Labels

30 October 2020

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

 എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം



ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ .എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാവുന്നതാണ്. നേരത്തെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ 20,000 രൂപ വരെ പിന്‍വലിക്കാമായിരുന്നു. അതുപോലെ എസ് ബി ഐ ഉപഭോക്താക്കള്‍ക്ക് പുതുതായി ഏഴ് തരം കാര്‍ഡുകള്‍ എസ് ബി ഐ നല്‍കുന്നുണ്ട്. വരുമാനം അനുസരിച്ചാണ് ഓരോ ഉപഭോക്താക്കള്‍ക്കും കാര്‍ഡുകള്‍ നല്‍കുന്നത്. എസ്ബിഐ സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് ഒരു മാസം എട്ട് സൗജന്യ എടിഎം ഇടപാടുകള്‍ വരെ നടത്താം. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും ഉപഭോക്താക്കളില്‍ നിന്ന് നിശ്ചിത നിരക്ക് ഈടാക്കുന്നതാണ്.

സുരക്ഷ മുന്‍നിര്‍ത്തി 10,000 രൂപയില്‍ കൂടുതലുളള എടിഎം ഇടപാടുകള്‍ക്ക് ഒടിപി നിര്‍ബന്ധമാക്കിയിട്ടുണ്ട്. എടിഎം കൗണ്ടറിലെത്തി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ബാങ്ക് അയച്ച ഒടിപി നല്‍കിയായിരിക്കണം പണം പിന്‍വലിക്കാന്‍.

ആരാധകരോട് യാത്ര പറഞ്ഞ് പബ്ജി; ഇന്ത്യയിലെ സേവനം പൂര്‍ണമായി അവസാനിപ്പിച്ചു

 ആരാധകരോട് യാത്ര പറഞ്ഞ് പബ്ജി; ഇന്ത്യയിലെ സേവനം പൂര്‍ണമായി അവസാനിപ്പിച്ചു



പബ്ജി ഗെയിം ഇന്ത്യയിലെ സേവനം പൂര്‍ണമായി അവസാനിപ്പിച്ചു. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായുള്ള എല്ലാ സേവനങ്ങളും അവസാനിപ്പിച്ചതായി പബ്ജി ഉടമസ്ഥരായ ടെന്‍സെന്റ് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ പബ്ജി ഉള്‍പ്പടെ116 ആപ്പുകള്‍ നിരോധിച്ചിരുന്നു. ആപ്പിളിന്റെ ആപ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവയില്‍ നിന്നു നേരത്തേ തന്നെ പബ്ജി ലഭിക്കാതായിരുന്നെങ്കിലും നിലവില്‍ ഉപയോഗിച്ചിരുന്നവര്‍ക്ക് ഗെയിം കളിക്കാന്‍ സാധിക്കുമായിരുന്നു.സേവനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതോടെ ഇനി പബ്ജി കളിക്കാന്‍ സാധിക്കില്ല. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചുവെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പബ്ജി തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു പബ്ജി ആരാധകര്‍.

വേങ്ങര മണ്ഡലത്തിലെ ഫാമിലി ഹെൽത്ത്‌സെന്ററായി ഉയർത്തിയ ഒതുക്കുങ്ങൽ, കണ്ണമംഗലം, ഊരകം എന്നീ ഹോസ്പിറ്റലുകളുടെ സ്റ്റാഫ് പാറ്റേണും മറ്റു അധിക സൗകര്യങ്ങളും എത്രയും വേഗം ഏർപ്പെടുത്തണം അഡ്വ. കെ എൻ എ ഖാദർ എം എൽ എ

 വേങ്ങര മണ്ഡലത്തിലെ ഫാമിലി ഹെൽത്ത്‌സെന്ററായി ഉയർത്തിയ ഒതുക്കുങ്ങൽ, കണ്ണമംഗലം, ഊരകം എന്നീ ഹോസ്പിറ്റലുകളുടെ സ്റ്റാഫ് പാറ്റേണും മറ്റു അധിക സൗകര്യങ്ങളും എത്രയും വേഗം ഏർപ്പെടുത്തണം അഡ്വ. കെ എൻ എ ഖാദർ എം എൽ എ



വേങ്ങര നിയോജക മണ്ഡലത്തിലെ ഒതുക്കുങ്ങൽ, കണ്ണമംഗലം, ഊരകം എന്നീ പ്രൈമറി ഹെൽത്ത്‌ സെന്ററുകളെ ആർദ്രം മിഷന്റെ മൂന്നാം ഫേസിൽ ഉൾപെടുത്തി ഫാമിലി ഹെൽത്ത്‌ സെന്ററുകളായി ഉയർത്തി ഉത്തരവായിട്ടുണ്ട്. ഇത്തരത്തിൽ അപ്ഗ്രേഡ് ചെയ്തതിന്റെ ഗുണങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകണമെങ്കിൽ ഫാമിലി ഹെൽത്ത്‌ സെന്ററുകളിൽ നിഷ്‌കർഷിച്ചിട്ടുള്ള തരത്തിലുള്ള സ്റ്റാഫ് പാറ്റേണും മറ്റ് അധിക സൗകര്യങ്ങളും ഈ ആശുപത്രികളിൽ കൊണ്ട് വരേണ്ടതാണ്. ആയതിനാൽ ഒതുക്കുങ്ങൽ, കണ്ണമംഗലം, ഊരകം എന്നീ ഫാമിലി ഹെൽത്ത്‌ സെന്ററുകളിൽ മാനദണ്ഡപ്രകാരമുള്ള സ്റ്റാഫ് പാറ്റേണും മറ്റ് അധിക സൗകര്യങ്ങളും എത്രയും വേഗം  നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് അഡ്വ KNA ഖാദർ MLA കത്ത് നൽകി ആവശ്യപ്പെട്ടു.

എംഎൽഎയുടെ നിർദ്ദേശപ്രകാരം ഒതുക്കുങ്ങൽ ഫാമിലി ഹെൽത്ത് സെൻറർ എൻഎച്ച് ുഎം എൻജിനീയർ സഹീർ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീഫാത്തിമ ,എംഎൽഎയുടെ പിഎ അസീസ് പഞ്ചിളി,ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി കരീം പഞ്ചിളി,ഡോക്ടർ ഫൈറോസ്,ബാബുരാജ്,തുടങ്ങിയവർ സന്ദർശിച്ചു.

കമ്പ്യൂട്ടർ,മൊബൈൽ ഫോൺ ടെക്നോളജി മുതലായ തൊഴിലധിഷ്‌ഠിത കോഴ്സുകൾ നടത്തുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകണം. അഡ്വ. കെ എൻ എ ഖാദർ എം എൽ എ

 കമ്പ്യൂട്ടർ,മൊബൈൽ ഫോൺ ടെക്നോളജി മുതലായ തൊഴിലധിഷ്‌ഠിത കോഴ്സുകൾ നടത്തുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകണം. അഡ്വ. കെ എൻ എ ഖാദർ എം എൽ എ



സംസ്ഥാനത്ത് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ ടെക്നോളജി മുതലായ തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊറോണയെ തുടർന്ന് ഏതാണ്ട് ഒരു വർഷക്കാലമായി അടഞ്ഞു കിടക്കുകയാണ്‌. ആയിരക്കണക്കിന് അധ്യാപകരും അനധ്യാപകരും ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും ഇന്ന് ഗുരുതരമായ സാമ്പത്തിക തകർച്ചയിലാണ്. മാസങ്ങളായി ഉപയോഗിക്കാത്തതിനാൽ ഇത്തരം സ്ഥാപനങ്ങളിലെ വിലയേറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കേടുവരുന്നതും ഉപയോഗിക്കുന്നില്ലെങ്കിൽ കൂടി ഇവർ അടക്കേണ്ടി വരുന്ന കറന്റ് ബില്ലും കെട്ടിടവാടകയും സ്ഥാപനം തുടങ്ങുന്നതിനായി എടുത്ത വായ്പകളുടെ തിരിച്ചടവും പലിശയും പിഴപലിശയും ഇവരുടെ മേൽ കടുത്ത ആഘാതം സൃഷ്ടിക്കുകയാണ്. അയതിനാൽ സ്ഥാപനങ്ങൾ അടച്ചിട്ടത് വഴി വരുമാനം നിലച്ച് ദുരിതത്തിലായ ഇവരെ ദുരിതബാധിതരായി പ്രഖ്യാപിക്കുന്നതിനും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഒരേ സമയം ഒരു നിശ്ചിത എണ്ണം വിദ്യാർത്ഥികളെ സാമൂഹിക അകലം പാലിച്ച് കൊണ്ട് പഠിപ്പിക്കാൻ ഇത്തരം സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനും വേണ്ട സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അഡ്വ. KNA ഖാദർ MLA കത്ത് നൽകി ആവശ്യപ്പെട്ടു.

കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ

 കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ



സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് കടക്കുന്നു. ഡിസംബര്‍ മാസം തെരഞ്ഞെടുപ്പ് നടത്തുമെന്ന് വ്യക്തമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കും കമ്മീഷൻ കത്തയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതികൾ പിന്നീട് അറിയിക്കുമെന്നും കത്തില്‍ പറയുന്നു.


തെരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 31 നകം പുർത്തിയാക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷൻ നവംബർ 11ന് ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണം ഏ‍ർപ്പെടുത്തുമെന്നും വിശദീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണത്തിനായി നടപടികൾ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണത്തിനായി നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ്.

29 October 2020

ലയൻസ്‌ ക്ലബ്ബ് വിവിധ പ്രോജക്ടുകളുടെ ഭാഗമായി വിതരണവും ആദരവും നടത്തി

 ലയൻസ്‌ ക്ലബ്ബ് വിവിധ പ്രോജക്ടുകളുടെ ഭാഗമായി വിതരണവും ആദരവും നടത്തി



ലയൻസ്‌ ക്ലബ്ബ് വേങ്ങര പഞ്ചായത്ത് തണൽ വീട്ടിലെ പത്ത് വയോജനങ്ങൾക്ക് കണ്ണടകൾ വിതരണവും വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സീനിയർ നഴ്‌സ് എസ് ഗീതാ ദേവിയെ ആദരിക്കലും സംഘടിപ്പിച്ചു. ലയൻസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് 318 D യുടെ VISION, DIABETIC, CHILD CANCER, ENVIORMENT, HUNGER RELIEF എന്നീ  പ്രോജക്ടുകളുടെ ഭാഗമായി വേങ്ങര പൈൻ ആൻഡ് പാലിയേറ്റീവിൽ വെച്ച് പഞ്ചായത്ത്  തണൽ വീട്ടിലെ പത്ത് വയോജനങ്ങൾക്ക് കണ്ണടകൾ വിതരണവും 

100 വനിതകൾക്ക് ആദരം എന്ന പരിപാടിയുടെ ഭാഗമായി വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സീനിയർ നഴ്‌സ് എസ് ഗീതാ ദേവിയെ ആദരിക്കലും പൈൻ ആൻഡ് പാലിയേറ്റീവിന് മ്യൂസിക് തെറാപ്പി കിറ്റും ഗ്ലുക്കോ മീറ്ററും കൈമാറി


ചൈൽഡ് ഹുഡ് ക്യാൻസർ ബോധവത്ക്കരണത്തിന്റെ ഭാഗമായി CD അടങ്ങുന്ന ബോധവത്ക്കരണ കിറ്റ് വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കൈമാറുകയും വേങ്ങര പൈൻ ആൻഡ് പാലിയേറ്റീവിൽ ആയുർ ജാക്ക് പ്ലാവിൻ തൈകൾ നടുകയും  ചെയ്തു. 


പ്രസിഡന്റ് മുനീർ ബുഖാരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റീജിണൽ ചെയർ പേഴ്സൺ MD രഘുരാജ് പദ്ധതി ഉത്‌ഘാടണം ചെയ്തു. ലയൺസ് ക്ലബ്ബ് പാലിയേറ്റീവ് ഡിസ്ട്രിക്ട് ചെയർ പേഴ്സൺ ജെയിംസ് വളപ്പില, ക്യാബിനറ് സിക്രട്ടറി രാമനുണ്ണി,  IPP നൗഷാദ് വടക്കൻ,  മോഹനൻ അലങ്കാർ, ഷക്കിർ വേങ്ങര,  എന്നവർ സംസാരിച്ചു.

വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് അപേക്ഷിക്കാനുള്ള തീയതി നീട്ടണം; അഡ്വ. കെ എൻ എ ഖാദർ എം എൽ എ

 വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് അപേക്ഷിക്കാനുള്ള തീയതി നീട്ടണം; അഡ്വ. കെ എൻ എ ഖാദർ എം എൽ എ



എസ്. എസ്. എൽ. സി/ പ്ലസ് ടു / വി. എച്. എസ്. ഇ തലങ്ങളിൽ പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷവിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കായുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്, ചാർട്ടേഡ് അക്കൗണ്ടിംഗ് / കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷവിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്, ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന  ന്യൂനപക്ഷവിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കായുള്ള സി. എച്ച് മുഹമ്മദ്‌ കോയ സ്കോളർഷിപ്, പോസ്റ്റ്‌മട്രിക്, പ്രീ മട്രിക് സ്കോളർഷിപുകൾ എന്നിവകൾക്ക് വിദ്യാർത്ഥികൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നത്തിനുള്ള തിയതി 30.10.2020 ന് അവസാനിക്കുകയാണ്. വിജ്ഞാനപ്രകാരം ഈ സ്കോളർഷിപുകൾക്കായുള്ള അപേക്ഷ സമർപ്പിക്കുന്നതിന് വിദ്യാർത്ഥികൾ ഓൺലൈൻ ആയി നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, എന്നിവ അപ്‌ലോഡ് ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. സംസ്ഥാനത്തെ കോവിഡ് വ്യാപന പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണവും കണ്ടയ്ൻമെന്റ് സോണുകളുടെ കർശന നിയന്ത്രണങ്ങളും കാരണം വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിനാൽ പല വിദ്യാർത്ഥികൾക്കും ഈ സമയത്തിനുള്ളിൽ അപേക്ഷകൾ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നറിയുന്നു. ആയതിനാൽ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലെ മേല്പറഞ്ഞ വിവിധ സ്കോളർഷിപുകൾക്ക് വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനായുള്ള തിയതി മേൽ വിവരിച്ച സാഹചര്യം കണക്കിലെടുത്ത് ഒരു മാസത്തേക്ക് കൂടി നീട്ടി ഉത്തരവാകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി. കെ ടി ജലീൽ. കെ എം എ ഖാദർ എംഎൽഎ കത്തുനൽകി ആവശ്യപ്പെട്ടു.

വ്യാജ സാനിറ്റൈസറിന്റെ കുത്തൊഴുക്ക്; തിരൂരങ്ങാടിയിൽ പിടികൂടിയത് 1.80 ലക്ഷം രൂപയുടെ സാനിറ്റൈസർ ..!

 വ്യാജ സാനിറ്റൈസറിന്റെ  കുത്തൊഴുക്ക്; തിരൂരങ്ങാടിയിൽ പിടികൂടിയത് 1.80 ലക്ഷം രൂപയുടെ സാനിറ്റൈസർ ..!



തിരൂരങ്ങാടി: അനധികൃതമായി നിർമ്മിച്ചു വിൽപ്പന നടത്തിയിരുന്ന വ്യാജ സാനിറ്റൈസറിന്റെ വൻശേഖരം സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വിഭാഗം പിടികൂടി. തിരൂരങ്ങാടി പാലന്തറയിലെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സ്ഥാപനത്തിനെതിരെ കേസെടുത്തു.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും ഈഥൈൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ 200 ലിറ്റർ,220 ലിറ്റർ വീതമുള്ള ബാരലുകളിൽ വൻതോതിൽ മലപ്പുറം ജില്ലയിലേക്ക് എത്തുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ  അടിസ്ഥാനത്തിലായിരുന്നു പരിശോധന. മഹാരാഷ്ട്ര ഡ്രഗ്സ്  കൺട്രോളർ അഡ്മിനിസ്ട്രേഷൻ ആണ് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വകുപ്പിന് വിവരം നൽകിയത്.

തിരൂരങ്ങാടിയിൽ സ്ഥാപനത്തിന്  സാനിറ്റൈസർ നിർമിക്കാൻ  ലൈസൻസില്ലെന്ന് കണ്ടെത്തി. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമം പാലിക്കാതെയും രേഖകളില്ലാതെയുമാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിന്റെ ബ്രാന്റിൽ  1.80ലക്ഷം രൂപ വില വരുന്ന സാനിറ്റൈസറും നിർമാണത്തിന് ഉപയോഗിച്ച ബോട്ടിലുകളും ലേബൽബില്ല് എന്നിവ കസ്റ്റഡിയിലെടുത്ത് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

എംഎൽഎയുടെ നിർദ്ദേശം പൂർണമായും അംഗീകരിച്ച് നടപ്പിലാക്കും; മലപ്പുറം ജില്ലാ കലക്ടർ എംഎൽഎ അഡ്വക്കേറ്റ് കെ എൻ എ കാദർ സാഹിബിന് ഉറപ്പുനൽകി

 എംഎൽഎയുടെ നിർദ്ദേശം പൂർണമായും അംഗീകരിച്ച് നടപ്പിലാക്കും; മലപ്പുറം ജില്ലാ കലക്ടർ എംഎൽഎ അഡ്വക്കേറ്റ് കെ എൻ എ കാദർ സാഹിബിന് ഉറപ്പുനൽകി



കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ചില പഞ്ചായത്ത് വാർഡുകൾ കണ്ടയ്ൻമെന്റ് മേഖലകളായി പ്രഖ്യാപിച്ചത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്.  ശരിയായകാരണങ്ങൾ ഇല്ലാതെ കണ്ടയ്ൻമെന്റ് സോണാക്കിയ വാർഡുകളെ പുനപരിശോധന നടത്തി ഒഴിവാക്കണം,പ്രഖ്യാനത്തിനു മുമ്പ് അതാത് പഞ്ചായത്തുകളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ജില്ലാ ഭരണകൂടം തയ്യാറാവണം,ആർക്കാണ് കണ്ടയിൻമെന്റു നിശ്ചയിക്കാൻ അധികാരം.?എന്താണ് അതിനായി സ്വീകരിക്കപ്പെടുന്ന മാനദണ്ഡങ്ങൾ? തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണം കൽപന പഞ്ചായത്ത്കളെ അറിയിക്കണം,നിലവിൽ ഉള്ളവയിലെ അപാകതകൾ പരിരിക്കണം,ന്യായവും സത്യസന്ധവും വസ്തുനിഷ്ഠവുമായ എല്ലാ പ്രതിരോധ നടപടികളെയും പിന്തുണക്കുന്നു. അല്ലാത്തവയെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണെന്ന് അറിയിക്കുന്നുവെന്നും എം എൽ എ വ്യക്തമാക്കി

തുണിയുപയോഗിച്ചുളള മാസ്‌കുകള്‍ എന്‍ 95 മാസ്‌കുപോലെ സുരക്ഷിതം; പരിധിയില്‍ കൂടുതല്‍ പുനഃരുപയോഗം അപകടമെന്നും പഠനം

 തുണിയുപയോഗിച്ചുളള മാസ്‌കുകള്‍ എന്‍ 95 മാസ്‌കുപോലെ സുരക്ഷിതം; പരിധിയില്‍ കൂടുതല്‍ പുനഃരുപയോഗം അപകടമെന്നും പഠനം



സര്‍ജിക്കല്‍ മാസ്‌കുകള്‍ക്കു പകരം മറ്റ് തുണിത്തരങ്ങള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന മാസ്‌കുകള്‍ എത്ര സുരക്ഷിതമാണെന്നതു സംബന്ധിച്ച്‌ കേംബ്രിഡ്ജ് സര്‍വകലാശാലയിലെയും നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ പഠനം നടത്തി. ഇത്തരമൊരു പഠനം നേരത്തെയും നടന്നിട്ടുണ്ടെങ്കിലും പഠനവസ്തുക്കളായി വളരെയേറെ തുണിത്തരങ്ങള്‍ ഉപയോഗിച്ചത് ഇതാദ്യമാണ്. ടി ഷര്‍ട്ടുകള്‍ മുതല്‍ സോക്‌സും ഡനിമും വാക്വം ബാഗുപോലും ഇത്തവണ പരിശോധിച്ചു. എല്ലാത്തരം തുണിത്തരങ്ങളും എന്‍95 മാസ്‌കുകള്‍ പോലെ കൊവിഡ് രോഗബാധയെ ഫലപ്രദമായി തടയുന്നുവെന്നാണ് പഠനം വെളിപ്പെടുത്തിയത്.

0.02 മുതല്‍ 0.1 മൈക്രോണ്‍ വരെ ഇഴയടുപ്പമുള്ള തുണിയാണ് പരിശോധനക്ക് വിധേയമാക്കിയത്. സാധാരണ വൈറസിന്റെ വലിപ്പവും ഇതാണ്.നേരത്തേതില്‍ നിന്ന് വ്യത്യസ്തമായി വലിയ വേഗത്തിലും മര്‍ദ്ദത്തിനും ചുമക്കുമ്ബോഴും തുമ്മുമ്ബോഴും, ശക്തമായി ശ്വസിക്കുമ്ബോഴും വൈറസിനെ പ്രതിരോധിക്കാനാവുമോയെന്നും ഗവേഷകര്‍ പഠിച്ചു. നേരത്തെ നടത്തിയ പഠനത്തില്‍ സാധാരണ പോലെ ശ്വസിക്കുന്ന സമയത്ത് രോഗവ്യാപനമെങ്ങനെയെന്നാണ് പരിശോധിച്ചത്. കഴിഞ്ഞ തവണത്തേതില്‍നിന്ന് വ്യത്യസ്തമായി പലതരം തുണിത്തരങ്ങളും ഇത്തവണ പരിശോധനയ്ക്ക് വിധേയമാക്കി.

മിക്കവാറും തുണിമാസ്‌ക്കുകളും കൊവിഡ് പ്രസരണത്തെ ഫലപ്രദമായി ചെറുക്കുന്നതായാണ് കണ്ടെത്തിയത്. സാധാരണ കോളറുകളില്‍ പിടിപ്പിക്കുന്ന തുണി പിടിപ്പിച്ചാല്‍ പ്രതിരോധം ശക്തമാക്കുന്നതായും കണ്ടെത്തി. കൂടുതല്‍ പാളികളുള്ള മാസ്‌കാണ് കൂടുതല്‍ ഫലപ്രദം. അതേസമയം മാസ്‌കുകളില്‍ പാളികള്‍ കൂടുന്നതനുസിരിച്ച്‌ ശ്വസിക്കാനുള്ള ബുദ്ധിമുട്ടും വര്‍ധിക്കുമെന്ന പ്രശ്‌നവുമുണ്ട്.

സാധാരണ തുണി മാസ്‌കുകള്‍ ഒരു തവണ കഴുകിയതിനു ശേഷം ഉപയോഗിക്കുമ്ബോള്‍ ഫലപ്രദമായിരുന്നെങ്കിലും പരിധിവിട്ട ഉപയോഗം ഗുണകരമല്ല. അത് തുണിയുടെ ഗുണമേന്മയെ കുറയ്ക്കും.


പഠനം നടത്താന്‍ ഗവേഷകര്‍ ഒരു ഉപകരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരു ഭാഗത്ത് കണികകള്‍ വലിയ മര്‍ദ്ദത്തില്‍ പുറപ്പെടുവിക്കുന്ന ഒരു ഉപകരണവും മറുഭാഗത്ത് പരിശോധിക്കേണ്ട തുണിയും വയ്ക്കണം. അതു വഴി തുണിയുടെ വൈറസ് പ്രതിരോധശേഷി പഠിക്കാനാവും.

കൂടുതല്‍ തുണിയുപയോഗിച്ച്‌ മാസ്‌കുകള്‍ തയ്ക്കുന്നത് കൊവിഡിനെ പ്രതിരോധിക്കുമെങ്കിലും വായുവിന്റെ അളവ് കുറയ്ക്കുന്നതുകൊണ്ട് നല്ലതല്ലെന്നാണ് ഗവേഷണത്തില്‍ തിരിച്ചറിഞ്ഞത്. ഇതിനിടയില്‍ ഒരു തുലനാവസ്ഥ കണ്ടെത്തുകയാണ് വേണ്ടത്. മാസ്‌ക് നിര്‍മാതാക്കള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ് ഇപ്പോഴത്തെ പഠനമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഒ കെല്ലി പറയുന്നു.

28 October 2020

വീട്ടില്‍ കോവിഡ് പോസിറ്റീവായി കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

 വീട്ടില്‍ കോവിഡ് പോസിറ്റീവായി കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ



കൊവിഡ് പോസിറ്റീവായവര്‍ക്ക് ചികില്‍സയ്ക്കായി വീട്ടില്‍ തന്നെ കഴിയാനുള്ള മാര്‍ഗ്ഗനിര്ദേശങ്ങള്‍ സര്‍ക്കാര്‍ തന്നെ നല്‍കുന്നുണ്ട്.ദുബായ്,കാനഡ,ഇറ്റലി ,യുകെ തുടങ്ങി പല രാജ്യങ്ങളിലും ഇത് തുടരുന്നുണ്ട്. ആശുപത്രി നിറഞ്ഞു കഴിഞ്ഞാല്‍ വേറെ മാര്‍ഗമില്ലാതെ വരും .വീട്ടില്‍ പോസിറ്റീവായി കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒന്ന് പോസിറ്റീവായ കുട്ടികളെ എപ്പോഴൊക്കെ ആശുപത്രിയില്‍ എത്തിക്കണം എന്നുള്ളതാണ്.

1.കുട്ടികളില്‍ പൊതുവെ കാണുന്ന ലക്ഷണങ്ങള്‍ പനി ചുമ തൊണ്ടവേദന ജലദോഷം എന്നിവയാണ്.ചിലരില്‍ പനി കൂടി ഫിറ്റ്‌സ് വരാറുണ്ട് .ഫിറ്റ്‌സ് വന്നാല്‍ അഞ്ചു മിനിറ്റ്നുള്ളില്‍ അത് മാറേണ്ടതാണ്.

അധികം ഭയപ്പെടാനില്ല .എന്നാല്‍ പതിനഞ്ചു മിനിറ്റില്‍ കൂടുതല്‍ അപസ്മാരം നിന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകണം.അത് വരെ ഇടതു സൈഡിലേക്ക് ചെരിച്ചു കിടത്തുക ,വായില്‍ നിന്നുള്ള നുര ശ്വാസകോശത്തിലേക്കു എത്താതിരിക്കാനാണ് ഇങ്ങനെ ചെരിച്ചു കിടത്തുന്നത്

2 .കുട്ടിക്ക് ബോധം നഷ്ടപ്പെട്ടാല്‍ നിര്‍ബന്ധമായും ആശുപത്രിയില്‍ എത്തിക്കണം

3 .നിര്‍ത്താതെ ‌ഛര്‍ദ്ദില്‍ ഉണ്ടെങ്കില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കണം.4 .നിര്‍ത്താതെ വയറിളക്കം ഉണ്ടെങ്കില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കണം.

5 .ശ്വാസംഎടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കണം

ജില്ലയിൽ ഇനി മുതൽ ഗ്രാമ പഞ്ചായത്തും നഗരസഭാ വാർഡുകളും കേന്ദ്രീകരിച്ച് കണ്ടെയ്‌മെന്റ് സോണുകൾ ആക്കില്ല,



 ജില്ലയിൽ ഇനി മുതൽ ഗ്രാമ പഞ്ചായത്തും നഗരസഭാ വാർഡുകളും കേന്ദ്രീകരിച്ച് കണ്ടെയ്‌മെന്റ് സോണുകൾ ആക്കില്ല, പകരം കോവിഡ് രോഗികൾ ഉള്ള പ്രദേശത്തെ മാത്രം മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളാക്കാനാണ് പുതിയ തീരുമാനം. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ നിരവധി വാർഡുകളിൽ കണ്ടെയ്‌മെന്റ് സോണുകളാക്കിയിരുന്നു. എന്നാൽ ഇത് അശാസ്ത്രീയമാണെന്ന് പലകോണുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നിരുന്നു.കോവിഡ് രോഗികൾ ഉള്ള പ്രദേശവുമായി മറ്റു പ്രദേശത്തുള്ളവർ ബന്ധപ്പെടാതിരിക്കാൻ ആ ഭാഗം മാത്രം കണ്ടെയ്‌ൻമെന്റ് സോണാക്കുന്നതാണ് മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ.തഹസിൽ ദാരുടെ മേൽ നോട്ടത്തിൽ പ്രദേശത്തെ മെഡിക്കൽ ഓഫീസർ തദ്ദേശ സ്ഥാപന പരിധിയിലെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ചുമതലയുള്ള ഉദ്യോഗസ്ഥൻ ചുമതലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ തുടങ്ങിയവർ ചേർന്നാണ് മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ തീരുമാനിക്കുക. വാർഡിൽ എവിടെയെങ്കിലും ഒരു രോഗിയുണ്ടെങ്കിൽ പ്രദേശം മിഴുവൻ അടച്ചിടുന്ന രീതി ഇതോടെ ഇല്ലതാവും.ഓരോ നഗരത്തിൽ റോഡിന്റെ ഒരു വശത്തെ സ്ഥാപനങ്ങൾ അടച്ചിടുന്നതും മറു വശത്ത് തുറന്നിടുന്നതും ഇതോടെ ഇല്ലതാവും.

നബിദിനാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ജില്ലാകളക്ടർ ഉത്തരവിറക്കി ഘോഷയാത്രകൾ പാടില്ല

 നബിദിനാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ജില്ലാകളക്ടർ ഉത്തരവിറക്കി ഘോഷയാത്രകൾ പാടില്ല



മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാകലക്ടര്‍ ഉത്തരവായി. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ അനുവദിക്കില്ല. കണ്ടെയ്‌മെന്റ് സോണുകളില്‍ യാതൊരുവിധ ആഘോഷ പരിപാടികള്‍/ ചടങ്ങുകള്‍ പാടില്ല.  കണ്ടെയ്‌മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക പ്രാര്‍ത്ഥനകളില്‍ പരമാവധി 40 പേരെ പങ്കെടുപ്പിച്ച് ആരാധനാലയങ്ങളില്‍ നടത്താം. ഇത്തരം പ്രത്യേക പ്രാര്‍ത്ഥനകള്‍ ഒരു ആരാധനാലയത്തില്‍ ആകെ ഒരു തവണ മാത്രം നടത്താവുന്നതാണ്. മദ്രസ്സകളില്‍ സാംസ്‌കാരിക ചടങ്ങുകള്‍ നടത്തരുത്. പൊതു ഇടങ്ങളിലോ ആരാധനാലയങ്ങളിലോ അന്നദാന ചടങ്ങുകള്‍ നടത്താന്‍ പാടില്ല. ആരാധനാലയങ്ങളുടെ സമീപത്തോ മറ്റു സൗകര്യപ്രദമായ സ്ഥലത്തോ പാചകം ചെയ്ത ഭക്ഷണം അതത് പ്രദേശങ്ങളിലെ വീടുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിതരണം ചെയ്യാം. ഭക്ഷണം പാകം ചെയ്യുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംഘം ചേര്‍ന്ന്  ഭക്ഷണം വീടുകളില്‍ വിതരണം ചെയ്യാന്‍ പാടുള്ളതല്ല. ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കാന്‍ ചുമതലപ്പെടുത്തയ  പ്രവര്‍ത്തകരുടെ പേര് വിവരങ്ങളും ഫോണ്‍ നമ്പരും അവര്‍ ഏതൊക്കെ ഭവനങ്ങളില്‍ വിതരണം ചെയ്തു എന്നത് സംബന്ധിച്ച വിശദാംശങ്ങളും പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കണം.

പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ ഇത്തരം ചടങ്ങുകളില്‍ നിന്നും വിട്ട് നില്‍ക്കണം. ചടങ്ങ് നടക്കുന്ന സ്ഥലം ചടങ്ങിന് മുമ്പും പിമ്പും അണുവിമുക്തമാക്കേണ്ടതും ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങള്‍ ഹരിത പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിക്കുകയും വേണം. 10 വയസ്സില്‍ താഴെയും 65 വയസ്സിന് മുകളിലും പ്രായമുള്ളവര്‍, മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കരുത്.

കണ്ടെയ്‌ൻമെന്റ് സോണുകളിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണം;

 കണ്ടെയ്‌ൻമെന്റ് സോണുകളിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ  അനുവദിക്കണം;



കൺടേൺമെന്റ് സോണുകളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ഉച്ചക്ക് രണ്ടു മണിവരെ പ്രവർത്തിക്കാനുള്ള അനുമതിയിൽ വേർതിരിവ് ഒഴിവാക്കി എല്ലാ കച്ചവടസ്ഥാപനങ്ങളോടും നീതി നടപ്പാക്കാണമെന്ന് കെ വി വി ഇ എസ് ഏ. ആർ. നഗർ, കുന്നുംപുറം, കൊളപ്പുറം, വി. കെ. പടി യുണിറ്റുകളുടെ കോ-ഓർഡിനേഷൻ വേദിയായ "ഏ. ആർ. നഗർ പഞ്ചായത്ത് ചേമ്പർ ഓഫ് കോമേഴ്‌സ്" അധികൃതരോട് ആവശ്യപ്പെട്ടു


 സാമ്പത്തിക-വ്യാപാര മാന്ദ്യങ്ങളാൽ കടക്കെണിയിലും പട്ടിണിയിലും അകപ്പെട്ട വ്യാപാരി സമൂഹം നിലനിൽപ്പിന്നായി പിടിച്ച് നിൽക്കാൻ ശ്രമിക്കുമ്പോൾ ആശാസ്ത്രീയമായ കൺടേൺമെന്റ് സോൺ നിയമംവഴി ഭാഗികമായും, പൂർണമായും അടച്ചിടേണ്ടിവരുന്നത് തകർച്ചയുടെ പൂർത്തീകരണം ആവുകയാണ്

 ഓരോ സ്ഥാപനങ്ങളിലും ജോലിചെയ്യുന്നതൊഴിലാളികളുടെ കുടുംബങ്ങളുടെ അവസ്ഥ കൂടി അധികൃതർ കാണാതെ പോകരുതെന്നും അറിയിച്ചു. പഞ്ചായത്ത് ഭാരവാഹികൾ തിരൂരങ്ങാടി  തഹസിൽദാർ ശ്രീ:ഉണ്ണികൃഷ്ണൻ PS അവർകളുമായി നേരിട്ട് സംസാരിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും, രേഖാമൂലം പരാതി നൽകുകയും ചെയ്തു

 ജില്ലാകളക്ടറെ ഈ വിഷമാവസ്ഥ അറിയിച്ചു പരിഹാരത്തിന് ശ്രമിക്കാമെന്നു അദ്ദേഹം ഉറപ്പു നൽകി

ഭാരവാഹികളായ KKH തങ്ങൾ ഏ. ആർ. നഗർ, അബ്ദുൽ ഗഫൂർ പുള്ളിശ്ശേരി കൊളപ്പുറം, മുഹമ്മദ്‌ അഷ്‌റഫ്‌ തങ്ങൾ വി. കെ. പടി, KK കുഞ്ഞുമുഹമ്മദ്(മാനു)കുന്നുംപുറം എന്നിവർ നേതൃത്വം നൽകി.മേൽ വിഷയങ്ങളുൾ പ്പെടുത്തി വേങ്ങര നിയോജകമണ്ഡലം MLA ക്കും പരാതി അയച്ചു.അശാസ്ത്രീയ മായ കണ്ടേണ്മെന്റ് സോണുകളിലും, സ്ഥാപനങ്ങൾ ഭാഗികമായി അടപ്പിക്കുന്നതിലും പ്രതിഷേധിച്ചു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കേരളത്തിലെ  പതിനായിരം  കേന്ദ്രങ്ങളിൽ നവംബർ മൂന്നാം തിയതി രാവിലെ പത്ത് മണിമുതൽ പന്ത്രണ്ട് മണിവരെ നടത്തുന്ന  നിൽപ്പുസമരത്തിൽ ഭാഗവാക്കായി വിജയിപ്പിക്കാൻ തീരുമാനിച്ചു.

     -കൺവീനർ :

       അബ്ദുൽ ഗഫൂർ

           പുള്ളിശ്ശേരി

 ഏ. ആർ. നഗർ പഞ്ചായത്ത് ചേമ്പർ ഓഫ് കോമേഴ്‌സ്

 Mob:9349299562

27 October 2020

വ്യാപാരികൾ സമരത്തിലേക്ക്

 വ്യാപാരികൾ സമരത്തിലേക്ക്



മലപ്പുറം: കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് തകരുന്ന വ്യാപാരമേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദ്രോഹനടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രക്ഷോഭസമര പരിപാടികൾ ആരംഭിക്കുന്നു. നവംബർ മൂന്നിന് പത്തുമുതൽ 12 വരെ പതിനായിരം കേന്ദ്രങ്ങളിൽ സൂചനാ പ്രതിഷേധ ധർണ നടത്തും.

കോവിഡ് നിയമം പാലിച്ചായിരിക്കും ധർണയെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീനും ജനറൽസെക്രട്ടറി രാജു അപ്‌സരയും പറഞ്ഞു. സൂചനാ സമരത്തിനുശേഷം അനുകൂല നിലപാടായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കണ്ടെയ്‌ൻമെന്റ് സോണായിട്ടും വേങ്ങരയിൽ വാഹനത്തിരക്ക്

 കണ്ടെയ്‌ൻമെന്റ് സോണായിട്ടും വേങ്ങരയിൽ വാഹനത്തിരക്ക്



വേങ്ങര: രണ്ടാം തവണയും കൺടെയ്ൻമെന്റ് സോണാക്കിയ വേങ്ങര ടൗണിൽ കടകളടഞ്ഞെങ്കിലും വാഹനത്തിരക്കിന് കുറവില്ല. സാധാരണ ദിവസങ്ങളെപ്പോലെ തന്നെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു രാവിലെമുതൽതന്നെ. തിങ്കളാഴ്ച രണ്ടു മണിമുതലാണ് വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ  വാർഡുകളും കണ്ണമംഗലത്തെ ഒന്നഒഴികെയുള്ള വാർഡുകളും കൺടെയ്ൻമെന്റ് സോണാക്കിയത്.

ഇരുചക്ര-മുച്ചക്ര വാഹനങ്ങളും കാറുകളും ലോറികളും ബസുകളുമെല്ലാം സാധാരണപോലെ നിരത്തിലിറങ്ങി. ചൊവ്വാഴ്ചയും നിരത്തിൽ ഇതേ അവസ്ഥ തന്നെയായിരുന്നു. നിയന്ത്രണം പാലിക്കുന്നത് നോക്കാനുള്ള പരിശോധനകളും കാര്യമായൊന്നുമുണ്ടായില്ല. അടിക്കടി നിയന്ത്രണം വന്നതോടെ ജനങ്ങൾക്കും അധികൃതർക്കും ജാഗ്രത കുറഞ്ഞിട്ടുണ്ട്. അത്യാവശ്യ സാധനവിൽപനയിൽ തിരക്കും

വ്യാപാരികൾ കലക്ടർക്ക് പരാതി അയച്ചു

വേങ്ങര: പട്ടണം അടിക്കടി കൺടെയ്ൻമെന്റ് സോണാക്കുന്നതിനെതിരേ പ്രതിഷേധവുമായി വ്യാപാരികൾ കലക്ടർക്ക് പരാതിയയച്ചു. പഞ്ചായത്തിൽ പല വാർഡുകളിലും രോഗികൾ തന്നെയില്ലാതിരുന്നിട്ടും നിയന്ത്രണം ഏർപ്പെടുത്തുകയാണ്. ഏഴുമാസത്തിനിടയിൽ പലതവണ ടൗൺ അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ഡലം സെക്രട്ടറി എം കെ സൈനുദ്ദീൻ ഹാജി പറഞ്ഞു. പല സ്ഥാപനങ്ങളും പൂട്ടി. പലരും പട്ടിണിയിലും കടക്കെണിയിലുമാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സമരരംഗത്തിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.

ജെ. പാർവതിക്ക് പി.എം. റിസർച്ച് ഫെലോഷിപ്പ്

 ജെ. പാർവതിക്ക് പി.എം. റിസർച്ച് ഫെലോഷിപ്പ്



പറപ്പൂർ: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നൽകിവരുന്ന പി.എം. റിസർച്ച് ഫെലോഷിപ്പ് ജെ. പാർവതിക്ക്. പ്രതിമാസം 70000-80000 രൂപ ഫെലോഷിപ്പും അഞ്ചുവർഷത്തേക്ക് 10 ലക്ഷം രൂപ റിസർച്ച് ഗ്രാന്റും അടങ്ങുന്നതാണ് ഫെലോഷിപ്പ്.

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇന്റർ ഡിസിപ്ലിനറി മാത്തമാറ്റിക്‌സിൽ പി.എച്ച്.ഡി. ചെയ്യുകയാണ് പാർവതി.

കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ് നൽകിവരുന്ന ഇൻസ്പയർ സ്‌കോളർഷിപ്പും മുൻപ് നേടിയിട്ടുണ്ട്. കോട്ടയ്ക്കൽ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. സി.വി. ജയദേവന്റെയും പറപ്പൂർ സർക്കാർ ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സിന്ധുലതയുടെയും മകളാണ്. സഹോദരി: പവിത്ര

കൊണ്ടോട്ടി സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു

 കൊണ്ടോട്ടി സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു



കൊണ്ടോട്ടി: സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ രാഷ്ട്രീയ ഭേദമന്യേ സമഗ്രവും സന്തുലിതമായുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ജനങ്ങള്‍ക്ക് വിശ്വസനീയമായ കേന്ദ്രമായി ആര്‍.ടി.ഒ ഓഫീസുകള്‍ മാറണമെന്നും ചടങ്ങില്‍ മന്ത്രി പറഞ്ഞു. ഓഫീസിലേക്കുള്ള ആദ്യത്തെ താത്ക്കാലിക രജിസ്ട്രേഷന്‍ അപേക്ഷ മന്ത്രി ചടങ്ങില്‍ ഏറ്റുവാങ്ങി.സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ പതിമൂന്നാമത്തെ ആര്‍.ടി ഓഫീസാണ് കൊണ്ടോട്ടി താലൂക്കില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കൊണ്ടോട്ടിയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടത്. 4000 സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക സൗകര്യങ്ങളൊടെ വളരെ വിശാലമായി ചിട്ടപ്പെടുത്തിയിട്ടുള്ള ഓഫീസില്‍ 34 ലക്ഷം രൂപ ചെലവഴിച്ചാണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്.കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. മൊറയൂര്‍, നെടിയിരുപ്പ്, കൊണ്ടോട്ടി, പുളിക്കല്‍, പള്ളിക്കല്‍, ചേലേമ്പ്ര, ചെറുകാവ്, വാഴയൂര്‍, വാഴക്കാട്, ചീക്കോട്, മുതുവല്ലൂര്‍, കുഴിമണ്ണ, അരീക്കോട്, വെറ്റിലപ്പാറ, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി എന്നി വില്ലേജുകളാണ് കൊണ്ടോട്ടി സബ് ആര്‍. ടി. ഓഫീസിന് പരിധിയില്‍ വരുന്നത്. ഈ പ്രദേശങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് തുടങ്ങി എല്ലാ സേവനങ്ങളും ഈ ഓഫീസിന് കീഴില്‍ വരും. ഒരു ജോയിന്റ് ആര്‍. ടി. ഓഫീസര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, രണ്ട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു സൂപ്രണ്ട്, മൂന്നു ക്ലാര്‍ക്ക് തുടങ്ങിയ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

അശാസ്ത്രീയമായ കണ്ടെയ്ൻമെന്റ് സോൺ എത്രയും പെട്ടെന്ന് പിൻവലിക്കണം വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി

 അശാസ്ത്രീയമായ കണ്ടെയ്ൻമെന്റ് സോൺ എത്രയും പെട്ടെന്ന് പിൻവലിക്കണം വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി



വേങ്ങര: വേങ്ങര ടൗണിലെ അശാസ്ത്രീയമായ കണ്ടെയ്‌ൻമെന്റ് സോൺ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് വേങ്ങര വ്യാപാരി വ്യവസായി ഏകോപനസമിതി മലപ്പുറം ജില്ലാ കലക്ടർക്ക് നിവേദനം അയച്ചു.ഓൺലൈനിൽ കൂടിയ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ആവശ്യപ്പെട്ടത്.

യൂണിറ്റ് പ്രസി:എ കെ കുഞ്ഞിതുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു, ജനറൽ: സെക്രട്ടറി അസീസ് ഹാജി സ്വഗതം പറഞ്ഞു.മണ്ഡലം സെക്ര: എം കെ സൈനുദ്ദീൻഹാജി വിശയം അവതരിപ്പിച്ചു, ചർച്ചയിൽ യാസർ അറഫാത്ത്, ടി കെ എം കുഞ്ഞുട്ടി,ശിവൻ,ഷുക്കൂർ,കെ ആർ കുഞ്ഞി മുഹമ്മദ്, അബ്ദു റഹിമാൻ എന്നിവർ പങ്കെടുത്തു.

മലപ്പുറം ചെറുമുക്കിലെ ആമ്പല്‍ച്ചന്തം ഒന്ന് കാണേണ്ടത് തന്നെ..

 മലപ്പുറം ചെറുമുക്കിലെ ആമ്പല്‍ച്ചന്തം ഒന്ന് കാണേണ്ടത് തന്നെ..



തിരൂരങ്ങാടി: പാടം നിറഞ്ഞ ആമ്പല്‍ച്ചന്തവുമായി വെഞ്ചാലി കാഴ്ച ഒരുക്കുമ്പോള്‍ കൗതുകം ഏറെയാണ്. പതിവുകളെല്ലാം മാറ്റിമറിച്ച് ചുവന്ന ആമ്പല്‍ പൂക്കളാണ് വെഞ്ചാലി പാടത്തെ സമൃദ്ധമാക്കുന്നത്. തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി വയലിലാണ് ചുവന്ന ആമ്പല്‍ പൂക്കള്‍ വിരിഞ്ഞത്. ഏക്കര്‍ കണക്കിന് വയലില്‍ ആമ്പല്‍ സാന്നിധ്യമുണ്ട്. ദേശാടനക്കിളികളടക്കമുള്ള പക്ഷികളും ഈ ചുവന്ന സൗന്ദര്യം ആസ്വദിക്കാനെത്തുന്നുണ്ട്.

പതിനഞ്ച് വര്‍ഷത്തോളമായി ഇവിടെ ചുവപ്പ് ആമ്പല്‍ വിരിയാന്‍ തുടങ്ങിയിട്ടെന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യകാലങ്ങളില്‍ വെള്ളനിറത്തിലുള്ള ആമ്പലായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ചെറുമുക്ക് പ്രദേശക്കാരില്‍ ഒരാള്‍ ചുവന്ന ആമ്പലല്‍ വിത്ത് വയലില്‍ പാകുകയായിരുന്നു. രാവിലെ അഞ്ചിനുശേഷം വിരിയുന്ന ചുവന്ന ആമ്പല്‍പൂക്കള്‍ പകല്‍ പത്തരവരെ വാടാതെ നില്‍ക്കും. വെളുത്ത ആമ്പല്‍ വൈകിട്ടുവരെ വിരിഞ്ഞ് നില്‍ക്കാറുണ്ട്.

കോവിഡ് പ്രതിസന്ധിയിലും നിരവധി പേര്‍ സന്ദര്‍ശകരായി എത്തുന്നുണ്ട്. ചെറുമുക്ക് പള്ളിക്കത്തായം വയലോര റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തി ചുവന്ന ആമ്പല്‍ പൂക്കളും പറിച്ച് കാഴ്ചക്കാര്‍ പോവുന്നത് നിത്യകാഴ്ച. കല്യാണ ബൊക്ക, മാല മുതലായവക്ക് രാവിലെതന്നെ പൂവ് പറിക്കാനായും ഒട്ടേറെപേര്‍ എത്തുന്നുണ്ടെന്ന് പ്രദേശവാസിയും നാട്ടുകാര്യം കൂട്ടായ്മ സെക്രട്ടറിയുമായ മുസ്തഫ ചെറുമുക്ക് പറഞ്ഞു.

കണ്ടൈൻമെന്റ് സോണിൽ പ്രവർത്തിച്ചിരിന്ന ബാർ അടപ്പിച്ചു

 കണ്ടൈൻമെന്റ് സോണിൽ പ്രവർത്തിച്ചിരിന്ന ബാർ അടപ്പിച്ചു



ഏ.ആർ.നഗർ: ഏ .ആർ .നഗർ പഞ്ചായത്തിലെ കണ്ടൈൻമെന്റ് സോണിൽപ്പെട്ട ഒന്നാം വാർഡ്  വലിയപറമ്പിൽ തുറന്ന് പ്രവർത്തിച്ചിരിന്ന ബാർ  പി.ഡി.പി ഏ.ആർ.നഗർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധത്തിന്റെ ഫലമായി അടപ്പിച്ചു .നിലവിൽ കണ്ടൈൻമെൻ്റ് സോണിൽ ആവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമെ തുറക്കാൻ അനുമതിയുള്ള സാഹചര്യത്തിൽ ബാർ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥ നടപടിയിൽ പി.ഡി.പി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പി.ഡി.പി പ്രതിഷേധത്തിൻ്റെ ഫലമായി പോലിസും ആരോഗ്യ പ്രവർത്തകരും എത്തി ബാർ അടപ്പിച്ചു.സമരത്തിന് അഷ്റഫ്  കൊളപ്പുറം സൗത്ത്, മൻസൂർ യാറത്തുംപടി, സമീർ എൻ.കെ, അഫ്സൽ മമ്പുറം എന്നിവർ നേത്രത്വം നൽകി.

ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

 ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ



തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരപ്പനങ്ങാടി എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൻ പരപ്പനങ്ങാടി പാലത്തിങ്ങലിൽ വെച്ച് ബൈക്കിൽ കടത്തിയ ആറ് കിലോയോളം കഞ്ചാവുമായി തിരൂരങ്ങാടി വടക്കേ മമ്പുറം സ്വദേശി പൂച്ചേങ്ങൽ കുന്നത്ത് വീട്ടിൽ നൗഫലിനെ (വയസ്: 29) യാണ് പരപ്പനങ്ങാടി എക്സൈസ്  അറസ്റ്റ് ചെയ്തത്. ഇയാൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച Royal Enfeild Himalayan ബൈക്കും പിടിച്ചെടുത്തു. സംസ്ഥാനത്തിന് പുറത്തു നിന്ന് വൻതോതിൽ കഞ്ചാവ് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എക്സൈസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. പരപ്പനങ്ങാടി തീരദേശ മേഘല കേന്ദ്രീരിച്ചും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും വ്യാപകമായി കഞ്ചാവ്  വിതരണം നടത്തുന്നത് ഇയാളാണെന്നും ഇയാളുടെ സംഘാംഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേരെ പിടികൂടാനാകുമെന്നും ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് അറിയിച്ചു. റെയ്ഡിൽ ഇൻസ്പെക്ടർക്ക് പുറമെ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, നിതിൻ ചോമാരി, വിനീഷ്, സുഭാഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിഷ, ഡ്രൈവർ ചന്ദ്രമോഹൻ തുടങ്ങിയവരും പങ്കെടുത്തു.

26 October 2020

ദുബായ് യാത്രക്കാർ ശ്രദ്ധിക്കുക: കേരളത്തിലെ ഉൾപ്പെടെ ഏഴ് ലാബുകളിലെ കോവിഡ് ഫലങ്ങൾ സ്വീകരിക്കില്

 ദുബായ് യാത്രക്കാർ ശ്രദ്ധിക്കുക: കേരളത്തിലെ ഉൾപ്പെടെ ഏഴ് ലാബുകളിലെ കോവിഡ് ഫലങ്ങൾ സ്വീകരിക്കില്ല 



ദുബായ് : ദുബായിലേക്ക് വരാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക, ഇന്ത്യയിലെ ഏഴ് ലാബറോട്ടറികളിൽ നിന്ന് നടത്തുന്ന കോവിഡ് 19 പരിശോധനാ ഫലങ്ങൾ സ്വീകാര്യമല്ലെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ആർടി–പിസിആർ പരിശോധനകൾ നടത്തുന്ന കേരളത്തിലെ മൈക്രോ ഹെൽത്ത് ലാബുകൾ, ജയ്പൂരിലെ സൂര്യം ലാബ്, ഡൽഹിയിലെ ഡോ. പി. ഭാസിൻ പാത് ലാബ്സ് ലിമിറ്റഡ്, നോബിൾ ഡയഗ്നോസ്റ്റിക് സെന്റർ, അസാ ഡയഗ്നോസ്റ്റിക് സെന്റർ, 360 ഡയഗ്നോസ്റ്റിക് ആൻഡ് ഹെൽത് സർവീസസ്, എഎആർഎ ക്ലിനിക്കൽ ലാബറോട്ടറീസ് എന്നിവയിൽ നിന്നുള്ള ഫലമാണ് അസ്വീകാര്യം. 

ഇതിൽ നാലു ലാബുകളെ എയർ ഇന്ത്യാ എക്സ്പ്രസ്, ഫ്ലൈ ദുബായ് എന്നിവ നിരോധിച്ചിരുന്നു. ഇന്നു മുതൽ മൂന്നു ലാബുകൾക്ക് കൂടി വിലക്കേർപ്പെടുത്തുകയായിരുന്നു. അംഗീകൃത പ്യുവർ ഹെൽത് ലാബുകളിൽ നിന്നു മാത്രം കോവിഡ‍് പരിശോധന നടത്താൻ അധികൃതർ നിർദേശിച്ചു. വിവരങ്ങൾ screening.purehealth.ae എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

വേങ്ങര വെട്ടുതോട് മാട്ടിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കല്ല് വെട്ടുന്നതിനെ തുടർന്ന് പാറക്കെട്ട് അടർന്നുവീണു,വൻ ദുരന്തം ഒഴിവായി.

വേങ്ങര: വേങ്ങര വെട്ടുതോട് മാട്ടിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കല്ല് വെട്ടുന്നതിനെ തുടർന്ന് പാറക്കെട്ട് അടർന്നുവീണു,വൻ ദുരന്തം ഒഴിവായി.



മുകൾ ഭാഗത്ത് കല്ല് വെട്ടുന്നതിനിടെ താഴ് ഭാഗത്തേക്ക് പാറക്കെട്ട് ഇടിഞ്ഞു വീണു. താഴെ ഒരു വീട്ടിലേക്കുള്ള വഴിയുടെ ഭാഗത്തേക്കാണ് ഇടിഞ്ഞു വീണത്.ആ ഭാഗത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.മുകളിൽ കല്ല് വെട്ടുന്ന ജോലിക്കാരും ഉണ്ടായിരുന്നു.

വേങ്ങരയിൽ നിന്ന് അക്ഷരലോകത്തേക്കെത്തിയത് നൂറുകണക്കിന് കുരുന്നുകൾ

 വേങ്ങരയിൽ നിന്ന് അക്ഷരലോകത്തേക്കെത്തിയത് നൂറുകണക്കിന് കുരുന്നുകൾ



വേങ്ങര: കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കർശനനിയന്ത്രണം നിലനിൽക്കുന്ന വേങ്ങര മണ്ഡലത്തിൽ വിവിധ അമ്പലങ്ങളിലും വീടുകളിലുമായി ഹരിശ്രീ കുറിച്ചത് നൂറുകണക്കിന് കുരുന്നുകൾ.വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിൽ മുൻകൂട്ടി അനുമതി ലഭിച്ചവർക്ക് മാത്രമാണ് എഴുത്തിനിരുത്താൻ അനുമതി ലഭിച്ചത്.

അമ്പലങ്ങളിൽ എഴുത്തിരുത്താനെത്തിയവരിൽ മിക്കവാറും പേർ വിരലുകളാലാണ് ഹരിശ്രീ കുറിച്ചത്.

വളരെ ചുരുക്കംപേർ നാവിൽ ഹരിശ്രീ കുറിച്ചു. വേങ്ങര അമ്മാഞ്ചേരിക്കാവിൽനടന്ന ചടങ്ങിൽ എളമ്പിലാക്കാട്ട് ആനന്ദ് നമ്പൂതിരി, ജിദേഷ് നമ്പൂതിരി എന്നിവർ കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു.

ക്ഷേത്രം ഊരാളൻ പുതിയകുന്നത്ത് ഗോവിന്ദൻകുട്ടി നേതൃത്വം വഹിച്ചു.കുറ്റാളൂർ മഹാവിഷ്ണുക്ഷേത്രത്തിൽ കക്കാടില്ലത്ത് സനൽ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.

പൂതേരി ആക്കംപറമ്പത്ത് ശ്രീകുറുംബ ഭഗവതീക്ഷേത്രത്തിൽ പൂതേരി ആക്കംപറമ്പത്ത് കൃഷ്ണൻ ചടങ്ങുകൾക്ക് നേതൃത്വംനൽകി.

തേഞ്ഞിപ്പലം: ചൊവ്വയിൽ ശിവക്ഷേത്രത്തിൽ വിശേഷാൽപൂജകളും കുട്ടികളെ എഴുത്തിനിരുത്തലും നടന്നു.

ക്ഷേത്രം മേൽശാന്തി ലിനീഷ് നമ്പൂതിരി കാർമികത്വംവഹിച്ചു.

എളമ്പുലാശ്ശേരി സ്കൂളിൽ വിജയദശമിയുടെ ഭാഗമായി എഴുത്തിനിരുത്തലും പൂജകളും നടന്നു. കുറൂർ ശശിധരപ്പണിക്കർ കുട്ടികളെ എഴുത്തിനിരുത്തി.

'വെളിച്ചം വിതറിയ തിരുനബി' ഐ എസ് എം ഓൺലൈൻ സന്ദേശ പ്രചാരണം സമാപിച്ചു

 'വെളിച്ചം വിതറിയ തിരുനബി'  ഐ എസ് എം ഓൺലൈൻ സന്ദേശ പ്രചാരണം സമാപിച്ചു



ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ല സമിതി ഒരു മാസക്കാലമായി സംഘടിപ്പിച്ച 'വെളിച്ചം വിതറിയ തിരുനബി' ഓൺലൈൻ സന്ദേശ പ്രചാരണം സമാപിച്ചു.

