Labels

22 September 2017

സംഘപരിവാര കീഴ്വണക്കത്തിന് ഇടത് വലത് മുന്നണികൾ മറുപടി പറയേണ്ടി വരും: പി അബ്ദുൽ മജീദ് ഫൈസി


സംഘപരിവാര കീഴ്വണക്കത്തിന് ഇടത് വലത് മുന്നണികൾ മറുപടി പറയേണ്ടി വരും: പി അബ്ദുൽ മജീദ് ഫൈസി

വേങ്ങര: ന്യൂനപക്ഷങ്ങളെയും മുസ്ലിംകളെയും ഉൻമൂലനം ചെയ്തു കൊണ്ടിരിക്കുന്ന സംഘപരിവാരത്തോട് കാണിക്കുന്ന കീഴ്വണക്കത്തിന് ഇടത് വലത് മുന്നണികൾ മറുപടി പറയേണ്ടി വരുമെന്ന് എസ്.ഡി.പി.ഐ.സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി. വേങ്ങരയിൽ എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കെ കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ജലീൽ നീലാമ്പ്ര, ജനറൽ സെക്രട്ടറി എ കെ അബ്ദുൽ മജീദ്, വൈസ് പ്രസിഡന്റുമാരായ വി ടി ഇക്റാ മുൽ ഹഖ്, അഡ്വ.സാദിഖ് നടുത്തൊടി, സെക്രട്ടറിമാരായ ബാബു മണി കരുവാരക്കുണ്ട്, അരീക്കൻ ബീരാൻ കുട്ടി, ടി എം ഷൗക്കത്ത്, ക്യഷ്ണൻ എരഞ്ഞിക്കൽ, വിമൻ ഇന്ത്യാ മുവ്മെന്റ് ജില്ലാ സെക്രട്ടറി സി കെ സൽമ, സ്ഥാനാർഥി അഡ്വ.കെ സി നസീർ, മണ്ഡലം സെക്രട്ടറി പി എം ഷെരീ ഖാൻ സംസാരിച്ചു.

'പിന്മാറില്ല, സമ്മര്‍ദത്തിന് വഴങ്ങില്ല:ലീഗ് റിബൽ


'പിന്മാറില്ല, സമ്മര്‍ദത്തിന് വഴങ്ങില്ല'; വേങ്ങരയില്‍ ലീഗിന് വെല്ലുവിളിയായി യഥാര്‍ഥ ലീഗുകാരുടെ സ്ഥാനാര്‍ഥി
വേങ്ങര. 'നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകാര്യനല്ല കെ എന്‍ എ ഖാദര്‍. ഞാന്‍ മത്സരിക്കുന്നത് വേങ്ങരക്കാരായ സാധാരണ ലീഗുകാരുടെ വികാരം പ്രകടിപ്പിക്കാനാണ്. ഖാദര്‍ മത്സരിക്കയാണെങ്കില്‍ ഞാനും സ്ഥാനാര്‍ഥിയാകും. മത്സരം ലീഗിനെതിരല്ല. ഞാന്‍ വിമതനുമല്ല,  ലീഗ് നേതൃത്വത്തെ വിരട്ടി ഖാദര്‍ സീറ്റ് നേടിയതില്‍ രോഷമുള്ള പ്രവര്‍ത്തകരുടെ പ്രതിനിധി മാത്രം.  യഥാര്‍ഥ ലീഗുകാരുടെ സ്ഥാനാര്‍ഥി വേങ്ങരയില്‍ മുസ്ളിംലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് വിമതനായി രംഗത്തെത്തിയ അഡ്വ. കെ ഹംസ പറഞ്ഞു.

വികാരപരമായ തന്ത്രമാണ് ഖാദര്‍ പയറ്റിയത്. തീരുമാനിച്ച സ്ഥാനാര്‍ഥിയെ മാറ്റിയാണ് ഖാദര്‍ സീറ്റ് തരപ്പെടുത്തിയത്.  തികച്ചും ജനാധിപത്യവിരുദ്ധമാണ് ഈ തന്ത്രം. വേങ്ങരയിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ വിശ്വാസവും ഇതുതന്നെ. അവരുടെ പിന്‍ബലം തനിക്കുണ്ട്. വേങ്ങരക്കാര്‍ ഖാദറിനെ പിന്തുണയ്ക്കുന്നില്ല. പിന്നെന്തിന് അദ്ദേഹത്തെ മത്സരിപ്പിക്കണം. കൊണ്ടോട്ടിയില്‍ 2001നുശേഷം ഖാദറിന് അവസരം നിഷേധിച്ചത് നാട്ടുകാരുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ്. 2016ല്‍ വള്ളിക്കുന്നില്‍ സീറ്റ് നല്‍കാത്തതും പ്രാദേശിക വികാരം പറഞ്ഞ്.വരണാധികാരിക്ക് മുമ്പാകെ അദ്ദേഹം പത്രിക സമർപിച്ചു 

