇടിവ് പച്ചക്കറി വിലയിലും പ്രതിഫലിച്ചു തുടങ്ങി.പല ഇനങ്ങള്‍ക്കും വില കൂടി. ബേക്കറികടകളിൽ ഓണത്തിന്റെ പ്രതേക വിപവമായ ഷർക്കര വരട്ടിയും കായവറവും 100 കിലോ വരെ വിൽപന നടന്നിരുന്ന കച്ചവടം ഇന്ന് 10 കിലോക്ക് താഴെ എത്തിയിരിക്കുന്നു.ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതാണ് വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നത്. സാധാരണ നിലയില്‍ കച്ചവടം നടന്നിട്ട് മാസങ്ങളായി. ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടെങ്കിലും, വരും ദിവസങ്ങളില്‍ വ്യാപാരം മെച്ചപ്പെടുമെന്നുമുള്ള നേരിയ പ്രതീക്ഷയാണ് പലര്‍ക്കുമുള്ളത്.
പ്രക്കാട്ടുകുണ്ട് റോഡ് യാഥാർഥ്യമാകുന്നു
പ്രക്കാട്ടുകുണ്ട് റോഡ് യാഥാർഥ്യമാകുന്നു
വേങ്ങര : ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം പ്രാക്കാട്ടുകുണ്ട് റോഡ് യാഥാർഥ്യമാകുന്നു. പ്രദേശത്തുകാർക്ക് യാത്രചെയ്യുന്നതിന് ആവശ്യമായ റോഡില്ലാത്തതിനാൽ വളരെയധികം പ്രയാസം നേരിടുന്നത് കാരണം മുസ്‌ലിം ലീഗ് കമ്മിറ്റിയും നാട്ടുകാരും വേങ്ങര എം എൽ എ അഡ്വ: കെ എൻ എ ഖാദർ സാഹിബിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ 20 ലക്ഷം രൂപ ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചു. MLA യുടെ PA അസീസ് പഞ്ചിളി, പഞ്ചായത്ത് മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് പുള്ളാട്ട് ബാവ, വാർഡ് മുസ്‌ലിംലീഗ് സെക്രട്ടറി പാക്കട സൈദ്, റിയാസ് പി.കെ.സി എന്നിവർ റോഡ് സന്ദർശിച്ചു
വായ്പാ മോറട്ടോറിയം കാലാവധി നീട്ടില്
വായ്പാ മോറട്ടോറിയം കാലാവധി നീട്ടില്ല
ഭവന വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യസ വായ്പകൾ തുടങ്ങിയുടെ എല്ലാം തിരിച്ചടവും തിങ്കളാഴ്ച മുതൽ സാധാരണ നിലയിലാകും.
ഇന്ത്യയിൽ കൊവിഡ് സാഹചര്യത്തിൽ എർപ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല. സെപ്തംബർ ഒന്ന് മുതൽ ലോണുകൾക്ക് തിരിച്ചടവ് നിർബന്ധമാണ്.
ടേം ലോണുകൾക്കും റീട്ടെയ്ൽ ലോണുകൾക്കും ഉൾപ്പടെ എല്ലാ വയ്പകളുടെയും മോറട്ടോറിയം അവസാനിക്കുകയാണ്. ഭവന വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യസ വായ്പകൾ തുടങ്ങിയുടെ എല്ലാം തിരിച്ചടവും തിങ്കളാഴ്ച മുതൽ സാധാരണ നിലയിലാകും.
ജോലി നഷ്ടപ്പെട്ടവരുടെ ലോൺ തിരിച്ചടവിന് സാവകാശം നൽകാൻ വ്യവസ്ഥ വേണം എന്ന നിർദേശവും റിസർവ്വ് ബാങ്ക് തള്ളിയിട്ടുണ്ട്.
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...
Just touch and read Vengara news������
-
വേങ്ങരയിൽ ഗതാഗത നിയന്ത്രണം വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്തിലെ വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ദാസ് പ...
-
മലപ്പുറം: ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന്റെ പുതിയ സിനമയായ കമ്മാര സംഭവത്തിന്റെ ഷൂട്ടിംഗ് വേങ്ങരയില്‍ പുന:രാരംഭിച്ചു. ദിലീപ് അറസ്റ്റിലായ...
-
പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ് വേങ്ങര ലൈവ്...
-
വേങ്ങര കണ്ണമംഗലത്ത് യുവാവ് റൂമില്‍ മരിച്ച നിലയിൽ വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ ടയര്‍ കടയിലെ തൊഴിലാളിയായ യുവാവിനെ താമസിക്കുന്ന ...
-
17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ : 17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ. ഏറ്റവും പുതിയ ജോക...
-
മലപ്പുറം: പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തിനു മുന്‍പ് മലപ്പുറത്തെ ...
-
ചിരട്ട കൊണ്ട് മൊബൈൽ സ്റ്റാൻഡ് നിർമിച്ച് വേങ്ങര പാക്കടപുറായ സ്വദേശി അൽത്താഫ് റഹിമാൻ വേങ്ങര: ലോക്ക് ഡൗൺ കാലത്ത് വിദ്യാത്ഥികളുടെ പല തരത്തിലുള്...
-
വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ വേങ്ങര: 38,15500 രൂപയുടെ കുഴൽപ്പണവുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് വേങ്ങര എസ്.ഐ സംഗീത് ...
-
മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ് മലപ്പുറം: അനാഥ യുവതിക്ക് വീടൊരുക്കി നല്‍കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹ...