വേങ്ങര: വലിയോറ ചാലിതോട് ഭൂവസ്‌ത്രം നല്‍കിയും മറ്റു പരമ്പരാഗത ജലസ്രോതസ്സുകളും സംരക്ഷിക്കണമെന്ന് സി.പി.എം വേങ്ങര ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പാക്കടപ്പുറായയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.മുഹമ്മദ് ഉദ്‌ഘാടനം ചെയ്‌തു. മുതിര്‍ന്ന പാര്‍ടി അംഗം കെ.കുഞ്ഞാലന്‍ പതാക ഉയര്‍ത്തി. പി.അച്യുതന്‍, സി.ഷക്കീല, എ.സനല്‍കുമാര്‍ എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി.എം.കൃഷ്‌ണന്‍കുട്ടി രക്‌തസാക്ഷി പ്രമേയവും കെ.എം.ഗണേശന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി.പത്മനാഭന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.ടി.അലവിക്കുട്ടി, തയ്യില്‍ അലവി, സി.വിശ്വനാഥന്‍, ടി.കെ.മുഹമ്മദ്, ഒ.കെ.അനില്‍കുമാര്‍ പ്രസംഗിച്ചു. 14 അംഗ ലോക്കല്‍ കമ്മിറ്റിയേയും സെക്രട്ടറിയായി പി.പത്മനാഭനേയും തെരഞ്ഞെടുത്തു. ബാലന്‍ പീടികയില്‍ നിന്നും റെഡ് വളണ്ടിയര്‍ മാര്‍ച്ചോടു കൂടി നടന്ന പ്രകടനാനന്തരം പൂവഞ്ചേരി അലവി നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം കോട്ടയ്‌ക്കല്‍ ഏരിയാ സെക്രട്ടറി കെ.ടി.അലവിക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. ഇ.ജയന്‍, വി.ടി.സോഫിയ, കെ.പി.സുബ്രഹ്‌മണ്യന്‍ പ്രസംഗിച്ചു
18 November 2017
വേങ്ങര : മുട്ട വിലയില്‍ വന്‍ വര്‍ദ്ധന. 6 രൂപ മുതല്‍ 7 രൂപ വരെയാണ് കടകളില്‍ മുട്ടകള്‍ക്ക് വില ഈടാക്കുന്നത്. നാലു രൂപയും 4.30 രൂപയുമുണ്ടായിരുന്ന മുട്ടയുടെ വിലയാണ് ഇങ്ങനെ ഉയര്‍ന്നിരിക്കുന്നത്. മുട്ടയുടെ റെക്കോര്‍ഡ് വിലയാണിത്. നാള്‍ക്കുനാള്‍ മുട്ട വില വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.
മുട്ട ഉത്പാദനം കുറഞ്ഞതോടെയാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നുമാണ് കേരളത്തിലേക്ക് മുട്ടയെത്തുന്നത്. മുട്ട വില ഉയര്‍ന്നതോടെ ബേക്കറി സാധനങ്ങള്‍ക്കും മറ്റു മുട്ട ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങള്‍ക്കൊക്കെ വില ഉയരാന്‍ കാരണമായിരിക്കുകയാണ്. ക്രിസ്മസ് സീസണ്‍ വരുന്നതോടെ കേക്കിന്റെ വിലയിലും വന്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്.
15 November 2017
ഐ എസ് എല്ലിൽ തിളങ്ങാൻ എം എസ് പിയുടെ അഭിമാന താരങ്ങൾ
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പിന് നാളെ പന്തുരുളുമ്പോള്‍ മലപ്പുറം എം.എസ്.പി സ്‌കൂളിന് അഭിമാനിക്കാനേറെ. മലബാര്‍ സ്‌പെഷ്യല്‍ പോലീസ് സ്‌കൂളിന്റെ കളിമുറ്റത്ത് പന്തുതട്ടി വളര്‍ന്ന നാലു പേര്‍ ഇക്കുറി വിവിധ ഐ.എസ്.എല്‍ ടീമുകളില്‍ ഇടം പിടിച്ചിരിക്കുന്നു . ആഷിഖ് കുരുണിയന്‍, ജിഷ്ണു ബാലകൃഷ്ണന്‍, എം.എസ്.സുജിത്ത്, ബിബിന്‍ ബോബന്‍ എന്നിവരാണ് എം.എസ്.പി വളര്‍ത്തിയെടുത്ത ആ യുവ താരങ്ങള്‍. ആഷിഖ് പൂനെ സിറ്റിക്കും ബോബന്‍ ചെന്നൈയിന്‍ എഫ്.സിക്കും ജിഷ്ണുവും സുജിത്തും കേരള ബ്ലാസ്റ്റേഴ്‌സിനുമാണ് ജഴ്‌സിയണിയുന്നത്.
മലപ്പുറത്തിനടുത്ത പട്ടര്‍ക്കടവുകാരനായ ആഷിഖ് 2012ലെ സുബ്രതോ കപ്പിലൂടെയാണ് ശ്രദ്ധേയനായത്. അന്ന് ആ ടൂര്‍ണമെന്റില്‍ എം.എസ്.പിയുടെ എണ്ണം പറഞ്ഞ കളിക്കാരനായിരുന്നു ആഷിഖ്.ഡല്‍ഹി ഡൈനാമോസില്‍ ചേരാനിരുന്ന ആഷിഖിനെ ഐ.എസ്.എല്‍ മൂന്നാം സീസണില്‍ തന്നെ പൂനെ സ്വന്തമാക്കിയിരുന്നു.എന്നാല്‍ , സ്‌പെയിനിലെ വിയ്യാ റയല്‍ ജൂനിയര്‍ അക്കാദമിയിലെപരിശീലനം മൂലം പൂനെക്കു കളിക്കാന്‍ കഴിഞ്ഞില്ല. ഇക്കുറി ആഷിഖ് കളിക്കുകയും ഗോള്‍ നേടുകയുമുണ്ടാകുമെന്നു തന്നെയാണ് ഫുട്ബാള്‍ പ്രേമികളുടെ കണക്ക് കൂട്ടല്‍. നാലു വര്‍ഷത്തേക്കാണ് പുനെ സിറ്റിയുമായുമായുള്ള ആഷിഖിന്റെ കരാര്‍.
മലപ്പുറം കാവുങ്ങല്‍ സ്വദേശിയായ ജിഷ്ണു ബാലകൃഷ്ണന്‍ കേരളത്തിന്റെ മഞ്ഞപ്പടയായ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി മൂന്നു വര്‍ഷത്തെകരാറിലാണൊപ്പിട്ടിരിക്കുന്നത്. എം.എസ്.പി യിലൂടെ വളര്‍ന്ന ജിഷ്ണു ,ഗോകുലം എഫ്.സിക്കു കളിച്ചിട്ടുണ്ട്.ഇന്ത്യന്‍ അണ്ടര്‍ 23 ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജിഷ്ണു കാലിക്കറ്റ് സര്‍വകലാശാല ടീമില്‍ അംഗമായിരുന്നു. അര്‍ജന്റീനയിലെ ബൊക്ക ജൂനിയേഴ്‌സ് ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ള ജിഷ്ണു ഇരുവിംഗുകളിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള താരമാണ്. ഈ വര്‍ഷം സന്തോഷ് ട്രോഫി കളിച്ച ജിഷ്ണു കേരളത്തിനു വേണ്ടി മികച്ച കളി കാഴ്ചവെച്ചിരുന്നു.
കൊച്ചി കുമ്പളങ്ങി സ്വദേശിയായ ബിബിന്‍ ബോബന്റെ ചെന്നൈയിന്‍ എഫ്.സിയുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്കാണ്. എറണാകുളം ജില്ലാ സബ് ജൂനിയര്‍ ടീമിലൂടെ അരങ്ങേറ്റം കുറിച്ച ബിബിന്റെ വലിയ മോഹമായിരുന്നു എം.എസ്.പിക്ക് കളിക്കുക എന്നത്.2015ല്‍ ബിബിന്റെ ആഗ്രഹം സഫലമായി.ആ വര്‍ഷം സുബ്രതോ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ള ബിബിന്റെ വലിയ മോഹം സീനിയര്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയണിയണമെന്നാണ്. ചെന്നൈയിന്‍ എഫ്.സി.യുടെ ഇംഗ്ലണ്ടുകാരനായ പുതിയ കോച്ച് ജോണ്‍ ഗ്രിഗറിയുടെ കീഴില്‍ കളിയുടെ പുതിയ അടവുകളുമായി നീലക്കുപ്പായത്തില്‍ ബിബിന്‍ തകര്‍ത്ത് കളിക്കുമെന്നു തന്നെയാണ് ഫുട്ബാള്‍ പ്രേമികള്‍ കരുതുന്നത്.
എം.എസ്.സുജിത്ത് മലപ്പുറം എടക്കര സ്വദേശിയാണ്. ജിഷ്ണുവും ആഷിഖും ബിബിനും സ്‌ട്രൈക്കര്‍മാരാണെങ്കില്‍ സുജിത്ത് ഗോള്‍കീപ്പറാണ്. ബ്ലാസ്റ്റേഴ്‌സില്‍ ഒരു വിദേശിയടക്കം മൂന്ന് ഗോള്‍കീപ്പര്‍ മാര്‍ക്കു പിറകിലാണ് സുജിത്തിന്റെ നിലവിലെ സ്ഥാനം.(പോള്‍റച്ചുബ്ക, സുഭാഷിക് റോയ് ചൗധരി, സന്ദീപ് നന്ദി, എം.എസ്.സുജിത്ത് ) കളിക്കാനവസരം കിട്ടുകയാണങ്കില്‍ പോസ്റ്റ് ബാറിനു കീഴില്‍ സുജിത്ത് വിസ്മയം തീര്‍ക്കുക തന്നെ ചെയ്യുമെന്നാണ് സുബ്രതോ കപ്പ് ഫൈനലില്‍ സുജിത്തിന്റെ പ്രകടനം കണ്ടവര്‍ വിലയിരുത്തുന്നത്.
എം.എസ്.പിയും ബ്രസീലും തമ്മില്‍ നടന്ന സുബ്രതോ കപ്പിന്റെ കലാശപ്പോരില്‍ പതിനഞ്ചോളം മികച്ച സേവുകളാണ് സുജിത്ത് നടത്തിയത്.ബ്ലാസ് റ്റേഴ്‌സുമായി ഒരു വര്‍ഷത്തെകരാറിലാണ് സുജിത്ത് ഒപ്പിട്ടിരിക്കുന്നത്.പത്തൊന്‍പതുകാരനും അപാര പൊക്കത്തിനുടമയുമായ സുജിത്തിന് ഗോള്‍വല കാക്കാന്‍ അവസരം ലഭിക്കേണമേ എന്നാണ് മഞ്ഞപ്പട ആരാധകരുടെ പ്രാര്‍ത്ഥന. എം.എസ്.പിയുടെ സന്താനങ്ങളായ നാലു പേരുടെയും ലക്ഷ്യം ഭാവിയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലൊരിടമാണ്. അവരുടെ ആഗ്രഹ സഫലീകരണം ഐ.എസ്.എല്ലിലെ അവരുടെ പ്രകടനത്തെ ആശ്രയിച്ചാണിരികുന്നത്. ആ യുവ ഫുട്ബാളര്‍മാരുടെ അരങ്ങേറ്റം ഗംഭീരമാകട്ടെ.
മലപ്പുറത്തിനടുത്ത പട്ടര്‍ക്കടവുകാരനായ ആഷിഖ് 2012ലെ സുബ്രതോ കപ്പിലൂടെയാണ് ശ്രദ്ധേയനായത്. അന്ന് ആ ടൂര്‍ണമെന്റില്‍ എം.എസ്.പിയുടെ എണ്ണം പറഞ്ഞ കളിക്കാരനായിരുന്നു ആഷിഖ്.ഡല്‍ഹി ഡൈനാമോസില്‍ ചേരാനിരുന്ന ആഷിഖിനെ ഐ.എസ്.എല്‍ മൂന്നാം സീസണില്‍ തന്നെ പൂനെ സ്വന്തമാക്കിയിരുന്നു.എന്നാല്‍ , സ്‌പെയിനിലെ വിയ്യാ റയല്‍ ജൂനിയര്‍ അക്കാദമിയിലെപരിശീലനം മൂലം പൂനെക്കു കളിക്കാന്‍ കഴിഞ്ഞില്ല. ഇക്കുറി ആഷിഖ് കളിക്കുകയും ഗോള്‍ നേടുകയുമുണ്ടാകുമെന്നു തന്നെയാണ് ഫുട്ബാള്‍ പ്രേമികളുടെ കണക്ക് കൂട്ടല്‍. നാലു വര്‍ഷത്തേക്കാണ് പുനെ സിറ്റിയുമായുമായുള്ള ആഷിഖിന്റെ കരാര്‍.
മലപ്പുറം കാവുങ്ങല്‍ സ്വദേശിയായ ജിഷ്ണു ബാലകൃഷ്ണന്‍ കേരളത്തിന്റെ മഞ്ഞപ്പടയായ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി മൂന്നു വര്‍ഷത്തെകരാറിലാണൊപ്പിട്ടിരിക്കുന്നത്. എം.എസ്.പി യിലൂടെ വളര്‍ന്ന ജിഷ്ണു ,ഗോകുലം എഫ്.സിക്കു കളിച്ചിട്ടുണ്ട്.ഇന്ത്യന്‍ അണ്ടര്‍ 23 ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജിഷ്ണു കാലിക്കറ്റ് സര്‍വകലാശാല ടീമില്‍ അംഗമായിരുന്നു. അര്‍ജന്റീനയിലെ ബൊക്ക ജൂനിയേഴ്‌സ് ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ള ജിഷ്ണു ഇരുവിംഗുകളിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള താരമാണ്. ഈ വര്‍ഷം സന്തോഷ് ട്രോഫി കളിച്ച ജിഷ്ണു കേരളത്തിനു വേണ്ടി മികച്ച കളി കാഴ്ചവെച്ചിരുന്നു.
കൊച്ചി കുമ്പളങ്ങി സ്വദേശിയായ ബിബിന്‍ ബോബന്റെ ചെന്നൈയിന്‍ എഫ്.സിയുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്കാണ്. എറണാകുളം ജില്ലാ സബ് ജൂനിയര്‍ ടീമിലൂടെ അരങ്ങേറ്റം കുറിച്ച ബിബിന്റെ വലിയ മോഹമായിരുന്നു എം.എസ്.പിക്ക് കളിക്കുക എന്നത്.2015ല്‍ ബിബിന്റെ ആഗ്രഹം സഫലമായി.ആ വര്‍ഷം സുബ്രതോ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ള ബിബിന്റെ വലിയ മോഹം സീനിയര്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയണിയണമെന്നാണ്. ചെന്നൈയിന്‍ എഫ്.സി.യുടെ ഇംഗ്ലണ്ടുകാരനായ പുതിയ കോച്ച് ജോണ്‍ ഗ്രിഗറിയുടെ കീഴില്‍ കളിയുടെ പുതിയ അടവുകളുമായി നീലക്കുപ്പായത്തില്‍ ബിബിന്‍ തകര്‍ത്ത് കളിക്കുമെന്നു തന്നെയാണ് ഫുട്ബാള്‍ പ്രേമികള്‍ കരുതുന്നത്.
എം.എസ്.സുജിത്ത് മലപ്പുറം എടക്കര സ്വദേശിയാണ്. ജിഷ്ണുവും ആഷിഖും ബിബിനും സ്‌ട്രൈക്കര്‍മാരാണെങ്കില്‍ സുജിത്ത് ഗോള്‍കീപ്പറാണ്. ബ്ലാസ്റ്റേഴ്‌സില്‍ ഒരു വിദേശിയടക്കം മൂന്ന് ഗോള്‍കീപ്പര്‍ മാര്‍ക്കു പിറകിലാണ് സുജിത്തിന്റെ നിലവിലെ സ്ഥാനം.(പോള്‍റച്ചുബ്ക, സുഭാഷിക് റോയ് ചൗധരി, സന്ദീപ് നന്ദി, എം.എസ്.സുജിത്ത് ) കളിക്കാനവസരം കിട്ടുകയാണങ്കില്‍ പോസ്റ്റ് ബാറിനു കീഴില്‍ സുജിത്ത് വിസ്മയം തീര്‍ക്കുക തന്നെ ചെയ്യുമെന്നാണ് സുബ്രതോ കപ്പ് ഫൈനലില്‍ സുജിത്തിന്റെ പ്രകടനം കണ്ടവര്‍ വിലയിരുത്തുന്നത്.
എം.എസ്.പിയും ബ്രസീലും തമ്മില്‍ നടന്ന സുബ്രതോ കപ്പിന്റെ കലാശപ്പോരില്‍ പതിനഞ്ചോളം മികച്ച സേവുകളാണ് സുജിത്ത് നടത്തിയത്.ബ്ലാസ് റ്റേഴ്‌സുമായി ഒരു വര്‍ഷത്തെകരാറിലാണ് സുജിത്ത് ഒപ്പിട്ടിരിക്കുന്നത്.പത്തൊന്‍പതുകാരനും അപാര പൊക്കത്തിനുടമയുമായ സുജിത്തിന് ഗോള്‍വല കാക്കാന്‍ അവസരം ലഭിക്കേണമേ എന്നാണ് മഞ്ഞപ്പട ആരാധകരുടെ പ്രാര്‍ത്ഥന. എം.എസ്.പിയുടെ സന്താനങ്ങളായ നാലു പേരുടെയും ലക്ഷ്യം ഭാവിയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലൊരിടമാണ്. അവരുടെ ആഗ്രഹ സഫലീകരണം ഐ.എസ്.എല്ലിലെ അവരുടെ പ്രകടനത്തെ ആശ്രയിച്ചാണിരികുന്നത്. ആ യുവ ഫുട്ബാളര്‍മാരുടെ അരങ്ങേറ്റം ഗംഭീരമാകട്ടെ.
11 November 2017
വേങ്ങര സബ്ജില്ല ഹിന്ദി സാഹിത്യോത്സവ് 2017-18 ഹൈസ്കൂൾ വിഭാഗം ജേതാക്കളായി IUHSS PARAPPUR
വേങ്ങര സബ്ജില്ല ഹിന്ദി സാഹിത്യോത്സവ് 2017-18
ഹൈസ്കൂൾ വിഭാഗം ജേതാക്കളായി IUHSS PARAPPUR തുടർച്ചയായി രണ്ടാം വർഷവും.
