Labels

29 October 2020

തുണിയുപയോഗിച്ചുളള മാസ്‌കുകള്‍ എന്‍ 95 മാസ്‌കുപോലെ സുരക്ഷിതം; പരിധിയില്‍ കൂടുതല്‍ പുനഃരുപയോഗം അപകടമെന്നും പഠനം

 തുണിയുപയോഗിച്ചുളള മാസ്‌കുകള്‍ എന്‍ 95 മാസ്‌കുപോലെ സുരക്ഷിതം; പരിധിയില്‍ കൂടുതല്‍ പുനഃരുപയോഗം അപകടമെന്നും പഠനം



സര്‍ജിക്കല്‍ മാസ്‌കുകള്‍ക്കു പകരം മറ്റ് തുണിത്തരങ്ങള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന മാസ്‌കുകള്‍ എത്ര സുരക്ഷിതമാണെന്നതു സംബന്ധിച്ച്‌ കേംബ്രിഡ്ജ് സര്‍വകലാശാലയിലെയും നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ പഠനം നടത്തി. ഇത്തരമൊരു പഠനം നേരത്തെയും നടന്നിട്ടുണ്ടെങ്കിലും പഠനവസ്തുക്കളായി വളരെയേറെ തുണിത്തരങ്ങള്‍ ഉപയോഗിച്ചത് ഇതാദ്യമാണ്. ടി ഷര്‍ട്ടുകള്‍ മുതല്‍ സോക്‌സും ഡനിമും വാക്വം ബാഗുപോലും ഇത്തവണ പരിശോധിച്ചു. എല്ലാത്തരം തുണിത്തരങ്ങളും എന്‍95 മാസ്‌കുകള്‍ പോലെ കൊവിഡ് രോഗബാധയെ ഫലപ്രദമായി തടയുന്നുവെന്നാണ് പഠനം വെളിപ്പെടുത്തിയത്.

0.02 മുതല്‍ 0.1 മൈക്രോണ്‍ വരെ ഇഴയടുപ്പമുള്ള തുണിയാണ് പരിശോധനക്ക് വിധേയമാക്കിയത്. സാധാരണ വൈറസിന്റെ വലിപ്പവും ഇതാണ്.നേരത്തേതില്‍ നിന്ന് വ്യത്യസ്തമായി വലിയ വേഗത്തിലും മര്‍ദ്ദത്തിനും ചുമക്കുമ്ബോഴും തുമ്മുമ്ബോഴും, ശക്തമായി ശ്വസിക്കുമ്ബോഴും വൈറസിനെ പ്രതിരോധിക്കാനാവുമോയെന്നും ഗവേഷകര്‍ പഠിച്ചു. നേരത്തെ നടത്തിയ പഠനത്തില്‍ സാധാരണ പോലെ ശ്വസിക്കുന്ന സമയത്ത് രോഗവ്യാപനമെങ്ങനെയെന്നാണ് പരിശോധിച്ചത്. കഴിഞ്ഞ തവണത്തേതില്‍നിന്ന് വ്യത്യസ്തമായി പലതരം തുണിത്തരങ്ങളും ഇത്തവണ പരിശോധനയ്ക്ക് വിധേയമാക്കി.

മിക്കവാറും തുണിമാസ്‌ക്കുകളും കൊവിഡ് പ്രസരണത്തെ ഫലപ്രദമായി ചെറുക്കുന്നതായാണ് കണ്ടെത്തിയത്. സാധാരണ കോളറുകളില്‍ പിടിപ്പിക്കുന്ന തുണി പിടിപ്പിച്ചാല്‍ പ്രതിരോധം ശക്തമാക്കുന്നതായും കണ്ടെത്തി. കൂടുതല്‍ പാളികളുള്ള മാസ്‌കാണ് കൂടുതല്‍ ഫലപ്രദം. അതേസമയം മാസ്‌കുകളില്‍ പാളികള്‍ കൂടുന്നതനുസിരിച്ച്‌ ശ്വസിക്കാനുള്ള ബുദ്ധിമുട്ടും വര്‍ധിക്കുമെന്ന പ്രശ്‌നവുമുണ്ട്.

സാധാരണ തുണി മാസ്‌കുകള്‍ ഒരു തവണ കഴുകിയതിനു ശേഷം ഉപയോഗിക്കുമ്ബോള്‍ ഫലപ്രദമായിരുന്നെങ്കിലും പരിധിവിട്ട ഉപയോഗം ഗുണകരമല്ല. അത് തുണിയുടെ ഗുണമേന്മയെ കുറയ്ക്കും.


പഠനം നടത്താന്‍ ഗവേഷകര്‍ ഒരു ഉപകരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരു ഭാഗത്ത് കണികകള്‍ വലിയ മര്‍ദ്ദത്തില്‍ പുറപ്പെടുവിക്കുന്ന ഒരു ഉപകരണവും മറുഭാഗത്ത് പരിശോധിക്കേണ്ട തുണിയും വയ്ക്കണം. അതു വഴി തുണിയുടെ വൈറസ് പ്രതിരോധശേഷി പഠിക്കാനാവും.

കൂടുതല്‍ തുണിയുപയോഗിച്ച്‌ മാസ്‌കുകള്‍ തയ്ക്കുന്നത് കൊവിഡിനെ പ്രതിരോധിക്കുമെങ്കിലും വായുവിന്റെ അളവ് കുറയ്ക്കുന്നതുകൊണ്ട് നല്ലതല്ലെന്നാണ് ഗവേഷണത്തില്‍ തിരിച്ചറിഞ്ഞത്. ഇതിനിടയില്‍ ഒരു തുലനാവസ്ഥ കണ്ടെത്തുകയാണ് വേണ്ടത്. മാസ്‌ക് നിര്‍മാതാക്കള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ് ഇപ്പോഴത്തെ പഠനമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഒ കെല്ലി പറയുന്നു.

28 October 2020

വീട്ടില്‍ കോവിഡ് പോസിറ്റീവായി കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

 വീട്ടില്‍ കോവിഡ് പോസിറ്റീവായി കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ



കൊവിഡ് പോസിറ്റീവായവര്‍ക്ക് ചികില്‍സയ്ക്കായി വീട്ടില്‍ തന്നെ കഴിയാനുള്ള മാര്‍ഗ്ഗനിര്ദേശങ്ങള്‍ സര്‍ക്കാര്‍ തന്നെ നല്‍കുന്നുണ്ട്.ദുബായ്,കാനഡ,ഇറ്റലി ,യുകെ തുടങ്ങി പല രാജ്യങ്ങളിലും ഇത് തുടരുന്നുണ്ട്. ആശുപത്രി നിറഞ്ഞു കഴിഞ്ഞാല്‍ വേറെ മാര്‍ഗമില്ലാതെ വരും .വീട്ടില്‍ പോസിറ്റീവായി കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒന്ന് പോസിറ്റീവായ കുട്ടികളെ എപ്പോഴൊക്കെ ആശുപത്രിയില്‍ എത്തിക്കണം എന്നുള്ളതാണ്.

1.കുട്ടികളില്‍ പൊതുവെ കാണുന്ന ലക്ഷണങ്ങള്‍ പനി ചുമ തൊണ്ടവേദന ജലദോഷം എന്നിവയാണ്.ചിലരില്‍ പനി കൂടി ഫിറ്റ്‌സ് വരാറുണ്ട് .ഫിറ്റ്‌സ് വന്നാല്‍ അഞ്ചു മിനിറ്റ്നുള്ളില്‍ അത് മാറേണ്ടതാണ്.

അധികം ഭയപ്പെടാനില്ല .എന്നാല്‍ പതിനഞ്ചു മിനിറ്റില്‍ കൂടുതല്‍ അപസ്മാരം നിന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകണം.അത് വരെ ഇടതു സൈഡിലേക്ക് ചെരിച്ചു കിടത്തുക ,വായില്‍ നിന്നുള്ള നുര ശ്വാസകോശത്തിലേക്കു എത്താതിരിക്കാനാണ് ഇങ്ങനെ ചെരിച്ചു കിടത്തുന്നത്

2 .കുട്ടിക്ക് ബോധം നഷ്ടപ്പെട്ടാല്‍ നിര്‍ബന്ധമായും ആശുപത്രിയില്‍ എത്തിക്കണം

3 .നിര്‍ത്താതെ ‌ഛര്‍ദ്ദില്‍ ഉണ്ടെങ്കില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കണം.4 .നിര്‍ത്താതെ വയറിളക്കം ഉണ്ടെങ്കില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കണം.

5 .ശ്വാസംഎടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കണം

ജില്ലയിൽ ഇനി മുതൽ ഗ്രാമ പഞ്ചായത്തും നഗരസഭാ വാർഡുകളും കേന്ദ്രീകരിച്ച് കണ്ടെയ്‌മെന്റ് സോണുകൾ ആക്കില്ല,



 ജില്ലയിൽ ഇനി മുതൽ ഗ്രാമ പഞ്ചായത്തും നഗരസഭാ വാർഡുകളും കേന്ദ്രീകരിച്ച് കണ്ടെയ്‌മെന്റ് സോണുകൾ ആക്കില്ല, പകരം കോവിഡ് രോഗികൾ ഉള്ള പ്രദേശത്തെ മാത്രം മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളാക്കാനാണ് പുതിയ തീരുമാനം. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ നിരവധി വാർഡുകളിൽ കണ്ടെയ്‌മെന്റ് സോണുകളാക്കിയിരുന്നു. എന്നാൽ ഇത് അശാസ്ത്രീയമാണെന്ന് പലകോണുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നിരുന്നു.കോവിഡ് രോഗികൾ ഉള്ള പ്രദേശവുമായി മറ്റു പ്രദേശത്തുള്ളവർ ബന്ധപ്പെടാതിരിക്കാൻ ആ ഭാഗം മാത്രം കണ്ടെയ്‌ൻമെന്റ് സോണാക്കുന്നതാണ് മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ.തഹസിൽ ദാരുടെ മേൽ നോട്ടത്തിൽ പ്രദേശത്തെ മെഡിക്കൽ ഓഫീസർ തദ്ദേശ സ്ഥാപന പരിധിയിലെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ചുമതലയുള്ള ഉദ്യോഗസ്ഥൻ ചുമതലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ തുടങ്ങിയവർ ചേർന്നാണ് മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ തീരുമാനിക്കുക. വാർഡിൽ എവിടെയെങ്കിലും ഒരു രോഗിയുണ്ടെങ്കിൽ പ്രദേശം മിഴുവൻ അടച്ചിടുന്ന രീതി ഇതോടെ ഇല്ലതാവും.ഓരോ നഗരത്തിൽ റോഡിന്റെ ഒരു വശത്തെ സ്ഥാപനങ്ങൾ അടച്ചിടുന്നതും മറു വശത്ത് തുറന്നിടുന്നതും ഇതോടെ ഇല്ലതാവും.

നബിദിനാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ജില്ലാകളക്ടർ ഉത്തരവിറക്കി ഘോഷയാത്രകൾ പാടില്ല

 നബിദിനാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ജില്ലാകളക്ടർ ഉത്തരവിറക്കി ഘോഷയാത്രകൾ പാടില്ല



മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാകലക്ടര്‍ ഉത്തരവായി. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ അനുവദിക്കില്ല. കണ്ടെയ്‌മെന്റ് സോണുകളില്‍ യാതൊരുവിധ ആഘോഷ പരിപാടികള്‍/ ചടങ്ങുകള്‍ പാടില്ല.  കണ്ടെയ്‌മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക പ്രാര്‍ത്ഥനകളില്‍ പരമാവധി 40 പേരെ പങ്കെടുപ്പിച്ച് ആരാധനാലയങ്ങളില്‍ നടത്താം. ഇത്തരം പ്രത്യേക പ്രാര്‍ത്ഥനകള്‍ ഒരു ആരാധനാലയത്തില്‍ ആകെ ഒരു തവണ മാത്രം നടത്താവുന്നതാണ്. മദ്രസ്സകളില്‍ സാംസ്‌കാരിക ചടങ്ങുകള്‍ നടത്തരുത്. പൊതു ഇടങ്ങളിലോ ആരാധനാലയങ്ങളിലോ അന്നദാന ചടങ്ങുകള്‍ നടത്താന്‍ പാടില്ല. ആരാധനാലയങ്ങളുടെ സമീപത്തോ മറ്റു സൗകര്യപ്രദമായ സ്ഥലത്തോ പാചകം ചെയ്ത ഭക്ഷണം അതത് പ്രദേശങ്ങളിലെ വീടുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിതരണം ചെയ്യാം. ഭക്ഷണം പാകം ചെയ്യുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംഘം ചേര്‍ന്ന്  ഭക്ഷണം വീടുകളില്‍ വിതരണം ചെയ്യാന്‍ പാടുള്ളതല്ല. ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കാന്‍ ചുമതലപ്പെടുത്തയ  പ്രവര്‍ത്തകരുടെ പേര് വിവരങ്ങളും ഫോണ്‍ നമ്പരും അവര്‍ ഏതൊക്കെ ഭവനങ്ങളില്‍ വിതരണം ചെയ്തു എന്നത് സംബന്ധിച്ച വിശദാംശങ്ങളും പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കണം.

പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ ഇത്തരം ചടങ്ങുകളില്‍ നിന്നും വിട്ട് നില്‍ക്കണം. ചടങ്ങ് നടക്കുന്ന സ്ഥലം ചടങ്ങിന് മുമ്പും പിമ്പും അണുവിമുക്തമാക്കേണ്ടതും ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങള്‍ ഹരിത പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിക്കുകയും വേണം. 10 വയസ്സില്‍ താഴെയും 65 വയസ്സിന് മുകളിലും പ്രായമുള്ളവര്‍, മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കരുത്.

കണ്ടെയ്‌ൻമെന്റ് സോണുകളിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണം;

 കണ്ടെയ്‌ൻമെന്റ് സോണുകളിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ  അനുവദിക്കണം;



കൺടേൺമെന്റ് സോണുകളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ഉച്ചക്ക് രണ്ടു മണിവരെ പ്രവർത്തിക്കാനുള്ള അനുമതിയിൽ വേർതിരിവ് ഒഴിവാക്കി എല്ലാ കച്ചവടസ്ഥാപനങ്ങളോടും നീതി നടപ്പാക്കാണമെന്ന് കെ വി വി ഇ എസ് ഏ. ആർ. നഗർ, കുന്നുംപുറം, കൊളപ്പുറം, വി. കെ. പടി യുണിറ്റുകളുടെ കോ-ഓർഡിനേഷൻ വേദിയായ "ഏ. ആർ. നഗർ പഞ്ചായത്ത് ചേമ്പർ ഓഫ് കോമേഴ്‌സ്" അധികൃതരോട് ആവശ്യപ്പെട്ടു


 സാമ്പത്തിക-വ്യാപാര മാന്ദ്യങ്ങളാൽ കടക്കെണിയിലും പട്ടിണിയിലും അകപ്പെട്ട വ്യാപാരി സമൂഹം നിലനിൽപ്പിന്നായി പിടിച്ച് നിൽക്കാൻ ശ്രമിക്കുമ്പോൾ ആശാസ്ത്രീയമായ കൺടേൺമെന്റ് സോൺ നിയമംവഴി ഭാഗികമായും, പൂർണമായും അടച്ചിടേണ്ടിവരുന്നത് തകർച്ചയുടെ പൂർത്തീകരണം ആവുകയാണ്

 ഓരോ സ്ഥാപനങ്ങളിലും ജോലിചെയ്യുന്നതൊഴിലാളികളുടെ കുടുംബങ്ങളുടെ അവസ്ഥ കൂടി അധികൃതർ കാണാതെ പോകരുതെന്നും അറിയിച്ചു. പഞ്ചായത്ത് ഭാരവാഹികൾ തിരൂരങ്ങാടി  തഹസിൽദാർ ശ്രീ:ഉണ്ണികൃഷ്ണൻ PS അവർകളുമായി നേരിട്ട് സംസാരിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും, രേഖാമൂലം പരാതി നൽകുകയും ചെയ്തു

 ജില്ലാകളക്ടറെ ഈ വിഷമാവസ്ഥ അറിയിച്ചു പരിഹാരത്തിന് ശ്രമിക്കാമെന്നു അദ്ദേഹം ഉറപ്പു നൽകി

ഭാരവാഹികളായ KKH തങ്ങൾ ഏ. ആർ. നഗർ, അബ്ദുൽ ഗഫൂർ പുള്ളിശ്ശേരി കൊളപ്പുറം, മുഹമ്മദ്‌ അഷ്‌റഫ്‌ തങ്ങൾ വി. കെ. പടി, KK കുഞ്ഞുമുഹമ്മദ്(മാനു)കുന്നുംപുറം എന്നിവർ നേതൃത്വം നൽകി.മേൽ വിഷയങ്ങളുൾ പ്പെടുത്തി വേങ്ങര നിയോജകമണ്ഡലം MLA ക്കും പരാതി അയച്ചു.അശാസ്ത്രീയ മായ കണ്ടേണ്മെന്റ് സോണുകളിലും, സ്ഥാപനങ്ങൾ ഭാഗികമായി അടപ്പിക്കുന്നതിലും പ്രതിഷേധിച്ചു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കേരളത്തിലെ  പതിനായിരം  കേന്ദ്രങ്ങളിൽ നവംബർ മൂന്നാം തിയതി രാവിലെ പത്ത് മണിമുതൽ പന്ത്രണ്ട് മണിവരെ നടത്തുന്ന  നിൽപ്പുസമരത്തിൽ ഭാഗവാക്കായി വിജയിപ്പിക്കാൻ തീരുമാനിച്ചു.

     -കൺവീനർ :

       അബ്ദുൽ ഗഫൂർ

           പുള്ളിശ്ശേരി

 ഏ. ആർ. നഗർ പഞ്ചായത്ത് ചേമ്പർ ഓഫ് കോമേഴ്‌സ്

 Mob:9349299562

27 October 2020

വ്യാപാരികൾ സമരത്തിലേക്ക്

 വ്യാപാരികൾ സമരത്തിലേക്ക്



മലപ്പുറം: കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് തകരുന്ന വ്യാപാരമേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദ്രോഹനടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രക്ഷോഭസമര പരിപാടികൾ ആരംഭിക്കുന്നു. നവംബർ മൂന്നിന് പത്തുമുതൽ 12 വരെ പതിനായിരം കേന്ദ്രങ്ങളിൽ സൂചനാ പ്രതിഷേധ ധർണ നടത്തും.

കോവിഡ് നിയമം പാലിച്ചായിരിക്കും ധർണയെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീനും ജനറൽസെക്രട്ടറി രാജു അപ്‌സരയും പറഞ്ഞു. സൂചനാ സമരത്തിനുശേഷം അനുകൂല നിലപാടായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കണ്ടെയ്‌ൻമെന്റ് സോണായിട്ടും വേങ്ങരയിൽ വാഹനത്തിരക്ക്

 കണ്ടെയ്‌ൻമെന്റ് സോണായിട്ടും വേങ്ങരയിൽ വാഹനത്തിരക്ക്



വേങ്ങര: രണ്ടാം തവണയും കൺടെയ്ൻമെന്റ് സോണാക്കിയ വേങ്ങര ടൗണിൽ കടകളടഞ്ഞെങ്കിലും വാഹനത്തിരക്കിന് കുറവില്ല. സാധാരണ ദിവസങ്ങളെപ്പോലെ തന്നെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു രാവിലെമുതൽതന്നെ. തിങ്കളാഴ്ച രണ്ടു മണിമുതലാണ് വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ  വാർഡുകളും കണ്ണമംഗലത്തെ ഒന്നഒഴികെയുള്ള വാർഡുകളും കൺടെയ്ൻമെന്റ് സോണാക്കിയത്.

ഇരുചക്ര-മുച്ചക്ര വാഹനങ്ങളും കാറുകളും ലോറികളും ബസുകളുമെല്ലാം സാധാരണപോലെ നിരത്തിലിറങ്ങി. ചൊവ്വാഴ്ചയും നിരത്തിൽ ഇതേ അവസ്ഥ തന്നെയായിരുന്നു. നിയന്ത്രണം പാലിക്കുന്നത് നോക്കാനുള്ള പരിശോധനകളും കാര്യമായൊന്നുമുണ്ടായില്ല. അടിക്കടി നിയന്ത്രണം വന്നതോടെ ജനങ്ങൾക്കും അധികൃതർക്കും ജാഗ്രത കുറഞ്ഞിട്ടുണ്ട്. അത്യാവശ്യ സാധനവിൽപനയിൽ തിരക്കും

വ്യാപാരികൾ കലക്ടർക്ക് പരാതി അയച്ചു

വേങ്ങര: പട്ടണം അടിക്കടി കൺടെയ്ൻമെന്റ് സോണാക്കുന്നതിനെതിരേ പ്രതിഷേധവുമായി വ്യാപാരികൾ കലക്ടർക്ക് പരാതിയയച്ചു. പഞ്ചായത്തിൽ പല വാർഡുകളിലും രോഗികൾ തന്നെയില്ലാതിരുന്നിട്ടും നിയന്ത്രണം ഏർപ്പെടുത്തുകയാണ്. ഏഴുമാസത്തിനിടയിൽ പലതവണ ടൗൺ അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ഡലം സെക്രട്ടറി എം കെ സൈനുദ്ദീൻ ഹാജി പറഞ്ഞു. പല സ്ഥാപനങ്ങളും പൂട്ടി. പലരും പട്ടിണിയിലും കടക്കെണിയിലുമാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സമരരംഗത്തിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.

ജെ. പാർവതിക്ക് പി.എം. റിസർച്ച് ഫെലോഷിപ്പ്

 ജെ. പാർവതിക്ക് പി.എം. റിസർച്ച് ഫെലോഷിപ്പ്



പറപ്പൂർ: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നൽകിവരുന്ന പി.എം. റിസർച്ച് ഫെലോഷിപ്പ് ജെ. പാർവതിക്ക്. പ്രതിമാസം 70000-80000 രൂപ ഫെലോഷിപ്പും അഞ്ചുവർഷത്തേക്ക് 10 ലക്ഷം രൂപ റിസർച്ച് ഗ്രാന്റും അടങ്ങുന്നതാണ് ഫെലോഷിപ്പ്.

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇന്റർ ഡിസിപ്ലിനറി മാത്തമാറ്റിക്‌സിൽ പി.എച്ച്.ഡി. ചെയ്യുകയാണ് പാർവതി.

കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ് നൽകിവരുന്ന ഇൻസ്പയർ സ്‌കോളർഷിപ്പും മുൻപ് നേടിയിട്ടുണ്ട്. കോട്ടയ്ക്കൽ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. സി.വി. ജയദേവന്റെയും പറപ്പൂർ സർക്കാർ ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സിന്ധുലതയുടെയും മകളാണ്. സഹോദരി: പവിത്ര

കൊണ്ടോട്ടി സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു

 കൊണ്ടോട്ടി സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു



കൊണ്ടോട്ടി: സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ രാഷ്ട്രീയ ഭേദമന്യേ സമഗ്രവും സന്തുലിതമായുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ജനങ്ങള്‍ക്ക് വിശ്വസനീയമായ കേന്ദ്രമായി ആര്‍.ടി.ഒ ഓഫീസുകള്‍ മാറണമെന്നും ചടങ്ങില്‍ മന്ത്രി പറഞ്ഞു. ഓഫീസിലേക്കുള്ള ആദ്യത്തെ താത്ക്കാലിക രജിസ്ട്രേഷന്‍ അപേക്ഷ മന്ത്രി ചടങ്ങില്‍ ഏറ്റുവാങ്ങി.സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ പതിമൂന്നാമത്തെ ആര്‍.ടി ഓഫീസാണ് കൊണ്ടോട്ടി താലൂക്കില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കൊണ്ടോട്ടിയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടത്. 4000 സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക സൗകര്യങ്ങളൊടെ വളരെ വിശാലമായി ചിട്ടപ്പെടുത്തിയിട്ടുള്ള ഓഫീസില്‍ 34 ലക്ഷം രൂപ ചെലവഴിച്ചാണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്.കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. മൊറയൂര്‍, നെടിയിരുപ്പ്, കൊണ്ടോട്ടി, പുളിക്കല്‍, പള്ളിക്കല്‍, ചേലേമ്പ്ര, ചെറുകാവ്, വാഴയൂര്‍, വാഴക്കാട്, ചീക്കോട്, മുതുവല്ലൂര്‍, കുഴിമണ്ണ, അരീക്കോട്, വെറ്റിലപ്പാറ, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി എന്നി വില്ലേജുകളാണ് കൊണ്ടോട്ടി സബ് ആര്‍. ടി. ഓഫീസിന് പരിധിയില്‍ വരുന്നത്. ഈ പ്രദേശങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് തുടങ്ങി എല്ലാ സേവനങ്ങളും ഈ ഓഫീസിന് കീഴില്‍ വരും. ഒരു ജോയിന്റ് ആര്‍. ടി. ഓഫീസര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, രണ്ട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു സൂപ്രണ്ട്, മൂന്നു ക്ലാര്‍ക്ക് തുടങ്ങിയ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

അശാസ്ത്രീയമായ കണ്ടെയ്ൻമെന്റ് സോൺ എത്രയും പെട്ടെന്ന് പിൻവലിക്കണം വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി

 അശാസ്ത്രീയമായ കണ്ടെയ്ൻമെന്റ് സോൺ എത്രയും പെട്ടെന്ന് പിൻവലിക്കണം വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി



വേങ്ങര: വേങ്ങര ടൗണിലെ അശാസ്ത്രീയമായ കണ്ടെയ്‌ൻമെന്റ് സോൺ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് വേങ്ങര വ്യാപാരി വ്യവസായി ഏകോപനസമിതി മലപ്പുറം ജില്ലാ കലക്ടർക്ക് നിവേദനം അയച്ചു.ഓൺലൈനിൽ കൂടിയ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ആവശ്യപ്പെട്ടത്.

യൂണിറ്റ് പ്രസി:എ കെ കുഞ്ഞിതുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു, ജനറൽ: സെക്രട്ടറി അസീസ് ഹാജി സ്വഗതം പറഞ്ഞു.മണ്ഡലം സെക്ര: എം കെ സൈനുദ്ദീൻഹാജി വിശയം അവതരിപ്പിച്ചു, ചർച്ചയിൽ യാസർ അറഫാത്ത്, ടി കെ എം കുഞ്ഞുട്ടി,ശിവൻ,ഷുക്കൂർ,കെ ആർ കുഞ്ഞി മുഹമ്മദ്, അബ്ദു റഹിമാൻ എന്നിവർ പങ്കെടുത്തു.

മലപ്പുറം ചെറുമുക്കിലെ ആമ്പല്‍ച്ചന്തം ഒന്ന് കാണേണ്ടത് തന്നെ..

 മലപ്പുറം ചെറുമുക്കിലെ ആമ്പല്‍ച്ചന്തം ഒന്ന് കാണേണ്ടത് തന്നെ..



തിരൂരങ്ങാടി: പാടം നിറഞ്ഞ ആമ്പല്‍ച്ചന്തവുമായി വെഞ്ചാലി കാഴ്ച ഒരുക്കുമ്പോള്‍ കൗതുകം ഏറെയാണ്. പതിവുകളെല്ലാം മാറ്റിമറിച്ച് ചുവന്ന ആമ്പല്‍ പൂക്കളാണ് വെഞ്ചാലി പാടത്തെ സമൃദ്ധമാക്കുന്നത്. തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി വയലിലാണ് ചുവന്ന ആമ്പല്‍ പൂക്കള്‍ വിരിഞ്ഞത്. ഏക്കര്‍ കണക്കിന് വയലില്‍ ആമ്പല്‍ സാന്നിധ്യമുണ്ട്. ദേശാടനക്കിളികളടക്കമുള്ള പക്ഷികളും ഈ ചുവന്ന സൗന്ദര്യം ആസ്വദിക്കാനെത്തുന്നുണ്ട്.