കണ്‍വെന്‍ഷനില്‍നിന്ന് ബി.ഡി.ജെ.എസ്. വിട്ടുനില്‍ക്കും


വേങ്ങര: കണ്‍വെന്‍ഷനില്‍നിന്ന് ബി.ഡി.ജെ.എസ്. വിട്ടുനില്‍ക്കും :22 Sep 2017, 09:43
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍.ഡി.എ നടത്തുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ബി.ഡി.ജെ.എസ് തീരുമാനം. ഇത് സംബന്ധിച്ച് ബി.ഡി.ജെ.എസ് ജില്ലാ ഘടകത്തിന് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. എന്‍.ഡി.എയില്‍ നിന്ന് നിരന്തരം അവഗണന നേരിടുന്നതിനാലാണ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് ബി.ഡി.ജെ.എസ് നേതൃത്വം നല്‍കുന്ന വിശദീകരണം.
അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്ര സഹ മന്ത്രിയാക്കിയതിന് പിന്നാലെയാണ് ബി.ഡി.ജെ.എസ് ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞത്. എന്‍.ഡി.എയില്‍ തുടര്‍ന്നിട്ടും ബി.ഡി.ജെ.എസിനോട് ബി.ജെ.പി നേതൃത്തിന് സവര്‍ണാധിപത്യ നിലപാടാണുള്ളതെന്ന് ബി.ഡി.ജെ.എസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഡി.എ വിട്ട് പോരാന്‍ ബി.ഡി.ജെ.എസ് തയ്യാറാവണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വേങ്ങരയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ നേതൃത്വം തീരുമാനിച്ചത്.
ബി.ഡി.ജെ.എസ് വിട്ട് നില്‍ക്കുന്നതോടെ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്താന്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്ക് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. ബി.ജെ.പിക്ക് സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ട് ലഭിക്കുന്ന മണ്ഡലങ്ങളില്‍  ഒന്ന് കൂടിയായ വേങ്ങരയില്‍ മൂന്നാം സ്ഥാനത്തിന് വേണ്ടി എസ്.ഡി.പി.ഐയും തിരഞ്ഞെടുപ്പ് രംഗത്ത് ശക്തമായ പ്രചാരണവുമായുണ്ട്.
മൂന്നാം സ്ഥാനത്തെത്തുക എന്ന ഉദ്ദേശത്തോടെ മലപ്പുറം ജില്ലയില്‍ തന്നെ ബി.ജെ.പിയുടെ സൗമ്യ മുഖമായ കെ.ജനചന്ദ്രന്‍ മാസ്റ്ററേയാണ്  സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്. സംസ്ഥാ...



ബി ജെ ഡി എസ് ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷ:കുമ്മനം


മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ബി.ഡി.ജെ.എസ് ഉന്നയിച്ച കാര്യങ്ങൾ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നിട്ടുണ്ട്. പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേങ്ങരയിൽ എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിലെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.


എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്‌ചയെക്കുറിച്ച് തനിക്കറിയില്ല. നിലവിൽ അദ്ദേഹവുമായി പ്രശ്‌നങ്ങളൊന്നുമില്ല. വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം നൽകിയ പേര് തന്നെയാണ് കേന്ദ്രം അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.  വേങ്ങര, ബി.ഡി.ജെ.എസ്,

21 September 2017

ഇടത് പക്ഷം എനിക്കും വിരുന്നൊരുക്കേണ്ടി വരും :കെ എൻ എ ഖാദർ


  വേങ്ങര: ഇടതുപക്ഷക്കാരനായിരുന്ന കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോള്‍ വിരുന്നൊരുക്കി സത്കരിച്ച ഇടതുപക്ഷം വേങ്ങര മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ തന്നേയും സത്കരിക്കേണ്ടിവരുമെന്ന് യു.എന്‍.എ. ഖാദര്‍. തന്റെ രാഷ്ട്രീയജീവിതത്തില്‍ ആദ്യ 17 കൊല്ലം ഇടതുപക്ഷത്തോടൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വേങ്ങരയില്‍ നടന്ന വനിതാലീഗ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്തു. സുഹ്‌റ മമ്പാട് അധ്യക്ഷതവഹിച്ചു. കെ.പി. സുല്‍സിമിയ, ടി.കെ. മൊയ്തീന്‍കുട്ടി, ചാക്കീരി ഹഖ്, അബ്ദുല്‍ഹഖ്, ഖദീജ മൂത്തേടത്ത്, സക്കീന പുല്‍പ്പാടന്‍, ശ്രീദേവി, സുലൈഖാബി, വി.കെ. സുബൈദ എന്നിവര്‍ പ്രസംഗിച്ചു.   ലീഗ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് വ്യവസായികള്‍ -കോടിയേരിചര്‍ച്ചാവിഷയം ബീഫല്ല, അരിയാണ് -എ.എന്‍. രാധാകൃഷ്ണന്‍ യു.ഡി.എഫ്. പഞ്ചായത്തുതല കണ്‍വെന്‍ഷന്‍ ഇന്നു മുതൽ....

വോട്ടുള്ളത് ബഷീറിനു മാത്രം

                                                                >വേങ്ങര : വേങ്ങരയില്‍ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും വയസ്സിന്റെ കാര്യത്തില്‍ 'ഹാഫ് സെഞ്ച്വറി' തികച്ചവരാണ്. അനുഭവ സമ്പത്തിലെന്നപോലെ പ്രായത്തിലും യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറാണ് മൂപ്പന്‍. രണ്ടുതവണ എം.എല്‍.എയായ അദ്ദേഹത്തിന് 67 വയസ്സുണ്ട്. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.പി. ബഷീറാണ് ഇളയത്; വയസ്സ് 50. ബി.ജെ.പി. സ്ഥാനാര്‍ഥി കെ. ജനചന്ദ്രന് 66 വയസ്സായി. തിരഞ്ഞെടുപ്പ് മൂന്നുപേര്‍ക്കും പുത്തരിയല്ല. മുന്‍പും മത്സരരംഗത്തുണ്ടായിരുന്ന അവര്‍ ജില്ലയിലെ പരിചിത മുഖങ്ങള്‍തന്നെ. ബി.ജെ.പി. സ്ഥാനാര്‍ഥി ജനചന്ദ്രനാണ് അങ്കത്തില്‍ മുന്നില്‍. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും നാലുതവണവീതം മത്സരിച്ച അദ്ദേഹത്തിനിത് ഒന്‍പതാം അങ്കം. 1982, 1987, 1995, 2016 വര്‍ഷങ്ങളില്‍ നിയമസഭയിലേക്കും 1989, 1991, 1996, 2009 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്കും സ്ഥാനാര്‍ഥിയായിരുന്നു. കെ.എന്‍.എ. ഖാദറിന് നിയമസഭയിലേക്കിത് നാലാം അങ്കം. തിരൂരങ്ങാടി (1982), കൊണ്ടോട്ടി (2001), വള്ളിക്കുന്ന് (2011) എന്നിവിടങ്ങളിലായിരുന്നു മുന്‍പ് മത്സരം. സി.പി.ഐ. ടിക്കറ്റില്‍ മത്സരിച്ച തിരൂരങ്ങാടിയില്‍ മാത്രം തോല്‍വിയറിഞ്ഞു. ബഷീറിന് നിയമസഭയിലേക്ക് രണ്ടാംമത്സരമാണ്. 2016-ല്‍ വേങ്ങരയില്‍ത്തന്നെയായിരുന്നു കന്നിയങ്കം. അതിനുമുന്‍പ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച അദ്ദേഹം 2000-ല്‍ എ.ആര്‍. നഗര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളില്‍ പി.പി. ബഷീറിന് മാത്രമാണ് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. മണ്ഡലത്തിലെ എ.ആര്‍. നഗര്‍ സ്വദേശിയായ അദ്ദേഹത്തിന് സ്വന്തം പേരിനുനേരേ വോട്ടമര്‍ത്താം. കെ.എന്‍.എ. ഖാദറും കെ. ജനചന്ദ്രനും മണ്ഡലത്തിന് പുറത്തുനിന്നുള്ളവര

എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന്

വേങ്ങര : എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് (22-09) വേങ്ങര: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ കണ്‍വന്‍ഷന്‍ വെള്ളിയാഴ്ച വ്യാപാര ഭവനില്‍ നടക്കും. ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന ബഹുജന കണ്‍വന്‍ഷന്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായില്‍, വൈസ്പ്രസിഡന്റുമാരായ തുളസീധരന്‍ പള്ളിക്കല്‍, മൂവാറ്റുപുഴ അശ്‌റഫ് മൗലവി, സെക്രട്ടറിമാരായ റോയി അറക്കല്‍, കെ കെ റൈഹാനത്ത്, പി കെ ഉസ്മാന്‍, ജില്ലാ പ്രസിന്റ് ജലീല്‍ നീലാമ്പ്ര, എ കെ അബ്ദുല്‍മജീദ്, വി ടി  ഇക്‌റാമുല്‍ഹഖ് പങ്കെടുക്കും.