പ്രചാരണത്തിൻ്റെ ഭാഗമായി ഡെയ്ലി മെസേജ് ,തൻബീഹ് 2k20 ഓൺലൈൻക്വിസ്,മുഖാമുഖം തുടങ്ങിയവ സംഘടിപ്പിച്ചു. 

സമാപന സംഗമത്തിൽ കെ  എൻ എം മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻ്റ് പി പി മുഹമ്മദ്, സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ, ട്രഷറർ എൻ വി ഹാഷിം ഹാജി, ഐ എസ് എം വെസ്റ്റ് ജില്ല പ്രസിഡൻ്റ് മുബഷിർ,ദഅവ കൺവീനർ യാസിർ അൻസാരി, ട്രഷറർ റഹീബ് തിരൂരങ്ങാടി, എം എസ് എം ജില്ല സെക്രട്ടറി ഷെഫീഖ് ഹസ്സൻ അൻസാരി തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്ന് നടന്ന തൽസമയ മുഖാമുഖത്തിൽ ഹംസ ബാഖവി, ഹനീഫ് കായക്കൊടി, അനസ് മൗലവി, നസീറുദ്ദീൻ റഹ്മാനി, മുനീർ മദനി, ഫൈസൽ ബാബു സലഫി തുടങ്ങിയവർ സംസാരിച്ചു.

കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

 കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി



തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കും. കൊവിഡ്ഭേദമായവരിൽ പലർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് കൂടുതലായി കണ്ടു വരുന്നുണ്ട്. ഇവരെ ചികിത്സിക്കാൻ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങും. 

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത് സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു. കോഴിക്കോട് മെഡി.കോളേജ് നടത്തിയത് പോലെ കൊവിഡ് വൈറസിൻ്റെ ജനതിക പഠനം മധ്യകേരളത്തിലും തെക്കൻ കേരളത്തിലും നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

കൊവിഡ് മരണനിരക്ക് കുറക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാൻ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്ക്. ആശുപത്രികളിൽ ഓക്സിജൻ ഉറപ്പാക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. നിലവിൽ ഓക്സിജന് എവിടേയും ക്ഷാമമില്ല. അടിയന്തര സാഹചര്യം നേരിടാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരെ താത്കാലികമായി നിയമിക്കും. ആളുകളെ കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ എല്ലായിടത്തും തുടങ്ങും. ഇതിനായി ആയുഷ് വകുപ്പിനേയും ഉപയോഗിക്കും.

പ്ലസ്​വണ്‍ ഒാണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്

 പ്ലസ്​വണ്‍ ഒാണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടുമുതൽ 



സംസ്ഥാനത്ത്​ നവംബര്‍ രണ്ടുമുതല്‍ പ്ലസ്​വണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഒാണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ​ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ്​ തീരുമാനം.

firstbell.kite.kerala.gov.in എന്ന ഒറ്റ പോര്‍ട്ടലില്‍ വിവിധ മീഡിയത്തിലെ ക്ലാസുകള്‍ ലഭ്യമാകും. രാവിലെ ഒമ്ബതരമുതല്‍ പത്തര വരെ രണ്ടു ക്ലാസുകളാണ്​ പ്ലസ്​ വണ്ണിന്​ ഉണ്ടാകുക.

പ്ലസ്​വണ്‍ പ്രവേശനം കഴിഞ്ഞ ആഴ്​ച പൂര്‍ത്തിയായിരുന്നു. കോവിഡ്​ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്​കൂള്‍ തുറക്കുന്നത്​ നീട്ടിവെക്കാനാണ്​ ആരോഗ്യ വകുപ്പ്​ തീരുമാനം. കേരളത്തില്‍ ജൂണ്‍ മുതല്‍ ഒാണ്‍​​ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു.

25 October 2020

നവോദയ പ്രവേശനപ്പരീക്ഷ ഏപ്രിൽ 10-ന്

 നവോദയ പ്രവേശനപ്പരീക്ഷ ഏപ്രിൽ 10-ന്



മലപ്പുറം: ജവഹർ നവോദയ വിദ്യാലയത്തിലേക്കുള്ള 2021-22 അധ്യയന വർഷത്തെ ആറാംക്ലാസ് പ്രവേശനപ്പരീക്ഷ 2021 ഏപ്രിൽ 10-ന് നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 80 കുട്ടികൾക്കാണ് പ്രവേശനം. ഇതിൽ 75 ശതമാനം സീറ്റുകളിലും ഗ്രാമീണ വിദ്യാർഥികളെയാണ് പരിഗണിക്കുന്നത്. ബാക്കിവരുന്നതിൽ നഗരപ്രദേശത്തുള്ളവർക്കും പ്രവേശനം ലഭിക്കും.



2020-21 അധ്യയനവർഷം സർക്കാർ, എയ്ഡഡ്, അംഗീകൃത സ്കൂളുകളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന 2008 മേയ് ഒന്നിനും 2012 ഏപ്രിൽ 30-ന് ഇടയിൽ ജനിച്ച കുട്ടികൾക്ക് അപേക്ഷിക്കാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് ‘ബി’ സർട്ടിഫിക്കറ്റുകാരെയും പരിഗണിക്കും.


രണ്ട്‌ മണിക്കൂർ പരീക്ഷയിൽ നൂറ്‌് ചേദ്യങ്ങളാണ് ഉണ്ടാവുക. www.navodaya.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള മാതൃകനോക്കി സർട്ടിഫിക്കറ്റ് തയ്യാറാക്കി ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബർ 15. ഫോൺ: 0494-2450350.

തുലാവര്‍ഷം എത്തുന്നു; മലയോര ജില്ലകളില്‍ നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ച് തുടങ്ങും

 തുലാവര്‍ഷം എത്തുന്നു; മലയോര ജില്ലകളില്‍ നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ച് തുടങ്ങും

രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങുന്നു. ബുധനാഴ്ചയോടെ തന്നെ തുലാവര്‍ഷവും എത്തിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്തെ മലയോര ജില്ലകളില്‍ നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ച് തുടങ്ങും. ചൊവാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.


അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങും. മധ്യ കിഴക്കന്‍ അറബിക്കടലിലും കര്‍ണാടക തീരത്തിന് സമീപവും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അന്തരീക്ഷച്ചുഴി രൂപപ്പെടുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.



ചൊവ്വാഴ്ച, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ബംഗാള്‍ ഉള്‍ക്കടലിലെ അന്തരീക്ഷച്ചുഴി ഒക്ടോബര്‍ 29 ഓടെ ന്യൂനമര്‍ദമായി മാറിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.

24 October 2020

ഹെൽമറ്റ് ധരിക്കാതെ രണ്ടാംതവണ പിടിക്കപ്പെട്ടാൽ ആശുപത്രികളിൽ നിർബന്ധിത സേവനം മാസ്ക് ഉപയോഗിച്ചു തുടങ്ങിയതോടെ, ഹെൽമറ്റ് വീട്ടിൽ വച്ചാണു പലരും ഇരുചക്ര വാഹനങ്ങളുമായിറങ്ങുന്നത്. കൊറോണയോടുള്ള പേടി, സ്വന്തം തല പോകുന്ന കാര്യത്തിലില്ല. പക്ഷേ ഹെൽമറ്റില്ലാതെ ഇരുചക്രവാഹനമോടിച്ചാൽ ഇനി കളി മാറും. 500 രൂപ പിഴ മാത്രമല്ല, കുറ്റം ആവർത്തിച്ചു പിടിക്കപ്പെട്ടാൽ പിന്നെ മൂന്നു മാസം വാഹനമേ ഓടിക്കാനാകില്ല. മൂന്നു മാസത്തേക്കു ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. നിർബന്ധിത സാമൂഹിക സേവനവും ഡ്രൈവിങ് പരിശീലനവുമെല്ലാം പിന്നാലെ വരും. പിൻസീറ്റിലുള്ളയാൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ അയാൾ പിഴയടയ്ക്കണം, വാഹനമോടിച്ചയാൾ നിയമനടപടി നേരിടുകയും വേണം. ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നിയമം പ്രാബല്യത്തിൽ വന്നതോടെ നവംബർ 1 മുതൽ നടപടികളിലേക്കു കടക്കാനാണു ജില്ലയിൽ മോട്ടർ വാഹനവകുപ്പിന്റെ തീരുമാനം. ഹെൽമറ്റ് ധരിക്കാതെ രണ്ടാംതവണ പിടിക്കപ്പെട്ടാൽ സർക്കാർ–സ്വകാര്യ ആശുപത്രികളിലെ ട്രോമാ കെയർ വാർഡുകളിലാണു സേവനം ചെയ്യേണ്ടത്. അപകടം സംഭവിച്ചു ചികിത്സയിലുള്ളവരുടെ ദൈന്യതയെന്തെന്നു ബോധ്യപ്പെടുത്താനാണ് ഇവിടെ സേവനത്തിനു നിയോഗിക്കുന്നത്. പരുക്കേറ്റവരെ കുളിപ്പിക്കലും ശുശ്രൂഷ നൽകലുമെല്ലാമാണു ചുമതല. നിർബന്ധിത സേവനം മാത്രമല്ല, നിയമം അനുസരിച്ചു വാഹനമോടിക്കേണ്ടത് എങ്ങനെയെന്ന പരിശീലനവുമുണ്ട്. മോട്ടർ വാഹന വകുപ്പിന്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആൻഡ് റിസർച്ചിലാകും ഒരാഴ്ചത്തെ പരിശീലനം. ഡ്രൈവിങ് സ്കൂളിൽ പഠിച്ചതൊക്കെ, വീണ്ടും പഠിച്ച്, പരിശീലനം പൂർത്തിയാക്കിയാലേ പുറത്തിറങ്ങാനാകൂ.

 ഹെൽമറ്റ് ധരിക്കാതെ രണ്ടാംതവണ പിടിക്കപ്പെട്ടാൽ ആശുപത്രികളിൽ നിർബന്ധിത സേവനം



മാസ്ക് ഉപയോഗിച്ചു തുടങ്ങിയതോടെ, ഹെൽമറ്റ് വീട്ടിൽ വച്ചാണു പലരും ഇരുചക്ര വാഹനങ്ങളുമായിറങ്ങുന്നത്. കൊറോണയോടുള്ള പേടി, സ്വന്തം തല പോകുന്ന കാര്യത്തിലില്ല. പക്ഷേ ഹെൽമറ്റില്ലാതെ ഇരുചക്രവാഹനമോടിച്ചാൽ ഇനി കളി മാറും. 500 രൂപ പിഴ മാത്രമല്ല, കുറ്റം ആവർത്തിച്ചു പിടിക്കപ്പെട്ടാൽ പിന്നെ മൂന്നു മാസം വാഹനമേ ഓടിക്കാനാകില്ല.


മൂന്നു മാസത്തേക്കു ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. നിർബന്ധിത സാമൂഹിക സേവനവും ഡ്രൈവിങ് പരിശീലനവുമെല്ലാം പിന്നാലെ വരും. പിൻസീറ്റിലുള്ളയാൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ അയാൾ പിഴയടയ്ക്കണം, വാഹനമോടിച്ചയാൾ നിയമനടപടി നേരിടുകയും വേണം. ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നിയമം പ്രാബല്യത്തിൽ വന്നതോടെ നവംബർ 1 മുതൽ നടപടികളിലേക്കു കടക്കാനാണു ജില്ലയിൽ മോട്ടർ വാഹനവകുപ്പിന്റെ തീരുമാനം.


ഹെൽമറ്റ് ധരിക്കാതെ രണ്ടാംതവണ പിടിക്കപ്പെട്ടാൽ സർക്കാർ–സ്വകാര്യ ആശുപത്രികളിലെ ട്രോമാ കെയർ വാർഡുകളിലാണു സേവനം ചെയ്യേണ്ടത്. അപകടം സംഭവിച്ചു ചികിത്സയിലുള്ളവരുടെ ദൈന്യതയെന്തെന്നു ബോധ്യപ്പെടുത്താനാണ് ഇവിടെ സേവനത്തിനു നിയോഗിക്കുന്നത്. പരുക്കേറ്റവരെ കുളിപ്പിക്കലും ശുശ്രൂഷ നൽകലുമെല്ലാമാണു ചുമതല.


നിർബന്ധിത സേവനം മാത്രമല്ല, നിയമം അനുസരിച്ചു വാഹനമോടിക്കേണ്ടത് എങ്ങനെയെന്ന പരിശീലനവുമുണ്ട്. മോട്ടർ വാഹന വകുപ്പിന്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആൻഡ് റിസർച്ചിലാകും ഒരാഴ്ചത്തെ പരിശീലനം. ഡ്രൈവിങ് സ്കൂളിൽ പഠിച്ചതൊക്കെ, വീണ്ടും പഠിച്ച്, പരിശീലനം പൂർത്തിയാക്കിയാലേ പുറത്തിറങ്ങാനാകൂ.


വേങ്ങര ഏരിയ ഫ്രണ്ട്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 വേങ്ങര ഏരിയ ഫ്രണ്ട്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു



ദുബായ്: വേങ്ങരക്കാരുടെ പ്രവാസി കൂട്ടായ്മയായ വേങ്ങര ഏരിയ ഫ്രണ്ട്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വഫ ബ്ലഡ് ഡോണേഴ്സിന്റെ പ്രഥമ രക്തദാന ക്യാമ്പ് ലത്തീഫ ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു. ദുബൈ, ഷാർജ, അജ്‌മാൻ, റാസൽ ഖൈമ എന്നീ എമിറേറ്റ്സുകളിൽ നിന്നുമായി 140 ൽ പരം ആളുകളുടെ പങ്കാളിത്തത്തോടെ നൂറോളം പേര്‍ രക്‌തദാനം നിർവഹിച്ചു.

ജീവ കാരുണ്യ രംഗത്തും പ്രവാസി ക്ഷേമപ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുന്ന വഫയുടെ നേതൃത്വത്തില്‍ ദുബായ് ബ്ലഡ് ഡൊണേഷൻ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് സാമൂഹ്യ പ്രവർത്തനങ്ങളിൽ വഫയുടെ പുതിയൊരു കാൽവെപ്പായി . 