കുളപ്പുറം GHS ൽ നവംബർ 11 ന് നടന്ന മത്സരത്തിൽ 7 ഇനങ്ങളിൽ അഞ്ചിലും A ഗ്രേഡോടുകൂടി ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും നേടിയാണ് ജേതാക്കളായത്. കവിതാരചന, പ്രസംഗം, മോണോആക്ട്, കവിതാലാപനം, സ്കിറ്റ്, ദേശഭക്തിഗാനം എന്നീ ഇനങ്ങളിലാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയത്.
ഹൈസ്കൂൾ വിഭാഗം ജേതാക്കളായി IUHSS PARAPPUR തുടർച്ചയായി രണ്ടാം വർഷവും.
കുളപ്പുറം GHS ൽ നവംബർ 11 ന് നടന്ന മത്സരത്തിൽ 7 ഇനങ്ങളിൽ അഞ്ചിലും A ഗ്രേഡോടുകൂടി ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും നേടിയാണ് ജേതാക്കളായത്. കവിതാരചന, പ്രസംഗം, മോണോആക്ട്, കവിതാലാപനം, സ്കിറ്റ്, ദേശഭക്തിഗാനം എന്നീ ഇനങ്ങളിലാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയത്.
10 November 2017
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കത്തിന് മലപ്പുറം ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്പ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കത്തിന് മലപ്പുറം ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്പ്. ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ആയിരക്കണത്തിന് പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെയും നാടന്‍കലകളുടെയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയോടെ പടയൊരുക്കത്തെ സ്വീകരിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കരുടെയും സേവാദള്‍ വളണ്ടിയര്‍മാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ജനക്കൂട്ടത്തിനിടയിലും ഗതാഗതക്കുരുക്കില്ലാതെ യാത്രയെ സ്വീകരിക്കാനായി.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ അഡ്വ. യു. എ. ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, എംഎല്‍എമാരായ എ.പി. അനില്‍കുമാര്‍, ടി.വി. ഇബ്രാഹിം, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി, മുസ്ലീം ജില്ലാ സെക്രട്ടറിമാരായ അഷ്‌റഫ് കോക്കൂര്‍, സലീം കുരുവമ്പലം, കെപിസിസി സെക്രട്ടറിമാരായ വി.എ. കരീം, കെ.പി. അബ്ദുള്‍ മജീദ്, ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, സിഎംപി ജില്ലാ സെക്രട്ടറി കൃഷ്്ണന്‍ കോട്ടുമല, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കെ.പി. അനീസ്, എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി. അഷ്‌റഫലി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ യു.കെ. അഭിലാഷ്, രതീഷ് കൃഷ്ണ തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാനെത്തി. തുടര്‍ന്ന് കൊണ്ടോട്ടി നഗരത്തിലായിരുന്നു ആദ്യ യോഗം. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പി.പി. മൂസ അധ്യക്ഷനായിരുന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, ടി.വി. ഇബ്രാഹിം എംഎല്‍എ, വി.ഡി. സതീശന്‍ എംഎല്‍എ, പി. ഉബൈദുള്ള എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്‍, ടി. ശരത്ചന്ദ്രപ്രസാദ്, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, അഖിലേന്ത്യാ സെക്രട്ടറി അബ്ദുസമദ് സമദാനി, യുഡിഎഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ. ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ പടിക്കലിലായിരുന്നു പിന്നീട് സ്വീകരണം. വേങ്ങര മണ്ഡലത്തിലെ കൊളപ്പുറം, തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി എന്നിവിടങ്ങളിലായിരുന്നു അടുത്ത സ്വീകരണം. രാത്രിയിലും നിരവധി ജനങ്ങളാണ് ഓരോ സ്വീകരണ സ്ഥലത്തും പ്രതിപക്ഷ നേതാവിനെ കാത്തിരുന്നത്.
താനൂരിലാണ് പടയൊരുക്കും ഇന്നു ജില്ലയില്‍ പര്യടനമാരംഭിക്കുന്നത്. തിരൂര്‍, പൊന്നാനി, എടപ്പാള്‍, കോട്ടക്കല്‍, മലപ്പുറം എന്നിവിടങ്ങളില്‍ ഇന്നു പടയൊരുക്കം പര്യടനം നടത്തും. ദേശീയസംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ ഓരോ സ്ഥലത്തും സംഘടിപ്പിക്കുന്ന സ്വീകരണ യോഗങ്ങളില്‍ സംസാരിക്കും.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ അഡ്വ. യു. എ. ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, എംഎല്‍എമാരായ എ.പി. അനില്‍കുമാര്‍, ടി.വി. ഇബ്രാഹിം, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി, മുസ്ലീം ജില്ലാ സെക്രട്ടറിമാരായ അഷ്‌റഫ് കോക്കൂര്‍, സലീം കുരുവമ്പലം, കെപിസിസി സെക്രട്ടറിമാരായ വി.എ. കരീം, കെ.പി. അബ്ദുള്‍ മജീദ്, ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, സിഎംപി ജില്ലാ സെക്രട്ടറി കൃഷ്്ണന്‍ കോട്ടുമല, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കെ.പി. അനീസ്, എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി. അഷ്‌റഫലി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ യു.കെ. അഭിലാഷ്, രതീഷ് കൃഷ്ണ തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാനെത്തി. തുടര്‍ന്ന് കൊണ്ടോട്ടി നഗരത്തിലായിരുന്നു ആദ്യ യോഗം. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പി.പി. മൂസ അധ്യക്ഷനായിരുന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, ടി.വി. ഇബ്രാഹിം എംഎല്‍എ, വി.ഡി. സതീശന്‍ എംഎല്‍എ, പി. ഉബൈദുള്ള എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്‍, ടി. ശരത്ചന്ദ്രപ്രസാദ്, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, അഖിലേന്ത്യാ സെക്രട്ടറി അബ്ദുസമദ് സമദാനി, യുഡിഎഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ. ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ പടിക്കലിലായിരുന്നു പിന്നീട് സ്വീകരണം. വേങ്ങര മണ്ഡലത്തിലെ കൊളപ്പുറം, തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി എന്നിവിടങ്ങളിലായിരുന്നു അടുത്ത സ്വീകരണം. രാത്രിയിലും നിരവധി ജനങ്ങളാണ് ഓരോ സ്വീകരണ സ്ഥലത്തും പ്രതിപക്ഷ നേതാവിനെ കാത്തിരുന്നത്.
താനൂരിലാണ് പടയൊരുക്കും ഇന്നു ജില്ലയില്‍ പര്യടനമാരംഭിക്കുന്നത്. തിരൂര്‍, പൊന്നാനി, എടപ്പാള്‍, കോട്ടക്കല്‍, മലപ്പുറം എന്നിവിടങ്ങളില്‍ ഇന്നു പടയൊരുക്കം പര്യടനം നടത്തും. ദേശീയസംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ ഓരോ സ്ഥലത്തും സംഘടിപ്പിക്കുന്ന സ്വീകരണ യോഗങ്ങളില്‍ സംസാരിക്കും.
09 November 2017
രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം നാളെ വേങ്ങരയിൽ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം രാഷട്രീയ വിശദീകരണ ജാഥ വെള്ളിയാഴ്ച ജില്ലയിൽ പ്രവേശിക്കും.രാവിലെയു.ഡി.എഫ് ജില്ലാ നേതാക്കൾ ജില്ലാ തിർത്തിയായ ഐക്കരപ്പടിയിൽ വെച്ച് സ്വീകരിക്കും. തുടർന്ന് ആദ്യ സ്വീകരണം കൊണ്ടോട്ടിയിലും ,വള്ളിക്കുന്ന് മണ്ഡലത്തിലെ സ്വീകരണം ചേളാരിയിലും നടക്കും, വേങ്ങര മണ്ഡലത്തിലെ സ്വീകരണ പരിപാടികൾകൊളപ്പുറത്ത് നാലര മണിക്കാരംഭിക്കും കെ.സുധാകരൻ, അബ്ദുസമദ് സമദാനി, കെ.എം.ഷാജി പ്രസംഗിക്കും, ആറു മണിയോടെ ജാഥ ക്യാപ്റ്റൻ രമേശ് ചെന്നിത്തല, എം.കെ.മുനീർ, വി.ഡി.സതീശൻ, ഷിബു ബേബി ജോൺ,, സി.പി.ജോൺ തുടങ്ങി യു.ഡി.എഫ് നേതാക്കൾ ജാഥാ സ്വീകരണത്തിൽ പ്രസംഗിക്കും.മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെ ബൂത്തുകളിൽ നിന്ന് ശേഖരിച്ച ഒപ്പുകൾ ചടങ്ങിൽ ജാഥാ ക്യാപ്റ്റനു കൈമാറുമെന്നും മണ്ഡലം യു.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അഡ്വ.സി.കെ.അബ്ദുറഹിമാൻ, ടി.കെ.മൊയ്തീൻ കുട്ടി മാസ്റ്റർ, കെ.പി.അബ്ദുൾ മജീദ്, പി.കെ.അസ് ലു, എ.കെ.എ. നസീർ പങ്കെടുത്തു.
ഐ എസ് എൽ ടിക്കറ്റ് വില്പന ഇന്ന് മുതൽ
കൊച്ചി: ഇന്ത്യന് സൂപ്പര് ലീഗ് ഫുട്ബോളിലെ ഓണ്ലൈന് ടിക്കറ്റ് വില്പ്പനയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. കേരളത്തിന്റെ ടീം ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ടിക്കറ്റ് വില്പ്പന ആരംഭിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം നാലു മണി മുതല് www.bookmyshow.com വഴി ഓണ്ലൈനിലൂടെയും ബുക്ക് മൈ ഷോ ആപ്ലിക്കേഷനിലൂടെയുമാകും ആരാധകര്ക്ക് ടിക്കറ്റുകള് ലഭ്യമാക്കുക.
17ന് വെള്ളിയാഴ്ച കൊച്ചിയില് നടക്കുന്ന സീസണിലെ ഉദ്ഘാടന മത്സരമായ കേരള ബ്ലാസ്റ്റേഴ്സും കൊല്ക്കത്തയും തമ്മിലുള്ള പോരാട്ടത്തിന്റെ ടിക്കറ്റുകളാണ് വ്യാഴാഴ്ച മുതല് ലഭിക്കുക. കലൂര് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മുമ്ബേ വര്ണശബളമായ ഉദ്ഘാടനച്ചടങ്ങുകളും അരങ്ങേറും.
വ്യാഴാഴ്ച വൈകുന്നേരം നാലു മണി മുതല് www.bookmyshow.com വഴി ഓണ്ലൈനിലൂടെയും ബുക്ക് മൈ ഷോ ആപ്ലിക്കേഷനിലൂടെയുമാകും ആരാധകര്ക്ക് ടിക്കറ്റുകള് ലഭ്യമാക്കുക.
17ന് വെള്ളിയാഴ്ച കൊച്ചിയില് നടക്കുന്ന സീസണിലെ ഉദ്ഘാടന മത്സരമായ കേരള ബ്ലാസ്റ്റേഴ്സും കൊല്ക്കത്തയും തമ്മിലുള്ള പോരാട്ടത്തിന്റെ ടിക്കറ്റുകളാണ് വ്യാഴാഴ്ച മുതല് ലഭിക്കുക. കലൂര് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മുമ്ബേ വര്ണശബളമായ ഉദ്ഘാടനച്ചടങ്ങുകളും അരങ്ങേറും.
കെ.എന്‍.എ ഖാദര്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ
വേങ്ങര നിയമസഭാ മണ്ഡലത്തില്‍നിന്നും വിജയിച്ചു കയറിയ കെ.എന്‍.എ ഖാദര്‍ അള്ളാഹുവിന്റെ നാമത്തില്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍വെച്ചാണു ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചെല്ലുംമുമ്പ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടശേഷമാണു കെ.എന്‍.എ ഖാദര്‍ വേദിയിലേക്ക് കയറിയത്്. ഇതിന് മുമ്പ് തന്നെ പ്രതിപക്ഷം നേതാവ് രമേശ്‌ചെന്നിത്തലയുടേയും മറ്റു പ്രമുഖ യു.ഡി.എഫ് നേതാക്കളെയും നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.
നിയമസഭയില്‍ ന്യൂനപക്ഷങ്ങളുടേയും ലീഗിന്റെ കരുത്തുറ്റ ശബ്ദമാകാന്‍ കെ.എന്‍.എ ഖാദറിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ലീഗ് പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും.
നിയമസഭയില്‍ ന്യൂനപക്ഷങ്ങളുടേയും ലീഗിന്റെ കരുത്തുറ്റ ശബ്ദമാകാന്‍ കെ.എന്‍.എ ഖാദറിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ലീഗ് പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും.
06 November 2017
skssf മലപ്പുറം വെസ്റ്റ് ജില്ലാ മനുഷ്യജാലിക സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു
skssf മലപ്പുറം വെസ്റ്റ് ജില്ലാ
മനുഷ്യജാലിക
സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു
വേങ്ങര : ജനുവരി 26 ന് വേങ്ങരയില്‍ വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.,എഫ് വെസ്റ്റ് ജില്ലാ മനുഷ്യജാലികയുടെ സ്വാഗത സംഘരൂപീകരണ *യോഗം സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു*.പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ഖാദര്‍ ഫൈസി കുന്നുംപുറം, എം.എം കുട്ടിമൗലവി, സഹീര്‍ അന്‍വരി പുറങ്ങ്, ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍, നൗഷാദ് ചെട്ടിപ്പടി, ഒ.കെ.എം കുട്ടി ഉമരി, മുസ്തഫ ബാഖവി ഊരകം, പി.കെ.സി മുഹമ്മദ്, റാസി ബാഖവി, മുഹമ്മദലി മാസ്റ്റര്‍, കെ.പി ചെറീദ് ഹാജി, എം.എ ജലീല്‍ ചാലില്‍കുണ്ട്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍ : *കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍* (മുഖ്യ രക്ഷാധികാരി) *പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍* (ചെയര്‍മാന്‍) *എം.എ ജലീല്‍ ചാലില്‍കുണ്ട്* (ജനറല്‍ കണ്‍വീനര്‍)
*മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍* (ട്രഷറര്‍) *ശിഹാബ് അടക്കാപ്പുര* (വര്‍ക്കിംഗ് ചെയര്‍മാന്‍) *ഹസീബ് ഓടക്കല്‍* (വര്‍ക്കിംഗ് കണ്‍വീനര്‍) എന്നിവരേയും വിവിധ സബ് കമ്മറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാരായി *ഒ.കെ.എ കുട്ടി ഉമരി, ആശിഖ് കുഴിപ്പുറം* (പ്രോഗ്രാം കമ്മറ്റി) *ഇസ്മായീല്‍ ഫൈസി കിടങ്ങയം, നിയാസ് വാഫി* (പബ്ലിസിറ്റി) *മുസ്തഫ ബാഖവി ഊരകം, ശംസു പുള്ളാട്ട്* (ഫിനാന്‍സ് കമ്മറ്റി) *ഇഖ്ബാര്‍ ടി.വി, നദീര്‍ ഹുദവി* (ലൈറ്റ് & സൗണ്ട്) *ഹസ്ബുള്ള ബദ്‌രി, ഹുസൈന്‍ ദാരിമി* (സ്വീകരണ കമ്മറ്റി) *മുഹമ്മദ് കുട്ടി കുന്നുംപുറം, മുസ്തഫ എം.ടി* (വളണ്ടിയര്‍ കമ്മറ്റി) *ജാഫര്‍ ഓടക്കല്‍, സത്താര്‍ കുറ്റൂര്‍* (സപ്ലിമെന്റ് കമ്മറ്റി) *അമാനുള്ള റഹ്മാനി, സാദിഖ് കോട്ടുമല* (മീഡിയ) *പൂക്കു തങ്ങൾ അരികുളം, മുത്തു അരിക്കുളം* ( ട്രാഫിക് കമ്മറ്റി )എന്നിവരേയും തിരഞ്ഞെടുത്തു.
ബഷീര്‍ നിസാമു മുട്ടുംപുറം സ്വാഗതവും മുഹമ്മദ് ചിനക്കല്‍ നന്ദിയും പറഞ്ഞു.
എന്ന്
എം.എ ജലീല്‍ ചാലില്‍കുണ്ട്
ജനറല്‍ കണ്‍വീനര്‍ സ്വാഗത സംഘം
മനുഷ്യജാലിക
സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു
വേങ്ങര : ജനുവരി 26 ന് വേങ്ങരയില്‍ വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.,എഫ് വെസ്റ്റ് ജില്ലാ മനുഷ്യജാലികയുടെ സ്വാഗത സംഘരൂപീകരണ *യോഗം സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു*.പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ഖാദര്‍ ഫൈസി കുന്നുംപുറം, എം.എം കുട്ടിമൗലവി, സഹീര്‍ അന്‍വരി പുറങ്ങ്, ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍, നൗഷാദ് ചെട്ടിപ്പടി, ഒ.കെ.എം കുട്ടി ഉമരി, മുസ്തഫ ബാഖവി ഊരകം, പി.കെ.സി മുഹമ്മദ്, റാസി ബാഖവി, മുഹമ്മദലി മാസ്റ്റര്‍, കെ.പി ചെറീദ് ഹാജി, എം.എ ജലീല്‍ ചാലില്‍കുണ്ട്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍ : *കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍* (മുഖ്യ രക്ഷാധികാരി) *പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍* (ചെയര്‍മാന്‍) *എം.എ ജലീല്‍ ചാലില്‍കുണ്ട്* (ജനറല്‍ കണ്‍വീനര്‍)
*മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍* (ട്രഷറര്‍) *ശിഹാബ് അടക്കാപ്പുര* (വര്‍ക്കിംഗ് ചെയര്‍മാന്‍) *ഹസീബ് ഓടക്കല്‍* (വര്‍ക്കിംഗ് കണ്‍വീനര്‍) എന്നിവരേയും വിവിധ സബ് കമ്മറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാരായി *ഒ.കെ.എ കുട്ടി ഉമരി, ആശിഖ് കുഴിപ്പുറം* (പ്രോഗ്രാം കമ്മറ്റി) *ഇസ്മായീല്‍ ഫൈസി കിടങ്ങയം, നിയാസ് വാഫി* (പബ്ലിസിറ്റി) *മുസ്തഫ ബാഖവി ഊരകം, ശംസു പുള്ളാട്ട്* (ഫിനാന്‍സ് കമ്മറ്റി) *ഇഖ്ബാര്‍ ടി.വി, നദീര്‍ ഹുദവി* (ലൈറ്റ് & സൗണ്ട്) *ഹസ്ബുള്ള ബദ്‌രി, ഹുസൈന്‍ ദാരിമി* (സ്വീകരണ കമ്മറ്റി) *മുഹമ്മദ് കുട്ടി കുന്നുംപുറം, മുസ്തഫ എം.ടി* (വളണ്ടിയര്‍ കമ്മറ്റി) *ജാഫര്‍ ഓടക്കല്‍, സത്താര്‍ കുറ്റൂര്‍* (സപ്ലിമെന്റ് കമ്മറ്റി) *അമാനുള്ള റഹ്മാനി, സാദിഖ് കോട്ടുമല* (മീഡിയ) *പൂക്കു തങ്ങൾ അരികുളം, മുത്തു അരിക്കുളം* ( ട്രാഫിക് കമ്മറ്റി )എന്നിവരേയും തിരഞ്ഞെടുത്തു.
ബഷീര്‍ നിസാമു മുട്ടുംപുറം സ്വാഗതവും മുഹമ്മദ് ചിനക്കല്‍ നന്ദിയും പറഞ്ഞു.
എന്ന്
എം.എ ജലീല്‍ ചാലില്‍കുണ്ട്
ജനറല്‍ കണ്‍വീനര്‍ സ്വാഗത സംഘം
വേങ്ങരയിൽ രക്ത ശാലി വിപ്ലവം
വേങ്ങരയിൽ രക്ത ശാലി വിപ്ലവം
വേങ്ങര കൃഷി ഭവന്റ കീഴിൽ വരുന്ന കുറ്റൂർ സൗത്ത് പാടശേഖത്തിൽ ശ്രീ ജാഫർ ചെമ്പൻ എന്ന യുവ കർഷകന്റെ ഒരേക്കർ വരുന്ന പാടത്ത് രക്ത ശാലി നെല്ലിന്റെ നടീൽ ഉൽഘാടനം വേങ്ങര കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശ്രീ അബ്ദു സലാം ടി കെ. നിർവഹിച്ചു.ചടങ്ങിൽ വേങ്ങര കൃഷി ഓഫിസർ ശ്രീ . നജീബ് എം അസിസ്റ്റൻറ് കൃഷി ഓഫിസർ ശ്രീമതി .വിജിത കെ കർഷകരായ ശ്രീ ചെമ്പൻ ജാഫർ, സനൽകുമാർ, അയ്യപ്പൻ, നാരായണൻ, മുജീബ്, അബ്ദുറിയാസ്, ' എന്നിവർ പങ്കെടുത്തു .
പരപ്പനങ്ങാടി ചന്ദ്രഗിരി മിൽ ഉടമ.ശ്രീ ചന്ദ്ര ശേഖരന്റ കൃഷിയിടത്തിൽ നിന്നും ഒരു കിലോ വിത്ത് 100/- .രു പ പ്രകാരം ശ്രീ ജാഫർ വാങ്ങിയത് ഇരുമ്പു സത്തും ധാതുലവണങ്ങളും ധാരാളം അടങ്ങിയ ര ക്ത ശാലി അരി കൊളസ്ട്രോൾ കുറക്കുന്നതിനും രക്തത്തിലെ ഹീമോ ഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കും ഇതിന്റെ ഒരു കിലോ അരിക്ക് 210 /- രൂപയാണ് വില നിത്യ യൗവനവും അകാലവാർദ്ധക്യവും അകറ്റാനും ആരോഗ്യ സംരക്ഷണത്തിനുo പൂർവ്വികർ ഉപയോഗിച്ചിരുന്ന അരിയാണ് രക്ത ശാലി. കീമോ തറാപ്പി മൂലം ശരീരം ശോഷിച്ച ക്യാൻസർ രോഗികൾക്കും ശരീരം പുഷ്ടി വീണ്ടെടുക്കുന്നതിന് വളര ഫലപ്രദമാണ് ഈ ഔഷധ നെൽച്ചെടി
വേങ്ങര യിൽ വലിയോറ പാടശേഖര സെക്രട്ടറി ചെള്ളി ബാവയും ഒരേക്കർ സ്ഥലത്ത് ഈ നെൽ കൃഷി ചെയ്തിട്ടുണ്ട് അദേഹത്തിന്റെ പാടം ഈ കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്നും വന്ന പ്രശസ്ത വയനാടൻ പൈതൃക നെൽ വിത്ത് സംരക്ഷകൻ ചെറു വയൽ രാമൻ സന്ദർശിക്കുകയുണ്ടായി
വേങ്ങര കൃഷി ഭവന്റ കീഴിൽ വരുന്ന കുറ്റൂർ സൗത്ത് പാടശേഖത്തിൽ ശ്രീ ജാഫർ ചെമ്പൻ എന്ന യുവ കർഷകന്റെ ഒരേക്കർ വരുന്ന പാടത്ത് രക്ത ശാലി നെല്ലിന്റെ നടീൽ ഉൽഘാടനം വേങ്ങര കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശ്രീ അബ്ദു സലാം ടി കെ. നിർവഹിച്ചു.ചടങ്ങിൽ വേങ്ങര കൃഷി ഓഫിസർ ശ്രീ . നജീബ് എം അസിസ്റ്റൻറ് കൃഷി ഓഫിസർ ശ്രീമതി .വിജിത കെ കർഷകരായ ശ്രീ ചെമ്പൻ ജാഫർ, സനൽകുമാർ, അയ്യപ്പൻ, നാരായണൻ, മുജീബ്, അബ്ദുറിയാസ്, ' എന്നിവർ പങ്കെടുത്തു .
പരപ്പനങ്ങാടി ചന്ദ്രഗിരി മിൽ ഉടമ.ശ്രീ ചന്ദ്ര ശേഖരന്റ കൃഷിയിടത്തിൽ നിന്നും ഒരു കിലോ വിത്ത് 100/- .രു പ പ്രകാരം ശ്രീ ജാഫർ വാങ്ങിയത് ഇരുമ്പു സത്തും ധാതുലവണങ്ങളും ധാരാളം അടങ്ങിയ ര ക്ത ശാലി അരി കൊളസ്ട്രോൾ കുറക്കുന്നതിനും രക്തത്തിലെ ഹീമോ ഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കും ഇതിന്റെ ഒരു കിലോ അരിക്ക് 210 /- രൂപയാണ് വില നിത്യ യൗവനവും അകാലവാർദ്ധക്യവും അകറ്റാനും ആരോഗ്യ സംരക്ഷണത്തിനുo പൂർവ്വികർ ഉപയോഗിച്ചിരുന്ന അരിയാണ് രക്ത ശാലി. കീമോ തറാപ്പി മൂലം ശരീരം ശോഷിച്ച ക്യാൻസർ രോഗികൾക്കും ശരീരം പുഷ്ടി വീണ്ടെടുക്കുന്നതിന് വളര ഫലപ്രദമാണ് ഈ ഔഷധ നെൽച്ചെടി
വേങ്ങര യിൽ വലിയോറ പാടശേഖര സെക്രട്ടറി ചെള്ളി ബാവയും ഒരേക്കർ സ്ഥലത്ത് ഈ നെൽ കൃഷി ചെയ്തിട്ടുണ്ട് അദേഹത്തിന്റെ പാടം ഈ കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്നും വന്ന പ്രശസ്ത വയനാടൻ പൈതൃക നെൽ വിത്ത് സംരക്ഷകൻ ചെറു വയൽ രാമൻ സന്ദർശിക്കുകയുണ്ടായി
05 November 2017
ഫാം സ്‌കൂൾ '' പഠന ക്ലാസ്
വേങ്ങര കൃഷിഭവനും വേങ്ങര ബ്ലോക്ക് പഞ്ചായത്തും പാടശേഖര സമിതിയും വലിയോറ എ.എം.യു.പി സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബും സംയുക്തമായി കർഷകർക്ക് ഇന്നലെ (04 /11 /2017.നു) മൂന്നാമത് " ഫാം സ്‌കൂൾ '' പഠന ക്ലാസ് ( വലിയോറ ഈസ്റ്റ് AMUP സ്ക്കൂളിൽ വച്ചു നടത്തപ്പെടുകയുണ്ടായി .ശ്രി.അബ്ദുസ്സലാം TK (കൃഷി അസി .ഡയറക്ടർ കൃഷിഭവൻ വേങ്ങര)ഉദ്ഘാടനം ചെയ്തു . ശ്രീ . മുഹ മ്മദ് നജീബ് (കൃഷി ഓഫിസർ കൃഷിഭവൻ വേങ്ങര) മറ്റു കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ക്കൂൾ അ ദ്ധ്യാപകരും കർഷകരും വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടിയിൽ പ്രശസ്‌ത വയനാടൻ പൈതൃകനെൽവിത്ത് സംരക്ഷിത കർഷകൻ " ചെറുവയൽ രാമൻ " വയനാട് മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി. 40ൽ പരം ധാന്യങ്ങൾ അദ്ദേഹത്തിൻറെ കൃഷി യിടത്തിൽ ജൈവ രീതിയിലൂടെ മാത്രം ഉത്പാദിപ്പി ക്കുന്നുണ്ടെന്നും , കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിരവധി പുരസ്‌ക്കാരളും, പ്രശസ്തി പത്രവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നുമാണ് അറിയാൻ സാധിച്ചത് . പാദരക്ഷ യില്ലാതെയുള്ള അദ്ദേഹത്തിൻറെ നടപ്പ് എല്ലാവരും കൗതുകത്തോ ടെയാണ് വീക്ഷിച്ചത് ..! പാദരക്ഷയില്ലാതെ ഭൂമിയുമായി ബന്ധപ്പെട്ട് നടക്കുന്നത് ആയൂരാരോഗ്യത്തിന് വളരെ ഗുണകരമാണെന്നും അദ്ദേഹം പറയുകയുണ്ടായി . DECCAN Chrornicle എന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ 31 /10 /2017നു അദ്ദേഹത്തെക്കുറിച്ചു വന്ന റിപ്പോർട്ട് കാണുക .!!
02 November 2017
വാടക വീട്ടിൽ നിന്ന് മോചനം കാത്തു ഇരുപത് കുടുംബങ്ങൾ
വേങ്ങര: സ്വന്തമായി ലഭിച്ച വീടുകളില്‍ എന്നു താമസിക്കാന്‍ സാധിക്കുമെന്നറിയാതെ ആശങ്കയില്‍ കഴിയുന്നത് 20 കുടുംബങ്ങള്‍. അരിക്കുളം ലക്ഷംവീട് കോളനിയിലെ 20 വീട്ടുകാരാണ് സ്വന്തമായി കിട്ടിയ വീട്ടില്‍ എന്നു താമസിക്കാനാകുമെന്നറിയാതെ 21 മാസമായി വാടക വീടുകളില്‍ കഴിയുന്നത്. 1972ല്‍ എം.എന്‍ ഗോവിന്ദന്‍ നായര്‍ ഭവന വകുപ്പ് മന്ത്രിയായിരിക്കെയാണ് പാര്‍പ്പിട പ്രശ്‌നത്തിന് പരിഹാരമായി ലക്ഷം വീടുകള്‍ നിര്‍മിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചത്. അന്ന് ആയിരത്തി ഇരുനൂറ് രൂപ മുതല്‍ ആയിരത്തി അഞ്ഞുറ് രൂപ വരെയാണ് ഒരു വീടിന് ചെലവ് കണക്കാക്കിയിരുന്നത്. തുടര്‍ന്ന് ആ മേല്‍ക്കൂരക്കു കീഴെ ഇരുവശങ്ങളിലായി രണ്ടു വീടുകളാണ് നിര്‍മിക്കപ്പെട്ടത്. നീണ്ട കാലത്തെ പരാതികള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ അവസാന കാലത്താണ് അരിക്കുളം ലക്ഷംവീട് ഒറ്റ വീടാക്കി 20 വീടുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഒരു വീടിന് അഞ്ചുലക്ഷം രൂപ എന്ന കണക്കില്‍ ഒരു കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. 2016ല്‍ ഗ്രാമപഞ്ചായത്തിന്റെ മുന്‍ കയ്യില്‍ പഴയ വീട് പൊളിച്ച് പുതിയ വീടുകള്‍ക്കായുള്ള പ്രവൃത്തിയും തുടങ്ങി. ഇതില്‍ താമസിച്ചിരുന്ന 20 കുടുംബങ്ങളും ഇതോടെ ലഭ്യമായ വാടക വീടുകളിലേക്കും ക്വാട്ടേഴ്‌സുകളിലേക്കും മാറി താമസിച്ചു. ആദ്യ മാസങ്ങളില്‍ വാടക ഇനത്തില്‍ ചെറിയ ധനസഹായം പഞ്ചായ ത്തു നല്‍കിയിരുന്നെങ്കിലും ഇത് തുടരാനായില്ല. അതിനിടെ ഫണ്ടിന്റെ അപര്യാപ്‌തതയുടെ പേരില്‍ പണി പൂര്‍ത്തീകരിക്കുന്നതിനു മുമ്പേ നിര്‍മാണം നിലച്ചു. കുറച്ചു നാളുകളായി പ്രവൃത്തി പുനരാരംഭിച്ചെങ്കിലും ഏതാനും വീടുകളുടെ തേപ്പ് കൂടി പൂര്‍ത്തീകരിച്ച് നിലം ടൈല്‍ വിരിക്കാനും ശുചി മുറികളടക്കമുള്ള ജോലിയും ബാക്കി നില്‍ക്കുകയാണ്. നിത്യജീവിതത്തിന് തന്നെ പാടുപെടുന്ന കുടുംബങ്ങളാണ് ഇവിടുത്തെ താമസക്കാരിലധികവും. ജീവിതചെലവിനൊപ്പം വാടക കൂടി വന്നു ചേരുന്നത് ഇവര്‍ക്ക് ഏറെ പ്രയാസമായി മാറിയിരിക്കുകയാണ്. ഏറെ വിഷമം സഹിച്ചും സ്വന്തം വീട്ടില്‍ താമസിക്കാമെന്ന വലിയ മോഹവുമായി കാത്തിരിക്കയാണിവര്‍. അതിനിടെ വീടുകളുടെ പണി ഉടന്‍ പൂര്‍ത്തികരിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
01 November 2017
മമ്മൂട്ടി മലപ്പുറത്തെത്തും.
വള്ളുവനാടിന്റെ പോരാട്ടവീര്യം പറയുന്ന മാമാങ്കം സിനിമയാകുമ്പോള്‍ നായകന്‍ മമ്മൂട്ടി മലപ്പുറത്തെത്തും. തിരുന്നാവായ മണപ്പുറത്ത് നടിന്നിരുന്ന മാമാങ്കം മഹോത്സവത്തിന്റെ ചിത്രീകരണവും ഭാരതപ്പുഴയുടെ തീരങ്ങളില്‍ തന്നെയാവും.
നവാഗതനായ സജീവ് പിള്ള 12 വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ കരിയറിലെ മികച്ച ചിത്രമായിരിക്കും ഇതെന്ന് മമ്മൂട്ടി അഭിപ്രായപ്പെടുന്നു. വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പള്ളിയാണ് നിര്‍മിക്കുന്നത്.
ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീുനിന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്.
ചേരസാമ്രാജ്യത്തിന്റെ അധ:പതനത്തോടെ ഉത്സവത്തിന്റെ നടത്തിപ്പവകാശം വള്ളുവനാട്ടിലെ ഭരണാധിപന്‍മാരായിരുന്ന വള്ളുവക്കോനാതിരിമാര്‍ക്ക് ലഭിച്ചു. മാമാങ്കത്തിന് ആതിഥ്യം നല്‍കുന്നത് അന്തസ്സിന്റെ ചിഹ്നമായതിനാല്‍ രാജാക്കന്‍മാര്‍ പരസ്പരം മത്സരിച്ചു. കോഴിക്കോട് സാമൂതിരി തിരുനാവായ ആക്രമിച്ച് കീഴടക്കിയപ്പോള്‍ അദ്ദേഹമായി മാമാങ്കത്തിന്റെ നേതാവ്. സാമൂതിരിയുടെ മേല്‍ക്കോയ്മയോടുള്ള പ്രതിഷേധ സൂചകമായി വള്ളുവക്കോനാതിരി ചാവേറു പടയെ തിരുനാവായയിലേക്ക് അയച്ചിരുന്നു. പൂര്‍വികന്‍മാര്‍ക്ക് വേണ്ടി പ്രതികാരം നിര്‍വഹിക്കാനായി ചാവേറു പട സാമൂതിരിയോട് പടപൊരുതിപ്പോന്നു. എ.ഡി 1755 ലാണ് അവസാനമായി മാമാങ്കം നടന്നതെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു.
നവാഗതനായ സജീവ് പിള്ള 12 വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ കരിയറിലെ മികച്ച ചിത്രമായിരിക്കും ഇതെന്ന് മമ്മൂട്ടി അഭിപ്രായപ്പെടുന്നു. വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പള്ളിയാണ് നിര്‍മിക്കുന്നത്.
ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീുനിന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്.
ചേരസാമ്രാജ്യത്തിന്റെ അധ:പതനത്തോടെ ഉത്സവത്തിന്റെ നടത്തിപ്പവകാശം വള്ളുവനാട്ടിലെ ഭരണാധിപന്‍മാരായിരുന്ന വള്ളുവക്കോനാതിരിമാര്‍ക്ക് ലഭിച്ചു. മാമാങ്കത്തിന് ആതിഥ്യം നല്‍കുന്നത് അന്തസ്സിന്റെ ചിഹ്നമായതിനാല്‍ രാജാക്കന്‍മാര്‍ പരസ്പരം മത്സരിച്ചു. കോഴിക്കോട് സാമൂതിരി തിരുനാവായ ആക്രമിച്ച് കീഴടക്കിയപ്പോള്‍ അദ്ദേഹമായി മാമാങ്കത്തിന്റെ നേതാവ്. സാമൂതിരിയുടെ മേല്‍ക്കോയ്മയോടുള്ള പ്രതിഷേധ സൂചകമായി വള്ളുവക്കോനാതിരി ചാവേറു പടയെ തിരുനാവായയിലേക്ക് അയച്ചിരുന്നു. പൂര്‍വികന്‍മാര്‍ക്ക് വേണ്ടി പ്രതികാരം നിര്‍വഹിക്കാനായി ചാവേറു പട സാമൂതിരിയോട് പടപൊരുതിപ്പോന്നു. എ.ഡി 1755 ലാണ് അവസാനമായി മാമാങ്കം നടന്നതെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു.