വേങ്ങരക്കാരൻ ഐ ലീഗിൽ പന്ത് തട്ടും


*മലപ്പുറം വേങ്ങരക്കാരൻ ജിഫിൻ മുഹമ്മദ്  പഞ്ചാബ് FC U 18 ഐലീഗ് ടീമിൽ പന്ത് തട്ടും*



*വേങ്ങര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലൂടെ കളിക്ക് തുടക്കം . പ്രാതേശിക തലങ്ങളിലെ കളി മികവ് കൊണ്ട് ജനശ്രദ്ധ പിടിച്ച് പറ്റുകയും നിരവധി ഒട്ടനവധി ക്യാമ്പുകളിലേക്ക് ജിഫിൻ മുഹമ്മദിന് സെലക്ഷൻ ലഭിക്കുകയും ചെയ്തു*

*കിട്ടിയ അറിവുകൾ പ്രായോഗികമാക്കിയപ്പോൾ കേരളാ ബ്ലാസ്റ്റേഴ്സ് അക്കാദമി ക്യാമ്പിലേക്കും..  അവിടെ നിന്ന് അവൻ പുറപ്പെടുകയാണ് പഞ്ചാബ് FC അണ്ടർ 18 ഐലീഗ് ടീമിലേക്ക്*
*ഊരകം ചാലിൽക്കുണ്ട് സ്വദേശിയാണ് **
*മന്തിക്കൽ മുഹമ്മദിന്റേയും മന്തിക്കൽ ഫാത്തിമയുടേയും ഇളയ മകനാണ് ജിഫിൻ മുഹമ്മദ്*

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ലീഗിനുള്ള ശക്തമായ പ്രഹരമായിരിക്കുമെന്ന്: കോടിയേരി ബാലകൃഷ്ണന്‍.


മലപ്പുറം > വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ലീഗിനുള്ള ശക്തമായ പ്രഹരമായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. വേങ്ങര മണ്ഡലം എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങളാണെന്നും എണ്ണവില വര്‍ധിപ്പിച്ചുകൊണ്ടാണോ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കുന്നതെന്നും കോടിയേരി ചോദിച്ചു. മോദി സര്‍ക്കാര്‍ 16 തവണ പെട്രോളിന്റെ നികുതി വര്‍ധിപ്പിച്ചു. ചരക്ക് സേവന നികുതിയുടെ പേരില്‍ നടക്കുന്നത് പകല്‍കൊള്ളയാണ് നടത്തുന്നത്. ബിജെപി വിദേശത്തും സ്വദേശത്തുമുള്ള കള്ളപ്പണക്കാരുടെ സംരക്ഷകരാണെന്നും കോടിയേരി പറഞ്ഞു. പശുവിന്റെ പേരില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത് 36 പേരെയാണെന്നും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇല്ലാത്ത ഇന്ത്യ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ലീഗിനൊരിക്കലും ബിജെപിയെ ചെറുക്കാന്‍ സാധിക്കില്ലന്നും ലീഗിന്റെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ഒരു വ്യവസായി ആണെന്നും കോടിയേരി പറഞ്ഞു.

*ഏ.ആർ.നഗർ പഞ്ചായത്ത് UDF തെരഞ്ഞെടുപ്പ് കൺവെൻഷൻ*/VENGARA LIVE NEWS


*ഏ.ആർ.നഗർ പഞ്ചായത്ത് UDF തെരഞ്ഞെടുപ്പ് കൺവെൻഷൻ*
2017 സെപ്തംബർ 22 (വെള്ളിയാഴ്ച) വൈകുന്നേരം 7 മണിക്ക്
കൊളപ്പുറം ആസാദ് ഭവൻ ( കോൺഗ്രസ് ഓഫീസ് ഓഡിറ്റോറിയത്തിൽ)           ....
ഒക്ടോബർ 11 നടക്കുന്ന വേങ്ങര നിയോജക മണ്ഡലം നിയമസഭ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന എ.ആർ.നഗർ പഞ്ചായത്ത് UDF  തെരഞ്ഞെടുപ്പ് കൺവെൻഷൻ *2017 സെപ്തംബർ 22 ( വെള്ളിയാഴ്ച) വൈകുന്നേരം 7 മണിക്ക്  കൊളപ്പുറം ആസാദ് ഭവൻ ( കോൺഗ്രസ് ഓഫീസ്  ഓഡിറ്റോറിയത്തിൽ)* വെച്ച് നടക്കുകയാണ്. കേന്ദ്ര ,സംസ്ഥാന സർക്കാറുകളുടെ കെടുകാര്യസ്ഥയും ജനദ്രോഹ നടപടികളും ന്യൂനപക്ഷ ദളിത് പിന്നോക്ക വിഭാഗങ്ങളോടുള്ള മനുഷ്യത്വ രഹിത സമീപനങ്ങളും ചർച്ച ചെയ്യുന്ന കൺവെൻഷനിൽ
🎤 *ബഹു.PK കുഞ്ഞാലിക്കുട്ടി സാഹിബ് MP*
🎤 *ബഹു. ഉമ്മൻ ചാണ്ടി (മുൻ മുഖ്യമന്ത്രി)*
🎤 *അഡ്വ.KNA ഖാദർ*
*അഡ്വ.ഫൈസൽ ബാബു*
ഉൾപ്പെടെയുള്ള  യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കൾ
പങ്കെടുക്കുന്നു. പ്രസ്തുത കൺവെൻഷനിലേക്ക് താങ്കളുടെ സാന്നിധ്യം സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
എന്ന്
ചെയർമാൻ &      കൺവീനർ
      UDF
ഏ.ആർ.നഗർ പഞ്ചായത

20 September 2017

വേങ്ങര : വേങ്ങര ഉപതിരഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തൽ ആകില്ലെന്ന്:കാനം

വേങ്ങര : വേങ്ങര ഉപതിരഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തൽ ആകില്ലെന്ന് CPi സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒരു കാലത്തും ഇടപക്ഷത്തിനൊപ്പം നിന്ന മണ്ഡലമല്ല വേങ്ങരയെന്നും കാനം പറഞ്ഞു. അതേ സമയം ഇടതു സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വോട്ടിംഗിൽ പ്രതി ഫലിക്കു മെ ന്ന് മാധ്യമ പ്രവർത്തകരോട് കാനം പറഞു.90 സീറ്റോടെ അധികാരത്തിലെത്തിയപ്പോഴും വേങ്ങരയിൽ ഇടതു പക്ഷം വിജയം കണ്ടിട്ടില്ലന്ന വസ്തുതയും കാനം കൂട്ടിചേർത്തു.എന്നാൽ ഫാസിസത്തെ ചെറുക്കാൻ ഇടതുപക്ഷത്തിനേക ഴി യൂവെന്ന് ന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കാനം വ്യാക്തമാക്കി.

എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ പത്രിക സമര്‍പ്പിച്ചു


എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ പത്രിക സമര്‍പ്പിച്ചു - 

വേങ്ങര: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരിയായ വേങ്ങര ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ ലിബു ടി കുര്യന്‍ മുമ്പാകെ ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായെത്തിയ ശേഷം ഉച്ചക്ക് 12.15നാണ് പത്രിക സമര്‍പ്പിച്ചത്. 

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കെ കെ അബ്ദുല്‍ജബ്ബാര്‍, കെ ഖാജാ ഹുസൈന്‍, ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, സെക്രട്ടറിമാരായ ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എ ബീരാന്‍കുട്ടി, മണ്ഡലം സെക്രട്ടറി പി എം ഷരീഖാന്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിനിധികളായ കെ ബീരാന്‍കുട്ടി, സി പി അസീസ് ഹാജി പങ്കെടുത്തു.

19 September 2017

എൽ ഡി ഫ് കുതിപ്പുണ്ടാകും :പി പി ബഷീർ


വേങ്ങര : (www.vengaralive.com)വേങ്ങരയില്‍ എല്‍ഡിഎഫിന്റെ കുതിപ്പുണ്ടാവുമെന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി അഡ്വ. പിപി ബഷീര്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തനിക്ക് അനുകൂലമാവും. മണ്ഡലത്തിന്റെ മുക്കു മൂലകള്‍ വരെ തനിക്ക് ചിരപരിചിതമാണ്. മണ്ഡലത്തിന്റെ വികസന മുരടിപ്പിന് അറുതി വരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വികസന കാര്യങ്ങളാവും തെരഞ്ഞെടുപ്പില്‍ കാര്യമായി ചര്‍ച്ചയാവുക. വികസനകാര്യത്തില്‍ വൈകിയോടുന്ന വണ്ടിയാണ് വേങ്ങര. മണ്ഡലത്തിന്റെ വികസന മുരടിപ്പ് പരിഹരിക്കാനല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സഹായം നല്‍കുകയാണ്. വേങ്ങര ബൈപാസ് തന്നെ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.
ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നും എന്തിന് വേണ്ടിയാണ് എംഎല്‍എ സ്ഥാനം രാജിവെച്ചതെന്ന് ലീഗ് ജനപ്രതിനിധി വിശദീകരിക്കണം. എന്തു പറഞ്ഞാണ് പാര്‍ലമെന്റിലേക്ക് മത്സരിച്ചതെന്നും ഉത്തരവാദിത്തം നിറവേറ്റിയോ എന്നും ജനം വിലയിരുത്തട്ടേയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

കനത്ത മഴ വേങ്ങരയിൽ വൻ കൃഷിനാശം

വേങ്ങര : കനത്ത മഴയിൽ വെള്ളം കയറിയതിനെത്തുടർന്ന് വലിയോറ പാടശേഖരങ്ങളിലെ വിവിധ കർഷകരുടെ ഏക്കർ കണക്കിന് നെല്ല്,മരച്ചീനി,പച്ചക്കറി ക്യഷികൾ വെള്ളത്തിനടിയിലായി.വലിയോറ പാടത്ത് മൂട്ടപ്പറമ്പൻ ബാവ,പൂച്ചി, കുഞ്ഞി കുട്ടൻ,രവി , ബാവ,ഗഫൂർ,കുഞ്ഞയമുതു,കുഞ്ഞിക്കോയ,എന്നിവരുടെ 100 ഏക്കറിലധികം വരുന്ന നെല്ലും അഞ്ചേക്കർ മരച്ചീനി കൃഷി പച്ചക്കറി  കൃഷി എല്ലാം  വെള്ളത്തിനടിയിലായത് .

അഡ്വ. കെ സി നസീര്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി


വേങ്ങര ഉപതിരഞ്ഞെടുപ്പ്;

അഡ്വ. കെ സി നസീര്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി 

വേങ്ങര: (www.vengaralive.com)അടുത്ത മാസം 11ന് നടക്കുന്ന വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി. പ്രമുഖ വ്യക്തികളെയും മറ്റും നേരില്‍കണ്ട് സഹകരണം ഉറപ്പാക്കിയാണ് ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കിയത്. മണ്ഡലം ഭാരവാഹികള്‍ക്കൊപ്പവും അല്ലാതെയും മണ്ഡലത്തിലെ വിവിധ വ്യക്തികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിവിധ പഞ്ചായത്തുകളില്‍ നടന്ന പാര്‍ട്ടി പരിപാടികളിലും വിമണ്‍ഇന്ത്യാ മൂവ്‌മെന്റ് കണ്‍വന്‍ഷനിലും അദ്ദേഹം പങ്കെടുത്തിരുന്നു. 22ന് മൂന്നു മണിക്ക് വേങ്ങര വ്യാപാര ഭവനില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനോടെ പരസ്യ പ്രചരണത്തിന് തുടക്കം കുറിക്കും. 


-ഇന്ന് പത്രിക സമര്‍പ്പിക്കും (20-09)

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11ന് ഉപവരണാധികാരിയായ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സ്ഥാനാർഥിയായി കളത്തിലിറങ്ങേണ്ടയാൾ വക്കീൽ കുപ്പായത്തിൽ കോടതിയിൽ


വേങ്ങര : സ്ഥാനാർഥിയായി കളത്തിലിറങ്ങേണ്ടയാൾ വക്കീൽ കുപ്പായത്തിൽ കോടതിയിൽ. വേങ്ങരയിൽ എൽഡിഎഫ് സ്ഥാനാർഥി പി പി ബഷീറാണു പ്രചാരണം താൽക്കാലത്തേക്കു "സ്റ്റേ"ചെയ്ത് ഇന്നലെ രാവിലെ കോടതി മുറിയിലെത്തിയത്. അത്യാവശ്യമായി ഒരു കേസിൽ ഹാജരാകാനാണു സ്ഥാനാർഥി ഇന്നലെ മഞ്ചേരി അഡീഷനൽ ജില്ലാ കോടതിയിൽ പോകേണ്ടി വന്നത്.ഉച്ചയ്ക്കു 12 വരെ അദ്ദേഹത്തിനു കോടതിയിൽ നിൽക്കേണ്ടി വന്നു. തിരിച്ചു മണ്ഡലത്തിലെത്തിയ അദ്ദേഹം ഇന്നലെ പ്രധാന വ്യക്തികളെ നേരിൽക്കണ്ടു സഹായം തേടി ARനഗർ പഞ്ചായത്തിന്റെ വിവിധ ഭാഗളിലായിരുന്നു. സന്ദർശനം ഓരോ പ്രദേശത്തയും പാർട്ടി ഭാരവാഹികളും നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഇനി വരുന്ന ദിവസങ്ങളിലും ഇതുപോലെ വോട്ടുറപ്പിക്കാന്നുള്ള സൗഹൃദ സന്ദർശനങൾ തുടരുമെന്ന് സ്ഥാനാർഥി പറഞ്ഞു. എൽ ഡി എഫ് മണ്ഡലം കൺവെൻഷൻ 21ന് ആണു നിശ്ചയിച്ചിരിക്കുന്നത് LDF ന്റെ സംസ്ഥാന നേതാക്കളല്ലാം പങ്കെടുക്കുന്ന കൺ വെൻഷനു ശേഷം പരസ്യ പ്രചാരണവുമായി രംഗത്തിറങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം..

ബി.ജെ.പി സ്ഥാനാര്‍ഥിയായി ജനചന്ദ്രന്‍ മാസ്റ്റര്‍


വേങ്ങര : വേങ്ങര നിയമസഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥിയായി ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗവും താനൂര്‍ സ്വദേശിയുമായ ജനചന്ദ്രന്‍ മാസ്റ്റര്‍ മത്സരിക്കും.
പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകും. മത്സരിക്കാന്‍ സജ്ജമാകാന്‍ ബി.ജെ.പി നേതൃത്വം ജനചന്ദ്രന്‍മാസ്റ്ററെ അറിയിച്ചിട്ടുണ്ട്.
ഇതോടെ മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഇത്തവണ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ.
കേന്ദ്ര സര്‍ക്കാറിന്റെ മികച്ച ഭരണവും സംസ്ഥാന സര്‍ക്കാറിന്റെയും പ്രതിപക്ഷത്തിന്റെ പിടിപ്പുകേടും ചൂണ്ടിക്കാട്ടിയാണു ബി.ജെ.പി പ്രചരണ രംഗത്തിറങ്ങുക.
സ്ഥാനാര്‍ഥി പരിഗണനാ ലിസ്റ്റില്‍ ശോഭാസുരേന്ദ്രന്റെ പേരും ഉയര്‍ന്നുവന്നിരുന്നെങ്കിലും അവസാന നിമിഷം തള്ളപ്പെടുകയായിരുന്നു.