പതിനഞ്ച് വര്‍ഷത്തോളമായി ഇവിടെ ചുവപ്പ് ആമ്പല്‍ വിരിയാന്‍ തുടങ്ങിയിട്ടെന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യകാലങ്ങളില്‍ വെള്ളനിറത്തിലുള്ള ആമ്പലായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ചെറുമുക്ക് പ്രദേശക്കാരില്‍ ഒരാള്‍ ചുവന്ന ആമ്പലല്‍ വിത്ത് വയലില്‍ പാകുകയായിരുന്നു. രാവിലെ അഞ്ചിനുശേഷം വിരിയുന്ന ചുവന്ന ആമ്പല്‍പൂക്കള്‍ പകല്‍ പത്തരവരെ വാടാതെ നില്‍ക്കും. വെളുത്ത ആമ്പല്‍ വൈകിട്ടുവരെ വിരിഞ്ഞ് നില്‍ക്കാറുണ്ട്.

കോവിഡ് പ്രതിസന്ധിയിലും നിരവധി പേര്‍ സന്ദര്‍ശകരായി എത്തുന്നുണ്ട്. ചെറുമുക്ക് പള്ളിക്കത്തായം വയലോര റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തി ചുവന്ന ആമ്പല്‍ പൂക്കളും പറിച്ച് കാഴ്ചക്കാര്‍ പോവുന്നത് നിത്യകാഴ്ച. കല്യാണ ബൊക്ക, മാല മുതലായവക്ക് രാവിലെതന്നെ പൂവ് പറിക്കാനായും ഒട്ടേറെപേര്‍ എത്തുന്നുണ്ടെന്ന് പ്രദേശവാസിയും നാട്ടുകാര്യം കൂട്ടായ്മ സെക്രട്ടറിയുമായ മുസ്തഫ ചെറുമുക്ക് പറഞ്ഞു.

കണ്ടൈൻമെന്റ് സോണിൽ പ്രവർത്തിച്ചിരിന്ന ബാർ അടപ്പിച്ചു

 കണ്ടൈൻമെന്റ് സോണിൽ പ്രവർത്തിച്ചിരിന്ന ബാർ അടപ്പിച്ചു



ഏ.ആർ.നഗർ: ഏ .ആർ .നഗർ പഞ്ചായത്തിലെ കണ്ടൈൻമെന്റ് സോണിൽപ്പെട്ട ഒന്നാം വാർഡ്  വലിയപറമ്പിൽ തുറന്ന് പ്രവർത്തിച്ചിരിന്ന ബാർ  പി.ഡി.പി ഏ.ആർ.നഗർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധത്തിന്റെ ഫലമായി അടപ്പിച്ചു .നിലവിൽ കണ്ടൈൻമെൻ്റ് സോണിൽ ആവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമെ തുറക്കാൻ അനുമതിയുള്ള സാഹചര്യത്തിൽ ബാർ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥ നടപടിയിൽ പി.ഡി.പി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പി.ഡി.പി പ്രതിഷേധത്തിൻ്റെ ഫലമായി പോലിസും ആരോഗ്യ പ്രവർത്തകരും എത്തി ബാർ അടപ്പിച്ചു.സമരത്തിന് അഷ്റഫ്  കൊളപ്പുറം സൗത്ത്, മൻസൂർ യാറത്തുംപടി, സമീർ എൻ.കെ, അഫ്സൽ മമ്പുറം എന്നിവർ നേത്രത്വം നൽകി.

ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

 ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ



തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരപ്പനങ്ങാടി എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൻ പരപ്പനങ്ങാടി പാലത്തിങ്ങലിൽ വെച്ച് ബൈക്കിൽ കടത്തിയ ആറ് കിലോയോളം കഞ്ചാവുമായി തിരൂരങ്ങാടി വടക്കേ മമ്പുറം സ്വദേശി പൂച്ചേങ്ങൽ കുന്നത്ത് വീട്ടിൽ നൗഫലിനെ (വയസ്: 29) യാണ് പരപ്പനങ്ങാടി എക്സൈസ്  അറസ്റ്റ് ചെയ്തത്. ഇയാൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച Royal Enfeild Himalayan ബൈക്കും പിടിച്ചെടുത്തു. സംസ്ഥാനത്തിന് പുറത്തു നിന്ന് വൻതോതിൽ കഞ്ചാവ് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എക്സൈസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. പരപ്പനങ്ങാടി തീരദേശ മേഘല കേന്ദ്രീരിച്ചും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും വ്യാപകമായി കഞ്ചാവ്  വിതരണം നടത്തുന്നത് ഇയാളാണെന്നും ഇയാളുടെ സംഘാംഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേരെ പിടികൂടാനാകുമെന്നും ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് അറിയിച്ചു. റെയ്ഡിൽ ഇൻസ്പെക്ടർക്ക് പുറമെ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, നിതിൻ ചോമാരി, വിനീഷ്, സുഭാഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിഷ, ഡ്രൈവർ ചന്ദ്രമോഹൻ തുടങ്ങിയവരും പങ്കെടുത്തു.

26 October 2020

ദുബായ് യാത്രക്കാർ ശ്രദ്ധിക്കുക: കേരളത്തിലെ ഉൾപ്പെടെ ഏഴ് ലാബുകളിലെ കോവിഡ് ഫലങ്ങൾ സ്വീകരിക്കില്

 ദുബായ് യാത്രക്കാർ ശ്രദ്ധിക്കുക: കേരളത്തിലെ ഉൾപ്പെടെ ഏഴ് ലാബുകളിലെ കോവിഡ് ഫലങ്ങൾ സ്വീകരിക്കില്ല 



ദുബായ് : ദുബായിലേക്ക് വരാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക, ഇന്ത്യയിലെ ഏഴ് ലാബറോട്ടറികളിൽ നിന്ന് നടത്തുന്ന കോവിഡ് 19 പരിശോധനാ ഫലങ്ങൾ സ്വീകാര്യമല്ലെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ആർടി–പിസിആർ പരിശോധനകൾ നടത്തുന്ന കേരളത്തിലെ മൈക്രോ ഹെൽത്ത് ലാബുകൾ, ജയ്പൂരിലെ സൂര്യം ലാബ്, ഡൽഹിയിലെ ഡോ. പി. ഭാസിൻ പാത് ലാബ്സ് ലിമിറ്റഡ്, നോബിൾ ഡയഗ്നോസ്റ്റിക് സെന്റർ, അസാ ഡയഗ്നോസ്റ്റിക് സെന്റർ, 360 ഡയഗ്നോസ്റ്റിക് ആൻഡ് ഹെൽത് സർവീസസ്, എഎആർഎ ക്ലിനിക്കൽ ലാബറോട്ടറീസ് എന്നിവയിൽ നിന്നുള്ള ഫലമാണ് അസ്വീകാര്യം. 

ഇതിൽ നാലു ലാബുകളെ എയർ ഇന്ത്യാ എക്സ്പ്രസ്, ഫ്ലൈ ദുബായ് എന്നിവ നിരോധിച്ചിരുന്നു. ഇന്നു മുതൽ മൂന്നു ലാബുകൾക്ക് കൂടി വിലക്കേർപ്പെടുത്തുകയായിരുന്നു. അംഗീകൃത പ്യുവർ ഹെൽത് ലാബുകളിൽ നിന്നു മാത്രം കോവിഡ‍് പരിശോധന നടത്താൻ അധികൃതർ നിർദേശിച്ചു. വിവരങ്ങൾ screening.purehealth.ae എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

വേങ്ങര വെട്ടുതോട് മാട്ടിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കല്ല് വെട്ടുന്നതിനെ തുടർന്ന് പാറക്കെട്ട് അടർന്നുവീണു,വൻ ദുരന്തം ഒഴിവായി.

വേങ്ങര: വേങ്ങര വെട്ടുതോട് മാട്ടിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കല്ല് വെട്ടുന്നതിനെ തുടർന്ന് പാറക്കെട്ട് അടർന്നുവീണു,വൻ ദുരന്തം ഒഴിവായി.



മുകൾ ഭാഗത്ത് കല്ല് വെട്ടുന്നതിനിടെ താഴ് ഭാഗത്തേക്ക് പാറക്കെട്ട് ഇടിഞ്ഞു വീണു. താഴെ ഒരു വീട്ടിലേക്കുള്ള വഴിയുടെ ഭാഗത്തേക്കാണ് ഇടിഞ്ഞു വീണത്.ആ ഭാഗത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.മുകളിൽ കല്ല് വെട്ടുന്ന ജോലിക്കാരും ഉണ്ടായിരുന്നു.

വേങ്ങരയിൽ നിന്ന് അക്ഷരലോകത്തേക്കെത്തിയത് നൂറുകണക്കിന് കുരുന്നുകൾ

 വേങ്ങരയിൽ നിന്ന് അക്ഷരലോകത്തേക്കെത്തിയത് നൂറുകണക്കിന് കുരുന്നുകൾ



വേങ്ങര: കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കർശനനിയന്ത്രണം നിലനിൽക്കുന്ന വേങ്ങര മണ്ഡലത്തിൽ വിവിധ അമ്പലങ്ങളിലും വീടുകളിലുമായി ഹരിശ്രീ കുറിച്ചത് നൂറുകണക്കിന് കുരുന്നുകൾ.വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിൽ മുൻകൂട്ടി അനുമതി ലഭിച്ചവർക്ക് മാത്രമാണ് എഴുത്തിനിരുത്താൻ അനുമതി ലഭിച്ചത്.

അമ്പലങ്ങളിൽ എഴുത്തിരുത്താനെത്തിയവരിൽ മിക്കവാറും പേർ വിരലുകളാലാണ് ഹരിശ്രീ കുറിച്ചത്.

വളരെ ചുരുക്കംപേർ നാവിൽ ഹരിശ്രീ കുറിച്ചു. വേങ്ങര അമ്മാഞ്ചേരിക്കാവിൽനടന്ന ചടങ്ങിൽ എളമ്പിലാക്കാട്ട് ആനന്ദ് നമ്പൂതിരി, ജിദേഷ് നമ്പൂതിരി എന്നിവർ കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു.

ക്ഷേത്രം ഊരാളൻ പുതിയകുന്നത്ത് ഗോവിന്ദൻകുട്ടി നേതൃത്വം വഹിച്ചു.കുറ്റാളൂർ മഹാവിഷ്ണുക്ഷേത്രത്തിൽ കക്കാടില്ലത്ത് സനൽ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.

പൂതേരി ആക്കംപറമ്പത്ത് ശ്രീകുറുംബ ഭഗവതീക്ഷേത്രത്തിൽ പൂതേരി ആക്കംപറമ്പത്ത് കൃഷ്ണൻ ചടങ്ങുകൾക്ക് നേതൃത്വംനൽകി.

തേഞ്ഞിപ്പലം: ചൊവ്വയിൽ ശിവക്ഷേത്രത്തിൽ വിശേഷാൽപൂജകളും കുട്ടികളെ എഴുത്തിനിരുത്തലും നടന്നു.

ക്ഷേത്രം മേൽശാന്തി ലിനീഷ് നമ്പൂതിരി കാർമികത്വംവഹിച്ചു.

എളമ്പുലാശ്ശേരി സ്കൂളിൽ വിജയദശമിയുടെ ഭാഗമായി എഴുത്തിനിരുത്തലും പൂജകളും നടന്നു. കുറൂർ ശശിധരപ്പണിക്കർ കുട്ടികളെ എഴുത്തിനിരുത്തി.

'വെളിച്ചം വിതറിയ തിരുനബി' ഐ എസ് എം ഓൺലൈൻ സന്ദേശ പ്രചാരണം സമാപിച്ചു

 'വെളിച്ചം വിതറിയ തിരുനബി'  ഐ എസ് എം ഓൺലൈൻ സന്ദേശ പ്രചാരണം സമാപിച്ചു



ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ല സമിതി ഒരു മാസക്കാലമായി സംഘടിപ്പിച്ച 'വെളിച്ചം വിതറിയ തിരുനബി' ഓൺലൈൻ സന്ദേശ പ്രചാരണം സമാപിച്ചു.