ആരോഗ്യ സംരക്ഷണം ശക്‌തിപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന് പി.കെ അബ്‌ദുറബ്ബ് എം.എല്‍.എ
ആരോഗ്യ സംരക്ഷണം ശക്‌തിപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന് പി.കെ അബ്‌ദുറബ്ബ് എം.എല്‍.എ പറഞ്ഞു. കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ പാനീയ ചികിത്സാ വാരാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എസ്.എസ് യൂണിറ്റും ആരോഗ്യ വകുപ്പും സംയുക്‌തമായാണ് പരിപാടി നടത്തിയത്. പ്രിന്‍സിപ്പല്‍ ഡോ. എ.പി. അബ്‌ദുള്ള അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ മുഹമ്മദ് ഇസ്‌മയില്‍ മുഖ്യപ്രഭാഷണം നടത്തി. ശിശുരോഗ വിദഗ്‌ദന്‍ ഡോ. ഷാജി അറക്കല്‍ ക്ലാസെടുത്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പി.എസ്. ധന്യ, ടി. മുഹമ്മദ് ഷാഫി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.എം ഗോപാലന്‍, ഹെല്‍ത്ത് എജ്യുക്കേഷന്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ കെ.പി സാദിഖ് അലി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എം.പി. മണി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പി. മന്‍സൂര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ വി.പി. ദിനേഷ് പ്രസംഗിച്ചു.
30 October 2017
വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോളിൽ കെ.പി എംബസാർ ജേതാക്കളായി
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ ടൂർണ്ണമെൻറിൽ സിറ്റിയുണൈറ്റഡ് കെ.പി.എം ബസാർ ജേതാക്കളായി. യുണൈറ്റഡ് മുണ്ടക്കപ്പറമ്പ് രണ്ടാംസ്ഥാനം നേടി വിജയികൾക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ഫസൽട്രോഫി നൽകി.എൻ.സഹീർ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. സർട്ടിഫിക്കറ്റ് വിതരണം സംഘാടക സമിതി വൈസ് ചെയർമാൻ ഇബ്രാഹിം വലിയോറ നിർവ്വഹിച്ചു.ജലീൽ, സഫ്വാൻ എന്നിവർ സംസാരിച്ചു.
ഷട്ടിൽ ടൂർണ്ണമെൻറിൽ പരപ്പിൽ പാറ പി.വൈ.എ സി നു വേണ്ടി എ.കെ.നാസർ, അഭിരാമ് ടീം ജേതാക്കളായി, ചാലഞ്ച് മുതലമാടിന് വേണ്ടി ഹംസ ബാബു - മുഹമ്മദ് നിയാസ് ടീം രണ്ടാം സ്ഥാനം നേടി.വിജയികൾക് വേ'ങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ട്രോഫി നൽകി.
29 October 2017
ആറു വയസ്സായ കുട്ടിയടക്കം നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.
വേങ്ങര, കണ്ണമംഗലം അച്ചനമ്പലത്തും ,ചുലന്‍ കുന്നിലുമായി രാത്രി ആറു വയസ്സായ കുട്ടിയടക്കം നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.നാലു മണിക്ക് അച്ചമ്പലം അങ്ങാടിക്കടുത്ത് വെച്ച് തയ്യില്‍ സൈനുദ്ദീന്‍ (55) നാണ് ആദ്യം കടിയേറ്റത്. എട്ടു മണിയോടെ രണ്ട് ബംഗാളികള്‍ക്കും കടിയേറ്റു. ചൂലന്‍ കുന്നില്‍ വീട്ടുമുറ്റത്തു വെച്ചാണ് ആറു വയസ്സുള്ള കുട്ടിക്ക് കടിയേറ്റത്.നാട്ടുകാര്‍ നായയെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായില്ല
ഊരകം മേൽമുറി ജി എം എൽ പി നൂറാം വാർഷിക നിറവിൽ
വേങ്ങര: ഊരകം മേല്‍മുറി കാരാത്തോട് ജി.എം.എല്‍.പി സ്‌കൂള്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലങ്ങളായ പരിപാടികളോടെ അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നു. നാളെ വൈകിട്ട് മൂന്നിന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.ഉദ്‌ഘാടനം ചെയ്യ്യും.
നിയുക്‌ത എം.എല്‍.എ കെ.എന്‍.എ ഖാദര്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ്ലു, ഊരകം പഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അശ്‌റഫ്, ജില്ലാ പഞ്ചായത്തംഗം ജമീല അബുബക്കര്‍, സൗദാ അബു ത്വാഹിര്‍, പി.നാരായണന്‍, പി.ടി.ബിരിയാമു, ഷൈനി മലയില്‍, കെ.കെ.ഉമ്മര്‍, എ.ഇ.ഒ.സി.പി വിശാലം, ഉഷാറാണി, മേനാട്ടില്‍ ഉസ്‌മാന്‍, പി.മറിയുമ്മ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ പി.കെ.അസ്ലു, ആയോളി അഹമ്മദ് കുട്ടി, കെ.കെ.ഉമ്മര്‍, മേനാട്ടില്‍ ഉസ്‌മാന്‍, പി.മറിയുമ്മ, അനില്‍കുമാര്‍, മുഹമ്മദ് നജീബ് പങ്കെടുത്തു
നിയുക്ത എം.എല്‍.എ കെ.എന്‍.എ ഖാദര്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ്ലു, ഊരകം പഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അശ്‌റഫ്, ജില്ലാ പഞ്ചായത്തംഗം ജമീല അബുബക്കര്‍, സൗദാ അബു ത്വാഹിര്‍, പി.നാരായണന്‍, പി.ടി.ബിരിയാമു, ഷൈനി മലയില്‍, കെ.കെ.ഉമ്മര്‍, എ.ഇ.ഒ.സി.പി വിശാലം, ഉഷാറാണി, മേനാട്ടില്‍ ഉസ്‌മാന്‍, പി.മറിയുമ്മ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ പി.കെ.അസ്ലു, ആയോളി അഹമ്മദ് കുട്ടി, കെ.കെ.ഉമ്മര്‍, മേനാട്ടില്‍ ഉസ്‌മാന്‍, പി.മറിയുമ്മ, അനില്‍കുമാര്‍, മുഹമ്മദ് നജീബ് പങ്കെടുത്തു
28 October 2017
വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം, ക്രിക്കറ്റിൽഗാസ്ക്കോ അരീക്കുളം ജേതാക്കളായി
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഗാസ്ക്കോ അരീക്കുളം , ജേതാക്കളായി. വിജയികൾക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.മൻസൂർ ട്രോ ഫിനൽകി. GDFC വേങ്ങര രണ്ടാം സ്ഥാനം നേടി.വേങ്ങര പഞ്ചായത്ത് മെമ്പർ പി.അബ്ദുൽ അസിസ് ട്രോഫി നൽകി, വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ, ഇ മുഹമ്മദലി, നിർവഹിച്ചു. സംഘാടക സമതി വർക്കിംഗ് ചെയർമാൻ, യൂസുഫലി വലിയോറ അദ്ധ്യക്ഷത വഹിച്ചു.എൻ.സഹീർ അബ്ബാസ്, എ.കെ.നാസർ, എം ഇബ്രാഹിം, ജയേഷ്, ജലീൽ, ഷഫീഖ്, എന്നിവർ സംസാരിച്ചു.
" ഗ്രീൻ ആർമി ടീം രൂപീകരിച്ചു
" ഗ്രീൻ ആർമി ടീം രൂപീകരിച്ചു "ഇരിങ്ങല്ലൂർ :പറപ്പൂർ പഞ്ചായത്ത് ഏഴാം വാർഡ് മുസ്ലിം യൂത്ത് ലീഗിന്റെയും എം എസ് എഫ് ന്റെയും നേതൃത്വത്തിൽ നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട 50 അംഗ വളണ്ടിയർ ടീമിനെ രൂപീകരിച്ചു. ടീം അംഗങ്ങൾക്ക് പ്രത്യേകം യൂണിഫോമും തയ്യാറാക്കുകയും ചെയ്തു കുറ്റിത്തറ എ എം യു പി സ്കൂളിൽ നടന്ന ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PK അസ്ലു ടീം അംഗങ്ങൾക്ക് ജേഴ്സി വിതരണം നടത്തി
27 October 2017
എല്ലാ റേഷന്‍ കടകളും ഡിജിറ്റലാകും
ജനുവരിയോടെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഡിജിറ്റലാകും. അടുത്തമാസം ആദ്യം റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍വത്കരണം ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ജില്ലയില്‍ നടത്താനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14,335 റേഷന്‍ കടകളാണ് ഡിജിറ്റലാകുന്നത്. ആധാര്‍ അധിഷ്ഠിതമായി റേഷന്‍ വിതരണം നടത്തുന്നതിനുള്ള ബയോമെട്രിക് ഇ-പോസ് മെഷീനുകളാണ് ആദ്യഘട്ടത്തില്‍ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍വത്കരണം പൂര്‍ത്തീകരിക്കേണ്ട സമയപരിധി അടുത്തവര്‍ഷം മാര്‍ച്ച് 31 ആണ്. എന്നാല്‍ ജനുവരിയോടെ തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. എല്ലാ സംവിധാനങ്ങളോടും കൂടി ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇ-പോസ് മെഷീനുകള്‍ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്നതോടെ കാര്‍ഡ് ഉടമയ്ക്കും കാര്‍ഡിലെ അംഗങ്ങള്‍ക്കും മാത്രമേ റേഷന്‍ സാധനങ്ങള്‍ ലഭ്യമാകുകയുള്ളു. റേഷന്‍ നല്‍കുന്ന മുറയ്ക്ക് തന്നെ റേഷന്‍ വിതരണ ശൃംഖലയില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇതോടു കൂടി റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്ന പ്രവണതയ്ക്കും അന്ത്യമാകും.
കൂടാതെ റേഷന്‍ കടകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ജിപിഎസ് ട്രാക്കിങ് സംവിധാനവും ഏര്‍പ്പെടുത്തും. ഇതോടുകൂടി റേഷന്‍ സാധനങ്ങള്‍ കൊണ്ടു പോകുന്ന വാഹനം സര്‍ക്കാരിന്റെ കണ്‍ട്രോള്‍ റൂമില്‍ യഥാസമയം നിരീക്ഷണത്തിലായിരിക്കും. വാഹനം ഗതിമാറി ഓടുകയോ ധാന്യങ്ങള്‍ വിതരണം നടത്താതിരിക്കുകയോ ചെയ്താല്‍ കണ്‍ട്രോള്‍ റൂമില്‍ അപ്പപ്പോള്‍ വിവരം ലഭിക്കും. ജിപിഎസ് സംവിധാനം ഏതെങ്കിലും കാരണത്താല്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ ആ വിവരവും യഥാസമയം കണ്‍ട്രോള്‍ റൂമിലെത്തും. കണ്‍ട്രോള്‍ റൂമില്‍ നിന്നും ടെലിഫോണ്‍ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറും. മുന്‍ഗണനാ പട്ടികയില്‍ കടന്നു കൂടിയ അനര്‍ഹരെ ഒഴിവാക്കി അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ പട്ടികയും അടുത്ത മാസം തയ്യാറാകും. റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍വത്കരണം ആരംഭിക്കുന്നതോടു കൂടി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന പാക്കേജും നടപ്പിലാക്കി തുടങ്ങുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍വത്കരണം പൂര്‍ത്തീകരിക്കേണ്ട സമയപരിധി അടുത്തവര്‍ഷം മാര്‍ച്ച് 31 ആണ്. എന്നാല്‍ ജനുവരിയോടെ തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. എല്ലാ സംവിധാനങ്ങളോടും കൂടി ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇ-പോസ് മെഷീനുകള്‍ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്നതോടെ കാര്‍ഡ് ഉടമയ്ക്കും കാര്‍ഡിലെ അംഗങ്ങള്‍ക്കും മാത്രമേ റേഷന്‍ സാധനങ്ങള്‍ ലഭ്യമാകുകയുള്ളു. റേഷന്‍ നല്‍കുന്ന മുറയ്ക്ക് തന്നെ റേഷന്‍ വിതരണ ശൃംഖലയില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇതോടു കൂടി റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്ന പ്രവണതയ്ക്കും അന്ത്യമാകും.
കൂടാതെ റേഷന്‍ കടകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ജിപിഎസ് ട്രാക്കിങ് സംവിധാനവും ഏര്‍പ്പെടുത്തും. ഇതോടുകൂടി റേഷന്‍ സാധനങ്ങള്‍ കൊണ്ടു പോകുന്ന വാഹനം സര്‍ക്കാരിന്റെ കണ്‍ട്രോള്‍ റൂമില്‍ യഥാസമയം നിരീക്ഷണത്തിലായിരിക്കും. വാഹനം ഗതിമാറി ഓടുകയോ ധാന്യങ്ങള്‍ വിതരണം നടത്താതിരിക്കുകയോ ചെയ്താല്‍ കണ്‍ട്രോള്‍ റൂമില്‍ അപ്പപ്പോള്‍ വിവരം ലഭിക്കും. ജിപിഎസ് സംവിധാനം ഏതെങ്കിലും കാരണത്താല്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ ആ വിവരവും യഥാസമയം കണ്‍ട്രോള്‍ റൂമിലെത്തും. കണ്‍ട്രോള്‍ റൂമില്‍ നിന്നും ടെലിഫോണ്‍ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറും. മുന്‍ഗണനാ പട്ടികയില്‍ കടന്നു കൂടിയ അനര്‍ഹരെ ഒഴിവാക്കി അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ പട്ടികയും അടുത്ത മാസം തയ്യാറാകും. റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍വത്കരണം ആരംഭിക്കുന്നതോടു കൂടി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന പാക്കേജും നടപ്പിലാക്കി തുടങ്ങുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
26 October 2017
പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള (75) അന്തരിച്ചു.
പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള (75) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 7.40 ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹചമായ അസുഖം മൂലം കുറച്ചു നാളുകളായി അദ്ദേഹം ആശുപത്രിയിലായിരുന്നു.
ഇന്നലെ വൈകിട്ടോടെ ആരോഗ്യനില മോശമാകുകയും പുലര്‍ച്ചെയോടെ രക്തസമ്മര്‍ദ്ദം താഴുകയായിരുന്നു. മരണസമയത്ത് മക്കളും കോഴിക്കോട്ടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. അസുഖങ്ങള്‍ മൂലം രണ്ടു വര്‍ഷത്തോളമായി പൊതുവേദിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം.
1980ല്‍ ഇദ്ദേഹത്തിന്റെ സ്മാരകശിലകള്‍ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. 1978ലും 80ലും സംസ്ഥാന സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്. കോഴിക്കോട് വടകരയില്‍ ജനിച്ച അദ്ദേഹത്തിന് അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയിരുന്നു. നോവലുകള്‍ക്ക് പുറമെ ചെറുകഥകളും യാത്രവിവരണങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹവും സാഹിത്യകാരന്‍ എം മുകുന്ദനുമായുള്ള സൗഹൃദവും ശ്രദ്ധേയമാണ്.
ഇന്നലെ വൈകിട്ടോടെ ആരോഗ്യനില മോശമാകുകയും പുലര്‍ച്ചെയോടെ രക്തസമ്മര്‍ദ്ദം താഴുകയായിരുന്നു. മരണസമയത്ത് മക്കളും കോഴിക്കോട്ടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. അസുഖങ്ങള്‍ മൂലം രണ്ടു വര്‍ഷത്തോളമായി പൊതുവേദിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം.
1980ല്‍ ഇദ്ദേഹത്തിന്റെ സ്മാരകശിലകള്‍ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. 1978ലും 80ലും സംസ്ഥാന സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്. കോഴിക്കോട് വടകരയില്‍ ജനിച്ച അദ്ദേഹത്തിന് അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയിരുന്നു. നോവലുകള്‍ക്ക് പുറമെ ചെറുകഥകളും യാത്രവിവരണങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹവും സാഹിത്യകാരന്‍ എം മുകുന്ദനുമായുള്ള സൗഹൃദവും ശ്രദ്ധേയമാണ്.
കലോത്സവവും യാത്രയയപ്പും
കലോത്സവവും യാത്രയയപ്പും
: കുറ്റൂര്‍ നോര്‍ത്ത് കുഞ്ഞിമൊയ്തു സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവവും യാത്രയയപ്പും ഗായിക രഹ്ന ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ കുറ്റൂര്‍ നോര്‍ത്ത് പോസ്റ്റ്ഓഫീസില്‍നിന്ന് 31 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന വാപ്പാട്ട് വേണുഗോപാലിന് യാത്രയയപ്പും ഉപഹാരവും നല്‍കി. സംസ്ഥാന കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അജ്ഞലി, വിവിധ കായികമത്സരങ്ങളില്‍ മികവ് തെളിയിച്ച റാഷിയ, നവനീത് കൃഷ്ണന്‍, സുഹൈര്‍ റഹ്മാന്‍ എന്നിവരെ അനുമോദിച്ചു. മാനേജര്‍ കെ.പി. കുഞ്ഞിമൊയ്തു അധ്യക്ഷതവഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.കെ. മൊയ്തീന്‍കുട്ടി, പങ്കജാക്ഷി, പി.ബി. അനില്‍കുമാര്‍, കെ.പി. ദുര്‍ഗ്ഗാദാസ്, ഹസ്സന്‍ ആലുങ്ങല്‍, ബേബി ജോണ്‍, കെ. ഷൈജു, വി. ഷാജിത്ത്, കെ. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു...
: കുറ്റൂര്‍ നോര്‍ത്ത് കുഞ്ഞിമൊയ്തു സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവവും യാത്രയയപ്പും ഗായിക രഹ്ന ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ കുറ്റൂര്‍ നോര്‍ത്ത് പോസ്റ്റ്ഓഫീസില്‍നിന്ന് 31 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന വാപ്പാട്ട് വേണുഗോപാലിന് യാത്രയയപ്പും ഉപഹാരവും നല്‍കി. സംസ്ഥാന കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അജ്ഞലി, വിവിധ കായികമത്സരങ്ങളില്‍ മികവ് തെളിയിച്ച റാഷിയ, നവനീത് കൃഷ്ണന്‍, സുഹൈര്‍ റഹ്മാന്‍ എന്നിവരെ അനുമോദിച്ചു. മാനേജര്‍ കെ.പി. കുഞ്ഞിമൊയ്തു അധ്യക്ഷതവഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.കെ. മൊയ്തീന്‍കുട്ടി, പങ്കജാക്ഷി, പി.ബി. അനില്‍കുമാര്‍, കെ.പി. ദുര്‍ഗ്ഗാദാസ്, ഹസ്സന്‍ ആലുങ്ങല്‍, ബേബി ജോണ്‍, കെ. ഷൈജു, വി. ഷാജിത്ത്, കെ. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു...
24 October 2017
വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം സാംസ്ക്കാരിക ഘോഷയാത്ര ഇന്ന്
വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം സാംസ്ക്കാരിക ഘോഷയാത്ര ഇന്ന് (ബുധൻ)
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം സാംസ്ക്കാരിക ഘോഷയാത്ര ഇന്ന് (ബുധൻ) വേങ്ങരയിൽ നടക്കും.വൈകുന്നേരം 4 മണിക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ആരംഭിക്കും. കേരളോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം 27 ന് വെള്ളിയാഴ്ച വലിയോറ ഈസ്റ്റ് എ.എം യു പി.സ്ക്കൂൾ ഗ്രൗണ്ടിൽ വോളിബോൾ മത്സരത്തോടെ തുടക്കമാവും. ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി നിർവ്വഹിക്കും.ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ക്ലബ്ബ് പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും പങ്കാളികളാകും, വാദ്യമേളങ്ങളോടുകൂടിയ ഘോഷയാത്ര വേങ്ങര ടൗൺ ചുറ്റി ബസ് സ്റ്റാന്റിൽ സമാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ, കെ.കെ.മൻസൂർ, കെ.പി ഫസൽ, പി.അബ്ദുൽ അസീസ്, യൂസുഫലി വലിയോറ, എ.കെ.നാസർ എൻ.സഹീർ അബ്ബാസ്, എന്നിവർ അറിയിച്ചു.
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം സാംസ്ക്കാരിക ഘോഷയാത്ര ഇന്ന് (ബുധൻ) വേങ്ങരയിൽ നടക്കും.വൈകുന്നേരം 4 മണിക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ആരംഭിക്കും. കേരളോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം 27 ന് വെള്ളിയാഴ്ച വലിയോറ ഈസ്റ്റ് എ.എം യു പി.സ്ക്കൂൾ ഗ്രൗണ്ടിൽ വോളിബോൾ മത്സരത്തോടെ തുടക്കമാവും. ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി നിർവ്വഹിക്കും.ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ക്ലബ്ബ് പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും പങ്കാളികളാകും, വാദ്യമേളങ്ങളോടുകൂടിയ ഘോഷയാത്ര വേങ്ങര ടൗൺ ചുറ്റി ബസ് സ്റ്റാന്റിൽ സമാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ, കെ.കെ.മൻസൂർ, കെ.പി ഫസൽ, പി.അബ്ദുൽ അസീസ്, യൂസുഫലി വലിയോറ, എ.കെ.നാസർ എൻ.സഹീർ അബ്ബാസ്, എന്നിവർ അറിയിച്ചു.
വേങ്ങരക്ക് അഭിമാനമായി സൈഫുദ്ധീൻ
വേങ്ങരക്ക് അഭിമാനമായി സൈഫുദ്ധീൻ
വേങ്ങര: സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്ന് വെള്ളി മെഡലുകൾ നേടി വേങ്ങരയുടെ അഭിമാനമായിരിക്കുകയാൺ ഐഡിയൽ കടകശ്ശേരി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ സൈഫുദ്ധീൻ 1500,800,4×400 റിലേ എന്നിവയിലാൺ വെള്ളി മെഡൽ ലഭിച്ചത്
വേങ്ങര പറമ്പിൽപടി സ്വദേശി തയ്യിൽ ഹംസയുടേയും മുനീറയുടേയും മകനാൺ. നേരത്തെ മലപ്പുറം റവ്വന്ന്യൂ ജില്ലാ കായിക മേളയിൽ 5000,1500,800മീറ്ററുകളിൽ ഒന്നാം സ്ഥാനം നേടി ട്രിപ്പിൾ സ്വർണ്ണം ലഭിച്ചിരുന്നു. വിജയവാഡയിൽ നടക്കാൻ പോവുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിലും ദേശീയ സ്കൂൾ കായിക മേളയിലും കേരളത്തിൻ വേണ്ടി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാൺ സൈഫുദ്ധീൻ.
വേങ്ങര: സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്ന് വെള്ളി മെഡലുകൾ നേടി വേങ്ങരയുടെ അഭിമാനമായിരിക്കുകയാൺ ഐഡിയൽ കടകശ്ശേരി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ സൈഫുദ്ധീൻ 1500,800,4×400 റിലേ എന്നിവയിലാൺ വെള്ളി മെഡൽ ലഭിച്ചത്
വേങ്ങര പറമ്പിൽപടി സ്വദേശി തയ്യിൽ ഹംസയുടേയും മുനീറയുടേയും മകനാൺ. നേരത്തെ മലപ്പുറം റവ്വന്ന്യൂ ജില്ലാ കായിക മേളയിൽ 5000,1500,800മീറ്ററുകളിൽ ഒന്നാം സ്ഥാനം നേടി ട്രിപ്പിൾ സ്വർണ്ണം ലഭിച്ചിരുന്നു. വിജയവാഡയിൽ നടക്കാൻ പോവുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിലും ദേശീയ സ്കൂൾ കായിക മേളയിലും കേരളത്തിൻ വേണ്ടി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാൺ സൈഫുദ്ധീൻ.
ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷന് ഇനി ദിവസങ്ങൾ മാത്രം
ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷന് ഇനി ദിവസങ്ങൾ മാത്രം.
👉രജിസ്ട്രേഷൻ അവസാന ദിവസം 31-10 - 17 ചൊവ്വ
അവസാനമായി 2017-18 ൽ ഇൻഷൂറൻസ് പുതുക്കാത്തവർ മാത്രം രജിസ്റ്റർ ചെയ്താൽ മതി.
അക്ഷയ കേന്ദ്രങ്ങളിലാണ് ഇൻഷുറൻസ് രജിസ്റ്റർ ചെയ്യേണ്ടത്.
പ്രത്യേക ഫീസ് നൽകേണ്ടതില്ല.
സൗജന്യ ഇൻഷൂറൻസിന് 👇അർഹരായ കുടുംബം👇
👉മഞ്ഞ or ചുവപ്പ് കാർഡുള്ള കുടുംബം
👉 വാർധക്യ കാല അല്ലെങ്കിൽ വിധവ പെൻഷൻ വാങ്ങുന്നവരുള്ള കുടുംബം
👉 തൊഴിലുറപ്പിൽ 15 ദിവസമെങ്കിലും പണിയെടുത്തവരുള്ള കുടുംബം
👉 കർഷകത്തൊഴിലാളി ക്ഷേമ നിധിയിൽ അംഗമായവർ
👉 നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ
👉 ബാർബർ തൊഴിലാളി ക്ഷേമനിധിയിൽ അംഗമായവർ
👉 ആശ്രയ പദ്ധതിയിലുൾപ്പെട്ട കുടുംബം
👉 അഗർവാടി ജീവനക്കാരുൾപ്പെടുന്ന കുടുംബം
🤙അക്ഷയ കേന്ദ്രത്തിൽ രജിസ്ട്രേഷനായി ഹാജരാക്കേണ്ട രേഖകൾ
👉 റേഷൻ കാർഡ്
👉 ആധാർ കാർഡ്
👉 ക്ഷേമനിധി അംഗമെന്ന് തെളിയിക്കുന്ന രേഖ
👉 പെൻഷൻ പെയിമെന്റ് ഓർഡർ or പെൻഷൻ Slip.
👉 ബാങ്ക് പാസ് ബുക്ക്
👉 സൗജന്യ ഇൻഷൂറൻസിന് അർതാരണെന്ന് കാണിക്കുന്ന രേഖകൾ
🤙🤙 കുംടുമ്പത്തിലെ ഒരാൾ മാത്രം രേഖകളുമായി അക്ഷയ കേന്ദ്രത്തിൽ പോയി അവിടെ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ചു നൽകിയാൽ മതി.
ഫോട്ടോ കോപ്പികൾ കൂടെ വെക്കുക.
അവസാന ദിവസം 31-10 -2017 ചൊവ്വ
അവസാന ദിവസങ്ങളിൽ തിരക്ക് കൂടും. അത് കൊണ്ട് ഉടൻ അക്ഷയ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യുക.
👉രജിസ്ട്രേഷൻ അവസാന ദിവസം 31-10 - 17 ചൊവ്വ
അവസാനമായി 2017-18 ൽ ഇൻഷൂറൻസ് പുതുക്കാത്തവർ മാത്രം രജിസ്റ്റർ ചെയ്താൽ മതി.
അക്ഷയ കേന്ദ്രങ്ങളിലാണ് ഇൻഷുറൻസ് രജിസ്റ്റർ ചെയ്യേണ്ടത്.
പ്രത്യേക ഫീസ് നൽകേണ്ടതില്ല.
സൗജന്യ ഇൻഷൂറൻസിന് 👇അർഹരായ കുടുംബം👇
👉മഞ്ഞ or ചുവപ്പ് കാർഡുള്ള കുടുംബം
👉 വാർധക്യ കാല അല്ലെങ്കിൽ വിധവ പെൻഷൻ വാങ്ങുന്നവരുള്ള കുടുംബം
👉 തൊഴിലുറപ്പിൽ 15 ദിവസമെങ്കിലും പണിയെടുത്തവരുള്ള കുടുംബം
👉 കർഷകത്തൊഴിലാളി ക്ഷേമ നിധിയിൽ അംഗമായവർ
👉 നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ
👉 ബാർബർ തൊഴിലാളി ക്ഷേമനിധിയിൽ അംഗമായവർ
👉 ആശ്രയ പദ്ധതിയിലുൾപ്പെട്ട കുടുംബം
👉 അഗർവാടി ജീവനക്കാരുൾപ്പെടുന്ന കുടുംബം
🤙അക്ഷയ കേന്ദ്രത്തിൽ രജിസ്ട്രേഷനായി ഹാജരാക്കേണ്ട രേഖകൾ
👉 റേഷൻ കാർഡ്
👉 ആധാർ കാർഡ്
👉 ക്ഷേമനിധി അംഗമെന്ന് തെളിയിക്കുന്ന രേഖ
👉 പെൻഷൻ പെയിമെന്റ് ഓർഡർ or പെൻഷൻ Slip.
👉 ബാങ്ക് പാസ് ബുക്ക്
👉 സൗജന്യ ഇൻഷൂറൻസിന് അർതാരണെന്ന് കാണിക്കുന്ന രേഖകൾ
🤙🤙 കുംടുമ്പത്തിലെ ഒരാൾ മാത്രം രേഖകളുമായി അക്ഷയ കേന്ദ്രത്തിൽ പോയി അവിടെ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ചു നൽകിയാൽ മതി.
ഫോട്ടോ കോപ്പികൾ കൂടെ വെക്കുക.
അവസാന ദിവസം 31-10 -2017 ചൊവ്വ
അവസാന ദിവസങ്ങളിൽ തിരക്ക് കൂടും. അത് കൊണ്ട് ഉടൻ അക്ഷയ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യുക.
23 October 2017
വേങ്ങര യൂണിറ്റ് യൂത്ത വിങ് പുനഃ സംഘടിപ്പിച്ചു
*വേങ്ങര യൂണിറ്റ് യൂത്ത വിങ് പുനഃ സംഘടിപ്പിച്ചു* .
**പ്രസിഡന്റ* -vs മുഹമ്മദ് അലി
*ജ .സെക്രട്ടറി* -അനീസ് KP (tkm)
*ട്രഷറർ* -അസീസ് AP (signal)
*വൈസ് പ്രസിഡന്റ്*
1.വാഹിദ് V (Nc)
2.പ്രഭീഷ്
3.അനീസ് (cypress)
*സെക്രട്ടറി*
1.മുജീബ് (pa vegetable)
2.അബ്ദുൽ റഹീം (mens own)
3.റെജു (galaxy)
*സെക്രട്ടറിയറ്റ് മെമ്പർമാർ*
1.ജബ്ബാർ (i do)
2.ഫൈസൽ (best)
3.നൗഷാദ് (അലങ്കാർ fancy)
**പ്രസിഡന്റ* -vs മുഹമ്മദ് അലി
*ജ .സെക്രട്ടറി* -അനീസ് KP (tkm)
*ട്രഷറർ* -അസീസ് AP (signal)
*വൈസ് പ്രസിഡന്റ്*
1.വാഹിദ് V (Nc)
2.പ്രഭീഷ്
3.അനീസ് (cypress)
*സെക്രട്ടറി*
1.മുജീബ് (pa vegetable)
2.അബ്ദുൽ റഹീം (mens own)
3.റെജു (galaxy)
*സെക്രട്ടറിയറ്റ് മെമ്പർമാർ*
1.ജബ്ബാർ (i do)
2.ഫൈസൽ (best)
3.നൗഷാദ് (അലങ്കാർ fancy)
ജനകീയ കൂട്ടായ്മകളിലൂടെ വാക്സിൻ നല്‍കാന്‍ സാധിക്കണമെന്ന് എം.എല്‍.എ കെ.എന്‍.എ.ഖാദര്‍.
വേങ്ങര: ജനകീയ കൂട്ടായ്മകളിലൂടെ മീസില്‍സ്, റൂബല്ല വാക്‌സിന്‍ നല്‍കാന്‍ സാധിക്കണമെന്ന് വേങ്ങര നിയോജക മണ്ഡലം നിയുക്ത എം.എല്‍.എ കെ.എന്‍.എ.ഖാദര്‍. ഒമ്പതു മാസം മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് മീസില്‍സ്, റൂബെല്ല മാക്‌സിന്‍ നല്‍കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്കുള്ള ബോധവത്ക്കരണ പരിപാടി വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ പി.ടി.എ, അധ്യാപകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ കൂട്ടായ ശ്രമത്തോടെ മണ്ഡലത്തില്‍ വ്യാപകമായി വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കണം. സോഷ്യല്‍ മീഡിയകളിലൂടെ ഇത്തരം വാക്‌സിനുകള്‍ക്കെതിരെ വരുന്ന എതിര്‍പ്പുകളെ പ്രതിരോധിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും വാക്‌സിനേഷനെതിരെയുള്ള വ്യാപകമായ കള്ള പ്രചാരണങ്ങളെ തിരിച്ചറിയണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ്‌ലു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ.കെ.സക്കീന, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്‌റ മജീദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.കോയാമു, ഡോ.സന്തോഷ് കുമാര്‍, ഡോ. ആര്‍.റേണുക, ഡോ.അബ്ബാസ്, ഡോ.സലീന പ്രസംഗിച്ചു.
സ്‌കൂള്‍ പി.ടി.എ, അധ്യാപകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ കൂട്ടായ ശ്രമത്തോടെ മണ്ഡലത്തില്‍ വ്യാപകമായി വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കണം. സോഷ്യല്‍ മീഡിയകളിലൂടെ ഇത്തരം വാക്‌സിനുകള്‍ക്കെതിരെ വരുന്ന എതിര്‍പ്പുകളെ പ്രതിരോധിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും വാക്‌സിനേഷനെതിരെയുള്ള വ്യാപകമായ കള്ള പ്രചാരണങ്ങളെ തിരിച്ചറിയണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ്‌ലു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ.കെ.സക്കീന, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്‌റ മജീദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.കോയാമു, ഡോ.സന്തോഷ് കുമാര്‍, ഡോ. ആര്‍.റേണുക, ഡോ.അബ്ബാസ്, ഡോ.സലീന പ്രസംഗിച്ചു.
21 October 2017
തെരഞ്ഞെടുപ്പ്;കുഞ്ഞാലികുട്ടിക്ക് എതിരെ കേസ്
കുഞ്ഞാലിക്കുട്ടിക്കെതിരായ തെരഞ്ഞെടുപ്പ് കേസ് 24 ലേക്ക് മാറ്റാ...
മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചില കോളങ്ങള്‍ പൂരിപ്പിക്കാത്തതില്‍ മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നല്‍കിയ ഹര്‍ജി മലപ്പുറം ഒന്നാം ക്ളാസ് മജിസ്ത്രേട്ട് കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് 24-ലേക്ക് മാറ്റി. തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കൂത്തുപറമ്പ് സ്വദേശി എ കെ ഷാജിയാണ് ഹര്‍ജി നല്‍കിയത്.
തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും പ്രധാനപ്പെട്ട കോളങ്ങള്‍ പൂരിപ്പിക്കാതെ വിട്ടുകളഞ്ഞുവെന്നുമാണ് പരാതി. ജനപ്രാതിനിധ്യ നിയമപ്രകാരം കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഷാജി ഹൈക്കോടതിയില്‍ നല്‍കിയ കേസ് രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് തള്ളിയിരുന്നു. രേഖകള്‍ സഹിതമാണ് മലപ്പുറം കോടതിയില്‍ പുതുതായി കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
നാമനിര്‍ദേശ പത്രികയിലെ കോളങ്ങള്‍ പൂരിപ്പിച്ചില്ല, ഭാര്യയുടെ പേരില്‍ കോഴിക്കോടുള്ള സ്വത്തുക്കളുടെയും നിര്‍മാണ പ്രവൃത്തികളുടെയും യഥാര്‍ഥ മൂല്യം മറച്ചുവച്ചു, മൂവാറ്റുപുഴ കോടതിയിലെ കേസിന്റെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയില്ല എന്നിവയാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
വരണാധികാരി, കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ഥികള്‍ എന്നിവരെയെല്ലാം സാക്ഷിപ്പട്ടികയില്‍ ഉള്‍....
വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം 2017 ഒക്ടോബര്‍ 25 മുതല്‍ 2017 നവംബര്‍ 3 വരെ
വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം 2017 ഒക്ടോബര്‍ 25 മുതല്‍ 2017 നവംബര്‍ 3 വരെനടത്താന്‍ വേങ്ങര ഗ്രാമപഞ്ചായത്തിലെക്ലബ്ബുകളുടേയും സന്നദ്ധസംഘടനകളുടെയുംയോഗം തീരുമാനിച്ചു. യോഗത്തില്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.കെകുഞ്ഞാലന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ കെ.പി ഫസല്‍, കെ.കെമന്‍സൂര്‍, പി. അബ്ദുല്‍ അസീസ്, എന്‍. സഹീര്‍അബ്ബാസ്, എം. ഇബ്രാഹീം, ചെള്ളി ബാവ, കെകുഞ്ഞിമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
സംഘാടക സമിതി ഭാരവാഹികളായി വി.കെകുഞ്ഞാലന്‍ കുട്ടി ചെയര്‍മാന്‍, യൂസഫലിവലിയോറ (വര്‍ക്കിംഗ് ചെയര്‍മാന്‍), ഗ്രാമപഞ്ചായത്ത് സെക്രട്ടി എസ്.ശിവകുമാര്‍കണ്‍വീനര്‍, എ.കെ നാസര്‍ വര്‍ക്കിംഗ് കണ്‍വീനര്‍, കെ.പി ഫസല്‍ ട്രഷറര്‍, എന്നിവര്‍ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളക്ലബ്ബുകള്‍ 24 ന് മുമ്പായി നിശ്ചിത ഫോറത്തില്‍വേങ്ങര ഗ്രാമപഞ്ചായത്തില്‍ നല്‍കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9746303209
20 October 2017
വേങ്ങര കൃഷി വകുപ്പ് ഫാം സ്‌കൂൾ ആരംഭിച്ചു
വേങ്ങര കൃഷിഭവനും , വേങ്ങര ബ്ളോക് പഞ്ചായ ത്തും , പാട ശേഖര സമിതിയും സംയുക്തമായി ഫാം സ്‌കൂൾ എന്നപേരിൽ കർഷകർക്ക് ഇന്നലെ (19 /10 /2017 .നു ) വലിയോറപ്പാടം കളത്തും പടിയിൽ അ ഡ്വ.ഷാഹുൽ ഹമീദിൻറെ വസതിയിൽ വച്ച് പഠന ക്ലാസ് നടത്തുകയുണ്ടായി . പരിപാടി ശ്രീമതി. ഖദീജ ബീവി ( വൈ സ് പ്രസിഡ .വേങ്ങര ഗ്രാമ പഞ്ചായത്ത് ) ഉദ്ഘാടനം ചെയ്തു . ശ്രി. മു ഹമ്മദ് നജീബ് ( കൃഷി ഓഫീസർ വേങ്ങര ) സ്വാഗതം പറഞ്ഞു .ശ്രി. അബ്ദു സ്സലാം TK ( കൃഷി അസി .ഡയറക്ടർ കൃഷിഭവൻ വേ ങ്ങര )വിഷയാവതരണം നടത്തി . യൂസുഫലി വലി യോറ ആശംസ അർ പ്പിക്കുകയുണ്ടായി . വേങ്ങര സ്വദേശിയും ഏറ്റവും മികച്ച കൃഷി ഓഫീസർക്കു ള്ള സംസ്ഥാന അവാർഡ് ജേതാവുമായ (2016 ) ശ്രി V .പ്രകാശൻ ( കൃഷി ഓഫീസർ കോഡൂർ ) നടത്തിയ പഠനക്ലാസ് വള രെ ഹൃദ്യവും , ഫലപ്രദവുമായിരു ന്നു . ചെള്ളി ബാവ ( പാടശേഖര കമ്മിറ്റി ജനറൽ സെ ക്രട്ടറി ) നന്ദി പറഞ്ഞു .കർഷകരായ രവി , കു ഞ്ഞി ക്കുട്ടൻ, ചന്ദ്രൻ , മുതലായവരുടെ വസതികളിൽ നി ന്നൊരു ക്കിയ വിഭവ സമൃദ്ധമായ നാടൻ സദ്യ എല്ലാവരും സംതൃ പ്തിയോ ടെ സുഭിക്ഷമായി ഭക്ഷിച്ചു പിരിയുകയുണ്ടായി .!
19 October 2017
രോഹിഗ്യന്‍ അഭയാര്‍ത്ഥി സഹായിക്കാന്‍ മുസ്ലിംലീഗ് രംഗത്ത്
രോഹിഗ്യന്‍ അഭയാര്‍ത്ഥി സഹായിക്കാന്‍ മുസ്ലിംലീഗ് രംഗത്ത്. നാളെ(വെള്ളിയാഴ്ച്ച) മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് ബക്കറ്റ് പിരിവ് നടക്കും. അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള ധനസമാഹാരം ശേഖരിച്ച് ഈ പണം ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയെ ഏല്‍പിക്കും. ഇവരുടെ നേതൃത്വത്തില്‍ അഭാര്‍യാര്‍ഥി ക്യാമ്പുകളിലുള്ളവര്‍ക്കു ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. ഇന്നലെ കോഴിക്കോട് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനം ലീഗെടുത്തത്.
് വേങ്ങര ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സെക്രട്ടറിയോറ്റ് യോഗത്തില്‍ സജീവ ചര്‍ച്ചയായത്. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞിലികുട്ടി എം.പിയും ഈ കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. വേങ്ങരയില്‍ ലീഗ് വോട്ടുകള്‍ മുഴുവന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ട്. 2009 ല്‍ 23,000ത്തോളം വോട്ടുകളാണ് വേങ്ങരയില്‍ ലീഗിന് ലഭിച്ചത്. കഴിഞ്ഞ ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനെ അപേക്ഷിച്ച് ഇരുപതിനായിരത്തോളം വോട്ടുകള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കുറഞ്ഞത് മലപ്പുറം ജില്ലാ കമ്മിറ്റി അന്വേഷിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞതുപോലും ചര്‍ച്ചയാവുന്നത് ലീഗിന്റെ ശക്തിയാണ് തെളിയിക്കുന്നതെന്നും തെരെഞ്ഞെടുപ്പില്‍ കാബിനറ്റ് മുഴുവന്‍ വേങ്ങരയിലെത്തിയിട്ടും ഇത്രയേ ചെയ്യാന്‍ സാധിച്ചിട്ടുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളാറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയും. എന്തിനാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടു മറച്ചുവയ്ക്കുന്നതെന്നും സോളാര്‍ രാഷ്ട്രീയ ആയുധമായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോളാറിനെ രാഷ്്ട്രീയമായി തന്നെ നേരിടും. കേരളത്തിലും കേന്ദ്രത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനും ബി.ജെ.പി മുന്നണിക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും യു.ഡി.എഫ് ജാഥ വിജയിപ്പിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, അബ്ദുസമദ് സമദാനി എന്നിവര്‍ സംബന്ധിച്ചു.
18 October 2017
Y'ലീഗിെൻറ ശൈലിയാണ് ശരിയെന്ന് വേങ്ങരയിലെ വിജയം തെളിയിച്ചു
Y'ലീഗിെൻറ ശൈലിയാണ് ശരിയെന്ന് വേങ്ങരയിലെ വിജയം തെളിയിച്ചു.
കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിെൻറ പരമ്പരാഗത വോട്ടുകൾ നഷ്ടമായില്ലെന്ന് ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ്. പാർട്ടിയുടെ അടിസ്ഥാന ശക്തിക്ക് ഒരു പോറലും ഏറ്റിട്ടില്ലെന്നും ചില പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ലഭിച്ച കൂടുതൽ വോട്ട് എേപ്പാഴും ലഭിക്കണമെന്നില്ലെന്നും യോഗത്തിന് ശേഷം ലീഗ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണ സ്വാധീനം ഉപയോഗിച്ചിട്ടും കാബിനറ്റ് മുഴുവൻ മണ്ഡലത്തിൽ തമ്പടിച്ചിട്ടും എൽ.ഡി.എഫിന് വലിയ നേട്ടമൊന്നുമുണ്ടാക്കാൻ സാധിച്ചിട്ടില്ല. വേങ്ങരയിൽ ലീഗിന് വോട്ട് ചോർച്ചയുണ്ടായെന്നത് മാധ്യമ സൃഷ്ടിയാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
പഞ്ചാബിെല ഗുരുദാസ്പൂരിൽ കോൺഗ്രസിനുണ്ടായ ഉജ്വല വിജയവും വേങ്ങരയിൽ യു.ഡി.എഫിനുണ്ടായ വിജയവും കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരായ കനത്ത തിരിച്ചടിയാണെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ പറഞ്ഞു. ദേശീയ തലത്തിൽ യു.പി.എക്കും കേരളത്തിൽ യു.ഡി.എഫിനും പ്രതീക്ഷയുളവാക്കുന്നതാണ് വിജയങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. ലീഗിന് വോട്ട് കുറയുന്നത്പോലും ഇത്രയ വലിയ ചർച്ചയാകുന്നത് പാർട്ടിയുടെ ശക്തിയാണ് തെളിയിക്കുന്നതെന്ന് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.എൻ.എ. കാദറിെൻറ വിജയം തിളക്കമാർന്നതാണെന്നാണ് സെക്രേട്ടറിയറ്റ് വിലയിരുത്തിയത്. എൽ.ഡി.എഫിന് വോട്ട് കൂടിയത് അവരുടെ രാഷ്ട്രീയ വിജയമായി കാണാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വർഗീയതയെ എതിർക്കുന്നതിൽ സി.പി.എമ്മിെൻറ ശൈലിയല്ല മുസ്ലിം ലീഗിനുള്ളതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ലീഗിെൻ..
കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിെൻറ പരമ്പരാഗത വോട്ടുകൾ നഷ്ടമായില്ലെന്ന് ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ്. പാർട്ടിയുടെ അടിസ്ഥാന ശക്തിക്ക് ഒരു പോറലും ഏറ്റിട്ടില്ലെന്നും ചില പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ലഭിച്ച കൂടുതൽ വോട്ട് എേപ്പാഴും ലഭിക്കണമെന്നില്ലെന്നും യോഗത്തിന് ശേഷം ലീഗ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണ സ്വാധീനം ഉപയോഗിച്ചിട്ടും കാബിനറ്റ് മുഴുവൻ മണ്ഡലത്തിൽ തമ്പടിച്ചിട്ടും എൽ.ഡി.എഫിന് വലിയ നേട്ടമൊന്നുമുണ്ടാക്കാൻ സാധിച്ചിട്ടില്ല. വേങ്ങരയിൽ ലീഗിന് വോട്ട് ചോർച്ചയുണ്ടായെന്നത് മാധ്യമ സൃഷ്ടിയാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
പഞ്ചാബിെല ഗുരുദാസ്പൂരിൽ കോൺഗ്രസിനുണ്ടായ ഉജ്വല വിജയവും വേങ്ങരയിൽ യു.ഡി.എഫിനുണ്ടായ വിജയവും കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരായ കനത്ത തിരിച്ചടിയാണെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ പറഞ്ഞു. ദേശീയ തലത്തിൽ യു.പി.എക്കും കേരളത്തിൽ യു.ഡി.എഫിനും പ്രതീക്ഷയുളവാക്കുന്നതാണ് വിജയങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. ലീഗിന് വോട്ട് കുറയുന്നത്പോലും ഇത്രയ വലിയ ചർച്ചയാകുന്നത് പാർട്ടിയുടെ ശക്തിയാണ് തെളിയിക്കുന്നതെന്ന് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.എൻ.എ. കാദറിെൻറ വിജയം തിളക്കമാർന്നതാണെന്നാണ് സെക്രേട്ടറിയറ്റ് വിലയിരുത്തിയത്. എൽ.ഡി.എഫിന് വോട്ട് കൂടിയത് അവരുടെ രാഷ്ട്രീയ വിജയമായി കാണാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വർഗീയതയെ എതിർക്കുന്നതിൽ സി.പി.എമ്മിെൻറ ശൈലിയല്ല മുസ്ലിം ലീഗിനുള്ളതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ലീഗിെൻ..
17 October 2017
പ്ളാസ്റ്റിക്കിനെതിരെ ഒറ്റയാൾ പോരാട്ടവുമായി അബ്ദുൾ ഗഫൂർ
VENGARA LIVE NEWS:-
പ്ളാസ്റ്റിക്കിനെതിരെ ഒറ്റയാൾ പോരാട്ടവുമായി അബ്ദുൾ ഗഫൂർ....
തിരൂരങ്ങാടി : പ്ലാസ്റ്റിക്ക് ഉപേക്ഷിക്കണമെന്ന ആശയപ്രചാരണവുമായി പ്ലാസ്റ്റിക് കുപ്പായം ഇട്ട് കേരളം മുഴുവൻ കറങ്ങുകയാണ്
കോട്ടയം വൈക്കം പൂവ്വത്തിൻചുവട്ടിൽ അബ്ദുൾ ഗഫൂർ( 55 ). മുപ്പതു വർഷത്തോളമായി മലപ്പുറം ജില്ലയിലെ എ,ആർ നഗറിലെ ഇരുമ്പചോലയിലാണ് താമസം. 12 വർഷമായി കേരളത്തിലെ മിക്ക ജില്ലകളിലും കാൽനടയായി പ്ളാസ്റ്റിക്കിനെതിരെ ബോധവത്കരണം നടത്തുന്നുണ്ട്. കേരളത്തിൽ എന്ന് പ്ളാസ്റ്റിക് കവർ നിരോധിക്കുന്നുവോ അന്നേ താൻ പോരാട്ടം നിറുത്തൂ എന്ന് അദ്ദേഹം പറയുന്നു. എല്ലാ ജില്ലാകളക്ടർമാർക്കും വിദ്യാഭ്യാസമന്ത്രിക്കും പ്ളാസ്റ്റിക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ അധികാരികളാരും പ്രശ്നത്തിൽ കണ്ണുതുറന്നില്ലെന്ന പരാതി അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ദിവസം തിരൂരങ്ങാടി തഹസിൽദാർക്കും നിവേദനം നൽകി.
കൂലിപ്പണിക്കാരനായ ഗഫൂറിന്റെ ഭാര്യ സുബൈദ മലപ്പുറം മങ്കട സ്വദേശിനിയാണ് ഇവർക്ക് മുന്ന് ആൺമക്കളുണ്ട്.
*www.vengaralive.com*
16 October 2017
*തിരഞ്ഞെടുപ്പ് ഫല പ്രവചന *മത്സരം-വിജയികൾ*
*തിരഞ്ഞെടുപ്പ് ഫല പ്രവചന *മത്സരം-വിജയികൾ*
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വേങ്ങര യൂണിറ്റ് സംഘടിപ്പിച്ച
വേങ്ങര നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രവചന മൽസരം.
റിസൾട്ട് പ്രഖ്യാപിച്ചു.
ആരും തന്നെ പൂർണമായി ശരിയുത്തരം നൽകിയില്ലെങ്കിലും ഏകദേശ കണക്ക് ശരിയായത് മാർകിട്ടതനുസരിച്ച് 3 പേർ
പ്രോൽസാഹന സമ്മാനത്തിന് അർഹരായി.
പ്രവചന മൽസരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.
Shabeeb Achanambalam
Raseena Parambil Padi
Ashik Vallikkadan OK Muri
വിജയികൾക്കുള്ള സമ്മാനം *17-10-17 ന് രാവിലെ 10 മണിക്ക്* വ്യാപാരഭവനിൽ വെച്ച് നൽകുന്നതാണ്....
15 October 2017
യഥാർത്ഥ ചിത്രം ഇങ്ങനെ
വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കെ.എന്‍.എ ഖാദര്‍ 23,310 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ബഷീറിന് ഒരു ഘട്ടത്തില്‍ പോലും മുന്നിലെത്താന്‍ സാധിച്ചില്ല.
ആകെ വോട്ടുനില ഇങ്ങനെ:
യു.ഡി.എഫ്: 65227 എല്‍.ഡി.എഫ്: 41917 എസ്.ഡി.പി.ഐ:8648 ബി.ജെ.പി: 5728
മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും യു.ഡി.എഫിന് വ്യക്തമായ ലീഡുണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിന് ലഭിച്ച ഭൂരിപക്ഷം നേടാനായില്ല. പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച വോട്ടിന്റെ 15000ായിരത്തോളം വോട്ടിന്റെ കുറവാണുള്ളത്.
ഊരകം (3365), എആര്‍ നഗര്‍ (3349), കണ്ണമംഗലം (3392), വേങ്ങര (5963), പറപ്പൂര്‍ (4594), ഒതുക്കുങ്ങല്‍(2647) എന്നിങ്ങനെയാണ് പഞ്ചായത്തുകളിലെ ഭൂരിപക്ഷം. എല്‍.ഡി.എഫിന് 4121 വോട്ടുകളാണ് നേടാനായത്. എസ്.ഡി.പി.ഐ 8648 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി., ബിജെപിക്ക് 5728 വോട്ടുകള്‍ മാത്രമാണ് നേടാനായത്. അതേസമയം ലീഗ് വിമതന്‍ നോട്ടക്കും പിന്നിലാണ്.
ആദ്യ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ കെ.എന്‍.എ ഖാദര്‍ ലീഡ് നിലനിര്‍ത്തിയിരുന്നു.
ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിയത്. പി.എസ്.എം.ഒ കോളജിലാണ് വോട്ടെണ്ണല്‍ നടന്നത്. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായാണ് എണ്ണിയത്. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.