18 September 2017

രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച് മുസ്ലിം ലീഗ്


വേങ്ങര : (www.vengaralive.com)മാധ്യമ പ്രവര്‍ത്തകരുടെ പ്രവചനങ്ങളേയും, രാഷ്ട്രീയ നിരീക്ഷകരുടെ കണക്കൂട്ടലുകളേയും പാടെ തെറ്റിച്ചാണ് മുസ്ലിം ലീഗ് വേങ്ങര ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ചോര്‍ന്ന് കിട്ടിയ വാര്‍ത്തകള്‍ക്കും, പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കും വഴി തെറ്റിയപ്പോള്‍ മുസ്ലിം ലീഗില്‍ പിറന്നത് പുതിയൊരു ചരിത്രം.
രണ്ടു ദിവസം മുമ്പാണ് കെ പി എ മജീദിനും, കെ എന്‍ എ ഖാദറിനുമൊപ്പം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു എ ലത്തീഫിന്റെ പേരുകൂടി സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. കെ പി എ മജീദ് മല്‍സര രംഗത്തു നിന്ന് പിന്‍മാറുക കൂടി ചെയ്തതോടെ അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി. ഞായറാഴ്ച വൈകുന്നേരത്തോടെ ഒരു വിഭാഗം അണികളും, മാധ്യമങ്ങളും യു എ ലത്തീഫ് സ്ഥാനാര്‍ഥിയാകും എന്ന കണക്കു കൂട്ടലുകളിലേക്കെത്തി.
തിങ്കളാഴ്ച രാവിലെ ആയതോടെ ഈ അഭ്യൂഹത്തിന് ആക്കം കൂടി. രാവിലെ തന്നെ ചില മാധ്യമങ്ങള്‍ക്ക് യു എ ലത്തീഫ് നല്‍കിയ അഭിമുഖം കൂടിയായതോടെ കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാകുന്നുവെന്ന സ്ഥിതി വിശേഷമായി. ഇതിനിടെ പാണക്കാട് ഉന്നതാധികാരി യോഗം ആരംഭിച്ചു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനുള്ള പത്രസമ്മേളനത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ചാനലുകളില്‍ ലൈവും പോയി തുടങ്ങി. സ്ഥാനാര്‍ഥി പ്രഖ്യാപനം അടുക്കുന്നതോടെ ചില മാധ്യമങ്ങള്‍ യു എ ലത്തീഫ് തന്നെ സ്ഥാനാര്‍ഥി എന്ന നിലയിലേക്ക് വാര്‍ത്തകള്‍ നല്‍കി തുടങ്ങി. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് ഏറ്റുപിടിച്ച് യു എ ലത്തീഫ് സ്ഥാനാര്‍ഥിയായി എന്ന രീതിയില്‍ വാര്‍ത്ത നല്‍കി.
ഇതിനിടെ പത്രസമ്മേളന വേദിയിലേക്ക് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബും, എം പി അബ്ദുസമദ് സമദാനിയുമെത്തി. തൊട്ടുപുറകെ കെ പി എ മജീദും, പിന്നെ പി കെ കുഞ്ഞാലിക്കുട്ടിയും, സാദിഖലി ശിഹാബ് തങ്ങളും, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും. പത്രസമ്മേളനം നടക്കുന്ന ഹാളിലേക്ക് യു എ ലത്തീഫ് കൂടി കയറി വന്നതോടെ അദ്ദേഹം തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് ഏവരും ഉറപ്പിച്ചു. എന്നാല്‍ അതിനിടെ അദ്ദേഹത്തെ ഒഴിവാക്കിയെന്ന അഭ്യൂഹവും വന്നു തുടങ്ങിയിരുന്നു. ഒടുവില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം.
ഹൈദരലി ശിഹാബ് തങ്ങള്‍ കെ എന്‍ എ ഖാദര്‍ ആണ് വേങ്ങരയിലെ സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിച്ചതോടെ ഏതാനും നിമിഷം പത്രസമ്മേളന ഹാള്‍ നിശബ്ദതയിലായി. നിശബ്ദതയ്ക്ക് വിരാമമിട്ട് പി കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം, ഇനിയെന്തെങ്കിലും അറിയേണ്ടതുണ്ടോ? ഏതാനും കുറച്ച് ചോദ്യങ്ങള്‍. ഒടുവില്‍ പതിവിലും വേഗം പത്രസമ്മേളനത്തിന് സമാപനം. അപ്പോഴും പല മാധ്യമങ്ങളിലും യു എ ലത്തീഫ് സ്ഥാനാര്‍ഥി എന്ന് പോയ്‌ക്കൊണ്ടിരുന്നു.

താന്‍ വിജയിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കെ.എന്‍.എ.ഖാദര്‍ വിജയിക്കുo: കുഞ്ഞാലിക്കുട്ടി


വേങ്ങര ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലീംലീഗില്‍ ആശയക്കുഴപ്പം ഇല്ലായിരുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. വേങ്ങര തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കെ.എന്‍.എ.ഖാദര്‍ വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വശവും പരിശോധിച്ച ശേഷമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പാണക്കാട് ചേര്‍ന്ന ലീഗ് പാര്‍ലമെന്ററി യോഗത്തിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി യുഎ ലത്തീഫ് ആണ് സ്ഥാനാര്‍ഥിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍.

എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ കെഎന്‍എ ഖാദറിനാണ് നറുക്കുവീണത്. അതേസമയം അഡ്വ.യു.എ.ലത്തീഫ് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയാകും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ലത്തീഫിന്റെ പേര് മാറി മറിഞ്ഞത് അവസാന നിമിഷത്തിലാണ്. കെഎന്‍എ ഖാദറിന്റെ സമ്മര്‍ദം ഫലിക്കുകയായിരുന്നെന്നാണ് സൂചന.

ഇന്ന് ചേര്‍ന്ന യോഗത്തിന് മുമ്പ് കെഎന്‍എ ഖാദര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണമെന്നായിരുന്നു ഖാദര്‍ ആവശ്യപ്പെട്ടത്. തന്നെ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ എന്താണെങ്കിലും അത് അംഗീകരിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി യു.എ ലത്തീഫ് സ്ഥാനാര്‍ത്ഥിയായി എന്നത് മാധ്യമസൃഷ്ടിയാണെന്നും പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

കെഎന്‍എ ഖാദര്‍ മല്‍സരിച്ചാല്‍ മതിയെന്ന് അവസാന നിമിഷം ഹൈദരലി തങ്ങള്‍ തീരുമാനിച്ചു. ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ തീരുമാനമെടുത്തത്. ഇടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഖാദറിന് വേണ്ടി വാദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വേങ്ങര തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും സീനിയര്‍ നേതാവിനെ എല്‍എഡിഎഫ് കളത്തിലിറക്കിയ സാഹചര്യത്തില്‍ പരിചയസമ്പന്നനായ കെ.എന്‍.എ ഖാദര്‍ മത്സരിക്കുന്നതാണ് ഉചിതമെന്ന് ബഷീര്‍ പറഞ്ഞതായാണ് വിവരം.

ദീര്‍ഘകാലം മഞ്ചേരി നഗരസഭാ ചെയര്‍മാനായിരുന്ന യുഎ ലത്തീഫ് സ്ഥാനാര്‍ഥിയാകുമെന്ന് കഴിഞ്ഞ ദിവസം സൂചനയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം കഴിഞ്ഞദിവസം പാണക്കാട്ടെത്തി ഹൈദരലി തങ്ങളെ കണ്ടിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തെ പാണക്കാട്ടെ തറവാട്ടിലേക്ക് വീണ്ടും വിളിച്ചുവരുത്തിയിരുന്നു. ഇതോടെ ലത്തീഫ് തന്നെയാകും സ്ഥാനാര്‍ഥിയെന്ന് ഉറപ്പിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.

കെഎന്‍എ ഖാദറിന് പുറമെ സംസ്ഥാന സെക്രട്ടറി യു.എ ലത്തീഫ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരായിരുന്നു സാധ്യതാ പട്ടികയിലുണ്ടായിരുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ മുന്നിലുണ്ടായിരുന്ന ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഇന്നലെ പിന്മാറിയിരുന്നു.

ജനവിരുദ്ധ നയത്തിനെതിരെ ജനം വിധിയെഴുതും .കെ എൻ ഖാദർ


വേങ്ങര : വേങ്ങര മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ ജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം പാണക്കാടെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയത്തിനെതിരെ ജനം വിധിയെഴുതുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ പല പേരുകളും ഉയര്‍ന്നു വരുന്നത് സ്വാഭാവികമാണ്. മുസ്ലിം ലീഗില്‍ വേങ്ങര മണ്ഡലത്തില്‍ സ്ഥാനാര്‍തിയാകാന്‍ യോഗ്യതയുള്ള പലരുമുണ്ട്. അതുപോലെ തന്നെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി സ്ഥാനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ യു എ ലത്തീഫിനും കഴിയുമെന്ന് കെ എന്‍ എ ഖാദര്‍ പറഞ്ഞു.
പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനാകും തന്റെ ശ്രമമെന്ന് കെ എന്‍ എ ഖാദര്‍ പറഞ്ഞു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������