പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം; വോട്ടിടാനൊരുങ്ങി വേങ്ങര
മലപ്പുറം:ഒരു മാസം നീണ്ടുനിന്ന പ്രചാരണാവേശത്തിനു കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചാരണത്തിന്റെ വിലയേറിയ മണിക്കൂറുകൾ. ബുധനാഴ്ച ഉപതിരഞ്ഞെടുപ്പിൽ വേങ്ങര വോട്ട് രേഖപ്പെടുത്തും. നേതാക്കൾ കൂട്ടമായെത്തി ഇളക്കിമറിച്ചതിന്റെ ചൂടിലാണ് ഇത്തവണ വേങ്ങര പോളിങ് ബൂത്തിലേക്കു നീങ്ങുന്നത്.
പറപ്പൂരിൽ രണ്ടു മുന്നണികളുടേയും പ്രവർത്തകർ ഒരേ സ്ഥലത്തു സംഘടിച്ചതു നേരിയ സംഘർഷത്തിനിടയാക്കി. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായി അറിയപ്പെട്ട വേങ്ങരയിൽ ലീഗിനെപ്പോലും ഞെട്ടിച്ചു കൊണ്ട് നടത്തിയ ഇഞ്ചോടിഞ്ചു പോരാട്ടത്തിന്റെ എല്ലാ ആവേശവും കലാശപ്പോരാട്ടത്തിൽ പ്രകടമായി. സംഘർഷ സാധ്യത കണക്കിലെടുത്തു വേങ്ങര ടൗണിൽ കലാശക്കൊട്ടു വേണ്ടന്നു വച്ചിരുന്നു. എന്നിട്ടും ഗ്രാമപ്രദേശങ്ങളിൽ നടന്ന റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു.
ഒരു മുന്നണിക്ക് അനുവദിച്ച സ്ഥലത്ത് യുഡിഎഫും എൽഡിഎഫും ഒന്നിച്ചു തടിച്ചുകൂടിയതാണ് സംഘർഷത്തിനിടയാക്കിയത്. പിന്നീട് വൻ പൊലീസ് സന്നാഹം വലയം തീർത്താണ് ഒരു മണിക്കൂറോളം പരിപാടി നടന്നത്.
പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് പോയ ഒഴിവിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയ വേങ്ങരയില്‍ മുസ്‌ലിം ലീഗ് ആണ് കളംനിറഞ്ഞു നില്‍ക്കുന്നത്. പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് എല്‍ഡിഎഫ്. സാന്നിധ്യമറിയിക്കാന്‍ ബിജെപിയും ശ്രമിക്കുന്നു. രാഷ്ട്രീയ എതിരാളികളല്ല, സ്വന്തം പാര്‍ട്ടിക്കാരാണു ലീഗിനു തലവേദന. കുഞ്ഞാലിക്കുട്ടിക്ക് പിന്‍ഗാമിയാരാണെന്ന ചോദ്യം ഉയര്‍ന്....