കനത്ത സുരക്ഷയാണ് വോട്ടെണ്ണലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം നിരീക്ഷകന്‍ അമിത്ചൗധരിയുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തില്‍ തുറന്നു. ജില്ലാ കലക്ടര്‍ അമിത് മീണ, റിട്ടേണിങ് ഓഫിസര്‍ സജീവ് ദാമോദര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ലോക്‌സഭാംഗമായതിനെത്തുടര്‍ന്ന് മുസ്‌ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.ബഷീര്‍, ബിജെപി സ്ഥാനാര്‍ഥി കെ. ജനചന്ദ്രനും ഉള്‍പ്പെടെ ആകെ ആറു സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
2011ല്‍ നിലവില്‍വന്ന മണ്ഡലത്തില്‍ ഇത്തവണ റെക്കോര്‍ഡ് പോളിങ് ആയിരുന്നു. 71.99%. 1,70,009 വോട്ടര്‍മാരില്‍ 1,22,379 പേര്‍ വോട്ടു ചെയ്തു. 56,516 പുരുഷന്മാരും 65,863 സ്ത്രീകളും.
ലീഗ് വിമതന് ലഭിച്ചത് 442 വോട്ട് മാത്രം
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ലീഗ് വിമത സ്ഥാനാര്‍ഥി അഡ്വ. കെ. ഹംസ എട്ടു നിലയില്‍ പൊട്ടി. നോട്ടയായി ലഭിച്ച 502വോട്ടിനെക്കാള്‍ കുറവാണ് ഹംസക്ക് ലഭിച്ചത്. ആകെ 442വോട്ടുകള്‍ മാത്രമാണ് ഹംസക്ക് ലഭിച്ചത്.
കെ എന്‍ എ ഖാദര്‍ സമ്മര്‍ദവും ബഌക്ക്‌മെയിലിങ്ങുമായി സ്ഥാനാര്‍ഥിത്വം തട്ടിയെടുത്തെന്നാരോപിച്ചാണ് ഹംസ പത്രിക നല്‍കിയത്. ഖാദര്‍ മാറിയാലേ പിന്മാറൂവെന്നായിരുന്നു ഹംസ പറഞ്ഞിരുന്നത്.
‘നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകാര്യനല്ല കെ എന്‍ എ ഖാദര്‍. ഞാന്‍ മത്സരിക്കുന്നത് വേങ്ങരക്കാരായ സാധാരണ ലീഗുകാരുടെ വികാരം പ്രകടിപ്പിക്കാനാണ്. ഖാദര്‍ മത്സരിക്കയാണെങ്കില്‍ ഞാനും സ്ഥാനാര്‍ഥിയാകും. മത്സരം ലീഗിനെതിരല്ല. ഞാന്‍ വിമതനുമല്ല, ലീഗ് നേതൃത്വത്തെ വിരട്ടി ഖാദര്‍ സീറ്റ് നേടിയതില്‍ രോഷമുള്ള പ്രവര്‍ത്തകരുടെ പ്രതിനിധി മാത്രം. യഥാര്‍ഥ ലീഗുകാരുടെ സ്ഥാനാര്‍ഥി വേങ്ങരയില്‍ മുസ്‌ളിംലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് വിമതനായി രംഗത്തെത്തിയ അഡ്വ. കെ. ഹംസ പറഞ്ഞിരുന്നത്.
വേങ്ങര ഉപതെരഞ്ഞെടുപ്പ് : വോട്ടിംഗ് നില കെ.എന്‍.എ. ഖാദര്‍ (യു.ഡി.എഫ്) : 65,227. കെ.ജനചന്ദ്രന്‍ മാസ്റ്റര്‍ (എന്‍.ഡി.എ.): 5,728 അഡ്വ.പി.പി.ബഷീര്‍(എല്‍.ഡി.എഫ്) : 41,916. അഡ്വ.കെ.സി നസീര്‍ (എസ്.ഡി.പി.ഐ): 8,648. ശ്രീനിവാസ് (സ്വത) : 159. അഡ്വ.ഹംസ കറുമണ്ണില്‍ (സ്വത) : 442. നോട്ട : 502.
14 October 2017
വേങ്ങര ലീഗിനൊപ്പം, ഖാദറിന്റെ ഭൂരിപക്ഷം 23310
വേങ്ങര ലീഗിനൊപ്പം, ഖാദറിന്റെ ഭൂരിപക്ഷം 233....
തിരൂരങ്ങാടി: വേങ്ങര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 23,310 വോട്ടുകള്‍ക്ക് ജയിച്ചു. ഒരു ഘട്ടത്തില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ബഷീറിന് മുന്നിലെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ഒരു പഞ്ചായത്തിലും കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷത്തിലേക്ക് യുഡിഎഫിന് എത്താനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
കെഎന്‍എ ഖാദറിന് 65227 വോട്ട് ലഭിച്ചപ്പോള്‍,എല്‍ഡിഎഫിന്റെ പിപി ബഷീര്‍ 41917 വോട്ട് ആണ് നേടിയത്. 8648 വോട്ടുകള്‍ നേടി എസ്ഡിപിഐ സ്ഥാനാര്‍ഥി കെ സി നസീര്‍ ആണ് മൂന്നാം സ്ഥാനത്തുള്ളത്.
കേന്ദ്രനേതാക്കള്‍ വന്ന് പ്രചാരണം നടത്തിയെങ്കിലും ഫലം വന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി നാലാം സ്ഥാനത്താണ്. എസ്ഡിപിഐയാണ് മൂന്നാം സ്ഥാനത്തെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ആദ്യമായാണ് മണ്ഡലത്തില്‍ എസ്ഡിപിഐ ഇത്രയധികം വോട്ടുകള്‍ നേടുന്നത്.
പിപി ബഷീറിന്റെ ബൂത്തില്‍ കെഎന്‍എഖാദറിന് വെറും അഞ്ച് വോട്ടുകളുടെ ലീഡ് മാത്രമാണുണ്ടായതെന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പില്‍ ലീഗ് വിമതനായി മത്സരിച്ച കെ ഹംസയ്ക്ക് നേട്ടമുണ്ടാക്കാനായിട്ടില്ല. വേങ്ങരയില്‍ വിമതന്‍ നോട്ടയേക്കാള്‍ പിന്നിലാണ്.
പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. സര്‍വ്വീസ് വോട്ട് എല്‍ഡിഎഫിന് അനുകൂലമായിരുന്നു. സര്‍വീസ് വോട്ട് ഒരെണ്ണം മാത്രമാണുള്ളത്.
പോളിങ് ദിവസം രാവിലെ മുഖ്യമന്ത്രി പൊട്ടിച്ച സോളാര്‍ അന്വേഷണം എന്ന ബോംബ് എങ്ങനെ ബാധിക്കുമെന്ന ആകാംക്ഷയുണ്ടായിരുന്നു.പക്ഷെ ഇതൊന്നും യുഡിഎഫിന്റെ ഭൂരിപക്ഷത്തെ കാര്യമായി ബാധിച്ചില്ലെന്ന് വേണം കരുതാന്‍.
കഴിഞ്ഞ മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ വേങ്ങരയിലെ വോട്ട...
വേങ്ങരയിൽ കിണര്‍ ഇടിഞ്ഞുതാഴ്ന്നു
ഇന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആവേശം നടക്കുന്നതിനിടയില്‍ വേങ്ങര മണ്ഡലത്തിലെ ഊരകത്ത് ശക്തമായ മഴയെ തുടര്‍ന്ന് 27 വര്‍ഷം പഴക്കമുള്ള കുടിവെള്ള പദ്ധതിയുടെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. നൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറാണിത്. ഊരകം പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പുത്തന്‍പീടിക പാടത്ത് ഇരുപത്തി ഏഴു വര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതിയാണിത്.ഈ കിണര്‍ ഉപയോഗശൂന്യമാകുന്നതോടെ ഈ പ്രദേശത്തുകാര്‍ കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ അലയേണ്ടി വരും. കിണറിന്റെ പുനരുദ്ധാരണത്തിനായി ഫണ്ട് കണ്ടെത്തുന്നതിനായി പഞ്ചായത്തംഗം പി.ടി.വി രി യാ മുവിന്റെ മുന്‍ കയ്യില്‍ ആവശ്യമായ പ്രവര്‍ത്തനത്തിലാണ് നാട്ടുകാര്‍.
റോക്കറ്റ് പറത്തി സ്കൂൾ വിദ്യാർഥികൾ
ജില്ല കായികോത്സവം :വേങ്ങര നാലാം സ്ഥാനത്തു സ്ഥാനത്ത്
ജില്ലാ കായികോത്സവത്തിന്റെ രണ്ടാം ദിനം പിന്നിട്ടപ്പോള്‍ എടപ്പാള്‍ ഉപജില്ല 230 പോയിന്റുമായി മുന്നില്‍. 43 പോയിന്റുള്ള മങ്കട ഉപജില്ലയാണ് രണ്ടാം സ്‌ഥാനത്ത്. 37 പോയിന്റ് നേടിയ താനൂര്‍ ഉപജില്ല മൂന്നാം സ്‌ഥാനത്തും 36 പോയിന്റുള്ള വേങ്ങര ഉപജില്ല നാലാം സ്‌ഥാനത്താണ്. മേളയുടെ രണ്ടാം ദിനം പൂര്‍ത്തിയായപ്പോള്‍ എട്ട് പോയിന്റ് മാത്രമുള്ള പരപ്പനങ്ങാടി ഉപജില്ലയാണ് ഏറ്റവും പിറകില്‍. സ്‌കൂള്‍ തലത്തില്‍ 30 സ്വര്‍ണവും 14 വെള്ളിയും അഞ്ച് വെങ്കലവുമായി 197 പോയിന്റോടെ ഐഡിയ കടശ്ശേരിയുടെ മുന്നേറ്റമാണ് എടപ്പാളിനെ ബഹുദൂരം മുന്നിലെത്തിച്ചത്. സെന്റ് മേരീസ് പരിയാപുരം സ്‌കൂള്‍ മൂന്ന് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമായി 37 പോയിന്റ് നേടി രണ്ടാം സ്‌ഥാനത്താണ്. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയുമായി 21 പോയിന്റ് നേടിയ എച്ച്‌എച്ച്‌എസ്‌എസ് പന്തല്ലൂര്‍ മൂന്നാം സ്‌ഥാനത്തുണ്ട്.മേളയുടെ രണ്ടാം ദിനത്തില്‍ 34 ഫൈനലുകളാണ് നടന്നത്. ഇതോടെ മൊത്തം 64 ഇനങ്ങള്‍ പൂര്‍ത്തിയായി. മേളയിലെ ഗ്ലാമര്‍ ഇനങ്ങളായ 100 മീറ്റര്‍ ഫൈനലുകള്‍ ഇന്ന് നടക്കും. രാവിലെ 6.30ന് ആണ്‍- പെണ്‍വിഭാഗങ്ങളിലായുള്ള ക്രോസ് കണ്‍ട്രിയോടെ മത്സരങ്ങള്‍ പുനരാരംഭിക്കും. 4ഃ100 റിലേ, പോള്‍വാള്‍ട്ട്, ഷോട്ട്‌പുട്ട്, ഡിസ്‌കസ് ത്രോ, ലോംഗ് ജംബ് തുടങ്ങിയ ഇനങ്ങളിലാണ് സമാപന ദിവസത്തെ മത്സരങ്ങള്‍. വൈകീട്ട് നാലിന് സമാപന സമ്മേളനം ഒളിംപ്യന്‍ കെ.ടി.ഇര്‍ഫാന്‍ ഉദ്‌ഘാടനം ചെയ്ും. എയന്നാല്‍ അതിരാവിലെ തന്നെ തുടങ്ങുന്ന മത്സരങ്ങളെ മഴ തടസപ്പെടുത്തുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍.
13 October 2017
ആകാംക്ഷയ്ക്ക് നാളെ വിരാമം
വേങ്ങര: ആകാംക്ഷയ്ക്ക് നാളെ വിരാമം
വേങ്ങര... ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഒരുദിവസംകൂടി. ഞായറാഴ്ച പകല്‍ പതിനൊന്നോടെ ഫലം അറിയിക്കാനുള്ള ക്രമീകരണമാണ് തെരഞ്ഞെടുപ്പ് വിഭാഗം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ൃലിറ.സലൃമഹമ.ഴ്ീ.ശി ല്‍ വോട്ടെണ്ണലിന്റെ വിവരങ്ങള്‍ തത്സമയം അറിയാം.
ആദ്യം പോസ്റ്റല്‍ ബാലറ്റാണ് എണ്ണുക. ഇത്തവണ മണ്ഡലത്തിനുപുറത്തുള്ളവരെ മാത്രമാണ് തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരുന്നത്. ഒരു പോസ്റ്റല്‍ ബാലറ്റേയുള്ളൂ. സൈനികര്‍ക്കുള്ള സര്‍വീസ് വോട്ടിന് 25 പേര്‍ക്കാണ് അര്‍ഹതയുണ്ടായിരുന്നത്. ആറ് ബാലറ്റുകള്‍ വിലാസത്തിലുള്ളയാളെ കണ്ടെത്താനാകാതെ തിരിച്ചുവന്നു. 19 എണ്ണം തിരിച്ചുവരാനുണ്ട്. ഇവ വോട്ടെണ്ണല്‍ ആരംഭിക്കുന്ന ദിവസം രാവിലെ എട്ടിനുമുമ്പ് കിട്ടിയാല്‍ സാധുവാകും. 1,70,009 വോട്ടര്‍മാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇതില്‍ 148 ബൂത്തിലായി 56,580 പുരുഷന്മാരും 66,030 സ്ത്രീകളും ഉള്‍പ്പെടെ 1,22,610 പേര്‍ വോട്ടുചെയ്തു.
പതിനാല് ടേബിളുകളാണ് വോട്ടെണ്ണലിന് സജീകരിക്കുകയെന്ന് വരണാധികാരി സജീവ് ദാമോദര്‍ അറിയിച്ചു. ഒരു ടേബിളില്‍ 12 ബൂത്തുകളിലെ വോട്ട് എണ്ണും. 12 റൌണ്ട് വോട്ടെണ്ണല്‍ ഉണ്ടാകും. ഒരു ടേബിളില്‍ കൌണ്ടിങ് അസിസ്റ്റന്റ്, കൌണ്ടിങ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിങ്ങനെ മൂന്ന് ജീവനക്കാരുണ്ടാകും. പുറമേ ആറ് സ്ഥാനാര്‍ഥികളുടെ ആറ് ഏജന്റുമാരും. ജീവനക്കാര്‍ക്കുള്ള പരിശീലനം വെള്ളിയാഴ്ച കലക്ടറേറ്റില..
തിരഞ്ഞെടുപ്പ് ഫലം മുൻകൂട്ടി പ്രവചിച് മജീഷ്യൻ ലത്തീഫ്
നാളെ പ്രഖ്യാപിക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം മുന്‍കൂട്ടി പ്രവചിച്ച് മജീഷ്യന്‍ ലത്തീഫ് കോട്ടയ്ക്കല്‍. ഇന്നലെ വൈകിട്ടു അഞ്ചോടെ വേങ്ങര വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ലെറ്റര്‍പാഡിലാണ് നാളെ നടക്കുന്ന വോട്ടെണ്ണലിന്റെ ഫലം ലത്തീഫ് രേഖപ്പെടുത്തിയത്.
ഓരോ സ്ഥാനാര്‍ഥിക്കും ലഭിക്കുന്ന വോട്ടിന്റെ കണക്കും ഭൂരിപക്ഷവും കൃത്യമായി രേഖപ്പെടുത്തി എന്നവകാശപ്പെടുന്ന പ്രവചനം ഭദ്രമായി ഒരു ചെറിയപെട്ടിയിലിട്ട് പൂട്ടി ഇത് വീണ്ടും മറ്റൊരു പെട്ടിയില്‍ പൂട്ടിയ ശേഷം വേങ്ങര എസ്.ഐ.അബ്ദുള്‍ ഹക്കീം സീല്‍ ചെയ്ത് വേങ്ങര സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.ഹമീദിനെ ഏല്‍പിച്ചു. അദ്ദേഹം ഇത് ബാങ്ക് ലോക്കറിലേക്ക് മാറ്റി.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ദിവസം ബാങ്കിന് അവധിയും പിറ്റെ ദിവസം തിങ്കളാഴ്ച സംസ്ഥാനത്ത് യു.ഡി.എഫ് ഹര്‍ത്താലുമായതിനാല്‍ ചൊവ്വാഴ്ച രാവിലെ പത്തിനാണ് നാട്ടുകാരുടെയും ബന്ധപ്പെട്ടവരുടേയും സാന്നിധ്യത്തില്‍ പെട്ടി തുറന്ന് ഫലം പ്രസിദ്ധീകരിക്കുക.
ഫലമെഴുതുന്ന ചടങ്ങില്‍ എസ്.ഐ കെ.അബ്ദുള്‍ ഹക്കിം, ബ്ലോക്ക് പ്രസിഡന്റ് പി.കെ.അസ്ലു ,വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം, യൂണിറ്റ് ഭാരവാഹികള്‍, ഗോള്‍ഡ് ആന്റ്, സില്‍വല്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.ടി.അബ്ദുറഹിമാന്‍ ഹാജി, എം.എ.അസീസ്, ഹംസ പുല്ലമ്പലവന്‍, എം.കെ.സൈനുദ്ദീന്‍,പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ് ട്രഷറര്‍ ടി.മൊയ്തീന്‍ കുട്ടി, പഞ്ചായത്തംഗം കെ.പി. ഫസല്‍ എന്നിവർ പങ്കെടുത്തു.
ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായ ശാസ്‌ത്ര നാടക മത്സരം , വൈകീട്ട് നാലിന് വേങ്ങര സബ് ജില്ലാ മത്സരം
മലപ്പുറം: ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായ ശാസ്‌ത്ര നാടക മത്സരം ഒക്‌ടോബര്‍ 14ന് രാവിലെ ഒമ്പതിന് കോട്ടയ്‌ക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 17 സബ് ജില്ലകളില്‍ നിന്ന് ഒന്നാം സ്‌ഥാനം നേടിയ 17 നാടകങ്ങളാണ് ജില്ലാതലത്തില്‍ മത്സരിക്കുക. മൂന്ന് ക്ലസ്‌റ്ററുകളായിട്ടാണ് മത്സരങ്ങള്‍. രാവിലെ ഒമ്പതിന് ക്ലസ്‌റ്റര്‍ ഒന്നിലെ മഞ്ചേരി, മേലാറ്റൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, മലപ്പുറം, വണ്ടൂര്‍ സബ്‌ജില്ലകളും ഉച്ചക്ക് 12ന് ക്ലസ്‌റ്റര്‍ രണ്ടിലെ കുറ്റിപ്പുറം, നിലമ്പൂര്‍, താനൂര്‍, അരീക്കോട്, കൊണ്ടോട്ടി, എടപ്പാള്‍ സബ്‌ജില്ലകളും വൈകീട്ട് നാലിന് ക്ലസ്‌റ്റര്‍ മൂന്നിലെ കിഴിശ്ശേരി, പൊന്നാനി, മങ്കട, വേങ്ങര, പരപ്പനങ്ങാടി സബ്‌ജില്ലകളും മത്സരിക്കും. ശാസ്‌ത്രവും സമൂഹവും എന്ന വിഷയത്തിലാണ് നാടകം സംഘടിപ്പിക്കുന്നത്.