രക്തദാനം നിർവ്വഹിച്ചവരിൽ പകുതിയലധികം ആളുകൾക്കും അവരുടെ ആദ്യത്തെ രക്തദാനമായിരുന്നു എന്നത് രക്തം ദാനം നല്‍കൂ.. ഒരു ജീവൻ രക്ഷിക്കാൻ നിങ്ങൾക്കുമാവും എന്ന സന്ദേശവുമായി ആരംഭിച്ച പ്രചരണപരിപാടികൾ രക്തദാനത്തിന്റെ പ്രാധാന്യത്തെകുറിച്ചും ആവശ്യകതയെകുറിച്ചും നിരവധി ആളുകൾക്ക് ബോധ്യപ്പെടുത്താൻ സാധിച്ചു എന്നതിന്റെ നേർസാക്ഷ്യമായെന്ന് വഫ സംഘാടക സമിതി അറിയിച്ചു. രക്തദാനം നിർവ്വഹിച്ചവർക്കെല്ലാം സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് 12 മുതൽ ആരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിയോടെയാണ് സാമാപിച്ചത്.   പ്രോ​ഗ്രാം കോർഡിനേറ്റർ കുഞ്ഞിമുഹമ്മദ്, അബ്ദു സമദ്, ഷുഹൈബ് മനാട്ടി,സി എച്ച് സാലി, നിസാം കാപ്പൻ, നിസാർ കൊളക്കാട്ടിൽ, ഇകെ ജലീല്‍, നിയാസ് മോൻ, ജംഷീർ, ഷാജി, എകെഎം ശരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം നല്‍കുമെന്ന് ആരോഗ്യമന്ത്രി

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം നല്‍കുമെന്ന് ആരോഗ്യമന്ത്രി



കോവിഡ് ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാന്‍ അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.


സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള അവസരമാണ് നല്‍കുന്നത്. കോവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് എസ്.ഒ.പി.യും ഡെഡ് ബോഡി മാനേജ്‌മെന്റും മാര്‍ഗനിര്‍ദേശങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചു.


കോവിഡ് ബാധിച്ച് മരണമടഞ്ഞാല്‍ മൃതദേഹത്തില്‍ നിന്നും വളരെപ്പെട്ടന്ന് രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.


കോവിഡ് അണുബാധ മൂലം മരിച്ച ആളിന്റെ മൃതദേഹം അടുത്ത് നിന്ന് കാണരുത്. നിശ്ചിത അകലം പാലിച്ച് മതഗ്രന്ഥങ്ങള്‍ വായിക്കുക, മന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയ മതപരമായ മറ്റ് ചടങ്ങുകള്‍ ശരീരത്തില്‍ സ്പര്‍ശിക്കാതെ ചെയ്യാവുന്നതാണ്. ഒരു കാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല.


60 വയസില്‍ മുകളില്‍ പ്രായമുള്ളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവര്‍ മൃതദേഹവുമായി നേരിട്ട് ഒരു സമ്പര്‍ക്കവും ഉണ്ടാകാന്‍ പാടില്ല. സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. അവരെല്ലാം തന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കണം


മൃതദേഹങ്ങളില്‍ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കേണ്ടതാണ്. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും മേല്‍നോട്ടവും അതത് സ്ഥലത്തെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കുന്നതാണ്. കോവിഡ് ബാധിച്ച രോഗി മരണപ്പെട്ടാല്‍ പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലെയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്.


മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും ജീവനക്കാര്‍ക്ക് ആശുപത്രികളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപകരണമായ പി.പി.ഇ.കിറ്റ് ധരിക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ വേണം മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കേണ്ടത്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായിന് ശേഷം മൃതദേഹം കൊണ്ടുപോയ വാഹനവും സ്ട്രക്ച്ചറും അണുവിമുക്തമാക്കണം.


ശ്മശാനത്തിലെ ജീവനക്കാരുടെ ഡ്യൂട്ടി, അവധി തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. ജീവനക്കാര്‍ കൈകള്‍ വൃത്തിയാക്കല്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കല്‍ തുടങ്ങിയവയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്

വേങ്ങരയിൽ മേഷ്ടാക്കളുടെ വിളയാട്ടം

 വേങ്ങരയിൽ മേഷ്ടാക്കളുടെ വിളയാട്ടം



വേങ്ങര: വേങ്ങര കച്ചേരിപ്പടിയിൽ രണ്ട് കടകളിൽ ഇന്നലെ രാത്രി മോഷണം നടന്നു.രാത്രി ഒന്നരയോട് കൂടിയാണ് മേഷണം നടന്നിട്ടുള്ളതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി.അഷ്‌റഫ് എന്ന വ്യക്തിയുടെ ടു സ്റ്റാർ പലചരക്ക് കടയിലും അലിഫ് മെഡിക്കൽസ് എന്നിവിടങ്ങളിലുമായാണ് മോഷണം നടന്നത്.പലചരക്ക് കടയിൽ നിന്നും പണം നഷ്ടപെട്ടിട്ടുണ്ട്.കടയുടമ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വേങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചു.

23 October 2020

വീട്ടില്‍ കേക്കുണ്ടാക്കിയാല്‍ 5 ലക്ഷം പിഴയും 6 മാസം തടവും

 വീട്ടില്‍ കേക്കുണ്ടാക്കിയാല്‍ 5 ലക്ഷം പിഴയും 6 മാസം തടവും



കോവിഡ് കാലത്ത് പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് നമ്മളില്‍ ഏറെപ്പേരും. പ്രത്യേകിച്ച്‌ ഭക്ഷണ വിഭവങ്ങളില്‍. എന്നാല്‍ ജീവിതമാര്‍ഗമായി കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വില്‍ക്കുന്നവര്‍ സൂക്ഷിക്കുക. ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ വില്‍പ്പന നടത്തിയാല്‍ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും അനുഭവിക്കേണ്ടി വരും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങളനുസരിച്ച്‌ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നത്.

കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായവരും വിദേശത്തുനിന്നു വന്നവരും വീടുകളില്‍ കേക്കും ഭക്ഷ്യവസ്തുക്കളും നിര്‍മിക്കാന്‍ തുടങ്ങി.

മാര്‍ച്ചിനുശേഷം 2300 റജിസ്ട്രേഷനാണ് സംസ്ഥാനത്ത് നടന്നത്. എന്നാല്‍, ഇപ്പോഴും ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. 2011 ഓഗസ്റ്റ് 5ന് ഇതുസംബന്ധിച്ച നിയമം വന്നെങ്കിലും കോവിഡ് കാലത്താണ് ഇതിനെക്കുറിച്ചു കൂടുതല്‍ പേര്‍ മനസിലാക്കി തുടങ്ങിയത്. പലര്‍ക്കും നിയമത്തെക്കുറിച്ച്‌ ധാരണയില്ല. വീട്ടിലുണ്ടാക്കുന്ന സാധനങ്ങള്‍ വിറ്റാല്‍ എന്താണ് പ്രശ്നമെന്നാണ് പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരോട് അവര്‍ ചോദിക്കുന്നത്.

ലൈസന്‍സോ റജിസ്ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ചാല്‍ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച്‌ 5 ലക്ഷം വരെ പിഴയും 6 മാസം വരെ തടവും

മായം ചേര്‍ത്ത ആഹാരം വില്‍പ്പന നടത്തിയാല്‍ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച്‌ ജയില്‍ ശിക്ഷയും പിഴയും ലേബല്‍ ഇല്ലാതെ വില്‍പ്പന നടത്തിയാല്‍ 3 ലക്ഷം പിഴ

ഗുണമേന്‍മയില്ലാതെ വില്‍പന നടത്തിയാല്‍ 5 ലക്ഷം പിഴ .ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫിസില്‍നിന്നാണ് ലൈസന്‍സും റജിസ്ട്രേഷനും നല്‍കുന്നത്. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും. 12 ലക്ഷം രൂപയ്ക്കു മുകളില്‍ കച്ചവടം ഉണ്ടെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. അതിനുതാഴെയാണെങ്കില്‍ റജിസ്ട്രേഷന്‍ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാം. നടപടിക്രമങ്ങള്‍ എളുപ്പമാണ്. ഫോട്ടോ ഐഡി, ഫോട്ടോ തുടങ്ങിയവ അപ്‌ലോഡ് ചെയ്തു റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നിര്‍മാതാവിനാണ്.

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ ഉൾപെടാത്തവർക്ക് പേർ ചേർക്കാൻ 27 മുതൽ വീണ്ടും അവസരം

 തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ ഉൾപെടാത്തവർക്ക് പേർ ചേർക്കാൻ 27 മുതൽ വീണ്ടും അവസരം

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഒക്‌ടോബർ ഒന്നിന്  പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് ഒക്‌ടോബർ 27 മുതൽ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. 941 ഗ്രാമപഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, ആറു കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ അന്തിമ വോട്ടർപട്ടിക ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു.  വോട്ടർ പട്ടികയിൽ നിന്നും പേരുകൾ  ഒഴിവാക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 മുതൽ സമർപ്പിക്കാം.


പേരുകൾ ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും  സ്ഥാനമാറ്റം നടത്തുന്നതിനും "lsgelection.kerala.gov.in" എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ അപേക്ഷകളാണ് നൽകേണ്ടത്. മരിച്ചവരെയും സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുളള ആക്ഷേപങ്ങൾ ഫോറം 5-ലും ഫോറം 8-ലും നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം.



ഒക്‌ടോബർ 31 വരെ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് നവംബർ 10-ന് സപ്ലിമെന്ററി പട്ടികകൾ പ്രസിദ്ധീകരിക്കാൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ 1,29,25,766 പുരുഷർ, 1,41,94,775 സ്ത്രീകൾ 282 ട്രാൻസ്‌ജെന്റർമാർ എന്നിങ്ങനെ 2,71,20,823 വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുളളത്.

വേങ്ങര പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് രണ്ടര കോടി ഭരണാനുമതിയായി

 വേങ്ങര പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് രണ്ടര കോടി  ഭരണാനുമതിയായി



വേങ്ങര: വേങ്ങരയിൽ 40 വർഷത്തിലേറെയായി വാടക കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ആവശ്യമായ ഓഫീസ് സൗകര്യമോ താമസ സൗകര്യമോ ഇല്ലാതെ ഉദ്യോഗസ്ഥർ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. നിലവിലുള്ള വാടകകെട്ടിടം ഒഴിഞ്ഞു കിട്ടുന്നതിന് വേണ്ടി ബിൽഡിംഗ്‌ ഓണർ ഹൈ കോടതിയിൽ കേസ് സമർപ്പിക്കുകയും കഴിഞ്ഞ സെപ്റ്റംബറിൽ സ്റ്റേഷൻ ഒഴിഞ്ഞു കൊടുക്കാൻ ഹൈ കോടതി വിധി ആയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വേങ്ങര MLA അഡ്വ KNA ഖാദർ സാഹിബ്‌ സംസ്ഥാന സർക്കാറിനെയും പോലീസ് വകുപ്പിനെയും നിരന്തരം സമീപിക്കുകയുണ്ടായി. എന്നാൽ ഫണ്ടുകളൊന്നും ലഭിക്കാതെ വന്നപ്പോൾ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടര കോടി രൂപ ചിലവിൽ സ്വന്തം കെട്ടിടം  പണിയുന്നതിന് അനുവദിക്കുകയുണ്ടായി. വേങ്ങരയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള 25 സെന്റ് സ്ഥലം പോലീസ് വകുപ്പിന് വിട്ടു കിട്ടുന്നതിന് MLA അഹോരാത്രം പരിശ്രമിച്ചിട്ടാണ് 25 സെന്റ് ഭൂമി  അനുവദിച്ചു കിട്ടിയത്. ഇപ്പോൾ കെട്ടിടം പണിയുന്നതിന് രണ്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ KNA ഖാദർ MLA അറിയിച്ചു.എത്രയും പെട്ടൊന്ന് ശിലാസ്ഥാപനം നടത്തുന്നതിന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് MLA പറഞ്ഞു.

വിദ്യാർത്ഥികൾക്ക് കത്തുകൾ അയച്ച് എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിലെ അധ്യാപകർ

 വിദ്യാർത്ഥികൾക്ക് കത്തുകൾ അയച്ച്  എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിലെ  അധ്യാപകർ



പറപ്പൂർ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പഠന നിലവാരവും,വിശേഷങ്ങളും തിരക്കി കത്ത് അയച്ച് സ്കൂൾ അധ്യാപകർ.

കഴിഞ്ഞ മാസങ്ങളിൽ ഹോം വിസിറ്റിങ് നടത്തി വിലയിരുത്തൽ നടത്തിയിരുന്ന സാഹചര്യം ഉണ്ടായിരുന്നുവെങ്കിലും നിലവിലെ പ്രതികൂല സാഹചര്യം കണക്കിലെടുത്താണ് പഠന നിലവാരം വിലയിരുത്താൻ  കത്തുകൾ അയക്കാൻ തയ്യാറെടുത്തെതെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് ഓൺലൈൻ പഠനത്തിന്റെ കാര്യങ്ങളും,വിശേഷങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് വേങ്ങര AEO,വേങ്ങര BRC,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്,പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ്,വാർഡ് മെമ്പർ,PTA പ്രസിഡന്റ്,MPTA പ്രസിഡന്റ്,എന്നിവർക്ക് സ്കൂൾ ലീഡറും കത്തയച്ചു.

പരിപാടിക്ക് പ്രധാന അധ്യാപകൻ കെ.ദിനേശൻ,എസ്.ആർ.ജി കൺവീനർ ആർ.രാജേഷ്,റഷീദ.എം,നജുമുന്നീസ.ഇ,മഹ്‌റൂഫ്.കെ,ഹാഫിസ്.പി എന്നിവർ നേതൃത്വം നൽകി.

22 October 2020

പിന്നിലിരിക്കുന്നയാൾക്ക് ഹെൽമെറ്റ് ഇല്ലെങ്കിലും ലൈസൻസ് നഷ്ടമാകും

 പിന്നിലിരിക്കുന്നയാൾക്ക് ഹെൽമെറ്റ് ഇല്ലെങ്കിലും ലൈസൻസ് നഷ്ടമാകും



പിന്നിലിരിക്കുന്നയാൾക്ക് ഹെൽമെറ്റ് ഇല്ലെങ്കിലും ഇരുചക്രവാഹനം ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസൻസ് നഷ്ടമാകും. കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസൻസിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എം.ആർ. അജിത്കുമാർ അറിയിച്ചു.

കേന്ദ്രനിയമത്തിൽ 1000 രൂപ പിഴ നിശ്ചയിച്ചിരുന്നത് 500 രൂപയായി സംസ്ഥാനസർക്കാർ കുറച്ചിരുന്നു. എന്നാൽ, മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള വ്യവസ്ഥ പിൻവലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസൻസ് സസ്പെൻഡ് ചെയ്യാനും ഡ്രൈവർ റിഫ്രഷർ കോഴ്സിന് അയക്കാനും കഴിയും.


ഈ വ്യവസ്ഥകൾ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നടപ്പാക്കിയപ്പോൾ ഹെൽമെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയും അപകടമരണനിരക്ക് 40 ശതമാനം കുറയുകയും ചെയ്തുവെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു

ഇരിങ്ങല്ലൂരിൽ പൂച്ചയുടെ കടിയേറ്റ് നാലു പേര്‍ക്ക് പരിക്ക്; പേ ബാധയെന്ന് സംശയം

 ഇരിങ്ങല്ലൂരിൽ പൂച്ചയുടെ കടിയേറ്റ് നാലു പേര്‍ക്ക് പരിക്ക്; പേ ബാധയെന്ന് സംശയം



വേങ്ങര : ഇരിങ്ങല്ലൂർ തോണിക്കടവില്‍ നാല് പേര്‍ക്ക് പൂച്ചയുടെ കടിയേറ്റു. പൂച്ചക്ക് പേ ബാധിച്ചതെന്ന് സംശയം.രാവിലെ പത്രവിതരണത്തിനെത്തിയ പത്രവിതരണ കാരനുള്‍പ്പെടെ നാലുപേരെയാണ് പൂച്ച കടിച്ച് പരിക്കേല്‍പ്പിച്ചത്.  പത്രവിതരണക്കാരനായ എ കെ നസീഫ് (18), പൂളക്കുണ്ടന്‍ അലി ഹിഷാം (14), ചട്ടിക്കല്‍ രാജേന്ദ്രന്‍ (50), കാവുങ്ങല്‍ ഷംല (19) എന്നിവരെയാണ് പൂച്ചകടിച്ചത് . പത്രവിതരണക്കാരനായ നസീഫിനെ വ്യാഴാഴ്ച പുലര്‍ച്ചെ എഴിന് പത്രം വിതരണംചെയ്യുന്നതിനിടെ പൂച്ച ആക്രമിക്കുകയായിരുന്നു. ഇയാള്‍  വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. മറ്റു മൂന്ന് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.  രാവിലെ വീട്ടിലെ റോഡരികത്തു നില്‍ക്കുകയായിരുന്ന പൂളക്കുണ്ടന്‍ അഷ്‌റഫിന്റെ മകന്‍ അലിയുടെ കാലില്‍ കടിച്ച് മാംസപിണ്ഡം വേര്‍പെടുത്തിയതോടെയാണ് നാട്ടുകാര്‍ കാര്യം ഗൗരവത്തിലെടുത്തത്. കാവുങ്ങല്‍ ഷംലയെ കടിച്ച പൂച്ച ചട്ടിക്കല്‍ രാജേന്ദ്രന്റെ കാലില്‍ കടിച്ചിട്ടും പിടിവിടാത്തതിനാല്‍ നാട്ടുകാര്‍കൂടി പൂച്ചയെ തല്ലിക്കൊല്ലുകയായിരുന്നു.

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കേരള സർക്കാർ അടിയന്തരമായി ഇടപെടുക : ഫ്രറ്റേണിറ്റി മൂവ്മെന്റ്

 സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കേരള സർക്കാർ അടിയന്തരമായി ഇടപെടുക : ഫ്രറ്റേണിറ്റി മൂവ്മെന്റ്



വേങ്ങര: ഹഥ്റാസിലേക്കുള്ള യാത്രാമദ്ധ്യേ യു.പി പോലീസ് അറസ്റ്റ് ചെയ്ത വേങ്ങര സ്വദേശിയായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് വേങ്ങര ടൗണിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കുറ്റവാളിയായ തുഷാർ വെള്ളാപള്ളിക്ക് വേണ്ടി ഇടപെട്ട പിണറായി സർക്കാർ സിദ്ദീഖ് കാപ്പന്റെ വിഷയത്തിൽ കാണിക്കുന്ന വിമുഖത തീർത്തും കപട രാഷ്ട്രീയമാണെന്ന് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മറ്റിയംഗം ജംഷീൽ അബൂബക്കർ അഭിപ്രായപ്പെട്ടു. ഫാസിസത്തിനെതിരെ സംസാരിക്കുന്നവരെ മൗനികളാക്കാൻ വേണ്ടിയുള്ള ഉപകരണങ്ങളായിട്ടാണ്  UAPA, NIA യും സംഘ് പരിവാർ ഉപയോഗിക്കുന്നതെന്ന് തുടർന്ന് സംസാരിച്ച വേങ്ങര പത്രപ്രവർത്തക യൂണിയൻ ജോയിന്റ് സെക്രട്ടറി എം.കമറുദ്ദീൻ അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ സമാപന പ്രസംഗം നടത്തി. ഫ്രറ്റേണിറ്റി വേങ്ങര മണ്ഡലം കൺവീനർ ഖുബൈബ് കൂരിയാട് അധ്യക്ഷത വഹിച്ചു. ഹസീനുദ്ദീൻ, ഇർഫാൻ വലിയപറമ്പ് , മിൻഹാജ് ഹസ്സൻ, ഇജാസ് അസ് ലം , അഷ്ഫാഖ്, ഹംദാൻ, നിയാസ് പി.പി. എന്നിവർ നേതൃത്വം നൽകി.

ആദായ നികുതി റീഫണ്ട് അംഗീകരിച്ചു എന്ന് തുടങ്ങുന്ന സന്ദേശം ലഭിച്ചോ ? ഒപ്പമുള്ള ലിങ്കിൽ പതിയിരിക്കുന്നത് അപകടം

 ആദായ നികുതി റീഫണ്ട് അംഗീകരിച്ചു എന്ന് തുടങ്ങുന്ന സന്ദേശം ലഭിച്ചോ ? ഒപ്പമുള്ള ലിങ്കിൽ പതിയിരിക്കുന്നത് അപകടം



സൈബർ തട്ടിപ്പിന് പലരൂപങ്ങളാണ്. ഇതിൽ ബാങ്ക് അധികൃതരുടേത് എന്ന തരത്തിൽ വരുന്ന സന്ദേശങ്ങളാണ് കൂടുതലും. സമാന രീതിയിൽ അടുത്തിടെയായി പ്രചരിക്കുന്ന ഒന്നാണ് ആദായ നികുതി സംബന്ധിച്ച ഒരു സന്ദേശം. ഒപ്പം ഒരു ലിങ്കും പ്രചരിക്കുന്നുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്. സംഗതി തട്ടിപ്പാണ്.

‘നിങ്ങൾക്ക് ഒരു ആദായനികുതി റീഫണ്ട് അംഗീകരിച്ചു. 15,490 രൂപ ഉടൻ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.’ എന്ന വരിയോടെയാണ് വ്യാജ സന്ദേശം ആരംഭിക്കുന്നത്. ഒപ്പം ഒരു തെറ്റായ അക്കൗണ്ട് നമ്പറും നൽകിയിരിക്കും. ഈ നമ്പർ ശരിയല്ലെങ്കിൽ, സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ സന്ദേശത്തിൽ പറയുന്നു.

എന്നാൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെടും. സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് പറഞ്ഞ് സൈബർ സെൽ തന്നെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.

പ്ലാസ്മ ദാന ക്യാമ്പയിനുമായി കോവിഡ് മുക്തരുടെ കൂട്ടായ്മ

 പ്ലാസ്മ ദാന ക്യാമ്പയിനുമായി കോവിഡ് മുക്തരുടെ കൂട്ടായ്മ



മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് റിക്കവേഡ് ട്രീറ്റ്മെന്റിന്റെ (സി ആർ ടി) നേതൃത്വത്തിൽ ഒരു മാസത്തെ പ്ലാസ്മ ദാന കാംപയിന് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് മുക്തരുടെ കൂട്ടായ്മ പ്ലാസ്മ ദാനത്തിന് കാംപയിൻ നടത്തുന്നത്.മെഡിക്കൽ കോളേജ് ആശുപത്രി പ്ലാസ്മ ബാങ്കിലേക്ക് ദിവസം 10 പേരുടെ പ്ലാസ്മ ശേഖരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കോവിഡ് മുക്തരായവരുടെ വാട്സപ്പ് കൂട്ടായ്മയിലൂടെ കൂടുതൽ പേരെ പ്ലാസ്മ നൽകാൻ കണ്ടെത്തും.നിലവിൽ ഇത്തരത്തിൽ 35 വാട്സപ്പ് ഗ്രൂപ്പുകളുണ്ട്. കോവിഡ് സി കാറ്റഗറി വിഭാഗം കൂടുന്നതിനാൽ പ്ലാസ്മ ബാങ്കിൽ ചുരുങ്ങിയത് 50 പ്ലാസ്മ എപ്പോഴും സൂക്ഷിക്കുകയാണ് ലക്ഷ്യമെന്ന് കോവിഡ് നോഡൽ ഓഫീസർ ഡോ: ഷിനാസ് ബാബു പറഞ്ഞു.ജില്ലക്കു പുറമേ മറ്റു മെഡിക്കൽ കോളേജുകളിലേക്കും ഇവിടെ നിന്നും നൽകാനാകുമെന്നാണ് പ്രതീക്ഷ. അടുത്ത മാസം 17 വരെയാണ് കാംപയിൻ എന്ന് CRT പ്രസിഡന്റ് ഉമർ സഖാഫി മൂർക്കനാട് ,സെക്രട്ടറി സിറാജുദ്ദീൻ എന്നിവർ പറഞ്ഞു.

21 October 2020

കൈയെത്തി പിടിക്കാനാവാതെ പച്ചക്കറി വില : തലയിൽ കൈവെച്ച് സാധാരണക്കാർ

 കൈയെത്തി പിടിക്കാനാവാതെ പച്ചക്കറി വില : തലയിൽ കൈവെച്ച് സാധാരണക്കാർ



കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തികഞെരുക്കത്തിലായ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി പച്ചക്കറി വില. തമിഴ്‌നാട്ടിലെ ചന്തകളിൽ പച്ചക്കറികൾക്ക് നേരിടുന്ന ക്ഷാമമാണ് ഹൈറേഞ്ചിലെ പച്ചക്കറിവിലയിലും പ്രതിഫലിച്ചിരിക്കുന്നത്. വരുമാനത്തിലുണ്ടായ ഇടിവും തൊഴിലില്ലായ്മയും നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും ഇടത്തരക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുകയാണ്.

ഉള്ളി, സവാള, ബീൻസ്, കാരറ്റ്, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില ദിവസേനയാണ് കുതിക്കുന്നത്. വില പിടിച്ചുനിർത്താൻ വിപണിയിൽ സർക്കാർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോവിഡ് സമ്പർക്കവിലക്ക് കാലത്ത് പച്ചക്കറിക്ക് ഉണ്ടായിരുന്ന വിലയുടെ മൂന്നിരിട്ടിയിലേറെയാണ് ഇപ്പോഴത്തെ വില. രണ്ടാഴ്ചയ്ക്കിടെയാണ് വില ക്രമാതീതമായി വർധിച്ചത്.


ക്ഷാമം, വെള്ളപ്പൊക്കം,ഇടനിലക്കാർ


ഇടനിലക്കാർ അമിതലാഭം ഈടാക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്. സാധങ്ങൾ മറ്റെങ്ങും കിട്ടാത്ത സാഹചര്യത്തിൽ ഇടനിലക്കാർ പറയുന്ന വില സമ്മതിക്കേണ്ട സ്ഥിതിയിലാണ് ചില്ലറ വ്യാപാരികൾ. മഹാരാഷ്ട്രയിൽ ഉണ്ടായ വെള്ളപ്പൊക്കം സവാള, ഉള്ളി എന്നിവയുടെ വില ഉയരാൻ കാരണമായിട്ടുണ്ട്.

ജില്ലയിലെ വട്ടവട, മറയൂർ, കാന്തല്ലൂർ മേഖലകളിൽനിന്ന് കുറഞ്ഞവിലയ്ക്ക് ശേഖരിക്കുന്ന പച്ചക്കറികൾ തമിഴ്‌നാട്ടിലെ ക്ഷാമം ചൂണ്ടിക്കാട്ടി ഉയർന്നവിലയ്ക്ക് വിൽക്കുന്നതായും പരാതിയുണ്ട്. ഹോർട്ടി കോർപ്പ് കാര്യക്ഷമമായ സംഭരണം നടത്താത്തതിനാലാണ് ഇടനിലക്കാരുടെ ചൂഷണത്തിന് ഇരയാകേണ്ടിവരുന്നതെന്ന് അവിടത്തെ കർഷകരും പറയുന്നു.


*ഇറച്ചി-മുട്ട വിലയിലും വർധന*


പച്ചക്കറിയോടൊപ്പംതന്നെ ഇറച്ചി-മുട്ട വിലയിലും നേരിയ വർധന ഉണ്ടായിട്ടുണ്ട്. കോഴി ഇറച്ചിക്ക് 110 മുതൽ 140 വരെയാണ് വിവിധ മേഖലകളിൽ ഈടാക്കുന്നത്. തമിഴ്‌നാട്ടിൽനിന്ന്‌ എത്തുന്ന മുട്ടയ്ക്ക് 50 പൈസയുടെ വർധന ഉണ്ടായിട്ടുണ്ട്. എന്നാൽ, നാടൻ മുട്ടയ്ക്ക് വില വർധിച്ചിട്ടില്ല.

കഴിഞ്ഞ ഈസ്റ്ററിന് ശേഷം പലയിടങ്ങളിലും പോത്തിറച്ചിയുടെ വില 300-ൽനിന്ന് 340-ലേക്ക് ഉയർത്തിയിരുന്നു.

കോവിഡിന്റെ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽനിന്ന് മാടുകളെ കൊണ്ടുവരുന്ന ചെലവ് വർധിച്ചതിനാൽ ഇറച്ചിവിലയിൽ 10 രൂപയുടെ വർധന ചിലയിടങ്ങളിൽ ഉണ്ടായിട്ടുണ്ട്.


*പച്ചക്കറി വിലനിലവാരം*


സവാള: 85-100, 

ഉള്ളി: 90-110, 

തക്കാളി: 35-55,

പച്ചമുളക്: 50-65,

വെണ്ടയ്ക്ക: 40, 

കാരറ്റ്: 70-80, 

ബീൻസ്: 50-60, 

കോളിഫ്ളവർ: 50, 

കത്രിക്ക: 30-40, 

പടവലങ്ങ: 35, 

പാവക്ക: 50-60, 

വെള്ളരിക്ക: 20-30, 

മുരിങ്ങക്ക: 80-100, 

ഉരുളക്കിഴങ്ങ്: 40-55

സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചാൽ 5 വർഷം വരെ തടവ്; ഓർഡിനൻസ് വരുന്നു

 സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചാൽ 5 വർഷം വരെ തടവ്; ഓർഡിനൻസ് വരുന്നു



സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവരെ കാത്തിരിക്കുന്നത് 5 വർഷം തടവുശിക്ഷ. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനു നിലവിലുള്ള നിയമം അപര്യാപ്തമാണെന്നു കണ്ടതിനാല്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിനു ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്യുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്.

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, കോവിഡ് ബാധയ്ക്കുശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളും വിദ്വേഷ പ്രസ്താവനകളും ഏറെ വര്‍ധിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

2000ലെ ഐടി ആക്ടിലെ 66എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിനു എതിരാണെന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിനു കഴിയാത്ത സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്


സന്ദർശക വിസയിൽ ജോലി അന്വേഷിച്ച് വരരുതെന്ന് ഇന്ത്യൻ കോണ്സുലേറ്റ്. നിരവധി പേർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി

 സന്ദർശക വിസയിൽ ജോലി അന്വേഷിച്ച് വരരുതെന്ന് ഇന്ത്യൻ കോണ്സുലേറ്റ്. നിരവധി പേർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി



ദുബൈ :  സന്ദർശക വിസയിലെത്തിയ ഇന്ത്യക്കാര്‍ ദുബൈ വിമാനത്താവളത്തില്‍ വീണ്ടും കുടുങ്ങി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി എത്തിയ 300ഓളം ഇന്ത്യക്കാരാണ്​ കുടുങ്ങിയിരിക്കുന്നത്​.ഇവരില്‍ മലയാളികളില്ല. 1300ഓളം പാകിസ്​താനികളും വിമാനത്താവളത്തില്‍നിന്ന്​ പുറത്തിറങ്ങാന്‍ കഴിയാത്തവരില്‍പെടുന്നു. ഇവരില്‍ 1276 പേരെ മടക്കിയയച്ചു. 98 പേര്‍ വിമാനത്താവളത്തില്‍ തുടരുന്നു. ഇവരെയും ഉടന്‍ മടക്കിയയക്കുമെന്ന്​ അധികൃതര്‍ അറിയിച്ചു.


300ഓളം ഇന്ത്യക്കാരാണ്​ വിമാനത്താവളത്തില്‍ കുടുങ്ങിയതെന്ന്​ കോണ്‍സുലേറ്റ്​ സ്​ഥിരീകരിച്ചു. 80 പേര്‍ക്ക്​ പിന്നീട്​ പ്രവേശനം അനുവദിച്ചു. ബാക്കിയുള്ളവരെ മടക്കി അയക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, വിമാനങ്ങള്‍ കുറവായതിനാല്‍ ഇവരുടെ മടക്കയാത്രയും പ്രതിസന്ധിയിലായിരിക്കുകയാണ്​.അതേസമയം, ടൂറിസ്​റ്റ്​ വിസയില്‍ ജോലി അന്വേഷിച്ച്‌​ യു.എ.ഇയിലേക്ക്​ വരരുതെന്നും കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാവുവെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ്​ അറിയിച്ചു.


യു.എ.ഇയില്‍ താമസിക്കാന്‍ സ്​ഥലവും സാമ്ബത്തിക ശേഷിയുമുണ്ടെന്ന്​ അധികൃതരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കുകയുള്ളൂ.സന്ദര്‍ശക വിസക്കാര്‍ക്കുള്ള നിബന്ധനകള്‍ കര്‍ശനമാക്കിയതോടെയാണ്​ ഇവര്‍ വിമാനത്താവളത്തില്‍ അകപ്പെട്ടത്​.സന്ദര്‍ശക വിസയിലെത്തുന്നവര്‍ റി​ട്ടേണ്‍ ടിക്കറ്റ്​ ​നിര്‍ബന്ധമായും കൈയില്‍ കരുതണമെന്ന്​ കഴിഞ്ഞ ദിവസം വിമാനക്കമ്ബനികളും ദുബൈ എയര്‍പോര്‍ട്ടും നിര്‍ദേശം നല്‍കിയിരുന്നു.

ഇത്​ പാലിക്കാതെ എത്തിയവരാണ്​ കുടുങ്ങിയവരില്‍ ഏറെയും.കഴിഞ്ഞ ദിവസം മലയാളികള്‍ അടക്കം വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. ഒരു ദിവസത്തിന്​ ശേഷമാണ്​ ഇവര്‍ക്ക്​ പുറത്തിറങ്ങാന്‍ കഴിഞ്ഞത്​.

തദ്ദേശ തെരഞ്ഞെടുപ്പിൽ ആവേശം വേണ്ട, പ്രചാരണത്തിന് സോഷ്യൽ മീഡിയ മതി, മാനദണ്ഡമായി

 തദ്ദേശ തെരഞ്ഞെടുപ്പിൽ ആവേശം വേണ്ട, പ്രചാരണത്തിന് സോഷ്യൽ മീഡിയ മതി, മാനദണ്ഡമായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി. പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ 3 പേർ മാത്രമേ പാടുള്ളു. സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കാൻ പാടില്ലെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു.



പ്രചാരണത്തിന്റെ ഭാ​ഗമായുള്ള ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ 5 പേർ മാത്രമേ പങ്കെടുക്കാവൂ. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് 3 വാഹനങ്ങൾ മാത്രമേ ഉപയോ​ഗിക്കാവൂ. പ്രചാരണത്തിന് സോഷ്യൽ മീഡിയയെ ഉപയോഗിക്കണം. പ്രചാരണത്തിന് അവസാനം കുറിച്ചുള്ള കൊട്ടിക്കലാശം ഉണ്ടാകില്ല. പ്രചാരണ ജാഥകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

ഗവേഷകര്‍ അന്വേഷിക്കുന്ന ഭൂഗര്‍ഭ മത്സ്യത്തെ കോട്ടക്കലിലെ ഇന്ത്യനൂരില്‍ നിന്ന് കണ്ടെത്തി

 ഗവേഷകര്‍ അന്വേഷിക്കുന്ന ഭൂഗര്‍ഭ മത്സ്യത്തെ കോട്ടക്കലിലെ ഇന്ത്യനൂരില്‍ നിന്ന് കണ്ടെത്തി



മലപ്പുറം: ഗവേഷകര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഭൂഗര്‍ഭ മത്സ്യത്തെ മലപ്പുറം കോട്ടക്കലിലെ ഇന്ത്യനൂരില്‍ നിന്ന് കണ്ടെത്തി. പശ്ചിമഘട്ട മലനിരകളിലെ ഭൂഗര്‍ഭ ഉറവകളില്‍ വസിക്കുന്ന പാന്‍ജിയോ ബുജിയ ഇനത്തില്‍പ്പെട്ട മത്സ്യത്തെ ആണ് കോട്ടക്കലില്‍ നിന്ന് കണ്ടെത്തിയത്. മത്സ്യങ്ങളിലെ അപൂര്‍വത അന്വേഷിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പാടത്തും പിടിയന്‍ സഫ്വാനില്‍ നിന്നാണ് ഈ ഇനത്തില്‍പെട്ട നാല് മത്സ്യങ്ങളെ കണ്ടെത്തിയത്.അരുവികളില്‍ നിന്ന് കൂട്ടുകാര്‍ പിടിച്ച മത്സ്യങ്ങളില്‍ നിന്നാണ് സഫ്വാന്‍ ഈ ഇനത്തില്‍പെട്ട മത്സ്യങ്ങളെ തിരിച്ചറിഞ്ഞത്.ഭൂഗര്‍ഭ ജലത്തില്‍ മാത്രം വസിക്കുന്ന ഇവ, ലോകത്ത് തന്നെ കുറഞ്ഞ പ്രദേശങ്ങളില്‍ മാത്രമാണ് കാണപ്പെടുന്നത്.മത്സ്യങ്ങളുടെ അടയാളവും രൂപവും തിരിച്ചറിഞ്ഞ സഫ്വാന്‍ ഉടന്‍ തന്നെ കൊച്ചിയിലെ മത്സ്യഗവേഷണ കേന്ദ്രത്തില്‍ വിളിച്ചു പറയുകയായിരുന്നു. തുടര്‍ന്ന് മത്സ്യഗവേഷണ സംഘം കോട്ടക്കലില്‍ എത്തി. പരിശോധനക്ക് ശേഷം മത്സ്യങ്ങളെ കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഈ ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെ കോഴിക്കോട് നിന്നും കണ്ടെത്തിയിരുന്നു.മൂന്നു സെന്റീമീറ്റര്‍ നീളമുള്ള ഈ മത്സ്യത്തിന് ബുജിയക്ക പാതാള പുതാരന്‍ എന്നാണ് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്. മത്സ്യത്തിന്റെ വയറിന്റെ ഭാഗം ചുവന്ന വര്‍ണത്തിലാണ്. ശരീരം വളരെ സുതാര്യമാണ്. സാധാരണ ജലാശയമല്ല ഇവരുടെ വാസസ്ഥലമെന്ന് കൊച്ചിയില്‍ നിന്നെത്തിയ മത്സ്യഗവേഷണ യൂണിവേഴ്‌സിറ്റിയിലെ കെയുഎഫ്ഒഎസ് ഗവേഷകന്‍ സി പി അര്‍ജുന്‍ പറഞ്ഞു. ഈ മത്സ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ശരീരത്തിനകത്തെ ഭാഗങ്ങള്‍ കണ്ണാടി പ്രതലം പോലെ പുറത്ത് കാണാന്‍ കഴിയുമെന്നതാണ്. 10 മുട്ടകള്‍ മാത്രമാണ് ഈ ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ ഇടാറുള്ളത്. മറ്റു മത്സ്യങ്ങള്‍ ഇടുന്ന മുട്ടയേക്കാള്‍ വ്യത്യാസവും ഈ മത്സ്യങ്ങളുടെ മുട്ടയ്ക്കുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി ഭൂമിക്ക് മുകളില്‍ എത്തുന്ന ഇവയെ ഗവേഷകര്‍ അന്വേഷിച്ചുവരികയാണ്. ഇന്ത്യനൂരില്‍ നിന്ന് ഇവയെ കണ്ടെത്തിയതോടെ പഠനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ സാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി.

ഗവ: മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാൻ സീനിയർ ഗ്രേഡ് ലൈബ്രേറിയൻ തസ്തിതകൾ അനുവദിക്കുക

 ഗവ: മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാൻ സീനിയർ ഗ്രേഡ് ലൈബ്രേറിയൻ തസ്തിതകൾ അനുവദിക്കുക



വേങ്ങര: കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസരംഗം ലോകത്തിന് തന്നെ മാതൃകയാണ്. ഇവിടെ നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ ലോകനിലവാരം പുലർത്തുന്നവരാണ്. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്ന ഒരു പ്രധാന ഘടകമാണ് മെഡിക്കൽ കോളേജിലെ ലൈബ്രറി വിഭാഗം. കേരളത്തിലെ പ്രധാനപെട്ടതും പുരാതനവുമായ അഞ്ച് മെഡിക്കൽ കോളേജുകളായ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളെല്ലാം അത്യാധുനിക ലൈബ്രറിയും അതിനോട് ചേർന്ന് ഓൺലൈൻ സെന്ററുകളും സജ്ജമാണ്. ഇതിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് ഒരു സീനിയർ ഗ്രേഡ് ലൈബ്രേറിയനും രണ്ട് ലൈബ്രേറിയൻ ഗ്രേഡ് -2, ഒരു ലൈബ്രേറിയൻ ഗ്രേഡ് -3, ഒരു ലൈബ്രേറിയൻ ഗ്രേഡ് -4, എന്നീ തസ്തതികയിലുള്ളവരാണ്. ഈ അഞ്ച് മെഡിക്കൽ കോളേജിലെയും നിലവിലെ സ്റ്റാഫ് പാറ്റേൺ ഈ രീതിയിലാണ് അത് മൂലം ലൈബ്രറികളുടെ പ്രവർത്തനം മികച്ചതാണെന്ന് അക്രിഡേഷൻ കമിറ്റി അംഗീകരിച്ചിട്ടുള്ളതാണ്. ഇവ വഴി ഏറ്റവും ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ ആണ് വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നത്. എന്നാൽ കേരളത്തിലെ മറ്റ് മെഡിക്കൽ കോളേജുകളുടെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. സഹകരണ മേഖലയിൽ നിന്നും ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളേജ്, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പാലക്കാട്‌ ആരംഭിച്ച മെഡിക്കൽ കോളേജ്, ഗവണ്മെന്റ് സഹകരണ മേഖലയിൽ നിന്നും ഏറ്റെടുത്ത കൊച്ചി മെഡിക്കൽ കോളേജ്, ഇ എസ് ഐ പരിധിയിൽ വരുന്നവർക്കായി ആരംഭിച്ചിട്ടുള്ള പാരപ്പള്ളി മെഡിക്കൽ കോളേജ്, ആധുനിക സൗകര്യങ്ങളോട് കൂടി പ്രവർത്തിക്കുന്ന മഞ്ചേരി മെഡിക്കൽ കോളേജ്, പിന്നോക്ക ജില്ലയിൽ പ്രവർത്തിക്കുന്ന ഇടുക്കി മെഡിക്കൽ കോളേജ്, ഈ വർഷം പ്രവർത്തനമാരംഭിക്കുന്ന കോന്നി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അക്കാദമിക് കൗൺസിൽ പ്രാധന്യം ലഭിക്കാത്ത വിധം ഉള്ള സീനിയർ ഗ്രേഡ് ലൈബ്രേറിയൻ തസ്തിക നിലവിലില്ല എന്ന് മനസിലാക്കുന്നു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകുന്ന ഈ കാലഘട്ടത്തിൽ അതിനു വേണ്ടി ലൈബ്രറികളെ സജ്ജീകരിക്കുവാനും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ അടക്കമുള്ള സ്റ്റാഫിന് ഓൺലൈൻ ഇൻഫർമേഷൻ നൽകുവാൻ നിലവിലുള്ള ലൈബ്രറിയെ നെറ്റ് ബേസ്ഡ് ലൈബ്രറി ആയി വിപുലീകരിക്കുവാനും ബിരുദാനന്തരബിരുദ യോഗ്യതയുള്ള സീനിയർ ഗ്രേഡ് ലൈബ്രേറിയൻമാരുടെ സേവനം ആവശ്യമാണ്. ആയതിനാൽ ഗവണ്മെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം, ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആലപ്പുഴ, ഗവണ്മെന്റ് കോട്ടയം, ഗവണ്മെന്റ് മെഡിക്കൽ കോളേജ് തൃശ്ശൂർ, ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിലെ ലൈബ്രറികളിലെ സ്റ്റാഫ് പാറ്റേൺ പ്രകാരം മുകളിൽ പറഞ്ഞ കോളേജുകളിൽ കൂടി സീനിയർ ഗ്രേഡ് ലൈബ്രേറിയൻ തസ്തികകൾ അനുവദിച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് അഡ്വ KNA ഖാദർ MLA മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും , ആരോഗ്യ വകുപ്പ് മന്ത്രി KK ഷൈലജ ടീച്ചർക്കും കത്ത് നൽകി ആവശ്യപ്പെട്ടു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������