പ്രചാരണത്തിൻ്റെ ഭാഗമായി ഡെയ്ലി മെസേജ് ,തൻബീഹ് 2k20 ഓൺലൈൻക്വിസ്,മുഖാമുഖം തുടങ്ങിയവ സംഘടിപ്പിച്ചു. 

സമാപന സംഗമത്തിൽ കെ  എൻ എം മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻ്റ് പി പി മുഹമ്മദ്, സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ, ട്രഷറർ എൻ വി ഹാഷിം ഹാജി, ഐ എസ് എം വെസ്റ്റ് ജില്ല പ്രസിഡൻ്റ് മുബഷിർ,ദഅവ കൺവീനർ യാസിർ അൻസാരി, ട്രഷറർ റഹീബ് തിരൂരങ്ങാടി, എം എസ് എം ജില്ല സെക്രട്ടറി ഷെഫീഖ് ഹസ്സൻ അൻസാരി തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്ന് നടന്ന തൽസമയ മുഖാമുഖത്തിൽ ഹംസ ബാഖവി, ഹനീഫ് കായക്കൊടി, അനസ് മൗലവി, നസീറുദ്ദീൻ റഹ്മാനി, മുനീർ മദനി, ഫൈസൽ ബാബു സലഫി തുടങ്ങിയവർ സംസാരിച്ചു.

കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

 കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി



തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കും. കൊവിഡ്ഭേദമായവരിൽ പലർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് കൂടുതലായി കണ്ടു വരുന്നുണ്ട്. ഇവരെ ചികിത്സിക്കാൻ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങും. 

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത് സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു. കോഴിക്കോട് മെഡി.കോളേജ് നടത്തിയത് പോലെ കൊവിഡ് വൈറസിൻ്റെ ജനതിക പഠനം മധ്യകേരളത്തിലും തെക്കൻ കേരളത്തിലും നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

കൊവിഡ് മരണനിരക്ക് കുറക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാൻ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്ക്. ആശുപത്രികളിൽ ഓക്സിജൻ ഉറപ്പാക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. നിലവിൽ ഓക്സിജന് എവിടേയും ക്ഷാമമില്ല. അടിയന്തര സാഹചര്യം നേരിടാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരെ താത്കാലികമായി നിയമിക്കും. ആളുകളെ കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ എല്ലായിടത്തും തുടങ്ങും. ഇതിനായി ആയുഷ് വകുപ്പിനേയും ഉപയോഗിക്കും.

പ്ലസ്​വണ്‍ ഒാണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്

 പ്ലസ്​വണ്‍ ഒാണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടുമുതൽ 



സംസ്ഥാനത്ത്​ നവംബര്‍ രണ്ടുമുതല്‍ പ്ലസ്​വണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഒാണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ​ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ്​ തീരുമാനം.

firstbell.kite.kerala.gov.in എന്ന ഒറ്റ പോര്‍ട്ടലില്‍ വിവിധ മീഡിയത്തിലെ ക്ലാസുകള്‍ ലഭ്യമാകും. രാവിലെ ഒമ്ബതരമുതല്‍ പത്തര വരെ രണ്ടു ക്ലാസുകളാണ്​ പ്ലസ്​ വണ്ണിന്​ ഉണ്ടാകുക.

പ്ലസ്​വണ്‍ പ്രവേശനം കഴിഞ്ഞ ആഴ്​ച പൂര്‍ത്തിയായിരുന്നു. കോവിഡ്​ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്​കൂള്‍ തുറക്കുന്നത്​ നീട്ടിവെക്കാനാണ്​ ആരോഗ്യ വകുപ്പ്​ തീരുമാനം. കേരളത്തില്‍ ജൂണ്‍ മുതല്‍ ഒാണ്‍​​ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു.

25 October 2020

നവോദയ പ്രവേശനപ്പരീക്ഷ ഏപ്രിൽ 10-ന്

 നവോദയ പ്രവേശനപ്പരീക്ഷ ഏപ്രിൽ 10-ന്



മലപ്പുറം: ജവഹർ നവോദയ വിദ്യാലയത്തിലേക്കുള്ള 2021-22 അധ്യയന വർഷത്തെ ആറാംക്ലാസ് പ്രവേശനപ്പരീക്ഷ 2021 ഏപ്രിൽ 10-ന് നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 80 കുട്ടികൾക്കാണ് പ്രവേശനം. ഇതിൽ 75 ശതമാനം സീറ്റുകളിലും ഗ്രാമീണ വിദ്യാർഥികളെയാണ് പരിഗണിക്കുന്നത്. ബാക്കിവരുന്നതിൽ നഗരപ്രദേശത്തുള്ളവർക്കും പ്രവേശനം ലഭിക്കും.



2020-21 അധ്യയനവർഷം സർക്കാർ, എയ്ഡഡ്, അംഗീകൃത സ്കൂളുകളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന 2008 മേയ് ഒന്നിനും 2012 ഏപ്രിൽ 30-ന് ഇടയിൽ ജനിച്ച കുട്ടികൾക്ക് അപേക്ഷിക്കാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് ‘ബി’ സർട്ടിഫിക്കറ്റുകാരെയും പരിഗണിക്കും.


രണ്ട്‌ മണിക്കൂർ പരീക്ഷയിൽ നൂറ്‌് ചേദ്യങ്ങളാണ് ഉണ്ടാവുക. www.navodaya.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള മാതൃകനോക്കി സർട്ടിഫിക്കറ്റ് തയ്യാറാക്കി ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബർ 15. ഫോൺ: 0494-2450350.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������