12 October 2017
ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ പ്രഭാഷണവും മഹല്ല് കുടുംബ സംഗമവും
ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ പ്രഭാഷണവും മഹല്ല് കുടുംബ സംഗമവും ഒക്ടോബര്‍ 14, 16 തിയ്യതികളില്‍ വലിയോറ മനാട്ടിപ്പറമ്പിൽ
വേങ്ങര: വലിയോറ മാനാട്ടിപ്പറമ്പ് മസാലിഹുല്‍ മുസ്്‌ലിമീന്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാസം തോറും നടത്തിവരുന്ന മജ്‌ലിസുന്നൂറിന്റെ രണ്ടാം വാര്‍ഷികവും മഹല്ല് കുടുംബ സംഗമവും ഒക്ടോബര്‍ 14, 16 (ശനി, തിങ്കള്‍) തിയ്യതികളില്‍ വലിയോറ മനാട്ടിപ്പറമ്പ് അബ്ദുല്‍ ഗഫാര്‍ അന്‍വരി നഗറില്‍ നടക്കും. 14 ന് വൈകീട്ട്് 7 മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷികം മഹല്ല് ഖത്വീബ് ഹസന്‍ ദാരിമി കുട്ടശ്ശേരി ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് ഹാജി അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തും. ഹകീം ബാഖവി, അശ്‌റഫ് മുസ്്‌ലിയാര്‍, മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍, സിദ്ദീഖ് അന്‍വരി പ്രസംഗിക്കും. 16 ന് മഹല്ല് പ്രവാസി ഘടകം മസാലിഹുല്‍ മുസ്്‌ലിമീന്‍ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുടുംബ സംഗത്തില്‍ പ്രമുഖ ഇസ്്‌ലാമിക് ട്രൈനര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍ ക്ലാസെടുക്കും.
കാവലായി കേന്ദ്രസേന
വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്‌ടോബര്‍ 15ന് രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നടക്കും. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം നിരീക്ഷകന്‍ അമിത് ചൗധരിയുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിദ്ധ്യത്തില്‍ തുറക്കും.
നിലവില്‍ കേന്ദ്രസേനയാണു വോട്ടിംഗ്‌മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിന് കാവലായി നില്‍ക്കുന്നത്. ജില്ലാ കലക്ടര്‍ അമിത് മീണ, റിട്ടേണിങ് ഓഫീസര്‍ സജീവ് ദാമോദര്‍ തുടങ്ങിയവര്‍ സന്നിഹിതരാവും.
വോട്ടെണ്ണലിന് 14 ടേബിളുകളാണ് സജീകരിച്ചിരിക്കുന്നത്. ഇതില്‍ ഒന്നില്‍ മൂന്ന് വീതം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിന് നിയോഗിക്കും. ഒരു സൂപ്പര്‍വൈസര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരെയാണ് നിയോഗിക്കുക.
42 പേര്‍ക്ക് പുറമെ 20 റിസര്‍വ് ഉദ്യോഗസ്ഥന്മാരെയും ഇതിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. അനുവദിക്കുന്ന ടേബിളുകള്‍ സംബന്ധിച്ച റാന്റമൈസേഷന്‍ ഒക്‌ടോബര്‍ 14ന് നടക്കും. ഇവര്‍ക്കുള്ള പരിശീലനം ഇന്ന് (ഒക്‌ടോബര്‍ 13) രാവിലെ 10.30ന് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടക്കും.
ഫലപ്രഖ്യാപന പ്രവചനം നാളെ വേങ്ങരയിൽ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഇലക്ഷൻ ഫലപ്രഖ്യാപനം (പ്രവചനം)
മജീഷ്യൻ ലത്തീഫ് MMA(മലപ്പുറം റിയാലി ഷോ)
13-10 -2017(വെള്ളി) വൈകു: 4 മണിക്ക് വേങ്ങര വ്യാപാരഭവനിൽ
രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മാധ്യമ ഉദ്യോഗസ്ഥ പ്രമുഖരുടെ സാന്നിധ്യം
ഏവർക്കും സ്വാഗതം
മജീഷ്യൻ ലത്തീഫ് കോട്ടക്കൽ
മലയാളി മാജിക് അസോസിയേഷൻ മലപ്പുറം ജില്ലാ മെമ്പർ
മാജിക്കൽ റിയലിസം (കോട്ടയം) മെമ്പർ
മുതുകാട് അക്കാഡമി അംഗം
(വേങ്ങര മണ്ഡത്തിൽ കോട്ടക്കലിന് അടുത്ത് വീട് )
അമിട്ട് പൊട്ടിച്ചു യൂത്ത് കോൺഗ്രസ് പ്രതിഷേധം
കൊണ്ടോട്ടി: രാജ്യത്ത് ബി.ജെ.പി.ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം അമിത് ഷായുടെ മകന്റെ കമ്പനിക്ക് പതിനാറായിരം കോടി രൂപയുടെ വരുമാന വര്‍ദ്ധനവ് ഉണ്ടായത് വന്‍ അഴിമതിയാണ്,ഇത് അന്വേഷിക്കണം എന്നും, പ്രധാനമന്ത്രി മൗനം വെടിയണം എന്നും, എന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമിട്ട് പൊട്ടിക്കല്‍ പ്രതിഷേധം നടന്നു,
ബി.ജെ.പി.ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ കോലത്തില്‍ അമിട്ടുകള്‍ മാലയായ് അണിയിച്ചു കൊണ്ട് ടൗണില്‍ പ്രകടനം നടത്തിയതിന് ശേഷം ബസ്റ്റാന്റിന് മുന്നില്‍ വെച്ച് തീക്കൊടുക്കുകയായിരുന്നു, പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു, സി.എം.ബ്രിജേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു, ജൈസല്‍ എളമരം, പി.നിധീഷ്, ജലീല്‍ ആലുങ്ങല്‍, അഷ്‌റഫ് പറക്കുത്ത്, പി.പി.റഹ്മത്തുള്ള, ലത്തീഫ് കുട്ടാ ലുങ്ങല്‍, ഹിഷാം തെറ്റന്‍, അന്‍വര്‍ അരൂര്, കെ.വി.ഹുസൈന്‍, ഫസല്‍ അല്ലിപ്ര,ഷമീര്‍ വാഴയൂര്‍, സതീഷ് പുളിക്കല്‍, എന്‍.വി. ബൈജു, സി.എ ഫൈറൂസ്, ഷഫീല്‍ പടിക്കല്‍ പങ്കെടുത്തു
റെക്കോർഡ് പോളിംഗ് ,കണ്ണും നട്ട് മുന്നണികൾ
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. 71.2 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77ശതമാനമായിരുന്നു വേങ്ങരയിലെ പോളിങെങ്കിലും അഞ്ച് മാസം മുന്‍പ് നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ അത് മൂന്നd ശതമാനം കുറഞ്ഞിരുന്നു.ഉയര്‍ന്ന പോളിംഗ് ശതമാനം ആത്മവിശ്വാസം നല്‍കുന്നുവെന്നാണ് സ്ഥാനാര്‍ത്ഥികളുടയെും മുന്നണികളുടെയും പ്രതികരണം. ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലും, ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചായത്തുകളിലും നല്ല പോളിംഗ് നടന്നു.
വോട്ടിങ് തുടങ്ങിയ ആദ്യ മണിക്കൂറുകളില്‍ ചില ബൂത്തുകളില്‍ മാത്രമാണ് നീണ്ടനിര കണ്ടത്. ഉച്ചയോടെ പോളിങ് ഭേദപ്പെട്ടു. ഉച്ചയ്ക്ക് ശേഷം വീണ്ടും മന്ദഗതിയിലായി. വൈകുന്നേരത്തോടെയാണ് കൂടുതല്‍ വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിയത്. സ്ഥാനാര്‍ത്ഥികളില്‍ മണ്ഡലത്തിലെ ഏക വോട്ടര്‍ ഇടത് മുന്നണിയുടെ പി.പി ബഷീര്‍ മാത്രമായിരുന്നു. രാവിലെ വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ത്ഥി ആത്മവിശ്വാസം പങ്കുവച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും, ഘടകങ്ങളെല്ലാം തനിക്കനുകൂലമാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍.
രണ്ടിടങ്ങളില്‍ വോട്ടിംഗ് മെഷീന്‍ തകരാര്‍ കാണിച്ചെങ്കിലും വേഗത്തില്‍ പരിഹരിച്ചു. മുഴുവന്‍ ബൂത്തുകളിലും വിവി പാറ്റ് സംവിധാനം ഏര്‍പ്പെടുത്തിയുള്ള ആദ്യ തെരഞ്ഞെടുപ്പുകൂടിയായിരുന്നു വേങ്ങരയിലേത്. അമ്പരപ്പിനിടയിലും പുതിയ സംവിധാനത്തെ വോട്ടര്‍മാര്‍ പൂര്‍ണ്ണമനസോടെ സ്വീകരിച്ചു. പോളിങ് ശതമാനം ആത്മവിശ്വാസം നല്‍കുന്നുവെന്നാണ് സ്ഥാനാര്‍ത്ഥികളുടയെും മുന്നണികളുടെയും പ്രതികരണം. ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലും, ലീഗ് കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചായത്തുകളിലും നല്ല പോളിങ് നടന്നു. മണ്ഡലത്തിലെ 1,70,006 വോട്ടര്‍മാരില്‍ 40,000ത്തോളം പ്രവാസികളാണുള്ളത്. പ്രവാസി സംഘടനകള്‍ വഴി ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം മുന്നണികള്‍ നടത്തിയിരുന്നു.
വേങ്ങരയില്‍ വര്‍ധിച്ച പോളിംഗ് തങ്ങളുടേതാണെന്നു എല്‍.ഡി.എഫ് ക്യാമ്പുകള്‍
വേങ്ങരയില്‍ വര്‍ധിച്ച പോളിംഗ് തങ്ങളുടേതാണെന്നു എല്‍.ഡി.എഫ് ക്യാമ്പുകള്‍. സോളാര്‍കേസിലെ നാടകീയ നീക്കവും വേങ്ങരയിലേക്കുള്ള കള്ളപ്പണവേട്ടയും തങ്ങള്‍ക്ക് അനുകൂലമായെന്നാണ് എല്‍്ഡി.എഫ് ക്യാമ്പുകള്‍ ചൂണ്ടിക്കാട്ടുന്നത്.
മുസ്്‌ലിം ലീഗിന്റെ കുത്തക മണ്ഡലമായ വേങ്ങരയില്‍ ഇത്തവണ ഇടതുമുന്നണി ഉയര്‍ത്തുന്ന കടുത്തവെല്ലുവിളിക്ക് ബലമേകിക്കൊണ്ടാണ് സോളാര്‍ കേസിലെ പുതിയ സര്‍ക്കാര്‍ തീരുമാനം വന്നത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖനേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ മന്ത്രി സഭ തീരുമാനിച്ചത് വേങ്ങരയില്‍ യു.ഡി.എഫ് വിരുദ്ധ തരംഗമുണ്ടാക്കുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ ഇത്തരമൊരു നിര്‍ണായക തീരുമാനമെടുത്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കമായാണ് യു.ഡി.എഫ് കരുതുന്നത്.
സര്‍ക്കാര്‍ തീരുമാനത്തില്‍ അമ്പരന്ന യു.ഡി.എഫ് നേതൃത്വം കടുത്ത പ്രതിരോധത്തിലായിരുന്നു. യു.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാന്‍ സോളാര്‍ കേസ് ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. എന്നാല്‍ വേങ്ങരയിലെ ജനവിധിയെ സോളാര്‍ കോസ് ബാധിക്കില്ലെന്ന ആത്്മവിശ്വാസത്തിലാണ് യു.ഡി.എഫ് നേതാക്കള്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തീരുമാനം വേങ്ങരയിലെ വോട്ടര്‍മാരെ ചെറിയ രീതിയിലെങ്കിലും സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. വേങ്ങര മണ്ഡലത്തിലെ ലീഗ്,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ആര്യാടന്‍ മുഹമ്മദിനെതിരെയും കേസെടുക്കാനുള്ള തീരുമാനം വേങ്ങരയിലെ ലീഗ് പ്രവര്‍ത്തകരെ പോലും സന്തോഷിപ്പിച്ചേക്കും. ലീഗ് അനുകൂല വോട്ടുകളില്‍ പലതും ഇളകാന്‍ ഇത് കാരണമായേക്കുമെന്നും ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
സോളാര്‍ കേസിലെ പുതിയ നീക്കങ്ങള്‍ വേങ്ങരയില്‍ യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുസ്്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി പ്രതികരിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുസ്്ലിം ലീഗ് നേതാക്കളുടെ പേരില്ല എന്നതാണ് വേങ്ങരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നത്.
യൂ ഡി എഫ് ക്യാമ്പുകള്‍ ശുഭപ്രതീക്ഷയില്‍
വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടുടുപ്പ് കഴിഞ്ഞ ശേഷം യു.ഡി.എഫ് ക്യാമ്പുകള്‍ ശുഭപ്രതീക്ഷയില്‍. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിനു സമാനമായ വോട്ടുകള്‍തന്നെ കെ.എന്‍.എ ഖാദറിനും ലഭിക്കുമെന്നു മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് പറഞ്ഞു. എല്‍.ഡി.എഫ് പുറമെയുണ്ടാക്കിയ ഓളം അടിത്തട്ടില്‍ എത്തിയില്ല. ബൂത്തുകള്‍ കേന്ദ്രീകരിച്ചുള്ള എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനം തങ്ങള്‍ കരിതയതുപോലെയൊന്നും ഉണ്ടായില്ലെന്നും യു.എ ലത്തീഫ് പറഞ്ഞു. യു.ഡി.എഫ് ക്യാമ്പ് തികച്ചും ആത്മവിശ്വാസത്തിലാണ്.
മുസ്്ലിം ലീഗിന്റെ കുത്തക മണ്ഡലമായ വേങ്ങരയില്‍ ഇത്തവണ ഇടതുമുന്നണി ഉയര്‍ത്തുന്ന കടുത്തവെല്ലുവിളിക്ക് ബലമേകിക്കൊണ്ടാണ് സോളാര്‍ കേസിലെ പുതിയ സര്‍ക്കാര്‍ തീരുമാനം വന്നത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖനേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ മന്ത്രി സഭ തീരുമാനിച്ചത് വേങ്ങരയില്‍ യു.ഡി.എഫ് വിരുദ്ധ തരംഗമുണ്ടാക്കുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. എന്നാല്‍ ഈ തീരുമാനത്തോടെ പിണങ്ങി നിന്നിരുന്ന കോണ്‍ഗ്രസ് വോട്ടുകള്‍പോലും യു.ഡി.എഫിന്റെ പെട്ടിയില്‍ വീഴാന്‍ സാധിച്ചുവെന്നാണു യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ ഇത്തരമൊരു നിര്‍ണായക തീരുമാനമെടുത്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കമായാണ് യു.ഡി.എഫ് കരുതുന്നത്.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തീരുമാനം വേങ്ങരയിലെ വോട്ടര്‍മാരെ ചെറിയ രീതിയിലെങ്കിലും സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. വേങ്ങര മണ്ഡലത്തിലെ ലീഗ്,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ആര്യാടന്‍ മുഹമ്മദിനെതിരെയും കേസെടുക്കാനുള്ള തീരുമാനം വേങ്ങരയിലെ ലീഗ് പ്രവര്‍ത്തകരെ പോലും സന്തോഷിപ്പിച്ചേക്കും. ലീഗ് അനുകൂല വോട്ടുകളില്‍ പലതും ഇളകാന്‍ ഇത് കാരണമായേക്കുമെന്നും ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
സോളാര്‍ കേസിലെ പുതിയ നീക്കങ്ങള്‍ വേങ്ങരയില്‍ യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുസ്്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി പ്രതികരിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുസ്്ലിം ലീഗ് നേതാക്കളുടെ പേരില്ല എന്നതാണ് വേങ്ങരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നത്.
Subscribe to:
Posts (Atom)
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...
Just touch and read Vengara news������
-
വേങ്ങരയിൽ ഗതാഗത നിയന്ത്രണം വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്തിലെ വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ദാസ് പ...
-
മലപ്പുറം: ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന്റെ പുതിയ സിനമയായ കമ്മാര സംഭവത്തിന്റെ ഷൂട്ടിംഗ് വേങ്ങരയില്‍ പുന:രാരംഭിച്ചു. ദിലീപ് അറസ്റ്റിലായ...
-
പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ് വേങ്ങര ലൈവ്...
-
വേങ്ങര കണ്ണമംഗലത്ത് യുവാവ് റൂമില്‍ മരിച്ച നിലയിൽ വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ ടയര്‍ കടയിലെ തൊഴിലാളിയായ യുവാവിനെ താമസിക്കുന്ന ...
-
17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ : 17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ. ഏറ്റവും പുതിയ ജോക...
-
മലപ്പുറം: പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തിനു മുന്‍പ് മലപ്പുറത്തെ ...
-
ചിരട്ട കൊണ്ട് മൊബൈൽ സ്റ്റാൻഡ് നിർമിച്ച് വേങ്ങര പാക്കടപുറായ സ്വദേശി അൽത്താഫ് റഹിമാൻ വേങ്ങര: ലോക്ക് ഡൗൺ കാലത്ത് വിദ്യാത്ഥികളുടെ പല തരത്തിലുള്...
-
വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ വേങ്ങര: 38,15500 രൂപയുടെ കുഴൽപ്പണവുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് വേങ്ങര എസ്.ഐ സംഗീത് ...
-
മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ് മലപ്പുറം: അനാഥ യുവതിക്ക് വീടൊരുക്കി നല്‍കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹ...